സോളാർ സമര ഒത്തുതീർപ്പ്; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണിൽനിന്നെന്ന് തിരുവഞ്ചൂർ
Friday, May 17, 2024 4:54 PM IST
തിരുവനന്തപുരം: സോളാർ സമര ഒത്തുതീർപ്പുമായി ബന്ധപ്പെട്ട് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് വിളിച്ചതന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. എല്ലാവരുമായി ചര്‍ച്ച നടത്തി. ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലില്‍ വിവാദമൊന്നുമില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

പ്രശ്നം പരിഹരിക്കണമെന്ന് യുഡിഎഫിന് തോന്നി. അതിനായ് ശ്രമം നടത്തി.പരിഹരിക്കുകയും ചെയ്തു. തങ്ങളുടെ ഹിതത്തിന് അനുസരിച്ച ഫലമാണ് ചര്‍ച്ചയ്ക്കുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മു­ഖ്യ­മ­ന്ത്രി ഉ­മ്മന്‍­ ചാ­ണ്ടി­യു­ടെ രാ­ജി ആ­വ­ശ്യ­പ്പെട്ടു­കൊ­ണ്ട് 2013 ഓ­ഗ­സ്റ്റ് 12ന് ന­ട­ന്ന സെ­ക്ര­ട്ട­റി­യേ­റ്റ് വ­ള­യല്‍ സ­മ­രം ഒ­ന്ന­ര ദിവ­സം കൊ­ണ്ട് അ­വ­സാ­നി­ച്ച­ത് എ­ങ്ങ­നെ­യാ­ണെ­ന്നാ­ണ് ജോൺ മുണ്ടക്കയം വെ­ളി­പ്പെ­ടു­ത്തി­യത്. ഒരു ആ­നു­കാലി­ക പ്ര­സി­ദ്ധീ­ക­ര­ണ­ത്തില്‍ സോ­ളാര്‍ ഇ­രു­ണ്ട­പ്പോള്‍ എ­ന്ന പേ­രില്‍ എ­ഴുതി­യ പ­ര­മ്പ­ര­യു­ടെ മൂന്നാം ഭാ­ഗ­ത്തി­ലാ­ണ് വെ­ളി­പ്പെ­ടു­ത്തല്‍.

താന്‍ കൂ­ടി ഇ­ട­പെട്ടു­കൊ­ണ്ടാ­ണ് സമ­രം ഒ­ത്തു­തീര്‍­പ്പാ­ക്കി­യത്. അ­തി­ന് തുട­ക്കം കു­റി­ച്ച­ത് ജോണ്‍ ബ്രി­ട്ടാ­സിന്‍റെ ഫോണ്‍ കോ­ളാ­ണെന്ന് ലേഖകൻ വെളിപ്പെടുത്തി. സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ എ­ന്ന് ബ്രി­ട്ടാ­ണ് ത­ന്നെ വി­ളി­ച്ച് ചോ­ദിച്ചു. പാര്‍­ട്ടി നേ­തൃത്വം അ­റിഞ്ഞു­കൊ­ണ്ടാ­ണ് ഇ­തെ­ന്ന് ത­നി­ക്ക് ബോ­ധ്യ­മായി.

ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയാറാണെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എ­ന്ന് ബ്രി­ട്ടാ­സ് ചോ­ദിച്ചു. ജുഡീഷല്‍ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണ­ല്ലോ എ­ന്നു താന്‍ ചൂണ്ടിക്കാ­ട്ടി. അ­ത് പത്രസമ്മേളനം വിളിച്ചു പറഞ്ഞാല്‍ മ­തി എന്ന് ബ്രി­ട്ടാ­സ് പ­റഞ്ഞു.

പി­ന്നീ­ട് താന്‍ ഉമ്മന്‍ ചാണ്ടിയെ വിളിച്ച് ബ്രിട്ടാസ് പറഞ്ഞ കാര്യം അറി­യി­ച്ചെന്നും അ­ദ്ദേ­ഹം ലേ­ഖ­ന­ത്തില്‍ പ­റ­യുന്നു. പാര്‍ട്ടി തീരുമാനം ആണോയെന്ന് ചോദിച്ച ഉമ്മന്‍ ചാണ്ടി പി.കെ.കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോ­യെ­ന്ന് ചോ­ദിച്ചു.

താന്‍ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂര്‍ ബ്രിട്ടാസിനേയും തുടര്‍ന്ന് കോടിയേരി ബാലകൃഷണനേയും വിളിച്ചു സംസാരി­ച്ചു.

തുടര്‍ന്ന് ഇടതു പ്രതിനിധിയായി എന്‍.കെ.പ്രേമചന്ദ്രന്‍ യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാന്‍ അരങ്ങൊരുങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു.

മിനിറ്റുകള്‍ക്കുള്ളില്‍ സമരവും പിന്‍­വ­ലി­ച്ചെന്നും ലേ­ഖ­ന­ത്തില്‍ പ­റ­യു­ന്നു. സ­മ­ര­ത്തി­ന്‍റെ മുന്‍ നി­ര­യി­ലു­ണ്ടാ­യി­രുന്ന തോമ­സ് ഐസ­ക് ഉള്‍­പ്പെ­ടെ­യു­ള്ള­വര്‍ ഇ­ക്കാര്യം അ­റി­ഞ്ഞി­രു­ന്നി­ല്ലെന്നും ലേ­ഖ­കന്‍ വ്യ­ക്ത­മാക്കി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.