• Logo

Allied Publications

Middle East & Gulf
റഹീം മോചന കേസ്: അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്‍, ആകാംക്ഷ
Share
കോഴിക്കോട്: സൗദി ജയിലില്‍ മോചനം കാത്തുകഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദുല്‍ റഹീമിന്‍റെ കേസില്‍ അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്‍.

റഹീമിന് 20 വര്‍ഷം തടവുശിക്ഷ വിധിച്ച റിയാദ് ക്രിമിനല്‍ കോടതി വിധിക്കെതിരേ പബ്ലിക് പ്രോസിക്യൂഷന്‍ മേല്‍ക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലെ ആവശ്യം എന്താണെന്ന് വ്യക്തമല്ല.

ഉള്ളടക്കമറിയാന്‍ അടുത്ത സിറ്റിംഗ്‌വരെ കാത്തിരിക്കണം. സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റഹീമിന് 20 വര്‍ഷം തടവുശിക്ഷ മേയ് 26ന് കോടതി വിധിച്ചിരുന്നു. ഇതില്‍ 19 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയായി. ഇനി ഒരു വര്‍ഷം മാത്രമാണ് തടവുള്ളത്.

അതിനിടയിലാണ് അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്‍ രംഗത്തുവന്നിട്ടുള്ളത്. ഭിന്നശേഷിക്കാനായ ബാലന്‍ കൊല്ലപ്പെട്ട കേസായതിനാല്‍ ശിക്ഷ വര്‍ധിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുമോ എന്ന ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്.

എന്നാല്‍ ഇത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് റിയാദ് സഹായസമിതി പ്രതികരിച്ചു. ഏതൊരു കീഴ്കോടതി വിധിക്കും ശേഷം പബ്ലിക് പ്രോസിക്യൂഷന്‍ അപ്പീല്‍ പോകുന്നത് പതിവാണ്. ഇതു സ്വാഭാവിക നടപടി മാത്രമാണ്.

ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നും കേസിന്‍റെ നിലവിലെ സ്ഥിതിയെ ബാധിക്കാന്‍ സാധ്യതയില്ലെന്നുമാണ് നിയമ വിദഗ്ദരില്‍നിന്ന് മനസിലാക്കാന്‍ കഴിഞ്ഞതെന്നും സഹായ സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കേസില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് അബ്ദുല്‍ റഹീം ഇന്ത്യന്‍ എം ബസിയേയും അഭിഭാഷകരെയും അറിയിച്ചിരുന്നു. അപ്പീലിന് 30 ദിവസത്തെ സമയമുണ്ടായിരുന്നു. റഹീമിന്‍റെ അഭിഭാഷകരായ ഡോ. റെന അബ്ദുല്‍ അസീസ്, ഒസാമ അല്‍അമ്പര്‍ എന്നിവര്‍ അപ്പീലിന് തയാറായെങ്കിലും റഹീമിന്‍റെ അഭിപ്രായം മാനിച്ച് മുന്നോട്ട് പോയില്ല.

അതേസമയം, തടവുകാലം 19 വര്‍ഷം പൂര്‍ത്തിയാക്കിയതും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് റഹീമിന്‍റെ മോചനം വേഗത്തിലാക്കാന്‍ റിയാദ് ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കാനൊരുങ്ങുകയാണ് സഹായസമിതി. റഹീമിന്‍റെ വധശിക്ഷ നേരത്തെ റദ്ദാക്കിയിട്ടുണ്ട്.

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം.
കൊല്ലം: കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തി
നോര്‍ക്ക റൂട്ട്‌സ് അദാലത്ത് ശനിയാഴ്ച.
കോട്ടയം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ
കേളി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന്; സംഘാടക സമിതി രൂപീകരിച്ചു.
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന് ന
നിമിഷപ്രിയയുടെ മോചനം; ചെയ്യാൻ കഴിയുന്നതിനു പരിധിയുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ.
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തിൽ ചെ
കുവൈറ്റ് പൗരന്മാർക്ക് വീസ നടപടികൾ എളുപ്പത്തിലാക്കി ഇന്ത്യ.
കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരന്മാർക്ക് ടൂറിസം, ബിസിനസ്, മെഡിക്കൽ, ആയുഷ്, കോൺഫറൻസ് മുതലായ ആവശ്യങ്ങൾക്കായി ഇന്ത്യയില