ADVERTISEMENT
ADVERTISEMENT
3
Wednesday
September 2025
3:14 AM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Dark
Light
Special News
ADVERTISEMENT
ഓണ്‍ലൈൻ മണി ഗെയിം നിരോധനം: സർക്കാർ നടപടി സ്വാഗതാർഹം
ഓണ്‍ലൈൻ മണി ഗെയിമുകളുടെ സന്പൂർണ നിരോധനത്തിനു വേണ്ടി കേന്ദ്രസർക്കാർ ബിൽ കൊണ്ടുവന്നത് വളരെ ഉചിതവും സ്വാഗതാർഹവുമാണ്. ബിൽ നിയമമാകുന്നതോടെ നിരോധനം സാധ്യമാകും. ലഹരി വസ്തുക്കളുടെ ഉപയോഗംപോലെതന്നെ യുവാക്കളിൽ വലിയ ദുഃസ്വാധീനം ചെലുത്തുന്നതാണ് പണംവച്ചുള്ള ഓണ്‍ലൈൻ ഗെയിമുകൾ. ഇത്തരം ഗെയിമുകൾക്കടിമപ്പെട്ടു പണം നഷ്ടപ്പെട്ട് മാനസിക വിഭ്രാന്തിയിലാവുകയും ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവങ്ങൾ അനവധിയാണ്.
-മുരളീമോഹൻ മഞ്ചേരി, മലപ്പുറം
സ്കൂൾകുട്ടികളെ ആകർഷിക്കാനുള്ള സർക്കാരിന്റെ കുടിലതന്ത്രം അവസാനിപ്പിക്കണം
പ്രീമിയം കൗണ്ടറുകളിൽ വില കുറഞ്ഞ ചെറുകുപ്പി മദ്യവും വിൽക്കാൻ ബെവറേജ് കോർപറേഷൻ റെഡിയായി കഴിഞ്ഞു. 180 മില്ലി കുപ്പി. കുട്ടികൾക്കായാലും ബാക്കി വരുമെന്ന ശങ്ക വേണ്ട. ലഹരിമാഫിയ കളിച്ച് പണം പിടുങ്ങുന്ന സർക്കാർ സംവിധാനം. സർക്കാർ അടക്കമുള്ളവർ നാട് മുഴുവൻ ലഹരിവിരുദ്ധ സദസുകൾ സംഘടിപ്പിച്ച് ശ്രദ്ധ നേടുകയാണ്. സർക്കാരിന് ഇതിൽ തെല്ലും ആത്മാർത്ഥതയില്ല. നാട് മുഴുവൻ മദ്യഷാപ്പുകൾ തുടങ്ങുന്നു. നമ്മുടെ സർക്കാർ ഇത്രയും തരംതാഴ്ന്ന് നാണംകെട്ടവരാകരുത്. ലഹരി പ്രചാരകരാകരുത്.
-കാവല്ലൂർ ഗംഗാധരൻ ഇരിങ്ങാലക്കുട
കുറഞ്ഞ കാലാവധിക്കുവേണ്ടി ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കണം
ഒരു ഉപതെരഞ്ഞെടുപ്പ്, ഏതു സ്ഥാനത്തിനു വേണ്ടിയുള്ളതാണെങ്കിലും നാടിനു നാനാവിധ കഷ്ടനഷ്ടങ്ങൾ വരുത്തി വയ്ക്കുന്നുണ്ട്. ഒരു വർഷമെങ്കിലും ഇല്ലാത്ത കാലാവധിക്കു വേണ്ടി ഒരു ഉപതെരഞ്ഞെടുപ്പു നടത്തുന്നതിന് ഒരു ന്യായീകരണവുമില്ല. അത്തരം തെരഞ്ഞെടുപ്പുകൾ കൊണ്ടു നേട്ടങ്ങൾ ഒന്നുമില്ല, അതേസമയം ബദ്ധപ്പാടുകൾ അനേകവും. അങ്ങനെയുള്ള തെരഞ്ഞെടുപ്പുകൾ വേണ്ടെന്നു വയ്ക്കണം.
-അഡ്വ. ഫിലിപ്പ് പഴേന്പള്ളി, പെരുവ
കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാം
കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് ഡോ. സ്വാമിനാഥന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കൊച്ചാര്‍ തുറക്കല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമാണു വരുത്തിയിരിക്കുന്നത്. കൊച്ചാര്‍ തുറക്കുന്നതിനു മുമ്പ് കൂടിയാല്‍ 10 ദിവസത്തെ വെള്ളപ്പൊക്കമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് ആറുമാസം താഴ്ന്ന പുരയിടങ്ങളില്‍ വെള്ളം കയറിക്കിടക്കുന്ന സ്ഥിതിയാണ്. കൊച്ചാര്‍ തുറക്കുന്നതിനു മുമ്പ് തുടക്കഭാഗത്ത് ബണ്ടിനപ്പുറം ഉണ്ടായിരുന്ന വെള്ളം കൊച്ചാറിന്റെ അവസാനഭാഗത്തെ ജലനിരപ്പിനേക്കാള്‍ ഒന്നര അടി മുതല്‍ രണ്ടടി വരെ കൂടുതലായിരുന്നു. ഒന്നര അടി മുതല്‍ രണ്ടടി വരെയുള്ള വെള്ളത്തിന്റെ പ്രശ്നമേ ഇന്നും കുട്ടനാട്ടില്‍ ഉള്ളൂ. ഏതാണ്ട് 150 മീറ്റര്‍ വീതിയുള്ള ആറ് തുറന്നതോടെ ശക്തമായ വേലിയേറ്റത്തില്‍ കുട്ടനാട്ടിലേക്ക് ശക്തമായി വെള്ളം കയറാന്‍ തുടങ്ങി. ഇതിന്റെ ഫലമായി കുട്ടനാട്ടില്‍നിന്ന് വെള്ളം ഒഴിയാതെ വരികയും കൃഷിസമയത്ത് ഓരുവെള്ള ഭീഷണി നേരിടേണ്ടിവരികയും ചെയ്യുന്നു. ഇതിനുള്ള ഏക പരിഹാരം കൊച്ചാറിന്റെ വടക്കേ ബണ്ട് അടഞ്ഞുകിടന്ന പൂര്വസ്ഥിതിയിലാക്കുകയെന്നുള്ളതാണ്. അല്ലെങ്കില്‍ ബണ്ടിന്റെ നടുഭാഗം 10 മുതല്‍ 15 മീറ്റര്‍ വരെ തുറന്നിട്ടുകൊണ്ട് ബാക്കി ഭാഗത്ത് ബണ്ട് നിര്‍മിക്കുക. പിന്നീട് വേണ്ടിവന്നാല്‍ ഈ 15 മീറ്റര്‍ ഭാഗത്ത് ഷട്ടര്‍ നിര്‍മിച്ച് വെള്ളം നിയന്ത്രിക്കാം.
-ടി.എ. ലാലപ്പന് പുളിങ്കുന്ന്, ആലപ്പുഴ
അധികാരക്കസേരയ്ക്കുവേണ്ടി ആടിക്കളിക്കുന്നവരോ?
സംസ്ഥാനത്തെ നിയമസഭാ തെരെഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കേ പലരും സ്ഥാനാർഥിയാകാനുള്ള ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ, വളരെ പണിപ്പെട്ട് സീറ്റ് ഒപ്പിച്ചു വിജയിച്ച എംപിമാരും ഇക്കൂട്ടത്തിലുണ്ട് എന്നതാണ് അനഭിലഷണീയമായ കാര്യം. കേന്ദ്രത്തിൽ മന്ത്രിക്കസേര ഒത്തില്ല, അത് സംസ്ഥാനത്ത് ഒപ്പിക്കണം എന്നതാണ് ഉന്നം. അതുപോലെതന്നെ തിരിച്ചും. കാലാവധി തീരുന്നതിനുമുൻപ് ഇങ്ങനെ ആടിക്കളിക്കാനല്ലല്ലോ ജനങ്ങൾ ഇവരെ തെരഞ്ഞെടുത്തയയ്ക്കുന്നത്. ഇതുമൂലമുണ്ടാകുന്ന ഉപതെരെഞ്ഞെടുപ്പുകൾക്ക് വൻ പണച്ചിലവും അധ്വാനവും വരുത്തി വയ്ക്കുന്ന ഈ പ്രവണതയ്ക്ക് അറുതി വരുത്താനുള്ള നടപടികൾ ഉണ്ടാകേണ്ടതല്ലേ?
-സി.സി. മത്തായി മാറാട്ടുകളം ചങ്ങനാശേരി
ഈ സ്റ്റാൻഡുകളിൽ കയറാതിരുന്നുകൂടേ
തിരുവനന്തപുരം മുതൽ വടക്കോട്ട് കോട്ടയം വരെയുള്ള കെഎസ്ആർടിസി സ്റ്റാൻഡുകളിൽ ബസുകൾ കയറുന്ന പരിപാടി നിർത്തിയാൽ കെഎസ്ആർടിസിക്ക് കോടികളുടെ ലാഭം ഉണ്ടാകും. ചടയമംഗലം, തിരുവല്ല പോലെയുള്ള സ്റ്റാൻഡുകളിൽ കയറുന്ന ബസിനുള്ളിലെ യാത്രക്കാരുടെ അവസ്ഥ കടൽക്ഷോഭത്തിൽപ്പെട്ട കപ്പൽയാത്രക്കാരുടേതിനു സമാനമാണ്... ആടിയുലഞ്ഞു നടുവൊടിയുകയാണ്...! അപ്പോൾ ബസുകളുടെ അവസ്ഥയോ...!! ആകെ തകർന്നുതരിപ്പണമായി കിടക്കുന്ന സ്റ്റാൻഡ് ശരിയാക്കാൻ പരിപാടിയില്ലെങ്കിൽ പിന്നെ കയറാതിരിക്കുന്നതു തന്നെയാണ് നല്ലത്, യാത്രക്കാർക്കും കെഎസ്ആർടിസിക്കും.
- ജോസ് കെ. തോമസ് കുളനട, പന്തളം
ബഹിഷ്കരണ സിദ്ധാന്തം അവസാനിപ്പിക്കണം
നമ്മുടെ രാജ്യത്ത് ഒറ്റ മതവുമല്ല, ഒറ്റ രാഷ്ട്രീയവുമല്ല. അതിനാൽ ഓരോരുത്തരും അവർക്കിഷ്ടപ്പെട്ട മതത്തിലും രാഷ്ട്രീയത്തിലും വിശ്വസിക്കുന്നു. അതിൽ ആർക്കും ഒരു പ്രശ്നവുമില്ല. കാരണം അവരെല്ലാവരും പൊതുസമൂഹത്തിൽ ഒരുമയോടെ ജീവിക്കുന്നു. എന്നാലും, ചില സന്ദർഭങ്ങളിൽ പൊതുസമൂഹത്തിൽ കാണുന്ന ചില കാഴ്ചകൾ അതിനു വിരുദ്ധമാണ്. കേരള ഗവർണർ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് "അറ്റ് ഹോം' എന്ന പേരിൽ ഒരു സ്വീകരണം സംഘടിപ്പിച്ചിരുന്നു. അതിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും ഉദ്യോഗസ്ഥ പ്രമുഖരെയും മറ്റുള്ളവരെയും ക്ഷണിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തില്ല. ഗവർണറുടെ നടപടികൾ എല്ലാവർക്കും സ്വീകാര്യമാകണമെന്നില്ല. എന്നാലും, ഒരു ചടങ്ങിനു വിളിക്കുമ്പോൾ, ആ ചടങ്ങിന്റെ മാഹാത്മ്യം പരിഗണിച്ച് അതിൽ പങ്കെടുക്കണം. എല്ലാത്തിലും ബഹിഷ്കരണം പ്രായോഗികമാകണമെന്നില്ല. അതുപോലെതന്നെ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ലോക്സഭയിലെ പ്രതിപക്ഷ നേതാവും എഐസിസി പ്രസിഡന്റും ബഹിഷ്കരിച്ചു. അവിടെയും രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് അവർ പങ്കെടുക്കേണ്ടതായിരുന്നു. കോടതിവിധികൾ ഒരാൾക്ക് ഇഷ്ടമല്ലെങ്കിൽ കോടതികൾ ശരിയല്ല. ഇലക്ഷൻ കമ്മീഷന്റെ തീരുമാനങ്ങൾ ഇഷ്ടമല്ലെങ്കിൽ അവർ ശരിയല്ല എന്നീ നിഗമനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അതെല്ലാം നിയമങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണം. ചില ആളുകൾ അവർ രാഷ്ട്രീയത്തിൽ ആയാലും സമുദായത്തിൽ ആയാലും കുടുംബങ്ങളിലായാലും എന്തിനെയും ബഹിഷ്കരിക്കുന്നവരാണ്. ആ സമീപനത്തിൽ മാറ്റം ഉണ്ടാകണം. അഭിപ്രായങ്ങളെയും ആശയങ്ങളെയും മാത്രം എതിർക്കുക എന്നതായിരിക്കണം പൊതുവായ സമീപനം. ഏതാനും ദിവസം മുമ്പ് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി പറഞ്ഞ ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: പൊതുഭരണത്തിൽ അച്ചടക്കം ഉറപ്പാക്കാൻ സർക്കാരിനെതിരേ ഹർജികളും കേസുകളും ഫയൽ ചെയ്യാൻ തയാറുള്ള വ്യക്തികളെയാണ് സമൂഹത്തിന് ആവശ്യമെന്ന്. രാഷ്ട്രീയ പരിഗണനകൾ കാരണം സർക്കാരിനുപോലും കഴിയാത്തത് ചിലപ്പോൾ കോടതി ഉത്തരവുകൾ നേടിയെടുക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
-പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ
ട്രാഫിക് ബ്ലോക്കിനു പരിഹാരം വേണം
അടുത്ത കാലത്തു കേരളത്തിലെ പ്രധാന റോഡുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ട്രാഫിക് ബ്ലോക്ക് മൂലം വാഹന ഉടമകൾ നേരിടുന്ന വിവിധതരം കഷ്ടനഷ്ടങ്ങൾ വർണനാതീതമാണ്. ടോൾ പ്ലാസകളിലും കേരളത്തിൽ അങ്ങോളമിങ്ങോളം ജംഗ്ഷനുകളിലും ലൈറ്റ്/ഹെവി വാഹനങ്ങൾക്കു ഗതാഗത തടസങ്ങൾ ഉണ്ടാകുമ്പോൾ നഷ്ടം എത്രയോ കോടികളാണ്! നികുതി അടയ്ക്കുന്ന ടൂറിസ്റ്റ് വാഹന ഓപ്പറേറ്റർമാർ നേരിടുന്ന നഷ്ടം കാണാൻ നാട്ടിൽ ആരുമില്ല. ട്രാഫിക് ബ്ലോക്ക് ഇല്ലാതാക്കുകയും ത്രൈമാസ നികുതി കുറയ്ക്കുകയും ചെയ്തില്ലെങ്കിൽ ടൂറിസ്റ്റ് ടാക്സിക്കാർ അവരുടെ തൊഴിൽ ഉപേക്ഷിക്കേണ്ടിവരും. കേരളത്തിലെ വാഹന ഉടമകൾ ഉടൻ സംഘടിച്ച് പ്രശ്നപരിഹാരത്തിനു ശ്രമിക്കണം.
- അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ
ഈ ഹതഭാഗ്യർക്ക് സർക്കാർ ദിവസവേതനമെങ്കിലും കൊടുക്കണം
പത്തനംതിട്ടയിൽ, പതിനാലു വർഷം ശന്പളം കിട്ടാതെ ജോലി ചെയ്ത എയ്ഡഡ് സ്കൂൾ അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്തപ്പോൾ മാത്രമാണ് മന്ത്രിയും ഇവിടുത്തെ സിസ്റ്റവും അവരുടെ കാര്യത്തിൽ ഇടപെട്ടത്. അതും, ഈ ഒരാളുടെ കാര്യത്തിൽ മാത്രം. ഈ അധ്യാപികയെപ്പോലെ ഇരുപതിനായിരത്തോളം അധ്യാപകരാണ് കേരളത്തിലെ എയിഡഡ് സ്കൂളുകളിൽ വർഷങ്ങളായി ഒരു രൂപ പോലും ശന്പളം കിട്ടാതെ ജോലി ചെയ്യുന്നത്. ഈയടുത്ത കാലത്തു കോഴിക്കോട്ട് അലീന ബെന്നി എന്ന എയ്ഡഡ് സ്കൂൾ അധ്യാപിക, ആറു വർഷമായിട്ടും ശന്പളം കിട്ടാതെ ആത്മഹത്യ ചെയ്തപ്പോഴെങ്കിലും സർക്കാർ എയ്ഡഡ് അധ്യാപകരുടെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയിരുന്നെങ്കിൽ പത്തനംതിട്ടയിലെ ഈ ആത്മഹത്യ ഒഴിവാക്കാമായിരുന്നു. ഓരോ ഫയലും ഓരോ ജീവിതമാണെന്നു പറയുന്ന മുഖ്യമന്ത്രി, ശന്പളമില്ലാതെ ജോലി ചെയ്യുന്ന, അധ്യാപകരുടെ ഫയലുകളിലും ഇരുപതിനായിരം കുടുംബങ്ങളുടെ അന്നമാണ് മുടങ്ങിക്കിടക്കുന്നതെന്ന് എന്നാണ് തിരിച്ചറിയുക? പത്തുവർഷത്തോളമായി, എയ്ഡഡ് അധ്യാപകരുടെ നിയമനം അംഗീകരിക്കുന്നതിൽ സർക്കാർ കാട്ടുന്ന അലംഭാവം ഇരുപതിനായിരത്തോളം കുടുംബങ്ങളെയാണു വഴിയാധാരമാക്കിയത്. അടിമപ്പണി ചെയ്യിക്കുന്നവർ പോലും, ജീവൻ നിലനിറുത്താനുള്ള ഭക്ഷണമെങ്കിലും കൊടുക്കും. ഇവിടെ ഒരു കട്ടൻചായ കുടിക്കാൻ പത്തു രൂപ പോലും കൊടുക്കാതെ അടിമകളേക്കാൾ നികൃഷ്ടമായി വർഷങ്ങളായി ജോലി ചെയ്യിക്കുന്നത് എന്ത് തൊഴിൽ സംസ്കാരമാണ്? പാടത്തു ജോലി ചെയ്താൽ വരന്പത്തുതന്നെ കൂലി കൊടുക്കണം എന്ന മുദ്രാവാക്യം, ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന തൊഴിലാളി പാർട്ടി നാടു ഭരിക്കുന്പോഴാണ്, ഈ കൊടിയ അനീതി അരങ്ങേറുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. കോട്ടയം ജില്ലക്കാരനായ എന്റെ മകൻ, കഴിഞ്ഞ മൂന്നു വർഷമായി ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളിൽ, നാളിതുവരെ ഒരു രൂപ പോലും ശന്പളം കിട്ടാതെ ജോലി ചെയ്യുകയാണ്. ഒരു ജില്ല കടന്ന് വലിയ തുക വണ്ടിക്കൂലിയും കൊടുത്തു ജോലി ചെയ്തിട്ട്, വർഷങ്ങളായി ഒരു രൂപ പോലും ശന്പളം കൊടുക്കാതിരിക്കുന്നത് കാട്ടുനീതിയാണ്. ചുരുങ്ങിയ പക്ഷം, ഈ ഹതഭാഗ്യർക്ക് ദിവസവേതനമെങ്കിലും കൊടുക്കാൻ സർക്കാർ തയാറാകണം. ഇനിയും സർക്കാർ ഇവരുടെ കാര്യത്തിൽ ഇടപെടുന്നില്ലെങ്കിൽ, മാധ്യമങ്ങളും സമൂഹം ഒന്നാകെയും ഈ മനുഷ്യാവകാശലംഘനത്തിനെതിരേ പ്രതികരിച്ചേ മതിയാകൂ.
-ജോണ്സണ് പറന്പേട്ട് വെട്ടിമുകൾ, ഏറ്റുമാനൂർ
മെഡിസെപ് പോളിസി നിർബന്ധമാക്കരുത്
അടുത്തഘട്ടം തുടങ്ങുന്ന അഞ്ചുലക്ഷം രൂപയുടെ മെഡിസെപ് പോളിസിയിൽ സർക്കാർ ജീവനക്കാരും പെൻഷൻകാരും അംഗങ്ങളാകണമെന്നു നിർബന്ധം പിടിക്കരുത്. പോളിസിയിൽ അംഗങ്ങളാകാനുള്ള സ്വാതന്ത്ര്യം ജീവനക്കാർക്കും പെൻഷൻകാർക്കും നൽകണം. തുച്ഛമായ പെൻഷൻ വാങ്ങുന്നവർക്കും ശമ്പളം വാങ്ങുന്നവർക്കും എല്ലാ മാസവും 750 രൂപ പ്രീമിയം അടയ്ക്കുന്നതു ബാധ്യതയാണ്. അതിനാൽ ഇവരുടെ താത്പര്യവും സാമ്പത്തിക പദ്ധതിയും അനുസരിച്ച് മെഡിസെപ് പോളിസിയിൽ അംഗങ്ങളാകാൻ സ്വാതന്ത്ര്യം നൽകണം. പലരും എൽഐസി, ബാങ്കുകളുടെ ആരോഗ്യ ഇൻഷ്വറൻസ്, പൊതുമേഖലാ സ്ഥാപനങ്ങൾ ഇങ്ങനെ പല ഇൻഷ്വറൻസ് പോളിസികളിലും ഇതിനോടകം ചേർന്നിട്ടുള്ളവരാണ്. ഇനിയുമൊരു പോളിസിയിൽകൂടി അംഗമാകാൻ പലർക്കും സാമ്പത്തികശേഷിയില്ല. അതിനാൽ ഇവർക്കു താത്പര്യമനുസരിച്ചു പോളിസിയിൽ ചേരാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം. ഇൻഷ്വറൻസ് പോളിസികളിൽ ചേരുന്നതിനു വ്യക്തികൾക്കുള്ള സ്വാതന്ത്ര്യം നിഷേധിക്കരുത്.
- റോയി വർഗീസ്, ഇലവുങ്കൽ
അടൂർ പറഞ്ഞതിൽ തെറ്റുണ്ട്
അടൂർ ഗോപാലകൃഷ്ണൻ സിനിമ കോണ്‍ക്ലേവ് വേദിയിൽ പറഞ്ഞത്, പട്ടികജാതി-വർഗത്തിൽപ്പെട്ടവർക്ക് ഒരു സിനിമയെടുക്കാനായി നൽകുന്ന ഒന്നരക്കോടി മൂന്നായി വിഭജിച്ച് മറ്റു രണ്ടുപേർക്കുകൂടി നൽകണമെന്നും പട്ടികജാതി-വർഗത്തിനു സിനിമയെടുക്കാൻ പ്രത്യേകം പരിശീലനം നൽകണമെന്നുമാണ്. ഇത് പട്ടികവിഭാഗങ്ങളുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റവും, ഒരു പ്രത്യേകപരിശീലനത്തോടുകൂടി മാത്രമേ സിനിമയെടുക്കാൻ ഇവർക്കു കഴിയൂ എന്ന് പറഞ്ഞത് ഇവരെ കൊച്ചാക്കലുമാണ്. സിനിമ നിർമിക്കാൻ കഴിവുള്ള പട്ടികജാതി-വർഗത്തിനു കൊടുക്കുന്ന ധനസഹായം പോലെ മറ്റു വിഭാഗങ്ങളിലെ പ്രതിഭകളെയും പ്രോത്സാഹിപ്പിക്കണമെന്നാണ് ആവശ്യപ്പെടേണ്ടിയിരുന്നത്. ചലച്ചിത്രോത്സവത്തിലെ (ഐഎഫ്എഫ്കെ) പാസ് വിതരണം ജനകീയമായി തുടരേണ്ട കാര്യമില്ലെന്നും അതിനായി ഡെലിഗേറ്റ് പാസിന്റെ വില വർധിപ്പിച്ച് ജനകീയ സ്വഭാവത്തിനു തടയിടേണ്ടിയിരിക്കുന്നുവെന്നും അതേ വേദിയിലെ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതായത്, സാന്പത്തികമായി ഉയർച്ചയുള്ളൊരു സമൂഹം മാത്രം ചലച്ചിത്രോത്സവ പ്രദർശനം കണ്ടാൽ മതിയെന്നാണ് അദ്ദേഹം ധ്വനിപ്പിച്ചത്. ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന തരം സിനിമകളെക്കുറിച്ചു ബോധമുള്ളവരിൽ സാന്പത്തിക ഭദ്രതയുള്ളവർക്കായി മാത്രം ഒതുക്കണമെന്നാണ് അദ്ദേഹം അർഥമാക്കിയത്. ഈ രണ്ട് അഭിപ്രായങ്ങളും ബഹുഭൂരിപക്ഷം സമൂഹത്തിനും ദഹിക്കാത്തവയാണ്.
- എം. ജോണ്സണ് റോച്ച്, അന്പലത്തുമൂല
റോഡരികിലെ തടിസംഭരണം; നടപടിയെടുക്കണം
ഗ്രാമീണ മേഖലകളിലെ റോഡരികിൽ വ്യാപകമായി തടി സംഭരിക്കുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നു. പൊതുവേ വീതി കുറഞ്ഞതും വളവുകൾ ഉള്ളതുമായ ഗ്രാമീണ റോഡുകളുടെ അരികിൽ വ്യാപാരികൾ വൻതോതിൽ തടികൾ ഇറക്കുന്നതും വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് തടികൾ കയറ്റുന്നതും വലിയ അപകടത്തിനും ഗതാഗതക്കുരുക്കിനും സാധ്യതയൊരുക്കുകയാണ്. വാഹനയാത്രകൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടും ഭീതിയും ഉണ്ടാക്കുന്ന വിധത്തിലാണ് റോഡരികിലെ തടിയിറക്കൽ. ഇത്തരം തടിസംഭരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി നിരോധിക്കണം. വൃക്ഷങ്ങൾ വിലയ്ക്കു വാങ്ങുന്ന പുരയിടത്തിൽതന്നെ തടികൾ നിക്ഷേപിക്കുകയും അവിടെനിന്നു വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോവുകയും ചെയ്യാൻ എന്താണു തടസം?
-റോയി വർഗീസ് മുണ്ടിയപ്പള്ളി, തിരുവല്ല
റോഡരികിലെ തടിസംഭരണം നിരോധിക്കണം
ഗ്രാമീണ മേഖലകളിലെ റോഡരികിൽ വ്യാപകമായി തടി സംഭരിക്കുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നു. പൊതുവേ വീതി കുറഞ്ഞതും വളവുകൾ ഉള്ളതുമായ ഗ്രാമീണ റോഡുകളുടെ അരികിൽ വ്യാപാരികൾ വൻതോതിൽ തടികൾ ഇറക്കുന്നതും വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് തടികൾ കയറ്റുന്നതും വലിയ അപകടത്തിനും ഗതാഗതക്കുരുക്കിനും സാധ്യതയൊരുക്കുകയാണ്. വാഹനയാത്രകൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടും ഭീതിയും ഉണ്ടാക്കുന്ന വിധത്തിലാണ് റോഡരികിലെ തടിയിറക്കൽ. ഇത്തരം തടിസംഭരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി നിരോധിക്കണം. വൃക്ഷങ്ങൾ വിലയ്ക്കു വാങ്ങുന്ന പുരയിടത്തിൽതന്നെ തടികൾ നിക്ഷേപിക്കുകയും അവിടെനിന്നു വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോവുകയും ചെയ്യാൻ എന്താണു തടസം?
-റോയി വർഗീസ് മുണ്ടിയപ്പള്ളി, തിരുവല്ല
ഡോ. പി.ജെ. തോമസിന് ഉചിതമായ സ്മാരകം നിർമിക്കണം
ഡോ. പി.ജെ. തോമസിനെക്കുറിച്ച് ഓഗസ്റ്റ് മൂന്നിന് സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ച ലേഖനം ഏറെ ശ്രദ്ധേയമായി. പരിമിതികളുടെ പശ്ചാത്തലത്തിലും സ്വന്തം പ്രയത്നത്തിലൂടെ സമൂഹത്തിന്റെ ഔന്നത്യങ്ങളിലേക്ക് നടന്നുകയറിയ ആ മഹാപ്രതിഭയെ കൂടുതൽ അടുത്തറിയാൻ സാധിച്ചു. വിസ്മയിപ്പിക്കുന്ന പല മേഖലകളിലും അദ്ദേഹം വെന്നിക്കൊടി പാറിച്ചു. അദ്ദേഹത്തെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തിയ ദീപികയ്ക്ക് അഭിനന്ദനങ്ങൾ! വിടപറഞ്ഞ് അറുപത് വർഷം കഴിഞ്ഞിട്ടും ആ മഹാപുരുഷന് അർഹമായ ഒരു സ്മാരകം തന്റെ ജന്മനാടായ കുറവിലങ്ങാട്ട് സ്ഥാപിക്കാൻ സാധിച്ചിട്ടില്ല എന്നത് ഏറെ ഖേദകരമാണ്. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു.
-ജോസഫ് ചേന്ദംകുളം,മരട്
കുട്ടികളിൽ മൂല്യബോധവും സന്മാർഗ ചിന്തകളും ഉണർത്തണം
കുട്ടികളിലും യുവാക്കളിലും ലഹരിപദാർഥങ്ങളുടെ ഉപയോഗം ദൈനംദിനം ഏറിവരുന്നു. കുട്ടികളെയും യുവാക്കളെയും ഈ മാരക വിപത്തിൽനിന്നു പിന്തിരിപ്പിക്കേണ്ട ഉത്തരവാദിത്വവും കടമയും മാതാപിതാക്കൾക്കും ഗുരുജനങ്ങൾക്കും പൊതുസമൂഹത്തിനുമുണ്ട്. കുട്ടികളും യുവാക്കളും ലഹരിപദാർഥങ്ങളുടെ പിടിയിൽ അമരാനുള്ള കാരണങ്ങൾ പലതാണ്. ചെറുപ്രായത്തിൽ തന്നെ മൂല്യബോധനവും സന്മാർഗചിന്തകളുടെ ഉണർത്തലും ലഭ്യമാകാത്തതാണ് പ്രധാന കാരണം. അതോടൊപ്പം മതിയായ ശിക്ഷണവും നിയന്ത്രണവും അനിവാര്യമാണ്. ഒപ്പം സ്നേഹവും വാത്സല്യവും കരുതലും ഉണ്ടാകണം. എന്നാൽ, അമിതവാത്സല്യം ആപത്താണെന്ന് തിരിച്ചറിവും വേണം. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനനിലവാരം ഉയർത്തുന്നതിന് ആവശ്യമായ പരിശീലനം നൽകുന്നതോടൊപ്പം മൂല്യബോധവും സാൻമാർഗിക ചിന്തകളും വളർത്തിയെടുക്കുന്നതിനും അപരനു നന്മ ചെയ്യുന്നതിനും ആവശ്യമായ പരിശീലനം ലഭ്യമാക്കണം. ഇതിനായി കുട്ടികളുടെ ആത്മീയ ഭാവം വളർത്തിയെടുക്കാൻ സൗകര്യം ഒരുക്കണം. ഇതിനായി ചെറിയ പ്രായത്തിൽ തന്നെ ലഭ്യമായ സമയങ്ങളിൽ കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ നമുക്ക് കഴിയണം. അതിന് ആവശ്യമായ പ്രചോദനവും പരിശീലനവും കുട്ടികൾക്ക് ലഭ്യമാക്കണം. അഭിരുചിക്ക് അനുസരിച്ച് കലാ-കായിക വിനോദങ്ങൾ, വായന, ചിത്രരചന, മോഡലിംഗ്, പൂന്തോട്ട നിർമാണം, അടുക്കള കൃഷിത്തോട്ടം തുടങ്ങിയവ കുട്ടികൾ ലഹരിയാക്കട്ടെ. എല്ലാറ്റിലും രക്ഷിതാക്കളുടെയും അധ്യാപകരുടെയും മേൽനോട്ടവും നിയന്ത്രണവും ഉണ്ടാവണമെന്നുമാത്രം.
റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി
അതീവസുരക്ഷാ ജയിൽ വെറുമൊരു തമാശയോ?
കേരളം കണ്ട അതിക്രൂരനായ കുറ്റവാളി പുല്ലുപോലെ അതീവസുരക്ഷാ ജയിൽ ചാടിയത് അയാളുടെ മെയ്ക്കരുത്തോ അതോ ജയിൽ അധികൃതരുടെ ഒത്താശയോ? അതീവസുരക്ഷാ ജയിൽ പേരിൽമാത്രം ഒതുങ്ങുമോ? ഈ വേലിചാടൽ സർക്കാരിന്റെയും ജയിൽ വകുപ്പിന്റെയും ദയനീയ പരാജയം. സർക്കാരിന് അപമാനം. ഭീതി പരത്തുന്ന ഗോവിന്ദച്ചാമിയെ പിടിച്ചില്ലായിരുന്നെങ്കിൽ ജനം വലഞ്ഞേനെ. ഗോവിന്ദൻ സ്വയം ജയിൽ ചാടിയെങ്കിൽ കാരണവർ വധക്കേസ് പ്രതി ഷെറിനെ മുട്ടുന്യായങ്ങൾ നിരത്തി സർക്കാർ പുറത്തു കടത്തിയത് ഈയിടെയാണ്. രണ്ടുപേരും കൊലയാളികൾ. ഒരാൾ സ്ത്രീയെ പീഡിപ്പിച്ചും മറ്റാൾ ഭർതൃപിതാവിനെ ശ്വാസം മുട്ടിച്ചും ജീവനെടുത്തു. കണ്ണൂർ സെൻട്രൽ ജയിൽ ഭരിക്കുന്നത് അവിടത്തെ തടവുകാരെന്ന ആക്ഷേപം മാറ്റിയെടുക്കാൻ സർക്കാരും ജയിൽ ഡിപ്പാർട്ട്മെന്റും മുൻകൈയെടുക്കണം.
-കാവല്ലൂർ ഗംഗാധരൻ ഇരിങ്ങാലക്കുട
എംപി, എംഎൽഎ പ്രാദേശിക വികസനഫണ്ട് ഓഡിറ്റ് ചെയ്യണം
അവരവരുടെ മണ്ഡലങ്ങളിൽ വികസനപ്രവർത്തനം നടത്തുന്നതിന് എംപിമാർക്ക് കേന്ദ്രസർക്കാർ അഞ്ചു കോടി രൂപയും എംഎൽഎമാർക്ക് കേരളത്തിൽ അഞ്ചു കോടി രൂപയും കൊടുക്കുന്നുണ്ട്. ചില സംസ്ഥാനങ്ങൾ എംഎൽഎമാർക്ക് കൂടുതൽ തുക കൊടുക്കുന്നുണ്ട്. ഈ തുകയുടെ വിനിയോഗത്തിനു ചില നിയന്ത്രണങ്ങളുണ്ട് എന്നാണ് മനസിലാക്കുന്നത്. ഇത്രയും വലിയ തുക ചെലവഴിക്കാൻ നൽകിയിട്ടും പലരും അത് മുഴുവനായി ഉപയോഗിക്കുന്നില്ല എന്നത് വല്ലാത്തൊരു കഴിവില്ലായ്മ തന്നെയാണ്. മറ്റു ചിലരാകട്ടെ അത് പല ഗുണപ്രദമല്ലാത്ത കാര്യങ്ങൾക്കും കൊടുത്തു നശിപ്പിക്കുകയാണ്. ചില വെയ്റ്റിംഗ് ഷെഡ്ഡുകളുടെ ബോർഡുകൾ കണ്ടാൽ ഇവരുടെ ശമ്പളത്തിൽനിന്നും കൊടുത്തതുപോലെ തോന്നും. ഇവർക്കു നൽകുന്ന തുക ഉപയോഗിച്ചതിന്റെ വിവരങ്ങൾ കൃത്യമായി പരസ്യപ്പെടുത്തുകയും അതിനു ശരിയായ ഓഡിറ്റ് ഉണ്ടാകുകയും വേണം. അതിന്റെ ശരിയായ, മുഴുവനായി ചെലവഴിക്കൽ അവരുടെ പെർഫോമൻസിന്റെ ഭാഗമാകുകയും വേണം.
- പയസ് ആലുംമൂട്ടിൽ,ഉദയംപേരൂർ
മായം കലർത്തിയ വെളിച്ചെണ്ണ വില്പന തടയണം
വെളിച്ചെണ്ണയ്ക്കു വില വർധിച്ചതോടെ മായം കലർത്തിയ വെളിച്ചെണ്ണയും മറ്റ് എണ്ണകളും വിപണിയിൽ സജീവമായി. പാക്കറ്റുകളിലും ബോട്ടിലുകളിലും മായം കലർത്തിയ വെളിച്ചെണ്ണ സുലഭമാണ്. കേരഫെഡ് പുറത്തിറക്കുന്ന വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 529 രൂപ വരെ വിലയേറിയതോടെ മായം കലർത്തിയ വെളിച്ചെണ്ണ ലിറ്ററിന് 400 മുതൽ വിപണിയിൽ ലഭ്യമാണ്. ഇത്തരം വെളിച്ചെണ്ണയും മറ്റ് എണ്ണകളും ഉപയോഗിച്ചാണ് ഇപ്പോൾ ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്നത്. കാൻസർ പോലെയുള്ള മാരകരോഗങ്ങൾക്കു കാരണമാകുന്ന മായം കലർത്തിയ ഇത്തരം എണ്ണകൾ നിരോധിക്കുകയും വിൽക്കുന്നവരിൽനിന്നു പിടിച്ചെടുക്കുകയും ഉപയോഗിക്കുന്ന ഹോട്ടലുകൾക്കും തട്ടുകടകൾക്കുമേതിരേ കർശന നടപടി സ്വീകരിക്കുകയും ചെയ്യണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നു വകുപ്പ് മന്ത്രിമാർ ഉറപ്പുവരുത്തണം.
- റോയി വർഗീസ്, മുണ്ടിയപ്പള്ളി
‘അഞ്ചു പേരുടെ’ ഇന്ത്യയാകാതിരിക്കാൻ
‘പത്തു പേരുടെയല്ല ഇന്ത്യ’ എന്ന ലേഖനം പഠനാർഹവും ചിന്തനീയവും ചർച്ചചെയ്യേണ്ടതുമായ വിഷയമാണ്. ആധുനിക ഇന്ത്യയുടെ നേർക്കാഴ്ചയാണീ ലേഖനം. ജനാധിപത്യത്തിനും സോഷ്യലിസത്തിനും നിരക്കാത്ത കാര്യങ്ങളാണ് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന വലിയ ദുരന്തം. മനുഷ്യരെ തമ്മിൽ വേർതിരിക്കുന്നതും കലഹത്തിനു കാരണമുണ്ടാക്കുന്നതുമായ സന്പദ്വ്യവസ്ഥ വളരുകയാണ്. ഇപ്പോൾ ഇന്ത്യയെ പത്തു പേർ വാങ്ങിയാൽ വരുംനാളുകളിൽ അഞ്ചു പേരുടെ ഇന്ത്യയാകും. ബോധപൂർവമായ ഇടപെടലുകളും സാന്പത്തിക നയപുനഃക്രമീകരണവും ഉണ്ടായില്ലെങ്കിൽ ഇന്ത്യ തകരും. നാലാമത്തെ സാന്പത്തികശക്തി കണക്കുബുക്കിൽ കണ്ടാൽ പോരാ, ദരിദ്രരുടെ കീശയിലാണ് അതു കാണേണ്ടത്. വിനിയോഗിക്കപ്പെടാത്ത സ്വത്തും പണവും പാവപ്പെട്ടവന്റെ വിഷക്കഞ്ഞിയാണ്. തുല്യനീതി അവകാശമായിരിക്കേ, സന്പന്ന-ദരിദ്ര വിടവ് ഒരു ശാപമായിരിക്കേ നിലവിലുള്ള സാന്പത്തിക വ്യവസ്ഥിതിക്ക് മാറ്റംവരുത്താൻ പാർലമെന്റ് സാന്പത്തികാച്ചടക്കത്തിനു നടപടിയുണ്ടാക്കണം. അങ്ങനെ വന്നില്ലെങ്കിൽ ഇന്ത്യ ശരീരം ശോഷിച്ചതും തല വലുതുമായ രൂപത്തിലാകും. അറുപതു കഴിഞ്ഞ സാധാരണക്കാർക്കും ചെറിയ തുക പെൻഷൻ നൽകിയാൽ സന്പദ്ഘടന ശക്തമാകുകയും നല്ലതാകുകയും ചെയ്യും. കണക്കുകൾ നിരത്തി ലേഖനം എഴുതിയ ജോർജിന് അഭിനന്ദനങ്ങൾ.
-ഫാ. ലൂക്ക് പൂതൃക്കയിൽ, മോനിപ്പള്ളി
മറ്റു രാജ്യങ്ങളിലേക്ക് കണ്ണുതുറന്നു നോക്കൂ
പൊട്ടിപ്പൊളിഞ്ഞ റോഡുകളും കാടുപിടിച്ചു കിടക്കുന്ന പൊതുസ്ഥലങ്ങളും അറപ്പുളവാക്കുന്ന പൊതുശൗചാലയങ്ങളും തെരുവുനായ്ക്കൾ വിഹരിക്കുന്ന വൃത്തിഹീനമായ തെരുവും കേരളത്തിലെവിടെയും കാണാം. അപ്പോൾ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ, മറ്റു രാജ്യങ്ങളിൽക്കൂടി സഞ്ചരിക്കുന്പോൾ മനോഹരമായ റോഡുകളും വൃത്തിയിൽ സൂക്ഷിച്ചിരിക്കുന്ന പൊതുസ്ഥലങ്ങളും പൊതുശൗചാലയങ്ങളും തെരുവുകളുമൊക്കെയാണ് കാണാൻ കഴിയുക. മാത്രമല്ല, പുരാതനമായ കെട്ടിടങ്ങളും പട്ടണങ്ങളുമൊക്കെ അവിടങ്ങളിൽ തേച്ചുമിനുക്കി വൃത്തിയിൽ സംരക്ഷിക്കുന്നു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ജനങ്ങളുടെ പെരുമാറ്റത്തിൽപ്പോലും വലിയ വ്യത്യാസമുണ്ട്. എന്നാൽ, നമ്മുടെ നാട്ടിലെ വിമാനത്താവളത്തിൽ ഇറങ്ങുന്പോൾ മുതൽ തികഞ്ഞ അഹങ്കാരമാണ് കാണുക. തൊഴിലാളി സംഘടനകൾ പണിമുടക്കും ഹർത്താലുമൊക്കെ പ്രഖ്യാപിക്കുന്നതും പണിയെടുക്കാൻ വരുന്നവരെ മർദിച്ചും ഭീഷണിപ്പെടുത്തിയുമൊക്കെ പിന്തിരിപ്പിക്കുന്നതും വിദ്യാർഥിസംഘങ്ങൾ ചേരിതിരിഞ്ഞ് ഗുണ്ടാസംഘങ്ങളെപ്പോലെ തമ്മിലടിക്കുന്നതും പഠിപ്പ് മുടക്കുന്നതുമൊക്കെ ലോകത്തിൽത്തന്നെ ഇന്ന് കേരളത്തിൽ മാത്രമേയുണ്ടാകൂ എന്നു തോന്നാറുണ്ട്. മനുഷ്യജീവനേക്കാൾ പ്രാധാന്യം തെരുവുനായ്ക്കളുടെയും വന്യമൃഗങ്ങളുടെയും ജീവനു നൽകുന്ന രാജ്യം ലോകത്ത് ഇന്ത്യ മാത്രമാണ്. വനംവകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലുന്ന കാട്ടുപന്നിയുടെ രുചികരമായ മാംസം ആർക്കും കൊടുക്കാതെ കത്തിച്ച് കുഴിച്ചുമൂടുന്ന വിവരക്കേട് ലോകത്ത് മറ്റൊരു സർക്കാരും കാണിക്കില്ല. ലക്ഷ്യബോധമുള്ള യുവാക്കൾ പഠനത്തിനും ജോലിക്കും മറ്റുമായി അന്യരാജ്യങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു. ഇത് നമ്മുടെ രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭരണാധികാരികൾ മനസിലാക്കണം.
-ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ ചിറ്റാരിക്കാൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
LATEST NEWS
കരുനാഗപ്പള്ളിയിൽ മാരകായുധങ്ങളുമായി എത്തിയ സംഘം വീടുകള്‍ ആക്രമിച്ചു
ആറ്റിങ്ങലിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; യുവാവ് മരിച്ചു
കായംകുളത്ത് ബൈക്കിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു
ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് പങ്കെടുക്കുന്നതിൽ തീരുമാനം ഇന്ന് പ്രഖ്യാപിക്കും
വെടിക്കെട്ട് ബാറ്റിംഗുമായി മാർക്രം, നാല് വിക്കറ്റുമായി കേശവ് മഹാരാജ്; ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD