എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2

ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം സ്ഥാപിതമായ ഒരു നിയമസ്ഥാപനമാണ് നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ്. ന്യൂനപക്ഷ സമുദായങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയും ഭരണഘടന, നിയമനിർമാണം എന്നിവയിലൂടെ ലഭ്യമാക്കിയ അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ പ്രാഥമിക ചുമതല. ഒരു ചെയർമാൻ, വൈസ് ചെയർമാൻ, അഞ്ച് അംഗങ്ങൾ എന്നിവരടങ്ങുന്നതാണ് കമ്മീഷൻ. ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ള ദുരിതബാധിതർക്ക് അവരുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാം. ഈ സംവിധാനങ്ങൾ പരാജയപ്പെട്ടാൽ, ദേശീയ ന്യൂനപക്ഷ കമ്മീഷന് ഇടപെടാം. ഇതിനിടയിൽ മൈനോറിറ്റി വിഭാഗങ്ങളുടെ നിർണയം സംസ്ഥാനതലത്തിൽ വേണമെന്ന വാദവും ശക്തമാണ്.

അന്താരാഷ്‌ട്ര നിലവാരം

രാഷ്‌ട്രങ്ങൾ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഭൂരിപക്ഷത്തിൽനിന്നു വ്യത്യസ്തമായ ദേശീയ, വംശീയ, സാംസ്കാരിക, മത, ഭാഷാപരമായ സവിശേഷതകൾ പേറുന്ന വിഭാഗങ്ങളാണ് ന്യൂനപക്ഷങ്ങൾ. ഐക്യരാഷ്‌ട്രസഭയുടെയും അന്താരാഷ്‌ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങൾക്ക് അവരുടെ സ്വത്വം സംരക്ഷിക്കാനും പൊതുജീവിതത്തിൽ പങ്കാളികളാകാനും അവകാശമുണ്ട്.

ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണം ലീഗ് ഓഫ് നേഷൻസിൽനിന്ന് ആരംഭിച്ച് യുഎന്നിന്‍റെ നേതൃത്വത്തിൽ 1966ലെ സിവിൽ, പൊളിറ്റിക്കൽ റൈറ്റ്സ് അന്താരാഷ്‌ട്ര ഉടമ്പടിയിലും 1992ലെ ഐക്യരാഷ്‌ട്ര ന്യൂനപക്ഷ പ്രഖ്യാപനത്തിലും എത്തിനിൽക്കുന്നു.

അന്താരാഷ്‌ട്ര മാനദണ്ഡങ്ങളും മാർഗനിർദേശവും

2010 ഡിസംബറിൽ യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സാണ് ഈ സുപ്രധാന രേഖ പ്രസിദ്ധീകരിച്ചത്. ദേശീയ, വംശീയ, മത, ഭാഷാ ന്യൂനപക്ഷങ്ങളിൽപ്പെട്ട വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സമഗ്രമായ മാർഗനിർദേശങ്ങളും ചട്ടക്കൂടുകളും നൽകുന്ന ഒരു പ്രധാന രേഖയാണിത്.

ഈ രേഖ പൂർണമായും നാം അറിഞ്ഞിരിക്കണം. മുമ്പേ പ്രതിപാദിച്ച മുഴുവൻ വിഷയങ്ങളും ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്. പകുതിയോളം വരുന്ന ആശയങ്ങൾ അഞ്ച്, ആറ് അധ്യായങ്ങളിലായി, മർമപ്രധാനമായ ചോദ്യാവലിയാണ്. നിലവിലെ സ്ഥിതി അറിയാൻ നാല് ഉപവിഭാഗങ്ങളിലായി 80 ചോദ്യങ്ങളും പരിഹാര നടപടിക്കായി നൂറോളം ചോദ്യങ്ങളും നടപടിക്രമങ്ങളും നയരേഖയിലുണ്ട്. ഈ ചോദ്യങ്ങൾ മനസിലാക്കുന്നതാണ് ഏറ്റവും വലിയ ന്യൂനപക്ഷാവകാശ സംരക്ഷണം. ഇവയിൽ ചിലതു താഴെ കൊടുക്കുന്നു.

സാഹചര്യം മെച്ചപ്പെടുത്താൻ ക്രമീകരണം

• രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ സംഘടിതമാണോ?
• ന്യൂനപക്ഷ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണന ഉണ്ടോ?
• ന്യൂനപക്ഷ പ്രതിനിധികളും കേന്ദ്ര/സംസ്ഥാന തല ഗവൺമെന്‍റ് ഉദ്യോഗസ്ഥരും തമ്മിൽ സംവാദത്തിനായി ഏതെങ്കിലും നിഷ്പക്ഷ സംവിധാനം നിലവിലുണ്ടോ?
•അത്തരം സംവാദങ്ങൾ ശക്തിപ്പെടുത്താൻ യുഎന്നിന് വേദികളുണ്ടോ ?
• രാജ്യത്തു ന്യൂനപക്ഷ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമായി പ്രധാന സംവിധാനങ്ങൾ ഏതൊക്കെ?
• ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു വിവരശേഖരണം നടത്താൻ പ്രത്യേക സംവിധാനം രാജ്യത്തു നിലവിലുണ്ടോ?
• രാജ്യത്തെ യുഎൻ പ്രതിനിധികൾക്ക് ന്യൂനപക്ഷങ്ങളുമായി കൂടിയാലോചിക്കാനും ആശങ്ക പരിഹരിക്കുന്നതിനുമായി ഒരു സംവിധാനമുണ്ടോ?
ദേശീയ സ്ഥിതി വിലയിരുത്തൽ
• രാജ്യത്തു ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്നുണ്ടോ?
• രാജ്യത്തെ ന്യൂനപക്ഷങ്ങൾ നേരിടുന്ന ഏറ്റവും പ്രസക്തമായ ആശങ്കകൾ ഏതൊക്കെയാണ്?
• ഈ ആശങ്കകൾ ന്യൂനപക്ഷങ്ങൾക്കു മാത്രമുള്ളതാണോ അതോ മറ്റ് വിഭാഗങ്ങളും ഇതേ ആശങ്കകൾ പങ്കിടുന്നുണ്ടോ?
• ന്യൂനപക്ഷ സമൂഹത്തിലും പൊതുവെ സ്ത്രീകളെയും പുരുഷന്മാരെയും ഈ ആശങ്കകൾ ഒരുപോലെ ബാധിക്കുന്നുണ്ടോ?
• ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സന്നദ്ധ സംഘടനകൾ ഉണ്ടോ?
• ദേശീയ/വംശീയ, മത, ഭാഷാടിസ്ഥാനത്തിലുള്ള ഡാറ്റ നിലവിലുണ്ടോ?
അവസ്ഥ മെച്ചപ്പെടുത്താനുള്ള മുൻഗണനകൾ
• ചരിത്രപരമായി, ന്യൂനപക്ഷങ്ങൾക്കെതിരേ പീഡനം, വ്യാപകമായ അക്രമം, ക്രൂരതകൾ, ലൈംഗിക അതിക്രമങ്ങൾ എന്നിവ നടന്നിട്ടുണ്ടോ?
• ന്യൂനപക്ഷ ഗ്രൂപ്പുകളിലെ അംഗങ്ങളെ രാജ്യത്തുനിന്നു ബലപ്രയോഗത്തിലൂടെ പുറത്താക്കുന്ന സംഭവങ്ങൾ നിലവിലുണ്ടോ?
• ന്യൂനപക്ഷ ഗ്രൂപ്പുകളെയും അംഗങ്ങളെയും പ്രത്യേകിച്ച് ഒഴിവാക്കുകയോ ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങൾ നിലവിലുണ്ടോ?
• ചരിത്രപരമായ സംഭവങ്ങളുടെ നേരിട്ടോ അല്ലാതെയോ ഫലമായി ന്യൂനപക്ഷങ്ങൾ ദുരിതം അനുഭവിക്കുന്നുണ്ടോ?
• ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളുടെ കേസുകൾ ക്രമാനുഗതമായി അന്വേഷിക്കുന്നുണ്ടോ? ഇല്ലെങ്കിൽ, എന്തുകൊണ്ട്? ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമത്തിന്‍റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്?
• മതസ്വാതന്ത്ര്യവും സ്വന്തം സംസ്കാരം ആസ്വദിക്കാനും നിലനിർത്താനുമുള്ള അവകാശവും മാനിക്കപ്പെടുന്നുണ്ടോ? ന്യൂനപക്ഷങ്ങളിൽപെട്ട സ്ത്രീകൾ ദുരുപയോഗത്തിനും സാമൂഹിക ഒഴിവാക്കലിനും പ്രത്യേകിച്ച് ഇരയാകുന്നുണ്ടോ? അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രതിരോധ നടപടി എന്തൊക്കെ?
• ന്യൂനപക്ഷങ്ങൾക്ക് അവരുടെ സംസ്കാരം, ഭാഷ, മതം, പാരമ്പര്യങ്ങൾ, ആചാരങ്ങൾ എന്നിവ വികസിപ്പിക്കാനുമുള്ള അനുകൂല സാഹചര്യങ്ങൾ നിലവിലുണ്ടോ?
• ന്യൂനപക്ഷങ്ങൾക്ക് അവരുടെ മാതൃഭാഷ പഠിക്കാനും/ പഠിപ്പിക്കാനുള്ള അവസരങ്ങൾ എങ്ങനെ ഉറപ്പാക്കാം?
• സംസ്ഥാനം ന്യൂനപക്ഷ വിവേചനം തടയുന്നതിനുള്ള സമഗ്രമായ ഭരണഘടനാ വ്യവസ്ഥകളോ നിയമനിർമാണങ്ങളോ നടപ്പിലാക്കിയിട്ടുണ്ടോ?
• ന്യൂനപക്ഷ ഗ്രൂപ്പുകൾക്കെതിരേ അടിസ്ഥാന സേവനങ്ങള്‍ (ആരോഗ്യ പരിചരണം, ശുദ്ധജലം, ഭക്ഷണം, വിദ്യാഭ്യാസം) ലഭ്യമാക്കുന്നതിൽ വിവേചനം നടക്കുന്നുണ്ടോ?
• ന്യൂനപക്ഷങ്ങൾക്ക്, തങ്ങളെ പ്രതിനിധീകരിച്ച് എടുക്കുന്ന പൊതുനയങ്ങളുടെയും തീരുമാനങ്ങളുടെയും വിവരങ്ങൾ ലഭിക്കുന്നുണ്ടോ, പ്രത്യേകിച്ച് തീരുമാനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കാത്ത സാഹചര്യങ്ങളിൽ?
• പ്രാദേശിക, സംസ്ഥാന, ദേശീയ തലങ്ങളിൽ ന്യൂനപക്ഷങ്ങളുടെ ഫലപ്രദമായ രാഷ്‌ട്രീയ പങ്കാളിത്തത്തിനുള്ള സംവിധാനങ്ങൾ നിലവിലുണ്ടോ?
• ന്യൂനപക്ഷ രാഷ്‌ട്രീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്വമുള്ള ദേശീയ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനവും ധനസഹായവും ഉറപ്പാക്കുന്നതു സർക്കാരും പാർലമെന്‍റും ആണോ?
• ന്യൂനപക്ഷങ്ങൾ പൊതു ഭരണനിർവഹണത്തിൽ പ്രതിനിധീകരിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ, അവരുടെ സമൂഹങ്ങളുടെ വലിപ്പത്തിനും പരിഹരിക്കേണ്ട താത്പര്യങ്ങൾക്കും ആനുപാതികമാണോ? ഇല്ലെങ്കിൽ, പൊതുസേവനത്തിൽ അവരുടെ സംയോജനം പ്രോത്സാഹിപ്പിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
• ന്യൂനപക്ഷ വനിതകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ എന്തൊക്കെ സംവിധാനങ്ങളുണ്ട്?
• ന്യൂനപക്ഷ ഗ്രൂപ്പുകൾക്ക് അടിസ്ഥാന സാമൂഹിക സേവനങ്ങളുടെ വിതരണം നിരീക്ഷിക്കാൻ കഴിയുമോ?
• വികസന പ്രക്രിയകളിൽ സജീവവും സ്വതന്ത്രവുമായ അവകാശാധിഷ്ഠിത പങ്കാളിത്തം നടപ്പിലാക്കിയിട്ടുണ്ടോ?
• തൊഴിൽ, വരുമാനം എന്നിവ ആർജിക്കാൻ ന്യൂനപക്ഷങ്ങൾക്ക് അവസരം ഉണ്ടോ?
• രാജ്യത്തെ ന്യൂനപക്ഷങ്ങളിലുള്ള കുട്ടികളുടെ പൊതുസ്ഥിതി എങ്ങനെ?
• രാജ്യരഹിത ന്യൂനപക്ഷ ജനസംഖ്യയെയും രാജ്യരഹിത വ്യക്തികളെയും തിരിച്ചറിഞ്ഞിട്ടുണ്ടോ?
• ഒരു വ്യക്തിയുടെ മതവിശ്വാസം പ്രകടിപ്പിക്കാനുള്ള അവകാശത്തിനു പരിമിതികളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടുണ്ടോ?
• ഒരു മതവുമായോ വിശ്വാസവുമായോ ബന്ധപ്പെട്ട് ആരാധനാ സ്വാതന്ത്ര്യമോ കൂടിച്ചേരാനുള്ള സ്വാതന്ത്ര്യമോ ഉറപ്പാക്കാൻ എന്തൊക്കെ നടപടികളാണ് നിലവിലുള്ളത്?
• സാമുദായികവും മതപരവുമായ സംവാദങ്ങൾ നിലനിൽക്കുന്നിടത്തു സർക്കാർ എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്?
• ഭരണഘടനയോ മറ്റ് ദേശീയ നിയമനിർമാണമോ ഔദ്യോഗികമായി ഒരു മതത്തെയോ മതങ്ങളെയോ അംഗീകരിക്കുന്നുണ്ടോ?
• ന്യൂനപക്ഷ മതങ്ങളുടെ വിശുദ്ധദിനങ്ങൾ അംഗീകരിക്കുന്നുണ്ടോ? അവ പൊതുഅവധി ദിനങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുണ്ടോ?
• ന്യൂനപക്ഷാവകാശമെന്നത് ഒരു കുറവല്ല മറിച്ച് "എല്ലാവരെയും പോലെ നമ്മളെയും’, "നിന്നെപ്പോലെതന്നെ എന്നെയും' പരിഗണിക്കുമെന്നുള്ള ഉറപ്പാണ്. ഒരു രാജ്യത്തിന്‍റെ സമാധാനത്തിൽ ഊന്നിയ വളർച്ചയുടെ അളവുകോൽ അവിടത്തെ ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പാണ്.

ഈ ചോദ്യങ്ങളെല്ലാം എന്തിന്

ഈ ചോദ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആശയം രാജ്യത്ത് എല്ലാം തകിടംമറിഞ്ഞു എന്നു കാണിക്കുകയല്ല, മറിച്ച് ഒട്ടേറെ ചോദ്യങ്ങൾക്കു ലോകമാതൃകയിൽ ഉത്തരം നൽകാൻ കഴിയുകയെന്നതാണ്. നിരന്തര വളർച്ചയും നിരന്തര നവീകരണവും ഏതൊരു സംവിധാനത്തിന്‍റെയും പുരോഗതിക്ക് ആവശ്യമായതുകൊണ്ട്, ഈ ചോദ്യങ്ങൾ നാം നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കണം. ഇവയിൽ നല്ല ഉത്തരങ്ങൾ ഉള്ളതിനെയും ഉത്തരം ഇല്ലാത്തതിനെയും ഒരുപോലെ ഉയർത്തിപ്പിടിക്കണം.

ഇത്തരം ചോദ്യങ്ങൾ വായിക്കുമ്പോൾ നാം ചെറുതായെങ്കിലും ഇതെന്തിനാണ് ഇപ്പോൾ ചോദിക്കുന്നത് എന്ന ഒരു അസ്വസ്ഥത പ്രകടിപ്പിക്കുന്നുവെങ്കിൽ യഥാർഥത്തിൽ അതാണ് ഇന്ത്യയുടെ സമ്പത്ത്. കാരണം മതനിരപേക്ഷതയെന്ന, നാനാത്വത്തിലേകത്വമെന്ന മഹത്തായ ആശയം നമ്മുടെയെല്ലാമുള്ളിൽ പടർന്നു പന്തലിച്ചുകിടക്കുന്നു, ഞാൻ അതിൽ അടിയുറച്ചു വിശ്വസിക്കുന്നു എന്നാണ്.

മറിച്ചാണെങ്കിൽ, എവിടെയൊക്കെയോ ചില കുറവുകളും ആശങ്കകളും കടന്നുകൂടിയിട്ടുണ്ടെന്നാണ്. മതേതരത്വമെന്ന ആശയം മുറുകെപ്പിടിച്ചതിനും മുന്നിൽനിന്നു പകർന്നു കൊടുക്കാനും ഇന്ത്യയിൽ മതങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. ഇതിന് ഇനിയും കോട്ടം വരുത്താതെയുള്ള സംരക്ഷണമാണ് നവയുഗ ഭൂമികയിൽ ഭാരതത്തിനാവശ്യം. ചോദ്യം ചോദിക്കുന്നത് ഉത്തരം മറന്നു പോകാതിരിക്കുന്നതിനും മാറിപ്പോകാതിരിക്കുന്നതിനും കൂടിയാണ്.

അന്തർദേശീയ ഇടപെടലുകൾ

1948: വംശഹത്യ കൺവൻഷൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാരീരിക അസ്തിത്വം സംരക്ഷിക്കുന്നു. വംശഹത്യ തടയാനും ശിക്ഷിക്കാനുമുള്ള നിയമനിർമാണം.

1966: സിവിൽ, പൊളിറ്റിക്കൽ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്‌ട്ര ഉടമ്പടി (ആർട്ടിക്കിൾ 27) സംസ്കാരം, മതം, ഭാഷ എന്നിവ ആസ്വദിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു.

1966: സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്‌ട്ര ഉടമ്പടി (ആർട്ടിക്കിൾ 2 (2)) സംസ്കാരം, മതം, ഭാഷ എന്നിവ ആസ്വദിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു.

1968: എല്ലാത്തരം വംശീയ വിവേചനങ്ങളും ഇല്ലാതാക്കാനുള്ള അന്താരാഷ്‌ട്ര കൺവൻഷൻ വിവേചനത്തെ നിർവചിക്കുന്നു. എല്ലാവർക്കും മൗലിക സ്വാതന്ത്ര്യം ലക്ഷ്യമിടുന്നു.
1989: കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവൻഷൻ (ആർട്ടിക്കിൾ 30) ന്യൂനപക്ഷ/തദ്ദേശീയ കുട്ടികൾക്കു സ്വന്തം സംസ്കാരം, മതം, ഭാഷ എന്നിവ ആസ്വദിക്കാനുള്ള അവകാശം സംരക്ഷിക്കുന്നു.

1992: ഐക്യരാഷ്‌ട്രസഭയുടെ ന്യൂനപക്ഷ പ്രഖ്യാപനം ന്യൂനപക്ഷ അവകാശങ്ങൾ, ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തിന്‍റെയും സ്വത്വത്തിന്‍റെയും സംരക്ഷണം, പൊതുജീവിതത്തിൽ ഫലപ്രദമായ പങ്കാളിത്തം എന്നിവ ഉറപ്പാക്കുന്നു.

2005: പുനഃസ്ഥാപന തത്വങ്ങൾ -മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയായവരെ യഥാർഥ അവസ്ഥയിലേക്കു തിരിച്ചെത്താൻ ഊന്നൽ നൽകുന്നു, പ്രത്യേകിച്ചു കുടിയേറ്റം ബാധിച്ച തദ്ദേശീയർക്കും ന്യൂനപക്ഷങ്ങൾക്കും.

1995-2006: ന്യൂനപക്ഷങ്ങൾക്കായുള്ള ഐക്യരാഷ്‌ട്ര വർക്കിംഗ് ഗ്രൂപ്പ് ബോധവത്കരണം.
(അവസാനിച്ചു)
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ കേരളം വിധി എഴുതിക്കഴിഞ്ഞു. ഫലം എന്തായാലും ഒന്നു തീർച്ച, ഇടതു-വലതു മുന്നണികൾക്കിടയിൽ കറങ്ങിക്കൊണ്ടിരുന്ന കേരള രാഷ്‌ട്രീയം ഒരു പുതിയ പ്രഭാതത്തിന്‍റെ ഈറ്റുനോവുകൾ കാണിച്ചുതുടങ്ങി. പരന്പരാഗത പാളയങ്ങൾ വിട്ടു പുതിയ കൂടാരത്തിൽ അഭയം തേടി ഭാഗ്യം പരീക്ഷിക്കാൻ നോക്കുന്നവർ ഇടതു-വലതു പാർട്ടികളിൽ നിരവധി ഉണ്ടെന്നതിന്‍റെ കൃത്യമായ സൂചനകളും പുറത്തുവന്നു. കോണ്‍ഗ്രസിൽനിന്നു മാത്രമല്ല, സിപിഎമ്മിൽനിന്നു വരെ ഉന്നത നേതാക്കൾ ബിജെപിയിൽ ചേക്കേറുന്നതിനു കേരളം സാക്ഷ്യംവഹിക്കേണ്ടി വരുമെന്നതിന്‍റെ അടയാളങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഒരോ വൻ മരവും വീഴുന്നത് എത്ര ഒറ്റയ്ക്കായാലും ചുറ്റും നിൽക്കുന്ന കുറെ ചെറുമരങ്ങൾക്കെങ്കിലും അക്കൂട്ടത്തിൽ വേരിളകുമെന്നു തീർച്ച. ഇത്തരത്തിലൂള്ള രാഷ്‌ട്രീയമാറ്റത്തിനു പിന്നിൽ ദല്ലാളുമാരും കോടികളും മറിയുന്നുവെന്നത് നാറ്റം വമിക്കുന്ന രാഷ്‌ട്രീയ യാഥാർഥ്യവും.

ദല്ലാളുമാരുടെ കാലം

ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തു പുറത്തുവന്ന ഒരു രാഷ്‌ട്രീയ യഥാർഥ്യമാണ് അധികാരം കൈകാര്യം ചെയ്യുന്ന ദല്ലാളുമാർ. അവരിൽ ഒരാൾ മറനീക്കി തല പുറത്തുകാണിച്ചു, ടി. ജി. നന്ദകുമാർ. ബാലകൃഷ്ണപിള്ളക്കെതിരായ ഇടമലയാർ കേസിന്‍റെ കാലത്ത് സാക്ഷാൽ വി.എസിന്‍റെ സുഹൃത്തായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് അദ്ദേഹത്തെക്കുറിച്ചു പിള്ള പറഞ്ഞതെല്ലാം ഒരു പ്രതിയുടെ ജല്പനങ്ങളായി പലരും തള്ളി. പിന്നീട് പല അവസരങ്ങളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചെങ്കിലും ആരും ഗൗരവത്തിലെടുത്തില്ല. എന്നാൽ, ഈ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകൾക്കു വിശ്വസിക്കാവുന്ന സാക്ഷികളും ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞതിലെ സത്യം എന്തായാലും അദ്ദേഹത്തിനു കോണ്‍ഗ്രസിലും ബിജെപിയിലും സിപിഎമ്മിലും പല പ്രമുഖരും അവരുടെ വീട്ടുകാരുമായും അടുത്ത ബന്ധങ്ങൾ ഉണ്ടെന്നു മറയില്ലാതെ വ്യക്തമായി.

കേന്ദ്ര പ്രതിരോധമന്ത്രി ആയിരുന്ന എ.കെ. ആന്‍റണി വഴി ഒരു കാര്യം നടത്താൻ മകൻ അനിൽ ആന്‍റണിക്ക് 25 ലക്ഷം രൂപ കൊടുത്തെന്നും കാര്യം നടക്കാതെ വന്നതിനാൽ പല പ്രാവശ്യമായി തുക തിരികെ വാങ്ങിയതായും വെളിപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്തവണ ദല്ലാളിന്‍റെ അരങ്ങേറ്റം. അനിൽ ആന്‍റണിയുടെ പേര് ചീത്തയാക്കുകയെന്നതാണ് ഉദ്യേശ്യമെന്നു വ്യക്തം. അല്ലെങ്കിൽ ആ കൊടുക്കൽ-വാങ്ങൽ ചരിത്രം പത്രക്കാരോടു പറഞ്ഞിട്ട് എന്തു പ്രയോജനം. രാഷ്‌ട്രീയത്തിലെ ദല്ലാൾപണി ഒരു വ്യവസായമായി കൊണ്ടുനടക്കുന്ന ആളാണ് നന്ദകുമാർ. ഈ കച്ചവടത്തിൽ അദ്ദേഹത്തിനു പണം നഷ്ടമില്ല. അനിൽ നോക്കിയിട്ടു കാര്യം നടന്നതുമില്ല. മുതിർന്ന കോണ്‍ഗ്രസ് നേതാവായ പി.ജെ. കുര്യൻ, അന്തരിച്ച പി.ടി. തോമസ് തുടങ്ങിയവരായിരുന്നു നന്ദകുമാറിന്‍റെ സാക്ഷികൾ. അതിൽ കുര്യൻ അനിലിനെതിരേ സാക്ഷിയും പറഞ്ഞു. കുര്യൻ ചതിയനാണെന്നല്ലാതെ അദ്ദേഹം പറഞ്ഞ സാക്ഷിമൊഴിയെ വിശ്വാസയോഗ്യമായ രീതിയിൽ ഖണ്ഡിക്കാൻ അനിലിനായില്ല.

ദല്ലാൾ ആഗ്രഹിച്ചത്

ആരോപണങ്ങൾ ഉയരുന്പോൾ അനിൽ സ്റ്റാഫോർഡിൽ പഠിച്ച കഥ പറയും. അവിടെ പഠിച്ചാൽ കൈക്കൂലി വാങ്ങില്ലെന്നുണ്ടോ? സത്യസന്ധതയ്ക്കു വിട്ടുവീഴ്ച കാണിക്കാത്ത പല അപ്പൻനേതാക്കളുടെയും മക്കൾ അഴിമതിക്കറകളിൽ തെന്നിവീണ ചരിത്രം ഇന്ത്യൻ രാഷ്‌ട്രീയത്തിലുണ്ട്. അനിൽ ആന്‍റണി ബിജെപിയിൽ എത്തിയത് പ്രതിരോധവകുപ്പിനെക്കുറിച്ച് അന്വേഷിക്കാതിരിക്കുന്നതിനോയെന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്.

നന്ദകുമാർ കടന്നാക്രമിച്ച അടുത്ത ഇര ബിജെപിയുടെ സമുന്നത നേതാവായ ശോഭ സുരേന്ദ്രനായിരുന്നു. അവർ തന്നോടു വസ്തു നല്കാമെന്നു പറഞ്ഞ് 10 ലക്ഷം രൂപ വാങ്ങിയെന്നും സ്ഥലം കൈമാറുകയോ പണം തിരികെ തരികയോ ചെയ്തില്ലെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഒരു കച്ചവടവിഷയമാണ് നന്ദകുമാർ വെളിപ്പെടുത്തിയത്. സ്ഥലത്തിന് അഡ്വാൻസായാണ് തുക കൊടുത്തത്. അങ്ങനെ 10 ലക്ഷം രൂപ താൻ വാങ്ങിയിട്ടുണ്ടെന്നും നന്ദകുമാർ സ്ഥലം വാങ്ങാൻ വിസമ്മതിച്ചതുകൊണ്ട് തുക തിരികെ കൊടുത്തില്ലെന്നും അവർ വെളിപ്പെടുത്തി. ഈ കഥ വെളിപ്പെടുത്തുന്നതിലൂടെ ശോഭയെ പ്രകോപിപ്പിക്കാനും മറ്റു ചില രഹസ്യങ്ങൾ പുറത്തു കൊണ്ടുവരാനും നന്ദകുമാർ ആഗ്രഹിച്ചിരുന്നുവെന്നു വേണം കരുതാൻ. അത്തരം ചില വെളിപ്പെടുത്തലുകളാണ് ശോഭ പിന്നീടു നടത്തിയത്.

ശോഭ പറഞ്ഞത്

ചില പ്രമുഖ ഇടതു നേതാക്കളെ ബിജെപിയിൽ എത്തിക്കാമെന്നു ദല്ലാൾ സമ്മതിച്ചിരുന്നതായി ശോഭ വെളിപ്പെടുത്തി. പിണറായി ഒഴികെ ആരെയും സ്വീകരിക്കാൻ ബിജെപി തയാറായിരുന്നു. ബിജെപിയിൽ ചേരാൻ സമ്മതം അറിയിച്ച ഇടതുനേതാവ് ചോദിച്ചത് മഹാരാഷ്‌ട്ര ഗവർണർ പദവിയാണ്. കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടന്നു. പക്ഷേ, കാര്യം നടന്നില്ല. പാർട്ടി വിരട്ടിയപ്പോൾ അദ്ദേഹം വാലു ചുരുട്ടി. ഇതാണ് ശോഭ ഒന്നാം അധ്യായത്തിൽ പറഞ്ഞ കഥ. ആരാണ് ആ നേതാവെന്ന് മൂന്നാം പക്കം ശോഭ തന്നെ വെളിപ്പെടുത്തി. അല്ലെങ്കിലും നന്ദകുമാറുമായി ബന്ധമുള്ള ആ ഇടതുനേതാവ് ആരെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമായിരുന്നു. എല്ലാവരും കരുതിയതുപോലെ വോട്ടെടുപ്പു തലേന്ന് ആ പേരു പുറത്തുവന്നു. ഇടതുമുന്നണിയുടെ കണ്‍വീനർ സാക്ഷാൽ ഇ.പി. ജയരാജൻ!

ശോഭയുടെ വെളിപ്പെടുത്തൽ ആരെയെങ്കിലും ഞെട്ടിച്ചിരിക്കാൻ ഇടയില്ല. ഇ.പി പാർട്ടി സെക്രട്ടറിയുടെ പരിപാടി ഉപേക്ഷിച്ചു നന്ദകുമാറിന്‍റെ വീട്ടിൽ വിരുന്നു പോയതും അമ്മയെ പൊന്നാട ധരിപ്പിച്ചതും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും മകന്‍റെയും ഉടമസ്ഥതയിലുള്ള വൈകേഹം റിസോർട്ട് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള നിരാമയ ഗ്രൂപ്പുമായി ചേർന്നതും എല്ലാം പണ്ടേ നാട്ടുകാർക്കറിയാം.

പരുങ്ങലിൽ

വ്യവസായമന്ത്രി ആയിരുന്ന കാലത്തു കുടുംബക്ഷേത്രമായ ഇരിണാവ് ചുഴലിദേവീക്ഷേത്രത്തിനായി 24 കോടിയുടെ തേക്കിൻതടി സൗജന്യമായി നേടാൻ നോക്കിയതും പലരുടെയും ഒാർമയിലുണ്ട്. നേരത്തേ ചെറുകുന്ന് അന്പലത്തിനും പഴശിരാജാ ക്ഷേത്രത്തിനും ഇതുപോലെ തടി വാങ്ങാൻ ജയരാജൻ കൂട്ടുനിന്ന കഥയും അക്കാലത്തു പ്രസിദ്ധമായിരുന്നല്ലോ. അതുകൊണ്ട് ഇ.പിയോ അദ്ദേഹത്തെ സംരക്ഷിക്കാൻ നോക്കുന്നവരോ എന്തുതന്നെ പറഞ്ഞാലും തൊണ്ടതൊടാതെ വിശ്വസിക്കാൻ ആളുണ്ടാവില്ല. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ, ഇ.പിയുടെ നന്ദകുമാർ ബന്ധത്തിൽ പരസ്യമായ അതൃപ്തിയും പ്രകടിപ്പിച്ചു. അതായത്, ഇ.പിയുടെ നില വല്ലാത്ത പരുങ്ങലിലായിരിക്കുന്നു.

പാർട്ടി സെക്രട്ടറിയും ഇ.പിയുടെ ബന്ധുവുമായ എം.വി. ഗോവിന്ദൻ എല്ലാം പച്ചക്കള്ളമാണെന്നു പറഞ്ഞെങ്കിലും പുതിയ തെളിവുകൾ വരികയാണ്. ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായി എന്തിനാണ് ഇ.പി ചർച്ച നടത്തിയതെന്ന ചോദ്യത്തിന് വിശ്വാസയോഗ്യമായ ഉത്തരം വന്നിട്ടില്ല. പീരുമേട്ടിലെ മുൻ സിപിഎം എംഎൽഎ രാജേന്ദ്രനും ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയ വാർത്തകൾ പുറത്തുവന്നിരുന്നു. വേറെ എത്ര പേർ ഇക്കൂട്ടത്തിലുണ്ടെന്നു സാവകാശം വ്യക്തമാകും. സിപിഎമ്മിലെ മുസ്‌ലിം പ്രീണനനയത്തിൽ മുറിവേറ്റു നിൽക്കുന്ന എത്ര നേതാക്കളും അണികളും ജയരാജന്‍റെ പാതയിൽ ഉണ്ടെന്നും കണ്ടറിയണം. ഒന്നു വ്യക്തം, സിപിഎമ്മിൽ വലിയ അടിയൊഴുക്കുണ്ട്. തത്കാലം പിടിച്ചുനിർത്തിയാലും അതെത്രനാൾ എന്നു കണ്ടറിയണം.

കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവരെയും ബിജെപി കൂടെക്കൂട്ടാൻ നോക്കിയെന്നും ശോഭ വെളിപ്പെടുത്തി. അസംതൃപ്തരായ നേതാക്കളെ വല വീശാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡന്‍റും രംഗത്തുവന്നു.

കെപിസിസി അധ്യക്ഷനായില്ലായിരുന്നെങ്കിൽ കെ. സുധാകരൻ പണ്ടേ ബിജെപിയിൽ എത്തുമായിരുന്നുവെന്നു നന്ദകുമാർ പറഞ്ഞിരുന്നു. പാർട്ടി മാറുന്നതും വിശ്വാസങ്ങൾ മാറുന്നതും മനസിലാക്കാം. പക്ഷേ, അതിലൂടെ ദല്ലാളന്മാർ കോടികൾ ഉണ്ടാക്കുന്നതാണ് വല്ലാത്ത അപചയം. എല്ലാ പാർട്ടിയിലെയും കൊന്പന്മാരുമായി ദല്ലാളുമാർക്ക് അടുത്ത ബന്ധം.

സാമുദായിക അടിയൊഴുക്കുകൾ

ഇടതു-വലതു മുന്നണികൾ നടത്തിയ മുസ്‌ലിം പ്രീണന മത്സരത്തിന്‍റെ ഫലമായി മുസ്‌ലിം സമൂഹത്തിലും മറ്റു സമൂഹങ്ങളിലും ഉണ്ടായിട്ടുള്ള അടിയൊഴുക്കുകൾ വ്യക്തമാകണമെങ്കിൽ വോട്ടുപെട്ടി തുറക്കണം. ഫലപ്രഖ്യാപനത്തെ ബാധിക്കത്തക്ക വിധം ശക്തമായില്ലെങ്കിലും ഭാവിയിൽ വലിയ പ്രവാഹങ്ങളായി മാറിക്കൂടായ്കയില്ല.

പൗരത്വനിയമ വിവാദത്തിൽ മാത്രം കെട്ടിയിട്ട സിപിഎം തന്ത്രങ്ങൾ കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ ഇളക്കം സൃഷ്ടിച്ചതായി സൂചനകളുണ്ട്. ലീഗ് നേതാക്കളും സമസ്തയുടെ ഏതാനും നേതാക്കളും തമ്മിൽ ഉണ്ടായിരിക്കുന്ന പരസ്യമായ വഴക്കാണ് ഏറ്റവും കൃത്യമായ സൂചന. സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ ഇടതു പരസ്യം വന്നതിൽ അവരുടെ അണികൾ ക്ഷുഭിതരായി. തിരൂരങ്ങാടിയിൽ പത്രം കത്തിച്ചു പ്രതിഷേധിച്ചു. ലീഗ് പത്രം കത്തിച്ചതിനെ അപലപിച്ചു. ചില സമസ്ത നേതാക്കൾ ഇടതുപക്ഷത്തെ പിന്തുണച്ചു രംഗത്തു വന്നു. എന്നാൽ, സംസ്ഥാന നേതൃത്വം ആ പ്രസ്താവന തള്ളി. പ്രത്യാഘാതങ്ങൾ എത്ര ശക്തമായെന്നറിയാൻ വോട്ട് എണ്ണുന്നതു വരെ കാത്തിരിക്കണം.

മോദിയും രാഹുലും പിണറായിയും

കേരളത്തിൽ പലവട്ടം തെരഞ്ഞെടുപ്പു പ്രചാരണത്തിനു വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ കൃത്യമായി ചൂണ്ടിക്കാണിച്ച ചില സത്യങ്ങളുണ്ട്. അദ്ദേഹം കേരളത്തിനു പുറത്തുവച്ചും ഇതേ കാര്യം പറഞ്ഞിരുന്നു. ഇന്ത്യാ മുന്നണിയുടെ നേതാവായ രാഹുൽ ഗാന്ധിക്കെതിരെ താൻ പോലും പറയാത്ത മോശമായ ആരോപണങ്ങൾ ഉന്നയിക്കുന്നതു കേരളത്തിലെ മുഖ്യമന്ത്രിയും ഇന്ത്യാ മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഎമ്മിന്‍റെ ഏക മുഖ്യമന്ത്രിയുമായ പിണറായി വിജയനാണെന്ന്.

കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരേ വളരെ കൃത്യമായ സൂചനകൾ നല്കിയ പ്രധാനമന്ത്രി മോദി നടത്തിയ അടുത്ത നീരിക്ഷണവും ശ്രദ്ധേയമായി. കമ്യൂണിസ്റ്റ് പാർട്ടികളിൽ മക്കൾരാഷ്‌ട്രീയം ഉണ്ടായിരുന്നില്ല. ഇപ്പോൾ കേരളത്തിൽ അതുമായി. അദ്ദേഹം ഉദ്ദേശിക്കുന്നത് എന്തെന്ന് ആർക്കാണ് മനസിലാകാത്തത്.

രാഹുലിനെ പിണറായി ശക്തമായി കടന്നാക്രമിച്ചു. പ്രതിസന്ധിയിൽ പാർട്ടി ഉപേക്ഷിച്ചവൻ, പലവട്ടം തോറ്റവൻ എന്നൊക്കെ പിണറായി പറഞ്ഞതും ചരിത്ര സത്യം. പ്രിയങ്കയുടെ ഭർത്താവ് വാദ്രയുടെ ഭവനനിർമാണ കന്പനിയായ ഡിഎൽഎഫ് 170 കോടി രൂപ ബിജെപിക്ക് ഇലക്‌ടറൽ ബോണ്ട് കൊടുത്തുവെന്നു പിണറായി പറയുന്നു. ജനം പകച്ചുപോവുന്നു. വാദ്ര അമേഠിയിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ നോക്കുന്നു.

എന്നാൽ, പധാനമന്ത്രി നടത്തിയ ഒരു പരാമർശത്തിനും കാര്യമായ മറുപടി പറയാതെ പിണറായി പൗരത്വ നിയമവുമായി മുസ്‌ലിം വോട്ടു മാത്രം തേടി. 2014ൽ പിണറായിയുടെ ഇത്തരം ഒരു നീക്കവും മദനിയുമായി ഉണ്ടാക്കിയ ധാരണയും എത്തിച്ചേർന്നത് എവിടെയെന്ന് എല്ലാവരും കണ്ടു. വീണ കുടുങ്ങുമോ? പ്രധാനമന്ത്രിയുടെ ഓരോ വാക്കും ശ്രദ്ധപൂർവം കേട്ടിരിക്കുന്ന മലയാളി കൗതുകത്തോടെ തെരക്കുന്നു. ആ കുരുക്കിൽ പിണറായിയും വീണാൽ കളി വേറെ ലെവലാകും.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൗരത്വ നിയമത്തെക്കുറിച്ചു നിർത്താതെ പറയുന്പോഴും എന്തേ അതുണ്ടാക്കിയ മോദിക്കെതിരേ ഒരക്ഷരം പറയുന്നില്ല എന്ന രാഹുലിന്‍റെ ചോദ്യം അർഥഗർഭമായി. രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്ത ഇഡി എന്തേ നാലു വർഷമായി സ്വർണക്കള്ളക്കടത്തടക്കം പലതും അന്വേഷിച്ചിട്ടും, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ വരെ അറസ്റ്റ് ചെയ്തിട്ടും പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യവും പ്രസക്തമാണ്.
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒരു സുപ്രധാന ഘടകമാണ്. നിരവധി വിവേചനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഇരയാക്കപ്പെട്ട ചരിത്രപശ്ചാത്തലം ന്യൂനപക്ഷങ്ങൾക്കുണ്ട്. അതിന്‍റെ അനന്തരഫലമാണ് നാമിന്നു കാണുന്ന നിയമ സംവിധാനങ്ങൾ. ഇവയെല്ലാം നേടിയെടുത്തത് മുൻ തലമുറകളായതുകൊണ്ടുതന്നെ ഇതിന്‍റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട കടമ ഈ തലമുറയ്ക്കാണ്.

അല്പസംഖ്യക്കാര്‍

ലോക ജനസംഖ്യയുടെ ഏകദേശം 10 മുതൽ 15 ശതമാനം വരെ വരുന്ന ആയിരക്കണക്കിനു വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മനുഷ്യരുടെ അസംഘടിത വിഭാഗമാണ് ന്യൂനപക്ഷങ്ങൾ. അതിനാൽത്തന്നെ യഥാർഥ സ്ഥിതിവിവരങ്ങൾ പലപ്പോഴും രാഷ്‌ട്രീയ കാരണങ്ങളാൽ വളച്ചൊടിക്കപ്പെടുന്നു.

വംശീയവും മതപരവുമായ വേർതിരിവുകളിലൂടെ രൂപീകരിക്കപ്പെട്ട ഒരു രാജ്യത്തിനുള്ളിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ് അക്രമാസക്തമായി ഇന്നു കാണുന്ന പല പ്രതിസന്ധികളും. ഈ സംഘട്ടനങ്ങൾ പലപ്പോഴും ന്യൂനപക്ഷങ്ങളെ പ്രശ്നക്കാരായി മുദ്രകുത്തി അവകാശലംഘനങ്ങൾക്കും ജീവൻ നഷ്ടപ്പെടാനും കുടിയൊഴിപ്പിക്കലിനും ഇടയാക്കുന്നു. ഇവിടെയാണ് കാലേക്കൂട്ടിയുള്ള വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്‍റെ പ്രാധാന്യം. അപ്രകാരം നടന്നിരുന്നെങ്കിൽ റുവാണ്ട മുതൽ യുഗോസ്ലാവിയ വരെയും ശ്രീലങ്ക മുതൽ ഗ്വാട്ടിമാല വരെയും മണിപ്പുർ മുതൽ മണിപ്പുർ വരെയുമുള്ള ഇത്തരം നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു.

ന്യൂനപക്ഷങ്ങളും വികസനവും

“ആരെയും പിന്നിലാക്കരുത്” എന്ന ഐക്യരാഷ്‌ട്രസഭയുടെ പ്രതിജ്ഞ, പലരും തോറ്റുപോകുന്നത് അത്രകണ്ട് തടയാനാവുന്നില്ല. കാരണം, വികസനത്തിനു മനുഷ്യരേക്കാൾ മുൻഗണന നൽകുന്നു. കൂടാതെ, ഏറ്റവും പാർശ്വവത്കരിക്കപ്പെട്ടവരെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. യുഎന്നിന്‍റെ എസ്ഡിജികളുടെ അളവുകളും സൂചകങ്ങളും പിന്നാക്കം നിൽക്കുന്ന ഒഴിവാക്കപ്പെട്ട വിഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

നിയമനിർമാണം

ന്യൂനപക്ഷാവകാശം സംരക്ഷിക്കാൻ വിവേചനരഹിത നിയമനിർമാണത്തിന്‍റെ ആവശ്യമുണ്ട് . വംശീയത, മതം, ഭാഷ എന്നിവയെ ഒഴിവാക്കാൻ ശക്തിയുള്ളതാവണം ഈ നിയമങ്ങൾ. സമൂഹത്തിലെ ഏറ്റവും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലം കൂടുന്നത് ഒഴിവാക്കാൻ, വികസനത്തോടൊപ്പം "മനുഷ്യന്' മുൻഗണന നൽകേണ്ടതുണ്ട്. ഈ വികസനത്തിന്‍റെ ഹൃദയഭാഗത്തു ന്യൂനപക്ഷങ്ങളും തദ്ദേശീയരും പ്രത്യേകിച്ചു സ്ത്രീകളുമുണ്ടെന്ന് ഉറപ്പാക്കണം.

സ്ത്രീകളുടെ അവകാശം

ന്യൂനപക്ഷവും തദ്ദേശീയരുമായ സ്ത്രീകൾ നേരിടുന്ന വിവേചനം വ്യത്യസ്ത തലങ്ങളിലുണ്ട്. മോശമായതിനെ പ്രീണിപ്പിച്ചു കാതലായ ഒരു മാറ്റവും കൊണ്ടുവരാതെ നമ്മുടെ സംവിധാനങ്ങൾ കാലം കഴിച്ചുകൂട്ടുന്നു. ഈ ധാരണയില്ലായ്മ സ്ത്രീകളെ കൂടുതൽ പാർശ്വവത്കരിക്കുന്നതിലേക്കു നയിച്ചേക്കാം. സാമൂഹികവും സാമ്പത്തികവുമായ വികസനത്തിൽനിന്ന് അവർക്കു പ്രയോജനം കിട്ടാതെ വരുന്നു.

മൈനോറിറ്റി റൈറ്റ്സ് ഗ്രൂപ്പ് (എംആർജി)

എംആർജി, ന്യൂനപക്ഷങ്ങളുടെയും തദ്ദേശീയരുടെയും ഭൂമി, ഭാഷ, സംസ്കാരം, വിദ്യാഭ്യാസം, തൊഴിൽ, പൊതുജീവിതത്തിലെ പൂർണപങ്കാളിത്തം എന്നിവയ്ക്കുള്ള അവകാശങ്ങൾ ഉൾപ്പെടെ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നു. ഒപ്പം, വിവിധ വിഭാഗങ്ങൾക്കിടയിൽ സമത്വവും ധാരണയും വളർത്തുകയും ഓരോ കമ്യൂണിറ്റിയുടെയും തനതായ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള പരിശ്രമങ്ങളിൽ സഹായിക്കുകയും ചെയ്യുന്നു.

60ലധികം രാജ്യങ്ങളിലെ 300ലധികം സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന എംആർജിക്ക് ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ പ്രാദേശിക ഓഫീസുകളും ഐക്യരാഷ്‌ട്രസഭയിൽ സാന്നിധ്യവുമുണ്ട്. ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി തന്ത്രപരമായ ഇടപെടലുകളും മാധ്യമപ്രോഗ്രാമുകളും പരിശീലനങ്ങളും നടപ്പിലാക്കുന്നതിനൊപ്പം അടിച്ചമർത്തുന്ന അധികാര ഘടനകളെ എതിർക്കുകയും ന്യൂനപക്ഷ സമൂഹങ്ങളുടെ ശക്തീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

1969ൽ സ്ഥാപിതമായ എംആർജി, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ വെല്ലുവിളികൾ രേഖപ്പെടുത്തുന്നതിലും പരിഹാരങ്ങൾ നിർദേശിക്കുന്നതിലും അന്താരാഷ്‌ട്ര നയങ്ങളെയും നിയമ ചട്ടക്കൂടുകളെയും സ്വാധീനിക്കുന്നതിലും റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിലും മുൻപന്തിയിലാണ്.

യുഎൻ പ്രത്യേക റിപ്പോർട്ടർ

2005 ഏപ്രിൽ 21ലെ പ്രമേയത്തിൽ ഐക്യരാഷ്‌ട്രസഭാ മനുഷ്യാവകാശ കമ്മീഷൻ നടപ്പാക്കിയ ഒരു ഉത്തരവാണ് ന്യൂനപക്ഷ വിഷയങ്ങളിലെ "പ്രത്യേക റിപ്പോർട്ടർ'. ലോകത്തിന്‍റെ എല്ലാ പ്രദേശങ്ങളിലും ന്യൂനപക്ഷങ്ങൾ നേരിടുന്ന ഗുരുതരമായ ഭീഷണികൾ, വിവേചനം, വംശീയത എന്നിവയെ അഭിസംബോധന ചെയ്യുക എന്നതാണ് ഈ ഉത്തരവിന്‍റെ ലക്ഷ്യം.

നിലവിലെ സ്ഥാനപതി പ്രഫ. നിക്കോളാസ് ലെവ്റത്ത് (സ്വിറ്റ്സർലൻഡ്) 2023 നവംബർ ഒന്നു മുതൽ ഈ പദവിയിൽ ഉണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പങ്കാളിത്തം ഉറപ്പാക്കാനും രാജ്യങ്ങളിലെ സ്ഥാപന ക്രമീകരണങ്ങളെക്കുറിച്ച് ഐക്യരാഷ്‌ട്രസഭ ഒരു റിപ്പോർട്ട് തയാറാക്കുന്നുണ്ട് . ഈ റിപ്പോർട്ട് 2024 ഒക്ടോബറിൽ യുഎൻ പൊതുസഭയിൽ അവതരിപ്പിക്കും. ഇതിനായി നിർദേശങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഇതു സമർപ്പിക്കാനുള്ള അവസാന തീയതി 2024 മേയ് 10 ആണ്.

ഇന്ത്യയിലെ അല്പസംഖ്യക്കാര്‍

മുസ്‌ലിംകൾ, സിക്കുകാർ, ക്രൈസ്തവർ, ബുദ്ധമതക്കാർ, ജൈനർ, പാർസികൾ എന്നിവയാണ് ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾ. ഈ സമുദായങ്ങൾക്കു പൊതുവായ പ്രശ്നങ്ങളും അവരുടെ സമൂഹങ്ങൾക്കു പ്രത്യേക പ്രശ്നങ്ങളുമുണ്ട്. ഈ പ്രശ്നങ്ങളിൽ സാക്ഷരതാ നിരക്ക്, സാമ്പത്തിക ശക്തീകരണം, പരമ്പരാഗത പൈതൃക സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. 2011ലെ സെൻസസ് പ്രകാരം, രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 19.3 ശതമാനമാണ് ന്യൂനപക്ഷങ്ങൾ. 2014 ജനുവരി 20ന്, ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമം, 1992 പ്രകാരം ജൈനർക്കു ന്യൂനപക്ഷ പദവി നൽകി.

2001ലെ സെൻസസ് പ്രകാരം ജനസംഖ്യാ വിവരങ്ങളും പിന്നാക്കാവസ്ഥയും അടിസ്ഥാനമാക്കി ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകൾ (എംസിഡി), ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്കുകൾ (എംസിബി), ന്യൂനപക്ഷ കേന്ദ്രീകൃത പട്ടണങ്ങൾ (എംസിടി) എന്നിങ്ങനെ തരം തിരിച്ചു. പ്രധാനമന്ത്രിയുടെ പുതിയ 15 ഇന പദ്ധതി പ്രകാരം, 25 ശതമാനം ന്യൂനപക്ഷ ജനസംഖ്യയുള്ള ജില്ലകളെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളായി നിർണയിച്ചു.

ആറു സംസ്ഥാനങ്ങളിൽ, ഭൂരിപക്ഷമുള്ള ന്യൂനപക്ഷ സമുദായം ഒഴികെയുള്ള, 15 ശതമാനം ന്യൂനപക്ഷ ജനസംഖ്യയുള്ള ജില്ലകളെയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി. 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകൾ, 710 ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്കുകൾ, 66 ന്യൂനപക്ഷ കേന്ദ്രീകൃത പട്ടണങ്ങൾ എന്നിവ കണ്ടെത്തി. 2011ലെ സെൻസസ് ഡാറ്റയും പിന്നാക്കാവസ്ഥയുടെ അളവുകോലുകളും ഉപയോഗിച്ചാണ് ഇവ തിരിച്ചറിഞ്ഞത്.
(തുടരും).
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവരുള്ള കാലത്തോളം അനുസ്മരിക്കപ്പെടേണ്ട മഹാനായ ദാർശനികനാണ് റവ. ഡോ. പ്ലാസിഡ് പൊടിപ്പാറ സിഎംഐ. അദ്ദേഹത്തിന്‍റെ ചരമവാർഷികമാണ് ഇന്ന്. മാന്നാനത്ത് 1899 ല്‍ അദ്ദേഹം ജനിച്ചു.

70 വര്‍ഷം മുമ്പ് പ്ലാസിഡച്ചന്‍ എന്ന കാരണവര്‍ സമാരംഭിച്ച കഠിനാധ്വാനമാണ് സീറോമലബാര്‍ സഭ ഇന്ന് കൈവരിച്ചിരിക്കുന്ന വളര്‍ച്ചയ്ക്കു നിദാനം. വടക്ക് ഭാരതപ്പുഴയ്ക്കും തെക്ക് പമ്പാനദിക്കുമിടയ്ക്കുള്ള ചുരുങ്ങിയ പ്രദേശത്തു മാത്രം ഭരണാധികാരം ഒതുക്കപ്പെട്ട ഒരു കൊച്ചുവീടായിരുന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് സീറോമലബാര്‍ സഭ. ഈ മതില്‍ക്കെട്ടുകള്‍ക്കപ്പുറത്തേക്ക്, ഭാരതമണ്ണില്‍ മുഴുവനും അതിനപ്പുറത്തേക്കും സഭാപൈതൃകത്തിനനുസൃതമായി വളര്‍ന്നുവികസിക്കുവാന്‍ കത്തോലിക്കാ ഐക്യത്തിലുള്ള ഈ വ്യക്തിസഭയ്ക്ക് അവകാശമുണ്ടെന്ന് വാദിക്കുകയും അതു സാധിതമാക്കുന്നതിനായി ന്യായമായ മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിച്ച് തന്‍റെ മരണംവരെ അരനൂറ്റാണ്ടിലേറെ പ്രയത്‌നിക്കുകയും ചെയ്ത കാരണവരാണ് പ്ലാസിഡച്ചന്‍.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ അജൻഡ ക്രോഡീകരിക്കുന്നതിന് രൂപീകൃതമായ പൊന്തിഫിക്കല്‍ കമ്മീഷന്‍റെ ഉപദേശകനായി മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ചു. വത്തിക്കാൻ സൂനഹദോസിന്‍റെ വിദഗ്ധ അംഗമായി അദ്ദേഹം നിയമിക്കപ്പെട്ടു. പൗരസ്ത്യസഭകള്‍ക്കുള്ള സൂനഹദോസ് കമ്മീഷന്‍റെ ഉപദേശകൻ തുടങ്ങി ഒട്ടനവധി മേഖലകളില്‍ ജോലിചെയ്തു. തത്വശാസ്ത്രം, ദൈവശാസ്ത്രം, കാനന്‍ നിയമം എന്നീ വിഷയങ്ങളില്‍ ഓരോന്നിലും അദ്ദേഹം ഡോക്‌ടര്‍ ബിരുദങ്ങള്‍ നേടി. തലശേരി രൂപത സ്ഥാപിതമായതിനു പിന്നിൽ അദ്ദേഹത്തിന്‍റെ അശ്രാന്തപരിശ്രമമുണ്ട്. തൃശൂര്‍, ചങ്ങനാശേരി, തലശേരി രൂപതകള്‍ വികസിപ്പിക്കുന്നതിലും അദ്ദേഹം നിസ്തുല പങ്ക് വഹിച്ചു.

മലങ്കര കത്തോലിക്കാസഭയുടെ പുനരൈക്യത്തില്‍ അദ്ദേഹത്തിന്‍റെ പങ്ക് നിസീമമാണ്. മാര്‍ത്തോമ്മ നസ്രാണിസമൂഹത്തെ “സംസ്‌കാരത്തില്‍ ഹൈന്ദവവും മതപരമായി ക്രിസ്തീയവും ആരാധനാപരമായി പൗരസ്ത്യവും’’ എന്നു വിശേഷിപ്പിച്ച വ്യക്തിയാണ്. പണ്ഡിതോചിതമായ നിരവധി കൃതികൾ അദ്ദേഹം രചിച്ചു. അവയിൽ വർത്തമാന പുസ്തകത്തിന്‍റെ ഇംഗ്ലീഷ് തർജിമ എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തോട് മാര്‍ത്തോമ്മാ നസ്രാണികള്‍ക്ക് പൊതുവെയും സീറോമലബാര്‍ കത്തോലിക്കര്‍ക്ക് പ്രത്യേകിച്ചുമുള്ള കടപ്പാടുകള്‍ തീര്‍ത്താല്‍ തീരുന്നതല്ല.

പല നിലകളുള്ള ഒരു മണിമന്ദിരം, അതിനുമുമ്പില്‍ വിശാലമായൊരു മുറ്റവും ചുറ്റുപാടും കമനീയമായ പൂന്തോട്ടവും. വിലകൂടിയ ഒരു കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. വീടിനുള്ളില്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളുമുണ്ട്. വിലപിടിപ്പുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച കുറേ കുട്ടികള്‍ മുറ്റത്ത് വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ വീട്ടില്‍ ഈ സമൃദ്ധിയും സൗകര്യങ്ങളുമെല്ലാം എങ്ങനെയുണ്ടായി എന്നന്വേഷിക്കാം. രണ്ടു തലമുറക്കാലത്തിനുമുമ്പ് ഈ മണിമന്ദിരത്തിന്‍റെ സ്ഥാനത്ത് രണ്ടുമുറിയും ഒരു വരാന്തയും ഒരു ചായ്പും മാത്രമുള്ള ഒരു കൊച്ചുവീടാണുണ്ടായിരുന്നത്. അവിടെ താമസിച്ചുകൊണ്ട് ഒരു കാരണവര്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സമ്പത്തുകൊണ്ടാണ് ഈ മണിമന്ദിരം പണിചെയ്തത് എന്ന വസ്തുത മുറ്റത്ത് വിനോദിക്കുന്ന കുഞ്ഞുങ്ങള്‍ക്കറിഞ്ഞുകൂടാ. യശഃശരീരനായ പ്ലാസിഡച്ചനെ ഈ കാരണവരോട് ഉപമിക്കാം. സീറോമലബാര്‍ സഭയില്‍ ഇന്ന് അദ്ദേഹത്തെ അറിയാത്ത യുവതലമുറ അദ്ദേഹത്തെ പരിചയപ്പെടുകതന്നെ വേണം.

അസ്ഥികളുടെ താഴ്‌വരയിലെ പ്രവാചകന്‍ എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകം 37-ാം അധ്യായത്തില്‍ ഈ പ്രവാചകനുണ്ടായ ഒരപൂര്‍വദര്‍ശനം വിവരിക്കുന്നുണ്ട്. സഹസ്രകണക്കിന് മനുഷ്യരുടെ അസ്ഥികള്‍ ചിതറിക്കിടക്കുന്ന ഒരു താഴ്‌വരയില്‍ പ്രവാചകന്‍ നില്‍ക്കുന്നു. എസെക്കിയേല്‍ ഇവയോടു പ്രവചിച്ചാല്‍ ഇവയ്ക്കു ജീവിക്കാനാകുമെന്ന് ദൈവം അദ്ദേഹത്തോട് അരുൾചെയ്യുന്നു. അദ്ദേഹം പ്രവചിച്ചപ്പോള്‍ അസ്ഥികള്‍ ചേരുംപടി ചേര്‍ന്ന് പൂര്‍വശരീരങ്ങളുടെ അസ്ഥിപഞ്ജരങ്ങളായിത്തീരുകയും അവയിന്മേല്‍ മാംസപേശികളും ഞരമ്പുകളും ചര്‍മവും വന്ന് അവ മനുഷ്യരൂപത്തിലാകുകയും ചെയ്തു. എങ്കിലും അവയ്ക്ക് ജീവനുണ്ടായിരുന്നില്ല. ദൈവാജ്ഞപ്രകാരം എസെക്കിയേല്‍ വീണ്ടും പ്രവചിച്ചു. അപ്പോള്‍ ആ ശരീരങ്ങളുടെ പ്രാണന്‍ അവയില്‍ പ്രവേശിക്കുകയും അവ ജീവിക്കുന്ന മനുഷ്യരായി വലിയൊരു പുരുഷാരമായി എഴുന്നേല്‍ക്കുകയും ചെയ്തു (എസെ 37: 1-14).

ഈ ദര്‍ശനത്തില്‍ എസെക്കിയേലിന്‍റെ ദൗത്യം ‘പ്രവചിക്കുക’ എന്നതായിരുന്നു. ആ പ്രവചനത്തിലൂടെ ഇസ്രായേല്‍ ജനത്തിന് വീണ്ടുമൊരു ജീവിതം നല്‍കാനാണ് പ്രവാചകന്‍ നിയുക്തനായത്. മാതൃരാജ്യം നഷ്‌ടപ്പെട്ട് വിദൂരദേശമായ ബാബിലോണില്‍ അടിമകളായി കഴിഞ്ഞിരുന്ന ഇസ്രായേല്‍ ജനത്തിന്‍റെ അന്നത്തെ അവസ്ഥയാണ് ‘അസ്ഥികളുടെ താഴ്‌വര’യുടെ ചിത്രീകരണത്തിലൂടെ വിശുദ്ധ ഗ്രന്ഥം നമുക്ക് മനസിലാക്കിത്തരുന്നത്.

വേദപുസ്തകത്തില്‍ ‘പ്രവാചകന്‍’ എന്ന വാക്കിന്‍റെ അര്‍ത്ഥം ‘ദൈവത്തിന്‍റെ ഇഷ്‌ടം മനുഷ്യരെ അറിയിക്കുന്നവന്‍’ എന്നാണ്. ഭാവി പറയുകയെന്നതാണ് പ്രവാചകന്‍റെ ദൗത്യമെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. ദൈവത്തിന്‍റെ ഇഷ്‌ടം മനുഷ്യരെ അറിയിക്കുമ്പോള്‍ ഭാവിയിലെ കാര്യങ്ങളുമുള്‍പ്പെട്ടെന്നുവരും. ‘ പ്രവചിക്കുക’ എന്നുവച്ചാല്‍ ദൈവനാമത്തില്‍ ജനങ്ങളോട് സംസാരിക്കുക എന്നര്‍ഥം. പ്രവാചകന്‍ ഒരു മധ്യവര്‍ത്തിയാണ്. ദൈവത്തിന്‍റെ ഇടപെടല്‍ ആവശ്യമായിവരുമ്പോഴാണല്ലോ ദൈവനാമത്തില്‍ പ്രവാചകന്‍ പ്രവര്‍ത്തനനിരതനാകുന്നത്. നിലവിലിരിക്കുന്ന വ്യവസ്ഥിതിക്ക് ഭേദംവരുത്തി കൂടുതല്‍ ഭദ്രവും ശോഭനവുമായ വ്യവസ്ഥിതി ആവിഷ്‌കരിക്കുവാന്‍ അശ്രാന്തപരിശ്രമം ചെയ്യുകയെന്നതാണ് പ്രവാചകന്‍റെ ധര്‍മം. പ്രവാചകന്‍ സംസാരിക്കുന്ന വചനവും എഴുതുന്ന വാക്കും അനുഷ്ഠിക്കുന്ന കര്‍മവുമെല്ലാം പ്രവാചകധര്‍മത്തില്‍പ്പെടുന്നു. അത്തരത്തിലുള്ള ധീരനും ക്രാന്തദർശിയുമായ ഒരു പ്രവാചകനായിരുന്നു പ്ലാസിഡച്ചൻ.

(മരിക്കുന്നതിനുമുന്പ് റവ.ഡോ. തോമസ് കാലായില്‍ സിഎംഐ തയാറാക്കി
അയച്ചുതന്ന അനുസ്മരണക്കുറിപ്പ്.)