|
Middle East & Gulf |
|
|
|
|
ഇന്ത്യൻ സോഷ്യൽ ക്ലബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കറ്റ് : ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനും ഇന്ത്യൻ എംബസി ബോഷറിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ലോക രക്തദാന ദിന ആഘോഷങ്ങളുടെ ഭാഗമായി ബോഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ഒമാനുമായുള്ള എഴുപത് വർഷങ്ങളായി തുടരുന്ന നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും സൗഹൃദത്തെകുറിച്ചും തന്റെ ഹ്രസ്വമായ പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. രക്തദാനം സാധിക്കുന്ന അവസരങ്ങളിലെല്ലാം നടത്തണമെന്നും അതിലൂടെ സഹജീവികളോടുള്ള സ്നേഹം മാത്രമല്ല സമൂഹത്തോടുള്ള കടമകൂടിയാണ് നിർവ്വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലഡ്ബാങ്കിന്റെ ഡോണർ അഫയർസ് സെക്ഷൻ തലവൻ മൊഹ്സിൻ അൽ ഷർയാനി രക്തദാന മേഖലയിൽ ഇന്ത്യൻ സമൂഹം നൽകുന്ന പിന്തുണയ്ക്കും സേവനങ്ങൾക്കും നന്ദി പറഞ്ഞു. ഒമാനിലെ ആരോഗ്യ മേഖലയിൽ ഇന്ത്യൻ സമൂഹം നടത്തുന്ന സേവനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.
ഇന്ത്യൻ എംബസി കോൺസുലർ പ്രദീപ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ വൈസ് ചെയർമാൻ സുഹൈൽഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, ട്രഷറർ ഗോവിന്ദ് നേഗി, സ്പോർട്ട്സ് സെക്രട്ടറി മനോജ് റാനഡെ, ജോയിൻ്റ് കൾച്ചറൽ സെക്രട്ടറി രേഷ്മ ഡിക്കോസ്റ്റ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ജനസേവന ലക്ഷ്യമുള്ള വിവിധ പ്രവർത്തനങ്ങളും നിരന്തരം സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സമൂഹവും ഒമാനി സമൂഹവും തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതൽ മികവുറ്റതാക്കുകയും പൊതുസേവന രംഗത്ത് ഇന്ത്യൻ സമൂഹത്തിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കുകയുമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ സോഷ്യൽ ക്ലബ് ലക്ഷ്യമിടുന്നതെന്ന് ക്യാമ്പിന്റെ മുഖ്യ സംഘാടകനും സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറിയുമായ സന്തോഷ് കുമാർ പറഞ്ഞു.
|
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏഴാമത് പഠനോത്സവത്തിൽ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യപദ്ധതികളിലായി 209 വിദ്യാർഥികൾ പങ്കെടുത്തു.
സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ അബുദാബി ചാപ്റ്റർ വൈസ് പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ റിസോഴ്സ് പേഴ്സൺ റാണി പി. കെ. പഠനോത്സവം ഉദ്ഘാടനം ചെയ്തു.
ചാപ്റ്റർ ചെയർമാൻ എ. കെ. ബീരാൻകുട്ടി, പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, കോർഡിനേറ്റർ ഷൈനി ബാലചന്ദ്രൻ, അധ്യാപകരായ സുമ വിപിൻ, സംഗീത ഗോപകുമാർ, ശ്രീലക്ഷ്മി ഹരികൃഷ്ണൻ, ധന്യ ഷാജി, സമാജം വനിതാവിഭാഗം ജോ. കൺവീനർ,
സമാജം ഭാരവാഹികളായ ടി. എം. നിസാർ, സുരേഷ് പയ്യന്നൂർ, ഷാജി കുമാർ, ഷൈജു പിള്ള, വനിതാവിഭാഗം ജോ. കൺവീനർ ചില സൂസൻ, മലയാളി സമാജം ജനറൽ സെക്രട്ടറി ടി. വി. സുരേഷ്കുമാർ, മേഖല കോർഡിനേറ്റർ ബിൻസി ലെനിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മേഖല കോഓർഡിനേറ്റർമാരായ ബിൻസി ലെനിൻ, സെറിൻ അനുരാജ്, പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ, രമേശ് ദേവരാഗം എന്നിവരും അധ്യാപകരും പഠനോത്സവങ്ങൾക്ക് നേതൃത്വം നൽകി.
മലയാളം മിഷൻ അബുദാബി ചാപ്റ്ററിന് കീഴിൽ അഞ്ച് മേഖലകളിലായി 102 കേന്ദ്രങ്ങളിൽ 2072 വിദ്യാർഥികൾ 116 അധ്യാപകരുടെ കീഴിൽ പഠനം നടത്തുന്നു.
|
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം കാസർഗോട്ടുകാരനും സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. അബുബക്കർ കുറ്റിക്കോൽ നിർവഹിച്ചു.
അബുദാബി കെ എംസിസി കാസർകോഡ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇശൽ വിരുന്ന് പ്രോഗ്രാമിൽ നടന്ന പ്രകാശന ചടങ്ങിൽ അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറിയും പയസ്വിനി രക്ഷാധികാരിയുമായ ടി.വി. സുരേഷ് കുമാർ, ഇന്ത്യൻ ഇസ്ളാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, പയസ്വിനി രക്ഷാധികാരി ജയകുമാർ പെരിയ പ്രസിഡന്റ് വിശ്വംഭരൻ കാമലോൻ, സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് ട്രഷറർ വിനീത് കോടോത്ത്’, പയസ്വിനി ഭാരവാഹികൾ ആയ ശ്രീകുമാർ, സുനിൽ പാടി, ഉമേഷ് കാഞ്ഞങ്ങാട്, വാരിജാക്ഷൻ ഒളിയത്തടുക്ക , രാധാകൃഷ്ണൻ ചെർക്കള, വിപിൻ പാണ്ടിക്കണ്ടം, വിഷ്ണു തൃക്കരിപ്പൂർ, പ്രദീഷ് പാണൂർ, ദീപ ജയകുമാർ,ബനിയാസ് സ്പെക്ക് , റാഷിദ് പൂമാടം, അഷറഫ്, ഉമ്പു ഹാജി, ചേക്കു ഹാജി റാഷിദ് എടുത്തോട്, തുടങ്ങിയവർ പങ്കെടുത്തു.
|
കെപിഎ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാദേർസ് ഡേയോട് അനുബന്ധിച്ച് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
140ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ബഹറിൻ ശൂരനാട് കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ ഉദ്ഘാടനം ചെയ്തു. സൽമാബാദ് ഏരിയ പ്രസിഡന്റ് തുളസി രാമൻ അധ്യക്ഷനായ ചടങ്ങിനു സൽമാബാദ് ഏരിയ കോഓർഡിനേറ്റർ ലിനീഷ് പി. ആചാരി ആമുഖ പ്രഭാഷണം നടത്തി.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് സഞ്ജുവിന് മൊമെന്റോ കൈമാറി. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ഹോസ്പിറ്റൽ അഡ്മിസ്ട്രേറ്റർ അജ്മൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി അനിൽകുമാർ എന്നിവർ എന്നിവർ ആശംസകൾ അറിയിച്ചു.
ചടങ്ങിന് ഏരിയ സെക്രട്ടറി അനൂപ് യു.എസ് സ്വാഗതവും ഏരിയ ട്രഷറർ അബ്ദുൾ സലീം നന്ദിയും പറഞ്ഞു. തുടർന്ന് അൽ ഹിലാൽ ഹോസ്പിറ്റൽ ജനറൽ ഫിസിഷ്യൻ ഡോ. താജുദീൻ കാർഡിയാക് രോഗസംബന്ധമായി ബോധവത്കരണ ക്ലാസ് എടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ഏരിയ വൈസ് പ്രസിഡന്റ് സുഭാഷ് കെ.എസ്, ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ കെപിഎ ഡിസ്ട്രിക് കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, ഏരിയ അംഗങ്ങൾ, പ്രവാസി ശ്രീ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
|
പിസിഎൽ: ജഴ്സി പ്രകാശനം ചെയ്തു
ഷാർജ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പെക്സാ ക്രിക്കറ്റ് ലീഗ് ഒന്നാം സീസണിന്റെ ജഴ്സി പ്രകാശനം ഷാർജ റഹ്മാനിയ ഡിസി സ്റ്റേഡിയത്തിൽ വച്ച് ബി ആൻഡ് യു ഫൗണ്ടേഷൻ ചെയർമാൻ ഉവൈസ് ഉല്ലാസും പ്രശസ്ത എഴുത്തുകാരൻ ബഷീർ തിക്കോടിയും ചേർന്നു നിർവഹിച്ചു.
പ്രസിഡന്റ് നൗഷാദ് മീരാൻ, രക്ഷാധികാരികളായ സക്കീർ പടിപ്പുരത്തുണ്ടിൽ, സാലി മുഹമ്മദ് എന്നിവർ സംസാരിച്ചു. പരിപാടിക്ക് അജ്മൽ റഷീദ്, ഷിജു കാസിം, സാജിദ്, നിഷാദ്, ഫൈസൽ, അൻവർഷാ, ഫാസിൽ, റോഷൻ, ഷെഫിൻ എന്നിവർ നേതൃത്വം നൽകി.
ശനിയാഴ്ച രാത്രി 8.30 മുതൽ ആരംഭിക്കുന്ന മത്സരങ്ങളിൽ പത്തനംതിട്ട ജില്ലയിലെ എട്ടു പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും. ഒന്നും രണ്ടും മൂന്നും സഥാനക്കാർക്ക് കാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം.
|
നവയുഗം അൽഹസ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി അൽഹസ മേഖലകമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. സുനിൽ വലിയാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഭാരവാഹികൾ
രക്ഷാധികാരി സുശീൽ കുമാർ, പ്രസിഡന്റ് സുനിൽ വലിയാട്ടിൽ, വൈസ് പ്രസിഡന്റുമാർ നിസാർ പത്തനാപുരം, ഷിബു താഹിർ, സെക്രട്ടറി ഉണ്ണി മാധവം, ജോയിന്റ് സെക്രട്ടറിമാർ വേലൂരാജൻ, ബക്കർ, ഖജാൻജി ജലീൽ കല്ലമ്പലം, ജീവകാരുണ്യവിഭാഗം കൺവീനർ സിയാദ് പള്ളിമുക്ക്.
സന്തോഷ് വലിയാട്ടിൽ, പ്രേമരാജൻ പടിയ്ക്കൽ, ഷിനോജ്, സുന്ദരേശൻ, അൻവർ, ഹനീഫ, മുരളി പലേരി, സുരേഷ് മടവൂർ, നിസാർ പത്തനാപുരം ,മുഹമ്മദ് റാഫി, വിജയൻ, അനീഷ് ചന്ദ്രൻ, ഷജിൽ കുമാർ, അനിൽ, സുബ്രമണിയൻ, ഷിഹാബ് കാരാട്ട്, സജീവ്, സുനിൽദാസ്, നാസർ കൊല്ലം എന്നിവരാണ് മറ്റു മേഖലകമ്മിറ്റി അംഗങ്ങൾ.
|
വിമാനാപകടം: ആശ്വാസമേകാൻ ആറു കോടിയുടെ പദ്ധതിയുമായി ഷംഷീർ വയലിൽ
അബുദാബി: അഹമ്മാദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടമായ ബിജെ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെയും ഡോക്ടർമാരുടെയും കുടുംബാംഗങ്ങൾക്കും ആശ്വാസമേകാൻ ആറു കോടി രൂപയുടെ (2.5 മില്യൺ ദിർഹം) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീർ വയലിൽ.
വിമാനം ഇടിച്ചിറങ്ങി ജീവൻ നഷ്ടമായ എംബിബിഎസ് വിദ്യാർഥികളായ ജയപ്രകാശ് ചൗധരി (ബാർമേർ, രാജസ്ഥാൻ), മാനവ് ഭാദു (ശ്രീ ഗംഗാനഗർ, രാജസ്ഥാൻ), ആര്യൻ രജ്പുത് (ഗ്വാളിയോർ, മധ്യപ്രദേശ്), രാകേഷ് ദിഹോറ (ഭാവ് നഗർ, ഗുജറാത്ത്) എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ഡോ. ഷംഷീർ സാമ്പത്തിക സഹായം നൽകും.
ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാർഥികൾക്കും അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടമായ മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കുമെന്നും ഷംഷീർ പറഞ്ഞു.
നിരവധി ദുരന്തങ്ങളിൽ കൈത്താങ്ങേകിയിട്ടുണ്ടെങ്കിലും അഹമ്മദാബാദിലെ മെഡിക്കൽ വിദ്യാർഥികളുടെയും ഡോക്ടർമാരുടെയും അവസ്ഥ ദീർഘകാലമായി മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചതായും ഷംഷീർ അബുദാബിയിൽ പറഞ്ഞു.
ദുരന്തബാധിതരായ വിദ്യാർഥികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന ബിജെ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാരുടെ അസോസിയേഷനുമായി ചേർന്ന് സഹായം ആവശ്യമായവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥി റിതേഷ് കുമാർ ശർമ അടക്കമുള്ള സാരമായി പരിക്കേറ്റവർക്കാണ് 20 ലക്ഷം രൂപയുടെ സഹായം ലഭിക്കുക. കാലിന് ഗുരുതരമായ പരിക്കുകളോടെ മണിക്കൂറുകളോളം കുടുങ്ങിയ റിതേഷിനോപ്പം പരിക്കേറ്റ സുഹൃത്തുക്കളും അപകടനില തരണം ചെയ്തിട്ടുണ്ട്.
ഉച്ചഭക്ഷണ സമയത്ത് കോളജിലെ അതുല്യം ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ചുകയറിയ വിമാനം വിദ്യാർഥികളുടെ താമസസ്ഥലങ്ങളും ഡൈനിംഗ് ഹാളും തകർത്തിരുന്നു.
2010ലെ മംഗലാപുരം വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് ഷംഷീർ സാമ്പത്തിക, വിദ്യാഭ്യാസ സഹായവും യുഎഇയിൽ ജോലിയും നൽകിയിരുന്നു.
നിപ, കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം സഹായമേകിയിരുന്നു.
|
രഞ്ജിതയുടെ കുടുംബത്തെ സന്ദർശിച്ച് പ്രവാസി സംസ്കൃതി അസോസിയേഷൻ
പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത ജി. നായരുടെ ഭവനം പ്രവാസി സംസ്കൃതി അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികൾ സന്ദർശിച്ചു.
രഞ്ജിത ഒന്‍പത് വർഷം ഒമാനിലെ സലാലയിലുള്ള സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നഴ്സായിരുന്നു. വിശേഷദിനങ്ങളിലെ സംഘടനയുടെ ചടങ്ങുകളിൽ രഞ്ജിതയും മക്കളും പങ്കെടുത്തിരുന്ന കാര്യങ്ങൾ ജനറൽ സെക്രട്ടറി ബിജു ജേക്കബ് ഓർമിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സാമുവൽ പ്രക്കാനം, ജില്ലാ പ്രസിഡന്റ് വർഗീസ് മാത്യു, നൗഷാദ് റാവുത്തർ വെണ്ണിക്കുളം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
|
ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങണം: നവയുഗം
അൽഹസ: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ ദീര്‍ഘകാല ആവശ്യം മുന്‍നിര്‍ത്തി ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങാന്‍ ശ്രമം നടത്തണമെന്ന് നവയുഗം അൽഹസ മേഖല സമ്മേളനം പ്രമേയത്തിലൂടെ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
റിയാദിലും ജിദ്ദയിലുമുള്ളതിന് പുറമെ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുടെ കാര്യങ്ങൾ നോക്കാൻ ഇന്ത്യൻ എംബസിയുടെ ഒരു ഓഫീസ് ദമാമിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
അത് പോലെത്തന്നെ സൗദിയിൽ ലക്ഷക്കണക്കിന് പ്രവാസികളുള്ള കേരളം പോലൊരു സംസ്ഥാനത്ത്, യുഎഇ എംബസിയുള്ളത് പോലെ സൗദി എംബസിയുടെ ഒരു ഓഫീസും ഉണ്ടാകേണ്ടതാണ്. ഈ രണ്ടു ആവശ്യങ്ങളും കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് സമ്മേളനപ്രമേയം ആവശ്യപ്പെട്ടു.
നവയുഗം അൽഹസ മേഖല സമ്മേളനം അൽഹസ ഷുക്കേക്ക് ഓഡിറ്റോറിയത്തിലെ സനുമഠം നഗറിൽ നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു.
സുനിൽ വലിയാട്ടിൽ, വേലൂരാജൻ, ബക്കർ എന്നിവർ അടങ്ങുന്ന പ്രിസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ ഷജിൽ കുമാർ രക്തസാക്ഷി പ്രമേയവും ഉഷാ ഉണ്ണി അനുസ്മരണ പ്രമേയവും ഷിബു താഹിർ സമ്മേളന പ്രമേയവും അവതരിപ്പിച്ചു.
മേഖല സെക്രെട്ടറി ഉണ്ണി മാധവം പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, ഗോപകുമാർ, ബിജു വർക്കി, പ്രജീഷ് പട്ടാഴി, ശ്രീകുമാർ വേള്ളല്ലൂർ, ഹുസൈൻ നിലമേൽ, സാബു എന്നിവർ ആശംസ പ്രസംഗം നടത്തി.
സുരേഷ് മടവൂർ, റഫീക്ക്, ബിനു എന്നിവർ മിനിറ്റ്സ് കമ്മിറ്റിയിലും പ്രവർത്തിച്ചു. വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്ത സമ്മേളത്തിൽ സ്വാഗതം മുരളി പലേരിയും നന്ദി ഉണ്ണി മാധവവും പറഞ്ഞു.
27 അംഗങ്ങൾ അടങ്ങിയ പുതിയ അൽഹസ മേഖല കമ്മിറ്റിയെയും കേന്ദ്ര സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
|
ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: ഇസ്രയേല്‍ ഇറാന് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റി. ആദ്യ സംഘം ഇന്ത്യക്കാരുമായുള്ള വിമാനം ബുധനാഴ്ച ഡല്‍ഹിക്ക് തിരിക്കുമെന്നാണ് സൂചന.
അര്മേനിയയില്നിന്നാണ് ആദ്യ വിമാനം പുറപ്പെടുക. വിവിധ സര്‍വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാർഥികളെ അതിര്‍ത്തി വഴി അര്‍മേനിയയിലേക്ക് മാറ്റിയിരുന്നു. സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദ്യാര്‍ഥികള്‍ വിദേശ കാര്യമന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നു.
ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. താമസ സ്ഥലത്തിന് സമീപം മിസൈലുകളും ബോംബുകളും പതിക്കുകയാണ്.
കുടിവെള്ള വിതരണ ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണ്. ഇന്റർനെറ്റ് സേവനത്തിൽ പ്രതിസന്ധി നേരിടുന്നതിനാൽ വിദേശകാര്യ മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള സന്ദേശങ്ങൾ യഥാസമയം ലഭിക്കുന്നില്ലെന്നും വിദ്യാർഥികള്‍ അറിയിച്ചിരുന്നു.
ഇസ്രയേല്‍ ഇറാന് സംഘര്‍ഷം കൂടുതൽ വഷളാകുന്നതിനിടയിൽ എല്ലാ ഇന്ത്യക്കാരോടും ഉടനെ ടെഹ്റാന് വിടണമെന്ന് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച നിർദേശം നൽകിയിരുന്നു. ഏത് തരം വിസയെന്നത് പരിഗണിക്കാതെ തന്നെ നിര്‍ദേശം പാലിക്കണം. കഴിവതും അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്നുമായിരുന്നു നിർദേശം.
|
ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; 24 ജീവനക്കാരെ രക്ഷപ്പെടുത്തി
മസ്കറ്റ്: യുഎഇ തീരത്തോട് അടുത്ത് ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, കരീബിയൻ രാജ്യമായ ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അഡലിൻ കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. അമേരിക്കൻ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. യുഎഇ തീരത്തിന് 24 നോട്ടിക്കല്‍ മൈല്‍ അകലെ പ്രാദേശിക സമയം പുലർച്ചെ 1.40 നാണ് അപകടമുണ്ടായത്.
ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാൻ തുറമുഖത്തേക്ക് അതിവേഗതയിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫ്രണ്ട് ഈഗിൾ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
|
നവകേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പ്: എം. സ്വരാജ്
റിയാദ്: നവകേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കുന്നതെന്ന് ഉപതെരഞ്ഞെടുപ്പെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ഒൻപത് വർഷമായി കേരളത്തിൽ നടക്കുന്ന വികസന മുന്നേറ്റങ്ങൾ തുടരാൻ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പുവരുത്തണമെന്നും സ്വരാജ് പറഞ്ഞു.
കേളി കലാ സാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച ഉപതെരഞ്ഞെടുപ്പ് കൺവൻഷനിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പിൽ പങ്കാളികളാകാൻ കഴിയുന്നവർ നാട്ടിലെത്തണമെന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെളിമയാർന്ന രാഷ്ട്രീയത്തിന്റെ കലർപ്പില്ലാത്ത മുഖവുമായിയാണ് ഇടതുമുന്നണി മത്സരിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് പറഞ്ഞു.
ഒരു ഉപതെരഞ്ഞെടുപ്പിൽ അന്തർദേശീയ വിഷയങ്ങൾ മുതൽ പ്രാദേശിക വിഷയങ്ങൾ വരെ ചർച്ചയാകുന്നത് ഇടതുസ്ഥാനാർഥി ഉയർത്തിപിടിക്കുന്ന സുതാര്യമായ നിലപാടുകളുടെ പ്രതിഫലനമാണെന്ന് പ്രസിഡന്റ് സെബിൻ ഇക്ബാൽ പറഞ്ഞു.
സ്വരാജിനെ പോലുള്ളവർ കേരള നിയമസഭയുടെ ഭാഗമാകുക എന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കുടുംബവേദി സെക്രട്ടറി സീബാ കൂവോട് അഭിപ്രായപ്പെട്ടു.
രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി സ്വാഗതവും ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
|
കേളി അസീസിയ ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
റിയാദ്: 12ാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അസീസിയ ഏരിയ ഏഴാമത് ഏരിയ സമ്മേളനം വെള്ളിയാഴ്ച സീതറാം യെച്ചൂരി നഗറിൽ നടക്കും. അസീസിയ ഏരിയ ആക്ടിംഗ് പ്രസിഡന്റ് അലിപട്ടാമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന ലോഗോ പ്രകാശന ചടങ്ങ് കേളി കേന്ദ്ര വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് ഉദ്ഘാടനം ചെയ്തു.
കേളി കേന്ദ്ര ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ലോഗോ പ്രകാശനം ചെയ്തു. കേളി അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ അജിത്ത്, ശംസുദ്ധീൻ, മനോജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സൂരജ്, സജാദ് എന്നിവർ സംസാരിച്ചു.
സംഘാടകസമിതി ചെയർമാൻ സുഭാഷ് ആമുഖ പ്രഭാഷണവും ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതവും കൺവീനർ സുധീർ പോരേടം നന്ദിയും പറഞ്ഞു.
|
ഇൻഫോക് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കായി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. സംഘടനാ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, കാഴ്ചപ്പാടുകൾ പരിഷ്കരിക്കുക, നേതൃത്വ കഴിവുകൾ വളർത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിപാടി.
ജലീബ് അൽ ഷുയൂഖിലുള്ള ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോബി ജോസഫ് സ്വാഗത പ്രസംഗം നടത്തി.
ഇന്റർനാഷണൽ യോഗ ട്രെയ്നറും മോട്ടിവേഷണൽ സ്പീക്കറുമായ രൂപേഷ് രവി, പൊതുപ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ അബ്ദുല്ല വടകര എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
ഫലപ്രദമായ നേതൃത്വ ഗുണങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും തനിക്കും ചുറ്റിലുള്ളവർക്കും നന്മകൾ ചെയ്തുകൊണ്ട് ജീവിതം ആനന്ദകരമാക്കുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു.
ലോകത്തേറ്റവും മഹത്തായ സേവനമേഖലയാണ് നഴ്സുമാരുടേതെന്നും അതിന്റെ മഹത്വം മനസിലാക്കി പ്രവർത്തിക്കുന്നവർ അഭിനന്ദനമർഹിക്കുന്നുവെന്നും പ്രഭാഷകർ ചൂണ്ടിക്കാട്ടി.
കോർ കമ്മിറ്റി അംഗം ഗിരീഷ് കൃഷ്ണ ബൈലോ അവതരിപ്പിച്ചു. അതിഥികൾക്ക് ഇന്‍ഫോക് നേതാക്കൾ മെമെന്റോകൾ നൽകി.
അഹമ്മദി, അമീരി, ഫർവാനിയ, ഹവല്ലി, ജഹ്റ, മുബാറക് അൽ കബീർ, സബ എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന 80ലധികം ഇൻഫോക്ക് നേതാക്കൾ സംബന്ധിച്ചു.
ഇൻഫോക്ക് സ്പോർട്സ് കമ്മിറ്റി കോഓർഡിനേറ്റർ ശ്യാം പ്രസാദ് അവതാരകൻ ആയിരുന്നു. വൈകുന്നേരം നാലു മുതൽ രാത്രി ഒന്‍പത് വരെ നീണ്ടു നിന്ന പരിപാടി ആകർഷകവും വിജ്ഞാനപ്രദവുമായിരുന്നു.
ഇൻഫോക് ട്രഷറർ മൊഹമ്മദ് ഷാ നന്ദി പറഞ്ഞു.
|
കെജെപിഎസ് വനിതാ വിഭാഗത്തിന് പുതിയ ഭാരവാഹികൾ
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെജെപിഎസ്) വനിതാ വിഭാഗം 2025 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സല്‍മിയയിലെ ശ്രുതി ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ചെയർപേഴ്സൺ രഞ്ജന ബിനിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി മിനി ഗീവർഗീസ്, മഞ്ജു ഷാജി, രഹനാ നൈസാം, കെജെപിഎസ് കേന്ദ്ര യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
അനുശ്രീ ജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി മിനി ഗീവർഗീസ് (ചെയർപേഴ്സൺ), ഗിരിജ അജയ് (സെക്രട്ടറി), രഞ്ജന ബിനിൽ (ട്രഷറർ), ലിറ്റി അലക്സാണ്ടർ, രഹനാ നൈസാം, മഞ്ജു ഷാജി, അനുശ്രീ ജിത്ത്, ഡയോണിയ ജോയി, രഹിന ഷാനവാസ് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
ലിറ്റി അലക്സാണ്ടർ സ്വാഗതവും ഗിരിജ അജയ് നന്ദിയും പറഞ്ഞു.
|
ഇന്ത്യൻ എംബസിയും ഡോക്ടേഴ്സ് ഫോറവും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ലോക രക്തദാന ദിനാഘോഷത്തിന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ ഡോക്ടേഴ്സ് ഫോറവും ചേർന്ന് അദാൻ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈറ്റ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അബ്ദുൽവഹാബ് അൽ അവദി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കുവൈറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഡോ. റീം അൽ റദ്വാൻ, ഡോ. ഹനാൻ അൽ അവദി എന്നിവരും ഇന്ത്യൻ ഡോക്ടർമാരുടെ ഫോറത്തിലെ മുതിർന്ന അംഗങ്ങളും സന്നിഹിതരായിരുന്നു.
നിരവധി ഇന്ത്യക്കാരും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും രക്തദാനത്തിൽ പങ്കെടുത്തു. കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ രക്തദാനത്തെ ഒരു അഭിമാനപരമായ പാരമ്പര്യമായി തുടരുന്നുണ്ടെന്ന് ഈ പരിപാടി തെളിയിച്ചു.
കുവൈറ്റിൽ ഇന്ത്യൻ എംബസിയും ഇന്ത്യൻ സമൂഹവും ചേർന്ന് പതിവായി വിപുലമായ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നുണ്ട്.
2024ൽ മാത്രം, എംബസിയും ഇന്ത്യൻ ഡോക്ടർമാരുടെ ഫോറവും സംഘടിപ്പിച്ച ക്യാമ്പുകൾക്കു പുറമേ, കുവൈറ്റിലെ വിവിധ ഇന്ത്യൻ സംഘടനകൾ സ്വതന്ത്രമായി 50ലധികം രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.
|
നിലമ്പൂർ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് ഒഐസിസി മലപ്പുറം
കുവൈറ്റ് സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിനായി ഒഐസിസി മലപ്പുറം കമ്മിറ്റി ഓൺലൈനായി തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം നിർവഹിച്ചു.
ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ഒഐസിസി മലപ്പുറം കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ കൂനത്തിൽ ആധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനു ചേമ്പാലയം, സെക്രട്ടറി എം.എ. നിസാം, നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള, വൈസ് പ്രസിഡന്റുമാരായ സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ,
ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, സെക്രട്ടറി സുരേഷ് മാത്തൂർ, കൃഷ്ണൻ കടലുണ്ടി, ബിനോയ് ചന്ദ്രൻ, റിഹാബ് തൊണ്ടിയിൽ, ഷംസു കുക്കു, വിൽസൺ ബത്തേരി, ബത്താർ വൈക്കം, ഷോബിൻ സണ്ണി, ആന്റോ വാഴപ്പള്ളി, അലൻ ഇടുക്കി, എബി കുര്യക്കോസ്, ബിനു നിലമ്പൂർ എന്നിവർ സംസാരിച്ചു.
ഒഐസിസി മലപ്പുറം ജനറൽ സെക്രട്ടറി സജിത്ത് ചേലേമ്പ്ര സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു.
|
റോയ് വർഗീസ് കുവൈറ്റിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ റോയ് വർഗീസ്(58) അന്തരിച്ചു. കുവൈറ്റിലെ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മുഹമ്മദ് നാസർ അൽ സയർ(ടൊയോട്ട) കമ്പനി ജീവനക്കാരനായിരുന്നു. കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്.
ഭാര്യ: ലീനാ റോയ് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ജീവനക്കാരിയാണ്. മക്കൾ: അലോണ റോയ്, ഏബൽ റോയ്.
സംസ്കാരം കുന്നന്താനം വള്ളമല സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പിന്നീട് നടക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.
|
ഹജ്ജ് യാത്രക്കാരുമായി വന്ന സൗദി വിമാനത്തില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു
ലക്നോ: ഹജ്ജ് യാത്രക്കാരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തീ. വിമാനം ലക്നോവില്‍ ഇറങ്ങുമ്പോഴാണ് ഇടത് ചക്രത്തില്നിന്ന് തീയും പുകയും കണ്ടത്. ഉടനെ വിമാനത്തില്‍നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.
സൗദി എയര്‍ലൈന്‍സിന്റെ എസ്വി 3112 എന്ന വിമാനത്തിലാണ് തീ കണ്ടത്. ഞായറാഴ്ച രാത്രി 10:45നാണ് വിമാനം ജിദ്ദയില്‍നിന്ന് പുറപ്പെട്ടത്.
രാവിലെ ആറരയോടെ ലക്നോവിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടത് ചക്രത്തിന്റെ ഭാഗത്ത് തീയും പുകയും ശ്രദ്ധയില്‍പ്പെട്ടത്.
ഉടനെ പൈലറ്റ് വിമാനം പ്രത്യേക വശത്തേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു. വിമാനത്താവള അധികൃതരെത്തി തീയണച്ചു. വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
ലാന്‍ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി.
|
ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി വിദേശകാര്യ മന്ത്രാലയം
ടെഹ്റാൻ: ഇറാൻ ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലുള്ള വിദ്യാർഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. എംബസി ഇതിനുള്ള സൗകര്യം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാർഗങ്ങൾ പരിഗണനയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാർഥികളെ അർമേനിയ വഴി ഒഴിപ്പിക്കുന്നത് പരിഗണനയിലെന്നാണ് സൂചന.
ടെഹ്റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നു.
എംബസിയുടെ സഹായത്തോടെ വിദ്യാർഥികളെ ഇറാനിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ മാർഗങ്ങളും പരിഗണനയിലാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
|
മാധ്യമപ്രവർത്തകന്റെ വധശിക്ഷ സൗദി നടപ്പാക്കി
ദുബായി: ഭീകരവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തി 2018ൽ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകന്റെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. രാജ്യത്തെ പരമോന്നത കോടതി വധശിക്ഷ ശരിവച്ചതിനെത്തുടർന്ന് തുർക്കി അൽ ജസർ എന്ന മാധ്യമപ്രവർത്തകന്റെ ശിക്ഷയാണു ശനിയാഴ്ച നടപ്പാക്കിയതെന്നു സൗദി പ്രസ് ഏജൻസി അറിയിച്ചു.
2018ൽ ജസറിന്റെ വസതിയിൽ റെയ്ഡ് നടത്തുകയും കംപ്യൂട്ടറും ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഇയാളുടെ വിചാരണ നടന്നത് എവിടെവച്ചാണെന്നോ എത്രകാലം നീണ്ടുനിന്നുവെന്നോ വ്യക്തമല്ല.
2013 മുതൽ 2015 വരെ ജസർ തന്റെ ബ്ലോഗിലൂടെ അറബ് വസന്തമെന്ന് അറിയപ്പെടുന്ന പ്രതിഷേധ പ്രകടനങ്ങളെ സംബന്ധിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
|
കേളി അസീസിയ ഏരിയ സമ്മേളനം 20ന്; സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അസീസിയ ഏരിയ ഏഴാമത് സമ്മേളനം ഈ മാസം 20ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
ഏരിയയ്ക്ക് കീഴിലെ നാല് യൂണിറ്റുകളുടെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയാ സമ്മേളനത്തിലേക്ക് കടക്കുന്നത്. യൂണിറ്റ് സമ്മേളങ്ങളുടെ ഭാഗമായി നാല് യൂണിറ്റുകളിലും പുതിയ നേതൃത്വം നിലവിൽ വന്നു.
അസീസിയ യൂണിറ്റ് പ്രസിഡന്റായി മനോജ്, സെക്രട്ടറിയായി ഷെമീർ ബാബു, ട്രഷററായി മുഹമ്മദ് റാഷിക്, മനാഹ് യൂണിറ്റ് പ്രസിഡന്റായി ശശി കാട്ടൂർ, സെക്രട്ടറിയായി സജാദ്, ട്രഷററായി ഷാഫി എന്നിവരെ തെരഞ്ഞെടുത്തു.
സിമന്റ് യൂണിറ്റ് പ്രസിഡന്റായി പീറ്റർ, സെക്രട്ടറിയായി ഷംസുദ്ദീൻ, ട്രഷററായി സജൻ, ഫനാർ യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് മനോജ്, സെക്രട്ടറി ചാക്കോ, ട്രഷറർ ലാലു എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
പുതിയ ഏരിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത്തിന്റെ ഭാഗമായി നടത്തുന്ന ഏരിയ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി അസീസിയ ഏരിയ ആക്ടിംഗ് പ്രസിഡന്റ് അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു.
യോഗം ഏരിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.
സംഘാടകസമിതി ചെയർമാൻ സുഭാഷ്, വൈസ് ചെയർമാൻ ശശി കാട്ടൂർ, കൺവീനർ സുധീർ പോരേടം, ജോയിന്റ് കൺവീനർ ചാക്കോ ഇട്ടി, സാമ്പത്തികം കൺവീനർ ലജീഷ് നരിക്കോട്, ജോയിന്റ് കൺവീനർ തൗഫീർ,
സ്റ്റേഷനറി കൺവീനർ അജിത്ത്, ഭക്ഷണം കൺവീനർ സൂരജ്, സ്റ്റേജ് ഡെക്കറേഷൻ ഷമീർ ബാബു, മനോജ്, ഗതാഗതം ഷംസുദ്ദീൻ,അലി പട്ടാമ്പി, പീറ്റർ, വളണ്ടിയർ ക്യാപ്റ്റൻ ഷാജി മൊയ്തീൻ എന്നിവർ അടങ്ങിയ 51 അംഗ സംഘാടകസമിതി രൂപീകരിച്ചു.
ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ശംസുദ്ധീൻ, അജിത്ത്, മനോജ് ഏരിയ കമ്മിറ്റി അംഗങ്ങളായ സൂരജ്, റാഷിഖ്, ഷമീർ ബാബു,സജാദ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഏരിയ ജോയിന്റ് സെക്രട്ടറി സുഭാഷ് സ്വാഗതവും സംഘാടക സമിതി കൺവീനർ സുധീർ പോരേടം നന്ദിയും പറഞ്ഞു.
|
ഉംറ വിസകൾക്ക് ഇനി മുതൽ താമസ കരാർ നിർബന്ധം
റിയാദ്: സൗദിയിലെ താമസകേന്ദ്രം സംബന്ധിച്ച രേഖ നൽകിയാലേ ഇനി മുതൽ ഉംറ വിസ അനുവദിക്കൂവെന്നു ഹജ്ജ് ഉംറ മന്ത്രാലയം. ഹോട്ടൽ, അപ്പാർട്ട്മെന്റ് തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറുണ്ടാക്കിയിട്ടുള്ള ഉംറ സർവീസ് കമ്പനികൾ അതിന്റെ രേഖകൾ വിസ അപേക്ഷയോടൊപ്പം ഹാജരാക്കണം.
മന്ത്രാലയത്തിന്റെ ‘നുസുക് മസാർ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കരാർ അപ്ലോഡ് ചെയ്യണമെന്ന് ഉംറ കമ്പനികളോടും വിദേശ സർവിസ് ഏജൻറുമാരോടും ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സൗദി ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള താമസകേന്ദ്രങ്ങളിലാണ് തീർഥാടകർക്കുള്ള താമസ സൗകര്യമേർപ്പെടുത്തേണ്ടത്.
ഉംറ സീസണിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രാലയം വിശദീകരിച്ചു.
ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള താമസകേന്ദ്രമായിരിക്കണം എന്നതാണ് പ്രധാന നിബന്ധന.
|
ഒമാനിൽ കമ്പനിയിൽ തീപിടിത്തം
മസ്കറ്റ്: ഒമാനിലെ സൊഹാർ വിലായത്തിലെ കമ്പനിയിൽ തീപിടിത്തം. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വടക്കൻ ബാത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് വകുപ്പിന്റെ അഗ്നിരക്ഷാസേന തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവിൽ ഡിഫൻസ് വാർത്താക്കുറിപ്പിൽ പറയുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
|
ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
ടെഹ്റാൻ: ഇറാനിലെ ഇന്ത്യൻ സ്വദേശികൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ ഇന്ത്യൻ എംബസി അറിയിച്ചു.
എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കണമെന്നും പ്രാദേശിക ഭരണകൂടങ്ങൾ നിർദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
|
ഓവർസീസ് എൻസിപി കുവൈറ്റ് എൻസിപി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപിഎസ്പി) ഇരുപത്തിയാറാമത് സ്ഥാപക ദിനത്തോട നുബന്ധിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻസിപി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈറ്റ് പ്രസിഡന്റ് ജീവസ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.
ചടങ്ങ് എൻസിപി എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ, ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, ട്രഷറർ രവീന്ദ്രൻ, വനിതാ വേദി കൺവീനർ ദിവ്യ, എക്സിക്യൂട്ടീവ് അംഗങ്ങളായ സാദിഖ് അലി (ലക്ഷദ്വീപ്), മുഹമ്മദ് ഫൈസൽ (പോണ്ടിച്ചേരി), രാജേഷ് കൃഷ്ണൻ, സണ്ണി കെ. അല്ലീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ പാർട്ടി ദേശീയ പ്രവർത്തക സമിതി അംഗമായ തെരഞ്ഞെടുക്കപ്പെട്ട ബാബു ഫ്രാൻസീസിനെ ആദരിച്ചു. എൻസിപി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു.
|
ജെദുഥൻ ജോർജ് ജേക്കബ് ദുബായിയിൽ അന്തരിച്ചു
ദുബായി: തിരുവല്ല പായിപ്പാട് പാലയ്ക്കൽ എബെനെസർ വീട്ടിൽ ജോർജ് ജേക്കബിന്റെ മകൻ ജെദുഥൻ ജോർജ് ജേക്കബ്(13) ദുബായിയിൽ അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച രണ്ടിനു തിരുവല്ല ക്രിസ്ത്യൻ അസെംമ്പളീസ് ഓഫ് ഗോഡ് കുറ്റപ്പുഴ സഭയുടെ കല്ലിശേരി സെമിത്തേരിയിൽ.
അമ്മ: പ്രെസിൻ ജോർജ് കോഴിക്കോട് നടക്കാവ് മേക്കാടൻ വീട്ടിൽ കുടുംബാംഗം.
|
വിമാനാപകടം: അനുശോചനം രേഖപ്പെടുത്തി കെപിഎ ബഹറിൻ
മനാമ: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ.
മരിച്ചവരുടെ കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെപിഎ അറിയിച്ചു.
|
അഹമ്മദാബാദ് വിമാനാപകടം: കേളി നടുക്കം രേഖപ്പെടുത്തി
റിയാദ്: അഹമ്മദാബാദ് അപകടത്തിൽ നടുക്കവും മരിച്ചവരുടെ വേർപാടിൽ ദുഃഖവും രേഖപ്പെടുത്തി കേളി കലാസാംസ്കാരിക വേദി.
രാജ്യം കണ്ട ഏറ്റവും വലിയ അപകടങ്ങളിൽ ഒന്നായ ഈ ദുരന്തം പ്രവാസലോകത്തെ ആകെ ദുഃഖത്തിലാഴ്ത്തിയതായി കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സമഗ്ര അന്വേഷണം നടത്തി അപകട കാരണം പുറത്ത് കൊണ്ടുവരണമെന്നും പ്രവാസികളുടെ യാത്രാ സുരക്ഷ ഉറപ്പ് വരുത്തണമെന്നും കേളി ആവശ്യപ്പെട്ടു.
|
മലയാളി യുവാവ് ദുബായിയിൽ മരിച്ചു
ദുബായി: മലയാളി യുവാവ് ദുബായിയിൽ മരിച്ചു. മാന്നാർ കുട്ടംപേരൂരിൽ മനോജ് ഭവനത്തിൽ മനോൻ മണിയുടെ മകൻ എൻ. മഹേഷ്(34) ആണ് മരിച്ചത്.
കമലയാണ് മാതാവ്. സഹോദരൻ: മനോജ്. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്കരിക്കും.
|
കൊല്ലം പ്രവാസി അസോസിയേഷന് ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ "ഈദ് ഫെസ്റ്റ് 2025' എന്ന പേരിൽ ഈദ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി ബഹറനിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത ഒപ്പന മത്സരവും കലാസാംസ്കാരിക വിഭാഗമായ കെപിഎ സൃഷ്ടി അംഗങ്ങള്‍ അവതരിപ്പിച്ച മ്യൂസിക്കൽ ഡാൻസ് ഷോയും അരങ്ങേറി.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ഈദ് ഫെസ്റ്റ് പ്രോഗ്രാം ജനറൽ കൺവീനർ ഷമീർ സലിം ആമുഖ പ്രസംഗവും നടത്തി.
മാധ്യമപ്രവർത്തകൻ രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കെസിഎ പ്രസിഡന്റ് ജയിംസ് ജോൺ മുഖ്യാതിഥിയായ ചടങ്ങില്‍ ബഹറിൻ കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം ഈദ് സന്ദേശം നൽകി.
കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി , കെപിഎ രക്ഷാധികാരി കെ ചന്ദ്രബോസ് എന്നിവർ ആശംസകള്‍ നേര്‍ന്നു. ബഹറനിലെ പ്രമുഖ സാമൂഹിക പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു.
കെപിഎ ട്രഷറർ മനോജ് ജമാൽ നന്ദി പറഞ്ഞു. തുടർന്ന് കൊല്ലം പ്രവാസി അസോസിയേഷന് വനിതാ വിഭാഗം പ്രവാസിശ്രീയുടെ നേതൃത്വത്തിൽ ബഹറനിലെ പ്രമുഖ ഒപ്പന ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒപ്പന മത്സരം നടന്നു.
ഓർമകളിൽ വളരുന്ന മാപ്പിളപ്പാട്ടുകളുടെ താളത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇളയതലമുറ, പാരമ്പര്യത്തെ നവീകരിച്ചുകൊണ്ടുള്ള അവതരണരീതിയിലൂടെയാണ് മനസുകളെ തൊട്ടത്.
ഒപ്പന മത്സരത്തിന്റെ ഒന്നാം സ്ഥാനം ടീം റിദമിക് ക്യൂൻസും രണ്ടാം സ്ഥാനം ടീം മൊഞ്ചത്തീസ്, മൂന്നാം സ്ഥാനം ടീം മെഹറുബയും നേടി. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.
തുടർന്ന് കെപിഎ സൃഷ്ടി കലാകാരന്മാരുടെ മ്യൂസിക് ഡാന്‍സ് ഷോയും സഹൃദയ നാടൻ പാട്ടു സംഘം അവതരിപ്പിച്ച നാടൻപാട്ടുകളും ഈദ് ഫെസ്റ്റിന് ഉത്സവലഹരി പകർന്നു.
പ്രോഗ്രാം ജനറൽ കൺവീനർ ഷമീർ സലിം, ജോയിൻ കൺവീനർമാരായ രഞ്ജിത്ത് ആർ പിള്ള, ഷഹീൻ മഞ്ഞപ്പാറ, സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ, സൃഷ്ടി സിംഗേഴ്സ് കൺവീനർ സ്മിതേഷ്,
ഡാൻസ് കൺവീനർ ബിജു ആർ. പിള്ള, സൃഷ്ടി സാഹിത്യവിഭാഗം കൺവീനർ വിനു ക്രിസ്റ്റി, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ നിസാർ കൊല്ലം, മജു വർഗീസ്, രാജ് ഉണ്ണി കൃഷ്ണൻ, സലിം തയ്യൽ, നവാസ് കരുനാഗപ്പള്ളി, വി.എം. പ്രമോദ്, സജീവ് ആയൂർ,
സുരേഷ് ഉണ്ണിത്താൻ, മുനീർ, അജി അനുരുദ്ധൻ, അഹദ് , അലക്സ്, പ്രവാസശ്രീ യൂണിറ്റ് ഹെഡുകളായ അഞ്ജലി രാജ്, പ്രദീപ അനിൽ, സുമി ഷമീർ, ശാമില ഇസ്മയിൽ, ഷാനി നിസാർ, നസീമ ഷഫീക്, രമ്യ ഗിരീഷ്, മറ്റു സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
ദൈവം നമ്മെ കരുതുമ്പോൾ മറ്റുള്ളവരെ കരുതുക എന്നത് നമ്മുടെ കടമയാണ്: മാർത്തോമ്മാ മെത്രാപ്പോലീത്ത
അബുദാബി: ജീവിതത്തിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പ്രശ്നങ്ങളിൽ പതറി പോകാതെ ദൈവത്തോട് ചേർന്ന് നടക്കുമ്പോൾ ദൈവം അതിന് പരിഹാരം ഒരുക്കുകയും അങ്ങനെ ദൈവ കരുതൽ നാം അനുഭവിക്കുമ്പോൾ മറ്റുള്ളവരെ കരുതുവാനുള്ള കടമ നമുക്കുണ്ടെന്ന് മാർത്തോമ്മാ സുറിയാനി സഭയുടെ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഓർമിപ്പിച്ചു.
ആഗോള വൈഎംസിഎയുടെ 181 സ്ഥാപക ദിനവും അബുദാബി വൈഎംസിഎയുടെ 202526 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ നടന്ന സമ്മേളനത്തിനു പ്രസിഡന്റ് പ്രിൻസ് പുന്നൻ അധ്യക്ഷത വഹിച്ചു. റവ. ഫാ. ഗീവർഗീസ് മാത്യു, റവ. ജിജോ സി. ദാനിയേൽ, റവ. ബിജു കുഞ്ഞുമ്മൻ, റവ.ഫാ. മാത്യു ജോൺ, ഷാജി എബ്രഹാം, പാസ്റ്റർ ഡോ. അലക്സ് ജോൺ, ഷിജിൻ പാപ്പച്ചൻ, എബ്രഹാം ജോസഫ് എന്നിവർ പ്രസംഗിച്ചു.
10 ,12 ക്ലാസ്സുകളിൽ വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. അബുദാബി മാർത്തോമ്മാ യുവജന സഖ്യം ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. പ്രവീൺ കുര്യൻ, അലക്സ് കോശി, പ്രിയ പ്രിൻസ്, ജിനേഷ് ചെറിയാൻ, മാത്യു തോമസ്, ഷിബുകുട്ടി, റോജൻ സാം, സന്ദീപ് ജോർജ്, അലൻ തോമസ് എന്നിവർ നേതൃത്വം നൽകി.
|
കുവെെറ്റിൽ പ്രവാസികൾക്ക് വിദേശത്തേക്ക് പോകാൻ എക്സിറ്റ് പെർമിറ്റ് വേണം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസിക്കുന്ന വിദേശികൾ രാജ്യത്തിന് പുറത്തേക്ക് പോകും മുമ്പ് എക്സിറ്റ് പെർമിറ്റുകൾ(അനുമതി പത്രം) നേടിയിരിക്കണമെന്ന പുതിയ നിബന്ധന കൊണ്ടുവരുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
സ്പോൺസർമാരാണ് അനുമതി പത്രം നൽകേണ്ടത്. പബ്ലിക് അതോറിറ്റി തയാറാക്കിയ നിശ്ചിത ഫോമിൽ അപേക്ഷിച്ചാൽ പെട്ടെന്ന് തന്നെ ഇലട്രോണിക്കലായി അനുമതി പത്രം ലഭിക്കും. ജൂലൈ ഒന്ന് മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരും.
|
തെന്നല ബാലകൃഷ്ണപിള്ള ആത്മാർഥതയുടെ ആൾരൂപം: ഇൻകാസ് അബുദാബി
അബുദാബി: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ ഇൻകാസ് അബുദാബി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
തെന്നല ബാലകൃഷ്ണപിള്ളയുടെ ആത്മാർഥതയുടെ ആൾരൂപമാണെന്നും രാഷ്ട്രീയത്തിൽ അന്യം നിന്നുപോകുന്ന നിസ്വാർഥ സേവന സന്നദ്ധരായ ഒരു തലമുറയുടെ അവസാന കണ്ണികളിലൊന്നാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇൻകാസ് അബുദാബി സംസ്ഥാന പ്രസിഡന്റ് എ.എം. അൻസാറിന്റെ അധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്. സ്വാഗതം ആശംസിച്ചു. ട്രഷറർ സാബു അഗസ്റ്റിൻ അനുസ്മരണപ്രഭാഷണം നടത്തി സെക്രട്ടറി അനുപ ബാനർജി നന്ദി പറഞ്ഞു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും സമാജം വൈസ്പ്രസിഡന്റുമായ ടി.എം. നിസാർ, സംസ്ഥാനകമ്മിറ്റി ഭാരവാഹികളായ സയീദ് മുണ്ടയാട്, എ.സി. അലി, മുഹമ്മദ് അലി, അമീർ കല്ലമ്പലം, ബിനു ബാനർജി, അനീഷ് മോൻ, അനിൽകുമാർ, അനീഷ് ബാലകൃഷ്ണൻ, സൈജു പിള്ള എന്നിവരും
ജില്ലാ ഭാരവാഹികളായ ഷാജികുമാർ, നാസർ ആലംകോട്, ബാജു അബ്ദുൽ സലാം, ഓസ്റ്റിൻ ഫെർണാണ്ടസ്, രജീഷ് കോടോത്ത്, സിനു ജോൺ, എ.ടി. റിയാസ്, ഷഫീക്ക് എന്നിവരും തെന്നലയെ അനുസ്മരിച്ചു.
|
അബഹയിലേക്ക് യാത്രയൊരുക്കി കേളി കലാ സാംസ്കാരിക വേദി
റിയാദ്: ഈദ് ദിനത്തിൽ അബഹയിലേക്ക് യാത്രയൊരുക്കി കേളി കലാസാംസ്കാരിക വേദി. കേളിയുടെ 25ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യാത്രയിൽ കേളി പ്രവർത്തകരും കുടുംബവേദി പ്രവർത്തകരും കുട്ടികളുമായി 100ൽ പരം പേർ പങ്കെടുത്തു.
വിനോദ യാത്ര തീർത്തും വ്യത്യസ്തമായ അനുഭവങ്ങളാണ് നൽകിയതെന്ന് യാത്രയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച രാവിലെ റിയാദിൽ നിന്നും യാത്ര തിരിച്ച സംഘം ഞായറാഴ്ച തിരിച്ചെത്തി.
40 മുതൽ 45 ഡിഗ്രി വരെ ചൂട് കാലാവസ്ഥയുള്ള റിയാദിൽ നിന്നും തീർത്തും വ്യത്യസ്തമായി അബഹയിൽ 18 മുതൽ 30 ഡിഗ്രിവരെ മാത്രമാണ് ചൂട് അനുഭവപ്പെട്ടത്. പൂക്കളാലും ഫല വൃക്ഷങ്ങളാലും മലകളാലും ചെങ്കുത്തായ പ്രദേശങ്ങളാലും പ്രകൃതി രമണീയമായ അബഹയിൽ ആദ്യമായി എത്തിവരായിരുന്നു സഞ്ചാരികളിൽ ഏറെയും.
ഫാക്ടറി തൊഴിലാളികളടക്കമുള്ള കേളി പ്രവർത്തകരും നഴ്സിംഗ് മേഖലയിലടക്കമുള്ള കുടുംബവേദി പ്രവർത്തകരും അടക്കം വ്യത്യസ്ഥ മേഖലകളിൽ ജോലി ചെയ്യുന്ന കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള സാധാരണക്കാരായ പ്രവർത്തകർക്ക് നവ്യാനുഭവം നൽകിയ ഒന്നായിരുന്നു യാത്ര.
യാത്രയിൽ ഉടനീളം വ്യതസ്ത രീതിയിൽ വിജ്ഞാനം പകരുന്ന വിനോദങ്ങൾക്ക് സതീഷ്കുമാർ വളവിൽ, ഗഫൂർ ആനമങ്ങാട് എന്നിവർ നേതൃത്വം നൽകി. 16 പേർ ചേർന്ന് രചിച്ച നാല് വ്യത്യസ്ത കഥകൾ, പ്രവർത്തകരിൽ മറഞ്ഞിരിക്കുന്ന കലാബോധത്തെ തൊട്ടുണർത്തുന്ന ഒന്നായി.
കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങൾ, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
|
അബുദാബി മലയാളീസ് സംഘടിപ്പിച്ച കുട്ടിപ്പട്ടാളം വിജയകരമായി
മുസഫ: അബുദാബിയിലെ മലയാളി കുടുംബങ്ങളുടെ സാമൂഹിക സാംസ്കാരിക സംഗമമായ അബുദാബി മലയാളീസ് സംഘടിപ്പിച്ച "കുട്ടിപ്പട്ടാളം' ഒന്നാം സീസൺ വിജയകരമായി.
കുട്ടികളുടെ ബൗദ്ധികവും കലാപരവുമായ വളർച്ച ലക്ഷ്യമിട്ട് ഒരുക്കിയ ഈ വേദിയിൽ, മൂന്ന് പ്രായ വിഭാഗങ്ങളിലായി 100ൽ പരം കുട്ടികൾ പങ്കെടുത്തു.
എല്ലാ മത്സരാർഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യുകയും വിജയികൾക്ക് മെഡലുകളും ട്രോഫികളും നൽകുകയും ചെയ്തു.
|
ഇസ്ലാമിക് സെന്റർ അക്ഷരപ്പെരുന്നാൾ സംഘടിപ്പിച്ചു
അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യവിഭാഗം ബലി പെരുന്നാളിനോട് അനുബന്ധിച്ച് "അക്ഷരപ്പെരുന്നാൾ' എന്ന തലക്കെട്ടിൽ സാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ചു. ഐഐസി വൈസ് പ്രസിഡന്റ് അഹമ്മദ് കുട്ടി തൃത്താല അധ്യക്ഷ വഹിച്ചു.
ട്രഷറര്‍ നസീർ രാമന്തളി പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പ്രമുഖ കവിയും പ്രവാസിയുമായ അക്ബർ അണ്ടത്തോട് സദസിനോട് സംവദിച്ചു. യുവ എഴുത്തുകാരിയായ ഖുലൂദ് സലാമിനെ ചടങ്ങിൽ അനുമോദിച്ചു.
സ്റ്റേറ്റ് കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് അബ്ദുസലാം, വൈസ് പ്രസിഡന്റ് കോയ തിരുവത്ര, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഷറഫ് മൊവ്വൽ, അനീഷ് മംഗലം തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു.
എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കളപ്പാട്ടിൽ അബുഹാജി, ഹാഷിം ആറങ്ങാടി, ഫത്താഹ് മുള്ളൂർക്കര, സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുള്ള ചേലക്കോട്, ജാഫർ കുറ്റിക്കോട് തുടങ്ങിയവർ സംബന്ധിച്ചു.
എഴുത്തുകാരനും മഹാത്മാ ജ്യോതിഭ ഫുലെ അവാർഡ് ജേതാവമായ ജുബൈർ വെള്ളാടത്ത് മോഡറേറ്ററായിരുന്നു.
|
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ച് കൈരളി ഫുജൈറ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിന്റെ നേതൃത്വത്തിൽ വൃക്ഷതെെകൾ വച്ചും ബോധവത്കരണ ക്ലാസ് നടത്തിയും പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
കൈരളി ഓഫീസിൽ ചേർന്ന പരിസ്ഥിതി ദിനാചരണ പരിപാടിയിൽ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഫുജൈറ ചാപ്റ്റർ പ്രസിഡന്റ് രാജശേഖരൻ വല്ലത്ത്, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത്, പ്രസിഡന്റ് വിത്സൺ പട്ടാഴി എന്നിവർ സംസാരിച്ചു.
കൈരളി ഫുജൈറ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ടിറ്റോ തോമസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ് സ്വാഗതവും യൂണിറ്റ് കമ്മിറ്റി അംഗം രഞ്ജിത്ത് നിലമേൽ നന്ദിയും പറഞ്ഞു.
|
സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് അബുദാബി മാർത്തോമ്മാ ഇടവക ഗായക സംഘം
അബുദാബി: ദിവ്യ സംഗീതത്തിന്റെ അഞ്ച് ദശാംശങ്ങൾ പിന്നിടുന്ന അബുദാബി മാർത്തോമ്മാ ഇടവക ഗായക സംഘത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമ അധ്യക്ഷൻ ഡോ. തിയോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഗായകസംഘത്തിന്റെ ഗാനാലാപനം ഒരു പ്രകടനം അല്ല പ്രത്യുത ഒരു പ്രാർഥനയും ആരാധനയുടെ ഭാഗവുമാണ്. സംഗീതം ആത്മാവിന്റെ ഭാഷയാണ് സ്വർഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന പാലമാണ് എന്നും മെത്രാപ്പോലീത്ത തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
റവ. ജിജോ സി. ഡാനിയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സഹവികാരി റവ. ബിജു എബ്രഹാം തോമസ്, ഇടവക വൈസ് പ്രസിഡന്റ് ഗീവർഗീസ് എന്നിവർ ആശംസ പ്രസംഗം നടത്തി. സുവർണ ജൂബിലി പ്രവർത്തകസമിതി ജനറൽ കൺവീനർ റിനോഷ് മാത്യു വർഗീസ് സുവർണ ജൂബിലി പദ്ധതികളുടെ സംക്ഷിപ്തരൂപം അവതരിപ്പിച്ചു.
ക്വയർ മാസ്റ്റർ ഫിലിപ് കെ. മാത്യു സ്വാഗതവും, പ്രോഗ്രാം കൺവീനർ നോയൽ ജി. ഡാനിയൽ കൃതജ്ഞതയും പറഞ്ഞു. റവ. ചാക്കോ പി.ഷിജു ജോർജ് പ്രാരംഭ പ്രാർഥനയും ക്നാനായ ഇടവക വികാരി ഫാ. സിജോ എബ്രഹാം സമാപന പ്രാർഥനയും നടത്തി.
ഇടവക ഗായക സംഘ അംഗം ബിജു ഫിലിപ്പ് രചന നിർവഹിച്ച് തോമസ് ജി. കൈതയിൽ സംഗീത സംവിധാനം ചെയ്ത ജൂബിലി സന്ദേശഗാനം ഗായകസംഘം ആലപിച്ചു.
|
നവയുഗം ദമാം സിറ്റി മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി ദമാം സിറ്റി മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നവയുഗം ദമാം സിറ്റി മേഖല സമ്മേളനത്തിൽ നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 31 അംഗ ദമാം സിറ്റി മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം തമ്പാൻ നടരാജന്റെ അധ്യക്ഷതയിൽ ചേർന്നു.
ശ്രീകുമാർ വെള്ളല്ലൂർ (രക്ഷാധികാരി), തമ്പാൻ നടരാജൻ (പ്രസിഡന്റ്), സംഗീത സന്തോഷ്, സാബു വർക്കല (വൈസ് പ്രസിഡന്റുമാർ), ഗോപകുമാർ അമ്പലപ്പുഴ (സെക്രട്ടറി), ജാബിർ മുഹമ്മദ് ഇബ്രാഹിം, സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), മുഹമ്മദ് റിയാസ് (ട്രെഷറർ), അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി (ജീവകാരുണ്യവിഭാഗം കൺവീനർ) എന്നിവരെ ദമാം സിറ്റി മേഖല ഭാരവാഹികളായി തെരഞ്ഞെടുത്തു.
|
ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ വൃന്ദ എസ്. രാജേഷിന് സഹായമേകി കേളി
റിയാദ്: രണ്ടാമത് ഇന്ത്യ തായ്ലൻഡ് റൈഫിൾ ആൻഡ് പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ബാലസംഘം മരുതുംകുഴി മേഖല വൈസ് പ്രസിഡന്റ് വൃന്ദ എസ്. രാജേഷിന് കേളി കലാസാംസ്കാരിക വേദി യാത്രയ്ക്ക് ആവശ്യമായ തുക കൈമാറി.
2024ൽ നാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കുകയും ഈ വർഷം ജമ്മുകാഷ്മീരിൽ നടന്ന നാഷണൽ ഐസ് സ്റ്റോക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ചെയ്ത വൃന്ദ 2025ൽ സ്റ്റേറ്റ് എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.
ഈ വർഷം ഗോവയിൽ നടന്ന നാഷണൽ റൈഫിൽ ആൻഡ് പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കുകയും അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുന്നതിന് തെരഞ്ഞെടുക്കുകയും ചെയ്തു. ഈ മത്സരം തായ്ലൻഡിലെ ബാങ്കോക്ക് ഒളിമ്പിക് ഗ്രൗണ്ടിൽ വച്ചാണ് നടക്കുന്നത്.
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടും യാത്രയ്ക്കും മറ്റും ആവശ്യമായ തുക കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥ സിപിഎം സംസ്ഥാന കമ്മിറ്റി കേളിയെ അറിയിക്കുകയായിരുന്നു. കേളി സ്വരൂപിച്ച തുകയുടെ ചെക്ക് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ കൈമാറി.
കേളി സൗദി അറേബ്യയിലും നാട്ടിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും അശരണർക്ക് നൽകിവരുന്ന ഹൃദയപൂർവം പോലുള്ള പദ്ധതികളെ കുറിച്ചും ജില്ലാ സെക്രട്ടറി എടുത്തുപറഞ്ഞു.
ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, സിപിഎം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു ഏരിയ കമ്മിറ്റി അംഗങ്ങളായ ജി. രാധാകൃഷ്ണൻ, കെ.ആർ. മധുസൂദനൻ, കിരൺ ദേവ്, ബാലസംഘം ഏരിയ കോഓർഡിനേറ്റർ ഗോപി വയനാട്, ജില്ലാ പ്രസിഡന്റ് അമൽ ഗിരീഷ്,
ബാലസംഘം ഏരിയ സെക്രട്ടറി മഹിമ, ഏരിയ പ്രസിഡന്റ് വൈഷ്ണവി, മരുതുംകുഴി വില്ലേജ് സെക്രട്ടറി വിഘ്നേഷ്, മരുതുംകുഴി സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
|
തൗഹീദിലൂടെ വിശുദ്ധി നേടാൻ നാം തയാറാവുക: ഉമർ ഫൈസി
ദോഹ: ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറയായ തൗഹീദിനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൃത്യമായ പ്രതിഷ്ഠിച്ച് ജീവിത വിജയം നേടാൻ വിശ്വാസികൾക്ക് ബലി പെരുന്നാൾ ഒരു പ്രചോദനമാവണമെന്ന് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി പ്രസ്താവിച്ചു.
അൽസദ്ദ് സ്റ്റേഡിയത്തിൽ ഈദ്ഗാഹ് ഖുത്വുബയുടെ മലയാള പരിഭാഷ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതത്തിൽ തിന്മകൾ ഉണ്ടാവാതിരിക്കാൻ നമ്മുടെ ഹൃദയാന്തരാളങ്ങളിൽ തൗഹീദിന്റെ വെളിച്ചം നിലനിർത്താനുള്ള മുഹൂർത്തമാണ് ഈ ബലിപെരുന്നാളിലൂടെ നൽകിയിരിക്കുന്നതെന്ന് നാം മനസിലാക്കണം. നിരന്തരമായ തക്ബീറിലൂടെ നാം പ്രഖ്യാപിക്കുന്നതും അതാണ്.
ഒരു തെറ്റ് കണ്ടാൽ നിങ്ങളുടെ കൈ കൊണ്ട് തടുക്കുക, നാവ് കൊണ്ട് തടയാൻ കഴിയുമെങ്കിൽ തടയുക, അതിനും സാധ്യമല്ല എങ്കിൽ നിങ്ങളുടെ ഹൃദയം കൊണ്ട് വെറുക്കുക എന്ന് മുഹമ്മദ് നബി പഠിപ്പിച്ചത് ജീവിതത്തിൽ പാലിക്കാൻ നമുക്ക് സാധിക്കണം. ഇതിലൂടെ സമൂഹത്തിലും നന്മയുടെ വെളിച്ചം എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ ബൈബിൾ ക്ലാസുകൾക്ക് തുടക്കം
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക് തുടക്കം കുറിച്ചു.
പ്രാരംഭ പ്രാർഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ സൺഡേ സ്കൂൾ ഹെഡ്ബോയ് ഏബൽ കോശി ബിൻസു, ഹെഡ്ഗേൾ കാരോളിൻ സാറാ സിസിൽ എന്നിവർ ചേർന്ന് പതാകയുയർത്തി. മഹാഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
ഒവിബിഎസ് സൂപ്രണ്ട് ഷീജാ മറിയം തോമസ് സ്വാഗതവും സൺഡേ സ്കൂൾ സെക്രട്ടറി സജി ഷാജി നന്ദിയും രേഖപ്പെടുത്തി.
ഇടവക സഹവികാരി റവ. ഫാ. മാത്യു തോമസ്, ഒവിബിഎസ് ഡയറക്ടർ റവ. ഫാ. സിബി മാത്യു വർഗീസ്, ഭദ്രാസന കൗൺസിലംഗവും ഇടവക ട്രസ്റ്റിയുമായ ദീപക്ക് അലക്സ് പണിക്കർ, സഭാ മനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ഷിബു അലക്സ്, ഒവിബിഎസ് ഡെപ്യൂട്ടി സൂപ്രണ്ട് സാം ഇട്ടൂപ്പ് എന്നിവർ പ്രസംഗിച്ചു.
ഒവിബിഎസ് 2025 സോംഗ് ബുക്കിന്റെ പ്രകാശനം ഇടവക സെക്രട്ടറി ജേക്കബ് റോയിക്ക് നൽകി കൊണ്ട് ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ നിർവഹിച്ചു.
"നടപ്പിൽ നിർമ്മലരായിരിപ്പിൻ' എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ 550ഓളം കുട്ടികളെയും 110 അധ്യാപകരേയും ഉൾക്കൊള്ളിച്ചുകൊണ്ട് എൻഇസികെ അങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ഈ മാസം13ന് സമാപിക്കും.
അന്നേദിവസം കുട്ടികളുടെ വർണശബളമായ റാലിയും കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.
|
ഗൾഫ് എയർ വിമാനത്തിന് അടിയന്തര ലാൻഡിംഗ്
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കുള്ള ഗൾഫ് എയർ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരും വിമാനജീവനക്കാരും സുരക്ഷിതരാണ്.
വിമാനത്തിൽ പിന്നീട് നടത്തിയ തെരച്ചിലിൽ അസാധാരണമായതൊന്നും കണ്ടെത്തിയില്ലെന്നാണു വിവരം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഷെഡ്യൂൾ ചെയ്ത മറ്റ് വിമാന സർവീസുകളെ സംഭവം ബാധിച്ചിട്ടില്ല.
|
ദുബായിയിൽനിന്നെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു
ഉഴവൂർ: നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അരീക്കര വട്ടപുഴ കാവിൽ അരുൺ ഗോപിയാണ് (29) മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെ ഉഴവൂർ ഇടക്കോലി ജംഗ്ഷനിലാണ് അപകടം.
സംസ്കാരം പിന്നീട്. ദുബായിയിൽ കുടുംബസമേതം ജോലിചെയ്യുന്ന അരുൺ കഴിഞ്ഞാഴ്ചയാണു നാട്ടിലെത്തിയത്. ഭാര്യയെ ഞായറാഴ്ച ദുബായിയിലേക്കു യാത്രയാക്കി വീട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു അപകടം.
ദുബായിയിലേക്കു ഉടൻ മടങ്ങാനിരിക്കുകയായിരുന്നു അരുൺ.
|
ദുബായിയിൽ സ്കൂബാ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
ദുബായി: തൃശൂർ വേലൂർ സ്വദേശി സ്കൂബാ ഡൈവിംഗിനിടെ ദുബായിയിൽ മരിച്ചു. നടുവിലങ്ങാടി ഐസക്(29) ആണ് മരിച്ചത്. ജുമേരാ ബീച്ചിലാണു സംഭവം. ഡൈവിംഗിനിടെ ഓക്സിജൻ ലഭിക്കാതെ ഐസക്കിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്നാണ് വിവരം.
സഹോദരൻ ഐവിൻ, ഐസക്കിന്റെ ഭാര്യ രേഷ്മ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡൈവിംഗിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഐവിൻ ചികിത്സയിലാണ്. നടുവിലങ്ങാടി പോൾ ഷീജ ദന്പതികളുടെ മകനാണ് ഐസക്.
ദുബായിയിലെ കന്പനിയിൽ എൻജിനിയറിംഗ് വിഭാഗത്തിൽ ജോലിചെയ്യുകയായിരുന്നു. ഭാര്യ രേഷ്മയും എൻജിനിയറാണ്. പെരുന്നാൾ അവധി ആഘോഷത്തിന്റെ ഭാഗമായാണ് ബീച്ചിൽ സ്കൂബാ ഡൈവിംഗിനെത്തിയത്.
ഡൈവിംഗിനു മുന്‍പ് മൂവർക്കും സ്വിമ്മിംഗ് പൂളിൽ പരിശീലനം നൽകിയിരുന്നതായി പറയുന്നു. മൃതദേഹം വൈകാതെ നാട്ടിലെത്തിക്കും.
|
ദുബായിയില്‍ ഷോറൂം തുറന്ന് അലന് സോളി
ദുബായി: സ്മാര്‍ട്ട് കാഷ്വല്‍ ബ്രാന്‍ഡായ അലന് സോളി തങ്ങളുടെ ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ദുബായില്‍ പുതിയ ഷോറൂം ആരംഭിച്ചു.
ദുബായി ദേയ്ര സിറ്റി സെന്ററിലെ രണ്ടാം നിലയിലാണ് 1,830ലധികം ചതുരശ്ര അടി വലിപ്പമുള്ള ദുബായിലെ ആദ്യ എക്സ്ക്ലൂസിവ് ഷോറൂം സ്ഥിതിചെയ്യുന്നത്.
ആദിത്യ ബിര്‍ള ലൈഫ്സ്റ്റൈൽ ബ്രാന്‍ഡ്സ് ലിമിറ്റഡ് പ്രീമിയം ബ്രാന്‍ഡ്സ് പ്രസിഡന്റ് ജേക്കബ് ജോണ്‍, ഫ്രാഞ്ചൈസി പങ്കാളിയായ കല്യാണ്‍ സില്‍ക്സ് ചെയര്മാന് ടി.എസ്. പട്ടാഭിരാമന്, കല്യാണ്‍ സില്‍ക്സ് ഡയറക്ടര്‍ മഹേഷ് പട്ടാഭിരാമന് എന്നിവര്‍ ചേര്‍ന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.
|
അറഫാസംഗമത്തിൽ പങ്കെടുത്ത് ലക്ഷങ്ങൾ
റിയാദ്: ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ പങ്കെടുത്ത് ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികൾ. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നെത്തിയ 18 ലക്ഷം വിശ്വാസികളാണ് അറഫയിൽ സംഗമിച്ചത്.
മിനായിൽനിന്ന് 14 കിലോമീറ്റർ അകലെയാണ് അറഫാ മൈതാനം. അറഫയിൽ പ്രാർഥന പൂർത്തിയാക്കി വിശ്വാസികൾ ഇന്നു പുലർച്ചെ മിനായിലെത്തും.
ഇന്ത്യയിൽനിന്ന് 1.22 ലക്ഷം പേരാണ് ഹജ്ജ് കർമത്തിനെത്തിയിരിക്കുന്നത്.
|
അബുദാബി മാർത്തോമ്മാ ഇടവക ഗായകസംഘം സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു
അബുദാബി: അഞ്ചുപതിറ്റാണ്ടുകളായി അബുദാബി മാർത്തോമ്മാ ഇടവകയിലെ ആരാധനകളെ സംഗീതസാന്ദ്രമാക്കുന്ന അബുദാബി മാർത്തോമ ഇടവക ഗായകസംഘം സുവർണ ജൂബിലി നിറവിൽ.
ഗായകസംഘത്തിന്റെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷ പരിപാടികൾക്ക് ഞായറാഴ്ച വിശുദ്ധ ആരാധനയ്ക്ക് ശേഷം മുസ്സഫ ദേവാലയത്തിൽ തുടക്കം കുറിക്കുന്നു.
മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടന കർമം നിർവഹിക്കും. ഇടവക വികാരി റവ. ജിജോ സി ഡാനിയേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഇടവക സഹവികാരി റവ. ബിജോ എ തോമസ് ആശംസ സന്ദേശം നൽകും.
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാലിന കർമ്മ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, മിഷൻ ഫീൽഡ് സപ്പോർട്ട് എന്നിവയാണ് പ്രധാന പദ്ധതികൾ.
അശരണരേയും ആലംബഹീനരെയും ഹൃദയത്തോട് ചേർത്തു നിർത്തിയ ക്രിസ്തുവിന്റെ കനിവിന്റെ കരങ്ങളാകുവാൻ ഇടവക ഗായസംഘം ജൂബിലി പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു.
ആഘോഷങ്ങളുടെ ഭാഗമായി സംഗീത സന്ധ്യ, എക്യൂമിനിക്കൽ സംഗമം, ഈസ്റ്റർ കരോൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
റവ. ജിജോ സി. ഡാനിയേൽ (പ്രസിഡന്റ്), റവ. ബിജോ എ. തോമസ് (വൈസ് പ്രസിഡന്റ്), റിനോഷ് മാത്യു വർഗീസ് (ജനറൽ കൺവീനർ), റോയ് ജോർജ് (പ്രോജക്ട് ), സുനിൽ തോമസ് (ഫിനാൻസ്), നോയൽ ജി. ഡാനിയൽ (പ്രോഗ്രാം), സിജി ജോർജ് (പബ്ലിസിറ്റി), ഷൈല മനോജ് (റിസപ്ഷൻ),
ജെനി ജോൺ (പ്രയർ സെൽ), ഏബൽ ബിജു മാത്യു (സെക്രട്ടറി), പ്രിൻസി ചാൾസ് (ലേഡീസ് സെക്രട്ടറി), ഫിലിപ് കെ. മാത്യു (ക്വയർ മാസ്റ്റർ), സച്ചിൻ ഇട്ടി കോശി (അസിസ്റ്റന്റ് ക്വയർ മാസ്റ്റർ), അജിൻ സാം കോശി (അസിസ്റ്റന്റ് ക്വയർ മാസ്റ്റർ) എന്നിവരെ അടങ്ങുന്ന പ്രവർത്തകസമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
|
അഡ്നോക്ക് ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുന്നു; നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിംഗ്സിന്
അബുദാബി: അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്ക്) അൽ ദഫ്റയിലെ ദാസ് ദ്വീപിൽ പുതുതായി തുറക്കുന്ന ദാസ് ആശുപത്രിയുടെ നടത്തിപ്പ് ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിംഗ്സിന്.
ആശുപത്രിയുടെ ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായുള്ള കരാറിൽ അഡ്നോക്കും ബുർജീൽ ഹോൾഡിംഗ്സും ഒപ്പുവച്ചു.
ദ്വീപ് നിവാസികൾ, അഡ്നോക്ക് തൊഴിലാളികൾ എന്നിവർക്ക് പ്രാഥമിക ആരോഗ്യ സംരക്ഷണവും അടിയന്തര ചികിത്സയും നൽകുന്നതിനുള്ള കേന്ദ്രമായി രൂപകൽപന ചെയ്തിട്ടുള്ള ആശുപത്രി 24 മണിക്കൂറും സേവനങ്ങൾ നൽകും. സമീപ പ്രദേശങ്ങളിൽ നിന്നുള്ള അടിയന്തര കേസുകൾക്കും ചികിത്സ നൽകും.
നൂതന രോഗനിർണയ രീതികൾ, കിടത്തി ചികിത്സാ സൗകര്യം, ശസ്ത്രക്രിയ സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ ദ്വീപിലെ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
സമഗ്രമായ ഔട്ട്പേഷ്യന്റ് സേവനങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്വാറന്റെെൻ, ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ ഉൾപ്പെടെ കിടത്തി ചികിത്സക്കായി 23 കിടക്കകൾ സജീകരിച്ചിട്ടുണ്ട്.
അടിയന്തരവും ദീർഘ കാല പരിചരണങ്ങൾക്കും ഇത് അനുയോജ്യമാണ്. ഓപ്പറേഷൻ റൂം, ഫാർമസികൾ, രക്തബാങ്ക് തുടങ്ങി എല്ലാവിധ സജ്ജീകരങ്ങളുമുള്ള അടിയന്തര വിഭാഗവും ഉണ്ട്.
ഇതോടൊപ്പം, എക്സ്റേ, സിടി സ്കാൻ, അൾട്രാസൗണ്ട് ഇമേജിംഗ്, ഫിസിയോതെറാപ്പി, പുനരധിവാസം, ടെലികൺസൾട്ടേഷൻ, ടെലികൗൺസിലിംഗ്, വാക്സിനേഷൻ എന്നിവയും ലഭ്യമാണ്. ദാസ് ദ്വീപിൽ നിന്നും കൂടുതൽ ചികിത്സയ്ക്കായി രോഗികളെ കൊണ്ട് പോകുന്നതിനുള്ള ഹെലിപാഡും ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഉയർന്ന നിലവാരമുള്ള ആരോഗ്യ പരിചരണം വിദൂര സ്ഥലങ്ങളിൽ പ്രാപ്യമാക്കുന്നതിനുള്ള ബുർജീലിന്റെ പ്രതിബദ്ധതയുടെ തുടർച്ചയാണ് ഈ പങ്കാളിത്തമെന്ന് ബുർജീൽ ഹോൾഡിംഗ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ പറഞ്ഞു
നിലവിൽ അഡ്നോക്കിന്റെ അൽ ദഫ്റയിലുള്ള അൽ ദന ആശുപത്രി ബുർജീലിനു കീഴിലാണ് പ്രവർത്തിക്കുന്നത്. ഇരു ഗ്രൂപ്പുകളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കലാണ് ദാസ് ആശുപത്രിയുടെ നടത്തിപ്പ് കരാർ.
|
ബലി പെരുന്നാൾ: യുഎഇയിൽ ആറിടങ്ങളിൽ പീരങ്കി വെടി മുഴങ്ങും
ദുബായി: ഈദ് ആഘോഷത്തോടനുബന്ധിച്ച് പരമ്പരാഗതമായി നടക്കുന്ന പീരങ്കി വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
സഅബീൽ ഗ്രാൻഡ് മോസ്കിലും ഉമ്മു സുഖീം, നാദ് അൽ ഹമർ, അൽ ബർഷ, അൽ ബറാഹ, ഹത്ത എന്നിവിടങ്ങളിലെ ഈദ് മുസല്ലകളിലും പീരങ്കി വെടിയൊച്ചകൾ മുഴങ്ങും.
യുഎഇയുടെ സാമൂഹിക പൈതൃകത്തിന്റെ ഭാഗമാണ് ഈദ് പീരങ്കി.
|
ഇറാനിൽ കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി
ടെഹ്റാൻ: ഇറാനിൽ കഴിഞ്ഞ മാസം കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി. പഞ്ചാബ് സ്വദേശികളായ അമൃത്പാൽ, ഹുസൻപ്രീത് സിംഗ്, ജസ്പാൽ സിംഗ് എന്നിവരെ തട്ടിക്കൊണ്ടുപോയി തെക്കൻ ഇറാനിലെ വാരാമിനിൽ ബന്ദികളാക്കിയിരിക്കുകയായിരുന്നു.
ഇന്ത്യക്കാരെ ഇറേനിയൻ പോലീസാണ് രക്ഷപ്പെടുത്തിയത്. ഇവർ ഇന്ത്യൻ എംബസിയുടെ സുരക്ഷിതത്വത്തിലാണ്. ഓസ്ട്രേലിയയിൽ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് ഇന്ത്യക്കാരെ ഇറാനിലെത്തിച്ചത്.
മേയ് ഒന്നിന് ടെഹ്റാനിൽ വിമാനമിറങ്ങിയ ഉടൻ ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
|
ഹജ്ജ് തീർഥാടനത്തിനു തുടക്കമായി
റിയാദ്: 19 ലക്ഷം തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിനു തുടക്കമായി. 162 രാജ്യങ്ങളിൽനിന്നെത്തിയ തീർഥാടകരെല്ലാം മിനയിലെത്തി. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്നു നടക്കും.
കേരളത്തിൽനിന്നുള്ള 17 പേരുൾപ്പെടെ ഇന്ത്യയിൽനിന്ന് 1,22,518 പേരാണ് ഹജ്ജിനെത്തിയിരിക്കുന്നത്. ഇന്നു രാവിലെ അറഫയിൽ എത്തുന്ന തീർഥാടകർ മുസ്ദലിഫയിൽ അന്തിയുറങ്ങി വെള്ളിയാഴ്ച പുലർച്ചയോടെ മിനായിൽ തിരിച്ചെത്തും.
അവിടെ മൂന്നു ദിവസം രാപാർത്താണ് കർമങ്ങൾ പൂർത്തിയാക്കുക.
|
സമഗ്രമായ പ്രവാസി പുനഃരധിവാസനയം രൂപീകരിണം: നവയുഗം ദമാം മേഖല സമ്മേളനം
ദമാം: ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ വർധിച്ചു വരുന്ന സ്വദേശിവത്കരണ കുടിയേറ്റവിരുദ്ധ സമീപനങ്ങൾ കാരണം ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന പ്രവാസികളുടെ പുനഃരധിവാസത്തിനായി സമഗ്രമായ നയം നോർക്ക രൂപീകരിണമെന്ന് നവയുഗം സാംസ്കാരികവേദി ദമാം മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദമാം ബദർ അൽറാബി ഹാളിലെ സഫിയ അജിത് നഗറിൽ നടന്ന ദമാം മേഖല സമ്മേളനം, നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. ജാബിർ മുഹമ്മദ് രക്തസാക്ഷി പ്രമേയവും ആമിന റിയാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ദമാം മേഖല സെക്രെട്ടറി ഗോപകുമാർ മേഖല പ്രവർത്തന റിപ്പോർട്ടും നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ഉണ്ണിമാധവം, സജീഷ് പട്ടാടി, പ്രിജി കൊല്ലം, ഉണ്ണി പൂച്ചെടിയിൽ, ശരണ്യ ഷിബു, ഹുസൈൻ നിലമേർ എന്നിവർ അഭിവാദ്യ പ്രസംഗങ്ങൾ നടത്തി.
സംഗീത സന്തോഷ്, റിയാസ് മുഹമ്മദ്, തമ്പാൻ നടരാജൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനനടപടികൾ നിയന്ത്രിച്ചു. സാബു വർക്കല, സുരേന്ദ്രൻ എന്നിവർ പ്രമേയ കമ്മിറ്റിയിലും മുഹമ്മദ് ഷിബു, സന്തോഷ് കുമാർ എന്നിവർ മിനിട്സ് കമ്മിറ്റിയിലും പ്രവർത്തിച്ചു.
റിപ്പോർട്ടിന് മേൽ നടന്ന ചർച്ചയിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു സമ്മേളന പ്രതിനിധികൾ സംസാരിച്ചു. 31 അംഗങ്ങൾ അടങ്ങിയ പുതിയ ദമാം മേഖല കമ്മിറ്റിയെയും കേന്ദ്ര സമ്മേളനത്തിലേക്ക് 40 അംഗ പ്രതിനിധികളെയും സമ്മേളനം തെരെഞ്ഞെടുത്തു.
സമ്മേളനത്തിന് ജോസ് കടമ്പനാട് സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു.
|
ഈദ്ഗാഹ് മലയാള ഖുത്വുബ പരിഭാഷ അൽസദ്ദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ
ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ ആൽമഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ അൽസദ്ദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് ഖുത്വുബ മലയാള പരിഭാഷയ്ക്ക് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി നേതൃത്വം നൽകും.
ഈദുൽ അദ്ഹ ദിനമായ വെള്ളിയാഴ്ച രാവിലെ 4.58നു നടക്കുന്ന ഈദ്ഗാഹിന് വുദ്വു ചെയ്ത് മുസ്വല്ലയുമായി വരുന്നത് സൗകര്യപ്രദമായിരിക്കും. വിശാലമായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്നും ഏവരെയും കുടുംബ സമേതം ക്ഷണിക്കുന്നതായും സംഘാടകർ കൂട്ടിച്ചേർത്തു.
|
മേയ്മാസ വായന സംഘടിപ്പിച്ച് ചില്ല
റിയാദ്: അഞ്ച് വ്യത്യസ്ത കൃതികളെ പങ്കുവച്ചുകൊണ്ട് ചില്ലയുടെ മേയ്മാസ വായന ബത്തയിലെ ലുഹ ഹാളിൽ സംഘടിപ്പിച്ചു. എം. സ്വരാജ് എഴുതിയ "പൂക്കളുടെ പുസ്തകം' എന്ന കൃതിയുടെ വായന സുരേഷ് ലാൽ സദസുമായി പങ്കുവച്ച് വായനയ്ക്ക് തുടക്കം കുറിച്ചു.
സ്കൂൾ കാലഘട്ടം മുതൽ എഴുത്തുകാരനെ ഭ്രമിപ്പിക്കുകയും ആകർഷിക്കുകയും ചെയ്ത പൂക്കളെ തേടിയുള്ള യാത്രകളും കണ്ടെത്തലുകളും അവയുടെ ചരിത്രനിയോഗങ്ങളും കാവ്യബന്ധങ്ങളും പുസ്തകത്തിൽ സ്വരാജ് വിശദീകരിക്കുന്നുണ്ട്.
മനുഷ്യചരിത്രത്തിന്റെ നിരവധി ഘട്ടങ്ങളിൽ പൂക്കളുടെ സാന്നിധ്യം എങ്ങനെയായിരുന്നു എന്ന് ചർച്ച ചെയ്യുന്ന കൃതി എല്ലാവരും വായിക്കണണമെന്ന് സുരേഷ് ലാൽ പറഞ്ഞു. ഒരു യുവരാഷ്ട്രീയ നേതാവിന്റെ ക്രിയാത്മകമായ ഒരു സാംസ്കാരിക ഇടപെടലാണ് പൂക്കളുടെ പുസ്തകമെന്ന് അവതാരകൻ അഭിപ്രായപ്പെട്ടു.
ലക്ഷണമൊത്ത ആദ്യ മലയാളനോവലെന്ന് മലയാളി സമൂഹം പാരമ്പര്യാധിഷ്ഠിതമായി വിശ്വസിച്ചുപോന്ന "ഇന്ദുലേഖ' എന്ന ആഖ്യായികയുടെ സാമൂഹ്യശാസ്ത്രപരമായ വായനയാണ് ഒ.പി. മുഹമ്മദ് ബാസിൽ നടത്തിയത്.
ചന്തുമേനോന്റെ പ്രസ്തുത കൃതി മലയാളത്തിലെ ലക്ഷണം കെട്ട നോവലാണെന്ന് അതിലെ നിരവധി സന്ദർഭങ്ങളും സാമൂഹ്യകുടുംബ സങ്കൽപ്പവും വിശദീകരിച്ച് ബാസിൽ സമർഥിച്ചു. ഇന്ദുലേഖയിൽ നവോഥാന ആശയങ്ങളൊന്നും തന്നെയില്ല.
ഫ്യൂഡലിസത്തിന്റെ ചില വൃത്തികേടുകളെ കളിയാക്കുന്ന രംഗങ്ങൾ ഉണ്ട് എന്നുമാത്രം. എന്നാൽ പാശ്ചാത്യസാഹിത്യ പ്രചോദനം കൊണ്ട് സംഭവിക്കേണ്ട പുരോഗമനപരമായതൊന്നും തന്നെ കഥാവികാസത്തിലോ കഥാപാത്രങ്ങളിലോ കാണാൻ സാധിക്കില്ല എന്ന് അവതാരകൻ വ്യക്തമാക്കി.
ഡോ. പ്രശോഭ് ഈനോസിന്റെ "ആരണ്യകാണ്ഡം' എന്ന കൃതിയുടെ വായനയാണ് അനിത്ര ജ്യോമി സദസിന് മുന്നിൽ അവതരിപ്പിച്ചത്. ഒരു മെഡിക്കൽ ഓഫീസറായിരിക്കെ തന്നെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എന്ന നിലയിലും പ്രശസ്തനായ ഡോക്ടറുടെ വനയാത്രകളും വന്യതയിലെ സൗന്ദര്യവും ആഴവും ഗഹനതയും പുസ്തകത്തിൽ പ്രതിഫലിക്കുന്നു എന്ന് അവതാരക പറഞ്ഞു.
പി.പി. രാമചന്ദ്രന്റെ "കാണെക്കാണെ' എന്ന കവിതാ സമാഹാരത്തിലെ കവിതകളുടെ വായനാനുഭവം എം. ഫൈസൽ പങ്കുവച്ചു. ആധുനികാനന്തര മലയാള കവിതയിലെ ഏറ്റവും കവിത മുറ്റിയ കവിതകളുടെ രചയിതാവാണ് രാമചന്ദ്രനെന്ന് അവതാരകൻ പറഞ്ഞു.
എൻ.എൻ. കക്കാട്, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട എന്നിവരിൽ നിന്നെന്ന പോലെ ഇടശേരി, എം. ഗോവിന്ദൻ എന്നിവരിൽ നിന്നും കാവ്യോർജ്ജം സ്വീകരിക്കുന്ന രാമചന്ദ്രൻ മലയാള കവിതയുടെ ഏറ്റവും സുന്ദരമായ മുദ്രയാണെന്ന് ഫൈസൽ അവകാശപ്പെട്ടു.
പ്രശസ്ത മാധ്യമപ്രവർത്തകൻ സനീഷ് ഇളയിടത്തു രചിച്ച "രമണീയ വനങ്ങളെ രണൽ ഭ്രമര വ്യാകുലമാം സുമങ്ങളെ' എന്ന കൃതിയുടെ വായനാനുഭവമാണ് ഷഹീബ വി.കെ സദസുമായി പങ്കുവച്ചത്. താൻ വായിച്ച പുസ്തകങ്ങളെ മുൻനിർത്തി സനീഷ് നടത്തുന്ന രാഷ്ട്രീയ വായനകളുടെ സമാഹാരമാണ് ഈ പുസ്തകം.
മാർക്കേസും മാർക്സും എലനോർ മാർക്സും ബുദ്ധനും പ്രവാചകനും മമ്മൂട്ടിയും പുടിനും പുസ്തകത്തിൽ വിഷയങ്ങളായി കടന്നുവരുന്നു. ഹിന്ദുത്വ ഫാസിസവും ഗാന്ധിവധവും അതേതുടർന്ന് തൂക്കിലേറ്റപ്പെട്ട നാരായൺ ആപ്തയുടെ കാമുകി മനോരമ സാൽവിയുമൊക്കെ കടന്നുവരുന്ന പുസ്തകം മികച്ച വായനകളുടെ വായനയാണെന്ന് ഷഹീബ പറഞ്ഞു.
വായനകൾക്ക് ശേഷം നടന്ന ചർച്ചയിൽ ജോണി പനംകുളം, ഷിംന സീനത്ത്, റഫീഖ് പന്നിയങ്കര, ബീന, സബീന എം. സാലി, ശശി കാട്ടൂർ, റസൂൽ സലാം, സീബ കുവോട്, ഫൈസൽ കൊണ്ടോട്ടി, നജിം കൊച്ചുകലുങ്ക് എന്നിവർ പങ്കെടുത്തു.
നാസർ കാരക്കുന്ന് മോഡറേറ്ററായിരുന്നു. ചർച്ചകളെ ഉപസംഹരിച്ചുകൊണ്ട് ജോമോൻ സ്റ്റീഫൻ സംസാരിച്ചു.
|
പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു. ബിന്‍ ഉംറാനിലെ കാലിക്കറ്റ് ടേസ്റ്റ് റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പിനോ ആദ്യ പ്രതി നല്കി കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ആഘോഷങ്ങള്‍ മാനവികതയും സൗഹൃദവും പരിപോഷിപ്പിക്കുകയും കൂടുതല്‍ ഊഷ്മളമായ സാമൂഹിക പരിസരം സൃഷ്ടിക്കുകയും ചെയ്യാന്‍ സഹായകമാകണമെന്നും ഏറെ സമകാലിക പ്രാധാന്യമുള്ള സന്ദേശമാണതെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അടിവരയിട്ടു.
പെരുന്നാള്‍ നിലാവ് ഓണ്‍ലൈന്‍ പതിപ്പിന്റെ പ്രകാശനം ബ്രാഡ്മ ഗ്രൂപ്പ് ചെയര്മാന് കെ.എല്‍. ഹാഷിമും മാര്‍ക്കറ്റിംഗ് ഹെഡ് ഉസാമയും ചേര്‍ന്ന് നിര്‍വഹിച്ചു. എംബിഎ ആൻഡ് പാര്‍ട്ണേര്‍സ് ഗ്രൂപ്പ് ഖത്തര്‍ ചെയര്മാന് ഫൈസല്‍ ബിന്‍ അലി അധ്യക്ഷത വഹിച്ചു.
സികെ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ഇസ്മാഈല്‍ കെ. ഹമീദ്, വിജയമന്ത്രങ്ങള്‍ അവതാരകന് റാഫി പാറക്കാട്ടില്, തസീര്‍ ജെന്യൂന് പാര്‍ട്സ് അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ ജയകുമാര്‍, വി വണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജര്‍ അബ്ദുല്‍ ഗഫൂര്‍ എം.സി. സംസാരിച്ചു.
എംപി ഗ്രൂപ്പ് ചെയര്മാന് ഡോ.എം.പി. ഷാഫി ഹാജി ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. മീഡിയ പ്ലസ് സിഇഒയും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.
|
പ്രവാസി ക്ഷേമനിധി മിനിമം പെൻഷൻ 5,000 രൂപയാക്കി ഉയർത്തണം: നവയുഗം
അൽകോബാർ: പ്രവാസി ക്ഷേമനിധി പെൻഷൻ 5,000 രൂപയാക്കി ഉയർത്തണമെന്ന് നവയുഗം സാംസ്കാരികവേദി തുഗ്ബ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോബാർ അപ്സര റസ്റ്ററന്റിലെ ഷൈമ രാജു നഗറിൽ നടന്ന തുഗ്ബ മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
പ്രിജി, ശരണ്യ ഷിബു, മഞ്ജു അശോക് എന്നിവർ അടങ്ങിയ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രെട്ടറി ദാസൻ രാഘവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് റിപ്പോർട്ടിൻമേൽ സമ്മേളന പ്രതിനിധികളുടെ ചർച്ച നടന്നു. നവയുഗം കേന്ദ്രനേതാക്കളായ എം.എ. വാഹിദ് കാര്യറ, സാജൻ കണിയാപുരം, സജീഷ് പട്ടാഴി, ഉണ്ണി മാധവം, മനോജ് എന്നിവർ ആശംസ പ്രസംഗം നടത്തി.
സമ്മേളനത്തിൽ സുറുമി സ്വാഗതവും എബിൻ തലവൂർ നന്ദിയും പറഞ്ഞു. നവയുഗം തുഗ്ബ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു. നവയുഗം തുഗ്ബ മേഖല സമ്മേളനം തെരഞ്ഞെടുത്ത ഇരുപത്തെട്ടംഗ മേഖല കമ്മിറ്റി, പ്രിജി കൊല്ലത്തിന്റെ അധ്യക്ഷതയിൽ പ്രഥമയോഗം ചേർന്ന് മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഷിബുകുമാർ (രക്ഷാധികാരി), പ്രിജി കൊല്ലം (പ്രസിഡന്റ്), നിസാർ, സിറാജ് (വൈസ് പ്രസിഡന്റുമാർ), എബിൻ തലവൂർ (സെക്രട്ടറി), പ്രദീഷ്, സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ), മഞ്ജു അശോക് (ട്രെഷറർ) എന്നിവരാണ് നവയുഗം തുഗ്ബ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ.
|
ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
ഷാർജ: ക്രിക്ക് ഫാമിലിയുടെ ആഭിമുഖ്യത്തിൽ ക്യൂട്ടീസ് ഇന്റർനാഷണൽ ക്രിക്കറ്റ് കാർണിവൽ ആറാം സീസൺ എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഇരുപതിൽപരം ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ ലാംസി ഇലവനെ പരാജയപ്പെടുത്തി ബി ദ ബോസ് ടീം ചാന്പ്യൻമാരായി.
വിജയികൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറയും യുഎഇ നാഷണൽ ക്രിക്കറ്റ് ടീം താരം കൃഷ്ണചന്ദ്രനും ചേർന്ന് ട്രോഫി വിതരണം ചെയ്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, ജോയിൻ സെക്രട്ടറി സിബി, യുഎഇ നാഷണൽ ക്രിക്കറ്റ് താരങ്ങളായ വിഷ്ണു സുകുമാരൻ, കേരള ക്രിക്കറ്റ് മുൻ താരം ഷാനിബ് കാസ്ത, മേജോ ജോസഫ് എന്നിവർ പങ്കെടുത്തു.
ക്ലബ് പ്രസിഡന്റ് അജീഷ്, സെക്രട്ടറി വിപിൻ എന്നിവർ വിജയികളെ മെഡൽ നൽകി ആദരിച്ചു.
|
കേളി പ്രതീക്ഷ പുരസ്കാരം; വിതരണോദ്ഘാടനം റിയാദിൽ നടന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം പ്രതീക്ഷയുടെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. റിയാദിലെ ലൂഹ ഓഡിറ്റോറിയത്തിൽ നടത്തിയ പുരസ്കാര വിതരണ പരിപാടി ഇന്ത്യൻ എംബസി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൻ ഷഹനാസ് സഹിൽ ഉദ്ഘാടനം ചെയ്തു.
ഉയർന്ന മാർക്ക് മാത്രമല്ല വിജയത്തിന്റെ മാനദണ്ഡം. ആയിരുന്നെങ്കിൽ നമുക്ക് എഡിസനെ കുറിച്ചും ഐൻസ്റ്റീനെ കുറിച്ചും പഠിക്കേണ്ടി വരില്ലായിരുന്നു. നിശ്ചിത മാർക്ക് എന്ന മാനദണ്ഡം ഇല്ലാതെ വിജയികൾക്കെല്ലാവർക്കും അനുമോദനം എന്ന കേളിയുടെ ആശയം അഭിനന്ദനാർഹമാണെന്ന് ഷഹനാസ് സഹിൽ പറഞ്ഞു.
പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും ഉപരി പഠനത്തിന് അർഹരായ കേളി അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയതാണ് പ്രതീക്ഷ പുരസ്കാരം. റിയാദിൽ നിന്നും പ്ലസ്ടു വിലെ 11 കുട്ടികളും പത്താം തരത്തിലെ 8 കുട്ടികളുമടക്കം 19 വിദ്യാർഥികളാണ് അവാർഡിന് അർഹത നേടിയത്.
കാഷ് അവാർഡും മൊമന്റോയുമടങ്ങുന്നതാണ് പ്രതീക്ഷ പുരസ്കാരം. റിയാദിലെ വിജയികൾക്ക് പുറമെ കേരളത്തിലെ 14 ജില്ലകളിൽ നിന്നായി കേളി അംഗങ്ങളുടെ 216 കുട്ടികൾ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. കേളത്തിലെ വിതരണം അതത് ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ നടക്കും.
കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, കേളി ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
കേളി ആക്ടിംഗ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും പ്രതീക്ഷ 2025 കോഓർഡിനേറ്റർ സതീഷ് കുമാർ വളവിൽ നന്ദിയും പറഞ്ഞു.
|
കുവൈറ്റ് കെഎംസിസി ചാമ്പ്യൻസ് കപ്പ്: കുന്നമംഗലം ജേതാക്കളായി
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ 16 മണ്ഡലം ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ പ്രഥമ കെഎംസിസി ചാമ്പ്യൻസ് കപ്പ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ കുന്നമംഗലം മണ്ഡലം ടീം ജേതാക്കളായി.
സബാഹിയയിലെ പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ കല്യാശേരി മണ്ഡലം ടീമിനെ ടൈബ്രേക്കറിൽ മറി കടന്നാണ് കുന്നമംഗലം മണ്ഡലം ടീം കപ്പിൽ മുത്തമിട്ടത്.
ആവേശം തിരതല്ലിയ ഫൈനൽ മത്സരത്തിൽ ഇരുടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും നിശ്ചിത സമയത്ത് ഗോൾ കണ്ടെത്താനാവാതെ വരികയായിരുന്നു. തുടർന്ന് ഷൂട്ട് ഔട്ടിലൂടെയാണ് ജേതാക്കളെ നിർണയിച്ചത്.
വള്ളിക്കുന്നു മണ്ഡലത്തെ ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി ബാലുശേരി മണ്ഡലം മൂന്നാം സ്ഥാനക്കാരായി. മങ്കട, കാഞ്ഞങ്ങാട്, കൊയിലാണ്ടി, കോട്ടക്കൽ, തൃക്കരിപ്പൂർ, തവനൂർ, തൃത്താല, തളിപ്പറമ്പ, കാസർഗോഡ്, കൊടുവള്ളി, കണ്ണൂർ/ധർമടം, ബേപ്പൂർ എന്നീ മണ്ഡലങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്ത മറ്റു ടീമുകൾ.
ശ്രീ ഹരി (കുന്നമംഗലം) മികച്ച കളിക്കാരൻ, അമീസ് (കുന്നമംഗലം) മികച്ച ഗോൾകീപ്പർ, നിധിൻ (കല്യാശേരി ) ടോപ് സ്കോറർ, ബിനു (കല്യാശേരി) മികച്ച ഡിഫെൻഡർ എന്നിവർ മികച്ച പ്രകടനങ്ങൾക്കുള്ള അവാർഡുകൾക്ക് അർഹരായി.
കുവൈറ്റ് കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ, സ്പോർട്സ് വിംഗ് മെമ്പർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ആക്ടിംഗ് പ്രസിഡന്റ് റഹൂഫ് മഷ്ഹൂർ, ജനറൽ സെക്രട്ടറി മുസ്തഫ കാരി എന്നിവർ ടൂർണമെന്റിന്റെ കിക്കോഫ് നിർവഹിച്ചു.
കെഎംസിസി വൈറ്റ് ഗാർഡ് അംഗങ്ങൾ ഗ്രൗണ്ട് ഹാൻഡ്ലിംഗ് നടത്തി, കെഎംസിസിക്ക് കീഴിലുള്ള മെഡിക്കൽ വിംഗിന്റെ പ്രഥമ സുശ്രൂശ സേവനവും ഗ്രൗണ്ടിൽ ലഭ്യമായിരുന്നു.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ, ലുലു എക്സ്ചേഞ്ച് പ്രതിനിധി ശഫാസ് അഹമ്മദ്, അൽ അൻസാരി എക്സ്ചേഞ്ച് പ്രധിനിധി അബ്ദുറഹിമാൻ, കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഫാറൂഖ് ഹമദാനി, ഡോ. മുഹമ്മദ് അലി, ഫാസിൽ കൊല്ലം,
ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, ഉപദേശക സമിതി അംഗം കെ.കെ. പി. ഉമ്മർകുട്ടി, കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ എന്നിവർ വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും കാഷ് പ്രൈസുകളും വിതരണം ചെയ്തു.
സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ഷമീദ് മാമക്കുന്നു, സ്പോർട്സ് വിംഗ് വൈസ് ചെയർമാൻ മൻസൂർ കുന്നത്തേരി, സ്പോർട്സ് വിംഗ് അംഗങ്ങളായ നൗഷാദ്, ഷാജഹാൻ, എം. കെ. ഫാറൂഖ്, ഫൈസൽ, അമീർ അലി, മുജീബ് ചേകനൂർ, വി.കെ. സലിം, അൻസാർ തൃത്താല എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
|
സൗദിയിൽ വെടിയേറ്റു മരണം: രണ്ടുപേര്‍ പിടിയിലെന്ന് സൂചന
റിയാദ്: സൗദി അറേബ്യയിലെ ബീഷയില്‍ കാസര്‍ഗോഡ് കുറ്റിക്കോല്‍ പടുപ്പ് ഏണിയാടി സ്വദേശി എ.എം. ബഷീര്‍ (41) വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായതായി സൂചന. കൗമാരക്കാരായ രണ്ടുപേരെ റിയാദില്‍വച്ച് പിടികൂടിയെന്നാണ് സൂചന.
ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ടാക്സി ഡ്രൈവറായ ബഷീര്‍ ശനിയാഴ്ച രാത്രി 11.30ഓടെ സ്വന്തം കാര്‍ കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ അക്രമിസംഘം വെടിയുതിര്‍ത്ത് കടന്നുകളയുകയായിരുന്നെന്നാണ് വിവരം.
|
വൈപ്പിനിലെ വളപ്പ് ബീച്ചിൽ കാണാതായ യെമന്‍ പൗരന്മാരെ കണ്ടെത്താനായില്ല; തെരച്ചിൽ ഇന്നും തുടരും
കൊച്ചി: എറണാകുളം വൈപ്പിൻ വളപ്പ് ബീച്ചിൽ കാണാതായ യെമന്‍ പൗരന്മാർക്കായി കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തെരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു. ജിബ്രാൻ ഖലീൽ (22), അബ്ദുൽ സലാം മവാദ് (21) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ തിരയിൽപ്പെട്ട് കാണാതായത്.
കോയമ്പത്തൂർ രത്നം കോളജിലെ വിദ്യാർഥികളായ ഒമ്പത് പേർ കേരളം കാണാനെത്തിയതായിരുന്നു. പ്രക്ഷുബ്ധമായ കാലവസ്ഥ ആയതിനാല്‍ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ഥികളോട് പറഞ്ഞെങ്കിലും ഭാഷാപരമായ പ്രശ്നങ്ങള്‍ ഉള്ളതിനാലാകാം കുട്ടികൾക്ക് കാര്യം മനസിലായില്ലെന്ന് പോലീസ് അറിയിച്ചു.
അപകടത്തിൽപ്പെട്ട ഒരാൾ കോയമ്പത്തൂരിലെ കോഴ്സ് പൂർത്തിയാക്കി നാട്ടിൽ മടങ്ങാൻ ഇരിക്കുകയായിരുന്നു. മറ്റുള്ള കുട്ടികളെ സമീപത്തുള്ള ഹോട്ടലിലേക്ക് മാറ്റി. പ്രദേശത്ത് മുൻപും നിരവധി ആളുകളെ കടലില്‍ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
|
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന് പുതിയ നേതൃത്വം
അബുദാബി: അബുദാബി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ 54ാമത് ജനറൽ ബോഡിയിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ 19 അംഗ മാനേജിംഗ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി അധികാരമേറ്റു.
സെന്ററിന്റെ മെയിൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ള, ട്രഷറർ നസീർ രാമന്തളി എന്നിവർ സംസാരിച്ചു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നടന്ന അനുമോദന സമ്മേളനത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജയറാം റായ്, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി, അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ, സുന്നി സെന്റർ വൈസ് പ്രസിഡന്റ് ഹാരിസ് ബാഖവി, സൂരജ് പ്രഭാകരൻ, വി.ടി.വി. ദാമോദരൻ, ഷേക്ക് അലാവുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു.
ഭാരവാഹികൾ:
പ്രസിഡന്റ് പി. ബാവ ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ള, ട്രഷറർ നസീർ രാമന്തളി, വൈസ് പ്രസിഡന്റുമാർ അബ്ദുല്ല ഫാറൂഖി, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, ആലുങ്ങൽ ഇബ്രാഹിം മുസ്ലിയാർ, മുഹമ്മദ് ഷമീർ .സി, അഷറഫ് ഹാജി വാരം, നൗഷാദ് ഹാഷിം ബക്കർ, അഹമ്മദ് കുട്ടി തൃത്താല (റിലീഫ് ചുമതല).
മറ്റു ചുമതലകൾ:
അഡ്മിനിസ്ട്രേഷൻ സെക്രട്ടറി സിദ്ദീഖ് എളേറ്റിൽ, എഡ്യൂക്കേഷൻ മുസ്തഫ വാഫി, സ്പോർട്സ് അനീഷ് മംഗലം, റിലീജിയസ് മുഹമ്മദ് കുഞ്ഞി കൊളവയൽ, സാഹിത്യ വിഭാഗം അബ്ദുല്ല ചേലക്കോട്, കൾച്ചറൽ വിംഗ് അഷറഫ് മൊവ്വേൽ, പബ്ലിക് റിലേഷൻസ് മുഹമ്മദ് ബഷീർ, ഐടി & മീഡിയ വിംഗ് മുഹമ്മദ് ഷഹീം, ഇന്റേണൽ ഓഡിറ്റർ അലി അബ്ദുല്ല ഒ.പി.
|
ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ "സമന്വയം 2025' വ്യാഴാഴ്ച
സൽമാനിയ: കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി സ്റ്റാർ വിഷൻ ഇവൻസുമായി ചേർന്ന് "സമന്വയം 2025' എന്ന പേരിൽ ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും വ്യാഴാഴ്ച വൈകുന്നേരം ആറു മുതൽ ഇന്ത്യൻ ക്ലബിൽ വച്ച് സംഘടിപ്പിക്കുന്നു.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മുഖ്യാതിഥിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജൻ വിശിഷ്ടാതിഥിയായും ചടങ്ങിൽ പങ്കെടുക്കും.
സൊസൈറ്റിയുടെ 2025 2026 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും കഴിഞ്ഞ ഒക്ടോബറിൽ സൊസൈറ്റി സംഘടിപ്പിച്ച രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉണ്ടായിരിക്കുന്നതാണ്.
ഈദ് ആഘോഷങ്ങളുടെ ഭാഗമായി "മൈലാഞ്ചി രാവ്' എന്ന പേരിൽ മൈലാഞ്ചി ആഘോഷവും മാപ്പിള ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക്കൽ കോമഡി ഷോയും ചടങ്ങുകൾക്ക് മാറ്റുകൂട്ടും. പ്രശസ്ത കോമഡി ആർട്ടിസ്റ്റും ഗായകനുമായ രാജേഷ് അടിമാലിയുടെ വൺമാൻഷോ പരിപാടികളുടെ മുഖ്യ ആകർഷണമായിരിക്കും.
പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും ഈ ആഘോഷ ചടങ്ങുകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു എന്നും ഭാരവാഹികൾ അറിയിച്ചു.
സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, ഇവന്റ് ഓർഗനൈസിംഗ് ചെയർമാൻ ഡോ. പി.വി. ചെറിയാൻ, സ്റ്റാർ വിഷൻ ഇവൻസ് ആൻഡ് മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടയ്ക്കൽ, പ്രോഗ്രാം ജനറൽ കൺവീനർ രാജ് കൃഷ്ണൻ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും പങ്കെടുത്ത പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ (39882437), ജനറൽ കൺവീനർ രാജ് കൃഷ്ണൻ (33971810).
|
കേളി ക്രിക്കറ്റ് ടൂർണമെന്റ്: സംഘാടക സമിതി രൂപീകരിച്ചു
ദവാദ്മി: കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂണിറ്റ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന ക്രിക്കറ്റ് മത്സരത്തിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. കേളി ദവാദ്മി യൂണിറ്റ് ഓഫീസിൽ നടന്ന യോഗത്തിൽ ദവാദ്മി യൂണിറ്റ് പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ചു.
നസിർ കൊല്ലം ചെയർമാനായും മുജീബ് താമരശേരി കൺവീനറായും ഷാജി പ്ലാവിളയിൽ ട്രഷറായും നസിം ടൂർണമെന്റിന്റെ കോഓർഡിനേറ്ററായും ഹാരിസ് ജോ. കൺവീനറായും സുൽഫി വൈസ് ചെയർമാനായും തെരഞ്ഞെടുത്തു.
സംഘാടകസമിതി രൂപീകരണയോഗത്തിൽ രാജേഷ്, മോഹനൻ, ലിനീഷ് എന്നിവർ സംസാരിച്ചു. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് 21 അംഗങ്ങൾ അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.
|
റിഗായ് തീപിടിത്തം: മരിച്ചവരുടെ എണ്ണം ആറായി
കുവൈറ്റ് സിറ്റി: റിഗായിലെ റസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ചികിത്സയിൽ കഴിയുന്ന അഞ്ച് പേരുടെ നില ഗുരുതരമാണെന്നും കുവൈറ്റ് ഫയർ ഫോഴ്സിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽഗരീബ് വെളിപ്പെടുത്തി.
ബാച്ചിലർ അക്കോമഡേഷനുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് അൽഗരീബ് വിശദീകരിച്ചു. തീപിടുത്തത്തിന്റെ കാരണവും അനന്തരഫലങ്ങളും നിർണയിക്കാൻ ബന്ധപ്പെട്ട അധികാരികൾ അന്വേഷണം തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. മരിച്ചവരിൽ അഞ്ചു പേർ സുഡാനികളാണ്.
പരിക്കേറ്റവരെ സന്ദര്‍ശിക്കാനായി ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി അൽനാസർ ഫർവാനിയ ആശുപത്രിയിൽ എത്തി. സന്ദർശന വേളയിൽ, പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗവർണർ അന്വേഷിക്കുകയും അവർക്ക് നൽകുന്ന മെഡിക്കൽ സേവനങ്ങളെക്കുറിച്ച് ചുമതലയുള്ള ഡോക്ടർമാരിൽ നിന്ന് വിശദീകരണം കേൾക്കുകയും ചെയ്തു.
|
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ല ചേലക്കര മണലൂർ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ നിലപാടുകൾ മുറുകെപ്പിടിച്ച് സമൂഹത്തിനും സമുദായത്തിനും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ മണ്ഡലം കമ്മറ്റികൾ സജ്ജരാവണമെന്ന് കുവൈറ്റ് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി ആഹ്വാനം ചെയ്തു.
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ ചേലക്കര, മണലൂർ മണ്ഡലങ്ങളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണലൂർ മണ്ഡലം പ്രസിഡന്റ് നിഷാദ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി മുഖ്യപ്രഭാഷണം നടത്തി.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദലി, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദലി, ട്രഷറർ അസീസ് പാടൂർ, സെക്രട്ടറിമാരായ അബ്ദുറഹ്മാൻ വൈലത്തൂർ, റാഷിദ് കുന്നംകുളം, ആബിദ് ഖാസിമി, കാസർകോട് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ, മലപ്പുറം ജില്ലാ ട്രഷറർ ഫിയാസ് പൂകയൂർ, മലപ്പുറം ജില്ലാ സെക്രട്ടറി ഇസ്മായിൽ കോട്ടക്കൽ, സംസ്ഥാന മതകാര്യ വിംഗ് ജനറൽ കൺവീനർ സാബിത്ത് ചെമ്പിലോട് തുടങ്ങിയവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു.
കുവൈറ്റ് കെഎംസിസി സംസ്ഥാന വനിതാ വിംഗ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മുഹ്സിന നിസാറിന് മണലൂർ മണ്ഡലം കമ്മിറ്റിയുടെ മോമെന്റോ സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരിയും, സംസ്ഥാന വനിതാ വിംഗ് പ്രവർത്തക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഷംന യൂനുസിന് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ മൊമെന്റോ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനിയും കൈമാറി.
ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികൾ സമ്മേളനത്തിൽ സംബന്ധിച്ചു. ചേലക്കര മണ്ഡലം ജനറൽ സെക്രട്ടറി യൂനുസ് തൊഴുപ്പാടം സ്വാഗതവും ട്രഷറർ ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.
|
മലയാളി യുവാവ് സൗദിയില്‍ വെടിയേറ്റു കൊല്ലപ്പെട്ടു
റിയാദ്: മലയാളി യുവാവ് സൗദിയില്‍ വെടിയേറ്റു കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. കുറ്റിക്കോല്‍ പടുപ്പ് ഏണിയാടി സ്വദേശി കുമ്പക്കോട് ബഷീര്‍ (42) ആണ് മരിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയാണ് ബഷീര്‍.
ശനിയാഴ്ച രാത്രി 11.30ഓടെ കാര്‍ കഴുകിക്കൊണ്ടിരിക്കവേയാണു വെടിയേറ്റതെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നാലുമാസം മുമ്പ് അവധിക്കു നാട്ടിലെത്തിയിരുന്നു. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍.
മുഹമ്മദിന്റെയും പരേതയായ മറിയുമ്മയുടെയും മകനാണ്. ഭാര്യ: നസ്രിയ. മക്കള്‍: ഫിദ, മുഹമ്മദ്, ആദില്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അസൈനാര്‍, കരീം, റസാഖ്.
|
കുവൈറ്റ് റിഗായ് ഫ്ലാറ്റിൽ തീപിടിത്തം: അഞ്ച് മരണം; നിരവധി പേർക്ക് പരിക്ക്
കുവൈറ്റ് സിറ്റി: റിഗായിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആർദ്ദിയ, ശുവൈഖ് എന്നിവിടങ്ങളിൽ നിന്നും അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തതിന്റെ കാരണം അറിവായിട്ടില്ല.
|
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കര്‍മിന യാത്രയായി
ഷാര്‍ജ: കഴിഞ്ഞ ദിവസം അന്തരിച്ച ഫിലിപിനോ സ്വദേശിനി കര്‍മിന ബനാലിന്റെ(43) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഫുജൈറയില്‍ ജോലിക്കിടെ പെട്ടെന്നുണ്ടായ സെപ്റ്റിക് ഷോക്കിനെ തുടർന്നാണ് അന്ത്യം.
ഉടന്‍ തന്നെ കമ്പനി അധികൃതര്‍ ഫുജൈറ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടര്‍ചികിത്സയ്ക്കായി ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടര മാസത്തോളം കോമയിൽ തുടര്‍ന്ന കര്‍മിന കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഈ മാസം 25ന് രാത്രിയില്‍ യാത്രയായി.
വിവരമറിഞ്ഞ യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ ഇടപെടല്‍ മൂലം ഏഴ് ലക്ഷത്തോളം വരുന്ന ബില്‍ അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് അയച്ചു.
|
തകരാറിനെത്തുടർന്ന് മസ്കറ്റിലിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു
മസ്കറ്റ്: സാങ്കേതിക തകരാറിനെത്തുടർന്ന് മസ്കറ്റിലിറക്കിയ എയർ ഇന്ത്യ എക്പ്രസ് വിമാനത്തിലെ യാത്രക്കാർ കുടുങ്ങി. ദുബായിയില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് അടിയന്തരമായി വെള്ളിയാഴ്ച മസ്കറ്റിലിറക്കിയത്.
മണിക്കൂറുകളായി മസ്കറ്റ് വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരെ കൊച്ചിയിലെത്തിക്കാൻ നടപടികൾ തുടങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഒന്നേകാൽ മണിക്കൂറോളം പറന്നതിനുശേഷമാണു സാങ്കേതിക തകരാറുണ്ടെന്ന് അധികൃതർ യാത്രക്കാരെ അറിയിക്കുന്നത്.
തുടർന്ന് വിമാനം മസ്കറ്റിലിറക്കുകയായിരുന്നു വിമാനത്തിൽ ഇരുന്നൂറോളം യാത്രക്കാരുണ്ട്.
|
ഹിഫ്ളുല്‍ ഖുറാന് പഠനം; ഇന്റര്‍വ്യൂ ആരംഭിച്ചു
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ഗ്രാന്‍ഡ് ഇന്ത്യന്‍ മസ്ജിദ് ജാമിഉല്‍ ഫുതൂഹിന്റെ ആത്മീയാന്തരീക്ഷത്തില്‍ ഉന്നത നിലവാരമുള്ള സിബിഎസ്ഇ സ്കൂള്‍ പഠനത്തോടൊപ്പം ഹിഫ്ളുല്‍ ഖുറാന് പഠിക്കാന്‍ അവസരമൊരുക്കുന്ന മഹ്ഫസതുല്‍ ഖുറാനില്‍ ഇന്റര്‍വ്യൂ ആരംഭിച്ചു.
ജാമിഉല്‍ ഫുതൂഹ് ഇമാം ഹാഫിള് ഷമീര്‍ അസ്ഹരിയുടെ നേതൃത്വത്തില്‍ ലോകപ്രശസ്ത ഖാരിഉകളുടെയും പണ്ഡിതരുടെയും സെഷനുകള്‍ ഉള്‍പ്പെടുത്തിയാണ് "മഹ്ഫളതുല് ഖുറാന്' എന്ന സ്ഥാപനം ആരംഭിക്കുന്നത്.
പഠിതാക്കള്‍ക്ക് ലോകോത്തര സൗകര്യങ്ങളും ഉന്നത നിലവാരമുള്ള സിബിഎസ്ഇ സ്കൂള്‍ പഠനവും ഒരുക്കിയിട്ടുണ്ട്. ഹൈജീനിക് ഭക്ഷണവും മികച്ച താമസ സൗകര്യങ്ങളും സജമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളിലെ ഖുറാന് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കും വിധം ഖുറാന് പാരായണ ശാസ്ത്രവും മനോഹരമായ പാരായണവും പരിശീലിപ്പിക്കുന്നുണ്ട്.
നിരന്തര മൂല്യനിര്‍ണയ സംവിധാനവും ഖുറാനിക് ലൈഫ് സ്റ്റൈല്‍ കോച്ചിഗും സ്ഥാപനത്തിന്റെ സവിശേഷതകളാണ്. നാലാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
ആദ്യ ബാച്ചിന്റെ പഠനം ജൂണില്‍ ആരംഭിക്കും. ഈ മാസം 31 വരെ നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി +91960 56 66 950 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
|
കൊണ്ടോട്ടി മണ്ഡലം കെഎംസിസി എജ്യുവിഷൻ അബുദാബിയിൽ
അബുദാബി: കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ ഒന്‍പത് മുതൽ ആരംഭിക്കുന്ന "എജ്യുവിഷൻ' മുനവ്വറലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ അഡ്വ. ഹാരിസ് ബീരാൻ എംപി മുഖ്യാതിഥിയായി പങ്കെടുക്കും.
ഹൈസ്കൂൾ മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്ന കരിയർ ഡിസെെൻ സെഷന് നയിക്കുന്നത് ഈ രംഗത്ത് മികച്ച പരിചയമുള്ള മുഹമ്മദ് അജ്മൽ സിയും ഫിറോസ് പി.ടിയുമാണ്. പഠനത്തിന്റെയും ജീവിതത്തിന്റെയും വഴി തെരഞ്ഞെടുക്കാനായി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പരിപാടിയാകും ഇതെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന പാരന്റിംഗ് സെഷന് പ്രശസ്ത ലൈഫ് കോച്ചും ട്രെയ്നറുമായ ഡോ. സുലൈമാൻ മേല്പത്തൂർ നേതൃത്വം നൽകും. പുതുജനതലമുറയുടെ വളർച്ചയിലും മെച്ചപ്പെട്ട മാതാപിതൃത്വ ശൈലികളിലും കേന്ദ്രീകരിച്ചായിരിക്കും ഈ സെഷന്.
എജ്യുവിഷനോടനുബന്ധിച്ച് അബുദാബിയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കും. ചടങ്ങിൽ ടി.വി. ഇബ്രാഹിം എംഎൽഎ, ജബ്ബാർ ഹാജി, എൻ.എ. കരീം, ഷുക്കൂറലി കല്ലുങ്ങൽ, യു. അബ്ദുള്ള ഫാറൂഖി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.
വിദ്യാഭ്യാസം, കരിയർ നിർദേശങ്ങൾ, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾക്കും ദിശാനിർദേശങ്ങൾക്കും ഉപകാരമാകുന്ന ഈ പരിപാടി, പ്രവാസി സമൂഹത്തിനുള്ളതായും യുവതലമുറയ്ക്ക് മാർഗദർശിയാവുന്നതുമായും സംഘാടകർ വ്യക്തമാക്കി.
പരിപാടിയുടെ പോസ്റ്റർ പ്രകാശന കർമം പ്രോഗ്രാം ചെയർമാൻ ഖാദർ ഒളവട്ടൂർ വേൾഡ് കെഎംസിസി ഉപാധ്യക്ഷൻ യു. അബ്ദുള്ള ഫാറൂഖിക്ക് നൽകി നിർവഹിച്ചു. ടി. ഹിദായത്തുള്ള പറപ്പുർ, അസീസ് കാളിയാടൻ ഇസ്മാമിക് സെന്റർ, കെഎംസിസി നേതാക്കൾ എന്നിവർ പങ്കെടുത്തു.
മിജുവാദ് കെ.സി, അജാസ് മുണ്ടക്കുളം, അബ്ദുറഹ്മാൻ ഓമാനൂർ, ഫൈസൽ ബാബു, ഷരീഫ് മാഷ്, നാസർ, ഹാരിസ് എന്നിവർ സംസാരിച്ചു.
|
കേളി ഒലയ്യ മേഖല യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി
റിയാദ്: കേളി കലാസാംസ്കാരിക വേദിയയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളിൽ ഒലയ്യ മേഖലയ്ക്ക് കീഴിലെ സുലൈമാനിയ, തഹ്ലിയ, ഒലയ്യ എന്നീ യൂണിറ്റ് സമ്മേളനങ്ങൾ അവസാനിച്ചു.
കേളി മലാസ് ഏരിയയ്ക്ക് കീഴിലെ ആദ്യ മേഖലാ കമ്മിറ്റിയായ ഒലയ്യക്ക് കീഴിൽ മൂന്ന് യുണൈറ്റുകളാണ് ഉള്ളത്. യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കി മേഖലാ സമ്മേളനവും തുടർന്ന് എരിയാ സമ്മേളനവും നടക്കും.
കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്റെ പേരിലുള്ള നഗറിൽ നടന്ന സുലൈമാനിയ യൂണിറ്റ് സമ്മേളനം ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബ്സിൻ അസ്ലം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിറ്റ് നിർവാഹക സമിതിയംഗം ഷാനവാസ് പള്ളിപ്പുറത്തെയിൽ റിപ്പോർട്ടും ട്രഷറർ സമീർ മൂസ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം സതീഷ്കുമാർ വളവിൽ സംഘടനാ റിപ്പോർട്ടും കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശേരി മറുപടിയും പറഞ്ഞു. പുതിയ സെക്രട്ടറിയായി ഷാനവാസ് പള്ളിപ്പുറത്തെയിലിനെയും പ്രസിഡന്റായി സമീർ മൂസയെയും ട്രഷററായി ബിജിൻ രാജനെയും സമ്മേളനം തെരഞ്ഞെടുത്തു.
നിജിത്ത് കുമാർ, തഷിൻ ഹനീഫ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സീതാറാം യെച്ചൂരി നഗറിൽ നടന്ന ഒലയ്യ യൂണിറ്റ് സമ്മേളനം ഒലയ്യ രക്ഷാധികാരി അംഗം എം. മജീഷ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ലബീബ് മാഞ്ചേരി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി അമർ പൂളക്കൽ റിപ്പോർട്ടും സുരേഷ് പള്ളിയാലിൽ വരവ് ചിലവ് കണക്കും ബത്ത ഏരിയ സെക്രട്ടറി രാമകൃഷ്ണൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി ചർച്ചകൾക്ക് മറുപടി പറഞ്ഞു. വിവിധ വിഷയങ്ങൾ ഉയർത്തി ഷുഹൈബ് സി ടി, ഇസ്ഹാഖ് ശഹീദ്, ശരീഫ് ഏലംകുളം എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
പുതിയ സെക്രട്ടറിയായി ലബീബ് മാഞ്ചേരിയേയും പ്രസിഡന്റായി അമർ പൂളക്കലിനെയും ട്രഷററായി സുരേഷ് പള്ളിയാലിനെയും സമ്മേളനം തെരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന തഹ്ലിയ യൂണിറ്റ് കൺവെൻഷൻ ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് സുലൈമാൻ പേരനോട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി മുരളീ കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രശാന്ത് ബാലകൃഷ്ണൻ വരവ് ചെലവ് കണക്കും കേന്ദ്ര കമ്മറ്റി അംഗം നസീർ മുള്ളൂർക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശേരി ചർച്ചകൾക്ക് മറുപടി പറഞ്ഞു. മാത്യു സാമുവൽ, അതുൽ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. മുരളീ കൃഷ്ണനെ സെക്രട്ടറിയയും സുലൈമാൻ പേരനോടിനെ പ്രസിഡന്റായും പ്രശാന്ത് ബാലകൃഷ്ണനെ ട്രഷററായും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.
|
സാങ്കേതിക തകരാർ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി
മസ്കറ്റ്: സാങ്കേതിക തകരാറിനെ തുടർന്ന് ദുബായിയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. മസ്കറ്റ് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്ന് അധികൃതർ പറഞ്ഞു.
1.15 മണിക്കൂറോളം ആകാശത്ത് പറന്നതിനുശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് അധികൃതർ യാത്രക്കാരെ അറിയിക്കുന്നത്.
തുടർന്ന് വിമാനം മസ്കറ്റിലിറക്കുകയായിരുന്നു. ഇതോടെ 200 ഓളം പേരുടെ യാത്ര പ്രതിസന്ധിയിലായതായാണ് റിപ്പോര്‍ട്ട്.
|
ഹജ്ജ് തീര്‍ഥാടനം: കുവൈറ്റിൽനിന്നുള്ള ആദ്യസംഘം പുറപ്പെട്ടു
കുവൈറ്റ് സിറ്റി: സൗദി അറേബ്യയിലേക്കുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യസംഘം പുറപ്പെട്ടു. ഈ വർഷത്തെ ഹജ്ജ് സീസൺ മികച്ചതാക്കാനും കഴിഞ്ഞ വർഷം സംഭവിച്ച പ്രശ്നങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കുന്നുണ്ടെന്നു കുവൈറ്റിലെ ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
കുവൈറ്റ് തീർഥാടകർക്കായി ഇത്തവണ എട്ട് പുതിയ പൊതു സേവന സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്. തീർഥാടകർക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് വിമാനത്താവളത്തിലും ഒരുക്കങ്ങൾ പൂർത്തിയായി.
|
നാലു ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി ചൈനയിലേക്ക് വിസയില്ലാതെ പ്രവേശിക്കാം
കുവൈറ്റ് സിറ്റി: കുവൈറ്റ്, സൗദി, ഒമാൻ, ബഹറിൻ എന്നീ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ചൈന വിസരഹിത പ്രവേശനം അനുവദിച്ചു. ഈ വർഷം ജൂൺ ഒമ്പതു മുതൽ 2026 ജൂൺ എട്ടു വരെ ഈ രാജ്യക്കാർക്ക് ചൈനയിൽ പ്രവേശിക്കാൻ വിസ ആവശ്യമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് അറിയിച്ചു.
വ്യാപാരം, വിനോദസഞ്ചാരം, കുടുംബ സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്ക് 30 ദിവസം വരെ സന്ദർശകർക്ക് ചൈനയിൽ താമസിക്കാനുമാകും. അന്താരാഷ്ട്ര സന്ദർശകരെ ആകർഷിച്ച് രാജ്യത്തെ ടൂറിസവും വ്യാപാരവും വളർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.
നേരത്തെ, ഉപാധികളോടെ വിസ ഇളവ് ലഭിച്ച യുഎഇയ്ക്കും ഖത്തറിനും ഇനിയും പൂർണ വിസരഹിത പ്രവേശനം ലഭ്യമാക്കും.
|
നായനാർ അനുസ്മരണം സംഘടിപ്പിച്ച് കൈരളി ഫുജൈറ
ഫുജൈറ: കേരള മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ അനുസ്മരണം സംഘടിപ്പിച്ച് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ. കൈരളി ഫുജൈറ ഓഫീസിൽ ചേർന്ന അനുസ്മരണ പരിപാടിയിൽ കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി സുജിത്ത് വി.പി.സ്വാഗതവും ട്രഷറർ ബൈജു രാഘവൻ നന്ദിയും പറഞ്ഞു.
കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി അധ്യക്ഷനായിരുന്നു. കൈരളി മുൻ സഹ രക്ഷാധികരികളായ കെ.പി. സുകുമാരൻ, എം.എം.എ. റഷീദ് എന്നിവർ നായനാർ അനുസ്മരണം നടത്തി.
പ്രവാസികളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രിയായിരുന്ന നായനാർ നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾ പ്രവാസി മലയാളികൾക്ക് വിസ്മരിക്കുവാൻ കഴിയുന്നതല്ലന്ന് കെ.പി. സുകുമാരൻ പറഞ്ഞു.
നായനാരുടെ ജനപക്ഷ നിലപാടുകൾ എം.എം.എ. റഷീദും ഓർമിപ്പിച്ചു. കൈരളിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.
|
കുവൈറ്റിൽനിന്ന് 2,700 പ്രവാസികളെ നാടുകടത്തി
കുവൈറ്റ് സിറ്റി: വിവിധ നിയമലംഘനങ്ങൾക്ക് ഒരു മാസത്തിനിടെ കുവൈത്തിൽനിന്ന് 2,700 പ്രവാസികളെ നാടുകടത്തി. റെസിഡൻസി നിയമം ലംഘിച്ചതായി തെളിയിക്കപ്പെട്ടവർ, നിയമവിരുദ്ധ തൊഴിലാളികൾ, മൂന്നാം കക്ഷികൾക്കായി ജോലി ചെയ്യുന്നവർ തുടങ്ങിയവരെയാണു നാടുകടത്തിയത്.
ജോലിയെയും താമസത്തെയും നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതിന്റെ ഉത്തരവാദിത്വം ജീവനക്കാരനും തൊഴിലുടമയ്ക്കും ബാധകമാണെന്നു തൊഴിൽ മന്ത്രാലയം അറിയിച്ചു.
|
ഓപ്പറേഷൻ സിന്ദൂർ: ബഹുകക്ഷി സംഘത്തിന്റെ കുവൈറ്റ് സന്ദർശനം പൂർത്തിയായി
കുവൈറ്റ് സിറ്റി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാടും ഭാവി പരിപാടികളും വിശദീകരിക്കുന്നതിനായി കുവൈറ്റിൽ എത്തിയ ബഹുകക്ഷി പ്രതിനിധി സംഘത്തിന്റെ സന്ദർശന പരിപാടികൾ പൂർത്തിയായി.
പാർലമെന്റ് അംഗം ബൈജയന്ത് ജയ് പാണ്ടയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം കുവൈറ്റ് ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും പ്രമുഖ വ്യക്തിത്വങ്ങളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
കുവൈറ്റിലെ ഇന്ത്യൻ സംഘടനാ നേതാക്കളുമായും വാണിജ്യ പ്രമുഖരുമായും ആശയവിനിമയം നടത്തിയ സംഘം കുവൈറ്റിലെ ഇന്ത്യൻ മാധ്യമ സംഘവുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
സംഘത്തിൽ ലോക്സഭാ എംപിയും ആശയവിനിമയ വിവര സാങ്കേതിക സമിതിയുടെ ചെയർമാനുമായ നിഷികാന്ത് ദുബെ, നാഗാലാൻഡിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയും എംപിയുമായ എസ്. ഫംഗ്നോൺ കൊന്യാക്, ദേശീയ വനിതാ കമ്മീഷൻ മുൻ ചെയർപേഴ്സൺ(രാജ്യസഭ) എംപി രേഖ ശർമ, ലോക്സഭാ എംപിയും അഖിലേന്ത്യാ മജ്ലിസ്ഇഇത്തേഹാദുൽ മുസ്ലിമീൻ പ്രസിഡന്റുമായ അസദുദ്ദീൻ ഒവൈസി,
ചണ്ഡീഗഡ് സർവകലാശാലയുടെ സ്ഥാപക ചാൻസലറും രാജ്യസഭാ എംപിയുമായ സത്നാം സിംഗ് സന്ധു, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മുൻ മന്ത്രിയും മുൻ മുഖ്യമന്ത്രിയും മുൻ എംപിയുമായ ഗുലാം നബി ആസാദ്, മുൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായ്ലൻഡ് എന്നിവിടങ്ങളിലെ മുൻ അംബാസഡറുമായ ഹർഷ് വർധൻ ശൃംഗ്ല എന്നിവരോടൊപ്പം ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും കൂടിക്കാഴ്ചകളിലും ആശയവിനിമയങ്ങളിലും പങ്കെടുത്തു.
|
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് പുതിയ നേതൃത്വം
റിയാദ്: 20252027 വർഷത്തേക്കുള്ള റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ സെൻട്രൽ കമ്മിറ്റി ഭരണ സമിതിയും ആറ് യൂണിറ്റ് ഭാരവാഹികളും ചുമതലയേറ്റു. സെൻട്രൽ കമ്മിറ്റി ഭരണസാരഥികളായി അബ്ദുൽ ഖയ്യൂം ബുസ്താനി (പ്രസിഡന്റ്), അബ്ദുറസാഖ് സ്വലാഹി (ജനറൽ സെക്രട്ടറി), മുഹമ്മദ് സുൽഫീക്കർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
പി. നൗഷാദ് അലി, അഡ്വ. അബ്ദുൽ ജലീൽ, മുജീബ് അലി തൊടികപ്പുലം, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, മൂസ തലപ്പാടി എന്നിവർ വൈസ് പ്രസിഡന്റുമാരായും അബ്ദുസലാം ബുസ്താനി, മുഹമ്മദ് കുട്ടി കടന്നമണ്ണ, സാജിദ് കൊച്ചി, റഷീദ് വടക്കൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
അഷ്റഫ് തിരുവനന്തപുരം, അംജദ് കുനിയിൽ, അഷ്റഫ് തലപ്പാടി, അബ്ദുറസാഖ് എടക്കര , ഹനീഫ മാസ്റ്റർ, ഇക്ബാൽ വേങ്ങര, കബീർ ആലുവ, ഷംസുദ്ദീൻ പുനലൂർ, സിബ്ഗത്തുള്ള, ഷുക്കൂർ ചേലാമ്പ്ര, സുബൈർ കൊച്ചി, ഉമൈർഖാൻ തിരുവനന്തപുരം, ഉസാമ മുഹമ്മദ്, ഫൈസൽ കുനിയിൽ, അറഫാത്ത് കോട്ടയം, നിസാർ, മുജീബ് ഒതായി, അബ്ദുറഹ്മാൻ മദീനി ആലുവ, മാസിൻ അസീസിയ, ഫിറോസ് മലാസ് എന്നിവരെ സെൻട്രൽ കമ്മിറ്റി പ്രവർത്തകസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
ഇസ്ലാഹി സെന്റർ ഭരണസമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ആറ് യൂണിറ്റുകളിലെ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഫൈസൽ കുനിയിൽ, ഹനീഫ് മാസ്റ്റർ, കെ. നിസാർ (ബത്ഹ), അഷ്റഫ് തിരുവനന്തപുരം, ഷംസുദ്ദീൻ പുനലൂർ, ഉമർ ഖാൻ (ശുമൈസി), സുബൈർ കെ.എം, മാസിൻ, ഫായിസ് (അസീസിയ), അബ്ദുനാസർ മണ്ണാർക്കാട്, അബുദുറസാഖ് എടക്കര, നിസാർ അഹമ്മദ് (റൗദ), ആസിഫ് കണ്ണിയൻ, ഫിറോസ്, റംസി മാളിയേക്കൽ (മലാസ്), അബ്ദുറഹ്മാൻ മദീനി ആലുവ, എൻജിനിയർ താരിഖ് ഖാലിദ്, ഷംസീർ ചെറുവാടി (നോർത്ത് റിയാദ്) എന്നിവരെ വിവിധ യൂണിറ്റുകളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരായി തെരഞ്ഞെടുത്തു
ബത്ഹയിലെ റിയാദ് സലഫി മദ്റസയിൽ വച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലും അതാത് യൂണിറ്റുകളിൽ നടന്ന യൂണിറ്റ് സംഗമ വേദിയിലുമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 2027 ഡിസംബർ വരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി.
അഡ്വ. അബ്ദുൽ ജലീൽ, പി. നൗഷാദ് അലി, അബ്ദുസ്സലാം ബുസ്താനി എന്നിവരായിരുന്നു ഇലക്ഷൻ സമിതി. 1983 മുതൽ റിയാദിൽ പ്രവർത്തിക്കുന്ന റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്വ & ഗൈഡൻസ് സൊസൈറ്റിയുടെ അനുമതിയോടെയും റിയാദിലെ വിവിധ ഗവൺമെന്റ് ഫൗണ്ടേഷനുകളുടെ സഹകരണത്തോടെയുമാണ് പ്രവർത്തിക്കുന്നത്.
|
ദോഹ മദ്റസ ബിരുദദാന ചടങ്ങ് സംഘടിപിച്ചു
ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിൽനിന്ന് പത്താം ക്ലാസ് പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്ക് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ 26 വിദ്യാർഥികൾ പരിപാടിയിൽ ബിരുദം ഏറ്റുവാങ്ങി.
ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം സ്പെഷ്യൽ എജുക്കേഷൻ സീനിയർ കൺസൾട്ടന്റ് ഡോ. മുന അൽ കുവാരി പരിപാടി ഉദ്ഘാടനം ചെയ്തു. ഭൗതിക വിദ്യാഭ്യാസത്തിന്റെ തിരക്കുകൾക്കിടയിലും നീണ്ട പത്തു വർഷത്തെ മദ്രസ പൂർത്തീകരിക്കുകയെന്നത് പ്രശംസനാർഹമാണെന്ന് ഡോ. മുന അൽകുവാരി വിദ്യാർഥികളെ ഓർമപ്പെടുത്തി.
പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു. സിഐസി വൈസ് പ്രസിഡന്റ് ഇ. അർഷദ്, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ മുഈനുദ്ദീൻ ആശംസകൾ നേർന്നു. ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയ റബീ അ അബ്ദുൽ ഖാദർ (ഒന്നാം റാങ്ക്), ലൈബ മുസ്ലിഹുദ്ദീൻ (ഒന്നാം റാങ്ക്), ഫാത്വിമ അനുദ് മുഹമ്മദ് (രണ്ടാം റാങ്ക്), റിസ്വാന നസ്റിൻ (മൂന്നാം റാങ്ക്) എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
വിദ്യാർഥികളെ പ്രതിനിധീകരിച്ച് മൈസ നാസിറുദ്ദീൻ സംസാരിച്ചു. കേരള മദ്റസ എജുക്കേഷൻ ബോർഡ് കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നടത്തിയ ഹിക്മ ടാലന്റ് സേർച്ച് പരീക്ഷയിൽ ടോപ്പോഴ്സ് ലിസ്റ്റിൽ ഇടം പിടച്ചവരെയും ചടങ്ങിൽ അനുമോദിച്ചു.
ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കിയ മുഹമ്മദ് അസീം രിദ് വാൻ, ആസിയ അൽ ഹസനി, അസ്സ മർയം ഹസറുദ്ദീൻ, മുഹമ്മദ് റമദാൻ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു. അദീബ് റഹ്മാൻ ഖാസിം "ഖുർആനിൽ നിന്ന്' അവതരിപ്പിച്ചു.
ഡോ. മുഹമ്മദ് സബാഹ്, പി. ജമാൽ, സി.കെ. അബ്ദുൽ കരീം, പി. മുഹമ്മദലി ശാന്തപുരം, അസ്ലം ഈരാറ്റുപേട്ട, ശറഫുദ്ദീൻ വടക്കാങ്ങര, റാഫി പെരുമ്പടപ്പ് എന്നിവർ നേതൃത്വം നൽകി.
|
വലിയ പെരുന്നാളിന് റിയാദിൽ എൻആർകെ ഫോറം ബിരിയാണി ചലഞ്ച്
റിയാദ്: തന്റേതല്ലാത്ത കാരണങ്ങളാൽ സാമ്പത്തിക ബാധ്യത വന്ന് ജയിലിൽ കഴിയുന്ന നിർധനരായ പ്രവാസികളുടെ മോചനത്തിനായി റിയാദിലെ മുഖ്യധാരാ മലയാളി സംഘടനകളുടെ പൊതുവേദിയായ റിയാദ് എൻആർകെ ഫോറം ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്.
ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം എൻആർകെ ഫോറം ട്രഷറർ കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സി.പി.മുസ്തഫ അധ്യക്ഷനായിരുന്നു. ജനറൽ കൺവീനർ സുരേന്ദ്രൻ കൂട്ടായി സ്വാഗതവും, ജോയിന്റ് ട്രഷറർ യഹ്യ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശിഹാബ് കൊട്ടുകാട്, അഡ്വ. അബ്ദുൽ ജലീൽ, അലി ആലുവ, സാലി പുറായിൽ, സുധീർ കുമ്മിൾ, മധു ബാലുശേരി, രഘുനാഥ് പറശിനിക്കടവ്, റഫീഖ് മഞ്ചേരി, ഗഫൂർ കൊയിലാണ്ടി, അബ്ദു റഹ്മാൻ ഫറോക്ക്, സലാം പെരുമ്പാവൂർ, ഷാഫി മാസ്റ്റർ എന്നിവർ സംസാരിച്ചു.
അഹ്മദ് കോയ സിറ്റിഫ്ളവർ, നാസർ നെസ്റ്റോ, ബഷീർ പാരഗൺ, സലിം മദീന, മുഷ്താഖ് അൽ റയാൻ, സൂരജ് പാണയിൽ, ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാൻ, അഷ്റഫ് വേങ്ങാട്, കെപിഎം സാദിഖ്, സെബിൻ ഇക്ബാൽ, സലിം കളക്കര,
അബ്ദുള്ള വല്ലാഞ്ചിറ, രാഘനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, ഉസ്മാനലി പാലത്തിങ്ങൽ, വി. കെ. മുഹമ്മദ്, മുജീബ് ഉപ്പട, സലാം ടി വി എസ്, സലിം അർത്തിയിൽ, ഹാരിസ് തലാപ്പിൽ, ജോസഫ് അതിരുങ്കൽ, വിക്രം ലാൽ,
സുൾഫിക്കർ, സുഭാഷ്, സിദ്ദിഖ് കല്ലു പറമ്പൻ എന്നിവർ രക്ഷാധികാരികളായും എൻആർകെയുടെ ഭാരവാഹികൾ തന്നെ പ്രധാന ഭാരവാഹികളായുമാണ് സംഘാടക സമിതി രൂപീകരിച്ചത്.
|
കെജെപിഎസ് വനിതാ വേദിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
കുവൈറ്റ് സിറ്റി: വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നതിനും സ്ത്രീകളിൽ ആരോഗ്യജാഗ്രതയും അവബോധവും വളർത്തുന്നതിനും വേണ്ടി കൊല്ലം ജില്ലാ പ്രവാസി സമാജം (കെജെപിഎസ്) വനിതാ വേദി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അബ്ബാസിയയിലെ മെട്രോ മെഡിക്കൽ ക്ലിനിക്കിൽ "സാന്ത്വന സ്പർശം മെട്രോയിലൂടെ' എന്ന ശീർഷകത്തിൽ നടന്ന ക്യാമ്പ് ഗൈനക്കോളജി വിഭാഗത്തിന് പ്രത്യേക പ്രാധാന്യം നൽകിയാണ് നടപ്പിലാക്കിയത്.
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ നിരവധി വനിതകൾ പങ്കെടുത്തു. ഗൈനക്കോളജിക്കൊപ്പം ജനറൽ മെഡിസിൻ, ബ്ലഡ് പ്രഷർ, ഡയബറ്റീസ് പരിശോധന തുടങ്ങിയവയും ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.
കെജെപിഎസ് വനിതാ വേദി ചെയർപേഴ്സൺ രഞ്ജന ബിനിൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ഷംന അൽ അമീൻ സ്വാഗതവും ട്രഷറർ ഗിരിജ അജയൻ നന്ദിയും പറഞ്ഞു.
സെക്രട്ടറി മിനി ഗീവർഗീസ് സംസാരിച്ചു. വനിതാ വേദി എക്സിക്യൂട്ടീവ് അംഗങ്ങളായ ലിറ്റി അനി, രഹന നൈസാം, അനിശ്രീ, മഞ്ജു ഷാജി, തുടങ്ങിയവർ ക്യാന്പിന് നേതൃത്വം നൽകി.
സാമൂഹിക പ്രതിബദ്ധതയോടെയും പൊതുജനാരോഗ്യത്തെ മുൻനിർത്തിയുമുള്ള ഇത്തരം ഇടപെടലുകൾ പ്രവാസ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
|
കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കേതിരേ ജാഗ്രതയുണ്ടാവണം: സി.ടി. സുഹൈബ്
കുവൈറ്റ് സിറ്റി: നിരവധി സാമൂഹിക മൂല്യങ്ങൾ സംഭാവന ചെയ്യുന്ന സ്ഥാപനമായ കുടുംബ വ്യവസ്ഥയുടെ അടിവേരറുക്കുന്ന പാശ്ചാത്യ ലിബറലിസത്തിനും ആരാജകത്തത്തിനുമെതിരേ ആശയ സമരം അനിവാര്യമാണെന്ന് സി.ടി. സുഐബ് പറഞ്ഞു.
തണലാണ് കുടുംബം എന്ന തലക്കെട്ടിൽ കെഐജി കുവൈറ്റ് നടത്തിവന്നിരുന്ന കാമ്പയിനിന് സമാപനം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നവനാസ്തികതയും സാംസ്കാരിക ലിബറലിസവും മുന്നോട്ട് വയ്ക്കുന്ന അതിവാദങ്ങളെ ഇസ്ലാമിന്റെ പവിത്രമായ കുടുംബ സങ്കല്പത്തിലൂടെയേ ചെറുക്കാൻ സാധിക്കൂവെന്നും അതിനായി ജഗ്രതയോടെയുള്ള ശ്രമങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം തുടർന്നൂ.
മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെഐജി ആക്ടിംഗ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. മിൻഹാൽ താജുദ്ദീൻ ഖിറാഅത്ത് നിർവഹിച്ചു.
ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും കാമ്പയിൻ ജനറൽ കൺവീനർ അൻവർ സഈദ് നന്ദിയും പറഞ്ഞു. മത, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ സംബന്ധിച്ചു.
കുവൈത്തിലെ സാമുഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വവും കെഐജി മുൻ പ്രസിഡണ്ടുമായിരുന്ന പി.കെ. ജമാൽ സാഹിബിനെ ക്കുറിച്ച് കെഐജി തയാറാക്കിയ അനുസ്മരണ വീഡിയോ സദസിൽ പ്രദർശിപ്പിച്ചു.
ജമാൽ സാഹിബിന്റെ മകൻ യാസിർ, സി.ടി. സുഹൈബ് എന്നിവർ ജമാൽ സാഹിബിനെ അനുസ്മരിച്ചു.
|
കുവൈറ്റ് ഐസിഎഫ് "കരിയർ ക്രാഫ്റ്റ്' സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: പത്താം ക്ലാസ്, +2 പാസായ കുട്ടികൾക്ക് ഐസിഎഫ് കുവൈറ്റ് "കരിയർ ക്രാഫ്ട്' എന്ന പേരിൽ ഗൈഡൻസ് മീറ്റ് സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും തളിപ്പറമ്പ് സർ സയ്യിദ് കോളജ് അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സിദ്ദീഖ് സിദ്ദീഖി നേതൃത്വം നൽകി.
ഐസിഎഫ് നാഷണൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ഐസിഎഫ് നാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് അബു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റഫീക്ക് കൊച്ചനൂർ സ്വാഗതവും ശുഹൈബ് മുട്ടം നന്ദിയും പറഞ്ഞു.
|
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഒന്‍പതാമത് ഫാർമസി പ്രവർത്തനമാരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഒന്‍പതാമത് ഫാർമസി സാൽമിയയിലെ ടെറസ് മാളിൽ(അൽകവാകിബി) ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സേവനങ്ങളിൽ മികവും വിശ്വസ്തതയും നൽകുന്നതിന്റെ പാരമ്പര്യമുള്ള മെട്രോ മെഡിക്കൽ ഗ്രൂപ്പ്, മിതമായ നിരക്കിൽ റീട്ടെയിൽ ഫാർമസി നടത്തുന്നവരാണ്.
പരിചയസമ്പന്നരായ ഫാർമസിസ്റ്റുകളുടെയും ആരോഗ്യ സംരക്ഷണ വിദഗ്ധരുടെയും പിന്തുണയോടെ സമൂഹത്തിന് ഗുണനിലവാരമുള്ള മരുന്നുകൾ, വെൽനസ് ഉത്പന്നങ്ങൾ, ഓവർദകൗണ്ടർ അവശ്യ വസ്തുക്കൾ എന്നിവ നൽകുന്നതിനാണ് പുതിയ ബ്രാഞ്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഫാർമസികൾ ഇകൊമേഴ്സ് പ്ലാറ്റ്ഫോം വഴി ഹോം ഡെലിവറി സേവനങ്ങൾ ഉടൻ ആരംഭിക്കും. ഓൺലൈൻ ഓർഡറുകളിൽ പ്രത്യേക കാഷ്ബാക്ക് ഓഫറുകളും നൽകുന്നുണ്ട്.
ഉപഭോക്തൃ കേന്ദ്രീകൃത സേവനത്തിന്റെ ഭാഗമായി, 2025 വർഷം മുഴുവൻ എല്ലാ മെട്രോ ഫാർമസി ബ്രാഞ്ചുകളിലും എല്ലാ ബില്ലുകൾക്കും 15 ശതമാനം കാഷ്ബാക്ക് ലഭ്യമാണെന്നും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം എല്ലാവർക്കും ലഭ്യമാക്കാനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതയാണ് ഈ ദീർഘകാല സംരംഭം പ്രതിഫലിപ്പിക്കുന്നതെന്നും മാനേജ്മന്റ് അറിയിച്ചു.
കുവൈറ്റിലെ ജനങ്ങൾക്ക് വിശ്വസനീയമായ ഒരു ആരോഗ്യ സംരക്ഷണ പങ്കാളിയാകാൻ കഴിഞ്ഞതിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് അഭിമാനിക്കുന്നുവെന്ന് ഗ്രൂപ്പ് ചെയർമാൻ ആൻഡ് സിഇഒ മുസ്തഫ ഹംസ പറഞ്ഞു.
|
വാർത്തകൾ വ്യാജം; മദ്യനിരോധനം നീക്കില്ലെന്ന് സൗദി
റിയാദ്: സൗദി അറേബ്യ 73 വർഷത്തിനുശേഷം മദ്യനിരോധനം നീക്കുമെന്ന വാർത്തകൾ തെറ്റാണെന്നും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും അധികൃതർ.
എക്സ്പോ 2030, ഫിഫ ലോകകപ്പ് 2034 തുടങ്ങിയ പരിപാടികളുടെ ഭാഗമായി രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യം അനുവദിക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു.
കഴിഞ്ഞാഴ്ച വൈൻ ബ്ലോഗിൽ വന്ന വാർത്ത പിന്നീട് രാജ്യാന്തര മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഉറവിടമില്ലാത്ത ഇത്തരം റിപ്പോർട്ടുകൾ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
|
പൽപക്ക് മെട്രോ മെഡിക്കൽ കാർഡ് വിതരണോദ്ഘാടനം നടത്തി
കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്ക്) ആതുര സേവന രംഗത്ത് പ്രശസ്തമായ മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് അംഗങ്ങൾക്കായി നൽകുന്ന മെട്രോ ഫാമിലി ക്ലബ് മെഡിക്കൽ കാർഡിന്റെ വിതരണോദ്ഘാടനം നടത്തി.
അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ മെട്രോഗ്രൂപ്പ് മാർക്കറ്റിംഗ് വിഭാഗം മേധാവി ബഷീർ ബാത്തയിൽ നിന്നും പൽപക്ക് സാമൂഹ്യവിഭാഗം സെക്രട്ടറി ജിജു മാത്യു ഡിജിറ്റൽ കാർഡിന്റെ ആദ്യപകർപ്പ് ഏറ്റുവാങ്ങി.
പൽപക് രക്ഷാധികാരി പി.എൻ. കുമാർ, ജനറൽ സെക്രട്ടറി സുരേഷ് മാധവൻ, ഉപദേശക സമിതി അംഗം ശിവദാസ് വാഴയിൽ എന്നിവർ സന്നിഹിതരായിരുന്നു.
|
പിഎസ്സി പരീക്ഷ സെന്ററുകൾ ഗൾഫ് രാജ്യങ്ങളിലും അനുവദിക്കുക: നവയുഗം
അൽകോബാർ: കേരള സംസ്ഥാന സർക്കാർ ജോലികൾക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ പിഎസ്സി നടത്തുന്ന പരീക്ഷകളിൽ പങ്കെടുക്കാനുള്ള അവസരം മലയാളികളായ പ്രവാസികൾക്കും ലഭിക്കണമെന്ന് നവയുഗം സാംസ്കാരിക വേദി കോബാർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.
ഇതിനായി സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലും പിഎസ്സി പരീക്ഷാ സെന്ററുകൾ അനുവദിക്കണമെന്ന് നവയുഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സർക്കാർ ജോലി എന്നത് എല്ലാ മലയാളികളുടെയും സ്വപ്നമാണ്. എന്നാൽ കാലങ്ങളായി പ്രവാസികൾക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അവധിയെടുത്ത് നാട്ടിൽ പോയി പരീക്ഷ എഴുതുക എന്നത് മിക്കവർക്കും സാധ്യമായ കാര്യമല്ല.
അവർ ജീവിക്കുന്ന രാജ്യങ്ങളിൽ തന്നെ പരീക്ഷ എഴുതാൻ അവസരം ഉണ്ടായാൽ പ്രവാസികൾക്കും സർക്കാർ ജോലി ലഭിക്കാനുള്ള സാധ്യത ഉണ്ടാകും. അതിനാൽ പരീക്ഷകളുടെ സെന്ററുകൾ ഗൾഫ് രാജ്യങ്ങളിലും അനുവദിക്കണമെന്ന് സുധീർ അവതരിപ്പിച്ച സമ്മേളന പ്രമേയം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
കോബാർ ക്ലാസിക്ക് റസ്റ്റാറന്റ് ഹാളിലെ ഷൈജു തോമസ് നഗറിൽ നടന്ന നവയുഗം കോബാർ മേഖല സമ്മേളനം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. ബിനു കുഞ്ചു, സഹീർഷാ കൊല്ലം, ഷമി ഷിബു എന്നിവർ അടങ്ങിയ പ്രിസീഡിയം ആണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.
അനീഷാകലാം, സുധീർ എന്നിവർ പ്രമേയ കമ്മിറ്റിയിലും സുധീഷ്, അന എന്നിവർ മിനിട്ട് കമ്മിറ്റിയിലും പ്രവർത്തിച്ചു. മേഖല രക്ഷധികാരി അരുൺ ചാത്തന്നൂർ സ്വാഗതം പറഞ്ഞു. ദീപ സുധീഷ് രക്തസാക്ഷി പ്രമേയവും മീനു അരുൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
മേഖല സെക്രെട്ടറി ബിജു വർക്കി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ഉണ്ണി മാധവം, ദാസൻ രാഘവൻ, നിസാം കൊല്ലം, ഗോപകുമാർ, ശരണ്യ ഷിബു, സാജൻ കണിയാപുരം എന്നിവർ അഭിവാദ്യ പ്രസംഗങ്ങൾ നടത്തി.
നവയുഗം ജനറൽ സെക്രെട്ടറി എം.എ. വാഹിദ് സംഘടനാ വിശദീകരണം നടത്തി. റിപ്പോർട്ടിന്മേൽ ചർച്ചയിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് വിനോദ്, സാബിത്, ഖാദർ, പ്രകാശ്, റബീഷ്, സാജി അച്യുതൻ, ആദർശ് എന്നിവർ സംസാരിച്ചു.
വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കോബാർ മേഖല സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനം 28 അംഗ മേഖല കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
|
നവയുഗം കോബാർ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി കോബാർ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം. കോബാർ മേഖല സമ്മേളനം തെരഞ്ഞെടുത്ത 28 അംഗ മേഖല കമ്മിറ്റി, സജീഷിന്റെ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്ന് പുതിയ മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
അരുൺ ചാത്തന്നൂർ (രക്ഷാധികാരി), സജീഷ് പട്ടാഴി (പ്രസിഡന്റ്), ബിജു വർക്കി (സെക്രട്ടറി), അനീഷ കലാം (ട്രഷറർ), ബിനു കുഞ്ഞു, മീനു അരുൺ (വൈസ് പ്രസിഡന്റുമാർ), സജി അച്യുതൻ. ഷമി ഷിബു (ജോയിന്റ് സെക്രട്ടറിമാർ), സഹീർഷ കൊല്ലം (ജീവകാരുണ്യവിഭാഗം കൺവീനർ).
|
ഇ.കെ. നായനാരെ അനുസ്മരിച്ച് കേളി
റിയാദ്: കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഇ.കെ. നായനാരുടെ ഓർമ പുതുക്കി കേളി കലാസാംസ്കാരിക വേദി. റിയാദിലെ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തി.
രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, ഫിറോഷ് തയ്യിൽ, കേളി ആക്ടിംഗ് സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ് സ്വാഗതവും ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
|
ഹൃദയാഘാതം; മലയാളി യുവതി സൗദിയിൽ അന്തരിച്ചു
ജുബൈൽ: സൗദി ജുബൈലിൽ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കോഴിക്കോട് മുക്കം മണാശേരി സ്വദേശിനിയായ റുബീന കരിമ്പലങ്ങോട്ട്(35) ആണ് മരിച്ചത്.
അബൂബക്കർ റംല ദന്പതികളുടെ മകളാണ്. ഭർത്താവ്: ജുബൈലിലെ എസ്എംഎച്ച് കമ്പനിയിൽ ജോലി ചെയ്യുന്ന ചിറ്റംകണ്ടി നെല്ലിക്കാപറമ്പിൽ അബ്ദുൽ മജീദ്. ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി അംജദും നഴ്സറി വിദ്യാർഥിയായ അയാനും മക്കളാണ്.
തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ മക്കൾ വാതിലിൽ തട്ടിവിളിച്ചിട്ടും തുറന്നില്ല. അവരുടെ കൈയിലുള്ള താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് റുബീന മരിച്ചുകിടക്കുന്നത് കണ്ടത്.
ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
|
ചെസ് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ച് കേളി ഷുമേസി യൂണിറ്റ്
റിയാദ്: കേളി കലാ സാംസ്കാരികവേദി ബത്ത ഏരിയ ശുമേസി യൂണിറ്റിന്റെ എട്ടാമത് സമ്മേളനത്തിന് മുന്നോടിയായി ചെസ്, കാരംസ് മത്സരങ്ങൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ചു.
കേളി ഓഫീസിൽ നടന്ന മത്സരങ്ങളിൽ കാരംസ് ടൂർണമെന്റിന്റെ ഉദ്ഘാടനം കേളി കേന്ദ്രകമ്മിറ്റി അംഗവും ബത്ഹ ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണനും ചെസ് ടൂർണമെന്റിന്റെ ഉദ്ഘാടനം ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറവും നിർവഹിച്ചു.
ചെസ് മത്സരത്തിന്റെ ഫൈനലിൽ സലീമും അനീഷും ഏറ്റുമുട്ടി സമനിലയിൽ പിരിഞ്ഞു. മുജീബും മൻസൂറും ഏറ്റുമുട്ടിയ കാരംസ് ഫൈനലിൽ മൻസൂർ വിജയിച്ചു. വിജയികൾക്ക് ഷുമേസി യൂണിറ്റ് സമ്മേളന വേദിയിൽ വച്ച് സമ്മാനങ്ങൾ നൽകും.
മത്സരങ്ങൾക്ക് കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, മർഗബ് രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അനിൽ അറക്കൽ, വിനോദ്, ബത്ഹ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഉമ്മർ, ഇസ്മായിൽ കൊടിഞ്ഞി, ഫക്രുദ്ദീൻ, ബത്ഹ സെന്റർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം നൗഫൽ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
യൂണിറ്റിലെ നിരവധി അംഗങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തു.
|
ഫിനിഷിംഗ് സ്കൂൾ സംഘടിപ്പിച്ച് ദോഹ മദ്റസ
ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിൽനിന്ന് കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കു വേണ്ടി "ഫിനിഷിംഗ് സ്കൂൾ' സംഘടിപ്പിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സജീവമായ പങ്കാളിത്തം കൊണ്ടും ഇടപെടൽ കൊണ്ടും പരിപാടി ശ്രദ്ധേയമായി.
നിത്യജീവിതത്തിൽ ഇസ്ലാം പ്രസരിപ്പിക്കുന്ന സൗന്ദര്യം, മത ധാർമിക വിദ്യാഭ്യാസം തുറന്നു വയ്ക്കുന്ന ആശയ കർമ ചക്രവാളങ്ങൾ, വിദ്യാർഥി രക്ഷാകർതൃ ഗൈഡൻസ് & ഓറിയന്റേഷൻ തുടങ്ങിയ ടോപ്പിക്കുകൾ പരിപാടിയിൽ ചർച്ച ചെയ്തു.
മദ്റസ അലുംമ്നി പ്രതിധിനി ഒമർ ബിൻ അബ്ദുൽ അസീസ്, ഡോ. അബ്ദുൽ വാസിഅ് ധർമഗിരി ചർച്ചകൾക്ക് നേതൃത്വം നൽകി.
|
ഉന്നതതല ബഹുകക്ഷി പ്രതിനിധി സംഘം കുവൈറ്റിൽ
കുവൈറ്റ് സിറ്റി: ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ഏകീകൃതവും അചഞ്ചലവുമായ നിലപാട് ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയുള്ള നയതന്ത്ര ഇടപെടലിന്റെ ഭാഗമായി ബഹുകക്ഷി പാർലമെന്ററി സംഘം കുവൈറ്റിലെത്തി.
ചൊവ്വാഴ്ച വരെ സംഘം കുവൈറ്റിലുണ്ടാകും. പാർലമെന്റ് അംഗം ബൈജയന്ത് ജയ് പാണ്ഡ നയിക്കുന്ന സംഘത്തിൽ നിലവിലുള്ള പാർലമെന്റ് അംഗങ്ങൾ, മുൻ മന്ത്രി, മുൻ വിദേശകാര്യ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നു.
ഡോ. നിഷികാന്ത് ദുബെ, ഫാംഗ്നോൻ കൊന്യാക്, രേഖാ ശർമ, അസദുദ്ദീൻ ഉവൈസി, സത്നാം സിംഗ്, ഗുലാം നബി ആസാദ്, ഹർഷ് വർദ്ധൻ ശ്രിംഗ്ല എന്നിവരാണ് സംഘാംഗങ്ങൾ.
കുവൈറ്റ് സർക്കാർ പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക മേഖലകളിലെ വിശിഷ്ട വ്യക്തികൾ, മാധ്യമ പ്രവർത്തകർ, ഇന്ത്യൻ പ്രവാസികൾ എന്നിവരുമായി സംഘം സംവദിക്കും.
|
അബ്ദുല്‍ റഹീമിന് ഒരു വര്‍ഷം കൂടി തടവുശിക്ഷ; അടുത്ത വർഷം മോചനം
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന് ഒരു വര്‍ഷത്തിനുള്ളില്‍ മോചനം ലഭിക്കും. നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചിരുന്ന റഹീമിന്റെ ശിക്ഷ 20 വർഷം തടവായി കുറച്ചു.
റിയാദ് ക്രിമിനൽ കോടതിയിൽ സൗദി സമയം ഇന്ന് രാവിലെ 9.30ന് നടന്ന സിറ്റിംഗിലാണ് നിർണായക വിധിയുണ്ടായത്. റഹീം ഇതിനോടകം ജയിലിൽ 19 വർഷം പൂർത്തിയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിച്ചാൽ മതിയാകും.
ഇതോടെ 2026 ഡിസംബറിൽ റഹീമിന്റെ ശിക്ഷാ കാലാവധി പൂർത്തിയാകും. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്.
സ്വകാര്യ അവകാശത്തിന്റെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നൽകിയതോടെ ഒമ്പത് മാസം മുമ്പ് ഒഴിവായത്.
എന്നാൽ പബ്ലിക് റൈറ്റ് പ്രകാരം തീർപ്പാവാത്തതാണ് ജയിൽ മോചനം വീണ്ടും നീളാൻ ഇടയാക്കിയിരുന്നത്.
|
ഒമാനിൽ മാൻഹോളിൽ വീണു പരിക്കേറ്റ മലയാളി നഴ്സ് മരിച്ചു
കോട്ടയം: ഒമാൻ സലാലയിലെ ദോഫാർ ഗവർണറേറ്റിൽ മസ്യൂനയിൽ മാൻഹോളിൽ വീണു പരിക്കേറ്റ മലയാളി നഴ്സ് മരിച്ചു. പാമ്പാടി കോത്തല പുതുപ്പറമ്പിൽ ലക്ഷ്മി വിജയകുമാർ (34) ആണ് മരിച്ചത്. മസ്യൂനയിൽ ആരോഗ്യ മന്ത്രാലയത്തിൽ നഴ്സായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കഴിഞ്ഞ 20നായിരുന്നു അപകടം. താമസസ്ഥലത്തു നിന്ന് മാലിന്യം കളയുന്നതിനായി പോകുന്നതിനിടെ കാൽതെന്നി മാൻഹോളിൽ വീഴുകയായിരുന്നു.
ഉടൻ മസ്യൂനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെ മരിച്ചു .
വിവരമറിഞ്ഞ് ഭർത്താവ് ദിനുരാജും (ഓപ്പറേഷൻസ് ഹെഡ്, ട്രിഡന്റ് ലിമിറ്റഡ്, പഞ്ചാബ്) സഹോദരൻ അനൂപ് വിജയകുമാറും സലാലയിൽ എത്തിയിരുന്നു. മകൾ: നിള.
|
ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ് 45ാം ശാഖ പ്രവർത്തനമാരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മുൻനിര റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് 45ാം ശാഖ പ്രവർത്തനമാരംഭിച്ചു. സൽവ ബ്ലോക്ക്5 സ്ട്രീറ്റ് 5ലാണ് വിപുലമായ സൗകര്യങ്ങളോടു കൂടിയ പുതിയ ഔട്ട്ലെറ്റ്.
ഷെെഖ് ദാവൂദ് സൽമാൻ അസബാഹ്, ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശർറാഹ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സാദ് മുഹമ്മദ് സാദ് അൽ ഹമദ, സാലിം സാദ് സൽമാൻ അൽ ഹമദ്, സിഇഒ മുഹമ്മദ് സുനീർ, ഡിആർഒ തഹ്സീർ അലി, ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് സിഒഒ മുഹമ്മദ് അസ്ലം ചേലാട്ട്, ലാംകോ ഡയറക്ടർ അമാനുല്ല തുടങ്ങിയവരും മുതിർന്ന മാനേജ്മെന്റ് പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
തിരക്കേറിയെ സൽവ ബ്ലോക്ക് അഞ്ചിലെ പുതിയ ഔട്ട്ലറ്റിൽ സ്വദേശികൾക്കും വിദേശികൾക്കും ഉദ്പന്നങ്ങൾ തെരഞ്ഞെടുക്കാനും പാർക്കിനും വിപുലമായ സൗകര്യങ്ങൾ ഉണ്ട്.
നിത്യോപയോഗ വസ്തുക്കൾ, പഴങ്ങൾ, പച്ചക്കറികൾ, മധുര പാഹാരങ്ങൾ തുടങ്ങിയവയുടെ വിശാലമായ ശേഖരം പുതിയ ഔട്ലെറ്റിലുണ്ട്.
|
കെഎംസിസിയുടെ ചരിത്രം പറയുന്ന "അന്നൊരു അബുദാബിക്കാലത്ത്' പുസ്തക പ്രകാശനം ശനിയാഴ്ച
അബുദാബി: അബുദാബി സംസ്ഥാന കെഎംസിസി നേതൃത്വത്തിൽ കെഎംസിസിയുടെ ചരിത്രം പറയുന്ന പുസ്തകം പുറത്തിറങ്ങുന്നു. "അന്നൊരു അബുദാബിക്കാലത്ത്' എന്നപേരിൽ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഷരീഫ് സാഗർ രചനയും എഡിറ്റോറിയലും നിർവഹിച്ച പുസ്തകം ശനിയാഴ്ച രാത്രി 8.30നു പ്രകാശനം ചെയ്യും.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുൽ ആബിദീൻ, വേൾഡ് കെഎംസിസി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാൻ, മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ഗ്രന്ഥകാരൻ ഷരീഫ് സാഗർ എന്നിവർ സന്നിഹിതരാകും.
അതോടൊപ്പം അബുദാബി കെഎംസിസി ട്രഷററും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സി.എച്ച്. അസ്ലം സ്മരണികയുടെ ഗൾഫ് തല പ്രകാശനവും ചടങ്ങിൽ നടക്കും.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ മുപ്പത്തിരണ്ടോളം രാഷ്ട്രങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകരുള്ള സാമൂഹിക ജീവകാരുണ്യ സംഘടനയായ കെഎംസിസിയുടെ ചരിത്രം പറയുന്ന ഒരു പുസ്തകം ആദ്യമായാണ് പുറത്തിറങ്ങുന്നത്.
നിരവധി പേരുടെ ഓർമകളിൽ നിന്നും വാമൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ ക്രോഡീകരണം കൂടിയാണ് പുസ്തകം. ചരിത്ര ശേഖരണത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം അബുദാബി കെഎംസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് വച്ച് പഴയ തലമുറയിലെ നേതാക്കളുടെയും പ്രവർത്തകരുടെയും സംഗംമം സംഘടിപ്പിച്ചിരുന്നു.
ചന്ദ്രിക റീഡേഴ്സ് ഫോറം മുതൽ വർത്തമാനകാല കെഎംസിസി വരെയുള്ള നാല് പതിറ്റാണ്ടിന്റെ ചരിത്രം വിവരിക്കുന്ന പുസ്തകം മുതിർന്നവർക്കെന്നപോലെ പുതുതലമുറയ്ക്കും ഒരു നവ്യാനുഭവമായിരിക്കും സമ്മാനിക്കുകയെന്നു അബുദാബി കെഎംസിസി ഭാരവാഹികൾ അറിയിച്ചു.
|
അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് മൂന്ന് പുതിയ സർവീസ് ആരംഭിക്കാൻ ഇൻഡിഗോ
അബുദാബി: ഇൻഡിഗോ എയർലൈൻസ് അബുദാബിയിൽ നിന്ന് ഇന്ത്യയിലെ മൂന്ന് സെക്ടറുകളിലേക്ക് നേരിട്ടുള്ള പുതിയ സർവീസ് ആരംഭിക്കുന്നു. ജൂൺ 12 മുതൽ ഭുവനേശ്വറിലേക്കും 13 മുതൽ മധുരയിലേക്കും വിശാഖപട്ടണത്തേക്കുമാണ് സർവീസ് ആരംഭിക്കുന്നത്.
ഇതിൽ ഭുവനേശ്വറിലേക്കും മധുരയിലേക്കും ആഴ്ചയിൽ മൂന്ന് സർവീസും വിശാഖപട്ടണത്തേക്ക് നാല് സർവീസുമുണ്ടാകും. ഇതോടെ യുഎഇയിലെ അഞ്ചു സെക്ടറുകളിൽ നിന്ന് ഇന്ത്യയിലെ 20 നഗരങ്ങളിലേക്ക് ആഴ്ചയിൽ 280 ഇൻഡിഗോ സർവീസാകും.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അബുദാബിയിൽ നിന്ന് രാവിലെ 7.20നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.05നു മധുരയിലെത്തും. തിരിച്ചു 2.35നു പുറപ്പെട്ടു വൈകുന്നേരം 5.20നു യുഎഇയിൽ ഇറങ്ങും വിധമാണ് സമയ ക്രമം.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അബുദാബിയിൽ നിന്നു പുലർച്ചെ 2.35നു പുറപ്പെട്ട് രാവിലെ 8.35നു ഭുവനേശ്വറിലെത്തും. തിരിച്ച് 9.35നു പുറപ്പെട്ട് ഉച്ചയ്ക്കു 12.35ന് അബുദാബിയിൽ എത്തും.
തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ അബുദാബിയിൽ നിന്നു പുലർച്ചെ 2.35നു പുറപ്പെട്ട് രാവിലെ 8.20നു വിശാഖപട്ടണത്ത് ഇറങ്ങും. തിരിച്ച് 9.45നു പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് അബുദാബിയിൽ എത്തും.
ഇതോടെ ഏറ്റവുമധികം ഇന്ത്യൻ സെക്ടറുകളിലേക്കു നേരിട്ടുള്ള സർവീസ് നടത്തുന്ന വിമാനകമ്പനിയായി ഇൻഡിഗോ എയർലൈൻസ് മാറി.
|
കൊല്ലം രൂപത ബിഷപിന് സ്വീകരണം നൽകി
മനാമ: ബഹറനിൽ എത്തിയ കൊല്ലം കത്തോലിക്കാ രൂപതയുടെ ആദരണീയനായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരിക്ക് കൊല്ലം പ്രവാസി അസോസിയേഷനും കേരള കാത്തലിക് അസോസിയേഷനും ചേർന്ന് പൗരസ്വീകരണം നൽകി.
കെസിഎ ഹാളിൽ നടന്ന ചടങ്ങിൽ കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, കെപിഎ വൈസ് പ്രസിഡന്റ് കൊയ്വിള മുഹമ്മദ് കുഞ്ഞ് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയ്ക്ക് കെപിഎയുടെ ഉപഹാരം നൽകി ആദരിച്ചു.
കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്ടി, കെപിഎ രക്ഷാധികാരിയും ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനുമായ പ്രിൻസ് നടരാജൻ, കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, കെസിഎ സ്പോൺസർഷിപ്പ് ചെയർമാൻ എബ്രഹാം ജോൺ, കെസിഎ കോർ കമ്മിറ്റി ചെയർമാൻ അരുൾ ദാസ് തോമസ്, കെപിഎ സെക്രട്ടറി അനിൽകുമാർ, കെപിഎ സെക്രട്ടറി രജീഷ് പട്ടാഴി എന്നിവർ ആശംസകൾ അറിയിച്ചു.
കെപിഎ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ കെപിഎയുടെ വിളക്കുമരം സുവനീറും ആപ്പിൾ തങ്കശേരി താൻ വരച്ച പിതാവിന്റെ ചിത്രവും ബിഷപ്പിനു കൈമാറി.
കെപിഎ രക്ഷാധികാരികളായ ബിനോജ് മാത്യു, ചന്ദ്ര ബോസ്, കെപിഎ സെൻട്രൽ കമ്മിറ്റി , ജില്ലാ കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങൾ, കെപിഎ കുടുംബാംഗങ്ങൾ, കെസിഎ കുടുംബാംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.
സൃഷ്ടി കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.
|
മക്ക ഐസിഎഫ് വീട് നിർമിച്ചു നൽകി
മക്ക: കേരള മുസ്ലിം ജമാഅത്തിന്റെ സാന്ത്വനം ദാറുൽ ഖൈർ പദ്ധതിയിൽ ഉൾപ്പെടുത്തി മക്ക ഐസിഎഫ് വീട് നിർമിച്ചു നൽകി. രണ്ടു പതിറ്റാണ്ടിലധികമായി മക്കയിൽ പ്രവാസ ജീവിതം നയിക്കുന്ന മക്കരപ്പറമ്പ് സ്വദേശിക്കാണ് വീട് നൽകിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ മക്ക ഐസിഎഫ് പ്രസിഡന്റ് അബ്ദു റഷീദ് അസ്ഹരി തറക്കല്ലിട്ട പ്രവൃത്തി ക്ഷേമ കാര്യ സെക്രട്ടറി ജമാൽ കാക്കാടിന്റെ മേൽനോട്ടത്തിലായിരുന്നു പൂർത്തിയാക്കിയത്. മക്ക ഐസിഎഫിന്റെ മൂന്നാമത്തെ ദാറുൽ ഖൈർ വീടാണിത്.
2018ലെ പത്തുമല ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കാണ് ആദ്യ വീട് നൽകിയത്. പിന്നീട് വയനാട് പ്രളയ ബാധിതർക്ക് ഒരു വീടും നൽകി. മക്ക ഐസിഎഫിന്റെ തന്നെ നാലാമതൊരു വീട് കൂടി പണി നടന്നു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ റംസാനിൽ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള ഒരാൾക്ക് ധനസഹായം ഐസിഎഫ് നൽകിയിരുന്നു. ജീവ കാരുണ്യ, സാന്ത്വന പ്രവർത്തഞങ്ങളിൽ മക്ക ഐസിഎഫ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നു.
വീടിന്റെ താക്കോൽ സമർപ്പണം സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ആശീർവാദത്തോടെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി നിർവ്വഹിച്ചു.
പേരോട് അബ്ദു റഹ്മാൻ സഖാഫി, സൗദി നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടി, സൗദി വെസ്റ്റ് സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ, അബൂബക്കർ കണ്ണൂർ, നാസർ തച്ചം പൊയിൽ, ഖയ്യൂം ഖാദിസിയ്യ, ഷബീർ ഖാലിദ് സംബന്ധിച്ചു.
|
ഓൺ ഓഫ്ലെെൻ വായനയുമായി ചില്ല
റിയാദ്: ഒരു ഇടവേളയ്ക്ക് ശേഷം സൂം പ്ലാറ്റ്ഫോമിൽ നടന്ന ചില്ലയുടെ പ്രതിമാസ വായനയ്ക്ക് മദ്രാസ് ഐഐടി വിദ്യാർഥി അഖിൽ ഫൈസൽ ചെന്നൈയിൽ നിന്ന് തുടക്കം കുറിച്ചു.
ഷേക്സ്പിയറിന്റെ വിഖ്യാത ക്ലാസിക് ദുരന്തനാടകമായ ഒഥല്ലൊയുടെ വായനാനുഭവവും ആ നാടകത്തിൽ വിമർശനവിധേയമാകുന്ന വംശീയതയും പകയും വിദ്വേഷവും കുടിലതയും അവതാരകൻ സദസിന് മുന്നിൽ അവതരിപ്പിച്ചു.
ലോക ക്ലാസിക്കുകളിലെ കഥാപാത്രങ്ങളെ പരിശോധിച്ചാൽ അതിൽ ഏറ്റവും കടുത്ത കുടിലതയുടെ പ്രതീകമായാണ് നമ്മൾ ഇയാഗോയെ കാണുന്നതെന്ന് അഖിൽ പറഞ്ഞു.
അധ്യാപകനും എഴുത്തുകാരനുമായിരുന്ന കെ.കെ. പ്രകാശം എഴുതി അരനൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിച്ച "അച്ഛന്റെ മകൾ' എന്ന കൃതിയുടെ വായനാനുഭവം കൊല്ലത്തു നിന്ന് അനിത നസീം സദസുമായി പങ്കുവച്ചു.
ജാതീയമായ വേലിക്കെട്ടുകൾ ഭേദിച്ചുകൊണ്ട് വിവാഹം ചെയ്യാനുള്ള മകളുടെ ഇഷ്ടത്തിന് കൂടെ നിൽക്കുന്ന അച്ഛനെയാണ് കൃതിയിൽ കാണുന്നത്.
ദരിദ്രനും ഇതര മതത്തിൽപെട്ടവനുമായ യുവാവുമായുള്ള വിവാഹത്തിന് സമ്മതം നല്കുന്ന സമ്പന്നനായ പിതാവിന്റെ കഥ പറയുന്ന നോവലിന്റെ കഥാതന്തുവിനെ വർത്താനകാല സാമൂഹ്യ പരിസരവുമായി ബന്ധപ്പെടുത്തി വിമർശനപരമായി അനിത അവതരിപ്പിച്ചു.
ഡിസി ബുക്ക്സ് സുവർണ ജൂബിലി നോവൽ മത്സരത്തിൽ പുരസ്കാരം നേടിയ ശംസുദ്ധീൻ കുട്ടോത്ത് എഴുതിയ ഇരിച്ചാൽ കാപ്പ് എന്ന നോവലിന്റെ വായനാനുഭവം പങ്കിട്ടത് കൊടുങ്ങല്ലൂരിൽ നിന്ന് ടി.എ. ഇഖ്ബാൽ ആണ്.
കഥകളും ഉപകഥകളുമായി വികസിക്കുന്ന നോവലിലെ അലൻ റൂമിയെന്ന നായകന്റെ ജീവിതാന്വേഷണമാണ് നോവൽ. ഇരിച്ചാൽ കാപ്പ് എന്ന ജലരാശിക്ക് ചുറ്റുമുള്ള മനുഷ്യരുടെയും ഇതര ചരാചരങ്ങളുടെയും മനോഹര ആഖ്യാനം ഇക്ബാൽ പങ്കുവച്ചു
വായനയ്ക്ക് ശേഷം നടന്ന "കൺവെഴ്സിംഗ് ഓൺ ദ എസ്തെറ്റിക്സ് ആൻഡ് എക്സ്പീരിയൻസ് ഓഫ് ഓൺലൈൻ ആൻഡ് ഓഫ്ലൈൻ റീഡിംഗ്' എന്ന വിഷയത്തിലെ ചർച്ചക്ക് നൗഷാദ് കോർമത്ത് മഞ്ചേരിയിൽ നിന്ന് തുടക്കം കുറിച്ചു.
ഭാഷയുണ്ടായ കാലം മുതൽ എഴുത്തുകാലത്തിനു മുന്‍പുള്ള നീണ്ട വാമൊഴിക്കാലവും വാമൊഴിയായി വളർന്നുവന്ന സാഹിത്യവും ഈജിപ്തിലും ചൈനയിലുമായി വികസിച്ച പേപ്പറിന്റെ ഉപയോഗവും അതിലൂടെ വളർന്നുവന്ന വരമൊഴിയും ചർച്ചക്ക് ആധാരമായി.
വായനരീതിയും, പ്രസിദ്ധീകരണ രീതികളും മാറി. ഡിജിറ്റൽ യുഗത്തിലെ എഴുത്തിന്റെയും വായനയയുടെയും ഗുണവും ദോഷവും നമ്മൾ മനസിലാക്കുന്നു.
സാങ്കേതികവിദ്യകൾ സാഹിത്യത്തെയും ജീവിതത്തെയും എങ്ങനെ മാറ്റിമറിക്കുന്നു എന്ന ചോദ്യം ചർച്ചയിൽ ഉയർന്നുവന്നു. അച്ചടിയിലുള്ള വായനയാണ് ഗൗരവമുള്ള ബൗദ്ധിക വ്യായാമത്തിന് കൂടുതൽ ഉപകരിക്കുക എന്ന അഭിപ്രായം പൊതുവെ സ്വീകാര്യമായി.
ജോണി പനംകുളം, ബീന, സുരേഷ് ലാൽ, അഖിൽ ഫൈസൽ തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു. എം ഫൈസൽ ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. നൗഷാദ് കോർമത്ത് മോഡറേറ്റർ ആയിരുന്നു.
|
പ്രൗഡഗംഭീരമായി പാലാ രൂപതാംഗങ്ങളുടെ കുവൈറ്റ് കുടുംബസംഗമം
കുവൈറ്റ് സിറ്റി: പാലായുടെ പൈതൃകവും വിശ്വാസ പാരമ്പര്യവും പ്രവാസലോകത്തെ പുതുതലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടു കൂടി പ്രവർത്തിക്കുന്ന പാലാ രൂപതാംഗങ്ങളുടെ കൂട്ടായ്മയായ പാലാ രൂപത പ്രവാസി അപ്പോസ്റ്റലേറ്റ് കുവൈറ്റ് ഘടകം രണ്ടാമത് കുടുംബസംഗമം സംഘടിപ്പിച്ചു.
അബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നടന്ന പരിപാടിയിൽ രൂപതാംഗങ്ങളായ എഴുനൂറോളം കുടുംബാംഗങ്ങൾ കൂട്ടായ്മയുടെ ഭാഗമായി. പാലാ രൂപതാ പ്രോട്ടോസിൻസെല്ലുസ് വെരി. റവ. ഡോ. ജോസഫ് തടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു.
പിഡിഎംഎ ഡയറക്ടർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, പിഡിഎംഎ അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, കുവൈറ്റ് അബാസിയ ഇടവക വികാർ റവ. ഫാ. സോജൻ പോൾ എന്നിവർ സന്ദേശം നൽകി.
ജനറൽ കോഓർഡിനേറ്റർ ജോബിൻസ് ജോൺ പാലേട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.വി. അലക്സ് സ്വാഗതവും സുനിൽ തൊടുക നന്ദിയും അറിയിച്ചു.
കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കിമാറ്റാൻ പ്രാദേശികമായ ഇത്തരം കൂട്ടായ്മകൾക്ക് കഴിയും എന്ന് വൈദികർ അഭിപ്രായപ്പെട്ടു. ഇത്തരം കൂട്ടായ്മകൾ സമൂഹത്തിനും സാർവത്രിക സഭയ്ക്കും എന്നും മുതൽക്കൂട്ടായിരിക്കട്ടെ എന്നും വൈദികർ ആശംസകൾ നേർന്നു.
കുവൈറ്റിലെ വിവിധ ഏരിയകളിൽ നിന്നുമുള്ള അംഗങ്ങൾ അവതരിപ്പിച്ച കൾച്ചറൽ പ്രോഗ്രാം കുടുംബസംഗമത്തിന് മാറ്റുകൂട്ടി. കുവൈറ്റിലെ രൂപതാംഗങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഡയറക്ടറി യോഗത്തിൽ പ്രകാശനം ചെയ്തു.
പിഡിഎംഎ അംഗങ്ങളായ ഡൊമിനിക് മാത്യു ഏരേത്ത്, സിവി പോൾ പാറയ്ക്കൽ എന്നിവരെ, കുവൈറ്റിലെ ഇന്ത്യൻ പൊതുസമൂഹത്തിന്റെ സാമൂഹ്യ സാംസകാരിക പ്രവർത്തനങ്ങൾക്ക് നൽകികൊണ്ടിരിക്കുന്ന സമഗ്ര പിന്തുണകൾ പരിഗണിച്ച് പേൾ ഓഫ് പിഡിഎംഎ അവാർഡ് നൽകി ആദരിച്ചു.
കുവൈറ്റ് പ്രവാസ ജീവിതം അവസാനിപ്പിച്ച് പോകുന്ന കെ.ജെ. ജോണിന് യോഗത്തിൽ യാത്രയയപ്പ് നൽകി. വിവാഹ ജീവിതത്തിൽ മുപ്പത് വർഷം പൂർത്തിയാക്കിയ ദമ്പതികൾ, ഉപരി പഠനത്തിന് പോകുന്ന കുട്ടികൾ, പ്രസംഗ മത്സര വിജയികൾ, സുറിയാനി സംഗീതം മത്സരവിജയികൾ എന്നിവരെ വേദിയിൽ ആദരിച്ചു.
എസ്എംസിഎ ഭാരവാഹികൾ, വിവിധ ജില്ലാഅസോസിയേഷൻ പ്രതിനിധികൾ, പാലാ സെന്റ് തോമസ്, കുറവിലങ്ങാട് ദേവമാതാ കോളജ് ആലുംമ്നി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
|
കുവൈറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം; മലയാളികളടക്കം 10 പേർക്ക് പരിക്ക്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഫഹാഹീലിലെ ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റിൽ സ്ഫോടനം. ഗ്യാസ് ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ട്.
ഫഹാഹീൽ, അഹമ്മദി സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സംഭവം കൈകാര്യം ചെയ്തതായും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായും അധികൃതർ അറിയിച്ചു.
|
ഖത്തറിലേക്കു കടത്താൻ ശ്രമിച്ച ഫാൽക്കൺ പക്ഷികളെ പിടികൂടി
ദോഹ: നിയമപരമായ ചട്ടങ്ങൾ പാലിക്കാതെ അനധികൃതമായി ഖത്തറിലേക്കു കടത്താൻ ശ്രമിച്ച അഞ്ച് ഫാൽക്കൺ പക്ഷികളെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി.
വന്യജീവികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് പക്ഷികളെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതെന്നു ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടേയും അവയുടെ ഉൽപ്പന്നങ്ങളുടെയും വ്യാപാരം നിയന്ത്രിക്കുന്ന 2006 ലെ നിയമം നമ്പർ (5) പ്രകാരമാണു നടപടി.
|
ഇന്ത്യ കുവൈറ്റ് ബന്ധത്തിന്റെ 250 വർഷങ്ങൾ അടയാളപ്പെടുത്തുന്ന "റിഹല ഇ ദോസ്തി' ആരംഭിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യ കുവൈറ്റ് ബന്ധത്തിന്റെ 250 വർഷങ്ങൾ അടയാളപ്പെടുത്തുന്ന "റിഹല ഇ ദോസ്തി' ആരംഭിച്ചു. ഈ മാസം 19 മുതൽ 24 വരെ കുവൈറ്റ് നാഷണൽ ലൈബ്രറിയിൽ ഇന്ത്യൻ എംബസിയാണ് പ്രഭാഷണ പരമ്പരയും പ്രദർശനവും അടങ്ങുന്ന "റിഹല ഇ ദോസ്തി' സംഘടിപ്പിക്കുന്നത്.
കുവൈറ്റ് ദേശീയ സാംസ്കാരിക, കലാ സാഹിത്യ കൗൺസിൽ (എൻസിസിഎഎൽ), കുവൈറ്റ് ഹെറിറ്റേജ് സൊസൈറ്റി, നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ, ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
19ന് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും എൻസിസിഎഎൽ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽജാസറും പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അംബാസഡർ, എൻസിസിഎഎൽ ഡയറക്ടർ ജനറൽ, കുവൈറ്റ് ഹെറിറ്റേജ് സൊസൈറ്റി പ്രസിഡന്റ് ഫഹദ് ഗാസി അൽഅബ്ദുൽജലീൽ എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
ഇന്ത്യയുമായി കാലങ്ങളായി ബന്ധമുള്ള പ്രമുഖ വ്യാപാര കുടുംബങ്ങളുടെ പ്രതിനിധികളായ ഇബ്രാഹിം അബ്ദുല്ലത്തീഫ് അൽഇബ്രാഹിം, സുലൈമാൻ അബ്ദുൾ മൊഹ്സെൻ അൽ ഖമീസ്, അബ്ദുല്ലത്തീഫ് അബ്ദുൾറസാഖ് എന്നിവരടങ്ങുന്ന പാനൽ ചർച്ചയും നടന്നു.
19ാം നൂറ്റാണ്ടിലും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്ത്യയുമായുള്ള തങ്ങളുടെ കുടുംബങ്ങളുടെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് അവർ ഉൾക്കാഴ്ചകൾ നൽകി.
അപൂർവമായ കൈയെഴുത്തുപ്രതികൾ, ചരിത്ര രേഖകൾ, പുസ്തകങ്ങൾ, വ്യക്തിപരമായ കത്തുകൾ, നാണയങ്ങൾ, 1961 വരെ കുവൈറ്റിൽ നിയമസാധുതയുള്ള ഇന്ത്യൻ രൂപ, പ്രധാനപ്പെട്ട ഉഭയകക്ഷി വിവിഐപി സന്ദർശനങ്ങളുടെ ഫോട്ടോഗ്രാഫുകളും വീഡിയോകളും എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുന്നു.
ഇന്ത്യയുടെയും കുവൈറ്റിന്റെയും സമ്പന്നമായ ചരിത്രം പ്രദർശിപ്പിക്കുന്ന ചില കൈയെഴുത്തു പ്രതികളും ഇരുരാജ്യങ്ങളിലെയും നേതാക്കളുടെ സന്ദർശനങ്ങളുടെ ഫോട്ടോകളും ഉൾക്കൊള്ളുന്ന ലഘുലേഖ സംയുക്തമായി പുറത്തിറക്കി.
|
അബുദാബി മലയാളി സമാജം യൂത്ത് ഫെസ്റ്റിവൽ: അഞ്ജലി ബേത്തൂർ കലാതിലകം
അബുദാബി: മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ ഓപ്പൺ യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു. കലോൽസവത്തിലെ കലാപ്രതിഭയായി അഞ്ജലി ബേത്തൂർ തെരഞ്ഞെടുക്കപ്പെട്ടു. മോഹിനിയാട്ടം, ലളിത ഗാനം, സിനിമ ഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും നാടൻപാട്ടിൽ രണ്ടാം സ്ഥാനവും നേടിയാണ് അഞ്ജലി കലാപ്രതിഭ പട്ടം നേടിയത്.
അത്യന്തം വാശിയേറിയ മത്സരങ്ങളിലെ വിവിധ വിഭാഗം മത്സരങ്ങളിലെ ഗ്രൂപ്പ് ജേതാക്കളായി മയൂഖ മനോജ് (ആറ് മുതൽ ഒന്‍പത് വയസ്), പ്രാർഥന നായർ (ഒന്‍പത് മുതൽ 12 വയസ്, ധനിഷ്ക വിജേഷ് (12 മുതൽ 15 വയസ്), അഞ്ജലി ബേത്തൂർ (15 മുതൽ 18 വയസ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള ട്രോഫി അബുദാബി ഇന്ത്യൻ സ്കൂൾ മൂറൂർ അർഹരായി.
മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻ കുട്ടി, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, സമാജം കോർഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ,
മില്ലേനിയം ഹോസ്പ്പിറ്റൽ പ്രതിനിധികളായ ഡോ. ഡാസ്സിൻ ജോസഫ്, ഡോ. അർഷ.ആർ. നായർ, ടീന രാധാകൃഷ്ണൻ, സമാജം വൈസ് പ്രസിഡന്റ് ടി.എം. നിസാർ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, ട്രഷറർ യാസിർ അറാഫത്ത്, ആർട്സ് സെക്രട്ടറി ജാസിർ, അസിസ്റ്റന്റ് ആർട്സ് സെക്രട്ടറി സാജൻ ശ്രീനിവാസൻ, വനിത വിഭാഗം കൺവീനർ ലാലി സാംസൺ, വിധി കർത്താക്കളായ ഷൈജ ബിനീഷ്, വീണ പ്രകാശ് എന്നിവർ സംസാരിച്ചു.
അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ എന്നിവിടങ്ങളിലെ രാഗം, താളം, പല്ലവി എന്നീ വേദികളിലായി നടന്ന മൽസരത്തിൽ മുന്നോറോളം കുട്ടികൾ വിവിധ മത്സര ഇനങ്ങളിലായി പങ്കെടുത്തു.
നാട്ടിൽ നിന്ന് വന്ന പ്രശസ്ത നർത്തകിമാരും വിധികർത്താക്കളുമായ ഷൈജ മനീഷ്, വീണ പ്രകാശ്, പ്രശസ്ത സംഗീത സംവിധായകൻ മെജോ ജോസഫ്, മാപ്പിളപ്പാട്ട് ഗായിക മുക്കം സാജിത അടക്കമുള്ള കലാരംഗത്തെ പ്രശസ്തരാണ് വിധികർത്താക്കളായി എത്തിയത്.
സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷാജഹാൻ ഹൈദരലി, ഗോപകുമാർ അബ്ദുൾ ഗഫൂർ, അഹദ് വെട്ടൂർ, ഷൈജു പിള്ള, അനിൽകുമാർ,സുധീഷ് കൊപ്പം, ബിജു, നടേശൻ ശശി, വനിത വേദി ഭാരവാഹികളായ ശ്രീജ പ്രമോദ്, നമിത സുനിൽ, ഷീന ഫാത്തിമ, ചിലു സൂസൺ മാത്യു, വളണ്ടിയർ ക്യാപ്റ്റൻ അഭിലാഷ്, വൈസ് ക്യാപ്റ്റൻമാരായ രാജേഷ് കുമാർ, ഷാനു, ബിബിൻ തുടങ്ങിയവും വിവിധ സംഘടന പ്രതിനിധികളും നേതൃത്വം നൽകി.
|
കിഷോർ കുമാറിന് യാത്രയയപ്പു നൽകി
മനാമ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ സ്ഥാപക സെക്രട്ടറി കിഷോർ കുമാറിന് കെപിഎ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു.
ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, സാമൂഹ്യ പ്രവർത്തകനായ സെയ്ദ് ഹനീഫ, കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി രജീഷ് പട്ടാഴി, കെപിഎ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, കെപിഎ സ്ഥാപക ട്രഷറർ രാജ് ഉണ്ണി കൃഷ്ണൻ, കെപിഎ മുൻ അസിസ്റ്റന്റ് ട്രഷറർ ബിനു കുണ്ടറ എന്നിവർ ആശംസകൾ അറിയിച്ചു .
കെപിഎ ട്രഷറർ മനോജ് ജമാലിന്റെ ചടങ്ങിന് നന്ദി അറിയിച്ചു. കലവറ റസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ കെ പി എ സെൻട്രൽ കമ്മിറ്റി, ജില്ലാ കമ്മിറ്റി, പ്രവാസി ശ്രീ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
|
ലോകത്തിലെ ആദ്യ "എഐ ക്ലിനിക്' സൗദിയിൽ തുറന്നു
റിയാദ്: ആർട്ടിഫിഷൽ ഇന്റലിജൻസ്(എഐ) ഉപയോഗിച്ച് രോഗനിർണയം നടത്തുന്ന ലോകത്തിലെ ആദ്യത്തെ ക്ലിനിക് സൗദി അറേബ്യയിൽ തുറന്നു. ചൈന ആസ്ഥാനമായുള്ള മെഡിക്കൽ ടെക്നോളജി കമ്പനിയായ സിൻയിയുമായി സഹകരിച്ച് അൽമൂസ ഹെൽത്ത് ഗ്രൂപ്പ് ആണ് എഐ ക്ലിനിക് ആരംഭിച്ചത്.
"ഡോ. ഹുവ' എന്നാണ് ക്ലിനിക്കിലെ എഐ ഡോക്ടറുടെ പേര്. രോഗികൾക്ക് ടാബ്ലെറ്റ് കമ്പ്യൂട്ടർ ഉപയോഗിച്ച് ഡോ. ഹുവയോട് രോഗവിവരങ്ങൾ പറയാം. കൺസൾട്ടേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഡോ. ഹുവ ചികിത്സ നിർദേശിക്കുന്നു.
രോഗനിർണയം മുതൽ മരുന്നു കുറിക്കുന്നതുവരെ എഐ ഡോക്ടർ സ്വതന്ത്രമായി ചെയ്യും. എന്നാൽ, സുരക്ഷ കണക്കിലെടുത്ത് രോഗനിർണയവും ചികിത്സാഫലങ്ങളും അവലോകനം ചെയ്യാൻ മനുഷ്യ ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തിയാണു ക്ലിനിക് നിലവിൽ പ്രവർത്തിക്കുക.
|
ഭരതാഞ്ജലി ഒരുക്കുന്ന പ്രയുക്തി ശനിയാഴ്ച ഐഎസ്സിയിൽ
അബുദാബി: ഭരതാഞ്ജലി ക്ലാസിക്കൽ ഡാൻസ് ട്രെയിനിംഗ് സെന്റർ ഒരുക്കുന്ന നൃത്താവിഷ്ക്കാരം പ്രയുക്തി 2025 ശനിയാഴ്ച ഇന്ത്യ സോഷ്യൽ സെന്റർ ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നൃത്താധ്യാപികയായ പ്രിയ മനോജിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച നൂറോളം കുട്ടികൾ ചേർന്നാണ് അഞ്ച് മണിക്കൂർ നീണ്ടു നിൽക്കുന്ന നൃത്താവിഷ്ക്കാരം അരങ്ങിൽ എത്തിക്കുന്നത്.
നവരസങ്ങളുടെ ഭാവസംഗമത്തിന്റെ മനോഹാരിത പകരുന്ന "രസോവൈഭവ'മാണ് പരിപാടിയിലെ മുഖ്യ ആകർഷണമെന്നു പ്രിയ മനോജ് പറഞ്ഞു. സമൂഹ നൃത്തം, ദ്വയ നൃത്തം, തിമാറ്റിക്ക് കൊറിയോഗ്രാഫി തുടങ്ങിയവയും പരിപാടിയുടെ ഭാഗമാണ്.
ഭരതാഞ്ജലിയുടെ മുസഫയിലെ കേന്ദ്രത്തിൽ പഠനം നടത്തുന്ന വിദ്യാർഥികളാണ് ശനിയാഴ്ച നടക്കുന്ന പരിപാടികൾ പങ്കെടുക്കുക. അബുദാബിയിലെ കേന്ദ്രത്തിൽ പഠനം നടത്തുന്ന വിദ്യാർഥികൾ ജൂൺ 28ന് ഐഎസ്സി ഓഡിറ്റോറിയത്തിൽ ഇതേ പരിപാടികൾ അവതരിപ്പിക്കും.
കലാക്ഷേത്രയിലെ പൂർവ്വവിദ്യാർഥികളും ഭരതാഞ്ജലിയിലെ അധ്യാപകരുമായ ശ്വേതാ ശരൺ, ആര്യ സുനിൽ, കാർത്തിക നാരായൺ, വിദ്യ സുകുമാരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
ഭീകരതയ്ക്കെതിരായ സന്ദേശവുമായി ഇന്ത്യൻ സംഘം ഇന്ന് യുഎഇയിൽ
ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ദേശീയ സമവായവും ‘ഓപ്പറേഷൻ സിന്ദൂറും’ അതിലേക്കു നയിച്ച പഹൽഗാം ഭീകരാക്രമണവും ലോകത്തെ ബോധ്യപ്പെടുത്താനുള്ള ഇന്ത്യയുടെ ഏഴു സർവകക്ഷി ഔദ്യോഗിക പ്രതിനിധിസംഘങ്ങളിൽ ആദ്യത്തേത് ഇന്ന് യുഎഇയിൽ എത്തും.
തന്ത്രപ്രധാനമായ 32 രാജ്യങ്ങളിലേക്കാണ് ഇന്ത്യ 59 പേരുടെ ഏഴു സംഘങ്ങളെ അയയ്ക്കുന്നത്. എട്ട് മുൻ അംബാസഡർമാരും ഇക്കൂട്ടത്തിലുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച യാത്രതിരിക്കും.
ഏഴു സംഘങ്ങളെ ഇന്ത്യ വിദേശങ്ങളിലേക്ക് അയയ്ക്കുന്നതിനു ബദലായി പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും വിദേശത്തേക്ക് അയയ്ക്കുന്നുണ്ട്.
പ്രതിനിധിസംഘത്തിന് വിദേശരാജ്യങ്ങളിൽ അവതരിപ്പിക്കേണ്ട സന്ദേശം സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരണം നൽകി. ഇന്നും നാളെയും ഇത്തരം ബ്രീഫിംഗുകൾ തുടരും. വിദേശരാഷ്ട്രങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ചില ഭരണാധികാരികൾ, നയരൂപീകരണ നയതന്ത്ര വിദഗ്ധർ തുടങ്ങിയവരെയാണ് ഇന്ത്യയുടെ വാദമുഖങ്ങൾ അറിയിക്കുക.
പാക്കിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഇന്ത്യക്കും ലോകത്തിനാകെയും ഭീഷണിയാണെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഒന്നിക്കണമെന്നും ഇന്ത്യ അഭ്യർഥിക്കും.
ആണവഭീഷണി ഒഴിവാക്കാനും സാധാരണക്കാരായ ജനങ്ങളെ ഒഴിവാക്കിയും ഭീകരകേന്ദ്രങ്ങൾ മാത്രം തെരഞ്ഞെടുത്താണ് പഹൽഗാമിലെ നീചമായ കൂട്ടക്കുരുതിക്ക് ഇന്ത്യ മറുപടി നൽകിയതെന്ന് പ്രതിനിധികൾ വിദേശരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തും.
ശിവസേന എംപി ശ്രീകാന്ത് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഇന്നു പുറപ്പെടുന്ന പ്രതിനിധിസംഘത്തിൽ മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും അംഗമാണ്. ഇവർ യുഎഇയ്ക്കു പുറമെ കോംഗോ, സിയറ ലിയോണ്‍, ലൈബീരിയ എന്നീ രാജ്യങ്ങളും സന്ദർശിക്കും.
ഡിഎംകെ നേതാവ് കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം റഷ്യ, സ്പെയിൻ, സ്ലോവേനിയ, ഗ്രീസ്, ലാത്വിയ എന്നിവിടങ്ങളിലേക്കു നാളെ യാത്രതിരിക്കും. ജെഡിയു നേതാവ് സഞ്ജയ് കുമാർ ഝായുടെ നേതൃത്വത്തിലുള്ള സംഘവും നാളെയാണ് ജപ്പാൻ, ദക്ഷിണകൊറിയ, സിംഗപ്പുർ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലേക്കു പോകുന്നത്.
സിപിഎമ്മിന്റെ രാജ്യസഭാ നേതാവ് ജോണ്‍ ബ്രിട്ടാസും സംഘത്തിലുണ്ട്. ഇക്കൂട്ടത്തിൽ കേന്ദ്രസർക്കാർ നിർദേശിച്ച തൃണമൂൽ കോണ്‍ഗ്രസിലെ യൂസഫ് പഠാനു പകരം അഭിഷേക് ബാനർജിയെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ നിയോഗിച്ചു.
പാർലമെന്റിന്റെ വിദേശകാര്യ സമിതി ചെയർമാനും മുൻ വിദേശകാര്യ സഹമന്ത്രിയും ഐക്യരാഷ്ട്രസഭയിൽ ദീർഘകാലം പ്രവർത്തിച്ച പരിചയവുമുള്ള ഡോ. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്ക, ബ്രസീൽ, കൊളംബിയ, ഗയാന, പനാമ എന്നിവിടങ്ങളിൽ ഞായറാഴ്ച മുതൽ സന്ദർശനം നടത്തും.
ആദ്യം ജോജ്ടൗണ് (ഗയാന), പനാമ, കൊളംബിയ, ബ്രസീൽ എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയശേഷം അവസാനമാകും തരൂരും സംഘവും അമേരിക്കയിലെത്തുക. അമേരിക്കയിൽ മെമ്മോറിയൽ ഡേ വാരാന്ത്യമുള്ളതിനാലും ജൂണ്‍ രണ്ടുവരെ യുഎസ് കോണ്‍ഗ്രസിന് സമ്മേളനം ഇല്ലാത്തതിനാലുമാണ് തങ്ങളുടെ പ്രതിനിധിസംഘം അല്പം വൈകി പോകുന്നതെന്ന് തരൂർ പറഞ്ഞു.
ഫ്രാൻസ്, ജർമനി, ഇറ്റലി, യുകെ, ഡെൻമാർക്ക്, ബെൽജിയം എന്നിവിടങ്ങളിലേക്ക് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘവും ഞായറാഴ്ചയാണു യാത്രതിരിക്കുക. ബിജെപി എംപി ബൈജയന്ത് പാണ്ഡ നയിക്കുന്ന സംഘം ബഹറിൻ, കുവൈറ്റ്, സൗദി അറേബ്യ, അൾജീരിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും.
എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും സംഘത്തിലെ അംഗമാണ്. എൻസിപി നേതാവ് സുപ്രിയ സുലെ നയിക്കുന്ന പ്രതിനിധിസംഘം ശനിയാഴ്ചയാണ് ഖത്തർ, ദക്ഷിണാഫ്രിക്ക, എത്യോപ്യ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് പുറപ്പെടുക. മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശർമ, മനീഷ് തിവാരി തുടങ്ങിയവർ ഈ സംഘത്തിലുണ്ട്.
ഭീകരതയോട് വിട്ടുവീഴ്ചയോ സഹിഷ്ണുതയോ ഉണ്ടാകില്ലെന്ന ഇന്ത്യയുടെ കൂട്ടായ സന്ദേശം ലോകത്തിനു മുന്നിലെത്തിക്കുകയാണ് ദൗത്യമെന്ന് ശശി തരൂർ പറഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിക്കാൻ അഭിമാനമുണ്ടെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പറഞ്ഞു.
|
"ലഹരിക്ക് റെഡ് കാർഡ്' ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
റിയാദ്: "ലഹരിക്ക് റെഡ് കാർഡ്' ഫുട്ബോൾ ടൂർണമെന്റിന് ഉജ്വല സമാപനം. പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലഹരിമുക്ത തലമുറ ലക്ഷ്യമാക്കി ടൂർണമെന്റ് സംഘടിപ്പിച്ചത്.
സഘടനയുടെ മുതിർന്ന അംഗമായ ഹംസ, വൈസ് ചെയർമാൻ അബുബക്കർ എന്നിവർ കിക്ക് ഓഫ് ചെയ്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ടീമുകൾ പങ്കെടുത്തു.
യുവതയെ ലഹരിമുക്ത ജീവിതത്തിലേക്ക് ആകർഷിക്കുവാൻ റിയാദിലെ മുഖ്യധാരാ സംഘടനകളുടെയും മാധ്യമങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണമുണ്ടായി.
ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഒഐസിസി മഞ്ചേരി എഫ്സി കിരീടം സ്വന്തമാക്കി. പുക്ക എഫ്സി രണ്ടാം സ്ഥാനവും ഗാലപ്പ് ഷിപ്പിംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരത്തോടൊപ്പം നടന്ന സാംസ്കാരിക യോഗം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൺ ഷഹനാസ് അബ്ദുൾ ജലീൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഷഫീർ പത്തിരിപ്പാല അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ചെയർമാൻ കബീർ പട്ടാമ്പി, ടൂർണമെന്റ് കമ്മിറ്റി കൺവീനർ അഷ്റഫ് അപ്പക്കാട്ടിൽ, ഷഫീഖ് പാറയിൽ, ശിഹാബ് കോട്ടുകാട്, സുരേന്ദ്രൻ (എൻആർകെ), രഘുനാഥ് പറശനിക്കടവ് ( ഒഐസിസി), അലി ആലുവ (റിയാദ് ടാക്കീസ്), സുബാഷ് (എടപ്പ), സലാം പെരുമ്പാവൂർ (ഡബ്ല്യുഎംഎഫ്), വിവിധ രാഷ്ട്രീയ, സാമൂഹിക, കായിക രംഗത്തെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
അസോസിയേഷൻ സെക്രട്ടറി അബൂബക്കർ നഫാസ് സ്വാഗതവും ട്രെഷറർ സുരേഷ് ആലത്തൂർ നന്ദിയും പറഞ്ഞു. ലഹരി ഉപയോഗം ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും ഭാവിയെ നശിപ്പിക്കുന്നതാണ്. കായിക പരിപാടികൾ യുവതയെ നല്ല പാതയിലേക്ക് നയിക്കാൻ ശക്തമായ മാർഗമാണെന്ന് ഈ പരിപാടിയിലൂടെ വീണ്ടും തെളിഞ്ഞു എന്ന് സമാപന സമ്മേളാനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടത്.
പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹി കളായ അൻവർ സാദത്ത് വാക്കയിൽ, ബാബു പട്ടാമ്പി, ജംഷാദ് വാക്കയിൽ, അനസ്, ഇസഹാഖ്, സതീഷ്, മുസ്തഫ സുബീർ, മനു, മഹേഷ്, ആഷിക്, ആഷിഫ്, മുജീബ്, ഫൈസൽ പാലക്കാട്, ഫൈസൽ ബഹസൻ, ശ്യാം സുന്ദർ, ഷാജീവ് ശ്രീകൃഷ്ണപുരം, അജ്മൽ, വാസുദേവൻ, റൗഫ് പട്ടാമ്പി, ഷഹീർ, അൻസാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഷിബു എൽദോ അവതാരകനായിരുന്നു. അൻസാർ, അർഷിൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
|
"ഈസക്ക എന്ന വിസ്മയം' ദോഹയില്‍ പ്രകാശനം ചെയ്തു
ദോഹ: ജീവിതം മുഴുവന്‍ മനുഷ്യ സേവനത്തിനായി ഉഴിഞ്ഞുവച്ച് സ്വദേശത്തും വിദേശത്തും ജനഹൃയങ്ങള്‍ കീഴടക്കി ഈ ലോകത്തോട് വിട പറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയെക്കുറിച്ച് ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഓര്മ പുസ്തകം ഈസക്ക എന്ന വിസ്മയത്തിന്റെ ഖത്തറിലെ പ്രകാശനം റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു.
ഖത്തറിലെ സാമൂഹ്യ സാംസ്കാരിക നായകന്മാര് ഒരുമിച്ച് ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. മനുഷ്യ സ്നേഹത്തിന്റെയും സേവനത്തിന്റെയും ഉജ്വല മാതൃകയായിരുന്നു ഈസക്കയെന്നും ആ ജീവിതത്തിന്റെ ഓരോ ഏടുകളും പാഠപുസ്തകമാണെന്നും പ്രകാശന ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വ്യാപാര മേഖലകളില്‍ സജീവമായിരുന്നതോടൊപ്പം കേരളത്തിന്റെ മുക്കുമൂലകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഈസക്കയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് പ്രസംഗകര്‍ അനുസ്മരിച്ചു.
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാന്, ഐസിബിഎഫ് ആക്ടിംഗ് പ്രസിഡണ്ട് റഷീദ് അഹ്മദ്, കെഎംസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്എഎം ബഷീര്‍, ഫ്രണ്ടസ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശേരി, ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി,
ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന് കല്ലന്, ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡന്റ് ഡോ.കെ.സി. സാബു, ഗ്രാമഫോണ്‍ ഖത്തര്‍ സംവിധായകന് ഡോ. റഷീദ് പട്ടത്ത്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ.ജോണ്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസ്, ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ്,
മൊമന്റം മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സൈഫുദ്ധീന്‍, പ്രവാസി മലയാളി ഓര്ഗനൈസേഷന് പ്രസിഡണ്ട് സിദ്ധീഖ് ചെറുവല്ലൂര്‍, ഇശല്‍മാല മാപ്പിളകലാ സാഹിത്യ വേദി ഖത്തര്‍ ചാപ്റ്റര്‍ ജനറല്‍ സിക്രട്ടറി സുബൈര്‍ വെളളിയോട്, ഈസക്കയുടെ മക്കളായ നാദിര്‍ മുഹമ്മദ് ഈസ, നമീര്‍ മുഹമ്മദ് ഈസ, മരുമകന് ആസാദ് അബ്ദുറഹിമാന് എന്നിവര്‍ സംബന്ധിച്ചു.
റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുസ്കത്തിന്റെ എഡിറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതം പറഞ്ഞു. ആര്‍ജെ ഷിഫിനായിരുന്നു പരിപാടിയുടെ അവതാരകന്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, ജെ.കെ.മേനോന്, എം.ജയചന്ദ്രന്, ആലങ്കോട് ലീല കൃഷ്ണന്, വി.ടി. മുരളി, ഒ.എം. കരുവാരക്കുണ്ട്, കാനേഷ് പൂനൂര്, ഡോ. ഹുസൈന് മടവൂര്‍, എസ്.എ.എം. ബഷീര്‍, ഡോ. റഷീദ് പട്ടത്ത്, അന്‍വര്‍ ഹുസൈന്, ഹബീബുറഹ് മാന്‍ കിഴിശേരി, എ. യതീന്ദ്രന് തുടങ്ങി എണ്‍പതോളം ലേഖകരുടെ ഓര്‍മക്കുറിപ്പുകളും ഫോട്ടോകളുമാണ് പുസ്തകത്തിലുള്ളത്.
പുസ്തകത്തിന്റെ കോപ്പികള്‍ക്ക് ദോഹയില്‍ 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.
|
കാർണിവൽ സംഘടിപ്പിച്ച് തൃശൂർ അസോയിയേഷൻ ഓഫ് കുവൈറ്റ്
കുവൈറ്റ് സിറ്റി: അംഗങ്ങൾക്കായി കാർണിവൽ സംഘടിപ്പിച്ച് തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്. കാർണിവലിനോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിന് അസോസിയേഷൻ പ്രസിഡന്റ് സ്റ്റീഫൻ ദേവസി അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനറും അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ഷൈനി ഫ്രാങ്ക് സ്വാഗതം ആശംസിച്ചു. സോഷ്യൽ വെൽഫയർ കൺവീനർ റാഫി എരിഞ്ഞേരി മൺമറഞ്ഞു പോയവരുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
ആക്ടിംഗ് സെക്രട്ടറി രാജൻ ചാക്കോ തോട്ടുങ്ങൽ, വനിതാവേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, ആനുവൽ സ്പോൺസർമാരായ അൽമുല്ല എക്സ്ചേഞ്ച് പ്രതിനിധി മാത്യു ജോസഫ്, ജോയ് ആലുക്കാസ് പ്രതിനിധി സൈമൺ പള്ളിക്കുന്നത്ത്, കോസ്പോൺസറായ അൽഈസ മെഡിക്കൽസ് പ്രതിനിധി അനീഷ് നായർ, മീഡിയ കൺവീനർ ദിലീപ്, വനിതാവേദി സെക്രട്ടറി നിഖില, വനിതാ വേദി ജോയിന്റ് സെക്രട്ടറി സജിനി വിനോദ്, കളിക്കളം കൺവീനർ സെറ ബിവിൻ എന്നിവർ സംസാരിച്ചു.
മമ്മി & മി, സ്മാർട്ട് & സ്മൈൽ ഫാൻസി ഡ്രസ്, ഫാഷൻ ഷോ, സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ്, എഴുപത്എൺപത് കാലഘട്ടങ്ങളിലെ പാട്ടുകൾ ചേർത്തിണക്കിക്കൊണ്ടുള്ള റിട്രോ ഡാൻസ്, നാടൻപാട്ട് കൂടാതെ വീരനാട്യ കൈകൊട്ടിക്കളി തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ മത്സരയിനങ്ങളിലായി 357 മത്സരാർഥികൾ പങ്കെടുത്തു.
വിവിധ തരം ഭക്ഷണ ശാലകൾ, ആഭരണങ്ങൾ, പുസ്തകങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ശീതള പാനീയങ്ങൾ, തട്ടുകടകൾ തുടങ്ങി വിവിധ തരം സ്റ്റാളുകൾ കാർണിവൽ വേദിയിൽ ഒരുക്കിയിരുന്നു.
ആയിരത്തിലധികം ആളുകൾ പങ്കെടുത്ത കാർണിവൽ പരിപാടിക്ക് ജോയിന്റ് ട്രഷറർ സാബു കൊമ്പൻ നന്ദി പ്രകാശിപ്പിച്ചു.
|
അബുദാബിയിൽ തിരുവനന്തപുരം സ്വദേശി മരിച്ചനിലയിൽ
അബുദാബി: തിരുവനന്തപുരം സ്വദേശിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കല്ലമ്പലം കുടവൂർ മടന്തപ്പച്ച ആലുംമൂട്ടിൽ വീട്ടിൽ പരേതനായ അബ്ദുൽ സത്താറിന്റെ മകൻ സുനീർ(43) ആണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യം ഉണ്ടായെങ്കിലും ആശുപത്രിയിൽ പോയിരുന്നില്ല. മുൻപ് സുഖമില്ലാതെ ശസ്ത്രക്രിയ നടത്തിയിരുന്നു.
ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
മാതാവ്: നസീമ. ഭാര്യ: അനീസ. മക്കൾ: റംസാന ഫാത്തിമ, റിസ്വാന.
|
മഴ: കണ്ണൂർ മസ്കറ്റ് വിമാനം വഴിതിരിച്ചുവിട്ടു
മട്ടന്നൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം ബംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. തിങ്കളാഴ്ച വൈകുന്നേരം 5.10ന് മസ്കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വഴിതിരിച്ചുവിട്ടത്.
കനത്ത മഴയെത്തുടർന്ന് റൺവേയിൽ ലാൻഡിംഗ് സാധ്യമാകാതെ വന്നതോടെയാണ് തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായതോടെ രാത്രി 10 ഓടെയാണ് തിരികെ കണ്ണൂരിലെത്തിയത്.
വൈകുന്നേരം 5.40ന് പുറപ്പെടേണ്ട കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴ മൂലം പുറപ്പെടാൻ വൈകി. 6.28നാണ് വിമാനം പുറപ്പെട്ടത്.
|
ഒരേ മാർക്ക്, അതേ വിജയമധുരം; ചേച്ചിക്ക് പിന്നാലെ സ്കൂൾ ടോപ്പറായി അനിയത്തിയും
ദുബായി: മിന്നുന്ന ജയം സ്വന്തമാക്കി ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ സിബിഎസ്സി ഗ്രേഡ് 12 വിദ്യാർഥി മെലിസ മാത്യു. 98.7 ശതമാനത്തോടെ 500ൽ 489 മാർക്ക് നേടിയാണ് മെലിസ സ്കൂൾ ടോപ്പറായത്.
മെലിസയുടെ സഹോദരി മെൽവിയ മാത്യുവും 2023ൽ ഷാർജ ഔവർ ഓൺ സ്കൂളിലെ ടോപ്പറായിരുന്നു. 500ൽ 489 മാർക്ക് തന്നെയാണ് മെൽവിയയ്ക്കും അന്ന് ലഭിച്ചിരുന്നത്.
ഇഷ്ടവിഷയങ്ങളിലും പഠന രീതികളിലുമെല്ലാം സമാനതകൾ പ്രകടിപ്പിച്ചിരുന്ന സഹോദരിമാർ ഒരേ മാർക്കോടെ സ്കൂൾ ടോപ്പർമാരായ വാർത്ത ബന്ധുക്കൾക്കും സ്കൂൾ അധികൃതർക്കും കൗതുകമായി.
മൂന്നിലവിൽ നിന്നുള്ള പ്രവാസി ദമ്പതിമാരായ വാകക്കാട് കുന്നയ്ക്കാട്ട് മാത്യുവിന്റെയും മഞ്ജുവിന്റെയും മക്കളാണ് ഇരുവരും. മെലിസയുടെ വിജയത്തിൽ ഏറെ സന്തോഷത്തിലാണ് സഹോദരൻ മെലാനിയോയും.
|
ബംഗ്ലാദേശ് സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു
ഷാര്‍ജ: ബംഗ്ലാദേശ് സ്വദേശി മീര്‍ ഹോസന്‍(31) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഷാര്‍ജയില്‍ അന്തരിച്ചു. സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കേ ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടൻതന്നെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. അവധിക്കു നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു ഹോസന്‍. ഭാര്യ പിങ്കി അക്തര്‍.
യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള നിയമനടപടികള്‍ പുരോഗമിക്കുന്നുണ്ട്.
|
ഐപിഎക്യു ഫുട്ബോൾ പ്രിമിയർ ലീഗ്: പ്രോബിയോട്ടിക് ബൂസ്റ്റേഴ്സ് ചാമ്പ്യന്മാർ
ദോഹ: ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ സംഘടിപ്പിച്ച സ്പോർട്സ് ഫിയസ്റ്റയുടെ ഭാഗമായി മൈദർ ഫുട്ബോൾ ക്ലബിൽ നടന്ന ഐപിഎക്യു ഫുട്ബോൾ പ്രിമിയർ ലീഗ് ടൂർണമെന്റിൽ പ്രോബിയോട്ടിക് ബൂസ്റ്റേഴ്സ് കിരീടം സ്വന്തമാക്കി.
ആവേശഭരിതമായ ഫൈനൽ പോരാട്ടത്തിൽ അഡ്രെനർജിക് സ്ട്രൈക്കേഴ്സിനെ 42 എന്ന സ്കോറിൽ പരാജയപ്പെടുത്തിയാണ് ബൂസ്റ്റേഴ്സ് വിജയം നേടിയത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ വാശിയേറിയ പോരാട്ടമാണ് അരങ്ങേറിയത്.
മത്സരം അവസാനിച്ചതിന് ശേഷം നടന്ന സമാപന ചടങ്ങിൽ ഐപിഎക്യു അംഗങ്ങളും കായിക പ്രവർത്തകരും സന്നിഹിതരായിരുന്നു. വിജയികൾക്ക് ചാമ്പ്യൻസ് ട്രോഫി അബ്ദുൽ റഹിമാൻ ഏരിയാൽ നൽകി.
റണ്ണേഴ്സ് അപ് ട്രോഫി ഷജീർ സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരനായി സത്താറിനെ തെരഞ്ഞെടുത്തു. റഫറിമാരായ ഷാൻ, മഷൂദ് എന്നിവരാണ് മത്സരങ്ങൾ നന്നായി നിയന്ത്രിച്ചത്.
ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി അമീർ അലി, ഷാനവാസ്, മുനീർ, ഇക്ബാൽ, മുഹമ്മദ് നവാസ്, ഹനീഫ് പേരാൽ, ജാഫർ വാക്ര, ഷനീബ്, അൽത്താഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകം സംഘങ്ങൾ പ്രവർത്തിച്ചു.
|
പാലക്കാട് പ്രവാസി അസോസിയേഷൻ കലോത്സവം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്(പൽപക്) "കലോത്സവം 2025' ഗംഭീരമായി സമാപിച്ചു. വെള്ളിയാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ(കുഞ്ചൻ നമ്പ്യാർ നഗറിൽ) നടന്ന കലോത്സവത്തിന് വിവിധ ഏരിയകളിൽ നിന്നുള്ള 100 കണക്കിന് അംഗങ്ങൾ പരിപാടികൾ അവതരിപ്പിച്ചു.
കുട്ടികളും മുതിർന്നവരുമായി മത്സരയിനത്തിലും മത്സരേതരയിനത്തിലുമായി പങ്കുകൊണ്ട കലോത്സവം രാവിലെ എട്ടിന് ആരംഭിച്ചു. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ രാധാകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു.
പൽപക് പ്രസിഡന്റ് രാജേഷ് പരിയാരത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൽപക് ആർട്സ് സെക്രട്ടറി ശ്രീജിത്ത് നായർ സ്വാഗതം ആശംസിച്ചു. പി.എൻ. കുമാർ, സുരേഷ് മാധവൻ, ശിവദാസ് വഴിയിൽ, പ്രേംരാജ്, മീര വിനോദ്, ശ്രുതി ഹരീഷ് എന്നിവർ സംസാരിച്ചു.
മനോജ് പരിയാനി നന്ദി പ്രകാശനം നടത്തി. മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്, ലളിത ഗാനം, നാടൻ പാട്ട്, ഫാഷൻ ഷോ തുടങ്ങിയ ഇനങ്ങളിലെ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ പൽപക് ഭാരവാഹികൾ വിതരണം ചെയ്തു.
|
"സൗദിയിലെ പ്രവാസി വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സംവിധാനങ്ങൾ ഒരുക്കുക'
ദമാം: സൗദി അറേബ്യയിൽ കുടുംബമായി താമസിക്കുന്ന പ്രവാസി വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സംവിധാനങ്ങൾ ഒരുക്കണമെന്ന് നവയുഗം ദല്ല മേഖല സമ്മേളനം ആവശ്യപ്പെട്ടു.
പ്രവാസികളുടെ കുട്ടികൾക്ക് പ്ലസ് ടു കഴിഞ്ഞാൽ, പിന്നീടുള്ള തുടർപഠനത്തിന് സൗദിയിൽ അവസരമില്ല. പ്ലസ് ടു കഴിഞ്ഞാൽ കുട്ടികളെ നാട്ടിലേക്ക് അയച്ചു പഠിപ്പിക്കുന്നതിന് പാവപ്പെട്ട പ്രവാസികൾക്ക് വളരെ ബുദ്ധിമുട്ടുകൾ ഉണ്ട്.
ഇത് പരിഹരിക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി ദമാം ദല്ല മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വിനീഷ് കുന്നുംകുളം അവതരിപ്പിച്ച സമ്മേളന പ്രമേയം, ഈ പ്രശ്നം പരിഹരിയ്ക്കുന്നതിന് ചില നിർദേശങ്ങൾ മുന്നോട്ടു വച്ചു.
1). ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ വിദൂരപഠനകേന്ദ്രങ്ങൾ സൗദിയിൽ ആരംഭിക്കാൻ, കേന്ദ്രസർക്കാർ സൗദി സർക്കാരുമായി നയതന്ത്രതലത്തിൽ ചർച്ചകൾ നടത്തി അനുമതി നേടിയെടുക്കുക.
2) പ്രവാസി കുട്ടികൾക്ക് നാട്ടിലെത്തി കുറഞ്ഞ ഫീസിൽ ബോർഡിംഗ് സംവിധാനത്തോടെ പഠിക്കാൻ കഴിയുന്ന സ്ഥാപനങ്ങളും സംവിധാനങ്ങളും കേരളത്തിൽ ഉണ്ടാക്കുക.
അതിനു പുറമെ, പഠിക്കാൻ മിടുക്കരായ പാവപ്പെട്ട പ്രവാസി കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് ഏർപ്പെടുത്തുക.
ദമാം കൊദറിയ സഫ്രാൻ റസ്റ്റോറന്റ് ഹാൾ സനു മഠത്തിൽ നഗറിൽ നടന്ന നവയുഗം ദല്ല മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സമ്മേളനം ഉദ്ഘാടനം ചെയ്തു.
നന്ദകുമാർ, നിസാം, റഷീദ് പുനലൂർ, രാജൻ കായംകുളം എന്നിവർ അടങ്ങിയ പ്രിസീഡിയം ആണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. വർഗീസ് ചിറ്റാട്ടുക്കര രക്തസാക്ഷി പ്രമേയവും അബ്ദുൾ റഹ്മാൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
ദല്ല മേഖല സെക്രെട്ടറി നിസാം കൊല്ലം, മേഖലകമ്മിറ്റിയുടെ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ജയേഷ്, വിനീഷ്, ജൂവാദ്, ഷാഫുദ്ധീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ജമാൽ വില്യാപ്പള്ളി, ഉണ്ണി മാധവം, ഗോപകുമാർ, സജീഷ് പട്ടാഴി, ദാസൻ രാഘവൻ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി.
ഹുസെെൻ നിലമേൽ സമ്മേളനത്തിൽ സ്വാഗതം പറഞ്ഞപ്പോൾ, മിനിട്സ് കമ്മിറ്റിയെ ജയേഷ് നയിച്ചു.വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
24 അംഗങ്ങൾ അടങ്ങിയ പുതിയ മേഖല കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
|
നവയുഗം ദല്ല മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി ദല്ല മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ദല്ല മേഖല സമ്മേളനം തെരെഞ്ഞെടുത്ത ഇരുപത്തിനാലംഗ മേഖല കമ്മിറ്റി, നന്ദകുമാറിന്റെ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്ന് പുതിയ മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു.
വിനീഷ് കുന്നംകുളം (രക്ഷാധികാരി), നന്ദകുമാർ (പ്രസിഡന്റ്), നിസാം കൊല്ലം (സെക്രട്ടറി), ഷറഫുദ്ദീൻ (ഖജാൻജി), രാജൻ കായംകുളം, റഷീദ് പുനലൂർ (വൈസ് പ്രസിഡന്റുമാർ), വർഗീസ് ചിറ്റാട്ടുകര, ഹുസെെൻ നിലമേൽ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് പുതിയ മേഖല ഭാരവാഹികൾ.
|
കുവൈറ്റ് മലയാളി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ മലയാളി അസോസിയേഷനായ കുവൈറ്റ് മലയാളിഫോറവും കുവൈറ്റ് മലയാളി വാട്സപ്പ് ഗ്രൂപ്പും സംയുക്തമായി "രക്തദാന ക്യാമ്പ് 2025' സംഘടിപ്പിച്ചു.
അദാൻ ബ്ലഡ് ബാങ്കിൽ വച്ച് വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ചകഴിഞ്ഞു ഒന്ന് വരെ നീണ്ട രക്തദാന ക്യാമ്പ് കുവൈറ്റ് മലയാളി ഫോറം പ്രസിഡന്റ് മുഹമ്മദ് റോഷൻ ഉദ്ഘാടനം ചെയ്തു.
ഫോറം സെക്രട്ടറി ആന്റോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാരോണ്‍ തോമസ് എടാട്ട് സ്വാഗതവും ജോസി വടക്കേടം കൃതജ്ഞതയും അർപ്പിച്ചു.
120ൽ പരം ആളുകൾ പങ്കെടുത്ത രക്തദാന ക്യാമ്പിന് ഹരി കുമാർ, സിജേഷ്, ഹംസ, ഉണ്ണി വിജയന്, ആബിദ്, ബിജു, അൻസൽ, സുധീർ, ഷറഫ്, സിബി, റോബിൻ, സുജീഷ്, ബിജോ, സിജേഷ്, അജിത്, സവാദ്, ഡാർവിൻ, അമീർ
തുടങ്ങിയവർ നേതൃത്വം നൽകി.
|
ഹജ്ജ് തീർഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്തി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ ഖാന്
കൊച്ചി: സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ ഖാന് ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കായി സജ്ജീകരിച്ച സൗകര്യങ്ങള്‍ പരിശോധിക്കുകയും തീര്‍ഥാടകരുടെ പ്രശ്നങ്ങള്‍ അവരുമായി കൂടിക്കാഴ്ച നടത്തി മനസിലാക്കുകയും ചെയ്തു.
ഡോ. സുഹേല്‍ ഖാന് മക്കയില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ സന്ദര്‍ശിച്ച് അവരുടെ ക്ഷേമവും ആശങ്കകളും അന്വേഷിച്ചു. തീര്‍ഥാടകരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും ഹജ്ജ് യാത്ര സുഗമമാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മക്കയില്‍ സ്ഥാപിച്ചിട്ടുള്ള വിവിധ പ്രവര്‍ത്തനക്ഷമമായ ഡെസ്ക്കുകള്‍, ബ്രാഞ്ച് ഓഫീസുകള്‍, ഡിസ്പെന്‍സറികള്‍ എന്നിവ അംബാസഡര്‍ ഖാന് പരിശോധിച്ചു. അദ്ദേഹത്തോടൊപ്പം കോണ്‍സല്‍ (ഹജ്ജ്) മുഹമ്മദ് അബ്ദുള്‍ ജലീലും മറ്റ് കോഓര്‍ഡിനേറ്റര്‍മാരും സന്നിഹിതരായിരുന്നു.
മക്കയിലെ അസീസിയയിലെ ഗതാഗത ക്രമീകരണങ്ങളെക്കുറിച്ച് അംബാസഡര്‍ ഡോ. ഖാനും കോണ്‍സല്‍ (ഹജ്ജ്) ജലീലും സമഗ്രമായ അവലോകനം നടത്തി. അസീസിയ ഗതാഗത സേവനങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യന്‍ ഹജ്ജ് മിഷന് തീര്‍ഥാടകര്‍ക്ക് അവരുടെ വസതികളില്‍ നിന്ന് ഹറാം ഷെരീഫിലേക്ക് 24 മണിക്കൂര്‍ ഗതാഗത സൗകര്യം ഒരുക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.
ഈ വര്‍ഷത്തെ ഇന്ത്യയുടെ ആകെ ഹജ്ജ് ക്വാട്ട 1,75,000 തീര്ഥാടകരാണെന്നത് ശ്രദ്ധേയമാണ്. റിയാദിലെ ഇന്ത്യന്‍ എംബസിക്ക് പുറമേ, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സുസംഘടിതവും സമഗ്രവുമായ ഹജ്ജ് പ്രവര്‍ത്തനം ഉറപ്പാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
|
കെപിഎ സ്പീക്കേഴ്സ് ഫോറത്തിന് തുടക്കം കുറിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ കലാസാഹിത്യവിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ മലയാള പ്രസംഗപരിശീലനത്തിനായി കെപിഎ സ്പീക്കേഴ്സ് ഫോറത്തിന് തുടക്കം കുറിച്ചു.
കെപിഎ ആക്ടിംഗ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു ഉദ്ഘാടനം ചെയ്ത ചടങ്ങ് സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ നിയന്ത്രിച്ചു.
വ്യക്തിത്വ വികാസത്തിനും ദൈനംദിന ജീവിതത്തിൽ സഹൃദയരെയും സദസിനെയും സമർഥമായി അഭിമുഖീകരിക്കാൻ ഉതകുന്ന രീതിയിൽ അംഗങ്ങളെ പ്രാപ്തരാക്കുക എന്നതാണ് മലയാള പ്രസംഗ പരിശീലനകളരി കൊണ്ട് മുഖ്യമായും ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യപരിശീലകരായ ഇ.എ. സലിം, നിസാർ കൊല്ലം എന്നിവർ അറിയിച്ചു.
ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, സെക്രട്ടറിമാരായ രജീഷ് പട്ടാഴി, അനിൽകുമാർ എന്നിവർ ആശംസകളും ട്രെഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു.
|
കൊച്ചിയിൽനിന്നു 1436 തീർഥാടകർ മക്കയിലെത്തി
നെടുമ്പാശേരി: കൊച്ചി എംബാർക്കേഷൻ പോയന്റിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതുവരെ 1436 തീർഥാടകർ മക്കയിലെത്തി. 444 പുരുഷൻമാരും 992 സ്ത്രീകളുമാണ് മക്കയിലെത്തിയ സംഘത്തിലുള്ളത്.
അഞ്ച് വിമാനങ്ങളിലായാണ് ഇവർ പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 11.30നും വൈകുന്നേരം 3.30 നുമായി രണ്ട് വിമാനങ്ങളാണ് നെടുമ്പാശേരിയിൽ നിന്നു യാത്രയായത്. ഇതിൽ ഉച്ചയ്ക്ക് പുറപ്പെട്ട വിമാനത്തിൽ വനിതകൾ മാത്രമാണ് ഉണ്ടായിരുന്നത്.
വനിതകൾക്കു മാത്രമായി 21 ന് ഒരു വിമാനം കൂടി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ലക്ഷദ്വീപിൽ നിന്നുള്ള തീർഥാടക സംഘം ഇന്ന് ഹജ്ജ് ക്യാന്പിലെത്തും. ചൊവ്വാഴ്ച രാത്രി 8.20ന് പുറപ്പെടുന്ന എസ്വി 3067 നമ്പർ വിമാനത്തിലാണ് ഇവർ യാത്രയാവുക.
58 പുരുഷന്മാരും 54 സ്ത്രീകളും അടക്കം 112 പേരാണ് ലക്ഷദ്വീപിൽ നിന്നുള്ളത്.
|
ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളി ദമ്പതികൾ മരിച്ചു
മസ്കറ്റ്: ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു. ബൗഷറിലെ റസ്റ്ററന്റിലാണ് ഇന്ന് പുലർച്ചെ അപകടം നടന്നത്. കണ്ണൂർ തലശേരി സ്വദേശികളായ വി. പങ്കജാക്ഷൻ, ഭാര്യ കെ. സജിത എന്നിവരാണ് മരിച്ചത്.
വർഷങ്ങളായി ഒമാനിലെ വിവിധ കമ്പനികളിലായി അക്കൗണ്ടിംഗ് ജോലി ചെയ്തുവരികയായിരുന്നു ദമ്പതികൾ. പാചകവാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന റസ്റ്ററന്റിന് മുകളിലായിരുന്നു പങ്കജാക്ഷനും ഭാര്യയും താമസിച്ചിരുന്നത്. സ്ഫോടനത്തെ തുടർന്ന് കെട്ടിടം ഭാഗീകമായി തകർന്നുവീഴുകയായിരുന്നു.
ഉടൻ തന്നെ മസ്കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
|
സമുദ്രതീരം കൂട്ടുകുടുംബത്തിന് കേളി കലാസാംസ്കാരിക വേദിയുടെ സഹായഹസ്തം
റിയാദ്: കൊല്ലം കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന സമുദ്രതീരം വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്ക് റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ സഹായഹസ്തം.
കേളി ഹൃദയപൂർവ്വം പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രത്തിലെ അന്തേവാസികൾക്ക് 15 ദിവസത്തേക്കുള്ള ഭക്ഷണ ചെലവ് സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ. സേതുമാധവൻ കൈമാറി.
സമുദ്രതീരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി മുൻ രക്ഷാധികാരി സമിതി അംഗവും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എ. ദസ്തക്കീർ അധ്യക്ഷത വഹിച്ചു.
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം വി. ജയപ്രകാശ്, ഏരിയ സെക്രട്ടറി പി.വി. സത്യൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. സതീശൻ, സമുദ്രതീരം ചെയർമാൻ എം. റുവൽ സിംഗ്,
പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം സന്തോഷ് മാനവം, ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന്, ഏരിയ സെക്രട്ടറി ബി. ഷാജി, എക്സിക്യൂട്ടീവ് അംഗം സന്തോഷ് മാനവം, കേളി അസീസിയ ഏരിയ കമ്മിറ്റി അംഗം അനീസ് അൽഫനാർ, വിജയൻ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
കേളി കേന്ദ്ര കമ്മിറ്റി അംഗം ഷാജി റസാഖ് സ്വാഗതവും സമുദ്രതീരം പ്രസിഡന്റ് ശരത്ചന്ദ്രൻ പിള്ള ചടങ്ങിന് നന്ദിയും പറഞ്ഞു.
പ്രവാസി സംഘം ഏരിയ സെക്രട്ടറി ബി ഷാജി, കേളി അസീസിയ ഏരിയ കമ്മിറ്റി അംഗം അനീസ് അൽഫനാർ, വിജയൻ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
|
യുഎഇ സിഎസ്ഐ ക്വയർ ഫെസ്റ്റിവൽ സംഘടിപ്പിച്ചു
ദുബായി: യുഎഇയിലെ സിഎസ്ഐ സഭാ ഗായക സംഘങ്ങളുടെ 19ാമത് ക്വയർ ഫെസ്റ്റിവൽ ദുബായി സിഎസ്ഐ മലയാളം ഗായകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിയിൽ സംഘടിപ്പിച്ചു.
അബുദാബി, ദുബായി, ജെബൽആലി, ഷാർജ എന്നീ സഭകളിലെ ഗായക സംഘങ്ങളും ദുബായി ക്വയർ മാസ്റ്റർ ജൂബി ഏബ്രഹാമിന്റെ നേതൃത്വത്തിൽ 250 പേരടങ്ങുന്ന സംയുക്ത ഗായകസംഘവും ഗാനങ്ങൾ ആലപിച്ചു.
ദുബായി സിഎസ്ഐ ഇടവക വികാരി റവ. രാജു ജേക്കബ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. റവ. സി.വൈ. തോമസ് മുഖ്യ സന്ദേശം നൽകി. റവ. സുനിൽ രാജ് ഫിലിപ്പ്, റവ. ബിജു കുഞ്ഞുമ്മൻ, റവ. ചാൾസ് എം. ജെറിൽ, റവ. സോജി വി. ജോൺ എന്നിവർ പങ്കെടുത്തു.
ദുബായി ഇടവക വൈസ് പ്രസിഡന്റ് എ.പി. ജോൺ സ്വാഗതവും ജനറൽ കൺവീനർ ജോർജ് കുരുവിള നന്ദിയും പ്രകാശിപ്പിച്ചു. ഇതിനു തുടർച്ചയായി അടുത്ത വർഷം അബുദാബി ഇടവകയിൽ നടത്തുവാൻ പോകുന്ന ക്വയർ ഫെസ്റ്റിവലിന്റെ പ്രതീകമായ പതാക ജനറൽ കൺവീനർ അബുദാബി ഇടവക പ്രതിനിധിക്കു കൈമാറി.
|
"സിനിമാ വർത്തമാനം' സെമിനാർ സംഘടിപ്പിച്ച് കേളി ജരീർ യൂണിറ്റ്
റിയാദ്: കേളി കലാ സാംസ്കാരികവേദി മാലാസ് ഏരിയജരീർ യൂണിറ്റിന്റെ നാലാം സമ്മേളനത്തിന് മുന്നോടിയായി ചെറീസ് റസ്റ്റോറന്റിൽ "സിനിമാ വർത്തമാനം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ഓരോരുത്തർക്കും തങ്ങളുടെ മൂന്ന് സിനിമാ കാഴ്ചപ്പാടുകൾ, അനുഭവങ്ങൾ എന്നിവ പങ്കുവയ്ക്കുവാനും ഒരു കാലത്ത് ലോകത്തിന്റെ നെറുകയിൽ നിന്നിരുന്ന മലയാള സിനിമ വയലൻസിലേക്കും മറ്റും ഗതി മാറിയോ എന്ന അന്വേഷണവുമായിരുന്നു പ്രധാനമായും സെമിനാർ.
യൂണിറ്റ് ട്രഷർ രാഗേഷ് നമ്മുടെ നിത്യജീവിതമായി ഇഴചേർന്നു കിടക്കുന്ന സിനിമകളിൽ "എഐ' സാങ്കേതിക വിദ്യ അനുഭവവേദ്യമാകുന്ന വർത്തമാന കാലത്ത് എന്തെല്ലാം മാറ്റങ്ങൾ ആധുനിക സിനിമാ വ്യവസായത്തിലും ഉള്ളടക്കത്തിലും ഉണ്ടാകുന്നു എന്ന ചോദ്യമുയർത്തികൊണ്ട് എല്ലാവരെയും പരിപാടിയിലക്ക് സ്വാഗതം ചെയ്തു.
റിയാദിലെ അറിയപ്പെടുന്ന എഴുത്തുകാരനും അധ്യാപകനുമായ ഫൈസൽ ഗുരുവായൂർ സെമിനാർ ഉദ്ഘാടനം ചെയ്തു. ഫൈസൽ കൊണ്ടോട്ടി സിനിമ വഴി തെറ്റുമ്പോഴെല്ലാം രാഷ്ട്രീയ സാമൂഹിക ഇടപെടലുകൾ ഉണ്ടാകുന്നതിനെപ്പറ്റി സൂചിപ്പിച്ചു കൊണ്ട് വിഷയം അവതരിപ്പിച്ചു. ശേഷം ലഹരിവിരുദ്ധ അവാർഡ് വിന്നിംഗ് ഷോർട്ട് ഫിലിം തളിരിന്റെ പ്രദർശനവും സംവിധായകനുമായുള്ള ഓൺലൈൻ സംവാദവും നടന്നു.
കേളിരക്ഷാധികാരി കൺവീനർ കെ പി എം സാദിഖ്, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ മലാസ് രക്ഷാധികാരി സെക്രട്ടറി സുനിൽ കുമാർ, രക്ഷാധികാരി അംഗം സീന സെബിൻ ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ടുചാലി, പ്രസിഡന്റ് മുകുന്ദൻ തുടങ്ങി റിയാദിലെ പ്രധാന വ്യക്തിത്വങ്ങൾ, തങ്ങളുടെ കാഴ്ചപ്പാടുകൾ പറഞ്ഞും സെമിനാറിന് ആശംസകൾ അർപ്പിച്ചും സംസാരിച്ചു.
മോഡറേറ്ററായി യൂണിറ്റ് സെക്രട്ടറി സുജിത്ത് ഭംഗിയായി സെമിനാർ നിയന്ത്രിക്കുകയും ഉപസംഹരിക്കുകയും ചെയ്തു. രതീഷ് നന്ദി പറഞ്ഞതോടെ മൂന്ന് മണിക്കൂർ നീണ്ടു നിന്ന സെമിനാർ അവസാനിച്ചു. എല്ലാവർക്കും ഭക്ഷണം ഒരുക്കിയിരുന്നു.
|
യുഎഇയിലേക്ക് തയ്യല്‍ക്കാരെ ആവശ്യമുണ്ട്
ദുബായി: ദുബായി ആസ്ഥാനമായ പ്രമുഖ ഫാഷന്‍ കമ്പനിയിലേക്ക് സ്ത്രീ/പുരുഷ സ്കില്‍ഡ് ബ്രൈഡല്‍ വെയര്‍/ഈവനിംഗ് ഗൗണ്‍ ടെയിലേഴ്സിനെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ എസ്എസ്എല്‍സി പാസായിരിക്കണം.
ബ്രൈഡല്‍ വെയര്‍/ഈവനിംഗ് ഗൗണ്‍ തയ്യലില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ തൊഴില്‍ പരിചയം അനിവാര്യം. പ്രായപരിധി 2050. ശമ്പളം നൈപുണ്യനില, വേഗത, ഫിനിഷിംഗ് നിലവാരം എന്നിവയെ ആശ്രയിച്ചായിരിക്കും.
കൂടാതെ താമസസൗകര്യം, വീസ, താമസ സ്ഥലത്തുനിന്നും ജോലി സ്ഥലത്തേക്കുള്ള ട്രാന്സ്പോര്ട്ടേഷന് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, ഒറിജിനല്‍ പാസ്പോര്‍ട്ട്, എന്നിവ മേയ് 20നു മുന്‍പ് recruit @odepc.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക.
അപേക്ഷകര്‍ ബ്രൈഡല്‍ വെയര്‍/ഈവനിംഗ് ഗൗണ്‍ തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ടു മിനിറ്റില്‍ കുറയാത്ത വീഡിയോ 9778620460ല്‍ വാട്ടസ്ആപ് ചെയ്യുകയും വേണം. വിശദ വിവരങ്ങള്‍ www.odepc. kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ഫോണ്‍ 04712329440/41/42/43/45, 9778620460. തെരഞ്ഞെടുപ്പ് സൗജന്യമായതിനാല്‍ സര്‍വീസ് ചാര്‍ജ് ബാധകമല്ല.
|
ഒമാനിൽ മാൻഹോളിൽ വീണ് അപകടം; മലയാളി നഴ്സ് ഗുരുതരാവസ്ഥയിൽ
മസ്കറ്റ്: ഒമാനിൽ മാൻഹോളിൽ വീണ് മലയാളി നഴ്സിന് ഗുരുതര പരിക്ക്. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറിന്(34) ആണ് പരിക്കേറ്റത്. നിലവിൽ ഇവർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണുള്ളത്.
സലാലയിൽ നിന്ന് 200 കിലോമീറ്റർ അകലെ മസ്യൂണയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോൾ അബദ്ധത്തിൽ മാൻഹോളിൽ വീണതെന്നാണ് പ്രാഥമിക വിവരം.
ഉടനെ സമീപത്തെ ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഭർത്താവും ഏക മകനും സംഭവമറിഞ്ഞ് സലാലയിലെത്തിയിട്ടുണ്ട്.
മിനിസ്ട്രി ഓഫ് ഹെൽത്തിൽ സ്റ്റാഫ് നഴ്സായ ഇവർ ഒരു വർഷം മുമ്പാണ് നാട്ടിൽ നിന്ന് സലാലയിലെത്തുന്നത്.
|
ഫുജൈറയിൽ നിന്നും കണ്ണൂരിലേക്കും മുംബൈയിലേക്കും ഇൻഡിഗോ വിമാനങ്ങൾ
ഫുജൈറ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലേക്കും മുംബൈയിലേക്കും ഇൻഡിഗോ എയർലൈൻസ് പുതിയ സർവീസുകൾ ആരംഭിച്ചു. ദിവസവും രണ്ടു സർവീസുകളാണ് രണ്ടു സ്ഥലങ്ങളിലേക്കും ആരംഭിച്ചിരിക്കുന്നത്.
ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ഫുജൈറ സിവിൽ ഏവിയേഷൻ ചെയർമാൻ ഇസ്മായിൽ അൽ ബലൂഷി, എയർപോർട്ട് ജനറൽ മാനേജർ ഇബ്രാഹിം അൽ ഖ്അൽലാഫ്, ഇൻഡിഗോ ഗ്ലോബൽ സെയിൽസ് തലവൻ മുഹമ്മദ് അൽ സലാമി എന്നിവർ പങ്കെടുത്തു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായാണ് പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നതെന്ന് മുഹമ്മദ് അൽ സലാമി അഭിപ്രായപ്പെട്ടു. കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് ഫുജൈറയിൽ നിന്നും ഇൻഡിഗോ വിമാനസർവീസുകൾ ആരംഭിക്കും.
ഇതോടെ ഏഷ്യൻ വിനോദ കേന്ദ്രങ്ങളായ മാലദ്വീപ്, ബാങ്കോക്ക്, ജക്കാർത്ത, സിംഗപ്പുർ, ശ്രീലങ്ക, സീഷെൽസ്, നേപ്പാൾ എന്നിവിടങ്ങളിലേക്ക് ഫുജൈറയിൽ നിന്നും യാത്രക്കാർക്ക് ഇൻഡിഗോ വിമാനങ്ങളിലൂടെ എത്തിച്ചേരുന്നതിനു സാധ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
ഫുജൈറ എമിറേറ്റിനെ ഇന്ത്യയിലെ സുപ്രധാനമായ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന വിമാനസർവീസുകളാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു.
ഫുജൈറയിൽ നിന്നും യാത്ര നടത്തുന്നവരുടെ സൗകര്യം കണക്കിലെടുത്ത് യുഎഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നും ഫുജൈറ വിമാനത്താവളത്തിലേക്ക് സൗജന്യ ബസ് സർവീസുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഫുജൈറ വിമാനത്താവളത്തിന്റെ റൺവേയിലേക്ക് ആദ്യമായി പറന്നിറങ്ങിയ ഇൻഡിഗോ വിമാനത്തിന് ജലാഭിവാദ്യം നൽകിയാണ് സ്വീകരിച്ചത്.
|
ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദ്ഗധരുടെ പട്ടിക പ്രസിദ്ധീകരിച്ചു
ദുബായി: യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് പുറത്തിറക്കിയ ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദ്ഗധരുടെ പുതിയ പട്ടികയിൽ ഇടംനേടി 39 ഓളം വ്യത്യസ്ത മേഖലയിലെ മാർക്കറ്റിംഗ് വിദഗ്ധർ.
ദുബായി ഹോൾഡിംഗിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഹുദാ ബുഹുമൈദും എമിറേറ്റ്സ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബൂട്രോസ് ബൂട്രോസുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
മേഖലയിലെ മുൻനിര റീട്ടെയ്ലറായ ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് ഗ്ലോബൽ ഡയറക്ടറായ വി. നന്ദകുമാറാണ് നാലാം സ്ഥാനത്ത്. ലുലു ഗ്രൂപ്പിന്റെ ശക്തമായ മാർക്കറ്റിംഗ് നയവും റീട്ടെയിൽ മേഖലയിലെ നവീന മാർക്കറ്റിംഗ് സ്ട്രാറ്റജികൾക്കുമുള്ള അംഗീകാരം കൂടിയായി ഇത്.
ബ്രാൻഡ് ഇംപാക്റ്റ്, ബിസിനസ് ഗ്രോത്ത്, നവീന ആശയങ്ങൾ, ക്രൈസിസ് കമ്യൂണിക്കേഷൻ, നേതൃത്വ മികവ് എന്നിവ വിലയിരുത്തിയാണ് റാങ്കിംഗ്. ഡിജിറ്റൽ മാറ്റങ്ങളും എഐ മുന്നേറ്റങ്ങളും ഉൾപ്പെടുത്തിയുള്ള മാർക്കറ്റിംഗ് നയങ്ങളും കൂടി പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്.
മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേഖലയിൽ മൂന്ന് പതിറ്റാണ്ടോളം അനുഭവ സമ്പത്തുള്ള വി. നന്ദകുമാർ, കഴിഞ്ഞ 25 വർഷമായി ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് മാറ്റത്തിന് നേതൃത്വം നൽകുന്നു.
22 രാജ്യങ്ങളിലായി വ്യാപിച്ചുള്ള 300 ലേറെയുള്ള പ്രൊഫഷണൽ ടീമിനെ അദ്ദേഹം നയിക്കുന്നു. സ്ഥാപകനും ചെയർമാനുമായ എം.എ യൂസഫലി നയിക്കുന്ന ലുലുവിനെ ആഗോള റീട്ടെയിൽ ബ്രാൻഡും ജനകീയ ബ്രാൻഡുമാക്കി മാറ്റിയതിൽ നന്ദകുമാർ നിർണായക പങ്കുവഹിക്കുന്നു.
2024ൽ അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിൽ ലുലു ഗ്രൂപ്പിന്റെ ഐപിഒയ്ക്ക് 25 മടങ്ങ് ഓവർസബ്സ്ക്രിപ്ഷൻ ലഭിച്ചതിനു പിന്നാലെയാണ് ഈ അംഗീകാരം. മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് പ്രഫഷണലായി ഫോബ്സ് മാഗസിൻ നേരത്തെ നന്ദകുമാറിനെ തെരഞ്ഞെടുത്തിരുന്നു.
തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ ഗൾഫ് മേഖയിൽ കമ്യൂണിക്കേഷൻ രംഗത്ത് സജീവമാകുന്നതിന് മുൻപ് ഇന്ത്യയിൽ ടൈംസ് ഓഫ് ഇന്ത്യയിലും ഇന്ത്യൻ എക്സ്പ്രസിന്റെയും ഭാഗമായിരുന്നു.
|
ശ്രീദേവി മെമ്മോറിയൽ യുഎഇ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ വെള്ളിയാഴ്ച മുതൽ
അബുദാബി: യുഎഇയിലെ ഏറ്റവും വലിയ കലോത്സവങ്ങളിൽ ഒന്നായ അബുദാബി മലയാളി സമാജം ആതിഥ്യമരുളുന്ന ശ്രീദേവി മെമ്മോറിയൽ യുഎഇ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും.
മില്ലേനിയം ഹോസ്പിറ്റൽ മുസഫയും ഫെഡറൽ എക്സേഞ്ചും മുഖ്യ പ്രയോജികരായ യുവജനോത്സവത്തിന്റെ ആദ്യത്തെ രണ്ട് ദിവസങ്ങളിലെ മത്സരങ്ങൾ അബുദാബി മലയാളി സമാജത്തിലും അവസാന ദിവസമായ ഞായറാഴ്ചത്തെ മത്സരങ്ങൾ കേരള സോഷ്യൽ സെന്ററിലുമാണ് നടക്കുന്നത്.
മുന്നൂറിൽപ്പരം കലാപ്രതികൾ അണിനിരക്കുന്ന മത്സരം വിലയിരുത്തുന്നത് യുഎഇയിലെയും നാട്ടിൽ നിന്നും എത്തുന്ന പ്രശസ്തരായ വിധികർത്താക്കളാണ്.
ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കാറുള്ള വാശിയേറിയ മത്സരങ്ങളിൽ ഒന്നായ നൃത്ത മത്സരങ്ങളിലെ വിധികർത്താക്കൾ നാട്ടിൽ നിന്നുള്ള പ്രശസ്തരായ നൃത്ത അധ്യാപികമാരാണ് എന്നത് മലയാളി സമാജം യുവജനോത്സവത്തെ മറ്റ് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്ന് സമാജം ഭാരവാഹികൾ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഏഴിന് മലയാളി സമാജത്തിൽ വച്ച് യുവജനോത്സവത്തിന്റെ ഉദ്ഘാടനം നടക്കും. മുസഫ മില്ലേനിയം ഹോസ്പിറ്റലിൽ നടന്ന പത്രസമ്മേളനത്തിൽ മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ,
വൈസ് പ്രസിഡന്റ് ട്രഷറർ യാസിർ അറാഫത്ത്, കോഓർഡിനേഷൻ വൈസ് ചെയർമാൻ എം.എം. അൻസാർ, ജോ. സെക്രട്ടറി ഷാജഹാൻ ഹൈദരലി, ആർട്സ് സെക്രട്ടറി ജാസിർ, അസിസ്റ്റന്റ് ആർട്സ് സെക്രട്ടറി സാജൻ ശ്രീനിവാസൻ, സമാജം അസിസ്റ്റന്റ് ട്രഷറർ സൈജു പിള്ള, സ്പോർട്സ് സെക്രട്ടറി സുധീഷ് കൊപ്പം,
അഹല്യ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകരൻ, മില്ലേനിയം ഹോസ്പിറ്റൽ പ്രതിനിധികളായ സീനിയർ സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോ. തോമസ് വർഗീസ്, സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ മേഖ ജയപ്രകാശ്, മെഡിക്കൽ അഡ്മിനിസ്ടേഷൻ മാനേജർ ഷൈന പ്രസന്നകുമാർ,
സീനിയർ എക്സിക്കൂട്ടീവ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ടീന രാധാകൃഷ്ണൻ, ഫെഡറൽ എക്സേഞ്ച് അസിഡന്റ് ജനറൽ മാനേജർ റോമിഷ്, സമാജം വോളണ്ടിയർ ടീം വൈസ് ക്യാപ്റ്റൻ രാജേഷ് കുമാർ കൊല്ലം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മലയാളി സമാജം കേരള എക്സ്പാട്രിയേറ്റ് ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ഉമ്മൻ ചാണ്ടി മെമ്മോറിയൽ സീനിയർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മേയ് 31നു അബുദാബി യൂണിവേർസിറ്റി ഗ്രൗണ്ടിൽ നടക്കും എന്നും സമാജം ഭാരവാഹികൾ അറിയിച്ചു.
യുഎഇയിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ നാട്ടിൽ നിന്നുള്ള ജില്ല സംസ്ഥാന ദേശീയ താരങ്ങളും വിവിധ ടീമുകൾക്കായി അണിനിരക്കും.
|
കേളി കുടുംബ സഹായ ഫണ്ട് കൈമാറി
കണ്ണൂര്‍: കേളി കലാസാംസ്കാരിക വേദി അല്‍ ഖര്‍ജ് ഏരിയ ഹോത്ത യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായിരിക്കെ മരണപ്പെട്ട ജനാര്ദ്ദനന് കുടുംബ സഹായ ഫണ്ട് അഴീക്കോട് എംഎല്‍എ കെ.വി. സുമേഷ് കൈമാറി.
ജനാര്‍ദ്ദനന്റെ വസതിയില്‍ നടന്ന ഹ്രസ്വമായ ചടങ്ങില്‍ കേളി മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ശ്രീകാന്ത് ചിനോളി ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ യോഗത്തില്‍ മുന്‍ രക്ഷാധികാരി കമ്മിറ്റിയംഗം കുഞ്ഞിരാമന് ആധ്യക്ഷത വഹിച്ചു.
നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് രമേശന്, കണ്ണാടിപ്പറമ്പ് ലോക്കല്‍ സെക്രട്ടറി അശോകന്, മയ്യില്‍ ഏരിയ കമ്മിറ്റി അംഗം ബിജു, കേളി മുന്‍കാല പ്രവര്‍ത്തകരായ സുധാകരന് കല്യാശേരി, രാജന് പള്ളിത്തടം, ജയരാജന് അറത്തില്‍, രാജീവന് കോറോത്ത്,
ബിജു പട്ടേരി, പുരുഷോത്തമന് അസിസിയ, സുകേഷ് എന്നിവരെ കൂടാതെ നിലവിലെ അംഗങ്ങളായ രാമകൃഷ്ണൻ കൂനൂൽ, വേണു കോടിയേരി, വിനീഷ് തൃക്കരിപ്പൂർ, സിദ്ദിഖ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
33 വര്‍ഷമായി ഹോത്ത എന്ന പ്രദേശത്ത് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്ന ജനാര്ദ്ദനന് കഴിഞ്ഞ ഡിസംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അഞ്ചു മാസക്കാലം അല്‍ ഖര്‍ജിലും റിയാദിലുമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരണപ്പെട്ടത്.
പാലത്ത് വീട്ടില്‍ രാമന് എബ്രോന്‍ ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ പ്രസീത, മക്കള്‍ പൂജ, അഭിഷേക്.
|
ഇറാഖിൽ വീട്ടിൽ വളർത്തിയ സിംഹം യജമാനനെ കൊന്നു തിന്നു
കുഫ: ഇറാഖിൽ വളർത്തു സിംഹം യജമാനനെ അതിക്രൂരമായി കൊന്നു ഭക്ഷിച്ചു. കുഫ സ്വദേശി 50 കാരനായ അഖിൽ ഫഖർ അൽദിൻ എന്ന ഇറാഖി പൗരനെയാണു തന്റെ വളർത്തു സിംഹം പൂന്തോട്ടത്തിൽ വച്ച് കൊലപ്പെടുത്തിയത്.
സിംഹക്കൂട്ടിനടുത്തെത്തിയപ്പോൾ സിംഹം ദേഹത്തേക്കു ചാടി വീണു കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കടിച്ചു പരിക്കേൽപ്പിച്ച സിംഹം, നെഞ്ചിന്റെ ഭാഗവും തലയും പൂർണമായും ഭക്ഷിച്ചു. ആൽ ദിന്റെ നിലവിളി കേട്ട അയൽക്കാരും ജോലിക്കാരും ഓടിയെത്തി.
സിംഹത്തെ പിന്നീട് വെടിവച്ച് കൊന്നു. ഒരുമാസം മുൻപാണ് സിംഹത്തെ ആൽദിൻ വാങ്ങിയത്. ഏറെ ഇണക്കമുള്ള സിംഹത്തെ തന്റെ മകനെ പോലെയാണ് അദ്ദേഹം വളർത്തിയിരുന്നതെന്ന് അയൽവാസികൾ പറയുന്നു.
സിംഹത്തിനു പുറമെ മറ്റ് വന്യമൃഗങ്ങളെയും ആൽദിൻ വളർത്തിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
ദുബായിയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
ദുബായി: കറാമയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം സ്വദേശി ആനി മോൾ ഗിൾഡയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 10.20ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയർ അറേബ്യയുടെ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.
ഈ മാസം നാലിനാണ് ആനിയെ താമസസ്ഥലത്തു വച്ച് സുഹൃത്ത് അബിൻ ലാൽ കുത്തി കൊലപ്പെടുത്തിയത്. ആനി മോൾ സുഹൃത്തുക്കൾക്കൊപ്പം താമസിക്കുന്ന ഫ്ലാറ്റിൽ അബിൻ ലാൽ സ്ഥിരമായി എത്താറുണ്ടായിരുന്നു.
സംഭവദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായതായും ആനിയുടെ നിലവിളി കേട്ട് തങ്ങൾ എത്തിയപ്പോഴേക്കും അബിൻ ഇറങ്ങിയോടുകയായിരുന്നു എന്നും സുഹൃത്തുക്കൾ പറഞ്ഞു.
നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ ദുബായി വിമാനത്താവളത്തിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ എഐ കാമറയുടെ സഹായത്തോടെയാണ് യുവാവ് പിടിയിലായത്.
യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി, യാബ് ലീഗൽ സർവീസസ് റീപാട്രിയേഷൻ ടീം അംഗം നിഹാസ് ഹാഷിം, എച്ച്ആർ ഹെഡ് ലോയി അബു അംറ, ഇൻകാസ് യൂത്ത് വിംഗ് ദുബായി ചാപ്റ്റർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് നിയമ നടപടികൾ പൂർത്തീകരിക്കാൻ സാധിച്ചത്.
|
യുവകലാസാഹിതി യുഎഇ വാർഷിക സംഗമം സംഘടിപ്പിച്ചു
അബുദാബി: യുവകലാസാഹിതി യുഎഇയുടെ വാർഷിക സംഗമം അബുദാബിയിൽ സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
പി.ഭാസ്കരൻ മ്യൂസിക് ക്ലബിന്റെ സ്വാഗത ഗാനത്തോടെ തുടങ്ങിയ സംഗമത്തിൽ റഷീദ് പാലക്കൽ അനുശോചന പ്രമേയവും സെക്രട്ടറി ബിജു ശങ്കർ പ്രവർത്തന റിപ്പോർട്ടും പ്രസിഡണ്ട് സുഭാഷ് ദാസ് ഭാവി പരിപാടികളും അവതരിപ്പിച്ചു.
രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ സഹരക്ഷാധികാരി വിൽസൺ തോമസ്, ചെയർമാൻ റോയ് ഐ വർഗീസ്, കൺവീനർ ആർ. ശങ്കർ തുടങ്ങിയവർ ആശംസകൾ നേർന്നു. സുഭാഷ് ദാസ്, അജി കണ്ണൂർ, നമിത സുബീർ, നൗഷാദ് അറക്കൽ, മനു കൈനകരി തുടങ്ങിയവർ അടങ്ങിയ പ്രസിഡിയം നടപടികൾ നിയന്ത്രിച്ചു.
ഭരത് മുരളി നാടക മത്സരത്തിൽ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട യുവകലാസാഹിതി കുടുംബാംഗം സാക്ഷിത സന്തോഷിനെ അനുമോദിച്ചു. യുവകലാസാഹിതി യുഎഇയുടെ വാർഷിക പതിപ്പായ "ഗാഫ്’ വി.കെ. സുരേഷ് ബാബു, പ്രേംലാലിന് നൽകി പ്രകാശനം ചെയ്തു.
യുവകലാസാഹിതി ദുബായി യൂണിറ്റ് അംഗമായിരുന്ന നനീഷിന്റെ ഓർമയ്ക്കായി പുറത്തിറക്കുന്ന ചെറുകഥാ സമാഹരത്തിന്റെ കവർ പ്രകാശനവും നടന്നു.
കേരളത്തിന്റെ പുറത്തുള്ള മലയാളികളുടെ വൈജ്ഞാനിക സമ്പത്ത് സമാഹരിക്കുവാനും കേരളത്തിലുള്ള അഭ്യസ്തവിദ്യർക്ക് കൂടുതൽ അവസരങ്ങൾ തുറന്നു കിട്ടുന്ന വിധത്തിൽ ഇത് ഉപയോഗപ്പെടുത്തുവാനും ലോക കേരള സഭ മുൻകൈ എടുത്ത് നൈപുണ്യ വികസനം അടക്കം ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ കേരള സർക്കാർ മുൻകൈ എടുക്കണം എന്നതുൾപ്പെടെ നാല് പ്രമേയങ്ങൾ വാർഷിക സംഗമം അംഗീകരിച്ചു.
പുതിയ ഭാരവാഹികളായി സുഭാഷ് ദാസ് (പ്രസിഡന്റ്), അജി കണ്ണൂർ, നമിത (വൈസ് പ്രസിഡന്റുമാർ), ബിജു ശങ്കർ(സെക്രട്ടറി), സുബീർ, നൗഷാദ് അറക്കൽ ( ജോയിന്റ് സെക്രട്ടറിമാർ), സുനിൽ ബാഹുലേയൻ(ട്രഷറർ), പ്രേംകുമാർ (ജോയിന്റ് ട്രഷറർ) എന്നിവരെയും 43 അംഗ കേന്ദ്ര കമ്മിറ്റിയേയും സംഗമം തെരഞ്ഞെടുത്തു.
|
കെപിഎ ബോജി രാജൻ മെമ്മോറിയൽ ടൂർണമെന്റ്; ടീം സെലക്ടഡ് ഇലവൻ ജേതാക്കളായി
മനാമ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ കെപിഎ ടസ്കേഴ്സ് ക്രിക്കറ്റ് ടീമിന്റെ മുൻ വൈസ് ക്യാപ്റ്റൻ ആയിരുന്ന ബോജി രാജന്റെ സ്മരണാർഥം ബഹ്റിൻ ക്രിക്കറ്റ് ഫെഡറേഷന്റെ സഹകരണത്തോടെ ബോജി രാജൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.
ബഹ്റിനിലെ പ്രമുഖ 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ടീം സെലക്ടഡ് ഇലവൻ ഫൈനലിൽ ബ്രോസ് ആൻഡ് ബഡീസിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി. സിഞ്ച് അൽ അഹ്ലി ക്ലബിൽ നടന്ന സമ്മാനദാന ചടങ്ങ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
കെപിഎ സ്പോർട്സ് വിംഗ് ജനറൽ കൺവീനർ രാജ് ഉണ്ണികൃഷ്ണൻ സ്വാഗതവും, ക്രിക്കറ്റ് കൺവീനർ വിനീത് അലക്സാണ്ടർ നന്ദിയും രേഖപ്പെടുത്തി. ബഹ്റിൻ ക്രിക്കറ്റ് ഫെഡറേഷൻ പ്രസിഡന്റ് സാമി അലി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ സ്കൂൾ ബഹ്റിൻ വൈസ് ചെയർമാൻ മുഹമ്മദ് ഫൈസൽ, കിംസ് ഹെൽത്ത് ജിസിസി ഹെഡ് താരിഖ് നജീബ്, മാർക്കറ്റിംഗ് ഓഫീസർ പ്യാരിലാൽ, മീഡിയ വൺ ബഹ്റൈൻ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര, ഐബിഎസ് സീഫ് ഹോട്ടൽ ജനറൽ മാനേജർ മുഹമ്മദ് ഫറാഗ്, കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ ആശംസകൾ അറിയിച്ചു.
ടൂർണമെന്റ് വിജയികൾക്ക് ബോജി രാജൻ മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസുകളും കൈമാറി. കൂടാതെ മികച്ച ബൗളറായ ബിജു, മികച്ച ബാറ്ററും മികച്ച ടൂർണമെന്റ് പ്ലെയറുമായ അതുൽ പ്ലെയർ ഓഫ് ദ ഫൈനലായ ബിച്ചു എന്നിവർക്കുള്ള ട്രോഫികളും സമ്മാനിച്ചു.
കെപിഎ സെൻട്രൽ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, കെപിഎ ക്രിക്കറ്റ് എക്സിക്യൂട്ടീവ്സ്, കെപിഎ ക്രിക്കറ്റ് ടീം അംഗങ്ങൾ, പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകൾ എന്നിവർ ടൂർണമെന്റിനു നേതൃത്വം നൽകി.
|
കേളി റൗദ സെന്റർ, മലാസ്, അസീസിയ യൂണിറ്റ് സമ്മേളനങ്ങൾ അവസാനിച്ചു
റയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി നടന്ന റൗദ സെന്റർ, മലാസ്, അസീസിയ യൂണീറ്റ് സമ്മേളനങ്ങൾ അവസാനിച്ചു.
നിലവിലെ 71 യൂണിറ്റുകളുടെ സമ്മേളനങ്ങൾ പൂർത്തിയാക്കി ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കും. 12 ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കി സെപ്തംബർ മാസത്തിലാണ് കേന്ദ്ര സമ്മേളനം നടക്കുക.
എ.വി റസൽ നഗറിൽ നടന്ന റൗദ ഏരിയക്ക് കീഴിലെ റൗദ സെന്റർ യൂണിറ്റ് സമ്മേളനം ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി ആഷിക് ബഷീർ റിപ്പോർട്ടും ട്രഷറർ ശശിധരൻ വരവ് ചിലവ് കണക്കും കേളി മീഡിയ കൺവീനർ പ്രദീപ് ആറ്റിങ്ങൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേളി വൈസ് പ്രസിഡണ്ട് രജീഷ് പിണറായി ചർച്ചകൾക്ക് മറുപടി പറഞ്ഞു.ഷമീർ നാസർ, ജലീൽ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
പുതിയ സെക്രട്ടറിയായി ആഷിക് ബഷീറിനെയും പ്രസിഡന്റായി മുസ്തഫയേയും ട്രഷററായി അബുമുഹമ്മദിനെയും സമ്മേളനം തെരഞ്ഞെടുത്തു. കേളി ജോയിന്റ് ട്രഷറർ സുനിൽ സുകുമാരൻ, റൗദ രക്ഷാധികാരികൺവീനർ സതീഷ് കുമാർ വളവിൽ ഏരിയ സെക്രട്ടറി ബിജിതോമസ്, ഏരിയ ട്രഷറർ ഷാജി കെ കെ രക്ഷാധികാരി സമിതി അംഗങ്ങളായ സലീം പി. പി, മുഹമ്മദ് ഷഫീക്ക്, ശ്രീജിത്ത് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
സീതാറാം യെച്ചൂരി നഗറിൽ നടന്ന മലാസ് ഏരിയ മലാസ് യൂണിറ്റ് സമ്മേളനം നസീം ഏരിയ കമ്മിറ്റിയംഗം സഫറുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി സമീർ കൊല്ലം റിപ്പോർട്ടും, ട്രഷറർ നൗഫൽ ഷാ വരവ് ചിലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ചാലിയം സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ജോയിൻ സെക്രട്ടറി സുനിൽകുമാർ മറുപടി പറഞ്ഞു. അജ്മൽ മന്നത്ത്, പ്രജിത്ത്, സക്കറിയ, സുബിൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറിയായി സമീർ കൊല്ലം,
പ്രസിഡണ്ടായി റമീസ് കരുനാഗപ്പള്ളിട്രഷററായി അജ്മൽ മന്നത്ത് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി, ഏരിയ പ്രസിഡന്റ് മുകുന്ദൻ, ട്രഷറർ സിംനേഷ്, ജോയിൻ സെക്രട്ടറി സുജിത്ത്, വൈസ് പ്രസിഡന്റ് കരീം, രക്ഷാധികാരി സമിതി അംഗം അഷറഫ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
കേളി അസീസിയ ഏരിയ അസീസിയ യുണിറ്റ് സമ്മേളനം പുഷ്പ്പൻ നഗറിൽ വച്ച് നടന്ന
സമ്മേളനം സുലൈ ഏരിയരക്ഷാധികാരി കമ്മിറ്റിയംഗം നാസർ കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അജിത് ഫറോക്കിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി സുധീർ പോരേടം റിപ്പോർട്ടും, ട്രഷറർ മനോജ് മാത്യു വരവ് ചിലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം ബിജി തോമസ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
കേളി സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടി പറഞ്ഞു. നജുമുദ്ധീൻ പൊന്നത്ത്, ബാബുരാജ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറിയായി ഷമീർബാബു, പ്രസിഡന്റ് മനോജ് മാത്യു, ട്രഷറർ മുഹമ്മദ് റാഷിഖ് എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
കേന്ദ്ര കമ്മിറ്റി അംഗം ഹാഷിം കുന്ന ത്തറ, അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ, ഏരിയ സെക്രട്ടറി റഫീക്ക് ചാലിയം, ഏരിയ ആക്ടിംഗ് പ്രസിഡന്റ് അലിപട്ടാമ്പി, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ ജോയിൻ സെക്രട്ടറി സുഭാഷ്, ഏരിയ വൈസ് പ്രസിഡന്റ് സൂരജ്, ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ സജാദ്, ശംസുദ്ധീൻ മച്ചി ഞ്ചേരി എന്നിവർ അഭിവാദ്യം ചെയ്തു.
|
ചായ കുടിക്കാനുള്ള പണം മാറ്റിവച്ചു ലോട്ടറിയെടുത്തു; ഇന്ത്യൻ സംഘത്തെ തേടിയെത്തിയത് കോടികൾ
ദുബായി: യുഎഇ ലോട്ടറി ഇക്കുറി തേടിയെത്തിയത് 12 അംഗ ഇന്ത്യൻ സംഘത്തെ. ചായ കുടിക്കാനുള്ള പണം സൂക്ഷിച്ച് വച്ചാണ് തമിഴ്നാട് ശിവകാശി സ്വദേശി ആനന്ദ് പെരുമാൾ സ്വാമിയും സംഘവും ലോട്ടറിയെടുത്തത്.
യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലാണ് യുവാവിനും കൂട്ടുകാർക്കും 10 ലക്ഷം ദിർഹം ലഭിച്ചത്. മാസത്തിൽ ചായ കുടിക്കാനെടുക്കുന്ന 16 ദിർഹം മാറ്റിവച്ചാണ് ആനന്ദും അദ്ദേഹത്തിന്റെ 12 കൂട്ടുകാരും ചേർന്ന് സ്ഥിരമായി ടിക്കറ്റെടുക്കാറുള്ളത്.
50 ദിർഹം വിലയുള്ള രണ്ട് ടിക്കറ്റ് വീതമാണ് എടുത്തിരുന്നത്. ഒടുവിൽ ഭാഗ്യം ഇവരെ തുണയ്ക്കാതെ പോയില്ല.
അടുത്ത മാസം വിവാഹിതനാകാനിരിക്കുന്ന ആനന്ദിന് ഇത് വിവാഹ സമ്മാനംകൂടിയാണ്. ദുബായിയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ് അദ്ദേഹം.
|
മലയാളി യുവതി ദുബായിയില്‍ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
ദുബായി: തിരുവനന്തപുരം വിതുര ബൊണാകാട് സ്വദേശിനി ആനി മോള് ഗില്‍ഡ(26) ദുബായിയില്‍ കൊല്ലപ്പെട്ടു. യുവതിയെ സുഹൃത്ത് തിരുവനന്തപുരം സ്വദേശി അബിൻ ലാൽ കുത്തി കൊലപെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ ദുബായി വിമാനത്താവളത്തിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ എഐ കാമറയുടെ സഹായത്തോടെയാണ് യുവാവ് പിടിയിലായത്.
കറാമയില്‍ ഈ മാസം നാലിനായിരുന്നു സംഭവം. ആനി മോൾ സുഹൃത്തുക്കൾക്കൊപ്പം താമസിക്കുന്ന ഫ്ലാറ്റിൽ അബിൻ ലാൽ സ്ഥിരമായി എത്താറുണ്ടായിരുന്നു. സംഭവദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായതായും ആനിയുടെ നിലവിളി കേട്ട് തങ്ങൾ എത്തിയപ്പോഴേക്കും അബിൻ ഇറങ്ങിയോടുകയായിരുന്നു എന്നും സുഹൃത്തുക്കൾ പറഞ്ഞു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകനും യാബ് ലീഗല്‍ സര്‍വീസ് സിഇഒയുമായ സലാം പാപ്പിനിശേരി, ഇന്‍കാസ് യൂത്ത് വിംഗ് ഭാരവാഹികള്‍ ദുബായി ഘടകം എന്നിവര്‍ അറിയിച്ചു.
|
ഖത്തര്‍ സർവകലാശാലയില്‍ നിന്നും ഗോള്‍ഡ് മെഡല്‍ നേടി മലയാളിയായ ഹന അബുല്ലൈസ്
ദോഹ: ഖത്തര്‍ സർവകലാശാലയില്‍ നിന്നും ഉയർന്ന മാർക്കോടെ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി മലയാളിയായ വിദ്യാര്‍ഥിനി ഹന അബുല്ലൈസ് ശ്രദ്ധേയമായി.
ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ബാങ്കില്‍ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി അബുല്ലൈസിന്റെയും മുനയുടെയും മകളും മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഷമീന്റെ ഭാര്യയുമാണ് ഹന.
ഖത്തര്‍ അമീര്‍ ഭാര്യ ഷെയ്ഖ ജവഹര്‍ ബിന്ത് ഹമദ് ബിന്‍ സുഹെയിം അല്‍താനിയില്‍ നിന്നും ഗോള്‍ഡ്മെഡല്‍ ഏറ്റുവാങ്ങിയ ഹന എല്ലാ വിഷയങ്ങളിലും ഉന്നത മാര്‍ക്ക് കരസ്ഥമാക്കിയാണ് സർവകലാശാലയുടെ അവാര്‍ഡിന് അര്‍ഹയായത്.
ബിഎസ്സി അപ്ലെയ്ഡ് മാത്തമാറ്റിക്സിൽ ആയിരുന്നു ബിരുദം, തുടര്‍പഠനത്തിനായി ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയില്‍(എച്ച്ബികെയു) ഇസ്ലാമിക് ഫിനാനസിൽ പിജിക്ക് പ്രവേശനം നേടിയിട്ടുണ്ട് ഹന.
അകാദമിക് മികവിനോടൊപ്പം സർവകലാശാല യിലെ മറ്റു പാഠ്യേതര വിഷയങ്ങളിലും ഹന കഴിവു തെളിയിച്ചിട്ടുണ്ട്. കലാ കായിക സാമൂഹിക രംഗങ്ങളില്‍ ഇടപെടാറുള്ള ഹന ഖത്തറില്‍ ജിഐക്യുവിന്റെ (ഗേൾസ് ഇന്ത്യ ഖത്തർ) മുന്‍ പ്രസിഡന്റുകൂടിയാണ്.
കുടുംബവും അധ്യാപകരും ചേര്‍ന്നുള്ള പിന്തുണയും പ്രചോദനവുമാണ് അവളെ ഈ വലിയ നേട്ടത്തിലേക്ക് നയിച്ചതെന്ന് ഹന പറഞ്ഞു. ഖത്തറിലെ മലയാളികളുടെ ഉന്നതിയിലേക്കുള്ള ഒരു പുതിയ മാതൃകയായി ഈ വര്‍ഷത്തെ വിദ്യാര്‍ഥികളില്‍ ഹന മാറുകയാണ്.
|
ഇൻഫോക്കിന്റെ നേതൃതത്തിൽ നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി "ഫ്ലോറൻസ് ഫിയെസ്റ്റ 2025' സംഘടിപ്പിച്ച് കുവൈറ്റിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്).
ആധുനിക നഴ്സിംഗിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിംഗലിന്റെ ജന്മദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ ജലീബിലെ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിലാണ് പരിപാടി നടന്നത്.
ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം മുഖ്യാതിഥി ഡോ. മുസ്തഫാ അൽ മൊസാവി (ഹെഡ്,കു വൈറ്റ് ഓർഗൻ പ്രോക്യൂർമെന്റ്) ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് നഴ്സിംഗ് സർവീസസ് ഡയറക്ടറെ പ്രതിനിധീകരിച്ചു അസിസ്റ്റന്റ് നഴ്സിംഗ് ഡയറക്ടർ ദലീല അബ്ദുൾ കരീം സംസാരിച്ചു. കുവൈറ്റ് നഴ്സിംഗ് ഡയറക്ടർ ഇമാൻ അൽ അവദി വീഡിയോ സന്ദേശത്തിലൂടെ സദസിനെ അഭിസംബോധന ചെയ്തു.
മെട്രോ മെഡിക്കൽ കെയർ എംഡി ഹംസ പയ്യന്നൂർ, ഇൻഫോക് ട്രഷറർ മുഹമ്മദ് ഷാ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
ദീർഘകാലം കുവൈറ്റിൽ സേവാമാനുഷ്ഠിച്ച സീനിയർ നഴ്സുമാരെ നൈറ്റിംഗേൽ അവാർഡ് നൽകി ആദരിച്ചു. അംഗങ്ങളുടെ കുട്ടികളിൽ മികച്ച മാർക്ക് കരസ്ഥമാക്കിയവർക്ക് ഇൻഫോക് മെറിറ്റോറിയസ് അവാർഡും 2024 വർഷത്തിൽ മികച്ച പ്രവർത്തനം നടത്തിയ പ്രവർത്തകർക്കു ബെസ്റ്റ് ഇൻഫോക്കിയൻ അവാർഡും നൽകി.
ഇൻഫോ വാർഷിക സ്മരണികയായ മിറർ 2025ന്റെ പ്രകാശനം മുസ്തഫ ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽ കെയർ ചെയർമാൻ) നിർവഹിച്ചു. നേരത്തെ നടന്ന പോസ്റ്റർ രചനാ മത്സരം, ആർട്ടിക്കിൾ പ്രസന്റേഷൻ മത്സരം എന്നിവയിൽ വിജയികളായവർക്ക് ഫ്ലോറൻസ് ഫിയസ്റ്റ വേദിയിൽ വച്ച് സമ്മാനങ്ങൾ നൽകി.
ആരോഗ്യ സംരക്ഷണത്തിന് സമർപ്പിതരായ നഴ്സുമാരുടെ ആത്മവിശ്വാസം ഉയർത്തുന്നതിനും ഐക്യത്തിനും പ്രൊഫഷണൽ വളർച്ചയ്ക്കും മുൻതൂക്കം കൊടുത്തുകൊണ്ടാണ് എല്ലാ വർഷവും ഇൻഫോ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നത്.
അന്താരാഷ്ട്ര നഴ്സിംഗ് കൗൺസിൽ നിശ്ചയിച്ച “Our Nurses Our Future. Caring for nurses strengthens economies” എന്ന ആശയത്തെ ഉൾക്കൊണ്ടുകൊണ്ട്, ഫ്ലോറൻസ് നൈറ്റിംഗേലിനെ ആദരിക്കുകയും നഴ്സുമാരുടെ സേവനങ്ങളെ അംഗീകരിക്കുകയും ചെയ്തുകൊണ്ടാണ് ഈ വർഷത്തെ ആഘോഷം സംഘടിപ്പിച്ചത്.
കുവൈറ്റിലെ നഴ്സുമാരെയും അവരുടെ കുട്ടികളെയും ഉൾപ്പെടുത്തികൊണ്ടുള്ള കലാപ്രകടനങ്ങൾ അരങ്ങേറി. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ കലാകാരൻ വൈഷ്ണവ് ഗിരീഷ്, ആതിര ജനകൻ, ക്രിസ്റ്റകല തോമസ്, വിഷ്ണു വർദ്ധൻ എന്നിവരോടൊപ്പം മൂന്ന് ഓർക്കെസ്ട്ര കലാകാരന്മാരും ചേർന്നു അവതരിപ്പിച്ച സംഗീതസന്ധ്യ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
കുവൈറ്റിലെ നഴ്സ്മാരുടെ ക്ഷേമത്തിനും മുന്നേറ്റത്തിനും വേണ്ടി പ്രവർത്തിക്കുന്ന മുൻനിര പ്രഫഷണൽ സംഘടനയാണ് ഇൻഫോക്. സെക്രട്ടറി ജോബി ജോസഫ് സ്വാഗതം ആശംസിച്ച ഫ്ലോറൻസ് ഫിയസ്റ്റ 2025ന് പ്രോഗ്രാം കോഓർഡിനേറ്റർ അംബിക ഭാസ്കരൻ നന്ദി പറഞ്ഞു.
|
നവ്യാനുഭവമായി ബാലവേദി കുവൈറ്റ് എഐ ഫ്യൂചർ ഫെസ്റ്റ്
കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി കുവൈറ്റിലെ മലയാളി കുട്ടികൾക്കായി സംഘടിപ്പിച്ച എഐ ഫ്യൂചർ ഫെസ്റ്റ്, എഐ സ്റ്റോറി ടെല്ലിംഗ് & കരിയർ ഗൈഡൻസ് പരിപാടികൾ സമാപിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 200 ഓളം വിദ്യാർഥികൾ പങ്കെടുത്തു. വ്യാഴാഴ്ച വൈകുന്നേരം മംഗഫ് കല സെന്ററിൽ ബാലവേദി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ബ്രയാൻ ബെൽസിലിന്റെ അധ്യക്ഷതയിൽ ആരംഭിച്ച അമുഖ സെഷൻ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു.
എഐ സ്റ്റോറി ടെല്ലറും ട്രെയിനറുമായ വരുൺ രമേശ് സെഷനു നേതൃത്വം നൽകി. രക്ഷാധികാരി സമിതി കൺവീനർ സി. രജീഷ് സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സന്നിഹിതനായിരുന്നു.
ബാലവേദി സെക്രട്ടറി അഞ്ജലീറ്റ രമേശ് സ്വാഗതം ആശംസിച്ച ചടങ്ങിന് ബാലവേദി ഫഹഹീൽ മേഖല സെക്രട്ടറി ദേവനന്ദ ബിനു നന്ദി പറഞ്ഞു.
വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന പ്രാക്ടിക്കൽ വർക്ക്ഷോപ്പ് സ്കൂൾ പ്രിൻസിപ്പാൾ കെ. ഗംഗാദർ ഷിർസത് ഉദ്ഘാടനം നിർവഹിച്ചു. 25ലധികം ടീമുകൾ രജിസ്റ്റർ ചെയ്ത ഫെസ്റ്റ് പത്തിന് ആരംഭിച്ചു. വരുൺ രമേഷ് കുട്ടികൾക്ക് പ്രാക്ടിക്കൽ ക്ലാസെടുത്തു.
ക്ലാസിന്റെ ഭാഗമായി കുട്ടികൾ നിർമിച്ച എഐ വീഡിയോകൾ രക്ഷിതാക്കളെയും കാഴ്ചക്കാരെയും അശ്ചര്യപ്പെടുത്തി. വൈകുന്നേരം നടന്ന സമാപന ചടങ്ങിന് ബാലവേദി ആക്ടിങ് പ്രസിഡന്റ് ബ്രയാൻ ബെൽസിൽ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേഷ് സ്വാഗതം പറഞ്ഞു. ബാലവേദി 25ാം വാർഷിക ലോഗോ പ്രകാശനം ലോക കേരള സഭാംഗം ആർ. നാഗനാഥൻ നിർവഹിച്ചു.
കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്, രക്ഷാധികാരി കോഓർഡിനേറ്റർ ശങ്കർ റാം എന്നിവർ സംസാരിച്ചു. വരുൺ രമേശിനുള്ള മൊമെന്റോ ബാലവേദി പ്രസിഡന്റ് ബാലവേദി ജനറൽ സെക്രട്ടറി എന്നിവർ ചേർന്ന് നൽകി.
എഐ ഫ്യൂചർ ഫെസ്റ്റ് ജനറൽ കൺവീനർ അരവിന്ദാക്ഷൻ നന്ദി രേഖപ്പെടുത്തി.
|
പാസ്പോർട്ട് ടു ദ വേൾഡ്; ഇന്ത്യൻ ഫെസ്റ്റ് ബുധനാഴ്ച മുതൽ
ജിദ്ദ: സൗദി ജനറൽ എന്റർടെയ്മെന്റ് അതോറിറ്റി(ജിഇഎ) രാജ്യത്തെ പ്രവാസികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ‘പാസ്പോർട്ട് ടു ദ വേൾഡ്’ മെഗാ ഇവന്റിന്റെ ഭാഗമായി ഇന്ത്യൻ ഫെസ്റ്റ് ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ നടക്കും.
ജിദ്ദ ശറഫിയ്യക്കടുത്ത് അൽവുറൂദ് ഡിസ്ട്രിക്ടിലെ വിശാലമായ മൈതാനത്താണ് മെഗാ ഉത്സവം അരങ്ങേറുന്നത്. ഹിന്ദി നടിയും മോഡലുമായ കിശ്വർ മെർച്ചന്ദ്, കന്നഡ നടിയും മോഡലുമായ ആകൻക്ഷ ശർമ, ഹിന്ദി പിന്നണി ഗായകൻ കുമാർ സാനുവിന്റെ മകൻ ജാൻ കുമാർ സാനു, ഗായകനും ഇന്ത്യൻ ഐഡൊൾ ഫെയിമുമായ മുഹമ്മദ് ഡാനിഷ്,
മലയാള നടനും ഡാൻസറും റാപ്പറുമായ നീരജ് മാധവ്, ഹിന്ദി ഗാനരചയിതാവും ഗായികയുമായ പ്രിയൻഷി ശ്രീവാസ്തവ, ഹിന്ദി ഗായകരായ ജുബിൻ നൗട്ടിയാൽ, സുകൃതി കാകർ, വിഭൂതി ശർമ, പ്രകൃതി, ഡിജെ പെർഫോർമർ കർമ, മലയാളി ഗായകരായ കൗശിക് വിനോദ്, ഷിയ മജീദ്, ശ്വേത അശോക്, മലയാള, ഹിന്ദി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സൗദി ഗായകൻ അഹമ്മദ് സുൽത്താൻ എന്നിവർ വിവിധ ദിവസങ്ങളിലായി വേദിയിൽ പ്രത്യക്ഷപ്പെടും.
ഇന്ത്യൻ സംസ്കാരത്തിന്റെ വിവിധ മോഡലുകൾ ഫെസ്റ്റിൽ ഒരുക്കുന്നുണ്ട്. ബോളിവുഡ് ഡാൻസ്, ഭാൻഗ്ര നൃത്തം, ഒപ്പന, കോൽക്കളി തുടങ്ങിയ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള വർണശബളമായ ഘോഷയാത്ര നാല് ദിനങ്ങളിലും നടക്കും.
പരമ്പരാഗത കലാരൂപങ്ങളുടെ അവതരണത്തോടൊപ്പം നാല് ദിനങ്ങളിലും ഇന്ത്യയിൽനിന്നെത്തുന്ന അറിയപ്പെടുന്ന ഗായകർ മെഗാ സ്റ്റേജിൽ സംഗീത പെരുമഴ പെയ്യിക്കും. സിനിമ നടീനടന്മാരും പരിപാടിക്കായി എത്തുന്നുണ്ട്.
ഇന്ത്യൻ ഉത്പന്നങ്ങളുടെ ചന്തകൾ, സംവേദനാത്മക പ്രദർശനങ്ങൾ, ഇന്ത്യൻ ഫുഡ് കോർണറുകൾ എന്നിവയുമുണ്ടാകും. ‘വിഷൻ 2030’ന്റെ ഭാഗമായി സൗദിയിലെ പ്രവാസി സമൂഹങ്ങൾക്കായി ജിഇഎ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നാണ് ‘പാസ്പോർട്ട് ടു ദ വേൾഡ്’.
ഓരോ രാജ്യത്തിന്റെയും പ്രത്യേക സംസ്കാരങ്ങൾ സ്വദേശികൾക്ക് പരിചയപ്പെടുത്തുക എന്നത് കൂടിയാണ് ഈ പരിപാടിയുടെ ലക്ഷ്യം. അതത് രാജ്യങ്ങളുടെ നാടോടി കലാരൂപങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, അനുബന്ധ ഉപകരണങ്ങൾ, വൈവിധ്യമാർന്ന ഭക്ഷണങ്ങൾ, വാസ്തുവിദ്യ, കരകൗശല വസ്തുക്കൾ തുടങ്ങിയവ ഉത്സവ നഗരിയിൽ ഒരുക്കുന്നുണ്ട്.
ബുധൻ, ശനി ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ രാത്രി 12 വരെയും വ്യാഴം വൈകുന്നേരം ആറ് മുതൽ പുലർച്ചെ ഒന്ന് വരെയും വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ ഒന്ന് വരെയുമാണ് പരിപാടികൾ.
കുട്ടികൾക്ക് മാത്രമായി വിവിധ പരിപാടികളുമുണ്ട്. പ്രവേശനം പൂർണമായും സൗജന്യമാണെങ്കിലും സൗജന്യ പാസിന് webook.com എന്ന ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഏപ്രിൽ 30 മുതൽ ആരംഭിച്ച മെഗാ ഇവന്റിൽ ആദ്യ നാല് ദിനങ്ങൾ ഫിലിപ്പീൻസ് ഫെസ്റ്റായിരുന്നു.
രണ്ടാമത്തെ ആഴ്ച ബംഗ്ലാദേശികളുടേതുമായിരുന്നു. പതിനായിരങ്ങളാണ് പരിപാടികാണാൻ ജിദ്ദയിലെ പഴയ വിമാനത്താവളത്തിലെ വിശാലമായ മൈതാനെത്തുന്നത്. മേയ് 21 മുതൽ 24 വരെ സുഡാനി ഫെസ്റ്റോടെ പരിപാടി സമാപിക്കും.
|
ഹൃദയാഘാതം; മലയാളി യുവാവ് ബഹറനിൽ അന്തരിച്ചു
സൽമാനിയ: കോഴിക്കോട് കീഴൂർ സ്വദേശി മുഹമ്മദ് ഫായിസ് (35) ബഹറനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഉറങ്ങുന്നതിനിടെയാണ് ഫായിസിന് ഹൃദയാഘാതമുണ്ടായത്.
സൽമാനിയ മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കുമെന്ന് ബന്ധുകൾ അറിയിച്ചു.
ഭാര്യ: അംജത. മക്കൾ: സെറ, ഇസിൻ.
|
ഒമാനിൽ മയക്കുമരുന്നുമായി രണ്ട് പാക്കിസ്ഥാനികൾ പിടിയിൽ
മസ്കറ്റ്: മയക്കുമരുന്നുമായി രണ്ട് പാക്കിസ്ഥാനികള്‍ ഒമാനില്‍ പിടിയില്‍. വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകളുമായാണ് രണ്ടുപേരെയും റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് ക്രിസ്റ്റൽ മെത്തും 7,300ലേറെ സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു.
തെക്കൻ ബാത്തിന ഗവർണറേറ്റ് പോലീസിന്റെ കീഴിലുള്ള ആന്റിനാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വകുപ്പ്, ബുറൈമി ഗവർണറേറ്റ് പോലീസ് കമാൻഡുമായി സഹകരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പിടിയിലായ പ്രതികൾക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
|
കുവൈറ്റിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാല്മിയയില് അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം. വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും അപകടത്തിൽ ആർക്കും പരിക്കില്ലെന്നും അഗ്നിശമന സേന അറിയിച്ചു. തീപിടിത്തത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
രാജ്യത്ത് താപനില ഉയര്‍ന്നതോടെ തീപിടിത്ത കേസുകളും വര്‍ധിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് സാൽമിയയിൽ രണ്ട് അപ്പാർട്ട്മെന്റുകളിൽ തീപിടിത്തമുണ്ടായിരുന്നു.
|
മഹാകവി വെണ്ണിക്കുളത്തിന്റെ സംഭാവനകൾ വലുത്: ഡോ.എൻ. ജയരാജ്
മസ്കറ്റ്: മലയാള നാടിന് മഹാകവി വെണ്ണിക്കുളം നൽകിയ സംഭാവനകൾ ഏറെ വലുതെന്ന് കേരള ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പറഞ്ഞു. വെണ്ണിക്കുളത്തിന്റെ കവിതകൾ ഏറ്റവും ശ്രദ്ധേയമായിരുന്നു.
കേരളം അറിഞ്ഞ മഹാകവികളിൽ പണ്ഡിതനും അറിയപ്പെട്ട സാഹിത്യകാരനുമായിരുന്ന വെണ്ണിക്കുളത്തിന്റെ ജന്മദിനോടനുബന്ധിച്ച് നൽകിയ പുരസ്കാര ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു എൻ. ജയരാജ്.
പ്രവാസി സംസ്കൃതി അസോസിയേഷന്റെ മസ്കറ്റ് ചാപ്റ്ററിന്റെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം മഹാകവി അധ്യാപകനായിരുന്ന വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന് പുരസ്കാരം നൽകി.
സ്നോ ലോട്ടസ് എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ. വർഗീസ്, ഡോ. ജോസ് പാറക്കടവിൽ, ഡോ. സജി ചാക്കോ, പ്രവാസി സംസ്കൃതി അസോസിയേഷന്റെ സെക്രട്ടറി ബിജു ജേക്കബ് കൈതാരം,
സ്കൂൾ പ്രിൻസിപ്പൾ ഡോ. ജേക്കബ് എബ്രഹാം, സ്കൂൾ പ്രധാന അധ്യാപിക രജനി ജോയ്, സംസ്ഥാന പ്രസിഡന്റ് സാമുവേൽ പ്രക്കാനം, മിനി ഈപ്പൻ, ഷാജി പഴുർ, വിജു സ്കറിയ, വിജു സി. തോമസ് ചാമക്കാലയിൽ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മഹാകവി വെണ്ണിക്കുളത്തിന്റെ തെരഞ്ഞെടുത്ത കവിതകളുടെ അവതരണവും ഉണ്ടായിരുന്നു.
|
കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച കോട്ടയം സ്വദേശിയുടെ സംസ്കാരം ഇന്ന്
കുവെെറ്റ് സിറ്റി: കഴിഞ്ഞ ദിവസം കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശി പുലിയളപ്പറമ്പിൽ ജോജി ജോസഫിന്റെ(50) സംസ്കാരം ഇന്ന്.
പട്ടിത്താനം രത്നഗിരി പള്ളിയിൽ 11.30ന് സംസ്കാരം നടക്കും. ഭാര്യ: ഓയൂർ ലവ് ഷോർ വീട്ടിൽ മോളി (കുവെെറ്റ്). സഹോദരങ്ങൾ: ഷാജി, മിനി, ജോബി.
ചൊവ്വാഴ്ച വൈകുന്നേരമാണ് ജോജി താമസിച്ചിരുന്ന ഫ്ലാറ്റിൽ തീപിടിത്തമുണ്ടായത്. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു.
|
ദുബായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കാസര്‍ഗോഡ് സ്വദേശിക്ക് എട്ടര കോടി സമ്മാനം
ദുബായി: ദുബായി ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ കാസര്‍ഗോട്ടുകാരനെ തേടി മഹാഭാഗ്യമെത്തി. ബേഡകം കുണ്ടംകുഴി പുളിരടി സ്വദേശി വേണുഗോപാല്‍ മുല്ലച്ചേരി(52)ക്കാണ് നറുക്കെടുപ്പില്‍ സമ്മാനം.
10 ലക്ഷം ഡോളര്‍ (എട്ടര കോടിയോളം രൂപ) ആണ് സമ്മാനത്തുക. സീരീസ് 500ലെ അഞ്ഞൂറാമത്തെ വിജയിയാണ് വേണുഗോപാല്‍.10 ലക്ഷം ഡോളര്‍ നേടുന്ന 249ാമത്തെ ഇന്ത്യക്കാരനുമാണ്. യുഎഇയിലെ അജ്മനിലെ കമ്പനിയില്‍ ഐടി സപ്പോര്‍ട്ട് സ്പെഷലിസ്റ്റായി ജോലിചെയ്തു വരികയാണ് വേണുഗോപാല്‍.
മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ വേണുഗോപാല്‍ തിരിച്ചുമടങ്ങവേ ഏപ്രില്‍ 23നു ദുബായി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2ല്‍നിന്ന് വാങ്ങിയ 1163 നമ്പര്‍ ടിക്കറ്റാണ് സമ്മാനത്തിനര്‍ഹമായത്. 15 വര്‍ഷമായി താന്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ടെന്നും ഇപ്പോള്‍ വിജയി ആകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
ദുബായി ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നറുക്കെടുപ്പ് പ്രഖ്യാപനം തത്സമയമായി കണ്ടത്. പെട്ടെന്ന് തന്റെ പേര് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഇതുവരെയും ആ ഞെട്ടലില്‍നിന്ന് മാറാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
സവിതയാണ് ഭാര്യ. ശിഖ, സൗരവ് എന്നിവരാണ് മക്കൾ. 25 വര്‍ഷത്തിലേറെയായി പലരുടെയും ജീവിതങ്ങള്‍ മാറ്റിമറിച്ചതാണ് ദുബായി ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പ്. ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് ബിയിലാണ് നറുക്കെടുപ്പ് പ്രഖ്യാപനം നടന്നത്.
|
അബുദാബിയില്‍ സ്റ്റോര്‍ തുറന്ന് പോപ്പീസ് ബേബി കെയര്‍
അബുദാബി: പ്രമുഖ ബേബി കെയര്‍ ഉത്പന്ന റീട്ടെയിലറായ പോപ്പീസ് ബേബി കെയര്‍ അബുദാബിയിലെ ഡാല്‍മ മാളില്‍ എക്സ്ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റ് തുറന്നു. കമ്പനിയുടെ ശൃംഖലയിലെ 91ാമത് സ്റ്റോറാണ് അബുദാബിയിലേത്.
ആറ് വയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരം, ബേബി ഓയില്‍, സോപ്പ്, വൈപ്സ്, ഫാബ്രിക് വാഷ്, ബോഡി വാഷ്, ഷാംപൂ, ലോഷനുകള്‍, ടവലുകള്‍ തുടങ്ങിയ അവശ്യ ശിശു പരിചരണ വസ്തുക്കളും ഈ സ്റ്റോറില്‍ ലഭ്യമാണെന്ന് പോപ്പീസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ഷാജു തോമസ് പറഞ്ഞു.
2026 സാമ്പത്തിക വര്‍ഷത്തോടെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന അടക്കം രാജ്യവ്യാപകമായി മെട്രോ നഗരങ്ങളിലെ പ്രധാന വിപണികളെ ലക്ഷ്യമിട്ട് മൊത്തം 118 സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പോപ്പീസ് ബേബി കെയര്‍ ലക്ഷ്യമിടുന്നുണ്ട്.
|
കേളി മലാസ് യൂണിറ്റ് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് എരിയ, മലാസ് യൂണിറ്റ് സമ്മേളനത്തിന്റെ പ്രചാരണാർഥം കാരംസ് ടൂർണമെന്റ് ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് സംഘടിപ്പിച്ചു. ഏരിയയിലെ വിവിധ യൂണിറ്റംഗങ്ങളും ഭാരവാഹികളുമടക്കം വമ്പിച്ച ജനാവലി ഹർഷാരവങ്ങളിലൂടെ എട്ട് ടീമംഗങ്ങൾക്കും നിർലോഭമായ പിന്തുണയാണ് നൽകിയത്.
മലാസ് യൂണിറ്റ് വൈസ് പ്രസിഡന്റ് അൻവർ ഉദ്ഘാടന യോഗത്തിന് അധ്യക്ഷത വഹിച്ചു. മലാസ് യൂണിറ്റ് സെക്രട്ടറി സമീർ കൊല്ലം സ്വാഗതവും കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ടൂർണമെന്റ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
കേളി കേന്ദ്ര സ്പോർട്സ് കമ്മിറ്റി കൺവീനർ ഹസൻ, ചെയർമാൻ ജവാദ്, മലാസ് രക്ഷധികാരി സമിതി കൺവീനർ സുനിൽ, മലാസ് ഏരിയ പ്രസിഡന്റ മുകുന്ദൻ, ഏരിയ ട്രഷറർ സിംനേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി സുജിത്ത്, ഒലയ മേഖല സെക്രട്ടറി ഷമീം, രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, മേഖലാ കമ്മിറ്റി അംഗങ്ങൾ, മലാസ് യൂണിറ്റ് അംഗങ്ങൾ എന്നിവരടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
|
ബഹറിൻ കേരളീയ സമാജം നോർക്ക ഓപ്പണ്‍ ഫോറം ഒമ്പതിന് മനാമയിൽ
തിരുവനന്തപുരം: പ്രവാസികേരളീയർക്കായി ബഹറിൻ കേരളീയ സമാജം (ബികെഎസ്) നോർക്ക റൂട്ട്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഫോറം ഈ മാസം ഒമ്പതിന് മനാമയിൽ നടക്കും.
ബഹറിൻ സമയം രാവിലെ ഒമ്പതിന് ബികെഎസ് ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിൽ നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സിഇഒ അജിത് കോളശേരി എന്നിവർ സംബന്ധിക്കും.
|
"ഈസക്ക എന്ന വിസ്മയം' പുസ്തകം പ്രകാശനം ചെയ്തു
ദോഹ: ജീവിതം മുഴുവന്‍ മനുഷ്യ സേവനത്തിനായി ഉഴിഞ്ഞുവച്ച് സ്വദേശത്തും വിദേശത്തും ജനഹൃയങ്ങള്‍ കീഴടക്കി ഈ ലോകത്തോട് വിട പറഞ്ഞ കെ. മുഹമ്മദ് ഈസ എന്ന ഈസക്കയെക്കുറിച്ച് ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഓര്മ പുസ്തകം "ഈസക്ക എന്ന വിസ്മയം' പാണക്കാട് സാദിഖലി ഷിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.
മനുഷ്യ സ്നേഹത്തിന്റെയും സേവനത്തിന്റെയും ഉജ്വല മാതൃകയായിരുന്നു ഈസക്കയെന്നും ആ ജീവിതത്തിന്റെ ഓരോ ഏടുകളും പാഠപുസ്തകമാണെന്നും പ്രകാശനം ചെയ്ത് സംസാരിക്കവേ സാദിഖലി തങ്ങള്‍ പറഞ്ഞു.
ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വ്യാപാര മേഖലകളില്‍ സജീവമായിരുന്നതോടൊപ്പം കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഈസക്കയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് തങ്ങള്‍ അനുസ്മരിച്ചു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക മുന്‍ പത്രാധിപരുമായിരുന്ന നവാസ് പൂനൂര് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. റിയാസ് മങ്കട, പുസ്കത്തിന്റെ എഡിറ്റര്‍ ഡോ.അമാനുല്ല വടക്കാങ്ങര, ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, ജെ.കെ. മേനോന്, പ്രശസ്ത സംഗീതജ്ഞന് എം.ജയചന്ദ്രന്, ആലങ്കോട് ലീല കൃഷ്ണന്, വി.ടി. മുരളി, ഒ.എം. കരുവാരക്കുണ്ട്, കാനേഷ് പൂനൂര്,
ഡോ.ഹുസൈന് മടവൂര്‍, എസ്.എ.എം. ബഷീര്‍, ഡോ. റഷീദ് പട്ടത്ത്, അന്‍വര്‍ ഹുസൈന്, ഹബീബുറഹ് മാന്‍ കിഴിശേരി, എ. യതീന്ദ്രന് തുടങ്ങി എണ്‍പതോളം ലേഖകരുടെ ഓര്മക്കുറിപ്പുകളാണ് പുസ്കത്തിലുളളത്.
|
ഡോ. അബ്ദുൽ ഹക്കീം അസ്ഹരിക്ക് സ്വീകരണം നൽകി
കുവൈറ്റ് സിറ്റി: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ ഹക്കീം അസ് ഹരിക്ക് കുവൈറ്റ് ഐസിഎഫ് സ്വീകരണം നൽകി. മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡന്റ് അലവി സഖാഫി തഞ്ചേരി അധ്യക്ഷത വഹിച്ചു.
ഷുക്കൂർ മൗലവി ഉദ്ഘാടനം ചെയ്തു. മർക്കസ് നോളജ് സിറ്റി ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫീസർ അഡ്വ. തൻവീർ, ആർഎസ്സി കുവൈറ്റ് കൺവീനർ ജസാം എന്നിവർ സംസാരിച്ചു.
ഐസിഎഫ് നാഷണൽ ഭാരവാഹികളായ അബു മുഹമ്മദ്, നൗഷാദ് തലശേരി, റഫീക് കൊച്ചനൂർ, ഷബീർ സാസ്കോ, അസീസ് സകാഫി എന്നിവർ നേതൃത്വം നൽകി. ഡോ. അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി.
റസാഖ് സഖാഫി സ്വാഗതവും അബ്ദുൽ ലത്തീഫ് തോണിക്കര നന്ദിയും പറഞ്ഞു.
|
കേളി ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
റിയാദ്: വസന്തം 2025ന്റെ ഭാഗമായി കേളി കലാസാംസ്കാരിക വേദിയുടെ എട്ടാമത് ഇന്റർ കേളി ഫുട്ബോൾ ടൂർണമെന്റ് അൽഖർജ് റോഡിലുള്ള അൽ ഇസ്ക്കാൻ ഗ്രൗണ്ടിൽ വച്ച് നടന്നു.
ഫാൽക്കൺ അൽഖർജ്, യുവധാര അസീസിയ, റെഡ് ബോയ്സ് സുലൈ, ചാലഞ്ചേർസ് റൗദ, റെഡ് വാരിയേർസ് മലാസ്, ബ്ലാസ്റ്റേഴ്സ് ബത്ത, റെഡ് സ്റ്റാർ ബദിയ എന്നീ ടീമുകൾ മാറ്റുരച്ചു.
ആദ്യ സെമിയിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് യുവധാര അസീസിയ യെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ് ബത്ത ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമിയിൽ റെഡ് സ്റ്റാർ ബദിയയെ അഞ്ച് ഗോളുകൾക്ക് പരാജയപെടുത്തി റെഡ് വാരിയേഴ്സ് മലാസ് ഫൈനലിൽ പ്രവേശിച്ചു.
ഫൈനലിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ബത്തയെ പരാജയപ്പെടുത്തിയാണ് റെഡ് വാരിയേഴ്സ് മാലാസ് ജേതാക്കളായത്. കേളി കുടുംബ വേദിയിലെ അണ്ടർ പതിനാല് കുട്ടികൾക്കായി സൗഹൃദ മത്സരവും സംഘടിപ്പിച്ചു.
ടൂർണമെന്റിന്റെ ഭാഗമായി നടന്ന ഉദ്ഘാടനചടങ്ങിൽ വൈസ് പ്രസിഡന്റ് രജീഷ് പിണറായി അധ്യക്ഷനായി. സ്പോർട്സ് കമ്മിറ്റി കൺവീനർ ഹസ്സൻ പുന്നയൂർ ആമുഖ പ്രഭാഷണം നടത്തി കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സ്പോർട്സ് കമ്മിറ്റി ചെയർമാൻ ജവാദ് പെരിയാട്ട് നന്ദിയും പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, സീബ കൂവോട് എന്നിവർ ആശംസകൾ അറിയിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം മത്സരങ്ങൾ കിക്കോഫ് ചെയ്തു.
കുടുംബവേദിയിലെ അണ്ടർ 14 കുട്ടികളുടെ കളിയിൽ കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി, ജോയിന്റ് സെക്രട്ടറി മധു ബാലുശേരി, ടൂർണമെന്റ് ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ ഷറഫുദ്ധീൻ ബാബ്തൈൻ, സുജിത് വി.എം എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
ഫൈനൽ മത്സരത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം ട്രഷറർ ജോസഫ് ഷാജി, സ്പോർട്സ് കമ്മറ്റി ചെയർമാൻ ജവാദ് പരിയാട്ട് കൺവീനർ ഹസ്സൻ പുന്നയൂർ എന്നിവരും കളിക്കാരുമായി പരിചയപ്പെട്ടു.
ടൂർണമെന്റിന് മുന്നോടിയായി സംഘടിപ്പിച്ച മാർച്ച് പാസ്റ്റിന് വളണ്ടിയർ ക്യാപ്റ്റൻ ഷഫീഖ് ബത്ത നേതൃത്വം നൽകി. ടൂർണമെന്റിലെ മുഴുവൻ ടീമുകളും അണിനിരന്നു.
ടൂർണമെന്റ് കേളി സ്പോർട്സ് കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി. വിവിധ ഏരിയകളിലെ കേളി അംഗങ്ങൾ വളണ്ടിയർമാരായി പ്രവർത്തിച്ചു. അമ്പയർമാരായ ഷരീഫ്, മാജിദ്, അമീർ, ആദിൽ എന്നിവർ കളികൾ നിയന്ത്രിച്ചു.
|
ഗൾഫിൽ മരണമടയുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണം: നവയുഗം
ദമാം: ഗൾഫിൽ ജോലിയിലിരിയ്ക്കേ അപകടമോ, അസുഖമോ കാരണം മരണമടയുന്ന പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങൾക്ക് കേന്ദ്ര കേരള സർക്കാരുകൾ ധനസഹായം നൽകണമെന്ന് നവയുഗം സാംസ്കാരികവേദി അദാമ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഏറെ കുടുംബപ്രാരാബ്ധങ്ങൾ ചുമക്കുന്ന സാധാരണക്കാരാണ് ഗൾഫ് പ്രവാസികളിൽ ഭൂരിപക്ഷവും. കുടുംബങ്ങളുടെ അത്താണിയായ അത്തരം പ്രവാസികൾ മരണമടയുമ്പോൾ നാട്ടിലെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ ആകുന്നത് സ്വാഭാവികമാണ്.
അത്തരം കുടുംബങ്ങളെ സഹായിയ്ക്കാൻ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് ബാധ്യതയുണ്ട്. അതിനാൽ സർക്കാർ വകയായി കുടുംബ ധനസഹായം നൽകണമെന്ന് നവയുഗം അദാമ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ കൂടിയ നവയുഗം സാംസ്കാരിക വേദി അദാമ യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉദ്ഘാടനം ചെയ്തു. സാബു വർക്കല റിപ്പോർട്ട് അവതരിപ്പിച്ചു.
നവയുഗം ജനറൽ സെക്രട്ടറി സെക്രട്ടറി എം.എ. വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ഗോപകുമാർ, തമ്പാൻ നടരാജൻ തുടങ്ങിയവർ ആശംസപ്രസംഗം നടത്തി.
പുതിയ യൂണിറ്റ് ഭാരവാഹികളായി സത്യൻ കുണ്ടറ (രക്ഷാധികാരി), മുഹമ്മദ് ഷിബു (പ്രഡിഡന്റ്), സുരേഷ് കുമാർ (വൈ പ്രസിഡന്റ്), സാബു വർക്കല (സെക്രട്ടറി), റഷീദ് ഓയൂർ (ജോ സെക്രട്ടറി), രാജ് കുമാർ (ഖജാൻജി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു
സമ്മേളനത്തിന് ഇർഷാദ് സ്വാഗതവും റഷീദ് ഓയൂർ നന്ദിയും പറഞ്ഞു.
|
സെന്റ് തോമസ് കോളജ് അലുംമ്നി അസോസിയേഷൻ അബുദാബി ചാപ്റ്ററിന് പുതിയ നേതൃത്വം
അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുംമ്നി അസോസിയേഷൻ അബുദാബി ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനിൽ സി. ഇടിക്കുള (പ്രസിഡന്റ്), സെബി സി. എബ്രഹാം ( വൈസ് പ്രസിഡന്റ്), അജു സൈമൺ (സെക്രട്ടറി), മാമ്മൻ ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), ആൻസി ജോസഫ് (വനിതാ സെക്രട്ടറി), വിൻസൻ ജോർജ് (ട്രഷറർ), സുമി രൂപേഷ് (ആർട്ട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
അബുദാബി ചാപ്റ്ററിന്റെ 34ാമത് വാർഷികയോഗത്തിൽ പ്രസിഡന്റ് ജേക്കബ് ജോർജ് അധ്യക്ഷത വഹിച്ചു. റവ. ജിജോ സി. ഡാനിയേൽ ഉദ്ഘാടനം നിർവഹിച്ചു. റവ. ബിജോ എബ്രഹാം, രക്ഷാധികാരി വി ജെ തോമസ്, സെക്രട്ടറി സുനിൽ തോമസ്, ട്രഷറർ രൂപേഷ് കുമാർ, ശ്യാം വി. ശശി, സീന മാത്യു എന്നിവർ സംസാരിച്ചു.
പൂർവ്വ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
|
കെഫാക് അന്തർ ജില്ലാ സോക്കർ & മാസ്റ്റേഴ്സ് ലീഗിന് തുടക്കം
കുവൈറ്റ് സിറ്റി: കേരള എക്സ്പ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷൻ കുവൈറ്റ് (കെഫാക്) അന്തർ ജില്ലാ ഗ്രൂപ്പ് തല രണ്ടാം ഘട്ട മത്സരങ്ങൾക്ക് മിഷ്രിഫിലെ പബ്ലിക് അതോറിറ്റിട്ടി ഫോർ സ്പോർട്സ് ഗ്രൗണ്ട് വേദിയായി.
ആക്രമണ ഫുട്ബോളിന്റെ മികച്ച നിമിഷങ്ങൾ സമ്മാനിച്ച സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ കൃഷ്ണ ചന്ദ്രന്റെ പെനാൽറ്റി ഗോളിൽ മുന്നിട്ടു നിന്നിരുന്ന ഇഡിഎ എറണാകുളത്തിനെ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സിബിനും ശിവയും നേടിയ ഗോളുകളിലൂടെ 21 എന്ന സ്കോറിനു മറികടന്നു കെഇഎ കാസർഗോഡ് നിർണായക വിജയം സ്വന്തമാക്കി.
സോക്കർ ലീഗിലെ രണ്ടാം മത്സരത്തിൽ ഫോകെ കണ്ണൂരിനെ 31 നു പരാജയപ്പെടുത്തി എംഫാക് മലപ്പുറം തുടർച്ചയായി രണ്ടാം വിജയം നേടി. നജീം, റമീസ് എന്നിവർ മലപ്പുറത്തിന്റെ ഗോളുകൾ നേടിയപ്പോൾ ഷാനിബാൻ കണ്ണൂരിന്റെ ആശ്വാസ ഗോൾ നേടി.
പൊരുതി കളിച്ച വയനാടിനെ ജിനീഷ് നേടിയ ഏക ഗോളിന് കീഴ്പ്പെടുത്തി പാലക്കാട് ആദ്യ ജയം സ്വന്തമാക്കി. തുല്യ ശക്തികളുടെ പോരാട്ടം കണ്ട ടിഫാക് തിരുവനന്തപുരം കോഴിക്കോട് മത്സരത്തിൽ ശ്യാമിന്റെ ഗോൾ നേട്ടത്തിലൂടെ കോഴിക്കോട് നിർണായക വിജയം നേടി.
ശിവ (കെഇഎ കാസർഗോഡ്), നജീം (എംഫാക് മലപ്പുറം), നിതിൻ (പാലക്കാട്) അമീസ് (കോഴിക്കോട്) എന്നിവർ സോക്കർ ലീഗ് മത്സരങ്ങളിലെ മോസ്റ്റ് വാല്യൂബിൾ പ്ലേയർ (എംവിപി) അവാർഡുകൾക്ക് അർഹരായി.
മാസ്റ്റേഴ്സ് ലീഗിലെ ആദ്യ മത്സരത്തിൽ ഷോബിയും സന്തോഷും നേടിയ രണ്ടു ഗോളിന്റെ ബലത്തിൽ ട്രാസ്ക് തൃശൂർ പാലക്കാടിനെതിരേ ഏകപക്ഷീയ വിജയം നേടി. കോഴിക്കോടും ഫോകെ കണ്ണൂരും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചപ്പോൾ വിയർത്തു കളിച്ച വയനാടിനെ ഏക ഗോളിന് തോൽപ്പിച്ചു ഇഡിഎ എറണാകുളം കരുത്തു തെളിയിച്ചു.
സനു ആണ് എറണാകുളത്തിനു വേണ്ടി ഗോൾ നേടിയത്. ആവേശം വാനോളമുയർന്ന കെ. ഇ. എ കാസർഗോഡ് ടിഫാക് തിരുവനന്തപുരം മത്സരം 22 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു. ബൈജുവും ക്ലീറ്റസും തിരുവനന്തപുരത്തിനു വേണ്ടി ഗോളുകൾ നേടിയപ്പോൾ സുമേഷും സിറാജുമാണ് കാസർഗോഡിന്റെ ഗോൾ നേട്ടക്കാർ.
സജീവ് (ട്രാസ്ക് തൃശൂർ), വിപിൻ (ഫോകെ കണ്ണൂർ), നിതിൻ (ഇഡിഎ എറണാകുളം), സുമേഷ് (കെഇഎ കാസർഗോഡ്) എന്നിവരാണ് മാസ്റ്റേഴ്സ് ലീഗ് മൽസരങ്ങളിലെ മോസ്റ്റ് വാല്യൂബിൾ പ്ലേയർസ് (എംവിപി) അവാർഡുകൾ നേടിയത്.
അടുത്ത വെള്ളിയാഴ്ച മിഷ്രിഫിലെ പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഗ്രൗണ്ടിൽ നടക്കുന്ന മൂന്നാം ഘട്ട മത്സരങ്ങളിൽ മാസ്റ്റേഴ്സ് ലീഗിൽ നിർണായകമായ എംഫാക് മലപ്പുറം വയനാട്, കെഇഎ കാസർഗോഡ് കോഴിക്കോട്, ഇഡിഎ എറണാകുളം ട്രാസ്ക് തൃശൂർ, ഫോകെ കണ്ണൂർ ടിഫാക് തിരുവനന്തപുരം മത്സരങ്ങൾ നടക്കും.
സോക്കർ ലീഗിൽ എംഫാക് മലപ്പുറം ടിഫാക് തിരുവനന്തപുരത്തെയും വയനാട് ഇഡിഎ എറണാകുളത്തെയും ഫോകെ കണ്ണൂർ ട്രാസ്ക് തൃശൂരിനെയും കെഇഎ കാസർഗോഡ് പാലക്കാടിനെയും നേരിടും.
|
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഒവിബിഎസ് 2025 ലോഗോ പ്രകാശനം
കുവൈറ്റ് സിറ്റി: സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓർത്തഡോക്സ് വെക്കേഷന് ബൈബിൾ സ്കൂൾ (ഒവിബിഎസ്) 2025 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം മേയ് രണ്ടിന് വെള്ളിയാഴ്ച കുർബാനാനന്തരം റിഗയി അൽ ജവഹറ സ്കൂൾ ഓഡിറ്റോറിയത്തിൽ ഇടവക വികാരി റവ. ഫാ. ജെഫിൻ വർഗീസ് നിർവഹിച്ചു.
സെന്റ് സ്റ്റീഫൻസ് ഇടവക ആക്ടിംഗ് ട്രസ്റ്റി ഷോബിൻ ഫിലിപ്പ്, ഇടവക സെക്രട്ടറി സുനീഷ് മാത്യു, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജിനീഷ് ഫിലിപ്പ്, അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ ബിൻസി മാമൻ, സൺഡേ സ്കൂൾ സെക്രട്ടറി ലവ്ലി അനിൽ, ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ഒവിബിഎസ് സൂപ്രണ്ടന്റ് സോജി വർഗീസ്, കൺവീനർ വിൻസി ജോൺ, സൺഡേ സ്കൂൾ ഹെഡ് ഗേൾ കുമാരി ടിനു റെജി ജോർജ് എന്നിവർ അതിഥികളായിരുന്നു.
മൂന്നുറോളം കുഞ്ഞുങ്ങൾ പങ്കെടുക്കുന്ന ഓർത്തഡോക്സ് വെക്കേഷന് ബൈബിൾ സ്കൂൾ (ഒവിബിഎസ്) 2025 ജൂൺ ആറ് മുതൽ 13 വരെയുള്ള തീയതികളിലായി നടത്തപ്പെടും. ക്ലാസുകളിൽ ബൈബിൾ, സാമൂഹ്യ മൂല്യങ്ങൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിശേഷാലോചനകൾ വിവിധ ആക്ടിവിറ്റികൾ, ഗാന പരിശീലനങ്ങൾ എന്നിവ ഈ വർഷത്തെ (ഒവിബിഎസ്) 2025ന്റെ പ്രത്യേകതകളാണ്.
|
കളംന്തോട് അമ്മ വൃദ്ധസദനത്തിന് കേളിയുടെ കൈത്താങ്ങ്
റിയാദ്: ഹെവൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ കോഴിക്കോട് കളംന്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന അമ്മ വൃദ്ധസദനത്തിന് കേളി കലാസാംസ്കാരിക വേദിയുടെ കൈത്താങ്ങ്.
കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി കൈകൊണ്ട തീരുമാന പ്രകാരം പ്രത്യേക പരിചരണവും സംരക്ഷണവും ആവശ്യമായവരെ ചേർത്ത് പിടിക്കുന്നവരുമായി സഹകരിച്ച് കേരളത്തിൽ ഒരുലക്ഷം പൊതിച്ചോർ വിതരണം ചെയ്യുന്ന ഹൃദയപൂർവം കേളി പദ്ധതിയിൽ ഉൾപ്പെടുത്തി അമ്മയിലെ അന്തേവാസികളുടെ 15 ദിവസത്തെ ചിലവുകൾ കേളി ഏറ്റെടുക്കുകയായിരുന്നു.
കളംന്തോട് അമ്മ വൃദ്ധ സദനത്തിൽ ഒരുക്കിയ ചടങ്ങിൽ സിപിഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി പ്രവീണിന്റെ സാനിധ്യത്തിൽ കേളി രക്ഷാധികാരി കമ്മറ്റി അംഗം ഷമീർ കുന്നുമ്മൽ അമ്മ മാനേജർ വിജയ് കൃഷ്ണന് ധാരണാപത്രം കൈമാറി.
2016ൽ ആരംഭിച്ച അമ്മ വൃദ്ധസദനത്തിൽ നിലവിൽ 20 അന്തേവാസികളെ പരിചരിച്ചു വരുന്നുണ്ട്. നിത്യ രോഗികൾ, പരിചരിക്കാൻ ആളില്ലാത്തവർ, മാനസീക വില്ലുവിളി നേരിടുന്നവർ തുടങ്ങീ ആശ്രമില്ലാത്തവരെ സംരക്ഷിച്ചു പോരുന്ന അമ്മ വൃദ്ധസദനം സുമനസുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താലാണ് പ്രവർത്തിച്ചു പോരുന്നത്.
കോഴിക്കോട് എൻഐടിക്ക് സമീപം കളംന്തോടിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന നാല് ജീവനക്കാരാണ് ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു പോരുന്നത്.
കൂടാതെ ആവശ്യമായ കിടപ്പ് രോഗികൾക്ക് വേണ്ട പരിചരണവും ഭക്ഷണവും എത്തിക്കുന്നത്തിലും അമ്മയിലെ വോളണ്ടിയർമാർ സഹായം ചെയ്തു പോരുന്നു.
|
പഹൽഗാമിലെ രക്തസാക്ഷികൾക്ക് അജ്പക് ആദരാഞ്ജലികൾ അർപ്പിച്ചു
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK) ജമ്മു കാശ്മീരിലെ പഹൽഗാമിൽ 2025 ഏപ്രിൽ 22ന് ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട 26 വിനോദ സഞ്ചാരികളെ അനുസ്മരിച്ചുകൊണ്ട് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
എല്ലാവിധ തീവ്രവാദങ്ങൾക്കും എതിരായി ഇന്ത്യൻ ഗവണ്മെന്റ് എടുക്കുന്ന നടപടികൾക്ക് അജ്പക് അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഐക്യദാർഢ്യ സമ്മേളനം നടത്തി.ചടങ്ങിൽ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനവും രേഖപ്പെടുത്തി.
യോഗത്തിൽ അജ്പക് പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷനായിരുന്നു. നിരപരാധികളായ 25 ഇന്ത്യൻ പൗരന്മാരെയും ഒരു നേപ്പാളി പൗരന്റെയും ജീവനെടുത്ത ഈ ക്രൂരത മനുഷ്യാവകാശങ്ങൾക്കും രാജ്യത്തിന്റെ മതേതരത്വത്തിനും നേരെയുള്ള വെല്ലുവിളിയാണ് എന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ പ്രതികരണ നടപടികൾക്ക് സംഘടന പൂർണമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും എല്ലാവിധ ഭീകരവാദത്തിന് എതിരെ ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്തു. പഹൽഗാമിൽ കൊല്ലപ്പെട്ട വിനോദസഞ്ചാരികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രക്ഷാധികാരി ബാബു പനമ്പള്ളി അനുശോചന പ്രമേയം അവതരിപ്പിച്ചു.
സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽദേവ്, ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് രാജീവ് നടുവിലെമുറി, സുരേഷ് വരിക്കോലിൽ, മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, ലിസ്സൻ ബാബു എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
അജ്പക് ഭാരവാഹികളായ ലിബു പായിപ്പാടൻ, കൊച്ചുമോൻ പള്ളിക്കൽ, എ. ഐ. കുര്യൻ, സജീവ് കായംകുളം, സുമേഷ് കൃഷ്ണൻ, ശശി വലിയകുളങ്ങര, സാം ആന്റണി, ജോൺ തോമസ് കൊല്ലകടവ്, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, ഷീന മാത്യു, അനിത അനില്‍, സുനിത രവി, സാറാമ്മ ജോൺസ്, കീർത്തി സുമേഷ്, ബിന്ദു ജോൺ, ദിവ്യാ സേവ്യർ, ലക്ഷ്മി സജീവ് എന്നിവർ നേതൃത്വം നൽകി.
വിശിഷ്ട അതിഥികളായി തോമസ് പള്ളിക്കൽ, ജയകുമാർ ജഹ്റ എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിന്റെ കാര്യക്രമങ്ങൾ പൗർണമി സംഗീത് നിയന്ത്രിച്ചു. യോഗത്തിന് ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ മനോജ് പരിമണം നന്ദിയും പറഞ്ഞു.
|
കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം അതിവിപുലമായി ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച കെപിഎ സ്നേഹസ്പർശം 17 മതു രക്തദാന ക്യാമ്പ്, വനിതാവിഭാഗം പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ ജുർദാബിൽ വനിതാ തൊഴിലാളികളോടൊപ്പവും , ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി തൊഴിലാളികളോടൊപ്പവും വിവിധ പരിപാടികളോടെ അതിവിപുലമായി രീതിയിൽ ആഘോഷിച്ചു.
മേയ് ഒന്നിന് രാവിലെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച കെപിഎ സ്നേഹസ്പർശം 17 മതു രക്തദാന ക്യാമ്പിൽ 60ൽ പരം പ്രവാസികൾ രക്തദാനം നടത്തി. ക്യാമ്പ് ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഉദ്ഘാടനം ചെയ്തു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലഡ് ഡൊണേഷൻ കൺവീനർ വിഎം പ്രമോദ് സ്വാഗതവും കെ പി എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ , വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , ട്രഷറർ മനോജ് ജമാൽ , സെക്രട്ടറിമാരായ അനിൽകുമാർ , രജീഷ് പട്ടാഴി, കെ പി എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
ബ്ലഡ് ഡൊണേഷൻ കൺവീനർ നവാസ് കരുനാഗപ്പള്ളി നന്ദി അറിയിച്ചു. കെ. പി. എ സെൻട്രൽ, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.
കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ ജോർദാബിൽ നൂറിലധികം വനിതാ തൊഴിലാളികൾ മാത്രമുള്ള ക്യാമ്പിൽ ലോക തൊഴിലാളി ദിനം ആഘോഷിച്ചു ഭക്ഷണവിതരണം നടത്തി.
കെ പി എ സെക്രട്ടറി അനിൽകുമാർ ഉത്ഘാടനം നിർ വഹിച്ച ചടങ്ങിൽ പ്രവാസശ്രീ കോഡിനേറ്റർ കിഷോർ കുമാർ, രഞ്ജിത്ത് ആർ പിള്ളൈ, പ്രവാസശ്രീ യൂണിറ്റ് ഹെഡുകൾ ആയ പ്രദീപ അനിൽ , ശാമില ഇസ്മായിൽ, സുമി ഷമീർ , ഷാനി നിസാർ, കാജൽ നവീൻ. എന്നിവർ ആശംസ അറിയിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹറിൻ സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി തൊഴിലാളികളോടൊപ്പം നടന്ന മേയ് ദിന പരിപാടി കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷ വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ , വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , ട്രഷറർ മനോജ് ജമാൽ , സെക്രട്ടറിമാരായ അനിൽകുമാർ , രജീഷ് പട്ടാഴി , സെൻട്രൽ കമ്മിറ്റി അംഗങ്ങളായ പ്രമോദ് വി എം , ലിനീഷ് പി ആചാരി ഏരിയ കോഡിനേറ്റർ പ്രദീപ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും , ഏരിയ ട്രഷറർ സുജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് തൊഴിലാളികൾക്ക് മധുര വിതരണം നടത്തി.
|
ഒഐസിസി കുവൈറ്റ് ’വേണു പൂർണിമ 2025' മേയ് ഒന്‍പതിന്
കുവൈറ്റ് സിറ്റി: ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മേയ് ഒന്‍പതിന് വൈകുന്നേരം അഞ്ച് മുതൽ ഷുവൈഖ് ഫ്രീ സോൺ കൺവെൻഷൻ സെന്റർ & റോയൽ സ്യുട്ട് ഹോട്ടലിൽ “വേണു പൂർണിമ 2025' എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു.
പരിപാടിയിൽ മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പ്രവാസി പുരസ്കാരം കെ.സി. വേണുഗോപാൽ എംപിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക വ്യാപാര മാധ്യമ വ്യക്തിത്വങ്ങളെ സാക്ഷി നിർത്തി സമർപ്പിക്കുന്നതാണ്.
കെപിസിസി ജനറൽ സെക്രട്ടറിയും കുവൈറ്റ് ചുമതലയുമുള്ള അഡ്വ.അബ്ദുൽ മുതലിബ്, മറിയം ഉമ്മൻചാണ്ടി എന്നിവരും പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകർ പങ്കെടുക്കുന്ന വിവിധ കലാ പരിപാടികളും അരങ്ങേറും.
ഒഐസിസി നാഷണൽ കമ്മറ്റിയുടെ കീഴിൽ കേരളത്തിലെ 14 ജില്ലാ കമ്മറ്റികളും യുവജന വിഭാഗം, വനിതാ കമ്മറ്റി ഉൾപ്പെടെ വിവിധ പോഷക സംഘടനകളും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. കുവൈറ്റിൽ മരണപെട്ട നിരവധി പേരുടെ മൃതദേഹങ്ങൾ കാലതാമസം കൂടാതെ നാട്ടിലെത്തിക്കാൻ ഒഐസിസി കെയർ ടീമിന് കഴിഞ്ഞിട്ടുണ്ട്.
കെ.സി വേണുഗോപാൽ, വി.എം സുധീരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരൻ ഉൾപ്പെടെ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളും ഒഐസിസി കുവൈറ്റുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുക്കുകയുണ്ടായി.
|
പി.എ. നസീറിന് യാത്രയയപ്പു നൽകി
കുവൈറ്റ് സിറ്റി: രണ്ടരപതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഐസിഎഫ് ജലീബ് റീജൺ ജനറൽ സെക്രട്ടറി നസീർ പി.എ തൃശ്ശൂരിന് ഐസിഎഫ് ജലീബ് റീജൺ കമ്മിറ്റി യാത്രയയപ്പു നൽകി.
എസ്.വൈഎസ് കേരള പ്രസിഡന്റ് ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉപഹാരം നൽകി. മർകസ് നോളജ് സിറ്റി (സിഎഒ) അഡ്വ. തൻവീർ ഉമർ, സയ്യിദ് ഹബീബ് കോയ തങ്ങൾ പൊന്മുണ്ടം, അഹ്മദ് സഖാഫി കാവനൂർ, അബ്ദുൽ അസീസ് കാമിൽ സഖാഫി, അബൂമുഹമ്മദ്, അബ്ദുൽ റസാഖ് സഖാഫി, ഹൈദരലി സഖാഫി എന്നിവർ പങ്കെടുത്തു.
|
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഒവിബിഎസ് 2025 ലോഗോ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ (ഒവിബിഎസ്) 2025ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം മേയ് രണ്ടിന് വെള്ളിയാഴ്ച കുർബാനാനന്തരം റിഗയി അൽ ജവഹറ സ്കൂൾ ഓഡിറ്റോറിയത്തിൽ ഇടവക വികാരി റവ. ഫാ. ജെഫിൻ വർഗീസ് നിർവഹിച്ചു.
സെൻ സ്റ്റീഫൻസ് ഇടവക ആക്ടിംഗ് ട്രസ്റ്റി ഷോബിൻ ഫിലിപ്പ്, ഇടവക സെക്രട്ടറി സുനീഷ് മാത്യു, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജിനീഷ് ഫിലിപ്പ്, അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ ബിൻസി മാമൻ, സൺഡേ സ്കൂൾ സെക്രട്ടറി ലവ്ലി അനിൽ, ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ഒവിബിഎസ് സൂപ്രണ്ടന്റ് സോജി വർഗീസ്, കൺവീനർ വിൻസി ജോൺ, സൺഡേ സ്കൂൾ ഹെഡ് ഗേൾ കുമാരി ടിനു റെജി ജോർജ് എന്നിവർ അതിഥികളായിരുന്നു.
മൂന്നുറോളം കുഞ്ഞുങ്ങൾ പങ്കെടുക്കുന്ന ഓർത്തഡോക്സ് വെക്കേഷന് ബൈബിൾ സ്കൂൾ ജൂൺ ആറ് മുതൽ 13 വരെയുള്ള തീയതികളിലായി നടത്തപ്പെടും. ക്ലാസുകളിൽ ബൈബിൾ, സാമൂഹ്യ മൂല്യങ്ങൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിശേഷാലോചനകൾ വിവിധ ആക്ടിവിറ്റികൾ, ഗാന പരിശീലനങ്ങൾ എന്നിവ ഈ വർഷത്തെ പ്രത്യേകതകളാണ്.
|
യുഎഇ ഏറ്റവും മികച്ച തൊഴിൽ സുരക്ഷയുള്ള രാജ്യം: മുൻമന്ത്രി എ. കെ. ബാലൻ
അബുദാബി: തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉൾപ്പെടെ ലോകത്ത് ഏറ്റവും മികച്ച തൊഴിൽ സുരക്ഷയുള്ള രാജ്യമാണ് യുഎഇ എന്ന് മുൻ കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ.
കേരള സോഷ്യൽ സെന്ററിന്റെയും ശക്തി തിയറ്റേഴ്സ് അബുദാബിയുടെയും യുവകലാസാഹിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേയ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരോഗമനമെന്ന് നാം പറയുന്ന രാജ്യങ്ങളിലുള്ളതിനേക്കാളും ഒരു സുരക്ഷിതത്വബോധം പ്രവാസികൾക്ക് ഇവിടെ ലഭ്യമാകുന്നുണ്ട്. യുഎഇ ഭരണാധികാരികൾ പ്രവാസികളോട് കാണിക്കുന്ന നല്ല സമീപനങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, ശക്തി തിയറ്റേഴ്സ് അബുദാബി പ്രസിഡന്റ് കെ. വി. ബഷീർ, യുവകലാസാഹിതി പ്രസിഡന്റ് രാഗേഷ് നമ്പ്യാർ, മാധ്യമ പ്രവർത്തകൻ സഫറുള്ള പാലപ്പെട്ടി, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് എന്നിവർ സംസാരിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി ഓണപ്പാട്ട്, ഓണാനുഭവക്കുറിപ്പ് എന്നീ വിഭാഗങ്ങളിലായി ദേശാഭിമാനി നടത്തിയ മത്സര വിജയിയായ ഹുസ്ന റാഫിക്കുള്ള സമ്മാനവിതരണവും, ഉപരിപഠനത്തിനായി നാട്ടിലേയ്ക്ക് പോകുന്ന ബാലവേദി കൂട്ടുകാർക്കായുള്ള യാത്രയയപ്പും പ്രസ്തുത വേദിയിൽ വച്ചു നടന്നു.തുടർന്ന് കേരള സോഷ്യൽ സെന്റർ ഗായകരും ബാലവേദി കൂട്ടുകാരും അവതരിപ്പിച്ച സംഘഗാനങ്ങൾ അരങ്ങേറി.
|
അടൂർ പ്രകാശിന് ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി നിവേദനം നൽകി
ദോഹ: ഖത്തറിലെത്തിയ അടൂർ പ്രകാശ് എംപിക്ക് ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിനിധികൾ നിവേദനം നൽകി.
എംബസി നേതൃത്വം നൽകുന്ന സ്കൂളുകളുടെ അഭാവം, അവധിക്കാലത്തെ ഉയർന്ന വിമാന യാത്രാനിരക്ക് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.
വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാമെന്ന് അടൂർ പ്രകാശ് ഉറപ്പുനൽകി.
ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ, ജനറൽ സെക്രട്ടറി ജാഫർ കമ്പാല, റജീഷ്, വസീം, ഇർഫാൻ പകര, അനീസ് വളപുരം തുടങ്ങിയവരാണ് നിവേദന നൽകിയത്.
|
കുടുംബ വേദി "ജ്വാല അവാർഡ്' മീര റഹ്മാന് സമ്മാനിച്ചു
റിയാദ്: കേളി കുടുംബ വേദിയുടെ ജ്വാല2025 അവാർഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പദത്തിൽ എത്തിയ ആദ്യ വനിത മീര റഹ്മാന് സമ്മാനിച്ചു.
റിയാദിലെ ദറാത്സലാം ഇന്റർനാഷണൽ ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ അവാർഡ് ദാന പരിപാടിയിൽ കുടുംബ വേദി സെക്രട്ടറി സീബ കൂവോട് അവാർഡ് സമ്മാനിച്ചു.
മീര റഹ്മാന്റെ അഭാവത്തിൽ ഇന്ത്യൻ സ്കൂൾ സ്റ്റാഫ് ഹസീന മൻസൂർ അവാർഡ് ഏറ്റുവാങ്ങി. ആലുവ സ്വദേശിയായ മീര, റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ ചരിത്രത്തിൽ പ്രിൻസിപ്പൽ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്.
പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും കഴിഞ്ഞദിവസം റിയാദിലെ വാട്ടർടാങ്കിൽ വീണു ജീവൻ പൊലിഞ്ഞ ഇന്ത്യൻ എംബസി സ്കൂൾ കെജി വിദ്യാർഥിയായ തമിഴ്നാട് സ്വദേശി ആസിയ എന്ന കുഞ്ഞിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തിയാണ് ജ്വാലിന്റെ കലാപരിപാടികൾ ആരംഭിച്ചത്.
അന്തർദേശീയ വനിതാദിനത്തോട് അനുബന്ധിച്ച് പ്രവാസ ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച വനിതകൾക്കായി കേളി കുടുംബവേദി സംഘടിപ്പിക്കുന്നതാണ് "ജ്വാല അവാർഡ്'.
അവാർഡ് ദാനത്തോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ കുടുംബ വേദി പ്രസിഡന്റ് പ്രിയാ വിനോദ് അധ്യക്ഷയായി. സമ്മേളനം ദമാം നവോദയ കുടുംബ വേദി കൺവീനർ ഡോ. രശ്മി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മൈലാഞ്ചി ഇടൽ മത്സരത്തിൽ അൽഫിയ ഒന്നാം സമ്മാനവും ഷഹാന രണ്ടാം സമ്മാനവും ഷംല മൂന്നാം സമ്മാനവും നേടി. അറബിക് ഡിസൈൻ പ്രമേയമായി ഒരുമണിക്കൂറായിരുന്നു മത്സര സമയം നിശ്ചയിച്ചിരുന്നത്.
അൽ യാസ്മിൻ സ്കൂളിലെ അധ്യാപിക ഫാത്തിമ ജിനീഷ്, ചിത്രകലാകാരി മായാ കിഷോർ എന്നിവർ വിധികർത്താക്കളായി. കുടുംബ വേദി ട്രഷറർ ശ്രീഷ സുകേഷ്, ഷംഷാദ് അഷറഫ് എന്നിവർ മത്സരം കോർഡിനേറ്റ് ചെയ്തു.
ചലച്ചിത്ര സീരിയൽ താരവും പ്രൊഡ്യൂസറുമായ ദിവ്യദർശൻ ജ്വാല വേദിയിൽ മുഖ്യാതിഥി ആയി പങ്കെടുത്തു. കുടുംബവേദിയിലെ വനിതകളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
കിതാബ് ദ ബാൻഡ് ഓഫ് ഹാർമണി ടീമിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേള, റിയാദിലെ പ്രശസ്ത ഡാൻസ് സ്കൂളുകളിലെ ടീച്ചർമാരായ റീന കൃഷ്ണകുമാർ, രശ്മി വിനോദ്, നീതു നിതിൻ, ബിന്ദു സാബു എന്നിവരുടെ ശിക്ഷണത്തിൽ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ എന്നിവ അവാർഡ് ദാന ചടങ്ങിന് മാറ്റുകൂട്ടി.
വേദിക്കരികിലായി റിയാദിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതസംരഭകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സ്റ്റാളുകളും ഒരുക്കിയിരുന്നു. പ്രിയ വിനോദ്, വി.എസ്. സജീന, സീന സെബിൻ, വിജില ബിജു എന്നിവർ പരിപാടിയുടെ അവതാരികമാരായിരുന്നു.
സ്റ്റേജ് നിയന്ത്രണം സിജിൻ കൂവള്ളൂർ, പരിപാടിക്ക് സുകേഷ് കുമാർ, ഗീത ജയരാജ്, ജയരാജ്, വി.കെ. ഷഹീബ, ദീപ രാജൻ, ജയകുമാർ, ജി.പി. വിദ്യ, ലാലി എന്നിവർ നേതൃത്വം നൽകി .
മുഖ്യ പ്രായോജകരായ കുദു, സഹപ്രയോജകരായ എലൈറ്റ് ഹോളിഡേയ്സ്, ഫ്രണ്ടി, നെസ്റ്റോ, അൽ റയാൻ പോളി ക്ലിനിക്, സുബ്ഹാൻ ഗ്രൂപ്പ് എന്നിവരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ കുടുംബവേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും സംഘടക സമിതി കൺവീനർ വിജില ബിജു നന്ദിയും പറഞ്ഞു.
|
ശക്തി സഫ്ദർ ഹാഷ്മി തെരുവ് നാടകമത്സരം; കാടകം മികച്ച നാടകം, സംവിധായകൻ പ്രകാശൻ തച്ചങ്ങാട്
അബുദാബി: പ്രമുഖ നാടകപ്രവർത്തകൻ സഫ്ദർ ഹാഷ്മിയുടെ സ്മരണാർഥം ശക്തി തിയറ്റേഴ്സ് അബുദാബി സംഘടിപ്പിച്ച തെരുവ് നാടകമത്സരത്തിൽ മികച്ച നാടകമായി ശക്തി തിയറ്റേഴ്സ് നാദിസിയ മേഖല അവതരിപ്പിച്ച "കാടകം' തെരഞ്ഞെടുത്തു.
മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാർഡ് ശക്തി തിയറ്റേഴ്സ് ഷാബിയ മേഖല അവതരിപ്പിച്ച വെട്ടുകിളികളും ശക്തി തിയറ്റേഴ്സ് നജ്ദ യൂണിറ്റ് അവതരിപ്പിച്ച ദുരന്തഭൂമിയും പങ്കിട്ടെടുത്തു.
കാടകം സംവിധാനം ചെയ്ത പ്രകാശൻ തച്ചങ്ങാടിനെ മികച്ച സംവിധായകനായും രണ്ടാമത്തെ സംവിധായികയായി "വെട്ടുകിളികൾ' സംവിധാനം ചെയ്ത ശ്രീഷ്മ അനീഷിനെയും തെരഞ്ഞെടുത്തു.
മികച്ച നടനായി കാടകത്തിൽ അഭിനയിച്ച ശ്രീബാബു പിലിക്കോടിനേയും രണ്ടാമത്തെ നടനായി ഒണ്ടാരിയോ തിയറ്റേഴ്സ് ദുബായി അവതരിപ്പിച്ച ചതുരകൂപത്തിലെ നന്ദകുമാറിനെയും തെരഞ്ഞെടുത്തു.
മികച്ച നടി രൂഷ്മ (ചതുരകൂപം), രണ്ടാമത്തെ നടി ഷീന സുനിൽ (കാടകം). മികച്ച ബാലതാരമായി ദുരന്ത ഭൂമിയിൽ അഭിനയിച്ച(അൻവിത സരോയെ തെരഞ്ഞെടുത്തപ്പോൾ അഖണ്ഡ ദുബായി അവതരിപ്പിച്ച "ഗർ' എന്ന നാടകത്തിൽ അഭിനയിച്ച ദൈഷ്ണയ്ക്കായിരുന്നു രണ്ടാം സ്ഥാനം.
ശക്തി പ്രസിഡന്റ് കെ. വി. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ, അൽ നസ്ർ ജനറൽ സർവീസസ് മാനേജിംഗ് ഡയറക്ടർ രാജൻ അമ്പലത്തറ ഉദ്ഘാടനം ചെയ്തു.
ലോക കേരള സഭാംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി, ശക്തി ആക്ടിംഗ് ജനറൽ സെക്രട്ടറി വി.വി. നികേഷ്, കലാവിഭാഗം സെക്രട്ടറി അജിൻ പോത്തെറ, അസി. കലാവിഭാഗം സെക്രട്ടറി സൈനു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
|
കുവൈറ്റിൽ മലയാളി ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് അബ്ബാസിയയിൽ മരിച്ചനിലയിൽ കണ്ടെത്തിയ എറണാകുളം പെരുമ്പാവൂര്‍ മണ്ണൂര്‍ സ്വദേശി ബിന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി ബന്ധുക്കൾ.
കണ്ണൂർ സ്വദേശി സൂരജ്, പെരുന്പാവൂർ കീഴില്ലം സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സാണ് സൂരജ്. ഡിഫന്‍സിൽ നഴ്സാണ് ബിൻസി.
അബ്ബാസിയായിലെ ഫ്ലാറ്റിൽ വ്യാഴാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു. ഇരുവരും വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം.
തമ്മിൽ തർക്കിക്കുന്നതും മറ്റും സമീപത്ത് താമസിക്കുന്നവർ കേട്ടിരുന്നു. വ്യാഴാഴ്ച രാവിലെ കെട്ടിട കാവൽക്കാരൻ വന്നു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്.
ഇരുവരും ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ്.
|
കണ്ണൂർ സ്വദേശി അബുദാബിയിൽ മരിച്ചു
അബുദാബി: കണ്ണൂർ നാറാത്ത് പുല്ലൂപ്പി സ്വദേശി കെ.വി. ശാക്കിർ(38) ഹൃദയഘാതത്തെ തുടർന്ന് അബുദാബിയിൽ മരിച്ചു. അബുദാബി കെഎംസിസി കെയർ അംഗമാണ്.
ദാലിൽ സ്വദേശിനി റുക്സാനയാണ് ഭാര്യ. മെഹ്വിഷ് ഫാത്തിമ, ശയാൻ ശാക്കിർ എന്നിവർ മക്കളുമാണ്. പിതാവ്: നാസർ, മാതാവ്: ഖദീജ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കം നിടുവാട്ട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തും.
|
രാജേഷ് കുമാറിന് സോഷ്യൽ എക്സലൻസ് അവാർഡ്
സിംഗപ്പുർ സിറ്റി: കല സിംഗപ്പുർ സോഷ്യൽ എക്സലൻസ് അവാർഡ് പ്രവാസി എക്സ്പ്രസ് ചീഫ് എഡിറ്റർ രാജേഷ് കുമാറിന്. വാർഷിക വിഷു നൈറ്റ് ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങിൽ അംബാസിഡർ കെ. കേശവപാണി രാജേഷ് കുമാറിന് അവാർഡ് കെെമാറി.
കല പ്രസിഡന്റ് ഷാജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സിംഗപ്പുർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഉല്ലാസ് കുമാർ മുഖ്യാതിഥിയായിരുന്നു. സിംഗപ്പുരിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് ഈ അംഗീകാരം.
2012ൽ സിംഗപ്പുരിലെ ഇന്ത്യൻ ന്യൂസ് പേപ്പർ എന്ന നിലയിലാണ് പ്രവാസി എക്സ്പ്രസ് എന്ന മാധ്യമ സ്ഥാപനത്തിന് രാജേഷ് തുടക്കം കുറിക്കുന്നത്.
സിംഗപ്പുരിലെ നാടക പ്രവർത്തങ്ങൾക്ക് വേദിയായിരുന്ന സിംഗപ്പുർ കൈരളി കലാനിലയം പുനരുജ്ജീവിപ്പിക്കാൻ മുൻകൈ എടുത്തത് രാജേഷ് കുമാറാണ്. പിന്നീട് നിരവധി നാടകങ്ങൾ അരങ്ങിൽ എത്തിക്കാനും രാജേഷ് നേതൃത്വം വഹിച്ചു.
കൂടാതെ സിംഗപ്പുർ കൈരളി ഫിലിം ഫോറം എന്ന കൂട്ടായ്മ സംഘടിപ്പിക്കുകയും ഇൻഡിപെൻഡന്റ് സിനിമകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാജേഷ്, നിരവധി അവാർഡുകളും നേടിയിട്ടുണ്ട്.
അകലെ, അൺ മാസ്ക്ഡ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസ ശ്രമങ്ങളും നയിച്ചുകൊണ്ടും പ്രശംസ നേടിയിട്ടുണ്ട്.
സിംഗപ്പുർ സാംസ്കാരിക രംഗത്തും കലാ രംഗത്തും യുവ തലമുറയെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളെ കൂടി മുൻനിർത്തിയാണ് രാജേഷ് കുമാറിന് ഈ അംഗീകാരം നൽകിയത്.
ശ്രീകാന്ത് മേനോൻ (നടൻ), ബിനോ എബ്രഹാം, ജിന്റോ ജോസ്, ജോർജ് വർഗീസ്, ജയകുമാർ നാരായണൻ, ക്യാപ്റ്റൻ രാജേഷ് കുറുപ്പ് എന്നിവർ ബിസിനസ് എക്സലൻസ് അവാർഡിന് അർഹരായി.
|
വഴക്കിനിടെ പരസ്പരം കുത്തി; കുവൈറ്റില്‍ മലയാളി ദന്പതികൾ മരിച്ചനിലയില്‍
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂർ സ്വദേശി സൂരജ്, പെരുന്പാവൂർ കീഴില്ലം സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സാണ് സൂരജ്.
ഡിഫന്‍സിൽ നഴ്സാണ് ബിൻസി. അബ്ബാസിയായിലെ ഫ്ലാറ്റിൽ ഇന്ന് രാവിലെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു.
വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. തമ്മിൽ തർക്കിക്കുന്നതും മറ്റും സമീപത്ത് താമസിക്കുന്നവർ കേട്ടിരുന്നു. രാവിലെ കെട്ടിട കാവൽക്കാരൻ വന്നു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. പോലീസ് സ്ഥലത്തെത്തി മറ്റു നടപടികൾ സ്വീകരിച്ചു. ഇരുവരും ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ്.
|
"ഫത്ഹെ മുബാറക്': ഐസിഎഫ് മദ്രസകളിൽ വിദ്യാരംഭം
കുവൈറ്റ് സിറ്റി: ഓൾ ഇന്ത്യ സുന്നി എഡ്യൂക്കേഷണൽ ബോർഡിന് കീഴിൽ കുവൈറ്റ് ഐസിഎഫ് നടത്തി വരുന്ന മദ്രസകളിൽ പ്രവേശനോത്സവം "ഫത്ഹെ മുബാറക്' സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച വൈകുന്നേരം ആറിന് ജലീബ് മദ്റസയിലും വെള്ളിയാഴ്ച രാവിലെ എട്ടിന് ഖൈത്താൻ, സാൽമിയ, ഫഹാഹീൽ, ജഹറ മദ്രസകളിലുമാണ് പുതിയ അധ്യയന വർഷത്തിലേക്കുള്ള വിദ്യാരംഭം കുറിക്കപ്പെടുന്നത്.
മദ്രസ മാനേജ്മെന്റ് പ്രതിനിധികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ഒത്തുചേരുന്ന വിദ്യാരംഭ സംഗമങ്ങളിൽ സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റും മർകസ് നോളജ് സിറ്റി ഡയറക്ടറുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യാതിഥി ആയിരിക്കുമെന്ന് ഐസിഎഫ് കുവൈറ്റ് നാഷണൽ ഭാരവാഹികൾ അറിയിച്ചു.
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിക്കാൻ മദ്രസ മാനേജ്മെന്റ് കമ്മിറ്റികളുടെയും ഐസിഎഫ് റീജിയൺ കമ്മിറ്റികളുടെയും നേതൃത്വത്തിൽ തയാറെടുപ്പുകൾ പൂർത്തിയായതായി ഐസിഎഫ് നാഷണൽ കമ്മിറ്റി അറിയിച്ചു.
രജിസ്ട്രേഷൻ ഫോം ആവശ്യമുള്ളവർക്ക് 51535588, 65932531, 99493803 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഇതു സംബന്ധമായി ചേർന്ന കാബിനറ്റ് യോഗത്തിൽ അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ഷമീർ മുസ്ലിയാർ സ്വാഗതവും നവാസ് കൊല്ലം നന്ദിയും പറഞ്ഞു.
|
ഡോ. അബ്ദുൽഹകീം അസ്ഹരിക്ക് സ്വീകരണം
കുവൈറ്റ് സിറ്റി: എസ്വൈഎസ് കേരള പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഹൃസ്വ സന്ദർശനത്തിന് കുവൈറ്റിലെത്തുന്ന ഡോ. എ.പി. അബ്ദുൽഹക്കീം അസ്ഹരിക്ക് സ്വീകരണം നൽകാൻ ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി തീരുമാനിച്ചു.
വെള്ളിയാഴ്ച മംഗഫ് പ്രൈം ഓഡിറ്റോറിയത്തിൽ ചേരുന്ന സ്വീകരണ സമ്മേളനത്തിൽ കുവൈറ്റിലെ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ഇതു സംബന്ധമായി ചേർന്ന ആലോചനാ യോഗത്തിൽ അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു.
ശുക്കൂർ മൗലവി, അബ്ദുൽഅസീസ് സഖാഫി, അബൂ മുഹമ്മദ്, നൗഷാദ് തലശേരി തുടങ്ങിയവർ സംബന്ധിച്ചു. ഷമീർ മുസ്ലിയാർ സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു.
|
സനു മഠത്തിലിന്റെ ഓർമകളിൽ നവയുഗം ചരമവാർഷിക അനുസ്മരണ യോഗം ചേർന്നു
ദമാം: നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും ദല്ല മേഖല ഭാരവാഹിയും സാമൂഹ്യപ്രവർത്തകനുമായ സനു മഠത്തിലിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചു നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം ചേർന്നു.
ദമാം കൊദറിയ മിഡിലിസ്റ്റ് വർക്സ്ഷോപ്പ് ഹാളിൽ ദല്ല മേഖല പ്രസിഡന്റ് നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം മുഖ്യപ്രഭാഷണം നടത്തി.
നവയുഗം ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളിൽ നിന്നും തൊഴിൽ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ സഹായിക്കുകയും നിതാഖത്ത് കാലത്തും കോവിഡ് കാലത്തും ഒക്കെ മറ്റുള്ളവരെ സഹായിക്കാൻ സജീവമായി പ്രവർത്തിയ്ക്കുകയും ചെയ്ത സനുവിന്റെ മനസ് എന്നും സാമൂഹ്യനന്മകൾക്ക് ഒപ്പമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.
നവയുഗം ദല്ല മേഖല സെക്രെട്ടറി നിസാം കൊല്ലം, സനു മഠത്തിൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ എം.എ. വാഹിദ് കാര്യറ, സാജൻ കണിയാപുരം, സജീഷ് പട്ടാഴി, ബിജു വർക്കി, ലത്തീഫ് മൈനാഗപ്പള്ളി, സംഗീത ടീച്ചർ, ബിനു കുഞ്ഞു, രാജൻ കായംകുളം, റഷീദ് പുനലൂർ, പ്രഭാകരൻ എന്നിവർ സനുവിനെ അനുസ്മരിച്ചു സംസാരിച്ചു.
യോഗത്തിന് ദല്ലാ മേഖല നേതാക്കളായ വിനീഷ് സ്വാഗതവും, വർഗീസ് നന്ദിയും പറഞ്ഞു. 16 വർഷത്തോളമായി ദമാം പ്രവാസിയായ സനു മഠത്തിൽ 2023 ഏപ്രിൽ 22നാണ് ദമാം കൊദറിയയിലെ താമസസ്ഥലത്തു വച്ച് ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് അന്തരിച്ചത്.
സൗദിയുടെ കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായ സനു മഠത്തിൽ, വിദ്യാർഥികാലം മുതൽക്കേ നാട്ടിലും സജീവ സാമൂഹ്യ രാഷ്ട്രീയപ്രവർത്തകൻ ആയിരുന്നു.
വർഷങ്ങളായി ദമാമിലെ സാമൂഹിക ജീവിതത്തിൽ സജീവമായിരുന്ന സനു മഠത്തിൽ മനുഷ്യസ്നേഹിയും നിസ്വാർഥനായ ജീവകാരുണ്യപ്രവർത്തകനും മികച്ച സംഘാടകനും രസകരമായി സംസാരിയ്ക്കുന്ന പ്രാസംഗികനും ഒക്കെയായിരുന്നു.
എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന സനുവിന് നാട്ടിലും പ്രവാസലോകത്തുമായി വലിയൊരു സുഹൃത്ത് വൃന്ദവും ഉണ്ടായിരുന്നു.
|
കൊല്ലം പ്രവാസി അസോസിയേഷൻ വിഷു, ഈസ്റ്റർ ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ വിഷു, ഈസ്റ്റർ ആഘോഷം കലവറ റസ്റ്റോറന്റ് ഹാളിൽ വച്ച് വിപുലമായി ആഘോഷിച്ചു. കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിനു ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു. ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് ഉദ്ഘാടനവും, സാമൂഹ്യ പ്രവർത്തകനായ സെയ്ദ് ഹനീഫ വിശിഷ്ട വ്യക്തിയായും പങ്കെടുത്തു സംസാരിച്ചു .
കെപിഎ കലാ സാംസ്കാരിക വിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച കെപിഎ വായനശാല എന്ന വെർച്വൽ ലൈബ്രറിയുടെ പോസ്റ്റർ സൃഷ്ടി ജനറൽ കൺവീനർ ശ്രീ ജഗത് കൃഷ്ണകുമാർ കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്ററിനു കൈമാറി.
കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , സെക്രട്ടറി അനിൽകുമാർ , സെക്രട്ടറി രജീഷ് പട്ടാഴി ,കെ പി എ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , കെ പി എ സ്ഥാപക സെക്രട്ടറി കിഷോർ കുമാർ, കെ പി എ സ്ഥാപക ട്രഷറർ രാജ് ഉണ്ണി കൃഷ്ണൻ , മുൻ കെ പി എ അസിസ്റ്റന്റ് ട്രഷറർ ബിനു കുണ്ടറ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു . കെ പി എ ട്രഷറർ മനോജ് ജമാലിന്റെ ചടങ്ങിന് നന്ദി അറിയിച്ചു.
തുടർന്ന് സൃഷ്ടി കലാകാരന്മാരുടെയും , കുട്ടികളുടെയും നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി . കെപിഎ സെൻട്രൽ കമ്മിറ്റി, ജില്ലാ കമ്മിറ്റി, പ്രവാസി ശ്രീ കുടുംബാംഗങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
|
ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ പ്രവേശന പരീക്ഷ ശനിയാഴ്ച ഖത്തറിലും
ദോഹ: ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ 202526 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഖത്തറിലെ ബർ വ വില്ലേജിൽ വച്ച് നടക്കും.
ശനിയാഴ്ച രാവിലെ ഖത്തർ സമയം 7.30ന് പ്രവേശന പരീക്ഷ നടക്കുമെന്ന് ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ റെക്റ്റർ ഡോ. അബ്ദുസലാം അഹ്മദ് അറിയിച്ചു.
പ്രവേശന പരീക്ഷ എഴുതാൻ താൽപര്യമുള്ള വിദ്യാർഥികൾ https://www.aljamia.campus7.in/application_form/ALJ എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.
കേരളത്തിലെ പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ മലപ്പുറം ജില്ലയിലെ ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയയിൽ തംഹീദി പ്രിപറേറ്ററി കോഴ്സ്, ഉസൂലുദ്ദീൻ, ശരീഅ, ഖുർആനിക് സ്റ്റഡീസ്, ദഅവ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇസ്ലാമിക് ഇകണോമിക് ആൻഡ് ബാങ്കിംഗ്, ഭാഷകളിലെ പ്രത്യേക കോഴ്സുകൾ തുടങ്ങി വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.
സീനിയർ സെക്കൻഡറി വിഭാഗത്തിലേക്ക് 10ാം ക്ലാസ് പൂർത്തിയാക്കിയവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിവിധ ജിസിസി രാജ്യങ്ങളിൽ പ്രവേശന പരീക്ഷയ്ക്ക് സെന്ററുകൾ ഉണ്ട്.
ഖത്തറിന് പുറമെ ഇന്ത്യയിലും വിദേശത്തുമായി നിരവധി സെന്ററുകളിൽ പരീക്ഷ നടക്കുന്നുണ്ട്. ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന, ബീഹാർ, ആസാം, ആന്ധ്രാ പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഖത്തറിൽ ബന്ധപ്പെടേണ്ട നമ്പർ: 74420445, 50174650.
|
പ്രതിഭാധനനായ കലാകാരൻ; ഷാജി എൻ. കരുണിനെ അനുസ്മരിച്ച് കൈരളി ഫുജൈറ
ഫുജൈറ: പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന്റെ വിയോഗത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ അനുശോചനം രേഖപ്പെടുത്തി.
മലയാള സിനിമയെ ലോകത്തിന് മുമ്പിൽ അടയാളപ്പെടുത്തിയ കലാകാരനുമായിരുന്നു ഷാജി എൻ. കരുൺ എന്ന് ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി, പ്രസിഡന്റ് വിത്സൺ പട്ടാഴി എന്നിവർ പറഞ്ഞു.
|
ഓണാട്ടുകര ഫെസ്റ്റിവൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
അബുദാബി: സമർപ്പണം ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ അബുദാബി ഹിന്ദു മന്ദിറിൽ വച്ച് സംഘടിപ്പിച്ച 13ാമത് ഓണാട്ടുകര ഫെസ്റ്റിവൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര ദേശവാസികളുടെ പൈതൃക ഉത്സവമാണ് നാടിന്റെ തനിമയും മഹാത്മ്യവും വിളിച്ചോതി അബുദാബിയുടെ പ്രവാസലോകത്ത് വർഷങ്ങളായി സമർപ്പണം അബുദാബിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു വരുന്നത്.
കല്ലമ്പള്ളി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ രക്ഷാധികാരി അഭിലാഷ് ജി പിള്ള, പ്രസിഡന്റ് സൈജു പിള്ള, ജനറൽ സെക്രട്ടറി ലിജു എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ആരംഭിച്ചു.
ശ്രീ ലളിത സഹസ്രനാമ ജപയജ്ഞത്തോട് കൂടിയ സർവൈശ്വര്യപൂജയ്ക്ക് ശേഷം ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാട് ആയ കുത്തിയോട്ടപ്പാട്ടും ചുവടും അരങ്ങേറി. ക്യാപ്സ് ദുബായി, സമർപ്പണം അബുദാബി, ക്യാപ്സ് ഫുജൈറ കലാകാരൻമാർ ചെട്ടികുളങ്ങര പേള ശ്രീ ഭദ്ര കുത്തിയോട്ട സമിതി, ജയകുമാർ എന്നിവർ നേതൃത്വം നൽകി. .
മുഖ്യാതിഥികളായി ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോജി ജോർജ്, ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് ഹരികൃഷ്ണൻ, ക്യാപ്സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജിനേഷ് ബാലകൃഷ്ണ പിള്ള, ക്യാപ്സ് ദുബായി പ്രസിഡന്റ് മോഹൻലാൽ വാസുദേവൻ, ക്യാപ്സ് ചാരിറ്റബിൾ പ്രസിഡന്റ് ഷാജി പുരുഷോത്തമൻ, ക്യാപ്സ് ഫുജൈറ പ്രസിഡന്റ് അനിൽ, മലയാളീ സമാജം പ്രസിഡന്റ് സലിം ചിറക്കൽ എന്നിവർ പങ്കെടുത്തു.
സമർപ്പണം അബുദാബിയുടെ അഞ്ചാമത് സേവാ പുരസ്കാരം അൽ സാബി ചെയർമാൻ വിജയകുമാറിന് സമ്മാനിച്ചു. ജോജി ജോർജ് പൊന്നാട അണിയിച്ചും ബഹുശ്രുതദാസ് സ്വാമി മൊമെന്റോ കൊടുത്തും അദ്ദേഹത്തെ ആദരിച്ചു.
അമ്മയുടെ ഇഷ്ട വഴിപാടായ കുതിരമൂട്ടിൽ കഞ്ഞിയും കുട്ടികളും മുതിർന്നവരും അണിയിച്ചൊരുക്കിയ കെട്ടുകാഴ്ചകളും വയലിൻ വായനയിലൂടെ ശ്രദ്ധേയായ കുമാരി ഗംഗ ശശിധരന്റെ പ്രകടനവും ഉത്സവത്തിന്റെ മാറ്റുകൂട്ടി.
|
കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെ (കല കുവൈറ്റ്) കീഴിൽ രണ്ട് ദിവസങ്ങളിലായി നടന്ന കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (കെകെഎൽഎഫ്) ഒന്നാം പതിപ്പിന് ഉജ്വല സമാപനം.
അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂളിൽ നടന്ന കെകെഎൽഎഫ് സാഹിത്യ പ്രേമികൾക്ക് വ്യത്യസ്ത അനുഭവമായി. പ്രശസ്ത എഴുത്തുകാരൻ അശോകൻ ചരുവിൽ കെകെഎൽഎഫ് ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരായ ബെന്യാമിൻ, ഹരിത സാവിത്രി, പ്രിയ വിജയൻ ശിവദാസ്, മാധ്യമപ്രവർത്തകൻ ശരത് ചന്ദ്രൻ എന്നിവർ അതിഥികളായിരുന്നു. ഫെസ്റ്റിവലിന്റെ രണ്ടാം ദിനം മുഖ്യാതികൾ പങ്കെടുത്തുകൊണ്ട് വിവിധ വിഷയങ്ങളിലുള്ള ചർച്ചകൾ നടന്നു.
"മരുഭൂമിയിൽ ഇനിയെത്ര കഥകൾ ബാക്കിയുണ്ട്', ഇന്ദുലേഖ മുതൽ കുർബാൻ വരെ മലയാളനോവൽ നടന്ന വഴി, അജണ്ടകൾ നിശ്ചയിക്കുന്നതാർക്ക് വേണ്ടി?: പുതിയ മാധ്യമലോകം, ഒരു മുട്ടൻ ‘പണി’ വരുന്നുണ്ടമ്പാനേ: നിർമ്മിതബുദ്ധിയും മനുഷ്യരും, കടലിനക്കരെ നിന്നുള്ള മാണിക്യക്കല്ലുകൾ: പ്രവാസ സാഹിത്യം,
കാട്ടൂർകടവിൽ നിന്നൊരു കഥ പുറപ്പെടുന്നു: കഥാകാലത്തെക്കുറിച്ചൊരു സംവാദം, മാന്തളിരിലെ അക്കപ്പോരുകളും മരുഭൂമിയിലെ അതിജീവനവും: ബെന്യാമിന്റെ നോവലുകൾ, എന്നുടെ ശബ്ദം വേറിട്ട് കേട്ടുവോ?: സ്ത്രീപക്ഷ രചനകൾ തുടങ്ങി കെകെഎൽഎഫിൽ നടന്ന എട്ട് സെഷനുകളിലും സാഹിത്യപ്രേമികളുടെ വലിയ പങ്കാളിത്തമുണ്ടായി.
ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ കുവൈറ്റിൽ നിന്നുള്ള എഴുത്തുകാരുടെ പുസ്തക പ്രദർശനവും ആർട്ട് ഗാലറിയും ജനശ്രദ്ധ പിടിച്ചുപറ്റി. കുവൈറ്റിലെ ഇരുപതോളം ചിത്രകാരന്മാർ ഒരുക്കിയ ലൈവ് പോർട്രൈറ്റ് ഡ്രോയിംഗും കെകെഎൽഎഫിനെ കൂടുതൽ ജനപ്രിയമാക്കി.
ഫെസ്റ്റിവലിന്റെ സമാപനത്തോട് അനുബന്ധിച്ച് മലയാളം കവിതകൾ നടന്ന വഴി എഴുത്തച്ഛൻ മുതൽ മുരുകൻ കാട്ടാക്കട വരെയുള്ള കവികളുടെ 10 കവിതകൾ കോർത്തിണക്കിയ "കാവ്യവൈഖരി' കാണികൾക്ക് വേറിട്ട അനുഭവമായി.
കുവൈറ്റിലെ എഴുത്തുകാരായ മഞ്ജു മൈക്കിളിന്റെ മൗനങ്ങൾക്കുമപ്പുറം (കവിതാ സമാഹാരം), കോട്ടയം കവിയരംഗ് കുവൈറ്റ് ചാപ്റ്ററിന്റെ മണലെഴുത്തുകൾ (കഥകളും കവിതകളും), റീയ ജാഫറിന്റെ The age of wonders, റീമ ജാഫറിന്റെ Blooming of life എന്നീ പുസ്തകങ്ങളുടെ പ്രകാശനം പരിപാടിയിൽ വച്ച് നടന്നു.
വൈകുന്നേരം നടന്ന സമാപന സമ്മേളനം അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ബെന്യാമിൻ, ഹരിത സാവിത്രി, പ്രിയ വിജയൻ ശിവദാസ്, ശരത് ചന്ദ്രൻ, ലോക കേരള സഭംഗം ആർ. നാഗനാഥൻ എന്നിവർ ആസംസകളർപ്പിച്ച് സംസാരിച്ചു.
കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷനായ സമാപന സമ്മേളനത്തിന് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സ്വാഗതം പറഞ്ഞു.
ട്രഷറർ പി.ബി. സുരേഷ്, വൈസ് പ്രസിഡന്റ് പി.വി. പ്രവീൺ, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, കെകെഎൽഎഫ് ചെയർമാൻ പ്രേമൻ ഇല്ലത്ത് എന്നിവർ സന്നിഹിതരായിരുന്നു.
ഫെസ്റ്റിവൽ ജനറൽ കൺവീനർ മണികണ്ഠൻ വട്ടംകുളം സമാപന സമ്മേളനത്തിന് നന്ദി പറഞ്ഞു.
|
കേളി ഫുട്ബോൾ ടൂർണമെന്റ്: ഫാൽക്കൺ അൽഖർജ് ജഴ്സി പ്രകാശനം ചെയ്തു
റിയാദ്: എട്ടാമത് ഇന്റർ കേളി ഫുട്ബോൾ ടൂർണമെന്റ് വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കേളി "വസന്തം 2025'ന്റെ ഭാഗമായി ന്യൂസനയ്യയിലെ അൽ ഇസ്ക്കാൻ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾ രാത്രി ഒന്‍പതിന് ആരംഭിക്കും.
കേളിയുടെ എട്ട് ഏരിയകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ഏകദിന മത്സരം വെള്ളിയാഴ്ച പുലർച്ചവരെ നീണ്ടു നിൽക്കും. ബത്ത ബ്ലാസ്റ്റേഴ്സ്, റെഡ് സ്റ്റാർ ബദിയ, യുവധാര അസീസിയ, ചലഞ്ചേഴ്സ് റൗദ, ഫാൽക്കൻ അൽ ഖർജ്, റെഡ് വാരിയേഴ്സ് മലാസ്, ഡീസെർട്ട് സ്റ്റാർ ഉമ്മുൽ ഹമാം, റെഡ് ബോയ്സ് സുലൈ എന്നീ ടീമുകൾ തമ്മിൽ മാറ്റുരയ്ക്കും.
കളിയുടെ ഫിക്ചർ ചൊവ്വാഴ്ച പ്രകാശനം ചെയ്തു. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മസരങ്ങൾ നടക്കുക. കളിയുടെ വിജയത്തിനായി കേളി വോളണ്ടിയർ ക്യാപ്റ്റൻ ഗഫൂർ ആനമങ്ങാടിന്റെ നേതൃത്വത്തിൽ 101 അംഗ വോളണ്ടിയർ ടീമിന് രൂപം നൽകിയതായും കേളി സ്പോർട്സ് കമ്മിറ്റി കൺവീനർ ഹസ്സൻ പുന്നയൂരും ചെയർമാൻ ജവാദ് പരിയാട്ടും അറിയിച്ചു.
മത്സരത്തിന്റെ ഭാഗമായി ഫാൽക്കൺ അൽഖർജ് ജഴ്സി പ്രകാശനം ചെയ്തു. അൽഖർജിലെ അലിയാ ഗ്രൗണ്ടിൽ നടന്ന ജേഴ്സി പ്രകാശന ചടങ്ങിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ ടീം ക്യാപ്റ്റൻ ഷറഫുദ്ധീൻ, വൈസ് ക്യാപ്റ്റൻ ലുക്മാൻ എന്നിവർക്ക് കൈമാറികൊണ്ട് നിർവഹിച്ചു.
കേന്ദ്ര സ്പോർസ് കമ്മിറ്റി അംഗം ഗോപാലൻ, ടീം അംഗങ്ങളായ നൗഷാദ്, അജേഷ്, സമദ്, ഷിഹാബ് മമ്പാട്, അബ്ദുൾകലാം എന്നിവരും ഏരിയ രക്ഷധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.
|
തടവുകാരനെ രക്ഷപ്പെടാൻ സഹായിച്ചു; കുവൈറ്റിൽ പോലീസുകാർക്ക് കഠിനതടവ്
കുവൈറ്റ് സിറ്റി: തടവുകാരനെ രക്ഷപ്പെടാൻ സഹായിച്ച ജഹ്റയിലെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് മൂന്നു വർഷം കഠിന തടവ്. കുവൈറ്റിലെ ക്രിമിനൽ കോടതിയുടേതാണു വിധി. രേഖകൾ തിരുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനും പ്രോസിക്യൂട്ടർമാർ ഉദ്യോഗസ്ഥർക്കെതിരേ കുറ്റം ചുമത്തി.
ഉദ്യോഗസ്ഥരുടെ നടപടി പൊതുവിശ്വാസത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. മേലുദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കാൻ ഒരു കീഴുദ്യോഗസ്ഥനും ബാധ്യസ്ഥനല്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി.
നിയമവാഴ്ചയ്ക്കും പൊതുസേവനത്തിന്റെ സത്യസന്ധതയ്ക്കും ഭീഷണിയുയർത്തുന്ന പ്രവണതകൾ തടയാൻ കടുത്ത ശിക്ഷകൾ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
|
ഹൃദയാഘാതം; മലയാളി യുവാവ് ഖത്തറിൽ മരിച്ചു
ദോഹ: പാലക്കാട് ആലത്തൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു. ആറാപ്പുഴ ഇസ്മായിൽ അസ്മാബി ദമ്പതികളുടെ മകൻ അർഷാദ്(26) ആണ് മരിച്ചത്.
മിസൈല ലുലു ഹൈപ്പർമാർക്കറ്റിലെ ഡ്രൈവറാണ്. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
|
യുവമോർച്ച നേതാവ് അർജുൻ വെളോട്ടില്‍ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു
ഷാർജ: യുവമോർച്ച ഡൽഹി വൈസ് പ്രസിഡന്റും എയറോസ്പേസ് എൻജിനിയറുമായ അർജുൻ വെളോട്ടില്‍ യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ ഹെഡ് ഓഫീസ് സന്ദർശിച്ചു.
ഷാർജയിൽ നടന്ന ചടങ്ങിൽ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ, എച്ച്ആർ മാനേജർ ലോയി അബു അമ്ര, അഡ്വ. ഷൗക്കത്തലി സഖാഫി, അഡ്വ. സുഹൈബ് സഖാഫി തുടങ്ങിയവർ സന്നിഹിതരായി.
|
ഓട്ടിസം അവബോധ മാസാചരണം സംഘടിപ്പിച്ചു
അബുദാബി: ഓട്ടിസം അവബോധ മാസത്തോടനുബന്ധിച്ച് സമൂഹത്തിന്റെ അവബോധം വളർത്തുന്നതിനും അത്ഭുതകരമായ പ്രതിഭകളുടെ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതിനുമായി അബുദാബി കേരള സോഷ്യൽ സെന്ററും യൂണിക്കൽ ബ്രൈൻസും സംയുക്തമായി ബോധവത്കരണപരിപാടി സംഘടിപ്പിച്ചു.
ഇരുപതോളം ഭിന്നശേഷിക്കാരായ കുട്ടികൾ പങ്കെടുത്തു. കേരളം, തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, പഞ്ചാബ്, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മാതാപിതാക്കളും കുട്ടികളുമാണ് പങ്കെടുത്തത്.
കുട്ടികൾക്ക് സർട്ടീഫിക്കറ്റുകളും മോമെന്റോകളും വിതരണം ചെയ്തു. യൂണിക്കൽ ബ്രൈൻസ്, കെഎസ്സിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ആദരം നൽകി.
സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാവിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, യൂണിക്കൽ ബ്രൈൻസ് ഡയറക്ടർ മാലിനി രാമകൃഷ്ണൻ, സെൻസോൺ ഡയറക്ടർ പാലക്ക് ത്രിവേദി എന്നിവർ ആശംസകൾ നേർന്നു.
|
സ്വാഗത സംഘം രൂപീകരിച്ചു
അബുദാബി: മേയ് 11ന് അബുദാബി കേരളം സോഷ്യൽ സെന്ററിൽ ചേരുന്ന യുവകലാസാഹിതി യുഎഇ കേന്ദ്ര സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. കേരള സോഷ്യൽ സെന്ററിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് സുഭാഷ് ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബിജു ശങ്കർ സ്വാഗതവും ഇബ്രാഹിം മാറഞ്ചേരി നന്ദിയും രേഖപ്പെടുത്തി.
ഭാരവാഹികളായി ചന്ദ്ര ശേഖരൻ (രക്ഷാധികാരി), റോയ് ഐ. വർഗീസ് (ചെയർമാൻ), ഷൽമ സുരേഷ് (വൈസ് ചെയർപേഴ്സൺ), ആർ. ശങ്കർ (ജനറൽ കൺവീനർ), എം. സുനീർ (ജോ. കൺവീനർ) എന്നിവരെയും സബ് കമ്മിറ്റി കൺവീനർമാരായി സിദ്ദീഖ്, രത്നകുമാർ, രാകേഷ് നമ്പ്യാർ, ഇബ്രാഹിം മാറഞ്ചേരി, എസ്.എ. വിൽസൺ എന്നിവരെയും 30 അംഗ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
|
മാൾ ഓഫ് മസ്കറ്റ് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്
മസ്കറ്റ്: ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ മാൾ ഓഫ് മസ്കറ്റ് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്. ഇത് സംബന്ധിച്ച ദീർഘകാല കരാറിൽ ലുലു ഗ്രൂപ്പും ഒമാൻ സർക്കാർ സോവറീൻ ഫണ്ടായ തമാനി ഗ്ലോബലും തമ്മിൽ ധാരണയായി.
ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫ്, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ എ.വി. ആനന്ദും തമാനി ഗ്ലോബൽ ബോർഡ് അംഗം അബ്ദുൾ അസീസ് അൽ മഹ്റൂഖിയുമാണ് കരാറിൽ ഒപ്പുവച്ചത്.
രണ്ട് ദിവസമായി മസ്കറ്റിൽ നടക്കുന്ന ഒമാൻ ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ പശ്ചാത്തലത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
രണ്ടായിരം കോടി രൂപയുടെ (100 ദശലക്ഷം ഒമാനി റിയാൽ) മുതൽ മുടക്കിൽ നിർമിച്ച മാളിലെ സൗകര്യങ്ങൾ കൂടുതൽ ആഗോളനിലവാരത്തിലേക്ക് ഉയർത്താനും ഉപഭോക്തൃ സേവനം ഏറ്റവും മികച്ചതാക്കാനുമാണ് ലുലു ഹോൾഡിംഗ്സും താമണി ഗ്ലോബലും കൈകോർക്കുന്നത്.
ഉപഭോക്താകൾക്ക് ഏറ്റവും ആധുനിക സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസറായി താമണി ഗ്ലോബൽ ലുലു ഹോൾഡിംഗിസിനൊപ്പം പ്രവർത്തിക്കും.
ഇരുപത് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണമുള്ള മാൾ ഓഫ് മസ്കറ്റിൽ ഒമാൻ അക്വേറിയം, ലുലു ഹൈപ്പർമാർക്കറ്റ്, നോവോ സിനിമാസ് അടക്കം ഇരുനൂറോളം റീട്ടെയ്ൽ ഔട്ട്ലെറ്റുകളുണ്ട്.
മാൾ ഓഫ് മസ്കറ്റ് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിനു അവസരം നൽകിയ ഒമാൻ സുൽത്താനും ഭരണകൂടത്തിനും നന്ദി പറയുന്നതായും എം.എ. യൂസഫലി പറഞ്ഞു.
ഒമാൻ സുൽത്താന്റെ ദീർഘവീക്ഷണമുള്ള നയങ്ങൾ കൂടുതൽ നിക്ഷേപങ്ങൾക്ക് വഴിതുറക്കും. മികച്ച നിക്ഷേപസൗഹൃദ സാഹചര്യമാണ് ഒമാനിലുള്ളത്. ദീർഘകാല പ്രാധാന്യത്തോടെയുള്ള പങ്കാളിത്തമാണിതെന്നും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാകുകയാണ് ലക്ഷ്യമെന്നും യൂസഫലി കൂട്ടിച്ചേർത്തു.
ആഗോള നിലവാരത്തിലുള്ള കൂടുതൽ സേവനം ലഭ്യമാക്കാൻ ലുലു ഹോൾഡിംഗ്സുമായുള്ള സഹകരണം സഹായമാകുമെന്ന് തമാനി ഗ്ലോബൽ ബോർഡ് അംഗം അബ്ദുൽ അസീസ് സലിം അൽ മഹ്രുഖി പറഞ്ഞു.
|
ഒമാനിൽ ഭൂചലനം 5.1 തീവ്രത
മസ്കറ്റ്: തെക്കൻ ഒമാനിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ദോഫാർ ഗവർണറേറ്റിലെ ഷാലിം വിലായത്തിൽ ഹല്ലാനിയത്ത് ദ്വീപുകൾക്ക് സമീപം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.32ഓടെയാണു ഭൂകമ്പം അനുഭവപ്പെട്ടത്.
സലാലയിൽനിന്ന് ഏകദേശം 155 കിലോമീറ്റർ വടക്കുകിഴക്കായി നാലു കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
|
യുവജനപ്രസ്ഥാനം കുവൈറ്റ് സോണിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
കുവൈറ്റ് സിറ്റി: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈറ്റ് സോണിന്റെ 202526 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. സോണൽ പ്രസിഡന്റ് റവ. ഫാ. അജു വർഗീസ് അധ്യക്ഷത വഹിച്ചു.
കുവൈറ്റിലെ വിവിധ ഓർത്തഡോക്സ് ഇടവകകളുടെ വികാരിമാരായ റവ.ഫാ. ഡോ. ബിജു ജോർജ് പാറക്കൽ, റവ.ഫാ. എബ്രഹാം പി.ജെ, റവ.ഫാ. ജെഫിൻ വർഗീസ്, റവ.ഫാ. മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക പാഴ്സനേജിൽ വച്ചു നടന്ന ചടങ്ങിൽ ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ കുവൈറ്റ് സോണിന്റെ അനുശോചനം രേഖപ്പെടുത്തികൊണ്ട് പ്രമേയം അവതരിപ്പിച്ചു.
യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ജിനു എബ്രഹാം വർഗീസ്, സെൻട്രൽ അസംബ്ലി അംഗമായി തെരഞ്ഞെടുക്കപ്പെട്ട അനു ഷെൽവി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മഹാ ഇടവക യൂണിറ്റ് ലേവൈസ് പ്രസിഡന്റ് ഷെൽവി ഉണ്ണുണ്ണി സ്വാഗതവും സോണൽ സെക്രട്ടറി ജോമോൻ ജോർജ് കോട്ടവിള നന്ദിയും അർപ്പിച്ചു.
യുവജനപ്രസ്ഥാനം കേന്ദ്ര പ്രതിനിധി ജിനു എബ്രഹാം വർഗീസ്, സെൻട്രൽ അസംബ്ലി അംഗം അനു ഷെൽവി, ഭദ്രാസന ജോയിന്റ് സെക്രട്ടറി ബിജോ ഡാനിയേൽ, മുൻ കേന്ദ്ര പ്രതിനിധി ബിജു കെ.സി, സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക യൂണിറ്റ് സെക്രട്ടറി ഷൈൻ ജോസഫ് സാം,
അഹമ്മദി പഴയപ്പള്ളി യൂണിറ്റ് സെക്രട്ടറി മനു മോനച്ചൻ, സെന്റ് ബേസിൽ യൂണിറ്റ് സെക്രട്ടറി ജിജോ കെ. തോമസ്, സെന്റ് സ്റ്റീഫൻസ് യൂണിറ്റ് സെക്രട്ടറി അനി ബിനു, സോണൽ ട്രഷറർ റോഷൻ സാം മാത്യു, സോണൽ ഓഡിറ്റർ ഷോബിൻ ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.
|
മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമധ്യേ അന്തരിച്ചു
കുവൈറ്റ് സിറ്റി: ഫോർട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറയ്ക്കൽ വീട്ടിൽ അനൂപ് ബെന്നി(32) കുവൈറ്റിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ അന്തരിച്ചു.
വിമാനത്തിൽ വച്ച് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് മരണം സംഭവിച്ചത്. കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകാംഗവും അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ജീവനക്കാരനുമായിരുന്നു.
ഭാര്യ ആൻസി സാമുവേൽ. 2024 നവംബറിലായിരുന്നു ഇവരുടെ വിവാഹം. സംസ്കാരം പിന്നീട് ഫോർട്ട് കൊച്ചി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് പള്ളിയിൽ.
|
അബുദാബിയിൽ കെട്ടിടത്തിൽ നിന്നുവീണ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം
അബുദാബി: കെട്ടിടത്തിൽ നിന്നുവീണ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. എറണാകുളം തോട്ടറ സ്വദേശി ബിനോയ് തോമസിന്റെയും എൽസി ബിനോയുടെയും മകൻ അലക്സ് ബിനോയ്(17) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അബുദാബി ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയാണ്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു.
ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ താമസ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് താഴെ വീണത്. വാച്ച്മാൻ വിളിച്ചുപറയുമ്പോഴാണ് ബിനോയ് വിവരം അറിയുന്നത്.
ഗുരുതരമായി പരിക്കേറ്റ അലക്സിനെ അബുദാബി ശൈഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അലക്സിന്റെ മാതാപിതാക്കൾ ദീർഘകാലമായി യുഎഇ പ്രവാസികളാണ്.
എൽസി ബിനോയ് അബുദാബിയിലെ ആശുപത്രിയിൽ നഴ്സാണ്. സഹോദരങ്ങൾ: ഡോ.രാഹുൽ ബിനോയ്, രോഹിത് ബിനോയ് (പോളണ്ട്).
|
ഹൃദയാഘാതം; മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു
മസ്കറ്റ്: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി ജലീല്‍ ഒറവക്കോട്ടില്‍(52) ആണ് മരിച്ചത്.
ബര്‍കയില്‍ മിനറല്‍ വാട്ടര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. വളാഞ്ചേരി ഒമാന്‍ കൂട്ടായ്മ പ്രസിഡന്റാണ്. ഭാര്യ: ലൈല. മക്കള്‍: നഹാല്‍, അനീന, റഫാന്.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
|
|
|
|
|
|