• Logo

Allied Publications

Delhi
ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജ്: ഹൈക്കോടതി വിധി ശരിവച്ചു
Share
ന്യൂഡൽഹി: ക്രിസ്ത്യൻ ന്യൂനപക്ഷ ക്വാട്ടയിലെ പ്രവേശനത്തിനായുള്ള അഭിമുഖത്തിന് 15 ശതമാനം വെയിറ്റേജ് നൽകുന്നതിന് ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജിന് അനുമതി നൽകിയ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി.

ഹൈക്കോടതി ഉത്തരവിൽ ഈ ഘട്ടത്തിൽ ഇടപെടുന്നത് വിദ്യാർഥികളുടെ പ്രവേശനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ എ.എസ്. ബൊപ്പണ്ണ, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതി ഉത്തരവ് ശരിവച്ചത്.

കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് (സിയുഇടി) പരീക്ഷയുടെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ മാത്രം വേണം പ്രവേശനം നൽകാനെന്ന ഡൽഹി യൂണിവേഴ്സിറ്റിയുടെയും യുജിസിയുടെയും തീരുമാനം തള്ളിക്കൊണ്ടാണ് കഴിഞ്ഞ മാസം ഡൽഹി ഹൈക്കോടതി ഉത്തരവിറക്കിയത്.

ന്യൂനപക്ഷ ക്വാട്ടയിലേക്കുള്ള അഡ്മിഷനുകളും പ്രവേശന പരീക്ഷയിലെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ വേണമെന്ന ഡൽഹി യൂണിവേഴ്സിറ്റിയുടെ 2022 ഡിസംബർ എട്ടിലെ തീരുമാനത്തിൽ രണ്ട് കോളജുകൾ നൽകിയ ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്.

ന്യൂനപക്ഷ വിദ്യാർഥികളുടെ പ്രവേശനം സംബന്ധിച്ച് ഡൽഹി സർവകലാശാലയ്ക്ക് ഏർപ്പെടുത്താവുന്ന നിയന്ത്രണങ്ങളെ സംബന്ധിച്ച് നേരത്തെ ഉത്തരവ് ഇറക്കിയതാണെന്നും ന്യൂനപക്ഷ വിദ്യാർഥികൾക്ക് 15 ശതമാനം വെയിറ്റേജോടെ ഇന്‍റർവ്യൂ നടത്താൻ സെന്‍റ് സ്റ്റീഫൻസ് കോളജിന് അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

തലമുറ സംഗമം സംഘടിപ്പിച്ചു.
ന്യൂഡൽഹി: വടക്കിന്‍റെ പരുമല എന്ന് അറി‌യപ്പെടുന്ന ഡൽഹി ജനക്പുരി മാർ ഗ്രിഗോറിയോസ് ദേവാലയത്തിന്‍റെ ഗോൾഡൻ ജൂബിലിയോട്
സൗജന്യ ലോജിസ്റ്റിക്സ് പഠന ക്ലാസ്.
ന്യൂഡൽഹി: ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്‍റ് കോഴ്‌സിന്‍റെ സൗജന്യ പഠനം മയൂർ വിഹാർ ഫേസ് ടുവിൽ ആരംഭിക്കുന്നു.
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച.
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചകളിൽ നടത്തിവരാറുള്ള മൃത്യുഞ
ടി.ആർ. രതീഷ് അന്തരിച്ചു.
നിലന്പൂർ: ചുങ്കത്തറ പള്ളിക്കൂത്ത് വീട്ടിൽ പരേതനായ രാജപ്പന്‍റെ മകൻ ടി.ആർ. രതീഷ് (39) അന്തരിച്ചു.
ഡൽഹിയിൽ ഇന്നു പകൽ ഉഷ്ണതരംഗം, വൈകുന്നരം മഴ.
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗം ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.