• Logo

Allied Publications

Australia & Oceania
പെന്‍‌റിത്ത് മലയാളികൾ പരമ്പരാഗതമായ രീതിയിൽ ഓണം ആഘോഷിച്ചു
Share
സിഡ്‌നി: പെന്‍‌റിത്തിലെ മലയാളി സമൂഹം പരമ്പരാഗതമായ രീതിയിൽ ഓണം ആഘോഷിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ് മലയാളികളുടെ ഓണാഘോഷത്തിന് ആശംസകൾ നേർന്നത് ശ്രദ്ധേയമായി.

പെന്‍‌റിത്ത് മേയർ ട്രിഷ്യ ഹിച്ചൻസ് ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. വിവിധ സംസ്‌കാരങ്ങളുടെ കൂടിച്ചേരലുകളില്ലൂടെ മാത്രമേ ഓരോസമൂഹവും കൂടുതൽ വികാസം പ്രാപിക്കുകയുള്ളുവെന്നും അതിനായി ഓണാഘോഷം പോലെയുള്ള സാംസ്‌കാരിക പരിപാടികൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മേയർ പറഞ്ഞു.

കേരളത്തിന്‍റെയും ഇന്ത്യയുടെയും സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തരത്തിലുള്ള കലാസാംസ്‌കാരിക പരിപാടികളാണ് മലയാളി കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കിയിരുന്നത്. ചെണ്ടമേളവും തിരുവാതിരകളിയും മാവേലി വരവും ഭരതനാട്യം, മോഹിനിയാട്ടം, നൃത്തനൃത്യങ്ങളും ഓണസദ്യയും എല്ലാം ചേർന്ന് കൂട്ടായ്മയുടെ ഉത്സവമായി പരിപാടി മാറി.



കേരളീയമായ വേഷവിധാനങ്ങളോടെ പരിപാടികളിൽ പങ്കെടുത്ത എഴുനൂറിൽ പരം മലയാളികൾ തനതായ രീതിയിൽലുള്ള ഓണസദ്യ ആസ്വദിച്ചു. ഡെപ്യൂട്ടി പ്രീമിയറിനെ പ്രതിനിധീകരിച്ചു പെൻറിത് എംപി കരൺ മക്യേൺ, മേയർ ട്രിഷ്യ ഹിച്ചൻ, കൗൺസിലർ മാർലീൻ ഷിപ്ലി എന്നിവർ വിശിഷ്ടാതിഥികളായി.

പ്രസിഡന്‍റ് തോമസ് ജോൺ വൈസ് പ്രസിഡന്‍റ് ഹരിലാൽ വാമദേവൻ, സെക്രട്ടറി കിരൺ സജീവ്, ട്രെഷറർ ഡോ. ജോമോൻ കുര്യൻ, അസിസ്റ്റന്‍റ് ട്രെഷറർ മനോജ് കുര്യൻ, പബ്ലിക് ഓഫീസർ/ജോയിന്‍റ് സെക്രട്ടറി ഡോ. അവനീശ് പണിക്കർ, കമ്മിറ്റി അംഗം ജോജോ ഫ്രാൻസിസ്, സതീഷ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഡോണ റിച്ചാർഡ്, വിക്ടോറിയ സെബി എന്നിവർ അവതാരകർ ആയി. 2019 2022 വർഷങ്ങളിൽ എച്ച്എസ്‌സിയിൽ ഉന്നത വിജയം നേടിയവർക്കുള്ള അംഗീകാര പത്രങ്ങളും സമ്മാനങ്ങളും നൽകി.

പ്രവാസ ജീവിതത്തിന്‍റെ തിരക്കുകളിൽ നിന്ന് മാറി കൂട്ടായ്മയുടെയും സ്‌നേഹത്തിന്‍റെയും പങ്കിടലും ഒത്തുചേരലുമായി പെന്‍‌റിത്ത് മലയാളി സമൂഹത്തിന് ഈ ഓണക്കാലം.

ഓസ്ട്രേലിയൻ വനിതാ എംപിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു.
ക്യൂൻസ്‌ലാൻഡ്: മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എംപി ബ്രിട്ടാനി ലോഗ.
മെല്‍ബണ്‍ രൂപതയിലെ എസ്എംവൈഎം അംഗങ്ങളെ സ്വാഗതം ചെയ്തു.
കാക്കനാട്: മിഷന്‍ സന്ദേശവുമായി ഇന്ത്യയിലേക്ക് എത്തിയ എസ്എംവൈഎം മെല്‍ബണ്‍ രൂപത പ്രതിനിധികളെ എസ്എംവൈഎം ഗ്ലോബല്‍ സമിത
ന്യൂസിലൻഡിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു.
നോർത്ത്‌ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനുപോയി കാണാതായ രണ്ടു മലയാളി യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ മലയാളി യുവാക്കളെ കാണാതായി.
നോർത്ത്‌ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ രണ്ടു മലയാളി യുവാക്കളെ കാണാതായി.
ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ 130 തിമിംഗലങ്ങളെ തിരിച്ചയച്ചു.
പെർത്ത്: ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ130ഓളം പൈലറ്റ് തിമിംഗലങ്ങളെ തിരിച്ചയച്ചു.