• Logo

Allied Publications

Africa
ചാവേർആക്രമണം; മൊഗാദിഷുവിൽ 18 മരണം
Share
മൊഗാദിഷു: സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ പോലീസ് അക്കാദമിയിൽ ചാവേർ ഭടൻ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പോലീസ് യൂണിഫോമിലാണ് അക്രമി എത്തിയത്. പരിക്കേറ്റ ഓഫീസർമാരിൽ ചിലരുടെ നില ഗുരുതരമാണെന്നു കേണൽ മുഹമ്മദ് ഏഡൻ പറഞ്ഞു. സോമാലിയ പോലീസ് ദിനാഘോഷത്തിനായി റിഹേഴ്സൽ നടത്തിയ പോലീസ് ഓഫീസർമാരെയാണ് അക്രമി ലക്ഷ്യമിട്ടത്.

റിഹേഴ്സൽ പരേഡിനു ക്യൂ നിന്ന പോലീസുകാരുടെ കൂട്ടത്തിൽ ചെന്നു നിന്നാണ് സ്ഫോടനം നടത്തിയത്. ആക്രമണത്തിൻറെ ഉത്തരവാദിത്വം അൽഷബാബ് ഭീകര ഗ്രൂപ്പ് ഏറ്റെടുത്തു. അൽക്വയ്ദയുമായി ബന്ധമുള്ള ഈ ഗ്രൂപ്പ് സോമാലിയയിലും സമീപ രാജ്യങ്ങളിലും ഇതിനകം നിരവധി ആക്രമണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ യുഎസ് ഡ്രോണുകൾ അൽഷബാബിനെ ലക്ഷ്യമിട്ട് 32 ആക്രമണങ്ങൾ നടത്തി.

കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു.
നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും മരണം 210 പിന്
കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
നെയ്റോബി: പ‌ടിഞ്ഞാറൻ കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.