• Logo

Allied Publications

Delhi
മയൂർ വിഹാറിലെ മലയാളികളുടെ സ്വന്തം കുഞ്ചുവേട്ടൻ ഇനി ഓർമ
Share
ന്യൂഡൽഹി: മുൻ സൈനികനും മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ഡൽഹി മലയാളി അസോസിയേഷന്‍റെ ആജീവനാന്ത അംഗവുമായ മയൂർ വിഹാറിലെ മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചുവേട്ടനുമായ നമ്പ്രത്തിൽ കുഞ്ചു (എൻ. കുഞ്ചു 95) അന്തരിച്ചു.

സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന അരുണാ അസഫലിയുടെ സന്തത സഹചാരിയായ ഭാര്യ ജാനുവിന്‍റെ വേർപാടിന് ശേഷം കഴിഞ്ഞ ഒരു വർഷക്കാലത്തോളമായി തൃശൂർ വിയ്യൂരിലെ സഹോദരിയുടെ മകൾ ഗീതയോടൊപ്പമായിരുന്നു കുഞ്ചുവേട്ടന്‍റെ താമസം.

ജെസിഒയായി 1947ൽ ജോലിയിൽ പ്രവേശിച്ച് സുബേദാർ മേജറായി ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ച കുഞ്ചു 25 വർഷം രാജ്യത്തിനാ‌യി സേവനമനുഷ്ഠിച്ചു. സേനയുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

1973 മുതല്‍ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ കാരവന്‍, എലൈവ്, വിമന്‍സ് ഇറ എന്നിവയുടെ എഡിറ്റോറിയല്‍ എഴുതിയിരുന്നത് കുഞ്ചുവേട്ടനാണ്. 2019 ഏപ്രില്‍ വരെ എലൈവ് മാസികയ്ക്കായി ദീര്‍ഘകാലം എഡിറ്റോറിയല്‍ എഴുതിയതും അദ്ദേഹമാണ്.

മയൂർ വിഹാറിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഇന്‍ഫോമെയില്‍ എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന്‍റെ ചുമതലകളിലും അദ്ദേഹം സജീവമായിരുന്നു. സൈന്യത്തില്‍ നിന്ന് വിരമിക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പ് അദ്ദേഹം സൈനിക് സമാചാര്‍ എന്ന മാസികയുടെ പ്രസിദ്ധീകരണ ചുമതല വഹിച്ചിരുന്നു.

ഈ സമയത്താണ് മലയാളത്തിലെ പ്രശസ്‌തനായ പാറപ്പുറത്തിന്‍റെ "നിണമണിഞ്ഞ കാല്‍പ്പാടുകൾ' "ബ്ലഡ് സ്റ്റെയിൻഡ് ഫൂട്ട് പ്രിന്‍റ്സ്' എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത്. പിന്നീട് നന്തനാരുടെ ആത്മാവിന്‍റെ നോവുകൾ, സൈ ഓഫ് ദ ഡാവ്ൺ എന്ന പേരിലും കോവിലന്‍റെ എ മൈനസ് ബി അതേ പേരിലും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്‌.

മലയാളികളുടെ മനം കവർന്ന മേൽപ്പറഞ്ഞ കൃതികൾ സൈനിക് സമാചാറിലും കാരവന്‍ മാസികയിലും തുടർക്കഥകളായി പ്രസിദ്ധീകരിച്ച ശേഷം പിന്നീടാണ് പുസ്തകങ്ങളായത്. ചൊവ്വാഴ്ച വൈകുന്നേരം നാലിന് വിയ്യൂരിലെ സഹോദരീ പുത്രിയുടെ വീട്ടുവളപ്പിലൊരുക്കിയ ചിതയിൽ നമ്പ്രത്തിൽ കുഞ്ചു എന്ന സൈനിക സാഹിത്യകാരനെ അഗ്നി നാളങ്ങൾ ഏറ്റുവാങ്ങി.

കുഞ്ചുവേട്ടന്‍റെ നിര്യാണം സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും ഡിഎംഎ പ്രതിനിധി ഇ.കെ. ശശിധരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തലമുറ സംഗമം സംഘടിപ്പിച്ചു.
ന്യൂഡൽഹി: വടക്കിന്‍റെ പരുമല എന്ന് അറി‌യപ്പെടുന്ന ഡൽഹി ജനക്പുരി മാർ ഗ്രിഗോറിയോസ് ദേവാലയത്തിന്‍റെ ഗോൾഡൻ ജൂബിലിയോട്
സൗജന്യ ലോജിസ്റ്റിക്സ് പഠന ക്ലാസ്.
ന്യൂഡൽഹി: ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്‍റ് കോഴ്‌സിന്‍റെ സൗജന്യ പഠനം മയൂർ വിഹാർ ഫേസ് ടുവിൽ ആരംഭിക്കുന്നു.
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച.
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചകളിൽ നടത്തിവരാറുള്ള മൃത്യുഞ
ടി.ആർ. രതീഷ് അന്തരിച്ചു.
നിലന്പൂർ: ചുങ്കത്തറ പള്ളിക്കൂത്ത് വീട്ടിൽ പരേതനായ രാജപ്പന്‍റെ മകൻ ടി.ആർ. രതീഷ് (39) അന്തരിച്ചു.
ഡൽഹിയിൽ ഇന്നു പകൽ ഉഷ്ണതരംഗം, വൈകുന്നരം മഴ.
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗം ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.