നഷ്ടമായത് സ്നേഹമുള്ള അങ്കിളിനെ: മൗറോ ബെർഗോളിയോ
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ

“ലോകത്തിനു നഷ്ടമായത് ഒരു നേതാവിനെ ആയിരിക്കാം. പക്ഷേ ഞങ്ങൾക്കു നഷ്ടമായത് സ്നേഹമുള്ള അങ്കിളിനെയാണ്’’ -ഫ്രാൻസിസ് മാർപാപ്പയുടെ സഹോദരൻ ഓസ്കറിന്‍റെ മകനായ മൗറോ ബെർഗോളിയോയുടെ വാക്കുകളിൽ ബെർഗോളിയോ കുടുംബത്തിന്‍റെ ആഴവും അടുപ്പവും വ‍്യക്തമാണ്. മാർപാപ്പയുടെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയ മൗറോയും കുടുംബവും ഇന്നലെ അർജന്‍റീനയിലേക്കു മടങ്ങുന്നതിനു മുമ്പ് ദീപികയോടു മനസു തുറന്നു.

അങ്കിളിന്‍റെ മനസിൽ കുടുംബത്തിലെ കുട്ടികളായ ഞങ്ങൾക്ക് എന്നും ഒരു സ്ഥാനമുണ്ടായിരുന്നു. അദ്ദേഹം അർജന്‍റീനയിൽ ആയിരുന്നപ്പോഴും എന്നും തിരക്കായിരുന്നതിനാൽ ഞാൻ ഒരിക്കലും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിച്ചില്ല. പക്ഷേ ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും പേരുകൾ എപ്പോഴും അദ്ദേഹത്തിന്‍റെ മനസിലുണ്ടായിരുന്നു. ഇവിടെ വന്നപ്പോഴാണ് അദ്ദേഹത്തെ ഞങ്ങൾ സ്നേഹിക്കുന്നതിലും എത്രയോ ഇരട്ടിയായി ലോകം മുഴുവനും സ്‌നേഹിക്കുന്നുണ്ടെന്ന് ഞങ്ങൾക്കു മനസിലായത്. ശ്വാസതടസത്തിനിടയിലും അദ്ദേഹം സംസാരിക്കാൻ ആഗ്രഹിച്ചിരുന്നു. കുറച്ചു ദിവസം മുന്പ് ആശുപത്രി വിട്ടപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. കുഴപ്പമൊന്നുമില്ലെന്നും ആകുലപ്പെടേണ്ടെന്നും പറഞ്ഞു. അതുകൊണ്ടുതന്നെ മരണവാർത്ത ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു -മൗറോ ബെർഗോളിയോ പറഞ്ഞു.

ഇപ്പോൾ ഞങ്ങളുടെ കുടുംബം അനുഭവിക്കുന്നത് ഒരേസമയം സന്തോഷവും സങ്കടവുമാണ്! തീർച്ചയായും ഞങ്ങൾക്ക് ഞങ്ങളുടെ സ്നേഹനിധിയായ അങ്കിളിനെ നഷ്ടമായി, പക്ഷേ തന്‍റെ വീടും നാടും ആർക്കുവേണ്ടിയാണോ അദ്ദേഹം ഉപേക്ഷിച്ചത് ആ ജനം അദ്ദേഹത്തിനു നൽകിയ യാത്രയയപ്പ് ഞങ്ങളുടെ മനസ് കുളിർപ്പിക്കുന്നു. ഇതിലും വലിയൊരു യാത്രയയപ്പ് അദ്ദേഹത്തിന് നമുക്ക് നൽകാനാകില്ല. അദ്ദേഹം അത് സ്വീകരിക്കുകയുമില്ലെന്നു ഇപ്പോൾ നിങ്ങൾക്കറിയാമല്ലോ?

ചെറുപ്പം മുതലേ അദ്ദേഹം മിതത്വത്തിന്‍റെ ആളായിരുന്നു എന്ന് എന്‍റെ മാതാപിതാക്കൾ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. നല്ലതെല്ലാം സഹോദരങ്ങൾക്കു നൽകിയിട്ട് ബാക്കിയുള്ളതുകൊണ്ട് അദ്ദേഹം തൃപ്തിപ്പെടുമായിരുന്നു. നിരന്തരം ഭക്ഷണമേശയിൽ താമസിച്ചു വരുമായിരുന്ന അദ്ദേഹത്തെ മറ്റുള്ളവർ കളിയാക്കുമായിരുന്നു. എന്നാൽ, മറ്റുള്ളവരെല്ലാം അവരവരുടെ ആവശ്യത്തിന് ഭക്ഷണം എടുത്തു എന്നുറപ്പു വരുത്തിയിട്ട് മാത്രമേ അദ്ദേഹം ഭക്ഷണ മേശയിൽ വരുമായിരുന്നുള്ളു -നിറഞ്ഞ കണ്ണുകളോടെ മൗറോ ബെർഗോളിയോ പറഞ്ഞുനിർത്തി.

ഫ്രാൻസിസ് മാർപാപ്പയുടെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങു മുതലുണ്ടായിരുന്ന മൗറോയുടെയും കുടുംബത്തിന്‍റെയും സാന്നിധ്യം, ഫ്രാൻസിസ് മാർപാപ്പ ഒരു മകനും സഹോദരനും കുടുംബാംഗവുമാണെന്ന ബോധ്യം നൽകിയെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ വിലയിരുത്തി.

റജീന മരിയ സിവോറിയുടെയും മരിയ ജോസെ ഫ്രാൻജെസ്‌കോയുടെയും അഞ്ചു മക്കളിൽ ഒന്നാമനായാണ് ഫ്രാൻസിസ് മാർപാപ്പ എന്ന ജോർജ് മാരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ് 1959ലും അമ്മ 1983ലും നിര്യാതരായി. സഹോദരങ്ങളായ ഓസ്കാർ അഡ്രിയാനും മാർത്ത റെജിനയും ആൽബർട്ടോ ഹോറാസിയോയും പിൽക്കാലങ്ങളിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അങ്ങനെ ബെർഗോളിയോ സഹോദരങ്ങളിൽ ഒരാൾ മാത്രമാണ് ഇന്നു ജീവിച്ചിരിക്കുന്നത്. 77 വയസുള്ള മരിയ എലേന ബെർഗോളിയോ, വാർധക്യസഹജമായ കാരണങ്ങളാൽ തന്നെ സഹായിക്കുന്ന കന്യാസ്ത്രീകളോടൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.

2013 മാർച്ചിൽ റോമിലേക്കു പോകുന്നതിനു മുന്പാണ് അവസാനമായി അവർ തന്‍റെ സഹോദരനെ കണ്ടത്. വാർധക്യ സഹജമായ അസ്വസ്ഥതകൾകൊണ്ടും അതിലുപരി ഫ്രാൻസിസ് മാർപാപ്പയുടെ മനസറിയുന്ന കൂടെപ്പിറപ്പ് എന്ന നിലയിലും റോമിലേക്കുള്ള യാത്ര എലേന ഒഴിവാക്കി. യാത്രയ്ക്കു വേണ്ട പണംകൊണ്ട് പാവപ്പെട്ടവരെ സഹായിക്കാനാണ് 2013ൽ തന്‍റെ സ്ഥാനാരോഹണത്തിനു റോമിലേക്ക് ദീർഘദൂര യാത്രയ്ക്ക് തയാറെടുത്ത കുടുംബത്തോട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത്. ഇതുതന്നെയാണ് കബറടക്ക ശുശ്രുഷയ്ക്കു പോകാതിരുന്നതിനു കാരണമായി എലേനയുടെ മകൻ ഹൊസേ ബെർഗോളിയോയും പറഞ്ഞത്. “അദ്ദേഹം ആഗ്രഹിക്കുന്നത് ഞങ്ങൾ ചെലവുകൾ കുറച്ചു പാവങ്ങളെ സഹായിക്കണമെന്നാണ്. അതുകൊണ്ട് റോമിനു പോകേണ്ട എന്നാണ് എന്‍റെ അമ്മയുടെ തീരുമാനം. ഞങ്ങൾ ആ തീരുമാനം ബഹുമാനിക്കുന്നു.’’

എന്നാൽ, ഈ അഭിപ്രായമല്ല, മൗറോ ബെർഗോളിയോയ്ക്ക് ഉണ്ടായിരുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ആ മഹനീയ കർമത്തിൽ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ അതിനുള്ള ഭാരിച്ച ചെലവുകൾ ഓർക്കുമ്പോൾ ആ ആഗ്രഹം മനസിൽതന്നെ അടക്കുകയാണ് എന്ന് ഒരു അർജന്‍റൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ, അർജന്‍റീനയിൽ നഴ്സായി ജോലി ചെയ്യുന്ന മൗറോ പറഞ്ഞു.

ഈ അഭിമുഖം ശ്രദ്ധയിൽപ്പെട്ട റീത്ത മഥിയെല്ലോ എന്ന ട്രാവൽ ഏജന്‍റ് ഇക്കാര്യത്തിൽ ഇടപെടുകയും എത്രയും വേഗം മൗറോയ്ക്കും കുടുംബത്തിനും റോമിലെത്താനുള്ള ക്രമീകരണങ്ങൾ നടത്തിക്കൊടുക്കുകയും ചെയ്തു. ലോകം മുഴുവനും സ്നേഹിക്കുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി എനിക്കു ചെയ്യാൻ സാധിക്കുന്ന ഏറ്റവും ചെറിയ കാര്യമായിരുന്നു ഇത് എന്നാണ് റീത്ത പിന്നീട് പറഞ്ഞത്.

ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത ബന്ധുക്കളായി ജീവിച്ചിരിക്കുന്ന ഏക സഹോദരിയുടെ കുടുംബത്തെ പരിഗണിച്ചതുകൊണ്ടാണ് മറ്റു സഹോദരങ്ങളുടെ കുടുംബങ്ങൾക്ക് ഔദ്യോഗിക യാത്ര ഇളവ് ലഭ്യമാകാതിരുന്നത് എന്നാണ് അർജന്‍റൈൻ സർക്കാർ വൃത്തങ്ങൾ ഇതേക്കുറിച്ചു പ്രതികരിച്ചത്.

സാധാരണയായി, ദിവംഗതരായ മാർപാപ്പമാരുടെ കുടുംബാംഗങ്ങൾ, കബറടക്ക ശുശ്രൂഷയുടെ നാളുകളിൽ മാർപാപ്പമാരുടെ പേപ്പൽ പാലസിലാണ് താമസിച്ചിരുന്നത്. എന്നാൽ, ഫ്രാൻസിസ് മാർപാപ്പ വത്തിക്കാന്‍റെ ഗസ്റ്റ് ഹൗസായ സാന്താ മാർത്തയിൽ താമസിച്ചിരുന്നതുകൊണ്ടും, ലോകം മുഴുവനിലുംനിന്ന് കർദിനാൾസംഘം സാന്താ മാർത്തയിൽ എത്തിയതുകൊണ്ടും മുറികൾ ഒഴിവില്ലാതിരുന്നതിനാൽ, ഫ്രാൻസിസ് മാർപാപ്പയുടെ കബറിടം സ്ഥിതി ചെയ്യുന്ന മേരി മേജർ ബസിലിക്കയുടെ സമീപത്തുള്ള റിഡെംപ്‌റ്ററിസ്റ്റ് സന്യാസികളുടെ ജനറലേറ്റു ഭവനത്തിലായിരുന്നു മൗറോയ്ക്കും കുടുംബത്തിനും താമസം ഒരുക്കിയിരുന്നത്. സ്നേഹനിധിയായ തങ്ങളുടെ അങ്കിളിനെ ലോകം സ്നേഹംകൊണ്ടു മൂടുന്നതു കണ്ടു മനം നിറഞ്ഞു മൗറോയും കുടുംബവും അർജന്‍റീനയിലേക്കു മടങ്ങി.

വിങ്ങിക്കരയുന്ന ആ ചെറുപ്പക്കാരൻ ഇതാണ്


വത്തിക്കാന്‍റെ ഔദ്യോഗിക കണക്കനുസരിച്ച് രണ്ടര ലക്ഷം ആളുകളാണ് ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കശുശ്രൂഷയിൽ പങ്കെടുത്തത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപദി മുർമുവും ഉൾപ്പെടെ 130 രാജ്യങ്ങളുടെ പ്രതിനിധികളും നാല്പതോളം രാജ്യങ്ങളിലെ കിരീടാവകാശികളും സംബന്ധിച്ച ആ വിശിഷ്ടമായ തിരുക്കർമങ്ങളുടെ ചിത്രങ്ങൾ വത്തിക്കാനിലെ വലിയ സ്‌ക്രീനിൽ തെളിഞ്ഞപ്പോഴെല്ലാം ജനലക്ഷങ്ങളുടെ കണ്ണുകൾ വിങ്ങിക്കരയുന്ന ഒരു ചെറുപ്പക്കാരനിലുടക്കി.

ഏറ്റവും പ്രിയപ്പെട്ടവരിലാരോ നഷ്ടമായ ഹൃദയവേദനയോടെ വിങ്ങിപ്പൊട്ടിയ അയാൾക്കു ചുറ്റും ഒരു കൊച്ചുകുടുംബം ദുഃഖാർത്തരായി നിലയുറപ്പിച്ചിരുന്നു. സ്വദേശമായ അർജന്‍റീനയിൽനിന്നെത്തി തങ്ങളുടെ അമ്മാവനെ ഒരു നോക്കു കണ്ട് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ മൗറോ ബെർഗോളിയോയും കുടുംബവുമായിരുന്നു അത്.
ധന്യൻ മാർ ഈവാനിയോസ് മെത്രാഭിഷേകത്തിന്‍റെ നൂറു വർഷങ്ങൾ
ഫാ. ബോവസ് മാത്യു (പബ്ലിക് റിലേഷൻസ് ഓഫീസർ, മലങ്കര സുറിയാനി കത്തോലിക്കാ സഭ)

സാമൂഹിക വികസനവും വളർച്ചയും സുവിശേഷ പ്രഘോഷണത്തിന്‍റെ നന്മയായി പൊതുസമൂഹം ഏറ്റുവാങ്ങേണ്ടതുണ്ടെന്നും അതിനായി വിദ്യാഭ്യാസം, സാമൂഹിക പുരോഗതി എന്നീ മേഖലകളിൽ സഭയുടെ ശ്രദ്ധ അത്യാവശ്യമായി പതിയേണ്ടതുണ്ടെന്നും നൂറു വർഷം മുമ്പ് ഉദ്ബോധിപ്പിച്ച ധന‍്യൻ മാർ ഈവാനിയോസിന്‍റെ മെത്രാഭിഷേക ശതാബ്ദിയാണിന്ന്. ഭാരതമണ്ണിൽ സുവിശേഷം പ്രഘോഷിക്കുന്നതിന് ഏറ്റവും തടസമായിട്ടുള്ളത് സഭയിലുള്ള അനൈക്യമാണെന്നും സമഗ്രമായ പങ്കാളിത്തം സഭയുടെ പ്രേഷിതശുശ്രൂഷകളെ ബലപ്പെടുത്തുമെന്നും അന്ന് ആ നവമെത്രാൻ പറഞ്ഞു. വൈദിക, സന്യാസ, അൽമായ സമൂഹങ്ങളുടെ കൂട്ടുത്തരവാദിത്വമാണ് സഭയുടെ ദർശനമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

സഭൈക്യ ആഹ്വാനം

നിരണത്ത് 100 വർഷങ്ങൾക്ക് മുന്പ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത നടത്തിയത് കേവലം സഭൈക്യത്തിനുവേണ്ടിയുള്ള ആഹ്വാനം മാത്രമായിരുന്നില്ല. തന്നിലൂടെ രൂപപ്പെടാനിരിക്കുന്ന ഐക്യത്തിന്‍റെയും നവീകരണത്തിന്‍റെയും വിശ്വാസ്യതയുള്ള ക്രിസ്തീയ സാക്ഷ്യത്തിന്‍റെയും നവപ്രസ്ഥാനം ഈ വാക്കുകളിലൂടെ മാംസം ധരിക്കുകയായിരുന്നു.

ഇത്തരത്തിൽ സഭൈക‍്യം സാധ‍്യമാക്കിയ ധന്യൻ മാർ ഈവാനിയോസിന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പും ബഥനി സന്യാസ, സന്യാസിനീ സമൂഹങ്ങളുടെ സ്ഥാപകനുമെന്ന നിലയിൽ ആഗോള സഭയിൽ അനുഗൃഹീത സ്ഥാനമാണുള്ളത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലായിരുന്നു അദ്ദേഹത്തിന്‍റെ മെത്രാഭിഷേകം. 1925 മേയ് ഒന്നിന് നിരണം പള്ളിയിൽ ആബോ ഗീവർഗീസ് എന്ന ബഥനി സന്യാസി, ബഥനിയുടെ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. കണ്ടനാട് മാർ ഈവാനിയോസ്, വാകത്താനം മാർ ഫീലക്സീനോസ്, കുണ്ടറ മാർ ഗ്രിഗോറിയോസ് എന്നിവരായിരുന്നു അഭിഷേക കർമങ്ങളുടെ മുഖ്യകാർമികർ.

മെത്രാഭിഷേകത്തിനു ശേഷം നടന്ന അനുമോദനസമ്മേളനത്തിൽ നവമെത്രാൻ ഗീവർഗീസ് മാർ ഈവാനിയോസ്, സഭയിലുണ്ടാകേണ്ട ഐക്യത്തെക്കുറിച്ച് വളരെ വ്യക്തമായിത്തന്നെ പ്രസംഗിച്ചു. സാർവത്രിക സഭാ കൂട്ടായ്മയിലേക്ക് മലങ്കരയിലെ എല്ലാ സഭകളും എത്തിച്ചേരണം എന്നുള്ളത് മാർ ഈവാനിയോസ് തിരുമേനിയുടെ ജീവിതാഭിലാഷവും ആത്മീയദർശനവുമായിരുന്നു. യേശുക്രിസ്തുവിന്‍റെ പുനരാഗമനം വരെ നീണ്ടുനിൽക്കേണ്ട ഐക്യത്തിന്‍റെ ശുശ്രൂഷ തുടങ്ങിവയ്ക്കുകയായിരുന്നു അദ്ദേഹം. സന്യാസപ്രസ്ഥാനം മലങ്കരയിൽ വലിയ നവീകരണം കൊണ്ടുവരുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

ദീർഘവീഷണത്തോടെയുള്ള പ്രവർത്തനം

വ്യക്തിപരമായും സഭാ സമൂഹമായും നവീകരിക്കപ്പെടുന്നതിന് സന്യാസപ്രസ്ഥാനം സഹായിക്കും. വിശുദ്ധീകരണത്തിനും നവോന്മേഷ സ്വീകരണത്തിനും സന്യാസം സഹായിക്കും. 100 വർഷങ്ങൾക്കു മുന്പ് തന്‍റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലൂടെ സ്ത്രീകളടക്കമുള്ള സുവിശേഷകരുടെ പരിശീലനത്തിന്‍റെയും അവരെ തിരുവിതാംകൂറിന് തെക്കോട്ടേക്കും മറ്റിടങ്ങളിലേക്കും സുവിശേഷപ്രേഷിതരായി അയയ്ക്കേണ്ടതിന്‍റെയും ആവശ്യകത അതീവ പ്രാധാന്യത്തോടെ പറഞ്ഞു. ഈ തലമുറയേക്കാൾ എത്രയോ മുന്പ് അദ്ദേഹം ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നതിന്‍റെ തെളിവാണിത്.

നൂറു വർഷം മുന്പ് എല്ലാ തലങ്ങളിലുള്ളവരുടെയും സഭാത്മകമായ പങ്കാളിത്തത്തെക്കുറിച്ച് മാർ ഈവാനിയോസ് തിരുമേനി പ്രസംഗിച്ചു. സാർവത്രികസഭ സിനഡാത്മക സഭയെക്കുറിച്ച് ചിന്തിക്കുകയും ധീരമായ നടപടികളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് മാർ ഈവാനിയോസ് തിരുമേനിയുടെ മെത്രാഭിഷേകത്തിന്‍റെയും മലങ്കരയിൽ അന്നോളം കേട്ടിട്ടില്ലാത്ത തന്‍റെ പ്രസംഗത്തിന്‍റെയും ശതാബ്ദി ആഘോഷിക്കുന്നത്.

അഭിമാനകരമായ സഭാജീവിതം

കൂടുതൽ അറിയുംതോറും അതിയായ അദ്ഭുതം ഉളവാക്കുന്നതാണ് മാർ ഈവാനിയോസ് തിരുമേനിയുടെ ജീവിതം. പണ്ഡിതോചിതമായ വൈദികജീവിതം, വിശുദ്ധി നിറഞ്ഞ സന്യാസജീവിതം, കർമനിരതമായ മേൽപ്പട്ടക്കാരന്‍റെ ജീവിതം ഇങ്ങനെ എല്ലാ നിലകളിലും ധന്യൻ മാർ ഈവാനിയോസ് എടുത്ത തീരുമാനങ്ങൾ, അത് നടപ്പാക്കിയ രീതി, അത് നൽകിയ ദീർഘകാല സദ്ഫലങ്ങൾ, ഇവയെല്ലാം പരിശോധിക്കുന്പോൾ ദൈവത്തിന്‍റെ കൈയൊപ്പ് ഹൃദയത്തിലേറ്റുവാങ്ങിയ ഒരു മഹാപുരോഹിതനെയാണ് നമുക്ക് മാർ ഈവാനിയോസിൽ കാണാൻ സാധിക്കുന്നത്.

കണ്ടുനിന്നവരിൽ അദ്ദേഹത്തിന്‍റെ തീരുമാനങ്ങളും പ്രവർത്തനങ്ങളും സംശയങ്ങൾ ജനിപ്പിച്ചിട്ടുണ്ട്. എന്നാൽ, താൻ എപ്പോഴും ദൈവത്തിന്‍റെ കരങ്ങളിലെ ഒരു ഉപകരണം മാത്രമാണെന്നുള്ള തിരിച്ചറിവും ഉത്തമബോധ്യവും അദ്ദേഹത്തിന്‍റെ മുന്നോട്ടുള്ള യാത്രയിൽ ഒരു ചുവടുപോലും പിന്നോട്ടു വയ്ക്കാൻ അനുവദിച്ചില്ല. മാർ ഈവാനിയോസ് തന്‍റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു വലിയ തലമുറയ്ക്കും പിൻഗാമികൾക്കും അഭിമാനകരമായ സഭാജീവിതമാണ് സമ്മാനിച്ചത്. സമാധാനത്തിന്‍റെ ദിനങ്ങൾ, കോടതി വ്യവഹാരങ്ങളില്ലാത്ത സഭാ ജീവിതം, സാർവത്രിക കൂട്ടായ്മയുടെ അഭിമാനം ഇതെല്ലാം ഈ കാലഘട്ടത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലമുറ സ്വന്തമാക്കുന്നതിന് മാർ ഈവാനിയോസിന്‍റെ ത്യാഗനിർഭരമായ ജീവിതമാണ് വിലയായി നൽകിയത്.

മലങ്കര പുനരൈക്യപ്രസ്ഥാനം

അപമാനത്തിന്‍റെയും ഒറ്റപ്പെടലിന്‍റെയും മുറിവുകൾ ആ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ തന്‍റെ മുന്നിലുള്ള ലക്ഷ്യം നിസാരമായിരുന്നില്ല. അതുകൊണ്ട് വേദനകളെല്ലാം ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അദ്ദേഹം കാര്യമായി എടുത്തില്ല. മലങ്കര പുനരൈക്യപ്രസ്ഥാനം സാർവത്രിക സഭാ ചരിത്രത്തിൽ നടന്ന നിർണായകമായ ഒരു സംഭവമാണ്. അപ്പസ്തോലികമായ മലങ്കരയിലെ സഭ കാലത്തിന്‍റെ ചില പ്രത്യേക സാഹചര്യങ്ങളിൽ വിഭജനത്തിന്‍റെ ഇരയായി മാറി. എന്നാൽ, വിഭജനത്തിന്‍റെ മുറിവ് വലുതാകുന്നതിനുമുന്പ് അത് പരിഹരിക്കുന്നതിനുള്ള പരിശ്രമങ്ങൾ നാലു നൂറ്റാണ്ടുകളായി നടന്നുവരികയായിരുന്നു. മുറിവുണങ്ങിയില്ല എന്നുമാത്രമല്ല, വിഭജനത്തിന്‍റെ ആഴം കൂടിക്കൊണ്ടിരുന്നു. പുരാതനമായ മലങ്കരയിലെ സഭ നിരന്തരം വിഭജനത്തിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും നീങ്ങിക്കൊണ്ടിരുന്നു. ഐക്യത്തിനുള്ള എല്ലാ പരിശ്രമങ്ങളും വിഫലമായി. എന്നാൽ, 1930ൽ ബഥനിയുടെ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത നടത്തിയ പരിശ്രമങ്ങൾ ഫലപ്രാപ്തിയിലേക്ക് നീങ്ങി. അന്ത്യോഖ്യൻ ആരാധനാക്രമം പിൻതുടരുന്ന ഒരു വ്യക്തിഗത സഭയായി മലങ്കര പുനരൈക്യപ്രസ്ഥാനം വളർന്നു.

വ്യക്തിഗത സഭ

ഇന്ന് സൂനഹദോസ് സംവിധാനത്തിലൂടെ സ്വയംഭരണാവകാശമുള്ളതും പൗരസ്ത്യ കാനൻ നിയമമനുസരിച്ച് പാത്രിയാർക്ക സഭകൾക്ക് തുല്യവുമായ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി മലങ്കര സുറിയാനി കത്തോലിക്കാ സഭ ഉയർത്തപ്പെട്ടു. സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പിനെ മലങ്കര സഭയുടെ പാരന്പര്യമനുസരിച്ച് കാതോലിക്കാ ബാവായെന്ന് വിശ്വാസീസമൂഹം വിളിക്കുന്നു. അതിനെ സ്ഥിരീകരിക്കുന്ന സഭയുടെ പ്രത്യേക നിയമങ്ങൾക്ക് പരിശുദ്ധ സിംഹാസനം കാനോനികമായ അംഗീകാരം നൽകിയിട്ട് വർഷങ്ങളായിരിക്കുന്നു. ഇന്ന് സഭയുടെ മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, മാർ ഈവാനിയോസ് പിതാവിന്‍റെ പിൻഗാമി, സാർവത്രിക സഭയുടെ പരമാധ്യക്ഷനായ റോമായിലെ പരിശുദ്ധ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കർദിനാൾ സംഘത്തിലെ അംഗമാണ്.ഇത് ദൈവപരിപാലനയും പദ്ധതിയുമാണെന്ന് വ്യക്തമാണ്. കാരണം ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് മാർ ഈവാനിയോസ് തന്‍റെ കാലശേഷവും മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനുവേണ്ടി ദൈവസന്നിധിയിൽ മധ്യസ്ഥത വഹിക്കുമെന്നു പറഞ്ഞത്.

വിശുദ്ധരുടെ ഗണത്തിലേക്കുള്ള നാമകരണ നടപടികളിൽ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കി, കാലംചെയ്ത പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചിരുന്നു. 100 വർഷങ്ങൾക്കുമുന്പ് മാർത്തോമ്മാ ശ്ലീഹായുടെ പാദസ്പർശനത്താൽ പുണ്യമാക്കപ്പെട്ട നിരണത്തിന്‍റെ മണ്ണിൽവച്ച് ശ്ലൈഹിക ശുശ്രൂഷയിലേക്ക് അഭിഷേകം ചെയ്യപ്പെട്ട ധന്യൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ് പരിശുദ്ധ കത്തോലിക്കാ സഭയുടെ ബലിപീഠങ്ങളിൽ വണങ്ങപ്പെടുന്നതിന് അർഹനായിത്തീരും.

മാർ ഈവാനിയോസ് എന്ന സംരക്ഷകകവചം മലങ്കര കത്തോലിക്കാ സഭയ്ക്ക് പകർന്നുനൽകിക്കൊണ്ടിരിക്കുന്ന സുരക്ഷിതത്വവും അഭിമാനബോധവും അനന്യമാണ്. സ്വർഗം ഈ സഭയെയും ഈ കാലഘട്ടത്തിൽ ഈ സഭയ്ക്ക് നേതൃത്വം നൽകാൻ തെരഞ്ഞെടുത്തവരെയും കരുതുന്നതിന്‍റെ മിഴിവാർന്ന അടയാളങ്ങൾ മാർ ഈവാനിയോസ് തിരുമേനിയുടെ വിശുദ്ധ നാമകരണ നടപടികൾക്ക് സ്വർഗം നൽകുന്ന കൃത്യമായ കൈയൊപ്പാണ്.

2025 ജൂലൈ 15ന് നടക്കുന്ന മാർ ഈവാനിയോസ് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് മെത്രാഭിഷേകത്തിന്‍റെ ശതാബ്ദി ആഘോഷങ്ങൾ നടക്കും. ശ്ലൈഹിക ശുശ്രൂഷ ഒരു സഭയെ ഭിന്നതയിൽനിന്നും പൈശാചിക പരീക്ഷണങ്ങളിൽനിന്നും കാത്തുസൂക്ഷിക്കുന്നതിനും അതിനെ ദൈവോന്മുഖമായി പരിപാലിക്കുന്നതിനുമുള്ള നിയോഗമാണെന്ന് 100 വർഷങ്ങൾക്ക് മുന്പ് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട പുണ്യപിതാവ് നമ്മെ പഠിപ്പിച്ചു. തന്‍റെ ജീവിതംകൊണ്ട് ഈ കാലഘട്ടത്തിലും നമ്മെ അതിനു പ്രേരിപ്പിച്ചുകൊണ്ടിരിക്കും.
വിഴിഞ്ഞം: കേരളത്തിന് അഭിമാനനിമിഷം
കേരളത്തിന്‍റെ സ്വപ്നസാഫല്യമായ വിഴിഞ്ഞം തുറമുഖം ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുകയാണ്. തീർച്ചയായും കേരളചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്ന ചരിത്രമുഹൂർത്തമാണിത്, കേരള സർക്കാരിനും ജനതയ്ക്കും അഭിമാനനിമിഷവും. ഇന്ത്യയിൽ ആദ്യമായി സംസ്ഥാനത്തിന്‍റെ മുൻകൈയിൽ ഇത്ര ബൃഹത്തായ ഒരു തുറമുഖം ഏറ്റെടുത്തു പൂർത്തിയാക്കുന്നത് ഇതാദ്യമാണ്.

ഇന്ത്യക്കു ലോകത്തിലേക്കും ലോകത്തിന് ഇന്ത്യയിലേക്കും തുറന്നുകിട്ടുന്ന പുതിയ ഒരു പ്രവേശനകവാടമായിരിക്കും ഈ തുറമുഖം. ഇതോടെ സമുദ്രമാർഗേയുള്ള വ്യാപാരത്തിന്‍റെയും ലോജിസ്റ്റിക്സിന്‍റെയും ഹബ് ആയി കേരളവും അതിലൂടെ ഇന്ത്യയും മാറുകയാണ്. ആഗോള ചരക്കു ഗതാഗതത്തിൽ അതിപ്രാധാന്യമുള്ള സാന്നിധ്യമായി നമ്മുടെ രാജ്യം മാറുകയാണ്. നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ വിഭാവനം ചെയ്ത ഈ പദ്ധതിയുടെ കൊമേഴ്സ്യൽ ഓപ്പറേഷൻ 2024ൽ തന്നെ ആരംഭിച്ചു. 2045ൽ പൂർത്തീകരിക്കേണ്ട തുടർഘട്ടങ്ങൾ 2028ൽ പൂർത്തീകരിക്കാനാകും. ഒന്നാം ഘട്ടം അതിവേഗം പൂർത്തിയാക്കി കമ്മീഷനിലെത്തിക്കാൻ കഴിഞ്ഞു. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്‍റെ ഭരണസംസ്കാരം. അതിന്‍റെ മറ്റൊരു ദൃഷ്ടാന്തമാവുകയാണ് വിഴിഞ്ഞം തുറമുഖം.

കടുത്ത സാന്പത്തിക പ്രയാസങ്ങൾ സംസ്ഥാനം നേരിടുന്ന ഘട്ടത്തിൽ തന്നെയാണ് കേരളം വലിയ തുക ഇതിനുവേണ്ടി കണ്ടെത്തിയത്. പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും സൃഷ്ടിച്ച പ്രയാസങ്ങളെ നിശ്ചയദാർഢ്യത്തോടെ അതിജീവിച്ചുകൊണ്ടാണ് കരാറിലെ ലക്ഷ്യസമയത്തിന് വളരെ മുന്പുതന്നെ ഈ പദ്ധതി പൂർത്തിയാക്കുന്നത്. ആകെ ചെലവായ 8,867 കോടി രൂപയിൽ 5,595 കോടി രൂപയും സംസ്ഥാന സർക്കാരാണ് മുടക്കിയത്. 2,454 കോടി രൂപ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും. കേന്ദ്രവിഹിതമായി ലഭിക്കേണ്ട 818 കോടി രൂപ, വിജിഎഫ് വായ്പാ രൂപത്തിലാണ് കേന്ദ്രം ലഭ്യമാക്കുന്നത്. എന്നാൽ, ആ തുക ഇതുവരെ കേന്ദ്രത്തിൽനിന്നു ലഭിച്ചിട്ടില്ല. അത് ലഭിക്കും എന്നുതന്നെയാണ് നമ്മുടെ പ്രതീക്ഷ.

രാജ്യത്തെതന്നെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാർഥ്യമാക്കിയിരിക്കുന്നത്. തുറമുഖത്തെ അത്യാധുനിക സംവിധാനങ്ങൾ ഓട്ടോമാറ്റിക് ആയി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നുവെന്നത് ചരക്കുനീക്കത്തെ ത്വരിതപ്പെടുത്തും. ഐഐടി മദ്രാസും മാരിടൈം ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് വികസിപ്പിച്ച റഡാർ, സെൻസർ എന്നിവ ഉപയോഗിച്ചുള്ള വെസൽ ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റമാണ് കപ്പലുകളുടെ ചലനങ്ങൾ കൃത്യമായി നിയന്ത്രിക്കുന്നത്. ചരക്കുനീക്കത്തെ വേഗത്തിലാക്കാൻ ഈ പുതുമകൾ സഹായിക്കുന്നുണ്ട്.

ഇന്ത്യക്കു സ്വന്തമായി ഡീപ് വാട്ടർ ട്രാൻസ്ഷിപ്മെന്‍റ് തുറമുഖമില്ല. രാജ്യത്തെ ട്രാൻസ്ഷിപ്മെന്‍റ് ചരക്കിന്‍റെ വലിയ ശതമാനവും സിംഗപ്പൂർ, കൊളംബോ, ദുബായ് തുടങ്ങിയ വിദേശ തുറമുഖങ്ങൾ വഴിയാണ് നിലവിൽ കൈകാര്യം ചെയ്യപ്പെടുന്നത്. ഇതുവഴി ഇന്ത്യക്ക് പ്രതിവർഷം 200 മുതൽ 220 മില്യണ്‍ ഡോളർ വരെ വരുമാന നഷ്ടമുണ്ടാവുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വ്യാപാരരംഗത്തെ ഈ വിഷമാവസ്ഥയ്ക്ക് വിഴിഞ്ഞം തുറമുഖം അന്ത്യം കുറിക്കും. ആ നിലയ്ക്കു രാജ്യത്തിന്‍റെ പൊതു സാന്പത്തിക സ്ഥിതിക്കു കൂടി വലിയ സംഭാവന നൽകാൻ കേരളത്തിനു കഴിയുന്നു എന്നതു ചെറിയ കാര്യമല്ല.

അന്താരാഷ്‌ട്ര കപ്പൽപ്പാതയോട് അസാധാരണമാംവിധം ഏറെ അടുത്തതും 20 മീറ്ററിന്‍റെ സ്വാഭാവിക ആഴമുള്ളതും റെയിൽ, റോഡ്, എയർ കണക്ടിവിറ്റി ഉള്ളതുമായ വിഴിഞ്ഞം ഇന്ത്യയുടെ പൊതുവായ വികസന ചരിത്രത്തിലെ നാഴികക്കല്ലാവുക തന്നെ ചെയ്യും. ലോകത്തിലെതന്നെ സുപ്രധാന ട്രാൻസ്ഷിപ്പ്മെന്‍റ് ഹബ്ബുകളിലൊന്നാകുന്ന ഇത് കേരളത്തിന്‍റെ, പ്രത്യേകിച്ച് തലസ്ഥാന നഗരത്തിന്‍റെ വികസനത്തിന് ആക്കം കൂട്ടും.

ഇന്ത്യൻ ചരക്കുകളുടെ ട്രാൻസ്ഷിപ്മെന്‍റിനായി വിദേശ തുറമുഖങ്ങളെ ആശ്രയിക്കാതെ വിഴിഞ്ഞം തുറമുഖത്തെ ഉപയോഗപ്പെടുത്തുന്നത് നമ്മുടെ രാജ്യത്തിന്‍റെ വ്യാപാരരംഗത്ത് വലിയ ഉത്തേജനമുണ്ടാക്കും. മറ്റ് പല തുറമുഖങ്ങളെയും അപേക്ഷിച്ച് അറ്റകുറ്റപ്പണി ചെലവ് കുറവായതിനാലും 20,000 ടിഇയു വരെ ശേഷിയുള്ള കപ്പലുകൾക്ക് ചരക്കിറക്കാനുള്ള ശേഷിയുള്ളതിനാലും വിഴിഞ്ഞം തുറമുഖം അന്താരാഷ്‌ട്ര ചരക്കുനീക്കങ്ങളുടെ കേന്ദ്രമായി മാറുമെന്നുറപ്പാണ്.
തിരുവനന്തപുരം നഗരത്തിനു ചുറ്റും നിർമാണത്തിലുള്ള ഔട്ടർ റിംഗ് റോഡുമായും കാര്യക്ഷമമായി ബന്ധിപ്പിക്കുന്നതിലൂടെ ചരക്ക് ഗതാഗതം സുഗമമാവും.

വിഴിഞ്ഞം തുറമുഖത്തെയും 10 കിലോമീറ്റർ അപ്പുറമുള്ള ബാലരാമപുരം റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന 10.7 കിലോമീറ്റർ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ നിർമാണത്തിലാണ്. അതിലുൾപ്പെട്ട ഒമ്പതു കിലോമീറ്റർ തുരങ്കം രാജ്യത്തെ നീളമേറിയ രണ്ടാമത്തെ തുരങ്കപാതയാവും. ഈ റെയിൽപാത നിലവിൽ വരുന്നതോടെ വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്കുഗതാഗതം എളുപ്പമാകും. ഇത് നാടിന്‍റെ സമഗ്രവികസനത്തിനുള്ള ചാലകശക്തികൂടിയാകും.

ഇങ്ങനെയൊരു തുറമുഖം നിലവിൽ വരുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് ആശങ്കകൾ പ്രദേശവാസികൾക്കുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെയും സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നവരുടെയുമെല്ലാം ആവലാതികൾ കേട്ടു മനസിലാക്കി സമഗ്രമായ പുനരധിവാസ നടപടികൾ ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാരിനു സാധിച്ചു. ജീവനോപാധി നഷ്ടപരിഹാരം, സാമൂഹ്യ ക്ഷേമ പദ്ധതികൾ, സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികൾ തുടങ്ങി വൈവിധ്യമാർന്ന നടപടികളിലൂടെയാണ് പുനരധിവാസം ഉറപ്പാക്കാനായത്.

ജീവനോപാധി നഷ്ടപരിഹാര ഇനത്തിൽ ഇതുവരെ 107.28 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്തത്. ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ കമ്യൂണിറ്റി ഹെൽത്ത് സെന്‍റർ, മത്സ്യബന്ധന തുറമുഖ നിർമാണം, കുടിവെള്ള വിതരണം, നൈപുണ്യ പരിശീലന കേന്ദ്രം, സീഫുഡ് പാർക്ക്, ആശുപത്രി, വിദ്യാഭ്യാസ, കായിക മേഖലകൾക്കായുള്ള ഇടപെടലുകൾ, ഭവനപദ്ധതി തുടങ്ങി സമഗ്രമായ ഇടപെടലുകൾ നടത്താൻ സർക്കാരിനു സാധിച്ചു.

സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും വികസനക്കുതിപ്പിന് ചാലകശക്തിയാകുന്ന വിഴിഞ്ഞം തുറമുഖം സമീപവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും വലിയ പങ്കു വഹിക്കും. ഇതുവഴി ധാരാളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും ഇനി സൃഷ്ടിക്കപ്പെടാൻ പോകുന്നതും. വിഴിഞ്ഞം തുറമുഖത്തിലും അതിന്‍റെ ഓപ്പറേഷൻ പങ്കാളികളിലും കരാർ കന്പനികളിലുമായി ആകെ 755 പേർ നിലവിൽ തൊഴിൽ നേടിയിട്ടുണ്ട്. ഇവരിൽ 67 ശതമാനത്തോളം കേരളത്തിൽനിന്നുള്ളവരാണ്. അതിൽതന്നെ 57 ശതമാനം തിരുവനന്തപുരത്തുനിന്നുള്ളവരും 35 ശതമാനം വിഴിഞ്ഞം സ്വദേശികളുമാണ്.

തുറമുഖത്തെ ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിനുകൾ ഓപ്പറേറ്റ് ചെയ്യാൻ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട വനിതകളെ പരിശീലനം നൽകി നിയമിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഇത്തരം യന്ത്രങ്ങൾ സ്ത്രീകൾ ഓപ്പറേറ്റ് ചെയ്യുന്നത് വിഴിഞ്ഞത്തായിരിക്കും. വികസനത്തിന്‍റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന സംസ്ഥാന സർക്കാരിന്‍റെ നയമാണ് ഇതിലൂടെയെല്ലാം ദൃശ്യമാകുന്നത്. ഇങ്ങനെ പ്രാദേശികതലത്തിൽനിന്നു തുടങ്ങി കേരളത്തിന്‍റെയും അതുവഴി ഈ രാജ്യത്തിന്‍റെയും ബഹുമുഖമായ മുന്നേറ്റത്തിന്‍റെ ഊർജസ്രോതസായി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മാറുകയാണ്. ലോക വാണിജ്യ ഭൂപടത്തിൽ നമ്മുടെ നാടിനെ അടയാളപ്പെടുത്തുന്ന വലിയ ചുവടുവയ്പാണിത്. മാരിടൈം വിനിമയങ്ങളുടെയും ലോജിസ്റ്റിക്സിന്‍റെയും ഹബ്ബായുള്ള കേരളത്തിന്‍റെ വളർച്ച ഇവിടെ ആരംഭിക്കുകയാണ്. അന്താരാഷ്‌ട്ര ചരക്കുനീക്കങ്ങളുടെ സിരാകേന്ദ്രമായുള്ള ഇന്ത്യയുടെ കുതിപ്പിനും തുടക്കമിടുകയാണ്.
ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണം
“മലയാളിയുടെ വികസനമോഹങ്ങളുടെ മറവില്‍ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

2,400 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. അതില്‍ 1,600 കോടി പൊതുമേഖലാ ധനസ്ഥാപങ്ങളില്‍നിന്ന് വായ്പ എടുക്കാവുന്നതേയുള്ളൂ. ബാക്കി 800 കോടിയാണ് സമാഹരിക്കേണ്ടത്. അതിനു പകരമാണ് 6,000 കോടി രൂപയുടെ ഭൂമി അദാനിക്ക് നല്‍കുന്നത്. ഇത് വന്‍ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതില്‍ ദുരൂഹമായ ഇടപെടല്‍ നടത്തി” - അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍റെ വാക്കുകളാണിത്.

വിഴിഞ്ഞത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ നടക്കുന്നവര്‍ ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞുനോക്കണം. വിഴിഞ്ഞത്തിന് നിരവധി പ്രത്യേകതകളുണ്ട്. പ്രകൃതിദത്തമായ ആഴമുള്ളതിനാല്‍ താരതമ്യേന ചെലവ് കുറഞ്ഞ രീതിയില്‍ ഡ്രെഡ്ജിംഗ് നടത്താന്‍ സാധിക്കുന്നതും അന്താരാഷ്‌ട്ര കപ്പല്‍ച്ചാലിനോടുള്ള സാമീപ്യവുമാണ് ഈ ഘടകങ്ങള്‍. ഈ അനുകൂല ഘടകങ്ങള്‍ കാരണം രാജഭരണ കാലം മുമ്പുതന്നെ വിഴിഞ്ഞത്ത് ഒരു തുറമുഖം എന്ന ആശയം നിലനിന്നിരുന്നു. എന്നാല്‍, ഈ സ്വപ്നത്തിനു ചിറക് നല്‍കിയത് 2011ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ്.

2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റെടുത്തയുടന്‍ തുറമുഖ പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോയി. അന്നത്തെ കേന്ദ്ര പരിസ്ഥിതി വകുപ്പുമന്ത്രി ജയറാം രമേശിനെ പദ്ധതി പ്രദേശത്ത് കൊണ്ടുവന്ന് പരിസ്ഥിതി ആഘാതപഠനത്തിനുവേണ്ടിയുള്ള ടേംസ് ഓഫ് റെഫറന്‍സ് അദ്ദേഹത്തെക്കൊണ്ട് അംഗീകരിപ്പിച്ചു.

2013 ഓഗസ്റ്റില്‍ പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ടിന് അംഗീകാരം കിട്ടുകയും 2013 മേയില്‍ ഡിപിആര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ കുളച്ചലിലെ തുറമുഖത്തിന്‍റെ വെല്ലുവിളി അതിജീവിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞത്തിന് ജീവന്‍ വയ്പിച്ചത്. പരിസ്ഥിതി അനുമതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ ആഗോള ടെൻഡര്‍ പുറപ്പെടുവിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കു സാധിച്ചു.

പദ്ധതിക്കു വേണ്ടിവരുന്ന 90 ശതമാനം ഭൂമിയും 2014ല്‍തന്നെ ഏറ്റെത്തു. ഇതിനിടെ നിരവധി കോടതികളിലായി നടന്ന നിയമയുദ്ധങ്ങളിലും വിജയിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോയത്. 2015 സെപ്റ്റംബര്‍ 17നാണ് കരാറില്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം 1460 ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കണം. നിങ്ങള്‍ക്ക് ആയിരം ദിവസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്നാണ് ഉമ്മന്‍ ചാണ്ടി കരാര്‍ ഏറ്റെടുത്ത കമ്പനിയോട് ചോദിച്ചത്.

ആയിരം ദിവസംകൊണ്ട് പൂര്‍ത്തിയാക്കാമെന്ന് കമ്പനി അറിയിക്കുകയും തുറമുഖത്തിന്‍റെ സൈറ്റില്‍ 1000 എന്നൊരു ബോര്‍ഡ് വയ്ക്കുകയും ചെയ്തു. ഓരോ ദിവസവും കൗണ്ട് ഡൗണ്‍. അങ്ങനെയാണ് യുഡിഎഫ് ഭരണകാലത്ത് ഈ പദ്ധതി മുന്നോട്ട് പോയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തുണ്ടാക്കിയ കരാര്‍ അനുസരിച്ച് 2019ല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന ഈ പദ്ധതി ഇപ്പോള്‍ സ്വാഭാവികമായും പൂര്‍ത്തിയായതാണ്. അല്ലാതെ ഈ പദ്ധതി പൂര്‍ത്തിയാക്കിയതില്‍ ഒരു പങ്കും ഒമ്പതു വര്‍ഷത്തെ പിണറായി സര്‍ക്കാരിനില്ല.

പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ പല കരാറുകളും നടപ്പാക്കിയിട്ടില്ല. പുനരധിവാസത്തിനു വേണ്ടിയുള്ള 475 കോടിയുടെ പാക്കേജും യാഥാര്‍ഥ്യമായിട്ടില്ല. കരാര്‍ അനുസരിച്ചുള്ള റോഡ്, റെയില്‍ കണക്ടിവിറ്റികള്‍പോലും സംസ്ഥാനത്തിന് ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല.