• Logo

Allied Publications

Africa
നൈജീരിയയിൽ ഭീകരാക്രമണത്തിന് ശിശുക്കളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്‌
Share
മൈദുഗുരി: നൈജീരിയയിൽ ഭീകരാക്രമണം നടത്തുന്നതിനായി ഭീകരർ സ്ത്രീകളെയും വ്യാപകമായി ഉപയോഗിക്കുന്നതായി മുന്പ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കുന്നതിനായി ചാവേറുകൾ കുട്ടികളെ കൈയിൽ കരുതുന്നതായാണ് പുതിയ റിപ്പോർട്ടുകളും സൈനിക വൃത്തങ്ങളും നൽകുന്ന മുന്നറിയിപ്പ്.

കഴിഞ്ഞദിവസം മൈദുഗുരിയിൽ ചാവേറായി എത്തിയ സ്ത്രീകൾ കൈകളിൽ കുട്ടികളെ കരുതിയിരുന്നു. സ്ഫോടനത്തിൽ രണ്ടു ചാവേറുകളും രണ്ടു കുട്ടികളും മറ്റു നാലുപേരും കൊല്ലപ്പെട്ടു. കുട്ടികളെ കൈയിൽ കരുതിയാണ് ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചത്.

പുതിയ സൂചനകളുടെ അടിസ്ഥാനത്തിൽ ചെക്ക് പോസ്റ്റുകളിൽ സൈന്യം കർശന സുരക്ഷാ പരിശോധന നടത്തുന്നുണ്ട്. പരിശോധനിയിൽനിന്നു സിവിലിയൻമാരെയും ഒഴിവാക്കുന്നില്ല. സ്ത്രീകളെ ചാവേറുകളായി ഉപയോഗിക്കുന്ന പ്രവണത മുന്പുതന്നെ കണ്ടുവന്നിരുന്നുവെങ്കിലും കുട്ടികളെ ഉപയോഗിക്കുന്നത് അടുത്തിടെയാണ് ശ്രദ്ധയിൽപെടുന്നത്.

രാജ്യത്ത് നടക്കുന്ന ഭൂരിഭാഗം ഭീകരാക്രമണങ്ങൾക്കും പിന്നിൽ ബോക്കോ ഹറാമാണെന്നാണു കരുതപ്പെടുന്നത്. ഇവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കുന്നതിനായി സർക്കാർ സൈന്യം കടുത്ത പോരാട്ടം നടത്തുന്നുണ്ട്.

കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു.
നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും മരണം 210 പിന്
കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
നെയ്റോബി: പ‌ടിഞ്ഞാറൻ കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.