• Logo

Allied Publications

Africa
ജൊഹന്നാസ്ബർഗിൽ ക്രിക്കറ്റ് താരത്തെ തോക്കുചൂണ്ടി കൊള്ളയടിച്ചു
Share
ജൊഹന്നാസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി20 ലീഗിനിടെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയാന്‍ അലീനെ അജ്ഞാത സംഘം കൊള്ളയടിച്ചു. തലസ്ഥാനമായ ജൊഹന്നാസ്‌ബര്‍ഗിലെ പ്രസിദ്ധമായ സാന്‍ഡ്‌ടണ്‍ സണ്‍ ഹോട്ടലിനരികെ വച്ചാണ് സംഭവം. തോക്കുചൂണ്ടിയ ശേഷം കൊള്ളസംഘം താരത്തിന്‍റെ ഫോണും ബാഗും കൈക്കലാക്കി രക്ഷപെടുകയായിരുന്നു.

ദക്ഷിണാഫ്രിക്കൻ ട്വന്‍റി20 ലീഗിൽ കളിക്കാനായാണ് താരം രാജ്യത്ത് എത്തിയത്. പാള്‍ റോയല്‍സിനായാണ് അലീൻ കളിക്കുന്നത്. കവർച്ചാ സംഭവത്തിൽ താരത്തിന് പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് പാള്‍ റോയല്‍സിനോട് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.

ലീഗിന്‍റെ രണ്ടാം എഡിഷന്‍ പ്ലേ ഓഫ് ഘട്ടത്തിലൂടെ പുരോഗമിക്കുന്നതിനിടെയാണു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കവർച്ച. പാള്‍ ടീമിനായി അലന്‍ കളി തുടരുമെന്നാണു റിപ്പോര്‍ട്ട്.

വെസ്റ്റ് ഇന്‍ഡീസിനായി 20 ഏകദിനങ്ങളും 34 ട്വന്‍റി 20 മത്സരങ്ങളും 28 വയസുകാരനായ ഫാബിയാന്‍ അലീന്‍ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ അഞ്ച് മത്സരങ്ങളിലും ഈ ഓൾറൗണ്ടർ കളിച്ചിട്ടുണ്ട്.

കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു.
നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും മരണം 210 പിന്
കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
നെയ്റോബി: പ‌ടിഞ്ഞാറൻ കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.