• Logo

Allied Publications

Middle East & Gulf
നിമിഷപ്രിയയുടെ വധശിക്ഷ: സ്ഥിതിഗതി നിരീക്ഷിക്കുന്നതായി കേന്ദ്രം
Share
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ.

വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നൽകിയതിനു പിന്നാലെയുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും യെമൻ അധികാരികളുമായി തുടർച്ചയായി ബന്ധപ്പെട്ടുവരികയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യെമൻ പൗരൻ തലാൽ അബ്‌ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

വധശിക്ഷ ഒഴിവാക്കാനായി വരുംദിവസങ്ങളിൽ ശ്രമിക്കുമെന്ന് നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന സേവ് നിമിഷപ്രിയ ആക്‌ഷൻ കൗണ്‍സിൽ വ്യക്തമാക്കിയിരുന്നു.

കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബത്തിനു ദയാധനം നൽകി (ബ്ലഡ് മണി) നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ ഊന്നൽ നൽകുന്നത്.

വിഷയത്തിൽ കേന്ദ്രസർക്കാരിന് നേരിട്ട് ഇടപെടുന്നതിൽ നയതന്ത്ര പരിമിതികളുണ്ട്. കുറ്റകൃത്യം നടന്നതും നിമിഷ ഇപ്പോൾ കഴിയുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണമുള്ള യെമനിലാണ്.

ഹൂതികളുടെ പ്രവിശ്യയിൽ നടന്ന കുറ്റകൃത്യമായതിനാൽ ഹൂതികളുടെ ഭരണകൂടമായ സുപ്രീം പൊളിറ്റിക്കൽ കൗണ്‍സിലാണ് വധശിക്ഷയിൽ ഇളവ് തീരുമാനിക്കേണ്ടതെന്ന് യെമൻ എംബസി മുന്പ് വ്യക്തമാക്കിയിരുന്നു.

എന്നാൽ യെമനിൽ അന്താരാഷ്‌ട്രതലത്തിൽ അംഗീകാരം ലഭിച്ച ഭരണകൂടമായ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗണ്‍സിലുമായാണ് ഇന്ത്യക്ക് നയതന്ത്ര ബന്ധമുള്ളത്. എന്നിരുന്നാലും ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ചർച്ചകൾ നടത്താനുള്ള വാതിലുണ്ട്.

അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാരായ ജോൺ ബ്രിട്ടാസും കെ. രാധാകൃഷ്ണനും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി.

നിമിഷപ്രിയ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും വധശിക്ഷ ഒഴിവാക്കാനുള്ള നടപടികളെടുക്കണമെന്നും കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

ഒഐസിസി "വേണു പൂർണിമ' 28ലേക്ക് മാറ്റി.
കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് സംഘടിപ്പിക്കുന്ന "വേണു പൂർണിമ' ഈ മാസം 22ൽ നിന്ന് 28ലേക്ക് മാറ്റിയതായി പ്രസിഡന്‍റ് വർഗീ
സമീഹ ജുനൈദിന്‍റെ കവിതാ സമാഹാരത്തിന്‍റെ കവര്‍ പേജ് പ്രകാശനം ചെയ്തു.
ദോഹ: ഖത്തറിലെ യുവ മലയാളി കവയിത്രി സമീഹ ജുനൈദിന്‍റെ മൂന്നാമത് ഇംഗ്ലീഷ് കവിതാ സമാഹാരമായ ഷീല്‍ഡിംഗ് സണ്‍ഫ്ലവറിന്‍റെ ക
കേളി ബത്ത ഏരിയ ക്വിസ് മത്സരം സംഘടിപ്പിച്ചു.
റിയാദ്: കേളി കലാ സംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ബത്ഹ ഏരിയയുടെ പത്താമത് സ
പ്രഫ. എം.കെ. സാനു മലയാളത്തിന്‍റെ അക്ഷരവെളിച്ചം: കൈരളി ഫുജൈറ.
ഫുജൈറ: നിരൂപണ സാഹിത്യത്തിലും അധ്യാപന മേഖലയിലും സാംസ്‌കാരിക മണ്ഡലത്തിലുമെല്ലാം സര്‍വാദരണീയനായ പ്രഫ. എം.കെ.
കേളി അൽഖർജ് ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു.
റിയാദ്: കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ പത്താമത് സമ്മേളനത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു.