• Logo

Allied Publications

Australia & Oceania
"ടുമോറോ' ചിത്രീകരണം തുടങ്ങി
Share
ബ്രിസ്ബെയിൻ: കാലാവസ്ഥാ വ്യതിയാനം തടയേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന "ടുമോറോ' എന്ന സന്ദേശ ചിത്രത്തിന്‍റെ ചിത്രീകരണം ബ്രിസ്ബെയിനിൽ തുടങ്ങി. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ യഥാര്‍ഥ കാരണങ്ങള്‍, പരിസ്ഥിതിക്കും മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, പ്രതിരോധ നടപടികളുടെ ആവശ്യകത എന്നിവയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിച്ചുകൊണ്ട് ഭാവി തലമുറയ്ക്കായി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതാണ് ചിത്രം.

വേള്‍ഡ് മദര്‍ വിഷന്‍റെയും കംഗാരു വിഷന്‍റെയും ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ സ്വിച്ച് ഓണ്‍ ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയയും മുന്‍ ഐക്യ രാഷ്ട്രസഭ ഓസ്ട്രേലിയന്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായ ക്ലെം ക്ലാംബെല്‍ നിര്‍വഹിച്ചു. വേള്‍ഡ് മദര്‍ വിഷന്‍റെ 23ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് ചിത്രം പുറത്തിറക്കുന്നത്.

ബ്രിസ്ബെയിനിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർമാണവും ജോയി കെ. മാത്യുവാണ്. ജോണ്‍ മാത്യു കണിയാപറമ്പിലാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം കെ. ആദം അന്തോണി. ജെനിഫര്‍, റ്റാസോ, ക്ലെം, പീറ്റര്‍, ഹെലന്‍, മെഡോറി, സാസ്കിയ, ഫിലിപ്പ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നാല് ഡോക്യുമെന്‍ററികളും ഒരു ഡസനിലേറെ സന്ദേശ ചലച്ചിത്രങ്ങൾ സംവിധാനവും ചെയ്ത ചേർത്തല സ്വദേശിയായ ജോയി ഓസ്ട്രേലിയന്‍ ചലച്ചിത്രഡോക്യുമെന്‍ററി രംഗത്ത് സജീവമാണ്. സന്ദേശ ചിത്രങ്ങള്‍ക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റേതടക്കം ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ടൗൺസ്‌വിൽ വടംവലി മത്സരം: ടൈറ്റൻസ് ജേതാക്കൾ.
ടൗൺസ് വിൽ: ടൗൺസ്‌വിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ ഓൾ ഓസ്ട്രേലിയ വടംവലി മത്സരത്തിൽ ടൗൺസ്‌വിൽ ടൈറ്റൻസ് ക്ല
ബേബിച്ചൻ വർഗീസിന്‍റെ സംസ്കാരം ബുധനാഴ്ച.
പെർത്ത്: കഴിഞ്ഞ ദിവസം അന്തരിച്ച പെർത്തിലെ കാനിംഗ്ടണിൽ താമസിക്കുന്ന മുണ്ടക്കയം ഏന്തയാർ വളക്കമറ്റത്തിൽ പരേതനായ ചെറി
പീറ്റർ ട്ടോ റോട്ട് ഒക്‌ടോബർ 19ന് വിശുദ്ധ പദവിയിലേക്ക്.
പോർട്ട് മോർസ്ബി: പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായനും മതാധ്യാപകനും രക്തസാക്ഷിയുമായ വാഴ്ത്തപ്പെട്ട പീറ്റർ ട്ടോ റോ
ഫാ. വിക്‌ടർ വിൻസെന്‍റിന് സമൂഹത്തിൽ മികച്ച സേവനത്തിനുള്ള അംഗീകാരം.
കാൻബറ: തൃശൂർ ജില്ലയിലെ പാവറട്ടി സ്വദേശിയും മലയാളി വൈദികനുമായ ഫാ.
റവ.ഡോ. ജോൺ പുതുവയുടെ വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു.
ഡാര്‍വിന്‍: വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ച് റവ.ഡോ. ജോൺ പുതുവ രചിച്ച നാലാമത്തെ പുസ്തകം പ്രകാശനം ചെയ്തു.