പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിന്‍റെ ട്രാക്ക് നിർമാണ ജോലികൾക്ക് തുടക്കമായി. സ്റ്റേഡിയത്തിനുള്ളിൽ മണ്ണ് നിറയ്ക്കലുംപുരോഗമിക്കുന്നു. ഫുട്ബോളടക്കമുള്ള മത്സരങ്ങൾക്കുപയോഗിക്കുന്ന ഭാഗത്ത് മണ്ണ് നിറയ്ക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ‌സ്റ്റേഡിയത്തിന്‍റെ അന്പത് ശതമാനത്തോളം ഭാഗത്ത് മണ്ണ് നിരത്തി റോളറുപയോഗിച്ച് ഒരേ അളവിൽ നിരത്തുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. മണ്ണ് ജോലികൾ തീരുന്ന മുറയ്ക്ക് ചരൽ നിറയ്ക്കുന്ന ജോലികൾ നടക്കും.

ചരൽ നിറച്ചശേഷമാകും സ്‌റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനമൊരുക്കുന്ന ജോലികളും ലൈറ്റ് സംവിധാനങ്ങളുടെ നിർമാണവും ആരംഭിക്കുക. തുടർന്ന് മണ്ണിട്ട് പുല്ല് പിടിപ്പിക്കും.
ഒമ്പത് ലെയിൻ ട്രാക്കാണ് നിർമിക്കുക.സിന്തറ്റിക് ട്രാക്ക് നിർമിക്കുന്നതിന് എ ഗ്രേഡ് മണ്ണാണ് ഉപയോഗിക്കുന്നത്. സ്റ്റേഡിയത്തിന്‍റെ ആവശ്യത്തിനായുള്ള കിണർ നിർമാണവും തുടങ്ങി.

ഓപ്പൺ ജിമ്മിനു സമീപം മൂന്ന് മീറ്റർ വ്യാസത്തിൽ പത്തുമീറ്റർ വരെ ആഴത്തിലുള്ളതാണ് കിണർ. സ്റ്റേഡിയത്തിന്‍റെ സമീപത്തെ തോടു സംരക്ഷണ ജോലികൾ 80 ശതമാനം പൂർത്തിയായി. നീന്തൽക്കുളം പൈലിങ് പൂർത്തിയായി. 105 പൈലുകളാണ് ഇവിടെ പൂർത്തിയായത്. സമീപത്തെ ഇൻഡോർ സ്റ്റേഡിയത്തിന്‍റെ പൈലിങും പുരോഗമിക്കുന്നു.

ഇവിടെ 56 പൈലുകൾ പൂർത്തിയായി. 50 എണ്ണം ബാക്കിയാണ്. പൈലുകൾ പൂർത്തിയാക്കിയ ശേഷമുള്ള ഭാരപരിശോധനയും പുരോഗമിക്കുന്നു.പവലിയൻ ബ്ലോക്ക് വൺ കോളം നിർമാണം പൂർത്തിയായിട്ടുണ്ട്. ബീം, പ്ലിന്ത് സ്ലാബുകളുടെ നിർമാണം ഉടൻ തുടങ്ങും. നൂറോളം ജീവനക്കാരാണ് സ്‌റ്റേഡിയം നിർമാണത്തിലുള്ളത്. തോട് സംരക്ഷണഭിത്തി നിർമാണം ഉടനെ പൂർത്തിയാക്കാനാണ് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ശ്രമിക്കുന്നത്.

മഴയെത്തുടർന്ന് മേയ് അവസാനവാരം നിർമാണ വേഗത കുറഞ്ഞിരുന്നു. കൂടുതൽ ജീവനക്കാരേയും യന്ത്രസാമഗ്രികളും എത്തിച്ച് നിർമാണം വേഗത്തിലാക്കാനാണ് ശ്രമം. ഡിസംബറിനുള്ളിൽ സ്റ്റേഡിയം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നിർമാണം പുരോഗമിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 47.93 കോടി രൂപ ചെലവിലാണ് ജില്ലാ സ്റ്റേഡിയം നവീകരിക്കുന്നത്.

ഒന്പത്‌ലൈനുള്ള സിന്തറ്റിക് ട്രാക്ക്, സ്റ്റേഡിയത്തിനുള്ളിൽ തന്നെ ക്രിക്കറ്റ്, ഫുട്ബോൾ ഗ്രൗണ്ടുകൾ, മൂന്ന് നീന്തൽ കുളങ്ങൾ, ഫെൻസിങ്, റോളർ സ്കേറ്റിങ് പരിശീലന ഗ്രൗണ്ടുകൾ, സ്പോട്സ് കൗൺസിൽ ഹോസ്റ്റൽ തുടങ്ങിയവയാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

രണ്ടാം ഘട്ടത്തിലാണ് ഹോസ്റ്റലിന്‍റെ നിര്‍മാണം. നിലവിൽ സ്റ്റേഡിയത്തിലെ ട്രാക്കുകളുണ്ടായിരുന്ന സ്ഥലത്തുതന്നെയാണ് സിന്തറ്റിക്ക് ട്രാക്കുകൾ വരുന്നത്. കൂടാതെ സ്റ്റേഡിയത്തോട് ചേർന്നുള്ള ചതുപ്പഭാഗത്താണ് ഇൻഡോർ സ്റ്റേഡിയവും നീന്തൽ കുളവും നിർമിക്കുക. ഇപ്പോഴുള്ള പവിലിയൻ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിലനിർത്തും.