• Logo

Allied Publications

Europe
മാര്‍ റാഫേല്‍ തട്ടിലിന് വിയന്ന അതിരൂപതയും ഓസ്ട്രിയയിലെ സീറോമലബാര്‍ സമൂഹവും സ്വീകരണം നല്‍കും
Share
വിയന്ന: ഓസ്ട്രിയയിലെ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്‍റെ പ്രത്യേക ക്ഷണപ്രകാരം വിയന്നയില്‍ എത്തിച്ചേരുന്ന സീറോമലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത മാര്‍ റാഫേല്‍ തട്ടിലിന് ഈ മാസം 25ന് വിയന്ന അതിരൂപതയുടെ ആസ്ഥാനമായ സ്റ്റെഫാന്‍സ്‌ ഡോമില്‍ സ്വീകരണം നല്‍കും.

യൂറോപ്പിലെ സീറോമലബാര്‍ അപ്പസ്‌തോലിക് വിസിറ്റേറ്ററായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തും സീറോമലബാര്‍ സഭ ഉള്‍പ്പെട്ട ഓസ്ട്രിയയിലെ പൗരസ്ത്യ സഭകളുടെ ചുമതല വഹിക്കുന്ന വികാരി ജനറല്‍ മോണ്‍. യൂറി കൊളാസയും ചടങ്ങില്‍ പങ്കെടുക്കും.

1960കളിലാണ് സീറോമലബാര്‍ സഭാംഗങ്ങള്‍ ഓസ്ട്രിയയില്‍ എത്തി തുടങ്ങുന്നത്. ആ കാലഘട്ടം മുതല്‍ മലയാളികളുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് താങ്ങും തണലുമായി നിലകൊണ്ടതും നിലകൊള്ളുന്നതും ഓസ്ട്രിയയിലെ ലത്തീന്‍സഭയാണ്.

അനുകരണീയമായ ഈ ഐക്യദാര്‍ഢ്യത്തിന്‍റെ പശ്ചാതലത്തിലാണ് സീറോമലബാര്‍ സഭ ഇന്ന് രണ്ടു ഇടവകകളായി വിയന്ന അതിരൂപത ഏര്‍പ്പെടുത്തിയിരിക്കുന്ന ഓര്‍ഡിനറിയാത്തതിന്‍റെ കീഴില്‍ ഒരുമിച്ചു കൂടുന്നതും രണ്ടു വേറിട്ട സഭകളുടെ അതിരൂപത ശ്രേഷ്ഠ മെത്രാപ്പോലീത്തമാര്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന ചരിത്ര മുഹൂര്‍ത്തമായി ഈ സ്വീകരണം മാറുന്നതും.

യൂറോപ്പിലെ ഏറ്റവും പ്രമുഖ ദേവാലയങ്ങളിലൊന്നായ വിശുദ്ധ സ്‌തേഫാനോസിന്‍റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ ഈ മാസം 25ന് ഉച്ചകഴിഞ്ഞു രണ്ടിന് സീറോമലബാര്‍ സഭയുടെ ആഘോഷമായ വിശുദ്ധ കുര്‍ബാനയും പിന്നീട് മെത്രാസനമന്ദിരത്തില്‍ സ്വീകരണച്ചടങ്ങുകളും നടക്കും.

ചടങ്ങിലേക്ക് കര്‍ദിനാള്‍ ഷോണ്‍ബോണ്‍ സീറോമലബാര്‍സഭാ സമൂഹാംഗങ്ങളെ നേരിട്ട് ക്ഷണിക്കുന്ന വീഡിയോ സന്ദേശവും നല്കിയിട്ടുണ്ട്. ഓസ്ട്രിയയിലെ സഭാസമൂഹവും സീറോമലബാര്‍ സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് ഈ സ്വീകരണത്തെ നോക്കികാണുന്നത്.

സ്റ്റെഫാന്‍സ് ഡോമില്‍ നടക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കാനും തുടര്‍ന്ന് നടക്കുന്ന സ്വീകരണ ചടങ്ങിലേക്കും വിയന്നയിലെ ഇരു ഇടവകളിലെയും വൈദികരും പാരിഷ് കമ്മിറ്റി അംഗങ്ങളും എല്ലാവരെയും ക്ഷണിക്കുന്നതാ‌യി അറിയിച്ചു.

സഹൃദയ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്‍റ് 30ന്.
കെന്‍റ്: കെന്‍റിലെ "സഹൃദയ ദി വെസ്റ്റ് കെന്‍റ കേരളൈറ്റ്സ്' സംഘടിപ്പിക്കുന്ന അഞ്ചാമത് അഖില യുകെ ക്രിക്കറ്റ് ടൂർണമെന്‍റ് ഈ മ
ഇറ്റാലിയന്‍ തീരത്ത് ബോട്ടുകള്‍ മുങ്ങി; 11 അഭയാര്‍ഥികള്‍ മരിച്ചു; നിരവധി പേരെ കാണാതായി.
റോം: ഇറ്റാലിയന്‍ തീരത്ത് രണ്ട് വ്യത്യസ്ത ബോട്ടപകടങ്ങളിലായി 11 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു.
യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ജർമനി സന്ദർശിക്കുന്നു.
ഫ്രാങ്ക്ഫർട്ട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.
കോട്ടയത്തിന് അഭിമാനം; ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിൽ മലയാളി യുവാവ്.
കോട്ടയം: ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിനെച്ചൊല്ലി കോട്ടയത്തിന് ഇനി അഭിമാനിക്കാം.
ലോക കേരള സഭ: ചര്‍ച്ചകളില്‍ സജീവമായി ജര്‍മനിയില്‍ നിന്നുള്ള പ്രതിനിധികള്‍.
തിരുവനന്തപുരം: ലോക കേരള സഭയിലെ ആദ്യ ദിവസം ചര്‍ച്ചകളില്‍ ജര്‍മനിയില്‍ നിന്നുള്ള പ്രതിനിധികള്‍ എല്ലാവരും സജീവമായ