കാസര്‍ഗോഡ്: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അറുതിയായി. കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ അംഗീകാരം ലഭിച്ചതോടെ ആദ്യ ബാച്ചിലെ ആദ്യ വിദ്യാര്‍ഥി കോളജില്‍ എത്തി. ഉക്കിനടുക്കയില്‍ കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ചിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് ക്വാട്ടയിലുമുള്ള ഏഴു സീറ്റിലേക്ക് ആദ്യവിദ്യാര്‍ഥി രാജസ്ഥാനിലെ അല്‍വാറില്‍ നിന്നുള്ള ഗുര്‍വീന്ദര്‍ സിംഗ് പ്രവേശനം നേടി.

വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സന്തോഷ് കുമാറിന്‍റെയും മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രവീണിന്‍റേയും നേതൃത്വത്തിലുള്ള സംഘം മധുരം നല്‍കി സ്വീകരിച്ചു. ശേഷം ഹാജര്‍ രേഖപ്പെടുത്തി. മൊത്തം 50 എംബിബിഎസ് സീറ്റുകളാണ് കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളജിലുള്ളത്. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ലാസുകള്‍ ഉടന്‍ ആരംഭിക്കും. മെഡിക്കല്‍ കോളജ് പൂര്‍ണസജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.