• Logo

Allied Publications

Africa
കേരള അസോസിയേഷന്‍ ഓഫ് കെനിയ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
Share
നെയ്റോബി: കേരള അസോസിയേഷന്‍ ഓഫ് കെനിയ 201213 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം നെയ്റോബിയിലെ പാറ്റനി ഹാളില്‍ സംഘടിപ്പിച്ചു.

മേയ് 11ന് (ഞായര്‍) നടന്ന യോഗത്തില്‍ സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ സൂരജ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ രഞ്ജിത്ത് മാണി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

തുടര്‍ന്ന് 2014 ലെ സംഘടയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി റാഫി പോള്‍ (ചെയര്‍മാന്‍), സംഗീത ധനഞ്ജയന്‍ (വൈസ് ചെയര്‍പേഴ്സണ്‍), ഷാജഹാന്‍ (ജനറല്‍ സെക്രട്ടറി), സുജിത് പിള്ള, (ജോ. സെക്രട്ടറി), സാബു ജോസഫ് (ട്രഷറര്‍) എന്നിവരേയും കള്‍ച്ചറല്‍ സെക്രട്ടറിമാരായി നിമിത മേനോന്‍, സീമ രാജേഷ് എന്നിവരേയും സ്പോര്‍ട്സ് സെക്രട്ടറിയായി ജോളറ്റ് ഏബ്രഹാം, അഭിലാഷ് (വാര്‍ത്താവിതരണം), സോമരാജ്, വിജി ജയകൃഷ്ണന്‍ (ഫുഡ് കമ്മിറ്റി) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ആന്റണി കളത്തില്‍, പ്രസന്നന്‍ പിള്ള, ലേഖ ദിനേശ്, യതീന്ദ്രന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പിന് അസോസിയേഷന്‍ ട്രസ്റി ഗോപകുമാറും സീനിയര്‍ അംഗം കരീം മേല്‍നോട്ടം വഹിച്ചു.

വാര്‍ഷിക യോഗത്തിനുമുമ്പ് അസോസിയേഷനിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു.
നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും മരണം 210 പിന്
കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
നെയ്റോബി: പ‌ടിഞ്ഞാറൻ കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.