• Logo

Allied Publications

Middle East & Gulf
അബ്ദുൾ റഹീമിന്‍റെ മോചനം വൈകും; കേസ് പത്താം തവണയും മാറ്റിവച്ചു
Share
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിച്ചെങ്കിലും ഇന്നും വിധിയുണ്ടായില്ല. റിയാദ് കോടതി കേസ് വീണ്ടും മാറ്റിയതായി നിയമ സഹായ സമിതിക്ക് വിവരം കിട്ടി. പത്താം തവണയാണ് റിയാദ് കോടതി കേസ് മാറ്റുന്നത്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേസ് ഫയലിന്‍റെ ഹാർഡ് കോപ്പി കോടതി ആവശ്യപ്പെട്ടിരുന്നു. വിശദമായ പരിശോധനകൾക്ക് വേണ്ടിയായിരുന്നു പലതവണ കോടതി കേസ് മാറ്റിയത്. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്‍റെ അഭിഭാഷകൻ നേരത്തെ ഗവർണറെ കണ്ടിരുന്നു.

ജൂലൈ രണ്ടിന് അബ്ദുൾ റഹീമിന്‍റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചനം വൈകുകയാണ്. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു.

തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്. എന്നാൽ, പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

സൗദി പൗരന്‍റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ റഹീം. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന്‍രക്ഷ ഉപകരണം അബ്ദുൾ റഹീമിന്‍റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു.

തുടര്‍ന്ന് സൗദി കോടതിയാണ് അബ്ദുൾ റഹീമിന് വധശിക്ഷ വിധിച്ചത്.

വി.എസ്. അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചിച്ചു.
മനാമ: കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ്.
കുര്യാക്കോസ് ജോൺ പറമ്പത്ത് അന്തരിച്ചു.
ചങ്ങനാശേരി: തൃക്കൊടിത്താനം പറമ്പത്ത് കുര്യാക്കോസ് ജോൺ(86) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 11.
കേളി ന്യൂസനയ്യ ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്‌തു.
റിയാദ്: പന്ത്രണ്ടാം കേളി കേന്ദ്ര സമ്മേളനത്തിന്‍റെ മുന്നോടിയായി ന്യൂസനയ്യ ഏരിയ ഒന്പതാമത് ഏരിയ സമ്മേളനം ഓഗസ്റ്റ് എട്ടിന്
അതുല്യയുടെ മരണം കൊലപാതകമെന്ന് കുടുംബം.
ചവറ: തേവലക്കര കോയിവിള സൗത്ത് അതുല്യ ഭവനിൽ അതുല്യ (30)യെ ഷാർജയിലുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദ
സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ ഓർമയായി.
റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്‌ദുൽ അസീസ്