Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ശൈത്യ സിനിമയുടെ നിരീക്ഷണത്തിലാണ്!
ശൈത്യയെ മിനിസ്ക്രീൻ പ്രേക്ഷകർക്കു പരിചയം കോമഡി സ്കിറ്റുകളിലൂടെയാവും, പ്രത്യേകിച്ചും വീട്ടമ്മമാർക്ക്. നൃത്തവും മോണോആക്ടുമാണ് ശൈത്യയ്ക്കു ടെലിവിഷൻ സ്കിറ്റുകളിലേക്കു വഴിതുറന്നത്. വിനോദ ചാനലുകളിലെ സ്കിറ്റുകളിലും കോമഡി പരിപാടികളിലും ആറു വർഷത്തിലേറെയായി നർമത്തിന്‍റെ കുളിർമ വിതറിയ ആ കൊച്ചു പെണ്‍കുട്ടി ഇന്നു ബിഗ് സ്ക്രീൻ നായിക! സി.എസ്. വിനയൻ സംവിധാനം ചെയ്ത ‘നിങ്ങൾ കാമറ നിരീക്ഷണത്തിലാണ്’എന്ന സസ്പെൻസ് ക്രൈം ത്രില്ലറിലാണ് നിയമ വിദ്യാർഥി കൂടിയായ ശൈത്യ നായികയായത്. ഇനി ശൈത്യ പറയട്ടെ....



നൃത്തവും മോണോആക്ടും

മൂന്നാമത്തെ വയസിൽ നൃത്തപഠനം തുടങ്ങി; പിന്നീട് മോണോ ആക്ടും. മോണോ ആക്ടിലും ഡാൻസ് ഇനങ്ങളിലും സംസ്ഥാനതലത്തിൽ വരെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നൃത്തം ഉൾപ്പെടെയുള്ള കലകളോട് അമ്മയ്ക്കുള്ള ഇഷ്ടം എനിക്കും പകർന്നു കിട്ടി. അമ്മയാണ് എന്‍റെ പ്രചോദനം. വീട്ടിൽ നിന്നു വലിയ പിന്തുണ കുട്ടിക്കാലം മുതൽ കിട്ടിയിരുന്നു.

അച്ഛൻ സന്തോഷ് സി.എസ്. റെയിൽവേ കോണ്‍ട്രാക്ടർ. അമ്മ ഷീന സന്തോഷ് വീട്ടമ്മ. സ്വദേശം പത്തനംതിട്ട റാന്നി പെരുനാട്. അച്ഛന്‍റെയും അമ്മയുടെയും വീട് അവിടെയാണ്. പ്ലസ്ടു വരെ ചേർത്തല ബിഷപ്പ് മൂർ വിദ്യാപീഠിലായിരുന്നു എന്‍റെ പഠനം. ഇപ്പോൾ താമസം കോട്ടയം ഏറ്റുമാനൂരിൽ. ഇവിടെ സിഎസ്ഐ ലോ കോളജിൽ എൽഎൽബിക്കു പഠിക്കുന്നു.



കോമഡി ഫെസ്റ്റിവലിൽ തുടക്കം

എട്ടാം ക്ലാസിൽ പഠിക്കുന്പോഴാണ് മിനി സ്ക്രീനിലെ അരങ്ങേറ്റം. മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവലിൽ. സ്കിറ്റിൽ ഡാൻസ് കളിക്കാൻ ഒരു കുട്ടിയെ ആവശ്യമായി വന്നപ്പോൾ എന്‍റെ മോണോആക്ട് അധ്യാപകൻ സജി ഓച്ചിറ എനിക്ക് അവസരം തന്നു. അവിടെ ഞാൻ അവതരിപ്പിച്ച മോണോആക്ടും അണിയറപ്രവർത്തകർക്ക് ഇഷ്ടമായി. ക്രമേണ സ്കിറ്റുകളിൽ വേഷം കിട്ടിത്തുടങ്ങി.

പോൾസണ്‍ കൂത്താട്ടുകുളമാണ് എനിക്ക് ഏഷ്യാനെറ്റ് കോമഡി സ്റ്റാഴ്സിൽ പെർഫോം ചെയ്യാൻ അവസരമൊരുക്കിയത്. അവിടെ നാലു വർഷം ഗസ്റ്റ് ആർട്ടിസ്റ്റായി സ്കിറ്റുകളിൽ വേഷമിട്ടു. അതിനിടെ മഴവില്ലിലെ തട്ടീം മുട്ടീം പ്രോഗ്രാമിലും വേഷം കിട്ടി. പിന്നീട് ഫ്ളവേള്സിന്‍റെ ഉപ്പും മുളകും പരിപാടിയിൽ മുടിയന്‍റെ വൈഫായി വന്നു. ആ മൂന്ന് എപ്പിസോഡുകൾ യൂട്യൂബിൽ ഏറെ ഹിറ്റായി.



സിദ്ധിക് സാർ പറഞ്ഞതു സത്യമായി

ചാനലിൽ സ്കിറ്റുകൾ വിലയിരുത്താൻ എത്തിയിരുന്ന ആർട്ടിസ്റ്റുകളും മറ്റു സിനിമാപ്രവർത്തകരുമൊക്കെ നല്ല അഭിപ്രായമാണു പറഞ്ഞിട്ടുള്ളത്. മഴവില്ലിലെ ഒരു സ്കിറ്റിൽ എന്‍റെ പെർഫോമൻസ് ഇഷ്ടമായ സിദ്ധിക് സാർ എന്നെ സ്റ്റേജിലേക്കു വിളിച്ചുകയറ്റി. ടാലന്‍റുണ്ടെന്നും താമസിയാതെ സിനിമയിൽ നായികയായി വരുമെന്നും പറഞ്ഞു. അദ്ദേഹത്തിന്‍റെ അനുഗ്രഹവും പ്രാർഥനയുമെല്ലാം ഇപ്പോൾ സത്യമായി. ലാൽ ജോസ് സാറും അഭിനന്ദിച്ചിട്ടുണ്ട്. കോമഡി സ്റ്റാഴ്സിൽ നിന്ന് ആദ്യമായി സിനിമയിൽ നായികയായി എത്തിയതു ഞാനാണെന്നു തോന്നുന്നു.

ജോ ആൻഡ് ദ ബോയ്, കിംഗ് ലയർ

സ്കിറ്റുകളിലെ പെർഫോമൻസ് ഇഷ്ടപ്പെട്ടാണ് എന്നെ സിനിമകളിലേക്കു വിളിച്ചത്. സിനിമയിലെത്തിയത് 2015ൽ. ആദ്യചിത്രം ജോ ആൻഡ് ദ ബോയ്. മഞ്ജു ചേച്ചിക്കൊപ്പം ചെറിയ വേഷം. സിദ്ധിക് ലാൽ സാറിന്‍റെ കിംഗ് ലയറാണു രണ്ടാമത്തെ ചിത്രം. ലാൽ സാർ നേരിട്ടുവിളിക്കുകയായിരുന്നു. ഹീറോയിൻ മഡോണയുടെ കൂട്ടുകാരിയുടെ വേഷം.



നിങ്ങൾ കാമറാനിരീക്ഷണത്തിലാണ്

ഇതരഭാഷാ നടിയെയാണ് ഈ സിനിമയിലേക്ക് ആദ്യം ഫിക്സ് ചെയ്തിരുന്നത്. അതു മാറിയപ്പോൾ ഷൂട്ടിംഗിന്‍റെ തലേദിവസമാണ് ഈ സിനിമയുടെ സംവിധായകൻ സി.എസ്. വിനയൻ എന്നെ വിളിച്ചത്. ആദ്യം കാരക്ടറിനെക്കുറിച്ചു പറഞ്ഞില്ല. കഥ പറഞ്ഞു; ആൻസിയെന്ന മുഖ്യകഥാപാത്രത്തെക്കുറിച്ചും. ഒടുവിലാണ് ആൻസിയെ അവതരിപ്പിക്കുന്നതു ഞാനാണെന്ന് അറിയിച്ചത്. അതു കേട്ടതോടെ ഞാൻ ഹാപ്പിയായി. മുന്പ് സിനിമകളിൽ സ്റ്റിൽ ഫോട്ടോഗ്രഫറായിരുന്നു വിനയൻ സാർ. അദ്ദേഹത്തിന്‍റെ ആദ്യചിത്രമാണിത്. സന്തോഷ് ഗോപനും അഭിലാഷ് കെ.ബിയുമാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചത്.

ഇതു പുതിയ കാലത്തിന്‍റെ കഥ

പുതിയ ടെക്നോളജികളുടെ വരവോടെ പെണ്‍കുട്ടികൾ ഓണ്‍ലൈൻ ചതിക്കുഴികളിൽ അകപ്പെടുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പെണ്‍കുട്ടികൾ കുടുംബത്തോടൊപ്പം കണ്ടിരിക്കേണ്ട സിനിമയാണിത്. കാണാതാകുന്ന പെണ്‍കുട്ടികൾ, കാമറയുടെ സാന്നിധ്യം, സോഷ്യൽ മീഡിയയുടെ സ്വാധീനം എന്നിവയുമായി ബന്ധപ്പെടുത്തി വർത്തമാനകാലസമൂഹം നേരിടുന്ന ചില പ്രശ്നങ്ങളിലൂടെയാണു സിനിമയുടെ കഥാഗതി.



സ്കിറ്റ് അനുഭവങ്ങൾ തുണച്ചു

സിനിമയിൽ പുതുതായി അഭിനയിക്കുന്പോൾ എന്തായാലും അല്പം ടെൻഷനും പേടിയും ഉണ്ടാകുമല്ലോ. പക്ഷേ, എനിക്കു കാര്യമായ പേടി ഉണ്ടായില്ല. സെറ്റിൽ എല്ലാവരും ഏറെ സപ്പോർട്ടീവായിരുന്നു. അത്ര ടെൻഷനില്ലാതെ ചെയ്യാനായി. സ്കിറ്റ് അനുഭവപരിചയം സിനിമയിൽ ഏറെ സഹായകമായി. തട്ടീം മുട്ടീം ഫെയിം ജയകുമാറാണ് (പയ്യൻസ് ജയകുമാർ) എന്‍റെ അച്ഛന്‍റെ വേഷം ചെയ്തത്. അദ്ദേഹത്തിനും ഈ കഥാപാത്രം നല്ല ബ്രേക്കാണ്. ഇതിൽ അദ്ദേഹത്തിന്‍റെ കഥാപാത്രം കുറച്ചു സീരിയസാണ്. അദ്ദേഹത്തിനൊപ്പം സിനിമയിൽ അഭിനയിക്കാനായതിൽ സന്തോഷം.



നിക്കോണ്‍ ജോസ്

നിക്കോണ്‍ ജോസ് എന്നായിരുന്നു ഈ സിനിമയ്ക്ക് ആദ്യമിട്ട പേര്. നിങ്ങൾ കാമറ നിരീക്ഷണത്തിലാണ് എന്ന പേരു നിർദേശിച്ചത് ഈ സിനിമയുടെ പ്രൊഡ്യൂസർ ജലേഷ്യസ് ജോർജ്. എല്ലാവരുടെയും മനസിൽ നിൽക്കുന്നതും പരിചിതമായതുമായ പേര് എന്ന രീതിയിലാണ് അങ്ങനെ കൊടുത്തത്. ഇപ്പോൾ എവിടെച്ചെന്നാലും നിങ്ങൾ കാമറ നിരീക്ഷണത്തിലാണ് എന്ന് എഴുതിവച്ചിരിക്കുന്നതു കാണാമല്ലോ. കാമറയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കഥ മുന്നോട്ടുപോകുന്നത്. എന്‍റെ അച്ഛനായി വേഷമിട്ട ജയകുമാർ ഏട്ടന്‍റെ കഥാപാത്രം ഒരു സ്റ്റിൽ ഫോട്ടോഗ്രഫറാണ്, പേര് നിക്കോണ്‍ ജോസ്.



ആൻസിയും ഞാനും

എന്‍റെ കഥാപാത്രത്തിന്‍റെ പേര് ആൻസി. ഗ്രാമത്തിൽ ജനിച്ചുവളർന്ന പെണ്‍കുട്ടി.അച്ഛന്‍റെയും അമ്മയുടെയും വാത്സല്യമറിഞ്ഞു വളർന്ന കുട്ടി. നഴ്സിംഗ് പഠനത്തിനായി ആൻസി നഗരത്തിലെത്തുന്നു. അച്ഛന്‍റെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ ആൻസി അവിടെ ഒരു ഇവന്‍റ് മാനേജ്മെന്‍റ്ഗ്രൂപ്പിന്‍റെ ഭാഗമായി. അങ്ങനെ മോഡേണ്‍ രീതിയിലേക്ക് ആൻസിയുടെ ജീവിതം മാറുന്നു. തുടർന്ന് ആൻസി ചില പ്രശ്നങ്ങളിൽ അകപ്പെടുന്നതും അവളുടെ തിരോധാനവുമാണ് സിനിമയുടെ തീം. 

ചാനലുകളിൽ ഞാൻ ചെയ്തിരുന്നതു കോമഡി വേഷങ്ങളാണ്. പക്ഷേ, സിനിമയിൽ എന്‍റെ കഥാപാത്രം കോമഡി സന്ദർഭങ്ങളിലൂടെയല്ല പോകുന്നത്. ഇതിൽ ഞാൻ നാച്വറലായി ആ കാരക്ടറായി മാറുകയായിരുന്നു. അത് അനായാസമായിരുന്നു. കാരണം, ഞാനും ആൻസിയും ഏറെക്കുറേ ഒരുപോലെയായിരുന്നു.



നായകൻ ഭഗത് മാനുവൽ

ഭഗത് മാനുവലാണു നായകൻ. വിജയ് ബാബു എന്നാണു കഥാപാത്രത്തിന്‍റെ പേര്. പോലീസ് ഓഫീസറുടെ വേഷം. കോംബിനേഷൻ സീനുകൾ കുറവായിരുന്നു. ഉള്ള സീനുകളിൽ ചേട്ടൻ ഏറെ ഹെൽപ്പായിരുന്നു. ചേട്ടൻ മിക്കപ്പോഴും സെറ്റിലുണ്ടാവും. മിസ്റ്റേക്കുകൾ പറഞ്ഞുതന്നിരുന്നു. ഏറെ ഫ്രണ്ട്‌ലി ആയിരുന്നു അദ്ദേഹം. രഞ്ജി പണിക്കർ സാർ, ശശി കലിംഗ, എം. ആർ ഗോപകുമാർ...തുടങ്ങി ഏറെ ആർട്ടിസ്റ്റുകൾ ഈ സിനിമയിലുണ്ട്.

എന്‍റെ അനിയത്തിയായി അഭിനയിച്ചതു ഡെൽന. സ്വന്തം അനിയത്തിയെപ്പോലെ ഫീൽ ചെയ്തു. സെറ്റിൽ ഞങ്ങൾ തമ്മിലുള്ള സൗഹൃദം അത്തരത്തിലുള്ളതായിരുന്നു. ഭഗത് ചേട്ടന്‍റെ അമ്മവേഷത്തിൽ വരുന്നത് അംബികമോഹൻ. പുതുമുഖങ്ങളായ സജിലാലും ഫൈസലും പ്രധാന വേഷങ്ങളിലാണ്. ഫൈസലിക്കയാണ് വില്ലൻവേഷം ചെയ്തത്. സംഘട്ടന സംവിധാനം മാഫിയ ശശി. സംഗീതം അരുണ്‍ രാജ്.



സ്കിറ്റും സിനിമയും

സ്കിറ്റിൽ കുറച്ച് ഓവറായിട്ടാവും അഭിനയിക്കുക. കട്സും എഡിറ്റിംഗുമൊന്നുമില്ല. തുടർച്ചയായി പെർഫോം ചെയ്യും. ഡയലോഗ് ലൈവായും റെക്കോർഡിംഗ് രീതിയിലും ചെയ്തിട്ടുണ്ട്. റെക്കോർഡിംഗ് ആണെങ്കിൽ ചുണ്ടനക്കിയാൽ മതി. അതിനു തലേദിവസം ഡബ്ബ് ചെയ്യും. ലൈവ് ആണെങ്കിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ (ചിലപ്പോൾ ഒരു ദിവസം) പഠിച്ചു പ്രാക്ടീസ് ചെയ്തശേഷമാണ് ഷൂട്ടിനു വരുന്നത്.

ചിലപ്പോൾ ഷൂട്ടിന്‍റെ അന്നു രാവിലെയാവും ഏതു സ്കിറ്റാണു ചെയ്യുന്നതെന്നു പറയുക. അപ്പോൾ പെട്ടെന്നു ഡയലോഗ് പറഞ്ഞുതരും. അതോർത്തുവച്ചാണ് അവതരിപ്പിക്കുക. സിനിമയിൽ കുറച്ചുകൂടി നാച്വറലായിട്ടാണു ചെയ്യുന്നത്. അവിടെ എഡിറ്റിംഗ് ഉണ്ടാവും. ഈ സിനിമയിൽ സ്വന്തമായി ഡബ്ബ് ചെയ്യാനുള്ള ഭാഗ്യമുണ്ടായി. സ്കിറ്റിലെ അനുഭവപരിചയം അവിടെയും തുണയായി.



മുടിയന്‍റെ വൈഫ് ഹിറ്റായി

കോമഡി സ്റ്റാർഴ്സിൽ വന്ന് അഞ്ചാറുമാസം കഴിഞ്ഞു പുറത്തൊക്കെ ഇറങ്ങുന്പോൾ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. അമ്മമാർക്കാണ് എന്നെ കൂടുതലിഷ്ടം. വലിയ ഇഷ്ടമാണ്, അവരുടെ വീട്ടിലെ ഒരംഗത്തെ പോലെയാണു തോന്നുന്നത് എന്നൊക്കെ അവർ വന്നു കെട്ടിപ്പിടിച്ചിട്ടു പറയും. അത്തരത്തിലുള്ള സ്നേഹം വലിയ അനുഭവം തന്നെ. ഞാൻ ഗർഭിണിയായി വേഷമിട്ട ഒരു സ്കിറ്റിനെക്കുറിച്ച് അക്കാലത്തു ധാരാളം പേർ നല്ല കമന്‍റുകൾ പറഞ്ഞിട്ടുണ്ട്. ഉപ്പും മുളകിലെയും ഞാനുൾപ്പെട്ട എപ്പിസോഡുകൾ ഹിറ്റായതോടെ മുടിയന്‍റെ വൈഫല്ലേ പോകുന്നത് എന്നതായി ആളുകളുടെ കമന്‍റ്.

ഇഷ്ടപ്പെട്ടു തന്നെ നിയമപഠനം

കോളജിൽ നിന്നു നല്ല സപ്പോർട്ടുള്ളതിനാൽ പഠനവും അഭിനയവും ഒന്നിച്ചു കൊണ്ടുപോകുന്നു. പ്രഫഷൻ ഇഷ്ടപ്പെട്ടു തന്നെയാണ് എൽഎൽബിക്കു ചേർന്നത്. അധ്യാപകരും കൂട്ടുകാരും ഏറെ സപ്പോർട്ടാണ്. സെക്കൻഡ് ഇയർ റിസൾട്ട് കഴിഞ്ഞയാഴ്ചയാണു വന്നത്. 95 ശതമാനത്തിനു മേൽ മാർക്കുണ്ട്. അതുകൂടിയായപ്പോൾ എല്ലാവരും ഹാപ്പിയായി.



നൃത്തപഠനം തുടരുന്നു

സിനിമയല്ലേ...നാച്വറലായി ചെയ്തില്ലെങ്കിൽ ആളുകൾ നെഗറ്റീവായി പറയും എന്നു പേടിയുണ്ടായിരുന്നു. പക്ഷേ, ആൻസിയെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. കുട്ടികൾക്കും ഫാമിലിക്കും ഇഷ്ടപ്പെടുന്ന സിനിമയാണിത്. ഈ സിനിമ കണ്ട് ഗിന്നസ് പക്രുച്ചേട്ടൻ ഉൾപ്പടെ ധാരാളം പേർ വിളിച്ച് അഭിനന്ദനം പറഞ്ഞിരുന്നു. ദുബായിൽ ഒരു ഡാൻസ് പ്രോഗ്രാമിലേക്കും വിളിച്ചിട്ടുണ്ട്. സിനിമാതാരം അദിതി രവിക്കൊപ്പമാണ് അവിടെ പെർഫോം ചെയ്യുന്നത്.

ഡാൻസ് - ക്ലാസിക്കലും വെസ്റ്റേണും- ഇപ്പോഴും പഠിക്കുന്നുണ്ട്. ആൽഎൽവി പ്രദീപ് സാറും(കോട്ടയം പ്രദീപ്- ക്ലാസിക്കൽ) കൊല്ലത്തുള്ള ദീപു സാറുമാണ്(വെസ്റ്റേണ്‍) അധ്യാപകർ. ഈ സിനിമയിൽ എന്‍റെ എൻട്രി തന്നെ ക്ലാസിക്കൽ ഡാൻസ് സീനിലാണ്.



നല്ല സിനിമ, നല്ല കാരക്ടർ

അഡ്വക്കേറ്റായി ജോലി ചെയ്യണം, ലണ്ടനിൽ പോയി പിജി ചെയ്യണം എന്നൊക്കെ ആഗ്രഹങ്ങളുണ്ട്. അതോടൊപ്പം സിനിമയും മുന്നോട്ടുകൊണ്ടുപോകണം. ഈ സിനിമ നിർമിച്ച റിജോയ്സ് ഫിലിംസിന്‍റെ ജലേഷ്യസ് ജോർജ് അടുത്തു ചെയ്യുന്ന ബിഗ് ബജറ്റ് മൂവിയിൽ ഞാനാണു ഹീറോയിൻ. ഹീറോയിനായിത്തന്നെ അഭിനയിക്കണമെന്നു നിർബന്ധമില്ല. നല്ല സിനിമകളും നല്ല കാരക്ടറും വന്നാൽ ഉറപ്പായും ചെയ്യും. ചില ഓഫറുകൾ വന്നിട്ടുണ്ട്, ചർച്ചയിലാണ്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.