ADVERTISEMENT
ADVERTISEMENT
9
Wednesday
July 2025
5:16 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
ചില്ലറ പണിക്കാരനല്ല ഡ്രോണ്‍
പാടത്തെ ചേറിൽ വിത്തുകൊട്ടയുമായി തെന്നി നടന്നു വിതച്ച് കർഷകൻ ഇനി കഷ്ടപ്പെടേണ്ടതില്ല. ഓരോ പാടത്തിനും വേണ്ട അളവിൽ നെൽവിത്ത് ഡ്രോണ്‍ വിതച്ചു തരും. മുളച്ചു പൊന്തി ഇല വീശിത്തുടങ്ങിയ നെല്ലിനിടയിലൂടെയും വരന്പിലൂടെയും നടന്നു ബുദ്ധിമുട്ടി വളപ്രയോഗവും നടത്തേണ്ടതില്ല. കൃത്യമായ അളവിൽ ഈ യന്ത്രപ്പറവ വളം സ്പ്രെ ചെയ്യും. കീടനാശിനി പ്രയോഗം നടത്താനും ഡ്രോണുകൾക്കാവും. കുമരകം കൃഷി വിജ്ഞാന കേന്ദ്രം കോട്ടയം, ആലപ്പുഴ ജില്ലകളിൽ വിവിധയിടങ്ങളിലായി 35 ഏക്കറിൽ കഴിഞ്ഞ വർഷം ഡ്രോണ്‍ വിത നടത്തി വിജയം കണ്ടു. മനുഷ്യസാന്നിധ്യമില്ലാതെ വിദൂര നിയന്ത്രിതമായി പറപ്പിക്കാവുന്ന ചെറുയന്ത്രമാണ് അണ്‍മാൻഡ് ഏരിയൽ വെഹിക്കിൾ അഥവാ ഡ്രോണ്‍. കൈയിലൊതുങ്ങുന്ന റിമോട്ടിൽ പ്രവർത്തിക്കുന്ന ഡ്രോണ്‍ കർഷകനു ചെയ്യുന്ന സഹായം അത്ര ചെറുതല്ല. കോട്ടയം ചെങ്ങളം പുതുക്കാട്ട് പാടശേഖരത്തിൽ കുമരകം കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ ആദ്യകിസാൻ ഡ്രോണ്‍ വിത, പരന്പരാഗത നെൽകർഷകർക്കൊരു വിസ്മയക്കാഴ്ചയായിരുന്നു. ഇതു വിജയം കണ്ടതോടെയാണു പുതുക്കാട്ട് അൻപതു പാടശേഖരത്തെ അബ്ദുൾ ജലീലിന്റെ 10 ഏക്കർ സ്ഥലത്ത് ഡ്രോണ്‍ ഉപയോഗിച്ചു വിത നടത്തിയത്. സാധാരണ ഒരേക്കർ പാടം വിതയ്ക്കാൻ രണ്ടര മണിക്കൂർ മനുഷ്യശേഷി വേണ്ടിവരുന്നിടത്ത് ഡ്രോണ്‍ ഉപയോഗിച്ചാൽ പത്തു മിനിറ്റ് ധാരാളം. കുമരകം കാർഷിക ഗവേഷണ കേന്ദ്രം പത്തു ലക്ഷം രൂപ ചെലവിൽ വാങ്ങിയ ഡ്രോണിനു ഒരേ സമയം 10 കിലോ വിത്ത് വഹിക്കാൻ ശേഷിയുണ്ട്. ഒരേക്കറിൽ വിതയ്ക്കാൻ 25 കിലോ നെൽവിത്ത് മതി. തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത വിത്തുകളാണ് വിതയ്ക്കാൻ എടുക്കുന്നത്. പാടത്തിന് അഞ്ചു മീറ്റർ ഉയരത്തിൽ പറക്കുന്ന ഡ്രോണിൽ സീഡ് ബ്രോഡ്കാസ്റ്റർ യൂണിറ്റ് (തട്ടുപോലെയുള്ള സംവിധാനം) ഘടിപ്പിച്ചാണ് വിതയ്ക്കുന്നത്. സെക്കൻഡിൽ അഞ്ച് മീറ്റർ വേഗത്തിൽ ഡ്രോണ്‍ സഞ്ചരിക്കും. കൃത്യമായ അകലത്തിൽ ഘടിപ്പിച്ച സീഡ് ഡിസ്പെൻസർ വേണ്ട അളവിൽ കൃത്യമായി വിത നടത്തും. പരന്പരാഗത രീതിയിൽ വിതയ്ക്കായി പാടത്ത് ഇറങ്ങേണ്ടി വരുന്പോൾ വിത്ത് ചെളിയിൽ താഴ്ന്നു പോകുന്നതിനും പാടത്തെ പുളി ഇളകുന്നതിനും സാധ്യതയുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചാൽ ഇതു രണ്ടും സംഭവിക്കില്ലെന്നതു വലിയ നേട്ടമാണ്. പാടത്തിറങ്ങി മരുന്നും വളവും നൽകുന്ന തൊഴിലാളിക്ക് ദിവസം ആയിരം രൂപയ്ക്കു മുകളിലാണ് കൂലി. ഡ്രോണിന് മണിക്കൂറിന് 600 രൂപ മാത്രമാണു വാടക. ഒരു ദിവസം 40 ഏക്കറിൽ വിത നടത്താൻ ഈ യന്ത്രത്തിനു കഴിയുകയും ചെയ്യും. ഭക്ഷണവും പണവുമൊക്കെയായി തൊഴിലാളികളെ അന്വേഷിച്ചു നടക്കേണ്ടതുമില്ല.
വിലയിലും വലിപ്പത്തിലും ശേഷിയിലും ഡ്രോണുകൾ പലതരമുണ്ട്. ഡ്രോണുകൾ വിലക്കിഴിവോടെ കർഷകർക്കും പാടശേഖരസമിതികൾക്കും സ്വന്തമാക്കാമെന്ന് കൃഷി വിജ്ഞാനകേന്ദ്രം അധികൃതർ അറിയിച്ചു. കർഷക ഉത്പാദകസമിതികൾക്കും സബ്സിഡിയോടെ ഡ്രോണ്‍ സ്വന്തമാക്കാം. ഡ്രോണ്‍ ഉയോഗിച്ച് വിതച്ചുകൊടുക്കാനും വാടകയ്ക്ക് കൊടുക്കാനും വിവിധ ജില്ലകളിൽ നിരവധി സംരംഭകർ മുന്നോട്ടു വരുന്നുണ്ട്. വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിൽ ജൈവവളവും ചാഴിമരുന്നുമൊക്കെ ഡ്രോണിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. ഒരേക്കർ മരുന്നു തളിച്ചുപോകാൻ ഇതിന് പരമാവധി അഞ്ചു മിനിറ്റ് മതി. വാടക മണിക്കൂറിന് 700 രൂപ. പത്തു ലിറ്റർ മുതൽ ഇരുപത് ലിറ്റർ വരെ കീടനാശിനി നിറച്ച ടാങ്കുകളാണ് ഡ്രോണുകളിൽ ഘടിപ്പിക്കുന്നത്. ഇലകളിൽ സൂക്ഷ്മ മൂലകങ്ങളും ജൈവവളങ്ങളും നേരിട്ട് തളിക്കുന്നത് വിളവ് വർധിപ്പിക്കാൻ സഹായകരമാകും. ഡ്രോണുകളിലൂടെ തളിക്കുന്നത് സൂക്ഷ്മ കണികകൾ ആയതിനാൽ ചെടികൾക്ക് വേഗത്തിൽ ആഗിരണം ചെയ്യുന്നതിനും സാധിക്കും. നിശ്ചിത അകലത്തിൽ നെൽച്ചെടികൾ വളരുന്നതിനാൽ ചെടികൾക്കിടയിലേക്കു കാറ്റും വെളിച്ചവും കയറി വളർച്ച സുഗമമാകുകയും ചെയ്യും. കൃഷിച്ചെലവു കുറയ്ക്കുന്നതിനും സമയം ലാഭിക്കുന്നതിനും ഉത്പാദനം വർധിപ്പിക്കുന്നതിനും ഡ്രോണ്‍ ഏറെ ഉപകാരപ്രദമാണ്. ഡ്രോണ്‍ വിത നടത്തിയ പാടത്തു സാധാരണയിൽ കൂടുതൽ വിളവ് ലഭിക്കുന്നുണ്ടെന്നു കുമരകം കൃഷി വിജ്ഞാന കേന്ദ്രം വ്യക്തമാക്കി. പതുക്കാട്ട് അൻപതു പാടശേഖരത്തിൽ അബ്ദുൾ ജലീലിന്റെ അഞ്ച് ഏക്കർ ഡ്രോണ്‍ ഉപയോഗിച്ചും അഞ്ച് ഏക്കർ സാധാരണ രീതിയിലും കഴിഞ്ഞ ഒക്ടോബറിൽ വിതച്ചിരുന്നു. ഡ്രോണ്‍ വിതച്ച പാടത്ത് ഏക്കറിന് 30 ക്വിന്റൽ വിളവ് ലഭിച്ചപ്പോൾ സാധാരണ രീതിയിൽ വിതച്ച പാടത്ത് 20 ക്വിന്റലാണ് കിട്ടിയത്. ഇത്തരത്തിൽ ഡ്രോണ്‍ വിതയിൽ പത്ത് ക്വിന്റൽ അധികം ലഭിച്ചതോടെ ഏക്കറിൽ 28,000 രൂപ കൂടുതൽ വരുമാനമുണ്ടായി. ഒരേക്കറിൽ ഡ്രോണ്‍ ഉപയോഗിച്ച് വിതയ്ക്കാൻ 500-700 രൂപയാണ് ചെലവ് വരുന്നത്. ഒരേക്കറിൽ 30 ക്വിന്റൽ വിളവ് ലഭിച്ചാൽ നിലവിലെ വരുമാനം 84,960 രൂപ. മനുഷ്യശേഷിയിൽ നടത്തുന്ന വിത നടത്താൻ ദിവസ വേതനം 800-1000 രൂപ. 20 ക്വിന്റൽ വിളവുണ്ടായാൽ ലഭിക്കാവുന്ന വരുമാനം 56, 640 രൂപ. കേരളത്തിലെ കൃഷിയിടങ്ങളിൽ യന്ത്രവത്കരണം ഏറ്റവുമധികവും ഏറ്റവുമാദ്യവും സാധ്യമായ വിള നെല്ലാണ്. ട്രാക്ടറിലും ടില്ലറിലും തുടങ്ങിയതാണ് നെൽപ്പാടങ്ങളിലെ യന്ത്രസാന്നിധ്യം. പിന്നാലെ സ്പ്രേയറുകൾ, കോണോവീഡറുകൾ, സീഡറുകൾ എന്നിവ മുതൽ കൊയ്ത്ത് മെതി യന്ത്രം വരെ എത്തി. ഡ്രോണിന്റെ വരവോടെ പാടത്തിറങ്ങാൻ ആളില്ലെന്ന പരാതിക്കു കൂടി പരിഹാരമാകും. മാത്രവുമല്ല, ഡ്രോണ്‍ ഉപയോഗിക്കാൻ പ്രാവീണ്യമുള്ളവർ വേണമെന്നതിനാൽ പുതിയ തലമുറയിൽ ഏറെ തൊഴിൽ അവസരങ്ങളും മുന്നിലുണ്ട്. വിളകളുടെ വളർച്ചഘട്ടങ്ങൾ, ആരോഗ്യം, മണ്ണിന്റെ വ്യതിയാനം എന്നി വയെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും ഇക്കാലത്ത് ഡ്രോണ്‍ പ്രയോജനപ്പെടുന്നുണ്ട്. നെല്ലിൽ മാത്രമല്ല റബർ തോട്ടങ്ങളിലെ സ്പ്രെയിംഗിനും ഡ്രോണുകൾ പ്രയോജനപ്പെടുത്തുന്ന കാലം വിദൂരമല്ല. കൃഷിയിടം നനയ്ക്കാനും ഡ്രോണുകൾക്ക് കഴിയും. ഫോണ്‍: 6238092782
ADVERTISEMENT
വിളസമൃദ്ധം ഷൈജുവിന്റെ 800 സ്ക്വയര്‍ ഫീറ്റ് ടെറസ്
പൊന്നു വിളയിക്കാൻ രാജനുണ്ട് ചില വഴികൾ
സ്വന്തം നാട്ടുചന്തയുമായി ഉഴവൂർ
ചതിക്കില്ല വെറ്റില, ശശിധരൻ ഹാപ്പി
ശ്രദ്ധിച്ചാൽ പാവലിന് നല്ല വിളവ് കിട്ടും
കെവിനും ഗ്രേസിനും ഹെെഡ്രോപോണിക്സിൽ അധികവരുമാനം
കൃഷിയിൽ അംഗീകാരം നേടി പിതാവും മകളും
ചെന്നീരൊലിപ്പിനും കൂന്പുചീയലിനും വേപ്പിൻ പിണ്ണാക്ക്
കായീച്ചയ്ക്കു തുളസിക്കെണി
ദേശപ്പെരുമയുടെ തലയെടുപ്പിൽ തലനാടൻ ഗ്രാന്പു
പുത്തൻ ചുവട് വയ്പുമായി ഹെെറേഞ്ച് ഹണി; വിൽക്കാനുണ്ട് അടത്തേൻ
മണ്ണിനെ പൊന്നാക്കും ഈ പോലീസുകാരൻ
ശതാവരി
ഗ്രാഫ്റ്റ് തൈകൾ വാങ്ങുന്പോൾ
വെറ്റില കൃഷി
കരിനൊച്ചി
വിസ്മയക്കാഴ്ചയായി കോട്ടയം നഗരമധ്യത്തിലെ ഡ്രാഗണ്‍ഫ്രൂട്ട് തോട്ടം
200 മിയാവാക്കി വനങ്ങളൊരുക്കി ചെറിയാന് മാത്യു
അപൂർവ തോട്ടം ഒരുക്കി എ.ടി. തോമസ്
വന്യമൃഗങ്ങളെ ഓടിക്കാൻ മൂവർ സംഘത്തിന്റെ "ഫാം ഗാർഡ് ’
എരിക്ക്
ഉദയം വാഴ
പഴവർഗകൃഷിയിൽ താരമായി ഷിബു
സഞ്ചാരികളേ ഇതിലെ, ഇതിലെ... കാണാം കാന്തല്ലൂരിലെ സ്ട്രോബെറി ഫാമുകൾ
അനോന ചെറിമോയ
ആരോഗ്യത്തിന് സപ്പോർട്ട് സപ്പോട്ട
ഈ വാഴത്തോട്ടം വേറെ ലെവലാ...
കൃഷിയിൽ അറുപതാണ്ട്
ഓർമശക്തി വർധിപ്പിക്കാൻ ബ്രഹ്മി
അക്വേറിയം വൃത്തിയാക്കുന്പോൾ
ADVERTISEMENT
ADVERTISEMENT
More from other section
1
പോലീസ് കണ്ണടച്ചു; സർവകലാശാല കൈയടക്കി എസ്എഫ്ഐ
Kerala
2
അന്നമൂട്ടുന്നവരെ ആർക്കും വേണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ
National
3
പരിശ്രമങ്ങൾ പാഴായി; നിമിഷപ്രിയയുടെ വധശിക്ഷ 16ന്
International
4
പവന് 400 രൂപ വര്‍ധിച്ചു
Business
5
വിംബിള്‍ഡണ്‍ വിതുന്പി
Sports
ADVERTISEMENT
LATEST NEWS
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് എത്തിയവർക്ക് 10 വർഷമായിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് ചെന്നിത്തല
മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻതന്നെ; എക്സിൽ സർവേ ഫലം പങ്കുവച്ച് തരൂർ
നിപ്പ സമ്പർക്ക പട്ടികയിലുള്ള യുവതി മരിച്ചു
"ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാക്കി മാറ്റാമെന്ന് നിർമാതക്കൾ കോടതിയിൽ
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
ADVERTISEMENT
ADVERTISEMENT