Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നു പ്രഖ്യാപിച്ച ഗുരു
Friday, September 22, 2023 2:26 AM IST
ഭാരതീയ പാരമ്പര്യമനുസരിച്ചാണു ശ്രീനാരായണഗുരു സന്യാസിയായി വളര്‍ന്നത്. ബാല്യം മുതല്‍ ജീവിതത്തിന്റെ നേര്‍ക്കുള്ള വിരക്തി അദ്ദേഹത്തില്‍ ദൃഢമായിരുന്നു; അതുപോലെ ചിന്താശീലവും.
അതിന്റെ ഫലമായാണ് ക്ഷണികതയെക്കുറിച്ചു തിരിച്ചറിയുന്നതും നിത്യതയ്ക്കു വേണ്ടി ദാഹിക്കുന്നതും. ആദ്യം ദേവാലയങ്ങളെ അഭയം പ്രാപിച്ചു. പല ദിവസങ്ങള്‍ ദേവാലയങ്ങളില്‍ ചെലവഴിക്കുകയും ചെയ്തു. അടുത്തത് അവധൂതവൃത്തിയാണ്. നാടുകള്‍തോറും അദ്ദേഹം ഒരവധൂതനായി അലഞ്ഞുതിരിഞ്ഞു. എല്ലാ മതക്കാരുടെയും ജാതിക്കാരുടെയും വീടുകളില്‍ താമസിച്ചു. ആ വീടുകളില്‍നിന്നു വിശപ്പടക്കാന്‍ ഭക്ഷണം കഴിക്കുകയും ചെയ്തു. ഒടുവില്‍ ഒരാചാര്യന്റെ കീഴില്‍ യോഗാഭ്യാസം ശീലിച്ചു. യോഗാഭ്യാസത്തിലൂടെ അലൗകികമായ ജ്ഞാനം അല്പമെങ്കിലും നേടിയെടുത്തു. അതിനും ശേഷമാണു മരുത്വാമലയില്‍ ഗാഢമായ തപസ് അനുഷ്ഠിച്ചത്.
എത്രകാലം ആ തപസ് തുടര്‍ന്നു എന്നതു നിശ്ചയമില്ല. എങ്കിലും വന്യമൃഗങ്ങള്‍ അദ്ദേഹത്തിന്റെ സഹചരായിരുന്നു എന്നു മനസിലാക്കുന്നു. ആ തപസിലൂടെ നേടിക്കഴിഞ്ഞ ഈശ്വരസാക്ഷാത്കാരത്തിന്റെ ബലത്തിലാണ് അദ്ദേഹം സന്യാസിയായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിവരുന്നത്.
തപസിദ്ധി സഹജാതരുടെയും അവകാശം
മറ്റു സന്യാസികളെപ്പോലെ ശ്രീനാരായണഗുരു ആശ്രമത്തില്‍ ഒതുങ്ങിക്കഴിഞ്ഞില്ല; അങ്ങനെ ഒതുങ്ങിക്കഴിയുക സാധ്യമായിരുന്നില്ല. തന്റെ തപസിദ്ധി സഹജാതര്‍ക്ക് അവകാശപ്പെട്ടതാണെന്ന ബോധം അദ്ദേഹത്തെ നിരന്തരം നയിച്ചിരുന്നു. കുട്ടിക്കാലത്ത് തറവാട്ടില്‍നിന്നു പഠിച്ച വൈദ്യപരിജ്ഞാനം ആളുകളുമായി ഇടപഴകുന്നതില്‍ അദ്ദേഹത്തിന് ഉപകരിച്ചു. പലരുടെയും മാറാരോഗങ്ങള്‍ മാറിയെന്നു പറയപ്പെടുന്നു. നിത്യജീവിതത്തില്‍ വെടിപ്പും മര്യാദയും അയല്‍ക്കാരോടുള്ള സ്നേഹവും ഉണ്ടായിരിക്കണമെന്ന ഉപദേശം അദ്ദേഹം നിരന്തരം നല്കിക്കൊണ്ടിരുന്നു.
ജനങ്ങള്‍ അദ്ദേഹത്താല്‍ ആകൃഷ്ടരായി. ദിവ്യതേജസുള്ള മുഖവും സംയമിതമായ പെരുമാറ്റവും അദ്ദേഹത്തെ ജനങ്ങളുടെ ആരാധനാപാത്രമാക്കിത്തീര്ത്തു. ആ ഘട്ടത്തിലാണ്, 1888ല്‍, അരുവിപ്പുറത്ത് ഒരു ശിവരാത്രിനാളില്‍ അദ്ദേഹം ജനങ്ങളെ വിളിച്ചുകൂട്ടി ഒരു പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചത്. പഞ്ചാക്ഷരീമന്ത്രം അന്തരീക്ഷത്തില്‍ ഉയര്‍ന്ന പാതിരാത്രിയില്‍ അദ്ദേഹം അരുവിപ്പുറത്തെ അരുവിയില്‍ ഇറങ്ങി മുങ്ങുകയും അവിടെനിന്ന് ഒരു പാറക്കഷണം കൈയിലെടുത്തുകൊണ്ട് ജലോപരി ഉയര്‍ന്നുവരികയും ചെയ്തു.
ആ പാറക്കഷണം കൈക്കുമ്പിളില്‍ വച്ചുകൊണ്ട് മണിക്കൂറുകളോളം അദ്ദേഹം ധ്യാനനിരതനായി നിന്നു. അദ്ദേഹത്തിന്റെ കണ്ണുകളില്‍നിന്ന് അശ്രുധാര പ്രവഹിച്ചുകൊണ്ടിരുന്നു. ആ ധ്യാനത്തിന്റെ പര്യവസാനത്തിലാണ് അദ്ദേഹം കരയ്ക്കു വരികയും ആ പാറക്കഷണം ഒരു പീഠത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തത്. അതു ശിവപ്രതിഷ്ഠയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അവിടെ എഴുതിവയ്ക്കുന്നതിന് ഒരു ശ്ലോകം അദ്ദേഹം ചൊല്ലിക്കൊടുക്കുകയും ചെയ്തു. അതാണ് പ്രസിദ്ധമായ
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്
എന്ന വരികള്‍.
ഭക്തജനങ്ങളുടെ അംഗീകാരത്തിനായി രണ്ടു മുദ്രാവാക്യങ്ങള്‍ നല്‍കുകയും ചെയ്തു. ‘സംഘടന കൊണ്ടു ശക്തരാവുക’, ‘വിദ്യകൊണ്ടു പ്രബുദ്ധരാവുക’. സംഘടനയുടെ ശക്തിയാല്‍ വഴിതെറ്റിപ്പോകാതെ ശക്തി എപ്പോഴും അച്ചടക്കത്താല്‍ നിയന്ത്രിതമായിരിക്കണമെന്നര്ഥം.
ഈ മുദ്രാവാക്യം അംഗീകരിച്ചുകൊണ്ടാണ് അദ്ദേഹം നാടുനീളെ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ചത്.
മനുഷ്യരെല്ലാം തുല്യര്‍
അദ്ദേഹം കടന്നുചെല്ലാത്ത കുഗ്രാമങ്ങളില്ല. ഭക്തിയോടുകൂടി തന്നെ ദര്‍ശിക്കാനെത്തിയ ആള്‍ക്കൂട്ടത്തിന് അദ്ദേഹം സദാചാരം ഉപദേശിച്ചു. അതിലൊന്ന് മനുഷ്യരെല്ലാം തുല്യരാണെന്ന സന്ദേശമാണ്. അവരെ ഉച്ചനീചത്വത്തിലാഴ്ത്തിയിരിക്കുന്ന ജാതിഭേദം പാപമാണെന്ന് വ്യക്തമായ ഭാഷയില്‍ അദ്ദേഹം പറഞ്ഞു. മനുഷ്യരെല്ലാം തുല്യരായതുകൊണ്ട് എല്ലാ മതക്കാരും പരസ്പരം സ്നേഹത്തിലാണ്, ദ്വേഷത്തിലല്ല, കഴിഞ്ഞുകൂടേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു. ഈ ഉപദേശങ്ങള്‍ ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനുവേണ്ടി കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും അദ്ദേഹം നിരന്തരം ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നു.
അവധൂതകാലത്ത് തമിഴ്നാട്ടിലും കര്‍ണാടകത്തിലും സഞ്ചരിക്കുകയും അവിടെയുള്ള സിദ്ധന്മാരുടെ സഹവാസത്തില്‍നിന്ന് സനാതന തത്വങ്ങള്‍ പലതും ഗ്രഹിക്കുകയും ചെയ്തിരുന്നു എന്ന വസ്തുത സ്മരണീയമാണ്.
കുമാരനാശാന് എന്ന നവോത്ഥാന കവിയുടെ സ്രഷ്ടാവ്
ഗുരുവിന്റെ വ്യക്തിപ്രാഭാവത്താല് ആകൃഷ്ടരായി അദ്ദേഹത്തെ സമീപിച്ചവരില്‍ ഒരാള്‍ കുമാരനാശാനാണ്. ജീവിതത്തിന്റെ അടിസ്ഥാനപരമായ ദുഃഖം ഗുരുവിനെ അറിയിച്ച് അതില്‍നിന്നു മോചനം നേടാനുള്ള മാര്‍ഗം തേടിയാണ് ആശാന് ആ സന്നിധിയിലെത്തിയത്. കുമാരന് എന്ന ആ നവയുവാവ് കവിതയെഴുതുമെന്നു ഗുരുവിന് അറിയാമായിരുന്നു. അദ്ദേഹത്തിന് പൂരിപ്പിക്കുന്നതിനു വേണ്ടി രണ്ടു വരികള്‍ ഗുരു ചൊല്ലിക്കേള്‍പ്പിച്ചു-
കോലത്തുകര കുടികൊണ്ടരുളും
ബാലപ്പിറചൂടിയ വാരിധിയെ
ഉടനെതന്നെ ആശാന് ആതു പൂരിപ്പിച്ചു
കാലന് കനിവറ്റുക്കുറിച്ചുവിടു-
ന്നോലപ്പടിയെന്നെയ്യക്കരുതേ
അതിനു ശേഷമാണ് കുമാരന് ഗുരുവിന്റെ ആശ്രമസ്ഥലമായ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്.
അസാധാരണമായ സംസ്കൃത പാണ്ഡിത്യവും കവനപാടവവുമുള്ള കുമാരനാശാന്, ഗുരുവിന്റെ ശിഷ്യനായി ആശ്രമത്തില്‍ ചേര്‍ന്നു. ഗുരുവിനെ അനുകരിച്ചുകൊണ്ട് അദ്ദേഹം അക്കാലത്ത് സ്തോത്രകവിതകള്‍ എഴുതുകയും ചെയ്തു. ആ കൃതികള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ‘അരുവിപ്പുറം ആശ്രമത്തില്‍ കഴിയുന്ന ശ്രീനാരായണഗുരു സ്വാമികളുടെ ശിഷ്യനായ ചിന്നസ്വാമി കുമാരു’എന്നാണ് എഴുത്തുകാരന്റെ പേരു നല്‍കിയത്. (ആദ്യപതിപ്പ് ലേഖകൻ കണ്ടിട്ടുണ്ട്.)
അങ്ങനെ സന്യാസദീക്ഷയാല് പ്രാര്‍ഥിച്ചുകൊണ്ട് കഴിഞ്ഞിരുന്ന കുമാരുവിന് ഗുരു സന്യാസം നല്‍കിയില്ല. ആശ്രമകാര്യങ്ങള്‍ നോക്കിനടത്താന്‍ ഏല്പിച്ചു. എന്നിട്ട് ഒരു ദിവസം അദ്ദേഹം ശിഷ്യനുമൊത്ത് ബംഗളൂരിലേക്കു യാത്ര ചെയ്തു. കുമാരനാശാനെ ഉപരിപഠനത്തിന് നിയോഗിച്ചുകൊണ്ട് ഡോ. പല്പു എന്ന ആദര്‍ശനിഷ്ഠനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏല്പിക്കുകയും ചെയ്തു.
ബംഗളൂരിലും മദ്രാസിലും കല്‍ക്കട്ടയിലും ഉപരിപഠനം തുടര്‍ന്നതിനു ശേഷം മടങ്ങിയെത്തിയ കുമാരനാശാന് പുതിയൊരു മനുഷ്യനായിരുന്നു. ആ മനുഷ്യനെയാണ് ശ്രീനാരായണ ധര്‍മപരിപാലന യോഗം സംഘടിപ്പിച്ചപ്പോള്‍ മുഖ്യകാര്യദര്‍ശിയായി ഗുരു നിയമിച്ചത്. അത് 1903ലായിരുന്നു. 1907ല്‍ കുമാരനാശാന് രചിച്ച കവിതയാണ് കേരളചരിത്രത്തില്‍ പരിവര്‍ത്തനത്തിന്റെ ശംഖനാദമായിത്തീര്ന്ന വീണപൂവ് എന്ന ഖണ്ഡകാവ്യം. കുമാരനാശാന് എന്ന നവോത്ഥാന കവിയുടെ സ്രഷ്ടാവ് ശ്രീനാരായണഗുരുവാണെന്നു പറയുന്നതില്‍ തെറ്റില്ല.
സമാധിക്കുശേഷം!
പ്രവര്‍ത്തനതലത്തില്‍ ഗുരുവിന്റെ പിന്നില്‍ അണിനിരന്നവരാണ് ഡോ. പല്പു, ടി.കെ. മാധവന്, എം. കൃഷ്ണന് തുടങ്ങിയവര്‍. അവര്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തിയവരാണ്. എങ്കിലും ഗുരുവിന്റെ സാന്നിധ്യത്തില്‍ അവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.
1928ല്‍ സമാധിയാകുന്നതിനു മുമ്പ് ശിവഗിരി, ആലുവ മുതലായ സ്ഥലങ്ങളില്‍ ഗുരു ആശ്രമങ്ങള്‍ സ്ഥാപിച്ചു. ആ ഘട്ടത്തിലാണ് സഹോദരന് അയ്യപ്പന് അദ്ദേഹത്തിന്റെ അനുയായിത്തീരുന്നത്. ശ്രീനാരായണ ധര്‍മപരിപാലന യോഗം ഈഴവരുടെ മാത്രം സംഘടനയല്ലെന്നും മനുഷ്യരായ സര്‍വരെയും ചേര്‍ത്തുകൊണ്ട് സാധാരണക്കാരുടെ സര്‍വതോമുഖമായ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട ഒരു സേവനസംഘമായാണു തുടരേണ്ടതെന്നും 1921ല്‍ ഗുരു ഒരു പ്രമേയം അംഗീകരിപ്പിച്ചു. 1928ല്‍ സമാധിക്കു മുമ്പ് അദ്ദേഹം അവസാനമായി പങ്കെടുത്ത എസ്എന്‍ഡിപി യോഗ വാര്‍ഷികത്തില്‍ അതേ ഉപദേശം അനുയായികള്‍ക്കു നല്‍കുകയും ചെയ്തു.
1928ല്‍ സമാധിയായതിനു ശേഷം ഗുരുവിന്റെ അനുയായികള്‍ ഏതെല്ലാം രീതിയില്‍ മാറിയെന്നും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ എപ്രകാരം ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും സമകാലികരായ ജനങ്ങളോട് പ്രത്യേകം പറയേണ്ടതില്ല. ‘മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി’, മതമേതായാലും മനുഷ്യന് നന്നായാല്‍ മതി മുതലായ ഗുരുസന്ദേശങ്ങള്‍ ചരിത്രത്തിന്റെ ഭിത്തിയില്‍ സുവര്‍ണലിപികളാല്‍ ഇന്നും തെളിഞ്ഞു നില്ക്കുന്നു എന്നു മാത്രമേ ഇവിടെ പറയാനുള്ളൂ.
പ്രഫ. എം.കെ. സാനു/സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യ-കാനഡ വിള്ളലുകള്‍ താത്കാലികമോ?
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യ-കാ
നവതി മധുരം
അഭിനയവഴക്കങ്ങളുടെ അത്ഭുതസിദ്ധികൊണ്ട് മലയാ
നടനാകാൻ ജന്മം കൊണ്ടു...
ഒരു നടനാവുക എന്ന സ്വപ്നത്തിൽ ജീവിച്ച് ആ സ്വപ്നം അക്ഷരാർഥത്തിൽ
ചിറ്റമ്മനയത്തിനിരയാകുന്ന ഇഡബ്ല്യുഎസ്
ഫാ. ജയിംസ് കൊക്കാവയലിൽ
പത്തുശതമാന
ലോകസമാധാനം നേരിടുന്നത് കടുത്ത വെല്ലുവിളികൾ
അഡ്വ. ജി. സുഗുണൻ
ഐക്യരാഷ്ട്രസഭയുടെ ന
അറിയപ്പെടാതെ പോയ രക്തസാക്ഷികൾ
അഡ്വ. ലെഡ്ഗർ ബാവ
ഇന്ത്യൻ സ്വാതന്ത്ര്യസമര ച
മോഹിപ്പിക്കാനൊരു വനിതാ ബിൽ
ജോർജ് കള്ളിവയലിൽ
വനിതാ സംവരണ ബില്ലാണു തെരഞ്ഞെടുപ്പിനു മുന്‍പുള്ള
ആരോഗ്യവും കാലാവസ്ഥാ വ്യതിയാനവും ജി 20 പ്രഖ്യാപനങ്ങളും
ഡോ. ജീമോൻ പന്യാംമാക്കൽ
കാലാവസ്ഥാ വ്യതി
ആസാം റൈഫിൾസിനെതിരേ കരുനീക്കങ്ങൾ
റൂബെൻ കിക്കോൺ, ഇംഫാൽ
കുക്കി പ്രദേശ
അവയവദാനം അന്തസും ആശങ്കകളും
അവയവദാനം, അവയവ കച്ചവടം, അവയവമാറ്റ ശ
സ്ത്രീകളെ മുന്നിൽ നിർത്തി മെയ്തെയ് പോരാട്ടം
ചുരാചാന്ദ്പുർ നഗരം പിടി
സമാധാനത്തിനായി കേഴുന്ന മണിപ്പുർ ജനത
റൂബെൻ കിക്കോണ്‍, ഇംഫാൽ
ആഭ്യ
വേണമോ, ഇനിയുമൊരു സോളാർ അന്വേഷണം?
അനന്തപുരി /ദ്വിജന്
കുപ്രസിദ്ധമായ സോളാർ അന്വ
രോഗിയുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്വം
ഇന്ന് ലോക രോഗീ സുരക്ഷാദിനം / ജോബി ബേബി
എല്‍
തുറവി അടച്ച് ജനാധിപത്യം!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
യന്ത്രം കറക്കുന്ന തന്
ഓസോൺ പാളിയെ സംരക്ഷിക്കാം
സെപ്തംബർ 16ന് അന്താരാഷ്ട്ര ഓസോൺ ദിനം ആഘോ
അർബുദ ചികിത്സയ്ക്ക് വെല്ലുവിളി മരുന്നുവില
ഈയിടെ ചെറുപ്പക്കാരിയായ ഒരു രോഗി കാണാനെത്തി. അവർക്ക് ബ്രസ്റ്റ് കാൻസറാണ്. ഇപ്
നിപ: സ്ഥിരമായ നിരീക്ഷണം വേണം
കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകര
കർഷകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നില്ല
1960ലെ ഭൂപതിവു നിയമത്തിന് ഭേദഗതി നിർദേശിക്കു
പൂർണമായ ഐക്യത്തിലേക്കെത്തുന്ന യാത്ര
കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും ഐക്യത്തിന്റെ
രാഷ്ട്രീയ മാന്യത: സിപിഎം പുനരാലോചിക്കണം
മരിക്കുന്നതിനു മുമ്പ് സോളാര്‍ കേസില്‍ സിബി
‘ആചാര’മാകരുത് ഈ കമ്മീഷൻ
സിജോ പൈനാടത്ത്
സർക്കാർ നിയോഗിക്കുന്ന പഠന കമ
ഭൂനിയമ ഭേദഗതി ബില്‍ : തിരിച്ചറിയേണ്ട യാഥാര്‍ഥ്യങ്ങള്‍
അഡ്വ. ജോയ്സ് ജോർജ്
(മുൻ എംപി, ഇടുക്കി)
2023 ലെ ക
ദുഃഖഭൂമിയായി മൊറോക്കോ
തുർക്കിയിലും സിറിയയിലുമായി അറുപതിനായിരത്തോളം പ
ശത്രുത വെടിഞ്ഞ്, വ്യോമമേഖല തുറന്ന് അൾജീരിയ
ഭൂകന്പത്തിന്റെ പശ്ചാത്തലത്തിൽ മൊറോക്കോയ
പഠിക്കുമോ, ജനവിധിയുടെ പാഠങ്ങൾ?
അനന്തപുരി /ദ്വിജന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി തരു
ഭൂമി പതിച്ചുകൊടുക്കൽ ബിൽ കർഷകപക്ഷമാകുമോ ?
കെ.എസ്. ഫ്രാൻസിസ്
ഇടുക്കി ജില്ലയിലെ നിർമാണനി
അഭിമാനമായി ജി 20
ആഗോളശക്തരായ രാഷ്ട്രങ്ങളുടെ ജി 20 ഉച്ചകോടി ഡൽഹി
അവിസ്മരണീയം; ജനകീയ ജി 20
ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി 20 ഉച്ചക
ഏഷ്യയുടെ വിളുന്പുകളിലേക്ക് ഒരു യാത്ര
ഡോ. ജോർജുകുട്ടി ഫിലിപ്പ്
ഏറ്റവും കുറച്ചു കത്തോലിക്കരുള്ള ഒ
ഏകഭാവിയിലേക്ക് നാം ഒരുമിച്ചു നീങ്ങുന്നു
നരേന്ദ്ര മോദി (പ്രധാനമന്ത്രി)
‘വസുധൈവ കുടുംബകം’ - ഈ രണ്ട് വാക്കുകൾ
പ്രഫ. കെ.എം. ചാണ്ടി - പകരക്കാരനില്ലാത്ത അമരക്കാരൻ
പ്രഫ. റോണി കെ. ബേബി
മുൻ കെപിസിസി പ്രസിഡന്റും തികഞ
ലോകം ‘ഒരു കുടുംബ’മായി ഇന്ത്യയില്‍
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, ക
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ’; ഒളിഞ്ഞിരിക്കുന്ന കെണികൾ
പ്രഫ. റോണി കെ. ബേബി
"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന അജണ്ടയിലേക്ക
കാലം മറക്കാത്ത കാരുണ്യം
ഇന്ന് അന്താരാഷ്ട്ര ജീവകാരുണ്യ ദിനം / ടോണി ചിറ്റിലപ്പിള
അധ്യാപകർ രാജശില്പികൾ
ഇന്ന് അധ്യാപകദിനം / അഡ്വ. ജോബി സെബാസ്റ്റ്യൻ
ലോകത്
സന്തുഷ്ട വിദ്യാഭ്യാസം
ഡോ. റോസമ്മ ഫിലിപ്
വിവരദാതാക്കൾ, വിവ
അധ്യാപകരും ധാർമികതയും
ഷാജിൽ അന്ത്രു
യുനെസ്കോ ലോകവ്യാപകമായി ഒ
മഹാരാജാസ് ഓർമിപ്പിക്കുന്നത്....
എൽ. സുഗതൻ
ഗുരുകുല സമ്പ്രദായത്തിൽനി
വെല്ലുവിളി നിറഞ്ഞ ദൗത്യം; കൊടുക്കൽ വാങ്ങലുകൾ അനിവാര്യം
ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അ
ഔഡി കാർ വാങ്ങുന്ന കർഷകൻ!
കൃഷിയിൽനിന്നു വരുമാനമുണ്ടാ
നമ്മുടെ സൂര്യൻ
ഡോ. ജിമ്മി സെബാസ്റ്റ്യൻ
സൗരയൂഥത്തിലെ ഏറ്
ഉത്തരമില്ലാത്ത ചോദ്യങ്ങളും ഇടതു സർക്കാരും
അനന്തപുരി /ദ്വിജന്
തിരുവോണത്തോടനുബ
തെരഞ്ഞെടുപ്പിലേക്കോ കേളികൊട്ട്?
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മണിപ്പുർ കലാപം അഞ്ചാം മാസത്തിലേക്കു കട
നഷ്ടങ്ങൾ ബാക്കിയാക്കുന്ന ലഹരി
ലഹരിവിരുദ്ധ വേലിക്കെട്ടുകൾ -2 / ഡോ. മാത്യു ഇല്ലത്തുപറന്പിൽ
യുവജനങ്ങളുടെ
ലഹരിവിരുദ്ധ വേലിക്കെട്ടുകൾ
ഡോ. മാത്യു ഇല്ലത്തുപറന്പിൽ
മയക്കുമരുന്ന് ഉപയോഗം കേരളത്തിൽ ഇന്നൊ
കാലാവസ്ഥാ വ്യതിയാനത്തിനെതിരേ സജ്ജരാകാം
കരിയുന്ന നാടും കരയുന്ന കർഷകരും - 2 / ഡോ.വി. സുഭാഷ് ചന്ദ്രബോസ്
കൃത്രിമബുദ്ധി: ഒരു വിലയിരുത്തൽ
ഡോ. ജെയിംസ് പോൾ പണ്ടാരക്കളം
ഒരിക്ക
Latest News
മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണം; ചുമതല കോട്ടയം റേഞ്ച് എസ്പിക്ക്
പാലക്കയത്ത് കനത്ത മഴ; വനത്തിൽ ഉരുൾപൊട്ടി
"ഒരു ദിവസം കൂടി സുഖമായി ഉറങ്ങട്ടെ'; ചന്ദ്രയാനെ ഉണർത്തുന്നത് നീട്ടി
വിനോദയാത്രയ്ക്കിടെ കോളജ് വിദ്യാർഥികളുടെ മദ്യം കടത്ത്; എക്സൈസ് കേസെടുത്തു
ജെഡിഎസ് എൻഡിഎയിൽ; അമിത് ഷായെ കണ്ട് കുമാരസ്വാമി
Latest News
മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണം; ചുമതല കോട്ടയം റേഞ്ച് എസ്പിക്ക്
പാലക്കയത്ത് കനത്ത മഴ; വനത്തിൽ ഉരുൾപൊട്ടി
"ഒരു ദിവസം കൂടി സുഖമായി ഉറങ്ങട്ടെ'; ചന്ദ്രയാനെ ഉണർത്തുന്നത് നീട്ടി
വിനോദയാത്രയ്ക്കിടെ കോളജ് വിദ്യാർഥികളുടെ മദ്യം കടത്ത്; എക്സൈസ് കേസെടുത്തു
ജെഡിഎസ് എൻഡിഎയിൽ; അമിത് ഷായെ കണ്ട് കുമാരസ്വാമി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top