ADVERTISEMENT
ADVERTISEMENT
13
Saturday
September 2025
4:01 PM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
LOCAL NEWS
Select District
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
കോട്ടയം
1591341
അയ്മനത്ത് ആന്പൽവസന്തം ഫെസ്റ്റിന് തുടക്കം
അയ്മനം: അയ്മനം പുത്തൂക്കരിയില്‍ ആമ്പല്‍ വസന്തം കനാല്‍ ടൂറിസം ഫെസ്റ്റിന് തുടക്കം. പുത്തൂക്കരി പാടശേഖരത്തിനു സമീപം മന്ത്രി വി.എന്‍. വാസവന് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അയ്മനം പഞ്ചായത്തില്‍ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിക്കുന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നു മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തിനു മുന്നോടിയായി മന്ത്രി വി.എന്‍. വാസവന് വള്ളത്തില്‍ സഞ്ചരിച്ച് ആമ്പല്‍പാടത്തിന്റെ ഭംഗി ആസ്വദിച്ചു. പഞ്ചായത്തംഗം കെ.എം. മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ബി.ജെ. ലിജീഷ്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.കെ. ആലിച്ചന്‍, കുടമാളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എന്‍. ബാലചന്ദ്രന്, അയ്മനം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ. ഭാനു എന്നിവര്‍ പ്രസംഗിച്ചു.
ഉത്തരവാദിത്വ ടൂറിസം മിഷന്, പുത്തൂക്കരി പാടശേഖര സമിതി, അരങ്ങ് സാംസ്കാരിക വേദി, ഐക്യവേദി റെസിഡന്റ്സ് അസോസിയേഷന്, പുത്തൂക്കരി റെസിഡന്റ്സ് അസോസിയേഷന് എന്നിവയുടെ സഹകരണത്തോടെ അയ്മനം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ടൂറിസം ഫെസ്റ്റ് നടത്തുന്നത്. ഞായറാഴ്ച വരെ രാവിലെ ആറുമുതല്‍ 10 വരെ നടക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍, ആമ്പല്‍ ജലയാത്ര, നാടന്‍ ഭക്ഷ്യമേള, റീല്‍സ്-ഫോട്ടോ ഷൂട്ട് മത്സരങ്ങള്‍ എന്നിവ നടക്കും.
ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഡോക്ടര്‍ ദമ്പതിമാര്‍ക്ക്
നൂറുമേനി വിജയികളുടെ മഹാസംഗമം ഇന്ന്
ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണം പുരോഗമിക്കുന്നു
സര്‍ക്കാര്‍ കര്‍ഷകരെ തകർക്കുന്നു: നെല്‍കര്‍ഷക സംരക്ഷണ സമിതി
ADVERTISEMENT
തിരുവനന്തപുരം
KL1
1591324
തകർന്നു വീഴാവുന്ന നിലയിൽ ബാരിക്കേഡുകൾ : മുക്കോലയിൽ പതിയിരിക്കുന്നത് അപകടം
വിഴിഞ്ഞം: കോവളം - കാരോട് ബൈപ്പാസിലെ സർവീസ് റോഡിൽ മുക്കോല ഭാഗത്ത് പതിയിരിക്കുന്നത് വൻ അപകടം .ജനത്തിന്റെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ ലക്ഷ്യം വച്ച് നിർമിച്ച ബാരിക്കേഡുകളിൽ ചിലത് തുരുമ്പെടുത്തു നശിച്ചു.
ഉറപ്പിച്ചിരുന്ന ആണികൾ ഇളകിമാറി ഏത് നിമിഷവും ഇവ തകർന്ന് വീഴാവുന്ന അവസ്ഥയിലുമായി. മുക്കോലയിൽ നിന്ന് ബാലരാമപുരത്തേക്ക് പോകുന്ന റോഡിലെ പാലത്തോട് ചേർന്നാണ് ഏപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന അവസ്ഥയിൽ ബാരിക്കേഡുള്ളത്.
അൻപതടിയോളം താഴ്ചയിലൂടെ കടന്നുപോകുന്ന പ്രധാന ബൈ റോഡിൽ പതിക്കാതെ വാഹന യാത്രക്കാരുടേയും കാൽനടയാത്രക്കാരുടേയും സുരക്ഷ ഉറപ്പുവരുത്താനാണ് ബാരിക്കേഡുകൾ നിർമിച്ചത്. ഏറെ ഉയരമുള്ള സ്ഥലങ്ങളിലും ബാരിക്കേഡിന് രണ്ടടിയോളം മാത്രം പൊക്കമുള്ളതിൽ വ്യാപക പരാതി ഉയരുന്നതിനു പുറമേയാണ് ഇപ്പോഴത്തെ അവസ്ഥ.
ബാരിക്കേഡുകളുടെ പൊക്കക്കുറവ് കാരണം നടന്ന് പോകുന്നതിനിടയിൽ അതിഥി തൊഴിലാളികളായ രണ്ട് പേർ നേരത്തെ കാൽ വഴുതി താഴ്ചയിലേക്ക് പതിച്ച സംഭവവും അരങ്ങേറിയിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.
ഇരുചക്ര വാഹനവും ചരക്കു ലോറിയുംവരെ പൊക്കം കുറഞ്ഞ ബാരിക്കേഡുകൾ തകർത്ത് തിരക്കുള്ള ബൈ റോഡിലേക്ക് വീണ് യാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളും മുക്കോലഭാഗത്ത് അരങ്ങേറിയിരുന്നു. തലനാരിഴക്കാണ് എല്ലായ്പ്പോഴും വലിയ അപകടങ്ങൾ ഒഴിവായത്. പാലത്തിൽ നിന്ന് വാഹനങ്ങളും യാത്രക്കാരും വളവ് തിരിഞ്ഞ് വരുന്ന ഭാഗത്താണ് നിലവിലെ അപകടക്കെണി.
കൂടാതെ പാലത്തിന്റെ വശങ്ങളിലെ തെരുവ് വിളക്കുകളുടെ അഭാവവും അപകടഭീഷണി കൂട്ടുന്നു. തുറമുഖ നിർമാണത്തിനുള്ള പാറക്കല്ലും മറ്റുമായി ദിനംപ്രതി നൂറ് കണക്കിന് ടിപ്പർ ലോറികൾ കടന്ന് പോകുന്ന ഇടുങ്ങിയ ഒറ്റവരിപ്പാതയാണ് സർവീസ് റോഡുകൾ. കൂറ്റൻ വാഹനങ്ങൾ വന്നാൽ വഴിയാത്രക്കാർക്ക് പോലും ഒന്ന് മാറി നിൽക്കാൻ ഇടമില്ലാത്ത തരത്തിലാണ് നിർമാണവും.
പതിനാലുകാരിയെ ഗർഭിണിയാക്കിയ കേസിൽ പ്രതി കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച
പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
കരമന-പൂജപ്പുര റോഡിലെ അനധികൃത കൈയേറ്റങ്ങൾ മൂന്നു മാസത്തിനകം ഒഴിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ
ആത്മബോധമുണർത്താൻ സംഗീതം അനിവാര്യം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
ADVERTISEMENT
കൊല്ലം
KL2
1591309
അധിക ടിക്കറ്റ് കൗണ്ടറുകൾ തുറക്കാതെ മുഖംതിരിച്ച് റെയിൽവേ
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ടിക്കറ്റ് കൗണ്ടറുകൾ തുറക്കണമെന്ന ആവശ്യത്തിന് മുന്നിൽ മുഖംതിരിച്ച് തിരുവനന്തപുരം ഡിവിഷൻ കൊമേഴ്സൽ വിഭാഗം. ജീവനക്കാർ ഉണ്ടായിട്ടും അധികം കൗണ്ടർ തുറക്കേണ്ടെന്ന നിലപാടിലാണ് റെയിൽവേ.
ഓണക്കാലത്ത് കൂടുതൽ തിരക്കുണ്ടായിരുന്നപ്പോൾ പോലും രണ്ട് കൗണ്ടർ മാത്രമാണ് ഇവിടെ പ്രവർത്തിച്ച് വന്നിരുന്നത്. ഓണക്കാലത്തേക്ക് പ്രഖ്യാപിച്ച കൂടുതൽ ട്രെയിനുകൾ ഇപ്പോഴും സർവീസ് നടത്തി വരികയാണ്. ടിക്കറ്റ് കൗണ്ടറുകളിൽ എപ്പോൾ നോക്കിയാലും നീണ്ട ക്യൂ ആയിരിക്കും. ഇത് മൂലം നിരവധി യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങിയെ അവസ്ഥ ഉണ്ടായിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ തിക്കുംതിരക്കും ഒഴിവാക്കാൻ അധിക കൗണ്ടറുകൾ തുറക്കേണ്ടെന്ന റെയിൽവേ ഡിവിഷൻ കൊമേഴ്സൽ വിഭാഗത്തിന്റെ തീരുമാനം ജനദ്രോഹ പരമെന്നാണ് ഇതോടെ ആക്ഷേപം ഉയർന്നിരിക്കുന്നത്. പാസഞ്ചേഴ്സ് അസോസിയേഷനുകളും നിരവധി യാത്രക്കാരും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല.
യാത്രക്കാർ മൊബൈല്‍ ആപ്പിലൂടെ ടിക്കറ്റ് എടുക്കട്ടെ എന്ന നിലപാടിലാണ് റെയിൽവേ. കൊല്ലം റെയിൽവേ സ്റ്റേഷനിലെ നിലവിലുള്ള ടിക്കറ്റ് കൗണ്ടറുകൾ നവീകരണപേരിലാണ് പൊളിക്കുന്നത്. പകരം ഏർപ്പെടുത്തിയ താത്കാലിക കൗണ്ടറുകൾ യാത്രക്കാർക്ക് ദുരിതമയമാണ്.
ക്യൂവിനെ ചൊല്ലി യാത്രക്കാർ തമ്മിലും യാത്രക്കാരും ജീവനക്കാരും തമ്മിലും നിത്യവും തർക്കം നടക്കുന്നു. പലപ്പോഴും കൗണ്ടറുകൾ പ്രവർത്തിക്കുന്ന താത്കാലിക കെട്ടിട ഹാളിനു പുറത്തേക്കുവരെ ക്യൂ നീളുന്നു. ഉന്തും തള്ളും രണ്ടു കൗണ്ടറുകളുടെയും ക്യൂകളിൽ നിത്യ സംഭവം തന്നെയെങ്കിലും കൗണ്ടറുകളിൽ തിരക്ക് നിയന്ത്രിക്കാൻ പോലീസിന്റെയോ ആർപിഎഫ് ഉദ്യാഗസ്ഥരുടെയോ ഒരു സഹായവും ഉണ്ടാവാറില്ല.
ഓൺലൈൻ പേമെന്റ് ചെയ്യുന്നവർക്ക് ആവട്ടെ മൂന്നു മിനിറ്റ് വരെ വൈകിയാണ് ടിക്കറ്റ് കിട്ടുന്നതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. ടിക്കറ്റ് എടിവിഎമ്മിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കാനാണ് യാത്രക്കാർ സ്വന്തമായി ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനിൽ നിന്നു ടിക്കറ്റ് എടുക്കട്ടെ എന്ന നിലപാടിലേക്ക് റെയിൽവേ എത്തുന്നതെന്നും ആക്ഷേപം ഉണ്ട്.
മിക്ക യാത്രക്കാർക്കും മെഷീനിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കാൻ അറിയില്ല. എടിവിഎമ്മിൽനിന്നു ടിക്കറ്റ് എടുക്കാൻ യാത്രക്കാരെ സഹായിക്കാനുള്ള ഫെസിലിറ്റേറ്റർമാർ രക്ഷപെടാൻ സന്ധ്യയാവാൻ കാത്തിരിക്കുകയാണ്.
ഫെസിലിറ്റേറ്റർ മാരെ നേരത്തെ കമ്മിഷൻ വ്യവസ്ഥയിൽ നിയമിച്ചിരുന്നത് റിട്ട. റെയിൽവേ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും മാത്രമായിരുന്നു. അതേസമയം ഇപ്പോൾ സ്ഥിതി മാറി. 50,000രൂപ ഡിപ്പോസിറ്റ് വാങ്ങി ആളെ നിയമിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്.
വിത്തുത്പാദന കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു
കൊട്ടാരക്കര ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി നിർമാണ അവലോകനം നടത്തി എംപി
വസ്ത്രശാല ജീവനക്കാർക്ക് കളഞ്ഞുകിട്ടിയ സ്വർണമാലയും താലിയും ഉടമയ്ക്ക് തിരികെ നൽകി
ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു
ADVERTISEMENT
പത്തനംതിട്ട
KL3
1591220
മഴയിൽ കുറവില്ല; പക്ഷേ, നദികളിൽ വെള്ളമില്ല!
നാലു ശതമാനം അധിക മഴ
പത്തനംതിട്ട: കാലവർഷം ശക്തമായി പെയ്തിട്ടും ജില്ലയിലെ നദികളിൽ ജലനിരപ്പ് കുറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ പന്പാനദിയിൽ നടന്ന ജലോത്സവങ്ങൾക്കു വെള്ളം തീരെ കുറവായിരുന്നു. കിഴക്കൻ മേഖലയിലെ സംഭരണികൾ തുറന്നു വെള്ളം എത്തിച്ചാണ് പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന് നെട്ടായം സജ്ജമാക്കിയത്. ആറന്മുള ജലോത്സവം സുഗമമാകണമെങ്കിൽ അഞ്ച് മീറ്ററെങ്കിലും വെള്ളം നെട്ടായത്തിൽ ഉണ്ടാകണം.
എന്നാൽ, മത്സരത്തലേന്ന് മൂന്ന് മീറ്റർ മാത്രമായിരുന്നു വെള്ളം. ഇനി നാളെ നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്കു പള്ളിയോടങ്ങൾ എത്തണമെങ്കിലും ജലനിരപ്പ് കുറയുന്നത് ആശങ്കയ്ക്കു കാരണമാകും. വള്ളസദ്യയ്ക്കായി കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ പള്ളിയോടങ്ങളുടെ യാത്ര പലയിടത്തും തടസപ്പെട്ടിരുന്നു.
ഇക്കൊല്ലം ജൂൺ മുതൽ ഇന്നലെ വരെയുള്ള കണക്കിൽ പത്തനംതിട്ട ജില്ലയിൽ നാല് ശതമാനം അധികമഴയാണ് ലഭിച്ചിട്ടുള്ളത്. 1411. 9 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 1473.3 മില്ലിമീറ്റർ മഴ പെയ്തു. കേരളത്തിലാകമാനം ഇക്കുറി 14 ശതമാനം മഴയുടെ കുറവുണ്ട്. ഇക്കുറി കാലവർഷം നേരത്തെ എത്തിയെങ്കിലും മഴയുടെ അളവിൽ പലയിടത്തും കുറവുണ്ടായി. കഴിഞ്ഞവർഷത്തെ കണക്കിൽ ഇക്കാലയളവിൽ ഇതിലും അധികം മഴ ലഭിച്ചിരുന്നതായി പറയുന്നു.
വെള്ളം തടയപ്പെടുന്നില്ല
പമ്പാനദിയുടെ അടിത്തട്ട് നാല് മീറ്ററോളം താഴ്ന്നതും മണൽശേഖരം ഇല്ലാതായതും കാരണം വെള്ളം തടയപ്പെടുന്നില്ല. മഴക്കാലത്ത് എത്തുന്ന വെള്ളം വളരെവേഗം ഒഴുകിപ്പോകുകയാണ്. രണ്ടു ദിവസം മഴ പെയ്തില്ലെങ്കിൽ നദി ശോഷിക്കുന്ന അവസ്ഥയാണ്. പന്പാനദിയിൽ വ്യാപകമായി രൂപപ്പെട്ടിരിക്കുന്ന പുറ്റുകളും ജലം തടഞ്ഞുനിർത്താൻ പര്യാപ്തമല്ല. നദി പലേടത്തും ശോഷിച്ചു തുടങ്ങി. മുന്‍പ് നദി ഒഴുകിയിരുന്ന ഇടങ്ങൾ പലതും കരകളായി രൂപപ്പെട്ടു.
വിസ്തൃതി കുറഞ്ഞ നദിയുടെ അടിത്തട്ട് താഴുകയും ജലമൊഴുക്ക് വർധിക്കുകയും ചെയ്തു. ഇത് നദി കൂടുതൽ അപകടകാരികളായി മാറാനും ഇടയാക്കി. നദിയുടെ അടിത്തട്ട് ഉയർത്താനുള്ള നടപടി വേണമെന്നു വിദഗ്ധ പഠനങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ടു നദിയിൽ ചെറുതടയണകൾ അടക്കം ശിപാർശ ചെയ്തു. എന്നാൽ, മണൽവാരൽ പ്രക്രിയ പുനരാരംഭിക്കാമെന്ന നിർദേശത്തിനാണ് റവന്യൂവകുപ്പിൽ പ്രാധാന്യം ലഭിച്ചത്. ഇതിനാവശ്യമായ നടപടി പൂർത്തീകരിച്ചിട്ടുമുണ്ട്.
പദ്ധതികളെയും ബാധിച്ചു
പന്പാനദിയിൽ മാത്രം മുപ്പതോളം ചെറുതും വലുതുമായ ശദ്ധജല വിതരണ പദ്ധതികൾ പത്തനംതിട്ട ജില്ലയിലുണ്ട്. ശക്തമായ വെള്ളം ഒഴുക്കുള്ളപ്പോൾ നദികളിലെ മണൽശേഖരം അരിക്കൽ പ്രക്രിയ നടത്തി ശുദ്ധജലം വേർതിരിച്ചു നൽകുന്നു.
നദിയുടെ മധ്യത്തിൽ കിണറിനു സമാനമായ രീതിയിൽ കോൺക്രീറ്റ് ഉപയോഗിച്ച് അരിക്കൽ അറ ( ഫിൽറ്ററൈസേഷൻ ചേംബർ ) നിർമിച്ച് ഇതിലേക്ക് അരിച്ചിറങ്ങുന്ന ജലം വലിയ പൈപ്പിലൂടെ കരയിൽ സ്ഥാപിച്ചിട്ടുള്ള വലിപ്പമേറിയ ടാങ്കിൽ എത്തിച്ച് ക്ലോറിനൈസേഷൻ ചെയ്ത ശേഷമാണ് പമ്പ് ചെയ്ത് പ്രധാന ടാങ്കിലേക്കും അവിടെനിന്നു വിവിധ സ്ഥലങ്ങളിലേക്കും ജലം എത്തിക്കുന്നത്.
എന്നാൽ, നദിയുടെ അടിത്തട്ട് താഴ്ന്നതിനാൽ ഇപ്പോൾ അരിക്കൽ അറകൾ ജലനിരപ്പിനു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതുമൂലം സ്വാഭാവികമായ അരിക്കൽ പ്രക്രിയ സുഗമമായി നടക്കുന്നില്ല. പമ്പു ഹൗസിൽ നിന്ന് അരിക്കൽ പ്രക്രിയയിലൂടെ ശുദ്ധജലം ലഭിക്കുന്നത് മഴക്കാലത്ത് വെള്ളം കൂടുതൽ ഉള്ളപ്പോൾ മാത്രമാണ്.
അരിക്കൽ അറകൾക്കു മുകളിലൂടെ ജലം ഒഴുകുന്നത് മഴയുള്ളപ്പോൾ മാത്രമാണ്. വേനൽ കാലത്ത് ജലനിരപ്പ് താഴുന്നതിനാൽ അരിക്കൽഅറ ജല നിരപ്പിന് മുകളിൽ ആയിരിക്കും. ഇപ്പോൾ മഴ പെയ്യാത്ത ദിവസങ്ങളിലും സമാനമായ സാഹചര്യമാണ്.
ക്ലോറിനേഷൻ നടക്കുന്നുണ്ടെങ്കിലും വെള്ള പലപ്പോഴും മാലിന്യങ്ങൾ നിറഞ്ഞതായിരിക്കും. അരിക്കൽ പ്രക്രിയ നടന്നുകൊണ്ടിരുന്ന അറകൾക്കു സമീപത്തുണ്ടായിരുന്ന മണലും നഷ്ടപ്പെട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മുന്‍പ് മണൽവാരൽ അനുവദിച്ചിരുന്ന കാലഘട്ടത്തിൽ ഇത്തരം സ്ഥലങ്ങളിലെ മണ്ണ് വേഗത്തിൽ ഖനനം ചെയ്യുന്നതിനോടായിരുന്നു താത്പര്യം.
ശോച്യാവസ്ഥ അയിരൂരിൽ
പന്പാനദിയുടെ ശോച്യാവസ്ഥയുടെ വ്യക്തമായ ചിത്രം കാട്ടൂർ നീർപ്പാലത്തിൽനിന്നു താഴേക്കുള്ള ഭാഗത്തു കാണാം. അയിരൂർ ജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് 30 വർഷം മുമ്പ് നദീ മധ്യത്തിൽ സ്ഥാപിച്ച അരിക്കൽ അറ ഇപ്പോൾ കരയിലായ അവസ്ഥയിലാണ്. അയിരൂർ വാഴക്കുന്നം മറുകരയിൽ നീലംപ്ലാവിലാണ് ജലഅഥോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
നദിയുടെ മധ്യത്തിൽ ഫിൽറ്ററൈസേഷൻ ചേംബർ നിർമിച്ചപ്പോൾ മറുകരയായ വാഴക്കുന്നം തീരത്തോടു ചേർന്ന് മണൽ ഖനനം വ്യാപിച്ചു. ഇതുമൂലം നദിയുടെ തെക്കുഭാഗത്ത് ആഴം കൂടിയതോടെ നിറഞ്ഞൊഴുകിയിരുന്ന നദിയുടെ ഗതി മാറി.
ആഴമുള്ള ഭാഗത്തു കൂടി നദി ഒഴുകി തുടങ്ങിയതോടെ അരിക്കൽ അറ സ്ഥിതി ചെയ്യുന്ന വടക്കുകര ഉയർന്നു തുടങ്ങി. ചെളി അടിഞ്ഞ് പുറ്റുകൾ വ്യാപിച്ചതോടെ ഇവിടം കരയായി രൂപപ്പെട്ടു. അതോടെ അരിക്കൽ അറ കരയിലായി.
ഒടുവിൽ ഈ ഭാഗത്തുനിന്നു മണ്ണെടുത്തു മാറ്റി അരിക്കൽ അറയിലേക്ക് ജലം ഒഴുകി എത്താൻ വഴി ഒരുക്കുകയാണ് ജലഅഥോറിറ്റി ചെയ്തിരിക്കുന്നത്.
അരിക്കൽ അറ ചരിഞ്ഞു
മണൽ വാരലിനെത്തുടർന്ന് അരിക്കൽ അറ ചരിഞ്ഞ സംഭവം കോഴഞ്ചേരിയിലാണ് മുന്‍പുണ്ടായത്. അറയ്ക്ക് ചുറ്റും ഖനനം ആരംഭിച്ചതോടെ മണൽ കുറഞ്ഞ ഭാഗത്തേക്കു ചരിയുകയായിരുന്നു.
അങ്ങനെ കോടികൾ ചെലവഴിച്ച പദ്ധതി ഭാഗികമായി വെള്ളത്തിലായി. ചരിഞ്ഞ വീപ്പയുടെ അവസ്ഥയിലായ അറയിൽ, അരിക്കൽ പ്രക്രിയ ഇപ്പോൾ നടക്കുന്നില്ലെങ്കിലും വെള്ളം പമ്പു ചെയ്യുന്നുണ്ട്.
അരിക്കൽ അറയുടെ മറ്റൊരു ദുരവസ്ഥ കോയിപ്രം പഞ്ചായത്തിലെ പൂവത്തൂരിൽ ദൃശ്യമാണ്. പാക്കഞ്ഞി പാറയ്ക്ക് മുകളിൽ കണ്ണങ്കേരി കയത്തിനു സമീപം സ്ഥിതിചെയ്യുന്ന അരിക്കൽഅറയ്ക്ക് ചുറ്റും ചെളി നിറഞ്ഞ് പുറ്റു രൂപപ്പെട്ടിരിക്കുകയാണ്. അരിക്കൽ അറയിലേക്ക് വെള്ളം എത്താൽ കഴിയാത്ത വിധം പുറ്റു വളർന്നു നിൽക്കുകയാണ്.
ജലപരപ്പിനു മുകളിൽ അരിക്കൽഅറയും തെളിഞ്ഞു കാണാം. അരിക്കൽ പ്രക്രിയ നടക്കാത്തതിനാൽ ക്ലോറിനേഷൻ ചെയ്ത് ദിവസവും പന്പിംഗ് നടക്കുന്നുണ്ട്.
ആര്‍ദ്ര കേരളം പുരസ്കാരം: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന് രണ്ടാംസ്ഥാനം
റെയിൽവേ സ്റ്റേഷൻ റോഡിൽ മാലിന്യം തള്ളുന്നു
അങ്കണവാടി ഉദ്ഘാടനം ചെയ്തു
100 റോബോട്ടിക് ശസ്ത്രക്രിയകൾ പൂർത്തീകരിച്ച് മുത്തൂറ്റ് ഹെൽത്ത്കെയർ
ADVERTISEMENT
ആലപ്പുഴ
KL4
1591134
നൂറുമേനി വിജയികളുടെ മഹാസംഗമം ഇന്ന്
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റ്, കുടുംബ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അതിരൂപതയിലെ 250 ഇടവകകളില്‍ നിന്നായി ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത നൂറുമേനി വചനപഠന മത്സരവിജയികളുടെ മഹാസംഗമവും എന്റെ സ്വന്തം ബൈബിള്‍ പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കും.
രാവിലെ 10ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മലങ്കരസഭാ മേജര്‍ ആര്‍ച്ച്ബിഷപ് ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.
ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണവും വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തക്കാട്ട് മുഖ്യപ്രഭാഷണവും നടത്തും. ചലച്ചിത്ര നടന് സിജോയ് വര്‍ഗീസ് വചന സാക്ഷ്യം നല്‍കും.
ചലച്ചിത്ര നിര്‍മാതാവും ഗാനരചയിതാവുമായ ലിസി ഫെര്‍ണാണ്ടസ്, അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, മീഡിയ വില്ലേജ് കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, നൂറുമേനി വചന പഠനപദ്ധതി ചെയര്മാന് സണ്ണി ഇടിമണ്ണിക്കല്‍, ബൈബിള്‍ അപ്പൊസ്തലേറ്റ് അതിരൂപത പ്രസിഡന്റ് ഡോ. റൂബിള്‍ രാജ്, ഡോ.പി.സി. അനിയന്‍കുഞ്ഞ്, ജനറല്‍ കണ്‍വീനര്‍ ഡോ. ജോബിന് എസ്. കൊട്ടാരം, പ്രഫ. ജോസഫ് ടിറ്റോ, സിസ്റ്റര്‍ ചെറുപുഷ്പം, ജോസി കടന്തോട്, മറിയം ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. അയ്യായിരത്തിലേറെ പേര് മഹാസംഗമത്തില്‍ പങ്കെടുക്കും.
ഒന്നും രണ്ടും സ്ഥാനങ്ങള്‍
ഡോക്ടര്‍ ദമ്പതിമാര്‍ക്ക്
ചങ്ങനാശേരി: ഒരുലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത ബൈബിള്‍ വചന മനഃപാഠ പദ്ധതിയായ നൂറുമേനി സീസണ് 3 മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ 148 പോയിന്റ് നേടി തിരുവനന്തപുരം റീജണിലെ ഡോ. അഭിലാഷ് കെ. തോമസ്, ഡോ. റോണാ ജോസഫ് പി, സെബാസ്റ്റ്യന്‍ തോമസ് കുഴികാട്ടില്‍ എന്നിവരടങ്ങിയ കുടുംബം ജേതാക്കളായി.
147 പോയിന്റ് നേടി കോട്ടയം റീജണിലെ ഡോ. സുജിത് ജോ മാത്യു, ഡോ. അനു വര്‍ഗീസ്, മരിയ റോസ് ജോ മണിയങ്ങാട്ട് എന്നിവരുടെ കുടുംബം രണ്ടാം സ്ഥാനവും 140 പോയിന്റ് നേടി കുട്ടനാട് റീജണിലെ മാത്യു തോമസ്, മേരിക്കുട്ടി തോമസ്, മെര്‍ലി ആന്‍ മാത്യു തറയില്‍ കാനാച്ചേരി എന്നിവരുടെ കുടുംബം മൂന്നാം സ്ഥാനവും 120 പോയിന്റ് നേടി ചങ്ങനാശേരി റീജണിലെ ജയിംസ് കെ. ജേക്കബ്, ഷൈനി സെബാസ്റ്റ്യന്‍ കോലോത്ത്, മരിയ ജോസഫ് എന്നിവരുടെ കുടുംബം നാലാം സ്ഥാനവും 101 പോയിന്റ് നേടി നെടുംകുന്നം റീജണിലെ സോജി ചാക്കോ, മരിയ മാത്യു കൂനാനിക്കല്‍ എന്നിവരുടെ കുടുംബം അഞ്ചാം സ്ഥാനവും നേടി.
ആദ്യ രണ്ടു സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസമേയുള്ളൂ. ജീസസ് യൂത്തില്‍ മെഡിക്കല്‍ കോളജ് പഠന കാലഘട്ടംമുതല്ത്തന്നെ സജീവമാണ് ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടിയ ഡോക്ടര്‍ ദമ്പതികള്‍.
ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം വിജയികളെ പ്രഖ്യാപിച്ചു. നൂറുമേനി വചനപഠനം വചനം ലോകമെമ്പാടും എത്തിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു. ഡോ. റൂബിള്‍ രാജാണ് ഫിനാലെ ക്വിസ് നയിച്ചത്.
ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, നൂറുമേനി ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, ജനറല്‍ കണ്‍വീനര്‍ ഡോ. ജോബിന് എസ്. കൊട്ടാരം, പ്രഫ. ജോസഫ് ടിറ്റോ എന്നിവര്‍ പ്രസംഗിച്ചു.
അഷ്ടമിരോഹിണിയിലെ ഉറിയടിക്ക് ഏവൂര്‍ അണിഞ്ഞൊരുങ്ങി
നീലംപേരൂര്‍ പടയണി പാറാവളയം എത്തി; ഇന്ന് കുടനിര്ത്തോടെ രണ്ടാം ഘട്ടം അവസാനിക്കും
സ്നേഹ സതീര്‍ഥ്യ സംഗമവുമായി പൂര്‍വവിദ്യാര്‍ഥികള്‍
പാണാവള്ളി കൃഷിഭവൻ കെട്ടിടനിർമാണം നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
ADVERTISEMENT
ഇടുക്കി
KL6
1591125
വിത്തു ലഭിച്ചില്ല: കാന്തല്ലൂരിൽ കുങ്കുമസുഗന്ധം മാഞ്ഞു
തൊടുപുഴ: രാജ്യത്ത് കാഷ്മീരിനു പുറമേ കുങ്കുമപ്പൂവ് കൃഷിചെയ്യുന്ന സ്ഥലമെന്ന ഖ്യാതി കാന്തല്ലൂരിനു ലഭിച്ചെങ്കിലും അധികൃതരുടെ നിസഹകരണം മൂലം കൃഷിയും ഉത്പാദനവും നിലച്ചു.
കാന്തല്ലൂരിൽ പരീക്ഷണാടിസ്ഥാനത്തിലാണ് കുങ്കുമപ്പൂവ് കൃഷി ആരംഭിച്ചതെങ്കിലും മെച്ചപ്പെട്ട വിളവ് ലഭിച്ചതോടെ കൂടുതൽ മേഖലകളിലേക്കു കൃഷി വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ, തുടർ കൃഷിയ്ക്കായി കുങ്കമപ്പൂവിന്റെ വിത്ത് ലഭിക്കാതെ വന്നതോടെയാണ് രണ്ടു വർഷം മാത്രം വിളവു നൽകിയ ഈ കൃഷി കൂന്പടച്ചത്.
പെരുമല പെരുമ
കാന്തല്ലൂരിലെ പെരുമലയിലാണ് 2022, 2023 വർഷം കുങ്കുമപ്പൂവ് കൃഷി ചെയ്തത്. മറയൂരിലെ നാച്ചിവയൽ, ഗുഹനാഥപുരം, വട്ടവട, പഴത്തോട്ടം, വാഗമണ്‍, സേനാപതി എന്നിവിടങ്ങളിലും കുങ്കുമപ്പൂക്കൃഷി നടത്തിയെങ്കിലും വിജയിച്ചത് തണുപ്പുകൂടിയ പെരുമലയിൽ മാത്രമാണ്.
മറയൂർ മലനിരയിലെ ഏറ്റവും തണുപ്പുള്ള ഇടമാണ് കാന്തല്ലൂരിലെ പെരുമല. കാഷ്മീരിനു സമാനമായ കാലാവസ്ഥയായതിനാൽ ഇവിടെ കുങ്കുമപ്പൂവ് കൃഷിക്കു സാധ്യത കണ്ടെത്തിയത് ശാന്തൻപാറയിലെ ഇന്ത്യൻ കൗണ്‍സിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് കൃഷി വിജ്ഞാന കേന്ദ്രമാണ്.
ഇവരുടെ നേതൃത്വത്തിൽ കൃഷിയിട പരീക്ഷണ പദ്ധതിയുടെ ഭാഗമായാണു ആദ്യമായി കുങ്കുമപ്പൂവ് കൃഷി ചെയ്തത്.
ഗുണം മെച്ചം പക്ഷേ,
കാന്തല്ലൂരിലെ വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗണ്‍സിൽ ഫീൽഡ് ഓഫീസറായ രാമമൂർത്തി ഭഗവതിയുടെ കൃഷിയിടത്തിലാണ് കൃഷിയാരംഭിച്ചത്. ശ്രീനഗറിലെ പാന്പൂരിൽനിന്നാണ് വിത്ത് എത്തിച്ചു നൽകിയത്. 25 സെന്റ് സ്ഥലത്ത് കൃഷി ചെയ്തതിലൂടെ 300 ഗ്രാമോളം വിളവു ലഭിച്ചു. 30-50 ദിവസം കൊണ്ടാണ് വിളവെടുപ്പു നടത്തിയത്. ഗ്രാമിന് 600 മുതൽ 700 വരെ വില നൽകി ഇവിടെത്തന്നെ കുങ്കുമപ്പൂവ് വിൽക്കാൻ സാധിച്ചു. വിപണിയിൽ ഈ ഗ്രേഡിലുള്ള കുങ്കുമപ്പൂവിന് ഗ്രാമിന് 900 രൂപ വരെ വില ലഭിക്കും.
കാന്തല്ലൂരിലെ തണുത്ത കാലാവസ്ഥ കുങ്കുമകൃഷിക്ക് അനുയോജ്യമാണെന്നു കണ്ടെത്തിയതോടെ കൃഷി വ്യാപകമാക്കാനുള്ള ലക്ഷ്യത്തിലായിരുന്നു രാമമൂർത്തി. കാഷ്മീരിൽ ഉത്പാദിപ്പിക്കുന്നതിനേക്കാൾ ഗുണവും മണവും വലുപ്പവുമുള്ള കുങ്കുമപ്പൂവാണ് ഇവിടെ ഉത്പാദിപ്പിച്ചത്. രണ്ടു വർഷത്തിനിടെ രാമമൂർത്തിക്കു മികച്ച വിളവു ലഭിക്കുകയും ചെയ്തു.
ഇതോടെയാണ് കൂടുതൽ വിത്തു വരുത്തി കൃഷി ചെയ്യാനുള്ള പദ്ധതിയിട്ടത്. ആദ്യഘട്ടത്തിൽ ഓണ്‍ലൈൻ വഴി കാഷ്മീരിൽനിന്നു വിത്ത് എത്തിച്ചെങ്കിലും പിന്നീട് ലഭിച്ചില്ല. വിത്ത് ലഭിക്കാനുള്ള സാധ്യത തേടി രാമമൂർത്തി കൃഷി വിജ്ഞാൻ കേന്ദ്രത്തെയും കൃഷി വകുപ്പിനെയും സമീപിച്ചെങ്കിലും അവരും കൈ മലർത്തി.
കാഷ്മീർ വിലക്കി
കേരളത്തിലേക്കു കൃഷി വാപിക്കുന്നതിലുള്ള അപകടം മണത്ത കാഷ്മീർ കൃഷിവകുപ്പ് വിത്ത് നൽകുന്നതിനു തടയിട്ടതും പ്രതിസന്ധിയായി. കേരളത്തിൽ ഗുണമേന്മ കൂടിയ കുങ്കുമപ്പൂവ് ഉത്പാദിപ്പിച്ചാൽ തങ്ങളുടെ മേൽക്കോയ്മ നഷ്ടപ്പെടുമെന്നു ഭയന്ന കാഷ്മീർ അധികൃതർ വിത്ത് സംസ്ഥാനത്തിനു പുറത്തു നൽകേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
ഇക്കാര്യത്തിൽ എന്തെങ്കിലും ഇടപെടൽ നടത്താൻ കഴിയുമോയെന്ന കാര്യത്തിൽ പോലും അധികൃതർ ശ്രമം നടത്തിയില്ല. കാന്തല്ലൂരിൽതന്നെ വിത്ത് ഉത്പാദിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും കൃഷിയിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത് തടസമായി. ഇതോടെയാണ് കുങ്കുമപ്പൂവ് കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലെത്തിയത്.
വ്യത്യസ്തമായ കൃഷിയിലൂടെ വരുമാന നേട്ടമുണ്ടാക്കാൻ കഴിയുമായിരുന്ന ഒരു പദ്ധതിക്കാണ് ഇതോടെ തിരശീല വീണത്. കാന്തല്ലൂരിൽ പഴം, പച്ചക്കറി കൃഷി വിളയുന്ന പെരുമല വിനോദ സഞ്ചാരികളുടെ ഇഷ്ടയിടം കൂടിയാണ്.
പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെട്രോൾ പന്പിനു സമീപം കാർ കത്തിനശിച്ചു
സഭയുടെ ശക്തിയാകേണ്ടത് കുടുംബങ്ങൾ: മോണ്‍ നെടുങ്ങാട്ട്
ലോറി സ്കൂട്ടറിലിടിച്ച് ഗൃഹനാഥൻ മരിച്ചു
ADVERTISEMENT
എറണാകുളം
KL7
1591233
ഗ്രാമങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് : പദ്ധതി ജില്ലയിൽ പാളി
സേവനം ഇനിയും ലഭിക്കേണ്ടത് മൂവായിരത്തിലേറെ വീടുകളില്‍
കൊച്ചി: ഗ്രാമീണ മേഖലകളിൽ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനായി കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയം നടപ്പിലാക്കിയ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി പദ്ധതിയിലൂടെ സൗജന്യമായി ഇനിയും ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കാനുള്ളത് മൂവായിരത്തിലേറെ വീടുകളിൽ.
ജില്ലയിലെ 14 പഞ്ചായത്തുകളിലായി 5,463 വീടുകളാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍, ഇതിൽ 2,145 വീടുകളിൽ മാത്രമാണ് ഇതുവരെ ഇന്റര്‍നെറ്റ് ലഭിച്ചത്. 3,318 വീടുകള്‍ക്ക് ഇനിയും ഇന്റര്‍നെറ്റ് കണക്ഷന് ലഭിക്കാനുണ്ട്.
ഒപ്ടിക്കല്‍ ഫൈബര്‍ വഴി 25 എംബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയിലൂടെ കാലടി (431), കുമ്പളങ്ങി (378), വരാപ്പുഴ (333), രായമംഗലം (265), മഞ്ഞള്ളൂര്‍ (142) പഞ്ചായത്തുകളിലെ വീടുകളിൽ 100നു മുകളില്‍ കണക്ഷനുകള്‍ നല്കിയപ്പോള് പുത്തന്‍വേലിക്കര (92), ഉദയംപേരൂര്‍(91), വാഴക്കുളം (57) പിണ്ടിമന(55) പഞ്ചായത്തുകളില്‍ 100ൽ താഴെ മാത്രമാണ് കണക്ഷനുകള്‍ നല്‍കാനായത്.
284 കണക്ഷനുകള്‍ നല്‍കേണ്ട തിരുമാറാടിയില്‍ ഒന്‍പതും, 533 കണക്ഷന് നല്‍കേണ്ട കോട്ടുവള്ളിയില്‍ എട്ടും, 397 കണക്ഷനുകള്‍ നല്‍കേണ്ട ഞാറയ്ക്കലില്‍ ഒരെണ്ണവുമാണ് നൽകിയിട്ടുള്ളത്. 266 കണക്ഷനുകള്‍ നല്‍കേണ്ട മുളവുകാട് പഞ്ചായത്തിൽ ഇതുവരെ ഒരു വീട്ടില്‍പോലും പദ്ധതിയിൽ ഇന്റര്‍നെറ്റ് ലഭ്യമാക്കിയിട്ടില്ല.
എന്നാൽ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ലക്ഷ്യമിട്ടതിനേക്കാള്‍ ഇരട്ടിയോളം കണക്ഷനുകള്‍ നല്‍കാനായി. 70 വീതം കണക്ഷനുകള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 167 സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, 118 സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കണക്ഷന് നല്കി.
വീടുകളുടെ കാര്യത്തില്‍ പിന്നോട്ട് പോയതിന് പിന്നില്‍ ആളുകളിലേക്ക് പദ്ധതിയുടെ വിവരങ്ങള്‍ കൃത്യമായി എത്താത്തതാണ് കാരണമെന്ന് കേരളത്തില്‍ പദ്ധതിയുടെ നടത്തിപ്പുകാരായ കേരള ലൈസന്‍സ്ഡ് സര്‍വീസ് ഏരിയ (എല്‍എസ്എ) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ബെന്നി ചിന്നപ്പന് പറഞ്ഞു.
ബിഎസ്എന്‍എലിന്റെ ബ്രോഡ്ബാന്‍ഡ് കണക്ഷനാണ് പദ്ധതി വഴി നല്‍കുന്നത്. ഒരു ബ്ലോക്കില്‍ ഒരു പഞ്ചായത്ത് എന്ന നിലയില്‍ കേരളത്തില്‍ ആകെ 148 പഞ്ചായത്തുകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.
എന്റെ നാട് ജനകീയ കൂട്ടായ്മ ജനസമ്പർക്കയാത്ര പിണ്ടിമനയിൽ
ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള ജോലികൾ പുനരാരംഭിച്ചു
സഭയുടെ ശക്തിയാകേണ്ടത് കുടുംബങ്ങള്‍: മോണ്‍. നെടുങ്ങാട്ട്
കുന്നത്തുനാട് എംഎൽഎയുടെ പുരസ്കാരം കെ. നോബിയ്ക്ക്
ADVERTISEMENT
തൃശൂര്‍
KL8
1591170
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ അണിഞ്ഞൊരുങ്ങുന്നു
വടക്കാഞ്ചേരി: കേന്ദ്രസർക്കാർ അമൃത് ഭാരത് പദ്ധതിൽ ഉൾപ്പെടുത്തി 10 കോടി രൂപ ചിലവിൽ നിർമിക്കുന്ന വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം ഡിആർഎം ദിവ്യകാന്ത് ചന്ദ്രകാറും സംഘവും സന്ദർശനം നടത്തി. യുദ്ധകാലടിസ്ഥാനത്തിൽ നടത്തുന്ന നിർമാണം പൂർത്തിയായാൽ ഒക്ടോബറിൽ പ്രധാനമന്ത്രി സമർപ്പണം നടത്തും. സന്ദർശനത്തിനിടെ കെ.രാധാകൃഷ്ണൻ എംപി മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനം, ട്രെയിൻ സ്റ്റോപ്പുകൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
സ്റ്റേഷനിൽ സിസിടിവി നിരീക്ഷണ സംവിധാനവും മതിയായ ലൈറ്റിംഗ് സൗകര്യവും ഇല്ലാത്തത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് എംപി ചൂണ്ടിക്കാട്ടി. ഇതുമൂലം സ്ത്രീകൾ, മുതിർന്നവർ, രാത്രി യാത്രക്കാർ എന്നിവർക്ക് ബുദ്ധിമുട്ട് നേരിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ സ്റ്റേഷൻ പരിസരത്ത് നടന്ന മോഷണവും എംപി സൂചിപ്പിച്ചു. കൂടാതെ, സ്റ്റേഷന്റെ പടിഞ്ഞാറു വശത്ത് റെയിൽവേ കുന്ന് ചരൽപറമ്പ് പ്രദേശങ്ങളിൽ താമസിക്കുന്ന 400-ഓളം കുടുംബങ്ങൾക്കു റെയിൽവേ പാളം മുറിച്ചുകടന്നുവേണം നഗരത്തിലേക്കെത്താൻ. ഇതിനായി ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു.
വടക്കാഞ്ചേരിയിൽ കൂടുതൽ എക്സ്പ്രസ് ട്രെയിൻ സ്റ്റോപ്പേജുകൾ അനുവദിക്കണമെന്നും, കോവിഡ് കാലത്ത് ഒഴിവാക്കിയ രാത്രികാല ട്രെയിൻ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലെ പരിതാപകരമായ അവസ്ഥയും എംപി ഡിആർഎമ്മിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഹൈലെവൽ പ്ലാറ്റ്ഫോമുകൾ, റാമ്പുകൾ, വൈകല്യമുള്ളവർക്കായുള്ള പ്രത്യേക ടിക്കറ്റ് കൗണ്ടർ, ഫുട് ഓവർ ബ്രിഡ്ജ്, പുതിയ സ്റ്റേഷൻ കെട്ടിടം എന്നിവ അടിയന്തിരമായി ഒരുക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
മുള്ളൂർക്കര റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ചേലക്കര, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളിൽ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ എത്തി നിൽക്കുന്ന ആട്ടോർ, പോട്ടോർ, മാരാത്തുകുന്ന്, അമല, അകമല കാട്ടിലെ പാലം, മുള്ളൂർക്കര, പൈങ്കുളം എന്നീ റെയിൽവേ മേൽപ്പാലങ്ങളുടെ പുരോഗതി വിലയിരുത്താൻ ഒക്ടോബർ ആദ്യവാരം തിരുവനന്തപുരത്ത് ഡിആർഎം ഓഫീസിൽ വെച്ച് യോഗം ചേരും. മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ ഫുട് ഓവർബ്രിഡ്ജ് നിർമിക്കുന്നതിനുള്ള പ്രൊപ്പോസൽ തയാറാക്കുമെന്നും വടക്കാഞ്ചേരി സ്റ്റേഷനിൽ സിസിടിവി സംവിധാനവും ആവശ്യമായ ലൈറ്റിംഗ് സൗകര്യവും ഏർപ്പെടുത്തുമെന്നും ഡിആർഎം ഉറപ്പു നൽകി.
സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ, റെയിൽവേ ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി സി.ഇ. മാരിമുത്തു, ഡിഎം ഇ. പ്രവീൺകുമാർ, ഡി എസ് ടി.ഇ. അജയകുമാർ എന്നിവർ കൂടെയുണ്ടായിരുന്നു.
സൗജന്യമായി വിഗ്ഗുകൾ നൽകി
സെന്റ് മേരീസ് കോളജിൽ ദേശീയ സെമിനാർ
ഊണിലും ഉറക്കത്തിലും തൃശൂരിന്റെ വികസനം മനസിൽ: സുരേഷ് ഗോപി
തൃശൂർ റൂറൽ പോലീസിന് 6.16 കോടിയുടെ ഭരണാനുമതി
ADVERTISEMENT
പാലക്കാട്
KL9
1591157
വിധവയും രണ്ടു പെൺമക്കളുമുള്ള കുടുംബത്തിന് വീടൊരുക്കി വാട്സാപ്പ് കൂട്ടായ്മ
വടക്കഞ്ചേരി: നിരാശ്രയരായ കുടുംബത്തിന് സുരക്ഷിതമായ വീടൊരുക്കി വാട്സാപ്പ് കൂട്ടായ്മ. കിഴക്കഞ്ചേരി വക്കാലയിലെ ഓമന ശിവരാമൻ, ഇവരുടെ പതിമൂന്നും പതിനഞ്ചും വയസുള്ള പെൺമക്കളായ അപർണക്കും അനുപമയ്ക്കുമാണ് കാഴ്ച എന്ന വാട്സാപ്പ് കൂട്ടായ്മ താങ്ങായത്. വീടിന്റെ താക്കോൽദാനവും ഗൃഹപ്രവേശനവും നാളെ വൈകുന്നേരം മൂന്നിന് നടക്കുമെന്ന് കൂട്ടായ്മ പ്രവർത്തകർ അറിയിച്ചു. ഏതാനും മാസം മുമ്പാണ് ഇവരുടെ അച്ഛൻ ശിവരാമൻ പനി ബാധിച്ച് മരിച്ചത്.
റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്ന അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. നിത്യചെലവുകൾക്ക് വഴിയില്ലാതായി. പ്രായപൂർത്തിയായി വരുന്ന രണ്ട് പെൺമക്കൾ, അവരുടെ പഠനം, വീടില്ലാത്ത സാഹചര്യം, സഹായത്തിന് അടുത്ത ബന്ധുക്കളോ വീട്ടുകാരോ ഇല്ലാത്ത സ്ഥിതി. എല്ലാം ആലോചിച്ച് അമ്മ ഓമനയും ഏറെ വിഷമത്തിലായിരുന്നു. ടാർപോളിൻ കൊണ്ട് മൂടിയ കുടിലിലാണ് ഏറെ വർഷങ്ങളായി കുടുംബം കഴിയുന്നത്. മൺതറയും സുരക്ഷിതമല്ലാത്ത ഷെഡുമായതിനാൽ മഴക്കാലങ്ങളെല്ലാം കടന്നുപോകാൻ ഇവർ ഏറെ പ്രയാസപ്പെട്ടു.
ഇതിനിടെയാണ് കുടുംബത്തിന്റെ ദൈന്യസ്ഥിതി കൂട്ടായ്മ പ്രവർത്തകർ അറിഞ്ഞത്. 450 അംഗങ്ങളുള്ള വാട്സ്ആപ്പ് കൂട്ടായ്മ കുടുംബത്തിന് സുരക്ഷിതമായ വീട് ഒരുക്കാനുള്ള പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങി. വീട് നിർമാണ സാധനങ്ങൾ സ്പോൺസർ ചെയ്തും മറ്റു സഹായങ്ങളുമായി പ്രദേശത്തെ പലരും മനുഷ്യത്വപ്രവൃത്തിക്ക് പ്രോത്സാഹനം നൽകി. കൂട്ടായ്മയിലെ കെ. കൃഷ്ണൻകുട്ടിയും കെ.ജെ. പൗലോസും ബൈജുവുമെല്ലാം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതോടെ കുറഞ്ഞ സമയത്തിനുള്ളിൽ കുടുംബത്തിന്റെ സ്വപ്നഭവനം യാഥാർഥ്യമായി. സുരക്ഷിതമായി കഴിയാൻ വീടായതിന്റെ സന്തോഷത്തിലാണ് അമ്മ ഓമനയ്ക്കൊപ്പം വിദ്യാർഥികളായ അപർണയും അനൂപമയുമിപ്പോൾ. ക്ലാസിലെ അടുത്ത കൂട്ടുകാരികളോടൊക്കെ പുതിയ വീട് ഒരുങ്ങുന്ന കാര്യം ഇവർ പറഞ്ഞിട്ടുണ്ട്. ഗൃഹപ്രവേശനത്തിന് അവരും എത്തും. വരുന്നവരെയൊക്കെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
വാട്സ്ആപ്പ് കൂട്ടായ്മയിലെ പകുതിയിലേറെ പേരും കുടുംബത്തിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുക്കുമെന്ന് കെ. കൃഷ്ണൻകുട്ടി പറഞ്ഞു.കൂടായ്മയിൽ എല്ലാ വിഭാഗം ആളുകളുമുണ്ട്. വിവിധ രാഷ്ടീയ പാർട്ടിക്കാരും സർക്കാർ ജീവനക്കാർ ഉൾപ്പെടെ വിവിധ തൊഴിൽ മേഖലയിലുള്ളവരുമുണ്ട്. ഇതിനാൽ തന്നെ താക്കോൽദാനത്തിന് വിഐപികളെയൊന്നും പ്രത്യേകം ക്ഷണിച്ചിട്ടില്ല. കൂട്ടായ്മയിലെ പ്രവർത്തകർ തന്നെയാകും ഉദ്ഘാടകർ.
മെഡിസെപ് പ്രീമിയം തുക വർധിപ്പിക്കരുത്: സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ
ബസിനുനേരേ കാട്ടാനയുടെ ആക്രമണം
പട്ടിത്തറയില്‍ സമൂഹ ഞാറ്റടി തയാറാക്കലിനു തുടക്കം
നന്ദിയോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതിയ കെട്ടിടംനിർമാണം അന്തിമഘട്ടത്തിൽ
ADVERTISEMENT
മലപ്പുറം
KL10
1591285
‘ജൽ ജീവൻ മിഷൻ പ്രവൃത്തിയിൽ ജില്ലയിൽ ചെലവഴിക്കുന്നത് 5987 കോടി’
ജില്ലയിലെ ആദ്യ ഹർ ഘർ ജൽ പഞ്ചായത്ത് പ്രഖ്യാപനം മുതുവല്ലൂരിൽ നടത്തി
മലപ്പുറം: ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് അതിവേഗം പുരോഗമിക്കുകയാണെന്നും ജില്ലയിൽ മാത്രം ഇതിനായി കേന്ദ്ര, സംസ്ഥാന വിഹിതങ്ങൾ ഉൾപ്പെടുത്തി 5987 കോടിയുടെ പ്രവൃത്തികളാണ് നടക്കുന്നതെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ജില്ലയിലെ ആദ്യ ഹർ ഘർ ജൽ പഞ്ചായത്ത് പ്രഖ്യാപനത്തിനായി കൊണ്ടോട്ടിയിൽ മുതുവല്ലൂർ പഞ്ചായത്തിലെ മുണ്ടക്കുളം അങ്ങാടിയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ശുദ്ധജല വിതരണത്തിനായി ജൽ ജീവൻ മിഷൻ പ്രവൃത്തികൾ ആരംഭിക്കുന്പോൾ നിരവധി കടന്പകൾ ഉണ്ടായിരുന്നു.
കൂട്ടായ പ്രവർത്തനവും ഇച്ഛാശക്തിയുമാണ് പദ്ധതി പൂർണ വിജയത്തിലെത്തിക്കാൻ കാരണമായത്. എല്ലാ ഭവനങ്ങളിലും ശുദ്ധജലം ലഭ്യമാക്കാനായി വലിയ തുകയാണ് സംസ്ഥാന സർക്കാർ കേന്ദ്ര വിഹിതം ഉൾപ്പടെ ഉപയോഗപ്പെടുത്തി ചെലവഴിക്കുന്നത്.
പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി നബാഡിൽ നിന്ന് 5000 കോടി രൂപയുടെ വായ്പ ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതോടൊപ്പം കേന്ദ്ര വിഹിതമായ 5000 കോടി രൂപ കൂടെ ലഭ്യമാകുന്പോൾ സംസ്ഥാനത്തെ ശുദ്ധ ജല വിതരണത്തിൽ ചരിത്രപരമായ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാലഘട്ടത്തിൽ സംസ്ഥാനത്ത് 23 ശതമാനം മാത്രമുണ്ടായിരുന്ന കുടിവെള്ള കണക്ഷൻ ഇന്ന് 53 ശതമാനം പൂർത്തിയാക്കാൻ കഴിഞ്ഞു. കണ്ണൂർ ജില്ലയിലെ ധർമടം മണ്ഡലത്തിൽ ഇതിനോടകം നൂറ് ശതമാനം പ്രവൃത്തികൾ പൂർത്തിയാക്കി സംസ്ഥാനത്തെ ആദ്യത്തെ ഹർ ഘർ ജൽ നിയോജകമണ്ഡലമായി.
സംസ്ഥാനത്ത് 15 നിയോജക മണ്ഡലങ്ങളിലും 120 ഗ്രാമപഞ്ചായത്തുകളിലും പദ്ധതി പൂർത്തീകരിച്ച് ഹർ ഘർ ജൽ സ്ഥാപനങ്ങളായി മാറി. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളിൽ നിന്നും ലഭിച്ച സഹകരണ മനോഭാവമാണ് പദ്ധതി പൂർത്തീകരണത്തിന് സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പദ്ധതി പൂർത്തീകരിക്കുന്നതിനു 2028 വരെ കേന്ദ്രം സമയം നീട്ടി നൽകിയിട്ടുണ്ട്.
ചടങ്ങിൽ ടി.വി. ഇബ്രാഹിം എംഎൽഎ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയായിരുന്നു. മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് സന്പൂർണ "ഹർ ഘർ ജൽ’ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് ചീക്കോട് കുടിവെള്ള പദ്ധതി പ്രധാന പങ്കുവഹിച്ചു.
ചീക്കോട് ജലശുദ്ധീകരണശാലയിൽ ശുദ്ധീകരിച്ച ജലം വിവിധ സംഭരണികളിലൂടെ മുതുവല്ലൂരിലെ എല്ലാ വീടുകളിലും എത്തിക്കുന്നു. ചീക്കോട്, ചുള്ളിക്കോട് എന്നിവിടങ്ങളിലെ ഭൂതല, ഉന്നതതല ജലസംഭരണികളാണ് ഇതിനായി ഉപയോഗിക്കുന്നത്.
വാഹന ഗതാഗതം നിരോധിച്ചു
മക്കരപ്പറന്പിൽ വെൽഫെയർ ഹോം സമർപ്പിച്ചു
അട്യാ പാട്യാ സംസ്ഥാന ചാന്പ്യൻഷിപ്പ് ഇന്ന് മുതൽ
എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിയിൽ അഴിമതി ആരോപണം
ADVERTISEMENT
കോഴിക്കോട്
KL11
1591275
കല്ലുത്താൻകടവിൽ പച്ചക്കറി മാർക്കറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
മാർക്കറ്റ് നിർമാണം മൂന്നാഴ്ചക്കുള്ളിൽ പൂർത്തിയാവും
കോഴിക്കോട്: കല്ലുത്താൻകടവിൽ ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമായി നിർമിച്ച വിൽപന കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങുന്നു. പാളയത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റാണ് ഒരു വിഭാഗം വ്യാപാരികളുടെ പ്രതിഷേധങ്ങള്‍ക്കിടയിലും ഇങ്ങോട്ട് മാറ്റാന്‍ ഒരുങ്ങുന്നത്.പച്ചക്കറി മാർക്കറ്റ് നിർമാണം മൂന്നാഴ്ചക്കുള്ളിൽ പൂർത്തിയാവും.
വയറിംഗ് പ്രവൃത്തി അവസാന ഘട്ടത്തിലാണ്. നിലമൊരുക്കൽ, സാനിറ്ററി സജ്ജീകരിക്കൽ എന്നിവ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും. കല്ലുത്താൻ കടവ് കോളനി നിവാസികൾക്കായി ഫ്ലാറ്റും സ്ഥലപരിമിതിയിൽ പ്രവർത്തിക്കുന്ന പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റി നിർമിക്കാനുമുള്ള പദ്ധതി 2005ലാണ് കോർപറേഷൻ ആവിഷ്കരിച്ചത്.
കാഡ്കോ (കല്ലുത്താൻ കടവ് ഏരിയ ഡെവലപ്പ്മെന്റ് കന്പനി)യുമായി സഹകരിച്ചുള്ള പദ്ധതിയ്ക്ക് 2009 ൽ കല്ലിട്ടുവെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങൾ കാലതാമസമുണ്ടാക്കി. 100 കോടി രൂപയുടെ പദ്ധതിയിൽ കാഡ്കോയാണ് ഫ്ലാറ്റ് നിർമിച്ചത്. ഇത് 2019 ൽ തുറന്നുനൽകി. മുപ്പത്തഞ്ചര വർഷത്തേക്ക് പഴം–പച്ചക്കറി മാർക്കറ്റിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും നടത്തിപ്പ് ചുമതലയും കാഡ്കോയ്ക്കാണ്. വർഷം നിശ്ചിത ഫീസ് കോർപറേഷന് നൽകണം.
അഞ്ചര ഏക്കറിൽ ആറ് കെട്ടിടങ്ങളിലായാണ് മാർക്കറ്റും അനുബന്ധസംവിധാനങ്ങളും വരുന്നത്. 3.29 ഏക്കർ സ്ഥലമാണ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ളത്. 25 കോടിയോളം മുടക്കി ഏറ്റെടുത്ത 1.78 ഏക്കർ സ്ഥലം കഴിഞ്ഞ വർഷം കോർപറേഷൻ കൈമാറി. കെട്ടിടങ്ങളിൽ താഴെ നിലയിലാണ് പച്ചക്കറി മാർക്കറ്റ്. ശീതീകരണ സംവിധാനം, വിശ്രമ കേന്ദ്രം തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്.
അതേസമയം പാളയത്തെ പച്ചക്കറിമാര്‍ക്കറ്റ് ഇവിടേക്ക് മാറ്റുന്നതിനെതിരേ വ്യാപാരികള്‍ പ്രതിഷേധത്തിലാണ്. വില്പന കുത്തനെ കുറയുമെന്നും ആളുകള്‍ക്ക് കല്ലുത്താന്‍ കടവിലേക്ക് എത്തുന്നതിന് ബുദ്ധിമുട്ടേറെയുമാണെന്ന് ഇവര്‍ പരാതിപ്പെടുന്നു. പുതിയ മാർക്കറ്റിൽ 300 ലധികം കടമുറികളാണുള്ളത്.
പാളയത്ത് കോർപറേഷൻ വാടക കെട്ടിടങ്ങളിലെ 153 കച്ചവടക്കാരെയാണ് ഇങ്ങോട്ട് മാറ്റുക. ഇതിന്റെ വാടക കോർപറേഷനാണ്നിശ്ചയിക്കുക. ഇതിന് പുറമെ 40 ഉന്തുവണ്ടിക്കാരും 80 തട്ടുകച്ചവടം ചെയ്യുന്നവരുമുണ്ട്. ഓപ്പൺ മാർക്കറ്റിൽ ഈ വിഭാഗത്തിനെല്ലാം സൗകര്യമുണ്ട്. മറ്റ് കെട്ടിടങ്ങളിലുള്ളവർക്കും ഇവിടെ കച്ചവട മുറികൾ കിട്ടും.
162 സെന്റിലാണ്പാളയം മാർക്കറ്റ് പ്രവർത്തിക്കുന്നത്. 50 ഉം 60ഉം ചതുരശ്രഅടി വീസ്തീർണത്തിലുള്ള കടമുറികളുണ്ട്. കല്ലുത്താൻ കടവിൽ അഞ്ചര ഏക്കറിൽ ഒരു കടമുറിക്ക് കുറഞ്ഞത് 100 ചതുരശ്രഅടി വിസ്തീർണമുണ്ട്. താഴെ നിലയിലാണ് പഴം– പച്ചക്കറി മാർക്കറ്റ്. മുകളിൽ മറ്റ് ബിസിനസ് ആവശ്യങ്ങൾക്ക് മുറി നൽകും. 500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.
പമ്പ് സെറ്റ് നന്നാക്കാൻ നടപടിയില്ല;പമ്പ് ഹൗസിന് മുന്നിൽ ജനപ്രതിനിധികൾ പ്രതിഷേധിച്ചു
വടകരയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് പരിക്കേറ്റു
പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കുറ്റ്യാടിയിൽ ആദ്യ അറസ്റ്റ്
യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച പ്രതി പിടിയിൽ
ADVERTISEMENT
വയനാട്
KL12
1591297
കൊഴിഞ്ഞുപോക്ക് തടയാൻ കർമപദ്ധതി; "സ്കൂളിലെത്തണം എല്ലാവരും, കൂടെയുണ്ട് നാടൊന്നാകെ'
കൽപ്പറ്റ: സ്കൂളുകളിൽ നിന്നും പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ജില്ലാഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത് സംയുക്ത സഹകരണത്തോടെ കർമ പദ്ധതി നടപ്പാക്കുന്നു.
സ്കൂളിലെത്തണം എല്ലാവരും കൂടെയുണ്ട് നാടൊന്നാകെ എന്ന സന്ദേശത്തോടെ എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുക ലക്ഷ്യമിട്ടാണ് വിവിധ വകുപ്പുകൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ ചേർന്ന് യോഗത്തിൽ പ്രവർത്തന പുരോഗതി വിലയിരുത്തി. ജില്ലയിലെ ആകെ സ്കൂൾ വിദ്യാർഥികളിൽ 20 ശതമാനം പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരാണ്.
പഠനം പാതിവഴിയിൽ നിർത്തി കൊഴിഞ്ഞുപോകുന്നവരിൽ നാലിൽ മൂന്ന് പേരും പട്ടികവർഗക്കാരാണെന്ന കണക്ക് അടിസ്ഥാനമാക്കിയാണ് പട്ടികവർഗ വിഭാഗത്തിന് പ്രഥമ പരിഗണന നൽകി കർമ പദ്ധതി തയാറാക്കുന്നത്. 2025 അധ്യയന വർഷത്തിൽ ജൂലൈയിൽ 50 ശതമാനത്തിൽ താഴെ ദിവസങ്ങൾ സ്കൂളിലെത്തിയ കുട്ടികളുടെ എണ്ണം 618 ആയിരുന്നു.
ഓഗസ്റ്റിലെ റിപ്പോർട്ട് പ്രകാരം 50 ശതമാനത്തിൽ താഴെ ഹാജരുള്ളവർ 434 വരായി കുറഞ്ഞു.വ്യക്തമായ കാരണമില്ലാതെ സ്കൂളിലെത്താത്ത വിദ്യാർഥികളുടെ കണക്കുകൾ സ്കൂളുകളിൽ രേഖപ്പെടുത്തി പ്രത്യേക ഡ്രോപ്പ് ഔട്ട് രജിസ്റ്റർ സൂക്ഷിക്കുകയും കർമ പദ്ധതിയിലൂടെ വിവിധ വകുപ്പുകൾ ഡ്രോപ്പ് ഔട്ട് രജിസ്റ്റർ അവലോകനം ചെയ്യും.
വിദ്യാർഥികളുടെ ഹാജർ ഉറപ്പാക്കാൻ നോഡൽ അധ്യാപകരുടെ നിയമനം, മൂന്ന് ദിവസത്തിൽ കൂടുതൽ സ്കൂളുകളിലെത്താത്തവരുടെ വീടുകളിൽ അധ്യാപകർ, പിടിഎ പ്രതിനിധികൾ, ട്രൈബൽ പ്രൊമോട്ടർമാർ എന്നിവരുടെ സംയുക്ത സന്ദർശനവും പദ്ധതിയിലുടെ ഉറപ്പുവരുത്തും. ഒരോ വിദ്യാലയത്തിനും ഒരു പ്രൊമോട്ടർക്ക് വ്യക്തിഗത ഏകോപന ചുമതലയും നൽകും.
സ്കൂളിൽ എത്താത്ത ഓരോ കുട്ടിയുടെയും വിവരങ്ങൾ പട്ടികവർഗ വികസന വകുപ്പ് സമയബന്ധിതമായി പഠിച്ച് പ്രശ്നങ്ങൾ പരിഹരിക്കും. കുടുംബങ്ങളിൽ വിവിധ ബുദ്ധിമുട്ടുകളാൽ പഠനം തുടരാൻ പ്രയാസപ്പെടുന്ന കുട്ടികളെ പ്രീപോസ്റ്റ് എംആർഎസ് ഹോസ്റ്റലുകളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും. സമൂഹത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ഉന്നതികൾ കേന്ദ്രീകരിച്ച് വീഡിയോ പ്രചാരണം നടത്തും.
പ്രത്യേക ഇടപെടൽ ആവശ്യമുള്ള വിഷയങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് പട്ടികവർഗ വികസന വകുപ്പിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കും. സ്കൂൾ തദ്ദേശസ്വയംഭരണ താലൂക്ക് ജില്ലാതലത്തിൽ അവലോകന സമിതികൾ പ്രവർത്തിക്കും.
പത്താം ക്ലാസ് വിജയിച്ച് തുടർ പഠനത്തിന് അപേക്ഷ നൽകാത്തവർ, ഹയർസെക്കൻഡറി പ്രവേശനം ലഭിച്ചിട്ടും പോകാത്ത വിദ്യാർഥികളുടെ കാര്യത്തിലും ആവശ്യമായ നടപടികൾ സ്വീകരിക്കും. കുട്ടികളെ സ്ഥിരമായി സ്കൂളിലെത്തിക്കാൻ ജില്ലാഭരണ കൂടവും വിവിധ വകുപ്പുകൾ കഠിനപ്രയത്നമാണ് നടത്തുന്നതെന്നും ശ്രമങ്ങൾ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്. പട്ടികവർഗ മേഖലയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സംബന്ധിച്ച് രക്ഷിതാക്കൾക്ക് കൂടുതൽ ബോധവത്കരണം നൽകണം.
കായിക മേഖലയിൽ അഭിരുചിയുള്ള വിദ്യാർഥികളെ അത്തരം വിനോദങ്ങളിലൂടെ സ്കൂളുകളിലേക്ക് ആകർഷിക്കണം. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ അധ്യാപകർക്ക് വലിയ പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികവർഗ വിഭാഗക്കാരായ വിദ്യാർഥികളോട് സഹാനുഭൂതിയോടെയും വിവേചന രഹിതമായും പെരുമാറണം.
ജില്ല മറ്റ് ജില്ലകളുമായി അതിർത്തി പങ്കിടുന്നതിനാൽ കാർഷിക വിളവെടുപ്പ് സമയങ്ങളിൽ കുട്ടികൾ സ്കൂളിലെത്തുന്നത് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു. സബ് കളക്ടർ അതുൽ സാഗർ, അസിസ്റ്റന്റ് കളക്ടർ പി.പി. അർച്ചന, വിവിധ വകുപ്പ് ജില്ലാതല മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ചീരാലിൽ വീണ്ടും പുലി ആക്രമണം: വളർത്തുനായയെ കൊണ്ടുപോയി
വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവായി പഴശി പാർക്ക്
വനം ഓഫീസിൽ പീഡനശ്രമം: സെക്ഷൻ ഓഫീസർക്കെതിരേ പരാതി നൽകി
എൻ.എം. വിജയന്റെ ആത്മഹത്യ: കെപിസിസി നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് കുടുംബം
ADVERTISEMENT
കണ്ണൂര്‍
KL13
1591191
വോട്ടു വേണോ, റോഡ് വേണം
ചെറുപുഴ: കോഴിച്ചാൽ-കുണിയങ്കല്ല്-താബോർ റോഡ് മെക്കാഡം ടാറിംഗ് നടത്തണമെന്നും അല്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷകരിക്കുമെന്ന പ്രഖ്യാപനവുമായി നാട്ടുകാർ. 65 വർഷം പഴക്കമുള്ളതും 300 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്നതുമായ റോഡ് പൊട്ടിത്തകർന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നത്.
പയ്യന്നൂർ, ഇരിക്കൂർ നിയോജക മണ്ഡലങ്ങളെയും ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളെയും ചെറുപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാസർഗോഡ് ജില്ലയിൽ നിന്നും പരിയാരം, തളിപ്പറന്പ്, കണ്ണൂർ എന്നിവിടങ്ങളിലേക്കും എളുപ്പത്തിലെത്താനുള്ള പാതയാണിത്. തെരുവുമല, താബോർ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് പോകേണ്ട ഏകപാതയും ഇതാണ്. ഇവിടുത്തെ റിസോർട്ടുകളിലുൾപ്പെടെ ധാരാളം വിനോദ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും റോഡിന്റെ തകർച്ച ടൂറിസം സാധ്യതകൾക്കു മങ്ങലേൽപ്പിക്കുകയാണ്.
ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ മുതൽ ഉദയഗിരി പഞ്ചായത്തിലെ താബോർ വരെ 4.7 കിലോമീറ്ററാണ് റോഡിന്റെ നീളം. ആറുമീറ്റർ വീതിയുള്ള റോഡിന്റെ പലയിടത്തും ടാറിംഗ് പൊട്ടിപ്പൊളിഞ്ഞു. ഓവുചാലുകളില്ലാത്തതിനാൽ റോഡിലൂടെ വെള്ളമൊഴുകുന്നതും റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നു. വീതി കുറവായതിനാൽ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ കടന്നുപോകുന്നത് ഏറെ ബുദ്ധിമുട്ടിയാണ്.
നിലവിലുള്ള അവസ്ഥയിൽ രണ്ടുമാസത്തിനകം റോഡ് പൂർണമായും തകരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. റോഡിന്റെ ശോച്യാവസ്ഥകാരണം വിദ്യാർഥികളാണ് ഏറ്റവും കുടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. രാവിലെയും വൈകുന്നേരവുമായി സ്കൂൾ കുട്ടികളെയും കൊണ്ട് ജീപ്പ് 16 ട്രിപ്പ് വരെ ഓടുന്നുണ്ട്. 2500 രൂപ മുതൽ 3000 രൂപ വരെയാണ് ഒരു കുട്ടിക്ക് യാത്രാ ചെലവായി വരുന്നത്. ഇത് രക്ഷിതാക്കൾക്ക് വലിയ സാന്പത്തിക ചെലവിനിടയാക്കുന്നുണ്ട്.
വാഹന സൗകര്യത്തിന്റെ കുറവ് കാരണം പല കുടുംബങ്ങളും താബോർ മേഖലയിൽ നിന്നും താഴെ ഭാഗത്ത് വീടുകൾ വാടകയ്ക്കെടുത്ത് മാറുകയാണ്. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തുതലം മുതൽ എംഎൽഎമാർ, എംപിമാർ തുടങ്ങി മന്ത്രിതലത്തിൽ വരെ നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണം ഉൾപ്പടെയുള്ള കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
പി.ജെ. മാത്യു പാഴൂർ, ജയിംസ് അഗസ്റ്റ്യൻ ചെറുതാനിക്കൽ, ദീപു പോൾ കൂട്ടുങ്കൽ, രാധാകൃഷ്ണൻ നായർ കഷ്ണിക്കുന്നേൽ, ജോസ് കൂട്ടുങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധ പരിപാടികൾക്ക് തയാറെടുക്കുന്നത്.
എംപി, എംഎൽഎ ഫണ്ടുകൾ
ഉപയോഗപ്പെടുത്തണം
ഒരുപാട് സാധ്യതകളുള്ള ഒരു റോഡാണ് കോഴിച്ചാൽ-കുണിയൻകല്ല്-താബോർ റോഡ്. റോഡ് മെക്കാഡം ടാറിംഗ് നടത്തുകയാണ് വേണ്ടത്. ഇതിനായി എംപി, എംഎൽഎ ഫണ്ടുകൾ വിനിയോഗിക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും കരുവഞ്ചാൽ, പരിയാരം തുടങ്ങിയ ആശുപത്രികളിലേയ്ക്കും എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. എങ്കിലും അധികൃതരുടെ അവഗണന തുടരുന്നത് ഏറെ പ്രതിഷേധാർഹമാണ്. ഒരു നാടിന്റെ വികസന സ്വപ്നങ്ങളാണ് ഇവിടെ അസ്തമിക്കുന്നത്.
-പി.ജെ. മാത്യു പാഴൂർ (റിട്ട. അധ്യാപകൻ)
വളപട്ടണം പോലീസിന്‍െ ജീവൻ രക്ഷാപ്രവർത്തനം: ബിഗ് സല്യൂട്ട്
പത്ത് പുസ്തകങ്ങളിലൂടെ സഞ്ജയനെ പരിചയപ്പെടുത്തി രമേശൻ ബ്ലാത്തൂർ
പരിയാരംകുന്നിലെ ആത്മീയ കേന്ദ്രം; മദര്‍ഹോം ധ്യാനകേന്ദ്രം വാര്‍ഷികം ഇന്ന്
പറശിനിക്കടവ്-മാട്ടൂല്‍ റൂട്ടില്‍ ആധുനിക സജ്ജീകരണങ്ങളോടെ ബോട്ട് സര്‍വീസ്
ADVERTISEMENT
കാസര്‍ഗോഡ്
KL14
1591210
സര്‍വീസ് വയര്‍ പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു
കാസര്‍ഗോഡ്: കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ പൊട്ടിവീണു കാസര്‍ഗോഡ് മാര്‍ക്കറ്റ് റോഡില്‍ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 6.30ഓടെയാണ് സംഭവം. കെഎസ്ഇബിയുടെ പോസ്റ്റില്‍ നിന്നും സര്‍വീസ് വയര്‍ പൊട്ടി റോഡിന് കുറുകെ വീണതോടെ മുക്കാല്‍ മണിക്കൂറോളം താഗതം തടസ്പെടുകയായിരുന്നു.
നാട്ടുകാര്‍ കെഎസ്ഇബിയെ വിവരം അറിയിച്ചു എങ്കിലും അവര്‍ എത്താന്‍ വൈകിയതിനാല്‍ കാസര്‍ഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് ഓഫീസര്‍ വി.എന്‍.വേണുഗോപാലിന്റെ നേതൃത്വത്തില്‍ റോഡിന് കുറുകെ പൊട്ടിയതും തൂങ്ങിക്കിടക്കുന്നത് കിടന്നിരുന്നതുമായ സര്‍വീസ് വയറുകള്‍ ഉയര്‍ത്തി കെട്ടുകയും അപ്പോഴേക്കും കെഎസ്ഇബി ജീവനക്കാര്‍ എത്തി പൊട്ടിയ സര്‍വീസ് വയറുകള്‍ സുരക്ഷിതമായി കെട്ടി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു.
പാര്‍സല്‍ ലോറി പോകുമ്പോള്‍ താഴ്ന്നു നിന്നിരുന്ന സര്‍വീസ് വയര്‍ ലോറിയുടെ കാബിനില്‍ തട്ടിയാണ് വയര്‍ പൊട്ടിയത്. സേനാഗങ്ങളായ കെ.ആര്.അജേഷ്, എസ്.അഭിലാഷ്, കെ.വി.ജിതിന് കൃഷ്ണന് ഹോംഗാര്‍ഡ് എന്‍.പി.രാകേഷ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
റെയിൽവേ സ്റ്റേഷൻ റോഡ് അടിപ്പാത: ഡെപ്യൂട്ടി കളക്ടർ സന്ദർശനം നടത്തി
കെസിസിപിഎൽ പെട്രോൾ പമ്പ് ഉദ്ഘാടനം 27 ന്
എംഡിഎംഎയും കഞ്ചാവുമായി അറസ്റ്റില്‍
പനത്തടി പഞ്ചായത്തിലെ വികസന സദസിനെതിരേ പ്രതിപക്ഷം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
വികസനത്തിന് സുസ്ഥിര നഗരനയം വേണം: മുഖ്യമന്ത്രി
Kerala
2
വോട്ടർ പട്ടിക തീവ്രപരിഷ്കരണം; ബിഹാർ മോഡൽ കേരളത്തിലും
National
3
നേപ്പാൾ : സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രി
International
4
പണപ്പെരുപ്പം ഉയർന്നു
Business
5
പാക്കിസ്ഥാനു ജയം
Sports
ADVERTISEMENT
LATEST NEWS
യുകെയിൽ അമ്മയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ
പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി
സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും പാസ് മാർക്കും വർധിപ്പിച്ചു
മണിപുർ പ്രതീക്ഷയുടെയും അഭിലാഷത്തിന്റെയും നാട്: പ്രധാനമന്ത്രി നരേന്ദ്രമോദി
തമിഴകത്തെ ഇളക്കിമറിച്ച് വിജയ്യുടെ പര്യടനം
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD