• Logo

Allied Publications

Europe
നരേന്ദ്ര മോദിയുടെ യുകെ പര്യടനത്തിന് ഇന്ന് തുടക്കം
Share
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ യുകെ, മാലിദ്വീപ് സന്ദർശനത്തിന് ഇന്നു തുടക്കം. ശനിയാഴ്ചവരെയാണു സന്ദർശനം. യുകെയും മാലിദ്വീപുമായും വിവിധ വ്യാപാരപ്രതിരോധകരാറുകളിൽ ധാരണയാകും.

യുകെയിലെ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിള്ള വ്യാപാര കരാർ ഒപ്പുവയ്ക്കും. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമ്മർ, ചാൾസ് രാജാവ് എന്നിവരെയുമായി മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായതിനുശേഷമുള്ള മോദിയുടെ നാലാമത്തെ യുകെ സന്ദർശനമാണിത്.

ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ കേന്ദ്രവാണിജ്യ മന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് മന്ത്രി ജോനാഥൻ റെയ്നോൾഡ്സും സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടി‌എ) ഒപ്പുവയ്ക്കും.

റഷ്യയിൽനിന്ന് ഇന്ധനം വാങ്ങുന്നതിനെതിരേയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടുകളിൽ ഇന്ത്യയുടെ അതൃപ്തി അറിയിക്കും.

സന്ദർശനവുമായി ബന്ധപ്പെട്ട് യുകെയിൽ പ്രധാനമന്ത്രിക്കു കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന സൂചനകളെത്തുടർന്നാണിത്.

യുകെ സന്ദർശനം പൂർത്തിയാക്കിയതിനു ശേഷം പ്രധാനമന്ത്രി മാലിദ്വീപിലേക്ക് പോകും. മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്സുവിന്‍റെ ക്ഷണപ്രകാരമാണ് മോദിയുടെ മാലിദ്വീപ് സന്ദർശനം.

മാലിദ്വീപിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായിക്കും പ്രധാനമന്ത്രി. പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചതിനിടെയാണ് മോദിയുടെ വിദേശയാത്ര.

മലയാളി പെൺകുട്ടി ഇംഗ്ലണ്ടിന് വേണ്ടി സ്വർണമെഡൽ നേടി.
ലണ്ടൻ: കലാകായിക രംഗത്ത് യുകെയിലെ മലയാളി കുട്ടികള്‍ മലയാളി സമൂഹത്തിനു പുറത്തേക്ക് വളരുന്നു എന്ന വാര്‍ത്തകളാണ് രണ്ട
കൃപാസനം ഉടമ്പടി ധ്യാനം ബഥേൽ സെന്‍ററിലും എയ്‌ൽസ്‌ഫോർഡിലും ഓഗസ്റ്റ് ആദ്യവാരം.
ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസിന്‍റെ നേതൃത്വത്തിൽ യുകെയിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ
ഉമ്മൻ ചാണ്ടിക്ക് പ്രണാമം അർപ്പിച്ച് ഐഒസി യുകെ സ്കോട്ട്ലാൻഡ്, ലെസ്റ്റർ, കവൻട്രി യൂണിറ്റുകൾ.
മിഡ്‌ലാൻഡ്സ്: കേരള രാഷ്‌ട്രീയത്തിലെ ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ദീപ്ത ഓർമകൾക്ക് മുന്നിൽ പ
ഐഒസി ബോൾട്ടൺ, അക്രിംഗ്ടൺ, ഓൾഡ്ഹാം, പീറ്റർബൊറോ യൂണിറ്റുകൾ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
മിഡ്‌ലാൻഡ്‌സ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഐഒസി യുകെ കേരള ചാപ്റ്റർ ബോൾട്ടൺ, അക്രിംഗ്ടൺ, ഓ
ഡബ്ലിനിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവം: പ്രതിഷേധം രേഖപെടുത്തി ഐഒസി അയർലൻഡ്.
ഡബ്ലിൻ: കഴിഞ്ഞ ദിവസം ഡബ്ലിനിലെ താലയിൽവച്ച് ഇന്ത്യക്കാരനായ ഒരു വ്യക്തിക്ക് നേരയുണ്ടായ അക്രമത്തിൽ പ്രതിഷേധം ശക്തമാക്