• Logo

Allied Publications

Americas
"അടിച്ചു കേറി വാ’: ഹൂസ്റ്റണിൽ പൂരം വിളംബരം ആവേശമായി
Share
ഹൂസ്റ്റൺ: കാണാൻ പോകുന്ന പൂരം പറയണോ എന്ന് നമ്മൾ കേട്ടിട്ടുണ്ടാകും. തൃശൂരിലെ പൂരം യുഎസിൽ ഇനി കണ്ടാലോ? ലോകത്തിന്‍റെ ഏത് കോണിൽ ആണെങ്കിലും തൃശൂരുകാർക്ക് പൂരം ജീവന്‍റെ ഭാഗമാണ്. യുഎസിലെ തൃശൂരുകാർക്കും അതിൽ മാറ്റം ഒന്നും ഇല്ല. തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്‍റെ തൃശൂര്‍ പൂരം 2025ന്‍റെ വിളമ്പരം അപ്നബസാര്‍ ബാങ്കറ്റ് ഹാളിൽ വച്ച് വിപുലമായി നടന്നപ്പോൾ തൃശൂർ അവിടെ പുനരവതരിക്കുകയായിരുന്നു.

മാര്‍ച്ച് 29ന് ബാങ്കറ്റ് ഹാൾ അക്ഷരാർഥത്തിൽ കൊച്ചു തൃശൂർ ആയി മാറി. മേയ് 17നു നടക്കുന്ന ഈ പൂരം യുഎസിലെ തൃശൂരുകാരുടെ മാത്രം അല്ല, മുഴുവൻ മലയാളികളുടെയും പൂരമാണ്. നമ്മൾ മാത്രമല്ല, ഈ നാട്ടുകാർ കൂടി പൂരം നെഞ്ചേറ്റുകയാണ്. യുഎസിലെ എല്ലാ കമ്യൂണിറ്റികളും ഈ പൂരത്തിന്‍റെ ആവേശം അനുഭവിക്കാൻ തയാറെടുക്കുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേര് ഈ മാമാങ്കത്തിന്‍റെ ഭാഗം ആകും എന്നാണ് സംഘാടകർ കണക്ക് കൂട്ടുന്നത്. വിളംബര ചടങ്ങിൽ തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്‍റെ പ്രസിഡന്‍റ് നബീസ സലിം സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്‍റും പൂരം കോഓര്‍ഡിനേറ്ററുമായ ധനിഷ സാം പൂരത്തെക്കുറിച്ചും തുടര്‍ന്ന് നടക്കുന്ന പരിപാടികളെക്കുറിച്ചും വിശദമായി സംസാരിച്ചു. ട്രഷറര്‍ ലിന്‍റോ ആളുകളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

രാജേഷ് മൂത്തേടത്ത് നന്ദിയും പറഞ്ഞു. മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജോസ് കൂടത്തിനാൽ, ഫോർട്ബെന്‍റ് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഫോർട്ബെന്‍റ് കൗണ്ടി പ്രീസിംഗ്3 ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ.

ഷുഗർലാൻഡ് സിറ്റി കൗൺസിലിൽ മത്സരിക്കുന്ന ഡോ. ജോർജ് കാക്കനാട് എന്നിവർ പ്രസംഗിച്ചു. തൃശൂര്‍ പൂരത്തിന്‍റെ പ്ലാറ്റിനും സ്പോണ്‍സര്‍മാരായി എത്തിയത് ജെയിംസ് ഊളൂട്ട്, ജോയി ആലൂക്കാസ് എന്നിവരാണ്.

സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോർജ് ജോസഫ്, ഫോമയ്ക്കുവേണ്ടി തോമസ് ഒലിയന്‍കുന്നേല്‍, വേൾഡ് മലയാളി കൗൺസിലിന് വേണ്ടി എസ്.കെ. ചെറിയാന്‍, ടിസാക്ക് ക്ലബിനുവേണ്ടി ജോണ്‍ ഡബ്ല്യു, വര്‍ഗീസ്, ശ്രീ ഗുരുവായൂരപ്പൻ ടെമ്പിളിനുവേണ്ടി രമ പിള്ള, മീഡിയ പാര്‍ട്ട്നേഴ്സ് ബീറ്റ് എഫ്.എം, മല്ലൂ കഫേ, ആശ റേഡിയോ, ദര്‍ശന്‍ റേഡിയോ, ഇന്ത്യ പ്രസ് ക്ലബിന് വേണ്ടി സൈമണ്‍ വാളാചേരി, 24ന് വേണ്ടി ജിജു കുളങ്ങര, ഫ്ളവേഴ്സിനുവേണ്ടി ജോര്‍ജ്, കൈരളി ടിവിക്കുവേണ്ടി മോട്ടി എന്നിവര്‍ പങ്കെടുത്തു.

2025 തൃശൂര്‍ പൂരം മേയ് 17ന് മെഗാ തിരുവാതിര, ഓണക്കളി, പൂരവും മേളവും, കിഡ്സ് ഫാഷന്‍ ഷോ പൂരം തീം, ഫ്രാങ്കോ ആൻഡ് റീവ അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്, കള്‍ചറല്‍ പ്രോഗ്രാം, മോഹിനിയാട്ടം, കളരിപ്പയറ്റ് തുടങ്ങിയവയാണ് പൂരത്തിന്‍റെ പരിപാടികള്‍. സാം സുരേന്ദ്രൻ, മുജേഷ് കിച്ചേലു എന്നിവർ പരിപാടികൾ കോഓർഡിനേറ്റ് ചെയ്തു.

ഡാളസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊടിയേറി.
കൊപ്പേൽ (ടെക്സസ്): ഡാളസിന്‍റെ നാനാഭാഗങ്ങളിൽ നിന്നെത്തിയവിശ്വാസികളെ സാക്ഷിയാക്കി ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയുടെ തിരു
ഹൂസ്റ്റണിൽ സംഘർഷത്തിനിടെ ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി; അഞ്ച് പേർക്ക് പരുക്ക്.
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ അപ്ടൗണിന് സമീപം നടന്ന സംഘർഷത്തിനിടെ ഡ്രൈവർ ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയതിനെ തുട
ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ യുഎസിലെ പരിസ്ഥിതി സംരക്ഷണ ഏജൻസി.
വാഷിംഗ്ടൺൻ ഡിസി: പരിസ്ഥിതി സംരക്ഷണ ഏജൻസി (EPA) ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനും തങ്ങളുടെ പ്രധാനപ്പെട്ട ഗവേ
’മാംസം ഭക്ഷിക്കുന്ന’ ബാക്ടീരിയ ബാധിച്ച് ഫ്ലോറിഡയിൽ നാലു മരണം.
ഫ്ലോറിഡ: ’മാംസം ഭക്ഷിക്കുന്ന’ ബാക്ടീരിയ എന്നറിയപ്പെടുന്ന വിബ്രിയോ വൾനിഫിക്കസ് അണുബാധ മൂലം ഈ വർഷം ഫ്ലോറിഡയിൽ നാല് പേ
ഹോളിവുഡ് നിശാക്ലബിന് പുറത്ത് ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി: ഏഴ് പേർക്ക് ഗുരുതര പരുക്ക്.
ലോസ് ആഞ്ചലസ്: ഈസ്റ്റ് ഹോളിവുഡിലെ പ്രശസ്തമായ വെർമോണ്ട് ഹോളിവുഡ് ക്ലബിന് പുറത്ത് ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി ഏഴ്