• Logo

Allied Publications

Middle East & Gulf
ഫുജൈറയിൽ നിന്നും കണ്ണൂരിലേക്കും മുംബൈയിലേക്കും ഇൻഡിഗോ വിമാനങ്ങൾ
Share
ഫുജൈറ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലേക്കും മുംബൈയിലേക്കും ഇൻഡിഗോ എയർലൈൻസ് പുതിയ സർവീസുകൾ ആരംഭിച്ചു. ദിവസവും രണ്ടു സർവീസുകളാണ് രണ്ടു സ്ഥലങ്ങളിലേക്കും ആരംഭിച്ചിരിക്കുന്നത്.

ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ഫുജൈറ സിവിൽ ഏവിയേഷൻ ചെയർമാൻ ഇസ്മായിൽ അൽ ബലൂഷി, എയർപോർട്ട് ജനറൽ മാനേജർ ഇബ്രാഹിം അൽ ഖ്അൽലാഫ്, ഇൻഡിഗോ ഗ്ലോബൽ സെയിൽസ് തലവൻ മുഹമ്മദ് അൽ സലാമി എന്നിവർ പങ്കെടുത്തു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന്‍റെ ഭാഗമായാണ് പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നതെന്ന് മുഹമ്മദ് അൽ സലാമി അഭിപ്രായപ്പെട്ടു. കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് ഫുജൈറയിൽ നിന്നും ഇൻഡിഗോ വിമാനസർവീസുകൾ ആരംഭിക്കും.

ഇതോടെ ഏഷ്യൻ വിനോദ കേന്ദ്രങ്ങളായ മാലദ്വീപ്, ബാങ്കോക്ക്, ജക്കാർത്ത, സിംഗപ്പുർ, ശ്രീലങ്ക, സീഷെൽസ്, നേപ്പാൾ എന്നിവിടങ്ങളിലേക്ക് ഫുജൈറയിൽ നിന്നും യാത്രക്കാർക്ക് ഇൻഡിഗോ വിമാനങ്ങളിലൂടെ എത്തിച്ചേരുന്നതിനു സാധ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

ഫുജൈറ എമിറേറ്റിനെ ഇന്ത്യയിലെ സുപ്രധാനമായ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന വിമാനസർവീസുകളാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു.

ഫുജൈറയിൽ നിന്നും യാത്ര നടത്തുന്നവരുടെ സൗകര്യം കണക്കിലെടുത്ത് യുഎഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നും ഫുജൈറ വിമാനത്താവളത്തിലേക്ക് സൗജന്യ ബസ് സർവീസുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഫുജൈറ വിമാനത്താവളത്തിന്‍റെ റൺവേയിലേക്ക് ആദ്യമായി പറന്നിറങ്ങിയ ഇൻഡിഗോ വിമാനത്തിന് ജലാഭിവാദ്യം നൽകിയാണ് സ്വീകരിച്ചത്.

ഒഐസിസി "വേണു പൂർണിമ' 28ലേക്ക് മാറ്റി.
കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് സംഘടിപ്പിക്കുന്ന "വേണു പൂർണിമ' ഈ മാസം 22ൽ നിന്ന് 28ലേക്ക് മാറ്റിയതായി പ്രസിഡന്‍റ് വർഗീ
സമീഹ ജുനൈദിന്‍റെ കവിതാ സമാഹാരത്തിന്‍റെ കവര്‍ പേജ് പ്രകാശനം ചെയ്തു.
ദോഹ: ഖത്തറിലെ യുവ മലയാളി കവയിത്രി സമീഹ ജുനൈദിന്‍റെ മൂന്നാമത് ഇംഗ്ലീഷ് കവിതാ സമാഹാരമായ ഷീല്‍ഡിംഗ് സണ്‍ഫ്ലവറിന്‍റെ ക
കേളി ബത്ത ഏരിയ ക്വിസ് മത്സരം സംഘടിപ്പിച്ചു.
റിയാദ്: കേളി കലാ സംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ബത്ഹ ഏരിയയുടെ പത്താമത് സ
പ്രഫ. എം.കെ. സാനു മലയാളത്തിന്‍റെ അക്ഷരവെളിച്ചം: കൈരളി ഫുജൈറ.
ഫുജൈറ: നിരൂപണ സാഹിത്യത്തിലും അധ്യാപന മേഖലയിലും സാംസ്‌കാരിക മണ്ഡലത്തിലുമെല്ലാം സര്‍വാദരണീയനായ പ്രഫ. എം.കെ.
കേളി അൽഖർജ് ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു.
റിയാദ്: കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ പത്താമത് സമ്മേളനത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു.