കൊല്ലം : തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് ജില്ല അടുത്തുകൊണ്ടിരിക്കുന്നു. സംവരണ സീറ്റുകളെ സംബന്ധിച്ച ആകാംക്ഷയാണ് സ്ഥാനാർഥിമോഹികൾക്കും പാർട്ടികൾക്കും. ഏതൊക്കെ വാർഡിൽ ആർക്കൊക്കെ മത്സരിക്കാനാകും എന്നത് അറിയണമെങ്കിൽ കളക്ടറേറ്റിൽ നടക്കുന്ന വാർഡ് സംവരണക്രമ നറുക്കെടുപ്പുവരെ കാത്തിരിക്കണം.

ഒക്‌ടോബർ 13 മുതൽ 16 വരെയായി പഞ്ചായത്തുകളുടെ നറുക്കെടുപ്പാണ് ആദ്യം നടക്കുക. ബ്ലോക്ക് പഞ്ചായത്തുകളുടേത് ഒക്‌ടോബർ 17നും ജില്ലാപഞ്ചായത്തിൽ ഒക്്ടോബർ 21നും നടക്കും. കോർപറേഷനുകളിലെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ജില്ലയിൽ 1,698 സീറ്റുകൾ

തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെയുള്ളത് 1,698 സീറ്റുകളാണ്. ഇവയിൽ പട്ടികജാതി/വർഗം ഉൾപ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകൾക്ക് 867 സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തിന് 221 സംവരണ സീറ്റുകളും 123 സീറ്റുകൾ പട്ടികജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മാത്രമായും സംവരണം ചെയ്തിട്ടുണ്ട്. പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നത് രണ്ട് സീറ്റുകളാണ്.

ജില്ലാപഞ്ചായത്തിൽ 27 സീറ്റുകൾ

ജില്ലാപഞ്ചായത്തിലെ 27 സീറ്റുകളിൽ സ്ത്രീകൾക്കായി 14 സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി വിഭാഗത്തിന് നാല് സീറ്റുകളും പട്ടികജാതി സ്ത്രീകൾക്ക് രണ്ട് സീറ്റുകളും സംവരണം ചെയ്തിട്ടുണ്ട്.

ജില്ലയിലെ 68 പഞ്ചായത്തുകളിൽ 1,314 സീറ്റുകളിൽ സ്ത്രീകൾക്ക് 672 സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. 177 സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും 100 സീറ്റുകൾ പട്ടികജാതി സ്ത്രീകളുടെ സംവരണ വിഭാഗത്തിനുമാണ്. പഞ്ചായത്തുകളിൽ രണ്ട് സീറ്റുകളാണ് പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നത്.

11 ബ്ലോക്ക് പഞ്ചായത്ത്: 166 സീറ്റുകൾ

ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെ സീറ്റുകളുടെ എണ്ണം 166 ആണ്. ഇവയിൽ സ്ത്രീകൾക്ക് 85 സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. 22 സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും 11 സീറ്റുകൾ പട്ടികജാതി സ്ത്രീകളുടെ സംവരണ വിഭാഗത്തിലുമാണ്.

56 ഡിവിഷനുകളുള്ള കൊല്ലം കോർപറേഷനിൽ സ് ത്രീകൾക്കായി 28 സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി വിഭാഗത്തിനായി നാല് സീറ്റും പട്ടികജാതിയിലുൾപ്പെട്ട സ്ത്രീകൾക്ക് രണ്ട് സീറ്റുകളും സംവരണം ചെയ്തിട്ടുണ്ട്.