• Logo

Allied Publications

Africa
യെമനില്‍ പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി: ഏഴു പേര്‍ കൊല്ലപ്പെട്ടു; 80 പേര്‍ക്ക് പരിക്ക്
Share
സന: യെമന്‍ തലസ്ഥാനമായ സനയില്‍ ഷിയാ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ അഞ്ചു പേര്‍ പ്രതിഷേധക്കാരാണ്. രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷിയ വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചത്.

രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ പ്രതിഷേധക്കാര്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തിലെത്തിച്ചത്. പ്രതിഷേധക്കാര്‍ സുരക്ഷാ സൈനികരുടെ നേര്‍ക്ക് ആദ്യം വെടിവെയ്ക്കുകയാണുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സുരക്ഷാസേനയാണ് രക്തച്ചൊരിച്ചിലിന് തുടക്കമിട്ടതെന്നും ആവശ്യത്തിലും അധികം സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നതായും ഷിയാ നേതാവ് അലി അല്‍ ബൊഖെയ്തി പറഞ്ഞു. അതിനിടെ സൌദിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ അല്‍ ജൌഫ് പ്രവിശ്യയുടെ കിഴക്കന്‍ ഭാഗത്ത് യുഎസ് ഡ്രോണ്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന ആറു പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

അല്‍ മഹാഷ്മ മേഖലയില്‍ തീവ്രവാദികള്‍ സഞ്ചരിച്ചിരുന്ന രണ്ട് കാറുകള്‍ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. അല്‍ ഖ്വെയ്ദ നേതാവ് സലേ ഹസന്‍ ജ്രെദാനും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം അല്‍ക്വയ്ദ സ്ഥിരീകരിച്ചിട്ടില്ല.

കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു.
നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും മരണം 210 പിന്
കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
നെയ്റോബി: പ‌ടിഞ്ഞാറൻ കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.