Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
രതീഷിന്‍റെ മകൻ
എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്ന രതീഷ്. അച്ഛനെ കണ്ടു വളർന്ന മകന്‍ പത്മരാജ് രതീഷും ചെറുപ്പം മുതല്‍ സ്വപ്‌നം കണ്ടതും സിനിമ തന്നെ. വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നതിനോടായിരുന്നു പത്മരാജിനു പ്രിയം.

ഒടുവിൽ ദീപു കരുണാകാരന്‍ സംവിധാനം ചെയ്ത ഫയര്‍മാന്‍ (2015) എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. അതും സാക്ഷാല്‍ മമ്മൂട്ടിക്കൊപ്പം. ആഗ്രഹിച്ചതു പോലെ നെഗറ്റീവ് റോളില്‍ത്തന്നെ തുടക്കം.

സിനിമയിലേക്കുള്ള വരവ്

കോളജില്‍ പഠിക്കുന്ന സമയത്തുതന്നെ സിനിമയില്‍നിന്ന് അവസരങ്ങള്‍ വന്നിരുന്നു. പഠനം കഴിഞ്ഞ് എന്തെങ്കിലും ജോലിയില്‍ കയറിയ ശേഷം സിനിമ നോക്കിയാല്‍ മതിയെന്നാണ് അന്ന് അമ്മ പറഞ്ഞത്.



അങ്ങനെ ബിബിഎം പഠനം കഴിഞ്ഞ് ഒരു അമേരിക്കന്‍ ക്ലോത്തിംഗ് ബ്രാന്‍ഡില്‍ ജോലിക്കു കയറി. കോയമ്പത്തൂരിലായിരുന്നു ജോലി. രണ്ടു വര്‍ഷം കഴിഞ്ഞ് അമ്മയ്ക്കു ചില ആരോഗ്യപ്രശ്‌നങ്ങള്‍ വന്നതോടെ ആ ജോലി വേണ്ടെന്നുവച്ചു നാട്ടിലേക്കു പോന്നു.

ആ സമയത്തു മാധ്യമങ്ങളില്‍ എന്‍റെ ചില അഭിമുഖങ്ങളൊക്കെ വന്നു. അതില്‍ വില്ലനായിട്ട് അഭിനയിക്കാന്‍ മോഹമുണ്ട് എന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നു.

ഫയര്‍മാന്‍ എന്ന സിനിമയുടെ സംവിധായകന്‍ ദീപു കരുണാകരന്‍ ഈ ആര്‍ട്ടിക്കിള്‍ കാണുകയും എന്നെ വിളിക്കുകയുമായിരുന്നു. ആ സിനിമയില്‍ വില്ലന്‍ വേഷം ചെയ്യാന്‍ ഒരു പുതിയ ആളെ തേടുന്ന സമയംകൂടിയായിരുന്നു അത്.

ഒരു സസ്‌പെന്‍സ് വില്ലന്‍ വേഷം. എന്നെ ഇതിലേക്കു വിളിക്കുന്നതിനു മുമ്പ് രതീഷിന്‍റെ മകന് അഭിനയിക്കാന്‍ മോഹമുണ്ടെന്നും നമ്മുടെ ഈ സിനിമയിലേക്കു വിളിച്ചാലോ എന്നും മമ്മൂക്കയോടു സംവിധാകന്‍ അഭിപ്രായം ചോദിച്ചിരുന്നു. മമ്മൂക്ക അപ്പോള്‍ത്തന്നെ ഓകെ പറഞ്ഞു. സംവിധായകന്‍ എന്നെ വിളിച്ചു.

ചെറുപ്പം മുതല്‍ സിനിമാ സ്വപ്നം

ചെറുപ്പകാലത്തുതന്നെ വെക്കേഷനൊക്കെ വരുമ്പേള്‍ അച്ഛന്‍ എന്നെ മധുസാറിന്‍റെ തിരുവനന്തപുരത്തുള്ള ആക്ടിംഗ് അക്കാദമിയില്‍ അഭിനയം പഠിക്കാനുള്ള ക്ലാസിനൊക്കെ വിട്ടിരുന്നു. കൂടാതെ അന്നൊക്കെ അച്ഛന്‍റെകൂടെ ഒരുപാട് സിനിമകളും കാണുമായിരുന്നു. അങ്ങനെ വളരെ ചെറുപ്പം മുതല്‍ സിനിമയോടു വലിയ താത്പര്യമായിരുന്നു.

അച്ഛന്‍റെ മേല്‍വിലാസം

രതീഷിന്‍റെ മകനായതു കൊണ്ടും എനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അറിഞ്ഞതോടെയാണ് ആദ്യത്തെ സിനിമയില്‍ അവസരം ലഭിക്കുന്നത്. പിന്നീട് ഞാന്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്താണ് ഇവിടെ വരെയെത്തിയത്.

ഒമ്പതു വര്‍ഷത്തിനിടെ 22 സിനിമകള്‍ ചെയ്തു. സിനിമയില്‍ തുടക്കം അച്ഛന്‍റെ മേല്‍വിലാസത്തില്‍ത്തന്നെയായിരുന്നു. ഇപ്പോഴും ലൊക്കേഷനുകളില്‍ എത്തുമ്പോള്‍ രതീഷിന്‍റെ മകന്‍ എന്ന നിലയിലുള്ള സ്‌നേഹവും പരിഗണനയും ലഭിക്കുന്നുണ്ട്. സിനിമയില്‍ എന്‍റേതായ മേല്‍വിലാസം നേടിയെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

അച്ഛന്‍ ചെയ്ത ഇഷ്ട കഥാപാത്രങ്ങള്‍

കമ്മീഷണറിലെ മോഹന്‍ തോമസ് എന്ന കഥാപാത്രമാണ് അച്ഛന്‍ ചെയ്തതില്‍ ഏറെ പ്രിയപ്പെട്ടത്. പിന്നെ അച്ഛന്‍ അഭിനയിച്ച വഴിയോരക്കാഴ്ചകള്‍, രാജാവിന്‍റെ മകന്‍, തുഷാരം തുടങ്ങി കുറെയേറെ സിനിമകളിലെ കഥാപാത്രങ്ങളും ഏറെ ഇഷ്ടമാണ്.

സഹോദരി പാര്‍വതിയും സിനിമയില്‍

ചേച്ചി പാര്‍വതി വളരെ ശ്രദ്ധയോടെ മാത്രം സിനിമയെ സമീപിച്ച ആളാണ്. മധുരനാരങ്ങയിലെ കഥാപാത്രം ചേച്ചിക്ക് ഏറെ ഇഷ്ടപ്പെട്ടു സ്വീകരിച്ച ഒന്നാണ്. ചേച്ചി ഒരിക്കലും സിനിമ ഉപേക്ഷിച്ചിട്ടില്ല.

വിവാഹം കഴിഞ്ഞെങ്കിലും വിശ്വാസമുള്ള, നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ഇനിയും അഭിനയിക്കും. സിനിമയില്‍ അഭിനയിക്കുന്നതിനു ചേച്ചിക്ക് ഭര്‍ത്താവിന്‍റെ പരിപൂര്‍ണ പിന്തുണയുണ്ട്. ചേച്ചിക്കിപ്പോൾ നാലു വയസുള്ള ഒരു മകളുമുണ്ട്.

മമ്മൂട്ടിക്കൊപ്പം

എന്‍റെ ആദ്യത്തെയും രണ്ടാമത്തെയും സിനിമ മമ്മൂക്കയ്ക്ക് ഒപ്പമായിരുന്നു. പിന്നീട് പരോള്‍ എന്ന സിനിമയും അദ്ദേഹത്തോടൊപ്പം അഭിനയിച്ചു. ഒരു സീനിയര്‍ നടന്‍ എന്ന രീതിയില്‍ ഒരിക്കലും അദ്ദേഹം എന്നോടു പെരുമാറിയിട്ടില്ല.

ആദ്യത്തെ പടത്തില്‍ത്തന്നെ മൂന്നു നാലു ദിവസം ഫൈറ്റ് സീക്വൻസിന്‍റെ മാത്രം ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഇതിനിടെ, ടൈമിംഗ് കിട്ടാതെ എന്‍റെയൊരു പഞ്ച് അബദ്ധത്തില്‍ മമ്മൂക്കയ്ക്കു കൊള്ളേണ്ടി വന്നു.

അദ്ദേഹം അതു വളരെ ഈസിയായെടുക്കുകയും സാരമില്ലെടാ, കുഴപ്പമില്ലെടാ, നിന്‍റെ അച്ഛനിട്ട് ഞാന്‍ ഇങ്ങനെ കുറെ കൊടുത്തിട്ടുള്ളതാണെന്നൊക്കെ പറഞ്ഞ് അതു വളരെ നിസാരമാക്കിയെടുക്കുകയാണ് ചെയ്തത്.

പിന്നീടുള്ള രംഗങ്ങളില്‍ അഭിനയിക്കുമ്പോഴും അദ്ദേഹം എനിക്ക് വളരെയധികം കെയര്‍ നല്‍കി. എന്നാല്‍, അദ്ദേഹം വളരെ സീനിയര്‍ ആക്ടറാണെന്ന ബോധ്യത്തോടെയേ ഞാൻ പെരുമാറാറൂള്ളൂ. ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ വിളിച്ചാലും ഉള്ളിലൊരു പേടിയുണ്ട്.

സുരേഷ് ഗോപി

സുരേഷ് ഗോപി അങ്കിളിന്‍റെ വീട്ടുകാരും ഞങ്ങളും ഒരു ഫാമിലി പോലെയാണ്. ഞാനും ഗോകുലും ചേട്ടനും അനിയനും പോലെയാണ്. ഞങ്ങള്‍ ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും വീട്ടില്‍ പോകുകയും വരികയുമൊക്കെ ചെയ്യാറുണ്ട്.

എന്നാല്‍, കാവല്‍ എന്ന സിനിമയില്‍ ഒന്നിച്ചു കാമറയ്ക്കു മുന്നില്‍ വന്നപ്പോള്‍ സുരേഷ് ഗോപിയങ്കിളിനെ അങ്കിളായി എനിക്കു ഫീല്‍ ചെയ്തില്ല. കാരണം ഞങ്ങളുടെ ക്യാരക്ടര്‍ അങ്ങനെയാണ്. ആ സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം കുറെ നല്ല ഉപദേശങ്ങള്‍ നല്‍കി.

ഡയലോഗ് ഈ മോഡുലേഷനില്‍ ഇങ്ങനെ പറഞ്ഞാല്‍ നല്ലതായിരിക്കും എന്നൊക്കെ പറഞ്ഞു തരുമായിരുന്നു.

‌സാധാരണ അത്രയും സീനിയറായ ഒരു ആക്ടര്‍ തീരെ ജൂണിയറായ എന്നെപ്പോലെ ഒരാൾക്ക് ഇങ്ങനെയൊന്നും ചെയ്തു കൊടുക്കേണ്ട കാര്യമില്ല. ഞങ്ങള്‍ ഇരു കുടുംബങ്ങളുമായി കാലങ്ങളായുള്ള അടുപ്പംകൊണ്ടാണ് അദ്ദേഹം ഇതിനൊക്കെ സമയം കണ്ടെത്തിയത്.

ആ സിനിമ എനിക്കൊരു ഫാമിലി മൂവി പോലെയാണ് തോന്നിയത്. രഞ്ജി പണിക്കര്‍ അങ്കിളിന്‍റെ മകന്‍ മിഥുന്‍ ആണ് കാവലിന്‍റെ സംവിധായകന്‍. അദ്ദേഹവും എനിക്കു ചേട്ടനെപ്പോലെയാണ്.

പുതിയ പ്രോജക്ടുകള്‍

ഉല്ലാസ് എന്ന പുതിയ സംവിധായകന്‍റെ പുഷ്പകവിമാനം, സുരേഷ് ബാബു സാര്‍ സംവിധാനം ചെയ്യുന്ന ഡിഎന്‍എ, ഷാജി കൈലാസ് സാര്‍ സംവിധാനം ചെയ്യുന്ന ഹണ്ട് എന്നീ മൂന്നു സിനിമകളാണ് ഒടുവില്‍ ചെയ്തത്. ചിത്രീകരണം പൂര്‍ത്തിയായ ഈ സിനിമകള്‍ വൈകാതെ തിയറ്ററുകളിലെത്തും.

കുടുംബം



അച്ഛന്‍ ഓര്‍മയായിട്ട് 22 വര്‍ഷമാകുന്നു. 2002ലായിരുന്നു അച്ഛന്‍റെ വിയോഗം. അമ്മയും (ഡയാന) ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് എട്ടു വര്‍ഷമായി. ചേച്ചി പാര്‍വതി, അനിയത്തി പത്മ, അനിയന്‍ പ്രണവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നായിക ഗായിക ദേവനന്ദ
‘മാളികപ്പുറ'ത്തിലെ കല്ലുവിനെ മലയാളി മറക്കുവതെങ്ങനെ..? 'ഗു' എന്ന ഫാന്‍റസി ഹൊറ
ജോയ്ഫുൾ ത്രില്ലർ തലവൻ
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്‌ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ ത
സലാം അൽത്താഫ് സലിം
പ്രേമം സിനിമയില്‍ മേരിക്കും അനിയത്തി സെലിനുമൊപ്പം ക്ലാസ് കഴിഞ്ഞ് ഗോപൂസ് ടീ ഷോപ്
ആൺ-പെൺ കെമിസ്ട്രിയിൽ മാരിവില്ലിൻ ഗോപുരങ്ങൾ
ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന്‍ അരുണ്‍ ബോസിന്‍റെ പുത്തന്‍പടം
പൊളിയാണ് മലയാളി!
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്‍റണി-ഷാരിസ് മുഹമ്മദ് ടീ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.