|
Middle East & Gulf |
|
|
|
|
യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഭവനസന്ദർശനം നടത്തി ഒഐസിസി കുവൈറ്റ് ആലപ്പുഴ
കുവൈറ്റ് സിറ്റി: യുഡിഎഫ് സ്ഥാനാർഥികളായ കെ.സി. വേണുഗോപാലിന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും വിജയത്തിനായി അബ്ബാസിയ മേഖലയിൽ ഭവനസന്ദർശനം നടത്തി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി.
ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര തെരഞ്ഞെടുപ്പ് പ്രകടനപത്രിക നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഒരു വികാരമാണെന്നും ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാനും ജനാധിപത്യം നിലനിർത്താനും കോൺഗ്രസിനു മാത്രമേ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു മതേതര സർക്കാർ രാജ്യത്ത് വരണമെങ്കിൽ എല്ലാവരും യുഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് നൽകി വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഒഐസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവേൽ ചാക്കോ,ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം, ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട്, ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, അലക്സ് മാനന്തവാടി, രജി കോരുത്,
യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് മനോജ് റോയ്, തോമസ് പള്ളിക്കൽ, ബിജി പള്ളിക്കൽ, ബിജു പാറയിൽ,ജസ്റ്റിൻ ജെയിംസ്, സുജിത് മുതുകുളം, സാബുതോമസ്, നൈനാൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
|
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
മസ്കറ്റ്: ഒമാനിലെ നിസ്വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തൃശൂർ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇൽയാസ് എന്നിവരാണ് മരിച്ച മലയാളികൾ.
ഈജിപ്ത് സ്വദേശിനി അമാനിയാണ് മരിച്ച മൂന്നാമത്തെയാൾ. മലയാളികളായ ഷേർലി ജാസ്മിൻ, മാളു മാത്യു എന്നീ നഴ്സുമാർക്കാണ് പരിക്കേറ്റത്. നിസ്വയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അഞ്ചംഗ സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെ മസ്കറ്റ് ഇബ്രി ഹൈവേയിലാണ് അപകടമുണ്ടായത്. നിസ്വ ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്സുമാരാണ് അപകടത്തിൽ പെട്ടത്.
റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് മറു ഭാഗത്തേക്ക് കടക്കാൻ കാത്തു നിൽക്കുകയായിരുന്ന ഇവരുടെ മേൽ പരസ്പരം കൂട്ടിയിടിച്ച രണ്ട് വാഹങ്ങൾ ഇടിച്ച് കയറുകയായിരുന്നു. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
|
ഭിന്നശേഷി കുടുംബ സംഗമത്തിന് കൈത്താങ്ങായി കേളി
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കാളത്തോട് മഹല്ല് കമ്മിറ്റിയുടെയും സഹകരണത്തോടെ തൃശൂർ ജില്ലയിലെ ഡിഎഡബ്ല്യുഎഫ് ( ഡിഫ്രൻഡ്ലി ഏബിൽഡ് വെൽഫെയർ ഫെഡറേഷൻ) മണ്ണുത്തി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഭിന്നശേഷി സഹോദരങ്ങളുടെയും രക്ഷാകർത്താക്കളുടെയും കുടുംബ സംഗമം സാമൂഹ്യനീതി വകുപ്പുമന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയർമാൻ എം .എസ്. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിഎഡബ്ല്യുഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നായി മുന്നൂറോളം കുടുംബങ്ങൾ പങ്കെടുത്ത പരിപാടി സംഘടിപ്പിക്കുന്നതിന്ന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേളി മുഖ്യ പങ്കു വഹിച്ചു.
കേളി കലാസാംസ്കാരിക വേദിയുടെ തൃശൂർ ജില്ലാ കോർഡിനേറ്റർ സുരേഷ് ചന്ദ്രൻ, കെ സി അഷറഫ്, കളത്തോട് മഹല്ല് കമ്മിറ്റി അംഗങ്ങളായ എൻഎസ് അഷറഫ്, സൈനുദ്ദീൻ മൗലവി, സംഘാടക സമിതി ജനറൽ കൺവീനർ സാജൻ പോൾ ട്രഷറർ കെ ഡി ജോഷി, പിവി ഗിരീഷ്, പ്രിയ മണികണ്ഠൻ ഡോ. സുരേഷ് എന്നിവർ സംസാരിച്ചു. കൺവീനർ കെ ബാലചന്ദ്രൻ സ്വാഗതവും ഡിഎഡബ്ല്യുഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സുധീഷ് ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
|
ലോകസഭാ തെരഞ്ഞെടുപ്പ്: ഓവർസീസ് എൻസിപി കൺവൻഷൻ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഓവർസീസ് എൻസിപി ദേശീയ നേതൃത്വം സൂം ആപ്ലിക്കേഷനിലൂടെ ഓൺലൈൻ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു.
ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതു പക്ഷ ജനാധി പത്യ മുന്നണി സ്ഥാനാർഥികളുടെയും മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡിയുടേയും ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന്റെയും വിജയം ഉറപ്പാക്കുന്നതിനു വേണ്ടി ഒഎൻസിപി പ്രവർത്തകരേയും അവരുടെ കുടുംബാംഗങ്ങളേയും അണിനിരത്താനും, പ്രവാസികൾക്കിടയിൽ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച കൺവൻഷനിൽ എൻസിപിയുടേയും, ഒഎൻസിപിയുടേയും നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു.
എൻസിപി (എസ്) സംസ്ഥാന അധ്യക്ഷനും എക്സ് എംപിയുമായ പി.സി. ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ രാഷ്ട്രീയ കാര്യങ്ങൾ വിശദീകരിക്കുകയും ഇന്ത്യയിൽ മതേതര സർക്കാർ നിലവിൽ വരേണ്ട ആവശ്യകത യെക്കുറിച്ച് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. എൻസി പി( എസ് ) കേരള നിയമ സഭ കക്ഷി നേതാവും ഒഎൻസിപി രക്ഷാധികാരിയുമായ തോമസ് കെ.തോമസ്, ദേശീയ എൻസിപി (എസ്) വക്താവ് ഡോ. സീമ മാലിക് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ചടങ്ങിൽ ഒഎൻസിപി നാഷണൽ സെക്രട്ടറി ജിയോ ടോമി, ബഹറിൻ ഒഎൻസി പ്രസിഡന്റ് സൽ എഫ് എം, ഒഎൻസിപി സൗദി കൺവീനർ ഷാ കായംകുളം ഒഎൻസി പി ഒമാൻ കൺവീനർ ഷാനവാസ്, എൻസിപി ഖത്തർ പ്രസിഡന്റ് ഷെരീഫ് കൽപ്പേനി, ഒഎൻസിപി കുവൈറ്റ് ജനറൽ സെക്രട്ടറി കെ.വി.അരുൾ രാജ്, വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ സ്റ്റേറ്റ് റീട്ടേണീസ് ഫോറം ഭാരവാഹികളായ ആർടിഎ ഖഫൂർ, സൈനുദ്ദീൻ എന്നിവരും സംസാരിച്ചു. ഒഎൻസിപി കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി നന്ദി പറഞ്ഞു.
|
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ സന ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്.
പ്രേമകുമാരിക്കൊപ്പം പോയ സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാൻ അനുമതി ലഭിച്ചത്. 12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും നേരിൽ കാണുന്നത്.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി. ഗോത്രത്തലവൻമാരുമായുള്ള ചർച്ച നടക്കുന്നുണ്ട്. ഒപ്പം യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുൻനിർത്തിയുള്ള ചർച്ചകളും നടക്കുന്നുണ്ട്.
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മകളെ കാണാൻ സാധിക്കുമെന്ന് കരുതിയില്ലെന്നും കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുവെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു.
മകളെ കാണാൻ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയിൽ അധികൃതർക്ക് പ്രേമകുമാരി നന്ദിയും അറിയിച്ചു.
|
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി ഫുജൈറ മുനിസിപ്പാലിറ്റി നടത്തുന്ന ക്ലീനിംഗ് ക്യാമ്പയിനിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ പങ്കാളിയായി.
ഫുജൈറ അൽ ഹൈൽ പ്രദേശത്തെ ജനവാസ മേഖലയിലാണ് കൈരളിയുടെ അമ്പതിലധികം പ്രവർത്തകർ ശുചികരണ പ്രവർത്തനങ്ങൾ നടത്തിയത്. ജോലി സ്ഥലത്ത് നിന്ന് അവധിയെടുത്താണ് പലരും ക്യാമ്പയിനിൽ പങ്കെടുത്തത്.
അധികൃതരുമായി സഹകരിച്ച് സഹായം ആവശ്യമായി വരുന്ന എല്ലായിടത്തും കൈരളിയുടെ പങ്കാളിത്തമുറപ്പ് വരുത്തുമെന്ന് ലോക കേരളസഭാംഗം സൈമൻ സാമുവേൽ പറഞ്ഞു.കേരളത്തിലെ മഹാപ്രളയത്തെ അതിജീവിച്ച മലയാളിയുടെ ഒരുമയും സ്നേഹവും കരുതലും പ്രവാസ ഭൂമികയിലും ആവർത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. കൈരളി രക്ഷാധികാരി സൈമൻ സാമുവേൽ, ലെനിൻ.ജി. കുഴിവേലി, വിത്സൺ പട്ടാഴി, സുധീർ തെക്കേക്കര, അഷറഫ് പിലാക്കൽ, വിഷ്ണു അജയ്, മനോജ്, ജയരാജ്, ജിജു ഐസക്ക്, അജിത്ത്, രജീഷ്, അബ്ദുൾ ഹഖ്, ജുനൈസ് ,ഷിബിൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അതേസമയം കൽബയിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും അവശ്യ വസ്തുക്കളും എത്തിച്ചു നൽകുന്ന പ്രവർത്തനം കൈരളി പ്രവർത്തകർ തുടരുകയാണ്.പ്രമോദ് പട്ടാന്നൂർ, പ്രിൻസ്, നബീൽ, നിയാസ്, ബാബു ബാലൻ എന്നിവർ കൽബയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ശുചികരണ ക്യാമ്പയിനിലും കൈരളി പ്രവർത്തകർ സജീവമായി ഉണ്ടാകുമെന്ന് കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ അറിയിച്ചു.
|
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി നടത്തുന്ന തോമസ് ചാണ്ടി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വോളിബോൾ ടൂർണമെന്റ് ഏപ്രിൽ 26 രാവിലെ 6.30 മുതൽ കെഎസ്എസി വോളിബോൾ ഗ്രൗണ്ടിൽ (അബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂളിന് സമീപം) വച്ചു നടത്തപ്പെടുന്നു.
വാശിയേറിയ മത്സരങ്ങൾ കാണുവാനും ആസ്വദിക്കുവാനും എല്ലാ വോളിബോൾ പ്രേമികളെയും അബ്ബാസിയ കെഎസ്എസി വോളിബാൾ ഗ്രൗണ്ടിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
വിശദവിവരങ്ങൾക്ക് 99763871, 66659618, 98924602 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .
|
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്. കേളി കലാസാംസ്കാരിക വേദിയുടെ 23ാം വാർഷികാഘോഷത്തി ഭാഗമായി മലാസ് ലുലു റൂഫ് അരീനയിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിർത്തി നടന്ന പരിപാടിയിൽ 357 പേർ ആദ്യ റൗണ്ടിൽ മാറ്റുരച്ചു.
16 ചോദ്യങ്ങളിൽ നിന്നും കൂടുതൽ മാർക്ക് നേടിയ ആറുപേരുമായാണ് ഫൈനൽ മത്സരം നടന്നത്. നിവ്യ ഷിംനേഷ്, രാജേഷ്, ഷമൽ രാജ്, നിബു വർഗ്ഗീസ്, ബഷീർ, അക്ബർ അലി എന്നിവരാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്.
കാതോർത്തും കൺപാർത്തും, ബേക്കേർസ് സ്ട്രീറ്റ്, പ്രവാസലോകം, ഗ്രാൻഡ് മാസ്റ്റർ സ്പെഷ്യൽ, മണിച്ചിത്രത്താഴ് എന്നിങ്ങനെ അഞ്ച് റൗണ്ടുകളായാണ് മത്സരം നടന്നത്. അത്യന്തം ആവേശവും ജിജ്ഞാസയും നിറഞ്ഞ മത്സരത്തിൽ കാണികളായെത്തിയ അയ്യായിരത്തോളം വരുന്ന ജനത നിശബ്ദരായി മത്സരാവസാനം വരെ വീക്ഷിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.
ഓരോ റൗണ്ടുകൾ പിന്നിടുമ്പോഴും മത്സരാർഥികൾ ഒപ്പത്തിനൊപ്പം നീങ്ങിയത് കാണികളെ ആകാംക്ഷാഭരിതരാക്കി. ഫൈനൽ റൗണ്ടിൽ മാത്രം 90 പോയിന്റ് നേടി ആകെ 190 പോയിന്റ് കരസ്ഥമാക്കിയാണ് നിവ്യ വിജയ കിരീടം ചൂടിയത്.
സ്കോർ കൈകാര്യം ചെയ്യുന്നതിനായി സതീഷ് കുമാർ വളവിൽ, പ്രിയ വിനോദ്, സീന സെബിൻ, രഞ്ചിനി സുരേഷ്, ഹാരിഫ ഫിറോസ്, അംന സെബിൻ, നാസർ കാരക്കുന്ന്, ഗിരീഷ് കുമാർ, ജോമോൻ സ്റ്റീഫൻ, കൃഷ്ണ കുമാർ എന്നിവർ പ്രവർത്തിച്ചു.
വിജയിക്കും ഫൈനൽ മത്സരാർഥികൾക്കും മെമെന്റോയും സർട്ടിഫിക്കറ്റും കേളി സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രാൻഡ് മാസ്റ്റർ കൈമാറി. കാഷ് പ്രൈസ് എംഎഫ്സി സെവന്റി കഫേ എംഡി സലാം ടിവിഎസ് നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
|
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും ജനങ്ങളുടേതും എന്നു പറയുന്ന തെരഞ്ഞെടുപ്പ് ഇനി ഉണ്ടാകുമോ എന്ന തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നും ഒരോരുത്തരും വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കണമെന്നും ഡോ. ജി.എസ്. പ്രദീപ് റിയാദിൽ പറഞ്ഞു. കേളി കലാസാംസ്കാരിക വേദി നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾ എല്ലാം തന്നെ വല്ലാതെ വിലക്കെടുക്കപ്പെട്ട കാലത്ത് ഓരോ മനുഷ്യനും സ്വയം മാധ്യമം ആകുകയും ആ മധ്യമങ്ങളോരോന്നും സ്വയം പ്രതിരോധം തീർക്കുക എന്നതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ഗംഗയിലേക്ക് വലിച്ചെറിയപ്പെട്ട മെഡലുകളിലും, ഗൗരി ലങ്കേഷിന്റേയും നരേന്ദ്ര ധബോൽക്കറിന്റേയും ചോരയിലും തെരഞ്ഞെടുപ്പിന്റെ പ്രസക്തിയുണ്ട്. വരും തലമുറയിലെ കുട്ടികൾക്ക് ഇന്ത്യ എന്ന രാജ്യം ഉണ്ടായിരുന്നു എന്നത് കഥയായി പറഞ്ഞു കൊടുക്കേണ്ടി വരരുത്, അതിനായി ഈ തെരഞ്ഞെടുപ്പിൽ അമ്മമാർക്ക് വലിയ പങ്കുണ്ട്.
പ്രവാസലോകത്താണെങ്കിലും തെരഞ്ഞെടുപ്പിന്റെ പ്രസക്തി കുടുംബ അകത്തളങ്ങളിലൂടെ പകർന്നു നൽകാൻ അമ്മമാർ ശ്രമിക്കണം. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീക്ഷയുടെ തുരുത്തായി കേരളം തിളങ്ങി നിൽക്കുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ കേരളയുവതയുടെ സാമൂഹിക ഇടപെടൽ വായിച്ചറിയാൻ വിദേശ മാധ്യമങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മികച്ച ജനകീയ വികസന പ്രവർത്തനങ്ങൾ ഇന്ത്യൻ ജനത തൊട്ടറിഞ്ഞത് ഏറ്റവും കൂടുതൽ ഇടതുപക്ഷ എംപി മാർ പാർലിമെന്റിൽ ഉള്ളപ്പോഴായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിക്കൾക്ക് കൂടുതൽ തൊഴിൽ നൽകുന്നതും, പെൻഷൻ നൽകുന്നതുമായ ഏക സംസ്ഥാനം കേരളമാണ്.
ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണയോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിക്ക് ആമുഖ പ്രസംഗം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി നന്ദിയും പറഞ്ഞു.
|
മഴക്കെടുതി: ദുരിതാശ്വാസത്തിൽ പങ്കാളികളായി കൈരളി ഫുജൈറയും
ഫുജൈറ: മഴക്കെടുതിയിൽ ദുരിതത്തിലകപ്പെട്ടവർക്ക് ആശ്വാസമൊരുക്കി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ. രാജ്യത്തിന്റെ കിഴക്കൻ തീരപ്രദേശങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ പ്രയാസമനുഭവിക്കുന്നവർക്ക് ഭക്ഷണവും വെള്ളവും ആവിശ്യമായ സഹായങ്ങളും എത്തിക്കുന്നതിനുള്ള പ്രവർത്തനം കൈരളി നടത്തി വരുന്നു.
കൈരളി ഫുജൈറ ,കൽബ, ദിബ്ബ, കോർഫക്കാൻ എന്നി യൂണിറ്റിലെ പ്രവർത്തകരാണ് വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ കൽബയിൽ മഴകെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമൊരുക്കുന്നത്. ദിവസവും 350 ലധികം പേർക്ക് ഭക്ഷണവും വെള്ളവും അവശ്യ വസ്തുക്കളും എത്തിക്കുവാൻ കഴിയുന്നുണ്ടന്നും തുടർന്നും കൈരളി ഒപ്പമുണ്ടാകുമെന്നും ലോക കേരള സഭാംഗമായ സൈമൻ സാമുവേൽ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒട്ടേറെ സ്ഥാപനങ്ങളും വ്യക്തികളും കുടുംബങ്ങളും കൈരളിയോട് സഹകരിക്കുന്നുണ്ടന്നും അവർക്ക് നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
കൈരളി രക്ഷാധികാരി സൈമൻ സാമുവേൽ, സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, ലെനിൻ ജി. കുഴിവേലി ,വിത്സൺ പട്ടാഴി,യൂണിറ്റ് ഭാരവാഹികളായ സുധീർ തെക്കേക്കര , പ്രിൻസ് ,
റഷീദ്, സുനിൽ, ജിസ്റ്റാ ജോർജ്, നബീൽ, അബ്ദുൾ ഹഖ് ,നമിത പ്രമോദ് , ജയരാജ്, അജിത്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ദുരിതബാധിതരെ സഹായിക്കാനായി പൂർണ സമയ ഹെൽപ്പ് ഡെസ്ക്കും കൈരളിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. സഹായം ആവിശ്യമുള്ളവർക്കും സഹായിക്കുവാൻ താൽപര്യം ഉള്ളവർക്കും കൈരളി ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.
|
ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ. ഇതുവരെ അഞ്ച് ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ പ്രവാസി വോട്ടർമാർ നാട്ടിൽ എത്തിക്കഴിഞ്ഞു.
യുഎഇയിലെ ദുബായി, അബുദാബി, അജ്മാൻ, റാസൽഖൈമ, ഷാർജ എന്നീ എമിറേറ്റ്സുകളിൽനിന്നും ഖത്തർ, സൗദ്യ അറേബ്യ എന്നീ നാടുകളിൽ നിന്നുമാണ് പ്രവാസികൾ വോട്ട് രേഖപ്പെടുത്താനായി കൂടുതലായി എത്തിയത്.
യുഡിഎഫ് എൽഡിഎഫ് മുന്നണികളുടെ സാംസ്കാരിക സന്നദ്ധ സംഘടനകളാണ് ചാർട്ടേർഡ് വിമാനങ്ങളിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം നടന്ന ഉടൻ തന്നെ പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ ഇരുമുന്നണികളും ആരംഭിച്ചിരുന്നു.
സ്വന്തമായ നിലയിൽ നേരത്തെത്തന്നെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളും ഏറെയാണ്. ഓരോ സ്ഥാപനങ്ങളിലയും ജീവനക്കാരായ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരുന്നതിനായി ലീവ് ലഭ്യമാക്കാൻ പോലും ഇരുമുന്നണികളിലെയും നേതാക്കൾ ഇടപെട്ടിരുന്നു.
വടകര മണ്ഡലത്തിൽ മാത്രം 20,000 പ്രവാസികൾ വോട്ട് രേഖപ്പെടുത്താൻ എത്തുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സൂപ്പർ മാർക്കറ്റുകളിലും മറ്റും ചെറിയ ശന്പളത്തിന് ജോലി ചെയ്യുന്ന പ്രവാസി വോട്ടർമാർക്ക് വിവിധ സന്നദ്ധസംഘടനകളാണ് നാട്ടിലേക്ക് വരുന്നതിന് വിമാന ടിക്കറ്റ് നൽകുന്നത്.
യുഎഇയിലെ മഴവെള്ളക്കെടുതികൾക്കിടയിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരാൻ വെമ്പൽ കൊള്ളുന്ന പ്രവാസികളെ അത്ഭുതത്തോടെയാണ് അറബികൾ ഉൾപ്പെടെയുള്ളവർ കാണുന്നതെന്നു പറയുന്നു. യുഎഇയിലെ ഏഴ് എമിറേറ്റ്സിലുമായി ഇരുനൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരുണ്ട്.
പല രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പൗരന്മാർ താമസിക്കുന്ന രാജ്യത്തെ എംബസികളിൽ വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കാറുണ്ട്. എന്നാൽ, ഇന്ത്യയിൽനിന്നുള്ള പൗരന്മാർക്ക് ഈ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല. ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ് ഇപ്പോൾ പ്രവാസികളായി അറബ് രാജ്യങ്ങളിൽ ഉള്ളത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളും വോട്ട് രേഖപ്പെടുത്തുന്നതിനായി നാട്ടിലേക്ക് എത്തുന്നുണ്ട്. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ വോട്ടർമാർ വോട്ട് രേഖപ്പെടുത്താനായി നാട്ടിലേക്ക് എത്തുന്നത്.
മുംബൈ ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിൽനിന്നും വോട്ടർമാരെ നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്.
|
വെള്ളപ്പൊക്കം: യുഎഇയിൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കും
അബുദാബി: കഴിഞ്ഞയാഴ്ചത്തെ റിക്കാർഡ് മഴയെത്തുടർന്ന് യുഎഇയിലെ മോട്ടോർ, പ്രോപ്പർട്ടി ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കുമെന്നു റിപ്പോർട്ട്. കഴിഞ്ഞ 16ന് യുഎഇയിൽ ഒറ്റ ദിവസം കൊണ്ട് ഒരു വർഷത്തെ മഴയാണു ലഭിച്ചത്.
വെള്ളപ്പൊക്കത്തെത്തുടർന്നു പല വാഹനയാത്രികരും തങ്ങളുടെ വാഹനങ്ങൾ തെരുവുകളിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായി. മഴവെള്ളം താമസക്കാരുടെ വീടുകളിലേക്ക് ഇരച്ചുകയറുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
വെള്ളപ്പൊക്കം കണക്കിലെടുത്ത് മോട്ടോർ പോളിസികൾക്കായി റൗണ്ട് നിരക്ക് വർധന പ്രതീക്ഷിക്കുന്നതായി എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗിന്റെ റിപ്പോർട്ടിൽ പറയുന്നു.
|
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി. യൂസുഫ് ബിൻ ഈസ അൽ മുല്ല എന്നയാളെ മാരകായുധങ്ങൾകൊണ്ട് ആക്രമിക്കുകയും മുറിവേൽപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രവാസിയായ ശ്രീലങ്കൻ സ്വദേശിയുടെ വധശിക്ഷയാണു സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ നടപ്പിലാക്കിയത്.
വിചാരണക്കോടതിയും തുടർന്ന് അപ്പീൽ കോടതികളും പരമോന്നത നീതിപീഠവും ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകാൻ തയാറാകത്തിനെത്തുടർന്നു കോടതി ഉത്തരവ് നടപ്പിലാക്കാൻ രാജവിജ്ഞാപനമിറങ്ങി.
മറ്റൊരു കേസിൽ തീവ്രവാദ സംഘടനകളുമായി ചേർന്ന് രാജ്യദ്രോഹ പ്രവർത്തനങ്ങളിലേർപ്പെട്ടതിന് സൗദി സ്വദേശിയെയും വധശിക്ഷയ്ക്ക് വിധേയനാക്കി. അബ്ദുറഹ്മാൻ ബിൻ സയർ ബിൻ അബ്ദുല്ല അൽഷമ്മരിയുടെ വധശിക്ഷയാണ് റിയാദിൽ നടപ്പിലാക്കിയത്.
|
അജ്പാക് റിഗായ് ഏരിയ കമ്മിറ്റി രൂപീകരിച്ചു
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് റിഗായ് യൂണിറ്റ് രൂപീകരിച്ചു. അജ്പാക് ഏരിയ കമ്മിറ്റികളുടെ ചുമതല ഉള്ള വൈസ് പ്രസിഡന്റ് അശോകൻ വെൺമണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ രക്ഷാധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ, ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, മനോജ് പരിമണം, അനിൽ വള്ളികുന്നം, മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രൻ, രാഹുൽ ദേവ്, ഹരി പത്തിയൂർ, സിഞ്ചു ഫ്രാൻസിസ്, വി.എ. വിനോദ്, വിബിൻ ജിബിൻ, ജോൺസൺ ടി. ജോൺ, ബൈജു, മനോജ് കുമാർ, കെ. ശ്രീരാജ്, കെ. സുരേഷ് കുമാർ, ഷിബു ജോൺ വർഗീസ്, ആശ എബി സാമൂവൽ, സുലൈബത്ത് ബീവി എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ റിഗയ് ഏരിയ കമ്മിറ്റി ജോയിന്റ് കൺവീനർമാരായി രാജേഷ് കുമാർ, വി.എ. വിനോദ്, മനോജ്, നിജു കരിമ്പനക്കൽ എന്നിവരെ തെരഞ്ഞെടുത്തു. റിഗയ് ഏരിയ കമ്മിറ്റി കൺവീനർ എബി സാമുവൽ സ്വാഗതം പറഞ്ഞ യോഗത്തിൽ യൂണിറ്റ് ജോയിന്റ് കൺവീനർ രാജേഷ് കുമാർ നന്ദി പറഞ്ഞു.
|
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
സന: നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി. ഉച്ചയ്ക്കു ശേഷം ജയിലിലെത്താൻ അധികൃതരുടെ നിർദേശം ലഭിച്ചതായാണ് വിവരം.
11 വർഷത്തിനു ശേഷാണ് നിമിഷപ്രിയയും അമ്മയും തമ്മിൽ കാണുന്നത്. 20 നാണ് വീസ നടപടികൾ പൂർത്തിയാക്കി പ്രേമകുമാരി യമനിലേക്ക് യാത്ര തിരിച്ചത്.
കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തെ നേരിൽക്കണ്ടു ശിക്ഷയിളവ് നേടാനാണ് എംബസി വഴിയുള്ള ശ്രമം. ഇയാളുടെ കുടുംബം ആനുവദിച്ചാൽ മാത്രമാണ് ഇനി നിമിഷപ്രിയയ്ക്ക് വധശിക്ഷയിൽനിന്നു മോചനം ലഭിക്കൂ.
|
ബോജിയുടെ കുടുംബത്തിന് കൈത്താങ്ങായി കെപിഎ
ബഹറിൻ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിനിന്റെ ജില്ലാ കമ്മിറ്റി അംഗവും ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റും കെപിഎ ക്രിക്കറ്റ് ക്ലബായ കെപിഎ ടസ്കേഴ്സിന്റെ വൈസ് ക്യാപ്റ്റനുമായിരുന്ന ബോജി രാജന്റെ അകാല നിര്യാണത്തിൽ അനാഥരായ കുടുംബത്തിന് കൊല്ലം പ്രവാസി അസോസിയേഷൻ ആശ്രിതസാന്ത്വന ധനസഹായം കൈമാറി.
കെപിഎ സമാഹരിച്ച ധനസഹായവും ബോജിയുടെ സുഹൃത്തുക്കൾ സമാഹരിച്ച തുകയും ചേർത്ത് ബോജിയുടെ മകളുടെ പേരിൽ 10 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നല്കിയ രേഖ കെപിഎ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തില്‍ വച്ച് കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം രക്ഷാധികാരി പ്രിൻസ് നടരാജന് കൈമാറി.
ചടങ്ങില്‍ ബഹറിൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, മറ്റു രക്ഷാധികാരികളായ ചന്ദ്രബോസ്, ബിനോജ് മാത്യു, ബിജു മലയിൽ, സെക്രട്ടറിയറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, രാജ് കൃഷ്ണൻ, കിഷോർ കുമാർ, സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, ബിനു കുണ്ടറ, ബോജിയുടെ സുഹൃത്ത് പ്രവീണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
|
നിമിഷപ്രിയയുടെ അമ്മ സനയിലെത്തി; ദയാധനം സംബന്ധിച്ച ചർച്ച ഉടൻ
സന: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ നേരിട്ട് കാണാൻ അമ്മ പ്രേമകുമാരിയും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോമും സനയിലെത്തി. ഉടൻതന്നെ ജയിലിൽ എത്തി നിമിഷപ്രിയയെ കാണാൻ ശ്രമിക്കുമെന്നാണ് വിവരം.
നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് ഗോത്രത്തലവൻമാരുമായി ചർച്ച നടത്താൻ എല്ലാ തയാറെടുപ്പുകളും നടത്തിയെന്നും യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുന്നിൽ നിർത്തി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഇരുവരും അറിയിച്ചു.
നിമിഷപ്രിയയെ ജയിലില്‍ സന്ദര്‍ശിച്ചശേഷം മോചനത്തിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ശ്രമം. കഴിഞ്ഞദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷപ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്.
കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി ദയാധനം സംബന്ധിച്ച ചർച്ചകളും ഉടൻ നടത്തും. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ അനുമതി ലഭിച്ചാല്‍ നിമിഷപ്രിയയെ മോചിപ്പിക്കാനാകും.
|
എയർ അറേബ്യയുടെ പ്രത്യേക ഓഫർ; ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്
ഷാർജ: ഗൾഫ് മേഖലയിലേക്ക് ചെലവു കുറഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനിയായ എയർ അറേബ്യ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. സൂപ്പർ സീറ്റ് സെയിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഡിസ്കൗണ്ട് ഓഫറിലൂടെ കമ്പനിയുടെ സർവീസ് ശൃംഖലയിൽ ഉടനീളം ഒന്നര ലക്ഷം ടിക്കറ്റുകൾ വിൽക്കും.
കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങളിൽനിന്നു ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് 5,677 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്നു കമ്പനി അറിയിച്ചു.
മേയ് അഞ്ച് വരെ ഇപ്പോഴത്തെ ഓഫർ പ്രയോജനപ്പെടുത്തി ടിക്കറ്റുകളെടുക്കാം. 2024 ഒക്ടോബർ 27 മുതൽ അടുത്ത വർഷം മാർച്ച് 29 വരെയുള്ള കാലയളവിലേക്കു യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകളാണ് ഇങ്ങനെ സ്വന്തമാക്കാൻ സാധിക്കുക.
|
രാജു സഖറിയയുടെ ഓർമകളുമായി അനുസ്മരണ യോഗം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിന്റെ ഹാർഡ്കോർ അംഗവും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന രാജു സഖറിയാസിന്റെ ഓർമകളുമായി തനിമ കുവൈറ്റ് അനുസ്മരണ യോഗം സംഘടിപ്പിച്ചു.
കുവൈറ്റിലെ കല, സാഹിത്യ,സാംസ്കാരിക രാഷ്ട്രീയ, കായിക, ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്തു. തനിമ സീനിയർ ഹാർഡ് കോർ അംഗം ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജി വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാബുജി ബത്തേരി സ്വാഗതം ആശംസിച്ചു.
ബിഇസി എക്സ്ചേഞ്ച് സിഇഒ മാത്യൂസ് വർഗീസ്, ചെസിൽ രാമപുരം, ടോമി സിറിയക്, ബോബി ജോർജ്, മുരളി എസ്.പണിക്കർ, തോമസ് മാത്യു കടവിൽ, ജയൻ ഹൈടെക്ക്, ഹമീദ് കേളോത്ത്, കൃഷ്ണൻ കടലുണ്ടി, ഫിറോസ് ഹമീദ്, സിജോ കുര്യൻ, ജയേഷ് കുമാർ, റോയ് ആൻഡ്രൂസ്, സക്കീർ പുതുനഗരം തുടങ്ങിയവർ രാജു സഖറിയയുമായുള്ള ഓർമകൾ പങ്കുവയ്ക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ഡി.കെ. ദിലീപ് പരിപാടികൾ ഏകോപിപ്പിക്കുകയും ഹബീബുള്ള മുറ്റീച്ചൂർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
|
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികൾക്കായി ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒട്ടേറെ മികച്ച ഭാഷകരരെയും നേതാക്കളെയും വാർത്തെടുതുകൊണ്ടിരിക്കുന്ന ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ നാലാമത് പ്രസംഗ മത്സരമാണ് "സർഗസയാഹ്നം 2014'.
18 വയസിന് മുകളിലുള്ള കുവൈറ്റിലുള്ളവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യം ആയിരിക്കും. മേയ് 10 വൈകുന്നേരം നാലു മുതൽ അബാസിയ സാരഥി ഹാളിലായിരിക്കും മത്സരം.
മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 30ന് മുമ്പായി പേരുകൾ നൽകേണ്ടതാണ്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവരെ സാക്ഷ്യപത്രവും ട്രോഫിയും നൽകിയും മറ്റ് മത്സരാർഥികളെ സാക്ഷ്യപത്രം നൽകിയും ആദരിക്കുന്നതാണ്.
അംഗങ്ങളുടെ വ്യക്തിത്വവികസനവും നേതൃപാടവവും പ്രഭാഷണ കലയും വളർത്തുവാൻ ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിലെ കുവൈറ്റിലെ ഏക മലയാളം ക്ലബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് .
മത്സരത്തിൽ പങ്കെടുക്കുവാൻ
https://docs.google.com/forms/d/e/1FAIpQLSfc8yk2hMrtb3BR_4YThfLfNoPu_sBg9s_5lFfDxWThzg/viewform
എന്ന ഗൂഗിൽ ഫോമിൽ റജിസ്റ്റർ ചെയ്യുക. വിശദ വിവരങ്ങൾക്ക് 66087125, 99284766 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു
കൊച്ചി: യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു.
കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ പ്രേമകുമാരി. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക് യാത്ര തിരിച്ചത്.
മുംബൈ വഴിയാണ് യാത്ര. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്ക്കൊപ്പമുണ്ട്. ജയിലിലെത്തി നിമിഷയെ കാണാനാകുമെന്നാണ് പ്രതീക്ഷ.
യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു.
ഇതിനെതിരേ നല്കിയ അപ്പീല്‍ യെമന്‍ സുപ്രീംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുള്മഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വാദം.
ഇതിനായുള്ള ചര്‍ച്ചക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനിലേക്ക് പോകുന്നത്. പ്രേമകുമാരിയെ യാത്രയാക്കാനായി നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമിയും മകള്‍ മിഷേലും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു.
|
മിഡില്‍ ഈസ്റ്റ് സംഘർഷം; എണ്ണവില കുതിക്കുന്നു
ബെര്‍ലിന്‍: ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. എണ്ണവില ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. കൂടാതെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും വലിയ ആശങ്കയാണ് കാണിക്കുന്നത്.
ഇറാൻ ഇസ്രയേൽ ആക്രമണമാണ് ഇതിനു കാരണം. വെള്ളിയാഴ്ച രാവിലെ ഒരു ബാരല്‍ (159 ലിറ്റര്‍) ബ്രെന്റ് ഓയിലിന്റെ വില 88.66 യുഎസ് ഡോളറായിരുന്നു. ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ 1.55 ഡോളര്‍ കൂടുതലായിരുന്നു.
സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കില്‍, ഒരു ബാരല്‍ ബ്രെന്റ് ഓയിലിന്റെ വില 190 ഡോളറായി ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.
|
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന്ത്യയിലെ ഇറാൻ സ്ഥാനപതി. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതായിരിക്കുമെന്നും സ്ഥാനപതി വ്യക്തമാക്കി.
17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ കോട്ടയം കൊടുങ്ങൂർ സ്വദേശി മലയാളി യുവതി ആൻ ടെസ ജേക്കബിനെ വിട്ടയച്ചിരുന്നു. ഇവർ ഇന്നലെ വീട്ടിലെത്തി. ബാക്കിയുള്ള 16 പേരിൽ മൂന്നു മലയാളികൾ കൂടിയുണ്ട്.
വയനാട് സ്വദേശി പി.വി. ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികള്‍. ആകെ 25 ജീവനക്കാരാണു കപ്പലിലുള്ളത്. ഫിലിപ്പൈൻസ്, പാക്കിസ്ഥാൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.
|
പ്രവാസി വെൽഫെയർ ബാഡ്മിന്റൺ ടൂർണമെന്റ് മേയ് ഒന്നിന്
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന മേയ് ഫെസ്റ്റിന്റെ ഭാഗമായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
മേയ് ഒന്ന് രാവിലെ ആറു മുതൽ നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ട്രോഫിയും കാഷ് പ്രൈസും ഉണ്ടായിരിക്കുമെന്ന് പ്രവാസി വെൽഫെയർ കായിക വിഭാഗം സെക്രട്ടറി ഷാഹുൽ വെന്നിയൂർ അറിയിച്ചു.
ലെവൽ വൺ, ലെവൽ ടു തരത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. പ്രവാസി വെൽഫെയർ ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും 33997989, 32051159 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
രജിസ്ട്രേഷൻ ലിങ്ക്: https://form.jotform.com/241065544167456
|
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തിയില്ല. നെടുമ്പാശേരിയിൽനിന്നുള്ള അഞ്ച് സർവീസുകൾ വെള്ളിയാഴ്ച റദ്ദാക്കി. രണ്ട് വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്.
വ്യാഴാഴ്ച പുലർച്ചെ 2.45ന് നെടുമ്പാശേരിയിൽ എത്തേണ്ട ദോഹയിൽനിന്നുള്ള ഇൻഡിഗോ വിമാനവും 3.15ന് എത്തേണ്ട ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനവും വൈകിട്ട് 5.05ന് ദുബായിയിൽനിന്ന് എത്തേണ്ട ഇൻഡിഗോ വിമാനവുമാണ് സർവീസ് റദ്ദാക്കിയത്.
കൂടാതെ, വ്യാഴാഴ്ച പുലർച്ചെ നെടുമ്പാശേരിയിൽനിന്നു പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും 4.05ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി.
വ്യാഴാഴ്ച വൈകിട്ട് 5.55ന് എത്തേണ്ട ദുബായിയിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനം വെള്ളിയാഴ്ച രാവിലെ 7.30നാണ് എത്തുക. വ്യാഴാഴ്ച രാത്രി 10.30ന് ഇവിടെനിന്ന് ദുബായിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വെള്ളിയാഴ്ച രാവിലെ 8.30ന് യാത്രതിരിക്കും.
|
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; ദയാധനം സംബന്ധിച്ച് ചർച്ച നടത്തും
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് പോകും. ഡൽഹി ഹൈക്കോടതിയുടെ അനുമതിയോടെയാണ് യാത്ര.
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ദയാധനം സംബന്ധിച്ച് പ്രേമകുമാരി ചര്‍ച്ച നടത്തുമെന്നും അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. യെമനില്‍ ബിസിനസ് ചെയ്യുന്ന സാമുവല്‍ ജെറോമും അവരുടെ ഒപ്പം ഉണ്ടാകും. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ലാണ് കൊല്ലപ്പെട്ടത്.
കേസിൽ നിമിഷപ്രിയയെ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചു. പിന്നീട് യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വിധി ശരിവച്ചു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകുന്നതിനായി ആദ്യഘട്ടത്തിൽ നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല.
|
ദുബായി വിമാനത്താവളം ഭാഗികമായി തുറന്നു
ദുബായി: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണ നിലയിലായില്ല. വെള്ളപ്പൊക്കത്തിൽ ഒമാനിൽ 20 പേരും യുഎഇയിൽ നാലുപേരും മരിച്ചു.
ദുബായി വിമാനത്താവളം ഭാഗികമായി പ്രവർത്തനം ആരംഭിച്ചെങ്കിലും ഇപ്പോഴും പലഭാഗങ്ങളും വെള്ളത്തിലാണെന്നാണ് റിപ്പോർട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിന് യാത്രക്കാരാണു വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.
വിദേശ വിമാനക്കന്പനികൾ ഉപയോഗിക്കുന്ന ടെർമിനൽ 1ൽ വിമാനങ്ങൾ ഇറങ്ങാൻ തുടങ്ങിയെങ്കിലും പുറത്തേക്കുള്ള വിമാന സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. ബുധനാഴ്ച 300ഓളം വിമാനങ്ങൾ റദ്ദാക്കുകയും നൂറുകണക്കിനു വിമാനങ്ങൾ വൈകുകയും ചെയ്തു.
എമിറേറ്റ്സിനും ഫ്ളൈ ദുബായിയും ചെക്ക്ഇൻ തുറന്നതായി അറിയിച്ചു. ചെക്ക് ഇൻ ചെയ്യാൻ ധാരാളം യാത്രക്കാർ കാത്തിരിക്കുന്നതിനാൽ കാലതാമസം ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കാരണം റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം യുഎഇയിൽ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളിൽ 250 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചു.
|
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
നെടുമ്പാശേരി: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി മോചിതയായി നാട്ടിൽ മടങ്ങിയെത്തി.
തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ദോഹയില്‍ നിന്നുള്ള വിമാനത്തിൽ നെടുമ്പാശേരിയില്‍ എത്തിയത്. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു.
ഒരുവർഷം മുന്‍പാണ് ആൻ ടെസ മുംബൈയിലെ എംഎസ്സി ഷിപ്പിംഗ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ഒന്‍പത് മാസം മുന്‍പാണ് ഈ കപ്പലിൽ എത്തിയത്.
മോചനം സാധ്യമായതില്‍ എല്ലാവരോടും നന്ദിയുണ്ട്. കപ്പലില്‍ മോശം അനുഭവമുണ്ടായില്ല. മാന്യമായ പെരുമാറ്റമാണ് ഉണ്ടായത്. കപ്പല്‍ പിടിച്ചെടുത്ത വേളയില്‍ ആദ്യം ഭയന്നിരുന്നു.
ഭക്ഷണവും കുടിവെള്ളവും എല്ലാം ലഭ്യമായിരുന്നു. വീട്ടില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും സ്ത്രീ എന്ന പരിഗണന തനിക്ക് ലഭിച്ചിരുന്നു. അതാണ് മോചനം വേഗത്തിലായതെന്നും വീട്ടിലെത്തിയ ശേഷം ആന്‍ ടെസ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
‘‘ടെഹ്റാനിലെ ഇന്ത്യൻ മിഷന്റെയും ഇറാൻ സർക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ ചരക്കുകപ്പലായ എംഎസ്സി ഏരീസിലെ ഇന്ത്യൻ ക്രൂ അംഗങ്ങളിലൊരാളായ കേരളത്തിലെ തൃശൂരിൽനിന്നുള്ള ഇന്ത്യൻ ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫ് സുരക്ഷിതമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി’’ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ എക്സിലെ പോസ്റ്റിൽ പറഞ്ഞു.
ടെഹ്റാനിലെ ഇന്ത്യൻ ദൗത്യം തുടരുകയാണെന്നും ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആൻ ടെസയെക്കൂടാതെ സെക്കൻഡ് ഓഫീസർ വയനാട് മാനന്തവാടി സ്വദേശി പി.വി. ധനേഷ് (32), സെക്കൻഡ് എൻജിനിയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് (31), തേഡ് എൻജിനിയറായ പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികൾ.
|
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 41ാമത് ഔട്ട്ലെറ്റ് ഷാബിൽ പ്രവർത്തനം ആരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ 41ാമത് സ്റ്റോർ ഷാബിൽ പ്രവർത്തനം ആരംഭിച്ചു. ജാസിം ഖാമിസ് അൽ ഷറാഹ് ആണ് ഉദ്ഘാടനം നിർവഹിച്ചത്.
ഗ്രാൻഡ് ഹൈപ്പർ റീജണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, സിഒഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുല്ല, ബദർ അൽ സാലേഹ് തുടങ്ങിയവരും മറ്റു മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.
പഴങ്ങൾ, പച്ചക്കറികൾ, മാംസങ്ങൾ, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി ഉത്പന്നങ്ങൾ പുതിയ ഔട്ട്ലെ റ്റിൽ ലഭ്യമാണ്. വളരെ ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയാറാക്കുന്ന ഇൻഹൗസ് ബേക്കറിയും ഫുഡ് കോർട്ടും പുതിയ സ്റ്റോറിന്റെ സവിശേഷതയാണ്.
പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി ഉപഭോക്താക്കളുടെ അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ സ്റ്റോറിൽ മികച്ച വിലയിൽ ലഭ്യമാണ്.
ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ഉപഭോക്താക്കളോടും സ്റ്റാഫ് അംഗങ്ങളോടും മാനേജ്മെൻറ് നന്ദി രേഖപ്പെടുത്തി. ഉപഭോക്താക്കൾക്ക് മികച്ച സേവനവും മിതമായ വിലയും നൽകാൻ ഗ്രാൻഡ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണന്നും അധികൃതർ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ സാന്നിധ്യമുണ്ടാകണമെന്ന കാഴ്ചപ്പാടുമായാണ് പുതിയ സ്റ്റോർ തുറക്കുന്നതെന്ന് ഗ്രാൻഡ് കുവൈറ്റ് റീജണൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു.
വളർച്ചയും വിജയവും കൈവരിക്കാൻ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനെ പ്രാപ്തമാക്കിയ ഉപഭോക്താക്കളുടെയും കുവൈറ്റ് അധികൃതരുടെയും പിന്തുണയിൽ കൃതജ്ഞനാണെന്നും അദ്ദേഹം പറഞ്ഞു.
|
51,000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി
റിയാദ്: 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീട്ടിലെത്തിയത് ജീവനറ്റ ശരീരവുമായി. അൽഖർജിലെ സാബയിൽ എത്തിയ പീറ്റർ ആദ്യ ഒരു വർഷം ഡ്രൈവറായി ജോലി ചെയ്യുകയും പിന്നീട് സ്പോൺസർഷിപ്പ് മാറി സ്പെയർ പാർട്സ് കച്ചവടം ആരംഭിക്കുകയായിരുന്നു.
ആവശ്യമായത്ര സാമ്പത്തികം കൈയിൽ കരുതാതെ ആരംഭിച്ച കച്ചവടത്തിലേക്ക് നിശ്ചിത ലാഭം നൽകാമെന്ന കരാറിൽ മറ്റൊരു സ്വദേശി പൗരൻ മുതൽ മുടക്കി. എന്നാൽ ഉദ്ദേശിച്ച കച്ചവടം നടക്കാത്തതിനാൽ തന്നെ ബിസിനസ് പങ്കാളിയുടെ വിഹിതം നൽകിപോരുകയും സ്ഥാപനത്തിലേക്ക് മറ്റുള്ളവരിൽ നിന്നും വായ്പ വാങ്ങി കച്ചവടം മുന്നോട്ട് കൊണ്ടുപോവുകയുമായിരുന്നു പീറ്റർ ചെയ്തിരുന്നത്.
നിത്യ ബാധ്യതക്കാരനായതിനാൽ തന്നെ നാട്ടിൽ പോകുന്നതിനെ കുറിച്ചു ചിന്തിക്കാൻ പോലും പീറ്റർക്ക് ആയിരുന്നില്ല. പന്ത്രണ്ട് വർഷങ്ങളോളം ഇത്തരത്തിൽ കൊണ്ടുപോയ കച്ചവടം അനിവാര്യമായ പതനത്തിലേക്ക് പതിച്ചു.
സ്ഥാപനം അടച്ചു പൂട്ടുകയും പീറ്റർക്ക് മേൽ പങ്കാളി 51000 റിയാലിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. തുടർന്ന് വീണ്ടും ഡ്രൈവറായി തന്നെ ജോലി ആരംഭിച്ചെങ്കിലും ഇക്കാമയോ മറ്റു നിയമപ്രകാരമുള്ള രേഖകളോ ശരിയാക്കാൻ പീറ്റർക്ക് സാധിച്ചില്ല.
ഇത്തരത്തിൽ14 വർഷം പിന്നിട്ടപ്പോഴാണ് നാട്ടിൽ പോകാനുള്ള ആഗ്രഹം വരുന്നതും സാമൂഹ്യ പ്രവർത്തകർ വഴി ഇന്ത്യൻ എംബസിയെ സമീപിക്കുന്നതും. പങ്കാളി നൽകിയ കേസ് പിൻവലിക്കാതെ എക്സിറ്റ് നൽകാനാവിലെന്ന തിരിച്ചറിവിൽ നാടണയാനുള്ള ശ്രമം ഉപേക്ഷിക്കുകയും മറ്റ് ജോലികളിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഹൃദയാഘാതം സംഭവിക്കുന്നതും മരണമടയുന്നതും.
അൽഖർജ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതശരീരത്തെ കുറിച്ച് ആശുപത്രി അധികൃതർ ഖർജ് പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം വൈസ് ചെയ്ർമാൻ നാസർ പൊന്നാനി മുഖേന ഇന്ത്യൻ എംബസിയിൽ വിവരം അറിയിക്കുകയുമായിരുന്നു.
ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന്ന് എംബസി നാസർ പൊന്നാനിയെ ചുമതല പെടുത്തി. മൃതശരീരം നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചപ്പോഴാണ് കേസ് നൽകിയിരിക്കുന്ന വിവരങ്ങൾ അറിയുന്നത്.
തുടർന്ന് കേസ് നൽകിയ സ്വദേശിയുമായി എംബസിയും അൽഖർജ് പോലീസ് മേധാവിയും ബന്ധപെട്ടെങ്കിലും അദ്ദേഹം വിട്ടുവീഴ്ചക്ക് തയാറായിരുന്നില്ല. തുടർന്ന് നാസർ പൊന്നാനി അമീർ കോർട്ടിനെയും ഉയർന്ന കോടതിയെയും സമീപിച്ചു.
കോടതി സ്വദേശിയെ വിളിച്ചു വരുത്തിയെങ്കിലും 35,000 റിയാൽ നൽകിയാൽ മാത്രം കേസ് പിൻവലിക്കാമെന്നായി. ഇത്രയും തുക നൽകാൻ വീട്ടുകാർക്ക് കഴിയില്ലെന്ന് അറിയിച്ചു. ഇതിനിടയിൽ നിയമകുരുക്കിൽ പെട്ട് രണ്ടു മാസം പിന്നിട്ടിരിന്നു.
തുടർന്ന് അൽഖർജ് പോലിസ് മേധാവി അറിയിച്ചതിനെ തുടർന്ന് എയർപോർട്ടിൽ നിന്നും മൃതശരീരങ്ങൾക്ക് എക്സിറ്റ് നൽകുന്ന സംവിധാനത്തിൽ എക്സിറ്റ് വാങ്ങിയെടുക്കുകയും പീറ്ററിന്റെ മൃതശരീരം നാട്ടിലേക്ക് അയക്കുകയും ചെയ്തു.
നാട്ടിലെത്തിച്ച പീറ്ററുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. പ്രതിബന്ധങ്ങളെ തരണം ചെയ്ത് പീറ്ററുടെ മൃതശരീരം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടത്തിയ ഇന്ത്യൻ എംബസിക്കും കേളി വോളണ്ടിയർ നാസർ പൊന്നാനിക്കും പീറ്ററുടെ മകൾ പ്രസന്നകുമാരി കുടുംബത്തിന്റെ നന്ദി അറിയിച്ചു.
|
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം. സ്വദേശിവത്കരണ നിയമം ഈ മാസം 15 മുതൽ രാജ്യത്ത് നടപ്പായി.
ഇൻഷ്വറൻസ് അഥോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ നീക്കം സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇൻഷ്വറൻസ് മേഖലയുടെ സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.
മലയാളികൾ അടക്കമുള്ള പ്രവാസികളെ പുതിയ നിയമം സാരമായി ബാധിക്കും.
|
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു. വിമാന സർവീസുകൾ സാധാരണ നിലയിലായില്ലെങ്കിലും ഉടൻതന്നെ എല്ലാം പൂര്‍വ സ്ഥിതിയിലേക്കാകുമെന്നാണു പ്രതീക്ഷ.
മഴയ്ക്ക് ശമനമായെങ്കിലും റോഡിലെ വെള്ളക്കെട്ട് പൂർണമായി നീക്കാനായിട്ടില്ല. ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾക്ക് ഇന്നും നാളെയും ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി.
കോടികളുടെ നഷ്ടമാണു യുഎഇയിലെ മലയാളികൾക്കടക്കം ഉണ്ടായത്. ദുരിതബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും സമ്പൂർണ പിന്തുണ നൽകാൻ അധികൃതരോട് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശിച്ചു.
പൗരന്മാരെന്നോ പ്രവാസികളെന്നോ ഭേദമില്ലാതെ ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴയിൽ ജനജീവിതം ദുസഹമാക്കി വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ രാജ്യവ്യാപകമായി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്താനും പ്രസിഡന്റ് നിർദേശം നൽകി.
പ്രതിസന്ധികൾ രാജ്യത്തിന്റെയും ജനങ്ങളുടെയും കരുത്ത് വെളിവാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളത്തിൽ മുങ്ങിയ വിമാനത്താവളങ്ങൾ ഇനിയും സാധാരണ നിലയിലേക്കെത്തിയിട്ടില്ല.
കേരളത്തിൽ നിന്നുളളതും കേരളത്തിലേക്കുളളതുമായ നിരവധി വിമാനങ്ങൾ റദ്ദാക്കിയത് പ്രവാസികളെയടക്കം ദുരിതത്തിലാക്കി. വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർ പലയിടത്തും തുടരുകയാണ്. രക്ഷൗദൗത്യത്തിൽ മലയാളികളും പങ്കാളികളാകുന്നുണ്ട്.
|
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി. അബ്ദുൾ റഷീദിന്റെ(53) മൃതദേഹം നാട്ടിലെത്തിക്കാനായില്ല. യുഎയിലെ കനത്തമഴയെ തുടര്‍ന്നുണ്ടായ ഗതാഗത തടസവും വിമാനത്താവളമുള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യവുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പുകള്‍ക്കിടയിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ അബ്ദുള്‍ റഷീദിന്റെ ദാരുണാന്ത്യം. ഇയാള്‍ താമസിക്കുന്ന കെട്ടിടത്തില്‍നിന്നും അബദ്ധത്തില്‍ താഴെവീണാണ് അപകടമെന്നാണ് സൂചന.
അപകടദിവസം രാത്രി നാട്ടിലേക്ക് വരാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു അപകടം. സൗദിഅറേബ്യയില്‍ വര്‍ഷങ്ങളോളം ജോലിചെയ്തിരുന്ന ഇയാള്‍ പുതിയ സംരംഭം തുടങ്ങാനുള്ള തയാറെടുപ്പില്‍ ആറുമാസം മുമ്പാണ് അജ്മാനിലെത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പെരുമഴ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീരുമാനമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കൾ.
പരേതനായ എം.കെ. അഹമ്മദ് ഖദീസു ഹജ്ജുമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ലൈല. മക്കള്‍: റാസി, റായിദ്, റബീഹ്. സഹോദരങ്ങള്‍: നജീബ്, റഹീം, മറിയംബി, റസിയ.
|
ദുബായിയിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി. കനത്ത മഴയെ തുടർന്നാണ് നടപടി. ബുധനാഴ്ച രാത്രി 10.20ന് കൊച്ചിയിൽ നിന്നും ദുബായിയിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല.
ഇന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രാവിലെ 10.30ന് ദുബായിയിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചയ്ക്ക് 12.30ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
വൈകുന്നേരം 5.05ന് ദുബായിയിൽ നിന്നും എത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3.15ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി.
|
കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽസബാഹുമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി.
കുവൈറ്റ് ഭരണകൂടത്തിന്റെ പ്രവാസി സൗഹൃദ നടപടികൾക്ക് ഉപപ്രധാനമന്ത്രിയോട് നന്ദി പറയുകയും ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൈകൊണ്ട അനുകൂല നിലപാടുകകളിലുള്ള കൃതജ്ഞത അറിയിക്കുകയും ചെയ്തു.
|
ഗള്‍ഫ് എയര്‍ ഖത്തറിലെ പാര്‍ട്ണര്‍മാര്‍ക്കായി സുഹൂര്‍ സംഘടിപ്പിച്ചു
ദോഹ: ബഹറിൻ നാഷണല്‍ കാരിയറായ ഗള്‍ഫ് എയര്‍ ഖത്തറിലെ പാര്‍ട്ണര്‍മാര്‍ക്കും കസ്റ്റമേഴ്സിനുമായി സുഹൂര്‍ സംഘടിപ്പിച്ചു. ഖത്തറിലെ ദി നെഡ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സെയില്സില് മികച്ച പെര്‍മോര്‍മന്‍സ് കാഴ്ച വച്ച കമ്പനികളെയും ഖത്തറിലെ ജിഎസ്എയും ആദരിച്ചു.
ചടങ്ങില്‍ ഗള്‍ഫ് എയര്‍ ഡയറക്ടര്‍ ഓഫ് സെയില്‍സ് ജോവാന പാറ്റേഴ്സണ്‍, ഗള്‍ഫ് എയര്‍ ഖത്തര്‍ കണ്ട്രി മാനേജര്‍ മുഹമ്മദ് അല്‍ നാസര്‍ എന്നിവര്‍ ഖത്തറിലെ ട്രാവല്‍ ഏജന്റ്സുമായി കൂടികാഴ്ച നടത്തുകയും ഗള്‍ഫ് എയറിന്റെ ഖത്തര്‍ മാര്‍ക്കറ്റിലെ വളര്‍ച്ചക്കായുള്ള പരസ്പര സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.
ഖത്തറിനും ബഹറിനുമിടയില് ആഴ്ചയില്‍ 21 വിമാന സര്‍വീസുകൾ ഗള്‍ഫ് എയര്‍ നടത്തുന്നുണ്ട്.
|
അജ്പക് യാത്രയയപ്പു നൽകി
കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (അജ്പക് ) എക്സിക്യൂട്ടീവ് മെമ്പറും സ്പോർട്സ് വിംഗിന്റെ കോഓർഡിനേറ്ററുമായ അനൈ കുമാറിനും കുടുംബത്തിനും യാത്രയയപ്പു നൽകി.
അജ്പക് എക്സിക്യൂട്ടീവ് മീറ്റിംഗുകളിലും ടൂർണമെന്റുകളിലും നിറസാന്നിധ്യമായിരുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ട് പെട്ടന്നുതന്നെ മറ്റുള്ളവരുടെ ഹൃദയം കീഴടക്കിയിരുന്ന വ്യക്തിത്വം ആയിരുന്നു. ദീർഘവീക്ഷണവും സുതാര്യമായ നിലപാടും ആരുടെയും സ്നേഹം കവരുന്ന ഇടപെടലുകളും ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ല.
യാത്രയയപ്പിനോടനുബന്ധിച്ചു നടന്ന യോഗത്തിൽ അജ്പാക് പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ സംഘടനയുടെ മൊമെന്റോ കൈമാറി. രക്ഷധികാരി ബാബു പനമ്പള്ളി, ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, പ്രോഗ്രാം കൺവീനർ അനിൽ വള്ളികുന്നം,
അഡ്വൈസറി ബോർഡ് ചെയർമാൻമാരായ മാത്യൂ ചെന്നിത്തല, ബിനോയ് ചന്ദ്രൻ, അഡ്വൈസറി ബോർഡ് അംഗങ്ങൾ ആയ കൊച്ചുമോൻ പള്ളിക്കൽ, എ.കെ കുര്യൻ , ബാബു തലവടി, വനിതാ വേദി വൈസ് ചെയർപേഴ്സൺ സാറാമ്മ ജോൺസ് , ഇഫ്താർ പ്രോഗ്രാം കമ്മിറ്റി കോൺവീനർ ഷംസു താമരക്കുളം,
ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി ബിജു പാറക്കൽ, ദാർ അൽ സഹ പോളിക്ലിനിക് ബിസിനസ് മാനേജർ നിതിൻ മേനോൻ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഫറൂക്ക് ഹമദാനി എന്നിവർ സന്നിഹിതരായിരുന്നു.
|
ഈദ് വിഷു ആഘോഷം സംഘടിപ്പിച്ച് അജ്പക്
കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക്) പിക്നിക്കും ഈദ് വിഷു ആഘോഷവും വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം അഞ്ച് വരെ ഫിന്താസ് പാർക്കിൽ സംഘടിപ്പിച്ചു.
അജ്പക് പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പിക്നിക് കൺവീനർ സാറമ്മ ജോൺസ് നന്ദിയും പറഞ്ഞു.
പിക്നികിൽ പങ്കെടുത്ത അംഗങ്ങൾക്ക് വേണ്ടി വിവിധ കലാ, കായിക, വിനോദ മത്സരങ്ങൾ ഏർപ്പെടുത്തുകയും വിജയികൾക്ക് അജ്പാക് ഭാരവാഹികൾ സമ്മാനങ്ങൾ നൽകുകുകയും ചെയ്തു. ആവേശകരമായ വടംവലി മത്സരത്തോട് കൂടിയാണ് പ്രോഗ്രാം അവസാനിച്ചത്.
അജ്പക്ക് ജനറൽ കോർഡിനേറ്റർ മനോജ് പരിമണം, പ്രോഗ്രാം കമ്മറ്റി കൺവീനർ അനിൽ വള്ളികുന്നം, അഡ്വൈസറി ബോർഡ് ചെയർമാൻമാരായ മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രൻ, അഡ്വൈസറി ബോർഡ് മെമ്പർമാരായ ബാബു തലവടി, കൊച്ചുമോൻ പള്ളിക്കൽ, എ. കെ. കുര്യൻ,
വൈസ് പ്രസിഡന്റുമാരായ അശോകൻ വെണ്മണി, ലിബു പായിപ്പാടാൻ, ഷംസു താമരക്കുളം, ഏ ട പിള്ള, സെക്രട്ടറി മാരായ രാഹുൽ ദേവ്, ഹരി പത്തിയൂർ, ജോൺ തോമസ് കൊല്ലകടവ്, ഫ്രാൻസിസ് ചെറുകോൽ, സജീവ് കായംകുളം, സാം ആന്റണി, ജോയിന്റ് ട്രഷറർ മാത്യു ജേക്കബ്, സുമേഷ് കൃഷ്ണൻ,
വനിതാ വേദി ജനറൽ സെക്രട്ടറി ഷീന മാത്യു, ട്രഷറർ അനിത അനിൽ, വൈസ് ചെയർപേഴ്സൺ മാരായ ബിന്ദു ജോൺ, ദിവ്യ സേവ്യർ, ജോയിന്റ് സെക്രട്ടറി സിമി രതീഷ്, ജോയിന്റ് ട്രഷറർ ആനി മാത്യു എക്സിക്യൂട്ടുവ് അംഗങ്ങൾ ആയ അനീഷ് സാൽമിയ, സന്ദീപ് നായർ, വിഷ്ണു പ്രസാദ്, സുരേഷ് കുമാർ, ജിജോ കായംകുളം, ശരത് ചന്ദ്രൻ, കീർത്തി സുമേഷ്, അശ്വതി സന്ദീപ് എന്നിവർ നേതൃത്വം നൽകി.
|
ജൂബിലി വേദ മഹാവിദ്യാലയം ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ സൺ ഡേ സ്കൂളായ ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പൗരസ്ത്യ സൺഡേ സ്കൂൾ ബാഹ്യകേരള മേഖല സിലബസ് അനുസരിച്ച് 2023 24 കാലയളവിൽ 10, 12 ക്ലാസുകളിൽ വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും വേദ പ്രവീൺ ഡിപ്ലോമ കരസ്ഥമാക്കിയ സൺഡേ സ്കൂൾ അധ്യാപകർക്കും സർട്ടിഫിക്കറ്റും മൊമന്റോയും വിതരണം ചെയ്തു.
നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന ചടങ്ങിൽ റോയൽ സിറ്റി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഫിലിപ്പ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. മഹാഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.
ജൂബിലി വേദ മഹാവിദ്യാലയം ഹെഡ് മാസ്റ്റർ ഷിബു പി. അലക്സ് സ്വാഗതവും സെക്രട്ടറി എബി സാമുവേൽ നന്ദിയും അർപ്പിച്ചു. മഹാഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ബിരുദം കരസ്ഥമാക്കിയവരെ പ്രതിനിധീകരിച്ച് ക്രിസ് ലിൻ ആൻ ജിനു, ജെസ് ലിൻ ജോയ്, ബിജു ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, സഭാ മനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, ഭദ്രാസന മീഡിയാ കോർഡിനേറ്ററും ബിരുദദാന ചടങ്ങിന്റെ കൺവീനറുമായ ജെറി ജോൺ കോശി, പ്രാർഥനായോഗ ജനറൽ സെക്രട്ടറി ബിജു യോഹന്നാൻ, ബിജു ഐപ്പ്, സൺ ഡേ സ്ക്കൂൾ ഭാരവാഹികളായ ബിജോ ഡേവിഡ്, സാമുവേൽ ചാക്കോ, ജേക്കബ് കോശി, ജോജി ജേക്കബ്, ലിസു ജിനു എന്നിവർ പങ്കെടുത്തു.
|
ഐസിഎഫ് മദ്രസകളിൽ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ ഐസിഎഫ് മദ്രസകളില്‍ ‘ഫത്ഹേ മുബാറക്’ എന്ന പേരിൽ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു.
ഖൈത്താന്‍, സാല്‍മിയ, ഫഹാഹീല്‍, അബ്ബാസിയ, ജഹറ എന്നിവിടങ്ങളില്‍ നടക്കുന്ന മദ്രസകളില്‍ ഏപ്രില്‍ 19 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതല്‍ വിദ്യാര്‍ഥികള്‍ ആദ്യാക്ഷരം കുറിക്കും.
മദ്രസകളില്‍ കെജി ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ വിദ്യാര്‍ഥികള്‍ പഠനം നടത്തിവരുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് ക്ലാസുകള്‍. മദ്രസ പഠനത്തിനു പുറമെ, മലയാള ഭാഷാ പഠനത്തിനും പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ സര്‍ഗ, ധൈഷണിക വികാസത്തിനാവശ്യമായ വര്‍ക്ക് ഷോപ്പുകളും ശില്പശാലകളും ഇടവേളകളില്‍ നല്കി വരുന്നു. കുവൈറ്റിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും വാഹന സൗകര്യം ലഭ്യമാണ്.
അഡ്മിഷന് ആവശ്യമുള്ളവർ: 97825616 (ജലീബ്), 97139979 (ഖൈത്താന്‍), 99774508 (ഫഹാഹീല്‍), 51535588 (സാല്‍മിയ), 60038699 (ജഹറ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മദ്രസാ കണ്ട്രോള് ബോര്‍ഡ് അറിയിച്ചു.
|
ഒമാനിൽ കുത്തൊഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശിക്ക് പരിക്ക്
മസ്കറ്റ്: ഒമാനിൽ മഴയെ തുടർന്നുണ്ടായ ശക്തമായ കുത്തൊഴിക്കിൽപ്പെട്ട് ആലപ്പുഴ പുന്നപ്ര സ്വദേശിയായ യുവാവിന് പരിക്ക്. പുന്നപ്ര തെക്ക് പഞ്ചായത്ത് പുത്തൻപുരക്കൽ ടൈറ്റസ് പ്രസ്റ്റീന ദമ്പതികളുടെ മകൻ 27 വയസുകാരൻ അശ്വിനാണ് പരിക്കേറ്റത്.
ഒമാനിലെ സ്വകാര്യ ലയ്ത്ത് വർക്ക്ഷോപ്പിലെ ജോലിക്കാരനായിരുന്ന അശ്വിൻ ഒന്‍പത് മാസം മുമ്പാണ് ജോലിക്കായി പോയത്. പ്രാദേശിക സമയം ഞായർ വൈകുന്നേരം മൂന്നിനാണ് ശക്തമായ മഴയും തുടർന്ന് വെള്ളത്തിന്റെ കുത്തൊഴുക്കുമുണ്ടായത്.
മറ്റു രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് അശ്വിൻ താമസിച്ചിരുന്നത്. വെള്ളം മുറിയിലേക്ക് എത്താതിരിക്കാൻ പുറത്തുള്ള ഗേറ്റ് അടച്ച് മൂവരും ചേർന്ന് തള്ളിപ്പിടിച്ചു. എന്നാൽ ഒഴുക്ക് ശക്തിയാർജ്ജിച്ചതോടെ ഗേറ്റിൽ നിന്ന് വിട്ട് മൂവരും പിന്മാറുന്നതിനിടെ മതിൽ തകർന്നു വീഴുകയായിരുന്നു.
|
ഇറാൻ കപ്പൽ പിടിച്ചെടുത്ത സംഭവം; ഇന്ത്യാക്കാരെ വിട്ടയയ്ക്കാത്തത് മോശം കാലാവസ്ഥ മൂലം
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള കപ്പലിലെ 17 ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ. കപ്പൽ നിലവിലുള്ള പേർഷ്യൻ കടലിലെ കാലാവസ്ഥ മോശമാണ്.
ഇതിനാൽ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ പ്രശ്നം തീർന്ന് കപ്പൽ നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്കു മടക്കി അയയ്ക്കാൻ നടപടി തുടങ്ങുമെന്നും അംബാസഡര്‍ വ്യക്തമാക്കി.
കപ്പലിലുള്ള ഇന്ത്യാക്കാരിൽ നാലു മലയാളികളുമുണ്ട്. കപ്പലിലെ ഇന്ത്യക്കാരുമായി ഇന്ത്യൻ എംബസി അധികൃതർ ഇന്നലെ കൂടിക്കാഴ്ച നടത്തുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇന്നു കൂടിക്കാഴ്ച നടന്നേക്കുമെന്നാണു കരുതുന്നത്.
ഇതിനിടെ കപ്പിലിലെ പാക് പൗരന്മാരെ വിട്ടയയ്ക്കുമെന്നു പാക് വിദേശകാര്യമന്ത്രാലയത്തെ ഇറാൻ അറിയിച്ചു. കപ്പൽ കമ്പനിയുമായി ചർച്ചചെയ്ത് നാട്ടിലേക്ക് മടങ്ങാൻ ഇവർക്ക് നടപടികൾ സ്വീകരിക്കാം.
നാല് ഫിലിപ്പൈൻസ് പൗരന്മാരെയും ഉടൻ മോചിപ്പിക്കുമെന്നും ഇതിനായി നടപടികൾ തുടങ്ങിയെന്നും ഇറാൻ അറിയിച്ചു.
|
യുഎഇയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: ദുബായിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായിയിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ സർവീസ് നടത്തുന്നില്ല. കനത്ത മഴയെ തുടര്‍ന്ന് ദുബായി ടെര്‍മിനലിലുണ്ടായ തടസങ്ങളാണ് സര്‍വീസുകളെ ബാധിച്ചത്.
ചൊവ്വാഴ്ച ദുബായി വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകുന്നേരം വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്.
യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം. എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും. യാത്രക്കാർ നാലു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്താനും നിർദേശമുണ്ട്.
അതേസമയം, യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലർട്ടുകൾ പിൻവലിക്കുകയായിരുന്നു. ദുബായിയിലും റാസൽഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചവരെ മഴ തുടരുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ഒമാനിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഒമാന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ പെയ്യുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ അറിയിച്ചു.
|
ചെസ് റുബിക്സ് ക്യൂബ് മത്സരങ്ങൾ സംഘടിപ്പിച്ച് ഫോക്ക്
കുവൈറ്റ് സിറ്റി: ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്ക് ഒരു ദിവസത്തേക്ക് വിട എന്ന സന്ദേശവുമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ(ഫോക്ക്) മംഗഫ് സെൻട്രൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ചെസ് റുബിക്സ് ക്യൂബ് മത്സരങ്ങൾ ഫോക്ക് മംഗഫ് ഹാളിൽ സംഘടിപ്പിച്ചു.
ഫോക്ക് പ്രസിഡന്റ് പി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ഫോക്ക് മംഗഫ് സെൻട്രൽ യൂണിറ്റ് സെക്രട്ടറി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിന് യൂണിറ്റ് കൺവീനർ ജോയ്സ് ചാക്കോ സ്വാഗതവും പ്രോഗ്രാം കൺവീനർ നിജിൽ നന്ദിയും പറഞ്ഞു.
ചെസ് മത്സരങ്ങൾ നിയന്ത്രിച്ച ഇന്ത്യൻ മുൻ അന്തർദേശീയ ചെസ് താരം വള്ളിയമ്മയ് ശരവണനെ (ഫിഡെ ട്രൈനെർ & ഫിഡെ അർബിറ്റർ) മൊമന്റോ നൽകി ആദരിച്ചു. ചെസ് ടൂർണമെന്റിൽ അബേൽ ജോസഫ് വിജയിയും ആദൽ ജോസഫ് റണ്ണറപ്പുമായി.
റുബിക്സ് ക്യൂബ് മത്സരങ്ങളിലെ സീനിയർ കാറ്റഗറിയിൽ റോഹ റസൽ, ശ്രീനാഥ്, ഇഷാൻ ഷൈൻ എന്നിവരും ജൂനിയർ കാറ്റഗറിയിൽ ആദിദേവ് പ്രമോദ്, സോഹ റസൽ, ജഹാൻ അരുൺ എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നൂറിലധികം ഫോക്ക് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
|
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു
അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച ശവ്വാൽ നിലാവ് എന്ന പേരിൽ പെരുന്നാൾ പ്രോഗ്രാം അബുദാബി മലപ്പുറം ജില്ലാ കെഎംസിസി കമ്മറ്റി സംഘടിപ്പിച്ചു.
പിന്നണി ഗായകരായ ദാന റാസിക്ക്, അൻസാർ കൊച്ചി, പതിനാലാം രാവ് വിന്നർ ബാദുഷ, പട്ടുറുമാൽ വിന്നർ നൗഷാദ് തിരൂർ, കാവ്യ, റിയാസ് ദുബായി എന്നിവർ പങ്കെടുത്ത ശവ്വാൽ നിലാവ് പ്രോഗ്രാം മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ചു.
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടൻ അധ്യക്ഷത വഹിച്ച പ്രോഗ്രം സ്റ്റേറ്റ് കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൾ ഉദ്ഘാടനം ചെയ്തു. വിത്യസ്തമായ സമ്മാനങ്ങളൊടെ റാഫിൽ ട്രോ നറുക്കെടുപ്പും നടന്നു.
മലപ്പുറം ജില്ലാ ഭാരവാഹികൾ പ്രോഗ്രാം നിയന്ത്രിച്ചു. മിഡിയ പാർട്ട്ണർ അലിഫ് മീഡിയ മുഹമ്മദലി, കെ.എ. മുട്ടിക്കാട് കവിത രചിച്ച കളപ്പാട്ടിൽ അബുഹാജി, കമ്യൂണിറ്റി പോലീസ് വളണ്ടിയർ എന്നിവർക്ക് പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു.
പ്രോഗ്രാം കൺവീനർ നൗഷാദ് തൃപ്രങ്ങോട് സ്വാഗതവും അഷ്റഫ് അലി പുതുകൊടി നന്ദിയും പറഞ്ഞു.
|
ഇൻഷുറൻസ് പരിരക്ഷ വിപുലീകരിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പ്
കുവൈറ്റ് സിറ്റി: ഏഴ് ശാഖകളുമായി കുവൈറ്റിൽ പ്രവർത്തിക്കുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ വിപുലീകരിച്ചതായി മാനേജ്മെന്റ് അറിയിച്ചു.
ഗ്ലോബ്മെഡ്, വാപ്മെഡ്, നാസ്, സിഗ്ന, അൽ അഹ്ലിയ, നെസ്റ്റ് കെയർ, മെറ്റ് ലൈഫ്, മെഡ്നെറ്റ്, അലയൻസ് കെയർ, സൈക്കോ ഹെൽത്ത്, നാഷണൽ ലൈഫ് & ജനറൽ ഇൻഷുറൻസ്, എംഎസ്എച്ച് ഇന്റർനാഷണൽ, പ്രൊട്ടക്ഷൻ തുടങ്ങിയ അംഗീകൃത ഇൻഷുറൻസ് കാർഡുകളുടെ സേവനങ്ങൾ ഇപ്പോൾ മെട്രോയുടെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.
കുവൈറ്റിലെ ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനുള്ള മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ നിരന്തരമായ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ വികസനം.
ഇൻഷുറൻസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും ക്ലെയിം പ്രോസസിംഗും കൈകാര്യം ചെയ്യുന്നതിനും അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും മാത്രമായി പുതിയ ഇൻഷുറൻസ് റിസപ്ഷൻ കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
|
ഇന്ത്യൻ ജനതയെ ഏകീകരിക്കാൻ ഫാസിസ്റ്റ് ഭരണം കാരണമായി: ശിവദാസൻ തിരൂർ
റിയാദ്: ഇന്ത്യൻ ജനതയെ ഏകീകരണത്തിലേക്ക് കൊണ്ടുവരാൻ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പത്തുവർഷത്തെ ഭരണം വേണ്ടി വന്നു എന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം ശിവദാസൻ തിരൂർ അഭിപ്രായപ്പെട്ടു.
റിയാദിൽ കേളി കലാസാംസ്കാരിക വേദി നടത്തിയ 18ാം ലോകസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഫാസിസം രാജ്യത്തിന്റെ എല്ലാ മേഖലകളിലും പിടിമുറുക്കി കഴിഞ്ഞു. എൻഡിഎയ്ക്ക് തുടർഭരണം നൽകിയാൽ രാജ്യം തന്നെ കാണില്ല. പ്രവാസികൾക്ക് തെരഞ്ഞെടുപ്പിൽ നിർണായക പങ്കുവഹിക്കാനുണ്ടെന്നും ശിവദാസൻ പറഞ്ഞു.
പൊന്നാനി ലോക്സഭാ എൽഡിഎഫ് സ്ഥാനാർഥി കെ.എസ്. ഹംസയും കൺവെൻഷനിൽ സംസാരിച്ചു. രാജ്യം അപകടത്തിലാകുന്ന ഒട്ടനവധി ബില്ലുകളാണ് ഒരു ചർച്ചയും കൂടാതെ ലോക്സഭയിൽ പാസാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശക്തരായ 20 സ്ഥാനാർഥികളെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഇവരെ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളിൽ പ്രവാസികൾ രംഗത്തിറങ്ങണമെന്നും കെ.എസ്. ഹംസ അഭ്യർഥിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് കൺവെൻഷനിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇഖ്ബാൽ എന്നിവർ സദസിനെ അഭിസംബോധന ചെയ്തു.
ഫിറോഷ് തയ്യിൽ, ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
|
സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ചേരിയിൽ നജ്മുദ്ദീൻ(46) ആണ് മരിച്ചത്. അൽബഹയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
സുഹൃത്തുക്കൾക്ക് ഒപ്പം പെരുന്നാൾ ആഘോഷിക്കാനാണ് നജ്മുദ്ദീൻ ജിദ്ദയിലെത്തിയത്. അൽബഹയിലേക്ക് തിരിച്ചുപോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ വാഹനമിടിക്കുകയായിരുന്നു.
18 വർഷമായി പ്രവാസിയായ നജ്മുദ്ദീൻ ഒരു വർഷം മുൻപാണ് അവസാനമായി നാട്ടിലെത്തിയത്. പള്ളിപ്പുറത്തെ പരേതരായ ചേരിയിൽ കുഞ്ഞിമുഹമ്മദിന്റെയും (റിട്ട. എസ്ഐ) ആമിനയുടെയും മകനാണ്.
ഭാര്യ: ചെകിടപ്പുറത്ത് സീനത്ത് (മീനാർകുഴി), മക്കൾ: ഹനാൻ, ഹെന്ന. സഹോദരങ്ങൾ: അക്ബർ, മുഹമ്മദ് റാഫി (ഇരുവരും സൗദി), മുംതാസ്, നുസ്രത്ത് ബീഗം, നുസൈബത്ത്.
|
അബ്ദുൾ റഹീമിന്റെ മോചനം; ദയാധനം തയാറെന്ന് സൗദി കോടതിയെ അറിയിച്ചു
റിയാദ്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 19 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടന്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ദയാധനം തയാറെന്ന് സൗദി ക്രിമിനൽ കോടതിയിൽ രേഖാമൂലം അറിയിച്ചു. റഹീമിന്റെ അഭിഭാഷകനാണ് ദയാധനം തയാറാണെന്ന് അറിയിച്ചത്.
റഹീമിന്റെ കുടുംബം ചുമതലപ്പെടുത്തിയ സാമൂഹിക പ്രവർത്തകനും ഹാജരായി. സൗദി ബാലന്റെ കുടുംബത്തിനു നൽകേണ്ട 34 കോടി രൂപ നേരത്തെ സമാഹരിച്ചിരുന്നു. ഈ തുക ഇന്ത്യൻ എംബസിയാണ് സൗദി കോടതി മുഖേന ബാലന്റെ കുടുംബത്തിനു കൈമാറുന്നത്.
2006ൽ ഹൗസ് ഡ്രൈവർ വീസയിൽ സൗദിയിലെത്തിയ അബ്ദുൾ റഹീം സ്പോണ്‍സറുടെ മകന്റെ ദാരുണമരണവുമായി ബന്ധപ്പെട്ടാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. കഴുത്തിനു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകൻ ഫായിസിനെ പരിചരിക്കുന്ന ജോലിയായിരുന്നു അബ്ദുൾ റഹീമിന്.
ഫായിസിനു ഭക്ഷണവും വെള്ളവുമടക്കം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടയ്ക്കു പുറത്തുകൊണ്ടുപോകേണ്ട ചുമതലയും അബ്ദുൾ റഹീമിനായിരുന്നു. കാറിൽ കൊണ്ടുപോകുന്നതിനിടെ അബ്ദുൾ റഹീമിന്റെ കൈ അബദ്ധത്തിൽ തട്ടി കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിന്റെ പ്രവർത്തനം നിലച്ച് കുട്ടി മരണമടയുകയായിരുന്നു.
സംഭവത്തെത്തുടർന്ന് കൊലപാതക കുറ്റം ചുമത്തി റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു. ഇതിനിടെ കുട്ടിയുടെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മാപ്പു നൽകാൻ അവർ തയാറായിരുന്നില്ല.
വർഷങ്ങൾ നീണ്ടുപോയതിനൊടുവിൽ 34 കോടി രൂപ ദയാധനം നൽകിയാൽ അബ്ദുൾ റഹീമിനു മാപ്പു നൽകാമെന്ന് ഫായിസിന്റെ കുടുംബം അറിയിച്ചതോടെയാണു ധനസമാഹരണം ആരംഭിച്ചത്.
|
ഒമാനിലെ മഴക്കെടുതി; മരണസംഖ്യ 18 ആയി
മസ്കറ്റ്: ഒമാനില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരില്‍ 10 പേര് വിദ്യാര്‍ഥികളാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സുരക്ഷാ വിഭാഗവും സ്വദേശികളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
ശക്തമായ ഒഴുക്കില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. മഴക്കെടുതിയിൽ കഴിഞ്ഞദിവസം മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്. അടൂർ കടന്പനാട് സ്വദേശി സുനിൽകുമാറാണ് മരിച്ചത്.
മസ്കറ്റ്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴയാണ് കഴിഞ്ഞദിവസങ്ങളിൽ ലഭിച്ചത്.
കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ വിവിധ ഗവര്‍ണറേറ്റുകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
|
ചോക്ലേറ്റ് കൊടുത്തില്ല! ഇത്തിഹാദ് എയർവേസിനോട് പരിഭവിച്ച് ആറുവയസുകാരി
അബുദാബി: ഇത്തിഹാദ് എയർവേസിൽ യാത്രചെയ്ത ആറുവയസുകാരിയുടെ പരാതി ലോകമെങ്ങും പാട്ടായി. പ്രതികരണങ്ങൾ രേഖപ്പെടുത്തുന്ന ബുക്കിലാണ് ബിസിനസ് ക്ലാസിൽ സഞ്ചരിച്ച ബാലിക പരിഭവങ്ങൾ തുറന്നെഴുതിയത്.
അവളുടെ പ്രതികരണം ഇനി ഇത്തിഹാദിൽ സഞ്ചരിക്കുന്ന എല്ലാ കുട്ടികൾക്കും ഗുണകരമായി മാറാം. കുട്ടികൾക്കുള്ള ഭക്ഷണത്തിൽ ചോക്ലേറ്റ് ഉൾപ്പെടുത്തിയില്ല എന്നതായിരുന്നു കുട്ടിയുടെ പരാതി. ചോക്ലേറ്റ് ഉൾപ്പെടുത്താതെയുള്ള ഭക്ഷണം തൃപ്തിപ്പെടുത്തന്നതല്ലെന്നും ബാലിക എഴുതി.
ടേക്ക് ഓഫ് ചെയ്യുന്നതുവരെ വിമാനത്തിൽ വീഡിയോകൾ ആരംഭിച്ചില്ലെന്നും പരാതി ബുക്കിലുണ്ട്. പെൺകുട്ടിയുടെ പിതാവാണ് എക്സിൽ ഇതു പങ്കുവച്ചത്. മകൾ സ്വതന്ത്രമായി എഴുതിയ പ്രതികരണമാണിതെന്നു പിതാവ് വ്യക്തമാക്കുന്നു. ഇത്തിഹാദ് നൽകിയില്ലെങ്കിലും എമിറേറ്റ്സ് ജീവനക്കാർ അവൾക്ക് ചോക്ലേറ്റ് നൽകിയെന്നും കുട്ടിയുടെ പിതാവ് പറയുന്നു.
"നിങ്ങൾ ഇത്തിഹാദ് എയർവേസിലെ യാത്ര സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ശിപാർശ ചെയ്യുമോ...' എന്ന ചോദ്യത്തിന് പത്തിൽ ഒരു ശതമാനം മാത്രമെന്ന അഭിപ്രായമാണു രേഖപ്പെടുത്തിയതെന്നും കുട്ടിയും കുടുംബവും പറയുന്നു.
|
പ്രവാസികൾക്കിടയിൽ സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിച്ച് വെൽകെയർ ഈദ് ലഞ്ച്
മനാമ: പ്രവാസി വെൽഫയറിന്റെ ജനസേവന വിഭാഗമായ വെൽകെയർ ഈദ് ദിനത്തിൽ ജനകീയ പങ്കാളിത്തത്തോടെ ബഹറിനിലെ പ്രവാസികൾക്ക് അവരുടെ തൊഴിലിടങ്ങളിലും വാസസ്ഥലങ്ങളിലും രണ്ടായിരത്തോളം ഈദ് ലഞ്ച് പാക്കറ്റുകൾ എത്തിച്ച് നൽകി.
സാധാരണക്കാരും ചെറുവരുമാനക്കാരായ തൊഴിലാളികളെ കൂടി ആഘോഷങ്ങളുടെ ഭാഗമാക്കുക എന്ന കാമ്പയിന്റെ ഭാഗമായാണ് ആഘോഷങ്ങൾ എല്ലാവരുടെതുമാകട്ടെ എന്ന പേരിൽ ഈദ് ദിനത്തിൽ ലഞ്ച് വിതരണം സംഘടിപ്പിച്ചത്.
സിഞ്ച് പ്രവാസി സെന്ററിൽ നടന്ന ഈദ് ലഞ്ച് വിതരണം ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷനായിരുന്നു.
വെൽകെയറും മെഡ്കെയറും നടത്തിവരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് ബഹറിൻ പ്രവാസി സമൂഹം നൽകി വരുന്ന പിന്തുണയിൽ അദ്ദേഹം ഹൃദ്യമായി നന്ദി അറിയിച്ചു. പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദവും സാഹോദര്യവും ചേർത്ത് പിടിക്കലും വളർത്തിയെടുക്കുക എന്നതാണ് വെൽകെയർ ഈദ് ലഞ്ചിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
വിവിധ പ്രദേശങ്ങളിലേക്കും ക്യാമ്പുകളിലേമുള്ള ഈദ് ലഞ്ച് വിതരണം ബിഹാറിലെ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. ഫൈസൽ, സഈദ് റമദാൻ നദ്വി, ഷെമിലി പി. ജോൺ, അസീൽ അബുദുൽ റഹ്മാൻ, മാധ്യമ പ്രവർത്തകൻ ബിനീഷ്, ജമാൽ നദ്വി ഇരിങ്ങൽ, ബിജു ജോർജ്, സാജിർ ഇരിക്കൂർ, അനസ് റഹീം എന്നിവരിൽ നിന്നും
വെൽകെയർ കോഓർഡിനേറ്റർമാരായ ബഷീർ വൈക്കിലശേരി, ടി.കെ. മൊയ്തു, ഫസൽ റഹ്മാൻ, അനസ് കാഞ്ഞിരപ്പള്ളി, ലിഖിത ലക്ഷ്മൺ, മുഹമ്മദ് അമീൻ, അനിൽ കുമാർ, റുമൈസ അബ്ബാസ്, ഇർഷാദ് കോട്ടയം, രാജീവ് നാവായിക്കുളം, നൗഷാദ്, സബീന അബ്ദുൽ ഖാദർ എന്നിവർ ഏറ്റുവാങ്ങി.
വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം സ്വാഗതം ആശംസിച്ച ഉദ്ഘാടന സമ്മേളനത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി നന്ദി പറഞ്ഞു. മെഡ്കെയർ കൺവീനർ മജീദ് തണൽ യോഗം നിയന്ത്രിച്ചു.
|
ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു
കുവൈറ്റ് സിറ്റി: ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂൾ സമാപിച്ചു. നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ നടന്ന സമാപന ചടങ്ങിൽ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാ.ഡോ. ബിജു ജോർജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.
സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ഷിബു പി. അലക്സ് സ്വാഗതവും മഹാഇടവക സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ വർണശബളമായ ഘോഷയാത്ര നടത്തി. ഒവിബിഎസ് ഗായക സംഘത്തിന്റെ പ്രാർഥനാഗാനത്തോടെ യോഗം ആരംഭിച്ചു.
ഒവിബിഎസ് ഡയറക്ടർ ഫാ. റിനിൽ പീറ്റർ, മഹാഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഒവിബിഎസ് സൂപ്രണ്ട് മാത്യു ജോർജ്, സൺഡേ സ്കൂൾ സെക്രട്ടറി എബി സാമുവേൽ എന്നിവർ പ്രസംഗിച്ചു.
ഒവിബിഎസ് ഡെപ്യൂട്ടി സൂപ്രണ്ട് ജോമോൻ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഒവിബിഎസ് സ്റ്റാർ2024 ആയി റീൻ മേരി ജോണിനെയും റണ്ണർ അപ്പായി റിയാ മറിയം ജോസിനെയും തെരഞ്ഞെടുത്തു. "നമുക്ക് പ്രാർഥിക്കാം' എന്ന ചിന്താവിഷയത്തിൽ നടന്ന അവധിക്കാല വേദപഠന ക്ലാസിൽ 600ഓളം കുട്ടികളും 70ഓളം അധ്യാപകരും പങ്കാളികളായി.
സീനിയർ കുട്ടികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ്, ഒവിബിഎസ് ഗായക സംഘത്തിന്റെ ഗാനാലാപനം, കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ സമാപന ചടങ്ങുകൾക്ക് കൊഴുപ്പേകി.
സൺഡേ സ്കൂൾ ഹെഡ്ബോയി തോമസ് വി. ജോൺ, ഹെഡ്ഗേൾ ജാൻവി സൂസൻ ജോൺ എന്നിവർ ചേർന്ന് പതാക താഴ്ത്തിയതോടു കൂടി ചടങ്ങുകൾ അവസാനിച്ചു. അനുഗ്രഹ സൂസൻ വർഗീസ്, നേഹാ സാറാ വർഗീസ് എന്നിവർ മാസ്റ്റർ ഓഫ് സെറിമണീസ് ആയിരുന്നു.
|
തൃശൂർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: തൃശൂർ താഴേക്കാട് പുല്ലൂർ സ്വദേശി സർജിൽ കൃഷ്ണ(30) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു. മട്ടപറമ്പിൽ ഉണ്ണികൃഷ്ണൻ വത്സല ദമ്പതികളുടെ മകനാണ്.
റിയാദ് ന്യൂസനയ്യയിലെ അൽ ഫൊല്ലാ മീറ്റ് ഫാക്ടറിയിൽ ഇലട്രിക്കൽ എക്യുപ്മെന്റ്സ് ടെക്നീഷ്യനായി രണ്ടുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. അവിവാഹിതനാണ്.
വെള്ളിയാഴ്ച രാത്രി 11ന് സർജിൽ ശുചിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
|
ഒമാനിൽ കനത്ത മഴ; മലയാളിയുൾപ്പെടെ 12 പേർ മരിച്ചു
മസ്കറ്റ്: ഒമാനിൽ ശക്തമായ മഴയിൽ മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു. അടൂർ കടന്പനാട് സ്വദേശി സുനിൽകുമാറാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കാണാതായ എട്ടു പേരില്‍ നാലു പേര് കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. സമദ് അല്‍ ശാനിൽ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെയാണ് മരണം 12 ആയി ഉയര്‍ന്നത്.
മസ്കറ്റ്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴ ലഭിച്ചത്.
വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് ഒമാൻ സിവിൽ എവിയേഷൻ അതോറ്റിയുടെ കീഴിലുള്ള നാഷണൽ ഏർലി വാണിംഗ് സെന്റർ ഫോർ മൾട്ടിപ്പിൾ ഹസാർഡ്സ് അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.
|
ഒമാനില്‍ സ്പീഡ് ബോട്ട് മറിഞ്ഞു; മലയാളി കുട്ടികൾ മുങ്ങിമരിച്ചു
മസ്കറ്റ്: ഒമാനിലെ ഖസബില്‍ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു. കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ലുക്മാനുല്‍ ഹക്കീമിന്റെ മക്കളായ ഹൈസം മുഹമ്മദ്(7), ഹാമിസ് മുഹമ്മദ്(4) എന്നിവരാണ് മരിച്ചത്.
ചെറിയപെരുന്നാള്‍ അവധി ആഘോഷത്തിന്റെ ഭാഗമായി ബോട്ടിംഗിന് എത്തിയതായിരുന്നു കുടുംബം. ബോട്ടിലുണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കളെ രക്ഷപ്പെടുത്തി.
|
ലോകമേ മറക്കില്ല: ജയിലില്‍നിന്ന് റഹിം
കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വർഷമായി ജയിലിൽ കഴിയുന്ന തന്റെ മോചനത്തിനായി എല്ലാം മറന്ന് ഒന്നിച്ച മനുഷ്യ സ്നേഹികള്‍ക്ക് ജയിലില്‍നിന്ന് നന്ദി പറഞ്ഞ് അബ്ദുള്‍ റഹിം. ലോകമേ ഈ കരുണ മറക്കില്ലെന്ന് റഹിം പറഞ്ഞതായി സൗദി എംബസി ഉദ്യോഗസ്ഥന് പറഞ്ഞു.
പെരുന്നാള്‍ ദിവസമാണ് സൗദി ജയിലില്‍ നിന്ന് റഹിം വിളിച്ചത്. അന്ന് 18 കോടി രൂപ സമാഹരിച്ചുവെന്നറിഞ്ഞപ്പോള് റഹിം വിതുമ്പി. മോചനത്തേക്കാള്‍ റഹിമിനെ ഏറെ സന്തോഷിപ്പിക്കുന്നത് തനിക്കുവേണ്ടി ലോകം ഐക്യപ്പെട്ടതറിഞ്ഞാണ്.
റഹിമിന്റെ മോചനത്തിന് 34 കോടി രൂപ കഴിഞ്ഞദിവസം സമാഹരിച്ചു കഴിഞ്ഞിട്ടുണ്ട്. മോചനത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. സഹായം നല്കിയ എല്ലാ മനസുകള്‍ക്കും റഹിമിന്റെ മാതാവ് ഫാത്തിമയും നന്ദി പറഞ്ഞു.
2006ൽ ഹൗസ് ഡ്രൈവർ വീസയിൽ സൗദിയിലെത്തിയ അബ്ദുൾ റഹീം സ്പോണ്‍സറുടെ മകന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ടാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. കഴുത്തിനു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകൻ ഫായിസിനെ പരിചരിക്കുന്ന ജോലിയായിരുന്നു അബ്ദുൾ റഹീമിന്.
ഫായിസിനു ഭക്ഷണവും വെള്ളവുമടക്കം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടയ്ക്കു പുറത്തുകൊണ്ടുപോകേണ്ട ചുമതലയും അബ്ദുൾ റഹീമിനായിരുന്നു. കാറിൽ കൊണ്ടുപോകുന്നതിനിടെ അബ്ദുൾ റഹീമിന്റെ കൈ അബദ്ധത്തിൽ തട്ടി കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിന്റെ പ്രവർത്തനം നിലച്ച് കുട്ടി മരണമടയുകയായിരുന്നു.
സംഭവത്തെത്തുടർന്ന് കൊലപാതക കുറ്റം ചുമത്തി റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു. ഇതിനിടെ കുട്ടിയുടെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മാപ്പു നൽകാൻ അവർ തയാറായിരുന്നില്ല.
വർഷങ്ങൾ നീണ്ടുപോയതിനൊടുവിൽ 34 കോടി രൂപ ദയാധനം നൽകിയാൽ അബ്ദുൾ റഹീമിനു മാപ്പു നൽകാമെന്ന് ഫായിസിന്റെ കുടുംബം അറിയിച്ചതോടെയാണു ധനസമാഹരണം ആരംഭിച്ചത്.
|
മലയാളികൾ കൈകോർത്തു; ദയാധനം 34 കോടി കവിഞ്ഞു, അബ്ദുൾ റഹീമിന്റെ മോചനം സാധ്യമാകും
കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള മുഴുവൻ തുകയും സമാഹരിച്ചു. 34 കോടി രൂപയാണ് ചുരുങ്ങിയ സമയംകൊണ്ട് സമാഹരിച്ചത്.
അബ്ദുൾ റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു ധനസമാഹരണം. 31,93,46,568 രൂപ ഇതിനായി ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴി ലഭിച്ചു. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തിയെന്നും ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് കൈമാറും.
ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള മലയാളികൾ ഒന്നടങ്കം പ്രയത്നിച്ചാണ് ദയാധനം സമാഹരിച്ചത്. നാലുദിവസം മുമ്പ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സഹായമായി സമിതിക്ക് ലഭിച്ചത്. എന്നാൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്ത വന്നതോടെ റഹീമിന്റെ മോചനത്തിനായി മനുഷ്യസ്നേഹികൾ കൈയയച്ച് സഹായിക്കുകയായിരുന്നു.
2006ലാണ് അബ്ദുൾ റഹീമിന്റെ ഭാഗത്തുനിന്നും മനപ്പൂർവമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 വയസുകാരൻ മരിച്ചത്. തുടർന്ന് റിയാദിലെ കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. 18 വർഷമായി അബ്ദുൾ റഹീം സൗദി ജയിലിൽ കഴിയുകയാണ്.
15 വയസുകാരന്റെ കുടുംബവുമായി നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ മാപ്പ് നൽകാൻ തയാറായിരുന്നില്ല. ഒടുവിൽ 34 കോടി ഇന്ത്യൻ രൂപ നൽകാമെങ്കിൽ അബ്ദുൾ റഹീമിന് മാപ്പ് നൽകാമെന്ന് കുടുംബം അറിയിക്കുകയായിരുന്നു.
|
വേൾഡ് മലയാളി കൗൺസിൽ ഒരുക്കുന്ന അന്താരാഷ്ട്ര സാഹിത്യ മത്സരം 28ന്
ദുബായി: ലോകമലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ കലാവിഭാഗം ഇന്റർനാഷണൽ ആർട്ട് ആൻഡ് കൾച്ചറൽ ഫോറം (സർഗ കലാ സാംസ്കാരിക വേദി) അന്താരാഷ്ട്ര മലയാള സാഹിത്യമത്സരം സംഘടിപ്പിക്കുന്നു.
ലോക മലയാളികൾക്കായി കഥ, കവിത, ലേഖനം എന്നീ ഇനങ്ങളിൽ നടത്തുന്ന മത്സരത്തിന് ഈ മാസം 28ന് മുമ്പ് നിശ്ചിത ഗൂഗിൾ ഫോമിലൂടെ കൃതികൾ സമർപ്പിക്കണമെന്ന് സാംസ്കാരിക വേദി പ്രസിഡന്റ് ചെറിയാൻ ടി. കീക്കാട് അറിയിച്ചു.
https://forms.gle/4mK2J41R5DK2DxxU6
കഥ:വിഷയം: ഒറ്റയ്ക്കാവുമ്പോൾ. ദൈർഘ്യം: മൂന്ന് പേജ്.
കവിത: വിഷയം: കാത്തിരിപ്പ്. ദൈർഘ്യം: 40 വരികൾ.
ലേഖനം: വിഷയം: ശ്രേഷ്ഠമലയാളം. ദൈർഘ്യം: മൂന്ന് പേജ്.
വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട്ര കലാ സാംസ്കാരിക സമിതി അംബാസിഡറും കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ അടങ്ങുന്ന വിദഗ്ദരുടെ ജഡ്ജിംഗ് പാനൽ വിജയികളെ തീരുമാനിക്കും.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് കാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിക്കും.
നിബന്ധനകൾ
• രചനകൾ മൗലീകവും മുൻപ് പ്രസിദ്ധീകരിക്കാത്തവയുമായിരിക്കണം.
• എ4 പേപ്പറിൽ ടൈപ്പ് ചെയ്ത് പിഡിഎഫ് ഫോർമാറ്റിൽ സ്കാൻ ചെയ്ത് ഇമെയിൽ അയക്കണം.
• മുൻപ് മറ്റേതെങ്കിലും മത്സരങ്ങളിൽ സമ്മാനാർഹമായ രചനകൾ പരിഗണിക്കുന്നതല്ല.
• ഫലം വരുന്നതുവരെ രചനകൾ മറ്റെവിടെയും പോസ്റ്റു ചെയ്യാനോ പ്രസിദ്ധികരിക്കുവാനോ പാടില്ല.
• ഒരാൾക്ക് ഒന്നിലധികം മത്സരഇനങ്ങളിൽ പങ്കെടുക്കാമെങ്കിലും ഒരിനത്തിൽ ഒരു രചനയേ അനുവദിക്കുകയുള്ളൂ.
• വിവർത്തനം പാടില്ല. മാധ്യമം മലയാളമായിരിക്കണം. പ്രായപരിധിയില്ല.
ഇമെയിൽ: [email protected]
കൂടുതൽ വിവരങ്ങൾക്ക്: ചെറിയാൻ ടി. കീക്കാട് (പ്രസിഡന്റ്) +971 56 6418002, സൂരജ് ലാൽ(ജന. സെക്രട്ടറി) +971 50 467 7543, ഡേവിഡ് ഗീവർഗീസ് (കൺവീനർ) +971 56 907 0082.
|
സൗഹാർദ്ദ കൂട്ടായ്മയിൽ കൈരളി ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു
ഫുജൈറ: സ്നേഹത്തിന്റെ സൗഹാർദ്ദ കൂട്ടായ്മ ഒരുക്കി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ കോർഫക്കാൻ യൂണിറ്റുകൾ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു. വിവിധ പ്രവാസി സംഘടനകളെയും പ്രവാസ സമൂഹത്തെയും പങ്കെടുപ്പിച്ച് കൈരളി നടത്തിയ ഇഫ്താർ സംഗമങ്ങൾ പങ്കാളിത്തം കൊണ്ടും സംഘാടന മികവും കൊണ്ടും ശ്രദ്ധേയമായി.
ഉയർന്ന മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണ് ഇഫ്താർ സംഗമം പങ്കുവയ്ക്കുന്നതെന്നും ലോക കേരള സഭാംഗം സൈമൻ സാമുവേൽ പറഞ്ഞു.
കൈരളി ഫുജൈറ യൂണിറ്റ്, ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ചു നടത്തിയ ഇഫ്താർ സംഗമത്തിൽ കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ, കെഎംസിസി യുഎഇ പ്രസിഡന്റ് ഡോ.പുത്തൂർ അബ്ദുൾ റഹ്മാൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് നസ്റുദീൻ,
ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് കൽബ ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ, മാധ്യമ പ്രവർത്തകൻ ലെനിൻ ജി. കുഴിവേലി എന്നിവരും ഇന്ത്യൻ സോഷ്യൽ ക്ലബുകൾ, കെഎംസിസി, ഇൻകാസ് തുടങ്ങി വിവിധ സംഘടനാ ഭാരവാഹികളും വ്യവസായ സംരംഭകരും വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു.
കൈരളി ഫുജൈറ യൂണിറ്റ് ഭാരവാഹികളായ സുധീർ തെക്കേക്കര, പ്രദീപ് കുമാർ , ജിസ്റ്റ ജോർജ്, നമിതാ പ്രമോദ്, അഷറഫ് പിലാക്കൽ കൺവീനർ അബ്ദുൾ ഹഖ്, വിഷ്ണു അജയ്, ഹരിഹരൻ, ജയരാജ്, രജീഷ് തുടങ്ങിയവർ സംഗമത്തിന് നേതൃത്വത്തിന് നൽകി. കൈരളി കൾച്ചറൽ അസോസിയേഷൻ കോർഫക്കാൻ യൂണിറ്റിന്റെ നേതൃത്വത്തിൽ കോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ച് നടത്തിയ ഇഫ്താർ സംഗമത്തിന് കൈരളി സഹരക്ഷാധികാരി കെ.പി. സുകുമാരൻ,
കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ, കൈരളി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, വനിതാ കൺവീനർ രഞ്ജിനി മനോജ്, യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ പ്രസിഡന്റ് ഹഫീസ് ബഷീർ, ട്രഷറർ ജിജു ഐസക് എന്നിവരും നേതൃത്വം നൽകി.
|
ആലപ്പുഴ സ്വദേശിനിക്ക് കേളി കുടുബവേദിയുടെ കൈത്താങ്ങ്
റിയാദ് : ജോലിയിൽ തുടരാൻ കഴിയാതെ ദുരിതത്തിലായ ആലപ്പുഴ സ്വദേശിനി സന്ധ്യക്ക് തുണയായി കേളി കുടുംബവേദിയുടെ ഇടപ്പെടൽ. ആറുമാസം മുമ്പാണ് നഴ്സിംഗ് അസിസ്റ്റന്റ് ജോലിക്കായി ഒരു മാൻപവർ കമ്പനിയുടെ വിസയിൽ സന്ധ്യ റിയാദിലെത്തിയത്.
ആദ്യ മൂന്നുമാസം തായ്ഫിലും തുടർന്നുള്ള മൂന്നുമാസം റിയാദിലും ജോലിക്കായി നിയോഗിച്ചു. എന്നാൽ സൗദി അറേബ്യയിലെ കാലാവസ്ഥയുടെ ഭാഗമായുണ്ടായ ശാരീരിക അസ്വസ്ഥതകൾ കാരണം കൃത്യമായി ജോലിക്കു ഹാജരാകാൻ പറ്റാത്ത അവസ്ഥയിലായി.
തുടർച്ചയായ അവധികൾ കാരണം ശമ്പളം ലഭില്ലാത്തതിനാൽ ശരിയായ ചികിത്സ തേടുന്നതിനോ, ഭക്ഷണമോ മരുന്നോ പോലും കിട്ടാത്ത അവസ്ഥയിലായി. തിരികെ നാട്ടിലേക്ക് മടക്കി അയക്കുന്നതിനെ കുറിച്ച് കമ്പനിയുമായി സംസാരിച്ചെങ്കിലും എഗ്രിമെന്റ് കാലാവധി പൂർത്തിയാകും മുൻപ് നാട്ടിൽ പോകാൻ വിസക്ക് കമ്പനി ചിലവഴിച്ച തുക നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തുടർന്നാണ് സുഹൃത്തുക്കൾ മുഖേനയാണ് കേളി കുടുംബവേദിയുമായി ബന്ധപ്പെടുന്നത്. കുടുംബവേദി പ്രവർത്തകർ പ്രാഥമിക നടപടിയായി ഭക്ഷണവും അടിയന്തിര ചികിത്സാ സൗകര്യവും ഉറപ്പുവരുത്തിയത്തിനു ശേഷം, വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിലെത്തിക്കുകയും കമ്പനിയുമായി എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റ് എടുത്ത് വന്നാൽ എക്സിറ്റ് നൽകാമെന്ന് കമ്പനി അറിയിക്കുകയും ചെയ്തു. നാട്ടിലേക്കുള്ള ടിക്കറ്റ് കുടുംബവേദി നൽകി.
കേളി കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഗീത ജയരാജ്, ജയരാജ്, സജീന, സിജിൻ കൂവള്ളൂർ എന്നിവർ ചേർന്ന് സന്ധ്യക്കുളള ടിക്കറ്റും കമ്പനിയിൽ നിന്നുള്ള യാത്രാ രേഖകളും കൈമാറി. ആപത്ഘട്ടത്തിൽ കൈത്താങ്ങായ കേളി കുടുംബ വേദിയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് സന്ധ്യ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.
|
കെപിഎ മൈലാഞ്ചി രാവ് മെഹന്തി കോണ്ടെസ്റ്റ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം പ്രവാസിശ്രീയുടെ നേതൃത്വത്തത്തിൽ മൈലാഞ്ചി രാവ് 2024 മെഹന്തി കോണ്ടെസ്റ്റ് സംഘടിപ്പിച്ചു. ടൂബ്ലി കെപിഎ ആസ്ഥാനത്തു നടന്ന പരിപാടിയിൽ തമിഴ് സിരിയല്‍ സിനിമ നടി ഹിമാബിന്ദു വിശിഷ്ട അതിഥിയായി പങ്കെടുത്തു.
50 ഓളം വനിതകൾ പങ്കെടുത്ത പരിപാടിയിൽ മെഹന്തി കോണ്ടെസ്റ്റും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. യൂണിറ്റ് ഹെഡുകളായ അഞ്ജലി രാജ്, ഷാമില ഇസ്മായിൽ, ജിബി ജോൺ, പ്രദീപ അനിൽ, ബ്രിന്ദ സന്തോഷ്, സുമി ഷമീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
|
ചൈനയ്ക്കും സൗദിക്കുമിടയിൽ റഗുലർ വിമാന സർവീസ്
റിയാദ്: ചൈനയ്ക്കും സൗദി അറേബ്യക്കുമിടയിൽ റഗുലർ വിമാന സർവീസുകൾ നടത്താൻ ചൈന സതേൺ എയർലൈൻസിന് സിവിൽ ഏവിയേഷൻ അഥോറിറ്റി അംഗീകാരം നൽകി. ഈ മാസം 16 മുതലാണ് റിയാദിൽനിന്ന് ബീജിംഗ്, ഗ്വാസ്നോ, ഷെൻഷൻ എന്നിവിടങ്ങളിലേക്കു വിമാനങ്ങളുണ്ടാവുക.
യാത്രാവിമാനങ്ങൾക്ക് പുറമെ കാർഗോ വിമാനങ്ങളുമുണ്ടാവും. നാല് പാസഞ്ചർ വിമാനങ്ങളും മൂന്ന് എയർ കാർഗോ വിമാനങ്ങളുമാണ് സർവിസ് നടത്തുക.
എയർ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും വ്യോമഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ നീക്കങ്ങളുടെ ഭാഗമാണു നടപടി.
|
സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റഹീമിനായി ബോചെ ഫാൻസിന്റെ ധനസമാഹാരണം
ആലപ്പുഴ: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ മോചനദ്രവ്യത്തിനായി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ധനസമാഹാരണം നടത്തുന്നു. എല്ലാവരും സഹകരിക്കണമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
16ന് മുമ്പ് 34 കോടി രൂപ നല്‍കേണ്ടതുണ്ട്. ജയിലില്‍ 18 വര്‍ഷമായി നരകിച്ചുകൊണ്ടിരിക്കുന്ന അബ്ദുള്‍ റഹീമിന്റെ അമ്മ പാത്തുവിന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്കോ സേവ് അബ്ദുള്‍ റഹീം ആപ്പിലേക്കോ പൈസ അയച്ച് അദ്ദേഹത്തെ വധശിക്ഷയില്‍നിന്നു രക്ഷിക്കാന്‍ സുമനസുകള്‍ സഹായിക്കണമെന്ന് ബോബി ചെമ്മണ്ണൂര്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യം മുന്‍നിര്‍ത്തി തിരുവനന്തപുരത്തുനിന്ന് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ച ബോചെ യാചക യാത്ര ബുധനാഴ്ച ആലപ്പുഴയില്‍ എത്തിച്ചേര്‍ന്നു. ബോചെ ഫാന്‍സും മറ്റ് പല സംഘടനകളും മനുഷ്യസ്നേഹികളും ചേര്‍ന്ന് 14 കോടി രൂപയോളം ഇതുവരെ സമാഹരിച്ചു.
ഇനി 20 കോടി രൂപ കൂടി വേണം. അതില്‍ ഒരു കോടി രൂപ ബോചെ നല്‍കും. തുക തികയാതെ വന്നാല്‍, ഈ മാസം ബോചെ ടീ ലക്കി ഡ്രോ ചലഞ്ച് നടത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.
|
പ്രവാസി ഭാരതി റംസാൻ റിലീഫ് നടത്തി
കൊട്ടാരക്കര: റംസാൻ വ്രതാനുഷ്ഠാനത്തിന്റെ 28ാം ദിനത്തിൽ പ്രവാസി ഭാരതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റംസാൻ റിലീഫ് ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം നടന്നു. ഇമാം അൽഹാജ് പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി റംസാൻ സന്ദേശം നൽകി റിലീഫ് ഉദ്ഘാടനം ചെയ്തു.
കൗൺസിൽ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ശശി ആർ. നായർ, കൗൺസിൽ ഭാരവാഹികളായ ഡോ.കുര്യാത്തി ഷാജി, ബേബി ജയരാജ്, ഷീജ പേയാട്, ശൈലജ മണ്ണന്തല, ഹാജി എസ്. മുഹമ്മദ്കണ്ണ്, എച്ച്. ഷംഷുദീൻ, ജനറൽ കൺവീനർ രതീഷ് തമ്പാനൂർ എന്നിവർ പ്രസംഗിച്ചു.
വള്ളക്കടവ് സെൻട്രൽ മസ്ജിദ് ഇമാം സയിദ് അബ്ദുള്ള പ്രത്യേക പ്രാർഥന നടത്തി. 200 പേർക്കാണ് റംസാൻ കിറ്റുകൾ വിതരണം ചെയ്തത്.
|
റഹീമിന് കെെതാങ്ങായി ഒഐസിസി പാലക്കാട്
റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ റഹീം സഹായ ജീവകാരുണ്യപദ്ധതിയായ ജില്ലകൾ തോറും നടക്കുന്ന കളക്ഷൻ കാമ്പയിനിംഗിന് തുടക്കം കുറിച്ച് ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി.
സൗദിയിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനശ്രമങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന റിയാദിലെ അബ്ദുൾ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റിക്ക് പിന്തുണ നൽകുകയെന്ന ഉദ്ദേശത്തോടെയാണ് ഒഐസിസി റിയാദ് സെൻട്രൽകമ്മിറ്റി കളക്ഷൻ ക്യാമ്പയിനിംഗ് പ്രഖ്യാപിച്ചത്.
മുഴുവൻ ജില്ലാകമ്മിറ്റികളോടും സഹകരിക്കുവാൻ റിയാദ് സെൻട്രൽ കമ്മിറ്റി ആഹ്വാനംചെയ്തിരുന്നു. റിയാദ് സെൻട്രൽ കമ്മിറ്റി ഓഫീസ് സബർമതിയിൽ വച്ച് റിയാദ് ഒഐസിസിപാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കരിമ്പാറ റിയാദിലെ അബ്ദുൾ റഹീംലീഗൽ അസിസ്റ്റന്റ് കമ്മിറ്റിക്ക് ഒരു ലക്ഷം രൂപ കൈമാറി. കമ്മിറ്റിക്ക് വേണ്ടി സിദ്ദിക്ക് തുവ്വൂർ, കുഞ്ഞോയി, മൊഹിയുദ്ധീൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
പാലക്കാട് ജില്ലയുടെ സെൻട്രൽ കമ്മിറ്റി നേതാക്കളായ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ, സെൻട്രൽ കമ്മിറ്റി സീനിയർ വൈസ്പ്രസിഡന്റ് മുഹമ്മദാലി മണ്ണാർക്കാട്, സെൻട്രൽ കമ്മിറ്റിയുടെ വൈസ് പ്രെസിഡന്റും നിലവിൽ പ്രസിഡന്റിന്റെ ചുമതലയുള്ള ബാലു കുട്ടൻ, സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അഷ്റഫ് മേച്ചേരി, പാലക്കാട് ജില്ലാ കമ്മിറ്റി ട്രെഷറർ ഷഹീർകോട്ടക്കാട്ടിൽ മറ്റു ഭാരവാഹികളായ സൈനുദ്ധീൻ കൊടക്കാടൻ, ഷഫീർപത്തിരിപ്പാല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിനു സൗദി കോടതി വധശിക്ഷ വിധിച്ചത്. ഈ മാസം 16ന് അബ്ദുൾ റഹീമിന്റെ വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്.
ബ്ലഡ് മണിയായി 34 കോടി രൂപ നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. ഈ തുക കണ്ടെത്തി റഹീമിന്റെ ജീവൻ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹത്തിന്റെ കുടുംബക്കാരും നാട്ടുക്കാരും.
|
പ്രവാസികളുടെ വിഷുക്കണി; കേരളത്തില്‍നിന്ന് 1500 ടൺ പച്ചക്കറി ഗൾഫിലേക്ക്
കൊച്ചി: ഗൾഫ് മലയാളികളുടെ വിഷു ആഘോഷത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി നാലു ദിവസങ്ങളിലായി 1500ൽപ്പരം ടൺ പച്ചക്കറി കയറ്റി അയയ്ക്കും. ഇതിൽ കൂടുതലും വിഷുക്കണി കാണാനുള്ള വിഭവങ്ങളാണ്. കഴിഞ്ഞ വർഷം 1300 ടൺ പച്ചക്കറിയാണ് വിഷു സീസണിൽ കൊച്ചിയിൽനിന്നു കയറ്റുമതി ചെയ്തത്.
ഇത്തവണ യാത്രാ വിമാനങ്ങളിലാണ് അധികവിഭവങ്ങളും കയറ്റി അയയ്ക്കുന്നത്. രണ്ടു കാർഗോ വിമാനങ്ങളും ക്രമീകരിക്കും. കണിക്കൊന്ന പൂവ്, കണി വെള്ളരിക്ക, ചക്ക, മാങ്ങ, അച്ചിങ്ങ, കുമ്പളങ്ങ, തക്കാളി, വെണ്ടക്ക, മുരിങ്ങക്കായ, മത്തങ്ങ, കോവക്ക തുടങ്ങിയവയാണ് പ്രധാനമായും കയറ്റി വിടുന്നത്.
വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളിൽനിന്നുള്ള കൃഷിക്കാരിൽനിന്നു സംഭരിക്കുന്ന കാർഷികവിഭവങ്ങൾക്കൊപ്പം തമിഴ്നാട്ടിൽനിന്നു കൊണ്ടുവരുന്ന സാധനങ്ങളും കയറ്റി അയയ്ക്കുന്നുണ്ട്.
കേരളത്തിൽനിന്നു ഗൾഫ് മേഖലയിലേക്ക് കയറ്റി അയയ്ക്കുന്ന വിഭവങ്ങൾ ഈ വർഷം ജനുവരി മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ വർധിച്ചിട്ടുണ്ട്. ഈ വർഷം 20030.150 ടൺ സാധനങ്ങളാണ് കയറ്റി വിട്ടത്. കഴിഞ്ഞവർഷം ഈ കാലയളവിൽ 14898.305 ടൺ വിഭവങ്ങളാണു കയറ്റി വിട്ടത്.
ചെങ്കടലിലെ കടൽക്കൊള്ളക്കാരുടെ ഭീഷണിമൂലം കപ്പൽഗതാഗതം തടസപ്പെട്ടതാണു വ്യോമമാർഗമുള്ള കാർഗോ കയറ്റുമതി വർധിക്കാൻ കാരണം. പൂക്കൾ, പഴം, പച്ചക്കറി, മാംസം, മത്സ്യം തുടങ്ങിയ സാധനങ്ങളുടെ കയറ്റുമതിയാണ് കൂടിയത്.
ഈ കാലയളവിൽ തിരുവനന്തപുരം വഴി 8084.1225 ടണ്ണും കൊച്ചി വഴി 6855.04 ടണ്ണും കോഴിക്കോട് വഴി 4345 ടണ്ണും കണ്ണൂർ വഴി 746 ടണ്ണും സാധനങ്ങളാണു കയറ്റിവിട്ടത്.
|
ഓവർസീസ് എൻസിപി കുവൈറ്റ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
കുവൈറ്റ് സിറ്റി: റംസാനിൽ ഈ വർഷവും സ്നേഹവും കരുണയുമായി പാവപ്പെട്ട പ്രവാസികളെ ചേർത്ത് നിർത്താൻ ഓവർസീസ് എൻസിപി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖൈത്താനിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികൾക്കായി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.
ഓവർസീസ് എൻസിപി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ, കുവൈറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി അരുൾ രാജ്, വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ, ഫഹദ് എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്.
|
സൗദിയിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൾ റഹീമിന്റെ വീട് സന്ദർശിച്ച് എം.ടി. രമേശ്
കോഴിക്കോട്: സൗദി ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ വീട് സന്ദർശിച്ച് കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം.ടി.രമേശ്. അബ്ദുള്‍ റഹീമിന്റെ ജീവന് രക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അബ്ദുള്‍ റഹീമിന്റെ മാതാവുമായും കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു. വധശിക്ഷ നീട്ടിവയ്പ്പിക്കാന്‍ സാധിക്കുമോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും രമേശ് പറഞ്ഞു.
15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിനു സൗദി കോടതി വധശിക്ഷ വിധിച്ചത്. ഈ മാസം 16ന് അബ്ദുൾ റഹീമിന്റെ വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്.
ബ്ലഡ് മണിയായി 34 കോടി രൂപ നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. ഈ തുക കണ്ടെത്തി റഹീമിന്റെ ജീവൻ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹത്തിന്റെ കുടുംബക്കാരും നാട്ടുക്കാരും.
|
കേളി അൽഗുവയ യുണിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ അൽഗുവയ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. ഗുവയ സിറ്റിയിലെ ഇസ്ത്രഹയിൽ നടന്ന ഇഫ്താറിൽ പ്രദേശത്തെ പ്രവാസികളായ വിവിധ രാജ്യക്കാരും സ്വദേശികളും മുസാഹ്മിയ, റുവൈദ, അൽ ഗുവയ്യ എന്നീ യൂണിറ്റുകളിൽ നിന്നുള്ള കേളി അംഗങ്ങളും നിരവധി കുടുംബങ്ങളും പങ്കെടുത്തു.
സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ഇഫ്താറിന്റെ വിജയത്തിനായി നെൽസൺ ചെയർമാനായും സുരേഷ് കുമാർ കൺവീനറും ശ്യാം ട്രഷററുമായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകിയിരുന്നു. പബ്ലിസിറ്റി കൺവീനറായി ലാൽ, ഭക്ഷണ കമ്മിറ്റി കൺവീനറായി ബാബു എന്നിവർ പ്രവർത്തിച്ചു.
ഏരിയ ആക്ടിംഗ് സെക്രട്ടറി ജെറി തോമസ്, എരിയ പ്രസിഡന്റ് നടരാജൻ, ഏരിയ കമ്മറ്റി അംഗം ഗോപി, റുവൈദ യൂണിറ്റ് സെക്രട്ടറി നാസർ, അൽഗുവയ്യ യൂണിറ്റ് സെക്രട്ടറി അനീഷ് അബൂബക്കർ, യൂണിറ്റ് പ്രസിഡന്റ് നൗഷാദ് എന്നിവരും ഇഫ്താറിൽ പങ്കെടുത്തു.
|
ഒരുമയുടെ സ്നേഹ സന്ദേശവുമായി റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് കുവൈറ്റ് ഇഫ്താര്‍ സംഗമം
കുവൈറ്റ് സിറ്റി: റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് കുവൈറ്റിന്റെ നേതൃത്വത്തിൽ ശനിയാഴ്ച സാൽമിയ തക്കാര റസ്റ്റോറന്റ് ഹാളിൽ വച്ചു നടത്തിയ ഇഫ്താർ സംഗമത്തിൽ ക്ലബ് അംഗങ്ങൾ ഉൾപ്പടെ നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.
റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് വിപിൻ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം ക്ലബ് മുഖ്യ രക്ഷാധികാരി ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിലൂന്നി മനസും ശരീരവും സ്വയം സമർപ്പിക്കുന്ന നാളുകളിൽ വൃതാനുഷ്ഠാനത്തിന്റെ ആത്മീയ ഉണർവിനൊപ്പം പരസ്പര്യത്തിന്റെ മാധുര്യം പങ്കുവയ്ക്കാൻ മാനവീകതയുടെ ഒത്തു ചേരലിന് സാധിക്കുമെന്ന് ബി.എസ്. പിള്ള അഭിപ്രായപെട്ടു.
യോഗത്തിൽ മാനേജ്മെന്റെ കമ്മിറ്റി അംഗങ്ങളായ സിനിജിത് ദേവരാജ്,ഷമീർ കണ്ടി, ജിജോ ബാബു ജോൺ, വൈസ് ചെയർമാൻ യോഗേഷ് തമോറെ, വൈസ് ക്യാപ്റ്റൻ ജയേഷ് കൊട്ടോള, ബിപിൻ ഓമനക്കുട്ടൻ, ലിജു മാത്യൂസ്, അക്ബർ ഉസ്മാൻ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
|
കൊല്ലം പ്രവാസി അസോസിയേഷന് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
ജിദ്ദ: കൊല്ലം പ്രവാസി അസോസിയേഷന് നടത്തിയ ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെസിഎ ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ 600 ൽ അധികം ആളുകൾ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ബഹറിൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി മുഖ്യാതിഥിയായി പങ്കെടുത്തു.
ബഹ്റിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വർഗീസ് കാരക്കൽ, കെപിഎ. രക്ഷാധികാരി പ്രിന്‍സ് നടരാജന്, ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, സാമൂഹ്യ പ്രവർത്തകരായ സുബൈർ കണ്ണൂർ, അരുൾദാസ്, രാജു കല്ലുമ്പുറം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബഹറനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഇഫ്താർ കമ്മിറ്റി കൺവീനർ സലിം തയ്യിൽ സ്വാഗതം പറഞ്ഞ യോഗത്തിനു കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ നന്ദി രേഖപ്പെടുത്തി. ഇഫ്താർ കമ്മിറ്റി ജോ. കൺവീനർ അനൂബ് തങ്കച്ചൻ സമ്മേളനം നിയന്ത്രിച്ചു.
കെപിഎ രക്ഷാധികാരികളായ ചന്ദ്രബോസ്, ബിനോജ് മാത്യു, ബിജു മലയിൽ എന്നിവര്‍ സന്നിഹിതരായിരുന്നു. സെക്രട്ടറിയറ്റ് കമ്മിറ്റി അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍ ,പ്രവാസിശ്രീ യൂണിറ്റു ഹെഡുകള്‍ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്കി.
|
പ്രവാസി സ്നേഹകൂട്ടായ്മയുടെ ഇഫ്താർ വിരുന്നൊരുക്കി നവയുഗം തുഗ്ബ മേഖല കമ്മിറ്റി
തുഗ്ബ: നവയുഗം സാംസ്കാരികവേദി തുഗ്ബ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം സാമ്പത്തികവ്യത്യാസങ്ങൾക്കുമപ്പുറം പ്രവാസലോകത്ത് നിലനിൽക്കുന്ന പരസ്പരസ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിളംബരമായി മാറി.
തുഗ്ബ ബഗ്ലഫ് സനയയിലുള്ള അബു ഹൈദം ഷീഷ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ സ്ത്രീകളും കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു.
നവയുഗം കേന്ദ്രനേതാക്കളായ ഷിബുകുമാർ, പദ്മനാഭൻ മണിക്കുട്ടൻ, നിസ്സാം കൊല്ലം, തമ്പാൻ നടരാജൻ, അരുൺ ചാത്തന്നൂർ, ശരണ്യ ഷിബു, മീനു അരുൺ, സന്തോഷ് ചങ്ങോലിക്കൽ എന്നിവർ പങ്കെടുത്തു.
ഇഫ്താർ സംഗമ പരിപാടികൾക്ക് നവയുഗം നേതാക്കളായ പ്രിജി കൊല്ലം, ദാസൻ രാഘവൻ, നിയാസ് ബിനു, ഉണ്ണി, പോൾസൺ, സ്റ്റീഫൻ, സിറാജ്, സിജിൽ, രഞ്ചിത്, പ്രിൻസ്, രാജൻ, ആതിര ദിലീപ്, സുറുമി നസീം, സന്തോഷ് നന്ദനം, പ്രതീഷ്, ഷൻമുഖൻ, നിസാർ കൊല്ലം, സാബു, മുഹമ്മദ് നൈനാൻ എന്നിവർ നേതൃത്വം നൽകി.
|
ആയിരങ്ങൾക്ക് വിരുന്നൊരുക്കി കേളി ഇഫ്താർ
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെയും കേളി കുടുംബ വേദിയുടെയും ആഭിമുഖ്യത്തിൽ നടന്ന ജനകീയ ഇഫ്താർ വിരുന്ന് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. സുലൈ ഷിബ അൽ ജസീറ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആയിരങ്ങൾ പങ്കെടുത്തു.
കേളി കഴിഞ്ഞ 19 വർഷത്തോളമായി തുടർച്ചയായി നടത്തിവരുന്ന ഇഫ്താർ വിരുന്നിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്. ഒരിടവേളയ്ക്കുശേഷമാണ് കേളിയുടെ കേന്ദ്ര നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് നടക്കുന്നത്.
കഴിഞ്ഞ ഒന്‍പത് വർഷത്തോളമായി, കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായും, കൂടുതൽ പ്രദേശങ്ങളിലേക്ക് ഇഫ്താർ വിരുന്നുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും കേളിയുടെ 12 ഏരിയകൾ കേന്ദ്രീകരിച്ചും വിവിധ യൂണിറ്റുകൾ കേന്ദ്രീകരിച്ചുമാണ് ഇഫ്താർ നടത്തി വരാറുള്ളത്. കൊറോണ മഹാമാരി സമയത്ത് ഇഫ്താർ കിറ്റുകൾ അർഹതപെട്ട പ്രവാസികൾക്ക് എത്തിച്ചു നൽകിയാണ് കേളി ഇഫ്താറിൽ പങ്കാളികളായത്.
റിയാദിലെ വാണിജ്യ, വ്യാപാര, സ്ഥാപനങ്ങളുടെ പ്രതിനിധികളും, മാധ്യമ പ്രവർത്തകരും, വിവിധ സംഘടനാ പ്രതിനിധികളും, കുടുംബങ്ങൾക്കും പുറമെ, ഫാക്ടറി തൊഴിലാളികൾ, കമ്പനി ജീവനക്കാർ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും, വിവിധ രാജ്യക്കാരുമടങ്ങുന്ന 3500ഓളം പേർ ഇഫ്താർ വിരുന്നിൽ പങ്കാളികളായി. കേളി കുടുംബ വേദിയുടെ നേതൃത്വത്തിൽ കുടുംബങ്ങൾക്കായി പ്രത്യേകം ഇരിപ്പിടം സജ്ജീകരിച്ചു.
ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ്, കേളി പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി കൺവീനർ ഷമീർ കുന്നുമ്മൽ, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, ഗീവർഗീസ്സ് ഇടിച്ചാണ്ടി, രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട്, എന്നിവരുടെ നേതൃത്വത്തിൽ കേളി, കേളി കുടുംബ വേദി കേന്ദ്രകമ്മറ്റി അംഗങ്ങളും ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളും അടങ്ങുന്ന 151 അംഗ സംഘാടക സമിതി ഇഫ്താർ വിരുന്ന് നിയന്ത്രിച്ചു.
കേളി ദിനം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജിഎസ് പ്രദീപ് നയിക്കുന്ന "റിയാദ് ജീനിയേഴ്സ് 2024’ ഈ മാസം 19ന് മലാസ് ലുലു ഹൈപ്പർ അരീനായിൽ അരങ്ങേറുമെന്നും ഹജ്ജിന് മുമ്പായി മെഗാ രക്തദാന ക്യാമ്പ് നടത്തുമെന്നും കേളി നേതൃത്വം അറിയിച്ചു.
|
അജ്പക്ക് ഇഫ്താർ ഈസ്റ്റർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക്ക്) മത മാനവ മൈത്രി ഉയർത്തിപിടിച്ച് ഇഫ്താർ ഈസ്റ്റർ സംഗമം സംഘടിപ്പിച്ചു. അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
ദാർ അൽ സഹ പോളിക്ലിനിക് ബിസിനസ് മാനേജർ നിതിൻ മേനോൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഫറൂക്ക് ഹമദാനി ഇഫ്താർ സന്ദേശവും സെന്റ് ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി ബിജു ജോർജ് പാറക്കൽ ഈസ്റ്റർ സന്ദേശവും നൽകി സംസാരിച്ചു.
തുടർന്ന് കുവൈറ്റിലെ വിവിധ ജില്ലാ സമുദായിക സാംസ്കാരിക മാധ്യമ സംഘടനകളുടെ ക്ഷണിക്കപ്പെട്ട പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുവൈറ്റ് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എക്സിക്യൂട്ടീവ് അംഗം അനയ് കുമാറിനും കുടുംബത്തിനും ഉളള ആദരവ് പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ വേദിയിൽ വച്ചു നൽകി.
അജ്പക്ക് ചെയർമാൻ രാജീവ് നടുവിലെമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, ജനറൽ കോർഡിനേറ്റർ മനോജ് പരിമണം , പ്രോഗ്രാം ജനറൽ കൺവീനർ അനിൽ വള്ളികുന്നം, അഡ്വൈസറി ബോർഡ് ചെയർമാൻമാരായ മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രൻ, വൈസ് ചെയർപേഴ്സൺ സാറാമ്മ ജോൺസ്, അഡ്വൈസറി ബോർഡ് അംഗങ്ങൾ ആയ ബാബു തലവടി, കൊച്ചുമോൻപള്ളിക്കൽ,
എ. കെ. കുര്യൻ, വൈസ് പ്രസിഡന്റുമാരായ അശോകൻ വെണ്മണി, ജി. എസ്. പിള്ള, ജോയിന്റ് ട്രഷറർ മാത്യു ജേക്കബ്, സെക്രട്ടറി മാരായ രാഹുൽ ദേവ് , സജീവ് കായംകുളം, ശശി വലിയകുളങ്ങര , സാം ആന്റണി , അജി ഈപ്പൻ , സുമേഷ് കൃഷ്ണൻ, ഏരിയ കമ്മിറ്റി കൺവീനർമാരായ അനീഷ് അബ്ദുൾ ഗഫൂർ, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി പുരുഷോത്തോമൻ, ജിബി തരകൻ , ജ്യോതിഷ് തമ്പി , ഷാജി ഐപ്പ്, സുരേഷ് കുമാർ ഗട, റോയ് ചെറിയാൻ ,
വിഷ്ണു വെണ്മണി, സന്ദീപ് നായർ, വനിതാ വേദി ജനറൽ സെക്രട്ടറി ഷീന മാത്യു, ട്രഷറർ അനിത അനിൽ, ജോയിന്റ് ട്രഷറർ ആനി മാത്യു, കീർത്തി സുമേഷ്, ദിവ്യ സേവിയർ, അശ്വതി സന്ദീപ് , സനൂജാ അനീഷ്, ഗംഗ അനയി, സജീന മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇഫ്താർ പ്രോഗ്രാം കൺവീനർ ഷംസു താമരക്കുളം സ്വാഗതവും ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം നന്ദിയും രേഖപ്പെടുത്തി.
|
ഗള്‍ഫ് നാടുകളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച
അബുദാബി: തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഗള്‍ഫ് നാടുകളില്‍ ചെറിയപെരുന്നാൾ ബുധനാഴ്ച. ഒരു ദിവസം വൈകി വ്രതാനുഷ്ഠാനം തുടങ്ങിയ ഒമാനില്‍ പെരുന്നാള്‍ പ്രഖ്യാപനം ഇന്ന് വൈകുന്നേരമുണ്ടാകും.
റംസാനിലെ 30 നോമ്പും പൂര്‍ത്തിയാക്കിയാണ് ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ ബുധനാഴ്ച ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്.
|
ഫോൺപേ സൗകര്യം യുഎഇയിലും
കൊച്ചി: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഫോൺപേ ആപ് ഉപയോക്താക്കൾക്ക് ഇനി യുപിഐ ഉപയോഗിച്ച് നിയോപേ ടെർമിനലുകളിൽ പേമെന്റുകൾ നടത്താം.
റീട്ടെയിൽ സ്റ്റോറുകളിലും ഡൈനിംഗ് ഔട്ട്ലറ്റുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
|
ട്രാസ്ക് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) അംഗങ്ങൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫഹാഹീൽ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ 300ലധികം പേർ പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡന്റ് ബിജു കടവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി സി.ഡി. ബിജു സ്വാഗതം പറഞ്ഞു. വിശിഷ്ട അതിഥിയും സാമൂഹ്യ പ്രവർത്തകനുമായ മനോജ് മാവേലിക്കര, ട്രാസ്ക് വനിതാവേദി ജനറൽ കൺവീനർ ജെസ്നി ഷമീർ, വൈസ് പ്രസിഡന്റ് ജഗദാംബരൻ, ആനുവൽ സ്പോൺസർ ജോയ് ആലുക്കാസ്, പ്രതിനിധി സൈമൺ പള്ളിക്കുന്നത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മുഖ്യപ്രഭാഷകനായ ഫൈസൽ മഞ്ചേരി തന്റെ ഇഫ്താർ സന്ദേശത്തിൽ റംസാൻ വ്രതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. അസോസിയേഷൻ മുൻ ഭാരവാഹികൾ, ഏരിയ കൺവീനർമാർ, അസോസിയേഷൻ ഇലക്ഷൻ കമ്മീഷണർ, ഉപദേശക സമിതി അംഗങ്ങൾ, ജില്ലാ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
മീഡിയ കൺവീനർ സതീഷ് പൂയത്ത്, സ്പോർട്സ് കൺവീനർ ജിൽ ചിന്നൻ, വനിതാവേദി സെക്രട്ടറി ഷാന ഷിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രാസ്ക് ട്രഷറർ തൃതീഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു.
|
ഒമാനിൽ കാർ അപകടം; മലയാളി മരിച്ചു
മസ്കറ്റ്: ഒമാനിലെ മസ്കറ്റിലുണ്ടായ കാർ അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഉമ്മന്നൂർ പഴിഞ്ഞം ബഥേൽ മന്ദിരത്തിൽ കോശി യേശുദാസ് (ജോയി 55) ആണ് മരിച്ചത്.
സൗദിയിൽ നിന്നും ഒമാനിലേക്ക് കുടുംബമായുള്ള യാത്രയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞാണ് അപകടമുണ്ടായത്. ഏറെ വൈകിയാണ് അപകട വിവരം പുറംലോകം അറിഞ്ഞത്.
ഭാര്യ വാളകം സ്വദേശി പ്രെയ്സി, മക്കളായ കെസിയ, കെൻസ്, സാറാ എന്നിവരെ പരിക്കുകളോടെ ചികിത്സയിലാണ്. കൊട്ടാരക്കര ഉമ്മന്നൂർ പഴിഞ്ഞം പരേതനായ എ.കെ. യേശുദാസിന്റെയും കുഞ്ഞു മറിയാമ്മയുടെയും മകനാണ്.
നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
|
കോഴിക്കോട്ട് സ്വദേശി റിയാദില്‍ മരിച്ചു
റിയാദ്: അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞ മലയാളി റിയാദില്‍വച്ച് മരിച്ചു. കോഴിക്കോട് ചീകിലോട് പൊയില്‍ പടിക്കല്‍ വീട്ടില്‍ റിയാസ്(45) ആണ് മരിച്ചത്.
സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഹൃദയാഘാതം മൂലമാണ് മരണം. സന്ദര്‍ശന വിസയിലെത്തിയ ഇയാളുടെ ഭാര്യയും രണ്ട് മക്കളും റിയാദിലുണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പിതാവ്: കോയ, മാതാവ്: ആയിഷ, ഭാര്യ: ബെസി, മക്കള്‍: ഇശ ഫാത്തിമ, മുഹമ്മദ് റയ്യാന്‍.
|
യുവാവിന്റെ അഭ്യാസം കൈവിട്ടു; അബു ഹസനിയ ബീച്ചിൽ കാർ തലകീഴായി മറിഞ്ഞു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബു ഹസനിയ പബ്ലിക് ബീച്ചിൽ യുവാവ് കാറിൽ നടത്തിയ അഭ്യാസപ്രകടനം ആളുകളെ ആശങ്കയുടെ മുൾമുനയിൽ നിർത്തി. ടൊയോട്ടോ എഫ്ജെ ക്രൂയിസർ കാറിലായിരുന്നു 34കാരന്റെ അഭ്യാസപ്രകടനങ്ങൾ.
നീലയും വെള്ളയും കലർന്ന കാർ ബീച്ചിലൂടെ തലങ്ങുംവിലങ്ങും ഓടിച്ചു രസിച്ച യുവാവ് ഇടയ്ക്കു തിരകളിലേക്കും വാഹനമിറക്കി. തിരമുറിച്ചു കാർ വരുന്നതു കണ്ട ഒരാൾ കരയിലേക്ക് ഓടിരക്ഷപ്പെടുന്നതും ഇതിന്റെ വീഡിയോയിൽ കാണാം.
ഈവിധം രക്ഷപ്പെടുന്നയാളുടെ പിന്നാലെ കുതിച്ചു ചെല്ലുന്ന വാഹനം വീണ്ടും തിരയിലേക്ക് ഓടിച്ചിറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു തലകീഴായി രണ്ടുപ്രാവശ്യം മറിയുന്നു.
രണ്ടാമത്തെ മറിച്ചിലിൽ ഡ്രൈവിംഗ് സീറ്റിൽനിന്നു തെറിച്ചുപോകുന്ന യുവാവ് കടലിൽവീഴുന്നതും അദ്ഭുതകരമായി രക്ഷപ്പെടുന്നതും സോഷ്യൽ മീഡിയിൽ വൈറലായ വീഡിയോയിലുണ്ട്.
പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണു കാർ കരയിലെത്തിച്ചത്. യുവാവിനെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്.
|
ചൈതന്യ സ്മിത്തിന് വിട ചൊല്ലി നാട്
ആലപ്പുഴ: ദുബായിയിൽ അന്തരിച്ച ഹരിപ്പാട് സ്വദേശിയായ സ്റ്റാഫ് നഴ്സ് ചൈതന്യ സ്മിത്തിന്റെ(38) സംസ്കാരം നടത്തി. ഇന്ന് രാവിലെ പത്തിന് നാട്ടിലെ ഭവനത്തിൽ വച്ചാണ് സംസ്കാരം നടത്തിയത്.
ഭർത്താവ്: കടവൂർ ലക്ഷ്മി നിവാസിൽ (കൂന്തളശേരിൽ) സ്മിത്ത്(അജി). പിതാവ്: മുട്ടം കളീക്കൽ നടരാജൻ. മാതാവ്: ചെമ്പകം. മക്കൾ: വൈഗ, ദ്രോണ, കണ്ണകി.
|
യുഎഇ ലുലു ഗ്രൂപ്പിൽ നിന്നും ഒന്നരക്കോടി കവർന്ന കണ്ണൂർ സ്വദേശി അറസ്റ്റിൽ
കണ്ണൂർ: ലുലു ഗ്രൂപ്പിന്റെ അബുദാബിയിലെ സ്ഥാപനത്തിൽ നിന്ന് ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ച് മുങ്ങിയ കണ്ണൂർ സ്വദേശിയായ ജീവനക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പുതിയപുരയില്‍ മുഹമ്മദ് നിയാസ് ( 38) ആണ് അബുദാബി പോലിസിന്റെ പിടിയിലായത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കാഷ് ഓഫിസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തു വരുന്നതിനിടെയായിരുന്നു പണമപഹരിച്ച് മുങ്ങിയത്.
പാസ്പോർട്ട് ലുലു ഗ്രൂപ്പ് അധികൃതർ നിയമാനുസരണം വാങ്ങി സൂക്ഷിച്ചതിനാൽ ഇയാൾക്ക് രാജ്യം വിടാൻ സാധിച്ചിരുന്നില്ല. ഇത് പ്രതിയെ വേഗം പിടികൂടുന്നതിന് സഹായിച്ചു. നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. അബുദാബിയില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം.
എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ടു മക്കളും അബുദാബിയില്‍ നിയാസിനൊപ്പമാണ് താമസിച്ചിരുന്നത്. നിയാസിന്റെ തിരോധാനത്തിനു ശേഷം ഇവര്‍ മറ്റാരേയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് എംബസി മുഖേന നിയാസിനെതിരേ കേരള പോലീസിലും ലുലു ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു.
|
ഷാർജയിൽ മലയാളി യുവതി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ഷാർജ: മലയാളി യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. തിരുവനന്തപുരം വർക്കല സ്വദേശി യാസ്നയാണ് കഴിഞ്ഞമാസം 23ന് ഷാർജയിൽ മരിച്ചത്. ഭർത്താവ് ഷംനാദിനൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്.
വീട്ടിലെ ശുചിമുറിയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഷാര്‍ജ പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞദിവസമാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. നാട്ടിലേക്ക് വരാന്‍ ഷംനാദ് തയാറാകാത്തതും ബന്ധുക്കളില്‍ സംശയം വര്‍ധിപ്പിച്ചു.
മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും ഷംനാദിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
|
ക്രൈസ്തവ സഭകളുടെ ഐക്യം മാനവരാശിയുടെ സമാധാനത്തിന് വഴി തെളിയിക്കുമെന്ന് അലക്സിയോസ് മാര്‍ യൗസേബിയോസ്
അബുദാബി: ക്രൈസ്തവ സഭകളുടെ ഐക്യം മാനവരാശിയുടെ സമാധാനത്തിനും സമൂഹ നന്മയ്ക്കും വഴി തെളിയിക്കുമെന്ന് കെസിസി പ്രസിഡന്റും മലങ്കര ഓര്‍ത്തഡോക്സ് സഭ കോല്‍ക്കത്ത ഭദ്രസനാധിപനുമായ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത.
മനുഷ്യര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും കെസിസി കേരളത്തില്‍ ശ്രമിക്കുന്നുണ്ടെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെസിസി) അബുദാബി സംഘടിപ്പിച്ച ഈസ്റ്റര്‍ "സന്ധ്യ ബോണ കിംതാ 2024' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവരാശിക്ക് സന്തോഷം പകരുവാന്‍ ക്രിസ്തുനാഥന്റെ ക്രൂശ് മരണത്തിന്മേലുള്ള വിജയത്തിലൂടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ അനുഭവങ്ങള്‍ സാധ്യമായി തീരുവാന്‍ കഴിയട്ടെയെന്ന് മെത്രാപ്പോലീത്ത ആശംസിച്ചു.
കെസിസി അബുദാബി സോണല്‍ പ്രസിഡന്റ് ഫാ. എല്‍ദോ എം. പോള്‍ ആശംസിച്ചു. കെസിസി അബുദാബി സോണല്‍ പ്രസിഡന്റ് ഫാ. എല്‍ദോ എം. പോള്‍ അധ്യക്ഷത വഹിച്ചു.
അബുദാബിയിലെ വിവിധ ഇടവകകളിലെ വികാരിമാരായ റവ. ജിജു ജോസഫ്, റവ. ലാല്‍ജി എം. ഫിലിപ്പ്, ഫാ. സിജോ എബ്രഹാം, റവ. അജിത്ത് ഈപ്പന്, ഫാ.മാത്യു ജോണ്‍, കെസിസി ജനറല്‍ സെക്രട്ടറി ബിജു പാപ്പച്ചന്, ട്രഷറര്‍ സുനില്‍ മാത്യു, ജേക്കബ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
അബുദാബിയിലെ വിവിധ ഇടവകളായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, മാര്‍ത്തോമ്മാ ചര്‍ച്ച്, സിഎസ്ഐ മലയാളം പാരീഷ്, മോര് ഗ്രിഗോറിയോസ് സിറിയന്‍ ക്ലാനായ ചര്‍ച്ചകളിലെ ഗായക സംഘങ്ങള്‍ ഗാനശുശ്രൂഷ നടത്തി.
ഐ. തോമസ്, ബിജു നൈനാന് കുര്യന്, ബിജു ടി. മാത്യു, ബിജു ഫിലിപ്പ്, ഗീവര്‍ഗീസ് ഫിലിപ്പ്, റോണി വി. ജോണ്‍, മാത്തുക്കുട്ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
|
ഷാർജയിൽ താമസസമുച്ചയത്തിൽ തീപിടിത്തം; അഞ്ച് മരണം
ഷാർജ: അൽനഹ്ദയിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്.
മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സാരമായി പരിക്കേറ്റ 17 പേർ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. 27 പേർക്ക് നിസാരപരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 38 നിലകളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്.
18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
|
റോയ് ഇഗ്നേഷ്യസിന് കേളി യാത്രയയപ്പ് നൽകി
റിയാദ്: 32 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഉമ്മുൽ ഹമാം ഏരിയ കമ്മിറ്റി അംഗം റോയ് ഇഗ്നേഷ്യസിന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
റിയാദിലെ സ്വകാര്യ ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന റോയ് ഇഗ്നേഷ്യസ് ഉമ്മുൽ ഹമാം സൗത്ത് യൂണിറ്റ് പ്രസിഡന്റ്, ഏരിയ കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ച് വരികയായിരുന്നു. എറണാകുളം ജില്ല കാലടി സ്വദേശിയാണ്.
ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷത വഹിച്ച യാത്രയയപ്പ് ചടങ്ങിൽ കേളി ഉമ്മുൽ ഹമാം ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി പി പി ഷാജു, കേളി കേന്ദ്ര കമ്മിറ്റി അംഗവും സൈബർവിംഗ് ചെയർമാനുമായ സതീഷ് കുമാർ വളവിൽ, ഏരിയ ട്രഷറർ പി. സുരേഷ്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രചൂഢൻ, ഗീത ജയരാജ്, ജാഫർ സാദിഖ്, ജയരാജ്, ഏരിയ വൈസ് പ്രസിഡന്റ് അബ്ദുസലാം ഏരിയയിലേയും യൂണിറ്റിലേയും സഹപ്രവർത്തകർ എന്നിവരും ആശംസകൾ അർപ്പിച്ചു.
ഏരിയയ്ക്ക് വേണ്ടി സെക്രട്ടറി നൗഫൽ സിദ്ദിഖും ഉമ്മുൽ ഹമാം സൗത്ത് യൂണിറ്റിന് വേണ്ടി യൂണിറ്റ് സെക്രട്ടറി അബ്ദുൽ കരീമും ഉപഹാരങ്ങൾ കൈമാറി. യാത്രയയപ്പ് ചടങ്ങിന് റോയ് ഇഗ്നേഷ്യസ് നന്ദി പറഞ്ഞു.
|
ഫിറ കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻ (ഫിറ കുവൈറ്റ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷൈജിത്തിന്റെ അധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് നടന്ന ഇഫ്താർ സംഗമം ഡ്യൂ ഡ്രോപ്സ് മാനേജിംഗ് ഡയറക്ടറും പൊതുപ്രവർത്തകനുമായ ബത്താർ വൈക്കം ഉദ്ഘാടനം ചെയ്തു.
സക്കീർ ഹുസൈൻ തൂവൂർ മുഖ്യപ്രഭാഷണം നടത്തി. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ഇഫ്താർ സംഗമത്തിൽ പങ്കുചേർന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലിജീഷ് (ഫ്രണ്ട് ഓഫ് കണ്ണൂർ), ബേബി ഔസേപ്പ് (കേരള അസോസിയേഷൻ), സണ്ണി മിറാൻഡ (ഒഎൻസിപി) കുര്യൻ തോമസ് (അജ്പാക്), അനിൽ പി അലക്സ് (മംഗളം), സക്കീർ (പൽപക് ), ജസ്റ്റിൻ (വയനാട്),
നിസാം (ട്രാക്), ജയകുമാർ (പ്രവാസി ലീഗൽ സെൽ & ടെക്സാസ്), മനോജ് കുമാർ (കോട്പക്), മാർട്ടിൻ മാത്യു (പത്തനംതിട്ട), റഷീദ് (കെഇഎ), മുബാറക് കാംബ്രത്ത്(ജികെപിഎസ്), അരുൺ രവി (ചിരി ക്ലബ്), ഷെറിൻ മാത്യു(ഐഎഎഫ്), രതീഷ് വർക്കല (ടെക്സസ്), ആൻസൻ പത്രോസ് (കേര), രാജേഷ് (കെഎകെ), ഷോജൻ (ഇഡിഎ), മാമ്മൻ അബ്രഹാം (ടാസ്ക്), വിനയൻ (കെഇഎ) ജംഷാദ് (എംഎകെ), രജിത്ത് (കെഎൽഎം), ബിജു പാലോട് (പ്രതീക്ഷ) തുടങ്ങിയവർ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ ബിജു സ്റ്റീഫൻ ഫെഡറേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി ചാൾസ് പി. ജോർജ് സ്വാഗതവും ഹരിപ്രസാദ് (ഫോക്ക്) നന്ദിയും രേഖപ്പെടുത്തി. ജിഞ്ചു ഷൈറ്റ്സ്റ്റ് പ്രോഗ്രാം കോർഡിനേറ്ററായി. മലബാർ ഗോൾഡും മൈൻഡ് ട്രീയും പ്രായോജകരായി.
വീഡിയോ ലിങ്ക്: https://we.tl/tPttoXOdAUm. ചാൾസ് പി ജോർജ് ജനറൽ സെക്രട്ടറി+965 508 46575.
|
നിയമലംഘനം: ദുബായിയിൽ 383 ഇസ്കൂട്ടറും സൈക്കിളും പിടികൂടി
ദുബായി: പൊതുനിരത്തിൽ ഡ്രൈവ് ചെയ്യുന്പോൾ സ്വീകരിക്കേണ്ട ട്രാഫിക് നിയമങ്ങൾ ലംഘിച്ച 383 ഇസ്കൂട്ടറുകളും സൈക്കിളുകളും ദുബായി പോലീസ് പിടികൂടി. സൈക്കിൾ ഓടിക്കുമ്പോഴോ ഡ്രൈവ് ചെയ്യുമ്പോഴോ ഹെൽമെറ്റോ റിഫ്ലക്റ്റീവ് വെസ്റ്റോ ധരിക്കാതിരിക്കുക, ബൈക്കിന്റെ മുൻവശത്ത് തെളിച്ചമുള്ള റിഫ്ലക്ടീവ് ലൈറ്റ് സ്ഥാപിക്കാതിരിക്കുക, യാത്ര അനുവദിച്ച റോഡുകളിലും പാതകളിലും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിലെ വീഴ്ച, പ്രവർത്തിക്കാത്ത ബ്രേക്കിംഗ് സംവിധാനം തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് ദുബായി പോലീസ് വ്യക്തമാക്കി.
റോഡപകടങ്ങളും അത്യാഹിതങ്ങളും കുറയ്ക്കുന്നതിനും മോശം ഡ്രൈവിംഗ് പ്രവണത ഇല്ലാതാക്കുന്നതിനും ഡ്രൈവർമാർക്കിടയിൽ ശക്തമായ ബോധവത്കരണവുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനമെന്ന് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഖൈത്തി പറഞ്ഞു.
കഴിഞ്ഞ വർഷം എമിറേറ്റിലുണ്ടായ വിവിധ ഇസ്കൂട്ടർ അപകടങ്ങളിൽ അഞ്ചുപേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒക്ടോബറിൽ ദുബായി പോലീസ് വെളിപ്പെടുത്തിയിരുന്നു. എട്ടു മാസത്തിനിടെ നിയമലംഘനങ്ങൾ കണ്ടെത്തിയ കേസുകളിൽ 10,000 ദിർഹം പിഴ ഈടാക്കുകയും ചെയ്തിരുന്നു.
സഹയാത്രികരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഇസ്കൂട്ടർ, സൈക്കിൾ ഓടിച്ചാൽ 300 ദിർഹമാണ് പിഴ. പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം ഓരോ മാസവും ശരാശരി 1,250 പേർക്കാണ് നിയമലംഘനങ്ങളുടെ പേരിൽ പിഴ ഈടാക്കിയത്.
സൈക്കിളുകളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതും നിയമലംഘനമാണ്. ആഴ്ചകൾക്ക് മുമ്പ് ദുബായി മെട്രോയിൽ ഇസ്കൂട്ടറുകൾക്ക് ആർടിഎ നിരോധനം ഏർപ്പെടുത്തിയിരുന്നു. ചെറുയാത്രകൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വാഹനമെന്ന നിലയിൽ ദുബായിയിൽ ഇസ്കൂട്ടറുകൾ ജനപ്രീതി നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ പരിശോധനകളും ദുബായി പോലീസ് വ്യാപകമാക്കിയിരിക്കുകയാണ്.
|
അൽഹസയിൽ കാർ മറിഞ്ഞ് മലയാളി മരിച്ചു
റിയാദ്: സൗദിയിലെ അൽഹസയിൽ കാർ മറിഞ്ഞ് മലയാളി മരിച്ചു. കോഴിക്കോട് സ്വദേശി നൊച്ചോട്ടെ നാസർ(58) ആണ് മരിച്ചത്. ഉദൈലിയ റോഡിലാണ് അപകടമുണ്ടായത്.
കാറിന്റെ ടയർ പൊട്ടിയാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന മലയാളികളായ ജയന്ത് പരശുരാം, അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
|
ജോർജ് കള്ളിവയലിൽ കുവൈറ്റ് ഇലക്ഷനിൽ അന്താരാഷ്ട്ര നിരീക്ഷകൻ
കുവൈറ്റ് സിറ്റി: കുവൈറ്റ് പാർലമെന്റായ ദേശീയ അസംബ്ലിയിലേക്ക് നാളെ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അന്താരാഷ്ട്ര നിരീക്ഷകനായി ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ ഇന്നു രാവിലെ കുവൈറ്റിലെത്തി.
കുവൈറ്റ് സർക്കാരിന്റെ ക്ഷണപ്രകാരം നാലാം തവണയാണു ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ ദീപിക പ്രതിനിധി നിരീക്ഷകനായെത്തുന്നത്. പതിനാല് വനിതകൾ അടക്കം 255 സ്ഥാനാർഥികളാണ് 50 സീറ്റുകളിലേക്ക് മൽസരരംഗത്തുള്ളത്. മലയാളികൾ അടക്കം പ്രവാസികൾക്ക് വോട്ടവകാശമില്ല.
കഴിഞ്ഞവർഷം ജൂണ്‍ ആറിനു നടന്ന തെരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന ദേശീയ അസംബ്ലി കുവൈറ്റ് അമീർ പിരിച്ചുവിട്ടതിനെ തുടർന്നാണു വീണ്ടും പോളിംഗ് നടക്കുന്നത്. പിക്സ്സ്റ്റോറിയുടെ ഇന്ത്യയിലെ സഹസ്ഥാപകൻ ജയന്ത് ജേക്കബും ജോർജ് കള്ളിവയലിലിനോടൊപ്പം നിരീക്ഷകനായി എത്തിയിട്ടുണ്ട്.
|
കുവൈറ്റിൽ ഇന്നു തെരഞ്ഞെടുപ്പ്
കുവെെറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് ദേശീയ അസംബ്ലി (പാർലമെന്റ്) തെരഞ്ഞെടുപ്പ് നടക്കും. രാഷ്ട്രീയ അസ്ഥിരത പതിവായ രാജ്യത്ത് നാലു വർഷത്തിനിടെ നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണിത്.
ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഇന്നു രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിംഗിനായി 123 സ്കൂളുകളിൽ ശരാശരി നാലു ബൂത്തുകൾ വീതം സജ്ജീകരിച്ചിട്ടുണ്ട്. ദേശീയ അസംബ്ലിയിലെ 50 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞതവണ 50ൽ 29 സീറ്റുകളിലും പ്രതിപക്ഷത്തിനായിരുന്നു ജയം. പ്രതിപക്ഷത്തെ ജനൻ ബുഷേഹ്റിയാണ് 2023ൽ ജയിച്ച ഏക വനിത. ദേശീയ അസംബ്ലിയിലെ 15 അംഗങ്ങളെ അമീർ നാമനിർദേശം ചെയ്യും. വനിതകളടക്കം 21 വയസ് തികഞ്ഞ കുവൈറ്റികൾക്കെല്ലാം വോട്ടവകാശമുണ്ട്.
ആറര ലക്ഷത്തോളം വരുന്ന മലയാളികളടക്കം വിദേശ പൗരന്മാർക്കു വോട്ടവകാശമില്ലാത്തതിനാൽ പ്രവാസികൾക്കു തെരഞ്ഞെടുപ്പിൽ വലിയ താത്പര്യമില്ല. എന്നാൽ കുവൈറ്റിന്റെ സാന്പത്തികവളർച്ചയും വികസനവും ഉറപ്പാക്കേണ്ട സർക്കാരും അസംബ്ലിയും വരേണ്ടതു പ്രവാസികളെക്കൂടെ ആവശ്യമാണെന്ന് മലയാളികളായ കെ.ജി. അലക്സാണ്ടർ, വിജയൻ നായർ, സിദ്ദീഖ് വലിയകത്ത്, അനൂപ് ജോണ്‍ പുളിക്കിയിൽ, സുബിൻ അറയ്ക്കൽ, നിക്സണ് ജോർജ് തുടങ്ങിയവർ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാർട്ടികൾക്ക് ഔദ്യോഗിക അംഗീകാരമില്ലാത്തതിനാൽ സ്വതന്ത്രരായാണു സ്ഥാനാർഥികൾ മത്സരിക്കുന്നത്. മന്ത്രിസഭയ്ക്കെതിരേ നിരവധി അവിശ്വാസപ്രമേയങ്ങൾ കൊണ്ടുവരികയും സഭയിൽ ബഹളവും സ്തംഭനവും പതിവാകുകയും ചെയ്തതിനെത്തുടർന്ന് കുവൈറ്റ് രാജാവായ അമീർ ദേശീയ അസംബ്ലി പിരിച്ചുവിടുകയായിരുന്നു.
കുവൈറ്റിനെ ഏറെക്കാലം നയിച്ച നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സാബായുടെ വിയോഗത്തെത്തുടർന്ന് കിരീടാവകാശിയായിരുന്ന ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാ കഴിഞ്ഞ ഡിസംബറിൽ പുതിയ അമീറായി ചുമതലയേറ്റിരുന്നു.
|
അജ്പാക് സാൽമിയ യൂണിറ്റ് രൂപീകരിച്ചു
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ( AJPAK) സാൽമിയ യൂണിറ്റ് രൂപീകരിച്ചു. അജ്പാക് വൈസ് പ്രസിഡന്റ് അശോകൻ വെൺമണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ രക്ഷധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്, ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളികുന്നം മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രൻ, ശശി വലിയകുളങ്ങര, സിഞ്ചു ഫ്രാൻസിസ്, സുനിത രവി, സാറമ്മ ജോൺസ്, സജി ജേക്കബ്, ഹരീഷ് ടി. സി, സരള എസ് പിള്ള, ലിജി സജി , സനൂജ അനീഷ് എന്നിവർ സംസാരിച്ചു.
സാൽമിയ ഏരിയ കമ്മറ്റി കൺവീനർ അനീഷ് അബ്ദുൽ ഗഫൂർ സ്വാഗതവും അജ്പാക് ജനറൽ കോർഡിനേറ്റർ മനോജ് പരിമണം നന്ദിയും രേഖപ്പെടുത്തി. അനീഷ് അബ്ദുൽ ഗഫൂർ കൺവീനർ, ഹരീഷ് ടി സി, സരള എസ് പിള്ള എന്നിവർ ജോയിന്റ് കൺവീനേഴ്സ് അയി 15 അംഗ കമ്മറ്റി നിലവിൽ വന്നു.
|
ബഹറിനിൽ 2000 പ്രവാസികൾക്ക് വെൽകെയർ ഈദ് ലഞ്ച് നൽകുന്നു
മനാമ: പ്രവാസി വെൽഫയറിന്റെ ജനസേവന വിഭാഗമായ വെൽകെയർ പ്രവാസി സമൂഹത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ആഘോഷങ്ങൾ എല്ലാവരുടെതുമാകട്ടെ എന്ന പേരിൽ ഈദ് ദിനത്തിൽ ജനകീയ പങ്കാളിത്തത്തോടെ ബഹറിനിലെ സാധാരണക്കാരായ 2000 പ്രവാസികൾക്ക് വെൽകെയർ ഈദ് ലഞ്ച് എത്തിച്ച് നൽകുന്നു.
വെൽകെയർ ഈദ് ലഞ്ച് വിജയത്തിനായി വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം ചെയർമാനും ബഷീർ വൈക്കിലശേരി, മൊയ്തു തിരുവവള്ളൂർ എന്നിവർ വൈസ് ചെയർമാൻമാരും മജീദ് തണൽ, എ വൈ ഹാഷിം, മുഹമ്മദ് അമീൻ, ലക്ഷ്മൺ, ഷഫീഖ്, ഫസലുർ റഹ്മാൻ, ഷിജിന ആഷിഖ്, ഷാഹുൽഹമീദ് വെന്നിയൂർ, അനസ് കാഞ്ഞിരപ്പള്ളി, വഫ ഷാഹുൽ എന്നിവർ അംഗങ്ങളുമായ വെൽകെയർ ഈദ് ലഞ്ച് കമ്മിറ്റി രൂപീകരിച്ചു.
പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദവും സാഹോദര്യവും ചേർത്ത് പിടിക്കലും വളർത്തിയെടുക്കുക എന്നതാണ് വെൽകെയർ ഈദ് ലഞ്ചിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും മുഹമ്മദലി മലപ്പുറം നന്ദിയും പറഞ്ഞു. വെൽകെയർ ഈദ് ലഞ്ചുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും 3991 6500, 3913 2324 , 3597 6986 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
അബുദാബി മാർത്തോമ്മാ യുവജനസഖ്യം ജേതാക്കൾ
അബുദാബി: മാർത്തോമ യുവജനസഖ്യം യുഎഇ സെൻറ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിക്കറ്റ് ടൂർണമെന്റിൽ അബുദാബി മാർത്തോമ്മാ യുവജനസഖ്യം ജേതാക്കളായി. ഷാർജ സ്കൈലൈൻ വിക്ടോറിയ ഗ്രൗണ്ടിൽ വച്ചു നടത്തപ്പെട്ട മത്സരങ്ങളിൽ അബുദാബി, അലൈൻ, ദുബായി, ഫുജൈറ റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ നിന്നുള്ള യുവജനസഖ്യം ശാഖകൾ പങ്കെടുത്തു.
ദുബായി ട്രിനിറ്റി മാർത്തോമ യുവജനസഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി. പ്രസിഡന്റ് റവ. ലിനു ജോർജ്, റവ. ബിജി എം രാജു, റവ. രഞ്ജിത്ത് ഉമ്മൻ, റവ.ജിജോ വർഗീസ്സ, മാർത്തോമാ സഭയുടെ കുന്നംകുളം മലബാർ ഭദ്രാസന സെക്രട്ടറി റവ. സജു ബി ജോൺ, യുഎഇ സെന്റർ മാർത്തോമ യുവജനസഖ്യം വൈസ് പ്രസിഡന്റ് ബിജോയ് പി സാം, സെക്രട്ടറി ആരോൺ അജീഷ് കുര്യൻ, ട്രഷറർ ജസ്റ്റിൻ കെ ജോസഫ്, കൺവീനർ റോബിൻ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
|
പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ സംഘടനയായ മദ്യവർജന പ്രസ്ഥാനത്തിന്റെ 202425 വർഷത്തെ പ്രവർത്തനോദ്ഘാടനം മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപനും സഭയുടെ മദ്യവർജന പ്രസ്ഥാന പ്രസിഡന്റുമായ അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലീത്താ നിർവഹിച്ചു.
മഹാഇടവകയുടെ മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും, മലങ്കര സഭയിലെ മറ്റെല്ലാ ഇടവകകൾക്കും ഇത് മാതൃകയാക്കാവുന്നതാണെന്നും മെത്രാപോലീത്താ അഭിപ്രായപെട്ടു.
മഹാഇടവക വികാരിയും മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ യുണിറ്റ് പ്രസിഡന്റുമായ ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, പ്രോഗ്രാം കോർഡിനേറ്റർ എബി ശാമുവേൽ സ്വാഗതവും സെക്രട്ടറി റോയ് എൻ. കോശി നന്ദിയും രേഖപ്പെടുത്തി. ഇടവക ട്രസ്റ്റി ജോജി പി. ജോൺ ആശംസകൾ നേർന്നു.
|
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ഉയർപ്പ് പെരുന്നാൾ കൊണ്ടാടി
കുവൈറ്റ് സിറ്റി: മാനവകുലത്തിനു യേശു ക്രിസ്തു നൽകിയ സമാധാനത്തിന്റെയും പ്രത്യാശയുടേയും സന്ദേശത്തെ അനുസ്മരിച്ച് കുവൈറ്റ് ഓർത്തഡോക്സ് സമൂഹം ഉയർപ്പ് പെരുന്നാൾ കൊണ്ടാടി.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു.
ഇന്ത്യൻ സെന്ററൽ സ്കൂൾ അങ്കണത്തിൽ നടന്ന ഉയർപ്പിന്റെ ശുശ്രൂഷകളിൽ ആയിരങ്ങൾ ഭക്തിപുരസ്സരം പങ്കെടുത്തു. ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ് ജോൺ, ഫാ. റിനിൽ പീറ്റർ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
|
നവയുഗം കോബാർ മേഖല ഇഫ്താർ സംഘടിപ്പിച്ചു
അൽകോബാർ: പ്രവാസലോകത്തെ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹസന്ദേശങ്ങൾ പങ്കുവച്ച് നവയുഗം സാംസ്കാരികവേദി അൽകോബാർ മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
അൽകോബാർ റഫ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നില്‍ കിഴക്കൻ പ്രാവശ്യയിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നാനാമതസ്തരായ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു.
ഒരുമിച്ചുള്ള പ്രാര്‍ഥനയും കുടുംബങ്ങളുടെ സംഗമവും കോബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ നല്ലൊരു അനുഭവം നല്കി.
സംഗമത്തിന് നവയുഗം കോബാർ മേഖല നേതാക്കളായ അരുൺചാത്തന്നൂർ, ബിനു കുഞ്ഞ്, സജീഷ് പട്ടാഴി, സന്തോഷ് ചങ്ങോലി, സജി അച്യുതൻ, എബിജോർജ്, ജിതേഷ്, ഷിജു, ശ്രീകുമാർ, ശ്യാം, ഇബ്രാഹീം, മീനു അരുൺ എന്നിവർ നേതൃത്വം നൽകി.
നവയുഗം കേന്ദ്ര നേതാക്കളായ എം.എ. വാഹിദ്, ജമാൽ വില്യാപ്പള്ളി, ബെൻസി മോഹൻ, ഗോപകുമാർ, നിസാം കൊല്ലം, പ്രിജി കൊല്ലം, ദാസൻ രാഘവൻ, ഷിബുകുമാർ, മണിക്കുട്ടൻ, ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവൻ, ശരണ്യ, മഞ്ജു അശോക് എന്നിവരും പങ്കെടുത്തു.
|
അൽഐനിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
അൽഐൻ: യുഎഇയിലെ അൽഐനിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി മുഹ്യുദ്ദീൻ(34) ആണ് മരിച്ചത്.
മുഹ്യുദ്ദീൻ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒതുക്കുങ്ങൽ നൊട്ടനാലുക്കൽ തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകനാണ്.
ഭാര്യ ശമീമ ബാനു. മക്കൾ: ഫർഹാൻ, ഫാസി.
|
പ്രവാസി മിത്ര വനിതാ ബാഡ്മിന്റൺ ടൂർണമെന്റ് 12ന്
മനാമ: പ്രവാസി മിത്ര പ്രവാസി വനിതകൾക്കായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഈ മാസം 12ന് ഉച്ചയ്ക്ക് മൂന്ന് മുതൽ സിഞ്ചിലെ പ്രവാസി ബാഡ്മിന്റൺ കോർട്ടിൽ വച്ച് നടക്കുന്ന മത്സരത്തിന്റെ വിജയത്തിനായി സബീന അബ്ദുൽ ഖാദർ കൺവീനറായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
റെനി വിനേഷ്, നസ്നീം അൽതാഫ് (രജിസ്ട്രേഷൻ), ജയ്നി (മാർക്കറ്റിംഗ് ആൻഡ് പബ്ലിസിറ്റി), ലിഖിത ലക്ഷമൺ (സ്പോൺസർഷിപ്പ്), റുമൈസ അബ്ബാസ് (ഒഫീഷ്യൽസ്), സഞ്ജു സാനു (വോളന്റിയർ) എന്നിവർ സമിതിയിൽ അംഗങ്ങളായി.
പ്രവാസി സെന്ററിൽ നടന്ന സംഘാടക സമിതി യോഗത്തിൽ പ്രവാസി മിത്ര പ്രസിഡന്റ് വഫ ഷാഹുൽ അധ്യക്ഷത വഹിച്ചു. സഞ്ജു സാനു സ്വാഗതവും സബീന അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും: 3545 8715, 3514 6982.
|
ഇന്ത്യൻ എംബസിയുടെ പുതിയ സേവനകേന്ദ്രം ജഹ്റയിൽ ആരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജഹ്റയിൽ പുതുതായി ആരംഭിച്ച ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ(ഐസിഎസി) ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. എംബസിയുടെ ഔട്ട്സോഴ്സിംഗ് പങ്കാളിയായ ബിഎൽഎസ് ഇന്റർനാഷണലിനു കീഴിലായിരിക്കും പുതിയ സേവന കേന്ദ്രവും.
കുവൈറ്റിലെ ഇത്തരത്തിലുള്ള നാലാമത്തെ ഐസിഎസിയാണ് ജഹ്റയിലേത്. മറ്റ് മൂന്നെണ്ണം കുവൈറ്റ് സിറ്റി, ഫഹാഹീൽ, ജിലീബ് എന്നിവിടങ്ങളിലാണ്. കോൺസുലർ, പാസ്പോർട്ട്, വിസ സേവനങ്ങളാണ് ഇവിടെ ലഭിക്കുക. ജഹ്റ ബ്ലോക്ക് 93ലെ അൽ ഖലീഫ ബിൽഡിംഗ് 27ാം നമ്പറിലെ രണ്ടാം നിലയിൽ രാവിലെ ഒന്‍പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയായിരിക്കും പ്രവർത്തനം.
ജഹ്റയിലും അബ്ദാലി വരെയുള്ള സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് (ആംനസ്റ്റിയുമായി ബന്ധപ്പെട്ട യാത്രാ രേഖകൾ ഉൾപ്പെടെ) വിവിധ കോൺസുലർ സേവനങ്ങൾ ഇവിടെ ലഭ്യമാകും.
ഇന്ത്യയിലേക്കുള്ള കുവൈറ്റ് സന്ദർശകരുടെ എണ്ണം വർഷങ്ങളായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുവൈറ്റ് സ്വദേശികൾക്കുള്ള ഇന്ത്യൻ വിസകൾ സുഗമമാക്കുന്നതിനു കൂടിയുള്ള മറ്റൊരു ചുവടുവയ്പ്പാണ് ജഹ്റ ഐസിഎസി. ഒരു ദിവസത്തിനുള്ളിൽ മൾട്ടിപ്പിൾ എൻട്രി ഇന്ത്യൻ ടൂറിസ്റ്റ് വിസകൾ നൽകാനാണ് പരിപാടി.
|
കെഫാക് അന്തർ ജില്ലാ സോക്കർ മാസേഴ്സ് ലീഗ് മത്സരങ്ങൾ 12 മുതൽ
കുവൈറ്റ് സിറ്റി: ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്സുമായി സഹകരിച്ച് കെഫാക് സംഘടിപ്പിക്കുന്ന അന്തർ ജില്ലാ ഫുട്ബാൾ മത്സരങ്ങൾ 12നു ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രമുഖരായ 10 ടീമുകളാണ് ഇത്തവണ സോക്കർ മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
വിവിധ ജില്ലാ അസോസിയേഷനുകളുമായി സഹകരിച്ചാണ് ജില്ലാ ടീമുകളെ തെരഞ്ഞെടുക്കുന്നത്. 2012ൽ ഏതാനും ഫുട്ബാൾ പ്രേമികൾ ചേർന്ന് രൂപീകരിച്ച കെഫാക് ഇന്ന് മിഡിൽ ഈസ്റ്റിലെ തന്നെ മികച്ച ഇന്ത്യൻ ഫുട്ബാൾ സംഘാടകരായി വളർന്നു കഴിഞ്ഞിരിക്കുന്നു.
വൈവിധ്യമാർന്ന ഫുട്ബാൾ മത്സരങ്ങളുടെ ഒരു വർഷത്തോളം നീളുന്ന സീസൺ ഒരുക്കുന്ന ഗൾഫിലെ ഏക പ്രവാസി സംവിധാനമാണ് കേഫാക്. 18 അഫിലിയേറ്റഡ് ക്ലബുകളിലെ 36 ടീമുകളാണ് സോക്കർ ലീഗിൽ കളിക്കുന്നത്.
ആയിരത്തോളം രജിസ്റ്റേർഡ് കളിക്കാർ മാസ്റ്റേഴ്സ് ലീഗിലൂടെയും കളിക്കും. 350 മത്സരങ്ങളടങ്ങുന്ന ഒരു വർഷം നീളുന്ന സീസൺ നിയന്ത്രിക്കുന്നത് കേഫാക്കിന്റെ സ്വന്തം റഫറിമാരാണ്. വിരസമായ പ്രവാസി ഒഴിവുവേളകളെ ഫുട്ബാളിലൂടെ ആനന്ദകരമാക്കുകയാണ് കെഫാക് ചെയ്യുന്നത്.
ഐ.എം. വിജയൻ, മുഹമ്മദ് റാഫി, അനസ് എടത്തൊടിക തുടങ്ങിയ മുൻ ഇന്ത്യൻ താരങ്ങളും മറ്റു പ്രമുഖരും കഴിഞ്ഞ കാലങ്ങളിൽ കെഫാക് അതിഥികളായി കുവൈറ്റിൽ വന്നിട്ടുണ്ടായിരുന്നു.
|
ജിമ്മി ജോർജ് സ്മാരക വോളിബോൾ ടൂർണമെന്റ്: എൽഎൽഎച്ച് ഹോസ്പിറ്റൽ ജേതാക്കൾ
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച ഇരുപത്തിനാലാമത് ജിമ്മി ജോർജ് സ്മാരക വോളിബാൾ ടൂർണമെന്റി എൽഎൽഎച്ച് ഹോസ്പിറ്റൽ ജേതാക്കളായി.
അബുദാബി അൽ ജസീറ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ഏകപഷീയമായ മൂന്നുസെറ്റുകൾക്ക് ( 25 19 , 25 17 , 25 21 ) ലിറ്റിൽ സ്കോളർ ദുബായിയെ പരാജയപ്പെടുത്തിയാണ് എൽഎൽഎച്ച് ഹോസ്പിറ്റൽ വിജയികളായത്.
എൽഎൽഎച്ച് ഹോസ്പിറ്റൽ എവർ റോളിംഗ് ട്രോഫിയും 20,000 ദിര്‍ഹവുമാണ് വിജയികള്‍ക്ക് സമ്മാനിച്ചത്. അയൂബ് മാസ്റ്റര്‍ സ്മാരക ട്രോഫിയും 15,000 ദിര്‍ഹവും റണ്ണേഴ്സപ്പിന് സമ്മാനിച്ചു.
മികച്ച കളിക്കാരൻ, ഒഫെൻഡർ, ബ്ലോക്കർ, സെറ്റർ, ലിബറോ, ഭാവി വാഗ്ദാനം എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സമാപന ചടങ്ങിൽ പ്രശസ്ത വോളിബാൾ താരവും എംഎൽഎ യുമായ മാണി സി കാപ്പന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു.
ഇന്ത്യ, യുഎഇ, ഈജിപ്ത്, ബ്രസീൽ , കൊളംബിയ, ലെബ നോൺ, ക്യൂബ, റഷ്യ, സെർബിയ, യുഎസ്എ, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ അന്തർ ദേശീയ താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
എൽഎൽഎച്ച് ഹോസ്പിറ്റൽ, ഓൺലി ഫ്രഷ് ദുബായ്, പാല സിക്സ് മദിന ദുബായ്, ശ്രീലങ്കൻ ഇർൻ്റ നാഷണൽ ടീം, ലിറ്റിൽ സ്കോളർ നഴ്സറി ദുബായി, ഖാൻ ക്ലബ് എന്നീ ആറ് ടീമുകളാണ് മാറ്റുരച്ചത്. ബുർജീൽ ഹോൾഡിംഗ്സിന്റെ എൽഎൽഎച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചു കൊണ്ടാണ് വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.
ഡോ. നരേന്ദ്ര( റീജണൽ ഡയറക്ടർ, ബുർജീൽ ഹോൾഡിംഗ്സ് ) , ഡോ. പത്മനാഭൻ ( ഡയറക്ടർ, ക്ലിനിക്കൽ എക്സലന്റ്), നന്ദകുമാർ ( ഡയറക്ടർ , മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ , ലുലു ഗ്രൂപ്പ് ), തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു.
കേരള സോഷ്യല്‍ സെന്റർ പ്രസിഡന്റ് എ. കെ ബീരാൻകുട്ടി , ജനറല്‍ സെക്രട്ടറി കെ സത്യൻ , സ്പോര്‍ട്സ് സെക്രട്ടറി റഷീദ് അയിരൂർ , അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി സുഭാഷ് മടേക്കടവ്, ടൂർണമെന്റ് കൺവീനർ സലീം ചിറക്കൽ എന്നിവര്‍ നേതൃത്വം നല്കി. സമാനചടങ്ങിന്റെ ഭാഗമായി കേരള സോഷ്യൽ സെന്റർ പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി.
|
ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ദമാം: പ്രവാസലോകത്തിന്റെ ഐക്യത്തിന്റെയും, സാഹോദര്യത്തിന്റെയും മഹനീയമാതൃകകൾ തീർത്ത്, നവയുഗം സാംസ്ക്കാരികവേദി ദമാം മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ദമാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു. ഇഫ്താർ സംഗമം കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.
ഇഫ്താർ സംഗമത്തിന് നവയുഗം നേതാക്കളായ സാജൻ കണിയാപുരം, ഗോപകുമാർ അമ്പലപ്പുഴ, തമ്പാൻ നടരാജൻ, ജാബിർ, സുരേന്ദ്രൻ, ശ്രീലാൽ, സന്തോഷ്, ബിജു മുണ്ടക്കയം, സാബു വർക്കല, സംഗീത സന്തോഷ്, പ്രിയ ബിജു, സുദേവൻ, ജോസ് കടമ്പനാട്, നാസർ കടമ്പനാട്, സുകു പിള്ള, മധുകുമാർ, റിയാസ് പൊന്നാനി, ഇർഷാദ് എന്നിവർ നേതൃത്വം നൽകി.
|
ഐസിഎഫ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
റിയാദ്: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ റിയാദ് സെൻട്രൽ ഘടകത്തിന് കീഴിൽ ഉമ്മുൽ ഹമാമിൽ ബദ്ർ അനുസ്മരണവും വിപുലമായ ഇഫ്താറും നടന്നു. നൂറു കണക്കിന് ആളുകൾ പങ്കെടുത്ത ഇഫ്താർ ഗംഭീരമായി.
ആദർശ സംരക്ഷണത്തിനായി വിശ്വാസത്തിലൂന്നി ധർമ്മ സമരം നടത്തിയ ബദർ പോരാളികൾ എന്നും ഇസ്ലാമിക സമൂഹത്തിന് പ്രചോദനമാണെന്ന് ശാഹിദ് അഹ്സനി അഭിപ്രായപ്പെട്ടു.
ഐസിഎഫ് റിയാദ് നേതാക്കൾ സംബന്ധിച്ച പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നായി നൂറിലധികം ആളുകൾ ഇഫ്താറിന് സംഗമിച്ചു. ഹസൻ ബാഖവി പല്ലാർ, അശ്റഫ് ഓച്ചിറ, ഇബ് റാഹിം മാസ്റ്റർ, സുഹൈർ എന്നിവർ സംസാരിച്ചു.
|
കുവൈറ്റ് കെഎംസിസി മെഗാ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ച പരിപാടി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേധൻ ശീലത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അൽ ഫലാഹ് മുഖ്യാതിഥിയായി പങ്കെടുത്തു.
സുബൈർ മൗലവി അലക്കാട് റംസാൻ സന്ദേശം കൈമാറി. കുവൈറ്റിലെ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വാണിജ്യ മേഖലയിൽ നിന്നുള്ള പ്രഗത്ഭരായ വർഗീസ് പുതുകുളങ്ങര, ഹിദായത്തുള്ള, മുഹമ്മദലി വി.പി. ഹംസ പയ്യന്നൂർ, ഷബീർ ക്വാളിറ്റി, രാജേഷ്, ഷഫാസ് അഹമ്മദ്, ഷരീഫ് പി.ടി, ഷബീർ മണ്ടോളി, അൻവർ, അബ്ദുറഹ്മാൻ, മുഹമ്മദ് റഫീഖ്, മുസ്തഫ ദാരിമി, സിദ്ദീഖ് വലിയകത്ത്, ബഷീർ ബാത്ത തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സോഷ്യൽ സെക്യൂരിറ്റി സ്കീമിന്റെ ആദ്യ ഗഡു ഇഫ്താർ സംഗമ വേദിയിൽ വച്ച് ബേപ്പുർ, കോട്ടക്കൽ, മണ്ഡലം ഭാരവാഹികൾ പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾക്ക് കൈമാറി.
ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കണ്ണേത്ത് സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. അബ്ദുൽ ഹകീം അഹ്സനി ഖിറാഅതും സയ്യിദ് ഗാലിബ് അൽ മഷ്ഹൂർ തങ്ങൾ പ്രാർഥനയും നടത്തി.
സംസ്ഥാന ഭാരവാഹികളായ ഇക്ബാൽ മാവിലാടം, ഖാലിദ് ഹാജി, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, ഡോ. മുഹമ്മദലി, ഷാഫി കൊല്ലം, അസ്ലം കുറ്റിക്കാട്ടൂർ, ഗഫൂർ വയനാട്, ഫാസിൽ കൊല്ലം, എഞ്ചിനീയർ മുഷ്താക് ഷാഹുൽ ബേപ്പുർ, ഇല്യാസ് വെന്നിയൂർ മണ്ഡലം ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
|
അബുദാബി ബിഗ് ടിക്കറ്റ് താത്കാലികമായി നിർത്തി
അബുദാബി: മലയാളികൾ ഉൾപ്പെടെ നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. യുഎഇയിൽ അടുത്തിടെ പ്രാബല്യത്തിൽ വന്ന പുതിയ ഗെയിമിംഗ് ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണിത്.
അതേസമയം ഇതിനോടകം വിറ്റ ടിക്കറ്റുകളുടെ നറുക്കെടുപ്പ് മുൻനിശ്ചയിച്ചപോലെ നടക്കും. ടിക്കറ്റുകൾ വിറ്റ 262ാം സീരിസിന്റെ നറുക്കെടുപ്പ് മുൻനിശ്ചയിച്ച പ്രകാരം ഈ മാസം മൂന്നിനുതന്നെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒരു കോടി ദിർഹത്തിന്റെ ഒന്നാം സമ്മാനം ഉൾപ്പെടെ എല്ലാ സമ്മാനങ്ങളും വിജയികൾക്ക് നൽകുമെന്നും അറിയിപ്പിൽ പറയുന്നു.
|
ഫിലിപ്പീന്‍സില്‍ മലയാളി വിദ്യാര്‍ഥിക്കു ദുരിതം: അടിയന്തര ഇടപെടല്‍ വേണമെന്നു ബന്ധുക്കള്‍
ആലപ്പുഴ: വെറ്ററിനറി മെഡിസിന് കോഴ്സു പഠിക്കാന്‍ ഫിലിപ്പീന്‍സില്‍ പോയ മലയാളി വിദ്യാര്‍ഥി കുടുങ്ങി. 2019നു ശേഷം നാട്ടിലേക്കെത്താന്‍ പോലുമാകാതെ ഫിലിപ്പീന്‍സില്‍ കഴിയുന്ന വിദ്യാര്‍ഥി കടുത്ത ദുരിതത്തിലാണെന്നാണ് വീട്ടുകാര്‍ക്കു കിട്ടിയ വിവരം. വീസയുടെ കാലാവധി കഴിഞ്ഞതിനാല്‍ നിയമനടപടികള്‍ക്കുള്ള സാധ്യതകളുമുണ്ട്.
ചേര്‍ത്തല അര്‍ത്തുങ്കല്‍ കുരിശിങ്കല്‍ അലോഷ്യസ് വില്‍സന്റെ മകന് സാവിയോ അലോഷ്യസാണ് (31) ഫിലിപ്പീന്‍സിലെ സാന്‍കാര്‍ലോസില്‍ കുടുങ്ങിയിരിക്കുന്നത്. 2016ലാണ് സാന്‍കര്‍ലോസിലെ വിര്‍ജെന്‍ മിലാഗ്രാസു സര്വകലശാലയില് കോഴ്സിനു ചേര്‍ന്നത്.
നാലുവര്‍ഷ കോഴ്സിനു 15 ലക്ഷമാണ് ചെലവു പറഞ്ഞിരുന്നത്. എന്നാല്‍ 2024ലും കോഴ്സ് പൂര്‍ത്തിയായിട്ടില്ല. ഇതിനൊപ്പം 37 ലക്ഷത്തിലധികം ചെലവഴിച്ചുകഴിഞ്ഞു. നിലവില്‍ 10 ലക്ഷം അടിയന്തരമായി നല്‍കണമെന്നാണ് യൂണിവേഴ്സിറ്റിയുടെ ആവശ്യമെന്ന് അച്ഛന് അലോഷ്യസ് വില്‍സണ്‍ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റില്‍ വീസ കാലാവധി കഴിഞ്ഞതിനാല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നിന്നു പടിയിറക്കി. ഇപ്പോള്‍ പലയിടങ്ങിളിലായാണ് താമസം. വിദേശമന്ത്രാലയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഡോളറിലാണ് വിനിയോഗമെന്നതിനാല് ഇവിടെ നിന്ന് അയയ്ക്കുന്ന തുകയുടെ 50 ശതമാനത്തോളം മാത്രമേ അവിടെ ഫലത്തില്‍ ലഭിക്കാറുള്ളു. അതെല്ലാം പ്രതിസന്ധിക്കു കാരണമായതായും വീട്ടുകാര്‍ പറഞ്ഞു.
പഠനത്തിനൊപ്പം ജോലിയെന്ന സാധ്യതയിലാണ് കോഴ്സിനു ചേര്‍ന്നത്. മെഡിസിന് മേഖലയില്‍ ഫിലിപ്പീന്‍സില്‍ താത്കാലിക ജോലി അനുവദനീയമല്ലെന്നതും തിരിച്ചടിയായി.
നിയമ നടപടികളിലേക്കു കടന്നാല്‍ എട്ടു വര്‍ഷത്തെ പഠന സര്‍ട്ടിഫിക്കറ്റും ആറുമാസത്തെ പരിശീലന സര്ട്ടിഫിക്കറ്റുടക്കം നഷ്ടമാകുന്ന സാധ്യതയുണ്ട്. ഇനിയും 10 ലക്ഷം നല്കിയാല് പരിഹാരമുണ്ടാക്കാമെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്.
നിലവില്‍ ഇതേ ആവശ്യത്തിനായി അര്‍ത്തുങ്കലിലെ വീടുപോലും വിറ്റ് വാടകവീട്ടിലായിരിക്കുകയാണ് കുടുംബം. പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യാഗവണ്മെന്റിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
|
അലൈൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു
അലൈൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഈസ്റ്റർ ശുശ്രൂഷകൾ ശനിയാഴ്ച വെെകുന്നേരം ഏഴ് മുതൽ ആരംഭിച്ചു. ഉയർപ്പിന്റെ പ്രഖ്യാപനവും പ്രത്യേകം ശുശ്രൂഷകളും പ്രദക്ഷിണവും വിശുദ്ധ കുർബാനയും നടന്നു.
ശുശ്രൂഷകൾക്ക് ഇടവക വികാരി റവ.ഫാ. ജോൺസൺ ഐപ്പ്, റവ.ഫാ. ജോൺ മാത്യൂസ് എന്നിവർ നേതൃത്വം നൽകി. സ്ളീബാ ആഘോഷം, സ്ളീബാ വന്ദനവ് എന്നിവയ്ക്ക് ശേഷം ഈസ്റ്റർ ഫീസ്റ്റും ഉണ്ടായിരുന്നു.
ഒരാഴ്ചക്കാലം നീണ്ടുനിന്ന വിശുദ്ധവാരത്തിന് സമാപ്തി കുറിച്ചാണ് ഉയിർപ്പിന്റെ പെരുന്നാൾ ആഘോഷിച്ചത്.
|
ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയിൽ ദുഃഖവെള്ളി ആചരിച്ചു
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ദുഃഖവെള്ളി ശുശ്രുഷ കെടിഎംസിസി ഹാളിൽ വച്ച് നടത്തപ്പെട്ടു. ഇടവക വികാരി റവ. എൻ.എം. ജെയിംസ് മുഖ്യകാർമികത്വം നൽകി.
ജീസ് ജോർജ് ചെറിയാൻ, പി.ജെ. ജേക്കബ് , റസ്കി ചെറിയാൻ, കുരുവിള ചെറിയാൻ നേതൃത്വം നൽകി. ലിനു പി. മാണികുഞ്ഞിന്റെ നേതൃത്വത്തിൽ ഇടവക ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
|
ഇന്ത്യന്‍ മീഡിയ അബുദാബി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബി(ഐഎംഎ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബുദാബി മുഷ്രിഫ് മാളിലെ ഇന്ത്യ പാലസില്‍ നടന്ന ഇഫ്താറില്‍ ഇന്ത്യന്‍ എംബസി തേര്‍ഡ് സെക്രട്ടറി (പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍) അനീസ് ഷഹല്‍, ബിന്‍ അലി മെഡിക്കല്‍ ആന്‍ഡ് സെയ്ഫ് കെയര്‍ മെഡിക്കല്‍ ഇന്‍ഡസ്ട്രീസ് സിഇഒ ഒമര്‍ അലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
എസ്എഫ്സി ഗ്രൂപ്പ് വൈസ് പ്രഡിസന്റ് (ബിസിനസ് ഡവലപ്മെന്റ് ആന്‍ഡ് ഓപറേഷന്‍സ്) ജോര്‍ജ് ജോസഫ്, കോര്‍പറേറ്റ് എക്സലന്‍സ് ഓഫിസര്‍ അന്‍ഡലീപ് മന്നന് എന്നിവരും ഇഫ്താറില്‍ പങ്കെടുത്തു. അനീസ് ഷഹലിനെയും ഒമര്‍ അലിയെയും ചടങ്ങില്‍ ആദരിച്ചു.
പ്രസിഡന്റ് എന്‍.എം. അബൂബക്കര്‍, ജനറല്‍ സെക്രട്ടറി ടി.എസ്.നിസാമുദ്ദീന്‍, വൈസ് പ്രസിഡന്റ് പി.എം.അബ്ദുല്റഹ്മാന്, ജോയിന്റ് സെക്രട്ടറി അനില്‍ സി.ഇടിക്കുള, ഭരണസമിതി അംഗങ്ങളായ റസാഖ് ഒരുമനയൂര്‍, സഫറുല്ല പാലപ്പെട്ടി, സമീര്‍ കല്ലറ എന്നിവര്‍ നേതൃത്വം നല്കി.
|
മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സ്വകാര്യ സ്വകാര്യ ആശുപത്രിയായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സമൂഹത്തിന്റെ സാഹോദര്യത്തിനും സാംസ്കാരിക ബന്ധങ്ങൾക്കും ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യം വലുതാണെന്നും ഇതുപോലുള്ള കൂട്ടായ്മകൾക്ക് മെട്രോ മെഡിക്കൽ ഗ്രൂപ്പ് നേതൃത്വം നൽകാറുണ്ടെന്നും ചെയർമാനും സിഇഒയുമായ മുസ്തഫ ഹംസ അറിയിച്ചു.
റംസാൻ സന്ദേശം നൽകിയ ഷറഫുദ്ധീൻ സൂഫി റംസാന്റെയും നോമ്പിന്റെയും പ്രാധാന്യവും അതു മനുഷ്യകുലത്തിനു നൽകുന്ന നന്മയുടെയും സഹനത്തിന്റെയും പ്രാധാന്യവും വിവരിച്ചു.
പ്രവാസികൾക്ക് സൗഹൃദം പങ്കിടാനുള്ള ഒരു വേദി കൂടിയായി മാറിയ ഇഫ്താർ സംഗമത്തിൽ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർ, ഡിപ്ലോമാറ്റുകൾ, കുവൈറ്റ് ആരോഗ്യ മന്ത്രാലയപ്രതിനിധികൾ, സമൂഹത്തിന്റെ നാനാതുറകളിലെ സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജിംഗ് പാർട്ണർമാരായ ഇബ്രാഹിം കുട്ടി, ഡോ.ബിജി ബഷീർ എന്നിവരും പങ്കെടുത്തു.
|
കുവൈറ്റ് മഹാ ഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകൾക്ക് യൂഹാനോൻ മാർ പോളികാർപ്പസ് കാർമികത്വം വഹിച്ചു
കുവൈറ്റ് സിറ്റി: മാനവരാശിയുടെ പാപമോചനത്തിനായി ക്രിസ്തു കുരിശേറിയതിന്റെ ത്യാഗസ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു.
എട്ട് മണിക്കൂർ നീണ്ടുനിന്ന ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലിത്ത മുഖ്യകാർമികത്വം വഹിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ് ജോൺ, ഫാ. റിനിൽ പീറ്റർ എന്നിവർ സഹകാർമികത്വം വഹിച്ചു.
|
നവയുഗം അൽഹസ ഷുക്കേക്ക് യൂണിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
അൽഹസ: നവയുഗം സാംസ്കാരികവേദി അൽഹസ ഷുക്കേക്ക് യൂണിറ്റിന്റെ ഇഫ്താർ സംഗമം അൽഹസയിലെ പ്രവാസ സമൂഹത്തിന്റെ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും മാതൃകയായി മികച്ച പൊതുജന പങ്കാളിത്തത്തോടെ അരങ്ങേറി.
ഷുക്കേക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ അൽഹസ പ്രവാസ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു.
നവയുഗം അൽഹസ മേഖല സെക്രട്ടറി ഉണ്ണി മാധവം, യൂണിറ്റ് സെക്രട്ടറി ബക്കർ, പ്രസിഡന്റ് സുന്ദരേശൻ, ട്രഷറർ ഷിബു താഹിർ, രക്ഷാധികാരി ജലീൽ, അൽഹസ മേഖല പ്രസിഡന്റ് സുനിൽ വലിയാട്ടിൽ, മേഖല രക്ഷാധികാരി സുശീൽ കുമാർ, മേഖല ജോയിന്റ് സെക്രട്ടറി വേലു രാജൻ, ജീവകാരുണ്യ കൺവീനർ സിയാദ്, സുരേഷ് മടവൂർ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
|
മക്ക ഐസിഎഫ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മക്ക: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) മക്ക സെൻട്രൽ ഘടകത്തിന് കീഴിൽ ബദ്ർ സ്മൃതിയും വിപുലമായ ഇഫ്താറും നടന്നു. നൂറു കണക്കിന് ആളുകൾ പങ്കെടുത്ത ഇഫ്താർ ഗംഭീരമായി.
ആദർശ സംരക്ഷണത്തിനായി വിശ്വാസം ആയുധമാക്കി ധർമ സമരം നടത്തിയ ബദർ പോരാളികൾ എന്നും വിശ്വാസി സമൂഹത്തിന് പ്രചോദനമാണെന്ന് എസ്വെെഎസ് കേരള സാന്ത്വനം കൺവീനർ ഡോ. ദേവർഷോല അബ്ദുസലാം മുസ്ലിയാർ അഭിപ്രായപ്പെട്ടു.
ബദ്ർ സ്മൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യർക്കും നന്മ ചെയ്യുന്നവനാണ് യഥാർഥ വിശ്വാസി, അവന് മനുഷ്യരോട് മാത്രമല്ല എല്ലാ ദൈവ സൃഷ്ടികളോടും കരുണയുണ്ടാവും അപ്പോൾ മാത്രമേ വിശ്വാസം പൂർണ്ണമാകൂ എന്ന് അദ്ദേഹം ഓർമപ്പെടുത്തി.
ഇഫ്താറിന് റഷീദ് അസ്ഹരി, ജമാൽ കക്കാട്, അബൂബക്കർ കണ്ണൂർ, ശിഹാബ് കുറുകത്താണി, നാസർ തച്ചംപൊയിൽ, മുഹമ്മദലി കാട്ടിപ്പാറ, ഗഫൂർ കോട്ടക്കൽ, മുനീർ കാന്തപുരം, മുഹമ്മദ് സഅദി, കബീർ പറമ്പിൽപീടിക, ഷബീർ ഖാലിദ്, സലാം ഇരുമ്പുഴി, സുഹൈർ തുടങ്ങിയവർ നേതൃത്വം നൽകി.
|
അബുദാബി മലയാളി ഫോറം ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
അബുദാബി: എൽഎൽഎച്ച് ആശുപത്രിയുമായി സഹകരിച്ചു കൊണ്ട് അബുദാബി മലയാളി ഫോറം കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ജിഷ ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. റാഷിദ് ഹമീദ് നന്ദി രേഖപ്പെടുത്തി. നിഷാദ് സുബൈർ, ഡോ. ഫർഹ എന്നിവർ പരിപാടി നിയന്ത്രിച്ചു.
ആദ്യ മൂന്ന് സ്ഥാനങ്ങൾ യഥാക്രമം ലക്ഷ്മി നായർ, അൽഫോൻസ ബ്രിഡ്ഗറ്റ്, നൈവേദ്യ ദിപീഷ് എന്നിവർ സ്വന്തമാക്കി. തുടർന്ന് ഡോ. അപർണയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ചൈൽഡ് ലൈഫ് സേവിംഗ് പരിശീലനം നൽകി.
പങ്കെടുത്ത കുട്ടികൾ എല്ലാവർക്കുമുള്ള സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും എഎംഎഫ് സാരഥികളായ ജ്യോതി, റുബീന, മഹേഷ്, റഷീദ, സൗമ്യ, അസ്ഹർ, സമീർ, ഷെറീന എന്നിവർ ചേർന്ന് നൽകി.
|
ഇന്ത്യൻ അംബാസഡർ നടത്തിയ ഗബ്ഖയിൽ നിരവധി പ്രമുഖർ പങ്കെടുത്തു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഇന്ത്യ ഹൗസിൽ ‘റംസാൻ ഗബ്ഖ’ സംഘടിപ്പിച്ചു. കുവൈറ്റിലെ എല്ലാ ഇന്ത്യക്കാർക്കും ഗബ്ഖയിൽ സന്നിഹിതരായവർക്കും മറ്റു അഭ്യുദയകാംക്ഷികൾക്കും ഹൃദയം നിറഞ്ഞ റംസാൻ മുബാറക് ആശംസകൾ നേരുന്നതായി അംബാസഡർ പറഞ്ഞു.
ഇന്ത്യൻ സംസ്കാരം, സംഗീതം, പാചകരീതി എന്നിവയുടെ അതിമനോഹരമായ സമ്മിശ്രണമായിരുന്നു പരിപാടി. സിത്താർ, തബല, പുല്ലാങ്കുഴൽ എന്നിവയോടെ നടന്ന സംഗീത വിരുന്ന് ശ്രദ്ധേയമായി. ബിരിയാണി, സേവായി, ജിലേബി മുതലായവ അടങ്ങുന്നതായിരുന്നു വിരുന്ന്.
മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ഹൈക്കമ്മീഷണർമാർ, ഇന്ത്യൻ സമൂഹത്തിലെ വിശിഷ്ട അംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ഗബ്ഖയിൽ പങ്കെടുത്തു.
|
ഹൃദയാഘാതം; സൗദിയിൽ മലയാളി നഴ്സ് മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേൽ ധന്യ രാജൻ(35) ആണ് മരിച്ചത്.
റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ ആശുപത്രിയിലെ നഴ്സാണ് ധന്യ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. നിലവിൽ എസ്എംസി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
|
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു
മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയും സുഹൂല്‍ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയില്‍ മലയില്‍ ഹൗസില്‍ റഫീഖ്(37) ആണ് മരിച്ചത്.
ജിഫ്നൈനിലാണ് റഫീഖ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നരയോടെ ജിഫ്നൈനില്‍ ട്രക്കുകള്‍ കൂട്ടിയിട്ടിച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഒമാനി സ്വദേശിയായ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പതിനൊന്നു വർഷമായി സുഹൂല്‍ ഫൈഹ കമ്പയില് മവേല മാര്‍ക്കറ്റില്‍ ഡെലിവറി സൂപ്പര്‍ വൈസറായായി ജോലി ചെയ്തുവരികയായിരുന്നു റഫീഖ്.
|
കുവൈറ്റ് മഹാഇടവകയിലെ കാൽ കഴുകൽ ശുശ്രൂഷകൾക്ക് യൂഹാനോൻ മാർ പോളികാർപ്പസ് നേതൃത്വം നൽകി
കുവൈറ്റ് സിറ്റി: പീഢാനുഭവത്തിനു മുന്നോടിയായി ക്രിസ്തു തന്റെ മേലങ്കി അഴിച്ച് അരകെട്ടി കൊണ്ട് ശിഷ്യൻമാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്റെ സ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലിത്ത മുഖ്യകാർമികത്വം വഹിച്ചു.
സാൽമിയ സെന്റ് മേരീസ് ചാപ്പലിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ് ജോൺ, ഫാ. ജോൺ ജേക്കബ്, ഫാ. ജോയ് വർഗീസ്, ഫാ. ജോൺ സ്ലീബ, ഫാ. റിനിൽ പീറ്റർ എന്നിവർ സഹകാർമികത്വം വഹിച്ചു.
|
അൽ ഐൻ മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം ഞായറാഴ്ച
അൽ ഐൻ: അൽ ഐൻ മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ സ്പിരിറ്റ് ഓഫ് ദ യൂണിയൻ ആചരണവും കൊയ്ത്തുത്സവവും അൽ ഐൻ മസ്യദിലുള്ള ദേവാലയാങ്കണത്തിൽ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നടത്തപ്പെടുന്നു. കൊയ്ത്തുത്സവ ക്രമീകരണങ്ങളുടെ ഉദ്ഘാടനം ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയും കാൽനാട്ടു കർമം റവ.ലിനു ജോർജും നിർവഹിച്ചു.
ആമേൻ മ്യൂസിക് ഒരുക്കുന്ന സംഗീത സന്ധ്യയും ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, തട്ടുകടകൾ, മെഡിക്കൽ ക്യാമ്പ്, ലേലം, കുട്ടികൾക്കായുള്ള ഗെയിംസ് എന്നിവ കൊണ്ട് ആകർഷകമാകുന്ന കൊയ്ത്തുത്സവത്തിന്റെ ക്രമീകരണങ്ങൾ ഇടവക വികാരി റവ. ഡോ. പി ജെ. തോമസ്, ജനറൽ കൺവീനർ ബാബു ടി. ജോർജ്, സെക്രട്ടറി ബിജു ജോർജ്, ഫൈനാൻസ് ട്രസ്റ്റി സാംസൺ കോശി, അക്കൗണ്ട്സ് ട്രസ്റ്റി ജിനു സ്കറിയ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജിജു ഏബ്രഹാം ജോർജ് എന്നിവർ വിശദീകരിച്ചു.
|
ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൽച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റ് ദിബ്ബ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കൈരളി ദിബ്ബ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ 600ലധികം ആളുകൾ പങ്കെടുത്തു.
കൈരളി, ഇന്ത്യൻ സോഷ്യൽ ക്ലബ്, കെഎംസിസി, ഐസിഎഫ് തുടങ്ങിയ സംഘടനകളിലെ ഭാരവാഹികളടക്കം ദിബ്ബയിലെ പ്രവാസി സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർ ഇഫ്താർ സംഗമത്തിൽ പങ്കാളികളായി.
|
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക പെസഹാ പെരുന്നാൾ ആചരിച്ചു
കുവൈറ്റ് സിറ്റി: കുരിശുമരണത്തിനു മുന്നോടിയായുള്ള ക്രിസ്തുവിന്റെ തിരു അത്താഴത്തിന്റെ ദിവ്യസ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക പെസഹാ പെരുന്നാൾ ആചരിച്ചു.
മാർച്ച് 27നു വൈകിട്ട് കുവൈറ്റ് മഹാ ഇടവകയുടെ ദേവാലയങ്ങളിൽ നടന്ന ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യുഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലിത്താ, ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ് ജോൺ, ഫാ. റിനിൽ പീറ്റർ എന്നിവർ നേതൃത്വം നൽകി.
പെസഹായുടെ ഭാഗമായി ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽ തയ്യാറാക്കിയ പെസഹ അപ്പം നേർച്ചയായി വിതരണം ചെയ്യുകയുണ്ടായി. 28നു വ്യാഴാഴ്ച്ച വൈകിട്ട് മൂന്ന് മുതൽ സാൽമിയാ സെന്റ് മേരീസ് ചാപ്പലിൽ അഭിവന്ദ്യ യുഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ കാൽകഴുകൾ ശുശ്രൂഷ നടക്കും.
|
സ്നേഹസംഗമം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ നേതൃത്വത്തിൽ ഇതര പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ജനാധിപത്യ കേരളവും പ്രവാസികളും എന്ന വിഷയത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു.
കൈരളി ഫുജൈറ ഓഫിസിൽ നടത്തിയ സംഗമം ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തകനും കൈരളി മുൻ പ്രസിന്റുമായ ലെനിൻ ജി. കുഴിവേലി അധ്യക്ഷത വഹിച്ചു.
ഐഎംസിസി സെക്രട്ടറി അമീർ , സ്നേഹ സംഗമം ഏകോപന സമിതി കൺവീനർ സുജിത്ത് വി.പി. എന്നിവർ സംസാരിച്ചു. കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ സ്വാഗതവും കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി സുധീർ തെക്കേക്കര നന്ദിയും പറഞ്ഞു.
|
സംഗീതസന്ധ്യ "തേനിലും മധുരം' ഏപ്രിൽ 11ന്
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ആഭിമുഖ്യത്തിലും ഗുഡ് ഏർത്ത് സഹകരണത്തിലും മഹാകവി കെ. വി. സൈമൺ രചിച്ച മനോഹര ഗാനങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം " തേനിലും മധുരം' ഏപ്രിൽ 11നു വൈകിട്ട് ഏഴു മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ചു നടത്തപ്പെടുന്നു .
ഓർമ്മയിൽ എന്നും മായാതെ നിൽക്കുന്നതും ഏത് ജീവിത സാഹചര്യത്തിലും ആശ്വാസവും പ്രത്യാശയും കണ്ടെത്തുവാൻ ഇടയാക്കുന്നതും പഴയ തലമുറയിൽ നിന്നും കൈമാറി കിട്ടിയതും ഇന്നും അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതുമായ ഒട്ടനവധി അർത്ഥവത്തായ ക്രിസ്തീയ ഗാനങ്ങൾക്ക് വരികളും താളവും ഈണവും പകർന്നിട്ടുള്ള അനുഗ്രഹിക്കപ്പെട്ട വ്യക്തിത്വത്തിന് ഉടമയാണ് കെ.വി .സൈമൺ .
കെടിഎംസിസി, കെ.സി.സി, മെൻസ് വോയിസ് ആൻഡ് കോറൽ സൊസൈറ്റി, യൂത്ത് കോറസ് എന്നീ ഗായക സംഘത്തോടൊപ്പം കുവൈറ്റിലെ പ്രശസ്തരായ ഗായകരും ഗാനങ്ങൾ ആലപിക്കും .
ഗാനസന്ധ്യയുടെ ഒരുക്കങ്ങൾക്കായി സജു വാഴയിൽ തോമസ്, റോയി കെ.യോഹന്നാൻ ,വിനോദ് കുര്യൻ ഷിബു വി. സാം , ഷിജോ തോമസ് , റെജു വെട്ടിയാർ , ജീസ് ജോർജ് ചെറിയാൻ , തോമസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.
|
ഐസിഎഫ് ബദർ അനുസ്മരണവും ഗ്രാൻഡ് ഇഫ്താർ സംഗമവും സംഘടിപ്പിച്ചു
റിയാദ്: ഐസിഎഫ് സംഘടിപ്പിച്ച ബദര്‍ അനുസ്മരണവും ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചു. റിയാദ് സെൻട്രൽ നേതാക്കൾ ബദർ ശുഹദാക്കളെ ഓർമപ്പെടുത്തുകയും അവരെ വിശ്വാസി സമൂഹത്തിനു പരിചയപ്പെടുത്തുകയും ചെയ്തു, കൂടാതെ സഹാഫ മാൽഗ യൂണിറ്റ് പ്രതിനിധികൾ സമ്മേളനത്തിൽ സംസാരിച്ചു.
സമൂഹത്തിലെ നാനാ വിഭാഗം ജനങ്ങളും പങ്കെടുത്ത സമൂഹ ഇഫ്താർ സംഗമം വരും വർഷങ്ങളിൽ വിപുലമായി നടത്തുമെന്ന് സംഘാടക സമിതി നേതാക്കളായ സിദ്ധിഖ് അഹ്സനി, റഹ്മത്തലി, നൗഷാദ് മുസ്ലിയാർ, മുജീബ് മുസ്ലിയാർ, ലത്തീഫ് മുസ്ലിയാർ എന്നിവർ അറിയിച്ചു.
|
സമ്പൂർണ ബൈബിൾ പാരായണം സമാപിച്ചു
അബുദാബി: മാർത്തോമ സുവിശേഷ സേവികാ സംഘത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി വലിയ നോമ്പിന്റെ കാലയളവിൽ നടത്തപ്പെട്ട സമ്പൂർണ ബൈബിൾ പാരായണം സമാപിച്ചു.
നൂറിലേറെ സേവികാ സംഘങ്ങൾ രാവും പകലുമായി ഇടമുറിയാതെ 76 മണിക്കൂർ നീണ്ടാണ് ബൈബിളിലെ ഉൽപത്തി മുതൽ വെളിപാട് വരെ വായിച്ചു തീർത്തത്.
ഇടവക വികാരി റവ.ജിജു ജോസഫ്, സഹവികാരി അജിത് ഈപ്പൻ തോമസ് , സേവികാസംഘം വൈസ് പ്രസിഡന്റ് ജിൻസി സാം, സെക്രട്ടറി ലീന വർഗീസ് , ജോയിന്റ് സെക്രട്ടറി ദീപ വിൽസൺ, ട്രഷറർ ബിന്ദു ഒബി , പ്രോഗ്രാം കൺവീനർ സുമ ബിജു , മിനി അലക്സ് എന്നിവർ സംസാരിച്ചു.
|
ഫ്രണ്ട്സ് എഡിഎംഎസ് വനിതാ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം നടന്നു
അബുദാബി: കലാസാംസ്കാരിക സംഘടനയായ ഫ്രണ്ട്സ് എഡിഎംഎസ് വനിതാ വിഭാഗം പ്രവർത്തനോദ്ഘാടനവും സാഹിത്യ വിഭാഗത്തിന്റെ കാവ്യസന്ധ്യയും സംഘടിപ്പിച്ചു. പ്രവർത്തനോദ്ഘാടനം എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസ് നിർവഹിച്ചു. കൺവീനർ കാർത്തിക അനുരാജ് അദ്ധ്യക്ഷത വഹിച്ചു.
ജോയിന്റ് കൺവീനർ സൗമ്യ രാജേഷ്, അൽ റയാൻ മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. ധനലക്ഷ്മി, ഫ്രണ്ട്സ് എഡിഎംഎസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ, ജനറൽ സെക്രട്ടറി അനുപ ബാനർജി, അബുദാബി മലയാളി സമാജം വനിതാ വിഭാഗം കൺവീനർ ഷഹന മുജീബ്, കെഎസ്സി വനിതാ വിഭാഗം കൺവീനർ പ്രീത നാരായണൻ, ശക്തി വനിതാ വിഭാഗം ജനറൽ സെക്രട്ടറി ബിന്ദു നഹാസ്, ഡോ. ഷീബ അനിൽ, ദീപ സോജി, രജിത് പട്ടോളി എന്നിവർ ആശംസകൾ അറിയിച്ചു.
കാവ്യസന്ധ്യയിൽ സാഹിത്യ വിഭാഗം സെക്രട്ടറി അനിൽ പുതുവയൽ അധ്യക്ഷത വഹിച്ചു. കവിതയും ആസ്വാദനവും എന്ന വിഷയത്തിൽ ചർച്ചകൾ നടന്നു. എം.എ. ഷഹനാസ്, ഡോ. ധനലക്ഷ്മി, മലയാളി സമാജം കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി. യേശു ശീലൻ, നാസർ വിളഭാഗം അരങ്ങ് സാംസ്കാരിക വേദിയുടെ പ്രസിഡന്റ് അഡ്വ. ഐഷ സക്കീർ എന്നിവർ ചർച്ചയിൽ സംസാരിച്ചു.
പി.ടി. റഫീഖ്, ലക്ഷ്മി കിരൺ, പ്രശാന്ത് വിശ്വനാഥൻ, ചിത്ര ശ്രീവത്സൻ, അനിഹ കിരൺ, ഷീജ മാണി, അനിൽ പുതുവയൽ എന്നിവർ കവിത ആലപിച്ചു.
|
കുവൈറ്റ് മന്ത്രിയുമായി ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് മന്ത്രി അബ്ദുറഹ്മാൻ ബദ്ദാഹ് അൽ മുതൈരിയുമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി.
മാധ്യമ, സാംസ്കാരിക രംഗങ്ങളിലെ പരസ്പര സഹകരണം ശക്തിപ്പെടുത്താനാവശ്യമായ പദ്ധതികൾ ഇരുനേതാക്കളും ചർച്ച നടത്തി.
|
ഹമാസിന്റെ കൊടുംക്രൂരത വെളിപ്പെടുത്തി അമിത് സൂസാന
ടെൽ അവീവ്: ഹമാസ് ഭീകരരുടെ പിടിയിലായിരുന്നപ്പോൾ അനുഭവിച്ച കൊടിയ യാതനകൾ ലോകത്തോടു തുറന്നുപറഞ്ഞ് മുൻ ബന്ദി അമിത് സൂസാന. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് തീവ്രവാദികൾ അഭിഭാഷകയായ അമിത് സൂസാനയെ അവരുടെ വീട്ടിൽനിന്നാണു പിടികൂടിയത്.
പത്തോളം വരുന്ന സായുധസംഘം ഗാസയിലൂടെ വലിച്ചിഴച്ചും മർദിച്ചും ഒരു കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഏതാണ്ട് രണ്ടു മാസത്തോളം നീണ്ട നരകയാതനകൾക്കുശേഷം നവംബർ 30നാണ് അമിത് സൂസാന മോചിതയായത്.
ബന്ദിയാക്കപ്പെട്ട കാലത്തെ ജീവിതം പിന്നീട് അവർ രണ്ടു ഡോക്ടർമാർക്കും സാമൂഹ്യപ്രവർത്തകയ്ക്കും മുന്നിൽ വെളിപ്പെടുത്തിയിരുന്നു.
അമിത് സൂസാനയുമായി എട്ടു മണിക്കൂറോളം സംസാരിച്ചശേഷം തയാറാക്കിയ അഭിമുഖം ചൊവ്വാഴ്ച ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചതോടെയാണ് ബന്ദികൾക്കുനേരേ ഹമാസ് തീവ്രവാദികൾ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകം അറിയുന്നത്.
അവശേഷിക്കുന്ന ബന്ദികളെയും മോചിപ്പിക്കാൻ രാജ്യാന്തര സമൂഹം ഇടപെടണമെന്ന് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ സേന ആവശ്യപ്പെട്ടു.
ബന്ദികൾ ലൈംഗികാതിക്രമം ഉൾപ്പെടെ നേരിടുന്നുണ്ടെന്ന് യുഎന്നിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് സൂസാനയുടെ വെളിപ്പെടുത്തൽ.
ബന്ദിയാക്കപ്പെട്ടശേഷം കാവൽനിൽക്കുന്നയാൾ നിരന്തരം ലൈംഗികജീവിതത്തെക്കുറിച്ച് ചോദിച്ചതായി അഭിമുഖത്തിൽ സൂസാന പറയുന്നുണ്ട്. ഇടത് കണങ്കാലിൽ ചങ്ങലയിട്ടശേഷം ഒരു ചെറിയ മുറിയിലാണ് തന്നെ പാർപ്പിച്ചിരുന്നത്. കാവൽക്കാരൻ അകത്തുകടന്ന് കട്ടിലിൽ ഒപ്പമിരുന്ന് വസ്ത്രം മാറ്റാൻ ശ്രമിച്ചിരുന്നു.
ആർത്തവ ദിവസങ്ങളെക്കുറിച്ച് ആവർത്തിച്ചു ചോദിച്ച കാവൽക്കാരൻ കുളിമുറിയിലേക്കു പോകുന്പോൾപ്പോലും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തോക്കിൻ മുനയിൽ നിർത്തി തന്റെ ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിക്കാനും കാവൽക്കാരൻ നിർബന്ധിച്ചുവെന്ന് അവർ പറഞ്ഞു.
സൂസാന ഉള്‍പ്പെടെ 250 ഇസ്രയേലികളെയാണ് ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയത്. ഇതില്‍ 130 പേരെങ്കിലും ഗാസ മുനമ്പില്‍ അവശേഷിക്കുന്നുണ്ട്. ഏതാനും പേര് മരിച്ചിട്ടുണ്ടാകാം. ബന്ദികളില്‍ കുറഞ്ഞത് 14 സ്ത്രീകളെങ്കിലും കാണുമെന്നും അനുമാനിക്കുന്നു.
|
എക്സ്പോ ദോഹയ്ക്ക് മൈന്റ്ട്യൂണ്‍ ഇക്കോവേവ്സിന്റെ ആദരം
ദോഹ: ഗ്രീന്‍ ഡെസേര്‍ട്ട്, ബെറ്റര്‍ എന്‍വയോണ്‍മെന്റ്, മരുഭൂമിയെ ഹരിതാഭമാക്കാന്‍ പരിസ്ഥിതിയെ പവിത്രമാക്കാന്‍’ എന്ന പ്രമേയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ എക്സ്പോ 2023 ദോഹയ്ക്ക് മൈന്റ്ട്യൂണ്‍ ഇക്കോവേവ്സിന്റെ ആദരം.
മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി ഹോര്‍ട്ടികള്‍ചറല്‍ എക്സ്പോ സംഘടിപ്പിച്ച സംഘാടകരെ അഭിനന്ദിച്ച് മൈന്റ്ട്യൂണ്‍ ഇക്കോവേവ്സ് ഗ്ലോബല്‍ നേതാക്കള്‍ എക്സ്പോ ഹൗസിലെത്തി.
ഗ്ലോബല്‍ ചെയര്മാന് ഡോ.അമാനുല്ല വടക്കാങ്ങര, സെക്രട്ടറി ജനറല്‍ മശ്ഹൂദ് തിരുത്തിയാട്, പി.ആര്.സെക്രട്ടറി ഷമീര്‍ പി.എച്ച്, ഖത്തര്‍ ചെയര്മാന് അബ്ദുല്‍ മുത്തലിബ് മട്ടന്നൂര്‍ എന്നിവരാണ് എക്സ്പോ ഹൗസിലെത്തി സംഘാടക സമിതിയുടെ ഔദ്യോഗിക വക്താവ് ശൈഖ് സുഹൈം അല്‍ ഥാനിക്ക് മെമന്റോ സമ്മാനിച്ചത്. എക്സ്പോ കണ്‍സല്‍ട്ടന്റ് ഫാദി ജര്‍സാട്ടിയും ചടങ്ങില്‍ സംബന്ധിച്ചു.
ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച എക്സ്പോക്ക് അഭിവാദ്യമര്‍പ്പിച്ചെത്തുന്ന ആദ്യ എന്‍ജിഒ എന്ന പദവി സ്വന്തമാക്കിയ മൈന്റ്ട്യൂണ്‍ ഇക്കോവേവ്സ്, സംഘാടകരെ ആദരിക്കുന്ന ആദ്യ എന്‍ജിഒ എന്ന പദവിയും സ്വന്തമാക്കി.
എക്സ്പോ 2023 ദോഹ സംഘാടകരുടെ പ്രതീക്ഷകള്‍ മറി കടന്നതായും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ജനലക്ഷങ്ങളെ ആകര്‍ഷിച്ചതായും ചടങ്ങില്‍ സംസാരിച്ച എക്സ്പോ ദോഹ ഔദ്യോഗിക വക്താവ് ശൈഖ് സുഹൈം അല്‍ഥാനി വ്യക്തമാക്കി.
ആറ് മാസം നീണ്ടുനില്‍ക്കുന്ന എക്സ്പോ മുപ്പത് ലക്ഷം പേര് സന്ദര്‍ശിക്കുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഏകദേശം നാല്പത് ലക്ഷത്തോളം പേരാണ് എക്സ്പോ സന്ദര്‍ശിച്ചത്.
|
"ഇഎംഎസ്, എകെജി കാലത്തെ അതിജീവിച്ച നവകേരള ശിൽപികൾ'
ഫുജൈറ: ലോകം അറിയപ്പെടുന്ന കേരള വികസന മാതൃകയ്ക്ക് അടിസ്ഥാനമൊരുക്കിയ നവകേരള ശിൽപികളാണ് ഇഎംഎസും എകെജിയുമെന്ന് ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ പറഞ്ഞു.
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, കൽബ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ ഇഎംഎസ് എകെജി. അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൈരളി ഫുജൈറ ഓഫിസിൽ ചേർന്ന അനുസ്മരണ യോഗത്തിൽ കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ അധ്യക്ഷത വഹിച്ചു.
കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി സുധീർ തെക്കേക്കര സ്വാഗതവും കൽബ യൂണിറ്റ് സെക്രട്ടറി പ്രിൻസ് നന്ദിയും പറഞ്ഞു. കൈരളി സഹ രക്ഷാധികാരി സുജിത്ത് വി.പി.സെൻട്രൽ കമ്മറ്റി മുൻ പ്രസിഡന്റ് ലെനിൻ ജി.കുഴിവേലി എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
|
മലയാളി ഉടമയുടെ ചതിയിൽപ്പെട്ട മുൻ സൈനികന് കെെത്താങ്ങായി യുഎഇ സർക്കാരും സുമനസുകളും
ഷാർജ: മലയാളി ഉടമയുടെ ചതിയിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ സാമ്പത്തികമായി പ്രതിസന്ധിയിലായ മുൻ സൈനിക ഉദ്യോഗസ്ഥൻ വൻ സാമ്പത്തിക ബാധ്യതയിൽ നിന്ന് ഒഴിവായി.
കൊല്ലം കൊട്ടാരക്കര പവിത്രേശ്വരം സ്വദേശിയായ തോമസുകുട്ടി ഐസക്കിനെ(56) യുഎഇ സർക്കാരും സുമനസുകളും ബാധ്യത തുകയായ 1,62,238 ദിർഹംസ് (40 ലക്ഷം ഇന്ത്യൻ രൂപ) നൽകി സഹായിച്ചത് മൂലമാണ് പ്രശ്നം പരിഹരിക്കാൻ സാധിച്ചത്.
22 വർഷത്തോളം ഇന്ത്യൻ അതിർത്തി സേനയിൽ ജോലി ചെയ്തു വരികയായിരുന്ന തോമസുകുട്ടി 2009ൽ ജോലിയിൽ നിന്ന് വിരമിച്ചു സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2015ലാണ് യുഎഇയിൽ എത്തുന്നത്.
2015 ഡിസംബര്‍ പത്തിന് തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഷാര്‍ജയിലെ സ്ക്രാപിംഗ് കമ്പനിയില്‍ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചു. കമ്പനിയില്‍ വിസ എടുക്കുന്ന സമയത്ത് കമ്പനി ഉടമ വിസാനടപടികൾക്കായുള്ള നിയമപരമായ രേഖകൾക്കൊപ്പം ജീവനക്കാർക്ക് താമസിക്കുവാനായി സജ്ജയിൽ എടുത്ത ഫ്ലാറ്റിന്റെ വാടക കരാറിലും തോമസുകുട്ടിയെ കൊണ്ട് ഒപ്പിടിയിച്ചു.
ഒരു വർഷത്തിന് ശേഷം തോമസ് നിലവിലെ ജോലിയുപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങി. തുടർന്ന് 2017 ല്‍ തിരികെയെത്തി അബുദാബിയിലെ മറ്റൊരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു.
2022 ഫെബ്രുവരി 27ന് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങവേ ദുബായി വിമാനത്താവളത്തിൽ വച്ചാണ് തന്റെ പേരിൽ കേസും ട്രാവല്‍ ബാനും ഉണ്ടെന്ന് ഇദ്ദേഹം അറിയുന്നത്. എന്താണ് സംഭവം എന്ന് മനസിലാകാത്ത തോമസുകുട്ടി വിശദമായി അന്വേഷിച്ചപ്പോഴാണ് സ്ക്രാപിംഗ് കമ്പനി ഉടമയുടെ ചതി മനസിലാകുന്നത്.
തന്റെ പേരിൽ കമ്പനി ഉടമ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുകയും മൂന്നു വര്‍ഷമായി വാടക നൽകാത്തതിനാൽ ഷാര്‍ജ മുനിസിപ്പാലിറ്റിയിൽ തനിക്കെതിരേ കേസ് ഫയൽ ചെയ്തിരിക്കുകയാണെന്നും വാടക കുടിശികയായ 162238 ദിര്‍ഹംസ് അടച്ചാലേ കേസില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുകയുള്ളൂ എന്ന് തോമസ് മനസിലാക്കി.
ഇതോടെ സാമ്പത്തികമായും മാനസികമായും പ്രതിസന്ധിയിലായ തോമസുകുട്ടി പല നിയമസ്ഥാപനങ്ങളെയും അഭിഭാഷകരെയും സാമൂഹ്യ പ്രവർത്തകരെയും സമീപിച്ചെങ്കിലും ആരും തന്നെ സഹായിക്കാൻ മുന്നോട്ട് വന്നില്ല.
ഇതോടെ എന്ത് ചെയ്യുമെന്നറിയാതെ പരിഭ്രാന്തിയിലായ തോമസുകുട്ടി ഷാർജ വർഷിപ്പ് സെന്ററിലെ റവറൻ. ഡോ.വിൽസൺ ജോസഫിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഫാദറിന്റെ നേതൃത്വത്തിൽ യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശേരിയെ സമീപിച്ചു.
യാബ് ലീഗൽ സർവീസസിന്റെ ഭാഗത്തു നിന്നും ഷാർജ കോടതിയുമായി ബന്ധപ്പെട്ടെങ്കിലും തോമസുകുട്ടിയുടെ പേരിൽ തൊഴിലാളികൾക്ക് വേണ്ടി ലേബർ ക്യാമ്പ് എടുത്ത വകയിൽ 1,62,238 ദിർഹംസ് (40 ലക്ഷം ഇന്ത്യൻ രൂപ) തുക കുടിശിക ഉള്ളതായി കണ്ടെത്തി. കേസ് കൊടുത്തവരുമായി ബന്ധപ്പെട്ടെങ്കിലും മുഴവൻ തുകയും അടച്ചു തീർക്കാതെ ക്ലിയറൻസ് നൽകില്ലെന്നാണ് അവരുടെ ഭാഗത്തു നിന്നും അറിയിച്ചത്.
നാട്ടിൽ ഉൾപ്പടെ സാമ്പത്തിക പ്രതിസന്ധിയിലായ തോമസുകുട്ടിക്ക് പണമടച്ചു തീർക്കാൻ യാതൊരു നിർവാഹവുമില്ല. പ്രശ്ന പരിഹാരമെന്നോണം ഫാ. വിൽസൺ, സലാം പാപ്പിനിശേരി എന്നിവർ ചേർന്ന് സുമനസുകളിൽ നിന്നും യുഎഇ സർക്കാരുമായി ബന്ധപ്പെട്ട ചാരിറ്റി സംഘടനകളിൽ നിന്നും സഹായം സ്വീകരിച്ചു പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയായിരുന്നു.
കമ്പനികൾക്ക് വേണ്ടിയോ സ്വന്തമായോ വാടക കരാർ ഉണ്ടാക്കുന്നവർ അത് ഒഴിവാക്കുന്ന സമയം ക്ലിയറൻസ് സർട്ടിഫിക്കറ്റ് മുൻസിപ്പാലിറ്റിയിൽ നിന്ന് വാങ്ങേണ്ടതാണെന്നും അല്ലാത്തപക്ഷം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സലാം പാപ്പിനിശേരി വിശദമാക്കി.
|
യൂത്ത് ഇന്ത്യ കുവൈറ്റ് ഇഫ്താർ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് യുവാക്കൾക്കായി യൂത്ത് ഇഫ്താർ സംഘടിപ്പിച്ചു. കെഐജി പ്രസിഡന്റ് പി.ടി.ശരീഫ് ഉദ്ഘാടനം നിർവഹിച്ച ഇഫ്താർ സമ്മേളനത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് മുഖ്യപ്രഭാഷണം നിർവഹിച്ചു.
യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ എക്സിക്യുട്ടിവ് അംഗം മുഹമ്മദ് ജുമാന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി പി. ഹസീബ് സ്വാഗതവും വൈസ് പ്രസിഡന്റ് ഉസാമ അബ്ദുർറസാഖ് സമാപന പ്രസംഗവും നിർവഹിച്ചു.
ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കേച്ചേരി അതിഥിയായി പങ്കെടുത്തു. യൂത്ത് ഇന്ത്യ എക്സിക്യുട്ടിവ് അംഗങ്ങളായ യാസിർ, മുക്സിത്, അഖീൽ, അഷ്ഫാഖ്, ജവാദ് എന്നിവർ നേതൃത്വം നൽകി.
|
സ്പന്ദനം കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: സ്പന്ദനം കുവൈറ്റ് ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുവൈറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡന്റ് ബിജു ഭവൻസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സത്താർ കുന്നിൽ മുഖ്യപ്രഭാഷണം നടത്തി. മനോജ് മാവേലിക്കര, ശ്രീകുമാർ, റെജി കുമാർ, രമാദേവി, ഫാസില, അമീൻ, സിജി എന്നിവർ ആശംസകൾ നേർന്നു.
തുളസിറാണി(ട്രഷറർ) നന്ദി രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് അംഗങ്ങളായ ഹനീഫ, ഉത്തമൻ, ഷബീന, പ്രേംരാജ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
|
റിയാദില്‍ വാഹനാപകടം; തിരുവനന്തപുരം സ്വദേശി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
റിയാദ്: റിയാദ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി മഹേഷ്കുമാർ തമ്പി(55) ആണ് മരിച്ചത്.
അപകടത്തിൽ മലയാളികളായ ജോണ്‍ തോമസ്, സജീവ് കുമാര്‍ എന്നിവർക്ക് പരിക്കേറ്റു. ഇവർ അഫീഫ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മഹേഷ്കുമാറും സുഹൃത്തുകളും ഖസീം പ്രവിശ്യയിലെ ഉനൈസയിൽ നിന്ന് അഫീഫിലേക്കാണ് പോകുന്പോഴാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
30 വർഷത്തിലധികമായി ഉനൈസയിൽ ജോലി ചെയ്യുകയാണ് മഹേഷ്കുമാർ. അമ്മ: സരസമ്മ.
|
ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കും
റിയാദ്: ചരിത്രത്തിലാദ്യമായി ഈ വർഷത്തെ മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ പങ്കെടുക്കും.
മോഡലും സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യവുമായ 27കാരി റൂമി അൽഖഹ്താനിയാണു രാജ്യത്തെ പ്രതിനിധീകരിച്ച് ലോകമെങ്ങുമുള്ള സുന്ദരിമാർക്കൊപ്പം റാന്പിൽ പ്രത്യക്ഷപ്പെടുക. സെപ്റ്റംബർ 28ന് മെക്സിക്കോയിലാണു മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരം നടക്കുന്നത്. തലസ്ഥാനനഗരമായ റിയാദ് സ്വദേശിനിയാണു അൽഖഹ്താനി.
കിരീടാവകാശി 38കാരനായ മുഹമ്മദ് ബിൻ സൽമാനു കീഴിൽ സൗദി അടുത്തകാലത്തായി കടുത്ത യാഥാസ്ഥിതികത്വം ഉപേക്ഷിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളുന്ന സമീപനമാണു സ്വീകരിക്കുന്നത്.
ഏതാനും വർഷങ്ങൾക്കുമുന്പു വരെ സ്ത്രീകൾ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിക്കഴിയാൻ വിധിക്കപ്പെട്ടിരുന്നവരായിരുന്നെങ്കിൽ ഇപ്പോൾ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചും ഫുട്ബോള്‍ മത്സരം കാണാൻ ഗാലറികളിൽ കയറാന്‍ അനുവദിച്ചും ഡ്രൈവിംഗ് നിരോധനം എടുത്തുകളഞ്ഞും സംഗീതപരിപാടികൾ ആസ്വദിക്കാൻ അനുമതി നൽകിയും കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവന്നുകഴിഞ്ഞു.
രാജ്യത്തെ വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മുഴുവൻ മൂടുന്ന കുപ്പായമായ അബായ(പർദ) ധരിക്കണമെന്നു നിർബന്ധമില്ലെന്നും 2018ൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദേശിച്ചിരുന്നു. കർശനമായ മദ്യനിരോധനത്തിന് പേരുകേട്ട സൗദി അറേബ്യ, അടുത്തിടെ മുസ്ലിംകളല്ലാത്ത നയതന്ത്രജ്ഞർക്ക് മദ്യം വാങ്ങാൻ അനുമതി നൽകിയിരുന്നു.
|
കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം മംഗഫ് ഡിലൈറ്റ് ഹാളിൽ നടത്തപ്പെട്ടു. സാമൂഹിക സാംസ്കാരിക മേഖലയിലെ വ്യക്തിത്വങ്ങളും സംഘടനാംഗങ്ങളും പങ്കെടുത്തു.
പ്രസിഡന്റ് ജിനേഷ് ജോസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി രക്ഷാധികാരി ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ശിബിലി റമദാൻ സന്ദേശം കൈമാറി. സെക്രട്ടറി മെനീഷ് വാസ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ അബ്ദുൽ ലത്തീഫ് സ്വാഗതം ആശംസിച്ചു.
വനിതാ ചെയർപേഴ്സൺ പ്രസീത, മീഡിയ കൺവീനർ മുബാറക്ക് കാമ്പ്രത്ത്, എറണാകുളം അസോസിയേഷൻ ചെയർമാൻ ജിനോ, സാന്ത്വനം കുവൈറ്റ് പ്രസിഡന്റ് ജ്യോതിദാസ്, മുൻ പ്രസിഡന്റ സന്തോഷ് കുമാർ, കൊല്ലം ജില്ലാ പ്രവാസി സമാജം ജെന. സെക്രട്ടറി ബിനിൽ റ്റി.ടി, കുട കൺവീനർ ബിനോയ് ചന്ദ്രൻ, പ്രവാസി വെൽഫെയർ കേരള പ്രതിനിധി അനിയൻകുഞ്ഞു പാപ്പച്ചൻ, ഫോക്ക് കണ്ണൂർ സെക്രെട്ടറി ഹരിപ്രസാദ് യുകെ എന്നിവർ ആശംസകൾ അർപ്പിച്ചു.
സാമൂഹിക സന്തുലനവും പരസ്പരസാഹോദര്യവും നിലനിർത്തി വർഗീയതയേയും വെറുപ്പിന്റെ ചിന്തകളെയും അകറ്റാനും, സമൂഹത്തിൽ സമാധാനം നിലനിർത്താനും സംസാരിച്ചവർ ആഹ്വാനം ചെയ്തു. ട്രഷറർ അജേഷ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
|
ആർഐസിസി ഏരിയ ഇഫ്താർ സംഗമങ്ങൾക്ക് തുടക്കം
റിയാദ്: വിശുദ്ധ റംസാന്റെ സന്ദേശം പൊതുസമൂഹത്തിന് കൈമാറി സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും പാരസ്പര്യത്തിയും ഓർമ്മപ്പെടുത്തലുമായി റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏരിയ ഇസ്ലാഹി സെന്ററുകൾ ഇഫ്താർ സംഗമങ്ങൾ ആരംഭിച്ചു. റിയാദ് നഗരത്തിന്റെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ പരിസരത്തുള്ളവർക്ക് വേണ്ടിയാണ് ഇഫ്താർ സംഗമങ്ങൾ ഒരുക്കിയത്. വൈകുന്നേരം ആരംഭിക്കുന്ന ഇഫ്താർ സംഗമത്തിൽ വിവിധ വിഷയങ്ങളിൽ പ്രമുഖ ഇസ്ലാഹി പ്രബോധകർ പ്രഭാഷണം നിർവഹിച്ചു.
ഓൾഡ് സനയ ഇസ്കാൻ ഏരിയ ഇസ്ലാഹി സെന്ററുകൾ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ സംഗമം അസീസിയ സുൽത്താൻ ഇസ്തിറാഹയിൽ നടന്നു. വിവിധ വിഷയങ്ങളിൽ അബ്ദുല്ല അൽ ഹികമി, ഷുക്കൂർ ചക്കരക്കല്ല് തുടങ്ങിയവർ സംസാരിച്ചു. ആർ.ഐസിസി കൺവീനർ മൊയ്തു അരൂർ, മുജീബ് പൂക്കോട്ടൂർ, ഇസ്ലാഹി സെന്റർ ഭാരവാഹികളായ ഷാനവാസ് കൊല്ലം, അർഷാദ് ആലപ്പുഴ, അമീർ സാബു കോഴിക്കോട്, സാജിദ് കാഞ്ഞങ്ങാട്, സൈനുദീൻ പൊന്നാനി, അഷ്റഫ് പൂക്കോട്ടൂർ, നബീൽ കണിയാപുരം തുടങ്ങിയവർ നേതൃത്വം നൽകി
ബത്ഹ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ബത്ഹ ഏരിയ ഇഫ്താർ മീറ്റിൽ ശുഐബ് മദീനി നിലമ്പൂർ, നവാസ് അൻസാരി, അബ്ദുല്ല അൽ ഹികമി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ആർ.സിസിസി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, കൺവീനർമാരായ ബഷീർ കുപ്പൊടൻ, ശിഹാബ് അലി. ഇസ്ലാഹി സെന്റർ ഭാരവാഹികളായ യാസർ അറഫാത്ത്, അനീസ് എടവണ്ണ, റിയാസ് ചൂരിയോട്, നൂറുദ്ദീൻ തളിപ്പറമ്പ്, അബ്ദുസലാം, ഷഹീർ പുളിക്കൽ, ചൂരിയോട്, നൂറുദ്ദീൻ തളിപ്പറമ്പ്, അബ്ദുസലാം,നബീൽ സഹീർ ഷാഹിദ്, ജവാദ്, യുസുഫ്, ശബാബ്,ബാസിം, അബ്ദുറഹൂഫ് സ്വലാഹി, അബ്ദുലത്തീഫ്, അസ്കർ,നിയാസ്, ഖാലിദ്, ജസീല, മഅസൂമ, ഷബ്ന, ശബാന കെ.വി, ഷാമില, തുടങ്ങിയവർ നേതൃത്വം നൽകി.
സുലൈ ഏരിയ ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമത്തിൽ അബ്ദുല്ല അൽ ഹികമി മുഖ്യപ്രഭാഷണം നിർവഹിച്ചു. ആർഐസിസി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, കൺവീനർമാരായ മൊയ്തു അരൂർ, ഉബൈദ് തച്ചമ്പാറ ഇസ്ലാഹി സെന്റർ ഭാരവാഹികളായ ആരിഫ് കക്കാട്, ഫയാസ് കോഴിക്കോട്, അക്ബർ അലി, അബ്ദുറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഒലയ ഏരിയ ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമത്തിൽ ആഷിക് ബിൻ അഷറഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ആർ.ഐസിസി കൺവീനർ അജ്മൽ കള്ളിയൻ ഇസ്ലാഹി സെന്റർ ഭാരവാഹികളായ യൂസുഫ് ശരീഫ്, ഷഹജാസ് പയ്യോളി, ഷൈജൽ വയനാട്, മുഫീദ് കണ്ണൂർ, മുസ്തഫ മാവൂർ,ബാവ മാവൂർ,ഫൈസൽ കൊയിലാണ്ടി,അബ്ദുൽ വഹാബ്, ഷമീർ കാളികാവ്, സാഹിൽ ശരീഫ്, മിസ്ഫർ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
ശിഫ ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമത്തിൽ അബ്ദുല്ല അൽ ഹികമി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ആറു.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ഇസ്ലാഹി സെന്റർ ഭാരവാഹികളായ അബ്ദുറഹിമാൻ വയനാട് , സകരിയ കൊല്ലം, അമീൻ മദീനി, അൻവർ ആലപ്പുഴ, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
|
മഞ്ചേരി വെല്‍ഫെയർ അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മഞ്ചേരി: റിയാദിലെ മഞ്ചേരിക്കാരുടെ കൂട്ടായ്മയായ മഞ്ചേരി വെല്‍ഫെയ൪ അസോസിയേഷന്റെ ഇഫ്താ൪ മീറ്റ് പ്രവ൪ത്തക ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.
സുലൈയിലെ ബിലാദി ഇസ്തിറാഹയില് വച്ചു നടന്ന ഇഫ്താർമീറ്റില്‍ അംഗങ്ങൾക്ക് നല്കുന്ന തിരിച്ചറിയല്‍ കാ൪ഡിന്റെ പ്രകാശന ക൪മ്മം അസോസിയേഷന്റെ മുതിർന്ന അംഗവും കാര്യദ൪ശിയുമായ എൻ.ടി റസാഖി(കുഞ്ഞിപ്പ)ന് മുഖ്യ രക്ഷാധികാരി മുരളീധരൻ ഡി.കെ നല്‍കികൊണ്ട് നിർവഹിച്ചു.
അസോസിയേഷന്റെ പുതിയ മെമ്പ൪ഷിപ്പ് കാമ്പയിൻ ഭംഗിയായി നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് സാലിഹ് സി.കെ അധ്യക്ഷത വഹിച്ചു. അലവി പുതുശ്ശേരി, മുരളി കീഴ് വീട്,സാക്കിർ, അൻസാർ എപി, കെ വി ബാബു, മുഹ്സിൻ തലാപ്പിൽ, മുഹമ്മദലി അമ്പായത്തിങ്ങൽ , ഷമീർ കാരാടൻ, ജാഫർ പുല്ലൂർ തുടങ്ങിയവ൪ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ബഷീർ വല്ലാഞ്ചിറ സ്വാഗതവും ട്രഷറർ ജംഷിദ് നന്ദിയും പറഞ്ഞു
|
അലിഫ് പൂർവദ്യാർഥി എം. അബ്ദുല്‍ ഫത്താഹിന് അമേരിക്കൻ യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പ്
റിയാദ്: നൂതനവും ആകർഷകവുമായ പദ്ധതികളിലൂടെ വിദ്യാഭ്യാസ വൈജ്ഞാനിക രംഗത്ത് ശ്രദ്ധേയമായ ചുവടുവയ്പ്പുകൾ നടത്തുന്ന അലിഫ് ഇന്റർനാഷണൽ സ്കൂളിന്റെ വിജയഗാഥയിൽ മറ്റൊരു പൊൻതൂവൽ കൂടി.
അമേരിക്കയിലെ പ്രശസ്തമായ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ഫുള്ളി ഫണ്ടഡ് ഫെല്ലോഷിപ്പോടെ മാസ്റ്റേഴ്സ് ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് മുസ്ലിം കള്‍ച്ചേഴ്സ് പ്രോഗ്രാമിന് അലിഫ് പൂർവവിദ്യാർഥി എം. അബ്ദുല്‍ ഫത്താഹിന് അവസരം ലഭിച്ചു.
മാസ്റ്റേഴ്സ് ഇൻ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് മുസ്ലിം കൾച്ചർ എന്ന പ്രോഗ്രാമിനാണ് ഫത്താഹിന് അവസരം ലഭിച്ചത്. ട്യൂഷൻ ഫീ, ഹെല്‍ത്ത് ഇൻഷുറൻസ്, ലിവിംഗ് സ്റ്റൈപ്മെൻഡ്, സമ്മർ ലാഗ്വേജ് ഇൻസ്ട്രക്ഷൻ എന്നിവ അടങ്ങിയതാണ് ഫെല്ലോഷിപ്പ്.
ന്യുയോർക്കിലും ലണ്ടനിലും ഓരോ വർഷം ചെലവഴിക്കുന്ന രീതിയിലാണ് പ്രോഗ്രാം സംവിധാനിച്ചിരിക്കുന്നത്. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര വിദ്യാർഥിയാണ് അബ്ദുല്‍ ഫത്താഹ്.
ജാമിഅ മദീനത്തുന്നൂരില് നിന്ന് ബാച്ചിലേഴ്സ് ഇന്‍ ഇസ്ലാമിക് സ്റ്റഡീസും കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിഎ ഇംഗ്ലീഷും കരസ്ഥമാക്കിയതിന് പുറമെ ബ്രിട്ടീഷ് സൊസൈറ്റി ഫോര്‍ മി്ഡില് ഈസ്റ്റ് സ്റ്റഡീസ്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
പഠന പാഠ്യേതര മേഖലയിൽ മികവ് പുലർത്തി വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും ശ്രദ്ധേയനായ ഫത്താഹ് അലിഫ് ഇന്റർനാഷണൽ സ്കൂളിലെ ആദ്യ ബാച്ച് വിദ്യാർഥിയാണ്.
മലപ്പുറം കടക്കാട്ടുപാറ സ്വദേശികളായ അബ്ദുറഹ്മാന് സഖാഫിസൈനബ ദമ്പതികളുടെ മകനാണ്. മികച്ച നേട്ടം കൈവരിച്ച ഫത്താഹിനെ അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഡയറക്ടർ ലുഖ്മാൻ അഹ്മദ് അഭിനന്ദിച്ചു.
|
നവയുഗം ദല്ല മേഖല ഇഫ്താർ സംഗമം പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ദമ്മാം: നവയുഗം സംസ്കാരിക വേദി ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം പ്രവാസി ഒത്തൊരുമയുടെ വിളംബരം തീർത്ത്, സൗദി പ്രവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ടും ജനബാഹുല്യം കൊണ്ടും സംഘാടക മികവു കൊണ്ട് ശ്രദ്ധേയമായി. ദമ്മാം കൊതറിയ കൂൾ ഗേറ്റ് കമ്പനി ഹാളിലാണ് ഇഫ്താർ സംഗമം സംഘടിപ്പിച്ചത്.
പ്രവാസലോകത്തെ മതനിരപേക്ഷയും ഒത്തൊരുമയും വിളിച്ചോതിയ സംഗമത്തിന് നവയുഗം നേതാക്കളായ നിസാം കൊല്ലം, വിനീഷ് കുന്നംകുളം, ശ്രീകുമാർ കായംകുളം, വർഗ്ഗീസ്, റഷിദ് പുനലൂർ, രാജൻ കായംകുളം, നന്ദകുമാർ, നാസർ കടവിൽ, സനുർ, റിച്ചു കോട്ടയം, രതീഷ് അടൂർ, ജയേഷ്, റഷീദ് മലപ്പുറം, റഷീദ് പെരുമ്പാവൂർ എന്നിവർ നേതൃത്വം നൽകി.
നവയുഗം കേന്ദ്രകമ്മിറ്റി സെക്രട്ടറി വാഹിദ് കര്യറ, പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ഉണ്ണി മാധവം, അരുൺ ചാത്തന്നൂർ, ഗോപകുമാർ, തമ്പാൻ നടരാജൻ, സന്തോഷ്, ജാബിർ, ശരണ്യ ഷിബു, ലത്തീഫ് മൈനാഗപ്പള്ളി, മണിക്കുട്ടൻ , ബിനു കുഞ്ഞു, സംഗീത ടീച്ചർ, മറ്റു പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
|
പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
റിയാദ്: ചാരിറ്റിയുടെ പുണ്യവുമായി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നാലു വർഷത്തോളമായി ശമ്പളവും മറ്റു അനുകൂല്യങ്ങളുമില്ലാതെ പ്രവാസത്തിന്റെ കഷ്ടതകളനുഭവിക്കുന്ന റിയാദ് ഫർണീച്ചർ കമ്പനിയിലെ ലേബർ ക്യാമ്പിൽ വച്ചു നടന്ന ഇഫ്താറിൽ തൊഴിലാളികളടക്കം അഞ്ഞൂറിലധികം പേർ പങ്കെടുത്തു.
അന്നേ ദിവസം തന്നെ പാലക്കാട് ജില്ലയിലെ പതിനഞ്ചോളം വരുന്ന ശരണാലയങ്ങളിലും ഇഫ്താർ സംഘടിപ്പിച്ചു. പ്രസിഡന്റ് കബീർ പട്ടാമ്പി , സെക്രട്ടറി ഷഫീക് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ, കോഓർഡിനേറ്റർ മഹേഷ് ജയ്, ശിഹാബ് കരിബാറ, ഷാജീവ് ശ്രീകൃഷ്ണപുരം, ഷഫീർ പത്തിരിപ്പാല, ഫൈസൽ ബഹ്സാൻ,
റൗഫ് പട്ടാമ്പി, അൻവർ സാദത്, അഷറഫ് അപ്പക്കാട്ടിൽ, ജംഷാദ് വക്കയിൽ, ബാബു പട്ടാമ്പി, സുരേഷ് ആലത്തൂർ, അനസ്, നഫാസ്, വാസുദേവൻ, മുജീബ്, മനാഫ്, സുബീർ, ഫൈസൽ പാലക്കാട്, മധു, അൻസാർ, കരീം,സയ്യിദ്,ഇസഹാക്, ഷഹീർ പാതിരിപ്പാല, സുൾഫി, അനീഷ്, വിക്കി,മ നു, സുബിൻ, ഭൈമിസുബിൻ, വിനോദ്, മുജീബ് എന്നിവർ നേതൃത്വം നൽകി
പൊതുപ്രവർത്തകൻ ഷിഹാബ് കൊട്ടുകാട്, മീഡിയയെ പ്രതിനിധീകരിച്ച് ഷംനാദ് കരുനാഗപ്പള്ളി, മുസ്തഫ ടോപ്ചിക്കൻ തുടങ്ങിയ നിരവധി പൗരപ്രമുഖരും സന്നിഹിതരായിരുന്നു. കഷ്ടത അനുഭവിക്കുന്ന തൊഴിലാളികളുമായി ഏറെ നേരം അനുഭങ്ങളും വിഷമതകളും പങ്കിട്ട അസോസിയേഷൻ ഭാരവാഹികൾ അവരുടെ അവസ്ഥയും സാഹചര്യങ്ങളും പരമാവധി ബന്ധപ്പെട്ടവരിലെത്തിക്കാമെന്നും ഉറപ്പുനൽകി.
|
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവകയിൽ ഓശാന പെരുന്നാൾ ആചരിച്ചു
കുവൈറ്റ് സിറ്റി: കഴുതക്കുട്ടിയുടെ പുറത്തേറി യെരുശലേമിലേക്ക് പ്രവേശിച്ച യേശു ക്രിസ്തുവിനെ രാജകീയമായി വരവേറ്റതിന്റെ ഓർമപുതുക്കി കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക ഓശാന പെരുന്നാൾ കൊണ്ടാടി.
ശനിയാഴ്ച വൈകുന്നേരം കുവൈറ്റ് മഹാ ഇടവകയുടെ ദേവാലയങ്ങളായ നാഷണൽ ഇവഞ്ചലിക്കൽ ചർച്ച്, അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവടങ്ങളിൽ നടന്ന ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപൻ യുഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലിത്ത, ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ് ജോൺ, ഫാ. റിനിൽ പീറ്റർ എന്നിവർ നേതൃത്വം നൽകി.
വിവിധ ദേവാലയങ്ങളിൽ നടന്ന ഓശാനയുടെ പ്രത്യേക പ്രാർഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും ആയിരക്കണക്കിനു വരുന്ന വിശ്വാസികൾ പങ്കെടുത്തു.
|
ജ്യോതിഷ് തമ്പിക്കും ശ്രീലക്ഷ്മിക്കും യാത്രയയപ്പ് നൽകി
കുവെെറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി ജീവിതം അവസാനിപ്പിച്ച് ഒമാനിലേക്ക് പോകുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് എക്സിക്യൂട്ടീവ് അംഗം ജ്യോതിഷ് തമ്പിക്കും ഭാര്യ ഡോ. ശ്രീലക്ഷ്മിക്കും യാത്രയയപ്പ് നൽകി.
അജ്പക് രക്ഷാധികാരി ബാബു പനമ്പള്ളി സംഘടനയുടെ മൊമന്റോ കൈമാറിയ ചടങ്ങിൽ കുര്യൻ തോമസ് പൈനുംമൂട്ടിൽ, രാജീവ് നടുവിലെമുറി, ബിനോയ് ചന്ദ്രൻ, മനോജ് പരിമണം, ലിബു പായിപ്പാടൻ, ശശി വലിയകുളങ്ങര, സുനിത രവി, സാറമ്മ ജോൺസ് എന്നിവർ പങ്കെടുത്തു.
|
ഇന്ത്യയെ തിരിച്ചുപിടിക്കുക എന്ന പോരാട്ടത്തിൽ പ്രവാസികളും അണിനിരക്കണം: കേളി
റിയാദ്: ഇന്ത്യയെ തിരിച്ചുപിടിക്കുക എന്ന പോരാട്ടത്തിൽ പ്രവാസികളും അണിനിരക്കണമെന്ന് ലോക കേരള സഭാ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെ.പി.എം. സാദിഖ് പറഞ്ഞു.
രാജ്യത്തുണ്ടാകുന്ന ഏതൊരു മാറ്റത്തെയും സൂക്ഷ്മതയോടെ വീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരാണ് പ്രവാസികൾ. വർഗീയ ശക്തികളിൽ നിന്ന് ഇന്ത്യയെ തിരിച്ചുപിടിക്കുക എന്ന പോരാട്ടത്തിൽ പ്രവാസികൾക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും കെ.പി.എം. സാദിഖ് പറഞ്ഞു.
റിയാദിൽ കേളി സംഘടിപ്പിച്ച ഇഎംഎസ് എകെജി അനുസ്മരണ യോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി, കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറി സുനിൽ കുമാർ, ചില്ല കോഡിനേറ്റർ സുരേഷ് ലാൽ എന്നിവർ സംസാരിച്ചു.
|
കുവൈറ്റിൽ ഓശാന തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
കുവൈറ്റ് സിറ്റി: ദൈവ പുത്രന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓർമ പുതുക്കുന്ന ഓശാന പെരുന്നാൾ കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.
കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ കത്തീഡ്രൽ ദേവാലയത്തിലെ ഹോളി ഫാമിലി ഹാളിൽ നടന്ന ദിവ്യബലിയിലും കുരുത്തോല പ്രദക്ഷിണത്തിലും കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികൾ സംബന്ധിച്ചു.
കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആത്മീയ പിതാവ് വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
|
മക്കയിൽ പോക്കറ്റടി നാല് വിദേശവനിതകൾ പിടിയില്‍
റിയാദ്: മക്കയിൽ പോക്കറ്റടിയും മോഷണവും നടത്തിയ നാലു വിദേശവനിതകൾ പോലീസ് പിടിയിൽ. പൊതുസ്ഥലങ്ങളിലും ബസ് സ്റ്റേഷനുകളിലും പോക്കറ്റടി നടത്തിയ നാല് ഈജിപ്ഷ്യൻ സ്ത്രീകളെയാണു മക്ക പോലീസ് പിടികൂടിയത്.
ഇവരിൽനിന്നു മോഷ്ടിച്ച വസ്തുക്കൾ പോലീസ് കണ്ടെടുത്തു. പിടിയിലായവരെ നിയമനടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കി.
|
ജിമ്മി ജോർജ് സ്മാരക ടൂർണമന്റ് അബുദാബിയിൽ ബുധനാഴ്ച മുതൽ
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന 24ാം ജിമ്മി ജോർജ് സ്മാരക അന്താരാഷ്ട്ര വോളിബോൾ ടൂർണമന്റ് ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും. എല്ലാ ദിവസവും രാത്രി എട്ടിന് മത്സരങ്ങൾ ആരംഭിക്കും.
പ്രവേശനം സൗജന്യമായിരിക്കും. അബുദാബി എയർപോർട്ട് റോഡിൽ എമിഗ്രേഷൻ ബ്രിഡ്ജിന് പിറക് വശത്തുള്ള ലിവ ഇന്റർനാഷണൽ സ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക.
ബുർജീൽ ഹോൾഡിംഗ്സിന്റെ എൽഎൽഎച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചാണ് വോളി ബോൾ ടൂർണമന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബുധനാഴ്ച രാത്രി എട്ടിന് ബുർജീൽ ഹോൾഡിംഗ്സ് ചെയർമാൻ ഡോ. ഷംസീർ വയലിൽ ടൂർണമന്റ് ഉദ്ഘാടനം ചെയ്യും. ഒട്ടേറെ വിശിഷ്ട വ്യക്തികളും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കേരള സോഷ്യൽ സെന്റർ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
ഇന്ത്യ, യുഎസ്എ, യുഎഇ, ഇറാൻ, പാക്കിസ്ഥാൻ, ഈജിപ്ത്, ബ്രസീൽ , കൊളംബിയ, ലെബനോൺ , ക്യൂബ, റഷ്യ, സെർബിയ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ അന്തർദേശീയ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
എൽഎൽഎച്ച് ഹോസ്പിറ്റൽ, ഓൺലി ഫ്രഷ് ദുബായി, പാലാ സിക്സ് മദിന ദുബായി, ശ്രീലങ്കൻ ഇന്റർനാഷണൽ ടീം, ലിറ്റിൽ സ്കോളർ നഴ്സറി ദുബായി, ഖാൻ ക്ലബ് എന്നീ ആറ് ടീമുകളാണ് കളിക്കളത്തിൽ മാറ്റുരയ്ക്കുന്നത്.
എൽഎൽഎച്ച് ഹോസ്പിറ്റൽ എവർ റോളിംഗ് ട്രോഫിയും 20,000 ദിര്‍ഹവുമാണ് വിജയികള്‍ക്ക് സമ്മാനിക്കുക. അയൂബ് മാസ്റ്റര്‍ സ്മാരക ട്രോഫിയും 15,000 ദിര്‍ഹവും രണ്ടാം സ്ഥാനക്കാർക്ക് ലഭിക്കും.
ടൂർണമന്റിലെ മികച്ച കളിക്കാരൻ, ഒഫെന്ഡര്, ബ്ലോക്കർ, സെറ്റർ, ലിബറോ, ഭാവി വാഗ്ദാനമായ കളിക്കാരൻ എന്നിവർക്കും പ്രത്യേക സമ്മാനങ്ങളുണ്ട്. ഇത് കൂടാതെ വോളിബോളിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചുകൊണ്ട് ലൈഫ് അച്ചീവ്മെന്റ് അവാർഡും നൽകിവരുന്നുണ്ട്.
വോളിബാൾ ഇതിഹാസം ജിമ്മിജോർജിന്റെ സ്മരണാർഥം 1989ലാണ് അബുദാബി കേരള സോഷ്യൽ സെന്റർ ജിമ്മി ജോർജ് മെമ്മോറിയൽ വോളിബാൾ ടൂർണമന്റ് ആരംഭിച്ചത്. ഓരോവർഷം കഴിയുന്തോറും സെന്റർ നടത്തുന്ന ജിമ്മി ജോർജ് സ്മാരക വോളിബോള്‍ ടൂർണമെന്റിന്റെ പ്രശസ്തി വർധിച്ചുകൊണ്ടിരിക്കുകയാണ്.
വാർത്താസമ്മേളനത്തിൽ കേരള സോഷ്യൽ സെന്റർ പ്രസിഡന്റ എ. കെ. ബീരാൻകുട്ടി, ബുർജീൽ ഹോൾഡിംഗ്സ് സിഒഒ സഫീർ അഹമ്മദ്, ടൂർണമെന്റ് കോഓർഡിനേറ്റർ ടി. എം. സലിം, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി കെ. സത്യൻ, ഫൈനാൻസ് കൺവീനർ അഡ്വ. അൻസാരി സൈനുദ്ദീൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ എന്നിവർ പങ്കെടുത്തു.
അനില്‍ സി. ഇടിക്കുള
|
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മസ്കറ്റ്: കേരള വിഭാഗത്തിന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം ഡാർസയിറ്റിലെ ഐഎസ്സി മൾട്ടി പർപ്പസ് ഹാളിൽ നടന്നു. കേരള വിഭാഗം അംഗങ്ങളെ കൂടാതെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, എൻഹാൻസ്മെന്റ് & ഫെസിലിറ്റീസ് സെക്രട്ടറി വിൽസൺ ജോർജ്, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗങ്ങൾ, ഒമാനിലെ വിവിധ സംഘടനാ ഭാരവാഹികൾ, സാമൂഹിക പ്രവർത്തകർ, മലയാളം മിഷൻ ഭാരവാഹികൾ തുടങ്ങി സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരത്തിൽ അധികം പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
"മതേതര ഇഫ്താർ' എന്ന ആശയം ഒമാനിൽ ആദ്യമായി കൊണ്ടുവരികയും എല്ലാ വർഷവും സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് കേരള വിഭാഗം രൂപീകൃതമായ നാൾ മുതൽ എല്ലാ വർഷവും ഇഫ്താർ സംഗമം സംഘടിപ്പിച്ചു വരുന്നു.
സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന കേരളവിഭാഗത്തിന് കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള ഊർജമാണ് പൊതുസമൂഹത്തിന്റെ പിന്തുണയിൽ നിന്ന് ലഭിക്കുന്നതെന്നും കേരള വിഭാഗം ഭാരവാഹികൾ പറഞ്ഞു.
|
ഇ.എം.എസ് എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ നേതൃത്വത്തിൽ കോർഫക്കാൻ, ദിബ്ബ യൂണിറ്റുകൾ സംയുക്തമായി കമ്യൂണിസ്റ്റ് നേതാക്കളായ ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും എ.കെ. ഗോപാലനെയും അനുസ്മരിച്ചു.
കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോർഫക്കാൻ യൂണിറ്റ് സെക്രട്ടറി സുനിൽകുമാർ സ്വാഗതവും ദിബ്ബ യൂണിറ്റ് സെക്രട്ടറി റാഷീദ് നന്ദിയും പറഞ്ഞു.
കൈരളി സഹരക്ഷാധികാരി കെ.പി. സുകുമാരൻ, സെൻട്രൽ കമ്മിറ്റി അംഗം സന്തോഷ് ഓമല്ലൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. രാംസൺ, അജിത ടീച്ചർ, രഞ്ജിനിമനോജ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
|
യുഎഇയിലെ കത്തോലിക്കാ ദേവാലയങ്ങളിലെ വിശുദ്ധവാര ശുശ്രൂഷ സമയക്രമം
അബുദാബി: യുഎഇയിലെ വിവിധ മലങ്കര കത്തോലിക്കാ ദേവാലയങ്ങളിൽ വിശുദ്ധ വാരത്തിൽ ശുശ്രൂഷകൾ നടക്കും.
സമയക്രമം
ഓശാന:
മാർച്ച് 22ന് രാത്രി എട്ടിന് അൽ ഐൻ സെന്റ് മേരീസ് ദേവാലയം
23ന് ഉച്ചയ്ക്ക് രണ്ടിന് ജബൽ അലി സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ദേവാലയം
23ന് വൈകുന്നേരം അഞ്ചിന് ദുബായി സെന്റ് മേരീസ് ദേവാലയം
23ന് രാത്രി എട്ടിന് അബുദാബി സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയം
23ന് രാത്രി എട്ടിന് ഷാർജ സെന്റ് മൈക്കിൾസ് ദേവാലയം
24ന് രാവിലെ ഏഴിന് റാസൽ ഖൈമ നഖീൽ സെന്റ് ആന്റണി ഓഫ് പാദുവ ദേവാലയം
24ന് ഉച്ചയ്ക്ക് 1.15ന് ഫുജൈറ ഓർ ലേഡി ഓഫ് പെർപെച്ചുൽ ഹേൽപ് ദേവാലയം
24ന് ഉച്ചകഴിഞ്ഞു 3.30ന് മുസഫ സെന്റ് പോൾസ് ദേവാലയം
പെസഹാവ്യാഴം:
26ന് രാത്രി എട്ടിന് ജബൽ അലി സെന്റ് ഫ്രാൻസിസ്ഓഫ് അസ്സീസി ദേവാലയം
27ന് വൈകുന്നേരം ആറിന് ദുബായി സെന്റ് മേരീസ് ദേവാലയം
27ന് രാത്രി എട്ടിന് അബുദാബി സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയം
27ന് രാത്രി എട്ടിന് ഷാർജ സെന്റ് മൈക്കിൾസ് ദേവാലയം
28ന് രാത്രി 7.30ന് റാസൽ ഖൈമ നഖീൽ സെന്റ് ആന്റണി ഓഫ് പാദുവ ദേവാലയം
ദുഃഖവെള്ളി:
29ന് പുലർച്ചെ നാലിന് ഷാർജ സെന്റ് മൈക്കിൾസ് ദേവാലയം
29ന് രാവിലെ 9.30ന് മുസഫ സെന്റ് പോൾസ് ദേവാലയം
29ന് രാവിലെ 10.30ന് ജബൽ അലി സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ദേവാലയം
ദുഃഖശനി:
30ന് രാവിലെ 5.30ന് ഷാർജ സെന്റ് മൈക്കിൾസ് ദേവാലയം
ഈസ്റ്റർ:
30ന് വൈകുന്നേരം ആറിന് ജബൽ അലി സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ദേവാലയം
30ന് വൈകുന്നേരം എട്ടിന് മുസഫ സെന്റ് പോൾസ് ദേവാലയം
31ന് പുലർച്ചെ മൂന്നിന് ഷാർജ സെന്റ് മൈക്കിൾസ് ദേവാലയം.
ശുശ്രൂഷകൾക്ക് യുഎഇ മലങ്കര കത്തോലിക്കാ സഭാ കോഓർഡിനേറ്റർ ഫാ. ഡോ. റെജി വർഗീസ് മനക്കലെത്തു, പ്രീസ്റ്റ് ഇൻ ചാർജ് ഫാ. മാത്യൂസ് ആലുമ്മൂട്ടിൽ, കോർ എപ്പിസ്ക്കോപ്പ ഫാ. ഡോ.എൽദോ പുത്തൻകണ്ടത്തിൽ എന്നിവർ നേതൃത്വം നൽകും.
|
അനധികൃതമായി രാജ്യം വിടാന്‍ ശ്രമം; ഒമാനിൽ 22 പ്രവാസികള്‍ അറസ്റ്റില്‍
മസ്കറ്റ്: ഒമാനില്‍ നിന്ന് അനധികൃതമായി ബോട്ട് മാർഗം രാജ്യം വിടാന്‍ ശ്രമിച്ച 22 പ്രവാസികൾ അറസ്റ്റിലായി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പോലീസ് ഏഷ്യന്‍ പൗരത്വമുള്ള ഇവരെ അറസ്റ്റ് ചെയ്തത്.
കോസ്റ്റ് ഗാര്‍ഡ് പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ച ബോട്ടുകള്‍ പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരേ നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
|
ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. ഇ.പി. ജോൺസന് യാബ് ലീഗൽ സർവീസസ് യാത്രയയപ്പ് നൽകി
ഷാർജ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ഡോ. ഇ.പി. ജോൺസന് യുഎഇയിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് യാത്രയയപ്പ് നൽകി.
ചടങ്ങിൽ സിഇഒ സലാം പാപ്പിനിശേരി അദ്ദേഹത്തിന് സ്നേഹോപഹാരം കൈമാറി ആദരിച്ചു. അഡ്വ. ഷൗക്കത്തലി സഖാഫി സ്വാഗതവും അഡ്വ.യാസർ സഖാഫി, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ, മീഡിയ കോഓർഡിനേറ്റർ അൻഷീറ അസീസ് എന്നിവർ ആശംസയും മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ജെ.ജോർജ് നന്ദിയും പറഞ്ഞു.
കൊല്ലം ശൂരനാട് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമാണ് യുഎഇ മണ്ണിൽ പ്രവാസ ജീവിതം നയിച്ചത്. പ്രവാസലോകത്തെ അഖണ്ഡതയും മാനവിക മൂല്യങ്ങളും മുറുകെപിടിച്ചു പ്രവാസി മനസുകളിൽ ജനകീയ നേതാവായി ഇന്നും തുടരുന്ന വ്യക്തിയാണ് ഇ.പി ജോൺസൺ.
ചടങ്ങിൽ യുഎഇ അഭിഭാഷകനായ മുഹമ്മദ് അബ്ദുല്‍ റഹ്മാന് അല്‍ സുവൈദി, ഷഫ്ന ഹാറൂൺ, റഹീമ ഷനീദ്, യാബ് ലീഗൽ സർവീസസിന്റെ മറ്റു ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
|
കേളി ഹോത്ത യൂണിറ്റ് ഇഫ്താർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. ഹോത്ത ബനീ തമീമിലെ കുട്ടികൾക്കായുള്ള പാർക്കിൽ ഒരുക്കിയ ഇഫ്താറിൽ ഹോത്തയിലെ മുൻസിപ്പാലിറ്റി ചെയർമാൻ, ഹോത്തയിലേയും പരിസര പ്രേദേശങ്ങളിലെയും പ്രമുഖ വ്യക്തികൾ, ഇതര സംഘടനാ പ്രതിനിധികൾ, പ്രദേശിക സംഘടനാ ഭാരവാഹികൾ എന്നിവർ ഉൾപ്പെടെ ആയിരത്തിലേറെ പേർ ഇഫ്താറിൽ പങ്കെടുത്തു.
ഹോത്തയിലേയും പരിസരപ്രദേശങ്ങളിലേയും നിരവധി കുടുംബങ്ങളും ഇഫ്താറിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കുടുംബങ്ങൾക്കായി പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിരുന്നു. റിയാദിൽ നിന്നും 400 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്തെ ഇഫ്താർ വിരുന്ന് വിജയിപ്പിക്കുന്നതിന് മലയാളികൾക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിവിധ രാജ്യക്കാരും പൂർണസഹകരണം നൽകി.
പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ ജനകീയ ഇഫ്താറിന് നിർലോഭമായ പിന്തുണ നൽകി. ഇഫ്താർ വിജയത്തിനായി സിദ്ധിഖ് ചെയർമാനായും അബ്ദുൾ കലാം കൺവീനറായും ശ്യാംകുമാർ സാമ്പത്തിക കൺവീനറായും ഷറഫുദീൻ പബ്ലിസിറ്റി കമ്മറ്റി കൺവീനറായും 51 അംഗ സംഘാടക സമിതിക്ക് രൂപം നൽകിയിരുന്നു. നൗഷാദ്, നിയാസ്, അമീൻ, ജയൻ,ശ്യാം എന്നിവരുടെ നേതൃത്വ ത്തിൽ ഭക്ഷണം തയാറാക്കി.
അൽഖർജ് ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, രക്ഷാധികാരി സമിതി അംഗങ്ങളായ സുബ്രഹ്മണ്യൻ, തിലകൻ, അൽഖർജ് ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം, വൈസ് പ്രസിഡന്റ് ഗോപാലൻ, ഏരിയ കമ്മിറ്റി അംഗങ്ങൾ റാഷിദ് അലി, സമദ്, രമേശൻ, ഷാജഹാൻ, ജീവകാരുണ്യ കൺവീനർ നാസ്സർ പൊന്നാനി, യൂണിറ്റ് പ്രസിഡന്റ് ഏരിയ വൈസ് പ്രസിഡന്റുമായ സജീന്ദ്ര ബാബു, യൂണിറ്റ് ട്രഷററും ഏരിയ ആക്ടിംഗ് ട്രഷററുമായ രാമകൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി ഉമ്മർ മുക്താർ, വിവിധ യൂണിറ്റ് ഭാരവാഹികൾ, നിരവധി യൂണിറ്റംഗങ്ങൾ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.
|
കേളിയുടെ സഹായത്താൽ തമിഴ്നാട് സ്വദേശി നാട്ടിലേക്ക്
റിയാദ്: 16 വർഷമായി കൃഷിയിടത്തിൽ ജോലി ചെയ്യുന്ന ദാമോദരന്‍ നാടണയാൻ തുണയായത് കേളി കലാസാംസ്കാരിക വേദിയുടെ കൈസഹായം. 2008ലാണ് തമിഴ്നാട് സ്വദേശി ദാമോദരൻ അൽഖർജിൽ മസ്റയിലെ ലേബർ ജോലിക്കായി എത്തിയത്.
സൗദിയിൽ എത്തിയത് മുതൽ പാസ്പ്പോർട്ടും അക്കാമയും സ്പോൺസർ തന്നെയാണ് സൂക്ഷിക്കുന്നത്. മൂന്നു വർഷത്തിൽ ഒരിക്കൽ നാട്ടിൽ പോകുന്ന സമയത്ത് ടിക്കറ്റ് സഹിതം എയർപോർട്ടിൽ വച്ചു സ്പോൺസർ പാസ്പോർട്ട് കൈമാറുകയാണ് പതിവ്.
2017ലാണ് അവസാനമായി നാട്ടിൽ പോയത്. തുടർന്ന് 2020ൽ വ്യാപിച്ച കോവിഡ് മഹാമാരിയിൽ ജോലിക്ക് പ്രതിസന്ധി നേരിടുകയും സ്പോൺസർ മസ്റ അടച്ചു പൂട്ടുകയും ചെയ്തു. ദാമോദരന്റെ എക്സിറ്റ് അടിച്ചു എങ്കിലും വിവരങ്ങൾ അറിയിച്ചില്ല.
സ്പോൺസറിൽ നിന്നും ജോലി നഷ്ട്ടപെട്ട ദാമോദരൻ അക്കാമ ഉണ്ടെന്ന ധാരണയിൽ മറ്റു ജോലികൾ ചെയ്ത് വരികയായിരുന്നു. 2022ൽ നാട്ടിൽ പോകാനായി സ്പോൺസറെ സമീപിച്ചപ്പോൾ പാസ്പോർട്ട് തിരികെ നൽകുകയായിരുന്നു.
തുടർന്ന് ടിക്കറ്റിനും റീഎൻട്രിക്കുമായി ജനറൽ സർവീസിനെ സമീപിച്ചപ്പോഴാണ് 2020ൽ എക്സിറ്റ് അടിച്ചതായി അറിയുന്നത്. എന്തു ചെയ്യണമെന്നറിയാതെ വീണ്ടും ജോലികളിൽ മുഴുകി. ഒരു വർഷത്തിനു ശേഷമാണ് സുഹൃത്തുക്കൾ മുഖേന നിയമ സഹായത്തിനായി കേളി കലാസാംസ്കാരിക വേദിയെ സമീപിക്കുന്നത്.
കേളി അൽഖർജ് ജീവകാരുണ്യ വിഭാഗം വിഷയത്തിൽ ഇടപെടുകയും എംബസിയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എക്സിറ്റ് ലഭിച്ച ശേഷം നാട് വിടാത്തതിനാൽ 1000 റിയാൽ പിഴ അടക്കേണ്ടതായി വന്നു.
കേളി പ്രവർത്തകർ പിഴ അടക്കുന്നതിന്ന് വേണ്ട സഹായങ്ങൾ നൽകി. ഇന്ത്യൻ എംബസ്സിയുടെ ഇടപെടലിലൂടെ എക്സിറ്റ് നേടുകയും ചെയ്തു. ലഭിച്ച സഹായങ്ങൾക്ക് നന്ദി പറഞ്ഞ ദാമോദരൻ ഏഴു വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു.
|
സംശുദ്ധ ജീവിതത്തിന് പ്രതിജ്ഞയെടുക്കുക: ഖലീൽ തങ്ങൾ
കുവൈറ്റ് സിറ്റി: ആത്മസംസ്കരണത്തിന്റെ സുവർണാവസരമായ റംസാനിൽ സംശുദ്ധ ജീവിതത്തിനായി പ്രതിജ്ഞയെടുത്ത് പടച്ചവന്റെ പൊരുത്തത്തിലായി കഴിഞ്ഞാൽ മാത്രമേ വിശുദ്ധമാസത്തിന്റെ അളവറ്റ അനുഗ്രഹങ്ങൾ സമ്പാദിക്കാൻ സാധിക്കുകയുള്ളൂവെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽബുഖാരി പ്രസ്താവിച്ചു.
അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ഐസിഎഫ് കുവൈറ്റ് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ പ്രാർഥനാസമ്മേളനത്തിൽ ഉദ്ബോധന പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
റംസാൻ മാസത്തിൽ നിന്ന് പൊഴിഞ്ഞുവീഴുന്ന നിമിഷങ്ങളെക്കുറിച്ചുള്ള വേദന മനസിൽ ഉണ്ടാവുക എന്നത് വിശ്വാസത്തിന്റെ അടയാളമാണെന്നും പശ്ചാത്തപവും പ്രതീക്ഷ കൈ വിടാതെയുള്ള പ്രാർഥനയുമാണ് വിശ്വാസി സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടതെന്നും അദ്ദേഹം ഉണർത്തി.
എങ്കിൽ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഏതു തരം പ്രതിസന്ധിയെയും നിർഭയം അതിജീവിക്കാൻ കഴിയും. തിന്മകളെക്കുറിച്ച് ആശങ്കയും കുറ്റബോധവുമുള്ളവരുടെ തേട്ടങ്ങൾക്ക് സ്വീകാര്യത ഉറപ്പാണെന്നും റംസാൻ കാലം ആയൊരു പ്രതീക്ഷയ്ക്ക് വെളിച്ചം പകരുകയാണെന്നും ഖലീൽ തങ്ങൾ ഓർമപ്പെടുത്തി.
അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. എസ്വൈഎസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷാജഹാൻ സഖാഫി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ്. ഇന്ത്യ ജനറൽ സെക്രട്ടറി ഉബൈദുല്ല സഖാഫി പ്രസംഗിച്ചു. ഹൈദർ അലി സഖാഫി തറാവീഹ് നിസ്കാരത്തിനു നേതൃത്വം നൽകി.
സയ്യിദ് ഹബീബ് അൽബുഖാരി, ബശീർ അബ്ദുറഹ്മാൻ അസ്ഹരി പേരോട്, അഹ്മദ് കെ. മാണിയൂർ, അബ്ദുൽ അസീസ് സഖാഫി സംബന്ധിച്ചു. അബ്ദുല്ല വടകര സ്വാഗതവും എ.എം. സമീർ നന്ദിയും പറഞ്ഞു.
|
ക്രിസ്തുവിന്റെ സഞ്ചാരപാതയിലൂടെ വിശുദ്ധിയിലേക്ക് വളരണം: ഫാ. നൈനാൻ വി. ജോർജ്
കുവൈറ്റ് സിറ്റി: വിശുദ്ധമായ നോമ്പുകാലം ആരാധനയിലൂടെയും അനുതാപത്തിലൂടെയും അനുരഞ്ജനത്തിലൂടെയും മുന്നേറി ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിൽ പങ്കാളികളാകാൻ കഴിയണമെന്നും കൗദാശികമായ അനുഭവങ്ങളിലൂടെ ക്രിസ്തുവിൽ വസിക്കുവാൻ വിളിക്കപ്പെട്ടവരാണ് ഓരോ വിശ്വാസിയുമെന്ന ബോധ്യം വിശുദ്ധിയിൽ വളരുവാൻ നമ്മെ സഹായിക്കുമെന്നും ഫാ. ഡോ. നൈനാൻ വി. ജോർജ് ഉദ്ബോധിപ്പിച്ചു.
മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ വലിയ നോമ്പിനോട് അനുബന്ധിച്ച് നടക്കുന്ന വചനശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ നടന്ന പ്രാരംഭ യോഗത്തിൽ ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. റിനിൽ പീറ്റർ, ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള,
ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, സംഘടനാ വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, സെക്രട്ടറി തോമസ് മാത്യൂ, ട്രഷറർ ഷൈൻ ജോർജ്ജ്, കൺവൻഷൻ കൺവീനർ ബിനു ബെന്ന്യാം എന്നിവർ സന്നിഹിതരായിരുന്നു.
ഈ മാസം 17, 18, 20, 21 തീയതികളിൽ ക്രമീകരിച്ചിരിക്കുന്ന കൺവൻഷന്റെ രണ്ടാം ദിനം സാൽമിയാ സെന്റ് മേരീസ് ചാപ്പലിൽ സന്ധ്യാനമസ്കാരത്തോട് കൂടി നടന്നു
|
കുവൈറ്റ് പൊതുമാപ്പ്: സഹായത്തിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം
കുവൈറ്റ് സിറ്റി: കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് എംബസിയുമായി ബന്ധപ്പെടാവുന്നതാണെന്ന് എംബസി അറിയിച്ചു. 00965 65501767 എന്ന വാട്സാപ് നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികൾക്ക് ഔട്പാസ് ശരിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ചു പോകാനുള്ള സൗകര്യമാണ് പൊതുമാപ്പിലൂടെ കുവൈറ്റ് സർക്കാർ ഒരുക്കിയിരിക്കുന്നത്.
17നു ആരംഭിച്ച പൊതുമാപ്പ് ജൂൺ 17നാണ് അവസാനിക്കുക. ഇന്ത്യക്കാരടക്കമുള്ള ഒട്ടനവധി വിദേശികൾ ഈ കാലയളവിൽ രാജ്യം വിടാനുള്ള തയാറെടുപ്പിലാണ്.
|
കേളി ജനകീയ ഇഫ്താർ ഏപ്രിൽ അഞ്ചിന്; സംഘാടക സമിതി രൂപീകരിച്ചു
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ ഇഫ്താർ ഏപ്രിൽ അഞ്ചിന് നടക്കും. ഇഫ്താർ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ബത്ഹയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കഴിഞ്ഞ 18 വർഷമായി കേളി നടത്തിവരുന്ന ഇഫ്താർ സംഗമങ്ങൾ ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷത്തിലേറെയായി കൂടുതൽ പ്രവാസികളിലേക്ക് ഇഫ്താർ എത്തിക്കുന്നതിന്റെ ഭാഗമായി 12 ഏരിയകളിലും വിവിധ യൂണിറ്റുകളിലുമായി വിപുലീകരിച്ചാണ് ഇഫ്ത്താറുകൾ സംഘടിപ്പിച്ചു പോരുന്നത്.
കോവിഡ് മഹാമാരി സമയത്ത് ഇഫ്താർ കിറ്റുകൾ അർഹതപെട്ട പ്രവാസികൾക് എത്തിച്ചു നൽകിയാണ് കേളി ഇഫ്താറിൽ പങ്കാളികളായത്. മലാസ് ലുലു റൂഫ് അരീനയിൽ വച്ചു നടത്തുന്ന ഇഫ്താർ സംഗമത്തിൽ കേളി കുടുംബവേദിയും കേളിയോടൊപ്പം കൈകോർക്കുന്നു.
സെബിൻ ഇഖ്ബാൽ (ചെയർമാൻ), ഗഫൂർ ആനമങ്ങാട്, ഹുസൈൻ മണക്കാട് (വൈസ് ചെയർമാൻമാർ), ഷമീർ കുന്നുമ്മൽ (കൺവീനർ), സുനിൽകുമാർ, ഷാജു ഭാസ്ക്കർ (ജോയിന്റ് കൺവീനർമാർ), സുനിൽ സുകുമാരൻ (ട്രഷറർ ), സുരേഷ് ലാൽ, നസീർ മുള്ളൂർക്കര (ജോയിന്റ് ട്രഷറർമാർ),
വിവിധ സബ് കമ്മറ്റികളുടെ കൺവീനറും ജോയിന്റ് കൺവീനർമാർ യഥാക്രമം; വിഭവ സമാഹരണം : കിഷോർ ഇ നിസാം, ലിബിൻ പശുപതി, ബിജി തോമസ്. സ്റ്റേഷനറി: ഷിബു തോമസ്, ജവാദ് പെരിയാട്ട്,ജോഷി പെരിഞ്ഞനം. പബ്ലിസിറ്റി : ബിജു തായമ്പത്ത്, സിജിൻ കൂവള്ളൂർ, സനീഷ്, ലത്തീഫ്, നൗഷാദ്.
സജ്ജീകരണം: കാഹിം ചേളാരി, സതീഷ് കുമാർ, സജീവൻ, ഷാജി റസാക്ക്, രാമകൃഷ്ണൻ. ഭക്ഷണ കമ്മിറ്റി: റഫീക്ക് ചാലിയം, പ്രദീപ് കൊട്ടാരത്തിൽ, നൗഫൽ സിദ്ദിക്ക്, പ്രദീപ് ആറ്റിങ്ങൽ. ഭക്ഷണ പാക്കിംഗ് ആൻഡ് വിതരണം: ഹാഷിം കുന്നത്തറ, രാജൻ പള്ളിത്തടം, സെന്റ് ആന്റണി. ഗതാഗതം : മധു പട്ടാമ്പി, രജീഷ് പിണറായി, നൗഫൽ യുസി. വോളണ്ടിയർ ക്യാപ്റ്റൻ: ഹുസൈൻ, വൈസ് ക്യാപ്റ്റൻ അലി പട്ടാമ്പി എന്നിവരടങ്ങുന്ന 151 അംഗ സംഘാടക സമിതിക്ക് രൂപം നൽകിയത്.
കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതം പറഞ്ഞ പരിപാടിയിൽ കൺവീനർ ഷമീർ കുന്നുമ്മൽ നന്ദി പറഞ്ഞു.
|
ജനപങ്കാളിത്തം നിറയുന്ന റംസാനിലെ മുഴുവൻ ദിവസങ്ങളിലുമുള്ള ഇസ്ലാഹി സെന്റർ ഇഫ്താർ വിരുന്ന്
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ ദഅവ അവൈർനസ് സൊസൈറ്റിയുടെ കീഴിൽ റംസാനിലെ 30 ദിവസവും സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ സേവനത്തിന്റെ ഉദാത്ത മാതൃകയായി മുന്നോട്ടുപോകുന്നു.
ബത്ഹയിലെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വംശ, വർണ, ദേശവ്യത്യാസമില്ലാതെ ദിനേന ആയിരത്തിനടുത്ത് ഏറ്റവും സാധാരണക്കാർക്ക് നോമ്പ് തുറക്കുവാൻ നിസ്വാർഥരായ ഇസ്ലാഹി സെന്റർ പൂർണ സൗകര്യമൊരുക്കുന്നു.
ആദ്യമെത്തുന്ന 250 ഓളം ആളുകൾക്ക് ഓഡിറ്റോറിയത്തിലും അതിനുശേഷം വരുന്നവർക്ക് ഇഫ്താർ കിറ്റായും ചിക്കൻ ബിരിയാണി, ചിക്കൻ മന്തിയടക്കമുള്ള നോമ്പുതുറ വിഭാഗങ്ങൾ വിതരണം ചെയ്യുന്നു.
റംസാനിലെ എല്ലാ ദിനങ്ങളിലും വൈകുന്നേരം നാലിന് ആരംഭിക്കുന്ന ഇഫ്താർ പ്രവർത്തനങ്ങൾക്ക് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ബത്ഹ യൂണിറ്റിലെ 30 ഓളം പ്രവർത്തകർ നേതൃത്വം നൽകുന്നു.
നോമ്പ് തുറക്കാൻ എത്തുന്ന എല്ലാവർക്കും പൂർണ സജ്ജരായ പ്രവർത്തകരുടെ നേതൃത്വത്തിൽ ആദ്യ അവസാനം വരെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് പുറമേ റംസാനിലെ എല്ലാ ദിവസവും ഇഫ്താർ ക്യാമ്പിൽ വൈജ്ഞാനിത് ക്ലാസും സംഘടിപ്പിക്കുന്നുണ്ട്.
ഇഫ്താറിന് എത്തുന്ന എല്ലാവർക്കും പൂർണ സൗകര്യങ്ങൾ ഒരുക്കുവാൻ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ സജ്ജമാണെന്നും എല്ലാ മലയാളികളെയും ഇഫ്താറിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകസമിതി ചെയർമാൻ മുഹമ്മദ് സുൽഫിക്കർ, കൺവീനർ അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ബത്ഹ ദഅവ & അവയർനസ് സൊസൈറ്റി മലയാളം പ്രബോധന വിഭാഗം മേധാവി മുഹമ്മദ്കുട്ടി കടന്നമണ്ണ, വോളണ്ടിയർ ക്യാപ്റ്റൻ ഇഖ്ബാൽ വേങ്ങര, ദഅവ കൺവീനർ അബ്ദുസ്സലാം ബുസ്താനി എന്നിവർ അറിയിച്ചു.
|
റോയൽ സ്ട്രൈക്കേഴ്സ് കുടുംബസംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് ടീമായ റോയൽ സ്ട്രൈക്കേഴ്സ് ടീം അംഗങ്ങളുടെ കുടുംബസംഗമവും കുവൈറ്റ് കേരള ഡിസ്ട്രിക്ട് ലീഗ് ക്രിക്കറ്റ് ടൂർണമന്റിൽ വിജയികളായതിന്റെ ആഘോഷവും സംഘടിപ്പിച്ചു.
അബ്ബാസിയ ചാച്ചൂസ് ഹാളിൽ നടന്ന സംഗമത്തിന്റെ ഉദ്ഘാടനം സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സഹവികാരിയും പത്തനംതിട്ട ജില്ലാ സ്വദേശിയുമായ റവ. ഫാ. ലിജു കെ. പൊന്നച്ചൻ നിർവഹിച്ചു.
ടീമിന്റെ പ്രസിഡന്റ് ദീപക്ക് അലക്സ് പണിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടീം ക്യാപ്റ്റൻ കെ.പി. പ്രശാന്ത്, ടീമിന്റെ ജഴ്സി സ്പോൺസർ ഹായാ റസ്റ്റോറന്റ് പാർട്ണർ എബ്രഹാം ജോൺ, ടീം അംഗം മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടികൾക്ക് കോശി, ദിലീപ്, രാഹുൽ, ദിനേശ് എന്നിവർ നേതൃത്വം നൽകി.
കെകെഡിഎൽ രണ്ടാം സീസൺ ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ തൃശൂർ ലയൺസിനെയും ഫൈനലിൽ കാസർഗോഡ് ജില്ലാ ക്രിക്കറ്റ് ടീമിനെയും പരാജയപ്പെടുത്തിയാണ് തുടർച്ചയായി രണ്ടാം തവണയും റോയൽ സ്ട്രൈക്കേഴ്സ് വിജയികളായിരിക്കുന്നത്.
|
സബീന എം. സാലിക്ക് കേളി കുടുംബവേദി ജ്വാല അവാര്‍ഡ് സമ്മാനിച്ചു
റിയാദ്: കേളി കുടുംബവേദി ഏർപ്പെടുത്തിയ ജ്വാല അവാര്‍ഡ് പ്രവാസ ലോകത്തെ പ്രശസ്ത സാഹിത്യകാരി സബീന എം. സാലിക്ക് സമ്മാനിച്ചു. കേളി കുടുംബവേദി 2023 മുതലാണ് വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കായി "ജ്വാല' എന്ന പേരിൽ അവാർഡ് ഏർപ്പെടുത്തിയത്.
ആദ്യവർഷം കായികരംഗത്ത് നിന്നും ഖദീജ നിസയും കലാരംഗത്ത് നിന്നും ബിന്ദു സാബുവും ജ്വാല അവാര്‍ഡിന് അര്‍ഹരായി. ഈ വർഷം സാഹിത്യ രംഗത്തെ സംഭാവനകൾ മുൻനിർത്തിയാണ് സബീനയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് കുഞ്ഞിന്റെയും സുബൈദ ബീവിയുടെയും മകളായി കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സബീന ജനിച്ചത്.
സൗദിയിലെ അൽഗാത്തിൽ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു. റിയാദിലെ പ്രവാസി മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിച്ച എഴുത്തുകാരിയാണ് സബീന.
സബീനയ്ക്ക് കേളി കുടുംബവേദി സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ സീബാ കൂവോട് പുരസ്കാരവും പ്രശംസി പത്രവും സമ്മാനിച്ചു. ചടങ്ങിൽ കുടുംബവേദി പ്രസിഡന്റ് പ്രിയാ വിനോദ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, എഴുത്തുകാരി സെറീന, പ്രവാസി എഴുത്തുകാരി നിഖില സമീർ എന്നിവര്‍ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുടുംബവേദി വൈസ് പ്രസിഡന്റ് വി.എസ്. സജീന നന്ദി പറഞ്ഞു.
|
ഇഫ്താർ സംഗമം സംഘടിപ്പിച്ച് നവയുഗം അൽഹസ ഹഫുഫ് യൂണിറ്റ്
അൽഹസ: നവയുഗം സാംസ്കാരികവേദി അൽഹസ ഹഫുഫ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം അരങ്ങേറി. നവയുഗം ഹഫുഫ് യൂണിറ്റ് ഓഫീസിൽ വച്ച് നടത്തിയ ഇഫ്താറിൽ നവയുഗം പ്രവർത്തകരും തൊഴിലാളികളും ഉൾപ്പെടെ നിരവധി പ്രവാസികൾ പങ്കെടുത്തു.
നവയുഗം നേതാക്കളായ സുശീൽ കുമാർ, ഉണ്ണിമാധവം, സിയാദ് പള്ളിമുക്ക്, സുബ്രഹ്മണ്യൻ, അനിൽ, ഷിഹാബ്, നൗഷാദ്, ജലീൽ ഷൂകേക്ക്, അഖില്‍ അരവിന്ദ്, ഷിബു താഹിർ, ബക്കർ മൈനാഗപ്പള്ളി, സുരേഷ് മടവൂർ എന്നിവർ നേതൃത്വം നൽകി.
|
മക്കയിൽ വാഹനാപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു
മക്ക: മക്കയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥിനികൾ മരിച്ചു. റവാൻ, റീഫാൻ എന്നിവരാണ് മരിച്ചത്. ഫോർത്ത് റിംഗ് റോഡിലാണ് അപകടം നടന്നത്.
ഉമ്മുൽ ഖുറ സർവകലാശാലയിലെ വിദ്യാർഥികളുമായി പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. മഴയെത്തുടർന്ന് നിയന്ത്രണം വിട്ട വാൻ പോസ്റ്റിൽ ഇടിച്ച് തകരുകയായിരുന്നു.
|
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിനു പുതിയ ഭാരവാഹികൾ
കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി ബോളിവുഡ് ഹാളിൽ നടന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ വച്ച് ഗ്ലോബൽ നേതൃത്വത്തിന്റെ അംഗീകാരത്തോടുകൂടി 202425 വർഷത്തേക്കുള്ള പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു.
പിഎൽസി കുവൈറ്റ് കൺട്രി ഹെഡ് ചുമതല വഹിച്ചിരുന്ന ബാബു ഫ്രാൻസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റായി ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറിയായി കെ. ഷൈജിത്ത്, ട്രഷററായി രാജേഷ് ഗോപി, രക്ഷാധികാരിയായി ജയകുമാർ, കോഓർഡിനേറ്ററായി അനിൽ മൂടാടി,
ഉപദേശക സമിതി അംഗങ്ങളായി ഗംഗൈ ഗോപാൽ, അഡ്വ. റെക്സി വില്യംസ്, ഡോ. പി.എസ്. ഷാജു , വൈസ് പ്രസിഡന്റുമാരായി ചാൾസ് പി.ജി, അനിരുദ്ധൻ വി.പി, സെക്രട്ടറിമാരായി പി. ശ്രീകുമാർ, ബാബു സി, മീഡിയ കമ്മിറ്റി അംഗങ്ങളായി അഖിൽ, അനു മോഹൻ,
പബ്ലിക് റിലേഷൻ കമ്മിറ്റി അംഗങ്ങളായി കിരൺ രാജഗോപാൽ, അഖിൻ സോമരാജ്, റഹ്മാൻ അസ്ലം എന്നിവരടങ്ങുന്ന പുതിയ കമ്മിറ്റി ചുമതലയേറ്റു. ബിജു സ്റ്റീഫൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഷൈജിത്ത് വാർഷിക യോഗത്തിൽ സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു.
കുവൈറ്റ് പ്രവാസി സമൂഹത്തിൽ അഞ്ചു വർഷം പൂർത്തിയാക്കുന്ന പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിന്റെ വാർഷിക പരിപാടികൾ മേയ്, ജൂൺ മാസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദേശീയ തലത്തിൽ രജിസ്ട്രർ ചെയ്ത് പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിൽ സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും വിരമിച്ച ജഡ്ജിമാർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, ഇന്ത്യയിലെ പൊതുപ്രവർത്തകർ എന്നിവർ പ്രവർത്തിക്കുന്നുണ്ട്.
നീതി ലഭിക്കാൻ കഴിയാത്ത സാധാരണ ഇന്ത്യൻ പൗരൻ നേരിടുന്ന അനേകം വിഷമതകൾ ലഘൂകരിക്കുക. ജാതി, മതം, ലിംഗഭേദം, ഭാഷ, ജനന സ്ഥലം മുതലായവയിൽ വിവേചനമില്ലാതെ എല്ലാവർക്കും അന്തസും സംരക്ഷണവും, ഉറപ്പാക്കുക തുടങ്ങിയവയാണ് പിഎൽസിയുടെ ലക്ഷ്യങ്ങൾ.
ഇന്ത്യൻ പൗരന്റെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളും ശരിയായ നീതിയും ഇന്ത്യയിൽ ലഭിക്കാൻ നിയമസഹായവും നൽകുന്നുണ്ട്. കൂടാതെ വിദേശ രാജ്യങ്ങളിൽ തദ്ദേശീയ അഭിഭാഷകരും നിയമജ്ഞരുമായി സഹകരിച്ചു കൊണ്ട് നിയമ ബോധവത്കരണ പരിപാടികളും നിയമ ഉപദേശങ്ങളും നിയമ സഹായങ്ങളും നൽകി വരുന്നു.
പിഎൽസി പാനലിലെ പ്രതിജ്ഞാബദ്ധരായ നിരവധി അഭിഭാഷകർ വിവിധ ജുഡീഷ്യൽ ഫോറങ്ങളിൽ ഇന്ത്യയിൽ സാധാരണക്കാർക്ക് വേണ്ടി ഹാജരായി നിയമ സഹായവും സൗജന്യ നിയമപരമായ ഉപദേശവും നൽകാൻ സന്നദ്ധരായി പ്രവർത്തിക്കുന്നു.
പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുമായും സംഘടനകളുമായും സഹകരിച്ച് വിദഗ്ധരായ പരിശീലകരുടെ പിന്തുണയോടെ പൊതുജനങ്ങളിൽ നിയമ അവബോധം വ്യാപിപ്പിക്കുന്നതിന് പിഎൽസി ഇന്ത്യയിലും വിദേശത്തും പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ചു വരുന്നു.
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ് പ്രവാസി ലീഗൽ സെല്ലിന്റെ രക്ഷാധികാരി.
|
ഇഫ്താർ സംഗമവും ധനസഹായ ഫണ്ടും കൈമാറി കൃപ
റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ(കൃപ) സംഘടിപ്പിച്ച ഇഫ്താർ സംഗമം സുലൈ സൈഫിയ പാലസിൽ നടന്നു. മുജീബ് കായംകുളം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡന്റ് ഷൈജു നമ്പലശേരിൽ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനർ സൈഫ് കൂട്ടുങ്കൽ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഇസ്ഹാക് ലവ് ഷോർ സ്വാഗതവും ട്രഷറർ അഷ്റഫ് കായംകുളം നന്ദിയും പറഞ്ഞു. 17 വർഷമായി സൗദി ജയിലിൽ കഴിയുന്ന റഹിമിനുള്ള മോചനധന സഹായം പ്രസിഡന്റ് ഷൈജു ജീവ കാരുണ്യ കൺവീനർ കബീർ മജീദിന് കൈമാറി.
ഡോ. ജയചന്ദ്രൻ, ശിഹാബ് കൊട്ടുകാട്, വി.ജെ. നസ്രുദീൻ, ഷംനാദ് കരുനാഗപ്പള്ളി, റഹ്മാൻ മുനമ്പത്ത്, സുധീർ കുമ്മിള്‍, ഷാജി മഠത്തിൽ, മജീദ് പതിനാറുങ്കൽ, അബ്ദുല്ല വല്ലാഞ്ചിറ, ജലീൽ ആലപ്പുഴ, സുഗതൻ, റാഫി പാങ്ങോട്, റസൽ മഠത്തിൽ പറമ്പിൽ, ജോൺസൺ, ഷാജഹാൻ കരുനാഗപ്പള്ളി,
നിഖില സമീർ, സിമി ജോൺസൺ, ബഷീർ കോട്ടയം, സുരേഷ് ശങ്കർ, അലക്സ് കൊട്ടാരക്കര, അബു താഹിർ, സജിം തലശേരി, ദാസ് ഈരിക്കൽ തുടങ്ങി റിയാദിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ ഇഫ്താറിൽ പങ്കടുത്തു.
സമീർ റോയ്ബെക്, ഷിബു ഉസ്മാൻ, സൈഫ് കായംകുളം, കബീർ മജീദ്, ഷബീർ വരിക്കപ്പള്ളി, ഷംസുദ്ധീൻ, പി.കെ. ഷാജി, കെ.ജെ. റഷീദ്, രഞ്ജിത്ത് കായംകുളം, സലിം പള്ളിയിൽ, സലിം തുണ്ടത്തിൽ, ആരാഫത്ത്, ഷെക്കി, സെയ്ഫ് അറബിടയ്യത്ത്, റഷീദ് ചേരാവള്ളി, സുധീർ മജീദ്, സുധീന അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
|
ചികിത്സാ സഹായം കൈമാറി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ റോദ ഏരിയ ഗുർണാഥ യൂണിറ്റ് അംഗമായിരുന്ന തിരുവനന്തപുരം സ്വദേശി ഷജീർ മുഹമ്മദ് ബഷീറിന് ചികിത്സാ സഹായം കൈമാറി.
എട്ട് വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷജീർ അസുഖ ബാധിതനായതിനെ തുടർന്ന് തുടർചികിത്സാർഥം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഷജീറിന്റെ ചികിത്സയ്ക്കായി സഹപ്രവർത്തകരായ ഗുർണാഥാ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ കേളി റോദ ഏരിയാ അംഗങ്ങളും കേളി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിലും സമാഹരിച്ച തുകയുമാണ് കൈമാറിയത്.
കണിയാപുരത്തെ ഷജീറിന്റെ വസതിയിൽ ചേർന്ന ചടങ്ങിൽ കേളി രക്ഷാധികാരി അംഗമായിരുന്ന സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സിപിഎം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി ഫണ്ട് കൈമാറി.
മംഗലപുരം ലോക്കൽ സെക്രട്ടറി കെ.സോമൻ, പ്രവാസിസംഘം തിരുവനന്തപുരം ജില്ല സെക്രട്ടറി ബി.എൽ. അനിൽകുമാർ എന്നിവർ സംസാരിച്ചു. അനിൽകുമാർ കേശവപുരം സ്വാഗതവും പ്രവാസിസംഘം മംഗലപുരം ഏരിയ പ്രസിഡന്റ് അഡോൾഫ് നന്ദിയും പറഞ്ഞു.
|
കുവെെറ്റിൽ വലിയ നോമ്പ് കൺവൻഷനും ധ്യാനപ്രസംഗവും
കുവൈറ്റ് സിറ്റി: കുവെെറ്റിലെ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള കൺവൻഷനും ധ്യാനയോഗവും ഈ മാസം 17, 18, 20, 21 തീയതികളിൽ നടക്കും.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ വൈദികൻ, മലങ്കരസഭയുടെ അഖില മലങ്കര വൈദിക സംഘം ജനറൽ സെക്രട്ടറി, സഭാ മാനേജിംഗ് കമ്മിറ്റിയംഗം, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ ഗവേണിംഗ് ബോഡി അംഗം, ചെങ്ങന്നൂർ ഭദ്രാസനത്തിലെ മാനവവിഭവശേഷി വകുപ്പിന്റെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന റവ. ഫാ. ഡോ. നൈനാൻ വി. ജോർജ് വചനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
|
ബിസിനസ് ആവശ്യത്തിന് സൗദിയിലെത്തിയ മലയാളി മരിച്ചു
റിയാദ്: ബിസിനസ് ആവശ്യത്തിന് സൗദിയിലെത്തിയ മലയാളി ജിസാനിൽവച്ച് ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. കോഴിക്കോട് മുക്കം കാതിയോട് അരിമാനത്തൊടിക എ.ടി. അബ്ദുറഹ്മാൻ ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകൻ ശംസുദീൻ(43) ആണ് മരിച്ചത്.
നേരത്തെ ഖത്തറിൽ ബിസിനസ് ചെയ്തിരുന്ന ഇയാൾ ഒരുവർഷം മുമ്പാണ് സൗദിയിലെത്തിയത്. റിയാദിൽനിന്ന് ബിസിനസ് ആവശ്യത്തിനായാണ് ജിസാനിലെത്തിയത്.
തുടർന്ന് ഇവിടെവച്ച് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. മൃതദേഹം ശനിയാഴ്ച രാത്രി ജിസാനിൽ കബറടക്കി.
|
അഖണ്ഡ വേദപുസ്തക പാരായണത്തിന് ഒരുങ്ങി അബുദാബി മാർത്തോമ്മാ സുവിശേഷ സേവികാസംഘം
അബുദാബി: വലിയ നോമ്പിന്റെയും ഉപവാസത്തിന്റെയും പരിശുദ്ധ നാളുകൾ പ്രാർഥനാഭരിതവും അർഥസമ്പുഷ്ടവുമായി അനുഷ്ഠിക്കുന്നതിന്റെ ഭാഗമായി അബുദാബി മാർത്തോമ്മാ സുവിശേഷ സേവികാസംഘം അഖണ്ഡ വേദപുസ്തക പാരായണത്തിന് തയാറെടുക്കുന്നു.
അബുദാബി മാർത്തോമ്മാ സുവിശേഷ സേവികാ സംഘത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഞായറാഴ്ച മുതലാണ് മുസഫ ദേവാലയത്തിൽ തുടർച്ചയായ വേദപുസ്തക പാരായണം നടക്കുക.
വേദപുസ്തകത്തിലെ ഉല്പത്തി മുതൽ വെളിപാട് വരെയുള്ള സമ്പൂർണ വേദഭാഗങ്ങൾ പകലും രാത്രിയിലുമായി നൂറ്റമ്പതിലേറെ സേവികാ സംഘാംഗങ്ങൾ ചേർന്നാണ് ഇടമുറിയാതെ വായിക്കുന്നത്. ഇടവക വികാരിമാരും സേവികാ സംഘം ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകും.
|
മക്കയിലും മദീനയിലും വൻ തിരക്ക്
റിയാദ്: പുണ്യമാസമായ റംസാനിൽ മക്കയിലും മദീനയിലും വൻ തിരക്ക്. ജനലക്ഷങ്ങളാണു മദീനയിലെ പള്ളിയിൽ രാത്രി നമസ്കാരങ്ങളിൽ പങ്കെടുക്കുന്നത്. റംസാൻ അവസാന പത്തിലേക്കു നീങ്ങുമ്പോഴേക്കും സൗദി അറേബ്യയിലെ മിക്ക സ്ഥാപനങ്ങളും അവധിയിലേക്കു നീങ്ങും.
അതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന സാക്ഷ്യം വഹിക്കുക. തിരക്ക് പരിഗണിച്ച് മക്കയിലെ മസ്ജിദുൽ ഹറാമിൽ ഉംറ തീർഥാടകർക്ക് കർമങ്ങളും നമസ്കാരവും സുഗമമാക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി.
തീർഥാടകർക്ക് മാത്രമായി 210 വാതിലുകൾ തുറന്നിട്ടുണ്ട്. പ്രത്യേക കരുതൽ വേണ്ട വ്യക്തികൾക്കു കൂടുതൽ ശ്രദ്ധയുണ്ടാവും.
|
റിയാദിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: തിരുവനന്തപുരം സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. ആറ്റിങ്ങൽ വെല്ലൂർക്കോണം സ്വദേശി സുരേഷ് (53) ആണ് മരിച്ചത്. അൽ ഹസക്ക് സമീപം ശുഖൈഖിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
മൂന്ന് പതിറ്റാണ്ടായി അൽ ഹസയിൽ നിർമാണ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു സുരേഷ്. ഭാര്യയും രണ്ട് മക്കളുമുള്ള നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുരേഷ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി അൽ ഹസ ഒഐസിസി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
|
തന്റേടമുള്ള സ്ത്രീ സമൂഹം സൃഷ്ടിക്കപ്പെടണം: എ.എം. സെറീന
റിയാദ്: തന്റേടമുള്ള സ്ത്രീകൾ ധാരാളമുള്ള സമൂഹം സൃഷ്ടിക്കപ്പെടണമെന്ന് പ്രശസ്ത എഴുത്തുകാരി എ.എം. സെറീന. അപരഗൃഹത്തിനായി വാര്‍ത്തെടുക്കപ്പെടുന്നവളാണ് ഇന്നും സ്ത്രീകള്‍. അപരഗൃഹത്തിലേക്ക് പോകേണ്ടവളെന്നും അപരഗൃഹത്തില് നിന്നും വന്നവളെന്ന ധാരണയിലും എവിടെയും സ്ത്രീകൾ അന്യവത്കരിക്കപ്പെടുകയാണെന്നും സെറീന പറഞ്ഞു.
അതിനൊരു മാറ്റം വരുത്താനുള്ള ബോധപൂര്‍വമായ ഇടപെടല്‍ വീട്ടകങ്ങളിൽ ഉണ്ടായാല്‍ മാത്രമേ സ്ത്രീകൾക്കും തന്റേതായ ഒരിടം സാധ്യമാകൂ എന്നും സെറീന റിയാദിൽ പറഞ്ഞു.
ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി റിയാദിൽ സംഘടിപ്പിച്ച "ജ്വാല 2024' അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. പരിപാടിയോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു.
ജ്വാല അവാർഡ് ജേതാവായ സബീന എം. സാലി, കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, എഴുത്തുകാരി നിഖില സമീർ എന്നിവർ സംസാരിച്ചു. കുടുംബവേദി സെക്രട്ടറി സീബാ കൂവോട് സ്വാഗതവും സംഘാടക സമിതി കൺവീനർ വി.എസ്. സജീന നന്ദിയും പറഞ്ഞു.
വനിതാദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് കേളി കുടുംബവേദി ഒരുക്കിയത്. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രവാസി വനിതകളിൽ നിന്നും തെരഞ്ഞെടുത്തവർക്ക് കഴിഞ്ഞ വർഷം മുതൽ ഏർപ്പെടുത്തിയ ജ്വാല അവാർഡിന് ഇത്തവണ തെരഞ്ഞെടുത്തത് സബീന എം. സാലിയെയാണ്.
കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് ജ്വാല അവാർഡും പ്രശസ്തി പത്രവും സബീനയ്ക്ക് സമ്മാനിച്ചു. കേളി കുടുംബവേദി കലാ അക്കാദമി ചിത്രകലാ അധ്യാപിക വിജില ബിജു, നൃത്താധ്യാപികമാരായ നേഹ പുഷ്പരാജ്, ഹെന പുഷ്പരാജ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
കുട്ടികൾക്കായി ജ്വാല ചിത്ര രചനാ കളറിംഗ് മത്സരങ്ങൾ, കേളി കുടുംബവേദിയിലെ അംഗങ്ങള്‍ അവതരിപ്പിച്ച സ്കിറ്റ്, ഒപ്പന, സെമി ക്ലാസിക്കൽ സിനിമാറ്റിക് ഡാൻസുകളും പാട്ടുകളും റിയാദിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർഥികളും അവതരിപ്പിച്ച നൃത്തരൂപങ്ങളും അരങ്ങേറി. ആസ്വാദകര്‍ക്കായി സംഗീത സായാഹ്നവും ഒരുക്കിയിരുന്നു.
സിനിമാ ആസ്വാദനവും നിരൂപണവും ലക്ഷ്യമാക്കി കേളി കുടുംബവേദി ആരംഭിക്കുന്ന "സിനിമാ കൊട്ടക' എന്ന സിനിമ വേദിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു. വനിതാ സംബന്ധിയായ വിഷയങ്ങളെ ആസ്പദമാക്കി തയാറാക്കിയ സിനിമകൾ, വനിതാ പ്രവർത്തകരുടെ സൃഷ്ടികൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് മികച്ച സിനിമകൾ പ്രദർശിപ്പിക്കുകയും അതില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് സിനിമാ കൊട്ടക കൊണ്ട് ഉദ്ദേശിക്കുന്നത്. വനിതകളുടെ നേതൃത്വത്തില്‍ റിയാദിലെ ആദ്യ സിനിമ വേദിയാണ് സിനിമ കൊട്ടക.
സ്പോൺസർമാരായ സോനാ ജ്വല്ലറി, കുദു ഫാസ്റ്റ് ഫുഡ്, സിറ്റി ഫ്ലവർ, അൽയാസ്മിൻ ഇന്റർനാഷണൽ സ്കൂൾ എന്നിവർക്കും പരിപാടി അവതരിപ്പിച്ചവർക്കും ചിത്ര രചനാ വിജയികൾക്കും നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകർക്കും മൊമന്റോയും സമ്മാനങ്ങളും വിതരണം ചെയ്തു. നേഹ പുഷ്പരാജ്, ഷഹീബ എന്നിവർ അവതാരകരായി.
പരിപാടിക്ക് ശ്രീഷ സുകേഷ്, ഗീത ജയരാജ്, സന്ധ്യ രാജ്, ഷിനി നസീർ, വിജില ബിജു, നീന നാദിർഷാ, ദീപ ജയകുമാർ, ജി. പി. വിദ്യ, സിജിൻ കുവള്ളൂര്‍, സുകേഷ് കുമാർ, ജയരാജ്, സീന സെബിൻ, ജയകുമാർ പുഴക്കൽ, ഷെബി അബ്ദുൾ സലാം, ധനീഷ്, സോവിന, അമൃത, സിനുഷ രജിഷ നിസാം, ശരണ്യ, ജിജിത രജീഷ്, നീതു രാകേഷ്, ലക്ഷ്മി പ്രിയ, ശ്രീവിദ്യ മധു, നിധില റിനീഷ്, അൻസിയ സമീർ എന്നിവർ നേതൃത്വം നൽകി.
|
ദുബായിയിൽ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി: പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു
കോഴിക്കോട്: കൊച്ചി സ്വദേശിയെ ദുബായിയിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് നാദാപുരം പോലീസ്. ദുബായിയിലെ വ്യാപാരിയായ നാദാപുരം സ്വദേശി എം.ടി.കെ. അഹമ്മദിനെതിരേയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പ്രതിയുടെ വ്യാപാര ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇയാളെ മുന്‍പ് നാട്ടില്‍ വച്ച് ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടുപോയതായുള്ള പരാതി പോലീസിന് ലഭിച്ചിരുന്നു. വ്യാപാര തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു ഈ തട്ടികൊണ്ടുപോകലെന്നായിരുന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. 2021 ഫെബ്രുവരി ആറിനായിരുന്നു ഈ സംഭവം.
എന്നാല്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇയാള്‍ മൂന്നാം ദിവസം നാട്ടില്‍ തിരിച്ചെത്തി. മലപ്പുറത്ത് അഞ്ജാത കേന്ദ്രത്തില്‍ താമസിപ്പിച്ച തന്നെ മൂന്നാം ദിവസം രാമനാട്ടുകരയില്‍ ഇറക്കി വിടുകയും അവിടെ നിന്നു കെഎസ്ആര്‍ടിസി ബസില്‍ നാട്ടിലെത്തുകയുമായിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി.
ഈ സംഭവത്തില്‍ ഇതുവരെ ദുരൂഹത നീങ്ങിയിട്ടില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരേ പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്. ഈ കേസിലെ അന്വേഷണം എന്താകുമെന്നാണ് ഇനി അറിയാനുള്ളത്.
കൊച്ചി സ്വദേശിയായ യുവതിയെ ദുബായിയിൽവച്ച് കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് ഇപ്പോള്‍ അഹമ്മദിനെതിരേ ഉയര്‍ന്നിരിക്കുന്ന പരാതി. സഹോദരിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അഹമ്മദ് അബ്ദുള്ള വ്യാപാരാവശ്യത്തിനായി വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
പീഡനത്തെ കുറിച്ച് ദുബായിയിൽ പരാതി നൽകിയാല് കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തിതീർപ്പാക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. വടകര റൂറൽ എസ്പിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.
|
പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കരുതെന്ന് ഒഐസിസി
റിയാദ്: പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് വിശ്വസിക്കരുതെന്ന് ഒഐസിസി റിയാദ് വേങ്ങര മണ്ഡലം കമ്മിറ്റി. സമരവുമായി രംഗത്ത് വരുന്നവരെ തന്ത്രപൂർവം തടയാനും ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തിന്റെ വോട്ട് ഉറപ്പിക്കാനുള്ള ശ്രമവുമാണ് പിണറായി നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു.
സിഎഎ വിഷയത്തിൽ സംസ്ഥാന സർക്കാരിനോ മുഖ്യമന്ത്രിക്കോ ഒരു ആത്മാർഥതയുമില്ല. സിഎഎക്കെതിരേ സമരം നടത്തിയവരെ കേസ് കൊണ്ട് നേരിടാനാണ് സർക്കാർ ശ്രമിച്ചത്.
നിയമപോരാട്ടവും ജനാതിപത്യ രീതിയിലുള്ള സമരവുമല്ലാതെ നിയമം റദ്ദ് ചെയ്യാൻ മറ്റ് വഴികളില്ല. പിണറായിയെ വിശ്വസിച്ചാൽ ന്യൂനപക്ഷം ചതിയിൽ പെടുമെന്നും കേരളം മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കപ്പെടുമെന്നും കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.
|
പുസ്തകം പ്രകാശനം ചെയ്തു
റിയാദ്: വിശുദ്ധ ഖുറാൻ പ്രാവാചകാചര്യയും ക്രമാനുഗതമായി പഠിക്കാൻ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഖുറാൻ ഹദീസ് ലേർണിംഗ് കോഴ്സിന്റെ (ക്യുഎച്ച്എൽസി) പതിനൊന്നാം ഘട്ട പുസ്തകപ്രകാശനം ശിഹാബ് എടക്കര, സുബൈർ സലഫി പട്ടാമ്പി എന്നിവർ നിർവഹിച്ചു.
സഊദി അറേബിയയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിവാര ക്ലാസുകൾ ഈ കോഴ്സിന്റെ ഭാഗമായി നടക്കുന്നുണ്ട്. പത്ത് ഘട്ടങ്ങളിലായി ആയിരക്കണക്കിന് വിദ്യാർഥികളാണ് കോഴ്സിന്റെ ഭാഗമായത്.
സൗദി അറേബ്യക്ക് പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നും നിറവധി പേര് കോഴ്സിൽ പങ്കെടുക്കുന്നു. പതിനൊന്നാം ഘട്ട പുസ്തകം സൗദിയിലെയും കേരളത്തിലെയും വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 056 038 0282, 050 100 8905 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
പത്താം ഘട്ട പഫൈനൽ പരീക്ഷയിൽ റിയാദിൽ നിന്നും റാങ്ക് ജേതാക്കളായ മുഹമ്മദ് അമീൻ ബിസ്മി, ഷമീമ വഹാബ് ( രണ്ടാം റാങ്ക്), മഹ്സൂഹ, മുഫീദ മുസ്തഫ, റാഫിയ ഉമ്മർ, ശബാന കർത്താർ ( മൂന്നാം റാങ്ക്) എന്നിവർക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു.
ഉമർ കൂൾടെക്, ആർ.സി.സി സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ജനറൽ കൺവീനർ ജഅഫർ പൊന്നാനി തുടങ്ങിയവർ സമ്മാനദാനം നിർവ്വഹിച്ചു.ആർ.ഐ.സി.സി കൺവീനർ എഞ്ചി അബ്ദുറഹീം ക്യുഎച്ച്എൽസി ചെയർമാൻ നൗഷാദ് കണ്ണൂർ, കൺവീനർ മുനീർ പാപ്പാട്ട് തുടങ്ങിയവർ സംബന്ധിച്ചു.
|
ഡോ. ഹസൻ ഗസാവി ആശുപത്രിയിൽ പിറന്നത് 25,000 കുട്ടികൾ
ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ കീഴിൽ ജിദ്ദയിൽ പ്രവർത്തിക്കുന്ന ഡോ. ഹസൻ ഗസാവി ആശുപത്രിയിൽ പിറന്നത് 25000 കുട്ടികൾ. ജോയിന്റ് കമ്മീഷൻ ഇന്റർനാഷണലിന്റെയും സെൻട്രൽ ബോർഡ് ഫോർ അക്രഡിറ്റേഷൻ ഓഫ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസിന്റെയും അക്രഡിറ്റേഷൻ നേടിയിട്ടുള്ള ആശുപത്രിയാണ് ഡോ. ഹസൻ ഗസാവി.
1983ൽ ഒരു പോളി ക്ലിനിക്കായി ആരംഭിച്ച ഈ സ്ഥാപനം 1987 നവമ്പറിൽ ആശുപത്രിയായി അപ്ഗ്രെഡ് ചെയ്തു. 2010ലാണ് അബീർ മെഡിക്കൽ ഗ്രൂപിന്റെ നിയന്ത്രണത്തിൽ വരുന്നത്.
"25000 മിറക്കിൾസ്' എന്ന പേരിൽ ജിദ്ദയിലെ പാർക്ക് ഹയാത് ഹോട്ടലിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പാനൽ ചർച്ചകൾ, അനുഭവങ്ങൾ പങ്കുവയ്ക്കൽ കലാപരിപാടികൾ എന്നിവയും അരങ്ങേറി. ജീവനക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ പരിപാടിയുടെ ഭാഗമായി.
ഡോ. ജംഷിത് അഹമ്മദ്, ഡോ.അഹമദ് ആലുങ്ങൽ, ഡോ.അഫ്സർ, ഡോ. സർഫ്രാസ്, ഡോ.ഇമ്രാൻ, ഡോ.ഫഹീം, ഡോ. ജമാൽ ഷബ്ന തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
|
വിദേശ വനിത ബംഗളൂരുവിലെ ഹോട്ടലില്‍ മരിച്ചനിലയില്‍
ബംഗളൂരു: സേശാദ്രിപുരത്തെ ഹോട്ടലില്‍ വിദേശ വനിതയെ മരിച്ചനിലയില്‍ കണ്ടെത്തി. ഉസ്ബക്കിസ്ഥാന് സ്വദേശിനിയായ സറീന(37) ആണ് മരിച്ചത്. ടൂറിസ്റ്റ് വിസയില്‍ നാലുദിവസം മുന്‍പാണ് ഇവര്‍ ബംഗളൂരുവിലെത്തിയത്.
ബുധനാഴ്ച ഹോട്ടലില്‍ മുറിയെടുത്ത യുവതിയെ വൈകുന്നേരത്തോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതോടെ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
|
ദുബായിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; സുഹൃത്തിനെരേ പരാതിയുമായി കൊച്ചി സ്വദേശിനി
കോഴിക്കോട്: കൊച്ചി സ്വദേശിനിയായ 25കാരിയെ സുഹൃത്ത് ദുബായിയിൽ കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്ന് പരാതി. ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു ദുബായിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
പിന്നീട് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. താന്‍ മാനസികമായി തളർന്നിരിക്കുകയാണെന്നും ആത്മഹത്യയുടെ വക്കിൽ ആണെന്നും യുവതി പറഞ്ഞു.
യുവതിയുടെ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാദാപുരം സ്വദേശിയായ പ്രതി വിദേശത്താണെന്ന് പൊലീസ് അറിയിച്ചു. വടകര ഡിവൈഎസ്പിക്കാണ് ഇവര്‍ പരാതി നല്‍കിയത്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പ്രതിയെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
|
സൗദിയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം സ്വദേശി ഷനിൽ അച്ചൂർ(29) ആണ് മരിച്ചത്.
പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടിൽ ഗോപാലകൃഷ്ണൻ ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകനാണ്. ഖോബാറിലെ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായിരുന്നു.
ജോലിയാവശ്യാർഥം ഖോബാറിൽ നിന്ന് ജുബൈലിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും. ഭാര്യ: സുജിത, മകൾ: തഷ്വിൻ ക്രിഷ്.
|
നടൻ സോമു മാത്യുവിനെ ആദരിച്ച് തനിമ കുവൈറ്റ്
കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിന്റെ നേതൃത്വത്തിൽ നാടക, സിനിമ നടനും കുവൈറ്റ് പ്രവാസിയുമായിരുന്ന സോമു മാത്യുവിനെ ആദരിച്ചു. അദ്ദേഹം അഭിനയിച്ച "നൊമ്പരകൂട്' എന്ന സിനിമ കണികൾക്കായി പ്രദർശിപ്പിച്ചു.
തനിമ ജനറൽ കൺവീനർ ഷൈജു പള്ളിപ്പുറം അധ്യക്ഷനായ ചടങ്ങിൽ ജിനു കെ. അബ്രഹാം സ്വാഗതം ആശംസിച്ചു. സോമു മാത്യുവിനെ തനിമ സീനിയർ ഹാർഡ് കോർ അംഗം ബാബുജി ബത്തേരി പരിചയപ്പെടുത്തി. ഡി.കെ. ദിലീപ് ആശംസാപ്രസംഗം നടത്തി.
സീനിയർ ഹാർഡ്കോർ അംഗങ്ങളായ ജേക്കബ് വർഗീസ്, ഷാജി വർഗീസ്, ബാബുജി ബത്തേരി, തോമസ് മാത്യു കടവിൽ എന്നിവർ സോമു മാത്യുവിനെ പൊന്നാട അണിയിച്ചു. തനിമ ജനറൽ കൺവീനർ ഷൈജു പള്ളിപ്പുറം മൊമന്റേ കൈമാറി. സോമു മാത്യു മറുപടി പ്രസംഗത്തിൽ സിനിമ കലാരംഗത്തെ അനുഭവങ്ങൾ പങ്കുവെച്ചു.
നാടക സിനിമ വേദികളികൾ തന്റെ അഭിനയപാടവം കൊണ്ടു അംഗീകാരങ്ങൾ കരസ്ഥമാക്കിയ കലാകാരനാണ് സോമു. 202223ലെ മികച്ച നടനുള്ള കേരള ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി അവാർഡ്, സത്യജിത് റേ ഗോൾഡൻ ആർക്ക് അവാർഡ്, അക്ഷരമുറ്റം അവാർഡ് തുടങ്ങിയ അവാർഡുകൾ അദ്ദേഹത്തിനു ലഭിച്ചു.
ഈ അവാർഡുകൾക്ക് അദ്ദേഹത്തെ അർഹനാക്കിയ നൊമ്പരക്കൂട് എന്ന സിനിമ വിവിധ ഫിലിം ഫെസ്റ്റിവല്ലുകളിൽ പ്രദർശിപ്പിക്കുകയും അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. സോമു മാത്യുവിന്റെ ജേഷ്ഠ സഹോദരനും പ്രശസ്ത സംവിധായകനുമായ ജോഷി മാത്യു ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
മികച്ച സിനിമയ്ക്കുള്ള സത്യജിത് റേ ഗോൾഡൻ ആർക്ക് അവാർഡ്, ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവൽ ന്യൂ ഡൽഹി അവാർഡ്, ജയ്പ്പുർ ഫിലിം ഫെസ്റ്റിവൽ അവാർഡ് തുടങ്ങിയവ നൊമ്പരക്കൂട് കരസ്ഥമാക്കിയിരുന്നു.
പെൺതനിമ അംഗങ്ങളായ ഡെയ്സി സുരേഷ്, ജിനിമോൾ ഷൈജു എന്നിവരുടെ നേതൃത്വത്തിൽ വനിതാദിനം ആചരിച്ചു. വിജേഷ് വേലായുധൻ നന്ദി അറിയിച്ചു.
|
കേളി കുടുംബവേദി മെഗാ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
റിയാദ്: കേളി കുടുംബവേദിയുടെ നേതൃത്വത്തിൽ ലോക വനിതാദിനത്തോട് അനുബന്ധിച്ചു നടത്തിയ മെഗാ ചിത്രരചനാ മത്സരത്തിൽ 600ലധികം കുട്ടികൾ പങ്കെടുത്തു. മലയാളികൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, വിവിധ അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുമുള്ള കുട്ടികളും പങ്കെടുത്തു.
അൽ യാസ്മിൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മൂന്ന് വേദികളിലായി നടന്ന മത്സരം സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി. നാല് മുതൽ ആറ് വരെയും ഏഴ് മുതൽ പത്ത് വരെയും പ്രായമുള്ള കുട്ടികൾക്ക് കളറിംഗ് മത്സരവും11 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് “പവർ ഓഫ് മദർ”എന്ന സ്പോട്ട് വിഷയത്തെ ആസ്പദമാക്കി രചനാമത്സരവുമാണ് ഒരുക്കിയത്.
ഒരു മണിക്കൂറായിരുന്നു സമയ പരിധി. രജിസ്ട്രേഷൻ ഓൺലൈനായി നേരത്തെ പൂർത്തിയാക്കിയിരുന്നു. 200ൽ പരം കുട്ടികൾ മാറ്റുരച്ച നാല് മുതൽ ആറ് വരെയുള്ള കളറിംഗ് വിഭാഗത്തിൽ എൻ. ചിന്മയി ഒന്നാം സ്ഥാനവും സൈനബ് രണ്ടാം സ്ഥാനവും വെണ്മതി വിജയരാമൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മുന്നൂറോളം കുട്ടികൾ പങ്കെടുത്ത ഏഴു മുതൽ പത്ത് വരെയുള്ള കളറിംഗ് വിഭാഗത്തിൽ ഡെമെട്രിയ ചക്രബോർട്ടി ഒന്നാം സ്ഥാനവും സ്റ്റീവ് സോബിൻ രണ്ടാം സ്ഥാനവും റിഷാൻ രാഗേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
150ൽ പരം കുട്ടികൾ പങ്കെടുത്ത 10 മുതൽ 15 വരെയുള്ള രചനാ മത്സര വിഭാഗത്തിൽ വചൻ സുനിൽ ഒന്നാം സ്ഥാനവും ഷെല്ല ഫാത്തിമ രണ്ടാം സ്ഥാനവും മാധവി കൃഷ്ണ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൂർവ മുന്ദ്ര (ഹൈദരാബാദ്) മിനുജ മുഹമ്മദ് (മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ) നൂറിയ (റെയിൽബോ ഇന്റർനാഷണൽ സ്കൂൾ) എന്നിവർ വിധികർത്താക്കളായി.
ബഹുഭൂരിഭാഗം കുട്ടികളും നല്ലരീതിയിൽ തന്നെ തങ്ങളുടെ കഴിവുകൾ വിനിയോഗിച്ചു എന്നും മൂല്യ നിർണയം എളുപ്പമായിരുന്നില്ലെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മൂന്ന് വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സോനാ ജ്വല്ലറി സ്പോണ്സർ ചെയ്ത മൂന്ന്, രണ്ട്, ഒന്ന് ഗ്രാം വീതമുള്ള സ്വർണനാണയങ്ങളും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകി.
കുടുംബവേദി നിർവാഹ സമിതി അംഗം വിജില ബിജു കോഡിനേറ്ററായും ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ ടെക്നിക്കൽ സപ്പോർട്ടറായും പ്രവർത്തിച്ചു. വി.എസ്. സജീന കൺവീനറായും സന്ധ്യാരാജ് ചെയർ പേഴ്സണായും ഗീതാ ജയരാജ് ട്രഷററായും 101 അംഗ സംഘാടക സമിതി പരിപാടി നിയന്ത്രിച്ചു.
|
വെള്ളിയാഴ്ച പ്രാര്‍ഥന; ജറുസലേമില്‍ ആയിരക്കണക്കിന് പോലീസുകാരെ വിന്യസിക്കും
ടെൽ അവീവ്: റംസാനിലെ ആദ്യ വെള്ളിയാഴ്ച അല്‍അഖ്സ മസ്ജിദിൽ പ്രാര്‍ഥനകള്‍ നടക്കുന്ന സാഹചര്യത്തിൽ ജറുസലേമിലെ പഴയ നഗരത്തിലുടനീളം ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ഇസ്രായേല്‍ പോലീസ് സേന അറിയിച്ചു.
കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ഞങ്ങള്‍ തയാറാണ്. പോലീസുകാരില്‍ ആയിരക്കണക്കിന് പേരും ടെമ്പിള്‍ മൗണ്ട് മേഖലയിലായിരിക്കുമെന്ന് പോലീസ് വക്താവ് മിരിത് ബെന്‍ മേയര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തിങ്കളാഴ്ച റംസാൻ ആരംഭിച്ചത് മുതല്‍ നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരെ കിഴക്കന്‍ ജറുസലേമിലെ പഴയ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഈ റംസാനെ ശാന്തമാക്കാന്‍ ഞങ്ങള്‍ എല്ലാം ചെയ്യുമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തീവ്രവാദികളും ഹമാസും (പലസ്തീനിയന്‍) ഇസ്ലാമിക് ജിഹാദും പോലുള്ള ഭീകര സംഘടനകള്‍ മേഖലയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നത് രഹസ്യമല്ലെന്നും അവർ വ്യക്തമാക്കി.
റംസാൻ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ മുസ്ലിംകൾക്ക് മുന്‍ വര്‍ഷങ്ങളിലെതുപോലെ അല്‍അഖ്സ പള്ളിയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു.
എന്നാൽ, അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്ന് അല്‍അഖ്സയിലേക്ക് വരുന്ന പലസ്തീനികള്‍ ചില നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരുമെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
സുരക്ഷാ കാരണങ്ങളാല്‍ 55 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാരും 50 വയസിനു മുകളിലുള്ള സ്ത്രീകളും മാത്രമേ പള്ളി പരിസരത്ത് പ്രവേശിക്കാന്‍ അനുവദിക്കൂവെന്ന് സര്‍ക്കാര്‍ വക്താവ് ഒഫിര്‍ ഗെന്ഡല്മാന് പറഞ്ഞു.
|
റവ. ഫാ. ഡോ. നൈനാൻ വി. ജോർജിനു സ്വീകരണം നൽകി
കുവൈറ്റ് സിറ്റി : സുവർണ ജൂബിലിയുടെ നിറവിലിരിക്കുന്ന മാർ ബസേലിയോസ് മൂവ്മെന്റ് വലിയനോമ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കൺവൻഷനും ധ്യാനയോഗത്തിനും നേതൃത്വം നൽകുവാൻ കുവൈറ്റിലെത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ വൈദികൻ റവ. ഫാ. ഡോ. നൈനാൻ വി. ജോർജിനു എയർ പോർട്ടിൽ സ്വീകരണം നൽകി.
അഖില മലങ്കര വൈദിക സംഘം ജനറൽ സെക്രട്ടറി, സഭാ മാനേജിംഗ് കമ്മിറ്റിയംഗം, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ ഗവേണിങ് ബോഡി മെമ്പർ, ചെങ്ങന്നൂർ ഭദ്രാസനത്തിലെ മാനവവിഭവശേഷി വകുപ്പിന്റെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ് ഫാ. ഡോ. നൈനാൻ വി. ജോർജ്.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരിയും മാർ ബസേലിയോസ് മൂവ്മെന്റ് പ്രസിഡന്റുമായ ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, മാർ ബസേലിയോസ് മൂവ്മെന്റ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, സെക്രട്ടറി തോമസ് മാത്യു, ട്രഷറാർ ഷൈൻ ജോർജ്, കൺവൻഷൻ കൺവീനർ ബിനു ബെന്ന്യാം എന്നിവരുടെ നേതൃത്വത്തിലാണ് വരവേല്പ് നൽകിയത്.
ഈ മാസം 17, 18, 20, 21 തീയതികളിൽ അബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ വൈകിട്ട് 6.30 മുതലാണ് കൺവൻഷൻ നടക്കുന്നത്.
|
പ്രവാസി വിദ്യാർഥികളുടെ ഉപരിപഠനത്തിന് സംവിധാനങ്ങളൊരുക്കണം: നവയുഗം
ദമാം: സൗദി അറേബ്യയിൽ കുടുംബമായി താമസിക്കുന്ന പ്രവാസികളുടെ കുട്ടികൾക്ക് പ്ലസ്ടൂ കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന് ഇപ്പോൾ സൗദിയിൽ അവസരമില്ല. പ്ലസ്ടൂ കഴിഞ്ഞാൽ കുട്ടികളെ നാട്ടിലേക്കയച്ചു പഠിപ്പിയ്ക്കുന്നതിന് പാവപ്പെട്ട പ്രവാസികൾക്ക് വളരെ ബുദ്ധിമുട്ടുന്നു.
ഇത് പരിഹരിയ്ക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടൽ ഉണ്ടാകാണാമെന്നു നവയുഗം അമാമ്ര യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദമാമിൽ സുകു പിള്ളയുടെ അധ്യക്ഷതയിൽ നടന്ന നവയുഗം അമാമ്ര യുണിറ്റ് സമ്മേളനം നവയുഗം ദമാം മേഖല സെക്രട്ടറി ഗോപകുമാർ അമ്പലപ്പുഴ ഉദ്ഘാടനം ചെയ്തു.
നവയുഗം ദല്ല മേഖല മേഖല സെക്രട്ടറി നിസ്സാം കൊല്ലം സംഘടന ക്യാമ്പയിനുകളെക്കുറിച്ചു വിശദീകരിച്ചു. നവയുഗം ദമാം മേഖല നേതാക്കളായ വേണുഗോപാൽ, ബാബു, സതീശൻ, നിസാർ എന്നിവർ സംസാരിച്ചു.
|
മസ്കറ്റ് ഇന്ത്യൻ സ്കൂൾ ഫിനാൻസ് ഡയറക്ടറായി നിധീഷ് കുമാറിനെ നിയമിച്ചു
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. ബോർഡ് അംഗം നിധീഷ് കുമാറിനെ ഫിനാൻസ് ഡയറക്ടർ ആയി നിയമിച്ചു. ദീർഘകാലമായി ഇന്ത്യൻ സ്കൂൾ മസ്കറ്റിന്റെ അക്കാദമിക്, നോൺഅക്കാഡമിക് രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നിധീഷ് കുമാർ മുൻപ് സ്കൂൾ മാനേജ്മന്റ് കമ്മിറ്റിയുടെ ഫിനാൻസ് കൺവീനർ ആയി മികച്ച പ്രവർത്തനം കാഴ്ച വച്ചിരുന്നു.
കോഴിക്കോട് വടകര സ്വദേശിയാണ് നിധീഷ് കുമാർ. സയ്ദ് സൽമാൻ ആണ് പുതിയ വൈസ് ചെയർമാൻ. ഇന്ത്യൻ സ്കൂളുകളിൽ കഴിഞ്ഞ കുറെ കാലമായി അക്കാദമിക് രംഗത്തും ഭരണനിർവഹണ രംഗത്തും നിരവധി പ്രശ്നങ്ങൾ നിലനിൽക്കുകയായിരുന്നു . പല വിഷയങ്ങളും പഠിപ്പിക്കാൻ മതിയായ അധ്യാപകരില്ലാത്തതടക്കമുള്ള പ്രശ്നങ്ങൾ അക്കാദമിക് ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു.
ഇന്ത്യൻ സ്കൂളുകളിലെ ഇൻഷുറൻസ് സ്കൂൾ നിയമങ്ങൾക്കു വിരുദ്ധമായി സ്വകാര്യ കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നേരത്തെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ടെൻഡർ ക്ഷണിക്കാതെ ക്രമവിരുദ്ധമായി നടന്ന ഇൻഷുറൻസ് കരാർ പിന്നീട് റദ്ദ് ചെയ്യപ്പെടുകയും ചെയ്തു. സ്കൂളിൽ അടുത്തിടെ നടന്ന ടെൻഡർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടും നിരവധി ആശങ്കകളും, സ്വജനപക്ഷപാത ആരോപങ്ങളും രക്ഷിതാക്കൾ ഉന്നയിച്ചിരുന്നു.
ഇന്ത്യൻ സ്കൂളിൽ നിലനിൽക്കുന്ന ഇത്തരം ഗൗരവതരമായ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് രക്ഷിതാക്കളുടെ കൂട്ടായ്മ മുൻകാലങ്ങളിൽ ബോർഡിന് മുൻപിലും, ഒമാനിലെ ഇന്ത്യൻ അംബാസഡർക്കും നിവേദനം നൽകിയിരുന്നു. അതിന്റെ തുടർച്ചയായി ഒമാനിലെ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മ കഴിഞ്ഞ മാസം ഡയറക്ടർ ബോർഡ് ചെയർമാനുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു.
രക്ഷിതാക്കൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കം രക്ഷിതാക്കൾക്ക് ഉറപ്പു നൽകിയിരുന്നു. രക്ഷിതാക്കൾ നടത്തിയ ശക്തമായ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിലാണോ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് പുതിയ അറിയിപ്പിൽ വ്യക്തമായി പറയുന്നില്ല .
|
സ്ത്രീ ശാക്തികരണ ബോധവത്കരണവുമായി പ്രവാസി മിത്ര
മനാമ: അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രവാസി മിത്ര വനിതാദിന സംഗമം സംഘടിപ്പിച്ചു. പ്രവാസി മിത്ര പ്രസിഡന്റ് വഫാ ഷാഹുൽ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പ്രാധാന്യമുണ്ടെന്നും പുരോഗതി പ്രാപിക്കുന്ന ഒരു സമൂഹത്തിന്റെ നട്ടെല്ലാണ് സ്ത്രീ സമൂഹം. ലിംഗഭേദത്തെ അടിസ്ഥാനമാക്കി സ്ത്രീ സമൂഹത്തിന്റെ കഴിവുകളെ കുറച്ചുകാണരുത്.
സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടു കഴിഞ്ഞു, പക്ഷേ അതിനനുസരിച്ച് സമൂഹവും കുടുംബവും മാറാത്തതാണ് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അവർ പറഞ്ഞു.
സ്ത്രീകളുടെ സാമൂഹിക തുല്യതക്കുവേണ്ടിയുള്ള പേരാട്ടത്തിന്റെ ചരിത്രമാണ് വനിതാ ദിനത്തിന് പറയാനുള്ളതെന്ന് വനിതാദിന സന്ദേശം നൽകിയ പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് ഷിജിന ആഷിക് പറഞ്ഞു. കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും അവരുടെ പ്രഗൽഭ്യവും സേവനങ്ങളും ലഭ്യമാക്കുവാൻ അവർക്ക് തുല്യ അവസരം ഉണ്ടാകണം.
പ്രവാസി സ്ത്രീകളുടെ സർഗാത്മകത അവരുടെ വ്യക്തിത്വ വികസനത്തിനും അഭിരുചികളെ വളർത്തുന്നതിനും സാമൂഹിക സാംസ്കാരിക സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവാസി വനിതകൾ എന്നതാണ് പ്രവാസി മിത്രയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സ്വാഗതം ആശംസിച്ച ജനറൽ സെക്രട്ടറി സഞ്ജു സാനു പറഞ്ഞു.
ബൂസ്റ്റ് യുവർ ഇന്നർ സെൽഫ് എന്ന വിഷയത്തിൽ മൈന്റ് കോച്ച് മസീറ നജാഹ് നടത്തിയ സെഷൻ സദസ്സിന് പുതുമയും വ്യത്യസ്തതയും നൽകി.
വിനോദവും വിജ്ഞാനവും കളിയും ചിരിയും സന്തോഷവും പങ്കുവെച്ച വനിതാദിന സംഗമം പ്രവാസി മിത്ര വൈസ് പ്രസിഡന്റ് ലിഖിത ലക്ഷ്മൺ നിയന്ത്രിച്ചു. സബീന അബ്ദുൽ ഖാദർ ആശംസ പ്രസംഗവും ആബിദ നജ്മുദീൻ നന്ദിയും പറഞ്ഞു.
|
ഗഫൂർ അറയ്ക്കലിനെ അനുസ്മരിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ്
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ നേതൃത്വത്തിൽ "ഗഫൂർ അറയ്ക്കൽ നിദ്ര നഷ്ടപ്പെട്ട സൂര്യൻ' എന്ന പേരിൽ നടത്തിയ അനുസ്മരണം കേരളവിഭാഗം ഹാളിൽ നടന്നു.
പ്രശസ്തനായ എഴുത്തുകാരനും സിനിമ തിരക്കഥാകൃത്തും പുരോഗമന സാംസകാരിക പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ഗഫൂർ വിടവാങ്ങിയിട്ടു ഒരു വർഷമാകുന്ന വേളയിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
അവസാനമായി എഴുതിയ ‘ദ കോയ’ എന്ന നോവലിന്റെ പ്രകാശന ദിവസം തന്നെയായിരുന്നു ഗഫൂർ അറയ്ക്കൽ അന്തരിച്ചത്. കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ സാഹിത്യ വിഭാഗം സെക്രട്ടറി ജഗദീഷ് സ്വാഗതം പറഞ്ഞു.
ഗഫൂർ അറയ്ക്കൽ എഴുതിയ വിവിധ നോവലുകളായ രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി, ഒരു ഭൂതത്തിന്റെ ഭാവി ജീവിതം, അരപ്പിരി ലൂസായ കാറ്റാടി യന്ത്രം എന്നിവ ഷിബു അരങ്ങാലി, ചാന്ദിനി മനോജ്, അഭിലാഷ് ശിവൻ എന്നിവർ അവതരിപ്പിച്ചു.
ഗഫൂർ അറയ്ക്കലിന്റെ അവസാനം പുറത്തുവന്ന നോവലായ ദി കോയ അവതരിപ്പിച്ചുകൊണ്ട് ഹാറൂൺ റഷീദ് സംസാരിച്ചു. കേരള വിഭാഗം കോകൺവീനർ കെ.വി.വിജയൻ നന്ദിപ്രകാശനം നടത്തി.
|
കേളി കുടുംബസഹായ ഫണ്ട് കൈമാറി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ മുസാമിയ ഏരിയ ദവാദ്മി യൂണിറ്റ് അംഗമായിരുന്ന സാജൻ പാറക്കണ്ടിയുടെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി. കണ്ണൂര്‍ പാര്‍ലമെന്റ് എൽഡിഎഫ് സ്ഥാനാര്‍ഥി എം.വി. ജയരാജനാണ് സാജന്റെ ഭാര്യയ്ക്ക് ഫണ്ട് കെെമാറിയത്.
കണ്ണൂർ എടക്കാട് നടാലിൽ ഒരുക്കിയ ചടങ്ങിൽ കേളി മുൻ രക്ഷധികാരി സമിതി അംഗം ബി.പി. രാജീവൻ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ എം.വി. നികേഷ് കുമാർ, പ്രവാസി സംഘം ഏരിയ സെക്രട്ടറി പ്രഭാകരന്, കേളി മുന്‍ പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്, ജയരാജ്, സജീവന് അഞ്ചരക്കണ്ടി എന്നിവര്‍ പങ്കെടുത്തു.
30 വർഷത്തോളം റിയാദിലെ ദവാദ്മിയിൽ വർക്ക്ഷോപ്പ് ഇൻചാർജായി ജോലി ചെയ്തു വരികയായിരുന്ന സാജനെ പക്ഷാഘാതത്തെ തുടർന്ന് റിയാദ് പ്രിൻസ് മുഹമ്മദ് ഇബ്നു അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് നവംബർ 25നു മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
കേളി ബത്ഹ ഏരിയ കമ്മിറ്റി അംഗമായിരുന്ന മുരളി കണിയാരത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ രഘുത്തമൻ നന്ദി പറഞ്ഞു.
|
വിമാനടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടണമെന്ന് നവയുഗം
ദമാം: അവധിയും തിരക്കുള്ള സീസണുകളും ലക്ഷ്യമിട്ട് വിമാന ടിക്കറ്റുകൾക്ക് അമിതമായി വില വർധിപ്പിച്ചു പ്രവാസികളെ ചൂഷണം ചെയ്യുന്ന കമ്പനികളെ നിയന്ത്രിക്കാനാവശ്യമായ നിയമനിർമാണം നടത്താൻ ഇന്ത്യൻ സർക്കാർ തയാറാകണമെന്ന് നവയുഗം സാംസ്കാരികവേദി റാക്ക ഏരിയാ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
മുഹമ്മദ് ഇബ്രാഹിന്റെ അധ്യക്ഷതയിൽ റാക്കയിൽ നടന്ന റാക്ക ഏരിയാ യൂണിറ്റ് സമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. നവയുഗം കോബാർ മേഖലാ സെക്രട്ടറി ബിജു വർക്കി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
കോബാർ മേഖലാ പ്രസിഡന്റ് സജീഷ് പട്ടാഴി അഭിവാദ്യ പ്രസംഗം നടത്തി. നവയുഗം റാക്ക ഏരിയാ യൂണിറ്റ് ഭാരവാഹികളായി പ്രവീൺ വാസുദേവൻ (രക്ഷാധികാരി), മുഹമ്മദ് ഇബ്രാഹിം (പ്രസിഡന്റ്), വിനോദ് (സെക്രട്ടറി), സരിതാ രഞ്ജിത്ത് (വൈസ് പ്രസിഡന്റ്), അഞ്ജു വിനോദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
സമ്മേളനത്തിന് പ്രവീൺ സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.
|
പ്രവാസിശ്രീയുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു
മനാമ: ലോക വനിതാദിനത്തിൽ കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ കെപിഎ ആസ്ഥാനത്തു വനിതാദിനാഘോഷം സംഘടിപ്പിച്ചു.
പ്രവാസിശ്രീയുടെ പത്തു യൂണിറ്റുകൾ സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പൂർണമായും വനിതകൾ നിയന്ത്രിച്ചു നടത്തിയ ആഘോഷത്തിൽ മ്യുറൽ പെയിന്റിംഗ് പരിശീലനം, ക്രാഫ്റ്റ് പരിശീലനം, വ്യത്യസ്ത ഗെയിമുകൾ, അംഗങ്ങളുടെ കലാ പ്രകടനങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു.
ബഹറനിലെ അറിയപ്പെടുന്ന ക്ലിനികൽ സൈക്കോളജിസ്റ്റ് ദീപ്തി ഗോപിനാഥ് മുഖ്യാഥിതിയായി പങ്കെടുത്തു. സ്ട്രസ് മാമേജ്മെന്റ് ക്ലാസും സംശയനിവാരണവും നടത്തി. ആഘോഷ സംഗമം കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു.
പ്രവാസിശ്രീ യുണിറ്റ് ഹെഡ് റസീല മുഹമ്മദ് അധ്യക്ഷയായ ചടങ്ങിന് പ്രവാസി ശ്രീ യുണിറ്റ് ഹെഡുകളായ അഞ്ജലി സ്വാഗതവും ഷാമില ഇസ്മായിൽ നന്ദിയും പറഞ്ഞു.
കെപിഎ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, പ്രവാസിശ്രീ കോഓർഡിനേറ്റേഴ്സായ മനോജ് ജമാൽ, നവാസ് കരുനാഗപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രവാസിശ്രീ യുണിറ്റ് ഹെഡുമാരായ ജിബി ജോൺ, പ്രതിഭ അനിൽ, രമ്യ ഗിരീഷ്, ജ്യോതി പ്രമോദ്, സുമി ഷമീർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
|
റംസാൻ ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ
കുവൈറ്റ് സിറ്റി: വിശുദ്ധ റംസാൻ മാസം സമാഗതമായ ഈ വേളയിൽ എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നതായും കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക റംസാൻ സന്ദേശത്തിൽ പറഞ്ഞു.
എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും സമൃദ്ധിക്കും വേണ്ടി പ്രാർഥിക്കുന്നതായും എല്ലാവർക്കും ഊഷ്മളമായ ആശംസകൾ അറിയിക്കുന്നതായി അംബാസഡർ കൂട്ടിച്ചേർത്തു.
ആത്മപരിശോധന, ക്ഷമ, കൃതജ്ഞത, സ്നേഹം, വിനയം, ആത്മനിയന്ത്രണം എന്നിവയ്ക്കുള്ള സമയമാണ് റംസാൻ. സമൂഹത്തിലെ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ അംഗങ്ങളെ സേവിക്കാനുള്ള നമ്മുടെ കടമയുടെ ഓർമപ്പെടുത്തലായി ഇത് പ്രവർത്തിക്കുന്നു.
സമത്വത്തിന്റെയും അനുകമ്പയുടെയും പ്രതിബദ്ധതയുടെയും വിളംബരമാണ് റംസാൻ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലിം ജനസംഖ്യയുള്ള ഇന്ത്യയിൽ റംസാന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ അന്താരാഷ്ട്ര വനിതാദിനം വിപുലമായി ആചരിച്ചു
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം വനിതാ വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. വെള്ളിയാഴ്ച ഡാർസൈറ്റിലെ അൽ അഹ്ലി ക്ലബിൽ നടന്ന പരിപാടിയിൽ സീബ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ.ലീന ഫ്രാൻസിസ് മുഖ്യാതിഥിയായിരുന്നു.
വനിതാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി സംസാരിച്ച ടീച്ചർ കേരളവിഭാഗം നടത്തുന്ന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. ഒമാൻ കാൻസർ അസോസിയേഷൻ പ്രസിഡന്റ് ഹിസ് എക്സലൻസി ഡോ. വാഹിദ് അലി അൽ സെയ്ദ് ഖറൂസി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
വനിതകളെ കൂടുതൽ മുൻ നിരയിൽ എത്തിക്കുവാൻ സമൂഹത്തിനാകെ മാതൃകയായി മാറാൻ കേരളവിഭാഗത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. വനിതാവേദി നടത്തിയ ഫുഡ് ഫെസ്റ്റിവലിൽ നിന്ന് കിട്ടിയ വരുമാനം വനിതാവിഭാഗം കോഓർഡിനേറ്റർ ശ്രീജ രമേശ് ഒമാൻ കാൻസർ അസോസിയേഷന് കൈമാറി.
ഒമാനിലെ പ്രശസ്ത നൃത്താധ്യാപിക ശ്രീകല ടീച്ചറും മകൾ മീനാക്ഷിയും ചേർന്ന് കൊറിയോഗ്രാഫി ചെയ്ത നൃത്ത പരിപാടിയിൽ നാൽപ്പതോളം സ്ത്രീകൾ പങ്കെടുത്തു. ബിജി വർഗീസ് സംവിധാനം ചെയ്ത കേരള വിഭാഗം വനിതാ ഗായകസംഘത്തിന്റെ ഗാനമേളയും പരിപാടിയിൽ അരങ്ങേറി.
കേരളവിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിൽ വനിതാവിഭാഗം കോഓർഡിനേറ്റർ ശ്രീജ രമേശ് സ്വാഗതം പറഞ്ഞു. ജൂമി സിയാദ് വനിതാദിന സന്ദേശം നൽകി.
അസിസ്റ്റന്റ് കോഓർഡിനേറ്റർ ഷിൽന ഷൈജിത് നന്ദി പറഞ്ഞു. നിതാപ്രിയേഷ് പരിപടിയുടെ അവതാരകയായിരുന്നു.
|
ഗ്രാൻഡ് ഹൈപ്പറിന്റെ വിപുലീകരിച്ച സ്റ്റോർ മംഗഫിൽ ഉദ്ഘാടനം ചെയ്തു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ റിട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ വിപുലീകരിച്ച സ്റ്റോർ മംഗഫിൽ ഉദ്ഘാടനം ചെയ്തു. മംഗഫ് ബ്ലോക്ക് നാലിലുള്ള സ്റ്റോറാണ് വിപുലീകരിച്ചത്.
ഒറ്റ നിലയിലായി വിപുലമായ സൗകര്യങ്ങളോടെ ഉദ്ഘാടനം ചെയ്യപ്പെട്ട സ്റ്റോറിൽ മുഴുവൻ ഡിപ്പാർട്മെന്റുകളും പ്രവർത്തിക്കുന്നുണ്ട്. ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റിന്റെയും വിശിഷ്ടതിഥികളുടെയും തിങ്ങിനിറഞ്ഞ ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട് ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, ഡിആർഒ തഹ്സീർ അലി, സിഒഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുല്ല എന്നിവരും മറ്റു മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഉപഭോകതാക്കളുടെ പുണ്യമാസകാലത്തെ സൗകര്യം കൂടി കണക്കിലെടുത്താണ് റംസാൻ മാസാരംഭത്തിനു മുന്നോടിയായി സ്റ്റോർ വിപുലീകരണം നടന്നത്. റംസാൻ പ്രമാണിച്ച് അവശ്യ വസ്തുക്കൾക്ക് സവിശേഷ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പലചരക്ക് സാധനങ്ങൾ,പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ്, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി പ്രവാസികളുടെയും തദ്ദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഈ സ്റ്റോറിൽ ലഭ്യമാണ്.
ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ മികച്ച ഉത്പന്നങ്ങളും സേവനവും നൽകാൻ മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണന്ന് ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു.
ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഷോപ്പിംഗ് ലക്ഷ്യമിട്ടാണ് ഇങ്ങനെ നിലവിലുള്ള സ്റ്റോറുകൾ വിപുലീകരിച്ച് വരുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.
|
ഫിലിപ്പൈൻ എംബസിയുമായി ചേർന്ന് മെട്രോ ഗ്രൂപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആതുരസേവനരംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഫിലിപ്പൈൻ എംബസിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര വനിതാദിനത്തിൽ സാൽമിയ സൂപ്പർ മെട്രോയിൽ സംഘടിപ്പിച്ച ക്യാമ്പിൽ ഫിലിപ്പൈൻ എംബസിയിലൂടെ രജിസ്റ്റർ ചെയ്തു നിരവധി പേർ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിലെ പ്രശസ്തരും പ്രമുഖരുമായ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു. സൗജന്യ ഒബി & ഗൈനക്കോളജി കൺസൾറ്റേഷനോടൊപ്പം ഗൈനക്കോളജിക്കൽ അൾട്രാസൗണ്ട്, പാപ് സ്മിയർ ടെസ്റ്റ് തുടങ്ങിയ സേവനങ്ങൾക്കു പ്രത്യേക കിഴിവും ലഭ്യമാക്കിയിരുന്നു.
ഫിലിപ്പിൻ എംബസി മുഖേന മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫാമിലി ഹെൽത്ത് ക്ലബ് പ്രിവിലേജ് കാർഡ് നൽകുമെന്നും മെട്രോയുടെ എല്ലാ ബ്രാഞ്ചുകളിലും ഈ കാർഡ് മുഖേന പ്രത്യേക കിഴിവുകൾ ലഭിക്കുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
അധികം താമസിയാതെ തന്നെ മഹ്ബൂല, ജഹ്റ, കുവൈറ്റ് സിറ്റി എന്നിവിടങ്ങളിലും മെട്രോ ആരംഭിക്കുമെന്നും സൂപ്പർ മെട്രോ സാല്മിയയിൽ മാമ്മോഗ്രാഫി, മെട്രോ ഫഹാഹീലിൽ 1.5 ടെസ്ല ക്ലോസ്ഡ് എംആർഐ തുടങ്ങിയ സേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
ഫിലിപ്പൈൻ എംബസി വൈസ് കൗൺസൽ ആരോൺ എറിക് ലൊസാടോ, ലേബർ അറ്റാഷെ മാന്വൽ ഡിമാനോ, അസിസ്റ്റന്റ് ലേബർ അറ്റാഷെ കാതറിൻ എ ദുലാദുൽ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ ഫൈസൽ ഹംസ, ഡെപ്യൂട്ടി ജനറൽ മാനേജർ പ്രിയേഷ് എന്നിവർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.
|
കുവൈറ്റ് ഉപപ്രധാനമന്ത്രിയെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈറ്റ് ഉപപ്രധാനമന്ത്രിയും പെട്രോളിയം മന്ത്രിയുമായ ഡോ. ഇമാദ് മുഹമ്മദ് അബ്ദുൽ അസീസ് അൽഅതീഖിയെ സന്ദർശിച്ചു.
രണ്ടുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സാധ്യതകളെ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.
|
സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. തൃശൂർ പാലപിള്ളി പുലിക്കണ്ണി സ്വദേശി മുസ്തഫയാണ്(50) മരിച്ചത്.
സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ബുറൈദയിലാണ് മുസ്തഫ താമസിച്ചിരുന്നത്. ബുറൈദ കെഎംസിസി സുൽത്താന ഏരിയാ പ്രസിഡന്റായിരുന്നു.
വർഷങ്ങളായി ബുറൈദയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
|
ഇസ്രയേലിൽ കൊല്ലപ്പെട്ട നിബിന് വിട ചൊല്ലി ജന്മനാട്
കൊല്ലം: ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വാടി പനമൂട് പുരയിട കാർമൽ കോട്ടേജിൽ പാറ്റ് നിബിൻ മാക്സ്വെലിന്(31) വിട ചൊല്ലി ജന്മനാട്. വാടി സെന്റ് ആന്റണീസ് പള്ളിയിൽ വെെകുന്നേരം നാലിന് നടന്ന സംസ്കാര ശുശ്രൂഷയിൽ നിരവധിയാളുകൾ പങ്കെടുത്തു.
വെള്ളിയാഴ്ചയാണ് നിബിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. വൈകുന്നേരം 6.35നു എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്രമന്ത്രി വി. മുരളീധരൻ, നോർക്ക റൂട്സ് സിഇഒ(ഇൻചാർജ്) അജിത്ത് കോളശേരി എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.
മൃതദേഹം പിന്നീട് ബന്ധുക്കൾ ഏറ്റുവാങ്ങി കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഒന്‍പതിന് വീട്ടിൽ കൊണ്ടുവന്നു.
ഇസ്രയേലിലെ കാർഷികമേഖലയായ മാർഗലിയറ്റിൽ ഹിസ്ബുള്ള തിങ്കളാഴ്ച നടത്തിയ മിസൈൽ ആക്രമണത്തിലാണ് നിബിൻ കൊല്ലപ്പെട്ടത്. രണ്ടു മാസം മുന്‍പാണ് കാർഷിക വീസയിൽ നിബിൻ ഇസ്രയേലിൽ പോയത്.
|
യുഎഇയില്‍ അതിശക്തമായ മഴ; ജാഗ്രതാ നിര്‍ദേശം
ദുബായി: യുഎഇയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കനത്തമഴ തുടരുന്നു. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ രാജ്യത്തെ മിക്കയിടങ്ങളിലും ശക്തമായ മഴയുണ്ടകുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ദുരന്തനിവാരണ അഥോറിറ്റിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം എല്ലാ മസ്ജിദിലും കാലാവസ്ഥ മുന്നറിയിപ്പ് വായിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അബുദാബിയിലും അല്‍ഐനിലും മഴ ആരംഭിച്ചിരുന്നു.
അല്‍ ഐന്‍, നാഹില്‍ മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റിലെ അബ്രാകളും വാട്ടര്‍ ടാക്സികളും ഫെറികളുടേയും സേവനം താത്കാലികമായി നിര്‍ത്തിവെച്ചതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അറിയിച്ചു.
കനത്ത മഴയും ഇടിമിന്നലും ഉണ്ടായ സാഹചര്യത്തില്‍ ദുബായിയില്‍ കടല്‍ ഗതാഗതവും നിര്‍ത്തിവച്ചു. ആളുകളോട് വീടുകളില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
സഞ്ചാരികള്‍ക്കും സവാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ശക്തമായ കാറ്റു വീശുന്നതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രതപീലര്ത്തണം. വിമാന യാത്രക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.
സ്വകാര്യമേഖലയില്‍ ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. കനത്തമഴയെ തുടര്‍ന്ന് അബുദാബി ക്ഷേത്രത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഗ്ലോബല്‍ വില്ലേജില്‍ വെടിക്കെട്ട് നിര്‍ത്തിവെച്ചു.
|
|
|
|
|
|