• Logo

Allied Publications

Americas
"എന്‍റെ എഴുത്തുവഴികൾ' പരമ്പര സംഘടിപ്പിച്ച് ലാന
Share
ന്യൂ‌യോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക എഴുത്ത് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന "എന്‍റെ എഴുത്തുവഴികൾ' എന്ന പരമ്പര സംഘടിപ്പിച്ചു. സാഹിത്യം ഒരു ആർഭാടമാണെന്ന് തോന്നിയേക്കാവുന്ന യുദ്ധങ്ങളുടെ ലോകത്താണ്‌ നാമിന്ന് ജീവിക്കുന്നതെന്ന് വി.ജെ. ജെയിംസ് പറഞ്ഞു.

ഏറ്റവും പ്രധാനമായ ജീവൻ, പിന്നെ പ്രധാനമായ ഭക്ഷണം, സുരക്ഷ എന്നിവ നിലനിൽക്കുമോ എന്ന് ശങ്കിച്ച് നിലനിൽക്കുന്നവർക്കിടയിൽ ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നത് ഒരു സൗഭാഗ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലാനയുടെ എഴുത്ത് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന "എന്‍റെ എഴുത്തുവഴികൾ' എന്ന പരമ്പരയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.ജെ. ജെയിംസ്.

എഴുത്ത് എന്ന് പറയുന്നത് ഒരാളിൽ സംഭവിക്കുകയാണ്‌. മണ്ണിനടിയിൽ കിടക്കുന്ന വിത്ത് അതിന്‍റെ സ്വാഭാവിക ഗുണംകൊണ്ട്, കാലനുസൃതമായി ഒരു തുള്ളി മഴപെയ്യുമ്പോൾ, മണ്ണിലേക്ക് ഊർന്ന് ചെന്ന് അതിനെ തൊട്ട് പ്രചോദിപ്പിക്കുമ്പോൾ, പൊട്ടിമുളക്കുന്നത് പോലെയാണ്‌ അത് സംഭവിക്കുന്നത്.

എല്ലാ എഴുത്തുകാരുടേയും ഉള്ളിൽ അങ്ങനെയൊരു വിത്ത് കിടക്കുന്നുണ്ട്. ഏത് വിത്തിനാണോ പൊട്ടിമുളക്കാൻ സാഹചര്യം ഉണ്ടാകുന്നത്, അത് പൂത്ത് കായ്കൾ ഉണ്ടാകുന്നതുപോലെയാണ്‌ തന്‍റെ രചനാനുഭവമെന്ന് ജെയിംസ് പറഞ്ഞു.

തുടർന്ന് അമേരിക്കൻ കനേഡിയൻ എഴുത്തുകാരിയായ നിർമലയുടെ 'കരയിലെ മീനുകൾ' എന്ന പുസ്തകം അദ്ദേഹം പരിചയപ്പെടുത്തി.

എഴുത്തിന്‍റെ ഭാഷ എന്നെ ഭ്രമിപ്പിക്കും: നിർമല

എഴുത്തിൽ കഥയേക്കാൾ പ്രധാന്യം ഭാഷയ്ക്കാണ്‌ എന്നു കരുതുന്ന ഒരാളാണ്‌ താനെന്ന് കരയിലെ മീനുകൾ എന്ന പുസ്തകത്തിന്‍റെ എഴുത്തുകാരി നിർമല എഴുത്തനുഭവങ്ങളെക്കുറിച്ച് ഓർത്തുകൊണ്ട് സൂചിപ്പിച്ചു.

ഭാഷ തന്നെ ഭ്രമിപ്പിക്കും. ഭാഷയുടെ സൗന്ദര്യമാണ്‌ ഒരു കൃതിയെ ഇഷ്ടപ്പെടാൻ പ്രേരിപ്പിക്കുന്നത്. എഴുതിയതിനെ പലവട്ടം എഡിറ്റ് ചെയ്യാറുണ്ട്. കരയിലെ മീനുകൾ ആറ് പ്രാവശ്യം എഡിറ്റ് ചെയ്തെന്ന് അവർ കൂട്ടിച്ചേർത്തു.

ലാന പ്രസിഡന്‍റ് ശങ്കർ മന അധ്യക്ഷത വഹിച്ചയ് യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർ ജേക്കബ് ജോൺ സ്വാഗതം പറഞ്ഞു. ചർച്ചയിൽ മീനു എലിസബത്ത്, റഫീക്ക് തറയിൽ, മുരളി ജെ നായർ, ജേക്കബ് ജോൺ, സാമുവൽ യോഹന്നാൻ എന്നിവർ പങ്കെടുത്തു.

ലാന സെക്രട്ടറി സാമുവൽ യോഹന്നാൻ കൃതജ്ഞത പ്രകാശിപ്പിച്ചു.

ഷിക്കാഗോ സെന്‍റ് മേരീസ് ഇടവക വാർഷികാഘോഷം; സംഗീത ആൽബത്തിലെ ആദ്യ ഗാനം ഒമ്പതിന് റിലീസ് ചെയ്യും.
ഷിക്കാഗോ: ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കു
സെന്‍റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം ആഘോഷിച്ചു.
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്‍റ് തോമസ് എക്യൂമെനിക്കൽ ഫെഡറേ
കൊപ്പേലിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭക്തിനിർഭരമായ സമാപനം.
ടെക്സസ്: കേരളസഭയുടെ പുണ്യവും ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയുമായ വി.
മോഷണ ശ്രമം: ഹൂസ്റ്റണിൽ കള്ളന്മാർക്ക് നേരെ വെടിയുതിർത്ത് കട ഉടമ.
ഹൂസ്റ്റൺ: വടക്കൻ ഹൂസ്റ്റണിൽ ചെമ്പ് വയർ മോഷ്‌ടിക്കാൻ ശ്രമിച്ച രണ്ട് കള്ളന്മാരെ കടയുടമ വെടിവച്ചു. പുലർച്ചെ 4.
യുഎസിൽ പുതുതായി എട്ടു ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്‍ററുകൾ കൂടി പ്രവർത്തനമാരംഭിച്ചു.
ഡാളസ്: അമേരിക്കയിലെ ഇന്ത്യക്കാർക്ക് കോൺസുലാർ സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാനായി കൂടുതൽ നഗരങ്ങളിൽ