• Logo

Allied Publications

Middle East & Gulf

സൈനുദ്ദീന് കേളി യാത്രയയപ്പു നൽകി

റിയാദ്: കേളി കലാസാംസ്കാരിക വേദി റോദ ഏരിയ കമ്മറ്റി അംഗമായ സൈനുദ്ദീൻ 40 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പി വല്ലപ്പുഴ സ്വദേശിയാണ്. സൗദി റിയാദിലെ സാവറി ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കേളിയുടെ കേന്ദ്ര കമ്മറ്റി അംഗം, ഏരിയാ സെക്രട്ടറി, ഏരിയാ ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഏരിയ തലത്തിൽ സംഘടിപ്പിച്ച യാത്രയയപ്പു യോഗത്തിൽ നഹ്ദ യുണിറ്റ് സെക്രട്ടറി വിനയൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ബിജി തോമസ് സ്വാഗതവും കേളി കേന്ദ്ര കമ്മറ്റി അംഗം ഹുസൈൻ മണക്കാട്, റോദ ബ്രാഞ്ച് സെക്രട്ടറി സതീഷ് കുമാർ വളവിൽ, ഏരിയാ ട്രഷറർ ഷാജി കെ കെ, ഏരിയാ രക്ഷാധികാരി കമ്മറ്റി അംഗങ്ങൾ, കൂടാതെ ഏരിയാ കമ്മറ്റി അംഗങ്ങൾ, ഏരിയയിലെ വിവിധ യൂണിറ്റംഗങ്ങൾ, നെഹ്ദ യൂണിറ്റിലെ അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഏരിയാ കമ്മറ്റിയുടെ ഉപഹാരം ഏരിയാ സെക്രട്ടറിയും, യുണിറ്റ് കമ്മറ്റിയുടെ ഉപഹാരം നഹ്ദ യുണിറ്റ് സെക്രട്ടറിയും കൈമാറി. യാത്രയയപ്പ് ചടങ്ങിന് സൈനുദ്ദീൻ . നന്ദിപറഞ്ഞു.


എസ് വൈഎസ് ഹജ്ജ് സംഘത്തിന് മക്കയിൽ സ്വീകരണം നൽകി

മക്ക : എസ് വൈഎസ് കേരള ഹജ്ജ് സെൽ മുഖേന മക്കയിലെത്തിയ ആദ്യ സംഘത്തിന് ഐസിഎഫ് ആർ എസ്സി വോളണ്ടിയർ കോർ പ്രൗഢമായ സ്വീകരണം നൽകി. രണ്ടു സംഘങ്ങളായാണ് ഇത്തവണ എസ് വൈഎസ് കേരള തീർഥാടകരെ കൊണ്ടുവരുന്നത്. മുഹമ്മദ് കുഞ്ഞു സഖാഫിയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘം ഞായറാഴ്ച ഉച്ചയോടെ ജിദ്ദയിൽ എത്തിച്ചേർന്നു. മക്കയിലെ അജ് യാദ് മസാഫിയിലുള്ള അൽ മകാരിം ഹോട്ടലിലാണ് താമസം ഒരുക്കിയിട്ടുള്ളത്. ഹനീഫ് അമാനി, ജമാൽ കക്കാട്, ഹുസൈൻ ഹാജി, നസീർ കൊടുവള്ളി, നൗഫൽ തലശ്ശേരി, ഫൈസൽ സഖാഫി, ഷാജൽ മടവൂർ, വൈ പി റഹീം, റാഷിദ് ഹിഷാമി, സുഹൈൽ സഖാഫി, മുഹമ്മദ് അലി വലിയോറ, സുഹൈർ കോതമംഗലം, അബ്ദു വേങ്ങര, നാസർ തച്ചമ്പൊയിൽ, റാഷിദ് നിസാമി എന്നിവർ നേതൃത്വം നൽകി.


പ്രവാസിശ്രീ വനിതാ സമ്മേളനം സംഘടിപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍

സല്‍മാനിയ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള വനിതാ സമ്മേളനം കെപിഎ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ സല്‍മാനിയ സഗയ്യയിലെ കെസിഎ ഹാളില്‍ വച്ചു സംഘടിപ്പിച്ചു. പ്രവാസിശ്രീ യൂണിറ്റ് സമ്മേളനം, പൊതുസമ്മേളനം എന്ന രണ്ടു സെഷനായിട്ടായിരുന്നു വനിതാ സമ്മേളനം. ആദ്യ സെഷനിൽ പ്രവാസിശ്രീ 10 യൂണിറ്റുകളുടെ റിപ്പോർട്ട് അവതരണവും യൂണിറ്റ് പുനഃസംഘടനയും നടന്നു. കെപിഎ പ്രസിഡന്‍റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ച യോഗത്തിനു കോഓർഡിനേറ്റർ മനോജ് ജമാൽ സ്വാഗതവും നവാസ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. 10 യൂണിറ്റു ഹെഡുകൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറിന് റിപ്പോര്‍ട്ട് കൈമാറി. വൈസ് പ്രസിഡന്‍റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കെപിഎ പ്രസിഡന്‍റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു. ഡബ്ല്യുഎംഎഫ് ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥികളായി കെപിഎ രക്ഷാധികാരി ബിജു മലയിൽ, ഡബ്ലിയുഎംസി വൈസ് പ്രസിഡന്‍റ് കാത്തു സച്ചിൻ ദേവ് എന്നിവർ സംസാരിച്ചു. പ്രദീപ അനിൽ അധ്യ‌ക്ഷയായിരുന്ന യോഗത്തിനു റസീല മുഹമ്മദ് സ്വാഗതവും ജ്യോതി പ്രമോദ് നന്ദിയും പറഞ്ഞു. ജിബി ജോൺ, സുമി ഷമീർ എന്നിവർ യോഗം നിയന്ത്രിച്ചു. തുടർന്ന് കുട്ടികളുടെയും സൃഷ്ടി കലാകാരന്മാരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രവാസിശ്രീ യൂണിറ്റ് ഹെഡുകളായ രമ്യ ഗിരീഷ്, അഞ്ജലി രാജ്, ഷാമില ഇസ്മായിൽ, ബ്രിന്ദ സന്തോഷ്, സൃഷ്ടി അംഗങ്ങളായ ദിൽഷാദ് രാജ്, ഷഹീൻ മഞ്ഞപ്പാറ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.


റിയാദ് ജീനിയസ് ധാരണാപത്രം കൈമാറി

റിയാദ്: കേളി കലാ സാംസകാരിക വേദിയുടെ സംഘാടന മികവിൽ ഗ്രാന്‍റ്മാസ്റ്റർ ജി.എസ്. പ്രദീപ് നയിച്ച ജീനിയസ് 2024ന്‍റെ ഫൈനൽ മത്സരാർഥികളിൽ റിയാദ് ജീനിയസ് 2024ലെ വിജയി നവ്യാ സിംനേഷിന് അടക്കം നാല് പേർക്ക് ബത്ത ലുഹു ഓഡിറ്റോറിയത്തിലെ ചടങ്ങിൽ വച്ച് ധാരണാപത്രം കൈമാറി. ഫൈനൽ മത്സരാർഥികളിൽ രണ്ടു പേർ അവരുടെ അസൗകര്യം മുൻകൂട്ടി അറിയിച്ചിരുന്നു. കേളി വൈസ് പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട് സ്വാഗതം പറഞ്ഞ യോഗത്തിൽ കേളി പ്രസിഡന്‍റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം റിയാദ് ജീനിയസ് എന്ന പരിപാടിയുടെ വിജയം ഇത്തരം അറിവുത്സവങ്ങൾ വീണ്ടും ആവിഷ്കരിക്കുന്നതിന്‍റെ ആവശ്യകത വർധിപ്പിക്കുന്നു എന്നഭിപ്രായപ്പെട്ടു. സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്‍റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി എന്നിവർ നിവ്യ സിംനേഷ്, അക്ബർ അലി, ഷമൽ രാജ്, രാജേഷ് ഓണക്കുന്ന് എന്നിവർക്ക് ധാരണാപത്രം കൈമാറി. ഫൈനൽ മത്സരാർഥികൾ തങ്ങൾക്ക് ലഭിച്ച സമ്മാന തുകയുടെ ഒരു ഭാഗം കേളിയുടെ ഹൃദയപൂർവം പൊതിച്ചോർ പദ്ധതിയിലേക്ക് സംഭാവനയായി നൽകി. കേളി മുഖ്യരക്ഷാധികാരി കെ.പി.എം. സാദിഖ്, മറ്റു രക്ഷാധികാരി കമ്മിറ്റിയംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ഫിറോസ് തയ്യിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


സമരം മൂലം ദുരിതം അനുഭവിച്ച യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ് നഷ്‌ടപരിഹാരം നൽകണം: നവയുഗം

ദമാം: ജീവനക്കാർ നടത്തിയ മിന്നൽ സമരം മൂലം യാത്ര മുടങ്ങി ദുരിതം അനുഭവിച്ച എല്ലാ യാത്രക്കാർക്കും അർഹമായ നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യ എക്സ്പ്രസ് ബാധ്യസ്ഥമാണെന്നും അത് വാങ്ങിക്കൊടുക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടണമെന്നും നവയുഗം സാംസ്കാരികവേദി ദെല്ല ടയോട്ട യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനങ്ങൾ അവസാനനിമിഷം റദ്ദാക്കിയപ്പോൾ ഒട്ടേറെ പ്രവാസികൾ ഏറെ കഷ്ടപ്പാടുകൾ നേരിടുകയുണ്ടായി. യാത്ര മുടങ്ങിയ കാരണം വിസ തീർന്നു ചിലരുടെ ജോലി നഷ്ടപ്പെട്ടു. അസുഖബാധിതനായ ഭർത്താവിനെ അവസാനമായി കാണാനുള്ള അവസരം ഒരു ഭാര്യയ്ക്ക് നഷ്ടമായി. യാത്രക്കാരായ പ്രവാസികൾ അനുഭവിച്ച മാനസിക വിഷമം വളരെയധികമാണ്. ഇമ്മാതിരി സംഭവങ്ങൾ ആവർത്തിയ്ക്കാതിരിക്കാനും യാത്രക്കാർക്ക് നിയമപരമായിത്തന്നെ അർഹമായ നഷ്ടപരിഹാരം എയർ ഇന്ത്യ എക്സ്പ്രസ് കമ്പനി നൽകിയേ മതിയാകൂ എന്ന് നവയുഗം പ്രമേയത്തിൽ പറഞ്ഞു. നവയുഗം ദെല്ല ടൊയോട്ട യൂണിറ്റ് ഓഫിസിൽ നിസാം കൊല്ലത്തിന്‍റെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം മീഡിയ കൺവീനർ ബെൻസി മോഹൻ ഉദ്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, ദെല്ല മേഖല പ്രസിഡന്‍റ് നന്ദകുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി. നവയുഗം ദെല്ല ടൊയോട്ട യൂണിറ്റ് പ്രസിഡന്‍റായി നാസർ കടവിലിനെയും വൈസ് പ്രസിഡന്‍റായി ജിതനെയും സെക്രട്ടറിയായി സെയ്ഫ് മണലടിയെയും ജോയിന്‍റ് സെക്രെട്ടറിയായി അനസ് ജലാലിനെയും സമ്മേളനം തെരഞ്ഞെടുത്തു.


വയനാട് സ്വദേശിനി കുവൈറ്റില്‍ മരിച്ചു

കുവൈറ്റ് സിറ്റി: വയനാട് സ്വദേശിനിയായ സ്ത്രീ കുവൈറ്റില്‍ മരിച്ചു. മുട്ടില്‍ സൗത്ത് കാക്കവയല്‍ അത്തക്കര വീട്ടില്‍ അജിത വിജയന്‍(50) ആണ് മരിച്ചത്. കഴിഞ്ഞ ആറ് മാസത്തോളമായി കുവൈറ്റില്‍ ഹൗസ് മെയ്ഡായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ്: വിജയന്‍. മക്കള്‍: പ്രത്യുഷ്, മിധുഷ. പിതാവ്: യശോദരന്‍. മാതാവ്: സത്യഭാമ.


കെപിസിസിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ പ്രവാസി മീറ്റ് സംഘടിപ്പിക്കും: അബ്‌ദുൽ മുത്തലിബ്

കുവൈറ്റ് സിറ്റി: പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സമഗ്രമായി ചർച്ച ചെയ്ത്‌ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി ഒരു ആഗോള പ്രവാസി മീറ്റ് തിരുവനന്തപുരത്ത് സംഘടിപ്പിക്കാൻ കെപിസിസി പദ്ധതികൾ ത‌യാറാക്കിയതായി കുവൈറ്റിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ മുത്തലിബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ മേൽനോട്ടത്തിൽ മൂന്നു ലോക കേരള സഭാ മാമാങ്കങ്ങൾ നടത്തിയിട്ടും ഉന്നയിക്കപ്പെട്ട ഒരു പ്രശ്നത്തിന് പോലും പരിഹാരമുണ്ടാവാത്ത സാഹചര്യത്തിലാണ് കെപിസിസി ഇങ്ങനെയൊരു ഉദ്യമത്തിന് ഇറങ്ങുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒഐസിസി പ്രസ്ഥാനത്തിന്‍റെ പുനഃസംഘടനാ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം വിലയിരുത്തുന്നതിന് വേണ്ടിയാണ് അബ്ദുൽ മുത്തലിബ് കഴിഞ്ഞദിവസം കുവൈറ്റിൽ എത്തിച്ചേർന്നത്. ഒഐസിസി ഭാരവാഹികളാകുന്നവർ മറ്റു സംഘടനകളിൽ മുഖ്യപദവികൾ വഹിക്കുന്നത് അനുവദിക്കില്ലെന്ന കെപിസിസിയുടെ പ്രഖ്യാപിത നിലപാട് കുവൈറ്റിലും പൂർണമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഐസിസി നാഷണൽ കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നിലവിലുള്ള 14 ജില്ലാ കമ്മിറ്റി ഭാരവാഹികളുമായും അദ്ദേഹം പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തി. കുവൈറ്റിലെ ഒഐസിസി ജില്ലാ നാഷണൽ കമ്മിറ്റികളുടെ പുനഃസംഘടനാ രണ്ടു മാസത്തിനകം പൂർത്തീകരിക്കുമെന്നും ഒഐസിസിയുടെ കുവൈറ്റിലെ സംഘടനാപ്രവർത്തനം മറ്റു രാജ്യങ്ങളിലെ കമ്മിറ്റികൾക്ക് മാതൃകയാണെന്നും അബ്ദുൽ മുത്തലിബ് അഭിപ്രായപ്പെട്ടു. കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിലും യുഡിഎഫ് അനായാസ വിജയം നേടുമെന്ന് അദ്ദേഹം ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്‍റ് വർഗീസ് പുതുകുളങ്ങരയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ളയും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.


എസിആര്‍ഇഎസ് റിയല്‍ എസ്‌റ്റേറ്റ് എക്‌സിബിഷൻ; പാന്‍ അറബ് റിയല്‍ എസ്‌റ്റേറ്റ് പങ്കാളികളായി

ദുബായി: ദുബായി വേള്‍ഡ് ട്രേഡ് സെന്‍ററില്‍ വച്ച് നടക്കുന്ന എസിആര്‍ഇഎസ് റിയല്‍ എസ്‌റ്റേറ്റ് എക്‌സിബിഷനില്‍ പാന്‍ അറബ് റിയല്‍ എസ്റ്റേറ്റ് പങ്കെടുത്തു. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെയും ഷാര്‍ജ റിയല്‍ എസ്‌റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിന്‍റെയും നേതൃത്വത്തിലാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. യുഎഇയിലും പുറത്തുമുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനികളുടെ വികസനത്തിനും നിക്ഷേപ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുന്ന പ്ലാറ്റ്ഫോമാണ് എസിആര്‍ഇഎസ്. പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും അവരുടെ പ്രോജക്ടുകള്‍ ആഭ്യന്തരമായും അന്തര്‍ദേശീയമായും പ്രദര്‍ശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രദര്‍ശനം അവസരമൊരുക്കുന്നു. ഡെവലപ്പര്‍മാര്‍, നിക്ഷേപകര്‍, ബ്രോക്കര്‍മാര്‍, പ്രോജക്ട് മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സാങ്കേതിക ദാതാക്കള്‍, ബില്‍ഡിംഗ് മെറ്റീരിയല്‍ വിതരണക്കാര്‍, കരാര്‍ കമ്പനികള്‍ എന്നിവർ ഒരേ കുടകീഴിൽ അണിനിരന്ന എക്സ്പോ ജനപങ്കാളിത്തം കൊണ്ടും സംഘാടനാ മികവ് കൊണ്ടും ശ്രദ്ധേയമായി. പ്രമുഖ വ്യക്തികളുടെയും മറ്റു ഉദ്യോഗസ്ഥരുടെയും സ്‌പോണ്‍സര്‍മാരുടെയും സാന്നിധ്യത്തില്‍ ദുബായി ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഡയറക്ടര്‍ ജനറല്‍ മര്‍വാന്‍ അഹ്‌മദ് ബിന്‍ ഗലീത എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര തലങ്ങളില്‍ മികച്ച റിയല്‍ എസ്‌റ്റേറ്റ് സേവനം ലഭ്യമാക്കുന്ന പാന്‍ അറബ് പ്രോപ്പര്‍ട്ടീസ് & ഇന്‍വസ്റ്റ്‌മെന്‍റിന്‍റെ പ്രദര്‍ശനവും എക്‌സ്‌പോയുടെ മാറ്റുകൂട്ടി. എസിആര്‍ഇഎസ് റിയല്‍ എസ്‌റ്റേറ്റ് എക്‌സിബിഷനിലൂടെ എമിറേറ്റില്‍ ലഭ്യമായ വിപുലമായ നിക്ഷേപ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കാനും റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും പിന്തുണ നല്‍കാനും പരസ്പരം പങ്കാളിത്തം സൃഷ്ടിക്കാനും ലാഭകരമായ കരാറുകള്‍ കരസ്ഥമാക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുന്നുതായി പാന്‍ അറബ് പ്രോപര്‍ട്ടീസ് സിഇഒ സലാം പാപ്പിനിശേരി അഭിപ്രായപ്പെട്ടു.


അബ്ദുൽറഹീമിന്‍റെ മോചനം: നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു

റിയാദ്: സൗദി ജയിലിൽ സൗദി ബാലന്‍റെ മരണവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുൽറഹീമിന്‍റെ മോചനത്തിനായുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഇതിനായുള്ള പരിശ്രമങ്ങളിൽ സജീവമായി രംഗത്തുള്ള നിയമസഹായസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞദിവസം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സഹായസമിതി അംഗങ്ങളും റിയാദ് ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇരയുടെ കുടുംബം റഹീമിന്‍റെ മോചനത്തിനായി ആവശ്യപ്പെട്ടിരിക്കുന്ന 15 മില്യൺ സൗദി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദയാധനം കൈമാറുന്നതിനുള്ള മാർഗനിർദേശം ഇന്ത്യൻ എംബസിക്ക് രേഖാമൂലം നൽകേണ്ടത് റിയാദ് ഗവർണറേറ്റ് ആണ്. പണം സർട്ടിഫൈഡ് ചെക്ക് ആയി ഇരയുടെ കുടുംബത്തിന് നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് കൈമാറുകയാണോ അതോ കോടതിയുടെ അക്കൗണ്ടിലേക്കാണോ നൽകേണ്ടതെന്ന് ഗവർണറേറ്റ് അറിയിക്കും. ഈ നിർദേശം എംബസിയിൽ ലഭിച്ചാലുടൻ നാട്ടിൽ ഇതിനായി രൂപീകരിച്ച ട്രസ്റ്റ് സ്വരൂപിച്ച തുകയിൽ നിന്നും ആനുപാതികമായ ഇന്ത്യൻ രൂപ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. തുടർന്ന് മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാൽ ഇന്ത്യൻ എംബസി സർട്ടിഫൈഡ് ചെക്ക് ആയി ഈ പണം ഗവർണറേറ്റ് നിർദ്ദേശിക്കുന്ന അക്കൗണ്ടിലേക്ക് കൈമാറും. ഇതോടെ റഹീമിന്‍റെ മോചനത്തിന്‍റെ മറ്റൊരു പ്രധാനഘട്ടം കൂടി പൂർത്തിയാകും. പിന്നീട് ഇരുവിഭാഗത്തിന്‍റെയും വക്കീലുമാർ കോടതിയുടെ സമയം മുൻകൂട്ടി വാങ്ങി ഹാജരാകും. പ്രതീക്ഷിച്ചതിലും വേഗതയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ഇന്ത്യൻ എംബസിയിൽ അംബാസഡർ അടക്കമുള്ള ഉദ്യോഗസ്ഥരും ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഒഴിവുദിനം പോലും നോക്കാതെ ഇതിനായി സഹകരിക്കുന്നതായും അബ്ദുറഹീം നിയമസഹായ സമിതി ഭാരവാഹികൾ അറിയിച്ചു.


മെട്രോ മെഡിക്കൽ ഗ്രൂപ്പും പിസിഡബ്ല്യുഎഫും ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യമേഖലയിൽ പ്രമുഖരായ മെട്രൊ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ല്യുഎഫ്) കുവൈറ്റിലെ പൊന്നാനിക്കാരായ പ്രവാസികൾക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ കെയറിന്‍റെ വിവിധ ബ്രാഞ്ചുകളിൽ അതാത് പ്രദേശത്തെ പൊന്നാനിക്കാർക്ക് സൗജന്യ ചികിത്സ ലഭിക്കും വിധമായിരുന്നു ക്യാമ്പ് സജ്ജീകരിച്ചത്. മെട്രോ ഫർവാനിയ, സൂപ്പർ മെട്രോ സ്പെഷ്യലൈസ്‌ഡ്‌ മെഡിക്കൽ സെന്‍റർ സാൽമിയ, സൂപ്പർ മെട്രോ സ്പെഷ്യലൈസ്‌ഡ്‌ മെഡിക്കൽ സെന്‍റർ ഫഹാഹീൽ, മെട്രോ മെഡിക്കൽ കെയർ ജലീബ് എന്നീ ക്ലിനിക്കുകളിലാണ് സൗകര്യമൊരുക്കിയത്. ബ്ലഡ് ഷുഗർ പരിശോധന, ബ്ലഡ് പ്രഷർ പരിശോധന, കൊളസ്‌ട്രോൾ പരിശോധന, ഡോക്ടർമാരുമായുള്ള കൺസൾട്ടേഷൻ എന്നിവ സൗജന്യമായിരുന്നു. ഇസിജി രണ്ട് ദീനാർ, മറ്റു അധിക സേവനങ്ങൾക്ക് 20 ശതമാനം കിഴിവ്, മരുന്നുകൾക്ക് അഞ്ച് ശതമാനം കിഴിവ് എന്നീ ആനുകൂല്യങ്ങളും ക്യാമ്പിൽ പങ്കെടുത്തവർക്ക് ലഭ്യമാക്കിയിരുന്നു. പിസിഡബ്ല്യുഎഫ് പ്രസിഡന്‍റ് അശ്‌റഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൺവീനർ ടി.ടി. നാസർ അധ്യക്ഷത വഹിച്ചു. പിസിഡബ്ല്യുഎഫ് ജിസിസി കോഓർഡിനേറ്റർ ഡോ. അബ്ദുൽറഹമാൻ കുട്ടി, എം.കെ. സുമേഷ് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി പി.അശ്‌റഫ് സ്വാഗതവും കെ. അശ്റഫ് നന്ദിയും പറഞ്ഞു. ഇർഷാദ് ഉമർ, മുഹമ്മദ് മുബാറക്, കെ.വി. യുസഫ്, ജറീഷ്, കെ. നാസർ, ആബിദ്, ഹാഷിം, മുഹമ്മദ് സമീർ, ആർ.വി.സി. സിദ്ധീഖ്, റഫീഖ്, യു. അബ്ദുൽ ഹമീദ്, അജിലേഷ് എന്നിവർ നേതൃത്വം നൽകി. പിസിഡബ്ല്യുഎഫ് അസോസിയേഷന്‍റെ എല്ലാ അംഗങ്ങൾക്കും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്‍റെ ഫാമിലി ക്ലബ് ഹെൽത്ത് പ്രിവിലേജ് കാർഡ് ലഭ്യമാക്കുമെന്നും മെട്രോയുടെ എല്ലാ സെന്‍ററുകളിലും ഈ ഹെൽത്ത്കാർഡ് ഉ പയോഗിച്ച് പ്രത്യേക കിഴിവുകൾ ലഭിക്കുമെന്നും മെട്രോ മാനേജ്മന്‍റ് അറിയിച്ചു. കുവൈറ്റിലെ സാധാരണക്കാർക്ക് ഉപകാരപ്രദമായരീതിയിൽ സേവനങ്ങൾ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അന്താരാഷ്ട്രതലത്തിൽ മെട്രോയുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ഇപ്പോൾ ഷാർജയിൽ പുതിയ ശാഖാ തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്നും മെട്രോ മാനേജ്‌മന്‍റ് അറിയിച്ചു.


വർഗീയതയ്ക്കെതിരേ പൊരുതാനുള്ള ഏറ്റവും മികച്ച ആയുധമാണ് ഗാന്ധിയൻ ആദർശങ്ങൾ: പി. ഹരീന്ദ്രനാഥ്‌

ദമാം: ഇന്ത്യയെ ആർഎസ്എസ് മേധാവിത്വമുള്ള ഒരു ഹിന്ദു ഏകാധിപത്യ രാജ്യമാക്കി മാറ്റാനുള്ള സംഘപരിവാറിന്‍റെ വർഗീയ രാഷ്ട്രീയത്തിനെതിരേ പൊരുതാൻ ഇന്ത്യൻ പൗരന്മാർക്ക് ലഭ്യമായ ഏറ്റവും ശക്തമായ ആയുധമാണ് ഗാന്ധിയൻ ആദർശങ്ങൾ എന്ന് പ്രസിദ്ധ ചരിത്രകാരനും എഴുത്തുകാരനുമായ പി. ഹരീന്ദ്രനാഥ്‌ പറഞ്ഞു. നവയുഗം സാംസ്കാരികവേദി കുടുംബവേദി ദമാം അൽ അബീർ ഹാളിൽ സംഘടിപ്പിച്ച "ഹരീന്ദ്രനാഥ് മാഷിനോടൊപ്പം ഒരു സായാഹ്നം' എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെപ്പോലെ ഇന്ത്യയെയും ഇന്ത്യക്കാരെയും ഇത്രയധികം നന്നായി മനസിലാക്കിയ മറ്റൊരു രാഷ്ട്രീയ നേതാവില്ല. ഇന്നത്തെപ്പോലെ വാർത്താവിനിമയസംവിധാനങ്ങളോ സാങ്കേതിക വിദ്യകളോ ഇല്ലാതിരുന്ന കാലത്ത് ഇന്ത്യൻ ജനതയെ ഒറ്റക്കെട്ടായി സ്വാതന്ത്യസമരഭൂമിയിൽ അണിനിരത്താൻ ഗാന്ധിജിക്ക് കഴിഞ്ഞത് ആ കഴിവുകൾ കൊണ്ട് തന്നെയാണ് എന്ന് അദ്ദേഹം പറഞ്ഞു. പഠിച്ചാലും പഠിച്ചാലും തീരാത്ത മഹാസമുദ്രമാണ് മഹാത്മാഗാന്ധിയുടെ ജീവിതവും ചിന്തകളും. അവയെക്കുറിച്ചു പഠിക്കാൻ അഞ്ചു വർഷകാലം അധ്യാപകജോലിയിൽ നിന്നും അവധിയെടുത്തു നടത്തിയ ശ്രമമായിരുന്നു ഹരീന്ദ്രനാഥിന്‍റെ ഏറ്റവും പുതിയ പുസ്തകമായ "മഹാത്മാഗാന്ധി കാലവും കർമ്മപഥവും 1869 1915'. ആ പുസ്തകത്തിന്‍റെ ഒരു കോപ്പി നവയുഗം വായനവേദി ലൈബ്രറിയിലേക്ക് അദ്ദേഹം ചടങ്ങിൽ വച്ച് കൈമാറി. നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്‍റ് അരുൺ ചാത്തന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശരണ്യ ഷിബു സ്വാഗതം പറഞ്ഞു. പ്രവാസി ഫെഡറേഷൻ സംസ്ഥാന ട്രെഷറർ ടി.പി റഷീദ്, നവയുഗം കുടുംബവേദി നേതാക്കളായ സുറുമി നസീം, റിയാസ്, മീനു അരുൺ, വനിതാവേദി സെക്രട്ടറി രഞ്ജിത പ്രവീൺ എന്നിവർ സംസാരിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്‍റ് ജമാൽ വില്യാപ്പള്ളി ഹരീന്ദ്രനാഥ്‌ മാഷിനെ പൊന്നാടയണിയിച്ചു ആദരിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ നവയുഗത്തിന്‍റെ ഉപഹാരം ഹരീന്ദ്ര നാഥ്‌ മാഷിന് കൈമാറി. പരിപാടിയോടനുബന്ധിച്ചു നവയുഗം കലാവേദിയുടെ കലാകാരൻമാർ അവതരിപ്പിച്ച വിവിധ ഗാന, നൃത്ത പരിപാടികളും അരങ്ങേറി.


മെട്രോ മെഡിക്കൽ ഗ്രൂപ്പ് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സുമായി ചേർന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്‍റെ കുവൈറ്റിലെ ആറ് ശാഖകളിലും ഷാർജയിൽ പുതുതായി ഉദ്ഘാടനം ചെയ്ത ശാഖയിലും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ വകയായി നഴ്സുമാർക്ക് സമ്മാനങ്ങളും കേക്കുകളും നൽകി. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ അർപ്പണബോധവും ത്യാഗവും തിരിച്ചറിയാനും ആദരിക്കാനും അന്താരാഷ്ട്ര നഴ്‌സസ് ദിനം ഒരു അവസരമാണെന്നു മെട്രോ മാനേജ്‌മന്‍റ് പ്രസ്താവനയിൽ പറഞ്ഞു. മെട്രോയുടെ ചീഫ് നഴ്സിംഗ് ഓഫീസർ ജിഷ വര്ഗീസ് എല്ലാ ശാഖകളിലേയും ആഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സിഇഒ മുസ്തഫ ഹംസ, മെട്രോ മാനേജ്‌മന്‍റ് അംഗങ്ങൾ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രതിനിധികൾ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.


ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം യുവജനോത്സവ മത്സരങ്ങൾ ആരംഭിച്ചു

മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്‍റെ ഈ വർഷത്തെ യുവജനോത്സവ മത്സരങ്ങൾ ഡാർസൈറ്റിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളുകളിൽ ആരംഭിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്‌ടർ വിൽസൺ ജോർജ് മൽസരങ്ങൾ ഉദ്‌ഘാടനം ചെയ്തു. കേരളവിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോ കൺവീനർ കെ.വി. വിജയൻ സ്വാഗതം പറഞ്ഞു. ഈ മാസം 17, 18, 24, 25 തീയതികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ചലച്ചിത്രഗാനാലാപനം, കവിതാലാപനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, കീ ബോർഡ്, ക്ലാസിക്കൽ മ്യൂസിക്, പ്രസംഗം എന്നീ വിഭാഗങ്ങളിലെ മൽസരങ്ങളാണ് 17ന് നടന്നത്. കേരളവിഭാഗത്തിന്‍റെ രൂപീകരണം മുതൽ എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്ന യുവജനോത്സവത്തിൽ മുൻ വർഷത്തിലെ പോലെ ഈ വർഷവും മികച്ച പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. ഐഎസ്എം സ്പെഷൽ സ്കൂൾ വിദ്യാർഥിനി ഫാത്തിമ സിദ്ദിഖ് ചലച്ചിത്രഗാന മത്സരത്തിൽ വിധികർത്താക്കളുടെ പ്രത്യേക പ്രശംസ നേടി. രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നുമുള്ള സഹകരണം തുടർന്നുള്ള ദിവസങ്ങളിലും പ്രതിക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.


വഴിയിൽ നിന്ന് ലഭിച്ച വാച്ച് പോലീസിന് കെെമാറി; ദുബായി‌‌യിൽ ഇന്ത്യൻ ബാലന് ആദരം

ദുബായി: കളഞ്ഞുകിട്ടിയ വാച്ച് പോലീസിന് ‌കെെമാറിയ ഇന്ത്യൻ ബാലൻ മുഹമ്മദ് അയാൻ യൂനിസിനെ ആദരിച്ച് ദുബായി പോലീസ്. കുട്ടിയുടെ സത്യസന്ധതയെ അഭിനന്ദിച്ച പോലീസ് സർട്ടിഫിക്കറ്റും സമ്മാനങ്ങളും കൈമാറി. വിനോദസഞ്ചാര കേന്ദ്രത്തിൽ പിതാവിനൊപ്പം ‌നടക്കുന്നതിനിടെയാണ് യൂനിസിന് വാച്ച് ലഭിച്ചത്. ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ എത്തി വാച്ച് കൈമാറി. വാച്ച് നഷ്‌ടപ്പെട്ട വ്യക്തി നേരത്തെ പരാതി നൽകിയിരുന്നു. പോലീസ് ഇയാളെ വിളിപ്പിച്ച് വാച്ച് കൈമാറി. ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹാരിബ് അല്‍ ഷംസിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് അയാന് ആദരവ് നൽകിയത്. ദുബായി പോലീസ് ഇതിന്‍റെ വിവരങ്ങളും ചിത്രങ്ങളും എക്സിൽ പങ്കുവച്ചിട്ടുണ്ട്. ടൂറിസ്റ്റ് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖല്‍ഫാന്‍ ഉബൈദ് അല്‍ ജലാഫ്, ഡെപ്യൂട്ടി ലെഫ്. കേണല്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍, ടൂറിസ്റ്റ് ഹാപ്പിനസ് വിഭാഗം തലവന്‍ ക്യാപ്റ്റന്‍ ഷഹാബ് അല്‍സാദി എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയെ ആദരിച്ചത്.


ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി യൂസഫലി

ദോഹ: ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അല്‍ഥാനിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ദോഹയിൽ നടക്കുന്ന ഖത്തർ സാമ്പത്തിക ഫോറത്തിന്‍റെ ഭാഗമായി ഉന്നതതല പ്രതിനിധികൾക്കായി ഒരുക്കിയ സ്വീകരണത്തിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുലുമായും സാമ്പത്തിക ഫോറം വേദിയിൽ യൂസഫലി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള വാണിജ്യ മേഖലയിലെ സഹകരണത്തിന് ലുലു ഗ്രൂപ്പ് നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് സ്ഥാനപതി പറഞ്ഞു. ലുലു ഗ്രൂപ്പ് ഖത്തർ, യുഎസ്, യൂറോപ്പ് ഡയറക്‌ടർ മുഹമ്മദ് അൽത്താഫും സംബന്ധിച്ചു.


പരിസ്ഥിതി സംരക്ഷകർക്ക് യുഎഇ ബ്ലൂ റെസിഡൻസി വീസ നൽകും

അബുദാബി: പരിസ്ഥിതി സംരക്ഷകർക്ക് പത്തു വർഷം കാലാവധിയുള്ള ബ്ലൂ റെസിഡൻസി വീസ പ്രഖ്യാപിച്ച് യുഎഇ. പരിസ്ഥിതി സംരക്ഷണ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് വീസ നൽകുക. വായു ഗുണനിലവാരം മെച്ചപ്പെടുത്തൽ, കടലിലെയും കരയിലെയും പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത ഉറപ്പാക്കൽ, ഇതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കൽ തുടങ്ങിയ സംഭാവനകൾ പരിഗണിക്കും. 2024 സുസ്ഥിരത വർഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. സാമ്പത്തിക സുസ്ഥിരത പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് പാരിസ്ഥിതിക സുസ്ഥിരതയെന്ന് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്‍റുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തും പറഞ്ഞു. നിലവിൽ അതുല്യ സംഭാവനകൾ നൽകിയ വിദ്യാർഥികൾ ഉൾപ്പടെയുള്ള പ്രതിഭകൾക്ക് ഗോൾഡൻ വീസ യുഎഇ നൽകുന്നുണ്ട്.


കേണൽ അനിൽ കാലെയുടെ മരണം ഇന്ത്യയോടു മാപ്പു പറഞ്ഞ് ഐക്യരാഷ്‌ട്രസഭ

ന്യൂഡൽഹി: ഗാസയിലെ റഫയിൽ ഇസ്രയേൽ വെടിവയ്പിൽ യുഎൻ ഉദ്യോഗസ്ഥനായ മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയോട് മാപ്പ് പറഞ്ഞ് ഐക്യരാഷ്ട്രസഭ. യുഎൻ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിൽ സെക്യൂരിറ്റി കോർഡിനേഷൻ ഓഫീസറായ കേണൽ വൈഭവ് അനിൽ കാലെ (46) ആണു കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. രണ്ടു മാസം മുമ്പാണ് ഇദ്ദേഹം യുഎന്നിൽ ചേർന്നത്. “ഞങ്ങളുടെ ക്ഷമാപണവും ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും ഞങ്ങളുടെ അനുശോചനവും അറിയിക്കുന്നു” എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. ഇന്ത്യ നൽകിയ സംഭാവനകളെ ഞങ്ങൾ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


വളവും തിരിവുമില്ലാതെ 256 കിലോമീറ്റർ റോഡുമായി സൗദി

റിയാദ്: വളവും തിരിവുമില്ലാതെ നിവർന്നുകിടക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാതയെന്ന ബഹുമതി ഇനി സൗദി അറേബ്യയിലെ ഹൈവേ പത്തിന്. എണ്ണപ്പാടങ്ങൾ നിറഞ്ഞ അൽ ബതാ നഗരത്തിൽനിന്ന് യുഎഇ അതിർത്തികടുത്തുവരെ നീളുന്ന റോഡിന് 256 കിലോമീറ്ററാണ് നീളം. ഭൂരിഭാഗവും റുബ് അൽ ഖാലി മരുഭൂമിയിലൂടെയാണു കടന്നുപോകുന്നത്. ഓസ്ട്രേലിയയിലെ 146 കിലോമീറ്റർ നീളമുള്ള ഐർ ഹൈവയുടെ പേരിലുള്ള റിക്കാർഡാണ് സൗദിയിലെ ഹൈവേ 10 മറികടന്നത്. 2005ൽ അന്തരിച്ച ഫഹദ് രാജാവിനുവേണ്ടി നിർമിച്ച സ്വകാര്യപാതയായിരുന്നു ആദ്യമിത്.


പ്ര­വാ­സി­യു­ടെ മൃ­ത­ദേ­ഹ­വു­മാ­യി എ­യര്‍ ഇ­ന്ത്യ ഓ­ഫീ­സി­ന് മു­ന്നില്‍ പ്ര­തി­ഷേ­ധം

തി­രു­വ­ന­ന്ത­പുരം: ഒ­മാ­നില്‍ മ­രി­ച്ച പ്ര­വാ­സി മ­ല­യാ­ളി ന­മ്പി രാ­ജേ­ഷി­ന്‍റെ മൃ­ത­ദേ­ഹ­വു­മാ­യി തി­രു­വ­ന­ന്ത­പുരത്തെ എ­യര്‍ ഇ­ന്ത്യ ഓ­ഫീ­സി­ന് മു­ന്നില്‍ പ്ര­തി­ഷേ­ധം. ഇന്ന് രാവിലെയാണ് രാ­ജേ­ഷി­ന്‍റെ മൃ­ത­ദേ­ഹം നാട്ടിലെത്തിച്ചത്. ഹൃ­ദ­യാ­ഘാ­ത­ത്തെ തു­ടര്‍­ന്ന് ചികിത്സയിലായിരുന്ന രാ­ജേ­ഷി­നെ പ­രി­ച­രി­ക്കാന്‍ ഭാ­ര്യ അമൃ­ത വിമാ­ന ടിക്ക­റ്റ് ബു­ക്ക് ചെ­യ്­തി­രു­ന്നെ­ങ്കിലും എയര്‍ ഇ­ന്ത്യ ജീവനക്കാരുടെ സമ­രം മൂ­ലം പോ­കാന്‍ ക­ഴി­ഞ്ഞില്ല. ആ­ശു­പ­ത്രി­യില്‍­നി­ന്ന് വ­ന്ന­തി­ന് ശേ­ഷം വേ­ണ്ട ശു­ശ്രൂ­ഷ ല­ഭി­ക്കാത്ത­ത് മൂ­ല­മാ­ണ് രാ­ജേ­ഷ് മ­രി­ച്ച­തെ­ന്ന് ആ­രോ­പിച്ചാണ് ബന്ധുക്കൾ പ്ര­തി­ഷേധം നടത്തുന്നത്. കു­ടും­ബ­ത്തി­ന്‍റെ ഉ­ത്ത­ര­വാ­ദിത്വം എ­യര്‍ ഇ­ന്ത്യ ഏ­റ്റെ­ടു­ക്ക­ണ­മെ­ന്നാ­ണ് ആ­വ­ശ്യം. എ­യര്‍ ഇ­ന്ത്യ­യു­ടെ ഭാ­ഗ­ത്തു­നി­ന്ന് കൃ­ത്യമാ­യ മ­റുപ­ടി ല­ഭി­ക്കുന്ന­ത് വ­രെ പ്ര­തി­ഷേ­ധം തു­ട­രുമെന്ന് ഇവർ അറിയിച്ചു. ഈ മാസം ഏ­ഴി­നാണ് ജോലി സ്ഥലത്ത് കുഴഞ്ഞുവീ­ണ­തി­നെ തു­ടര്‍­ന്ന് രാജേഷി­നെ ഒ­മാ­നി­ലെ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചത്. എട്ടിന് ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വി­മാ­ന ടിക്ക­റ്റ് ബു­ക്ക് ചെ­യ്­തി­രു­ന്നെ­ങ്കിലും സമരം കാരണം പോ­കാന്‍ ക­ഴി­ഞ്ഞില്ല. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമ­രം അ­വ­സാ­നി­ക്കാ­ത്ത­തു­മൂ­ലം യാ­ത്ര മു­ടങ്ങി. 13ന് രാ­വി­ലെ രോ­ഗം മൂര്‍­ച്ഛി­ച്ച­തി­നെ തു­ടര്‍­ന്നാണ് രാ­ജേ­ഷ് മ­രി­ച്ചത്.


കുവൈറ്റിൽ ബയോ മെട്രിക് രേഖകൾ സമർപ്പിക്കുന്നതിന് ഡിസംബർ 30 വരെ അവസരം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ബയോ മെട്രിക് രേഖകൾ സമർപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി. സ്വദേശികൾക്കു സെപ്തംബർ 30 വരെയും പ്രവാസികൾക്ക് ഡിസംബർ 30 വരെയുമായാണ് പുതിയ സമയ പരിധി. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബയുടെ നിർദേശത്തെ തുടർന്നാണ് സമയ പരിധി ദീർഘിപ്പിച്ചതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സഹൽ ആപ്പ്, മെറ്റാ പ്ലാറ് ഫോം വഴി അപ്പോയിൻമെന്‍റ് ലഭിക്കാൻ പ്രയാസം നേരിടുന്ന പശ്ചാത്തലത്തിലാണ് ജൂൺ അവസാനം എന്ന സമയ പരിധി പുതുക്കി നിശ്ചയിച്ചത്. ഈ നടപടി പ്രവാസി സമൂഹത്തിനു വലിയ ആശ്വാസമായിരിക്കുകയാണ്.


സ്വദേശി തൊഴിൽ ശാക്തീകരണം; നാഫിസ് അവാർഡിൽ തിളങ്ങി ബുർജീൽ ഹോൾഡിംഗ്സ്

അബുദാബി: നാഫിസ് അവാർഡിന്‍റെ രണ്ടാംഘട്ടത്തിൽ മൂന്ന് അവാർഡുകൾ കരസ്ഥമാക്കി ബുർജീൽ ഹോൾഡിംഗ്സ്. ആരോഗ്യ മേഖലയിൽ സ്വദേശി പ്രതിഭകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള ബുർജീൽ ഹോൾഡിംഗ്സിന്‍റെ പരിശ്രമങ്ങൾക്കാണ് ഈ അംഗീകാരം. അബുദാബിയിൽ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. "പ്രോജക്ട്സ് ഓഫ് ദ് ഫിഫ്റ്റി’ അജണ്ടയുടെ ഭാഗമായി ആരംഭിച്ച നാഫിസ് അവാർഡിന്‍റെ പ്രധാന ലക്ഷ്യം എമിറാത്തി പൗരന്മാരെ സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ്. വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയും എമിറാത്തി ടാലന്‍റ് കോംപറ്റീറ്റീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച നാഫിസ് അവാർഡ് സ്വകാര്യ, ബാങ്കിംഗ് മേഖലകളിൽ നിന്നുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് 202324 വർഷത്തെ രണ്ടാം ഘട്ടത്തിൽ അംഗീകരിച്ചത്. രണ്ടു വിഭാഗങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി മൂന്ന് അവാർഡുകളാണ് ബുർജീൽ ഹോൾഡിംഗ്സ് നേടിയത്. വലിയ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ബുർജീലിന് ലഭിച്ച അവാർഡ് ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ഏറ്റുവാങ്ങി. ബുർജീൽ ഹോൾഡിംഗ്സിലെ ഓങ്കോളജി സർവീസസ് ഡയറക്ടർ പ്രഫ.ഹുമൈദ് അൽ ഷംസി, ബുർജീൽ ഡേ സർജറി സെന്‍റർ അൽറീം ഐലൻഡിലെ കൺസൾട്ടന്‍റ് ഡെർമറ്റോളജിസ്റ്റ് ഡോ.മറിയം അൽ സുവൈദി എന്നിവർക്കാണ് വ്യക്തികളുടെ വിഭാഗത്തിൽ ഒന്നാമതുള്ള പുരസ്കാരം. ആയിഷ അൽ മഹ്രി, ഡെപ്യൂട്ടി സിഇഒ, ബുർജീൽ മെഡിക്കൽ സിറ്റി, നാസർ അൽ റിയാമി, ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പ്രോജക്ട്, ബുർജീൽ ഹോൾഡിംഗ്സ്, സാറ അൽ കത്തീരി, ന്യൂട്രീഷനിസ്റ്റ്, ബുർജീൽ മെഡിക്കൽ സിറ്റി എന്നിവരെയും ആദരിച്ചു. പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ആരോഗ്യ സംരക്ഷണ മേഖലയിൽ അവരുടെ കരിയർ മുന്നേറ്റത്തിനുള്ള വഴികൾ സുഗമമാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണ് ഈ പുരസ്കാരമെന്ന് ഡോ. ഷംഷീർ പറഞ്ഞു. ബുർജീൽ ഹോൾഡിംഗ്സിൽ നിലവിൽ ഡോക്ടർമാർ, നഴ്സുമാർ, അനുബന്ധ ആരോഗ്യപ്രവർത്തകർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരുൾപ്പെടെ നിരവധി യുഎഇ പൗരന്മാരാണ് ജോലി ചെയ്യുന്നത്. എമിറാത്തി പൗരന്മാരെ ആരോഗ്യമേഖലയിലേക്ക് ആകർഷിക്കാൻ സർക്കാരുമായി ചേർന്ന് ബുർജീൽ ഹോൾഡിംഗ്സ് സജീവമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. നിരവധി ശിൽപശാലകളും പരിശീലന സംരംഭങ്ങളും നഫീസ് പ്രോഗ്രാമുമായി സഹകരിച്ച് എമിറാത്തി ആരോഗ്യ പ്രവർത്തകർക്കായി നടത്തി. വിദ്യാർഥികൾക്കായി ഇന്‍റേൺഷിപ്പുകളും വികസന പദ്ധതികളും ഉൾക്കൊള്ളുന്ന പ്രോഗ്രാമുകൾ ഗ്രൂപ്പ് വിഭാവനം ചെയ്തിട്ടുണ്ട്.


നവോഥാന കേരളത്തിനായി ബാഫഖി തങ്ങൾ വഹിച്ച പങ്ക് പുതുതലമുറ പഠന വിഷയമാക്കണം: എം എ. റസാഖ് മാസ്റ്റർ

അബുദാബി: സ്വാതന്ത്ര്യത്തിനു തൊട്ടു മുൻപും ശേഷവും പീഡനങ്ങളും യാതനകളും അനുഭവിച്ചു കഴിയുന്ന ഒരു സമൂഹത്തെ കെൽപും ശേഷിയും ഒപ്പം ഭരണപങ്കാളിത്തവും നൽകി ഉദ്ധരിക്കുന്നതിൽ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ വഹിച്ച പങ്ക് വലുതാണെന്ന് അബുദാബി കോഴിക്കോട് ജില്ലാ കെഎംസിസി സംഘടിപ്പിച്ച സെപ്ഷ്യൽ കൺവഷനിൽ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്‍റ് എം.എ. റസാഖ് മാസ്റ്റർ പറഞ്ഞു. അറിയപ്പെടുന്ന കച്ചവടക്കാരനായും തികഞ്ഞ ആത്മീയ നേതാവും മികച്ച രാഷ്രീയ തന്ത്ര ശാലിയുമായിരുന്ന തങ്ങൾ കേരളത്തിന് നൽകിയ സംഭാവന പഠന വിഷയമാക്കണം. സ്വതന്ത്ര പോരാട്ടത്തിന്‍റെ ഭാഗമായി ഇഗ്ലീഷ് ഉൾപ്പെടെ ബൗദ്ധിക വിദ്യാഭ്യാസത്തോട് മുഖം തിരിച്ച ഒരു സമുദായത്തിൽ നിന്നും വലിയ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ തന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന സർവകാലശാല സ്ഥാപിക്കുന്നതിൽ മുന്നിൽ നയിച്ച തങ്ങൾ അറിയപ്പെടുന്ന മതപഠന കലാലയമായ പട്ടിക്കാട് ജാമിയ നൂരിയ സ്ഥാപിക്കുന്നതിലും മുന്നിൽ നിന്ന് നയിച്ചു എന്നതാണ് ചരിത്രം എന്നത് റസാഖ് മാസ്റ്റർ സ്മരിച്ചു. നവോഥാനത്തിനു നേതൃപരമായ പങ്ക് വഹിച്ച തങ്ങളെ കുറിച്ചു പുതുതലമുറയ്ക്ക് പഠിക്കാനും ഗവേഷണം ചെയ്യാനുമായി കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി മുൻകൈ എടുത്ത് കോഴിക്കോട് ടൗണിൽ തങ്ങളുടെ സ്മരണ നിലനിർത്താനായി ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോർസ് ഡെവലപ്പ്മെന്‍റ് സെന്‍റർ നിർമിക്കുമെന്ന് ലീഗ് ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്‍റ് സി.എച്ച്. ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ച സംഗമം സംസ്ഥാന കെഎംസിസി ജനറൽ സെക്രട്ടറി യൂസുഫ് മാട്ടൂൽ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, സംസ്ഥാന കെഎംസിസി ഭാരവാഹികളായ അഷ്റഫ് പൊന്നാനി, അബ്ദുൽ ബാസിത് കായക്കണ്ടി, റസാഖ് അബ്ദുല്ല അത്തോളി, ഇസ്‌ലാമിക് സെന്‍റർ വൈസ് പ്രസിഡന്‍റ് ഇബ്രാഹിം ബഷീർ, ശറഫുദ്ധീൻ മംഗലാട്, ബഷീർ ഹാജി ഓമശേരി ജില്ലാ ഭാരവാഹികളായ അഷ്റഫ് നജാത്, സിറാജ് ദേവർ കോവിൽ, അലി വടകര, ഷമീക് കാസിം തുടങ്ങിയവർ സംസാരിച്ചു. നൗഷാദ് കൊയിലാണ്ടി സ്വാഗതവും മെഹ്ബൂബ് തച്ചംപൊയിൽ നന്ദിയും പറഞ്ഞു.


സൗദിയിൽ വാഹനാപകടം; ഗോവ സ്വദേശി മരിച്ചു

ദമാം: സൗദിയിയിലെ അൽ നാരിയ അൽ ഗരിയ റോഡിൽ നടന്ന വാഹനാപകടത്തിൽ ഇന്ത്യക്കാരൻ മരിച്ചു. ഗോവ സ്വദേശി സുഭാഷാണ്(67) മരിച്ചത്. ഗരിയയിലെ പെട്രോൾ പമ്പിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയയ്ക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായത്തിനായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്.


പ്രവാസി വെൽഫെയർ പാട്ടുത്സവവും മെഡിക്കൽ ക്യാമ്പും വെള്ളിയാഴ്ച

മനാമ: പ്രവാസി വെൽഫെയർ റിഫാ സോൺ പ്രവാസി പാട്ടുത്സവവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഒന്ന് വരെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. ഉച്ചയ്ക്ക് രണ്ടു മുതൽ പ്രവാസി പാട്ടുത്സവവും നടക്കും. സൽമാബാദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ബഹറനിലെ പ്രഗത്ഭരായ പ്രവാസി കലാകാരന്മാർ നയിക്കുന്ന ഗാനമേള, മിമിക്സ് പരേഡ്, കഥാപ്രസംഗം, കവിതാലാപനം, മാപ്പിളപ്പാട്ട്, നാടൻ പാട്ടുകൾ തുടങ്ങി മലയാളി തനിമ നിലനിർത്തി കൊണ്ടുള്ള പരിപാടികളാണ് പാട്ടുത്സവത്തിൽ ഒരുക്കിയിട്ടുള്ളത്. പാട്ടുത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ് എന്ന് പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡന്‍റ് ആഷിക്ക് എരുമേലി, സെക്രട്ടറി മഹ്മൂദ് മായൻ എന്നിവർ അറിയിച്ചു.


കേളി രക്തദാന ക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു

റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏഴാമത് മെഗാ രക്തദാന ക്യാമ്പ് ജീവസ്പന്ദനം 2024ന്‍റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. ബത്ത ലുഹു ആഡിറ്റോറിയത്തിൽ വച്ച് കേളി വൈസ്പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട് സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്‍റ് സെബിൻ ഇഖ്‌ബാൽ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ഫിറോസ് തയ്യിൽ, ട്രഷറർ ജോസഫ് ഷാജി, ജോയിന്‍റ് സെക്രട്ടറി സുനിൽകുമാർ എന്നിവർ സംസാരിച്ചു. കേളിയും പ്രിൻസ് സുൽത്താൻ മിലിട്ടറി ആശുപത്രിയുമായി സഹകരിച്ച് ഈ മാസം 24ന് മലാസ് ലുലുവിൽ വച്ചാണ് ക്യാന്പ് നടക്കുന്നത്. മധു എടപ്പുറത്ത് ചെയർമാനായ101 അംഗ സംഘാടക സമിതി നിലവിൽ വന്നതോടെ ക്യാന്പിന്‍റെ രജിസ്ട്രേഷൻ നടപടികൾ ഗൂഗിൾ ഫോം മുഖേന ആരംഭിച്ചതായി സംഘാടകസമിതി കൺവീനർ നസീർ മുള്ളൂർക്കര അറിയിച്ചു. ആറാമത് രക്തദാനചടങ്ങിൽ 1007 പേരെ ദാതാക്കളായി എത്തിച്ച് "ജീവസ്പന്ദനം 2023' ഇന്ത്യ ബുക്ക് ഓഫ് റിക്കാഡ്സിൽ ഇടം പിടിച്ചിരുന്നു. ആറാമത് ക്യാമ്പ് കഴിഞ്ഞതോടെ വിവിധ ഘട്ടങ്ങളിലായി 8,500ലധികം യൂണിറ്റ് രക്തം നൽകാൻ കേളിക്ക് കഴിഞ്ഞിട്ടുണ്ട്.


ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ധനസഹായം വിതരണം ചെയ്തു

കുവൈറ്റ് സിറ്റി: ആലപ്പുഴ, ചെങ്ങന്നൂർ മാന്നാർ ലക്ഷം വീട് കോളനിയിൽ ഇരു വൃക്കകളും കരാരിലായി ചികിത്സയിൽ കഴിയുന്ന രോഗിക്കും ആലപ്പുഴ, ചെങ്ങന്നൂർ ബുധനൂർ പഞ്ചായത്തിൽ കൂമ്പള്ളൂർ വീട്ടിൽ വൃക്ക രോഗത്താൽ ചികിത്സയിൽ കഴിയുന്ന രോഗിക്കും അവരവരുടെ വീട്ടിലെത്തി അജ്പാക് ഏർപ്പെടുത്തിയ സഹായം കൈമാറി. ഒപ്പം ആലപ്പുഴ, ചെന്നിത്തല സ്വദേശികളായ രണ്ട് കുട്ടികളുടെ പഠനത്തിനുള്ള ധന സഹായവും വിതരണം ചെയ്തു. ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ചെയർമാൻ രാജീവ് നടുവിലെമുറി, മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രൻനകുമാരി, ബുധനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പലത മധു, അജ്പാക് വൈസ്പ്രസിഡന്‍റ് ഷംസു താമരക്കുളം, സെക്രട്ടറി ശശി വലിയകുളങ്ങര അജ്പാക് മുൻ നേതാക്കളായ ജോൺസൺ പാണ്ടനാട്, ജോസ് നൈനാൻ, പൊതു പ്രവർത്തകരായ ഹരി കൂട്ടംപേരൂർ, സുരേഷ് തെക്കേകാട്ടിൽ, അശോക് കുമാർ രവീന്ദ്രൻ, ബിജു വലിയകുളങ്ങര, മിഥുൻ കൃഷ്ണ, പ്രാഹ്ലാദൻ കിഴക്കേക്കാട്ടിൽ, കുട്ടൻ കിഴക്കേകാട്ടിൽ, ഷിബു എന്നിവർ സന്നിഹിതരായിരുന്നു.


അഖീദ പഠന ക്ലാസ് കോൺവൊക്കേഷൻ സംഘടിപ്പിച്ചു

ദോഹ:  ഖത്തർ കേരള ഇസ്ലാഹി സെന്‍റർ ദഅവ വിംഗിനു കീഴിൽ നടത്തി വരുന്ന അഖീദ പഠന ക്ലാസിന്‍റെ കോൺവൊക്കേഷനും ഉന്നത വിജയം നേടിയവരെ ആദരിക്കലും സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഫാതിമത്തു ലുബാന (വുകൈർ), നസീഹ ഫർഹാന (ഫരീജ് അബ്ദുൽ അസീസ്), സാലിം പി (അബൂഹമൂർ) എന്നിവർക്കും മറ്റ് വിജയികൾക്കും ക്യുകെഐസി ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, വൈസ് പ്രസിഡന്‍റ് ഖാലിദ് കട്ടുപ്പാറ, സെക്രട്ടറി സ്വലാഹുദ്ധീൻ സ്വലാഹി, ഉമർ ഫൈസി എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്യുകെഐസി ഹാളിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ സെക്രട്ടറി സെലു അബൂബക്കർ, ദഅവ വിംഗ് കൺവീനർ ഫൈസൽ സലഫി എടത്തനാട്ടുകര എന്നിവർ സംബന്ധിച്ചു. എല്ലാ ചൊവ്വാഴ്ചകളിലുമായി നടന്ന് വരുന്ന അഖീദ പഠന ക്ലാസിന്‍റെ ഈ മാസം 14 മുതൽ പുതുതായി ആരംഭിക്കുന്ന ബാച്ചിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്നവർക്ക് 60004485 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


മലർവാടി റംസാൻ റീൽസ് വിജയികളെ പ്രഖ്യാപിച്ചു

ജിദ്ദ: മലർവാടി ബാലസംഘം ജിദ്ദ നോർത്ത് റംസാൻ മുന്നൊരുക്കത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച റീൽസ് മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. കിഡ്സ് സബ്ജൂനിയർ ജൂനിയർ വിഭാഗങ്ങളിലായി 35 ഓളം കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ നഷ് വ അനൂൻ, മുഹമ്മദ് അമൻ, അഫ്രീൻ സാക്കിർ, ആയിഷ മുഹമ്മദ്റമദാൻ റീൽസ് വിജയികളെ പ്രഖ്യാപിച്ചു. മലർവാടി ബാലസംഘം ജിദ്ദ നോർത്ത് റംസാൻ മുന്നൊരുക്കത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച റീൽസ് മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. കിഡ്സ് സബ്ജൂനിയർ ജൂനിയർ വിഭാഗങ്ങളിലായി 35 ഓളം കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ നഷ് വ അനൂൻ,മുഹമ്മദ് അമൻ, അഫ്രീൻ സാക്കിർ, ആയിഷ മുഹമ്മദ്(ജൂനിയർ ) എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ്ജൂനിയർ വിഭാഗത്തിൽ ഇജാസ് സക്കീർ, ഇസ്രഅജ്മൽ , സമീൽ അജ്മൽ എന്നിവർ ഒന്നാം സ്ഥാനവും അബ്ദുൽ മുസവ്വിർ സയ്യാൻ രണ്ടാം സ്ഥാ നവുംമർയം ബഷീർമൂന്നാം സ്ഥാനവും നേടി. കിഡ്സ് വിഭാഗത്തിൽ ആഖിൽ അമീൻ ഒന്നാം സ്ഥാനവും നീഹ ഇനാം, നൂറിൻ സാക്കിർ എന്നിവർ രണ്ടാം സ്ഥാനവും ശലൻ മുഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം ഉടൻ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ്ജൂനിയർ വിഭാഗത്തിൽ ഇജാസ് സക്കീർ, ഇസ്രഅജ്മൽ, സമീൽ അജ്മൽ എന്നിവർ ഒന്നാം സ്ഥാനവും അബ്ദുൽ മുസവ്വിർ സയ്യാൻ രണ്ടാം സ്ഥാനവും മർയം ബഷീർ മൂന്നാം സ്ഥാനവും നേടി. കിഡ്സ് വിഭാഗത്തിൽ ആഖിൽ അമീൻ ഒന്നാം സ്ഥാനവും നീഹ ഇനാം, നൂറിൻ സാക്കിർ എന്നിവർ രണ്ടാം സ്ഥാനവും ശലൻ മുഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി വിജയികൾക്കുള്ള സമ്മാനദാനം ഉടൻ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.


അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക് അജ്പക് യാത്രയയപ്പു നൽകി

കുവൈറ്റ് സിറ്റി: മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു തിരിക്കുന്ന ആലപ്പുഴ ജില്ലാ പ്രവാസി ആസോസിയേഷൻ കുവൈറ്റ് (അജ്പക്) വൈസ്പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക് വികാരഭരിതമായ യാത്രയയപ്പു നൽകി. അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചു കൂടിയ യോഗത്തിൽ പ്രസിഡന്‍റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു പനമ്പള്ളി മുഖ്യ പ്രഭാഷകൻ ആയിരുന്ന യോഗത്തിൽ അജ്പക് ചെയർമാൻ രാജീവ് നടുവിലെമുറിയുടെ ആശംസ സന്ദേശം കേൾപ്പിച്ചു. ജനറൽ കോഓർഡിനേറ്റർ മനോജ് പരിമണം, പ്രോഗ്രാം ജനറൽ കൺവീനർ അനിൽ വള്ളികുന്നം, അഡ്വൈസറി ബോർഡ് ചെയർമാൻ ബിനോയ് ചന്ദ്രൻ, വനിതാ വേദി വൈസ് ചെയർപേഴ്സൺ സാറാമ്മ ജോൺസ്, അഡ്വൈസറി ബോർഡ് അംഗങ്ങൾ ആയ കൊച്ചുമോൻ പള്ളിക്കൽ, അ ക കുര്യൻ, വനിതാ വേദി ട്രഷറർ അനിത അനിൽ, സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽ ദേവ്, വനിതാ വേദി പ്രോഗ്രാം കൺവീനർ സുനിത രവി, സെക്രട്ടറിമാരായ ഹരി പത്തിയൂർ, സുമേഷ് കൃഷ്ണൻ, അബ്ബാസിയ ഏരിയ കൺവീനർ ഷിഞ്ചു ഫ്രാൻസിസ്, സാൽമിയ ഏരിയ കൺവീനർ അനീഷ് അബ്ദുൾഗഫൂർ, മംഗഫ് ഏരിയ കൺവീനർ ലിനോജ് വർഗീസ്, എക്സിക്യൂട്ടീവ് അംഗം സിബി പുരുഷോത്തമൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ലിബു പായിപ്പാട്, ജോൺ തോമസ് കൊല്ലകടവ്, ഷാജി ഐപ്പ്, രാകേഷ് ചെറിയാൻ, വിഷ്ണു പ്രസാദ്, സന്ദീപ് നായർ, രമേശ് കുമാർ, സനൂജ അനീഷ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് അജ്പ്കന്‍റെ ആദരവ് പ്രസിഡന്‍റ് നൽകുകയും, ഉപഹാരം രക്ഷാധികാരിയും കൈമാറി. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രഷറാർ സുരേഷ് വാരിക്കോലിൽ നന്ദി രേഖപെടുത്തി.


കെഫാക് ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ: ഫോക് കണ്ണൂർ, എറണാകുളം ജേതാക്കൾ

കുവൈറ്റ് സിറ്റി: ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സുമായി സഹകരിച്ച് കെഫാക് കഴിഞ്ഞ ഒരുമാസമായി നടത്തി വരുന്ന അന്തർ ജില്ലാ ഫുട്ബോൾ സോക്കർ & മാസ്റ്റേഴ്സ് ടൂർണമെന്‍റ് സമാപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ നടന്ന ഗ്രാൻഡ് ഫിനാലെ മത്സരങ്ങളിൽ മാസ്റ്റേഴ്സ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഫോക്ക് കണ്ണൂർ കെഡിഎൻഎ കോഴിക്കോടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം സീസണിലും ചാമ്പ്യന്മാരായി. എക്സ്ട്രാ ടൈമിൽ ഷബീർ അലി ആണ് വിജയ ഗോൾ നേടിയത്. സോക്കർ ലീഗിൽ ജാസ് മാക്സ് മലപ്പുറത്തെ ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തി എറണാകുളം ചാമ്പ്യന്മാരായി. മത്സരത്തിന്‍റെ മുഴുവൻ സമയവും അധിക സമയവും കഴിഞ്ഞിട്ടും ഇരുടീമുകളും ഓരോ ഗോൾ നേടി സമനിലയിലായിരുന്നു. എറണാകുളത്തിന്‍റെ ആദ്യ കിരീട നേട്ടമാണിത്. മാസ്റ്റേഴ്സ് ലീഗ് ലൂസേഴ്‌സ് ഫൈനലിൽ എറണാകുളത്തെ ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തി ജാസ് മാക്സ് മലപ്പുറം മൂന്നാം സ്ഥാനം നേടി. സോക്കർ ലീഗിൽ ലൂസേഴ്‌സ് ഫൈനലിൽ കെഇഎ കാസർഗോഡ് ട്രാസ്‌ക് തൃശൂരിനെ ടൈബ്രെക്കറിൽ പരാജയപ്പെടുത്തി. മത്സരങ്ങൾ വീക്ഷിക്കാൻ നിരവധി പേരാണ് മിശ്രിഫിലെ സ്റ്റേഡിയത്തിൽ എത്തിയത്. മുഖ്യ അതിഥികളായ ഫ്രണ്ട്‌ലൈൻ ലോജിസ്റ്റിക്സ് ഗ്രൂപ്പ് വൈസ് പ്രസിഡന്‍റ് മുസ്തഫാ കാരി, അഖിൽ കരി (ഡയറക്ടർ ഫ്രണ്ട്‌ലൈൻ ലോജിസ്റ്റിക്സ് ഗ്രൂപ്പ്), മിശാരി അൽ മർജാൻ (ഹെഡ് കോച്ച് സാൽമിയ സ്പോർട്ടിംഗ് ക്ലബ്) എന്നിവർ കിക്ക് ഓഫ് നിർവഹിച്ചു. മാസ്റ്റേഴ്സ് ലീഗിൽ ഫെയർ പ്ലേയ്‌ ട്രോഫിക്ക് തിരുവനന്തപുരവും സോക്കർ ലീഗിൽ ഫോക് കണ്ണൂരും അർഹരായി. കെഫാക് ഫോട്ടോ ഗ്രാഫർ റഹ്‌മാൻസ് ഫോട്ടോഗ്രാഫിയുടെ പുതിയ ലോഗോ പ്രകാശനം മിശാരി അൽ മര്‍ജാൻ നിർവഹിച്ചു. പ്രതിഭകളായി മാസ്റ്റേഴ്സ് ലീഗിൽ ഉണ്ണി കൃഷ്ണൻ (മികച്ച താരം & ടോപ് സ്‌കോറർ ഫോക് കണ്ണൂർ), ഹാറൂൺ (ഗോൾ കീപ്പർ കെഡിഎൻഎ കോഴിക്കോട്), അബ്ദുൽ റാഷിദ് (ഡിഫൻഡർ ജാസ് മാക്സ് മലപ്പുറം) എന്നിവരെയും സോക്കർ ലീഗിൽ സുമിത് (ഗോൾ കീപ്പർ എറണാകുളം), റമീസ് (മികച്ച താരം ജാസ് മാക്സ് മലപ്പുറം), ആസിഫ് (ടോപ് സ്‌കോറർ ട്രാസ്‌ക് തൃശൂർ), ശബരീനാഥ്‌ (ടോപ് സ്‌കോറർ  എറണാകുളം), നിഖിൽ (ഡിഫൻഡർ എറണാകുളം) എന്നിവരെയും തെരഞ്ഞെടുത്തു. കെഫാക് പ്രസിഡന്‍റ് മൻസൂർ കുന്നത്തേരി, സെക്രട്ടറി ജോസ് കാർമെണ്ട്, ട്രഷറർ മൻസൂർ അലി, വൈസ് പ്രസിഡന്‍റുമാരായ ബിജു ജോണി, റോബർട്ട് ബെർണാഡ്, അഡ്വൈസർ സിദ്ദിഖ്, മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങളായ അബ്ദുൾറഹ്മാൻ, ലത്തീഫ്, ജോർജ്, നൗഫൽ, ഫൈസൽ ഇബ്രാഹിം, ജോർജ് ജോസഫ്, നാസർ പള്ളത്, റബീഷ്, ഷനോജ് ഗോപി, ഷുഹൈബ്, ഹനീഫ, കെ.സി. നൗഷാദ്, റിയാസ് ബാബു, ഉമൈർ അലി എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്‌തു.


നഴ്സസ് ദിനം ആഘോഷിച്ച് ഇൻഫോക്ക്

കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റിന്‍റെ( ഇൻഫോക്ക്) നേതൃത്വത്തിൽ "ഫ്ലോറൻസ് ഫിയസ്റ്റ 2024' എന്ന പേരിൽ വിപുലമായി അന്താരാഷ്‌ട്ര നഴ്സസ് ദിനം ആഘോഷിച്ചു. ആധുനിക നഴ്സിംഗിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിംഗലിന്‍റെ സ്മരണയിൽ ജലീബിലെ ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷനൽ സ്കൂളിലായിരുന്നു അതിഗംഭീരമായ നഴ്സസ് ദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചത്. കുവൈറ്റ് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി (കമ്യൂണിറ്റി വെൽഫെയർ ആൻഡ് ലേബർ) മനസ് രാജ് പട്ടേൽ, ഡയറക്ടർ ഓഫ് നഴ്സിംഗ് സർവീസ് സ്റ്റേറ്റ് ഓഫ് കുവൈറ്റ് ഡോ. ഇമാൻ യൂസഫ് അൽ അവാദി തുടങ്ങിയവർ പങ്കെടുത്ത സമ്മേളനത്തിൽ കുവൈറ്റിലെ വിവിധ ആശുപത്രികളിൽ ദീർഘകാലം ജോലി ചെയ്ത സീനിയർ നഴ്സുമാരെ മെമന്‍റോ നൽകി ആദരിച്ചു. ഇന്ത്യൻ അംബാസിഡറുടെ അഭാവത്തിൽ മനസ് രാജ് പട്ടേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ബിബിൻ ജോർജ് അധ്യക്ഷനായ സമ്മേളനത്തിൽ സെക്രട്ടറി ഹിമ ഷിബു സ്വാഗതം ആശംസിച്ചു. കുവൈറ്റ് നഴ്സിംഗ് സർവീസ് ഡയറക്ടർ ഡോ. ഇമാൻ യൂസഫ് അൽ അവാദി ഇന്ത്യൻ നഴ്സുമാരുടെ കഴിവിനെയും കഠിനാധ്വാനത്തെയും പ്രശംസിച്ചു. പരിപാടിയുടെ മുഖ്യ സ്പോൺസറായ യുഎഇ എക്സ്ചേഞ്ച് കുവൈറ്റ് പ്രതിനിധി, സിറ്റി ഗ്രൂപ്പ് പ്രതിനിധി, മെട്രോ മെഡിക്കൽ പ്രതിനിധി, ഇൻഫോക് ജോയിന്‍റ് സെക്രട്ടറി ബിനുമോൾ എന്നിവർ സന്നിഹിതരായിരുന്നു. ഇൻഫോക് സുവനീർ "മിറർ 2024' പ്രസിഡന്‍റ് ബിബിൻ ജോർജിൽ നിന്നും മെട്രോ മെഡിക്കൽ പ്രതിനിധി ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. ഇൻഫോക് കെയറിന്‍റെ ഔദ്യോഗിക ലോഗോ, സബാ ഏരിയ കോഓർഡിനേറ്റർ വിജേഷ് വേലായുധൻ പ്രകാശനം ചെയ്തു. ട്രഷറർ അംബിക ഗോപൻ നന്ദിപ്രകാശിപ്പിച്ചു. മയൂഖം സ്കൂൾ ഓഫ് ഡാൻസിന്‍റെ കൊറിയോഗ്രാഫിയിൽ കുവൈറ്റിലെ നഴ്സസും അവരുടെ കുട്ടികളും പങ്കെടുത്ത നൃത്തപരിപാടികളും അരങ്ങേറി. സീ കേരളം "സരിഗമപ' റിയാലിറ്റി ഷോ ഫെയിം അശ്വിൻ വിജയൻ, ഭരത് സജികുമാർ, ശ്വേത അശോക്, ശ്രീജിഷ് സുബ്രമണ്യൻ എന്നിവർ അവതരിപ്പിച്ച സംഗീതനിശ നഴ്സസ് ദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.


അസ്മ മുഹമ്മദ് അൽ മൂസയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി: കുവൈറ്റ് അതോറിറ്റി ഫോർ പാർട്ണർഷിപ്പ് പ്രോജക്ട്സ് (കെഎപിപി) ഡയറക്ടർ ജനറൽ അസ്മ മുഹമ്മദ് അൽ മൂസയുമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി. അതോറിറ്റിയുടെ വരാനിരിക്കുന്ന പ്രോജക്ടുകളിൽ ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്ത സാധ്യതകൾ ഇരുവരും ചർച്ച ചെയ്തു.


ഒമാനിൽ 257 വിദേശികൾക്ക് പൗരത്വം നൽകി

മസ്‌ക്കറ്റ്: ഒമാനിൽ വിവിധ രാജ്യക്കാരായ 257 പേർക്ക് ഒമാനി പൗരത്വം അനുവദിച്ചു. ഇതു സംബന്ധിച്ച രാജകീയ ഉത്തരവ് സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ചു.


കനത്തമഴയും മൂടല്‍മഞ്ഞും; കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കോഴിക്കോട്: കനത്തമഴയും മുടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാലു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കാണ് ഇവ തിരിച്ചുവിട്ടത്. കരിപ്പൂരില്‍നിന്നുള്ള ദോഹ, ബഹറിന്‍ വിമാനങ്ങള്‍ മഴ കാരണം പുറപ്പെടാന്‍ വൈകി. തിങ്കളാഴ്ച രാത്രി മുതലാണ് കരിപ്പൂരില്‍ ശക്തമായ മഴ തുടങ്ങിയത്. കാലാവസ്ഥ അനുകൂലമായാല്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.


ഇന്ത്യൻ യുഎൻ സ്റ്റാഫ് അംഗം ഗാസയിൽ കൊല്ലപ്പെട്ടു

ഗാസ: ഗാസയിലുണ്ടായ ആക്രമണത്തിൽ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. യുണൈറ്റഡ് നേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിലെ (ഡിഎസ്എസ്) സ്റ്റാഫ് അംഗമാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനുനേരേ ആക്രമണമുണ്ടാകുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹം ഇന്ത്യൻ ആർമിയിലെ മുൻ ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് സൂചന. റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെയുണ്ടായ സംഭവത്തിൽ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കുമേറ്റു. ഇസ്രയേൽഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം ഐക്യരാഷ്ട്രസഭയിലെ അംഗം കൊല്ലപ്പെടുന്ന ആദ്യത്തെ സംഭവമാണിത്. ആക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അപലപിച്ചു.


എ­യര്‍ ഇ­ന്ത്യ സമ­രം മൂ­ലം ഭാ­ര്യ­യു­ടെ യാ­ത്ര മു­ടങ്ങി; അ­വ­സാ­ന­മാ­യി ഒ­ന്ന് കാ­ണാ­നാ­കാ­തെ യു­വാ­വ് മ­സ്­കറ്റില്‍ മ­രി­ച്ചു

തിരുവനന്ത­പുരം: എ­യര്‍ ഇ­ന്ത്യ സമ­രം മൂ­ലം യാ­ത്ര മു­ട­ങ്ങി­യ­തോ­ടെ ഭര്‍­ത്താ­വി­നെ അ­വ­സാ­ന­മാ­യി ഒ­രു നോ­ക്ക് കാ­ണാ­നാ­വാ­തെ യു­വതി. തി­രു­വ­ന­ന്ത­പു­രം കരമന സ്വ­ദേ­ശി­യാ­യ നമ്പി രാ­ജേ­ഷാണ് പ്രിയപ്പെട്ടവളെ അവസാനമായൊന്നു കാണാന്‍ ക­ഴി­യാ­തെ മ­രി­ച്ചത്. ക­ഴി­ഞ്ഞ ചൊ­വ്വാഴ്ച മ­സ്­കറ്റില്‍വ­ച്ച് ത­ളര്‍­ന്ന് വീണതിനെത്തു­ടര്‍­ന്നാ­ണ് രാ­ജേ­ഷി­നെ അ­വി­ടു­ത്തെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചത്. ബു­ധ­നാഴ്­ച രാ­വി­ലെ­യുള്ള എയര്‍ ഇന്ത്യ എക്‌­സ്­പ്ര­സി­ല്‍ രാ­ജേ­ഷി­ന്‍റെ ഭാ­ര്യ അമൃ­ത ടിക്ക­റ്റ് ബു­ക്ക് ചെ­യ്­തു. രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ജീവനക്കാരുടെ അപ്രതീ­ക്ഷിത സമരം കാരണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വിവരം അറിഞ്ഞ­ത്. അടുത്ത ദിവസം പകരം ടിക്കറ്റ് നല്‍കാ­മെ­ന്ന വാ­ക്ക് പ­റ­ഞ്ഞെ­ങ്കിലും സമ­രം തീ­രാ­ത്ത­തി­നാല്‍ പോ­കാ­നാ­യില്ല. ഒടുവില്‍ യാത്ര റ­ദ്ദാ­ക്കു­ക­യാ­യി­രുന്നു. എന്നാൽ തി­ങ്ക­ളാഴ്­ച രാ­വി­ലെ­ രാ­ജേ­ഷ് മ­രിച്ചു. ഭര്‍ത്താവിനെ അവസാനമായൊന്നു കാണാന്‍ കഴി­യാ­ത്ത­തി­ന്‍റെ തീ­രാദു­ഖ­ത്തി­ലാ­ണ് അ­മൃ­ത. മ­സ്‌കറ്റില്‍ ഐടി മാനേജരായിരുന്നു നമ്പി രാജേഷ്. മക്കളായ അനികയും(യുകെജി) നമ്പി ശൈലേഷും(പ്രീ കെജി) കല്ലാട്ടുമുക്ക് ഓക്‌സ്ഫഡ് സ്‌കൂളിലെ വിദ്യാര്‍ഥികളാ­ണ്.


ഹജ്ജ് മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു, കൊച്ചിയിൽനിന്ന് ആദ്യ വിമാനം 26ന്

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ്ജ് യാത്രയുടെ നെടുമ്പാശേരി വിമാനത്താവളത്തിലെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സിയാലിലെ മുന്നൊരുക്കങ്ങൾ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി. എബ്രഹാമിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ക്യാമ്പ് ഒരുക്കുന്നത്. ഈ മാസം 24 മുതൽ ജൂൺ 10 വരെയാണ് നെടുമ്പാശേരിയിലെ ഹജ്ജ് ക്യാമ്പ്. 4,474 പേരാണ് കൊച്ചി വിമാനത്താവളം വഴി ഹജ്ജിന് പോകുന്നത്. ഇതിൽ 1,826 പേർ പുരുഷന്മാരും 2,448 പേർ സ്ത്രീകളുമാണ്. കൂടാതെ ലക്ഷദ്വീപിൽ നിന്നുള്ള 93 പേരും തമിഴ്‌നാടിൽ നിന്നുള്ള അഞ്ചു പേരും കർണാടകയിൽ നിന്ന് രണ്ടു പേരും കൊച്ചി വഴിയാണ് പോകുന്നത്. സൗദി എയർലൈൻസാണ് കൊച്ചിയിൽ നിന്നും സർവീസ് നടത്തുന്നത്. ഈ മാസം 26ന് ഉച്ചയ്ക്ക് 12.30ന് 279 ഹാജിമാരുമായി ആദ്യ വിമാനം പുറപ്പെടും. ജൂൺ ഒൻപതിന് അവസാനിക്കുന്ന രീതിയിൽ 16 സർവീസുകളാണ് നടത്തുന്നത്. കൊച്ചി കൂടാതെ കോഴിക്കോട്, കണ്ണൂർ എമ്പാർക്കേഷൻ പോയിന്‍റുകളിൽ നിന്നും ഹാജിമാർ യാത്ര ചെയ്യും. ഹജ്ജ് യാത്ര സുഗമവും സൗകര്യപ്രദവുമാക്കുന്നതിന് സിയാലിൽ ഇതുവരെ സ്വീകരിച്ച കാര്യങ്ങൾ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിലയിരുത്തി.


എയർ ഇന്ത്യ എക്സ്പ്രസ് സമരം: യാത്രക്കാർക്ക് നിയമസഹായം ലഭ്യമാക്കുമെന്ന് പ്രവാസി ലീഗൽ സെൽ

കുവൈറ്റ് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതിനാൽ യാത്രക്കാർക്ക് ജോലി നഷ്‌ടം, ധനനഷ്‌ടം, മറ്റ് അസൗകര്യങ്ങൾ ഏറെ ഉണ്ടായെന്നും ഈ സാഹചര്യത്തിൽ പ്രവാസി യാത്രക്കാർക്ക് നഷ്‌ടപരിഹാരം അടക്കമുള്ളവ ലഭ്യമാക്കുന്നതിനായ നിയമസഹായം നൽകാൻ സംവിധാനം ഒരുക്കിയതായി പ്രവാസി ലീഗൽ സെൽ അറിയിച്ചു. പ്രവാസികൾക്കും മറ്റു യാത്രക്കാർക്കും ഏറെ പ്രയാസങ്ങൾ സൃഷ്‌ടിക്കുന്ന ഇത്തരം പ്രവണതകൾ ഒഴിവാക്കാനാവശ്യമായ അടിയന്തിരമായ നടപടിക്രമങ്ങൾ സർക്കാരിന്‍റെയും എയർലൈനുകളുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത് അനിവാര്യമാണെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ പിആർഒ സുധീർ തിരുനിലത്ത്, കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത് എന്നിവർ അഭിപ്രായപ്പെട്ടു. നിയമസഹായം ആവശ്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിലും കുവൈറ്റ് പ്രവാസികൾക്ക് നേരിട്ടും ബന്ധപ്പെടാവുന്നതാണെന്ന് പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു പ്രവാസികളുടെ യാത്ര സംബന്ധമായ നിരവധി വിഷയങ്ങളിൽ നിയമ പോരാട്ടം നടത്തി വിജയിച്ച സന്നദ്ധസംഘടനയാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ.


കൊല്ലം പ്രവാസി അസോസിയേഷന്‍ സൽമാനിയ ഏരിയ‌യ്ക്ക് പുതിയ നേതൃത്വം

സൽമാനിയ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള സൽമാനിയ ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം ടൂബ്ലി കെപിഎ ആസ്ഥാനത്തു വച്ചു നടന്നു. ജോയിന്‍റ് സെക്രട്ടറി സുജിത് എസ്. പിള്ള സ്വാഗതം ആശംസിച്ചു. ഏരിയ കോഓര്‍ഡിനേറ്റര്‍ പ്രശാന്ത് പ്രബുദ്ധൻ ഉദ്ഘാടനം ചെയ്ത് സമ്മേളനത്തിൽ ഏരിയ പ്രസിഡന്‍റ് ബിജു ആർ. പിള്ള അധ്യക്ഷത വഹിച്ചു. കെപിഎ പ്രസിഡന്‍റ് നിസാര്‍ കൊല്ലം സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ ജോയിന്‍റ് സെക്രട്ടറി സുജിത് എസ്. പിള്ളയും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ റെജിമോൻ ബേബിക്കുട്ടിയും അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരുറിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. തുടര്‍ന്ന് നടന്ന 202426 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് വരണാധികാരി ഏരിയ കോഓര്‍ഡിനേറ്റര്‍ രഞ്ജിത് ആർ. പിള്ളയുടെ നേതൃത്വത്തില്‍ നടന്നു. പുതിയതായി തെരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടറിയേറ്റ് അംഗം സന്തോഷ്‌ കാവനാട് നടത്തി. പ്രസിഡന്‍റ് സുജിത് എസ്. പിള്ള, സെക്രട്ടറി ജിബി ജോൺ വർഗീസ്, ട്രഷറര്‍ സന്തോഷ് കുമാർ, വൈസ് പ്രസിഡന്‍റ് റ്റിറ്റോ ജോൺസൺ, ജോ: സെക്രട്ടറി അജിത് അപ്പുകുട്ടൻ പിള്ള എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ. ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി ബിജു ആർ. പിള്ളയെയും റെജിമോൻ ബേബിക്കുട്ടിയെയും തെരഞ്ഞെടുത്തു. നിയുക്ത കമ്മിറ്റിയുടെ യോഗത്തില്‍ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, രാജ് കൃഷ്ണന്‍, കിഷോര്‍ കുമാര്‍, സന്തോഷ്‌ കാവനാട്, ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നിയുക്ത ട്രഷറര്‍ സന്തോഷ് കുമാറിന്‍റെ നന്ദിയോടെ സമ്മേളന നടപടികള്‍ അവസാനിച്ചു.


കുവൈറ്റ് അസിസ്റ്റന്‍റ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി: മനുഷ്യാവകാശ കാര്യങ്ങൾക്കായുള്ള കുവൈറ്റ് അസിസ്റ്റന്‍റ് വിദേശകാര്യ മന്ത്രി ഷെയ്ഖ ജവഹർ ഇബ്രാഹീം ദുഐജ് അൽ സബാഹുമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി. യുഎൻ അടക്കമുള്ള അന്തർദേശീയ വേദികളിലെ സഹകരണങ്ങൾ സംബന്ധിച്ചായിരുന്നു പ്രധാനമായും ചർച്ചകൾ നടത്തിയത്.


അബ്‌ദുൽ റഹ്മാന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി: 32 വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്കുമടങ്ങുന്ന ഒഐസിസി കുവൈറ്റ് നിർവാഹകസമിതി അംഗം അബ്ദുൽ റഹ്മാന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ഊഷ്മളമായ യാത്രയപ്പ് നൽകി. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശിയായ അബ്ദുൽ റഹ്മാൻ "പുഞ്ചിരി' എന്ന ഓമനപ്പേരിൽ ആണ് അറിയപ്പെടുന്നത്. വർഷങ്ങളായി കുവൈറ്റിലെ അറിയപ്പെടുന്ന കമ്പനിയിൽ ജോലി നോക്കുന്ന അദ്ദേഹം വ്യക്തിപരമായ കാരണങ്ങളാലാണ് പ്രവാസജീവിതം അവസാനിപ്പിക്കുന്നത്. ഒഐസിസി കുവൈറ്റ് രൂപീകരണകാലം മുതലുള്ള സജീവ പ്രവർത്തകനാണ്. ഒഐസിസി കുവൈറ്റിന്‍റെ ദേശീയ നിർവാഹകസമിതി അംഗം എന്ന നിലയിൽ അദ്ദേഹത്തിന്‍റെ സംഘാടകപാടവം സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പരിപാടികളിൽ ശ്രദ്ധേയമായിരുന്നു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിലെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അബ്ദുൽ റഹ്മാന് നടത്തിയ സേവനങ്ങളെ വർഗീസ് പുതുക്കുളങ്ങര പ്രകീർത്തിച്ച് സംസാരിച്ചു. തു‌‌ടർന്ന് അബ്ദുൽ റഹ്മാനെ അദ്ദേഹം പൊന്നാട അണിയിക്കുകയും ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കൈമാറുകയും ചെയ്തു. യോഗത്തിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി. എസ്. പിള്ള മുഖ്യ പ്രഭാഷണം നൽകി. ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ, യൂത്ത് വിംഗ് പ്രസിഡന്‍റ് ജോബിൻ ജോസ്, സിദ്ധിഖ് അപ്പക്കൻ, റെജി കൊരുത്, ലിബിൻ മുഴക്കുന്ന്, തോമസ് പള്ളിക്കൽ, സിനു ജോൺ, എ.ഐ. കുര്യൻ, നൈനാൻ ജോൺ, മാണി ചാക്കോ, ബത്താർ ശിശുപാലൻ, ഹരി പത്തിയൂർ, സകീർ പുത്തൻപാലം തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് അബ്ദുൽ റഹ്മാൻ മറുപടി പ്രസംഗം നടത്തി. ചടങ്ങിന് കുര്യൻ തോമസ്, കലേഷ് ബി. പിള്ള, ബിജി പള്ളിക്കൽ, ബാബു പനമ്പള്ളിൽ, ബിജു പാറയിൽ, ബിനു യോഹന്നാൻ, സുനിത രവി, സാറാമ്മ ജോൺ, നാസർ ആലപ്പുഴ, അനിൽ വള്ളികുന്നം, ഷിജു മോഹനൻ, റിജോ പൗലോസ്, ബിപിൻ ഓമനക്കുട്ടൻ, ബിജു പുതുക്കുളങ്ങര, ടി.ആർ. രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി. യോഗത്തിനു ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും യൂത്ത് വിംഗ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് മനോജ് റോയ് നന്ദിയും രേഖപ്പെടുത്തി.


നിമിഷപ്രിയയുടെ മോചനം: ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും

കൊച്ചി: യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങി. അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും. ഞായറാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. തുക പൊതുജനങ്ങളില്‍നിന്ന് സമാഹരിക്കാതെ ആക്ഷന്‍ കൗണ്‍സില്‍ തന്നെ കണ്ടെത്തും. ഇതിന് പലരുമായും ചര്‍ച്ച നടത്തും. മോചനത്തിനായി ഗാരന്‍റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് സാമ്പത്തികമായും ഉന്നത തലങ്ങളിലുള്ളവരുമായും ബന്ധപ്പെട്ടിട്ടുമുണ്ട്. മോചനശ്രമത്തിന്‍റെ ഭാഗമായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമെനിലെ ജനങ്ങളോടും കൊല്ലപ്പെട്ട യെമെന്‍ പൗരന്‍റെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് അവിടുത്തെ മാധ്യമങ്ങള്‍ക്ക് കൈമാറാനും തീരുമാനമായി. അതേസമയം, യെമനില്‍ തുടരുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സാമുവേല്‍ ജെറോമും കൊല്ലപ്പെട്ട യെമെന്‍ യുവാവിന്‍റെ കുടുംബത്തെ കാണാന്‍ ശ്രമം തുടങ്ങി. യെമന്‍ അഭിഭാഷകന്‍ മുഖാന്തരമാണ് കുടുംബവുമായി ചര്‍ച്ച നടത്തുക. ഇവര്‍ മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷ പ്രിയയുടെ തിരിച്ചുവരവ് സാധ്യമാകൂ. ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുള്‍മഹ്ദിന്‍റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്‍റെ പ്രതീക്ഷ. ഇതിനായുള്ള ചര്‍ച്ചക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനില്‍ തുടരുന്നത്. കഴിഞ്ഞ മാസം 24ന് സനയിലെ ജയിലില്‍ വച്ച് പ്രേമകുമാരി 12 വര്‍ഷത്തിനുശേഷം മകളെ കാണുകയുണ്ടായി. മണിക്കൂറുകളോളം ജയിലില്‍ ചെലവഴിച്ച പ്രേമകുമാരി മകള്‍ക്കൊപ്പം ഭക്ഷണം കഴിച്ചാണ് അവിടെനിന്ന് മടങ്ങിയത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍മഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. യെമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഇവരെ ഭാര്യയാക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്.


എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും താറുമാറായി; നട്ടംതിരിഞ്ഞ് പ്രവാസികൾ

കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് താറുമാറായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും മുടങ്ങി. കണ്ണൂരില്‍നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയില്‍നിന്നുള്ള ഒരു സര്‍വീസുമാണ് ഇന്നു രാവിലെ റദ്ദാക്കിയത്. അബുദാബി, റിയാദ്, ദമാം, ബഹറിന്‍ എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും റദ്ദാക്കി. ആഭ്യന്തര സെക്ടറില്‍ ബംഗളൂരു, കോല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്നു മുടങ്ങി. കൊച്ചിയില്‍നിന്നുള്ള ചില സര്‍വീസുകള്‍ ഞായറാഴ്ചയും മുടങ്ങിയിരുന്നു. സൗദി അറേബ്യയിലെ ദമാം, ബഹറിന്‍ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍നിന്നുള്ള വിമാന സര്‍വീസുകളാണ് മുടങ്ങിയത്. അബുദാബി, റിയാദ്, ദമാം, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും ഞായറാഴ്ച മുടങ്ങി. ആഭ്യന്തര സര്‍വീസ് സെക്ടറില്‍ കൊച്ചിയില്‍നിന്നുള്ള ബംഗളൂരു, കോല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും മുടങ്ങിയിരുന്നു. ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. സമരം മൂലം എയര്‍ ഇന്ത്യ എക്‌സ്പ്രസ് കന്പനിക്കും വിമാനത്താവളങ്ങള്‍ക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രയും മുടങ്ങി. അവധിക്ക് നാട്ടില്‍ വന്ന പ്രവാസികള്‍ക്ക് യഥാസമയം മടങ്ങാന്‍ സാധിക്കാതെ വന്നതോടെ ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.


സലാലയില്‍ വാഹനാ­പകടം; മല­പ്പു­റം സ്വ­ദേ­ശി മ­രി­ച്ചു

സലാല: ഒ­മാനിലെ സലാല­യി­ലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം പാണ്ടിക്കാട് വടക്കേങ്ങര മുഹമ്മദ് റാഫി(35) ആണ് മരിച്ച­ത്. ജോലി ചെയ്യുന്ന കടയില്‍ നി­ന്നും ഇ­രു­ച­ക്ര­വാ­ഹ­ന­ത്തില്‍ സാധനം ഡെലിവറി ചെയ്യാനായി പോകുന്നതിനിടെ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരു­ന്നു. മൃത­ദേഹം സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരി­ക്കു­ക­യാ­ണ്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി­യ ശേ­ഷം മൃ­ത­ദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


ഗൾഫിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഇന്നും റദ്ദാക്കി

കണ്ണൂർ: കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വിമാനങ്ങള്‍ റദ്ദാക്കി. പുലര്‍ച്ചെ 5.15ന് പുറപ്പെടേണ്ട ദമാം, രാവിലെ 9.20നുള്ള അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിച്ചിരുന്നതായി വിമാനക്കമ്പനി അറിയിച്ചു.


പ്രവാസി വനിതകൾക്ക് തണലായി വെൽകെയർ; വിമാന ടിക്കറ്റുകൾ നൽകി

മനാമ: ദുരിതമനുഭവിച്ച രണ്ട് പ്രവാസി വനിതകൾക്ക് തണലായി വെൽകെയർ പ്രവർത്തകർ. വിഷമ ഘട്ടത്തിലായ പ്രവാസി വനിതകൾക്ക് കൂട്ടായ്മ നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റുകൾ നൽകി. പ്രവാസി വെൽഫെയർ നടത്തിയ മേയ് ഫെസ്റ്റിന്‍റെ ഭാഗമായി സംഘടനയു‌ടെ ജനസേവന വിഭാഗമായ വെൽകെയറിന്‍റെയും മെഡ്കെയറിന്‍റെയും സഹകരണത്തോടെ‌യാണ് കോഴിക്കോട് സ്വദേശിനിക്കും ഹൈദരാബാദ് സ്വദേശിനിക്കും ടിക്കറ്റുകൾ നൽകിയത്. സന്ദർശക വിസയിൽ വന്ന ഗാർഹിക തൊഴിലാളികളായി ഇവർ ശാരീരിക അവശതകളെ തുടർന്ന് ജോലിയും വരുമാനവും ഇല്ലാതെ പ്രയാസപ്പെടുകയായിരുന്നു. മെഡ്കെയർ കോഓർഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളിയിൽ നിന്നും പ്രവാസി മിത്ര എക്സിക്യൂട്ടീവ് അംഗങ്ങളായ സബീന അബ്ദുൽ ഖാദർ, അസ്റ അബ്ദുല്ല എന്നിവർ ടിക്കറ്റുകൾ ഏറ്റുവാങ്ങി. സാമൂഹിക പ്രവർത്തകരായ ഹുസൈൻ വയനാട്, ഗീത വേണുഗോപാൽ, മുഹമ്മദലി മലപ്പുറം, ബദറുദ്ദീൻ പൂവാർ, ടി.കെ. മൊയ്തു എന്നിവരുടെ നേതൃത്വത്തിൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം ഇവർ നാട്ടിൽ എത്തിച്ചേർന്നു.


ഇറാനിൽ മത്സ്യമഴ..! അന്പരന്ന് ആളുകൾ

ടെഹ്റാൻ: ഇറാനിലെ യസുജ് മേഖലയിലെ ആളുകൾക്ക് അന്പരപ്പ് വിട്ടുമാറുന്നില്ല. മഴത്തുള്ളികൾക്കൊപ്പം ആകാശത്തുനിന്നു മത്സ്യങ്ങൾ പതിച്ച കാഴ്ചയ്ക്കാണു കഴിഞ്ഞ ദിവസം അവർ നേർസാക്ഷ്യം വഹിച്ചത്. ശരിക്കും മത്സ്യമഴ പെയ്യുകയായിരുന്നുവെന്നു പ്രദേശവാസികൾ പറയുന്നു. പൊടിമീനൊന്നുമല്ല വീണത്. സാമാന്യം വലിപ്പമുള്ള മത്സ്യങ്ങൾതന്നെ. അതും പിടയ്ക്കുന്ന ജീവനുള്ളവ. മീൻ മഴയെക്കുറിച്ചു മുൻപു കേട്ടിട്ടുണ്ടെങ്കിലും നേരിൽ കണ്ടപ്പോൾ അന്ധാളിച്ചുപോയെന്ന് ഇതിനു സാക്ഷികളായവർ പറയുന്നു. മീനുകളെ കൈയിലെടുത്തു നോക്കിയവർപോലും വിശ്വസിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായത്രെ. പക്ഷേ നേരിൽ കണ്ടത് എങ്ങനെ വിശ്വസിക്കാതിരിക്കും? യസുജ് മേഖലയിലെ മുനിസിപ്പൽ പ്ലാസയ്ക്ക് മുന്നിലാണു മീന്‍മഴ തകർത്തുപെയ്തത്. നിരത്തുകളിലും കെട്ടിടങ്ങളുടെ മുകളിലും വരെ മത്സ്യങ്ങൾ നിറഞ്ഞു. ഈ പ്രദേശത്തിന് 280 കിലോമീറ്റര്‍ ദൂരെയുള്ള ഒരു പട്ടണത്തില്‍ അതിശക്തമായ കൊടുങ്കാറ്റ് വീശിയടിച്ചതിനു പിന്നാലെയായിരുന്നു മത്സ്യമഴ. കൊടുങ്കാറ്റടിച്ച പ്രദേശത്തെ ഏതെങ്കിലും ജലാശയത്തിലെ മീനുകളാണു പെയ്തിറങ്ങിയതെന്നാണു ശാസ്ത്രീയ വിശദീകര‍ണം. കനത്ത ചുഴലിക്കാറ്റിൽ കടലിലും തടാകങ്ങളിലുമുള്ള ജലം വലിയതോതിൽ ആകാശത്തേക്ക് ഉയരാറുണ്ട്. "വാട്ടര്‍ സ്പോട്ട്' എന്നറിയപ്പെടുന്ന ഇത്തരം പ്രതിഭാസത്തിൽ വെള്ളത്തോടൊപ്പം അവിടെയുള്ള മത്സ്യങ്ങളുമുണ്ടാകും. പിന്നീടു മേഘത്തോടൊപ്പം കാറ്റിൽ ഇവ സഞ്ചരിക്കുകയും മഴയായി ഭൂമിയിൽ പതിക്കുകയും ചെയ്യും.‌ അസാധാരണമായ ഇത്തരം സംഭവങ്ങള്‍ ഇതിനുമുമ്പും ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ കാര്യമായി നടന്നിട്ടില്ല.


ഗൾഫിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി

കണ്ണൂർ: സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ച് തുടങ്ങിയെങ്കിലും കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്നുളള സർവീസുകൾ ഇന്നും മുടങ്ങി. കണ്ണൂരിൽ പുലർച്ചെ മുതലുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി. ഷാർജ, ദമാം, ദുബായി, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം, 8.50ന് പുറപ്പെടേണ്ട മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. അതേസമയം കരിപ്പുരിലും തിരുവനന്തപുരത്തും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിച്ചു. കരിപ്പുരിൽ നിന്നുളള ദമാം, മസ്കറ്റ് സർവീസുകൾ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 1.10നുള്ള അബുദാബി വിമാനവും സർവീസ് നടത്തി.


ഐസിഎഫ്, ആർഎസ്‌സി ഹജ്ജ് വോളണ്ടിയർ കോർ രൂപീകരിച്ചു

മക്ക: വിശുദ്ധ ഹജ്ജ് കർമത്തിനെത്തുന്ന ഹാജിമാർക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യുന്നതിന് മക്ക ഐസിഎഫ് ആർഎസ്‌സി സംയുക്ത വോളണ്ടിയർ കോർ (എച്ച്‌വിസി) രൂപീകരിച്ചു. പുണ്യഭൂമിയിലെത്തുന്ന ഹാജിമാർക്ക് രണ്ടു പതിറ്റാണ്ടു കാലമായി കേന്ദ്രീകൃത സ്വഭാവത്തിൽ സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന സംഘമാണ് ഐസിഎഫ് & ആർഎസ്‌സി ഹജ്ജ് വോളണ്ടിയർ കോർ. ഇന്ത്യൻ ഹജ്ജ് മിഷന്‍റെ നിർദേശപ്രകാരം ഇന്ത്യൻ ഹാജിമാർക്ക് പുറമെ വിവിധങ്ങളായ രാഷ്ട്രങ്ങളിൽ നിന്നുമെത്തുന്ന എല്ലാ ഹാജിമാർക്കും എച്ച്‌വിസി വോളണ്ടിയർമാരുടെ സേവനം കഴിഞ്ഞകാലങ്ങളിൽ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യ സംഘം മക്കയിൽ എത്തുന്നത് മുതൽ വോളണ്ടിയർ കോറിന്‍റെ സേവനം വിവിധ ഷിഫ്റ്റുകളിലായി മസ്ജിദുൽ ഹറം പരിസരം, മഹ്ബസ് ജിന്ന് ബസ് സ്റ്റേഷൻ, ഖുദൈ ബസ് സ്റ്റേഷൻ അറഫ, മിന, മെട്രൊ ട്രെയിൻ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലും ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന അസീസിയ, ഹയ്യ് നസീം തുടങ്ങിയ സ്ഥലങ്ങളിലും ലഭ്യമാക്കാറുണ്ട്. ബഹുഭാഷാ പ്രാവീണ്യം നേടിയ വോളണ്ടിയർമ്മാരുടെ സേവനം രാജ്യത്തിന്‍റെ നിയമപാലകർ, ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. എച്ചവിസി ഭാരവാഹികൾ ടി.എസ്. ബദറുദ്ധീൻ ബുഖാരി തങ്ങൾ (രക്ഷാധികാരി), അഷ്‌റഫ്‌ പേങ്ങാട്, ശംസുദ്ധീൻ നിസാമി, മുഹമ്മദ്‌ മുസ്‌ലിയാർ, അഹ്‌മദ്‌ കബീർ ചൊവ്വ, സൈതലവി സഖാഫി, സിദ്ധീഖ് ഹാജി കണ്ണൂർ (സ്റ്റയറിംഗ് കമ്മിറ്റി), ഹനീഫ് അമാനി കുമ്പനൂർ (ചെയർമാൻ), ജമാൽ കക്കാട് (ചീഫ് കോഓർഡിനേറ്റർ), അനസ് മുബാറക് കീഴിശ്ശേരി (ക്യാപ്റ്റൻ) ശിഹാബ് കുറുകത്താണി (ചീഫ് അഡ്മിൻ), ഷാഫി ബാഖവി മീനടത്തൂർ (നാഷണൽ കോഓർഡിനേറ്റർ), അബൂബക്കർ കണ്ണൂർ, മുഹീനുദ്ധീൻ വടക്കേമണ്ണ (ഫിനാൻസ്), സിറാജ് വില്യാപ്പള്ളി, മൊയ്‌ദീൻ കെഎഎംസി(മെഡിക്കൽ), മുഹമ്മദലി കാട്ടിപ്പാറ, കബീർ ചേളാരി (ഫുഡ്), മുഹമ്മദലി വലിയോറ, റാഷിദ്‌ മലബാരി (ട്രാവൽ), സാലിം സിദ്ധീഖി, ലത്തീഫ് സഖാഫി (മീഡിയ), അലി കോട്ടക്കൽ, അൻസാർ താനാളൂർ (റിസപ്‌ഷൻ), അബ്ദു റഷീദ് വേങ്ങര, ഫിറോസ് സഅദി (ദഅവ) ഷബീർ ഖാലിദ്, ഖയ്യും ഖാദിസിയ്യ (ട്രൈനിംഗ്), റഷീദ് അസ്ഹരി ഇരിങ്ങല്ലൂർ, ഷെഫിൻ ആലപ്പുഴ (ഓഫീസ്), ഹുസൈൻ കൊടിഞ്ഞി, നാസർ തച്ചമ്പൊയിൽ (അക്കമഡേഷൻ). യോഗത്തിൽ ഐസിഎഫ് പ്രസിഡന്‍റ് ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു. ഖലീൽ നഈമി, ത്വൽഹത്ത് കൊളത്തറ അഷ്‌റഫ്‌ പേങ്ങാട് എന്നിവർ സംസാരിച്ചു. ശിഹാബ് കുറുകത്താണി ആമുഖവും അൻസാർ താനാളൂർ നന്ദിയും പറഞ്ഞു.


എ‍യർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. സമരത്തിന്‍റെ പേരിൽ പുറത്താക്കിയ 25 ജീവനക്കാരെ അടിയന്തരമായി ജോലിയിൽ തിരികെ പ്രവേശിപ്പിക്കാമെന്ന മാനേജ്മെന്‍റിന്‍റെ ഉറപ്പ് ലേബർ കമ്മീഷണർ അറിയിച്ച സാഹചര്യത്തിലാണ് സമരത്തിൽനിന്നു പിന്മാറുന്നതായി ജീവനക്കാരുടെ യൂണിയൻ വ്യക്തമാക്കിയത്. ചൊവ്വാഴ്ച മുതലാണ് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാർ കൂട്ടത്തോടെ ലീവെടുത്തത്. ഇതോടെ 170 ഓളം സർവീസുകൾ റദ്ദാക്കുകയും യാത്രക്കാർ പെരുവഴിയിലാകുകയും ചെയ്തിരുന്നു. ഇതോടെ കർശന നടപടിയുമായി രംഗത്തെത്തിയ മാനേജ്മെന്‍റ്, മുൻകൂർ നോട്ടീസ് നൽകാതെ പണിമുടക്കിയ 25 കാബിൻ ക്രൂ അംഗങ്ങളെ പുറത്താക്കിയിരു ന്നു. സമരത്തിലേർപ്പെട്ടിരിക്കുന്ന മറ്റു ജീവനക്കാരോട് ഇന്നലെ വൈകുന്നേരം നാലിനുമുന്പ് ജോലിയിൽ പ്രവേശിക്കണമെന്നും അല്ലെങ്കിൽ പിരിച്ചുവിടുമെന്നും അന്ത്യശാസനം നൽകിയിരുന്നു. ഇതോടെ ജീവനക്കാരുടെ യൂണിയൻ ലേബർ ഓഫീസിനെ സമീപിക്കുകയും ചർച്ചയ്ക്കു വഴിതെളിയുകയുമായിരുന്നു. ഇന്നലെ ചീഫ് ലേബർ കമ്മീഷണറുടെ ഓഫീസിൽ നടന്ന ചർച്ചയിൽ എയർ ഇന്ത്യ എക്സ്പ്രസ് എപ്ലോയീസ് യൂണിയൻ പ്രതിനിധികളും മാനേജ്മെന്‍റ് പ്രതിനിധികളും പങ്കെടുത്തു. ജീവനക്കാർ ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാമെന്ന് ചർച്ചയിൽ മാനേജ്മെന്‍റ് ഉറപ്പ് നൽകി. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതോടെ യോഗ്യതയ്ക്കനുസരിച്ച് വേതനം ലഭിക്കുന്നില്ല എന്നു തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജീവനക്കാരുടെ സമരം. എയർ ഇന്ത്യ എക്സ്പ്രസിനെ എയർ ഏഷ്യയുമായും ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള മറ്റു വിമാനക്കന്പനികളുമായും ബന്ധിപ്പിക്കാനുള്ള തീരുമാനത്തിലും ജീവനക്കാർക്കു പ്രതിഷേധമുണ്ട്. സമരത്തെത്തുടർന്ന് കേരളത്തിലെ നാലു വിമാനത്താവളങ്ങളിൽനിന്നു മാത്രം നാല്പതോളം സർവീസുകൾ റദ്ദാക്കിയിരുന്നു. സമരത്തെത്തുടർന്ന് ഇന്നലെ മാത്രം 85 വിമാനസർവീസാണു മുടങ്ങിയത്. റദ്ദാക്കപ്പെട്ട വിമാനങ്ങളിലെ യാത്രക്കാർക്ക് പണം തിരികെ നൽകും ന്യൂഡൽഹി: ജീവനക്കാരുടെ സമരത്തെത്തുടർന്നു റദ്ദാക്കപ്പെട്ട വിമാനങ്ങളിലെ മുഴുവൻ യാത്രക്കാർക്കും തുക തിരികെ നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്‍റ്. വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് റീഫണ്ടിനോ ടിക്കറ്റ് മാറ്റിയെടുക്കുന്നതിനോ അവകാശമുണ്ട്. എയർലൈനിന്‍റെ വാട്ട്സ്ആപ് ഗ്രൂപ്പിലേക്കോ +91 6360012345 എന്ന നന്പറിലോ airindiaexpress.com എന്ന വെബ്സൈറ്റിലോ യാതൊരു ഫീസും കൂടാതെ അപേക്ഷിച്ച് പൂർണമായി റീഫണ്ട് നേടാം. അല്ലെങ്കിൽ പിന്നീടുള്ള തീയതിയിലേക്ക് റീഷെഡ്യൂൾ തെരഞ്ഞെടുക്കാമെന്നും എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. അപ്രതീക്ഷിതമായ സാഹചര്യത്തിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘടിപ്പിച്ചു

മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘടിപ്പിച്ചു. ഡാർസൈറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ സോഹാർ യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.റോയ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വർത്തമാനകാല സാഹചര്യത്തിൽ ഇത്തരമൊരു മത സൗഹാർദ പരിപാടിയുടെ പ്രസക്തിയെ ഊന്നിപ്പറഞ്ഞ് നടത്തിയ പ്രഭാഷണത്തിൽ കേരളാ വിംഗിനെ പോലുള്ള സാമൂഹിക കൂട്ടായ്മക്ക് മാത്രമെ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാൻ സാധിക്കുകയുള്ളു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഐഎസ്‌സി ചെയർമാൻ ബാബു രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽസൺ ജോർജ്, ഒമാനിലെ പ്രമുഖ നാടകപ്രവർത്തകരായ പത്മനാഭൻ തലോറ, അൻസാർ ഇബ്രാഹിം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കേരളവിഭാഗം കൺവീനർ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോ കൺവീനർ കെ. വി. വിജയൻ സ്വാഗതവും ട്രഷറർ അംബുജാക്ഷൻ നന്ദിയും പറഞ്ഞു. ആഘോഷത്തിന്‍റെ ഭാഗമായി കേരള വിഭാഗം അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച നൃത്തവിരുന്ന് ആഘോഷത്തിന് എത്തിച്ചേർന്നവർക്ക് നവ്യാനുഭവമായി. തുടർന്ന് ഒമാനിലെ അറിയപ്പെടുന്ന മ്യൂസിക് ബാൻഡായ ഞാറ്റുവേല ഫോക് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച നാടൻപാട്ടുകൾ ആഘോഷത്തിന് ഉത്സവഛായ പകർന്നു.


ഒഐസിസി ഗ്ലോബൽ പ്രസിഡന്‍റ് ജെയിംസ് കൂടലിന് ദുബായിയിൽ സ്വീകരണം നൽകി

ദുബായി: സ്വകാര്യ സന്ദർശനത്തിനായി യുഎഇയിൽ എത്തിയ ഒഐസിസി ഇൻകാസ് ഗ്ലോബൽ പ്രസിഡന്‍റ് ജെയിംസ് കൂടലിന് ദുബായി വിമാനത്താവളത്തിൽ ഇൻകാസ് നേതാക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്‍റ് തോമസ് മൊട്ടക്കൽ, വൈസ് പ്രസിഡന്‍റ് ചാൾസ് പോൾ, ഷാഹുൽ ഹമീദ്, ദുബായി ട്രഷറർ ടൈറ്റസ് പുലൂരാൻ, മിഡിൽ ഈസ്റ്റ് കൺവീനർ അഡ്വ, ഹാഷിഖ് തൈക്കണ്ടി, യുഎഇ ആക്ടിംഗ് പ്രസിഡന്‍റ് രവീന്ദ്രൻ, യുഎഇ വർക്കിംഗ് പ്രസിഡന്‍റ് ഷാജി പാറേത്ത്, യുഎഇ ജനറൽ ജാബീർ, ദുബായി ജനറൽ സെക്രട്ടറി ബി.എ നാസർ, കണ്ണൂർ / ദുബായി ജനറൽ സെക്രട്ടറി ഷൈജു അമ്മനപ്പാറ, ഇടുക്കി / ദുബായി പ്രസിഡന്‍റ് അഡ്വ സിജോ ഫിലിപ്പ്, തൃശൂർ / ദുബായി പ്രസിഡന്‍റ് പവി ബാലൻ, ഷാർജ വർക്കിംഗ് പ്രസിഡന്‍റ് ബിജു കുളത്തൂർ, പത്തനംതിട്ട / ഷാർജ വൈസ് പ്രസിഡന്‍റ് ജോബിൻമൈലപ്ര, കണ്ണൂർ / ദുബായി അംഗം സുനിൽ നമ്പ്യാർ, പത്തനംതിട്ട / ഷാർജ പ്രസിഡന്‍റ് സാം വർഗീസ്, കണ്ണൂർ / ദുബായി അംഗം ഷൈജു ഇടക്കാട് തുടങ്ങിയവർ പങ്കെടുത്തു.


എയർ ഇന്ത്യ സമരം: കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്ന് പ്രവാസി വെൽഫെയർ

മനാമ: എയർ ഇന്ത്യ ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത സമരം മൂലം സർവീസുകൾ മുടങ്ങാനുണ്ടായ സാഹചര്യം ദൗർഭാഗ്യകരമാണെന്നും പരിഹാരത്തിനായി സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി വെൽഫെയർ ബഹ്റിൻ ആവശ്യപ്പെട്ടു. വിമാന സർവീസുകൾ മുടങ്ങിയത് കൂടുതൽ ദോഷകരമായി ബാധിച്ചത് ഗൾഫ് മേഖലയിലെ പ്രവാസികളെയാണ്. ഗുരുതരാവസ്ഥയിലുള്ള ഉറ്റവരെ കാണാൻ പറ്റാത്തവരും ജോലി നഷ്ടപെട്ട യാത്രക്കാരുമുണ്ട്. ദൗർഭാഗ്യകരമായ രൂപത്തിൽ കഷ്ട നഷ്ടങ്ങൾ ഉണ്ടായ യാത്രക്കാർക്ക് സാധ്യമായ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാരും എയർ ഇന്ത്യ മാനേജ്‍മെന്‍റും ഉടൻ തയ്യാറാകണം. അവശ്യ സേവന രംഗത്തുള്ള ജീവനക്കാർ മുന്നറിയിപ്പില്ലാതെ സമരം ചെയ്യുന്ന രീതി നീതീകരിക്കാൻ കഴിയുന്നതല്ല. അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ മറ്റുള്ളവരുടെ പ്രാഥമിക അവകാശങ്ങളെ പോലും റദ്ദു ചെയ്യുന്ന സ്വഭാവത്തിൽ ആയിമാറിയത് അത്യന്തം പ്രതിഷേധാർഹമാണ്. ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാൻ മാനേജ്മെന്‍റ് തയാറാകണം. സമ്മർ കാലയളവിലെക്കാൾ എത്രയോ ഇരട്ടി യാത്രാനിരക്ക് ഈടാക്കിയിട്ടും ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ കമ്പനിക്ക് സാധിച്ചില്ല എന്നത് അത്ഭുതകരമാണ്. ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിച്ച് എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ ഇടപെടണം. കടുത്ത നടപടികളിലേക്ക് ജീവനക്കാരെ തള്ളിവിടും വിധമുള്ള സമീപനങ്ങളിൽ നിന്ന് മാറി രമ്യതയുടെ മാർഗം സ്വീകരിക്കാൻ മാനേജ്മെന്‍റ് തയാറാകണം. ജീവനക്കാരുടെ അവകാശ നിഷേധങ്ങൾ, യാത്രക്കാരെ ദുരിതത്തിലാക്കുന്ന മിന്നൽ സമരങ്ങൾ, ഉയർന്ന യാത്രാ നിരക്ക് തുടങ്ങി ഈ രംഗത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ നിർമാണം ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളാൻ വിദേശകാര്യ വ്യോമയാന മന്ത്രാലയങ്ങളുടെ യോജിച്ചതും സമയോചിതവുമായ ഇടപെടൽ ഉണ്ടാകണമെന്നും അതോടൊപ്പം അവശ്യ സർവിസുകൾ ഉൾപ്പെടെ എല്ലാം സ്വകാര്യവത്കരിച്ച് കൈയൊഴിയുന്ന നിരുത്തരവാദപരമായ കേന്ദ്ര സർക്കാർ സമീപനം തിരുത്തണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.


റിയാദിൽ കുടുങ്ങിയ യുവാവ് നാടണയാൻ കൈത്താങ്ങായി കേളി

റിയാദ്: വിദ്യാസമ്പന്നനും വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ളവനുമായ യുവാവ് തെരുവിൽ ഉറങ്ങിയത് എട്ട് മാസക്കാലം. ഒടുവിൽ നാടണയാൻ രക്ഷകരായത് കേളി കലാസാംസ്കാരിക വേദി പ്രവർത്തകർ. 2022 മാർച്ചിൽ ഒട്ടേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി റിയാദിൽ എത്തിയതായിരുന്നു എറണാകുളം അങ്കമാലി സ്വദേശി സനൽ ബാബു. ഐടിഐ പഠനം പൂർത്തിയാക്കിയ സനൽ ഡീസൽ മെക്കാനിക്ക്, ഓട്ടോ ടെക്നീഷ്യൻ, ഓയിൽ ഗ്യാസ് ഫിറ്റർ തുടങ്ങിയ ജോലികളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പൈപ് ഫിറ്റർ ജോലിക്കായാണ് സനൽ എത്തിയത്. എന്നാൽ ജോലി ഒരിടത്ത് മാത്രമായിരുന്നില്ല. സൗദിയുടെ വിവിധ പ്രദേശങ്ങളിലേക്ക് കമ്പനി ജോലിക്കായി അയച്ചു. ആദ്യ മൂന്ന് മാസം ജിദ്ദയിലായിരുന്നു ജോലി ചെയ്തിരുന്നത്. അതിനാൽ തന്നെ മൂന്നുമാസത്തേക്കുള്ള അക്കാമ ജിദ്ദയിൽ നിന്നായിരുന്നു എടുത്തിരുന്നത്. പിന്നീട് റിയാദിലേക്ക് തന്നെ മടങ്ങി. തുടർന്നും മൂന്ന് മാസത്തേക്ക് അക്കാമ പുതുക്കി. ഇത്തരത്തിൽ നാല് തവണ അക്കാമ പുതുക്കി നൽകികൊണ്ടിരുന്നതിനാൽ കമ്പനിയോട് സ്ഥിരം അക്കാമ നൽകുകയോ അല്ലാത്തപക്ഷം നാട്ടിലേക്ക് തിരിച്ചയക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കമ്പനി അക്കാമ പുതുക്കി നൽകിയില്ലെന്ന് മാത്രമല്ല ജോലി നൽകാതെ റൂമിൽ ഇരുത്തുകയും ചെയ്തു. ആദ്യ എട്ട് മാസക്കാലം ജോലി ചെയ്ത ശമ്പളം കൃത്യമായി കമ്പനി നൽകിയിരുന്നു. എന്നാൽ അവസാന മാസം നൽകിയ ശമ്പളം അക്കാമ പുതുക്കാതിരുന്നതിനാൽ സനലിന് ബാങ്കിൽനിന്നും പിൻവലിക്കാനായില്ല. ആറുമാസകാലം ജോലിയില്ലാതെ കഴിഞ്ഞ സനലിന് കമ്പനിയിലെ സഹപ്രവർത്തകരാണ് ഭക്ഷണം നൽകിയിരുന്നത്. കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള പ്രതികരണവും ലഭിക്കാതെ വന്നപ്പോൾ സ്വമേധയാ ഇന്ത്യൻ എംബസിയെ സമീപിച്ചു. രണ്ടു തവണ എംബസിയിൽ എത്തിയെങ്കിലും അകത്തു പ്രവേശിക്കാൻ സാധിച്ചില്ലെന്ന് സനൽ പറയുന്നു. യാത്രക്കുള്ള സാമ്പത്തികം കെെയിലില്ലാത്തതിനാൽ കമ്പനി ഡ്രൈവറുടെ സഹായത്താൽ എംബസിയുടെ അടുത്തെത്തുകയും ബാക്കി ദൂരം നടന്നുമായിരുന്നു മൂന്ന് തവണയും പോയിരുന്നത്. ഒടുവിൽ എംബസിയിൽ പരാതി നൽകി. ഉറൂബ് ആക്കിയിട്ടില്ലെന്നും എക്സിറ്റ് ലഭിക്കാൻ ജിദ്ദ തർഹീൽ പോകണമെന്നും എംബസി അറിയിച്ചു. അതിനിടയിൽ കമ്പനി റൂമിൽനിന്നും സനലിനെ പുറത്താക്കി. ബന്ധുക്കളോ കമ്പനിക്ക് പുറത്ത് മറ്റു സുഹൃത്ബന്ധങ്ങളോ ഇല്ലാതിരുന്ന സനൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ അഭയം തേടി.പകൽ സമയത്ത് ബാഗുമായി ഷോപ്പിംഗ് മാളുകളിൽ അലയുകയും രാത്രിയിൽ കെട്ടിടത്തിൽ അഭയം തേടുകയുമായിരുന്നു. ഇങ്ങിനെ നാല് മാസം പിന്നിട്ടത്തിന് ശേഷമാണ് ഒരു മലയാളിയെ കണ്ട് തന്‍റെ കാര്യങ്ങൾ വിവരിക്കുന്നത്. തുടർന്ന് അദ്ദേഹം കേളിയുമായി ബന്ധപ്പെടുത്തുകയും ജിദ്ദയിൽ പോകുന്നതിനും എക്സിറ്റ് നേടുന്നതിനുമുള്ള സഹായങ്ങൾ കേളി നൽകുകയും ചെയ്തു. തെരുവിൽ കഴിഞ്ഞ നാലുമാസവും മിക്ക ദിവസങ്ങളിലും പട്ടിണിയായിരുന്നെന്നും റമദാനിലെ 30 ദിവസം കിട്ടിയ ഭക്ഷണം മാത്രമായിരുന്നു പട്ടിണി കൂടതെ കഴിഞ്ഞതെന്നും സനൽ പറയുന്നു. കേളി വിഷയം ഏറ്റെടുത്തതിന് ശേഷം ആവശ്യമായ ഭക്ഷണം നൽകുന്നതിനുള്ള സാഹചര്യം ഒരുക്കി. ജിദ്ദയിൽ പോയി വിരലടയാളം പതിച്ചെങ്കിലും പിന്നെയും മൂന്ന് മാസത്തിന് ശേഷമാണ് എക്സിറ്റ് ലഭിച്ചത്. എക്സിറ്റ് ലഭിച്ച ഉടനെ എത്രയും പെട്ടെന്ന് സനലിനെ നാട്ടിലെത്തിക്കുന്നതിനായി കേളി കേന്ദ്ര കമ്മറ്റി കൊച്ചിയിലേക്കുള്ള ടിക്കറ്റ് നൽകി. കമ്പനിയിൽ കൂടെ ജോലി ചെയ്തിരുന്ന സഹപ്രവർത്തകരും യാത്രാവേളയിൽ സഹായം നൽകി. സഹായം നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞ് കഴിഞ്ഞദിവസം ഒമാൻ എയർലൈൻസിൽ സനൽ നാട്ടിലേക്ക് തിരിച്ചു. കേളി ന്യൂ സനയ്യ ഏരിയാ കമ്മിറ്റി അംഗങ്ങളാണ് സനലിന് വേണ്ട സഹായങ്ങൾ നൽകിയത്. നാട്ടിൽ അമ്മയും ഒരു ജേഷ്ഠനുമാണ് സനലിന് ബന്ധുക്കളായുള്ളത്. ജേഷ്ഠൻ വിവാഹിതനാണ്. അമ്മ തട്ടുകട നടത്തുകയാണെന്നും സനൽ പറഞ്ഞു.


നഴ്സ് ദിനത്തോട് അനുബന്ധിച്ച് നോക് "നൈറ്റിംഗേല്‍സ് ഗാല 2024' സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രായലത്തിനു കീഴിലുള്ള ഫര്‍വാനിയ റീജിയണിലെ ആശുപത്രി, ക്ലീനിക്കുകള്‍ എന്നിവടങ്ങളിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായമയായ നൈറ്റിംഗേല്‍സ് ഓഫ് കുവൈറ്റ് (നോക്) അന്തരാഷ്ട്ര നഴ്സ് ദിനത്തോട് അനുബന്ധിച്ച് "നൈറ്റിംഗ്ഗേല്‍സ് ഗാല 2024' സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 17ന് ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ പത്ത് വരെയാണ് പരിപാടി. പ്രശസ്ത സിനിമാ നടനും ഗായകനുമായ മനോജ് കെ.ജയന്‍ മുഖ്യാതിഥിയായിരിക്കും. ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഫര്‍വാനിയ ഹോസ്പിറ്റലിലെ ഡയറക്ടന്മാരും മാട്രണ്‍ന്മാരും ചടങ്ങില്‍ സംബന്ധിക്കും. ആറിന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ സീനിയര്‍ നഴ്സുമാരെ ആദരിക്കും. തുടര്‍ന്ന്, മനോജ് കെ.ജയൻ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. മൂന്ന് മുതല്‍ നഴ്‌സുമാരും അവരുടെ കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും കുവൈറ്റിലെ പ്രമുഖ ഡാന്‍സ് ടീമായ ഡി.കെ. ഗ്രൂപ്പിന്‍റെ ഡാൻസ് പരിപാടികളും ഡീലേഴ്‌സ് ഗ്രൂപ്പിന്‍റെ ഗാനമേളയും ക്രമീകരിച്ചിട്ടുണ്ട്. 2016യില്‍ ആരംഭിച്ച നൈറ്റിംഗ്ഗേല്‍സ് ഓഫ് കുവൈറ്റ് കഴിഞ്ഞ കാലങ്ങളില്‍ വളരെയധികം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഫര്‍വാനിയ റീജിയണിന്‍റെ കീഴിലുള്ള ഫര്‍വാനിയ ആശുപത്രിയിൽ നിന്നും 22 ക്ലിനിക്കില്‍ നിന്നുമായി 500ലധികം അംഗങ്ങള്‍ സംഘടനയ്ക്ക് ഉണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് സിറിള്‍ ബി. മാത്യു, സെക്രട്ടറി ട്രീസാ എബ്രാഹം, ട്രഷറർമാരായ എബി ചാക്കോ തോമസ്, സോബിന്‍ തോമസ്, പ്രോഗ്രം കണ്‍വീനർമാരായ സൗമ്യ എബ്രാഹം, സുമി ജോണ്‍, സുവനീര്‍ കണ്‍വീനര്‍ ബിന്ദു തങ്കച്ചന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.


മലപ്പുറം ജില്ലാ അസോസിയേഷൻ "മാമാങ്കം 2k24' വെള്ളിയാഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ

കുവൈറ്റ് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന മെഗാ സാംസ്‌കാരിക പരിപാടിയായ "മാമാങ്കം 2K24' വെള്ളിയാഴ്ച(മേയ് 10) വൈകുന്നേരം നാല് മുതൽ അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാനവികതയ്ക്കും കലാ സാംസ്കാരിക സാഹിത്യ രംഗങ്ങളിലെ മഹത്തായ പാരമ്പര്യത്തിനും പുകൾ പെറ്റ മലപ്പുറം ജില്ലയിൽ നിന്ന് കുവൈറ്റിലെത്തിയവർ 2017 ഏപ്രിലിൽ രൂപീകരിച്ച സ്നേഹ കൂട്ടായ്മയാണ് മലപ്പുറം ജില്ലാ അസോസിയേഷൻ. പരസ്പരം ഐക്യപ്പെട്ടും ചേർന്ന് നിന്നും എല്ലാവർക്കും താങ്ങാവുക എന്നതാണ് അസോസിയേഷന്‍റെ സ്ഥാപിത ലക്ഷ്യം. ഇന്ന് രണ്ടായിരത്തിലധികം ആക്റ്റീവ്‌‌ അംഗങ്ങളുണ്ട് അസോയിയേഷനിൽ. 2018ലുണ്ടായ പ്രളയം, കോവിഡ് എന്നീ പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാതെയും സേവന പങ്കാളിത്തം കൊണ്ട് ജനത്തോടൊപ്പം നിൽക്കാൻ സംഘടനയ്ക്ക്‌ സാധ്യമായിട്ടുണ്ട്‌‌. കണ്ണൂർ ശരീഫ്, ലക്ഷ്മി ജയൻ, കീർത്തന ശബരീഷ്, സാംസൺ എന്നീ പ്രമുഖ ഗായകരും ഓർക്കസ്ട്രാ ടീമും നാട്ടിൽ നിന്നും അതിഥികളായി "മാമാങ്കം 2k24'ന് എത്തുന്നുണ്ട്. അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും ഇതോട് അനുബന്ധിച്ചുണ്ടായിരിക്കും. മലപ്പുറത്തിന്‍റെ കലാസാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന കലാവിരുന്നായിരിക്കും ഒരുക്കുക. ‌ പ്രസിഡന്‍റ് അഡ്വ. മുഹമ്മദ്‌ ബഷീർ, ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര, സെക്രട്ടറി അനീഷ്‌ കരാട്ട്‌, മാമാങ്കം പ്രോഗ്രാം ജനറൽ കൺവീനർ മുജീബ്‌ കെ.ടി, മീഡിയ കൺവീനറും പ്രോഗ്രാം കോർഡിനേറ്ററുമായ വാസുദേവൻ മമ്പാട്‌, ജോയിന്‍റ് കൺവീനർ അനസ് തയ്യിൽ, ജോയിന്‍റ് കോഓർഡിനേറ്റർ ബിജു ഭാസ്കർ, പ്രോഗ്രാം കൺവീനറായ അഷറഫ്‌ ചൂരോട്ട്‌‌, വനിതാ വിംഗ്‌ സെക്രട്ടറി സിമിയ ബിജു‌, വനിത വിഭാഗം ട്രഷറർ ഷൈല മാർട്ടിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


ക­ണ്ണൂര്‍ സ്വദേശി സലാല­യില്‍ അന്തരിച്ചു

സലാല: ഹൃദയാഘാതത്തെ തുടര്‍­ന്ന് മ­ല­യാളി സലാല­യില്‍ അന്തരിച്ചു. ക­ണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ.വി. അസ്‌ലം(51) ആണ് മരി­ച്ചത്. താമസസ്ഥലത്ത് വച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എ­ത്തി­ച്ചെ­ങ്കിലും മ­രി­ച്ചി­രുന്നു. ഏ­ക­ദേശം രണ്ട് മാസം മുമ്പ് സലാലയില്‍ എത്തിയ ഇദ്ദേഹം ഇവിടെ ചെറിയ കച്ചവടം നടത്തിവരികയായിരു­ന്നു. മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം

കണ്ണൂർ: കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ 4.20ന് പുറപ്പടേണ്ട ഷാർജ വിമാനം റദ്ദാക്കിയതായി അവസാന നിമിഷമാണ് അറിയിച്ചത്. ഇതേതുടർന്ന് യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്. കണ്ണൂരിൽ നിന്ന് ഇതുവരെ നാല് വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. മസ്കറ്റ്‌, ദമാം വിമാനങ്ങളാണ് ബുധനാഴ്ച സര്‍വീസ് നിര്‍ത്തിവച്ചത്. അതേസമയം, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.15ന് ദുബായി, വൈകിട്ട് 7.30ന് ഷാ‍ർജ വിമാനങ്ങൾ കൊച്ചിയിൽ നിന്ന് നിലവിൽ സർവീസ് നടത്തുമെന്ന് കാണിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 8.55ന് മസ്കറ്റിലേക്കും രാവിലെ 7.55നും 9.05നും ബഹറിനിലേക്കും വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് നിലവിൽ കാണിച്ചിരിക്കുന്നത്. എന്നാൽ ഇത് അന്തിമമാണോ ഇവ പുനഃക്രമീകരിക്കുമോ റദ്ദാക്കുമോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല. നേരത്തെ, ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും ദമാമിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും റദ്ദാക്കിയിരുന്നു. രാത്രി 10.10 ന് തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് പോകേണ്ട വിമാനമാണ് റദ്ദാക്കിയത്. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയെന്ന് യാത്രക്കാർ അറിഞ്ഞത്. തുടർന്ന് യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വ്യാപകമായി സർവീസ് മുടക്കിയതിനെ തുടർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിലായിരുന്നു. ജീവനക്കാരുടെ കൂട്ട അവധിയാണ് സർവീസുകൾ റദ്ദാക്കാൻ കാരണം.


ഉംറയ്ക്ക് വന്ന മലയാളി മക്കയിൽ അന്തരിച്ചു

മക്ക: വിശുദ്ധ ഉംറയ്ക്ക് മക്കയിലെത്തിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ അന്തരിച്ചു. മക്കൾ: മുഹമ്മദ് സമീർ, സബീന, മുഹമ്മദ്‌, സക്കീർ. മരുമക്കൾ: അനീസ, സക്കീർ, റസിയ. കോൺസുലേറ്റുമായും മറ്റും ബന്ധപ്പെട്ട നടപടിക്രമങ്ങൾ മക്ക ഐസിഎഫ് വെൽഫയർ ടീം പൂർത്തിയാക്കി മൃതദേഹം മക്കയിൽ മറവു ചെയ്തു. ജമാൽ കക്കാട്, ഹനീഫ് അമാനി, കബീർ ചേളാരി, ഫൈസൽ സഖാഫി, നൗഫൽ തലശേരി, സുഹൈർ തുടങ്ങി ഒട്ടേറെ പേർ ചടങ്ങുകളിൽ പങ്കെടുത്തു.


ഒമാനില്‍ ട്രക്ക് 11 വാഹനങ്ങളിലിടിച്ചു; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ സ്വദേശി സുനില്‍കുമാറാണ് അപകടത്തില്‍ മരിച്ചത്. ഒമാന്‍ പൗരന്‍മാരാണ് മറ്റ് രണ്ടുപേര്‍. 15 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ വിലായത്ത് ലിവയില്‍ ആണ് അപകടമുണ്ടായത്. ട്രക്ക് എതിര്‍ ദിശയില്‍ വന്ന 11 വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.


കെഫാക് ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച

കുവൈറ്റ് സിറ്റി: ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സുമായി സഹകരിച്ചു കെഫാക്‌ നടത്തുന്ന അന്തർ ജില്ലാ ഫുട്ബോൾ സോക്കർ & മാസ്റ്റേഴ്സ് ഫൈനലുകൾ വെള്ളിയാഴ്ച വൈകുന്നേരം മിശ്രിഫിലെ പബ്ലിക് അതോറിറ്റി ഓഫ് യൂത്ത് സ്റ്റേഡിയത്തിൽ വച്ച് നടക്കും. മാസ്റ്റേഴ്സ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഫോക്ക് കണ്ണൂർ കെഡിഎൻഎ കോഴിക്കോടിനെ നേരിടും. സോക്കർ ലീഗിൽ മുൻ ചാമ്പ്യന്മാരായ മലപ്പുറം എറണാകുളത്തെ നേരിടും. ലൂസേഴ്‌സ് ഫൈനലിൽ മാസ്റ്റേഴ്സ് ലീഗിൽ എറണാകുളം മലപ്പുറത്തെയും സോക്കർ ലീഗിൽ കെഇഎ കാസർഗോഡ് ട്രാസ്ക് തൃശൂരിനെയും നേരിടും. സെമിഫൈനൽ മത്സരങ്ങളിൽ മത്സരങ്ങളിൽ മാസ്റ്റേഴ്സ് ലീഗിൽ ഫോക്ക് കണ്ണൂർ എറണാകുളത്തെയും കെഡിഎൻഎ കോഴിക്കോട് മലപ്പുറത്തെയും ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. ഫോക്ക് കണ്ണൂർ എറണാകുളം മത്സരത്തിൽ ഗ്രൂപ്പ്‌ ചാമ്പ്യൻ മാരായി സെമിയിലെത്തിയ എറണാകുളം ആദ്യ പകുതിയിൽ തന്നെ കുര്യനിലൂടെ ഒരു ഗോൾ ലീഡ് നേടി. രണ്ടാം പകുതിയിൽ ഫ്രീ കിക്കിലൂടെ ഉണ്ണി ഫോക്ക് കണ്ണൂരിനു വേണ്ടി സമനില ഗോൾ നേടി. ടൈ ബ്രെക്കറിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഫോക് കണ്ണൂർ ജയം സ്വന്തമാക്കി. രണ്ടാം മത്സരത്തിൽ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി വന്ന മലപ്പുറത്തെ കെഡിഎൻഎ കോഴിക്കോട് ഗോൾ രഹിത സമനിലയിൽ പിടിച്ചു കെട്ടി ടൈ ബ്രെക്കറിൽ ജയം സ്വന്തമാക്കുകയായിരുന്നു. സോക്കർ ലീഗിൽ എറണാകുളം കെഇഎ കാസർകോടിനെ ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തി. മത്സരത്തിന്‍റെ മുഴുവൻ സമയത്തും ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ വന്നപ്പോൾ മത്സരം എക്സ്ട്രാ ടൈമിലേക്കും തുടർന്ന് ടൈ ബ്രെക്കറിലേക്കും നീങ്ങി. രണ്ടാം സെമി ഫൈനലിൽ ട്രാസ്ക് തൃശൂരിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മലപ്പുറം ഫൈനലിലെത്തി. മലപ്പുറത്തിന് വേണ്ടി സഹൽ, ജാബിർ എന്നിവർ ഓരോ ഗോൾ നേടി. സെമിഫൈനലുകളിലെ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി മാസ്റ്റേഴ്സ് ലീഗിൽ റാഷിദ് (മലപ്പുറം), കുര്യൻ (എറണാകുളം), സോക്കർ ലീഗിൽ സുമിത്ത് (എറണാകുളം), ജവാദ് ( മലപ്പുറം) എന്നിവരെ തെരഞ്ഞെടുത്തു


ജോലി തേടി പോയി, ചതിയില്‍ കുടുങ്ങി; ഖത്തറില്‍ മലയാളി തടവുകാര്‍ നിരാഹാരത്തില്‍

ദോഹ: എറണാകുളം വരാപ്പുഴ സ്വദേശിയായ ടി.ആര്‍. പ്രശാന്തിന്‍റെ മകന്‍ ഒന്നര വര്‍ഷം മുമ്പാണ് ജോലി തേടി ഖത്തറിലേക്കു പോയത്. ഗ്രൂപ്പ് വിസയില്‍ ഇരുപതോളം പേരുണ്ടായിരുന്നു. ഏജന്‍റിനു വീസയ്ക്കുള്ള തുക നല്‍കി. യാത്രയ്ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കു കയറുമ്പോഴാണ് ഏജന്‍റ് പ്രത്യക്ഷപ്പെട്ടത്. ബോസ് കഴിക്കുന്ന മരുന്നാണെന്നും ഇതൊന്ന് ബോസിനു കൊടുക്കണമെന്നും പറഞ്ഞ് ഒരു ചെറിയ ബാഗ് യുവാവിനെ ഏല്‍പ്പിച്ചു. മരുന്നാണെന്ന വിശ്വാസത്തില്‍ അതു വാങ്ങി തന്‍റെ ബാഗില്‍ വയ്ക്കുകയും ചെയ്തു. ഖത്തര്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ബാഗില്‍ എംഡിഎംഎയാണെന്നു കണ്ടെത്തി. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഖത്തര്‍ കോടതി പതിനഞ്ചു വര്‍ഷത്തേക്കു തടവിനു ശിക്ഷിച്ചു. നിരപരാധിയായ ചെറുപ്പക്കാരന്‍റെ മോചനത്തിനായി പിതാവ് പ്രശാന്ത് മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ നിരാശയായിരുന്നു ഫലം. മുക്കം സ്വദേശിയായ ചെറുപ്പക്കാരന്‍ ഹോട്ടലില്‍ ഷെഫിന്‍റെ ജോലി ലഭിച്ചാണ് ഖത്തറിലേക്കു വിമാനം കയറിയത്. എയര്‍പോര്‍ട്ടില്‍ ചെക്കിംഗ് കഴിഞ്ഞ് മുറിയിലെത്തി. മുറിയില്‍ വച്ച് കഴിക്കാനെന്ന് പറഞ്ഞ് ഒപ്പമുള്ളയാള്‍ ഒരു ബാഗ് നല്‍കിയിരുന്നു. മുറിയിലെത്തി അല്പം കഴിഞ്ഞപ്പോള്‍ സുഹൃത്തുമായി പോലീസ് മുറിയിലെത്തി. ഭക്ഷണമാണെന്ന് പറഞ്ഞു നല്‍കിയ ബാഗ് പരിശോധിച്ചപ്പോള്‍ എംഡിഎംഎയായിരുന്നു. മുക്കത്തുകാരന്‍ അറസ്റ്റിലായി. പത്തുവര്‍ഷം ശിക്ഷ ലഭിച്ചിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. ഇത് ഇവരുടെ മാത്രം കഥയല്ല. മലയാളികളായ 550 പേര്‍ ഇത്തരത്തില്‍ മയക്കുമരുന്ന് കേസിലും ചെക്ക് കേസിലും പെട്ട് ഖത്തര്‍ ജയിലില്‍ കഴിയുന്നുണ്ട്. പാവപ്പെട്ട രക്ഷിതാക്കള്‍ ഇവരുടെ മോചനത്തിനായി നിരന്തരം ശ്രമിച്ചിട്ടും ലക്ഷ്യത്തിലെത്താന്‍ സാധിച്ചിട്ടില്ല. വിദേശ കാര്യസഹമന്ത്രി വി. മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം പല തവണ നിവേദനം നല്‍കി. എന്നാല്‍ നടപടിയുണ്ടായില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. മയക്കുമരുന്നു കേസില്‍ ജയിലില്‍ അകപ്പെട്ട മിക്കവരും ഇത്തരത്തില്‍ ചതിയില്‍പെട്ടവരാണ്. 25 വര്‍ഷം വരെ ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുണ്ട്. മൂന്നുലക്ഷം റിയാല്‍വരെ പിഴയുമുണ്ട്. ഇന്ത്യക്കാരായ അറുനൂറിലധികം തടവുകാര്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് ഖത്തര്‍ ജയിലില്‍ നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 550 പേര്‍ മലയാളികളാണ്. തടവുകാരെ കൈമാറ്റം ചെയ്യാനുള്ള ദ്വിരാഷ്‌ട്ര ഉടമ്പടി പ്രകാരം വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ നാവികര്‍ക്കു മോചനം ലഭിച്ചിരുന്നു. ഇതിനേക്കാള്‍ കുറഞ്ഞ കുറ്റം ചെയ്തവര്‍ക്ക് മോചനം ലഭിക്കുന്ന കാര്യത്തില്‍ എംബസി ഉദ്യോഗസ്ഥര്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കോഴിക്കോട് ആദായ നികുതി ഓഫീസിനു മുന്നില്‍ തടവുകാരുടെ ബന്ധുക്കള്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ആര്‍.ജെ. സജിത്ത്, ടി.ആര്‍. പ്രശാന്ത്, കെ.വി. ഷാജഹാന്‍ എന്നിവര്‍ അറിയിച്ചു.


എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വ്യാപകമായി സർവീസ് മുടക്കിയതിനെ തുടർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിൽ. കണ്ണൂരിൽ നിന്നും ഷാർജ, മസ്കറ്റ്, അബുദാബി സർവീസുകളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ നിന്നും പുലർച്ചെ 2.50ന് പുറപ്പടേണ്ട ഷാർജ വിമാനവും രാവിലെ 8.50ന് പുറപ്പടേണ്ട മസ്കറ്റ് വിമാനവും റദ്ദാക്കി. കരിപ്പുരില്‍ നിന്നും റാല്‍ഖൈമ, ദുബായി, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈറ്റ് വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നും മസ്‌കറ്റ്, ദുബായി, അബുദാബി വിമാനങ്ങള്‍ റദ്ദാക്കി. ഇതേതുടർന്ന് നൂറു കണക്കിന് ആളുകളാണ് ദുരിതം അനുഭവിക്കുന്നത്. അധികൃതർ സർവീസ് റദ്ദാക്കാനുള്ള കൃത്യമായ കാരണം നൽകുകയോ വിദേശ യാത്രയ്ക്കായി പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. ജീവനക്കാരുടെ പണിമുടക്കെന്നാണ് എയർഇന്ത്യ എക്സ്പ്രസിന്‍റെ അനൗദ്യോഗിക വിശദീകരണം. യാത്രക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് മറ്റേതെങ്കിലും ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകുകയോ പണം മടക്കി നൽകുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.


ഉംറയ്ക്കെത്തിയ കണ്ണൂർ സ്വദേശി മക്കയിൽ അന്തരിച്ചു

മക്ക: സ്വകാര്യ ഗ്രുപ്പിൽ ഉംറ‌യ്ക്ക് വന്ന മുഴപ്പിലങ്ങാലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപം ഫൗസിയ മൻസിലിൽ താമസിക്കുന്ന (റിട്ട. ടെലികോം എഞ്ചിനീയർ) സയ്യിദ് മുഹമ്മദ് കോയ തങ്ങൾ എന്ന എസ്എംകെ തങ്ങൾ (76) മക്കയിൽ അന്തരിച്ചു. അസുഖത്തെ തുടർന്ന് മക്ക സൗദി ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് വിയോഗം. ഭാര്യ: പരപ്പനങ്ങാടി സ്വദേശിനിയായ സുലൈഖാ ബീവി അവരോടൊപ്പം ഉംറക്ക് കൂടെയുണ്ടായിരുന്നു. മക്കൾ: ഹബീബ് കോയ തങ്ങൾ,(അക്ബർ ട്രാവൽസ്) അമീൻ തങ്ങൾ, (സൗദി) പരേതനായ മുഹ്സിൻ തങ്ങൾ, ഷമീ തങ്ങൾ, (ബോംബെ) ഫൗസിയ ബീവി, കബീർ തങ്ങൾ. മരുമക്കൾ: റൈഹാനത്ത് ബീവി (കരുവൻ തുരുത്തി), റുക്സാന ബീവി (കാരക്കാട്), ഷദീദ ബീവി(കുറ്റ്യാടി), സയ്യിദ് മുഹമ്മദ് ബുഖാരി(ഷാർജ). സഹോദരങ്ങൾ: മർഹൂം ഉമ്മുൽഖൈറ ബീവി, മർഹൂം ഹബീബ് കോയ തങ്ങൾ(മാഹി), സൈനുൽ ആബിദീൻ തങ്ങൾ(മുഴപ്പിലങ്ങാട്), മുസ്തഫ തങ്ങൾ (കതിരൂർ), ഡോ. സയ്യിദ് ഹാഷിം തങ്ങൾ (കണ്ണൂർ), ഫസൽ തങ്ങൾ (ദുബായി), ഇബ്രാഹിം പൂകോയ തങ്ങൾ (ഓടത്തിൽ പള്ളി), സൈനബ ബീവി (മമ്പുറം), ശറഫുദ്ദീൻ തങ്ങൾ(മെട്രോ). മക്ക ഐസിഎഫ് വെൽഫയർ ടീമിന് കീഴിൽ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തീകരിച് മൃതദേഹം മക്കയിൽ കബറടക്കി.


കെഎംസിസി ഇവന്‍റ്സ് ഓഫീസ് ഉദ്ഘാടനം ചെയ്തു

അബുദാബി: അബുദാബി കെഎംസിസി ക്കു കീഴിൽ ആരംഭിക്കുന്ന പരിപൂർണ ഇവന്‍റ് സൊല്യൂഷനായ കെഎംസിസി ഇവന്‍റ്സ് ഓഫീസ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിനു മുൻവശമുള്ള കെട്ടിടത്തിലാണ് വിവിധ സൗകര്യങ്ങളോടു കൂടിയ ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത് . സംഘടനകളുടേതും ഗവണ്മെന്‍റ്, സെമി ഗവണ്മെന്‍റ് സ്ഥാപന ങ്ങളുടെയും, കോർപറേറ്റ് കമ്പനികളുടെയും, പ്രൈവറ്റ് പാർട്ടികളുടെയും ഉൾപ്പെടെയുള്ള ഇവന്‍റുകളും, വിദ്യാഭ്യാസം, കല, കായികം, പ്രദർശനങ്ങൾ,സെമിനാർ, പരസ്യങ്ങൾ, ഡിജിറ്റൽ ഡിസൈനിംഗ് തുടങ്ങിയവയും പരിപൂർണ സംവിധാനങ്ങളോടെയും നയന വിസ്മയങ്ങളോടെ ഒരുക്കുവാനും കഴിയുന്ന പൂർണമായ ഇവന്‍റ് സൊല്യൂഷനാണ് കെഎംസിസി ഇവന്‍റ്സ്.


വീട്ടമ്മമാർക്ക് വേതനം നടപ്പിലാക്കണം: കേളി

റിയാദ് : ലോക തൊഴിലാളി ദിനാചരണത്തി വേളയിൽ വീട്ടമ്മമാരുടെ അധ്വാനത്തിന്‍റെ മഹത്വം മനസ്‌സിലാക്കണമെന്നും ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ വീട്ടമ്മമാർക്കുള്ള വേതനം നടപ്പിലാക്കാൻ മുൻകൈ എടുക്കണമെന്നും കേളി കുടുംബവേദി പ്രസിഡന്‍റെ പ്രിയാ വിനോദ് അഭിപ്രായപ്പെട്ടു. കേളി സംഘടിപ്പിച്ച മേയ് ഒന്ന് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യയുടെ 18ാം ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ഈ വർഷത്തെ മേയ് ദിനം കടന്നു വരുന്നത്. രാജ്യത്തെ തൊഴിലാളി സമൂഹം നാളിതുവരെ നേരിട്ടില്ലാത്തത്ര ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്. തൊഴിൽ നിയമങ്ങൾ എല്ലാം തന്നെ പൊളിച്ചെഴുതി മുതലാളിത്ത അനുകൂല നിലപാടാണ് നിലവിലെ ഭരണകൂടം നടത്തിവരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇത്തരത്തിൽ തൊഴിലാളികളെയും സാധാരണക്കാരേയും ബാധിക്കുന്ന വിഷയങ്ങൾ മുഖവിലക്കെടുക്കാതെ വർഗീയ ധ്രുവീകരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് വലതുപക്ഷ കക്ഷികൾ പ്രചാരണം നടത്തുന്നതെന്നും അനുസ്മരണത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു. കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിലായിരുന്നു തൊഴിലാളി ദിന അനുസ്മരണം സംഘടിപ്പിച്ചത്. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേനത്തിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ബെഫി അഖിലേന്ത്യ മുൻ പ്രസിഡന്‍റ് എകെ രമേഷ് ഓൺലൈനായി മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, കുടുംബവേദി പ്രസിഡന്‍റ് പ്രിയ വിനോദ്, കേന്ദ്രകമ്മറ്റി അംഗവും മീഡിയ വിംഗ് ചെയർമാനുമായ പ്രദീപ് ആറ്റിങ്ങൽ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. സംസ്കാരത്തിന്‍റെ നാളങ്ങൾ എന്ന വയലാർ കവിത കേന്ദ്രകമ്മറ്റി അംഗം സതീഷ് കുമാർ ആലപിച്ചു. കേളി പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.


അജ്പക് വോളിബോൾ ടൂർണമെന്‍റ് ആവേശകരമായി സമാപിച്ചു

കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്), കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി അബാസിയ കെഎസ്എസി ഗ്രൗണ്ടിൽ നടത്തിയ തോമസ് ചാണ്ടി മെമ്മോറിയൽ എവർറോളിംഗ് ട്രോഫി സീസൺ ടു വോളിബോൾ ടൂർണമെന്‍റ് ആവേശകരമായി സമാപിച്ചു. കുവൈറ്റിലെ വോളിബോൾ പ്രേമികളുടെ നിറ സാന്നിധ്യം കൊണ്ടും വാശിയേറിയ മത്സരങ്ങൾ കൊണ്ടും ടൂർണമെന്‍റ് ശ്രദ്ധേയമായി. തോമസ് ചാണ്ടി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, ശാരദാമ്മ വരിക്കോലിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള വെറ്ററൻസിന്‍റെ മത്സരങ്ങളുമാണ് നടന്നത്. മാംഗ്ലൂർ സ്പോർട്സ് ക്ലബ് (എംഎസ്‌സി) ഈ വർഷത്തെ വിജയികൾ ആയപ്പോൾ സാജാ എ ടീം റണ്ണർ അപ്പ് ആയി. വെറ്ററൻസ് വിഭാഗത്തിൽ വോളി ലവേർസ് വിജയികളും കെഎസ്എസി റണ്ണർ അപ്പും ആയി. ബെസ്റ്റ് അറ്റാക്കർ ആയി മുബഷീറും ബെസ്റ്റ് പ്ലെയർ ആയി സുബിയും ബെസ്റ്റ് സെറ്റർ ആയി വിഷ്ണുവിനെയും തെരഞ്ഞെടുത്തു. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ ജോൺ തോമസ് (അനിയച്ചൻ) വോളിബോൾ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. അന്തരിച്ച തോമസ് ചാണ്ടിയുടെ മകൻ ഡോ. ടോബി തോമസ് വിജയികൾക്കുള്ള എവർ റോളിംഗ് ട്രോഫിയും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് മാനേജർ ജോയൽ ജോർജ് റണ്ണർ അപ്പിനുള്ള ട്രോഫിയും ശാരദാമ്മ വരിക്കോലിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി സുരേഷ് വരിക്കോലിലും വിതരണം ചെയ്തു. കുവൈറ്റിലെ കലാ കായിക സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ നിന്നുള്ള നിരവധി നേതാക്കൾ പങ്കെടുത്ത ടൂർണമെന്‍റിന് അജ്പക് ചെയർമാൻ രാജീവ് നടുവിലെമുറി, വനിതാവേദി ചെയർപേഴ്സൺ ലിസ്‌സൻ ബാബു ഗടഅഇ മുൻ പ്രസിഡന്‍റ് പ്രദീപ് ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്നു. വോളിബോൾ ടൂർണമെന്‍റിന്‍റെ വിജയത്തിലേക്കായി ചുക്കാൻ പിടച്ച അജ്പകിന്‍റെ പ്രോഗ്രാം കൺവീനറും വോളിബോൾ ടൂർണമെന്‍റിന്‍റഎ കൺവീനറുമായ അനിൽ വള്ളികുന്നം, അജ്പകിന്‍റെ പ്രസിഡന്‍റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, ട്രെഷറർ സുരേഷ് വരിക്കോലിൽ, രക്ഷാധികാരി ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രൻ, മനോജ് പരിമണം, രാഹുൽ ദേവ്, സജീവ് കായംകുളം, ലിബു വർഗീസ് പായിപ്പാടൻ, ജോൺ തോമസ് കൊല്ലകടവ്, മാത്യു ജേക്കബ്, ഫ്രാൻസിസ് ചെറുകോൽ, അശോകൻ വെണ്മണി, സുമേഷ് കൃഷ്ണൻ, സാം ആന്‍റണി, അജി ഈപ്പൻ, ഷിൻജു ഫ്രാൻസിസ്, സുരേഷ് ചേർത്തല, അനി പാവുരേത്, സന്ദീപ് നായർ, വിമൽ, സാറാമ്മ ജോൺസ്, അനിത അനിൽ, ആനി മാത്യു, ലക്ഷ്മി സജീവ്, എൽസി ജോസഫ്, കെഎസ്എസിയുടെ ഭാരവാഹികൾ ആയ ഷിജോ തോമസ് കുറ്റിയിൽ, ലിബു, ആൽബിൻ ജോസഫ്, ആദർശ്, ഈസാ, ജോസഫ് എന്നിവർ നേതൃത്വം നൽകി.


പ്രഫ. പി.എ. സഹീദ് പുരസ്കാരം മുഹമ്മദ് കുഞ്ഞിക്ക്

തിരുവനന്തപുരം: അഭയ കേന്ദ്രം ചാരിറ്റബിൾ സൊസൈറ്റി ആരോഗ്യ ജീവകാരുണ്യ മേഖലയിൽ നൽകി വരുന്ന ഈ വർഷത്തെ പ്രഫ. പി.എ. സഹീദ് പുരസ്കാരം കാസർകോഡ് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞിക്ക് നൽകും. 25 വർഷമായി ഖത്തറിൽ ഔദ്യോഗിക ജീവിതത്തോടൊപ്പം സ്തുത്യർഹമായ വിധം ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് മുഹമ്മദ് കുഞ്ഞി. പ്രവാസ രോഗികൾക്കായി ആതുരസഹായം ഏർപ്പെടുത്തുക, രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുക, ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെടുന്ന പ്രവാസികളെ കണ്ടെത്തി സഹായം എത്തിക്കുക, പ്രവാസികളിൽ സർക്കാരിന്‍റെ പദ്ധതികൾ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, ജോലി കണ്ടെത്താൻ സഹായിക്കുക തുടങ്ങി നിരവധി മേഖലകളിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ഏകോപിപ്പിക്കുകയും ചെയ്തുവരുന്ന മഹത് വ്യക്തിയാണ് മുഹമ്മദ് കുഞ്ഞി. കോവിഡ് മഹാമാരി കാലത്ത് സന്നദ്ധ പ്രവർത്തകനായി നൂറു കണക്കിന് രോഗികൾക്ക് ആശ്വാസം പകർന്ന അദ്ദേഹം രോഗവിമുക്തരായവരെയും ജന്മനാട്ടിൽ തിരിച്ചെത്താൻ ആഗ്രഹിച്ചവരെയും നാട്ടിൽ എത്തിക്കാൻ എല്ലാ സഹായവും ചെയ്തു. ഗൾഫിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുവാനും നിരാലംബർക്ക് ആശ്വാസം പകരാനും വർഷങ്ങളായി സേവനം നൽകുന്നു. അബദ്ധത്തിൽ കേസുകളിൽ കുടുങ്ങുന്നവർക്ക് നിയമസഹായം ഏർപ്പെടുത്താനും ജയിൽ വിമോചിതരാകുന്നവരെ നാട്ടിൽ എത്തിക്കാനും മുന്നിൽ നിന്നു പ്രവർത്തിക്കുന്നു. ഖത്തർ പ്രവാസി വെൽഫെയർ ഫോറത്തിന്‍റെ സ്ഥാപക നേതാവുകൂടിയായ അദ്ദേഹം നിലവിൽ ഇന്ത്യൻ എംബസിക്കു കീഴിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറത്തിന്‍റെ (ഐസിബിഎഫ്) സെക്രട്ടറിയുമാണ്. ഈ മാസം 13ന് നടക്കുന്ന അഭയകേന്ദ്രം വാർഷിക പരിപാടിയിൽ മന്ത്രി ജെ. ചിഞ്ചുറാണി പുരസ്കാര സമർപ്പണം നടത്തും. വെഞ്ഞാറമൂട് ആശ്രയതീരം ചാരിറ്റി വില്ലേജിന്‍റെ സേവനങ്ങളും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. വയലാർ ഗോപകുമാർ ചെയർമാനും എം. മെഹബൂബ്, സിദ്ധീഖ് സൈനുദ്ദീൻ, മുർഷിദ് അഹമ്മദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരത്തിന് അർഹരായവരെ തെരഞ്ഞെടുത്തത്.


കന്യാകുമാരി സ്വദേശി റിയാദിൽ അന്തരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കന്യാകുമാരി മുളൻകുഴി സ്വദേശി റിയാദിൽ അന്തരിച്ചു. പരേതരായ ചെല്ലപ്പൻ നെസമ്മ ദമ്പതികളുടെ മകൻ ചെല്ലപ്പൻ സുരേഷ്(44) ആണ് മരിച്ചത്. പതിനഞ്ച് വർഷമായി നിർമ്മാണ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. റിയാദിലെ ബത്ഹയിലായിരുന്നു താമസം. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് വച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തിനോടൊപ്പം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉടൻ തന്നെ ആംബുലൻസിൽ സുമേസി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സുനിത. സുബിത, സുബി എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി നേതൃത്വം നൽകുന്നു.


കൊല്ലം പ്രവാസി അസോസിയേഷന്‍ റിഫ ഏരിയ‌യ്ക്ക് പുതിയ നേതൃത്വം

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള റിഫ ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം മാമീര്‍ ഗ്രാന്‍റ് റസ്റ്റോറന്‍റ് ഹാളില്‍ നടന്നു. ജോയിന്‍റ് സെക്രട്ടറി സാജന്‍ നായര്‍ സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ കോയിവിള മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് സുരേഷ് ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. കെപിഎ പ്രസിഡന്‍റ് നിസാര്‍ കൊല്ലം സംഘടനപ്രവര്‍ത്തന ഉദ്ബോധന പ്രസംഗം നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രനും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ മജു വര്‍ഗീസും അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. തുടര്‍ന്ന് നടന്ന 202426 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് വരണാധികാരി ഏരിയ കോഓര്‍ഡിനേറ്റര്‍ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നടന്നു. ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി ഷിബു സുരേന്ദ്രനെയും മജു വര്‍ഗീസിനെയും തെരഞ്ഞെടുത്ത പ്രഖ്യാപനം ഏരിയ കോഓര്‍ഡിനേറ്റര്‍ കോയിവിള മുഹമ്മദു നടത്തി. പുതിയതായി തെരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടറിയേറ്റ് അംഗം സന്തോഷ്‌ കാവനാട് നടത്തി. പ്രസിഡന്‍റായി സുരേഷ് ഉണ്ണിത്താന്‍, സെക്രട്ടറിയായി സാജന്‍ നായര്‍, ട്രഷററായി അനന്തു ശങ്കർ, വൈസ് പ്രസിഡന്‍റ് ജമാല്‍ കോയിവിള, ജോ. സെക്രട്ടറിയായി സുബിൻ സുനിൽ കുമാർ, എക്സിക്യുട്ടീവ്‌ അംഗങ്ങളായി അബ്ദുൽ ലത്തീഫ്, ശശിധരൻ, ബിനു ഓച്ചിറ എന്നിവരെയും തെരഞ്ഞെടുത്തു. നിയുക്ത കമ്മിറ്റിയുടെ യോഗത്തില്‍ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, രാജ് കൃഷ്ണന്‍, കിഷോര്‍ കുമാര്‍, സന്തോഷ്‌ കാവനാട്, അനോജ് മാസ്റ്റർ, ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നിയുക്ത ട്രഷറര്‍ അനന്തു ശങ്കറിന്‍റെ നന്ദിയോടെ സമ്മേളന നടപടികള്‍ അവസാനിച്ചു.


യുഎഇയിൽ പുതിയ വാതകനിക്ഷേപം കണ്ടെത്തി

ഷാർജ: യുഎഇയിൽ പുതിയ വാതക നിക്ഷേപം കണ്ടെത്തിയതായി റിപ്പോർട്ട്. ഷാർജയിലെ അൽ സജാ ഫീൽഡിന് വടക്കുവശത്തായി ഷാർജ നാഷണൽ ഓയിൽ കോർപറേഷൻ നടത്തിയ പര്യവേക്ഷണത്തിലാണ് വാണിജ്യ ഉത്പാദത്തിന് പര്യാപ്തമായ അളവിലുള്ള വാതക നിക്ഷേപം കണ്ടെത്തിയത്. ഇവിടെനിന്നു ലഭ്യമാവാൻ സാധ്യതയുള്ള വാതകത്തിന്‍റെ അളവും മറ്റു വിശദാംശങ്ങളും പരിശോധിക്കുമെന്ന് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഷാർജയിലെ അഞ്ചാമത്തെ ഓൺഷോർ ഫീൽഡാണ് അൽ ഹദിബ. ഇതിന് പുറമെ അൽ സജാ, കാഹിഫ്, മഹാനി, മുഅയദ് എന്നീ ഓൺഷോർ ഫീൽഡുകളാണുള്ളത്.


റവ. പി.ജെ. സിബിക്ക് സ്വീകരണം നൽകി

കുവൈറ്റ് സിറ്റി: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ പുതിയ വികാരിയായി ചുമതല ഏൽക്കുന്ന റവ. പി. ജെ. സിബിക്ക് ഇടവക ഭാരവാഹികളുടെ നേതൃത്വത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഇടവക വൈസ് പ്രസിഡന്‍റ് കുരുവിള ചെറിയാൻ, സെക്രട്ടറി റെജു ഡാനിയേൽ ജോൺ, ട്രെഷറർ ബിജൂ സാമുവേൽ, ജീസ് ജോർജ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി.


അറബ് ക്രിസ്ത്യൻ വനിത ഹൈഫ യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ

ടെൽ അവീവ്: ഇസ്രയേലിലെ ഹൈഫ യൂണിവേഴ്സിറ്റി റെക്ടർ പദവിയിൽ അറബ് ക്രിസ്ത്യൻ വനിതയായ പ്രഫ. മോണ മാറോൺ. അറബ്, ക്രിസ്ത്യൻ, വനിത വിഭാഗങ്ങളിൽനിന്നൊരാൾ യൂണിവേഴ്സിറ്റിയെ നയിക്കാൻ നിയമിക്കപ്പെടുന്നത് ഇതാദ്യമാണ്. മാറോനീത്ത ക്രൈസ്തവ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട പ്രഫസർ ലോകത്തിലെ അറിയപ്പെടുന്ന ന്യൂറോ സയന്‍റിസ്റ്റാണ്. 54 വയസുള്ള അവർ രണ്ടു പതിറ്റാണ്ടായി ഹൈഫ യൂണിവേഴ്സിറ്റിയിൽ അധ്യാപികയാണ്. കഴിഞ്ഞ നൂറ്റാണ്ടിലാണ് പ്രഫസറുടെ കുടുംബം ഇസ്രയേലിലേക്ക് കുടിയേറിയത്. ഇസ്രയേലിലെ അക്കാദമിക രംഗത്ത് എന്തും സാധ്യമാണെന്നും അറബ് തലമുറയ്ക്ക് സ്വപ്നസാക്ഷാത്കാരം സാധ്യമാണെന്നുമുള്ള സന്ദേശമാണ് തന്‍റെ നിയമനം നല്കുന്നതെന്ന് പ്രഫ. മോണ പറഞ്ഞു.


മുഖ്യമന്ത്രി ദുബായിയിലേക്ക് തിരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ദുബാ‌യിയിലേക്ക് യാത്ര തിരിച്ചു. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രിയും കുടുംബാഗങ്ങളും ദുബാ‌‌യിയിലേക്ക് പോയത്. സ്വകാര്യസന്ദർശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസർക്കാരിന്‍റെ അനുമതി തേടിയിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളിൽ സാധാരണ സർക്കാർതന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദർശനമായതിനാൽ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. മുഖ്യമന്ത്രി എന്ന് മടങ്ങുമെന്ന വിവരം അറിവായിട്ടില്ല.


തിരുവനന്തപുരം സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു

സലാല: നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ തിരുമല സ്വദേശി പത്മരാമത്തിൽ അശോക് (54) ആണ് മരിച്ചത്. തുംറൈത്തിലെ താമസ സ്ഥലത്താണ് ഇയാൾ കുഴഞ്ഞ് വീണ് മരിച്ചത്. നാട്ടിൽനിന്ന് ശനിയാഴ്ചയാണ് ഇയാൾ തിരികെ സലാലയിലെത്തിയത്. കഴിഞ്ഞ 30 വർഷത്തിലധികമായി സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് അശോക്. മൃതദേഹം സുൽത്താൻ ഖാബൂസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.


ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് അന്താരാഷ്‌ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ നഴ്‌സുമാരുടെ സംഘടനയായ ഇൻഫോക്കിന്‍റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേയ് 12നാണ് അന്താരാഷ്‌ട്ര നഴ്‌സസ് ദിനമെങ്കിലും പ്രാദേശിക സൗകര്യം കണക്കിലെടുത്ത് ഒന്പതിനാണ് കുവൈറ്റിലെ ആഘോഷ പരിപാടികൾ നടക്കുക. വൈകുന്നേരം നാലു മുതൽ ജലീബിലെ ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിലാണ് പരിപാടികൾ. ആധുനിക നഴ്സിംഗിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിംഗലിന്‍റെ സ്മരണയിൽ “ഫ്ലോറൻസ് ഫിയസ്റ്റ 2024” എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ ഡോ. ആദർശ് സ്വൈക, കമ്യൂണിറ്റി വെൽഫെയർ ആൻഡ് ലേബർ ഫസ്റ്റ് സെക്രട്ടറി മനസ് രാജ് പട്ടേൽ, ഡയറക്ടർ ഓഫ് നഴ്സിംഗ്(കുവൈറ്റ്) ഡോ. ഇമാൻ അൽ അവാദി തുടങ്ങിയ പ്രമുഖർ അതിഥികളായെത്തും. കുവൈറ്റിലെ വിവിധ ഹോസ്പിറ്റലുകളിൽ ദീർഘകാലമായി ജോലി ചെയ്തുവരുന്ന നഴ്സുമാരെ സമ്മേളനത്തിൽ വച്ച് ആദരിക്കും. നഴ്‌സുമാരും അവരുടെ കുട്ടികളും അവതരിപ്പിക്കുന്ന വ്യത്യസ്തമായ നൃത്തപരിപാടികളും അരങ്ങേറും. പരിപാടിക്ക് പകിട്ടേകാൻ സീ കേരളം ടിവി നടത്തുന്ന പ്രശസ്ത മ്യൂസിക്ക് റിയാലിറ്റി ഷോ “സരിഗമപാ” വിന്നേഴ്സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്ക് നൈറ്റും ഉണ്ടായിരിക്കും. ഇൻഫോക്ക് അംഗങ്ങളായ 1500ലധികം നഴ്‌സുമാർ പരിപാടികളിൽ പങ്കെടുക്കും. പ്രസിഡന്‍റ് ബിബിൻ ജോർജ്, സെക്രട്ടറി ഹിമ ഷിബു, പ്രോഗ്രാം കൺവീനർ രാജലക്ഷ്‌മി ശൈമേഷ്, ട്രഷർ അംബിക ഗോപൻ, വൈസ് പ്രസിഡന്‍റ് ഷൈജു കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.


സുമനസുകൾ ഇടപെട്ടു; 14 ദിവസം മോർച്ചറിയിൽ സൂക്ഷിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുകിട്ടി

അബുദാബി: ബില്ലടയ്ക്കാൻ പണമില്ലാതിരുനതിനാൽ 14 ദിവസം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കും. തൃശൂർ പുന്നയ‌ൂർക്കുളം സ്വദേശി സുരേഷിന്‍റെ മൃതദേഹമാണ് നാട്ടിലെത്തിക്കുന്നത്. ദുബാ‌യിയിലെ ആശുപത്രിയിലാണ് മൃതദേഹം നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. ചികിത്സാ ചെലവായ നാലര ലക്ഷം ദിർഹം ആശുപത്രിയിൽ അടയ്ക്കാതിരുന്നതിനാലാണ് മൃതദേഹം വിട്ടുനൽകാതിരുന്നത്. തുടർന്ന് പ്രവാസി മലയാളികളും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ ഇടപെടലിലാണ് മൃതദേഹം വിട്ടുനൽകിയത്. കഴിഞ്ഞമാസം അഞ്ചിന് പനി ബാധിച്ച് ദുബായിയിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ സുരേഷിന് ന്യൂമോണിയ ബാധിച്ചിരുന്നു. തുടർന്ന് ആരോഗ്യനില വഷളമായതോടെ ഇയാളെ വെന്‍റിലേറ്ററിലേക്ക് മാറ്റി. പിന്നാലെയാണ് മരണം സംഭവിച്ചത്.


കെപിഎ അന്താരാഷ്‌ട്ര തൊഴിലാളി ദിനം ആഘോഷിച്ചു

സൽമാബാദ്: കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ സൽമാബാദിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു കൊണ്ട് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു. ജോലിയുടെ മഹത്വവും അതിന്‍റെ കൂലിയും ഓരോ തൊഴിലാളിയും തിരിച്ചറിയണമെന്നും അടിമയെ പോലെ പണിയെടുക്കാനല്ല മറിച്ചു എടുക്കുന്ന പണിക്കു അർഹമായ വേതനവും മാന്യതയും നമ്മുടെ അവകാശമാണെന്ന ബോധ്യം ഉണ്ടാകണമെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഓരോ തൊഴിലാളി ദിനവും എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കെപിഎ പ്രസിഡന്‍റ് നിസാർ കൊല്ലം പറഞ്ഞു. സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്‍റ് കിഷോർ കുമാർ, കോഓർഡിനേറ്റർ മനോജ് ജമാൽ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ കോയിവിള മുഹമ്മദ്, അനിൽ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രവാസിശ്രീ യുണിറ്റ് ഹെഡുകളായ ജിബി ജോൺ, പ്രദീപ അനിൽ, ഷാമില ഇസ്മായിൽ, സുമി ഷമീർ, അഞ്ജലി രാജ്, റസീല മുഹമ്മദ്, ബ്രിന്ദ സന്തോഷ്, സൽമാബാദ് ഏരിയ അംഗം ജയപ്രകാശ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു

റിയാദ്: വാഹനാപകടത്തെ തുടർന്ന് തുടർചികിത്സയ്ക്ക് നാട്ടിൽ പോകാനിരുന്ന കൊല്ലം പുനലൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു. ജെറി ജോർജ്(57) ആണ് മരിച്ചത്. പുനലൂർ ചെമ്മന്തൂർ മനാട്ട് വീട്ടിൽ ജോർജ് ഏലിയാമ്മ ദമ്പതികളുടെ മകനാണ്. കഴിഞ്ഞമാസം എക്സിറ്റ് 18ലെ ഇസ്‌തംബൂൾ സ്ട്രീറ്റിലെ സിഗ്നലിൽ വച്ച് ജെറി ഓടിച്ചിരുന്ന വാഹനത്തിന് പിറകിൽ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. ജെറിയുടെ വാഹനം മുന്നിലുള്ള വാഹനത്തിൽ ഇടിച്ച് ഇരുവാഹനങ്ങൾക്കുമിടയിൽ അകപ്പെടുകയുമായിരുന്നു. അഗ്നിശമന വിഭാഗം വാഹനം പൊളിച്ചാണ് ജെറിയെ പുറത്തെടുത്തത് ഇരുകാലുകൾക്കും ഗുരുതരമായ പരിക്കേറ്റ ജെറി കഴിഞ്ഞ ഒരു മാസത്തോളമായി അൽ ഇമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞാഴ്ച ഡിസ്‌ചാർജ് വാങ്ങി നാട്ടിൽ പോകാനിരിക്കെയാണ് മരണം നടന്നത്. റിയാദ് ബത്ഹയിലെ ആർഎംആർ കാർഗോ കമ്പനിയിൽ ആറ് വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ സാറാമ്മ. മകൾ അലീന മറിയം. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. മറ്റ് അനുബന്ധ ചെലവുകൾ കമ്പനി വഹിച്ചു. എയർ ഇന്ത്യ വിമാനത്തിൽ നാട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.


ശ്രീലാലിന് നവയുഗം യാത്രയയപ്പ് നൽകി

ദമാം: 26 വർഷം നീണ്ട സൗദി അറേബ്യയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം ദമാം മേഖല കമ്മിറ്റി വൈസ് പ്രസിഡന്‍റ് ശ്രീലാലിന്‌ ഊഷ്മളമായ യാത്രയയപ്പ് നൽകി. ദമാം അൽ അബീർ ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉപഹാരം ശ്രീലാലിനു സമ്മാനിച്ചു. നവയുഗം നേതാക്കളായ ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം, ഗോപകുമാർ, നിസാം കൊല്ലം, ബെൻസി മോഹൻ, ഷിബുകുമാർ, ഉണ്ണി മാധവം, ബിനു കുഞ്ഞു, ദാസൻ രാഘവൻ, വിനീഷ്, തമ്പാൻ നടരാജൻ, സംഗീത ടീച്ചർ, നന്ദകുമാർ, രാജൻ കായംകുളം, റഷീദ് പുനലൂർ, വർഗീസ്, റിയാസ്, സന്തോഷ്, സുദേവൻ, ശെൽവൻ എന്നിവർ പങ്കെടുത്തു. പത്തനംതിട്ട വഴമുട്ടം സ്വദേശിയായ ശ്രീലാൽ, കുടുംബപരമായ കാരണങ്ങളാലാണ് പ്രവാസജീവിതം അവസാനിപ്പിക്കുന്നത്. 26 വർഷമായി ദമ്മാമിലെ സാമിൽ കമ്പനിയിൽ സീനിയർ ഡ്രാഫ്റ്റുമാൻ ആയി ജോലി ചെയ്യുകയായിരുന്നു. നവയുഗം സാംസ്കാരികവേദിയുടെ രൂപീകരണകാലം മുതൽ സജീവ പ്രവർത്തകനാണ്. കേന്ദ്രകമ്മിറ്റി അംഗം, ദമാം മേഖല ട്രെഷറർ എന്നിങ്ങനെ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ സംഘാടകപാടവം നവയുഗത്തിന്‍റെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പരിപാടികളിൽ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യയായ സുമി നവയുഗം വായനവേദിയുടെ മുൻ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു. സൂരജ് ലാൽ, ധീരജ് ലാല് എന്നിവർ മക്കളാണ്.


അബുദാബിയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കെട്ടിടത്തിനു മുകളിൽ

അബുദാബി: അബുദാബിയിൽ കാണാതായ മലയാളി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഒരുമനയൂർ കാളത്ത് സലിമിന്‍റെ മകൻ ഷെമിലിന്‍റെ (28) മൃതദേഹമാണ് അബുദാബിയിലെ മുസഫയ്ക്കടുത്ത് കെട്ടിടത്തിന്‍റെ മുകളിൽ കണ്ടെത്തിയത്. മൃതദേഹത്തിനു ദിവസങ്ങളോളം പഴക്കമുണ്ട്. മാർച്ച് 31 മുതലാണ് ഷെമിലിനെ കാണാതായത്. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്‍റായി ജോലി നോക്കുകയാണ് ഷെമിൽ. അബുദാബി മുസഫ വ്യവസായ മേഖലയിലാണ് താമസം. ജോലി കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയില്ല. ഇതിനെ തുടർന്ന് റാസൽഖൈമയിലുള്ള ഷെമിലിന്‍റെ പിതാവ് അബുദാബി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ്: സെഫീനത്ത്.


മെഡ്കെയർ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു

മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ മെഡ്കെയറുമായി സഹകരിച്ച് പ്രവാസി സെന്‍ററിൽ മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പ്രതികൂലമായ കാലാവസ്ഥയിലും നൂറുകണക്കിന് പ്രവാസികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായ മരുന്നുകൾ മെഡ്‌കെയർ നൽകി. മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷനിൽ ബഹറനിലെ പ്രഗത്ഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ദീപക്, ഡോ. ഫൈസൽ, ഡോ. നജീബ് അബൂബക്കർ, ഡോ. ജയ്സ് ജോയ്, ഡോ. ഫമിൽ എരഞ്ഞിക്കൽ എന്നിവർ രോഗപരിശോധന നടത്തി. സാമൂഹിക പ്രവർത്തകരായ റംഷാദ് അയലക്കാട്, മൻഷീർ, ബോബി പാറയിൽ, ലത്തീഫ് കൊളീക്കൽ, രാമത്ത് ഹരിദാസ്, ബഷീർ കെ.പി, മനു മാത്യു, സമീർ ഹസൻ, ഗഫൂർ കൈപ്പമംഗലം, ശംസുദ്ധീൻ വെള്ളിക്കുളങ്ങര സുബൈർ എം.എം, സഈദ് റമദാൻ നദ്‌വി, മാധ്യമ പ്രവർത്തകരായ രാജീവ് വെള്ളിക്കോത്ത്, അബ്ദുൽ ജലീൽ, ബിനീഷ് തോമസ് തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. പ്രവാസി വെൽഫെയർ പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ, ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി, വൈസ് പ്രസിഡന്‍റ് ഷാഹുൽ ഹമീദ് വെന്നിയൂർ, മെഡ്കെയർ കോഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളി, മെഡ്കെയർ എക്സിക്യൂട്ടീവുകളായ ഷാനവാസ്, ഗഫാർ, ബാലാജി, ഷാനിബ്, ഫരീദ്, അബ്ദുല്ല കുറ്റ്യാടി, മൊയ്തു ടി.കെ, കൃഷ്ണകുമാർ, ആശിഷ്, ആഷിക് എരുമേലി, സതീഷ്, ഹാഷിം എ.വി, അനിൽ കുമാർ, ബഷീർ പി.എ, അസ്‌ലം വേളം, ഫസൽ റഹ്മാൻ, ഇർഷാദ് കോട്ടയം, രാജീവ് നാവായിക്കുളം തുടങ്ങിയവരും പ്രവാസി മിത്ര എക്സിക്യൂട്ടീവുകളായ വഫ ഷാഹുൽ, സഞ്ജു സാനു, ലിഖിത ലക്ഷ്മൺ, റുമൈസ അബ്ബാസ്, സബീന അബ്ദുൽ ഖാദർ, സാബിറ നൗഫൽ, സുഹാന എന്നിവരും ക്യാമ്പിന് നേതൃത്വം നല്കി.


ദുബായിയിൽ ഒരുങ്ങുന്നു വന്പൻ വിമാനത്താവളം

ദുബായി: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബായിയിൽ നിർമാണം ആരംഭിച്ചു. നിലവിലെ ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ അഞ്ചിരട്ടി വലിപ്പമുള്ളതായിരിക്കും പുതിയ അൽ മക്തൂം അന്താരാഷ്‌ട്ര വിമാനത്താവളം. നിർമാണം പൂർത്തിയായാൽ ദുബായി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ എല്ലാ പ്രവർത്തനങ്ങളും അൽ മക്തൂമിലേക്കു മാറ്റും. വ്യോമയാന മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരിക്കും നിർമാണം. അഞ്ച് സമാന്തര റൺവേകളും 400 എയർക്രാഫ്റ്റ് ഗേറ്റുകളുമടക്കം പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളും പുതിയ വിമാനത്താവളത്തിലുണ്ടാവും. ഏകദേശം 3,000 കോടി രൂപയാണ് പദ്ധതിച്ചെലവ്. ആദ്യഘട്ടം 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കും.


ദുബായിയിൽ വീണ്ടും കനത്ത മഴ

ദുബായി: യുഎഇയിൽ വീണ്ടും കനത്ത മഴ. ദുബായി വിമാനത്താവളത്തിൽ ഏതാനും അന്താരാഷ്‌ട്ര, ആഭ്യന്തര സർവീസുകൾ റദ്ദാക്കി. സർവീസുകൾ റീഷെഡ്യൂൾ ചെയ്യുന്നതിനാൽ യാത്രക്കാർക്കു താമസം നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാഴ്ചമുന്പുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുബായി വിമാനത്താവളത്തിൽ ഒട്ടേറെ പേർ കുടുങ്ങിയിരുന്നു.


അബു ജോണിയുടെ സംസ്കാരം ഇന്ന്

കോട്ട‌‌യം: കഴിഞ്ഞ ദിവസം ദുബായിയിൽ അന്തരിച്ച മൂക്കൻ തോട്ടത്തിൽ അബു ജോണിയുടെ(30) സംസ്കാരം ഇന്ന് രാവിലെ 9.30 ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം ജിയോവാലി സെന്‍റ് ജോർജ് പള്ളിയിൽ. പിതാവ്: ജോണി മൈക്കിൾ. മാതാവ്: ലൈസ കുര്യനാട് കന്നുകുളമ്പിൽ കുടുംബാംഗം. സഹോദരങ്ങൾ: അഞ്ജു, ആനന്ദ്.


യുഎഇയിൽ വീണ്ടും മഴസാധ്യത; മുന്നറിയിപ്പുമായി അധികൃതർ

ദുബായി: യുഎഇയിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെ വിമാനയാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കി. മഴയും അത് കാരണമുള്ള ഗതാഗതക്കുരുക്കുകളും പ്രതീക്ഷിക്കുന്നതിനാൽ ദുബായി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ അൽപം നേരത്തെ ഇറങ്ങണം. സ്വകാര്യ മേഖലയിൽ നേരിട്ട് ജോലി സ്ഥലങ്ങളിൽ എത്തേണ്ടത് അത്യാവശ്യമല്ലാത്ത ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നു രാജ്യത്തെ ദുരന്തനിവാരണ അഥോറിറ്റിയും നി‍ർദേശിച്ചു. ഷാർജ, ദുബായി എമിറേറ്റുകളിൽ സ്കൂളുകളിൽ വിദൂര പഠനരീതി സ്വീകരിക്കും. രണ്ടു ദിവസത്തേക്കാണ് യുഎഇയിൽ കനത്ത മഴ പ്രവചിച്ചിട്ടുള്ളത്.


അബുദാബി രാജകുടുംബാംഗം അന്തരിച്ചു; യുഎഇയിൽ ഏഴ് ദിവസത്തെ ദുഃഖാചരണം

അബുദാബി: അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അൽ നഹ്‍യാൻ അന്തരിച്ചു. അബുദാബി ഭരണാധികാരിയുടെ എൽ ഐൻ മേഖലാ പ്രതിനിധിയും ഇപ്പോഴത്തെ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാന്‍റ് അമ്മാവനുമാണ് ശൈഖ് തഹ്‍നൂൻ. യുഎഇയിൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവിൽ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. അടുത്തിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി പരിപാടികളിൽ യുഎഇ പ്രസിഡന്‍റിനൊപ്പം ശൈഖ് തഹ്‍നൂൻ പങ്കെടുത്തിരുന്നു.


ദയാധനം വാങ്ങി മാപ്പ് നല്‍കാന്‍ തയാറെന്ന് കുട്ടിയുടെ കുടുംബം; അബ്ദുല്‍ റഹീമിന്‍റെ മോചനം ഉടന്‍

റിയാദ്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചനത്തിനായി സ്വരൂപിച്ച തുക സ്വീകരിച്ച് മാപ്പു നല്‍കാന്‍ തയാറാണെന്ന് മരിച്ച കുട്ടിയുടെ കുടുംബം റിയാദ് കോടതിയെ അറിച്ചു. 34 കോടി രൂപയായിരുന്നു ദയാധനമായി മരിച്ച കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഈ തുക സ്വരൂപിച്ചതായി റഹീമിന്‍റെ അഭിഭാഷകന്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ, റഹീമിനു മാപ്പു നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ദയാധനം സ്വീകരിച്ച് റഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് കുടുംബം കോടതിയെ അറിയിച്ചത്. അഭിഭാഷകന്‍ മുഖേനെയാണ് ഈ വിവരം കുടുംബം കോടതിയെ അറിയിച്ചത്. ഇതിനായുള്ള തുടര്‍നടപടികള്‍ തുടരുകയാണ്. തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് സൗദിയിലെ ഇന്ത്യന്‍ എംബസി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടിയിട്ടുണ്ട്. റഹീമിന്‍റെ മോചനത്തിനായി ലോകത്താകമാനമുള്ള മലയാളികള്‍ കൈകോര്‍ക്കുകയായിരുന്നു. റഹീമിനായി സമാഹരിച്ച തുക ആദ്യം ബാങ്കില്‍ നിന്നു വിദേശകാര്യ മന്ത്രാലയത്തിനു കൈമാറണം. പിന്നീട് ഇന്ത്യന്‍ എംബസി വഴിയായിരിക്കും റിയാദ് കോടതി പറയുന്ന അക്കൗണ്ടിലേക്ക് തുക മാറ്റുക. ഇതുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ എംബസി പ്രതിനിധിയും സൗദിയിലെ റഹീം നിയമ സഹായ സമിതി ഭാരവാഹികളും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന്‍റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. നടപടികള്‍ വേഗത്തിലാക്കുന്നതിനായി ഇടപെടല്‍ നടക്കുന്നുണ്ട്.


ഫർവാനിയ ഗവർണറുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി: മുബാറക് അൽ കബീർ ഗവർണറേറ്റിന്‍റെ പുതിയ ഗവർണർ ഷെയ്ഖ് സബാഹ് ബദർ സബാഹ് അൽ സലേം അൽ സബാഹുമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി. പുതിയ സ്ഥാനലബ്‌ധിയിൽ ഗവർണറെ അംബാസഡർ അഭിനന്ദിക്കുകയും ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമത്തിനായുള്ള നിരന്തര പരിശ്രമങ്ങൾക് നന്ദി അറിയിക്കുകയും ചെയ്തു.


കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റിന്‍റെ വാർഷികാഘോഷം വെള്ളിയാഴ്ച

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റിന്‍റെ 14ാം വാർഷികാഘോഷം "മെഡക്സ് മെഡിക്കൽ കെയർ കോഴിക്കോട് ഫെസ്റ്റ് 2024' വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ തയാറാക്കിയ മാമുക്കോയ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചരിത്രമുറങ്ങുന്ന കോഴിക്കോടിന്‍റെ മണ്ണിൽ നിന്ന് പ്രവാസികളായി കുവൈറ്റിലെത്തിചേർന്നവർ നാടിനോടുള്ള കരുതലിനും ആഘോഷങ്ങളുടെ മാനവികവത്കരണത്തിനുമായി രൂപീകരിച്ച സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും കാരുണ്യത്തിന്‍റെയും കൂട്ടായ്മയാണ് കോഴിക്കോട് ജില്ലാ അസോസിയേഷൻ. കോഴിക്കോടിന്‍റെ സാംസ്കാരിക മുഖമായി അസോസിയേഷൻ കഴിഞ്ഞ14 വർഷമായി കുവൈറ്റിൽ പ്രവർത്തിച്ചു വരുന്നു. ഗുരുതരമായ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന നിരവധി പേരെ അസോസിയേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യം പദ്ധതിയിലൂടെ സഹായിക്കാൻ സാധിച്ചിട്ടുണ്ട്. അസോസിയേഷൻ അംഗങ്ങളുടെ ചികിത്സാ സഹായവും മരണപെടുന്ന അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കുള്ള സാമ്പത്തിക സഹായവും "കുടുംബക്ഷേമ' പദ്ധതി പ്രകാരം വിതരണം ചെയ്തുവരുന്നു. കോഴിക്കോടിന്‍റെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ച് വിവിധ ആഘോഷങ്ങൾ അസോസിയേഷൻ സംഘടിപ്പിക്കാറുണ്ട്. ഇഫ്ത്താർ സംഗമം, ഓണം, ഈദ്, ക്രിസ്തുമസ്, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങൾ ഇതിൽപെടുന്നവയാണ്. ഈ പരിപാടികളെല്ലാം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. അസോസിയേഷന്‍റെ കീഴിൽ മഹിളകൾക്കായി മഹിളാവേദിയും കുട്ടികൾക്കായി ബാലവേദിയും പ്രവർത്തിച്ചു വരുന്നു. ഇത്തവണത്തെ ആഘോഷ പരിപാടികളിൽ നാട്ടിൽ നിന്ന് എട്ടോളം കലാകാരന്മാർ പങ്കെടുക്കും. ശ്യാം മില്ലേനിയം, ഫാസില ബാനു, സ്നേഹ അശോക്, ഷാനിഫ്, മുസവ്വിർ തുടങ്ങിയ ഗായകരും നബീൽ, മുബഷിർ, ഹകീം എന്നിവരടങ്ങുന്ന ഓർക്കസ്ട്രാ ടീമാണ് ഫെസ്റ്റിന്‍റെ സംഗീത വിരുന്ന് നയിക്കുന്നത്. അസോസിയേഷൻ മഹിളാവേദി, ബാലവേദി ടീമുകളുടെ നൃത്താവിഷ്കാരവുമുണ്ടാകും. പി.വി. നജീബ് (പ്രസിഡന്‍റ്), ജാവേദ് ബിൻ ഹമീദ് (ജനറൽ സെക്രട്ടറി), സന്തോഷ്‌ കുമാർ (ട്രഷറർ), സി. ഹനീഫ്(ജനറൽ കൺവീനർ കോഴിക്കോട് ഫെസ്റ്റ്), കെ. ജുനൈസ് (ഓപറേഷൻ മാനേജർ മെഡക്സ് മെഡിക്കൽ കെയർ), മുഹമ്മദ്‌ അലി (ഓപറേഷൻ മാനേജർ മംഗോ ഹൈപ്പർ), ഹസീന അഷ്‌റഫ് (പ്രസിഡന്‍റ് മഹിളാവേദി), രേഖ (ജനറൽ സെക്രട്ടറി മഹിളാവേദി) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


സൗദിയിൽ വാഹനപകടം; തമിഴ്നാട് സ്വദേശി മരിച്ചു

അൽഹസ: പ്രായപൂർത്തിയാകാത്ത ഈജിപ്ഷ്യൻ സ്വദേശിയുടെ അശ്രദ്ധവും അപകടകരവുമായ കാർ ഡ്രൈവിംഗ് വഴിയാത്രക്കാരനായ തമിഴ്നാട് സ്വദേശിയുടെ ജീവനെടുത്തു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ഗണപതിയാണ്(56) അൽഹസ സനയ്യ റോഡിൽ വാഹനാപകടത്തിൽ മരിച്ചത്. മകന്‍റെ ഒപ്പം നടന്നു പോകുകയായിരുന്ന ഗണപതിയെ കാർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. മകൻ വിജയ്ബാബു പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത ഈജിപ്ഷ്യൻ ഓടിച്ച കാറിന്‍റെ നിയന്ത്രണം നഷ്‍ടമായി അപകടം സംഭവിക്കുകയായിരുന്നു. നവയുഗം സാംസ്കാരികവേദി അൽഹസ സനയ്യ യൂണിറ്റ് അംഗമാണ് ഗണപതി. അപകടവിവരം അറിഞ്ഞയുടനെ നവയുഗം നേതാക്കളായ ഉണ്ണി രാജന്‍റെയും ഉണ്ണി മാധവത്തിന്‍റെയും നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി പോലീസിനെ വിവരമറിയിച്ചു. സൗദി പോലീസ് ഡ്രെെവറെ അറസ്റ്റ് ചെയ്യുകയും ഗണപതിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. 26 വർഷമായി അൽഹസയിൽ പ്രവാസിയാണ് ഗണപതി. ശാന്തിയാണ് ഗണപതിയുടെ ഭാര്യ. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കാനുള്ള നിയമനടപടികൾ നവയുഗത്തിന്‍റെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.


കൊല്ലം പ്രവാസി അസോസിയേഷന്‍ ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നു

മനാമ: ബഹറനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള പത്തു എരിയകളുടെ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. വെള്ളിയാഴ്ച നടക്കുന്ന റിഫ ഏരിയ സമ്മേളനത്തോടെ തുടക്കമാകുന്ന ഏരിയ സമ്മേളനങ്ങള്‍ മേയ്‌ അവസാനത്തോടെ സമാപിക്കും. തുടര്‍ന്ന് രണ്ടു ദിവസമായി ജില്ലാ പ്രധിനിധി സമ്മേളനവും പൊതു സമ്മേളനവും ജൂണിൽ നടക്കും. രണ്ടു വര്‍ഷം കാലാവധിയുള്ള ഭരണസമിതിയുടെ തെരഞ്ഞെടുപ്പാണ് സമ്മേളനങ്ങളുടെ മുഖ്യ അജണ്ട. കഴിഞ്ഞ നാല് വര്‍ഷമായി ബഹറനില്‍ പ്രവര്‍ത്തിക്കുന്ന കെപിഎക്ക് ആയിരത്തി അറുന്നൂറിലധികം അംഗങ്ങള്‍ ആണുള്ളത്. വനിതകള്‍ക്കായി പ്രവാസിശ്രീയും സാഹിത്യ വേദിയായ സൃഷ്ടിയും കുട്ടികള്‍ക്ക് വേണ്ടി ചില്‍ട്രന്‍സ്‌ പാര്‍ലമെന്‍റും പ്രവര്‍ത്തിച്ചു വരുന്നു. ഇത് കൂടാതെ കായിക വിഭാഗവും ഹോസ്പിറ്റല്‍ വിംഗ്, ഡെത്ത് ആന്‍ഡ്‌ ചാരിറ്റി വിംഗ് എന്നിവയും സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ നിസാര്‍ കൊല്ലം പ്രസിഡന്‍റും ജഗത് കൃഷ്ണകുമാര്‍ ജനറല്‍സെക്രട്ടറിയും രാജ് കൃഷ്ണന്‍ ട്രഷററും ആയിട്ടുള്ള ഏഴംഗ സെക്രട്ടറിയേറ്റ് കമ്മിറ്റിയാണ് അസോസിയേഷന്‍റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. റിഫ ഏരിയ സമ്മേളനവുമായി ഏരിയ അംഗങ്ങള്‍ക്ക് 3926 6951, 3900 7142, 3692 1377 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.


കുവൈറ്റ് ആർമി ചീഫ് ഓഫ് ജനറൽ സ്റ്റാഫുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈറ്റ് ആർമി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്‍റ് ജനറൽ ബന്ദർ സലേം അൽ മുസയാനുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ സഹകരണം ഉൾപ്പെടെ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ സാധ്യതകൾ ഇരുവരും ചർച്ച ചെയ്തു.


പ്രവാസി വെൽഫെയർ മേയ്‌ഫെസ്റ്റ് ബുധനാഴ്ച

മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ നടത്തിവരാറുള്ള മേയ് ഫെസ്റ്റ് ബുധനാഴ്ച സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ നടക്കും. രാവിലെ മുതൽ തുടങ്ങുന്ന മേയ് ഫെസ്റ്റിനോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴ് മുതൽ രാത്രി വരെ നീളുന്ന ഫെസ്റ്റിൽ മെഡിക്കൽ രംഗത്ത് സ്തുത്യർഹമായ സേവനം നടത്തുന്ന മെഡ്കെയറിന്‍റെ സഹായത്തോടെ മീറ്റ് യുവർ ഡോക്ടർ സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ ക്യാമ്പ്, മെഡിക്കൽ അവെയർനെസ് ക്ലാസുകൾ, ബാഡ്മിന്‍റൺ ടൂർണമെന്‍റ്, കലാ സാംസ്കാരിക പരിപാടികൾ, ഹെന്നാ ഡിസൈനിംഗ്, ഫേസ് പെയിന്‍റിംഗ് തുടങ്ങി വിവിധ പരിപാടികൾ അണിയിച്ചൊരുക്കിയിട്ടുണ്ട് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 3559 7784.


അബ്‌ദുൾ നാസർ കുട്ടിക്ക് കേളി യാത്രയയപ്പ് നൽകി

റിയാദ്: ഇരുപത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന അബ്ദുൾ നാസർ കുട്ടിക്ക് കേളി ബത്ഹ എരിയ സെൻട്രൽ യൂണിറ്റ് യാത്രയയപ്പ് നൽകി. യൂണിറ്റ് പ്രവർത്തക സമിതി മുൻ അംഗവും നിലവിലെ മെമ്പറുമായ നാസർകുട്ടി റിയാദിലെ അബാന കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. നാസർകുട്ടി കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ബത്ഹ സെൻട്രൽ യൂണിറ്റ് പ്രസിഡന്‍റും ഏരിയ കമ്മിറ്റി അംഗവുമായ മനോജ് കിഴിശേരിയുടെ അധ്യക്ഷതയിൽ കേളി ഓഫീസിൽ വച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ കേളി രക്ഷാധികാരി കമ്മറ്റി അംഗം സുരേന്ദ്രൻ കൂട്ടായി, കേളി കേന്ദ്ര കമ്മറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണൻ, ബ്രാഞ്ച് അംഗങ്ങളായ കെ.പി. കൃഷ്ണൻ, മുജീബ് റഹ്മാൻ, ഫക്രുദീൻ, തങ്കച്ചൻ, സൗബീഷ്, ബാബു, എന്നിവരെ കൂടാതെ നിരവധി യൂണിറ്റംഗങ്ങളും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബത്ഹ ഏരിയായിലെ വിവിധ യൂണിറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ബത്ഹ ഏരിയ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ പി.എ. ഹുസൈൻ യൂണിറ്റിനു വേണ്ടി ഉപഹാരം കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും യാത്ര പോകുന്ന നാസർ കുട്ടി യാത്രയയപ്പ് ചടങ്ങിന് നന്ദിയും പറഞ്ഞു.


സനു മഠത്തിലിനെ അനുസ്മരിച്ച് നവയുഗം

ദമാം: കഴിഞ്ഞ വർഷം അന്തരിച്ച നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും ദല്ല മേഖല ഭാരവാഹിയും സാമൂഹ്യപ്രവർത്തകനുമായ സനു മഠത്തിലിന്‍റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം ചേർന്നു. ദമാം അൽ അബീർ ഹാളിൽ ദല്ല മേഖല പ്രസിഡന്‍റ് നന്ദകുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. നവയുഗം ജീവകാരുണ്യ വിഭാഗത്തിന്‍റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളിൽ നിന്നും രക്ഷിക്കുകയും നിതാഖത്ത് കാലത്തും കോവിഡ് കാലത്തും മറ്റുള്ളവരെ സഹായിക്കാൻ സജീവമായി നിന്ന സനുവിന്‍റെ മനസ് എന്നും നന്മകൾക്ക് ഒപ്പമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. നവയുഗം ദല്ല മേഖല സെക്രെട്ടറി നിസാം കൊല്ലം സനു മഠത്തിൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേന്ദ്രനേതാക്കളായ ഷാജി മതിലകം, ജമാൽ വില്യാപ്പള്ളി, ബെൻസി മോഹൻ, ഗോപകുമാർ, ദാസൻ രാഘവൻ, ഉണ്ണി മാധവം, ശരണ്യ ഷിബു, സജീഷ് പട്ടാഴി, ബിനു കുഞ്ഞു, രഞ്ജിത പ്രവീൺ, കൃഷ്ണൻ പേരാമ്പ്ര, രാജൻ കായംകുളം, റഷീദ് പുനലൂർ, ബക്കർ, ജയേഷ്, റിയാസ്, സംഗീത എന്നിവർ സനുവിനെ അനുസ്മരിച്ചു. യോഗത്തിന് ദല്ലാ മേഖല നേതാക്കളായ വിനീഷ് സ്വാഗതവും വർഗീസ് നന്ദിയും പറഞ്ഞു. 16 വർഷത്തോളമായി ദമാം പ്രവാസിയായ സനു മഠത്തിൽ 2023 ഏപ്രിൽ 22നാണ് ദമാം കൊദറിയയിലെ താമസസ്ഥലത്ത് വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. സൗദിയുടെ കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായ സനു മഠത്തിൽ, വിദ്യാർഥികാലം മുതലെ നാട്ടിൽ സജീവ സാമൂഹ്യ രാഷ്ട്രീയപ്രവർത്തകനായിരുന്നു. വർഷങ്ങളായി ദമാമിലെ സാമൂഹിക ജീവിതത്തിൽ സജീവമായിരുന്ന സനു മഠത്തിൽ മനുഷ്യസ്നേഹിയും നിസ്വാർഥനായ ജീവകാരുണ്യപ്രവർത്തകനും മികച്ച സംഘാടകനും പ്രാസംഗികനും ഒക്കെയായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന സനുവിന് നാട്ടിലും പ്രവാസലോകത്തും വലിയൊരു സുഹൃത്ത് വൃന്ദവും ഉണ്ടായിരുന്നു.


യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണം എൽനിനോ പ്രതിഭാസം

അബുദാബി: യുഎഇയിലും ഒമാനിലും അടുത്തിടെ പെയ്ത കനത്ത മഴയ്ക്ക് കാരണം സമുദ്രത്തിലെ ഉപരിതല ജലത്തിന്‍റെ താപനില കൂടുന്ന എൽനിനോ പ്രതിഭാസമെന്ന് രാജ്യാന്തര പഠനം. അറേബ്യൻ ഉപദ്വീപിൽ എൽനിനോ പ്രതിഭാസം 10 മുതൽ 40 ശതമാനം വരെ ശക്തമായതാണ് ഗൾഫ് രാജ്യങ്ങളിൽ മഴ കൂടാൻ കാരണമായതെന്ന് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ ഗവേഷകർ ന‌ടത്തിയ പഠനം പറയുന്നു. ഫോസിൽ ഇന്ധനങ്ങൾ കത്തുന്നത് മൂലമുള്ള ആഗോളതാപനവും മനുഷ്യ ഇടപെടല്‍ കാരണമുള്ള കാലാവസ്ഥാ മാറ്റവും കനത്ത മഴയ്ക്ക് കാരണമായിയെന്നും റിപ്പോർട്ടുണ്ട്. എൽനിനോയെ നിയന്ത്രിക്കാനാവില്ലെങ്കിലും ഫോസിൽ ഇന്ധനങ്ങൾ കത്തിക്കൽ, വനനശീകരണം എന്നിവ തടയുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ഒരുപരിധിവരെ പിടിച്ചുനിർത്താൻ കഴിയുമെന്നും വിദഗ്ധർ പറഞ്ഞു. ഈ മാസം 14, 15 തീയതികളിൽ അറേബ്യൻ ഉപദ്വീപ് പ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിച്ചിരുന്നു. 24 മണിക്കൂറിനകം യുഎഇയിൽ 14 സെന്‍റിമീറ്ററിലധികം മഴയാണ് ലഭിച്ചത്. ഇത് ഒന്നര വർഷത്തെ മഴയ്ക്ക് തുല്യമാണ്.


റവ. എൻ.എം. ജെയിംസിന് യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവക വികാരി റവ. എൻ.എം. ജെയിംസിനും കുടുംബത്തിനും എൻഇസികെ. സൗത്ത് ടെന്‍റിൽ വച്ച് വെള്ളിയാഴ്ച രാത്രി 7.30ന് യാത്ര‌യയപ്പ് നൽകി. വെള്ളിയാഴ്ച ആരാധനയ്ക്ക് ശേഷമായിരുന്നു യാത്ര‌യയപ്പ് യോഗം ക്രമീകരിച്ചിരുന്നത്. ഇടവക വൈസ് പ്രസിഡന്‍റ് കുരുവിള ചെറിയാന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി റെജു ഡാനിയേൽ ജോൺ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി എബിൻ ടി. മാത്യു നന്ദിയും പ്രകാശിപ്പിച്ചു. ഇടവക വൈസ് പ്രസിഡന്‍റ് കുരുവിള ചെറിയാൻ, ഇടവക ട്രസ്റ്റി‌‌ ബിജു ശാമുവേൽ, അക്കൗണ്ടന്‍റ് ജോബിൻ മാത്യു എന്നിവർ ഇടവകയ്ക്കു വേണ്ടി ഉപഹാരങ്ങൾ നൽകി ആദരിച്ചു. റെക്സി ചെറിയാൻ, ജേക്കബ് വർഗീസ്, സൂസൻ റോയ്, സിജുമോൻ എബ്രഹാം, നെവിൽ ജോർജ് ചെറിയാൻ, ജീസ് ജോർജ് ചെറിയാൻ, സജു വാഴയിൽ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സഭയുമായി ചേർന്നു വിവിധ കാരുണ്യ പ്രവർത്തനങ്ങളെ ഏവരും പ്രത്യേകം പ്രശംസിച്ചു. തുടർന്നു റവ.എൻ.എം. ജെയിംസും ഭാര്യ ഷാലി ജെയിംസും കുവൈറ്റ് ഇടവക നല്കിയ എല്ലാ സ്നേഹത്തിനും കരുതലിനായും നന്ദി പറഞ്ഞു. ഇടവകയുടെ ക്വയർ ഗാനശുശ്രൂഷ‌യ്ക്കു നേതൃത്വം നല്കി. പ്രഫ. വി.വി .കുര്യന്‍റെ പ്രാർഥനയോടെ യോഗം പര്യവസാനിച്ചു. റവ. എൻ.എം. ജെയിംസ് കഴിഞ്ഞ മൂന്നു വർഷമായി കുവൈറ്റിൽ താമസിച്ചു ഇടവക വികാരിയായി ആത്മീയ ശുശ്രൂഷകൾ ചെയ്തു വരികയായിരുന്നു. കൂടാതെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ കെഇസിഎഫിന്‍റെ 2023 2024ൽ വൈസ് പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


സാങ്കേതിക തകരാർ: ഗൾഫിലേക്കുള്ള വിമാനങ്ങൾ വൈകി

നെടുമ്പാശേരി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ഗൾഫിലേക്കുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ മണിക്കൂറുകൾ വൈകി. ഷാര്‍ജയിലേക്കും മസ്കറ്റിലേക്കുമുള്ള വിമാനങ്ങളാണ് വൈകിയത്. യാത്രക്കാർ എട്ട് മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങി. ഞായറാഴ്ച പുലർച്ചെ 2.15ഓടെ ഷാര്‍ജയിലേക്കുള്ള വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്പാണ് തകരാര്‍ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് രാവിലെ എട്ടരയോടെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഷാര്‍ജയിലേക്ക് അയച്ചു. ഞായറാഴ്ച രാവിലെ 8.30ന് മസ്കറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലും സാങ്കേതിക തകരാർ കണ്ടെത്തി.


യുഎഇയില്‍ നേരിയ ഭൂചലനം

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. പ്രാദേശിക സമയം രാവിലെ 3.03ന് ഖോര്‍ഫക്കാന്‍ തീരത്ത് അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലമുണ്ടായത്. താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു. എന്നാൽ ഭൂചലനത്തില്‍ അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.


വി.എൻ. വാസവൻ ജോർജിയയിലേക്ക്

കോട്ടയം: മന്ത്രി വി.എൻ. വാസവൻ ശനിയാഴ്ച ജോർജിയയിലേക്ക് യാത്ര തിരിക്കും. 28 മുതൽ 30 വരെ നടക്കുന്ന ഏഷ്യാ പസഫിക് കോഓപ്പറേറ്റീവ് മൂവ്മെന്‍റ് കോൺഫറൻസിൽ പങ്കെടുക്കാനാണ് അദ്ദേഹം പോകുന്നത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണിയും ഒപ്പമുണ്ട്. കേരളത്തിലെ സഹകരണ മേഖല കൈവരിച്ച നേട്ടങ്ങളെ കുറിച്ചു പ്രസംഗിക്കാനും വീഡിയോ പ്രദർശനത്തിനും അവസരമുണ്ട്.


തായ്‌­ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അ­പകടം; മ­ല­യാ­ളി അ­ധ്യാപി­ക മ­രി­ച്ചു

കോട്ട­യം: പാരാഗ്ലൈഡിങ്ങിനി­ടെ­യുണ്ടായ അ­പ­ക­ട­ത്തില്‍ പരിക്കേറ്റ മ­ല­യാ­ളി അ­ധ്യാപി­ക മ­രി­ച്ചു. ച­ങ്ങ­നാ­ശേരി ചീരഞ്ചിറ ഗവ. യുപി സ്­കൂളിലെ പ്രധാന അധ്യാപിക റാണി മാ­ത്യു ആ­ണ് മ­രി­ച്ചത്. തായ്‌­ലന്‍­ഡില്‍വച്ച് പാരാഗ്ലൈഡിങ്ങി­നി­ടെ­യാ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കളാ­ഴ്­ച­യ്­ക്ക് ശേ­ഷം നാ­ട്ടി­ലെ­ത്തി­ക്കും.


ഗ്രാന്‍റ് ഹൈപ്പർ മാർക്കറ്റ് ജലീബ് ബ്രാഞ്ച് റീലോഞ്ച് ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ ജലീബ് ഔട്ട്‌ലെറ്റിൽ ഇനി കൂടുതൽ സൗകര്യങ്ങൾ. ജലീബ് അൽ ഷുയൂഖ് ബ്ലോക്ക് ഒന്നിലെ ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്കായി വിശാലമായ സൗകര്യങ്ങളോടെ റീലോഞ്ച് ചെയ്തു. ഉപഭോക്താക്കളുടെയും അഭ്യുദയകാക്ഷികളുടെയും സാന്നിധ്യത്തിൽ ശൈഖ് ദാവൂദ് സൽമാൻ അസബാഹ്, ജാസിം മുഹമ്മദ് ഖാമിസ് അൽ ഷറാഹ് എന്നിവർ ചേർന്ന് റീലോഞ്ചിംഗ് നിർവഹിച്ചു. ജമാൽ അൽ ദോസരി, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, സിഒഒ മുഹമ്മദ് അസ്‌ലം ചേലാട്ട്, അമാനുല്ല, മറ്റ് മാനേജ്‌മെന്‍റ് പ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു. മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിൽ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമാണ് ഗ്രാൻഡ് ഹൈപ്പർ ജലീബിന്‍റെ പുതുക്കിയ ശാഖ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. നവീകരിച്ച വിശാലമായ ഫുഡ് കോർട്ടും ചടങ്ങിൽ തുറന്ന് കൊടുത്തു. എല്ലാ തരം ഭക്ഷണപ്രിയരെയും ആകർഷിക്കും വിധത്തിലുള്ള വിഭവങ്ങൾ ഫുഡ് കോർട്ടിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള കളിസഥലവും ജലീബ് ഔട്ട്‍ലറ്റിന്‍റെ പ്രത്യേകതയാണ്. ഇതിലൂടെ ഷോപ്പിംഗിനൊപ്പം ഭക്ഷണവും കുട്ടികളുടെ വിനോദവും കൂടി ജലീബ് ഔട്ട്‌ലെറ്റിൽ സാധ്യമാക്കാം. നവീകരിച്ച വെജിറ്റബിൾ ആൻഡ് ഫിഷ് കൗണ്ടർ, മീറ്റ് കൗണ്ടർ, ഇലക്ട്രോണിക്സ് കൗണ്ടർ, ടെക്സ്റ്റൈൽ കൗണ്ടർ തുടങ്ങി എല്ലാ ഡിപ്പാർട്മെന്‍റുകളും മികച്ച നിലവാരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് . ഗ്രാൻഡ് ഹൈപ്പർ ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. ശൈഖ് ദാവൂദ് അൽ സൽമാൻ അൽ സബാഹ്‌ ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്‌ടർ അയ്യൂബ് കച്ചേരിക്ക് നൽകി പ്രകാശനം നിർവഹിച്ചു. മൂന്ന് വിജയികൾക്ക് ഹാവേൽ കാറുകൾ, പത്തു വിജയികൾക്ക് ഐഫോൺ 15 പ്രൊ മാക്സ്, ഇരുനൂറ് വിജയികൾക്ക് അമ്പത് കുവൈറ്റ് ദിനാറിന്‍റെ ഗിഫ്റ്റ് വൗച്ചറുകൾ തുടങ്ങിയ സമ്മാനങ്ങളാണ് ഗ്രാൻഡ് ഷോപ്പിംഗ് ഫ്രസ്റ്റിവലിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. ജൂൺ 28 വരെ നീണ്ടുനിൽക്കുന്ന ‘ഗ്രാൻഡ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ’ അഞ്ചുദിനാറിനോ അതിനു മുകളിലോ ഗ്രാൻഡ് ഹൈപ്പറിന്‍റെ ശാഖകളിൽ നിന്നും പർച്ചേസ് ചെയ്യന്നവരിൽ നിന്ന് തെരഞ്ഞെടുക്കപെടുന്നവരാണ് സമ്മങ്ങൾക്ക് അർഹരാകുന്നത്.


ചരിത്രത്തിലേക്ക് ചുവടുവച്ച് കേളി കുടുംബവേദിയുടെ മെഗാ തിരുവാതിര

റിയാദ്: പ്രവാസി സമൂഹത്തിന് വിസ്മയ കാഴ്ച സമ്മാനിച്ച് കേളി കുടുംബവേദി റിയാദിൽ ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി. കേളി കലാസാംസ്കാരിക വേദിയുടെ 23ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മലാസ് ലുലു റൂഫ് അരീനയിൽ കുടുംബവേദി തിരുവാതിര ഒരുക്കിയത്. 96 വനിതകൾ പങ്കെടുത്ത തിരുവാതിരായിൽ 20, 32, 44 എന്നിങ്ങനെ മൂന്ന് റൗണ്ടുകളായാണ് തിരുവാതിരകളിക്കാർ അണിനിരന്നത്. മലയാള ഭാഷയെ ചിലങ്കകെട്ടിയാടിച്ച ചങ്ങമ്പുഴയുടെ കാവ്യനർത്തകി എന്ന കവിതയും എൻ.കെ. ദേശത്തിന്‍റെ ആനകൊമ്പൻ എന്ന കവിതയും കോർത്തിണക്കി ഇന്ദുമോഹനും സീബ കൂവോടുമാണ് തിരുവാതിര ചിട്ടപ്പെടുത്തിയത്. കലയ്ക്ക് ജാതിയും മതവും നിറവും നൽകി വേർതിരിക്കാൻ ചിലർ ശ്രമിക്കുമ്പോൾ കല മനുഷ്യന്‍റെ താണെന്നു പറയാൻ കൂടി കേളി കുടുംബവേദി ഈ തിരുവാതിരയിലൂടെ ശ്രമിച്ചിട്ടുണ്ട്. ഒന്പത് മിനിറ്റ് നീണ്ടുനിന്ന പരിപാടി തിങ്ങി നിറഞ്ഞ മലയാളികളായ കാണികളിൽ ആവേശവും ഇതര ഭാഷക്കാരിൽ അത്ഭുതവും ഉളവാക്കി. തിരുവാതിരയിൽ പങ്കെടുത്ത എല്ലാവർക്കും കേളി സെക്രട്ടറി, പ്രസിഡന്‍റ്, ട്രഷറർ എന്നിവർ മൊമന്‍റോ കൈമാറി. അൽഖർജ്, ഹോത്ത, തുടങ്ങി റിയാദിലെ വിവിധ പ്രവിശ്യയിൽ നിന്നുള്ളവരടക്കം തിരുവാതിരയിൽ അണി നിരന്നു. ജനുവരി മുതൽ കേളി കുടുംബവേദിയുടെ കലാ അക്കാദമി പരിശീലനസ്ഥലത്തും തുടർന്ന് കുടുംബവേദി അംഗം സിനുഷയുടെ വസതിയിൽ വച്ചുമാണ് പരിശീലനം നടന്നത്. വിദ്യാർഥികൾ, അധ്യാപകർ, വീട്ടമ്മമാർ, നഴ്സുമാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരാണ് തിരുവാതിരയിൽ പങ്കാളികളായത്. വിദൂരങ്ങളിൽ ഉള്ളവരെ ചെറുഗ്രൂപ്പുകളായി തിരിച്ചും മാസത്തിലൊരിക്കൽ എല്ലാവരെയും ചേർത്തുനിർത്തിയുമാണ് പരിശീലനം പൂർത്തിയാക്കിയത്. കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, ഇന്ദു മോഹൻ, പ്രിയ വിനോദ്, ശ്രീഷ സുകേഷ്, ഗീത ജയരാജ്‌, വി.എസ്. സജീന, സോവിന, സിനുഷ ധനീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


മസ്‌കറ്റില്‍ കടലില്‍ വീണ് പ്രവാസി മരിച്ചു

മസ്കറ്റ്: കടലില്‍ വീണ എട്ട് പ്രവാസികളിൽ ഒരാൾ മരിച്ചു. മസ്‌കറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചിലാണ് അപകടം. ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സിവില്‍ ഡിഫന്‍സ് ആന്‍റ് ആംബുലന്‍സ് വിഭാഗമാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നൽകിയത്. അപകടത്തില്‍പ്പെട്ടവര്‍ ഏഷ്യന്‍ രാജ്യക്കാരാണ്. ഇവരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.


‌യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഭവനസന്ദർശനം നടത്തി ഒഐസിസി കുവൈറ്റ് ആലപ്പുഴ

കുവൈറ്റ് സിറ്റി: യുഡിഎഫ് സ്ഥാനാർഥികളായ കെ.സി. വേണുഗോപാലിന്‍റെയും കൊടിക്കുന്നിൽ സുരേഷിന്‍റെയും വിജയത്തിനായി അബ്ബാസിയ മേഖലയിൽ ഭവനസന്ദർശനം നടത്തി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി. ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര തെരഞ്ഞെടുപ്പ് പ്രകടനപത്രിക നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഒരു വികാരമാണെന്നും ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാനും ജനാധിപത്യം നിലനിർത്താനും കോൺഗ്രസിനു മാത്രമേ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു മതേതര സർക്കാർ രാജ്യത്ത് വരണമെങ്കിൽ എല്ലാവരും യുഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് നൽകി വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഒഐസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് സാമുവേൽ ചാക്കോ,ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം, ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് വിപിൻ മങ്ങാട്ട്, ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, അലക്സ് മാനന്തവാടി, രജി കോരുത്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്‍റ് മനോജ് റോയ്, തോമസ് പള്ളിക്കൽ, ബിജി പള്ളിക്കൽ, ബിജു പാറയിൽ,ജസ്റ്റിൻ ജെയിംസ്, സുജിത് മുതുകുളം, സാബുതോമസ്, നൈനാൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.


ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു

മസ്‌കറ്റ്: ഒമാനിലെ നിസ്‌വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തൃശൂർ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇൽയാസ് എന്നിവരാണ് മരിച്ച മലയാളികൾ. ഈജിപ്ത് സ്വദേശിനി അമാനിയാണ് മരിച്ച മൂന്നാമത്തെയാൾ. മലയാളികളായ ഷേർലി ജാസ്മിൻ, മാളു മാത്യു എന്നീ നഴ്സുമാർക്കാണ് പരിക്കേറ്റത്. നിസ്‌വയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അഞ്ചംഗ സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെ മസ്‌കറ്റ് ഇബ്രി ഹൈവേയിലാണ് അപകടമുണ്ടായത്. നിസ്‌വ ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്‌സുമാരാണ് അപകടത്തിൽ പെട്ടത്. റോഡിന്‍റെ ഒരു ഭാഗം മുറിച്ച് കടന്ന് മറു ഭാഗത്തേക്ക് കടക്കാൻ കാത്തു നിൽക്കുകയായിരുന്ന ഇവരുടെ മേൽ പരസ്പരം കൂട്ടിയിടിച്ച രണ്ട് വാഹങ്ങൾ ഇടിച്ച് കയറുകയായിരുന്നു. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ഭിന്നശേഷി കുടുംബ സംഗമത്തിന് കൈത്താങ്ങായി കേളി

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കാളത്തോട് മഹല്ല് കമ്മിറ്റിയുടെയും സഹകരണത്തോടെ തൃശൂർ ജില്ലയിലെ ഡിഎഡബ്ല്യുഎഫ് ( ഡിഫ്രൻഡ്ലി ഏബിൽഡ് വെൽഫെയർ ഫെഡറേഷൻ) മണ്ണുത്തി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഭിന്നശേഷി സഹോദരങ്ങളുടെയും രക്ഷാകർത്താക്കളുടെയും കുടുംബ സംഗമം സാമൂഹ്യനീതി വകുപ്പുമന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം .എസ്. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിഎഡബ്ല്യുഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നായി മുന്നൂറോളം കുടുംബങ്ങൾ പങ്കെടുത്ത പരിപാടി സംഘടിപ്പിക്കുന്നതിന്ന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേളി മുഖ്യ പങ്കു വഹിച്ചു. കേളി കലാസാംസ്കാരിക വേദിയുടെ തൃശൂർ ജില്ലാ കോർഡിനേറ്റർ സുരേഷ് ചന്ദ്രൻ, കെ സി അഷറഫ്, കളത്തോട് മഹല്ല് കമ്മിറ്റി അംഗങ്ങളായ എൻഎസ് അഷറഫ്, സൈനുദ്ദീൻ മൗലവി, സംഘാടക സമിതി ജനറൽ കൺവീനർ സാജൻ പോൾ ട്രഷറർ കെ ഡി ജോഷി, പിവി ഗിരീഷ്, പ്രിയ മണികണ്ഠൻ ഡോ. സുരേഷ് എന്നിവർ സംസാരിച്ചു. കൺവീനർ കെ ബാലചന്ദ്രൻ സ്വാഗതവും ഡിഎഡബ്ല്യുഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സുധീഷ് ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.


ലോകസഭാ തെരഞ്ഞെടുപ്പ്: ഓവർസീസ് എൻസിപി കൺവൻഷൻ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ഓവർസീസ് എൻസിപി ദേശീയ നേതൃത്വം സൂം ആപ്ലിക്കേഷനിലൂടെ ഓൺലൈൻ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതു പക്ഷ ജനാധി പത്യ മുന്നണി സ്ഥാനാർഥികളുടെയും മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡിയുടേയും ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന്‍റെയും വിജയം ഉറപ്പാക്കുന്നതിനു വേണ്ടി ഒഎൻസിപി പ്രവർത്തകരേയും അവരുടെ കുടുംബാംഗങ്ങളേയും അണിനിരത്താനും, പ്രവാസികൾക്കിടയിൽ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച കൺവൻഷനിൽ എൻസിപിയുടേയും, ഒഎൻസിപിയുടേയും നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. എൻസിപി (എസ്) സംസ്ഥാന അധ്യക്ഷനും എക്സ് എംപിയുമായ പി.സി. ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ രാഷ്ട്രീയ കാര്യങ്ങൾ വിശദീകരിക്കുകയും ഇന്ത്യയിൽ മതേതര സർക്കാർ നിലവിൽ വരേണ്ട ആവശ്യകത യെക്കുറിച്ച് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. എൻസി പി( എസ് ) കേരള നിയമ സഭ കക്ഷി നേതാവും ഒഎൻസിപി രക്ഷാധികാരിയുമായ തോമസ് കെ.തോമസ്, ദേശീയ എൻസിപി (എസ്) വക്താവ് ഡോ. സീമ മാലിക് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ ഒഎൻസിപി നാഷണൽ സെക്രട്ടറി ജിയോ ടോമി, ബഹറിൻ ഒഎൻസി പ്രസിഡന്‍റ് സൽ എഫ് എം, ഒഎൻസിപി സൗദി കൺവീനർ ഷാ കായംകുളം ഒഎൻസി പി ഒമാൻ കൺവീനർ ഷാനവാസ്, എൻസിപി ഖത്തർ പ്രസിഡന്‍റ് ഷെരീഫ് കൽപ്പേനി, ഒഎൻസിപി കുവൈറ്റ് ജനറൽ സെക്രട്ടറി കെ.വി.അരുൾ രാജ്, വൈസ് പ്രസിഡന്‍റ് സണ്ണി മിറാൻഡ സ്റ്റേറ്റ് റീട്ടേണീസ് ഫോറം ഭാരവാഹികളായ ആർടിഎ ഖഫൂർ, സൈനുദ്ദീൻ എന്നിവരും സംസാരിച്ചു. ഒഎൻസിപി കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റ് ജീവ്സ് എരിഞ്ചേരി നന്ദി പറഞ്ഞു.


12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി

സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ സന ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്. പ്രേമകുമാരിക്കൊപ്പം പോയ സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാൻ അനുമതി ലഭിച്ചത്. 12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും നേരിൽ കാണുന്നത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി. ഗോത്രത്തലവൻമാരുമായുള്ള ചർച്ച നടക്കുന്നുണ്ട്. ഒപ്പം യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുൻനിർത്തിയുള്ള ചർച്ചകളും നടക്കുന്നുണ്ട്. എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ മകളെ കാണാൻ സാധിക്കുമെന്ന് കരുതിയില്ലെന്നും കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുവെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു. മകളെ കാണാൻ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയിൽ അധികൃതർക്ക് പ്രേമകുമാരി നന്ദിയും അറിയിച്ചു.


ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ

ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി ഫുജൈറ മുനിസിപ്പാലിറ്റി നടത്തുന്ന ക്ലീനിംഗ് ക്യാമ്പയിനിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ പങ്കാളിയായി. ഫുജൈറ അൽ ഹൈൽ പ്രദേശത്തെ ജനവാസ മേഖലയിലാണ് കൈരളിയുടെ അമ്പതിലധികം പ്രവർത്തകർ ശുചികരണ പ്രവർത്തനങ്ങൾ നടത്തിയത്. ജോലി സ്ഥലത്ത് നിന്ന് അവധിയെടുത്താണ് പലരും ക്യാമ്പയിനിൽ പങ്കെടുത്തത്. അധികൃതരുമായി സഹകരിച്ച് സഹായം ആവശ്യമായി വരുന്ന എല്ലായിടത്തും കൈരളിയുടെ പങ്കാളിത്തമുറപ്പ് വരുത്തുമെന്ന് ലോക കേരളസഭാംഗം സൈമൻ സാമുവേൽ പറഞ്ഞു.കേരളത്തിലെ മഹാപ്രളയത്തെ അതിജീവിച്ച മലയാളിയുടെ ഒരുമയും സ്നേഹവും കരുതലും പ്രവാസ ഭൂമികയിലും ആവർത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. കൈരളി രക്ഷാധികാരി സൈമൻ സാമുവേൽ, ലെനിൻ.ജി. കുഴിവേലി, വിത്സൺ പട്ടാഴി, സുധീർ തെക്കേക്കര, അഷറഫ് പിലാക്കൽ, വിഷ്ണു അജയ്, മനോജ്, ജയരാജ്, ജിജു ഐസക്ക്, അജിത്ത്, രജീഷ്, അബ്ദുൾ ഹഖ്, ജുനൈസ് ,ഷിബിൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അതേസമയം കൽബയിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും അവശ്യ വസ്തുക്കളും എത്തിച്ചു നൽകുന്ന പ്രവർത്തനം കൈരളി പ്രവർത്തകർ തുടരുകയാണ്.പ്രമോദ് പട്ടാന്നൂർ, പ്രിൻസ്, നബീൽ, നിയാസ്, ബാബു ബാലൻ എന്നിവർ കൽബയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ശുചികരണ ക്യാമ്പയിനിലും കൈരളി പ്രവർത്തകർ സജീവമായി ഉണ്ടാകുമെന്ന് കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ അറിയിച്ചു.


അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു

കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി നടത്തുന്ന തോമസ് ചാണ്ടി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വോളിബോൾ ടൂർണമെന്‍റ് ഏപ്രിൽ 26 രാവിലെ 6.30 മുതൽ കെഎസ്എസി വോളിബോൾ ഗ്രൗണ്ടിൽ (അബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂളിന് സമീപം) വച്ചു നടത്തപ്പെടുന്നു. വാശിയേറിയ മത്സരങ്ങൾ കാണുവാനും ആസ്വദിക്കുവാനും എല്ലാ വോളിബോൾ പ്രേമികളെയും അബ്ബാസിയ കെഎസ്എസി വോളിബാൾ ഗ്രൗണ്ടിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു. വിശദവിവരങ്ങൾക്ക് 99763871, 66659618, 98924602 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .


"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി

റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്. കേളി കലാസാംസ്കാരിക വേദിയുടെ 23ാം വാർഷികാഘോഷത്തി ഭാഗമായി മലാസ് ലുലു റൂഫ് അരീനയിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിർത്തി നടന്ന പരിപാടിയിൽ 357 പേർ ആദ്യ റൗണ്ടിൽ മാറ്റുരച്ചു. 16 ചോദ്യങ്ങളിൽ നിന്നും കൂടുതൽ മാർക്ക് നേടിയ ആറുപേരുമായാണ് ഫൈനൽ മത്സരം നടന്നത്. നിവ്യ ഷിംനേഷ്, രാജേഷ്, ഷമൽ രാജ്, നിബു വർഗ്ഗീസ്, ബഷീർ, അക്ബർ അലി എന്നിവരാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. കാതോർത്തും കൺപാർത്തും, ബേക്കേർസ് സ്ട്രീറ്റ്, പ്രവാസലോകം, ഗ്രാൻഡ് മാസ്റ്റർ സ്പെഷ്യൽ, മണിച്ചിത്രത്താഴ് എന്നിങ്ങനെ അഞ്ച് റൗണ്ടുകളായാണ് മത്സരം നടന്നത്. അത്യന്തം ആവേശവും ജിജ്ഞാസയും നിറഞ്ഞ മത്സരത്തിൽ കാണികളായെത്തിയ അയ്യായിരത്തോളം വരുന്ന ജനത നിശബ്ദരായി മത്സരാവസാനം വരെ വീക്ഷിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. ഓരോ റൗണ്ടുകൾ പിന്നിടുമ്പോഴും മത്സരാർഥികൾ ഒപ്പത്തിനൊപ്പം നീങ്ങിയത് കാണികളെ ആകാംക്ഷാഭരിതരാക്കി. ഫൈനൽ റൗണ്ടിൽ മാത്രം 90 പോയിന്‍റ് നേടി ആകെ 190 പോയിന്‍റ് കരസ്ഥമാക്കിയാണ് നിവ്യ വിജയ കിരീടം ചൂടിയത്. സ്കോർ കൈകാര്യം ചെയ്യുന്നതിനായി സതീഷ് കുമാർ വളവിൽ, പ്രിയ വിനോദ്, സീന സെബിൻ, രഞ്ചിനി സുരേഷ്, ഹാരിഫ ഫിറോസ്, അംന സെബിൻ, നാസർ കാരക്കുന്ന്, ഗിരീഷ് കുമാർ, ജോമോൻ സ്റ്റീഫൻ, കൃഷ്ണ കുമാർ എന്നിവർ പ്രവർത്തിച്ചു. വിജയിക്കും ഫൈനൽ മത്സരാർഥികൾക്കും മെമെന്‍റോയും സർട്ടിഫിക്കറ്റും കേളി സെക്രട്ടറി, പ്രസിഡന്‍റ്, ട്രഷറർ എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രാൻഡ് മാസ്റ്റർ കൈമാറി. കാഷ് പ്രൈസ് എംഎഫ്സി സെവന്‍റി കഫേ എംഡി സലാം ടിവിഎസ് നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.


അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്

റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത്തിന്‍റേയും ജനങ്ങളുടേതും എന്നു പറയുന്ന തെരഞ്ഞെടുപ്പ് ഇനി ഉണ്ടാകുമോ എന്ന തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നും ഒരോരുത്തരും വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കണമെന്നും ഡോ. ജി.എസ്. പ്രദീപ് റിയാദിൽ പറഞ്ഞു. കേളി കലാസാംസ്കാരിക വേദി നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ എല്ലാം തന്നെ വല്ലാതെ വിലക്കെടുക്കപ്പെട്ട കാലത്ത് ഓരോ മനുഷ്യനും സ്വയം മാധ്യമം ആകുകയും ആ മധ്യമങ്ങളോരോന്നും സ്വയം പ്രതിരോധം തീർക്കുക എന്നതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഗംഗയിലേക്ക് വലിച്ചെറിയപ്പെട്ട മെഡലുകളിലും, ഗൗരി ലങ്കേഷിന്‍റേയും നരേന്ദ്ര ധബോൽക്കറിന്‍റേയും ചോരയിലും തെരഞ്ഞെടുപ്പിന്‍റെ പ്രസക്തിയുണ്ട്. വരും തലമുറയിലെ കുട്ടികൾക്ക് ഇന്ത്യ എന്ന രാജ്യം ഉണ്ടായിരുന്നു എന്നത് കഥയായി പറഞ്ഞു കൊടുക്കേണ്ടി വരരുത്, അതിനായി ഈ തെരഞ്ഞെടുപ്പിൽ അമ്മമാർക്ക് വലിയ പങ്കുണ്ട്. പ്രവാസലോകത്താണെങ്കിലും തെരഞ്ഞെടുപ്പിന്‍റെ പ്രസക്തി കുടുംബ അകത്തളങ്ങളിലൂടെ പകർന്നു നൽകാൻ അമ്മമാർ ശ്രമിക്കണം. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ പ്രതീക്ഷയുടെ തുരുത്തായി കേരളം തിളങ്ങി നിൽക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ കേരളയുവതയുടെ സാമൂഹിക ഇടപെടൽ വായിച്ചറിയാൻ വിദേശ മാധ്യമങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മികച്ച ജനകീയ വികസന പ്രവർത്തനങ്ങൾ ഇന്ത്യൻ ജനത തൊട്ടറിഞ്ഞത് ഏറ്റവും കൂടുതൽ ഇടതുപക്ഷ എംപി മാർ പാർലിമെന്റിൽ ഉള്ളപ്പോഴായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിക്കൾക്ക് കൂടുതൽ തൊഴിൽ നൽകുന്നതും, പെൻഷൻ നൽകുന്നതുമായ ഏക സംസ്ഥാനം കേരളമാണ്. ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണയോഗത്തിൽ കേളി പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിക്ക് ആമുഖ പ്രസംഗം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിന്‍റ് സെക്രട്ടറി മധു ബാലുശ്ശേരി നന്ദിയും പറഞ്ഞു.


മഴക്കെടുതി: ദുരിതാശ്വാസത്തിൽ പങ്കാളികളായി കൈരളി ഫുജൈറയും

ഫുജൈറ: മഴക്കെടുതിയിൽ ദുരിതത്തിലകപ്പെട്ടവർക്ക് ആശ്വാസമൊരുക്കി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ. രാജ്യത്തിന്‍റെ കിഴക്കൻ തീരപ്രദേശങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ പ്രയാസമനുഭവിക്കുന്നവർക്ക് ഭക്ഷണവും വെള്ളവും ആവിശ്യമായ സഹായങ്ങളും എത്തിക്കുന്നതിനുള്ള പ്രവർത്തനം കൈരളി നടത്തി വരുന്നു. കൈരളി ഫുജൈറ ,കൽബ, ദിബ്ബ, കോർഫക്കാൻ എന്നി യൂണിറ്റിലെ പ്രവർത്തകരാണ് വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ കൽബയിൽ മഴകെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമൊരുക്കുന്നത്. ദിവസവും 350 ലധികം പേർക്ക് ഭക്ഷണവും വെള്ളവും അവശ്യ വസ്തുക്കളും എത്തിക്കുവാൻ കഴിയുന്നുണ്ടന്നും തുടർന്നും കൈരളി ഒപ്പമുണ്ടാകുമെന്നും ലോക കേരള സഭാംഗമായ സൈമൻ സാമുവേൽ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒട്ടേറെ സ്ഥാപനങ്ങളും വ്യക്തികളും കുടുംബങ്ങളും കൈരളിയോട് സഹകരിക്കുന്നുണ്ടന്നും അവർക്ക് നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. കൈരളി രക്ഷാധികാരി സൈമൻ സാമുവേൽ, സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, ലെനിൻ ജി. കുഴിവേലി ,വിത്സൺ പട്ടാഴി,യൂണിറ്റ് ഭാരവാഹികളായ സുധീർ തെക്കേക്കര , പ്രിൻസ് , റഷീദ്, സുനിൽ, ജിസ്റ്റാ ജോർജ്, നബീൽ, അബ്ദുൾ ഹഖ് ,നമിത പ്രമോദ് , ജയരാജ്, അജിത്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ദുരിതബാധിതരെ സഹായിക്കാനായി പൂർണ സമയ ഹെൽപ്പ് ഡെസ്ക്കും കൈരളിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. സഹായം ആവിശ്യമുള്ളവർക്കും സഹായിക്കുവാൻ താൽപര്യം ഉള്ളവർക്കും കൈരളി ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.


ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ

തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ. ഇതുവരെ അഞ്ച് ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ പ്രവാസി വോട്ടർമാർ നാട്ടിൽ എത്തിക്കഴിഞ്ഞു. യുഎഇയിലെ ദുബായി, അബുദാബി, അജ്മാൻ, റാസൽഖൈമ, ഷാർജ എന്നീ എമിറേറ്റ്സുകളിൽനിന്നും ഖത്തർ, സൗദ്യ അറേബ്യ എന്നീ നാടുകളിൽ നിന്നുമാണ് പ്രവാസികൾ വോട്ട് രേഖപ്പെടുത്താനായി കൂടുതലായി എത്തിയത്. യുഡിഎഫ്  എൽഡിഎഫ് മുന്നണികളുടെ സാംസ്കാരിക സന്നദ്ധ സംഘടനകളാണ് ചാർട്ടേർഡ് വിമാനങ്ങളിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം നടന്ന ഉടൻ തന്നെ പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ ഇരുമുന്നണികളും ആരംഭിച്ചിരുന്നു. സ്വന്തമായ നിലയിൽ നേരത്തെത്തന്നെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളും ഏറെയാണ്. ഓരോ സ്ഥാപനങ്ങളിലയും ജീവനക്കാരായ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരുന്നതിനായി ലീവ് ലഭ്യമാക്കാൻ പോലും ഇരുമുന്നണികളിലെയും നേതാക്കൾ ഇടപെട്ടിരുന്നു. വടകര മണ്ഡലത്തിൽ മാത്രം 20,000 പ്രവാസികൾ വോട്ട് രേഖപ്പെടുത്താൻ എത്തുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സൂപ്പർ മാർക്കറ്റുകളിലും മറ്റും ചെറിയ ശന്പളത്തിന് ജോലി ചെയ്യുന്ന പ്രവാസി വോട്ടർമാർക്ക് വിവിധ സന്നദ്ധസംഘടനകളാണ് നാട്ടിലേക്ക് വരുന്നതിന് വിമാന ടിക്കറ്റ് നൽകുന്നത്. യുഎഇയിലെ മഴവെള്ളക്കെടുതികൾക്കിടയിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരാൻ വെമ്പൽ കൊള്ളുന്ന പ്രവാസികളെ അത്ഭുതത്തോടെയാണ് അറബികൾ ഉൾപ്പെടെയുള്ളവർ കാണുന്നതെന്നു പറയുന്നു. യുഎഇയിലെ ഏഴ് എമിറേറ്റ്സിലുമായി ഇരുനൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരുണ്ട്. പല രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പൗരന്മാർ താമസിക്കുന്ന രാജ്യത്തെ എംബസികളിൽ വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കാറുണ്ട്. എന്നാൽ, ഇന്ത്യയിൽനിന്നുള്ള പൗരന്മാർക്ക് ഈ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല. ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ് ഇപ്പോൾ പ്രവാസികളായി അറബ് രാജ്യങ്ങളിൽ ഉള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളും വോട്ട് രേഖപ്പെടുത്തുന്നതിനായി നാട്ടിലേക്ക് എത്തുന്നുണ്ട്. കർണാടക, തമിഴ്നാട്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ വോട്ടർമാർ വോട്ട് രേഖപ്പെടുത്താനായി നാട്ടിലേക്ക് എത്തുന്നത്. മുംബൈ ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിൽനിന്നും വോട്ടർമാരെ നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്.


വെള്ളപ്പൊക്കം: യുഎഇയിൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കും

അബുദാബി: കഴിഞ്ഞയാഴ്ചത്തെ റിക്കാർഡ് മഴയെത്തുടർന്ന് യുഎഇയിലെ മോട്ടോർ, പ്രോപ്പർട്ടി ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കുമെന്നു റിപ്പോർട്ട്. കഴിഞ്ഞ 16ന് യുഎഇയിൽ ഒറ്റ ദിവസം കൊണ്ട് ഒരു വർഷത്തെ മഴയാണു ലഭിച്ചത്. വെള്ളപ്പൊക്കത്തെത്തുടർന്നു പല വാഹനയാത്രികരും തങ്ങളുടെ വാഹനങ്ങൾ തെരുവുകളിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായി. മഴവെള്ളം താമസക്കാരുടെ വീടുകളിലേക്ക് ഇരച്ചുകയറുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. വെള്ളപ്പൊക്കം കണക്കിലെടുത്ത് മോട്ടോർ പോളിസികൾക്കായി റൗണ്ട് നിരക്ക് വർധന പ്രതീക്ഷിക്കുന്നതായി എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗിന്‍റെ റിപ്പോർട്ടിൽ പറയുന്നു.


കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി. യൂസുഫ് ബിൻ ഈസ അൽ മുല്ല എന്നയാളെ മാരകായുധങ്ങൾകൊണ്ട് ആക്രമിക്കുകയും മുറിവേൽപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രവാസിയായ ശ്രീലങ്കൻ സ്വദേശിയുടെ വധശിക്ഷയാണു സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ നടപ്പിലാക്കിയത്. വിചാരണക്കോടതിയും തുടർന്ന് അപ്പീൽ കോടതികളും പരമോന്നത നീതിപീഠവും ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകാൻ തയാറാകത്തിനെത്തുടർന്നു കോടതി ഉത്തരവ് നടപ്പിലാക്കാൻ രാജവിജ്ഞാപനമിറങ്ങി. മറ്റൊരു കേസിൽ തീവ്രവാദ സംഘടനകളുമായി ചേർന്ന് രാജ്യദ്രോഹ പ്രവർത്തനങ്ങളിലേർപ്പെട്ടതിന് സൗദി സ്വദേശിയെയും വധശിക്ഷയ്ക്ക് വിധേയനാക്കി. അബ്ദുറഹ്‌മാൻ ബിൻ സയർ ബിൻ അബ്ദുല്ല അൽഷമ്മരിയുടെ വധശിക്ഷയാണ് റിയാദിൽ നടപ്പിലാക്കിയത്.


അജ്പാക് റിഗായ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

കുവൈറ്റ്‌ സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ റിഗായ് യൂണിറ്റ് രൂപീകരിച്ചു. അജ്പാക് ഏരിയ കമ്മിറ്റികളുടെ ചുമതല ഉള്ള വൈസ് പ്രസിഡന്‍റ് അശോകൻ വെൺമണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ രക്ഷാധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ, ചെയർമാൻ രാജീവ്‌ നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ്‌ ചമ്പക്കുളം, മനോജ് പരിമണം, അനിൽ വള്ളികുന്നം, മാത്യു ചെന്നിത്തല, ബിനോയ്‌ ചന്ദ്രൻ, രാഹുൽ ദേവ്, ഹരി പത്തിയൂർ, സിഞ്ചു ഫ്രാൻസിസ്, വി.എ. വിനോദ്, വിബിൻ ജിബിൻ, ജോൺസൺ ടി. ജോൺ, ബൈജു, മനോജ് കുമാർ, കെ. ശ്രീരാജ്, കെ. സുരേഷ് കുമാർ, ഷിബു ജോൺ വർഗീസ്, ആശ എബി സാമൂവൽ, സുലൈബത്ത് ബീവി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ റിഗയ് ഏരിയ കമ്മിറ്റി ജോയിന്‍റ് കൺവീനർമാരായി രാജേഷ് കുമാർ, വി.എ. വിനോദ്, മനോജ്, നിജു കരിമ്പനക്കൽ എന്നിവരെ തെരഞ്ഞെടുത്തു. റിഗയ് ഏരിയ കമ്മിറ്റി കൺവീനർ എബി സാമുവൽ സ്വാഗതം പറഞ്ഞ യോഗത്തിൽ യൂണിറ്റ് ജോയിന്‍റ് കൺവീനർ രാജേഷ് കുമാർ നന്ദി പറഞ്ഞു.


നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി

സന: നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി. ഉച്ചയ്ക്കു ശേഷം ജയിലിലെത്താൻ അധികൃതരുടെ നിർദേശം ലഭിച്ചതായാണ് വിവരം. 11 വർഷത്തിനു ശേഷാണ് നിമിഷപ്രിയയും അമ്മയും തമ്മിൽ കാണുന്നത്. 20 നാണ് വീസ നടപടികൾ പൂർത്തിയാക്കി പ്രേമകുമാരി യമനിലേക്ക് യാത്ര തിരിച്ചത്. കൊല്ലപ്പെട്ട യമൻ പൗരന്‍റെ കുടുംബത്തെ നേരിൽക്കണ്ടു ശിക്ഷയിളവ് നേടാനാണ് എംബസി വഴിയുള്ള ശ്രമം. ഇയാളുടെ കുടുംബം ആനുവദിച്ചാൽ മാത്രമാണ് ഇനി നിമിഷപ്രിയയ്ക്ക് വധശിക്ഷയിൽനിന്നു മോചനം ലഭിക്കൂ.


ബോജിയുടെ കുടുംബത്തിന് കൈത്താങ്ങായി കെപിഎ

ബഹറിൻ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിനിന്‍റെ ജില്ലാ കമ്മിറ്റി അംഗവും ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്‍റും കെപിഎ ക്രിക്കറ്റ് ക്ലബായ കെപിഎ ടസ്കേഴ്സിന്‍റെ വൈസ് ക്യാപ്റ്റനുമായിരുന്ന ബോജി രാജന്‍റെ അകാല നിര്യാണത്തിൽ അനാഥരായ കുടുംബത്തിന് കൊല്ലം പ്രവാസി അസോസിയേഷൻ ആശ്രിതസാന്ത്വന ധനസഹായം കൈമാറി. കെപിഎ സമാഹരിച്ച ധനസഹായവും ബോജിയുടെ സുഹൃത്തുക്കൾ സമാഹരിച്ച തുകയും ചേർത്ത് ബോജിയുടെ മകളുടെ പേരിൽ 10 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നല്‍കിയ രേഖ കെപിഎ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തില്‍ വച്ച് കെപിഎ പ്രസിഡന്‍റ് നിസാർ കൊല്ലം രക്ഷാധികാരി പ്രിൻസ് നടരാജന് കൈമാറി. ചടങ്ങില്‍ ബഹറിൻ പാർലമെന്‍റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, മറ്റു രക്ഷാധികാരികളായ ചന്ദ്രബോസ്, ബിനോജ് മാത്യു, ബിജു മലയിൽ, സെക്രട്ടറിയറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, രാജ് കൃഷ്ണൻ, കിഷോർ കുമാർ, സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, ബിനു കുണ്ടറ, ബോജിയുടെ സുഹൃത്ത്‌ പ്രവീണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


നിമിഷപ്രിയയുടെ അമ്മ സനയിലെത്തി; ദയാധനം സംബന്ധിച്ച ചർച്ച ഉടൻ

സന: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ നേരിട്ട് കാണാൻ അമ്മ പ്രേമകുമാരിയും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോമും സനയിലെത്തി. ഉ‌ടൻതന്നെ ജയിലിൽ എത്തി നിമിഷപ്രിയയെ കാണാൻ ശ്രമിക്കുമെന്നാണ് വിവരം. നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് ഗോത്രത്തലവൻമാരുമായി ചർച്ച നടത്താൻ എല്ലാ തയാറെടുപ്പുകളും നടത്തിയെന്നും യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുന്നിൽ നിർത്തി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഇരുവരും അറിയിച്ചു. നിമിഷപ്രിയയെ ജയിലില്‍ സന്ദര്‍ശിച്ചശേഷം മോചനത്തിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ശ്രമം. കഴിഞ്ഞദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷപ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ദയാധനം സംബന്ധിച്ച ചർച്ചകളും ഉടൻ നടത്തും. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്‍റെ അനുമതി ലഭിച്ചാല്‍ നിമിഷപ്രിയയെ മോചിപ്പിക്കാനാകും.


എയർ അറേബ്യയുടെ പ്രത്യേക ഓഫർ; ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്

ഷാർജ: ഗൾഫ് മേഖലയിലേക്ക് ചെലവു കുറ‌ഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനിയായ എയർ അറേബ്യ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. സൂപ്പർ സീറ്റ് സെയിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഡിസ്കൗണ്ട് ഓഫറിലൂടെ കമ്പനിയുടെ സർവീസ് ശൃംഖലയിൽ ഉടനീളം ഒന്നര ലക്ഷം ടിക്കറ്റുകൾ വിൽക്കും. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങളിൽനിന്നു ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് 5,677 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്നു കമ്പനി അറിയിച്ചു. മേയ് അഞ്ച് വരെ ഇപ്പോഴത്തെ ഓഫർ പ്രയോജനപ്പെടുത്തി ടിക്കറ്റുകളെടുക്കാം. 2024 ഒക്ടോബർ 27 മുതൽ അടുത്ത വർഷം മാർച്ച് 29 വരെയുള്ള കാലയളവിലേക്കു യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകളാണ് ഇങ്ങനെ സ്വന്തമാക്കാൻ സാധിക്കുക.


രാജു സഖറിയയുടെ ഓർമകളുമായി അനുസ്മരണ യോഗം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിന്‍റെ ഹാർഡ്കോർ അംഗവും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന രാജു സഖറിയാസിന്‍റെ ഓർമകളുമായി തനിമ കുവൈറ്റ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. കുവൈറ്റിലെ കല, സാഹിത്യ,സാംസ്കാരിക രാഷ്ട്രീയ, കായിക, ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്തു. തനിമ സീനിയർ ഹാർഡ് കോർ അംഗം ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജി വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാബുജി ബത്തേരി സ്വാഗതം ആശംസിച്ചു. ബിഇസി എക്സ്ചേഞ്ച് സിഇഒ മാത്യൂസ് വർഗീസ്, ചെസിൽ രാമപുരം, ടോമി സിറിയക്, ബോബി ജോർജ്, മുരളി എസ്.പണിക്കർ, തോമസ്‌ മാത്യു കടവിൽ, ജയൻ ഹൈടെക്ക്‌, ഹമീദ്‌ കേളോത്ത്‌, കൃഷ്ണൻ കടലുണ്ടി, ഫിറോസ്‌ ഹമീദ്‌, സിജോ കുര്യൻ, ജയേഷ് കുമാർ, റോയ്‌ ആൻഡ്രൂസ്‌, സക്കീർ പുതുനഗരം തുടങ്ങിയവർ രാജു സഖറിയയുമായുള്ള ഓർമകൾ പങ്കുവയ്ക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഡി.കെ. ദിലീപ് പരിപാടികൾ ഏകോപിപ്പിക്കുകയും ഹബീബുള്ള മുറ്റീച്ചൂർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.


ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികൾക്കായി ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒട്ടേറെ മികച്ച ഭാഷകരരെയും നേതാക്കളെയും വാർത്തെടുതുകൊണ്ടിരിക്കുന്ന ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്‍റെ നാലാമത് പ്രസംഗ മത്സരമാണ് "സർഗസയാഹ്നം 2014'. 18 വയസിന് മുകളിലുള്ള കുവൈറ്റിലുള്ളവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യം ആയിരിക്കും. മേയ് 10 വൈകുന്നേരം നാലു മുതൽ അബാസിയ സാരഥി ഹാളിലായിരിക്കും മത്സരം. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 30ന് മുമ്പായി പേരുകൾ നൽകേണ്ടതാണ്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവരെ സാക്ഷ്യപത്രവും ട്രോഫിയും നൽകിയും മറ്റ് മത്സരാർഥികളെ സാക്ഷ്യപത്രം നൽകിയും ആദരിക്കുന്നതാണ്. അംഗങ്ങളുടെ വ്യക്തിത്വവികസനവും നേതൃപാടവവും പ്രഭാഷണ കലയും വളർത്തുവാൻ ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്‍റർനാഷണലിലെ കുവൈറ്റിലെ ഏക മലയാളം ക്ലബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് . മത്സരത്തിൽ പങ്കെടുക്കുവാൻ https://docs.google.com/forms/d/e/1FAIpQLSfc8yk2hMrtb3BR_4YThfLfNoPu_sBg9s_5lFfDxWThzg/viewform എന്ന ഗൂഗിൽ ഫോമിൽ റജിസ്റ്റർ ചെയ്യുക. വിശദ വിവരങ്ങൾക്ക് 66087125, 99284766 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു

കൊച്ചി: യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്‍റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ പ്രേമകുമാരി. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക് യാത്ര തിരിച്ചത്. മുംബൈ വഴിയാണ് യാത്ര. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്‌ക്കൊപ്പമുണ്ട്. ജയിലിലെത്തി നിമിഷയെ കാണാനാകുമെന്നാണ് പ്രതീക്ഷ. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരേ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുള്‍മഹ്ദിന്‍റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്‍റെ വാദം. ഇതിനായുള്ള ചര്‍ച്ചക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനിലേക്ക് പോകുന്നത്. പ്രേമകുമാരിയെ യാത്രയാക്കാനായി നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമിയും മകള്‍ മിഷേലും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു.


മിഡില്‍ ഈസ്റ്റ് സംഘർഷം; എണ്ണവില കുതിക്കുന്നു

ബെര്‍ലിന്‍: ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. എണ്ണവില ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും വലിയ ആശങ്കയാണ് കാണിക്കുന്നത്. ഇറാൻ ഇസ്രയേൽ ആക്രമണമാണ് ഇതിനു കാരണം. വെള്ളിയാഴ്ച രാവിലെ ഒരു ബാരല്‍ (159 ലിറ്റര്‍) ബ്രെന്‍റ് ഓയിലിന്‍റെ വില 88.66 യുഎസ് ഡോളറായിരുന്നു. ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ 1.55 ഡോളര്‍ കൂടുതലായിരുന്നു. സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കില്‍, ഒരു ബാരല്‍ ബ്രെന്‍റ് ഓയിലിന്‍റെ വില 190 ഡോളറായി ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.


ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന്ത്യയിലെ ഇറാൻ സ്ഥാനപതി. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്‍റേതായിരിക്കുമെന്നും സ്ഥാനപതി വ്യക്തമാക്കി. 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ കോട്ടയം കൊടുങ്ങൂർ സ്വദേശി മലയാളി യുവതി ആൻ ടെസ ജേക്കബിനെ വിട്ടയച്ചിരുന്നു. ഇവർ ഇന്നലെ വീട്ടിലെത്തി. ബാക്കിയുള്ള 16 പേരിൽ മൂന്നു മലയാളികൾ കൂടിയുണ്ട്. വയനാട് സ്വദേശി പി.വി. ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികള്‍. ആകെ 25 ജീവനക്കാരാണു കപ്പലിലുള്ളത്. ഫിലിപ്പൈൻസ്, പാക്കിസ്ഥാൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.


പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്

മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന മേയ് ഫെസ്റ്റിന്‍റെ ഭാഗമായി ബാഡ്മിന്‍റൺ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. മേയ് ഒന്ന് രാവിലെ ആറു മുതൽ നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ട്രോഫിയും കാഷ് പ്രൈസും ഉണ്ടായിരിക്കുമെന്ന് പ്രവാസി വെൽഫെയർ കായിക വിഭാഗം സെക്രട്ടറി ഷാഹുൽ വെന്നിയൂർ അറിയിച്ചു. ലെവൽ വൺ, ലെവൽ ടു തരത്തിലാണ് ടൂർണമെന്‍റ് നടക്കുന്നത്. പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും 33997989, 32051159 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. രജിസ്ട്രേഷൻ ലിങ്ക്: https://form.jotform.com/241065544167456


ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല

നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തിയില്ല. നെടുമ്പാശേരിയിൽനിന്നുള്ള അഞ്ച് സർവീസുകൾ വെള്ളിയാഴ്ച റദ്ദാക്കി. രണ്ട് വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്. വ്യാഴാഴ്ച പുലർച്ചെ 2.45ന് നെടുമ്പാശേരിയിൽ എത്തേണ്ട ദോഹയിൽനിന്നുള്ള ഇൻഡിഗോ വിമാനവും 3.15ന് എത്തേണ്ട ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനവും വൈകിട്ട് 5.05ന് ദുബായിയിൽനിന്ന് എത്തേണ്ട ഇൻഡിഗോ വിമാനവുമാണ് സർവീസ് റദ്ദാക്കിയത്. കൂടാതെ, വ്യാഴാഴ്ച പുലർച്ചെ നെടുമ്പാശേരിയിൽനിന്നു പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും 4.05ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. വ്യാഴാഴ്ച വൈകിട്ട് 5.55ന് എത്തേണ്ട ദുബായി‌യിൽനിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം വെള്ളിയാഴ്ച രാവിലെ 7.30നാണ് എത്തുക. വ്യാഴാഴ്ച രാത്രി 10.30ന് ഇവിടെനിന്ന് ദുബായിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വെള്ളിയാഴ്ച രാവിലെ 8.30ന് യാത്രതിരിക്കും.


നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; ദയാധനം സംബന്ധിച്ച് ചർച്ച ന‌ടത്തും

ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് പോകും. ഡൽഹി ഹൈക്കോടതിയുടെ അനുമതിയോടെയാണ് യാത്ര. കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബവുമായി ദയാധനം സംബന്ധിച്ച് പ്രേമകുമാരി ചര്‍ച്ച നടത്തുമെന്നും അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. യെമനില്‍ ബിസിനസ് ചെയ്യുന്ന സാമുവല്‍ ജെറോമും അവരുടെ ഒപ്പം ഉണ്ടാകും. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ലാണ് കൊല്ലപ്പെട്ടത്. കേസിൽ നിമിഷപ്രിയയെ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചു. പിന്നീട് യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വിധി ശരിവച്ചു. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബത്തിന് ദയാധനം നൽകുന്നതിനായി ആദ്യഘട്ടത്തിൽ നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല.


ദുബായി വിമാനത്താവളം ഭാഗികമായി തുറന്നു

ദുബായി: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണ നിലയിലായില്ല. വെള്ളപ്പൊക്കത്തിൽ ഒമാനിൽ 20 പേരും യുഎഇയിൽ നാലുപേരും മരിച്ചു. ദുബായി വിമാനത്താവളം ഭാഗികമായി പ്രവർത്തനം ആരംഭിച്ചെങ്കിലും ഇപ്പോഴും പലഭാഗങ്ങളും വെള്ളത്തിലാണെന്നാണ് റിപ്പോർട്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിന് യാത്രക്കാരാണു വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. വിദേശ വിമാനക്കന്പനികൾ ഉപയോഗിക്കുന്ന ടെർമിനൽ 1ൽ വിമാനങ്ങൾ ഇറങ്ങാൻ തുടങ്ങിയെങ്കിലും പുറത്തേക്കുള്ള വിമാന സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. ബുധനാഴ്ച 300ഓളം വിമാനങ്ങൾ റദ്ദാക്കുകയും നൂറുകണക്കിനു വിമാനങ്ങൾ വൈകുകയും ചെയ്തു. എമിറേറ്റ്സിനും ഫ്ളൈ ദുബായിയും ചെക്ക്ഇൻ തുറന്നതായി അറിയിച്ചു. ചെക്ക് ഇൻ ചെയ്യാൻ ധാരാളം യാത്രക്കാർ കാത്തിരിക്കുന്നതിനാൽ കാലതാമസം ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കാരണം റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം യുഎഇയിൽ രേഖപ്പെടുത്തിയത്. രാജ്യത്തിന്‍റെ ഏതാനും ഭാഗങ്ങളിൽ 250 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചു.


ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു

നെടുമ്പാശേരി: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി മോചിതയായി നാട്ടിൽ മടങ്ങിയെത്തി. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ദോഹയില്‍ നിന്നുള്ള വിമാനത്തിൽ നെടുമ്പാശേരിയില്‍ എത്തിയത്. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു. ഒരുവർഷം മുന്പാണ് ആൻ ടെസ മുംബൈയിലെ എംഎസ്‌സി ഷിപ്പിംഗ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്‍റെ ഭാഗമായി ഒന്പത് മാസം മുന്പാണ് ഈ കപ്പലിൽ എത്തിയത്. മോചനം സാധ്യമായതില്‍ എല്ലാവരോടും നന്ദിയുണ്ട്. കപ്പലില്‍ മോശം അനുഭവമുണ്ടായില്ല. മാന്യമായ പെരുമാറ്റമാണ് ഉണ്ടായത്. കപ്പല്‍ പിടിച്ചെടുത്ത വേളയില്‍ ആദ്യം ഭയന്നിരുന്നു. ഭക്ഷണവും കുടിവെള്ളവും എല്ലാം ലഭ്യമായിരുന്നു. വീട്ടില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും സ്ത്രീ എന്ന പരിഗണന തനിക്ക് ലഭിച്ചിരുന്നു. അതാണ് മോചനം വേഗത്തിലായതെന്നും വീട്ടിലെത്തിയ ശേഷം ആന്‍ ടെസ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ‘‘ടെഹ്‌റാനിലെ ഇന്ത്യൻ മിഷന്‍റെയും ഇറാൻ സർക്കാരിന്‍റെയും യോജിച്ച ശ്രമങ്ങളോടെ ചരക്കുകപ്പലായ എംഎസ്‌സി ഏരീസിലെ ഇന്ത്യൻ ക്രൂ അംഗങ്ങളിലൊരാളായ കേരളത്തിലെ തൃശൂരിൽനിന്നുള്ള ഇന്ത്യൻ ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫ് സുരക്ഷിതമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി‌’’ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. ടെഹ്‌റാനിലെ ഇന്ത്യൻ ദൗത്യം തുടരുകയാണെന്നും ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആൻ‌ ടെസയെക്കൂടാതെ സെക്കൻഡ് ഓഫീസർ വയനാട് മാനന്തവാടി സ്വദേശി പി.വി. ധനേഷ് (32), സെക്കൻഡ് എൻജിനിയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് (31), തേഡ് എൻജിനിയറായ പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികൾ.


ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്‍റെ 41ാമത് ഔട്ട്‌ലെറ്റ് ഷാബിൽ പ്രവർത്തനം ആരംഭിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ 41ാമത് സ്റ്റോർ ഷാബിൽ പ്രവർത്തനം ആരംഭിച്ചു. ജാസിം ഖാമിസ് അൽ ഷറാഹ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. ഗ്രാൻഡ് ഹൈപ്പർ റീജണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, സിഒഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുല്ല, ബദർ അൽ സാലേഹ് തുടങ്ങിയവരും മറ്റു മാനേജ്മെന്‍റ് പ്രതിനിധികളും സന്നിഹിതരായിരുന്നു. പഴങ്ങൾ, പച്ചക്കറികൾ, മാംസങ്ങൾ, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി ഉത്പന്നങ്ങൾ പുതിയ ഔട്ട്‌ലെ റ്റിൽ ലഭ്യമാണ്. വളരെ ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയാറാക്കുന്ന ഇൻഹൗസ് ബേക്കറിയും ഫുഡ് കോർട്ടും പുതിയ സ്റ്റോറിന്‍റെ സവിശേഷതയാണ്. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി ഉപഭോക്താക്കളുടെ അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ സ്റ്റോറിൽ മികച്ച വിലയിൽ ലഭ്യമാണ്. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ഉപഭോക്താക്കളോടും സ്റ്റാഫ് അംഗങ്ങളോടും മാനേജ്മെൻറ് നന്ദി രേഖപ്പെടുത്തി. ഉപഭോക്താക്കൾക്ക് മികച്ച സേവനവും മിതമായ വിലയും നൽകാൻ ഗ്രാൻഡ് മാനേജ്മെന്‍റ് പ്രതിജ്ഞാബദ്ധമാണന്നും അധികൃതർ കൂട്ടിച്ചേർത്തു. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്‍റെ സാന്നിധ്യമുണ്ടാകണമെന്ന കാഴ്ചപ്പാടുമായാണ് പുതിയ സ്റ്റോർ തുറക്കുന്നതെന്ന് ഗ്രാൻഡ് കുവൈറ്റ് റീജണൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു. വളർച്ചയും വിജയവും കൈവരിക്കാൻ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനെ പ്രാപ്തമാക്കിയ ഉപഭോക്താക്കളുടെയും കുവൈറ്റ് അധികൃതരുടെയും പിന്തുണയിൽ കൃതജ്ഞനാണെന്നും അദ്ദേഹം പറഞ്ഞു.


51,000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി

റിയാദ്: 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീട്ടിലെത്തിയത് ജീവനറ്റ ശരീരവുമായി. അൽഖർജിലെ സാബയിൽ എത്തിയ പീറ്റർ ആദ്യ ഒരു വർഷം ഡ്രൈവറായി ജോലി ചെയ്യുകയും പിന്നീട് സ്പോൺസർഷിപ്പ് മാറി സ്പെയർ പാർട്സ് കച്ചവടം ആരംഭിക്കുകയായിരുന്നു. ആവശ്യമായത്ര സാമ്പത്തികം കൈയിൽ കരുതാതെ ആരംഭിച്ച കച്ചവടത്തിലേക്ക് നിശ്ചിത ലാഭം നൽകാമെന്ന കരാറിൽ മറ്റൊരു സ്വദേശി പൗരൻ മുതൽ മുടക്കി. എന്നാൽ ഉദ്ദേശിച്ച കച്ചവടം നടക്കാത്തതിനാൽ തന്നെ ബിസിനസ് പങ്കാളിയുടെ വിഹിതം നൽകിപോരുകയും സ്ഥാപനത്തിലേക്ക് മറ്റുള്ളവരിൽ നിന്നും വായ്പ വാങ്ങി കച്ചവടം മുന്നോട്ട് കൊണ്ടുപോവുകയുമായിരുന്നു പീറ്റർ ചെയ്തിരുന്നത്. നിത്യ ബാധ്യതക്കാരനായതിനാൽ തന്നെ നാട്ടിൽ പോകുന്നതിനെ കുറിച്ചു ചിന്തിക്കാൻ പോലും പീറ്റർക്ക് ആയിരുന്നില്ല. പന്ത്രണ്ട് വർഷങ്ങളോളം ഇത്തരത്തിൽ കൊണ്ടുപോയ കച്ചവടം അനിവാര്യമായ പതനത്തിലേക്ക് പതിച്ചു. സ്ഥാപനം അടച്ചു പൂട്ടുകയും പീറ്റർക്ക് മേൽ പങ്കാളി 51000 റിയാലിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. തുടർന്ന് വീണ്ടും ഡ്രൈവറായി തന്നെ ജോലി ആരംഭിച്ചെങ്കിലും ഇക്കാമയോ മറ്റു നിയമപ്രകാരമുള്ള രേഖകളോ ശരിയാക്കാൻ പീറ്റർക്ക് സാധിച്ചില്ല. ഇത്തരത്തിൽ14 വർഷം പിന്നിട്ടപ്പോഴാണ് നാട്ടിൽ പോകാനുള്ള ആഗ്രഹം വരുന്നതും സാമൂഹ്യ പ്രവർത്തകർ വഴി ഇന്ത്യൻ എംബസിയെ സമീപിക്കുന്നതും. പങ്കാളി നൽകിയ കേസ് പിൻവലിക്കാതെ എക്സിറ്റ് നൽകാനാവിലെന്ന തിരിച്ചറിവിൽ നാടണയാനുള്ള ശ്രമം ഉപേക്ഷിക്കുകയും മറ്റ് ജോലികളിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഹൃദയാഘാതം സംഭവിക്കുന്നതും മരണമടയുന്നതും. അൽഖർജ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതശരീരത്തെ കുറിച്ച് ആശുപത്രി അധികൃതർ ഖർജ് പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം വൈസ് ചെയ്ർമാൻ നാസർ പൊന്നാനി മുഖേന ഇന്ത്യൻ എംബസിയിൽ വിവരം അറിയിക്കുകയുമായിരുന്നു. ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന്ന് എംബസി നാസർ പൊന്നാനിയെ ചുമതല പെടുത്തി. മൃതശരീരം നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചപ്പോഴാണ് കേസ് നൽകിയിരിക്കുന്ന വിവരങ്ങൾ അറിയുന്നത്. തുടർന്ന് കേസ് നൽകിയ സ്വദേശിയുമായി എംബസിയും അൽഖർജ് പോലീസ് മേധാവിയും ബന്ധപെട്ടെങ്കിലും അദ്ദേഹം വിട്ടുവീഴ്ചക്ക് തയാറായിരുന്നില്ല. തുടർന്ന് നാസർ പൊന്നാനി അമീർ കോർട്ടിനെയും ഉയർന്ന കോടതിയെയും സമീപിച്ചു. കോടതി സ്വദേശിയെ വിളിച്ചു വരുത്തിയെങ്കിലും 35,000 റിയാൽ നൽകിയാൽ മാത്രം കേസ് പിൻവലിക്കാമെന്നായി. ഇത്രയും തുക നൽകാൻ വീട്ടുകാർക്ക് കഴിയില്ലെന്ന് അറിയിച്ചു. ഇതിനിടയിൽ നിയമകുരുക്കിൽ പെട്ട് രണ്ടു മാസം പിന്നിട്ടിരിന്നു. തുടർന്ന് അൽഖർജ് പോലിസ് മേധാവി അറിയിച്ചതിനെ തുടർന്ന് എയർപോർട്ടിൽ നിന്നും മൃതശരീരങ്ങൾക്ക് എക്സിറ്റ് നൽകുന്ന സംവിധാനത്തിൽ എക്സിറ്റ് വാങ്ങിയെടുക്കുകയും പീറ്ററിന്‍റെ മൃതശരീരം നാട്ടിലേക്ക് അയക്കുകയും ചെയ്തു. നാട്ടിലെത്തിച്ച പീറ്ററുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. പ്രതിബന്ധങ്ങളെ തരണം ചെയ്ത് പീറ്ററുടെ മൃതശരീരം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടത്തിയ ഇന്ത്യൻ എംബസിക്കും കേളി വോളണ്ടിയർ നാസർ പൊന്നാനിക്കും പീറ്ററുടെ മകൾ പ്രസന്നകുമാരി കുടുംബത്തിന്‍റെ നന്ദി അറിയിച്ചു.


സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല

റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം. സ്വദേശിവത്കരണ നിയമം ഈ മാസം 15 മുതൽ രാജ്യത്ത് നടപ്പായി. ഇൻഷ്വറൻസ് അഥോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള മന്ത്രാലയത്തിന്‍റെ നീക്കം സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇൻഷ്വറൻസ് മേഖലയുടെ സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. മലയാളികൾ അടക്കമുള്ള പ്രവാസികളെ പുതിയ നിയമം സാരമായി ബാധിക്കും.


യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം

അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു. വിമാന സർവീസുകൾ സാധാരണ നിലയിലായില്ലെങ്കിലും ഉടൻതന്നെ എല്ലാം പൂ‍ര്‍വ സ്ഥിതിയിലേക്കാകുമെന്നാണു പ്രതീക്ഷ. മഴയ്ക്ക് ശമനമായെങ്കിലും റോഡിലെ വെള്ളക്കെട്ട് പൂർണമായി നീക്കാനായിട്ടില്ല. ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾക്ക് ഇന്നും നാളെയും ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി. കോടികളുടെ നഷ്ടമാണു യുഎഇയിലെ മലയാളികൾക്കടക്കം ഉണ്ടായത്. ദുരിതബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും സമ്പൂർണ പിന്തുണ നൽകാൻ അധികൃതരോട് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശിച്ചു. പൗരന്മാരെന്നോ പ്രവാസികളെന്നോ ഭേദമില്ലാതെ ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴയിൽ ജനജീവിതം ദുസഹമാക്കി വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ രാജ്യവ്യാപകമായി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്താനും പ്രസിഡന്‍റ് നിർദേശം നൽകി. പ്രതിസന്ധികൾ രാജ്യത്തിന്‍റെയും ജനങ്ങളുടെയും കരുത്ത് വെളിവാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളത്തിൽ മുങ്ങിയ വിമാനത്താവളങ്ങൾ ഇനിയും സാധാരണ നിലയിലേക്കെത്തിയിട്ടില്ല. കേരളത്തിൽ നിന്നുളളതും കേരളത്തിലേക്കുളളതുമായ നിരവധി വിമാനങ്ങൾ റദ്ദാക്കിയത് പ്രവാസികളെയടക്കം ദുരിതത്തിലാക്കി. വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർ പലയിടത്തും തുടരുകയാണ്. രക്ഷൗദൗത്യത്തിൽ മലയാളികളും പങ്കാളികളാകുന്നുണ്ട്.


പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല

കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി. അബ്ദുൾ റഷീദിന്‍റെ(53) മൃതദേഹം നാട്ടിലെത്തിക്കാനായില്ല. യുഎയിലെ കനത്തമഴയെ തുടര്‍ന്നുണ്ടായ ഗതാഗത തടസവും വിമാനത്താവളമുള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യവുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പുകള്‍ക്കിടയിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30‌ ഓടെ അബ്ദുള്‍ റഷീദിന്‍റെ ദാരുണാന്ത്യം. ഇയാള്‍ താമസിക്കുന്ന കെട്ടിടത്തില്‍നിന്നും അബദ്ധത്തില്‍ താഴെവീണാണ് അപകടമെന്നാണ് സൂചന. അപകടദിവസം രാത്രി നാട്ടിലേക്ക് വരാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു അപകടം. സൗദിഅറേബ്യയില്‍ വര്‍ഷങ്ങളോളം ജോലിചെയ്തിരുന്ന ഇയാള്‍ പുതിയ സംരംഭം തുടങ്ങാനുള്ള തയാറെടുപ്പില്‍ ആറുമാസം മുമ്പാണ് അജ്മാനിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പെരുമഴ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീരുമാനമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കൾ. പരേതനായ എം.കെ. അഹമ്മദ് ഖദീസു ഹജ്ജുമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ലൈല. മക്കള്‍: റാസി, റായിദ്, റബീഹ്. സഹോദരങ്ങള്‍: നജീബ്, റഹീം, മറിയംബി, റസിയ.


ദുബായിയിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി. കനത്ത മഴയെ തുടർന്നാണ് നടപടി. ബുധനാഴ്ച രാത്രി 10.20ന് കൊച്ചിയിൽ നിന്നും ദുബായിയിലേക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രാവിലെ 10.30ന് ദുബായിയിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ച‌യ്ക്ക് 12.30ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വൈകുന്നേരം 5.05ന് ദുബായിയിൽ നിന്നും എത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3.15ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി.


കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി: കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽസബാഹുമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി. കുവൈറ്റ് ഭരണകൂടത്തിന്‍റെ പ്രവാസി സൗഹൃദ നടപടികൾക്ക് ഉപപ്രധാനമന്ത്രിയോട് നന്ദി പറയുകയും ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൈകൊണ്ട അനുകൂല നിലപാടുകകളിലുള്ള കൃതജ്ഞത അറിയിക്കുകയും ചെയ്തു.


ഗള്‍ഫ് എയര്‍ ഖത്തറിലെ പാര്‍ട്ണര്‍മാര്‍ക്കായി സുഹൂര്‍ സംഘടിപ്പിച്ചു

ദോഹ: ബഹറിൻ നാഷണല്‍ കാരിയറായ ഗള്‍ഫ് എയര്‍ ഖത്തറിലെ പാര്‍ട്ണര്‍മാര്‍ക്കും കസ്റ്റമേഴ്സിനുമായി സുഹൂര്‍ സംഘടിപ്പിച്ചു. ഖത്തറിലെ ദി നെഡ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സെയില്‍സില്‍ മികച്ച പെര്‍മോര്‍മന്‍സ് കാഴ്ച വച്ച കമ്പനികളെയും ഖത്തറിലെ ജിഎസ്എയും ആദരിച്ചു. ചടങ്ങില്‍ ഗള്‍ഫ് എയര്‍ ഡയറക്ടര്‍ ഓഫ് സെയില്‍സ് ജോവാന പാറ്റേഴ്സണ്‍, ഗള്‍ഫ് എയര്‍ ഖത്തര്‍ കണ്‍ട്രി മാനേജര്‍ മുഹമ്മദ് അല്‍ നാസര്‍ എന്നിവര്‍ ഖത്തറിലെ ട്രാവല്‍ ഏജന്‍റ്സുമായി കൂടികാഴ്ച നടത്തുകയും ഗള്‍ഫ് എയറിന്‍റെ ഖത്തര്‍ മാര്‍ക്കറ്റിലെ വളര്‍ച്ചക്കായുള്ള പരസ്പര സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ഖത്തറിനും ബഹറിനുമിടയില്‍ ആഴ്ചയില്‍ 21 വിമാന സര്‍വീസുകൾ ഗള്‍ഫ് എയര്‍ നടത്തുന്നുണ്ട്.


അജ്പക് യാത്രയയപ്പു നൽകി

കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ (അജ്പക് ) എക്സിക്യൂട്ടീവ് മെമ്പറും സ്പോർട്സ് വിംഗിന്‍റെ കോഓർഡിനേറ്ററുമായ അനൈ കുമാറിനും കുടുംബത്തിനും യാത്രയയപ്പു നൽകി. അജ്പക് എക്സിക്യൂട്ടീവ് മീറ്റിംഗുകളിലും ടൂർണമെന്‍റുകളിലും നിറസാന്നിധ്യമായിരുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ട് പെട്ടന്നുതന്നെ മറ്റുള്ളവരുടെ ഹൃദയം കീഴടക്കിയിരുന്ന വ്യക്തിത്വം ആയിരുന്നു. ദീർഘവീക്ഷണവും സുതാര്യമായ നിലപാടും ആരുടെയും സ്നേഹം കവരുന്ന ഇടപെടലുകളും ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ല. യാത്രയയപ്പിനോടനുബന്ധിച്ചു നടന്ന യോഗത്തിൽ അജ്പാക് പ്രസിഡന്‍റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ സംഘടനയുടെ മൊമെന്‍റോ കൈമാറി. രക്ഷധികാരി ബാബു പനമ്പള്ളി, ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, പ്രോഗ്രാം കൺവീനർ അനിൽ വള്ളികുന്നം, അഡ്വൈസറി ബോർഡ് ചെയർമാൻമാരായ മാത്യൂ ചെന്നിത്തല, ബിനോയ് ചന്ദ്രൻ, അഡ്വൈസറി ബോർഡ് അംഗങ്ങൾ ആയ കൊച്ചുമോൻ പള്ളിക്കൽ, എ.കെ കുര്യൻ , ബാബു തലവടി, വനിതാ വേദി വൈസ് ചെയർപേഴ്സൺ സാറാമ്മ ജോൺസ് , ഇഫ്താർ പ്രോഗ്രാം കമ്മിറ്റി കോൺവീനർ ഷംസു താമരക്കുളം, ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി ബിജു പാറക്കൽ, ദാർ അൽ സഹ പോളിക്ലിനിക് ബിസിനസ് മാനേജർ നിതിൻ മേനോൻ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഫറൂക്ക് ഹമദാനി എന്നിവർ സന്നിഹിതരായിരുന്നു.


ഈദ് വിഷു ആഘോഷം സംഘടിപ്പിച്ച് അജ്പക്

കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക്) പിക്നിക്കും ഈദ് വിഷു ആഘോഷവും വെള്ളിയാഴ്ച രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ച് വരെ ഫിന്താസ് പാർക്കിൽ സംഘടിപ്പിച്ചു. അജ്പക് പ്രസിഡന്‍റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പിക്നിക് കൺവീനർ സാറമ്മ ജോൺസ് നന്ദിയും പറഞ്ഞു. പിക്നികിൽ പങ്കെടുത്ത അംഗങ്ങൾക്ക് വേണ്ടി വിവിധ കലാ, കായിക, വിനോദ മത്സരങ്ങൾ ഏർപ്പെടുത്തുകയും വിജയികൾക്ക് അജ്പാക് ഭാരവാഹികൾ സമ്മാനങ്ങൾ നൽകുകുകയും ചെയ്തു. ആവേശകരമായ വടംവലി മത്സരത്തോട് കൂടിയാണ് പ്രോഗ്രാം അവസാനിച്ചത്. അജ്പക്ക് ജനറൽ കോർഡിനേറ്റർ മനോജ് പരിമണം, പ്രോഗ്രാം കമ്മറ്റി കൺവീനർ അനിൽ വള്ളികുന്നം, അഡ്വൈസറി ബോർഡ് ചെയർമാൻമാരായ മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രൻ, അഡ്വൈസറി ബോർഡ് മെമ്പർമാരായ ബാബു തലവടി, കൊച്ചുമോൻ പള്ളിക്കൽ, എ. കെ. കുര്യൻ, വൈസ് പ്രസിഡന്‍റുമാരായ അശോകൻ വെണ്മണി, ലിബു പായിപ്പാടാൻ, ഷംസു താമരക്കുളം, ഏ ട പിള്ള, സെക്രട്ടറി മാരായ രാഹുൽ ദേവ്, ഹരി പത്തിയൂർ, ജോൺ തോമസ് കൊല്ലകടവ്, ഫ്രാൻസിസ് ചെറുകോൽ, സജീവ് കായംകുളം, സാം ആന്‍റണി, ജോയിന്‍റ് ട്രഷറർ മാത്യു ജേക്കബ്, സുമേഷ് കൃഷ്ണൻ, വനിതാ വേദി ജനറൽ സെക്രട്ടറി ഷീന മാത്യു, ട്രഷറർ അനിത അനിൽ, വൈസ് ചെയർപേഴ്സൺ മാരായ ബിന്ദു ജോൺ, ദിവ്യ സേവ്യർ, ജോയിന്‍റ് സെക്രട്ടറി സിമി രതീഷ്, ജോയിന്‍റ് ട്രഷറർ ആനി മാത്യു എക്സിക്യൂട്ടുവ് അംഗങ്ങൾ ആയ അനീഷ് സാൽമിയ, സന്ദീപ് നായർ, വിഷ്ണു പ്രസാദ്, സുരേഷ് കുമാർ, ജിജോ കായംകുളം, ശരത് ചന്ദ്രൻ, കീർത്തി സുമേഷ്, അശ്വതി സന്ദീപ് എന്നിവർ നേതൃത്വം നൽകി.


ജൂബിലി വേദ മഹാവിദ്യാലയം ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ സൺ ഡേ സ്കൂളായ ജൂബിലി വേദ മഹാവിദ്യാലയത്തിന്‍റെ ആഭിമുഖ്യത്തിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പൗരസ്ത്യ സൺഡേ സ്കൂൾ ബാഹ്യകേരള മേഖല സിലബസ് അനുസരിച്ച് 2023 24 കാലയളവിൽ 10, 12 ക്ലാസുകളിൽ വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും വേദ പ്രവീൺ ഡിപ്ലോമ കരസ്ഥമാക്കിയ സൺഡേ സ്കൂൾ അധ്യാപകർക്കും സർട്ടിഫിക്കറ്റും മൊമന്‍റോയും വിതരണം ചെയ്തു. നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന ചടങ്ങിൽ റോയൽ സിറ്റി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഫിലിപ്പ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. മഹാഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. ജൂബിലി വേദ മഹാവിദ്യാലയം ഹെഡ് മാസ്റ്റർ ഷിബു പി. അലക്സ് സ്വാഗതവും സെക്രട്ടറി എബി സാമുവേൽ നന്ദിയും അർപ്പിച്ചു. മഹാഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ബിരുദം കരസ്ഥമാക്കിയവരെ പ്രതിനിധീകരിച്ച് ക്രിസ് ലിൻ ആൻ ജിനു, ജെസ് ലിൻ ജോയ്, ബിജു ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, സഭാ മനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, ഭദ്രാസന മീഡിയാ കോർഡിനേറ്ററും ബിരുദദാന ചടങ്ങിന്‍റെ കൺവീനറുമായ ജെറി ജോൺ കോശി, പ്രാർഥനായോഗ ജനറൽ സെക്രട്ടറി ബിജു യോഹന്നാൻ, ബിജു ഐപ്പ്, സൺ ഡേ സ്ക്കൂൾ ഭാരവാഹികളായ ബിജോ ഡേവിഡ്, സാമുവേൽ ചാക്കോ, ജേക്കബ് കോശി, ജോജി ജേക്കബ്, ലിസു ജിനു എന്നിവർ പങ്കെ‌ടുത്തു.


ഐസിഎഫ് മദ്രസകളിൽ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ ഐസിഎഫ് മദ്രസകളില്‍ ‘ഫത്ഹേ മുബാറക്’ എന്ന പേരിൽ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. ഖൈത്താന്‍, സാല്‍മിയ, ഫഹാഹീല്‍, അബ്ബാസിയ, ജഹറ എന്നിവിടങ്ങളില്‍ നടക്കുന്ന മദ്രസകളില്‍ ഏപ്രില്‍ 19 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതല്‍ വിദ്യാര്‍ഥികള്‍ ആദ്യാക്ഷരം കുറിക്കും. മദ്രസകളില്‍ കെജി ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ വിദ്യാര്‍ഥികള്‍ പഠനം നടത്തിവരുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് ക്ലാസുകള്‍. മദ്രസ പഠനത്തിനു പുറമെ, മലയാള ഭാഷാ പഠനത്തിനും പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ സര്‍ഗ, ധൈഷണിക വികാസത്തിനാവശ്യമായ വര്‍ക്ക് ഷോപ്പുകളും ശില്പശാലകളും ഇടവേളകളില്‍ നല്‍കി വരുന്നു. കുവൈറ്റിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും വാഹന സൗകര്യം ലഭ്യമാണ്. അഡ്മിഷന്‌ ആവശ്യമുള്ളവർ: 97825616 (ജലീബ്), 97139979 (ഖൈത്താന്‍), 99774508 (ഫഹാഹീല്‍), 51535588 (സാല്‍മിയ), 60038699 (ജഹറ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മദ്രസാ കണ്ട്രോള്‍ ബോര്‍ഡ് അറിയിച്ചു.


ഒമാനിൽ കുത്തൊഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശിക്ക് പരിക്ക്

മസ്കറ്റ്: ഒമാനിൽ മഴയെ തുടർന്നുണ്ടായ ശക്തമായ കുത്തൊഴിക്കിൽപ്പെട്ട് ആലപ്പുഴ പുന്നപ്ര സ്വദേശിയായ യുവാവിന് പരിക്ക്. പുന്നപ്ര തെക്ക് പഞ്ചായത്ത് പുത്തൻപുരക്കൽ ടൈറ്റസ് പ്രസ്റ്റീന ദമ്പതികളുടെ മകൻ 27 വയസുകാരൻ അശ്വിനാണ് പരിക്കേറ്റത്. ഒമാനിലെ സ്വകാര്യ ലയ്ത്ത് വർക്ക്ഷോപ്പിലെ ജോലിക്കാരനായിരുന്ന അശ്വിൻ ഒന്പത് മാസം മുമ്പാണ് ജോലിക്കായി പോയത്. പ്രാദേശിക സമയം ഞായർ വൈകുന്നേരം മൂന്നിനാണ് ശക്തമായ മഴയും തുടർന്ന് വെള്ളത്തിന്‍റെ കുത്തൊഴുക്കുമുണ്ടായത്. മറ്റു രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് അശ്വിൻ താമസിച്ചിരുന്നത്. വെള്ളം മുറിയിലേക്ക് എത്താതിരിക്കാൻ പുറത്തുള്ള ഗേറ്റ് അടച്ച് മൂവരും ചേർന്ന് തള്ളിപ്പിടിച്ചു. എന്നാൽ ഒഴുക്ക് ശക്തിയാർജ്ജിച്ചതോടെ ഗേറ്റിൽ നിന്ന് വിട്ട് മൂവരും പിന്മാറുന്നതിനിടെ മതിൽ തകർന്നു വീഴുകയായിരുന്നു.


ഇറാൻ കപ്പൽ പിടിച്ചെടുത്ത സംഭവം; ഇന്ത്യാക്കാരെ വിട്ടയയ്ക്കാത്തത് മോശം കാലാവസ്ഥ മൂലം

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള കപ്പലിലെ 17 ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ. കപ്പൽ നിലവിലുള്ള പേർഷ്യൻ കടലിലെ കാലാവസ്ഥ മോശമാണ്. ഇതിനാൽ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ പ്രശ്നം തീർന്ന് കപ്പൽ നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്കു മടക്കി അയയ്ക്കാൻ നടപടി തുടങ്ങുമെന്നും അംബാസഡര്‍ വ്യക്തമാക്കി. കപ്പലിലുള്ള ഇന്ത്യാക്കാരിൽ നാലു മലയാളികളുമുണ്ട്. കപ്പലിലെ ഇന്ത്യക്കാരുമായി ഇന്ത്യൻ എംബസി അധികൃതർ ഇന്നലെ കൂടിക്കാഴ്ച നടത്തുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇന്നു കൂടിക്കാഴ്ച നടന്നേക്കുമെന്നാണു കരുതുന്നത്. ഇതിനിടെ കപ്പിലിലെ പാക് പൗരന്മാരെ വിട്ടയയ്ക്കുമെന്നു പാക് വിദേശകാര്യമന്ത്രാലയത്തെ ഇറാൻ അറിയിച്ചു. കപ്പൽ കമ്പനിയുമായി ചർച്ചചെയ്ത് നാട്ടിലേക്ക് മടങ്ങാൻ ഇവർക്ക് നടപടികൾ സ്വീകരിക്കാം. നാല് ഫിലിപ്പൈൻസ് പൗരന്മാരെയും ഉടൻ മോചിപ്പിക്കുമെന്നും ഇതിനായി നടപടികൾ തുടങ്ങിയെന്നും ഇറാൻ അറിയിച്ചു.


യുഎഇയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി: ദുബായിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായിയിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ സർവീസ് നടത്തുന്നില്ല. കനത്ത മഴയെ തുടര്‍ന്ന് ദുബായി ടെര്‍മിനലിലുണ്ടായ തടസങ്ങളാണ് സര്‍വീസുകളെ ബാധിച്ചത്. ചൊവ്വാഴ്ച ദുബായി വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകുന്നേരം വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം. എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും. യാത്രക്കാർ നാലു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്താനും നിർദേശമുണ്ട്. അതേസമയം, യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലർട്ടുകൾ പിൻവലിക്കുകയായിരുന്നു. ദുബായിയിലും റാസൽഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചവരെ മഴ തുടരുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഒമാനിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ‌ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ പെയ്യുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ അറിയിച്ചു.


ചെസ് റുബിക്സ് ക്യൂബ് മത്സരങ്ങൾ സംഘടിപ്പിച്ച് ഫോക്ക്

കുവൈറ്റ് സിറ്റി: ഇലക്ട്രോണിക് ഗാഡ്‌ജറ്റുകൾക്ക് ഒരു ദിവസത്തേക്ക് വിട എന്ന സന്ദേശവുമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ(ഫോക്ക്) മംഗഫ് സെൻട്രൽ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ചെസ് റുബിക്സ് ക്യൂബ് മത്സരങ്ങൾ ഫോക്ക് മംഗഫ് ഹാളിൽ സംഘടിപ്പിച്ചു. ഫോക്ക് പ്രസിഡന്‍റ് പി. ലിജീഷ് ഉദ്ഘാടനം ചെയ്‌തു. ഫോക്ക് മംഗഫ് സെൻട്രൽ യൂണിറ്റ് സെക്രട്ടറി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിന് യൂണിറ്റ് കൺവീനർ ജോയ്‌സ് ചാക്കോ സ്വാഗതവും പ്രോഗ്രാം കൺവീനർ നിജിൽ നന്ദിയും പറഞ്ഞു. ചെസ് മത്സരങ്ങൾ നിയന്ത്രിച്ച ഇന്ത്യൻ മുൻ അന്തർദേശീയ ചെസ് താരം വള്ളിയമ്മയ് ശരവണനെ (ഫിഡെ ട്രൈനെർ & ഫിഡെ അർബിറ്റർ) മൊമന്‍റോ നൽകി ആദരിച്ചു. ചെസ് ടൂർണമെന്‍റിൽ അബേൽ ജോസഫ് വിജയിയും ആദൽ ജോസഫ് റണ്ണറപ്പുമായി. റുബിക്സ് ക്യൂബ് മത്സരങ്ങളിലെ സീനിയർ കാറ്റഗറിയിൽ റോഹ റസൽ, ശ്രീനാഥ്, ഇഷാൻ ഷൈൻ എന്നിവരും ജൂനിയർ കാറ്റഗറിയിൽ ആദിദേവ് പ്രമോദ്, സോഹ റസൽ, ജഹാൻ അരുൺ എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നൂറിലധികം ഫോക്ക്‌ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.


അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു

അബുദാബി: അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച ശവ്വാൽ നിലാവ് എന്ന പേരിൽ പെരുന്നാൾ പ്രോഗ്രാം അബുദാബി മലപ്പുറം ജില്ലാ കെഎംസിസി കമ്മറ്റി സംഘടിപ്പിച്ചു. പിന്നണി ഗായകരായ ദാന റാസിക്ക്, അൻസാർ കൊച്ചി, പതിനാലാം രാവ് വിന്നർ ബാദുഷ, പട്ടുറുമാൽ വിന്നർ നൗഷാദ് തിരൂർ, കാവ്യ, റിയാസ് ദുബായി എന്നിവർ പങ്കെടുത്ത ശവ്വാൽ നിലാവ് പ്രോഗ്രാം മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ചു. അബുദാബി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്‍റ് അസീസ് കാളിയാടൻ അധ്യക്ഷത വഹിച്ച പ്രോഗ്രം സ്റ്റേറ്റ് കെഎംസിസി പ്രസിഡന്‍റ് ഷുക്കൂർ അലി കല്ലുങ്ങൾ ഉദ്ഘാടനം ചെയ്തു. വിത്യസ്തമായ സമ്മാനങ്ങളൊടെ റാഫിൽ ട്രോ നറുക്കെടുപ്പും നടന്നു. മലപ്പുറം ജില്ലാ ഭാരവാഹികൾ പ്രോഗ്രാം നിയന്ത്രിച്ചു. മിഡിയ പാർട്ട്ണർ അലിഫ് മീഡിയ മുഹമ്മദലി, കെ.എ. മുട്ടിക്കാട് കവിത രചിച്ച കളപ്പാട്ടിൽ അബുഹാജി, കമ്യൂണിറ്റി പോലീസ് വളണ്ടിയർ എന്നിവർക്ക് പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം കൺവീനർ നൗഷാദ് തൃപ്രങ്ങോട് സ്വാഗതവും അഷ്റഫ് അലി പുതുകൊടി നന്ദിയും പറഞ്ഞു.


ഇൻഷുറൻസ് പരിരക്ഷ വിപുലീകരിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പ്

കുവൈറ്റ് സിറ്റി: ഏഴ് ശാഖകളുമായി കുവൈറ്റിൽ പ്രവർത്തിക്കുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ വിപുലീകരിച്ചതായി മാനേജ്‌മെന്‍റ് അറിയിച്ചു. ഗ്ലോബ്മെഡ്, വാപ്മെഡ്, നാസ്, സിഗ്ന, അൽ അഹ്ലിയ, നെസ്റ്റ് കെയർ, മെറ്റ് ലൈഫ്, മെഡ്നെറ്റ്, അലയൻസ് കെയർ, സൈക്കോ ഹെൽത്ത്, നാഷണൽ ലൈഫ് & ജനറൽ ഇൻഷുറൻസ്, എംഎസ്എച്ച് ഇന്‍റർനാഷണൽ, പ്രൊട്ടക്ഷൻ തുടങ്ങിയ അംഗീകൃത ഇൻഷുറൻസ് കാർഡുകളുടെ സേവനങ്ങൾ ഇപ്പോൾ മെട്രോയുടെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്. കുവൈറ്റിലെ ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനുള്ള മെട്രോ മെഡിക്കൽ ഗ്രൂപ്പിന്‍റെ നിരന്തരമായ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ വികസനം. ഇൻഷുറൻസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും ക്ലെയിം പ്രോസസിംഗും കൈകാര്യം ചെയ്യുന്നതിനും അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും മാത്രമായി പുതിയ ഇൻഷുറൻസ് റിസപ്ഷൻ കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.


ഇന്ത്യൻ ജനതയെ ഏകീകരിക്കാൻ ഫാസിസ്റ്റ് ഭരണം കാരണമായി: ശിവദാസൻ തിരൂർ

റിയാദ്: ഇന്ത്യൻ ജനതയെ ഏകീകരണത്തിലേക്ക് കൊണ്ടുവരാൻ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ പത്തുവർഷത്തെ ഭരണം വേണ്ടി വന്നു എന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം ശിവദാസൻ തിരൂർ അഭിപ്രായപ്പെട്ടു. റിയാദിൽ കേളി കലാസാംസ്കാരിക വേദി നടത്തിയ 18ാം ലോകസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ഫാസിസം രാജ്യത്തിന്‍റെ എല്ലാ മേഖലകളിലും പിടിമുറുക്കി കഴിഞ്ഞു. എൻഡിഎയ്ക്ക് തുടർഭരണം നൽകിയാൽ രാജ്യം തന്നെ കാണില്ല. പ്രവാസികൾക്ക് തെരഞ്ഞെടുപ്പിൽ നിർണായക പങ്കുവഹിക്കാനുണ്ടെന്നും ശിവദാസൻ പറഞ്ഞു. പൊന്നാനി ലോക്സഭാ എൽഡിഎഫ് സ്ഥാനാർഥി കെ.എസ്. ഹംസയും കൺവെൻഷനിൽ സംസാരിച്ചു. രാജ്യം അപകടത്തിലാകുന്ന ഒട്ടനവധി ബില്ലുകളാണ് ഒരു ചർച്ചയും കൂടാതെ ലോക്സഭയിൽ പാസാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശക്തരായ 20 സ്ഥാനാർഥികളെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഇവരെ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളിൽ പ്രവാസികൾ രംഗത്തിറങ്ങണമെന്നും കെ.എസ്. ഹംസ അഭ്യർഥിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് കൺവെൻഷനിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇഖ്ബാൽ എന്നിവർ സദസിനെ അഭിസംബോധന ചെയ്തു. ഫിറോഷ്‌ തയ്യിൽ, ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.


സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ചേരിയിൽ നജ്മുദ്ദീൻ(46) ആണ് മരിച്ചത്. അൽബഹയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സുഹൃത്തുക്കൾക്ക് ഒപ്പം പെരുന്നാൾ ആഘോഷിക്കാനാണ് നജ്മുദ്ദീൻ ജിദ്ദയിലെത്തിയത്. അൽബഹയിലേക്ക് തിരിച്ചുപോകാനായി റോഡ് മുറിച്ചുകടക്കുന്നതിനി‌ട‌യിൽ വാഹനമിടിക്കുകയായിരുന്നു. 18 വർഷമായി പ്രവാസിയായ നജ്മുദ്ദീൻ ഒരു വർഷം മുൻപാണ് അവസാനമായി നാട്ടിലെത്തിയത്. പള്ളിപ്പുറത്തെ പരേതരായ ചേരിയിൽ കുഞ്ഞിമുഹമ്മദിന്‍റെയും (റിട്ട. എസ്ഐ) ആമിനയുടെയും മകനാണ്. ഭാര്യ: ചെകിടപ്പുറത്ത് സീനത്ത് (മീനാർകുഴി), മക്കൾ: ഹനാൻ, ഹെന്ന. സഹോദരങ്ങൾ: അക്ബർ, മുഹമ്മദ് റാഫി (ഇരുവരും സൗദി), മുംതാസ്, നുസ്രത്ത് ബീഗം, നുസൈബത്ത്.


അബ്ദുൾ റഹീമിന്‍റെ മോചനം; ദയാധനം തയാറെന്ന് സൗദി കോടതിയെ അറിയിച്ചു

റിയാദ്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 19 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടന്പുഴ സ്വദേശി അബ്ദുൾ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട ദയാധനം തയാറെന്ന് സൗദി ക്രിമിനൽ കോടതിയിൽ രേഖാമൂലം അറിയിച്ചു. റഹീമിന്‍റെ അഭിഭാഷകനാണ് ദയാധനം തയാറാണെന്ന് അറിയിച്ചത്. റഹീമിന്‍റെ കുടുംബം ചുമതലപ്പെടുത്തിയ സാമൂഹിക പ്രവർത്തകനും ഹാജരായി. സൗദി ബാലന്‍റെ കുടുംബത്തിനു നൽകേണ്ട 34 കോടി രൂപ നേരത്തെ സമാഹരിച്ചിരുന്നു. ഈ തുക ഇന്ത്യൻ എംബസിയാണ് സൗദി കോടതി മുഖേന ബാലന്‍റെ കുടുംബത്തിനു കൈമാറുന്നത്. 2006ൽ ഹൗസ് ഡ്രൈവർ വീസയിൽ സൗദിയിലെത്തിയ അബ്ദുൾ റഹീം സ്പോണ്‍സറുടെ മകന്‍റെ ദാരുണമരണവുമായി ബന്ധപ്പെട്ടാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. കഴുത്തിനു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകൻ ഫായിസിനെ പരിചരിക്കുന്ന ജോലിയായിരുന്നു അബ്ദുൾ റഹീമിന്. ഫായിസിനു ഭക്ഷണവും വെള്ളവുമടക്കം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടയ്ക്കു പുറത്തുകൊണ്ടുപോകേണ്ട ചുമതലയും അബ്ദുൾ റഹീമിനായിരുന്നു. കാറിൽ കൊണ്ടുപോകുന്നതിനിടെ അബ്ദുൾ റഹീമിന്‍റെ കൈ അബദ്ധത്തിൽ തട്ടി കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിന്‍റെ പ്രവർത്തനം നിലച്ച് കുട്ടി മരണമടയുകയായിരുന്നു. സംഭവത്തെത്തുടർന്ന് കൊലപാതക കുറ്റം ചുമത്തി റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു. ഇതിനിടെ കുട്ടിയുടെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മാപ്പു നൽകാൻ അവർ തയാറായിരുന്നില്ല. വർഷങ്ങൾ നീണ്ടുപോയതിനൊടുവിൽ 34 കോടി രൂപ ദയാധനം നൽകിയാൽ അബ്ദുൾ റഹീമിനു മാപ്പു നൽകാമെന്ന് ഫായിസിന്‍റെ കുടുംബം അറിയിച്ചതോടെയാണു ധനസമാഹരണം ആരംഭിച്ചത്.


ഒമാനിലെ മഴക്കെടുതി; മരണസംഖ്യ 18 ആയി

മസ്‍കറ്റ്: ഒ­മാ­നില്‍ മ­ഴ­ക്കെ­ടു­തി­യില്‍ മ­രി­ച്ച­വ­രു­ടെ എ­ണ്ണം 18 ആയി. മ­രി­ച്ച­വ­രില്‍ 10 പേര്‍ വി­ദ്യാര്‍­ഥി­ക­ളാണ്. ഒ­ഴു­ക്കില്‍­പ്പെ­ട്ട് കാ­ണാ­താ­യ­വര്‍­ക്കാ­യി തി­ര­ച്ചില്‍ തു­ട­രു­ക­യാണ്. സുരക്ഷാ വിഭാഗവും സ്വദേശികളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ശ­ക്തമാ­യ ഒ­ഴു­ക്കില്‍ നി­രവ­ധി വാ­ഹ­ന­ങ്ങള്‍ ഒ­ലിച്ചു­പോയി. മഴക്കെടുതിയിൽ കഴിഞ്ഞദിവസം മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്. അടൂർ കടന്പനാട് സ്വദേശി സുനിൽകുമാറാണ് മരിച്ചത്. മസ്‌കറ്റ്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴയാണ് കഴിഞ്ഞദിവസങ്ങളിൽ ലഭിച്ചത്. ക­ന­ത്ത മ­ഴയും കാറ്റും തു­ട­രു­ന്ന­തി­നാല്‍ വിവി­ധ ഗ­വര്‍­ണ­റേ­റ്റു­ക­ളി­ലെ സ്­കൂ­ളു­കള്‍­ക്ക് അവ­ധി പ്ര­ഖ്യാ­പി­ച്ചി­ട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.


ചോക്ലേറ്റ് കൊടുത്തില്ല! ഇത്തിഹാദ് എയർവേസിനോട് പരിഭവിച്ച് ആറുവയസുകാരി

അബുദാബി: ഇത്തിഹാദ് എയർവേസിൽ യാത്രചെയ്ത ആറുവയസുകാരിയുടെ പരാതി ലോകമെങ്ങും പാട്ടായി. പ്രതികരണങ്ങൾ രേഖപ്പെടുത്തുന്ന ബുക്കിലാണ് ബിസിനസ് ക്ലാസിൽ സഞ്ചരിച്ച ബാലിക പരിഭവങ്ങൾ തുറന്നെഴുതിയത്. അവളുടെ പ്രതികരണം ഇനി ഇത്തിഹാദിൽ സഞ്ചരിക്കുന്ന എല്ലാ കുട്ടികൾക്കും ഗുണകരമായി മാറാം. കുട്ടികൾക്കുള്ള ഭക്ഷണത്തിൽ ചോക്ലേറ്റ് ഉൾപ്പെടുത്തിയില്ല എന്നതായിരുന്നു കുട്ടിയുടെ പരാതി. ചോക്ലേറ്റ് ഉൾപ്പെടുത്താതെയുള്ള ഭക്ഷണം തൃപ്തിപ്പെടുത്തന്നതല്ലെന്നും ബാലിക എഴുതി. ടേക്ക് ഓഫ് ചെയ്യുന്നതുവരെ വിമാനത്തിൽ വീഡിയോകൾ ആരംഭിച്ചില്ലെന്നും പരാതി ബുക്കിലുണ്ട്. പെൺകുട്ടിയുടെ പിതാവാണ് എക്സിൽ ഇതു പങ്കുവച്ചത്. മകൾ സ്വതന്ത്രമായി എഴുതിയ പ്രതികരണമാണിതെന്നു പിതാവ് വ്യക്തമാക്കുന്നു. ഇത്തിഹാദ് നൽകിയില്ലെങ്കിലും എമിറേറ്റ്‌സ് ജീവനക്കാർ അവൾക്ക് ചോക്ലേറ്റ് നൽകിയെന്നും കുട്ടിയുടെ പിതാവ് പറയുന്നു. "നിങ്ങൾ ഇത്തിഹാദ് എയർവേസിലെ യാത്ര സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ശിപാർശ ചെയ്യുമോ...' എന്ന ചോദ്യത്തിന് പത്തിൽ ഒരു ശതമാനം മാത്രമെന്ന അഭിപ്രായമാണു രേഖപ്പെടുത്തിയതെന്നും കുട്ടിയും കുടുംബവും പറയുന്നു.


പ്രവാസികൾക്കിടയിൽ സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിച്ച് വെൽകെയർ ഈദ് ലഞ്ച്

മനാമ: പ്രവാസി വെൽഫയറിന്‍റെ ജനസേവന വിഭാഗമായ വെൽകെയർ ഈദ് ദിനത്തിൽ ജനകീയ പങ്കാളിത്തത്തോടെ ബഹറിനിലെ പ്രവാസികൾക്ക് അവരുടെ തൊഴിലിടങ്ങളിലും വാസസ്ഥലങ്ങളിലും രണ്ടായിരത്തോളം ഈദ് ലഞ്ച് പാക്കറ്റുകൾ എത്തിച്ച് നൽകി. സാധാരണക്കാരും ചെറുവരുമാനക്കാരായ തൊഴിലാളികളെ കൂടി ആഘോഷങ്ങളുടെ ഭാഗമാക്കുക എന്ന കാമ്പയിന്‍റെ ഭാഗമായാണ് ആഘോഷങ്ങൾ എല്ലാവരുടെതുമാകട്ടെ എന്ന പേരിൽ ഈദ് ദിനത്തിൽ ലഞ്ച് വിതരണം സംഘടിപ്പിച്ചത്. സിഞ്ച് പ്രവാസി സെന്‍ററിൽ നടന്ന ഈദ് ലഞ്ച് വിതരണം ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷനായിരുന്നു. വെൽകെയറും മെഡ്‌കെയറും നടത്തിവരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് ബഹറിൻ പ്രവാസി സമൂഹം നൽകി വരുന്ന പിന്തുണയിൽ അദ്ദേഹം ഹൃദ്യമായി നന്ദി അറിയിച്ചു. പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദവും സാഹോദര്യവും ചേർത്ത് പിടിക്കലും വളർത്തിയെടുക്കുക എന്നതാണ് വെൽകെയർ ഈദ് ലഞ്ചിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വിവിധ പ്രദേശങ്ങളിലേക്കും ക്യാമ്പുകളിലേമുള്ള ഈദ് ലഞ്ച് വിതരണം ബിഹാറിലെ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ ഡോ. ഫൈസൽ, സഈദ് റമദാൻ നദ്‌വി, ഷെമിലി പി. ജോൺ, അസീൽ അബുദുൽ റഹ്‌മാൻ, മാധ്യമ പ്രവർത്തകൻ ബിനീഷ്, ജമാൽ നദ്‌വി ഇരിങ്ങൽ, ബിജു ജോർജ്, സാജിർ ഇരിക്കൂർ, അനസ് റഹീം എന്നിവരിൽ നിന്നും വെൽകെയർ കോഓർഡിനേറ്റർമാരായ ബഷീർ വൈക്കിലശേരി, ടി.കെ. മൊയ്തു, ഫസൽ റഹ്‌മാൻ, അനസ് കാഞ്ഞിരപ്പള്ളി, ലിഖിത ലക്ഷ്മൺ, മുഹമ്മദ് അമീൻ, അനിൽ കുമാർ, റുമൈസ അബ്ബാസ്, ഇർഷാദ് കോട്ടയം, രാജീവ് നാവായിക്കുളം, നൗഷാദ്, സബീന അബ്ദുൽ ഖാദർ എന്നിവർ ഏറ്റുവാങ്ങി. വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം സ്വാഗതം ആശംസിച്ച ഉദ്ഘാടന സമ്മേളനത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി നന്ദി പറഞ്ഞു. മെഡ്കെയർ കൺവീനർ മജീദ് തണൽ യോഗം നിയന്ത്രിച്ചു.


ജൂബിലി വേദ മഹാവിദ്യാലയത്തിന്‍റെ വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു

കുവൈറ്റ് സിറ്റി: ജൂബിലി വേദ മഹാ വിദ്യാലയത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂൾ സമാപിച്ചു. നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ നടന്ന സമാപന ചടങ്ങിൽ സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാ.ഡോ. ബിജു ജോർജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. സൺഡേ സ്‌കൂൾ ഹെഡ് മാസ്റ്റർ ഷിബു പി. അലക്സ് സ്വാഗതവും മഹാഇടവക സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ വർണശബളമായ ഘോഷയാത്ര നടത്തി. ഒവിബിഎസ് ഗായക സംഘത്തിന്‍റെ പ്രാർഥനാഗാനത്തോടെ യോഗം ആരംഭിച്ചു. ഒവിബിഎസ് ഡയറക്‌ടർ ഫാ. റിനിൽ പീറ്റർ, മഹാഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഒവിബിഎസ് സൂപ്രണ്ട് മാത്യു ജോർജ്, സൺഡേ സ്കൂൾ സെക്രട്ടറി എബി സാമുവേൽ എന്നിവർ പ്രസംഗിച്ചു. ഒവിബിഎസ് ഡെപ്യൂട്ടി സൂപ്രണ്ട് ജോമോൻ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഒവിബിഎസ് സ്റ്റാർ2024 ആയി റീൻ മേരി ജോണിനെയും റണ്ണർ അപ്പായി റിയാ മറിയം ജോസിനെയും തെരഞ്ഞെടുത്തു. "നമുക്ക് പ്രാർഥിക്കാം' എന്ന ചിന്താവിഷയത്തിൽ നടന്ന അവധിക്കാല വേദപഠന ക്ലാസിൽ 600ഓളം കുട്ടികളും 70ഓളം അധ്യാപകരും പങ്കാളികളായി. സീനിയർ കുട്ടികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ്, ഒവിബിഎസ് ഗായക സംഘത്തിന്‍റെ ഗാനാലാപനം, കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ സമാപന ചടങ്ങുകൾക്ക് കൊഴുപ്പേകി. സൺഡേ സ്‌കൂൾ ഹെഡ്ബോയി തോമസ് വി. ജോൺ, ഹെഡ്ഗേൾ ജാൻവി സൂസൻ ജോൺ എന്നിവർ ചേർന്ന് പതാക താഴ്ത്തിയതോടു കൂടി ചടങ്ങുകൾ അവസാനിച്ചു. അനുഗ്രഹ സൂസൻ വർഗീസ്, നേഹാ സാറാ വർഗീസ് എന്നിവർ മാസ്റ്റർ ഓഫ് സെറിമണീസ് ആയിരുന്നു.


തൃശൂർ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: തൃശൂർ താഴേക്കാട് പുല്ലൂർ സ്വദേശി സർജിൽ കൃഷ്ണ(30) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു. മട്ടപറമ്പിൽ ഉണ്ണികൃഷ്ണൻ വത്സല ദമ്പതികളുടെ മകനാണ്. റിയാദ് ന്യൂസനയ്യയിലെ അൽ ഫൊല്ലാ മീറ്റ് ഫാക്ടറിയിൽ ഇലട്രിക്കൽ എക്യുപ്മെന്‍റ്സ് ടെക്നീഷ്യനായി രണ്ടുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. അവിവാഹിതനാണ്. വെള്ളിയാഴ്ച രാത്രി 11ന് സർജിൽ ശുചിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.


ഒമാനിൽ കനത്ത മഴ; മലയാളിയുൾപ്പെടെ 12 പേർ മരിച്ചു

മസ്‍കറ്റ്: ഒമാനിൽ ശക്തമായ മഴയിൽ മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു. അടൂർ കടന്പനാട് സ്വദേശി സുനിൽകുമാറാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കാണാതായ എട്ടു പേരില്‍ നാലു പേര്‍ കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. സമദ് അല്‍ ശാനിൽ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെയാണ് മരണം 12 ആയി ഉയര്‍ന്നത്. മസ്‌കറ്റ്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴ ലഭിച്ചത്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് ഒമാൻ സിവിൽ എവിയേഷൻ അതോറ്റിയുടെ കീഴിലുള്ള നാഷണൽ ഏ‍ർലി വാണിംഗ് സെന്‍റർ ഫോർ മൾട്ടിപ്പിൾ ഹസാ‍ർഡ്സ് അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.


ഒമാനില്‍ സ്പീഡ് ബോട്ട് മറിഞ്ഞു; മലയാളി കുട്ടികൾ മുങ്ങിമരിച്ചു

മസ്‌കറ്റ്: ഒമാനിലെ ഖസബില്‍ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു. കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ലുക്മാനുല്‍ ഹക്കീമിന്‍റെ മക്കളായ ഹൈസം മുഹമ്മദ്(7), ഹാമിസ് മുഹമ്മദ്(4) എന്നിവരാണ് മരിച്ചത്. ചെറിയപെരുന്നാള്‍ അവധി ആഘോഷത്തിന്‍റെ ഭാഗമായി ബോട്ടിംഗിന് എത്തിയതായിരുന്നു കുടുംബം. ബോട്ടിലുണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കളെ രക്ഷപ്പെടുത്തി.


ലോകമേ മറക്കില്ല: ജയിലില്‍നിന്ന് റഹിം

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വർഷമായി ജയിലിൽ കഴിയുന്ന തന്‍റെ മോചനത്തിനായി എല്ലാം മറന്ന് ഒന്നിച്ച മനുഷ്യ സ്നേഹികള്‍ക്ക് ജയിലില്‍നിന്ന് നന്ദി പറഞ്ഞ് അബ്ദുള്‍ റഹിം. ലോകമേ ഈ കരുണ മറക്കില്ലെന്ന് റഹിം പറഞ്ഞതായി സൗദി എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പെരുന്നാള്‍ ദിവസമാണ് സൗദി ജയിലില്‍ നിന്ന് റഹിം വിളിച്ചത്. അന്ന് 18 കോടി രൂപ സമാഹരിച്ചുവെന്നറിഞ്ഞപ്പോള്‍ റഹിം വിതുമ്പി. മോചനത്തേക്കാള്‍ റഹിമിനെ ഏറെ സന്തോഷിപ്പിക്കുന്നത് തനിക്കുവേണ്ടി ലോകം ഐക്യപ്പെട്ടതറിഞ്ഞാണ്. റഹിമിന്‍റെ മോചനത്തിന് 34 കോടി രൂപ കഴിഞ്ഞദിവസം സമാഹരിച്ചു കഴിഞ്ഞിട്ടുണ്ട്. മോചനത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. സഹായം നല്‍കിയ എല്ലാ മനസുകള്‍ക്കും റഹിമിന്‍റെ മാതാവ് ഫാത്തിമയും നന്ദി പറഞ്ഞു. 2006ൽ ഹൗസ് ഡ്രൈവർ വീസയിൽ സൗദിയിലെത്തിയ അബ്ദുൾ റഹീം സ്പോണ്‍സറുടെ മകന്‍റെ ദാരുണ മരണവുമായി ബന്ധപ്പെട്ടാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. കഴുത്തിനു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകൻ ഫായിസിനെ പരിചരിക്കുന്ന ജോലിയായിരുന്നു അബ്ദുൾ റഹീമിന്. ഫായിസിനു ഭക്ഷണവും വെള്ളവുമടക്കം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടയ്ക്കു പുറത്തുകൊണ്ടുപോകേണ്ട ചുമതലയും അബ്ദുൾ റഹീമിനായിരുന്നു. കാറിൽ കൊണ്ടുപോകുന്നതിനിടെ അബ്ദുൾ റഹീമിന്‍റെ കൈ അബദ്ധത്തിൽ തട്ടി കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിന്‍റെ പ്രവർത്തനം നിലച്ച് കുട്ടി മരണമടയുകയായിരുന്നു. സംഭവത്തെത്തുടർന്ന് കൊലപാതക കുറ്റം ചുമത്തി റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു. ഇതിനിടെ കുട്ടിയുടെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മാപ്പു നൽകാൻ അവർ തയാറായിരുന്നില്ല. വർഷങ്ങൾ നീണ്ടുപോയതിനൊടുവിൽ 34 കോടി രൂപ ദയാധനം നൽകിയാൽ അബ്ദുൾ റഹീമിനു മാപ്പു നൽകാമെന്ന് ഫായിസിന്‍റെ കുടുംബം അറിയിച്ചതോടെയാണു ധനസമാഹരണം ആരംഭിച്ചത്.


മലയാളികൾ കൈകോർത്തു; ദയാധനം 34 കോടി കവിഞ്ഞു, അബ്ദുൾ റഹീമിന്‍റെ മോചനം സാധ്യമാകും

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷ‌യ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്‍റെ മോചനത്തിനായുള്ള മുഴുവൻ തുകയും സമാഹരിച്ചു. 34 കോടി രൂപയാണ് ചുരുങ്ങിയ സമയംകൊണ്ട് സമാഹരിച്ചത്. അബ്ദുൾ റഹീമിന്‍റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു ധനസമാഹരണം. 31,93,46,568 രൂപ ഇതിനായി ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴി ലഭിച്ചു. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തിയെന്നും ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് കൈമാറും. ലോകത്തിന്‍റെ പല ഭാഗത്തുനിന്നുള്ള മലയാളികൾ ഒന്നടങ്കം പ്രയത്നിച്ചാണ് ദയാധനം സമാഹരിച്ചത്. നാലുദിവസം മുമ്പ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സഹായമായി സമിതിക്ക് ലഭിച്ചത്. എന്നാൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്ത വന്നതോടെ റഹീമിന്‍റെ മോചനത്തിനായി മനുഷ്യസ്നേഹികൾ കൈയയച്ച് സഹായിക്കുകയായിരുന്നു. 2006ലാണ് അബ്ദുൾ റഹീമിന്‍റെ ഭാഗത്തുനിന്നും മനപ്പൂർവമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 വയസുകാരൻ മരിച്ചത്. തുടർന്ന് റിയാദിലെ കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. 18 വർഷമായി അബ്ദുൾ റഹീം സൗദി ജയിലിൽ കഴിയുകയാണ്. 15 വയസുകാരന്‍റെ കുടുംബവുമായി നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ മാപ്പ് നൽകാൻ തയാറായിരുന്നില്ല. ഒടുവിൽ 34 കോടി ഇന്ത്യൻ രൂപ നൽകാമെങ്കിൽ അബ്ദുൾ റഹീമിന് മാപ്പ് നൽകാമെന്ന് കുടുംബം അറിയിക്കുകയായിരുന്നു.


വേൾഡ് മലയാളി കൗൺസിൽ ഒരുക്കുന്ന അന്താരാഷ്‌ട്ര സാഹിത്യ മത്സരം 28ന്

ദുബായി: ലോകമലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്‍റെ കലാവിഭാഗം ഇന്‍റർനാഷണൽ ആർട്ട് ആൻഡ് കൾച്ചറൽ ഫോറം (സർഗ കലാ സാംസ്കാരിക വേദി) അന്താരാഷ്‌ട്ര മലയാള സാഹിത്യമത്സരം സംഘടിപ്പിക്കുന്നു. ലോക മലയാളികൾക്കായി കഥ, കവിത, ലേഖനം എന്നീ ഇനങ്ങളിൽ നടത്തുന്ന മത്സരത്തിന് ഈ മാസം 28ന് മുമ്പ് നിശ്ചിത ഗൂഗിൾ ഫോമിലൂടെ കൃതികൾ സമർപ്പിക്കണമെന്ന് സാംസ്കാരിക വേദി പ്രസിഡന്‍റ് ചെറിയാൻ ടി. കീക്കാട് അറിയിച്ചു. https://forms.gle/4mK2J41R5DK2DxxU6 കഥ:വിഷയം: ഒറ്റയ്ക്കാവുമ്പോൾ. ദൈർഘ്യം: മൂന്ന് പേജ്. കവിത: വിഷയം: കാത്തിരിപ്പ്. ദൈർഘ്യം: 40 വരികൾ. ലേഖനം: വിഷയം: ശ്രേഷ്ഠമലയാളം. ദൈർഘ്യം: മൂന്ന് പേജ്. വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട്ര കലാ സാംസ്കാരിക സമിതി അംബാസിഡറും കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ അടങ്ങുന്ന വിദഗ്ദരുടെ ജഡ്ജിംഗ് പാനൽ വിജയികളെ തീരുമാനിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് കാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിക്കും. നിബന്ധനകൾ • രചനകൾ മൗലീകവും മുൻപ് പ്രസിദ്ധീകരിക്കാത്തവയുമായിരിക്കണം. • എ4 പേപ്പറിൽ ടൈപ്പ് ചെയ്ത് പിഡിഎഫ് ഫോർമാറ്റിൽ സ്കാൻ ചെയ്ത് ഇമെയിൽ അയക്കണം. • മുൻപ് മറ്റേതെങ്കിലും മത്സരങ്ങളിൽ സമ്മാനാർഹമായ രചനകൾ പരിഗണിക്കുന്നതല്ല. • ഫലം വരുന്നതുവരെ രചനകൾ മറ്റെവിടെയും പോസ്റ്റു ചെയ്യാനോ പ്രസിദ്ധികരിക്കുവാനോ പാടില്ല. • ഒരാൾക്ക് ഒന്നിലധികം മത്സരഇനങ്ങളിൽ പങ്കെടുക്കാമെങ്കിലും ഒരിനത്തിൽ ഒരു രചനയേ അനുവദിക്കുകയുള്ളൂ. • വിവർത്തനം പാടില്ല. മാധ്യമം മലയാളമായിരിക്കണം. പ്രായപരിധിയില്ല. ഇമെയിൽ: [email protected] കൂടുതൽ വിവരങ്ങൾക്ക്: ചെറിയാൻ ടി. കീക്കാട് (പ്രസിഡന്‍റ്) +971 56 6418002, സൂരജ് ലാൽ(ജന. സെക്രട്ടറി) +971 50 467 7543, ഡേവിഡ് ഗീവർഗീസ് (കൺവീനർ) +971 56 907 0082.


സൗഹാർദ്ദ കൂട്ടായ്മയിൽ കൈരളി ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു

ഫുജൈറ: സ്നേഹത്തിന്‍റെ സൗഹാർദ്ദ കൂട്ടായ്മ ഒരുക്കി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ കോർഫക്കാൻ യൂണിറ്റുകൾ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു. വിവിധ പ്രവാസി സംഘടനകളെയും പ്രവാസ സമൂഹത്തെയും പങ്കെടുപ്പിച്ച് കൈരളി നടത്തിയ ഇഫ്താർ സംഗമങ്ങൾ പങ്കാളിത്തം കൊണ്ടും സംഘാടന മികവും കൊണ്ടും ശ്രദ്ധേയമായി. ഉയർന്ന മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മഹത്തായ സന്ദേശമാണ് ഇഫ്താർ സംഗമം പങ്കുവയ്ക്കുന്നതെന്നും ലോക കേരള സഭാംഗം സൈമൻ സാമുവേൽ പറഞ്ഞു. കൈരളി ഫുജൈറ യൂണിറ്റ്, ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ചു നടത്തിയ ഇഫ്താർ സംഗമത്തിൽ കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ബൈജു രാഘവൻ, കെഎംസിസി യുഎഇ പ്രസിഡന്‍റ് ഡോ.പുത്തൂർ അബ്ദുൾ റഹ്മാൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്‍റ് നസ്‌റുദീൻ, ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് കൽബ ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ, മാധ്യമ പ്രവർത്തകൻ ലെനിൻ ജി. കുഴിവേലി എന്നിവരും ഇന്ത്യൻ സോഷ്യൽ ക്ലബുകൾ, കെഎംസിസി, ഇൻകാസ് തുടങ്ങി വിവിധ സംഘടനാ ഭാരവാഹികളും വ്യവസായ സംരംഭകരും വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു. കൈരളി ഫുജൈറ യൂണിറ്റ് ഭാരവാഹികളായ സുധീർ തെക്കേക്കര, പ്രദീപ് കുമാർ , ജിസ്റ്റ ജോർജ്, നമിതാ പ്രമോദ്, അഷറഫ് പിലാക്കൽ കൺവീനർ അബ്ദുൾ ഹഖ്, വിഷ്ണു അജയ്, ഹരിഹരൻ, ജയരാജ്, രജീഷ് തുടങ്ങിയവർ സംഗമത്തിന് നേതൃത്വത്തിന് നൽകി. കൈരളി കൾച്ചറൽ അസോസിയേഷൻ കോർഫക്കാൻ യൂണിറ്റിന്‍റെ നേതൃത്വത്തിൽ കോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ച് നടത്തിയ ഇഫ്താർ സംഗമത്തിന് കൈരളി സഹരക്ഷാധികാരി കെ.പി. സുകുമാരൻ, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ബൈജു രാഘവൻ, കൈരളി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, വനിതാ കൺവീനർ രഞ്ജിനി മനോജ്, യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ പ്രസിഡന്‍റ് ഹഫീസ് ബഷീർ, ട്രഷറർ ജിജു ഐസക് എന്നിവരും നേതൃത്വം നൽകി.


ആലപ്പുഴ സ്വദേശിനിക്ക് കേളി കുടുബവേദിയുടെ കൈത്താങ്ങ്

റിയാദ് : ജോലിയിൽ തുടരാൻ കഴിയാതെ ദുരിതത്തിലായ ആലപ്പുഴ സ്വദേശിനി സന്ധ്യക്ക് തുണയായി കേളി കുടുംബവേദിയുടെ ഇടപ്പെടൽ. ആറുമാസം മുമ്പാണ് നഴ്സിംഗ് അസിസ്റ്റന്‍റ് ജോലിക്കായി ഒരു മാൻപവർ കമ്പനിയുടെ വിസയിൽ സന്ധ്യ റിയാദിലെത്തിയത്. ആദ്യ മൂന്നുമാസം തായ്ഫിലും തുടർന്നുള്ള മൂന്നുമാസം റിയാദിലും ജോലിക്കായി നിയോഗിച്ചു. എന്നാൽ സൗദി അറേബ്യയിലെ കാലാവസ്ഥയുടെ ഭാഗമായുണ്ടായ ശാരീരിക അസ്വസ്ഥതകൾ കാരണം കൃത്യമായി ജോലിക്കു ഹാജരാകാൻ പറ്റാത്ത അവസ്ഥയിലായി. തുടർച്ചയായ അവധികൾ കാരണം ശമ്പളം ലഭില്ലാത്തതിനാൽ ശരിയായ ചികിത്സ തേടുന്നതിനോ, ഭക്ഷണമോ മരുന്നോ പോലും കിട്ടാത്ത അവസ്ഥയിലായി. തിരികെ നാട്ടിലേക്ക് മടക്കി അയക്കുന്നതിനെ കുറിച്ച് കമ്പനിയുമായി സംസാരിച്ചെങ്കിലും എഗ്രിമെന്‍റ് കാലാവധി പൂർത്തിയാകും മുൻപ് നാട്ടിൽ പോകാൻ വിസക്ക് കമ്പനി ചിലവഴിച്ച തുക നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് സുഹൃത്തുക്കൾ മുഖേനയാണ് കേളി കുടുംബവേദിയുമായി ബന്ധപ്പെടുന്നത്. കുടുംബവേദി പ്രവർത്തകർ പ്രാഥമിക നടപടിയായി ഭക്ഷണവും അടിയന്തിര ചികിത്സാ സൗകര്യവും ഉറപ്പുവരുത്തിയത്തിനു ശേഷം, വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിലെത്തിക്കുകയും കമ്പനിയുമായി എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടത്തിന്‍റെ അടിസ്ഥാനത്തിൽ ടിക്കറ്റ് എടുത്ത് വന്നാൽ എക്സിറ്റ് നൽകാമെന്ന് കമ്പനി അറിയിക്കുകയും ചെയ്തു. നാട്ടിലേക്കുള്ള ടിക്കറ്റ് കുടുംബവേദി നൽകി. കേളി കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഗീത ജയരാജ്, ജയരാജ്, സജീന, സിജിൻ കൂവള്ളൂർ എന്നിവർ ചേർന്ന് സന്ധ്യക്കുളള ടിക്കറ്റും കമ്പനിയിൽ നിന്നുള്ള യാത്രാ രേഖകളും കൈമാറി. ആപത്ഘട്ടത്തിൽ കൈത്താങ്ങായ കേളി കുടുംബ വേദിയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് സന്ധ്യ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.


കെപിഎ മൈലാഞ്ചി രാവ് മെഹന്തി കോണ്ടെസ്റ്റ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം പ്രവാസിശ്രീയുടെ നേതൃത്വത്തത്തിൽ മൈലാഞ്ചി രാവ് 2024 മെഹന്തി കോണ്ടെസ്റ്റ് സംഘടിപ്പിച്ചു. ടൂബ്ലി കെപിഎ ആസ്ഥാനത്തു നടന്ന പരിപാടിയിൽ തമിഴ് സിരിയല്‍ സിനിമ നടി ഹിമാബിന്ദു വിശിഷ്ട അതിഥിയായി പങ്കെടുത്തു. 50 ഓളം വനിതകൾ പങ്കെടുത്ത പരിപാടിയിൽ മെഹന്തി കോണ്ടെസ്റ്റും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. യൂണിറ്റ് ഹെഡുകളായ അഞ്ജലി രാജ്, ഷാമില ഇസ്മായിൽ, ജിബി ജോൺ, പ്രദീപ അനിൽ, ബ്രിന്ദ സന്തോഷ്, സുമി ഷമീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.


ചൈനയ്ക്കും സൗദിക്കുമിടയിൽ റഗുലർ വിമാന സർവീസ്

റിയാദ്: ചൈനയ്ക്കും സൗദി അറേബ്യക്കുമിടയിൽ റഗുലർ വിമാന സർവീസുകൾ നടത്താൻ ചൈന സതേൺ എയർലൈൻസിന് സിവിൽ ഏവിയേഷൻ അഥോറിറ്റി അംഗീകാരം നൽകി. ഈ മാസം 16 മുതലാണ് റിയാദിൽനിന്ന് ബീജിംഗ്, ഗ്വാസ്നോ, ഷെൻഷൻ എന്നിവിടങ്ങളിലേക്കു വിമാനങ്ങളുണ്ടാവുക. യാത്രാവിമാനങ്ങൾക്ക് പുറമെ കാർഗോ വിമാനങ്ങളുമുണ്ടാവും. നാല് പാസഞ്ചർ വിമാനങ്ങളും മൂന്ന് എയർ കാർഗോ വിമാനങ്ങളുമാണ് സർവിസ് നടത്തുക. എയർ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും വ്യോമഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ നീക്കങ്ങളുടെ ഭാഗമാണു നടപടി.


സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റഹീമിനായി ബോചെ ഫാൻസിന്‍റെ ധനസമാഹാരണം

ആലപ്പുഴ: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുള്‍ റഹീമിന്‍റെ വധശിക്ഷ റദ്ദാക്കാന്‍ മോചനദ്രവ്യത്തിനായി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ധനസമാഹാരണം നടത്തുന്നു. എല്ലാവരും സഹകരിക്കണമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 16ന് മുമ്പ് 34 കോടി രൂപ നല്‍കേണ്ടതുണ്ട്. ജയിലില്‍ 18 വര്‍ഷമായി നരകിച്ചുകൊണ്ടിരിക്കുന്ന അബ്ദുള്‍ റഹീമിന്‍റെ അമ്മ പാത്തുവിന്‍റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്കോ സേവ് അബ്ദുള്‍ റഹീം ആപ്പിലേക്കോ പൈസ അയച്ച് അദ്ദേഹത്തെ വധശിക്ഷയില്‍നിന്നു രക്ഷിക്കാന്‍ സുമനസുകള്‍ സഹായിക്കണമെന്ന് ബോബി ചെമ്മണ്ണൂര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം മുന്‍നിര്‍ത്തി തിരുവനന്തപുരത്തുനിന്ന് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ച ബോചെ യാചക യാത്ര ബുധനാഴ്ച ആലപ്പുഴയില്‍ എത്തിച്ചേര്‍ന്നു. ബോചെ ഫാന്‍സും മറ്റ് പല സംഘടനകളും മനുഷ്യസ്‌നേഹികളും ചേര്‍ന്ന് 14 കോടി രൂപയോളം ഇതുവരെ സമാഹരിച്ചു. ഇനി 20 കോടി രൂപ കൂടി വേണം. അതില്‍ ഒരു കോടി രൂപ ബോചെ നല്‍കും. തുക തികയാതെ വന്നാല്‍, ഈ മാസം ബോചെ ടീ ലക്കി ഡ്രോ ചലഞ്ച് നടത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.


പ്രവാസി ഭാരതി റംസാൻ റിലീഫ് നടത്തി

കൊട്ടാരക്കര: റംസാൻ വ്രതാനുഷ്ഠാനത്തിന്‍റെ 28ാം ദിനത്തിൽ പ്രവാസി ഭാരതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റംസാൻ റിലീഫ് ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം നടന്നു. ഇമാം അൽഹാജ് പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി റംസാൻ സന്ദേശം നൽകി റിലീഫ് ഉദ്ഘാടനം ചെയ്തു. കൗൺസിൽ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ശശി ആർ. നായർ, കൗൺസിൽ ഭാരവാഹികളായ ഡോ.കുര്യാത്തി ഷാജി, ബേബി ജയരാജ്, ഷീജ പേയാട്, ശൈലജ മണ്ണന്തല, ഹാജി എസ്. മുഹമ്മദ്കണ്ണ്, എച്ച്. ഷംഷുദീൻ, ജനറൽ കൺവീനർ രതീഷ് തമ്പാനൂർ എന്നിവർ പ്രസംഗിച്ചു. വള്ളക്കടവ് സെൻട്രൽ മസ്ജിദ് ഇമാം സയിദ് അബ്ദുള്ള പ്രത്യേക പ്രാർഥന നടത്തി. 200 പേർക്കാണ് റംസാൻ കിറ്റുകൾ വിതരണം ചെയ്തത്.


റഹീമിന് കെെതാങ്ങായി ഒഐസിസി പാലക്കാട്

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ റഹീം സഹായ ജീവകാരുണ്യപദ്ധതിയായ ജില്ലകൾ തോറും നടക്കുന്ന കളക്ഷൻ കാമ്പയിനിംഗിന് തുടക്കം കുറിച്ച് ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി. സൗദിയിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൾ റഹീമിന്‍റെ മോചനശ്രമങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന റിയാദിലെ അബ്ദുൾ റഹീം ലീഗൽ അസിസ്റ്റന്‍റ് കമ്മിറ്റിക്ക് പിന്തുണ നൽകുകയെന്ന ഉദ്ദേശത്തോടെയാണ് ഒഐസിസി റിയാദ് സെൻട്രൽകമ്മിറ്റി കളക്ഷൻ ക്യാമ്പയിനിംഗ് പ്രഖ്യാപിച്ചത്. മുഴുവൻ ജില്ലാകമ്മിറ്റികളോടും സഹകരിക്കുവാൻ റിയാദ് സെൻട്രൽ കമ്മിറ്റി ആഹ്വാനംചെയ്തിരുന്നു. റിയാദ് സെൻട്രൽ കമ്മിറ്റി ഓഫീസ് സബർമതിയിൽ വച്ച് റിയാദ് ഒഐസിസിപാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് ശിഹാബ് കരിമ്പാറ റിയാദിലെ അബ്ദുൾ റഹീംലീഗൽ അസിസ്റ്റന്‍റ് കമ്മിറ്റിക്ക് ഒരു ലക്ഷം രൂപ കൈമാറി. കമ്മിറ്റിക്ക് വേണ്ടി സിദ്ദിക്ക് തുവ്വൂർ, കുഞ്ഞോയി, മൊഹിയുദ്ധീൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. പാലക്കാട് ജില്ലയുടെ സെൻട്രൽ കമ്മിറ്റി നേതാക്കളായ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ, സെൻട്രൽ കമ്മിറ്റി സീനിയർ വൈസ്പ്രസിഡന്‍റ് മുഹമ്മദാലി മണ്ണാർക്കാട്, സെൻട്രൽ കമ്മിറ്റിയുടെ വൈസ് പ്രെസിഡന്‍റും നിലവിൽ പ്രസിഡന്‍റിന്‍റെ ചുമതലയുള്ള ബാലു കുട്ടൻ, സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അഷ്‌റഫ് മേച്ചേരി, പാലക്കാട് ജില്ലാ കമ്മിറ്റി ട്രെഷറർ ഷഹീർകോട്ടക്കാട്ടിൽ മറ്റു ഭാരവാഹികളായ സൈനുദ്ധീൻ കൊടക്കാടൻ, ഷഫീർപത്തിരിപ്പാല എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിനു സൗദി കോടതി വധശിക്ഷ വിധിച്ചത്. ഈ മാസം 16ന് അബ്ദുൾ റഹീമിന്‍റെ വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. ബ്ലഡ് മണിയായി 34 കോടി രൂപ നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്‍റെ കുടുംബം അറിയിച്ചി‌ട്ടുണ്ട്. ഈ തുക കണ്ടെത്തി റഹീമിന്‍റെ ജീവൻ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹത്തിന്‍റെ കുടുംബക്കാരും നാട്ടുക്കാരും.


പ്രവാസികളുടെ വിഷുക്കണി; കേരളത്തില്‍നിന്ന്‌ 1500 ടൺ പച്ചക്കറി ഗൾഫിലേക്ക്

കൊച്ചി: ഗൾഫ് മലയാളികളുടെ വിഷു ആഘോഷത്തിന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വഴി നാലു ദിവസങ്ങളിലായി 1500ൽപ്പരം ടൺ പച്ചക്കറി കയറ്റി അയയ്‌ക്കും. ഇതിൽ കൂടുതലും വിഷുക്കണി കാണാനുള്ള വിഭവങ്ങളാണ്. കഴിഞ്ഞ വർഷം 1300 ടൺ പച്ചക്കറിയാണ് വിഷു സീസണിൽ കൊച്ചിയിൽനിന്നു കയറ്റുമതി ചെയ്തത്. ഇത്തവണ യാത്രാ വിമാനങ്ങളിലാണ് അധികവിഭവങ്ങളും കയറ്റി അയയ്ക്കുന്നത്. രണ്ടു കാർഗോ വിമാനങ്ങളും ക്രമീകരിക്കും. കണിക്കൊന്ന പൂവ്, കണി വെള്ളരിക്ക, ചക്ക, മാങ്ങ, അച്ചിങ്ങ, കുമ്പളങ്ങ, തക്കാളി, വെണ്ടക്ക, മുരിങ്ങക്കായ, മത്തങ്ങ, കോവക്ക തുടങ്ങിയവയാണ് പ്രധാനമായും കയറ്റി വിടുന്നത്. വിമാനത്താവളത്തിന്‍റെ സമീപ പ്രദേശങ്ങളിൽനിന്നുള്ള കൃഷിക്കാരിൽനിന്നു സംഭരിക്കുന്ന കാർഷികവിഭവങ്ങൾക്കൊപ്പം തമിഴ്നാട്ടിൽനിന്നു കൊണ്ടുവരുന്ന സാധനങ്ങളും കയറ്റി അയയ്ക്കുന്നുണ്ട്. കേരളത്തിൽനിന്നു ഗൾഫ് മേഖലയിലേക്ക് കയറ്റി അയയ്ക്കുന്ന വിഭവങ്ങൾ ഈ വർഷം ജനുവരി മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ വർധിച്ചിട്ടുണ്ട്. ഈ വർഷം 20030.150 ടൺ സാധനങ്ങളാണ് കയറ്റി വിട്ടത്. കഴിഞ്ഞവർഷം ഈ കാലയളവിൽ 14898.305 ടൺ വിഭവങ്ങളാണു കയറ്റി വിട്ടത്. ചെങ്കടലിലെ കടൽക്കൊള്ളക്കാരുടെ ഭീഷണിമൂലം കപ്പൽഗതാഗതം തടസപ്പെട്ടതാണു വ്യോമമാർഗമുള്ള കാർഗോ കയറ്റുമതി വർധിക്കാൻ കാരണം. പൂക്കൾ, പഴം, പച്ചക്കറി, മാംസം, മത്സ്യം തുടങ്ങിയ സാധനങ്ങളുടെ കയറ്റുമതിയാണ് കൂടിയത്. ഈ കാലയളവിൽ തിരുവനന്തപുരം വഴി 8084.1225 ടണ്ണും കൊച്ചി വഴി 6855.04 ടണ്ണും കോഴിക്കോട് വഴി 4345 ടണ്ണും കണ്ണൂർ വഴി 746 ടണ്ണും സാധനങ്ങളാണു കയറ്റിവിട്ടത്.


ഓവർസീസ് എൻസിപി കുവൈറ്റ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

കുവൈറ്റ് സിറ്റി: റംസാനിൽ ഈ വർഷവും സ്നേഹവും കരുണയുമായി പാവപ്പെട്ട പ്രവാസികളെ ചേർത്ത് നിർത്താൻ ഓവർസീസ് എൻസിപി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖൈത്താനിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികൾക്കായി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ഓവർസീസ് എൻസിപി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ, കുവൈറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി അരുൾ രാജ്, വൈസ് പ്രസിഡന്‍റ് സണ്ണി മിറാൻഡ, ഫഹദ് എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്.


സൗദി‌യിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്‌ദുൾ റഹീമിന്‍റെ വീട് സന്ദർശിച്ച് എം.ടി. രമേശ്

കോഴിക്കോട്: സൗദി ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന ഫറോക്ക് സ്വദേശി അബ്‌ദുൾ റഹീമിന്‍റെ വീട് സന്ദർശിച്ച് കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം.ടി.രമേശ്. അബ്ദുള്‍ റഹീമിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുള്‍ റഹീമിന്‍റെ മാതാവുമായും കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു. വധശിക്ഷ നീട്ടിവയ്പ്പിക്കാന്‍ സാധിക്കുമോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും രമേശ് പറഞ്ഞു. 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിനു സൗദി കോടതി വധശിക്ഷ വിധിച്ചത്. ഈ മാസം 16ന് അബ്ദുൾ റഹീമിന്‍റെ വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. ബ്ലഡ് മണിയായി 34 കോടി രൂപ നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്‍റെ കുടുംബം അറിയിച്ചി‌ട്ടുണ്ട്. ഈ തുക കണ്ടെത്തി റഹീമിന്‍റെ ജീവൻ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹത്തിന്‍റെ കുടുംബക്കാരും നാട്ടുക്കാരും.


കേളി അൽഗുവയ യുണിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ അൽഗുവയ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. ഗുവയ സിറ്റിയിലെ ഇസ്ത്രഹയിൽ നടന്ന ഇഫ്താറിൽ പ്രദേശത്തെ പ്രവാസികളായ വിവിധ രാജ്യക്കാരും സ്വദേശികളും മുസാഹ്മിയ, റുവൈദ, അൽ ഗുവയ്യ എന്നീ യൂണിറ്റുകളിൽ നിന്നുള്ള കേളി അംഗങ്ങളും നിരവധി കുടുംബങ്ങളും പങ്കെടുത്തു. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ഇഫ്താറിന്‍റെ വിജയത്തിനായി നെൽസൺ ചെയർമാനായും സുരേഷ് കുമാർ കൺവീനറും ശ്യാം ട്രഷററുമായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകിയിരുന്നു. പബ്ലിസിറ്റി കൺവീനറായി ലാൽ, ഭക്ഷണ കമ്മിറ്റി കൺവീനറായി ബാബു എന്നിവർ പ്രവർത്തിച്ചു. ഏരിയ ആക്ടിംഗ് സെക്രട്ടറി ജെറി തോമസ്, എരിയ പ്രസിഡന്‍റ് നടരാജൻ, ഏരിയ കമ്മറ്റി അംഗം ഗോപി, റുവൈദ യൂണിറ്റ് സെക്രട്ടറി നാസർ, അൽഗുവയ്യ യൂണിറ്റ് സെക്രട്ടറി അനീഷ് അബൂബക്കർ, യൂണിറ്റ് പ്രസിഡന്‍റ് നൗഷാദ് എന്നിവരും ഇഫ്താറിൽ പങ്കെടുത്തു.


ഒരുമയുടെ സ്നേഹ സന്ദേശവുമായി റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് കുവൈറ്റ് ഇഫ്താര്‍ സംഗമം

കുവൈറ്റ് സിറ്റി: റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് കുവൈറ്റിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച സാൽമിയ തക്കാര റസ്റ്റോറന്‍റ് ഹാളിൽ വച്ചു നടത്തിയ ഇഫ്താർ സംഗമത്തിൽ ക്ലബ് അംഗങ്ങൾ ഉൾപ്പടെ നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് പ്രസിഡന്‍റ് വിപിൻ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം ക്ലബ് മുഖ്യ രക്ഷാധികാരി ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശ്വാസത്തിലൂന്നി മനസും ശരീരവും സ്വയം സമർപ്പിക്കുന്ന നാളുകളിൽ വൃതാനുഷ്ഠാനത്തിന്‍റെ ആത്മീയ ഉണർവിനൊപ്പം പരസ്പര്യത്തിന്‍റെ മാധുര്യം പങ്കുവയ്ക്കാൻ മാനവീകതയുടെ ഒത്തു ചേരലിന് സാധിക്കുമെന്ന് ബി.എസ്. പിള്ള അഭിപ്രായപെട്ടു. യോഗത്തിൽ മാനേജ്മെന്‍റെ കമ്മിറ്റി അംഗങ്ങളായ സിനിജിത് ദേവരാജ്,ഷമീർ കണ്ടി, ജിജോ ബാബു ജോൺ, വൈസ് ചെയർമാൻ യോഗേഷ് തമോറെ, വൈസ് ക്യാപ്റ്റൻ ജയേഷ് കൊട്ടോള, ബിപിൻ ഓമനക്കുട്ടൻ, ലിജു മാത്യൂസ്, അക്ബർ ഉസ്മാൻ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.


കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: കൊല്ലം പ്രവാസി അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെസിഎ ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ 600 ൽ അധികം ആളുകൾ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ബഹറിൻ പാർലമെന്‍റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി മുഖ്യാതിഥിയായി പങ്കെടുത്തു. ബഹ്റിൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വർഗീസ് കാരക്കൽ, കെപിഎ. രക്ഷാധികാരി പ്രിന്‍സ് നടരാജന്‍, ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, സാമൂഹ്യ പ്രവർത്തകരായ സുബൈർ കണ്ണൂർ, അരുൾദാസ്, രാജു കല്ലുമ്പുറം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബഹറനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഇഫ്താർ കമ്മിറ്റി കൺവീനർ സലിം തയ്യിൽ സ്വാഗതം പറഞ്ഞ യോഗത്തിനു കെപിഎ പ്രസിഡന്‍റ് നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ നന്ദി രേഖപ്പെടുത്തി. ഇഫ്താർ കമ്മിറ്റി ജോ. കൺവീനർ അനൂബ് തങ്കച്ചൻ സമ്മേളനം നിയന്ത്രിച്ചു. കെപിഎ രക്ഷാധികാരികളായ ചന്ദ്രബോസ്, ബിനോജ് മാത്യു, ബിജു മലയിൽ എന്നിവര്‍ സന്നിഹിതരായിരുന്നു. സെക്രട്ടറിയറ്റ് കമ്മിറ്റി അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍ ,പ്രവാസിശ്രീ യൂണിറ്റു ഹെഡുകള്‍ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.


പ്രവാസി സ്നേഹകൂട്ടായ്മയുടെ ഇഫ്താർ വിരുന്നൊരുക്കി നവയുഗം തുഗ്ബ മേഖല കമ്മിറ്റി

തുഗ്ബ: നവയുഗം സാംസ്കാരികവേദി തുഗ്ബ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം സാമ്പത്തികവ്യത്യാസങ്ങൾക്കുമപ്പുറം പ്രവാസലോകത്ത് നിലനിൽക്കുന്ന പരസ്പരസ്നേഹത്തിന്റെയും‌ സൗഹൃദത്തിന്‍റെയും വിളംബരമായി മാറി. തുഗ്ബ ബഗ്ലഫ് സനയയിലുള്ള അബു ഹൈദം ഷീഷ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ സ്ത്രീകളും കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. നവയുഗം കേന്ദ്രനേതാക്കളായ ഷിബുകുമാർ, പദ്മനാഭൻ മണിക്കുട്ടൻ, നിസ്‌സാം കൊല്ലം, തമ്പാൻ നടരാജൻ, അരുൺ ചാത്തന്നൂർ, ശരണ്യ ഷിബു, മീനു അരുൺ, സന്തോഷ് ചങ്ങോലിക്കൽ എന്നിവർ പങ്കെടുത്തു. ഇഫ്താർ സംഗമ പരിപാടികൾക്ക് നവയുഗം നേതാക്കളായ പ്രിജി കൊല്ലം, ദാസൻ രാഘവൻ, നിയാസ് ബിനു, ഉണ്ണി, പോൾസൺ, സ്റ്റീഫൻ, സിറാജ്, സിജിൽ, രഞ്ചിത്, പ്രിൻസ്, രാജൻ, ആതിര ദിലീപ്, സുറുമി നസീം, സന്തോഷ് നന്ദനം, പ്രതീഷ്, ഷൻമുഖൻ, നിസാർ കൊല്ലം, സാബു, മുഹമ്മദ് നൈനാൻ എന്നിവർ നേതൃത്വം നൽകി.


ആയിരങ്ങൾക്ക് വിരുന്നൊരുക്കി കേളി ഇഫ്താർ

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെയും കേളി കുടുംബ വേദിയുടെയും ആഭിമുഖ്യത്തിൽ നടന്ന ജനകീയ ഇഫ്താർ വിരുന്ന് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. സുലൈ ഷിബ അൽ ജസീറ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്നുള്ള ആയിരങ്ങൾ പങ്കെടുത്തു. കേളി കഴിഞ്ഞ 19 വർഷത്തോളമായി തുടർച്ചയായി നടത്തിവരുന്ന ഇഫ്താർ വിരുന്നിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്. ഒരിടവേളയ്ക്കുശേഷമാണ് കേളിയുടെ കേന്ദ്ര നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് നടക്കുന്നത്. കഴിഞ്ഞ ഒന്പത് വർഷത്തോളമായി, കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായും, കൂടുതൽ പ്രദേശങ്ങളിലേക്ക് ഇഫ്താർ വിരുന്നുകൾ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായും കേളിയുടെ 12 ഏരിയകൾ കേന്ദ്രീകരിച്ചും വിവിധ യൂണിറ്റുകൾ കേന്ദ്രീകരിച്ചുമാണ് ഇഫ്താർ നടത്തി വരാറുള്ളത്. കൊറോണ മഹാമാരി സമയത്ത് ഇഫ്താർ കിറ്റുകൾ അർഹതപെട്ട പ്രവാസികൾക്ക് എത്തിച്ചു നൽകിയാണ് കേളി ഇഫ്താറിൽ പങ്കാളികളായത്. റിയാദിലെ വാണിജ്യ, വ്യാപാര, സ്ഥാപനങ്ങളുടെ പ്രതിനിധികളും, മാധ്യമ പ്രവർത്തകരും, വിവിധ സംഘടനാ പ്രതിനിധികളും, കുടുംബങ്ങൾക്കും പുറമെ, ഫാക്ടറി തൊഴിലാളികൾ, കമ്പനി ജീവനക്കാർ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും, വിവിധ രാജ്യക്കാരുമടങ്ങുന്ന 3500ഓളം പേർ ഇഫ്താർ വിരുന്നിൽ പങ്കാളികളായി. കേളി കുടുംബ വേദിയുടെ നേതൃത്വത്തിൽ കുടുംബങ്ങൾക്കായി പ്രത്യേകം ഇരിപ്പിടം സജ്ജീകരിച്ചു. ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ്, കേളി പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി കൺവീനർ ഷമീർ കുന്നുമ്മൽ, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, ഗീവർഗീസ്‌സ് ഇടിച്ചാണ്ടി, രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട്, എന്നിവരുടെ നേതൃത്വത്തിൽ കേളി, കേളി കുടുംബ വേദി കേന്ദ്രകമ്മറ്റി അംഗങ്ങളും ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളും അടങ്ങുന്ന 151 അംഗ സംഘാടക സമിതി ഇഫ്താർ വിരുന്ന് നിയന്ത്രിച്ചു. കേളി ദിനം രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി ജിഎസ് പ്രദീപ് നയിക്കുന്ന "റിയാദ് ജീനിയേഴ്സ് 2024’ ഈ മാസം 19ന് മലാസ് ലുലു ഹൈപ്പർ അരീനായിൽ അരങ്ങേറുമെന്നും ഹജ്ജിന് മുമ്പായി മെഗാ രക്തദാന ക്യാമ്പ് നടത്തുമെന്നും കേളി നേതൃത്വം അറിയിച്ചു.


അജ്പക്ക് ഇഫ്താർ ഈസ്റ്റർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക്ക്) മത മാനവ മൈത്രി ഉയർത്തിപിടിച്ച് ഇഫ്താർ ഈസ്റ്റർ സംഗമം സംഘടിപ്പിച്ചു. അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്‍റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. ദാർ അൽ സഹ പോളിക്ലിനിക് ബിസിനസ് മാനേജർ നിതിൻ മേനോൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഫറൂക്ക് ഹമദാനി ഇഫ്താർ സന്ദേശവും സെന്‍റ് ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി ബിജു ജോർജ് പാറക്കൽ ഈസ്റ്റർ സന്ദേശവും നൽകി സംസാരിച്ചു. തുടർന്ന് കുവൈറ്റിലെ വിവിധ ജില്ലാ സമുദായിക സാംസ്കാരിക മാധ്യമ സംഘടനകളുടെ ക്ഷണിക്കപ്പെട്ട പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുവൈറ്റ് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എക്സിക്യൂട്ടീവ് അംഗം അനയ് കുമാറിനും കുടുംബത്തിനും ഉളള ആദരവ് പ്രസിഡന്‍റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ വേദിയിൽ വച്ചു നൽകി. അജ്പക്ക് ചെയർമാൻ രാജീവ് നടുവിലെമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, ജനറൽ കോർഡിനേറ്റർ മനോജ് പരിമണം , പ്രോഗ്രാം ജനറൽ കൺവീനർ അനിൽ വള്ളികുന്നം, അഡ്വൈസറി ബോർഡ് ചെയർമാൻമാരായ മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രൻ, വൈസ് ചെയർപേഴ്സൺ സാറാമ്മ ജോൺസ്, അഡ്വൈസറി ബോർഡ് അംഗങ്ങൾ ആയ ബാബു തലവടി, കൊച്ചുമോൻപള്ളിക്കൽ, എ. കെ. കുര്യൻ, വൈസ് പ്രസിഡന്‍റുമാരായ അശോകൻ വെണ്മണി, ജി. എസ്. പിള്ള, ജോയിന്‍റ് ട്രഷറർ മാത്യു ജേക്കബ്, സെക്രട്ടറി മാരായ രാഹുൽ ദേവ് , സജീവ് കായംകുളം, ശശി വലിയകുളങ്ങര , സാം ആന്‍റണി , അജി ഈപ്പൻ , സുമേഷ് കൃഷ്ണൻ, ഏരിയ കമ്മിറ്റി കൺവീനർമാരായ അനീഷ് അബ്ദുൾ ഗഫൂർ, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി പുരുഷോത്തോമൻ, ജിബി തരകൻ , ജ്യോതിഷ് തമ്പി , ഷാജി ഐപ്പ്, സുരേഷ് കുമാർ ഗട, റോയ് ചെറിയാൻ , വിഷ്ണു വെണ്മണി, സന്ദീപ് നായർ, വനിതാ വേദി ജനറൽ സെക്രട്ടറി ഷീന മാത്യു, ട്രഷറർ അനിത അനിൽ, ജോയിന്‍റ് ട്രഷറർ ആനി മാത്യു, കീർത്തി സുമേഷ്, ദിവ്യ സേവിയർ, അശ്വതി സന്ദീപ് , സനൂജാ അനീഷ്, ഗംഗ അനയി, സജീന മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇഫ്താർ പ്രോഗ്രാം കൺവീനർ ഷംസു താമരക്കുളം സ്വാഗതവും ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം നന്ദിയും രേഖപ്പെടുത്തി.


ഗള്‍ഫ് നാടുകളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച

അബുദാബി: തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഗള്‍ഫ് നാടുകളില്‍ ചെറിയപെരുന്നാൾ ബുധനാഴ്ച. ഒരു ദിവസം വൈകി വ്രതാനുഷ്ഠാനം തുടങ്ങിയ ഒമാനില്‍ പെരുന്നാള്‍ പ്രഖ്യാപനം ഇന്ന് വൈകുന്നേരമുണ്ടാകും. റംസാനിലെ 30 നോമ്പും പൂര്‍ത്തിയാക്കിയാണ് ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ ബുധനാഴ്ച ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്.


ഫോൺപേ സൗകര്യം യുഎഇയിലും

കൊച്ചി: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഫോൺപേ ആപ് ഉപയോക്താക്കൾക്ക് ഇനി യുപിഐ ഉപയോഗിച്ച് നിയോപേ ടെർമിനലുകളിൽ പേമെന്‍റുകൾ നടത്താം. റീട്ടെയിൽ സ്റ്റോറുകളിലും ഡൈനിംഗ് ഔട്ട്‌ലറ്റുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.


ട്രാസ്‌ക് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) അംഗങ്ങൾക്കായി ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ഫഹാഹീൽ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ 300ലധികം പേർ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്‍റ് ബിജു കടവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആക്‌ടിംഗ് ജനറൽ സെക്രട്ടറി സി.ഡി. ബിജു സ്വാഗതം പറഞ്ഞു. വിശിഷ്ട അതിഥിയും സാമൂഹ്യ പ്രവർത്തകനുമായ മനോജ്‌ മാവേലിക്കര, ട്രാസ്ക് വനിതാവേദി ജനറൽ കൺവീനർ ജെസ്‌നി ഷമീർ, വൈസ് പ്രസിഡന്‍റ് ജഗദാംബരൻ, ആനുവൽ സ്പോൺസർ ജോയ് ആലുക്കാസ്, പ്രതിനിധി സൈമൺ പള്ളിക്കുന്നത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മുഖ്യപ്രഭാഷകനായ ഫൈസൽ മഞ്ചേരി തന്‍റെ ഇഫ്‌താർ സന്ദേശത്തിൽ റംസാൻ വ്രതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. അസോസിയേഷൻ മുൻ ഭാരവാഹികൾ, ഏരിയ കൺവീനർമാർ, അസോസിയേഷൻ ഇലക്ഷൻ കമ്മീഷണർ, ഉപദേശക സമിതി അംഗങ്ങൾ, ജില്ലാ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. മീഡിയ കൺവീനർ സതീഷ് പൂയത്ത്, സ്പോർട്സ് കൺവീനർ ജിൽ ചിന്നൻ, വനിതാവേദി സെക്രട്ടറി ഷാന ഷിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രാസ്‌ക് ട്രഷറർ തൃതീഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു.


ഒമാനിൽ കാർ അപകടം; മലയാളി മരിച്ചു

മസ്കറ്റ്: ഒമാനിലെ മസ്കറ്റിലുണ്ടായ കാർ അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഉമ്മന്നൂർ പഴിഞ്ഞം ബഥേൽ മന്ദിരത്തിൽ കോശി യേശുദാസ് (ജോയി 55) ആണ് മരിച്ചത്. സൗദിയിൽ നിന്നും ഒമാനിലേക്ക് കുടുംബമായുള്ള യാത്രയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞാണ് അപകടമുണ്ടായത്. ഏറെ വൈകിയാണ് അപകട വിവരം പുറംലോകം അറിഞ്ഞത്. ഭാര്യ വാളകം സ്വദേശി പ്രെയ്സി, മക്കളായ കെസിയ, കെൻസ്, സാറാ എന്നിവരെ പരിക്കുകളോടെ ചികിത്സയിലാണ്. കൊട്ടാരക്കര ഉമ്മന്നൂർ പഴിഞ്ഞം പരേതനായ എ.കെ. യേശുദാസിന്‍റെയും കുഞ്ഞു മറിയാമ്മയുടെയും മകനാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


കോ­ഴി­ക്കോ­ട്ട് സ്വ­ദേ­ശി റി­യാ­ദില്‍ മ­രിച്ചു

റി­യാ­ദ്: അസുഖബാധിത­നാ­യി ചി­കി­ത്സ­യില്‍ ക­ഴി­ഞ്ഞ മ­ല­യാ­ളി റി­യാ­ദില്‍വ­ച്ച് മ­രിച്ചു. കോഴിക്കോട് ചീകിലോട് പൊയില്‍ പടിക്കല്‍ വീട്ടില്‍ റിയാസ്(45) ആ­ണ് മ­രി­ച്ചത്. സൗദി ജര്‍മന്‍ ആശുപത്രി­യില്‍ ചികിത്സയില്‍ കഴി­യവേ ഹൃദയാ­ഘാ­തം മൂ­ല­മാ­ണ് മ­രണം. സന്ദര്‍ശന വി­സ­യി­ലെ­ത്തിയ ഇ­യാ­ളു­ടെ ഭാ­ര്യയും ര­ണ്ട് മ­ക്കളും റി­യാ­ദിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതി­നാ­യുള്ള നടപടിക്രമങ്ങള്‍ പുരോഗ­മി­ക്കു­ക­യാണ്. പിതാവ്: കോയ, മാതാവ്: ആയിഷ, ഭാര്യ: ബെസി, മക്കള്‍: ഇശ ഫാത്തിമ, മുഹമ്മദ്­ റയ്യാന്‍.


യുവാവിന്‍റെ അഭ്യാസം കൈവിട്ടു; അബു ഹസനിയ ബീച്ചിൽ കാർ തലകീഴായി മറിഞ്ഞു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബു ഹസനിയ പബ്ലിക് ബീച്ചിൽ യുവാവ് കാറിൽ നടത്തിയ അഭ്യാസപ്രകടനം ആളുകളെ ആശങ്കയുടെ മുൾമുനയിൽ നിർത്തി. ടൊയോട്ടോ എഫ്‌ജെ ക്രൂയിസർ കാറിലായിരുന്നു 34കാരന്‍റെ അഭ്യാസപ്രകടനങ്ങൾ. നീലയും വെള്ളയും കലർന്ന കാർ ബീച്ചിലൂടെ തലങ്ങുംവിലങ്ങും ഓടിച്ചു രസിച്ച യുവാവ് ഇടയ്ക്കു തിരകളിലേക്കും വാഹനമിറക്കി. തിരമുറിച്ചു കാർ വരുന്നതു കണ്ട ഒരാൾ കരയിലേക്ക് ഓടിരക്ഷപ്പെടുന്നതും ഇതിന്‍റെ വീഡിയോയിൽ കാണാം. ഈവിധം രക്ഷപ്പെടുന്നയാളുടെ പിന്നാലെ കുതിച്ചു ചെല്ലുന്ന വാഹനം വീണ്ടും തിരയിലേക്ക് ഓടിച്ചിറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു തലകീഴായി രണ്ടുപ്രാവശ്യം മറിയുന്നു. രണ്ടാമത്തെ മറിച്ചിലിൽ ഡ്രൈവിംഗ് സീറ്റിൽനിന്നു തെറിച്ചുപോകുന്ന യുവാവ് കടലിൽവീഴുന്നതും അദ്ഭുതകരമായി രക്ഷപ്പെടുന്നതും സോഷ്യൽ മീഡിയിൽ വൈറലായ വീഡിയോയിലുണ്ട്. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണു കാർ കരയിലെത്തിച്ചത്. യുവാവിനെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്.


ചൈതന്യ സ്മിത്തിന് വിട ചൊല്ലി നാട്

ആലപ്പുഴ: ദുബായിയിൽ അന്തരിച്ച ഹരിപ്പാട് സ്വദേശിയായ സ്റ്റാഫ് നഴ്സ് ചൈതന്യ സ്മിത്തിന്‍റെ(38) സംസ്കാരം നടത്തി. ഇന്ന് രാവിലെ പത്തിന് നാട്ടിലെ ഭവനത്തിൽ വച്ചാണ് സംസ്കാരം നടത്തിയത്. ഭർത്താവ്: കടവൂർ ലക്ഷ്മി നിവാസിൽ (കൂന്തളശേരിൽ) സ്മിത്ത്(അജി). പിതാവ്: മുട്ടം കളീക്കൽ നടരാജൻ. മാതാവ്: ചെമ്പകം. മക്കൾ: വൈഗ, ദ്രോണ, കണ്ണകി.


യുഎഇ ലുലു ഗ്രൂപ്പിൽ നിന്നും ഒന്നരക്കോടി കവർന്ന കണ്ണൂർ സ്വദേശി അറസ്റ്റിൽ

കണ്ണൂർ: ലുലു ഗ്രൂപ്പിന്‍റെ അബുദാബിയിലെ സ്ഥാപനത്തിൽ നിന്ന് ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ച് മുങ്ങിയ കണ്ണൂർ സ്വദേശിയായ ജീവനക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പുതിയപുരയില്‍ മുഹമ്മദ് നിയാസ് ( 38) ആണ് അബുദാബി പോലിസിന്‍റെ പിടിയിലായത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കാഷ് ഓഫിസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തു വരുന്നതിനിടെയായിരുന്നു പണമപഹരിച്ച് മുങ്ങിയത്. പാസ്പോർട്ട് ലുലു ഗ്രൂപ്പ് അധികൃതർ നിയമാനുസരണം വാങ്ങി സൂക്ഷിച്ചതിനാൽ ഇയാൾക്ക് രാജ്യം വിടാൻ സാധിച്ചിരുന്നില്ല. ഇത് പ്രതിയെ വേഗം പിടികൂടുന്നതിന് സഹായിച്ചു. നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. അബുദാബിയില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ടു മക്കളും അബുദാബിയില്‍ നിയാസിനൊപ്പമാണ് താമസിച്ചിരുന്നത്. നിയാസിന്‍റെ തിരോധാനത്തിനു ശേഷം ഇവര്‍ മറ്റാരേയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് എംബസി മുഖേന നിയാസിനെതിരേ കേരള പോലീസിലും ലുലു ഗ്രൂപ്പ് പരാതി നല്കിയിരുന്നു.


ഷാർജയിൽ മലയാളി യുവതി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ഷാർജ: മലയാളി യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. തിരുവനന്തപുരം വർക്കല സ്വദേശി യാസ്നയാണ് കഴിഞ്ഞമാസം 23ന് ഷാർജയിൽ മരിച്ചത്. ഭർത്താവ് ഷംനാദിനൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. വീട്ടിലെ ശുചിമുറിയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഷാര്‍ജ പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞദിവസമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. നാട്ടിലേക്ക് വരാന്‍ ഷംനാദ് തയാറാകാത്തതും ബന്ധുക്കളില്‍ സംശയം വര്‍ധിപ്പിച്ചു. മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും ഷംനാദിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്‌.


ക്രൈസ്തവ സഭകളുടെ ഐക്യം മാനവരാശിയുടെ സമാധാനത്തിന് വഴി തെളിയിക്കുമെന്ന് അലക്‌സിയോസ് മാര്‍ യൗസേബിയോസ്

അബുദാബി: ക്രൈസ്തവ സഭകളുടെ ഐക്യം മാനവരാശിയുടെ സമാധാനത്തിനും സമൂഹ നന്മയ്ക്കും വഴി തെളിയിക്കുമെന്ന് കെസിസി പ്രസിഡന്‍റും മലങ്കര ഓര്‍ത്തഡോക്‌സ് സഭ കോല്‍ക്കത്ത ഭദ്രസനാധിപനുമായ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത. മനുഷ്യര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയിലെത്തിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും കെസിസി കേരളത്തില്‍ ശ്രമിക്കുന്നുണ്ടെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെസിസി) അബുദാബി സംഘടിപ്പിച്ച ഈസ്റ്റര്‍ "സന്ധ്യ ബോണ കിംതാ 2024' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവരാശിക്ക് സന്തോഷം പകരുവാന്‍ ക്രിസ്തുനാഥന്‍റെ ക്രൂശ് മരണത്തിന്മേലുള്ള വിജയത്തിലൂടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ അനുഭവങ്ങള്‍ സാധ്യമായി തീരുവാന്‍ കഴിയട്ടെയെന്ന് മെത്രാപ്പോലീത്ത ആശംസിച്ചു. കെസിസി അബുദാബി സോണല്‍ പ്രസിഡന്‍റ് ഫാ. എല്‍ദോ എം. പോള്‍ ആശംസിച്ചു. കെസിസി അബുദാബി സോണല്‍ പ്രസിഡന്‍റ് ഫാ. എല്‍ദോ എം. പോള്‍ അധ്യക്ഷത വഹിച്ചു. അബുദാബിയിലെ വിവിധ ഇടവകകളിലെ വികാരിമാരായ റവ. ജിജു ജോസഫ്, റവ. ലാല്‍ജി എം. ഫിലിപ്പ്, ഫാ. സിജോ എബ്രഹാം, റവ. അജിത്ത് ഈപ്പന്‍, ഫാ.മാത്യു ജോണ്‍, കെസിസി ജനറല്‍ സെക്രട്ടറി ബിജു പാപ്പച്ചന്‍, ട്രഷറര്‍ സുനില്‍ മാത്യു, ജേക്കബ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. അബുദാബിയിലെ വിവിധ ഇടവകളായ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, മാര്‍ത്തോമ്മാ ചര്‍ച്ച്, സിഎസ്ഐ മലയാളം പാരീഷ്, മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ക്ലാനായ ചര്‍ച്ചകളിലെ ഗായക സംഘങ്ങള്‍ ഗാനശുശ്രൂഷ നടത്തി. ഐ. തോമസ്, ബിജു നൈനാന്‍ കുര്യന്‍, ബിജു ടി. മാത്യു, ബിജു ഫിലിപ്പ്, ഗീവര്‍ഗീസ് ഫിലിപ്പ്, റോണി വി. ജോണ്‍, മാത്തുക്കുട്ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


ഷാർജയിൽ താമസസമുച്ചയത്തിൽ തീപിടിത്തം; അഞ്ച് മരണം

ഷാർജ: അൽനഹ്ദയിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സാരമായി പരിക്കേറ്റ 17 പേർ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. 27 പേർക്ക് നിസാരപരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 38 നിലകളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. 18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.


റോയ് ഇഗ്നേഷ്യസിന് കേളി യാത്രയയപ്പ് നൽകി

റിയാദ്: 32 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഉമ്മുൽ ഹമാം ഏരിയ കമ്മിറ്റി അംഗം റോയ് ഇഗ്നേഷ്യസിന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിയാദിലെ സ്വകാര്യ ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന റോയ് ഇഗ്‌നേഷ്യസ് ഉമ്മുൽ ഹമാം സൗത്ത് യൂണിറ്റ് പ്രസിഡന്‍റ്, ഏരിയ കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ച് വരികയായിരുന്നു. എറണാകുളം ജില്ല കാലടി സ്വദേശിയാണ്. ഏരിയ പ്രസിഡന്‍റ് ബിജു ഗോപി അധ്യക്ഷത വഹിച്ച യാത്രയയപ്പ് ചടങ്ങിൽ കേളി ഉമ്മുൽ ഹമാം ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി പി പി ഷാജു, കേളി കേന്ദ്ര കമ്മിറ്റി അംഗവും സൈബർവിംഗ് ചെയർമാനുമായ സതീഷ് കുമാർ വളവിൽ, ഏരിയ ട്രഷറർ പി. സുരേഷ്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രചൂഢൻ, ഗീത ജയരാജ്, ജാഫർ സാദിഖ്, ജയരാജ്, ഏരിയ വൈസ് പ്രസിഡന്‍റ് അബ്ദുസലാം ഏരിയയിലേയും യൂണിറ്റിലേയും സഹപ്രവർത്തകർ എന്നിവരും ആശംസകൾ അർപ്പിച്ചു. ഏരിയയ്ക്ക് വേണ്ടി സെക്രട്ടറി നൗഫൽ സിദ്ദിഖും ഉമ്മുൽ ഹമാം സൗത്ത് യൂണിറ്റിന് വേണ്ടി യൂണിറ്റ് സെക്രട്ടറി അബ്ദുൽ കരീമും ഉപഹാരങ്ങൾ കൈമാറി. യാത്രയയപ്പ് ചടങ്ങിന് റോയ് ഇഗ്‌നേഷ്യസ് നന്ദി പറഞ്ഞു.


ഫിറ കുവൈറ്റ് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻ (ഫിറ കുവൈറ്റ്) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ഷൈജിത്തിന്‍റെ അധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച്‌ നടന്ന ഇഫ്‌താർ സംഗമം ഡ്യൂ ഡ്രോപ്‌സ് മാനേജിംഗ് ഡയറക്ടറും പൊതുപ്രവർത്തകനുമായ ബത്താർ വൈക്കം ഉദ്‌ഘാടനം ചെയ്തു. സക്കീർ ഹുസൈൻ തൂവൂർ മുഖ്യപ്രഭാഷണം നടത്തി. കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ഇഫ്‌താർ സംഗമത്തിൽ പങ്കുചേർന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ലിജീഷ് (ഫ്രണ്ട് ഓഫ് കണ്ണൂർ), ബേബി ഔസേപ്പ് (കേരള അസോസിയേഷൻ), സണ്ണി മിറാൻഡ (ഒഎൻസിപി) കുര്യൻ തോമസ് (അജ്പാക്), അനിൽ പി അലക്സ് (മംഗളം), സക്കീർ (പൽപക്‌ ), ജസ്റ്റിൻ (വയനാട്), നിസാം (ട്രാക്), ജയകുമാർ (പ്രവാസി ലീഗൽ സെൽ & ടെക്സാസ്), മനോജ് കുമാർ (കോട്പക്‌), മാർട്ടിൻ മാത്യു (പത്തനംതിട്ട), റഷീദ് (കെഇഎ), മുബാറക് കാംബ്രത്ത്(ജികെപിഎസ്), അരുൺ രവി (ചിരി ക്ലബ്), ഷെറിൻ മാത്യു(ഐഎഎഫ്), രതീഷ് വർക്കല (ടെക്സസ്), ആൻസൻ പത്രോസ് (കേര), രാജേഷ് (കെഎകെ), ഷോജൻ (ഇഡിഎ), മാമ്മൻ അബ്രഹാം (ടാസ്ക്), വിനയൻ (കെഇഎ) ജംഷാദ് (എംഎകെ), രജിത്ത് (കെഎൽഎം), ബിജു പാലോട് (പ്രതീക്ഷ) തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ബിജു സ്റ്റീഫൻ ഫെഡറേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി ചാൾസ് പി. ജോർജ് സ്വാഗതവും ഹരിപ്രസാദ് (ഫോക്ക്‌) നന്ദിയും രേഖപ്പെടുത്തി. ജിഞ്ചു ഷൈറ്റ്സ്റ്റ് പ്രോഗ്രാം കോർഡിനേറ്ററായി. മലബാർ ഗോൾഡും മൈൻഡ് ട്രീയും പ്രായോജകരായി. വീഡിയോ ലിങ്ക്: https://we.tl/tPttoXOdAUm. ചാൾസ് പി ജോർജ് ജനറൽ സെക്രട്ടറി+965 508 46575.


നിയമലംഘനം: ദുബായിയിൽ 383 ഇസ്കൂട്ടറും സൈക്കിളും പിടികൂടി

ദുബായി: പൊതുനിരത്തിൽ ഡ്രൈവ് ചെയ്യുന്പോൾ സ്വീകരിക്കേണ്ട ട്രാഫിക് നിയമങ്ങൾ ലംഘിച്ച 383 ഇസ്കൂട്ടറുകളും സൈക്കിളുകളും ദുബായി പോലീസ് പിടികൂടി. സൈക്കിൾ ഓടിക്കുമ്പോഴോ ഡ്രൈവ് ചെയ്യുമ്പോഴോ ഹെൽമെറ്റോ റിഫ്ലക്റ്റീവ് വെസ്റ്റോ ധരിക്കാതിരിക്കുക, ബൈക്കിന്‍റെ മുൻവശത്ത് തെളിച്ചമുള്ള റിഫ്ലക്ടീവ് ലൈറ്റ് സ്ഥാപിക്കാതിരിക്കുക, യാത്ര അനുവദിച്ച റോഡുകളിലും പാതകളിലും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിലെ വീഴ്ച, പ്രവർത്തിക്കാത്ത ബ്രേക്കിംഗ് സംവിധാനം തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് ദുബായി പോലീസ് വ്യക്തമാക്കി. റോഡപകടങ്ങളും അത്യാഹിതങ്ങളും കുറയ്ക്കുന്നതിനും മോശം ഡ്രൈവിംഗ് പ്രവണത ഇല്ലാതാക്കുന്നതിനും ഡ്രൈവർമാർക്കിടയിൽ ശക്തമായ ബോധവത്കരണവുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനമെന്ന് അസിസ്റ്റന്‍റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഖൈത്തി പറഞ്ഞു. കഴിഞ്ഞ വർഷം എമിറേറ്റിലുണ്ടായ വിവിധ ഇസ്കൂട്ടർ അപകടങ്ങളിൽ അഞ്ചുപേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒക്ടോബറിൽ ദുബായി പോലീസ് വെളിപ്പെടുത്തിയിരുന്നു. എട്ടു മാസത്തിനിടെ നിയമലംഘനങ്ങൾ കണ്ടെത്തിയ കേസുകളിൽ 10,000 ദിർഹം പിഴ ഈടാക്കുകയും ചെയ്തിരുന്നു. സഹയാത്രികരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഇസ്കൂട്ടർ, സൈക്കിൾ ഓടിച്ചാൽ 300 ദിർഹമാണ് പിഴ. പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം ഓരോ മാസവും ശരാശരി 1,250 പേർക്കാണ് നിയമലംഘനങ്ങളുടെ പേരിൽ പിഴ ഈടാക്കിയത്. സൈക്കിളുകളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതും നിയമലംഘനമാണ്. ആഴ്ചകൾക്ക് മുമ്പ് ദുബായി മെട്രോയിൽ ഇസ്കൂട്ടറുകൾക്ക് ആർടിഎ നിരോധനം ഏർപ്പെടുത്തിയിരുന്നു. ചെറുയാത്രകൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വാഹനമെന്ന നിലയിൽ ദുബായി‌യിൽ ഇസ്കൂട്ടറുകൾ ജനപ്രീതി നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ പരിശോധനകളും ദുബായി പോലീസ് വ്യാപകമാക്കിയിരിക്കുകയാണ്.


അൽഹസയിൽ കാർ മറിഞ്ഞ് മലയാളി മരിച്ചു

റിയാദ്: സൗദിയിലെ അൽഹസയിൽ കാർ മറിഞ്ഞ് മലയാളി മരിച്ചു. കോഴിക്കോട് സ്വദേശി നൊച്ചോട്ടെ നാസർ(58) ആണ് മരിച്ചത്. ഉദൈലിയ റോഡിലാണ് അപകടമുണ്ടായത്. കാറിന്‍റെ ടയർ പൊട്ടിയാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന മലയാളികളാ‌യ ജയന്ത് പരശുരാം, അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


ജോർജ് കള്ളിവയലിൽ കുവൈറ്റ് ഇലക്‌ഷനിൽ അന്താരാഷ്‌ട്ര നിരീക്ഷകൻ

കുവൈറ്റ് സിറ്റി: കുവൈറ്റ് പാർലമെന്‍റായ ദേശീയ അസംബ്ലിയിലേക്ക് നാളെ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ അന്താരാഷ്‌ട്ര നിരീക്ഷകനായി ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ ഇന്നു രാവിലെ കുവൈറ്റിലെത്തി. കുവൈറ്റ് സർക്കാരിന്‍റെ ക്ഷണപ്രകാരം നാലാം തവണയാണു ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ ദീപിക പ്രതിനിധി നിരീക്ഷകനായെത്തുന്നത്. പതിനാല് വനിതകൾ അടക്കം 255 സ്ഥാനാർഥികളാണ് 50 സീറ്റുകളിലേക്ക് മൽസരരംഗത്തുള്ളത്. മലയാളികൾ അടക്കം പ്രവാസികൾക്ക് വോട്ടവകാശമില്ല. കഴിഞ്ഞവർഷം ജൂണ്‍ ആറിനു നടന്ന തെരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന ദേശീയ അസംബ്ലി കുവൈറ്റ് അമീർ പിരിച്ചുവിട്ടതിനെ തുടർന്നാണു വീണ്ടും പോളിംഗ് നടക്കുന്നത്. പിക്സ്‌സ്റ്റോറിയുടെ ഇന്ത്യയിലെ സഹസ്ഥാപകൻ ജയന്ത് ജേക്കബും ജോർജ് കള്ളിവയലിലിനോടൊപ്പം നിരീക്ഷകനായി എത്തിയിട്ടുണ്ട്.


കുവൈറ്റിൽ ഇന്നു തെരഞ്ഞെടുപ്പ്

കുവെെറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് ദേശീയ അസംബ്ലി (പാർലമെന്‍റ്) തെരഞ്ഞെടുപ്പ് നടക്കും. രാഷ്‌ട്രീയ അസ്ഥിരത പതിവായ രാജ്യത്ത് നാലു വർഷത്തിനിടെ നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണിത്. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഇന്നു രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിംഗിനായി 123 സ്കൂളുകളിൽ ശരാശരി നാലു ബൂത്തുകൾ വീതം സജ്ജീകരിച്ചിട്ടുണ്ട്. ദേശീയ അസംബ്ലിയിലെ 50 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞതവണ 50ൽ 29 സീറ്റുകളിലും പ്രതിപക്ഷത്തിനായിരുന്നു ജയം. പ്രതിപക്ഷത്തെ ജനൻ ബുഷേഹ്റിയാണ് 2023ൽ ജയിച്ച ഏക വനിത. ദേശീയ അസംബ്ലിയിലെ 15 അംഗങ്ങളെ അമീർ നാമനിർദേശം ചെയ്യും. വനിതകളടക്കം 21 വയസ് തികഞ്ഞ കുവൈറ്റികൾക്കെല്ലാം വോട്ടവകാശമുണ്ട്. ആറര ലക്ഷത്തോളം വരുന്ന മലയാളികളടക്കം വിദേശ പൗരന്മാർക്കു വോട്ടവകാശമില്ലാത്തതിനാൽ പ്രവാസികൾക്കു തെരഞ്ഞെടുപ്പിൽ വലിയ താത്പര്യമില്ല. എന്നാൽ കുവൈറ്റിന്‍റെ സാന്പത്തികവളർച്ചയും വികസനവും ഉറപ്പാക്കേണ്ട സർക്കാരും അസംബ്ലിയും വരേണ്ടതു പ്രവാസികളെക്കൂടെ ആവശ്യമാണെന്ന് മലയാളികളായ കെ.ജി. അലക്സാണ്ടർ, വിജയൻ നായർ, സിദ്ദീഖ് വലിയകത്ത്, അനൂപ് ജോണ്‍ പുളിക്കിയിൽ, സുബിൻ അറയ്ക്കൽ, നിക്സണ്‍ ജോർജ് തുടങ്ങിയവർ ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ പാർട്ടികൾക്ക് ഔദ്യോഗിക അംഗീകാരമില്ലാത്തതിനാൽ സ്വതന്ത്രരായാണു സ്ഥാനാർഥികൾ മത്സരിക്കുന്നത്. മന്ത്രിസഭയ്ക്കെതിരേ നിരവധി അവിശ്വാസപ്രമേയങ്ങൾ കൊണ്ടുവരികയും സഭയിൽ ബഹളവും സ്തംഭനവും പതിവാകുകയും ചെയ്തതിനെത്തുടർന്ന് കുവൈറ്റ് രാജാവായ അമീർ ദേശീയ അസംബ്ലി പിരിച്ചുവിടുകയായിരുന്നു. കുവൈറ്റിനെ ഏറെക്കാലം നയിച്ച നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സാബായുടെ വിയോഗത്തെത്തുടർന്ന് കിരീടാവകാശിയായിരുന്ന ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാ കഴിഞ്ഞ ഡിസംബറിൽ പുതിയ അമീറായി ചുമതലയേറ്റിരുന്നു.


അജ്പാക് സാൽമിയ യൂണിറ്റ് രൂപീകരിച്ചു

കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ( AJPAK) സാൽമിയ യൂണിറ്റ് രൂപീകരിച്ചു. അജ്പാക് വൈസ് പ്രസിഡന്‍റ് അശോകൻ വെൺമണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ രക്ഷധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ് കുര്യൻ തോമസ് പൈനുംമൂട്, ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളികുന്നം മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രൻ, ശശി വലിയകുളങ്ങര, സിഞ്ചു ഫ്രാൻസിസ്, സുനിത രവി, സാറമ്മ ജോൺസ്, സജി ജേക്കബ്, ഹരീഷ് ടി. സി, സരള എസ് പിള്ള, ലിജി സജി , സനൂജ അനീഷ് എന്നിവർ സംസാരിച്ചു. സാൽമിയ ഏരിയ കമ്മറ്റി കൺവീനർ അനീഷ് അബ്ദുൽ ഗഫൂർ സ്വാഗതവും അജ്പാക് ജനറൽ കോർഡിനേറ്റർ മനോജ് പരിമണം നന്ദിയും രേഖപ്പെടുത്തി. അനീഷ് അബ്ദുൽ ഗഫൂർ കൺവീനർ, ഹരീഷ് ടി സി, സരള എസ് പിള്ള എന്നിവർ ജോയിന്‍റ് കൺവീനേഴ്സ് അയി 15 അംഗ കമ്മറ്റി നിലവിൽ വന്നു.


ബഹറിനിൽ 2000 പ്രവാസികൾക്ക് വെൽകെയർ ഈദ് ലഞ്ച് നൽകുന്നു

മനാമ: പ്രവാസി വെൽഫയറിന്‍റെ ജനസേവന വിഭാഗമായ വെൽകെയർ പ്രവാസി സമൂഹത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ആഘോഷങ്ങൾ എല്ലാവരുടെതുമാകട്ടെ എന്ന പേരിൽ ഈദ് ദിനത്തിൽ ജനകീയ പങ്കാളിത്തത്തോടെ ബഹറിനിലെ സാധാരണക്കാരായ 2000 പ്രവാസികൾക്ക് വെൽകെയർ ഈദ് ലഞ്ച് എത്തിച്ച് നൽകുന്നു. വെൽകെയർ ഈദ് ലഞ്ച് വിജയത്തിനായി വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം ചെയർമാനും ബഷീർ വൈക്കിലശേരി, മൊയ്തു തിരുവവള്ളൂർ എന്നിവർ വൈസ് ചെയർമാൻമാരും മജീദ് തണൽ, എ വൈ ഹാഷിം, മുഹമ്മദ് അമീൻ, ലക്ഷ്മൺ, ഷഫീഖ്, ഫസലുർ റഹ്മാൻ, ഷിജിന ആഷിഖ്, ഷാഹുൽഹമീദ് വെന്നിയൂർ, അനസ് കാഞ്ഞിരപ്പള്ളി, വഫ ഷാഹുൽ എന്നിവർ അംഗങ്ങളുമായ വെൽകെയർ ഈദ് ലഞ്ച് കമ്മിറ്റി രൂപീകരിച്ചു. പ്രവാസി വെൽഫെയർ പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദവും സാഹോദര്യവും ചേർത്ത് പിടിക്കലും വളർത്തിയെടുക്കുക എന്നതാണ് വെൽകെയർ ഈദ് ലഞ്ചിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും മുഹമ്മദലി മലപ്പുറം നന്ദിയും പറഞ്ഞു. വെൽകെയർ ഈദ് ലഞ്ചുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും 3991 6500‬, 3913 2324 , 3597 6986 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


അബുദാബി മാർത്തോമ്മാ യുവജനസഖ്യം ജേതാക്കൾ

അബുദാബി: മാർത്തോമ യുവജനസഖ്യം യുഎഇ സെൻറ്ററിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിക്കറ്റ് ടൂർണമെന്‍റിൽ അബുദാബി മാർത്തോമ്മാ യുവജനസഖ്യം ജേതാക്കളായി. ഷാർജ സ്കൈലൈൻ വിക്ടോറിയ ഗ്രൗണ്ടിൽ വച്ചു നടത്തപ്പെട്ട മത്സരങ്ങളിൽ അബുദാബി, അലൈൻ, ദുബായി, ഫുജൈറ റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ നിന്നുള്ള യുവജനസഖ്യം ശാഖകൾ പങ്കെടുത്തു. ദുബായി ട്രിനിറ്റി മാർത്തോമ യുവജനസഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി. പ്രസിഡന്‍റ് റവ. ലിനു ജോർജ്, റവ. ബിജി എം രാജു, റവ. രഞ്ജിത്ത് ഉമ്മൻ, റവ.ജിജോ വർഗീസ്‌സ, മാർത്തോമാ സഭയുടെ കുന്നംകുളം മലബാർ ഭദ്രാസന സെക്രട്ടറി റവ. സജു ബി ജോൺ, യുഎഇ സെന്‍റർ മാർത്തോമ യുവജനസഖ്യം വൈസ് പ്രസിഡന്‍റ് ബിജോയ് പി സാം, സെക്രട്ടറി ആരോൺ അജീഷ് കുര്യൻ, ട്രഷറർ ജസ്റ്റിൻ കെ ജോസഫ്, കൺവീനർ റോബിൻ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.