• Logo

Allied Publications

Australia & Oceania
ജോർജ് സണ്ണി നിര്യാതനായി
Share
മെൽബണ്‍: കേരള ന്യൂസിന്‍റെ മാനേജിംഗ് എഡിറ്ററും ഒഐസിസി മുൻ ജനറൽ സെക്രട്ടറിയുമായ ജോർജ് തോമസിന്‍റെ (ലാലുച്ചായൻ) സഹോദരൻ കീക്കൊഴൂർ തോട്ടത്തിൽ (പൈങ്ങാട്ട്) ജോർജ് സണ്ണി മീൻ പിടിക്കുന്നതിനിടെ പന്പാനദിയിൽ മുങ്ങി മരിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് ചെറുവള്ളവുമായി പന്പാനദിയിൽ തനിയെ മീൻ പിടിക്കാൻ പോയ സണ്ണിയെ വലയിൽ കുരുങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. കാലിൽ വലകുടുങ്ങി മരിച്ചതാകാമെന്ന് സംശയിക്കുന്നു. കാട്ടൂർ അന്പലത്തിന് മുൻപിലെ മൂട്ടിൽ കുരുങ്ങി വള്ളവും വലയും കിടക്കുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദ്ദേഹം കോഴഞ്ചേരി ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രത്യേക സാഹചര്യത്തിൽ കോവിഡ് പിരിശോധനയും പോസ്റ്റ് മോർട്ടവും നടത്തി. ശവസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച 8 രാവിലെ 11ന് കീക്കൊഴൂർ മാർതോമാ പള്ളിയിൽ.. പരേതനായ പി.ടി. ജോർജിന്‍റെയും തങ്കമ്മ ജോർജിന്‍റെയും മകനാണ് ജോർജ് സണ്ണി. ഭാര്യ: ഗ്രേയ്സി. മക്കൾ: സുജി, സിജി. മരുമക്കൾ: ഷാലിയ, സുജു. മറ്റുസഹോദരൻ: മോനി (പൂനെ).

റിപ്പോർട്ട്: ജോസ് എം. ജോർജ്

ഓസ്ട്രേലിയൻ വനിതാ എംപിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു.
ക്യൂൻസ്‌ലാൻഡ്: മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എംപി ബ്രിട്ടാനി ലോഗ.
മെല്‍ബണ്‍ രൂപതയിലെ എസ്എംവൈഎം അംഗങ്ങളെ സ്വാഗതം ചെയ്തു.
കാക്കനാട്: മിഷന്‍ സന്ദേശവുമായി ഇന്ത്യയിലേക്ക് എത്തിയ എസ്എംവൈഎം മെല്‍ബണ്‍ രൂപത പ്രതിനിധികളെ എസ്എംവൈഎം ഗ്ലോബല്‍ സമിത
ന്യൂസിലൻഡിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു.
നോർത്ത്‌ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനുപോയി കാണാതായ രണ്ടു മലയാളി യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ മലയാളി യുവാക്കളെ കാണാതായി.
നോർത്ത്‌ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ രണ്ടു മലയാളി യുവാക്കളെ കാണാതായി.
ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ 130 തിമിംഗലങ്ങളെ തിരിച്ചയച്ചു.
പെർത്ത്: ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ130ഓളം പൈലറ്റ് തിമിംഗലങ്ങളെ തിരിച്ചയച്ചു.