• Logo

Allied Publications

Africa
സാംസംഗ് കപ്പ് 2014 ക്രിക്കറ്റ് ടൂര്‍ണമെന്റ്: മസായി മാരാ ടസ്കേഴ്സ് കേരള ഫൈനലില്‍
Share
നെയ്റോബി: മസായി മാരാ ടസ്കേഴ്സ് കേരള സൌത്ത് ഇന്ത്യന്‍ കള്‍ച്ചറള്‍ സൊസൈറ്റി സാംസംഗ് കപ്പ് 2014 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ പ്രവേശിച്ചു. ഈ ടൂര്‍ണമെന്റ് കെനിയ ക്രിക്കറ്റ് കലന്‍ഡര്‍ ലിസ്റ് ചെയ്ത മല്‍സരമാണ്.

ആദ്യ മല്‍സരതില്‍ കേരളം കഴിഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ആന്ധ്രാപ്രദേശിനെ 10 റണ്‍സിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 25 ഓവറില്‍ 132 റണ്‍സിനു ഓള്‍ ഔട്ട് ആയി. കേരളത്തിനുവേണ്ടി ഭാവിഷ് 50 റണ്‍സും മൂന്നു വിക്കറ്റും നേടി മാന്‍ ഓഫ് ദ മാച്ച് ആയി. ജോണ്‍സി തോമാസ്, ഗിരീഷ് നായര്‍ എന്നിവര്‍ ബോളിംഗില്‍ തിളങ്ങി.

രണ്ടാമത്തെ മത്സരത്തില്‍ കേരളം കര്‍ണാടകത്തെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിച്ചു. കര്‍ണാടകത്തിന്റെ 25 ഓവറില്‍ 135 റണ്‍സ് എന്ന ലക്ഷ്യം കേരളം 16 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. കേരളത്തിനുവേണ്ടി ഭാവിഷ് 56 റണ്‍സും റോഷന്‍ പോള്‍ 38 റണ്‍സും നേടിയപ്പോള്‍ ഗിരീഷ് നായര്‍ ബെസ്റ് ബോളറായും ഭാവിഷ് മാന്‍ ഓഫ് ദ മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടു.

ഫൈനല്‍ ജൂണ്‍ 22ന് നെയ്റോബി ജിംഖാന ഇന്റര്‍ നാഷണല്‍ സ്റേഡിയത്തില്‍ മസായി മാരാ ടസ്കേസ് കേരള, സൂപ്പര്‍ കിംഗ്സ് തമിഴ്നാടിനെ നേരിടും.

റിപ്പോര്‍ട്ട്: റാഫി പോള്‍

കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു.
നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും മരണം 210 പിന്
കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
നെയ്റോബി: പ‌ടിഞ്ഞാറൻ കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.