റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവരുള്ള കാലത്തോളം അനുസ്മരിക്കപ്പെടേണ്ട മഹാനായ ദാർശനികനാണ് റവ. ഡോ. പ്ലാസിഡ് പൊടിപ്പാറ സിഎംഐ. അദ്ദേഹത്തിന്‍റെ ചരമവാർഷികമാണ് ഇന്ന്. മാന്നാനത്ത് 1899 ല്‍ അദ്ദേഹം ജനിച്ചു.

70 വര്‍ഷം മുമ്പ് പ്ലാസിഡച്ചന്‍ എന്ന കാരണവര്‍ സമാരംഭിച്ച കഠിനാധ്വാനമാണ് സീറോമലബാര്‍ സഭ ഇന്ന് കൈവരിച്ചിരിക്കുന്ന വളര്‍ച്ചയ്ക്കു നിദാനം. വടക്ക് ഭാരതപ്പുഴയ്ക്കും തെക്ക് പമ്പാനദിക്കുമിടയ്ക്കുള്ള ചുരുങ്ങിയ പ്രദേശത്തു മാത്രം ഭരണാധികാരം ഒതുക്കപ്പെട്ട ഒരു കൊച്ചുവീടായിരുന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് സീറോമലബാര്‍ സഭ. ഈ മതില്‍ക്കെട്ടുകള്‍ക്കപ്പുറത്തേക്ക്, ഭാരതമണ്ണില്‍ മുഴുവനും അതിനപ്പുറത്തേക്കും സഭാപൈതൃകത്തിനനുസൃതമായി വളര്‍ന്നുവികസിക്കുവാന്‍ കത്തോലിക്കാ ഐക്യത്തിലുള്ള ഈ വ്യക്തിസഭയ്ക്ക് അവകാശമുണ്ടെന്ന് വാദിക്കുകയും അതു സാധിതമാക്കുന്നതിനായി ന്യായമായ മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിച്ച് തന്‍റെ മരണംവരെ അരനൂറ്റാണ്ടിലേറെ പ്രയത്‌നിക്കുകയും ചെയ്ത കാരണവരാണ് പ്ലാസിഡച്ചന്‍.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ അജൻഡ ക്രോഡീകരിക്കുന്നതിന് രൂപീകൃതമായ പൊന്തിഫിക്കല്‍ കമ്മീഷന്‍റെ ഉപദേശകനായി മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ചു. വത്തിക്കാൻ സൂനഹദോസിന്‍റെ വിദഗ്ധ അംഗമായി അദ്ദേഹം നിയമിക്കപ്പെട്ടു. പൗരസ്ത്യസഭകള്‍ക്കുള്ള സൂനഹദോസ് കമ്മീഷന്‍റെ ഉപദേശകൻ തുടങ്ങി ഒട്ടനവധി മേഖലകളില്‍ ജോലിചെയ്തു. തത്വശാസ്ത്രം, ദൈവശാസ്ത്രം, കാനന്‍ നിയമം എന്നീ വിഷയങ്ങളില്‍ ഓരോന്നിലും അദ്ദേഹം ഡോക്‌ടര്‍ ബിരുദങ്ങള്‍ നേടി. തലശേരി രൂപത സ്ഥാപിതമായതിനു പിന്നിൽ അദ്ദേഹത്തിന്‍റെ അശ്രാന്തപരിശ്രമമുണ്ട്. തൃശൂര്‍, ചങ്ങനാശേരി, തലശേരി രൂപതകള്‍ വികസിപ്പിക്കുന്നതിലും അദ്ദേഹം നിസ്തുല പങ്ക് വഹിച്ചു.

മലങ്കര കത്തോലിക്കാസഭയുടെ പുനരൈക്യത്തില്‍ അദ്ദേഹത്തിന്‍റെ പങ്ക് നിസീമമാണ്. മാര്‍ത്തോമ്മ നസ്രാണിസമൂഹത്തെ “സംസ്‌കാരത്തില്‍ ഹൈന്ദവവും മതപരമായി ക്രിസ്തീയവും ആരാധനാപരമായി പൗരസ്ത്യവും’’ എന്നു വിശേഷിപ്പിച്ച വ്യക്തിയാണ്. പണ്ഡിതോചിതമായ നിരവധി കൃതികൾ അദ്ദേഹം രചിച്ചു. അവയിൽ വർത്തമാന പുസ്തകത്തിന്‍റെ ഇംഗ്ലീഷ് തർജിമ എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തോട് മാര്‍ത്തോമ്മാ നസ്രാണികള്‍ക്ക് പൊതുവെയും സീറോമലബാര്‍ കത്തോലിക്കര്‍ക്ക് പ്രത്യേകിച്ചുമുള്ള കടപ്പാടുകള്‍ തീര്‍ത്താല്‍ തീരുന്നതല്ല.

പല നിലകളുള്ള ഒരു മണിമന്ദിരം, അതിനുമുമ്പില്‍ വിശാലമായൊരു മുറ്റവും ചുറ്റുപാടും കമനീയമായ പൂന്തോട്ടവും. വിലകൂടിയ ഒരു കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. വീടിനുള്ളില്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളുമുണ്ട്. വിലപിടിപ്പുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച കുറേ കുട്ടികള്‍ മുറ്റത്ത് വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ വീട്ടില്‍ ഈ സമൃദ്ധിയും സൗകര്യങ്ങളുമെല്ലാം എങ്ങനെയുണ്ടായി എന്നന്വേഷിക്കാം. രണ്ടു തലമുറക്കാലത്തിനുമുമ്പ് ഈ മണിമന്ദിരത്തിന്‍റെ സ്ഥാനത്ത് രണ്ടുമുറിയും ഒരു വരാന്തയും ഒരു ചായ്പും മാത്രമുള്ള ഒരു കൊച്ചുവീടാണുണ്ടായിരുന്നത്. അവിടെ താമസിച്ചുകൊണ്ട് ഒരു കാരണവര്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സമ്പത്തുകൊണ്ടാണ് ഈ മണിമന്ദിരം പണിചെയ്തത് എന്ന വസ്തുത മുറ്റത്ത് വിനോദിക്കുന്ന കുഞ്ഞുങ്ങള്‍ക്കറിഞ്ഞുകൂടാ. യശഃശരീരനായ പ്ലാസിഡച്ചനെ ഈ കാരണവരോട് ഉപമിക്കാം. സീറോമലബാര്‍ സഭയില്‍ ഇന്ന് അദ്ദേഹത്തെ അറിയാത്ത യുവതലമുറ അദ്ദേഹത്തെ പരിചയപ്പെടുകതന്നെ വേണം.

അസ്ഥികളുടെ താഴ്‌വരയിലെ പ്രവാചകന്‍ എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകം 37-ാം അധ്യായത്തില്‍ ഈ പ്രവാചകനുണ്ടായ ഒരപൂര്‍വദര്‍ശനം വിവരിക്കുന്നുണ്ട്. സഹസ്രകണക്കിന് മനുഷ്യരുടെ അസ്ഥികള്‍ ചിതറിക്കിടക്കുന്ന ഒരു താഴ്‌വരയില്‍ പ്രവാചകന്‍ നില്‍ക്കുന്നു. എസെക്കിയേല്‍ ഇവയോടു പ്രവചിച്ചാല്‍ ഇവയ്ക്കു ജീവിക്കാനാകുമെന്ന് ദൈവം അദ്ദേഹത്തോട് അരുൾചെയ്യുന്നു. അദ്ദേഹം പ്രവചിച്ചപ്പോള്‍ അസ്ഥികള്‍ ചേരുംപടി ചേര്‍ന്ന് പൂര്‍വശരീരങ്ങളുടെ അസ്ഥിപഞ്ജരങ്ങളായിത്തീരുകയും അവയിന്മേല്‍ മാംസപേശികളും ഞരമ്പുകളും ചര്‍മവും വന്ന് അവ മനുഷ്യരൂപത്തിലാകുകയും ചെയ്തു. എങ്കിലും അവയ്ക്ക് ജീവനുണ്ടായിരുന്നില്ല. ദൈവാജ്ഞപ്രകാരം എസെക്കിയേല്‍ വീണ്ടും പ്രവചിച്ചു. അപ്പോള്‍ ആ ശരീരങ്ങളുടെ പ്രാണന്‍ അവയില്‍ പ്രവേശിക്കുകയും അവ ജീവിക്കുന്ന മനുഷ്യരായി വലിയൊരു പുരുഷാരമായി എഴുന്നേല്‍ക്കുകയും ചെയ്തു (എസെ 37: 1-14).

ഈ ദര്‍ശനത്തില്‍ എസെക്കിയേലിന്‍റെ ദൗത്യം ‘പ്രവചിക്കുക’ എന്നതായിരുന്നു. ആ പ്രവചനത്തിലൂടെ ഇസ്രായേല്‍ ജനത്തിന് വീണ്ടുമൊരു ജീവിതം നല്‍കാനാണ് പ്രവാചകന്‍ നിയുക്തനായത്. മാതൃരാജ്യം നഷ്‌ടപ്പെട്ട് വിദൂരദേശമായ ബാബിലോണില്‍ അടിമകളായി കഴിഞ്ഞിരുന്ന ഇസ്രായേല്‍ ജനത്തിന്‍റെ അന്നത്തെ അവസ്ഥയാണ് ‘അസ്ഥികളുടെ താഴ്‌വര’യുടെ ചിത്രീകരണത്തിലൂടെ വിശുദ്ധ ഗ്രന്ഥം നമുക്ക് മനസിലാക്കിത്തരുന്നത്.

വേദപുസ്തകത്തില്‍ ‘പ്രവാചകന്‍’ എന്ന വാക്കിന്‍റെ അര്‍ത്ഥം ‘ദൈവത്തിന്‍റെ ഇഷ്‌ടം മനുഷ്യരെ അറിയിക്കുന്നവന്‍’ എന്നാണ്. ഭാവി പറയുകയെന്നതാണ് പ്രവാചകന്‍റെ ദൗത്യമെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. ദൈവത്തിന്‍റെ ഇഷ്‌ടം മനുഷ്യരെ അറിയിക്കുമ്പോള്‍ ഭാവിയിലെ കാര്യങ്ങളുമുള്‍പ്പെട്ടെന്നുവരും. ‘ പ്രവചിക്കുക’ എന്നുവച്ചാല്‍ ദൈവനാമത്തില്‍ ജനങ്ങളോട് സംസാരിക്കുക എന്നര്‍ഥം. പ്രവാചകന്‍ ഒരു മധ്യവര്‍ത്തിയാണ്. ദൈവത്തിന്‍റെ ഇടപെടല്‍ ആവശ്യമായിവരുമ്പോഴാണല്ലോ ദൈവനാമത്തില്‍ പ്രവാചകന്‍ പ്രവര്‍ത്തനനിരതനാകുന്നത്. നിലവിലിരിക്കുന്ന വ്യവസ്ഥിതിക്ക് ഭേദംവരുത്തി കൂടുതല്‍ ഭദ്രവും ശോഭനവുമായ വ്യവസ്ഥിതി ആവിഷ്‌കരിക്കുവാന്‍ അശ്രാന്തപരിശ്രമം ചെയ്യുകയെന്നതാണ് പ്രവാചകന്‍റെ ധര്‍മം. പ്രവാചകന്‍ സംസാരിക്കുന്ന വചനവും എഴുതുന്ന വാക്കും അനുഷ്ഠിക്കുന്ന കര്‍മവുമെല്ലാം പ്രവാചകധര്‍മത്തില്‍പ്പെടുന്നു. അത്തരത്തിലുള്ള ധീരനും ക്രാന്തദർശിയുമായ ഒരു പ്രവാചകനായിരുന്നു പ്ലാസിഡച്ചൻ.

(മരിക്കുന്നതിനുമുന്പ് റവ.ഡോ. തോമസ് കാലായില്‍ സിഎംഐ തയാറാക്കി
അയച്ചുതന്ന അനുസ്മരണക്കുറിപ്പ്.)
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക്കാൻ മൂന്നു മുന്നണികളും പരമാവധി ശ്രമിച്ചു. വോട്ടെടുപ്പിലെ ഉയർന്ന പോളിംഗ് ശതമാനം രാഷ്‌ട്രീയ പാർട്ടികളിലും സ്ഥാനാർഥികളിലും ഒരുപോലെ പ്രതീക്ഷയും ആശങ്കയും കൂട്ടും.

39 ദിവസം നീണ്ട കാത്തിരിപ്പിനുശേഷമേ കേരള ജനതയുടെ വിധിയെഴുത്തിന്‍റെ ഫലം അറിയാനാകൂ എന്നത് ഈ ആശങ്ക ഇരട്ടിയാക്കും. രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്ന കേന്ദ്രഭരണം ആർക്കാണെന്ന് ജൂണ്‍ നാലിന് അറിയാം. അടുത്ത പ്രധാനമന്ത്രി ആരാകും എന്നതിലേറെയാണ് തന്‍റെ ഭാഗ്യവും നിർഭാഗ്യവും അറിയാനുള്ള സ്ഥാനാർഥികളുടെ വേവലാതി.

കേരളത്തോടൊപ്പം കർണാടകയിലെ 14 സീറ്റുകളിലും രാജസ്ഥാൻ -13, യുപി, മഹാരാഷ്‌ട്ര- എട്ടു വീതം, മധ്യപ്രദേശ്- ആറ്, ആസാം, ബിഹാർ- അഞ്ചു വീതം, പശ്ചിമബംഗാൾ. ഛത്തീസ്ഗഡ്- മൂന്നു വീതം, ത്രിപുര, ജമ്മു-കാഷ്മീർ- ഒന്നുവീതം, മണിപ്പുരിലെ പട്ടികവർഗ സംവരണ മണ്ഡലമായ ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന 13 നിയസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിലും ഇന്നലെ തരക്കേടില്ലാത്ത പോളിംഗ് ശതമാനമാണു രേഖപ്പെടുത്തിയത്.

ജനാവേശം പ്രതീക്ഷ

രാഷ്‌ട്രീയക്കളികളും ആരോപണ- പ്രത്യാരോപണങ്ങളും അഴിമതികളും വർഗീയ, ജാതിക്കളികളും വെറുപ്പും വിദ്വേഷവും അനീതിയുമെല്ലാം രാജ്യത്തെ ദുഷിപ്പിച്ചെങ്കിലും ജനം പൂർണമായി നിരാശരായിട്ടില്ലെന്നതാണു മികച്ച പോളിംഗ് സൂചിപ്പിക്കുന്നത്. പുരോഗമന ചിന്താഗതിക്കാരായ മതനിരപേക്ഷ മനസുള്ള ജനതയാണു രാജ്യത്ത് കൂടുതലെന്നതിൽ അഭിമാനിക്കാം. ജനാധിപത്യത്തിനു പ്രതീക്ഷയേകുന്നതാണ് രാജ്യത്തോടുള്ള പൗരന്‍റെ പ്രതിബദ്ധത. വോട്ടർമാരോടു നീതി പുലർത്താൻ ജനപ്രതിനിധികളും ഭരണത്തിലേറുന്നവരും തയാറാകുകയാണു വേണ്ടത്.
ആകെയുള്ള 543 സീറ്റിൽ 189 ലോക്സഭാ മണ്ഡലങ്ങളിലെ ജനവിധി ഇന്നലെ പൂർത്തിയായിട്ടുണ്ട്. മേയ് ഏഴിന് 95, 13ന് 96, 20ന് 49, 25ന് 57, ജൂണ്‍ ഒന്നിന് 57 വീതം എന്നിങ്ങനെ മൊത്തം 353 മണ്ഡലങ്ങളിലാണ് അടുത്ത അഞ്ചു ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുക. 2019ലെ തെരഞ്ഞെടുപ്പിൽ ആദ്യ രണ്ടു ഘട്ടങ്ങളിലായി നടന്ന 189 സീറ്റിൽ എൻഡിഎ 96 സീറ്റും പഴയ യുപിഎ സഖ്യം 69 സീറ്റും മറ്റുള്ളവർ 13 സീറ്റുമാണു നേടിയത്. ഡീലിമിറ്റേഷനിൽ 12 മണ്ഡലങ്ങളുടെ അതിർത്തി മാറിയതിനാൽ ആരു ജയിച്ചുവെന്നതിൽ കൃത്യതയില്ല. എന്നാൽ 2019ൽ ബിജെപിക്കു വലിയ മുൻതൂക്കം ലഭിച്ച മേഖലകളിലാണ് ഇനിയുള്ള അഞ്ചു ഘട്ടങ്ങളിലെ വോട്ടെടുപ്പ്. കഴിഞ്ഞതവണ ജയിച്ച സീറ്റുകൾ നിലനിർത്തുകയെന്നതാകും ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിടുന്ന വലിയ വെല്ലുവിളി. മോദിയെ താഴെയിറക്കി വിജയം നേടുകയെന്നതാണ് രാഹുൽ ഗാന്ധിക്കും ഇന്ത്യ സഖ്യത്തിനും പ്രധാനം.

കോടതിവിധിയിലെ പ്രത്യാശ

വോട്ടിംഗ് യന്ത്രത്തോട് അനുബന്ധിച്ചുള്ള വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) സ്ലിപ്പുകൾകൂടി പൂർണമായി എണ്ണണമെന്നാവശ്യപ്പെട്ടുള്ള എല്ലാ ഹർജികളും സുപ്രീം കോടതി ഇന്നലെ തള്ളിയതാണു പുതിയ വാർത്ത. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) നിന്നു കടലാസ് ബാലറ്റിലേക്ക് മടങ്ങണമെന്ന ആവശ്യവും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് നിരസിച്ചു. ഈ കേസിന്‍റെ വിചാരണവേളയിലെ ജഡ്ജിമാരുടെ നിരീക്ഷണങ്ങളിൽനിന്നു തന്നെ വിധി മറ്റൊന്നാകില്ലെന്ന് വ്യക്തമായിരുന്നു.

തെരഞ്ഞെടുപ്പു കമ്മീഷന് സുപ്രീംകോടതി ഇന്നലെ നൽകിയ രണ്ടു നിർദേശങ്ങൾ ജനാധിപത്യത്തിൽ സുതാര്യതയും നീതിയും ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയേകും. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർഥിയുടെ ചിഹ്നം സ്ഥാപിക്കുന്ന പ്രക്രിയ പൂർത്തിയാക്കിയശേഷം ആ ചിഹ്നം ലോക്ക് ചെയ്യണമെന്നതാണ് ഒരു നിർദേശം. ഫലപ്രഖ്യാപനത്തിനുശേഷം വോട്ടിംഗ് യന്ത്രത്തോടൊപ്പം ചിഹ്നം ലോഡിംഗ് യൂണിറ്റും ഒന്നര മാസത്തേക്ക് (45 ദിവസം) സ്ട്രോംഗ് റൂമിൽ പൂട്ടി സൂക്ഷിക്കണം. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), അഭയ് ഭക്ചന്ദ് ഛജേദ്, അരുണ്‍ കുമാർ അഗർവാൾ എന്നിവരുടെ റിട്ട് ഹർജികളിലാണ് സുപ്രീംകോടതിയുടെ പുതിയ വിധി.

ഫലപ്രഖ്യാപനത്തിനുശേഷം അഞ്ചു ശതമാനം വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് സ്ലിപ്പുകളും മാത്രം ഒത്തുനോക്കിയാൽ മതിയെന്നാണു സുപ്രീംകോടതിയുടെ തീരുമാനം. അഞ്ചു ശതമാനം ബാലറ്റ് യൂണിറ്റ്, കണ്‍ട്രോൾ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയിലെ മൈക്രോ കണ്‍ട്രോളർ യൂണിറ്റുകൾ വിദഗ്ധ എൻജിനിയർമാരെക്കൊണ്ടു പരിശോധിപ്പിക്കാൻ സ്ഥാനാർഥികൾക്ക് അവസരം നൽകണമെന്ന് പരമോന്നത കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ വോട്ടിംഗ് യന്ത്രങ്ങൾ നിർമിച്ച കന്പനിയുടെ എൻജിനിയർമാരാണ് ഇതു പരിശോധിക്കുക. തെരഞ്ഞെടുപ്പിൽ തോറ്റ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ സ്ഥാനാർഥികൾ എഴുതി നൽകിയാൽ ഇത്തരത്തിൽ പരിശോധിക്കാനാകും. ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം ഇങ്ങനെ രേഖാമൂലം ആവശ്യപ്പെടണം. പരിശോധനയുടെ ചെലവ് കത്തു നൽകിയ സ്ഥാനാർഥി വഹിക്കണം. ക്രമക്കേട് കണ്ടെത്തിയാൽ ഈ തുക കമ്മീഷൻ തിരികെ നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ക്രമക്കേടിന് ഇടമരുത്

നിലവിൽ ഒരു പാർലമെന്‍റ് മണ്ഡലത്തിൽ വെറും അഞ്ചു ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾ മാത്രമാണു വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കുന്നത്. അതാണിപ്പോൾ കോടതി അഞ്ച്‌ ശതമാനമാക്കിയത്.

സുതാര്യമായി നടത്തേണ്ട പൊതുതെരഞ്ഞെടുപ്പിൽ തീർത്തും കുറവാണിത്. ഇന്ത്യയിലെ വളരെ വിപുലമായ ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യതയാണു പരമപ്രധാനം. അതിനായി ചുരുങ്ങിയത് 10 മുതൽ 50 ശതമാനം വരെ വോട്ടുകളും സ്ലിപ്പുകളും ഒത്തുനോക്കുകയാണു വേണ്ടത്. തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനത്തിനുശേഷം എണ്ണിയാലും മതി. ഫലപ്രഖ്യാപനത്തിനുശേഷമായതിനാൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസപ്പെടുത്തുകയുമില്ല.

ഫലപ്രഖ്യാപനത്തിനുശേഷം പകുതിയോ, മുഴുവനോ സ്ലിപ്പുകൾ ഒത്തുനോക്കുന്നതിന് തടസമെന്താണെന്നു വ്യക്തമല്ല. ഒത്തുനോക്കുന്നതിനും എണ്ണുന്നതിനുമായി തെരഞ്ഞെടുക്കുന്ന വോട്ടിംഗ് യന്ത്രങ്ങളും അതോടു ചേർന്നുള്ള വിവിപാറ്റ് സ്ലിപ്പുകളും ഏതൊക്കെയെന്നു തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ്.

ചില ക്രമക്കേടുകൾക്ക് ഇതു സഹായകമായേക്കാം. പരാതി ഉന്നയിക്കുന്ന സ്ഥാനാർഥികൾക്കോ പാർട്ടികൾക്കോ ഇതിൽ പങ്കില്ല. ജനാധിപത്യ പ്രക്രിയയിൽ ഒരുവിധ സംശയത്തിനോ ക്രമക്കേടുകൾക്കോ ഇടം നൽകാതെ പകുതി സ്ലിപ്പുകളെങ്കിലും പിന്നീട് ഒത്തുനോക്കി ശരിവയ്ക്കുന്നതിൽ എന്താണു തെറ്റ് എന്നതാണു ചോദ്യം.

അന്ധമായി ഒന്നും പാടില്ല

“ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കും. എല്ലാ സ്തംഭങ്ങൾക്കിടയിലും ഐക്യവും വിശ്വാസവും നിലനിർത്തുന്നതാണു ജനാധിപത്യം’’ എന്നാണു ജസ്റ്റീസ് ദീപാങ്കർ ദത്ത പറഞ്ഞത്.

വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റെയും സംസ്കാരം പരിപോഷിപ്പിക്കുന്നതിലൂടെ നമ്മുടെ ജനാധിപത്യത്തിന്‍റെ ശബ്‌ദം ശക്തിപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ രാഷ്‌ട്രീയക്കാരും അവരെ താങ്ങുന്ന ഉദ്യോഗസ്ഥരും ഏതു കള്ളക്കളിക്കും വഞ്ചനയ്ക്കും ക്രമക്കേടിനും മടിക്കുന്നവരല്ലെന്നത് കോടതികൾക്ക് എങ്ങനെ വിസ്മരിക്കാനാകും? അന്ധമായ അവിശ്വാസം പോലെതന്നെ അപകടകരമാണ് അന്ധമായ വിശ്വാസവും. കണ്ണടച്ച് ഇരുട്ടാക്കിയാൽ ഇരുട്ടാകില്ലല്ലോ.

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ഒരു ക്രമക്കേടിനും സാധ്യതയില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയിലും പുറത്തും പലതവണ ആവർത്തിച്ചിട്ടുണ്ട്. ഒരു പരിധി വരെ കമ്മീഷനെ ഇക്കാര്യത്തിൽ വിശ്വസിക്കുകയും ചെയ്യാം. എന്നാൽ ഇലക്‌ട്രോണിക് ആയുള്ള എന്തിലും ക്രമക്കേടുകൾ സാധ്യമാണെന്ന് ഇലക്‌ട്രോണിക് എൻജിനിയർമാർ അടക്കം പലരും പറയുന്നു. എപ്പോഴും പൂർണമായി ക്രമക്കേടിനു കഴിയില്ലെങ്കിലും ഒരു യന്ത്രത്തിൽപ്പോലും ഒരിക്കലും ക്രമക്കേട് ഉണ്ടാകില്ലെന്ന് ആർക്കെങ്കിലും തറപ്പിച്ചു പറയാനാകുമോ? ഭരണം മാറിയാലും തെരഞ്ഞെടുപ്പുകൾ പൂർണമായും നീതിയുക്തമാകണം.

വേണം; സുതാര്യത, വിശ്യാസ്യത

പണവും അധികാരവും ഉണ്ടെങ്കിൽ രാഷ്‌ട്രീയവും ഭരണവും കൈപ്പിടിയിലൊതുക്കാമെന്ന നില നല്ലതല്ല. രാജ്യത്തിന്‍റെയും പൗരന്‍റെയും പ്രശ്നങ്ങളേക്കാളേറെ, മതവും വൈകാരികതയും ഉപയോഗിച്ചും വിദ്വേഷം പരത്തിയും വോട്ടുബാങ്ക്, പ്രീണന രാഷ്‌ട്രീയം കളിച്ചുമാണ് പ്രധാന പാർട്ടികളും നേതാക്കളും അധികാരം പിടിക്കുന്നതെന്നത് വലിയ രഹസ്യമല്ല. കോണ്‍ഗ്രസും ബിജെപിയും അടക്കം ഒട്ടുമിക്ക രാഷ്‌ട്രീയ പാർട്ടികളും വൻ നേതാക്കളും ഇത്തരം കുതന്ത്രങ്ങൾ നേരിട്ടും പരോക്ഷമായും പ്രയോഗിക്കുന്നത് ഗതികെട്ട പൗരൻ കാണാതെ പോകുന്നില്ല.

തെരഞ്ഞെടുപ്പുകളിൽ ആരു ജയിക്കും ആരു ഭരിക്കുമെന്നതു മാത്രമല്ല പ്രശ്നം. ശരിയായ രീതിയിലാണോ ജയം നേടിയതെന്നതാണു മുഖ്യം.

വേർതിരിവുകളില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുകയും രാജ്യനന്മയും ജനക്ഷേമവും ഉറപ്പാക്കുകയും ചെയ്യുന്നതിലേറെ സ്വന്തം ഭരണം ഉറപ്പിക്കാൻ ഏതു തെറ്റായ മാർഗവും സ്വീകരിക്കുന്ന നേതാക്കളാണു ശാപം.

വികസനം, സാന്പത്തിക വളർച്ച, ആരോഗ്യ- വിദ്യാഭ്യാസ- ശാസ്ത്ര- സാങ്കേതിക നേട്ടങ്ങൾ എന്നിവപോലെ പ്രധാനമാണ് ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും. ഭരണഘടനയുടെയും നിയമവാഴ്ചയുടെയും പരിപാലനത്തിലും വീഴ്ച അനുവദിക്കാനാകില്ല. അർഥവത്തായും വിശ്വാസ്യതയോടെയും ജനാധിപത്യവും മതേതരത്വവും നിലനിർത്തുകയെന്നതാണു വെല്ലുവിളി.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര്‍ - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാജ്യങ്ങളാകട്ടെ, പരസ്പരം തയാറെടുപ്പോടെ ആക്രമിക്കുമ്പോഴാണ് സംഘര്‍ഷം ആകുന്നത്. എന്നാല്‍, ഒന്നു മറ്റൊന്നിനുമേല്‍ നടത്തുന്ന കടന്നുകയറ്റത്തെ ആക്രമണം എന്നുതന്നെയാണ് വിളിക്കേണ്ടത്. ആക്രമണത്തില്‍ പ്രതിയുണ്ട്, ഇരയുണ്ട്. ആക്രമണം നടത്തുകയോ നേതൃത്വം നല്‍കുകയോ ചെയ്യുന്നവരാണ് പ്രതികൾ. ആക്രമിക്കപ്പെടുന്ന നിഷ്കളങ്കരാണ് ഇരകൾ.

പ്രതികൾ വിധിച്ചാൽ

ഇരകള്‍ക്കു നീതി ലഭ്യമാക്കാൻ ഒരു സ്വതന്ത്ര സംവിധാനം ഉണ്ടാക്കുകയാണെന്നു പറഞ്ഞിട്ട് അതില്‍ പ്രതികളും പ്രതികള്‍ക്കായി വാദിക്കുന്നവരും മാത്രമായാല്‍ പൊതുസമൂഹം എങ്ങനെ അംഗീകരിക്കും? അതിനെതിരേ ജനരോഷം സ്വാഭാവികമാണ്. വന്യജീവി ആക്രമണ വിഷയത്തിലെ സംസ്ഥാന സര്‍ക്കാര്‍ നിസംഗത പശ്ചിമഘട്ടത്തില്‍ തെരഞ്ഞെടുപ്പ് വിഷയമായിരുന്നു.

ഉദ്യോഗസ്ഥർ ഭരിച്ചാൽ

ജനാധിപത്യ ഭരണത്തില്‍ നയങ്ങള്‍ രൂപീകരിക്കുന്നതും ഭരണത്തിന്‍റെ ദിശ തീരുമാനിക്കുന്നതും ജനപ്രതിനിധികളും മന്ത്രിമാരും അവര്‍ക്കു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുമാണ്. ജനങ്ങളുടെ മന്ത്രിയാണ് ഭരണം നടത്തേണ്ടതും തീരുമാനമെടുക്കേണ്ടതും. എന്നാൽ, മന്ത്രിമാര്‍ "ജീവിതം' ആസ്വദിക്കുകയും ഭരണം മറ്റാരെയെങ്കിലും ഏല്പിക്കുകയും ചെയ്താൽ എന്താവും സ്ഥിതി‍? ഉദ്യോഗസ്ഥഭരണം ഒരു തരത്തില്‍ ബാഹ്യശക്തി ഭരണമാണ്. അതാണ് കേരളത്തിൽ കണ്ടുവരുന്നത്.

ഉത്തരവാദികള്‍ ഉദ്യോഗസ്ഥര്‍

കുറേ വര്‍ഷങ്ങളായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടത്തുന്നത് വന്യമൃഗങ്ങളാണ്. അവയ്ക്കു കയറാൻ അനുവാദമില്ലാത്തിടത്തു കയറിയാണ് ആക്രമണം. "അത് മൃഗങ്ങളല്ലേ?' എന്ന ചോദ്യത്തിനു സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നീതിന്യായ കോടതി വ്യക്തമായ ഉത്തരം നല്‍കിയിരുന്നു. വന്യജീവി കൊലപാതകങ്ങളുടെ ഉത്തരവാദിത്വം വന്യജീവികളെ നിയന്ത്രിക്കാന്‍ ഭരണപരമായി അധികാരം നല്‍കിയിരിക്കുന്ന അധികാരികള്‍ക്കു തന്നെയാണെന്ന്. ചുരുക്കത്തില്‍, എവിടെയാണോ വന്യജീവികള്‍ നാട്ടിലിറങ്ങി നിരപരാധികളായ മനുഷ്യരെ കൊല്ലുന്നത് അതിനടുത്ത പ്രദേശത്തിന്‍റെ അധികാരിയായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ തന്നെയായിരിക്കണം നരഹത്യ (കൊലപാതക) കേസിലെ ഒന്നാം പ്രതി. ഇതു തന്നെയല്ലേ വിവിധ ഹൈക്കോടതി വിധികളുടെ അന്തഃസത്ത.

മനുഷ്യനെ കുരുക്കുന്ന കേരളാ നയം

1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) വകുപ്പ് പ്രകാരം ജീവനു ഭീഷണിയാകുന്ന വന്യജീവികള്‍ വനത്തിനു പുറത്തിറങ്ങി ആക്രമണം നടത്തിയാല്‍ അതിനെ കൊല്ലാന്‍ സാധാരണ ജനങ്ങള്‍ക്ക് (ജീവനു ഭീഷണി നേരിടുന്നവർക്ക്) അധികാരം നല്‍കിയിട്ടുണ്ട്. എന്നാല്‍, സ്വയരക്ഷയ്ക്കു വേണ്ടി അങ്ങനെ ചെയ്യുന്നവരെ ജാമ്യമില്ലാ കേസില്‍ പ്രതിയാക്കുന്നത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമല്ല, വന്യജീവി ആക്രമണക്കേസുകളില്‍ "ജനങ്ങളോടൊപ്പമെന്ന്’ പ്രഖ്യാപിക്കുന്ന സംസ്ഥാന സര്‍ക്കാരാണ്.

തീര്‍ന്നില്ല. കേരളത്തില്‍ പുതിയ ഒരു വന്യജീവി സംരക്ഷണ തന്ത്രവുമായി സംസ്ഥാനം മുന്നോട്ടു വന്നിരിക്കുന്നു. അതു വയനാട്ടിലെ കൊലപാതകങ്ങള്‍ക്കു ശേഷം. വന്യജീവികള്‍ നിരപരാധികളെ കൊലപ്പെടുത്തി കഴിയുമ്പോള്‍ ഗതികെട്ട് സമരത്തിനിറങ്ങുന്ന സാധാരണക്കാരെ ജാമ്യമില്ലാ കേസുകളില്‍ പ്രതികളാക്കുന്നതു സംസ്ഥാന സർക്കാരാണ്. 144 പ്രഖ്യാപിച്ച് ജനങ്ങളുടെ പ്രതിഷേധം തടഞ്ഞ് വന്യജീവി ആക്രമണങ്ങൾ ലോകമറിയാതെ ഒതുക്കാൻ ശ്രമിക്കുന്നതും കേന്ദ്രസര്‍ക്കാരോ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമോ അല്ല, സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. അതിലുള്ള ജനരോഷമാണ് തെരഞ്ഞെടുപ്പ് രംഗത്തും പ്രതിഫലിക്കുന്നത്.

കുടിയിറക്കാന്‍ ശ്രമിക്കുന്നവരോട്

ആളെക്കൊല്ലുന്ന വന്യജീവികളെ തടയാതെ, അതൊരു സമ്മര്‍ദ കര്‍ഷക കുടിയിറക്ക് തന്ത്രമായി കാണുന്നവര്‍ ഒാര്‍ക്കുക, കര്‍ഷകരാരും കുടിയിറങ്ങില്ല. കാട്ടുപോത്തിനോടും കാട്ടാനയോടും യുദ്ധം ചെയ്തുതന്നെയാണ് പശ്ചിമഘട്ട മലയോര കര്‍ഷകര്‍ അവിടെ നിലനില്‍ക്കുന്നത്. ജനവിരുദ്ധ അജൻഡ തിരിച്ചറിയുന്ന പശ്ചിമഘട്ട ജനത ഒന്നുതീരുമാനിച്ചാല്‍ ഭരണത്തില്‍നിന്നും സെക്രട്ടേറിയറ്റില്‍നിന്നും കുടിയിറക്കപ്പെടുന്നത് ജനവിരുദ്ധ മന്ത്രിമാരും ജനപ്രതിനിധികളും ആയിരിക്കും.

ഒന്നുമറിയാത്ത ജനപ്രതിനിധികള്‍!

അപകടകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കണമെന്നാവശ്യപ്പെട്ട് 12-02-2024ല്‍ സംസ്ഥാന നിയമസഭ ഒറ്റക്കെട്ടായി പാസാക്കി കേന്ദ്രത്തിനയച്ചു കൊടുത്ത നിവേദനത്തില്‍ കേരളത്തില്‍ മനുഷ്യരെ കൊന്നൊടുക്കുന്നത് "കുരങ്ങും കാട്ടുപന്നി'യുമാണ് പോലും. ഇനിയും ഇത്തരം വിഡ്ഡിത്തങ്ങള്‍ ആവര്‍ത്തിക്കാതിരുന്നാല്‍ ജീവന്‍ സംരക്ഷിക്കാം.

വിദഗ്ധ സമിതിയുടെ കൂറ്

രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണ കൊലപാതകം നടക്കുന്ന കേരളത്തില്‍ "വന്യജീവി ആക്രമണ'മെന്ന് പോലും പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറല്ല. ആക്രമണമല്ല "മനുഷ്യ -വന്യജീവി- സംഘര്‍ഷം' ആണുപോലും. എന്തായാലും വന്യജീവി സംഘര്‍ഷം പഠിക്കാന്‍ നിയമിക്കപ്പെട്ട വിദേശ വിദഗ്ധരടങ്ങിയ വിദഗ്ധ സമിതിയുടെ ഘടനയെയും അംഗങ്ങളെയും പറ്റിയാണ്. ആകെ 12 അംഗങ്ങൾ. അവരെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ തങ്ങളുടെ കൂറ് കൊലപാതകങ്ങള്‍ നടത്തുന്ന വന്യജീവികളോടും അവരുടെ സംരക്ഷണത്തിനുമാണെന്നു പരസ്യമായ നിലപാടെടുത്തർ. അതിനു നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ളവര്‍, സുല്‍ത്താന്‍ ബത്തേരി പട്ടണത്തിലിറങ്ങിയ അപകടകാരിയായ ആനയെ മയക്കുവെടി വയ്ക്കാന്‍ വനംമന്ത്രി ഉത്തരവിട്ടിട്ടും അതനുസരിക്കാതെ "ചികിത്സ'യ്ക്കായി ആശുപത്രിയില്‍ അഭയം പ്രാപിച്ച ഉദ്യോഗസ്ഥന്‍റെ നിയന്ത്രണത്തിലുള്ളവർ.

വിദഗ്ധര്‍ വന്യജീവി സംരക്ഷകര്‍

വന്യജീവി സംഘര്‍ഷ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ‘മനുഷ്യ-വന്യജീവി സംഘര്‍ഷ’ങ്ങളില്‍ വന്യജീവികളുടെ പക്ഷംപിടിച്ചവരാണെന്നതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്ന കാര്യം. ഇവർ തയാറാക്കുന്ന റിപ്പോർട്ട് പ്രശ്നം പരിഹരിക്കാൻ ഉപയുക്തമാകുമോ? ഇവരില്‍ പലരുടെയും സംഘടനകള്‍ നിയന്ത്രിത വേട്ടയാടല്‍ അടക്കമുള്ളവയ്ക്കെതിരേ നിലപാട് സ്വീകരിക്കുന്നവയാണ്. ലോകപ്രശസ്ത കണ്‍സര്‍വേഷന്‍ വിദഗ്ധ ഡോ. അലക്‌സാന്‍ഡ്ര സിമ്മര്‍മാന്‍ ആണ് ഒരു വിദേശ വിദഗ്ധ. വന്യജീവി സംരക്ഷണമാണ് അവരുടെ മുഖ്യലക്ഷ്യം. യുനെസ്‌കോയുടെ പ്രകൃതിശാസ്ത്ര വിദഗ്ധനായ ഡോ. ബെന്നോ ബോ ആണ് രണ്ടാമത്തെ വിദേശി‍. ഇക്കാര്യത്തില്‍ യുനെസ്‌കോയുടെ നിലപാടുകളും പഠനവിധേയമാക്കണം.

വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (ഡബ്ല്യുഡബ്ല്യുഎഫ്) പ്രതിനിധി ഡോ. ഭൂമിനാഥനാണ് വിദഗ്ധ സമിതിയിലെ മറ്റൊരംഗം. ഈ വിദേശ സ്ഥാപനത്തിന്‍റെ ആസ്ഥാനം സ്വിറ്റ്‌സര്‍ലൻഡിലാണ്. വന്യജീവി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അതിന്‍റെ പ്രതിനിധിയുടെയും കൂറ് ആരോടായിരിക്കും?

ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഷിജു സെബാസ്റ്റ്യന്‍, ഗവേഷകനും വനസംരക്ഷകനുമായ ഡോ. തര്‍ഫ് തെക്കേക്കര, മുന്‍ പ്രിന്‍സിപ്പൽ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഒ.പി. കാളര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രഫസര്‍ രാമന്‍ സുകുമാരന്‍ എന്നിവരൊക്കെയാണ് സംസ്ഥാന വനംവകുപ്പ് ഉദ്യോഗസ്ഥരല്ലാത്ത വിദഗ്ധസമിതി അംഗങ്ങൾ. ഏതു മാനദണ്ഡത്തിലാണ് ഇവരെ തെരഞ്ഞെടുത്തതെന്നറിയാൻ സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷൻ വിവരാവകാശ നിയമപ്രകാരം നീങ്ങിയിട്ടുണ്ട്. ഇത്തരം ‘വിദഗ്ധരെ’ സമിതിയിൽ ഉൾപ്പെടുത്തിയതിൽ തെറ്റില്ല, എന്നാൽ, ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കിയിട്ടുള്ളവരും ആ മേഖലയിൽ പ്രവർത്തിക്കുന്നവരുമായ വിദഗ്ധർകൂടി വേണ്ടതല്ലായിരുന്നോ?

എന്തിനൊഴിവാക്കി?

ജനങ്ങളുടെ ജീവനു മുഖ്യസ്ഥാനം നല്‍കിയായിരിക്കണം വന്യജീവി സംരക്ഷണം നടത്തണമെന്ന വേള്‍ഡ് ലൈഫ് ഫൗണ്ടേഷനിലെതന്നെ പ്രാക്ടീസ് ഹെഡായ മാര്‍ഗരട്ട് കിന്നാര്‍ഡ്, യുഎന്‍ഇപിയുടെ ഇക്കോസിസ്റ്റം ഹെഡായ സൂസന്‍ ഗാര്‍ഡനറിനെ പോലെയുള്ളവരെക്കൂടി, കേരളത്തിലെ വന്യജീവി ആക്രമണ വിഷയത്തില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന ഇടതുസര്‍ക്കാര്‍ പഠനസമിതിയില്‍ നിയമിക്കേണ്ടിയിരുന്നു. ജനപക്ഷത്തു നിന്നു വന്യജീവി സംരക്ഷണം നടത്തുന്ന ഈ വിദഗ്ധരെയും കേരളത്തിലെ പശ്ചിമഘട്ടത്തില്‍ വന്യജീവി ആക്രമണ വിഷയങ്ങളില്‍ നിരന്തരം പഠനം നടത്തുന്ന മനുഷ്യകേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന പഠന/ഗവേഷണ സ്ഥാപന പ്രതിനിധികളെയും ഉള്‍പ്പെടുത്തി വിദഗ്ധ സമിതി പുനഃസംഘടിപ്പിക്കണം.

ഈ വിദേശീയരടങ്ങുന്ന വിദഗ്ധ സമിതി വനംവകുപ്പ്/പോലീസ് സംരക്ഷണമൊന്നുമില്ലാതെ രണ്ട് ആഴ്ചയെങ്കിലും, കഴിഞ്ഞ ആറു മാസത്തിനുളളില്‍ വന്യജീവി ആക്രമണ കൊലപാതകം നടന്ന സ്ഥലങ്ങളിലെ വനമേഖലയ്ക്കടുത്ത് ടെന്‍റ് കെട്ടി താമസിച്ചു തങ്ങളുടെ വന്യജീവി/പരിസ്ഥിതി സൗഹൃദം ജനങ്ങള്‍ക്കു മുമ്പില്‍ തെളിയിക്കണം.

നിയമം മാറ്റാൻ തടസം നിന്നവർ

കേന്ദ്രത്തില്‍ നരേന്ദ്ര മോദി ആദ്യമായി അധികാരത്തിലെത്തിയ 2014ല്‍ തന്നെ ജനവിരുദ്ധമായ, കാലഹരണപ്പെട്ടതുമായ ആറു പരിസ്ഥിതി നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍ ഐഎഎസ് അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയെ 29.08.2014ന് നിയമിച്ചിരുന്നു. 1927 ലെ ഇന്ത്യന്‍ വനനിയമം, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980ലെ വനസംക്ഷണ നിയമം, 1986ലെ പരിസ്ഥിതി സംരക്ഷണ നിയമമടക്കം പരിഷ്കരിക്കാനായിരുന്നു ഇത്. 2014 നവംബര്‍ 18ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു.

ഭരണതലങ്ങള്‍ നിയന്ത്രിക്കുന്ന കേന്ദ്ര വനം സര്‍വീസിലെ വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും വിദേശ പരിസ്ഥിതി സംഘടനകളുമായി ബന്ധമുള്ളവരും റിപ്പോർട്ടിനെതിരേ രംഗത്തു വന്നു. സിപിഎം രാജ്യസഭാംഗം സി.പി. നാരായണന്‍ അടങ്ങുന്ന പാര്‍ലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി ആ വിദഗ്ധ സമിതി റിപ്പോര്‍ട്ട് തള്ളി. മൂന്നു മാസമെടുത്ത് തയാറാക്കിയ റിപ്പോര്‍ട്ട് ആവശ്യമായ സമയമെടുത്തല്ല തയാറാക്കിയതെന്നു പറഞ്ഞാണ് റദ്ദാക്കണമെന്നാവശ്യപ്പെട്ടത്. രണ്ടാഴ്ചകൊണ്ട് ഓടിനടന്നു മൂന്നാറിനെ സംബന്ധിച്ചു നിവേദിത പി. ഹരന്‍ തയാറാക്കിയ റിപ്പോര്‍ട്ട് സമ്പൂര്‍ണമാണെന്നു വാദിക്കുന്നവരായിരുന്നു ഇതിനെ എതിർത്തത്. സിപിഎം പ്രതിനിധി അടക്കമുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഏറെ ദ്രോഹകരമായ 1972ലെ കേന്ദ്ര വന്യജീവി നിയമ ഭേദഗതിയെ എതിര്‍ത്തതെന്ന കാര്യം പറയാതിരിക്കാനാവില്ല.

ബദല്‍ വിദഗ്ധ സമിതി

പുതിയ വിദഗ്ധ സമിതിയിലെ എല്ലാ അംഗങ്ങള്‍ക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന ദേശീയ/ആഗോള സംഘടനകള്‍ക്കും കേരളത്തില്‍ നടക്കുന്ന വന്യജീവികളുടെയും അവരെ നിയന്ത്രിക്കുന്ന വനംവന്യജീവി ഉദ്യോഗസ്ഥരുടെയും മനുഷ്യാവകാശ ലംഘനങ്ങള്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുന്നതിന് പരിസ്ഥിതിയിലും വന്യജീവി സംരക്ഷണത്തിലും ഡോക്ടറേറ്റ് ഉള്ള പരിസ്ഥിതി വിദഗ്ധരെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതി രൂപീകരിക്കാനും സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

(ലേഖകൻ സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍റെയും കര്‍ഷക ഉച്ചകോടിയുടെയും സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍റെയും ട്രസ്റ്റിയാണ്.)
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇരകളുടെ നിസഹായതയും പരസ്പരം കുറ്റപ്പെടുത്തുന്ന സർക്കാർ സംവിധാനങ്ങളും മലയോരമേഖലയ്ക്ക് നല്ല പ്രതീക്ഷയല്ല നൽകുന്നത്. ഇതിനിടെ, വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള നിർദേശം സമർപ്പിക്കാൻ ലോകപ്രശസ്ത കൺസർവേഷൻ ബയോളജിസ്റ്റ് ഡോ.അലക്സാൻഡ്രാ സിമ്മർമാന്‍റെ നേതൃത്വത്തിൽ പുതിയ സമിതിക്കു രൂപംകൊടുത്തിരിക്കുകയാണ് സർക്കാർ. ഇതു പ്രതീക്ഷയ്ക്കു വക നൽകുന്നതാണെങ്കിലും വനംവകുപ്പിന്‍റെ മുൻകാല ചെയ്തികൾ വച്ചു നോക്കുന്പോൾ പ്രതീക്ഷയേക്കാൾ മുകളിലാണ് ആശങ്ക.

ലോകബാങ്കിന്‍റെ "ഗ്ലോബൽ വൈൽഡ് ലൈഫ് പ്രോഗ്രാം' ഉപദേശകയായ ഡോ. അലക്സാൻഡ്രാ സിമ്മർമാനെ കൂടാതെ ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ച മറ്റ് പത്തു പേർകൂടി സമിതിയിലുണ്ട്. കഴിഞ്ഞ ഇരുപതു വർഷമായി അറുപതിലധികം രാജ്യങ്ങളിലായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോ. സിമ്മർമാന്‍റെ അനുഭവസമ്പത്തും ശ്രമങ്ങളും വനംവകുപ്പ് അട്ടിമറിക്കുമോയെന്ന ആശങ്ക ശക്തമാണ്.

വനംവകുപ്പിന്‍റെ കളികൾ

2018ലെ പ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കാൻ ഓരോ വകുപ്പുകൾക്കും ബജറ്റിനു പുറത്ത് പ്രത്യേക ഫണ്ട് അനുവദിച്ചു സർക്കാർ നല്ല ലക്ഷ്യത്തോടെ കൊണ്ടുവന്നതായിരുന്നു "റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രോഗ്രാം'. 14 വിവിധ വകുപ്പുകൾക്കായി 8,197 കോടി രൂപയായിരുന്നു ഒന്നാം ഘട്ടത്തിൽ ഭരണാനുമതി നൽകിയിരുന്നത്. കേരളത്തിന്‍റെ പുനർനിർമിതി ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് മറ്റ് വകുപ്പുകൾ രൂപം കൊടുത്തപ്പോൾ വനം വകുപ്പ് "സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി' എന്ന പേരിൽ ഒരു പദ്ധതി തയാറാക്കി. വനാതിർത്തിയോടു ചേർന്നു കിടക്കുന്ന അഞ്ച് ഏക്കർ വരെയുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി പതിനഞ്ച് ലക്ഷം രൂപ കൊടുത്തു വനമാക്കുന്ന പദ്ധതിയായിരുന്നു ഇത്.

പദ്ധതിയുടെ ലക്ഷ്യവും അനന്തരഫലങ്ങളും എന്തെന്നുപോലും നോക്കാതെ ഒന്നാം ഘട്ടത്തിന് 800 കോടി രൂപയുടെ ഭരണാനുമതിയും സർക്കാർ കൊടുത്തു. ലോകബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് 1.75% വരെ പലിശയ്ക്കു കടമെടുത്താണ് ഈ പണം മുടക്കിയതെന്ന് ഓർക്കണം. ശക്തമായ എതിർപ്പിനെത്തുടർന്നു പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചപ്പോൾ പകുതി പണം കിട്ടിയവരും കരാർ വച്ചിട്ടു പണം കിട്ടാത്തവരും കുടുക്കിലായി. പകുതി പണം വാങ്ങി സമ്മതപത്രവും നൽകി സ്ഥലം സർക്കാരിനു കൊടുത്തതു മൂലം റബർ വെട്ടാൻ പോലും കഴിയാതെ വന്നവരുടെ ദുരിതങ്ങൾ വേറെ. പൂർണമായി കിട്ടിയവർതന്നെ പെരുവഴിയിൽ ആയതും വലിയ ചർച്ചയായി.

ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ

വനംവകുപ്പിനു പൊതുസമൂഹത്തോട് എന്തെങ്കിലും ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ ഈ കോടികളൊക്കെ ഫലപ്രദമായി വിനിയോഗിക്കാമായിരുന്നു. വനാതിർത്തികളിൽ കിടങ്ങുകൾ നിർമിക്കാനും റെയിൽ, റോപ്പ് ഫെൻസിംഗുകൾ നിർമിച്ച് മനുഷ്യ-വന്യജീവി സംഘർഷത്തിനു പരിഹാരം കാണാനുമുള്ള പദ്ധതികൾ വേണമായിരുന്നു മുന്നോട്ടുവയ്ക്കാൻ. അതിനു പകരം പദ്ധതിയുടെ മറവിൽ വനവിസ്തൃതി കൂട്ടാനുള്ള പരിശ്രമങ്ങളായിരുന്നു പലിശയ്ക്കു വാങ്ങിയ പണംകൊണ്ട് നടപ്പാക്കിയത്. ഈ സുവർണാവസരം പാഴാക്കിയിട്ട് 2023ൽ വന്യജീവി സംഘർഷം ലഘൂകരിക്കാനായി 620 കോടിയുടെ പുതിയ പ്രൊപ്പോസൽ കേന്ദ്രത്തിലേക്കയച്ചു. അതാകട്ടെ കവർ പോലും പൊട്ടിച്ചുനോക്കാതെ കേന്ദ്രം തിരിച്ചയച്ചു. ഇവിടെയാണ് ബ്യൂറോക്രസിയിൽ അധിഷ്ഠിതമായ ഒരു ജനാധിപത്യ ഭരണക്രമത്തിന്‍റെ പരാജയം തിരിച്ചറിയുന്നത്.

കാശില്ലെങ്കിലും പിക്നിക്!

വന്യജീവി ആക്രമണങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്കും കൃഷിനാശം സംഭവിച്ചവർക്കും കൊടുത്തുതീർക്കാനുള്ള നഷ്ടപരിഹാരം വരെ മുടങ്ങിക്കിടക്കുന്നു. ജനകീയ പ്രക്ഷോഭമുണ്ടാകുന്ന സാഹചര്യങ്ങളിൽ ജില്ലാ ഭരണകൂടങ്ങളും ജനപ്രതിനിധികളുമൊക്കെ കൊടുക്കുന്ന വാഗ്ദാനങ്ങൾ പലതും പാഴ്‌വാക്കുകളായി അവശേഷിക്കുന്നു. വാഹനങ്ങൾക്ക് ഇന്ധനമടിക്കാനും മൃഗങ്ങളെ വിരട്ടിയോടിക്കാൻ പടക്കം വാങ്ങാൻ പോലും പണമില്ല എന്നതാണ് യാഥാർഥ്യം. റാപിഡ് റെസ്പോൺസ് ടീം ഉപയോഗിക്കുന്ന വാഹനങ്ങൾ പോലും മെയിന്‍റനൻസിനു പണമില്ലാതെ കട്ടപ്പുറത്താണ്. പ്രവൃത്തിദോഷംകൊണ്ട് ജനം വെറുത്തുപോയ ഒരു വകുപ്പാണ് വനംവകുപ്പ്.

ഇങ്ങനെയൊക്കെയാണങ്കിലും, റിട്ടയർമെന്‍റിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ജീവനക്കാരെ സന്തോഷിപ്പിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് അന്യസംസ്ഥാനങ്ങളിൽ നടക്കുന്ന സ്പോർട്സ് മീറ്റുകളിൽ പങ്കെടുക്കാൻ പറഞ്ഞയയ്ക്കുന്ന ഒരു ആചാരവും വനം വകുപ്പിലുണ്ട്. ഇതിനെ "പിക്നിക് ട്രിപ്' ആയിട്ടാണ് പരിഗണിച്ചു പോരുന്നത്. അതിന്‍റെ വിവരങ്ങളൊന്നുംതന്നെ ബന്ധപ്പെട്ട സെക‌്ഷനിൽ ഇല്ലന്നാണ് വിവരാവകാശ അപേക്ഷയ്ക്കു മറുപടി കിട്ടുക.

കിട്ടിയ വിവരങ്ങൾ വച്ച് 2020ൽ ഭുവനേശ്വറിൽ നടന്ന ഇരുപത്തിയഞ്ചാമത് കായികമേളയിൽ പങ്കെടുക്കാനായി 118 പേർക്കു യാത്രച്ചെലവ്, കോച്ചിംഗ് ക്യാന്പ് ചെലവ്, സ്പോർട്സ് സാധനങ്ങൾ വാങ്ങിയ ചെലവും കൂടാതെ 31.5 ലക്ഷം രൂപയും, 2023ൽ ഹരിയാനയിൽ നടന്ന ഇരുപത്തിയാറാമത് വനം കായികമേളയിൽ പങ്കെടുക്കാൻ 122 പേർക്കായി 18.30 ലക്ഷം രൂപയും നൽകിയതിന്‍റെ മാത്രം വിവരങ്ങ‍ളുണ്ട്. എന്നാൽ, ഒരു ചിരട്ട പോലും സമ്മാനമായി കൊണ്ടുവന്നതായി ലേഖകന് അറിവില്ല.

വാച്ചർക്കും കാശില്ല

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനാതിർത്തികളിൽ നിയമിച്ചിരിക്കുന്ന വാച്ചർ തസ്തികയിലുള്ള ജീവനക്കാർക്കു പോലും ദിവസവേതനം കൊടുക്കാനില്ലാതെ ബഹുഭൂരിപക്ഷവുംതന്നെ പിരിഞ്ഞുപോയിക്കഴിഞ്ഞു. ഈ മേഖലകളിലൊക്കെ ഇനിയെന്ത്, അടുത്ത ജീവൻ ആരുടേത് എന്ന ചോദ്യം അവശേഷിക്കുന്നു. ഈ സാഹചര്യത്തിൽ ഡോ. അലക്സാൻഡ്രാ സിമ്മർമാനെപ്പോലെയുള്ള കൺസർവേഷനിസ്റ്റുകൾ വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ചാൽ അതിന്മേൽ ശക്തമായ രാഷ്‌ട്രീയ തീരുമാനങ്ങളും ഇടപെടലുകളും ഉണ്ടായില്ലെങ്കിൽ വനംവകുപ്പ് അതും അട്ടിമറിക്കും, അതു കേരളത്തിന്‍റെ പരാജയമായിരിക്കും; ഒരിക്കലും തിരികെ വരാനാവാത്ത പരിപൂർണ പരാജയം.

ധൂർത്ത്, കെടുകാര്യസ്ഥത

വനംവകുപ്പിൽ ഇന്നു ഫീൽഡ് സ്റ്റാഫ് അടക്കം 11,000ന് മുകളിൽ ജീവനക്കാരുണ്ട്. എങ്കിലും വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ തട്ടിക്കൂട്ടി ഉണ്ടാക്കിയിരിക്കുന്ന കടലാസ് സംഘടനകളാണ് ഇന്നും വകുപ്പിന്‍റെ പല സുപ്രധാന പദ്ധതികളും ഏറ്റെടുത്തു നടത്തുന്നത്. വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ ഈ സംഘടനകളുടെ തലപ്പത്തിരിക്കുന്നതിനാൽ സത്യസന്ധരായ ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടങ്കിലും മൂകസാക്ഷികൾ ആകാനേ കഴിയുന്നുളളൂ. അങ്ങനെയുണ്ടാക്കിയിരിക്കുന്ന സംഘടനകളിൽ ഒന്നായ "ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഫോറസ്റ്റേർസ് കേരള'' (Institution of Foresters Kerala) എന്ന സംഘടനയ്ക്കു വിവിധ പദ്ധതികൾക്കായി അനുവദിച്ച തുകയുടെ ചെറിയ വിവരങ്ങൾ ഇങ്ങനെ.

പദ്ധതി: A Comprehensive Study of Sacred Groves of Kerala - 8 Districts.
വർഷം തുക
2018 7,70,000
2019 7,70,000
2020 7,70,000
2022 7,70,000
2023 7,52,000
ആകെ = 38,32,000

പദ്ധതി: A Study to Review Performance of Teak Plantation during last 15 years.
വർഷം തുക
2020 14,00,000
2022 10,50,000
2023 6,91,500
ആകെ 31,41,500

പദ്ധതി: A Comprehensive Study on the Socio - Economic and Cultural aspects of Sacred Groves in Kerala.
2012- 2018 = 49,79,600

പദ്ധതി: Total Evaluvation of FDA in Thiruvananthapuram and Thrissur 2012- 2017 = 7,87,171

പതിനോരായിരത്തിനു മുകളിൽ ജീവനക്കാരും (ഫീൽഡ് സ്റ്റാഫ് ഉൾപ്പെടെ), കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും പ്രോജക്ട് എലഫന്‍റ് അടക്കമുള്ള പ്രത്യേക പദ്ധതികളും അവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം ഡയറക്ടർമാരും 170ന് മുകളിൽ ഐഎഫ്എസ് ഉദ്യോഗസ്ഥൻമാരുമുള്ള വനം വകുപ്പ് എന്തിനാണ് ഇത്തരം പദ്ധതി നടത്തിപ്പുകൾക്കായി വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്മാർ രൂപീകരിച്ചിരിക്കുന്ന സംഘടനകളെ ആശ്രയിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും സാമാന്യബുദ്ധിക്കു മനസിലാകുന്നില്ല.