ADVERTISEMENT
ADVERTISEMENT
15
Tuesday
July 2025
4:24 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
രമേശന് വായനക്കാരുടെ കൈത്താങ്ങ്
അർബുദത്തോട് പൊരുതുന്ന ഒറ്റപ്പാലം തൃക്കടീരി പഞ്ചായത്തിൽ കുണ്ടിൽ വീട്ടിലെ രാമൻകുട്ടിയുടെ മകൻ കെ. രമേശന് ദീപിക വായനക്കാരുടെ കൈത്താങ്ങ്. യുവാവിന്റെ ദുരിത കഥ ദീപിക ഡോട്ട്കോമിലൂടെ വായിച്ചറിഞ്ഞ സുമനസുകൾ അകമഴിഞ്ഞ സഹായമാണ് നൽകിയത്. വായനക്കാർ നൽകിയ 1,11,900 രൂപ ദീപിക ജനറൽ മാനേജർ ഫാ. രഞ്ജിത്ത് ആലുങ്കൽ, രമേശിന് നേരിട്ട് കൈമാറി. വായനക്കാരുടെ കൈത്താങ്ങിന് രമേശ് നന്ദി അറിയിച്ചു. വിദേശത്ത് സെയിൽസ് എക്സിക്യൂട്ടിവായി ജോലി ചെയ്തു ലഭിക്കുന്ന വരുമാനംകൊണ്ട് ഭാര്യയ്ക്കും രണ്ടുമക്കൾക്കുമൊപ്പം സന്തുഷ്ടമായി ജീവിച്ചു പോരുന്നതിനിടിയിലാണ് 2022-ൽ രമേശിന് തലച്ചോറിൽ അർബുദം ബാധിച്ചത്. കടം മേടിച്ചും ജോലിയെടുത്തും ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുള്ള പണം രമേശ് കണ്ടെത്തി. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അർബുദത്തെ കീഴ്പ്പെടുത്താനായി ലക്ഷക്കണക്കിന് രൂപയാണ് ആശുപത്രിയിൽ ചിലവാക്കിയത്. എന്നാൽ വീണ്ടും ഡോക്ടർമാർ തുടർചികിത്സ നിർദേശിച്ചതോടെ രമേശും കുടുംബവും ദുരിതത്തിലായി. ഇതോടെയാണ് കുടുംബം സുമനസുകൾക്ക് മുന്നിൽ കൈനീട്ടിയത്.
കുരുന്നുകൾക്ക് വായനക്കാരുടെ കൈത്താങ്ങ്; നന്ദിയോടെ കുടുംബം
CAH (Congenital Adrenal Hyperplasia) എന്ന അപൂർവ ജനിതക വൈകല്യരോഗത്തോട് പോരാടുന്ന അനർഗയ (എട്ട്), ആർഷിദ് (ഒന്ന്) എന്നീ സഹോദരങ്ങൾക്ക് ദീപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ്. നീലംപേരൂർ പുത്തൻപറമ്പിൽ സജേഷ് - പ്രിയ ദന്പതികളുടെ രണ്ട് മക്കളാണ് ജനിച്ചനാൾ മുതൽ രോഗത്തോട് മല്ലടിക്കുന്നത്. ഇവരുടെ ദുരിത കഥ ദീപിക ഡോട്ട്കോം വഴി വായിച്ചറിഞ്ഞ സുമനസുകൾ അകമഴിഞ്ഞ പിന്തുണയാണ് കുടുംബത്തിന് നൽകിയത്. വായനക്കാർ നൽകിയ 1,63,980 രൂപ ദീപിക ജനറൽ മാനേജർ ഫാ. രഞ്ജിത്ത് ആലുങ്കൽ കുട്ടികളുടെ മാതാവ് പ്രിയയ്ക്ക് കൈമാറി. വായനക്കാരുടെ പിന്തുണയ്ക്ക് കുടുംബം നന്ദി അറിയിച്ചു. കുട്ടികളെ ബാധിച്ചിരിക്കുന്ന അപൂർവ ജനിതക രോഗത്തിന് സർക്കാർ മെഡിക്കൽ കോളജുകളിൽ ചികിത്സ ലഭ്യമല്ല. സർവതും വിറ്റാണ് ആദ്യ കുഞ്ഞിന് ചികിത്സ നടത്തിയിരുന്നത്. ഭാരിച്ച ചികിത്സാചിലവുകൾ താങ്ങാതെ വന്നതോടെ നാട്ടിലെ സുമനസുകൾ സഹായഹസ്തം നീട്ടിയിരുന്നു. എന്നാൽ രണ്ടാമത്തെ കുഞ്ഞ് ജനിച്ച കുറച്ചുനാളുകൾക്ക് ശേഷം ഇതേ രോഗം സ്ഥിരീകരിച്ചതോടെ കുടുംബം പൂർണമായും തളർന്നു. നിത്യചിലവിന് പോലും ബുദ്ധിമുട്ടുന്ന കുടുംബം നിലവിൽ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കുട്ടികളുടെ പിതാവിന് സ്വകാര്യ കമ്പനിയിൽ ചെറിയ ജോലിയുണ്ട്. ഈ ജോലി വഴി നിത്യചിലവ് നടത്തിക്കൊണ്ടുപോകാനെ കുടുംബത്തിന് കഴിയൂ. ഇതോടെയാണ് ചെറുപ്രായത്തിൽ തന്നെ രോഗത്തിന്റെ പിടിയിലായ കുരുന്നുകളെ കളിചിരികളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ കുടുംബം സുമനസുകൾക്ക് മുന്നിൽ കൈനീട്ടിയത്.
ജെറമിയയുടെ കൈപിടിച്ച് വായനക്കാർ
എട്ടാം വയസിൽ അർബുദ ബാധിതനായി വേദനകളോട് മല്ലിടുന്ന ജെറമിയ പ്രശാന്തിന് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായവർഷം. ചികിത്സാ ചിലവുകൾക്കായി ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന്റെ ദുരിതകഥയറിഞ്ഞ് നിരവധി സുമനസുകളാണ് കൈത്താങ്ങായി മുന്നോട്ടുവന്നത്. വായനക്കാർ നൽകിയ 2.50 ലക്ഷം രൂപ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് കുട്ടിയുടെ പിതാവിന് കൈമാറി. സുമനസുകളുടെ സ്നേഹത്തിന് കുടുംബം നന്ദി അറിയിച്ചു. കോട്ടയം ജില്ലയിലെ വാഴൂർ പഞ്ചായത്തിൽ കൊടുങ്ങൂർ, ഒന്നാം മൈലിൽ പ്രശാന്ത് ജോസഫ് - അനുപമ ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തവനാണ് ജെറമിയ. തോളിന് കടുത്ത വേദനയും കൈകൾ ഉയർത്താൻ സാധിക്കാതെ വന്നതും മറ്റു ചില ശാരീരിക അസ്വസ്ഥതകളുമായി വൈദ്യസഹായം തേടിയപ്പോഴാണ് കുട്ടിക്ക് രക്താർബുദം ആണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യസ്ഥിതി തീർത്തും മോശമായതിനാൽ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ജെറമിയയുടെ ചികിത്സ ആരംഭിച്ചു. വേദനകൾക്കിടയിലും അവൻ ആഗ്രഹിക്കുന്നത് എത്രയും വേഗം ആശുപത്രിക്കിടക്കയിൽ നിന്നും രോഗവിമുക്തനായി പുറത്തിറങ്ങി കൂട്ടുകാർക്കും കൂടെപ്പിറപ്പിനുമൊപ്പം കളിച്ചും ചിരിച്ചും പഠിച്ചും മുന്നേറണമെന്നാണ്. പ്രാഥമിക ചികിത്സകൾക്കായി ഏഴുലക്ഷം രൂപ ചിലവാകുമെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. രോഗം സ്ഥിരീകരിച്ച് ഒരു മാസം പിന്നിട്ടപ്പോൾ തന്നെ നാലുലക്ഷം രൂപയിലധികം ചിലവായിക്കഴിഞ്ഞു. സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ലാത്ത പ്രശാന്തും കുടുംബവും വാടകയ്ക്കാണ് താമസിക്കുന്നത്. സാന്പത്തിക ബുദ്ധിമുട്ടുകൾ ഇവരെ വരിഞ്ഞുമുറുക്കുന്പോഴും തന്റെ കുഞ്ഞിനായി ഈ മാതാപിതാക്കൾ അവർക്കാകുന്ന പോലെ പണമുണ്ടാക്കി ചികിത്സിച്ചു. എങ്കിലും മുന്നോട്ടുള്ള ചികിത്സക്ക് ഇനിയും ലക്ഷങ്ങൾ കണ്ടെത്താനുണ്ട് എന്നത് ഇവരെ ആശങ്കപ്പെടുത്തുകയാണ്. നിർധരരായ ഈ കുടുംബത്തിന് ചികിത്സാ ചിലവുകൾ താങ്ങാൻ കഴിയാതെ വന്നതോടെയാണ് സുമനസുകൾക്ക് മുന്നിൽ കൈനീട്ടിയത്.
ടെൽസണ്‍ നാലാംഘട്ട സഹായം കൈമാറി
കോട്ടയം: വൃക്കമാറ്റിവയ്ക്കലിന് ചികിത്സാ സഹായം തേടിയ കുമാരനല്ലൂർ പരുത്തിക്കാട് വീട്ടിൽ ടെൽസണ്‍ ദീപിക വായനക്കാർ നൽകിയ സഹായത്തിന്റെ നാലാംഘട്ടം കൈമാറി. 52,000 രൂപയാണ് നാലാംഘട്ടത്തിൽ നൽകിയത്. ഇതോടെ നാല് ഘട്ടമായി 3.80 ലക്ഷം രൂപ ടെൽസണ്‍ കൈമാറി. രാഷ്ട്രദീപിക ചീഫ് ഫിനാൻസ് മാനേജർ എം.എം. ജോർജാണ് നാലാംഘട്ട തുകയുടെ ചെക്ക് നൽകിയത്. വായനക്കാരുടെ സഹായത്തിന് കുടുംബം നന്ദി അറിയിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ ടെൽസൺ ദീർഘകാലമായി വൃക്കരോഗത്തിന്റെ പിടിയിലാണ്. നിർധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ഗൃഹനാഥന് ലഭിച്ചിരുന്ന ഏക വരുമാനം ഉപയോഗിച്ചാണ് രണ്ടു കുട്ടികളും ഭാര്യയും ഉൾപ്പെട്ട കുടുംബത്തെ അല്ലലില്ലാതെ പോറ്റിയിരുന്നത്. എട്ടു വർഷം മുൻപാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. പിന്നീട് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ചികിത്സകൾ പുരോഗമിച്ചു വരികയായിരുന്നു. മരുന്നുകൾക്ക് മാത്രമായി പ്രതിമാസം ഏഴായിരം രൂപയോളം കുടുംബം കണ്ടെത്തേണ്ടി വരുന്ന സ്ഥിതിയാണ്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ വൃക്കമാറ്റിവയ്ക്കാതെ ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. വൃക്ക വലുതാകുന്ന സാഹചര്യമുള്ളതിനാൽ രണ്ടു ഓപ്പറേഷനുകൾ ആവശ്യമാണെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. ഭാര്യ റീന വൃക്ക നൽകാൻ തയാറാണെങ്കിലും ഓപ്പറേഷനും അനുബന്ധ ചിലവുകൾക്കുമായി ലക്ഷങ്ങളാണ് കുടുംബം കണ്ടത്തേണ്ടിയിരുന്നത്. സ്വന്തം വീടുപോലുമില്ലാതെ വാടക വീട്ടിൽ കഴിയുന്ന കുടുംബം നിത്യചിലവിന് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ്. ഡിഗ്രി വിദ്യാർഥിയായ എബിന്റെയും ആറാം ക്ലാസുകാരൻ ആൽബിന്റെയും പഠനം സാമ്പത്തിക പരാതീനതകളെ തുടർന്ന് പ്രതിസന്ധിയിലായിരുന്നു. രോഗാവസ്ഥ മാറി കുടുംബത്തിന്റെ തണലാകണമെന്ന് ആഗ്രഹിക്കുന്ന ടെൽസണ്‍ ജീവിതത്തിലേക്ക് മടങ്ങിയെത്താനാണ് സുമനസുകളുടെ മുന്നിൽ കൈകൾ നീട്ടിയത്.
എൽവിൻ വിടവാങ്ങി; സഹായധനം കുടുംബത്തിന് കൈമാറി
സുമനസുകളുടെ സഹായങ്ങൾക്ക് കാത്തുനിൽക്കാതെ എൽവിൻ അനു ജേക്കബ് എന്ന അഞ്ച് വയസുകാരൻ വേദനകളുടെ ലോകത്ത് നിന്നും മടങ്ങി. ഹൈഡ്രോസീഫാലസ് (തലയിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ) രോഗത്തോടെയാണ് കുട്ടി ജനച്ചത്. പിന്നീട് ദീർഘകാലത്തെ ചികിത്സകൾക്കായി വലിയ തുക ചിലവഴിക്കേണ്ടി വന്നതോടെ കുടുംബം ദുരിതത്തിലാവുകയായിരുന്നു. ചികിത്സ വഴിമുട്ടുമെന്ന ഘട്ടത്തിലാണ് കുടുംബം ദീപിക ഡോട്ട്കോമിലൂടെ സുമനസുകളുടെ സഹായം ആഭ്യർഥിച്ചത്. എൽവിൻ വിടവാങ്ങിയെങ്കിലും കുടുംബത്തിന്റെ ദുരിതം കണക്കിലെടുത്ത് വായനക്കാർ നൽകിയ 1,40,000 രൂപ പിതാവ് അനുരാജിന് കൈമാറി. ദീപിക പ്രൊഡക്ഷൻ ജനറൽ മാനേജർ ഫാ. മാത്യു പടിഞ്ഞാറേക്കുറ്റാണ് തുക കൈമാറിയത്. കോട്ടയം പരിപ്പ് അറുപാറയിൽ വീട്ടിൽ അനുരാജ്-സ്മിത ദമ്പതികളുടെ രണ്ടു മക്കളിൽ ഒരാളായിരുന്നു എൽവിൻ. കാറ്ററിംഗ് തൊഴിലാളിയായ അനുരാജ് തന്റെ വരുമാനത്തിൽ നിന്നും ജീവിതം കെട്ടിപടുത്തു വരുമ്പോഴാണ് രോഗം കുടുംബത്തിന് കരിനിഴലായത്. ചികിത്സകൾ ദീർഘകാലം നീണ്ടതോടെ കുടുംബം സാമ്പത്തികമായി തകരുകയായിരുന്നു. ഇതോടെയാണ് സുമനസുകളുടെ സഹായം കുടുംബം അഭ്യർഥിച്ചത്. കുഞ്ഞിനായി സഹായങ്ങൾ നൽകിയ എല്ലാ സുമനസുകൾക്കും കുടുംബം നന്ദി അറിയിച്ചു.
അമലിന് ദീപിക വായനക്കാരുടെ ക്രിസ്മസ് സമ്മാനം
പാര ടെസ്കുലാർ ആർഎംഎസ് ( PARA TESCULAR RMS) എന്ന വിഭാഗത്തിലുള്ള ട്യൂമർ ബാധിച്ച് ചികിത്സയിലുള്ള 13 വയസുകാരൻ അമൽ തോമസിന് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായവർഷം. വായനക്കാർ നൽകിയ 1.92 ലക്ഷം രൂപ അമലിന്റെ പിതാവ് തോമസ് മാത്യുവിന് കൈമാറി. രാഷ്ട്രദീപിക എംഡി ഫാ. ബെന്നി മുണ്ടനാട്ടാണ് കുടുംബത്തിന് തുക കൈമാറിയത്. വായനക്കാരുടെ സ്നേഹ സമ്മാനത്തിന് കുടുംബം നന്ദി അറിയിച്ചു. റാന്നി നാരണമൂഴി പഴനിലത്ത് വീട്ടിൽ തോമസ് മാത്യുവിന്റെ മകനാണ് അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കുട്ടിക്ക് രോഗം ബാധിച്ചതോടെ നിർധന കുടുംബം ദുരിതത്തിലായി. വിദഗ്ദ ചികിത്സ വേണ്ട ഈ കാൻസറിനെതിരേ പോരാടണമെങ്കിൽ വലിയ തുകയാണ് ആവശ്യമായുള്ളത്. മകന് രോഗം ബാധിച്ചതോടെ ആരുടെ മുന്നിൽ കൈ നീട്ടണമെന്നു പോലും അറിയാതെ തോമസും കുടുംബവും നെടുവീർപെടുകയായിരുന്നു. കളിയും ചിരിയുമായി മുന്നോട്ടുപോകേണ്ട പ്രായത്തിൽ വേദന തിന്നു ജീവിക്കുന്ന തന്റെ മകന്റെ ജീവനുവേണ്ടി എന്തുചെയ്യാനും ഈ പിതാവ് തയാറാണ്. എന്നാൽ എത്ര കൂട്ടിയിട്ടും ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് സുമനസുകൾക്ക് മുന്നിൽ കൈനീട്ടാൻ കുടുംബം തീരുമാനിച്ചത്.
സ്കറിയയ്ക്ക് കരുതലായി വായനക്കാർ
അർബുദത്തോട് പൊരുതുന്ന കുറവിലങ്ങാട് ചിറ്റംവേലിലെ സി.എ. സ്കറിയ കരുതലായി ദീപിക ഡോട്ട്കോം വായനക്കാർ. സ്കറിയയുടെ ചികിത്സയ്ക്കായി വായനക്കാർ നൽകിയ തുകയുടെ ആദ്യഘട്ടം ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ കൈമാറി. അർബുദബാധിതനായി മരുന്നു വാങ്ങാൻ പോലും കാശില്ലാതെ ഇനിയെങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിരുന്നു സ്കറിയ. കുറവിലങ്ങാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്ന അദ്ദേഹം ഏതൊരു സാധാരണക്കാരനെയും പോലെ കഷ്ടപ്പെട്ട് കുടുംബം പുലർത്തിയിരുന്നയാളാണ്. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വില്ലനായി അർബുദം എത്തിയത്. പതിവുപോലെ ജോലിക്കെത്തിയ ഒരു ദിവസം സ്കറിയ പൊടുന്നനേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിലെത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ അർബുദം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയതിന് പിന്നാലെ തന്നെ അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആദ്യഘട്ട ചികിത്സകൾ വിജയിച്ച് ജീവിതം ഒരുവിധം മുന്നോട്ടുപോകുന്നതിനിടെ വീണ്ടും രോഗമെത്തിയത് കുടുംബത്തെ തളർത്തിക്കളഞ്ഞു. രണ്ടാമതൊരു ശസ്ത്രക്രിയ സാധ്യമല്ലെന്ന് ഡോക്ടർമാർ വിധിയെഴുതി കഴിഞ്ഞു. 45 തവണ ഇതിനകം സ്കറിയ റേഡിയേഷൻ ചികിത്സയ്ക്ക് വിധേയനായി കഴിഞ്ഞു. നിലവിൽ ചികിത്സയുടെ ഭാഗമായി റേഡിയേഷൻ പതിവായി. കുടുംബത്തിനൊപ്പം ഇനിയും ഏറെ നാൾ ജീവിക്കണമെന്ന ആഗ്രഹമാണ് സ്കറിയയ്ക്കുള്ളത്. എന്നാൽ ഭാരിച്ച ചികിത്സാ ചിലവും ചികിത്സകൾ മുടങ്ങുന്നതും ഈ ഗൃഹനാഥനെ ഭയപ്പെടുത്തുകയായിരുന്നു. റേഡിയേഷന് പുറമേ മരുന്നുകൾക്കും കൂടിയായി മാസം തോറും ഭാരിച്ച പണം കുടുംബം ചികിത്സയ്ക്കായി കണ്ടെത്തേണ്ട സ്ഥിതിയാണ്. കുടുംബത്തിലെ ഏക വരുമാന ആശ്രയമായിരുന്ന സ്കറിയ രോഗശയ്യയിൽ ആയതോടെ കുടുംബം കടുത്ത ദാരിദ്രത്തിലായി. ഇതോടെയാണ് കുടുംബം സുമനസുകളുടെ സഹായം തേടിയത്.
ടെൽസണ്‍ മൂന്നാംഘട്ട സഹായവും കൈമാറി
കോട്ടയം: വൃക്കമാറ്റിവയ്ക്കലിന് ചികിത്സാ സഹായം തേടിയ ഓട്ടോ ഡ്രൈവർ ടെൽസണ്‍ ദീപിക വായനക്കാർ നൽകിയ സഹായത്തിന്റെ മൂന്നാംഘട്ടം കൈമാറി. ഒരുലക്ഷം രൂപയാണ് മൂന്നാംഘട്ടത്തിൽ കൈമാറിയത്. മൂന്നുഘട്ടമായി 3.28 ലക്ഷം രൂപയാണ് ടെൻസണ്‍ നൽകിയത്. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ടാണ് മൂന്നാംഘട്ട തുക കൈമാറിയത്. വായനക്കാരുടെ സഹായത്തിന് കുടുംബം നന്ദി അറിയിച്ചു. കോട്ടയം കുമാരനല്ലൂർ പരുത്തിക്കാട് വീട്ടിൽ ടെൽസണ്‍ (49) ദീർഘകാലമായി വൃക്കരോഗത്തിന്റെ പിടിയിലാണ്. നിർധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ഗൃഹനാഥൻ ഓട്ടോറിക്ഷ ഓടിച്ചാണ് രണ്ടു കുട്ടികളും ഭാര്യയും ഉൾപ്പെട്ട കുടുംബത്തെ അല്ലലില്ലാതെ പോറ്റിയിരുന്നത്. എട്ടു വർഷം മുൻപാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. പിന്നീട് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ചികിത്സകൾ പുരോഗമിച്ചു വരികയായിരുന്നു. മരുന്നുകൾക്ക് മാത്രമായി പ്രതിമാസം ഏഴായിരം രൂപയോളം കുടുംബം കണ്ടെത്തേണ്ടി വരുന്ന സ്ഥിതിയാണ്. കഴിഞ്ഞ മാസം കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ വൃക്കമാറ്റിവയ്ക്കാതെ ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. വൃക്ക വലുതാകുന്ന സാഹചര്യമുള്ളതിനാൽ രണ്ടു ഓപ്പറേഷനുകൾ ആവശ്യമാണെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. ഭാര്യ റീന വൃക്ക നൽകാൻ തയാറാണെങ്കിലും ഓപ്പറേഷനും അനുബന്ധ ചിലവുകൾക്കുമായി ലക്ഷങ്ങളാണ് കുടുംബം കണ്ടത്തേണ്ടിയിരുന്നത്. സ്വന്തം വീടുപോലുമില്ലാതെ വാടക വീട്ടിൽ കഴിയുന്ന കുടുംബം നിത്യചിലവിന് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ്. ഡിഗ്രി വിദ്യാർഥിയായ എബിന്റെയും ആറാം ക്ലാസുകാരൻ ആൽബിന്റെയും പഠനം സാമ്പത്തിക പരാതീനതകളെ തുടർന്ന് പ്രതിസന്ധിയിലായിരുന്നു. രോഗാവസ്ഥ മാറി കുടുംബത്തിന്റെ തണലാകണമെന്ന് ആഗ്രഹിക്കുന്ന ടെൽസണ്‍ ജീവിതത്തിലേക്ക് മടങ്ങിയെത്താനാണ് സുമനസുകളുടെ മുന്നിൽ കൈകൾ നീട്ടിയത്.
വിനുവിനു രണ്ടാംഘട്ട സഹായം കൈമാറി
കോട്ടയം: അപ്രതീക്ഷിതമായി എത്തിയ വൃക്കരോഗത്തിന്റെ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടിയ അതിരമ്പുഴ ശ്രീകണ്ഠമംഗലം കൊല്ലപ്പള്ളില്‍ വീട്ടില്‍ വിനുവിന് ദീപികയുടെ പ്രിയ വായനക്കാര്‍ നല്കിയ സഹായം രണ്ടാംഘട്ടം കൈമാറി. ദീപിക ചീഫ് ഫിനാന്‍സ് ഓഫീസര്‍ (സിഎഫ്ഒ) എം.എം.ജോര്‍ജ് ആണ് വിനുവിന്റെ പിതാവിന് 1.40 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ആദ്യഘട്ട സഹായം ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ.ബെന്നി മുണ്ടനാട്ട് നേരത്തെ കുടുംബത്തിന് കൈമാറിയിരുന്നു. 2010-ല്‍, 24-ാം വയസിലാണ് വിനുവിന്റെ ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഇനിയും ജീവിതമേറെ കിടക്കുന്ന തന്റെ പൊന്നോമന മകള്‍ക്കായി വൃക്കദാനം ചെയ്യാന്‍ വിനുവിന്റെ അമ്മ തയാറായി. അങ്ങനെ 2010 ഡിസംബര്‍ ആറിന് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് അമ്മയുടെ ഒരു വൃക്ക വിനുവില്‍ തുന്നിച്ചേര്‍ത്തു. ശസ്ത്രക്രിയക്ക് ശേഷം വിനു പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു. വൈകാതെ കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ യുവാവ് വിനുവിനെ തന്റെ ജീവിത സഖിയാക്കുകയുമുണ്ടായി. 2018-ല്‍ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങള്‍ക്കിടെ ഞെട്ടിക്കുന്ന ആ വാര്‍ത്തയെത്തി; മാറ്റിവച്ച വൃക്ക തകരാറിലായെന്ന്. വിനുവിനെ രോഗം വീണ്ടും കീഴ്പ്പെടുത്തിയതോടെ കുടുംബം വീണ്ടും പതറി. ഗള്‍ഫിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹെല്‍പ്പറായി ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ ശമ്പളം ചികിത്സയ്ക്ക് മാത്രമായി ചുരുങ്ങി. രോഗിയായ പിതാവും അമ്മയും ബധിരനും മൂകനും ശരീരിക വളര്‍ച്ചയില്ലാത്ത സഹോദരനും ഒരു സഹോദരിയുമാണ് വിനുവിനുള്ളത്. അഞ്ചുവയസുകാരി മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം ഇനിയും ഒരുപാട് കാലം ജീവിക്കണമെന്ന കൊതിയോടെയാണ് വിനു സുമനസുകള്‍ക്ക് മുന്നില്‍ കൈനീട്ടിയത്.
വിനുവിന് ആദ്യഘട്ട സഹായം നൽകി
കോട്ടയം: വൃക്കരോഗം വില്ലനായി എത്തി ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടിയ അതിരമ്പുഴ ശ്രീകണ്ഠമംഗലം കൊല്ലപ്പള്ളിൽ വീട്ടിൽ വിനുവിന് വായനക്കാർ സമ്മാനിച്ച ആദ്യഘട്ട സഹായം നൽകി. ദീപിക മാനേജിംഗ് ഡയറക്ടർ ഫാ.ബെന്നി മുണ്ടനാട്ട് വിനുവിന്റെ പിതാവിനാണ് സഹായം കൈമാറിയത്. സുമനസുകളുടെ കൈത്താങ്ങിന് കുടുംബം നന്ദി അറിയിച്ചു. 2010-ൽ ഇരു വൃക്കകളും പ്രവര്‍ത്തന രഹിതമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുമ്പോൾ വിനുവിന് 24 വയസ് മാത്രമായിരുന്നു പ്രായം. ഇനിയും ജീവിതമേറെ കിടക്കുന്ന തന്റെ പൊന്നോമന മകള്‍ക്കായി അമ്മ വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ 2010 ഡിസംബര്‍ ആറിന് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് അമ്മയുടെ ഒരു വൃക്ക വിനുവില്‍ തുന്നിച്ചേര്‍ത്തു. ശസ്ത്രക്രിയക്ക് ശേഷം പഴയ ജീവിതത്തിലേക്ക് വിനു തിരിച്ചുവന്നു. വിവാഹജീവിതം സ്വപ്നം കണ്ട ആ പെൺകുട്ടിക്ക് കൂട്ടായി കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ യുവാവ് എത്തി. 2017-ല്‍ വിവാഹിതരായ ദമ്പതികൾക്ക് കൂട്ടായി 2018ല്‍ പെണ്‍കുഞ്ഞ് പിറന്നു. ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളിൽ ഒരുപാട് സ്വപ്നങ്ങളുമായി അവര്‍ ജീവിച്ചു തുടങ്ങിയപ്പോഴാണ് മാറ്റിവച്ച വൃക്ക തകരാറിലായത്. വിനുവിനെ രോഗം വീണ്ടും കീഴ്പ്പെടുത്തിയതോടെ കുടുംബം വീണ്ടും ഇരുട്ടിലായി. ഗള്‍ഫിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹെൽപ്പറായി ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ ശമ്പളം ചികിത്സയ്ക്ക് മാത്രമായി ചുരുങ്ങി. രോഗിയായ പിതാവും അമ്മയും ബധിരനും മൂകനും ശരീരിക വളര്‍ച്ചയില്ലാത്ത സഹോദരനും ഒരു സഹോദരിയുമാണ് വിനുവിനുള്ളത്. നാലു വയസുകാരി മകൾക്കും ഭർത്താവിനുമായി ഇനിയും ജീവിക്കണമെന്ന ആഗ്രഹത്തോടെയാണ് യുവതിയും കുടുംബവും സുമനസുകൾക്ക് മുന്നിൽ കൈനീട്ടിയത്.
ഏലമ്മയ്ക്ക് ആശ്വാസം; കൈത്താങ്ങായി വായനക്കാർ
അർബുദം പിടിപെട്ട് ചികിത്സയ്ക്ക് ബുദ്ധിമുട്ടിയിരുന്ന കോട്ടയം തലയോലപറമ്പ് വടയാര്‍ സ്വദേശിനി ഏലമ്മ ജോസഫി(67)ന് ദീപിക വായനക്കാരുടെ സഹായം. സുമനസുകൾ നൽകിയ 72,000 രൂപ ഏലമ്മയുടെ ഭർത്താവ് ജോസഫിന് ദീപിക ചീഫ് എഡിറ്റർ ഫാ.ജോർജ് കുടിലിൽ കൈമാറി. വായനക്കാരുടെ സ്നേഹത്തിന് കുടുംബം നന്ദി അറിയിച്ചു. മുട്ടുചിറ ഹോളിഗോസ്റ്റ് ആശുപത്രി കിടക്കയില്‍ വേദനയോട് മല്പിടുത്തം നടത്തിയാണ് ഏലമ്മ കഴിയുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന കുടുംബമായതിനാൽ ചികിത്സ പാതിവഴിയില്‍ മുടങ്ങിരിക്കുകയാണ്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്ന ശസ്ത്രക്രിയക്കും തുടര്ചികിത്സകള്ക്കുമായുള്ള പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് കൂലിപണിക്കാരനായ ഭര്‍ത്താവ്. മകനാണ് രോഗശയ്യയിലായ അമ്മയെ സഹായിക്കാൻ ഒപ്പം നിൽക്കുന്നത്. ഇതോടെ മകന്റെ ചെറിയ ജോലിയിൽ നിന്നും ലഭിച്ചിരുന്ന വരുമാനവും കുടുംബത്തിന് ഇല്ലാതായി. സാമ്പത്തിക ഞെരുക്കം മൂലം ചികിത്സ മുടങ്ങിയതോടെ രോഗം മൂലമുള്ള കടുത്ത വേദനയിലാണ് വീട്ടമ്മ കഴിയുന്നത്. തുടർ ചികിത്സകൾക്കായുള്ള ഭാരിച്ച ചിലവ് താങ്ങാൻ കഴിയാതെ വന്നതോടെയാണ് കുടുംബം സുമനസുകളുടെ മുന്നിൽ കൈനീട്ടിയത്.
ജിനിക്ക് വീണ്ടും സഹായം
അർബുദ രോഗത്താൽ ബുദ്ധിമുട്ടിയിരുന്ന വടവാതൂർ ഈരേച്ചേരിൽ ജിനി ഷിബുവിന് വീണ്ടും സഹായം നൽകി. വായനക്കാർ നൽകിയ 70,000 രൂപ ജിനിയുടെ ഭർത്താവ് ഷിബുവിന് ദീപിക ചീഫ് ഫിനാൻസ് ഓഫീസർ എം.എം.ജോർജ് കൈമാറി. നേരത്തെ കുടുംബത്തിന് 95,000 രൂപ നൽകിയിരുന്നു. സഹായത്തിന് കുടുംബം നന്ദി അറിയിച്ചു. 42-ാം വയസിൽ ഗർഭപാത്രത്തിലും അണ്ഡാശയത്തിലും അർബുദത്തിന്റെ രൂപത്തിലെത്തിയ വിധിയാണ് ജിനിയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് രണ്ടുതരത്തിലുള്ള അർബുദം ശരീരത്തെ പിടിമുറുക്കിയതായി കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായി. അണ്ഡാശയത്തിലെ അർബുദം അപൂർവങ്ങളിൽ അപൂർവമാണെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടത്. ഗർഭാശയത്തിലെ അർബുദം മൂന്നാം സ്റ്റേജിൽ എത്തിയിരുന്നു. യുവതിയുടെ ഭർത്താവ് ഷിബു ഹൃദ്രോഗബാധിതനാണ്. 2016ൽ ശസ്ത്രക്രിയയ്ക്കു ശേഷം സ്ഥിരമായി മരുന്ന് കഴിക്കുകയാണ്. ആരോഗ്യ ഇൻഷുറൻസ് പോലെയുള്ള ആനുകൂല്യങ്ങളൊന്നും കുടുംബത്തിനില്ല. താമസിക്കുന്ന വീട് ജപ്തി നിഴലിലാണ്. താങ്ങായി ഇവർക്ക് മക്കളുമില്ല. അത്തരത്തിൽ ദുരിതങ്ങൾ ഏറിയതോടെയാണ് കുടുംബം സുമനസുകളുടെ സഹായം അഭ്യർഥിച്ചത്.
അജിതയ്ക്ക് സഹായം നൽകി
ചെറുപ്രായത്തിൽ തന്നെ വൃക്കരോഗത്തിന്റെ പിടിയിലായ ഏറ്റുമാനൂർ ഓണംതുരുത്ത് സ്വദേശിനി കെ.സി. അജിത(32)യ്ക്ക് ദീപിക വായനക്കാരുടെ സഹായം. വായനക്കാർ നൽകിയ 42.900 രൂപ ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ.ജിനോ പുന്നമറ്റത്തിൽ യുവതിയുടെ ഭർത്താവ് സന്തോഷിന് കൈമാറി. ഏതാണ്ട് അഞ്ച് വർഷത്തോളമായി രോഗശയ്യയിലായ അജിത 2017-ൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും വിജയിച്ചിരുന്നില്ല. നിലവിൽ മാസത്തിൽ എട്ട് ഡയാലിസിസ് നടത്തിയാണ് യുവതിയുടെ ജീവൻ നിലനിർത്തുന്നത്. അടിയന്തരമായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ വിധിയെഴുതിയിരിക്കുന്നത്. യുവതിയുടെ ചികിത്സയ്ക്കായി വലിയ തുക കണ്ടത്തേണ്ട സ്ഥിതിയിലായിരുന്നു കുടുംബം. കൂലിപ്പണിക്കാരനായ ഭർത്താവ് സന്തോഷിന് കിട്ടുന്ന തുച്ഛമായ തുകയാണ് കുടുംബത്തിന്റെ ഏക വരുമാന മാർഗം. എന്നാൽ ഭാര്യ രോഗിയായതോടെ ഭർത്താവിന് സ്ഥിരമായി ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സകൾക്കുമായി വേണ്ട ഭാരിച്ച തുക കണ്ടെത്താൻ കുടുംബത്തിന് വഴികളൊന്നുമില്ലെന്ന സ്ഥിതിയെത്തിയതോടെയാണ് സുമനസുകളുടെ മുന്നിൽ കൈനീട്ടാൻ തീരുമാനിച്ചത്.
റോഷ്നിക്ക് രണ്ടാംഘട്ട സഹായം നൽകി
വൃക്കകൾ തകരാറിലായി ചികിത്സാ സഹായം തേടിയ റോഷ്നിക്ക് രണ്ടാംഘട്ടമായി 1.20 ലക്ഷം രൂപ കൂടി നൽകി. ഭർത്താവ് ഇ.പി.മനോജിന് ദീപിക ചീഫ് ഫിനാൻസ് മാനേജർ എം.എം.ജോർജ് തുക കൈമാറി. ആദ്യഘട്ടത്തിൽ 1.45 ലക്ഷം രൂപ കുടുംബത്തിന് കൈമാറിയിരുന്നു. വായനക്കാരുടെ സഹായത്തിന് കുടുംബം നന്ദി അറിയിച്ചു. കോട്ടയം വിജയപുരം ഇടയില്ലത്ത് റോഷ്നിയാണ് 34-ാം വയസിൽ വൃക്കരോഗത്തിന്റെ പിടിയിലായത്. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന റോഷ്നിക്ക് ശാരീരികാസ്വസ്ഥതകൾ ഉണ്ടായതോടെയാണ് ചികിത്സ തേടിയത്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ഒരു വൃക്ക പൂർണമായും രണ്ടാമത്തേത് ഭാഗികമായും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയത്. ഇതോടെ ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് നടത്തുകയാണ്. രോഗം പൂർണമായും മാറാൻ വൃക്കമാറ്റിവയ്ക്കൽ മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു കഴിഞ്ഞു. 23 ലക്ഷത്തോളം രൂപ ചിലവുള്ള ഈ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കുടുംബം ബുദ്ധിമുട്ടുകയാണ്. ലോണ്‍ എടുത്ത് നിർമിച്ച വീട് ബാങ്ക് ജപ്തി ചെയ്തതിനാൽ നിലവിൽ വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. ഭർത്താവിന്റെ വരുമാനം കൊണ്ട് വീട്ടുവാടകയും നിത്യചിലവുകളും നടത്താൻ പോലും കഴിയുന്നില്ല. ഒപ്പം ചികിത്സയ്ക്കുള്ള പണം കൂടി കണ്ടെത്തണം. ഭാരിച്ച ചികിത്സാ ചിലവുകളും രോഗംമൂലമുണ്ടായ മാനസിക സംഘർഷങ്ങളും കുടുംബത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. മറ്റൊരു വഴിയും ഇല്ലാതെ വന്നതോടെയണ് കുടുംബം സുമനസുകൾക്ക് മുന്നിൽ കൈനീട്ടിയത്.
ടെൽസണ്‍ വീണ്ടും സഹായം
വൃക്കമാറ്റിവയ്ക്കലിന് ചികിത്സാ സഹായം തേടിയ ടെൽസണ്‍ ഒരിക്കൽ കൂടി ചികിത്സാ സഹായം നൽകി. രണ്ടാം ഘട്ടമായി 1.28 ലക്ഷം രൂപയാണ് അദ്ദേഹത്തിന് കൈമാറിയത്. ദീപിക ജനറൽ മാനേജർ ഫാ.മാത്യൂ പടിഞ്ഞാറേക്കുറ്റ് തുക കൈമാറി. ആദ്യഘട്ടത്തിൽ ഒരുലക്ഷം രൂപ അദ്ദേഹത്തിന് നൽകിയിരുന്നു. ഓട്ടോ ഡ്രൈവറായ കോട്ടയം കുമാരനല്ലൂർ പരുത്തിക്കാട് വീട്ടിൽ ടെൽസണ്‍ (49) ചികിത്സയ്ക്കായി നേരത്തെ സുമനസുകളുടെ സഹായം തേടിയിരുന്നു. രണ്ടു കുട്ടികളും ഭാര്യയും ഉൾപ്പെട്ട കുടുംബത്തെ അല്ലലില്ലാതെ പോറ്റുകയായിരുന്നു ടെൽസണ്‍ എട്ടു വർഷം മുൻപാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. പിന്നീട് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ചികിത്സകൾ പുരോഗമിച്ചു വരികയായിരുന്നു. മരുന്നുകൾക്ക് മാത്രമായി പ്രതിമാസം ഏഴായിരം രൂപയോളം കുടുംബം കണ്ടെത്തേണ്ടി വരേണ്ട സ്ഥിതിയുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് വൃക്കമാറ്റിവയ്ക്കാതെ ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയത്. വൃക്ക വലുതാകുന്ന സാഹചര്യമുള്ളതിനാൽ രണ്ടു ഓപ്പറേഷനുകൾ ആവശ്യമാണെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഭാര്യ റീന വൃക്ക നൽകാൻ തയാറാണെങ്കിലും ഓപ്പറേഷനും അനുബന്ധ ചിലവുകൾക്കുമായി ലക്ഷങ്ങളാണ് കുടുംബം കണ്ടത്തേണ്ടത്. സ്വന്തം വീടുപോലുമില്ലാതെ വാടക വീട്ടിൽ കഴിയുന്ന കുടുംബം നിത്യചിലവിന് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സ്ഥിതിയിലായതോടെയാണ് സുമനസുകളുടെ സഹായം അഭ്യർഥിച്ചത്.
സിനോമോന് കരുതലായി വായനക്കാർ
വൃക്കരോഗത്തിന്റെ പിടിയിലായി സുമനസുകളുടെ കാരുണ്യം തേടിയ സിനോമോന് ദീപിക ഡോട്ട് കോം വായനക്കാരുടെ കൈത്താങ്ങ്. വായനക്കാർ നൽകിയ 3,50,165 രൂപ യുവാവിന്റെ മാതാവ് ത്രേസ്യാമ്മ തോമസിന് രാഷ്ട്രദീപിക ലിമിറ്റഡ് എംഡി ഫാ. മാത്യു ചന്ദ്രൻകുന്നേൽ കൈമാറി. വായനക്കാരുടെ സ്നേഹത്തിന് കുടുംബം നന്ദി അറിയിച്ചു. ഇടുക്കി ജില്ലയിലെ പെരുവന്താനം തെക്കേമലക്കരയിലെ കളമുണ്ട വീട്ടിൽ സിനോമോൻ ദീർഘനാളായി വൃക്കരോഗത്തിന്റെ പിടിയിലാണ്. ഏക ആശ്രയമായിരുന്ന യുവാവ് രോഗശൈയ്യയിലായതോടെ കുടുംബത്തിന്റെ താളം തെറ്റി. സിനോ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ വൃക്ക മാറ്റിവെയ്ക്കുക എന്നതു മാത്രമാണ് പോംവഴി. എന്നാൽ ഇതിനായി വേണ്ടത് 15 ലക്ഷത്തോളം രൂപയാണ്. വൃക്ക മാറ്റിവയ്ക്കാൽ കഴിഞ്ഞാൽ തന്നെ മുടങ്ങാതെ മരുന്നു കഴിക്കുകയും വേണം. ഇതിനെല്ലാം കൂടി നല്ലൊരു തുക കണ്ടെത്തേണ്ട സ്ഥിതിയിലായിരുന്നു കുടുംബം. നിർധന കുടുംബത്തിലെ അംഗമായ സിനോയുടെ പിതാവ് 11 വർഷങ്ങൾക്ക് മുൻപ് മരിച്ചു. പിന്നീട് അമ്മയും അവിവാഹിതരായ രണ്ട് സഹോദരങ്ങൾക്കുമൊപ്പം ജീവിതം കരുപിടിപ്പിക്കുന്നതിനിടയിൽ വില്ലനായി വൃക്കരോഗം എത്തുകയായിരുന്നു. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസ് ചെയ്യണം. കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിലാണ് ഡയാലിസ്. മുണ്ടക്കയത്തു നിന്നും വീണ്ടും 12 കിലോമീറ്റർ കൂടി ഉള്ളിലേക്ക് സഞ്ചരിച്ചാലാണ് സിനോമോന്റെ തെക്കേമലയിലെ വീട്ടിലെത്താൻ കഴിയുക. അതുകൊണ്ട് ആഴ്ചയിൽ മൂന്ന് പ്രാവശ്യം കോട്ടയത്തെത്തുക എന്നത് ബുദ്ധിമുട്ടായതിനാൽ മുളിയൂർക്കര പള്ളിയുടെ കീഴിലുള്ള കരുണാലയത്തിലാണ് അമ്മയും സിനോയും താമസിക്കുന്നത്. പ്രായമായ അമ്മ മാത്രമാണ് സിനോയെ പരിചരിക്കാനുള്ളത്. സാന്പത്തിക പ്രതിസന്ധി അത്രക്ക് രൂക്ഷമായ സാഹചര്യത്തിലാണ് കുടുംബം. പ്രതിസന്ധിയിൽ തണലാകാൻ സുമനസുകളുടെ സഹായം അഭ്യർഥിക്കുക എന്ന ഏക വഴിയാണ് കുടുംബത്തിന് മുന്നിലുണ്ടായിരുന്നത്.
അർബുദത്തോട് പൊരുതാൻ ഗീതയ്ക്ക് സഹായം
കോട്ടയം: അർബുദ രോഗത്താൽ ബുദ്ധിമുട്ടുന്ന മാങ്ങാനം കുറ്റിയ്ക്കൽ ഹരീന്ദ്രന്റെ ഭാര്യ ഗീതയ്ക്ക് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായം. വീട്ടമ്മയുടെ ദുരിത കഥയറിഞ്ഞ് വായനക്കാർ നൽകിയ 2.58 ലക്ഷം രൂപ കുടുംബത്തിന് കൈമാറി. വായനക്കാരുടെ സ്നേഹ സമ്മാനത്തിന് കുടുംബം നന്ദി അറിയിച്ചു. രണ്ടുവർഷം മുൻപ് വരെ സാധാരണ ജീവിതം നയിച്ചിരുന്ന വീട്ടമ്മയാണ് ഗീത. അപ്രതീക്ഷിതമായാണ് അവർ രോഗത്തിന്റെ പിടിയിലായത്. ഇതോടെ കുടുംബം ദുരിതത്തിലായി. വിദ്യാർഥികളായ രണ്ടു മക്കളാണ് ഹരീന്ദ്രൻ-ഗീത ദമ്പതികൾക്കുള്ളത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഗീതയുടെ ചികിത്സകൾ രണ്ടു വർഷത്തോളമായി ഭർത്താവ് ഹരി തുടർന്നു വരികയായിരുന്നു. എന്നാൽ അടുത്തിടെ രോഗം മൂർച്ഛിച്ചതോടെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചു. തിരുവനന്തപുരം പട്ടത്തെ എസ്വിറ്റി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നത്. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ ശസ്ത്രക്രിയയ്ക്ക് മാത്രമായി കുടുംബം കണ്ടെത്തേണ്ടതുണ്ട്. തുടർ ചികിത്സകൾക്കും വലിയ ചിലവുണ്ട്. തുടർച്ചയായ ചികിത്സകൾ മൂലം ദുരിതത്തിലായ കുടുംബത്തിന് മൂന്ന് ലക്ഷം ഭാരിച്ച തുകയാണ്. ഇതോടെയാണ് കുടുംബം സുമനസുകളുടെ സഹായം തേടിയത്.
ഷാജിക്കായി കൈകോർത്ത് വായനക്കാർ
വൃക്കരോഗം മൂലം ബുദ്ധിമുട്ടുന്ന മനയിൽകുളങ്ങര പ്രണാമത്തിൽ ജറാൾഡ് ഫെർണാണ്ടസിന് (ഷാജി-53) ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായഹസ്തം. വായനക്കാർ നൽകിയ 2.20 ലക്ഷം രൂപ ഷാജിയുടെ കുടുംബത്തിന് കൈമാറി. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ.മാത്യു ചന്ദ്രൻകുന്നേലാണ് ഷാജിയുടെ ഭാര്യയ്ക്ക് ചെക്ക് കൈമാറിയത്. കാൽ നൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ ഷാജിക്ക് നിരവധി സ്വപ്നങ്ങളുണ്ടായിരുന്നു. വിവാഹത്തിന്റെ ഇരുപതാം വാർഷികത്തിൽ പെൺകുഞ്ഞ് കൂടി പിറന്നതോടെ കുടുംബത്തിൽ ഇരട്ടി സന്തോഷമായി. എന്നാൽ ഈ സന്തോഷദിനങ്ങൾ അധികം നീണ്ടില്ല. വൃക്കരോഗം ഷാജിയെ പിടികൂടിയതോടെ ആശുപത്രികൾ കയറിയിറങ്ങേണ്ട സ്ഥിതിയായി. പിന്നീട് അങ്ങോട്ട് ചികിത്സകളുടെ കാലമായിരുന്നു. പ്രവാസ ജീവിതത്തിൽ സമ്പാദിച്ച പണമെല്ലാം ചികിത്സകൾക്കായി ആശുപത്രികളിൽ നൽകി. 2020 നവംബർ മുതൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായി വരികയാണ് ഷാജി. ഇതിനു മാത്രം മാസംതോറും 30,000 രൂപ കുടുംബം കണ്ടെത്തണം. ചികിത്സ തുടങ്ങിയതോടെ വിദേശത്തെ ജോലി വഴി സമ്പാദിച്ച മൂന്നര സെന്റ് സ്ഥലവും വീടും പണയത്തിലായി. ഭാര്യ ബീനയുടെ സ്വകാര്യ സ്കൂളിലെ അധ്യാപക ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്. വീട് ജപ്തി ഭീഷണിയിലായതോടെ നിലവിൽ ഭാര്യയുടെ ബന്ധു വീട്ടിലാണ് താമസം. ഷാജിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഉടൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അടുത്ത് തന്നെ ഇതിനായുള്ള പരിശോധനകൾ നടത്തണം. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി നൽകേണ്ട ഭീമമായ തുക എവിടെ നിന്നും കണ്ടെത്തുമെന്ന ആശങ്കയിലാണ് കുടുംബം. മൂന്നര വയസുകാരിയായ പൊന്നുമോൾക്കൊപ്പം ഒരു ജീവിതം ഷാജി കൊതിക്കുന്നുണ്ട്. അതിനാലാണ് സുമനസുകളുടെ മുന്നിൽ കുടുംബം കൈകൾ നീട്ടിയത്.
ടെൽസണ്‍ ദീപിക വായനക്കാരുടെ സഹായം; നന്ദിയോടെ കുടുംബം
കോട്ടയം: വൃക്കമാറ്റിവയ്ക്കലിന് ചികിത്സാ സഹായം തേടിയ ഓട്ടോ ഡ്രൈവർ ടെൽസണ്‍ ദീപിക വായനക്കാരുടെ കൈത്താങ്ങ്. വായനക്കാർ നൽകിയ ഒരു ലക്ഷം രൂപ ടെൽസണ്‍ കൈമാറി. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ.മാത്യു ചന്ദ്രൻകുന്നേലാണ് തുക കൈമാറിയത്. വായനക്കാരുടെ സഹായത്തിന് കുടുംബം നന്ദി അറിയിച്ചു. കോട്ടയം കുമാരനല്ലൂർ പരുത്തിക്കാട് വീട്ടിൽ ടെൽസണ്‍ (49) ദീർഘകാലമായി വൃക്കരോഗത്തിന്റെ പിടിയിലാണ്. നിർധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ഗൃഹനാഥൻ ഓട്ടോറിക്ഷ ഓടിച്ചാണ് രണ്ടു കുട്ടികളും ഭാര്യയും ഉൾപ്പെട്ട കുടുംബത്തെ അല്ലലില്ലാതെ പോറ്റിയിരുന്നത്. എട്ടു വർഷം മുൻപാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. പിന്നീട് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ചികിത്സകൾ പുരോഗമിച്ചു വരികയായിരുന്നു. മരുന്നുകൾക്ക് മാത്രമായി പ്രതിമാസം ഏഴായിരം രൂപയോളം കുടുംബം കണ്ടെത്തേണ്ടി വരുന്ന സ്ഥിതിയാണ്. കഴിഞ്ഞ മാസം കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ വൃക്കമാറ്റിവയ്ക്കാതെ ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. വൃക്ക വലുതാകുന്ന സാഹചര്യമുള്ളതിനാൽ രണ്ടു ഓപ്പറേഷനുകൾ ആവശ്യമാണെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഭാര്യ റീന വൃക്ക നൽകാൻ തയാറാണെങ്കിലും ഓപ്പറേഷനും അനുബന്ധ ചിലവുകൾക്കുമായി ലക്ഷങ്ങളാണ് കുടുംബം കണ്ടത്തേണ്ടത്. സ്വന്തം വീടുപോലുമില്ലാതെ വാടക വീട്ടിൽ കഴിയുന്ന കുടുംബം നിത്യചിലവിന് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ്. ഡിഗ്രി വിദ്യാർഥിയായ എബിന്റെയും അഞ്ചാം ക്ലാസുകാരൻ ആൽബിന്റെയും പഠനം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തുലാസിലാണ്. രോഗാവസ്ഥ മാറി കുടുംബത്തിന്റെ തണലാകണമെന്ന് ആഗ്രഹിക്കുന്ന ടെൽസണ്‍ ജീവിതത്തിലേക്ക് മടങ്ങിയെത്താനാണ് സുമനസുകളുടെ മുന്നിൽ കൈകൾ നീട്ടിയത്.
ജോസ്മോന് അകമഴിഞ്ഞ സഹായം; നന്ദിയോടെ കുടുംബം
മരംമുറിക്കുന്നതിനിടെ സംഭവിച്ച അപകടം വഴി തലച്ചോറിന് ക്ഷതമേറ്റ് ശരീരം തളർന്നുപോയ ജോസ്മോന് അകമഴിഞ്ഞ സഹായം നൽകി ദീപിക ഡോട്ട്കോം വായനക്കാർ. ദുരിതകഥ വായിച്ചറിഞ്ഞ് വായനക്കാർ നൽകിയ 6.25 ലക്ഷം രൂപ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ.മാത്യു ചന്ദ്രൻകുന്നേൽ കുടുംബത്തിന് കൈമാറി. ജോസ്മോന്റെ ഭാര്യ റ്റിനുവാണ് പണം സ്വീകരിച്ചത്. വായനക്കാരുടെ കാരുണ്യത്തിന് കുടുംബം നന്ദി അറിയിച്ചു. മൂന്ന് വർഷം മുൻപാണ് ജോലിക്കിടെ ജോസ്മോന് അപകടം സംഭവിച്ചത്. ചികിത്സയ്ക്കായി ഇതുവരെ 24 ലക്ഷം രൂപ ചിലവായി. ഇതോടെ കുടുംബം വഴിയാധാരമായി. നിലവിൽ നിത്യചിലവിന് പോലും പണം കണ്ടെത്താൻ കഴിയാതെ കുടുംബം വിഷമിക്കുന്നതിനാൽ യുവാവിന്റെ ചികിത്സയും മുടങ്ങി. ഫിസിയോതെറാപ്പി മുടങ്ങിയതിനാൽ കൈകാലുകൾ ചുരുണ്ടുപോകുന്ന അവസ്ഥയിലാണ്. തളർന്നുപോയ ഭർത്താവിനൊപ്പം എപ്പോഴും നിൽക്കേണ്ടതിനാൽ ഭാര്യയ്ക്കും എവിടെയും പോകാൻ കഴിയില്ല. ദമ്പതികളുടെ മൂത്ത കുട്ടിയുടെ കാലുകൾ ജന്മനാ വളഞ്ഞുപോയ നിലയിലാണ്. പിതാവ് കിടപ്പിലായതോടെ കുട്ടിയുടെ ചികിത്സയും മുടങ്ങി. കിടപ്പാടം പോലും സ്വന്തമായില്ലാത്ത കുടുംബം ചികിത്സയ്ക്കും നിത്യചിലവിനും പണമില്ലാതെ വന്നതോടെയാണ് സുമനസുകളുടെ മുന്നിൽ കൈനീട്ടിയത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
KIIFB
Government Inauguration
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD