• Logo

Allied Publications

Australia & Oceania
സംഗീതനിശയുമായി അല്‍ഫോന്‍സ് ജോസഫും സംഘവും മെല്‍ബണില്‍
Share
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ സംഗീതത്തിന്‍റെ മാസ്മരികത തീര്‍ക്കാന്‍ സംഗീതനിശയുമായി ഗായകനും സംഗീതസംവിധായകനുമായ അല്‍ഫോന്‍സ് ജോസഫ്. മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് സെന്‍റ് തോമസ് സീറോമലബാര്‍ ഇടവകയുടെ നേതൃത്വത്തിലാണ് അല്‍ഫോന്‍സ് ജോസഫ് നയിക്കുന്ന സംഗീതനിശ സംഘടിപ്പിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്പതിന് വൈകുന്നേരം ആറു മുതല്‍ ഡാന്‍ഡിനോംഗ് സെന്‍റ് ജോണ്‍സ് റിജിയണല്‍ കോളജ് സ്റ്റേഡിയത്തിലാണ് ലൈവ് ബാന്‍ഡ് അരങ്ങേറുന്നത്. ഡാന്‍ഡിനോംഗ് സൗത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ഇടവക ദേവാലയത്തിനായുള്ള ധനശേഖരാര്‍ഥമാണ് സംഗീതനിശ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഇടവക വികാരിയും മെല്‍ബണ്‍ രൂപത വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.

ആധുനിക ശബ്ദസാങ്കേതികവിദ്യയും പ്രകാശനിയന്ത്രണങ്ങളും സമന്വയിപ്പിച്ച് കൊണ്ട് അവിസ്മരണീയമായ ഒരു സായാഹ്നമാണ് സംഗീത ആസ്വാദര്‍ക്കായി ഒരുക്കുന്നതെന്ന് സംഗീത നിശക്ക് നേതൃത്വം നല്കുന്ന അല്‍ഫോന്‍സും സംഘവും അറിയിച്ചു.

https://app.orgnyse.com.au/alphonsmusicalliveband54 എന്ന വെബ്‌സൈറ്റില്‍ നിന്നും പാരീഷ് കൗണ്‍സില്‍, ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങളില്‍ നിന്നും ‌ടിക്കറ്റ് ലഭിക്കും.

"കേരനിരകളാടും' എന്ന "ജലോത്സവം' സിനിമയിലെ ജനപ്രിയഗാനത്തിലൂടെയും എ.ആര്‍. റഹ്മാന്‍റെ സംഗീത സംവിധാനത്തില്‍ ആലപിച്ച "വിണ്ണെ താണ്ടി വരുവയാ' സിനിമയിലെ "ആരോമലെ' എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയും ജീസസ് യൂത്തിന്‍റെ മ്യൂസിക്ക് ബാന്‍ഡായ റെക്‌സ് ബാന്‍ഡിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ അല്‍ഫോന്‍സ് ജോസഫ് ഒരുപിടി നല്ല ഗാനങ്ങളുമായാണ് വേദിയിലെത്തുന്നത്.

സംഗീതനിശയിലേക്ക് എല്ലാവരേയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

ടൗൺസ്‌വിൽ വടംവലി മത്സരം: ടൈറ്റൻസ് ജേതാക്കൾ.
ടൗൺസ് വിൽ: ടൗൺസ്‌വിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ ഓൾ ഓസ്ട്രേലിയ വടംവലി മത്സരത്തിൽ ടൗൺസ്‌വിൽ ടൈറ്റൻസ് ക്ല
ബേബിച്ചൻ വർഗീസിന്‍റെ സംസ്കാരം ബുധനാഴ്ച.
പെർത്ത്: കഴിഞ്ഞ ദിവസം അന്തരിച്ച പെർത്തിലെ കാനിംഗ്ടണിൽ താമസിക്കുന്ന മുണ്ടക്കയം ഏന്തയാർ വളക്കമറ്റത്തിൽ പരേതനായ ചെറി
പീറ്റർ ട്ടോ റോട്ട് ഒക്‌ടോബർ 19ന് വിശുദ്ധ പദവിയിലേക്ക്.
പോർട്ട് മോർസ്ബി: പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായനും മതാധ്യാപകനും രക്തസാക്ഷിയുമായ വാഴ്ത്തപ്പെട്ട പീറ്റർ ട്ടോ റോ
ഫാ. വിക്‌ടർ വിൻസെന്‍റിന് സമൂഹത്തിൽ മികച്ച സേവനത്തിനുള്ള അംഗീകാരം.
കാൻബറ: തൃശൂർ ജില്ലയിലെ പാവറട്ടി സ്വദേശിയും മലയാളി വൈദികനുമായ ഫാ.
റവ.ഡോ. ജോൺ പുതുവയുടെ വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു.
ഡാര്‍വിന്‍: വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ച് റവ.ഡോ. ജോൺ പുതുവ രചിച്ച നാലാമത്തെ പുസ്തകം പ്രകാശനം ചെയ്തു.