ADVERTISEMENT
ADVERTISEMENT
15
Sunday
June 2025
8:45 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
LOCAL NEWS
Select District
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
കോട്ടയം
1567286
മലയോരജനത പൊരുതി നേടിയ യാത്രാസ്വാതന്ത്ര്യത്തിന് കാൽ നൂറ്റാണ്ട്
മുണ്ടക്കയം ഈസ്റ്റ്: ഒരു ജനത ഒന്നാകെ രംഗത്തിറങ്ങി നടത്തിയ സമര പോരാട്ടങ്ങൾക്കൊടുവിൽ ലഭിച്ച സഞ്ചാരസ്വാതന്ത്ര്യത്തിന് കാൽ നൂറ്റാണ്ട് തികയുന്നു.
മുണ്ടക്കയത്തിന്റെ മലയോര മേഖലയായ പാലൂർകാവ്, തെക്കേമല, കാരിവര, മാടന്തറ, കാനം മല, വാഗമല അടക്കമുള്ള പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് ട്രാവൻകൂർ റബർ ആൻഡ് ടി കമ്പനി ലിമിറ്റഡ് അനുവാദം നിഷേധിച്ചിരുന്നു. ഇവരുടെ ഭൂമിയിലൂടെയുള്ള റോഡിലൂടെ സർവീസ് നടത്തിയിരുന്ന ബസുകളിൽനിന്ന് തോട്ടം മാനേജ്മെന്റ് സെക്യൂരിറ്റി തുകയും ദിവസേന ടോളും പിരിച്ചിരുന്നു. മറ്റു സ്വകാര്യ വാഹനങ്ങളിൽനിന്നും ടോൾ ഈടാക്കിയിരുന്നു. എങ്കിലും റോഡിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തിയിരുന്നില്ല.
1971 മുതൽ റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങൾ ആരംഭിച്ചു. തുടർനടപടികൾ ഒന്നും ഉണ്ടാകാതെയായതോടെ പ്രതിഷേധത്തിന്റെ ഭാഗമായി 1985ലെ നിയമസഭാ തെരഞ്ഞെടുപ്പ് ജനങ്ങൾ ബഹിഷ്കരിച്ചു. 1990 നവംബർ 18ന് പീരുമേട് എംഎൽഎ ആയിരുന്ന കെ.കെ. തോമസ് എസ്റ്റേറ്റ് മാനേജ്മെന്റ് നടപടിക്കെതിരേയും റോഡ് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടും നിരാഹാര സമരം ആരംഭിച്ചു. മൂന്നാം ദിവസം സ്പീക്കർ വർക്കല രാധാകൃഷ്ണൻ, ഉമ്മൻ ചാണ്ടി എന്നിവർ മുൻകൈയെടുത്ത് വിഷയത്തിൽ തീർപ്പുണ്ടാക്കി.
ദേശീയപാതയിലെ മരുതുംമൂട്ടിൽനിന്നു പാലൂർകാവ് റോഡിലേക്ക് ബദൽ റോഡ് നൽകാമെന്ന കമ്പനിയുടെ തീർപ്പ് പാലിച്ചില്ല. ഇതോടെ വീണ്ടും സമരം ശക്തമായി. സബ് കളക്ടറുടെയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തിൽ റോഡിലൂടെ ടോൾപിരിവില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഫാ. എബി പുതുമന, ഫാ. ആന്റണി കൊച്ചാക്കൽ, പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന പി.ഇ. വർക്കി, കെ. വാസുദേവൻ, പൊതുപ്രവർത്തകരായ എൻ.വി. മൈക്കിൾ നരിക്കാട്ട്, ടി.പി. കുര്യാക്കോസ്, മാത്യു മത്തായി, പി.ഡി. തോമസ് പള്ളിക്കുന്നേൽ, ഖാൻ സി.പി. മഠത്തിൽ, വി.എൻ. കൃഷ്ണൻകുട്ടി എന്നിവർ മുൻകൈയെടുത്തു.
എന്നാൽ, റോഡ് വിട്ടുനൽകുവാൻ ടിആർ ആൻഡ് ടി കമ്പനി തയാറായില്ല. സമരം ശക്തമായതോടെ എസ്റ്റേറ്റ് ഭൂമി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. കെ.കെ. തോമസ് എംഎൽഎ ആയിരുന്ന കാലത്ത് ഉമ്മൻ ചാണ്ടി മുൻകൈയെടുത്താണ് പ്രാരംഭ നടപടികളാക്കിയത്. തുടർന്ന് പീരുമേട് എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സി.എ. കുര്യൻ, പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫ് എന്നിവർ ഇടപെട്ട് തുടർനടപടികൾ സ്വീകരിച്ച് റോഡ് പൊന്നുംവിലയ്ക്ക് ഏറ്റെടുത്തു. ഇതിനായുള്ള സങ്കീർണമായ സർക്കാർ നടപടികൾക്ക് ചുക്കാൻ പിടിച്ചത് ഫാ. എബി പുതുമന, ബേബി സെബാസ്, വർക്കി തകടിയേൽ എന്നിവരായിരുന്നു. 1999 മേയ് മൂന്നിന് റോഡ് നാട്ടുകാർക്ക് വിട്ടുകിട്ടി. അന്നത്തെ മന്ത്രിയായിരുന്ന പി.ജെ. ജോസഫ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അന്നത്തെ സമര കാലഘട്ടത്തെ ഇപ്പോഴും ഓർത്തെടുക്കുകയാണ് 35ലെ വ്യാപാരി സംഘടനാ ഭാരവാഹി കൂടിയായ ബേബി സെബാസ്. ഇപ്പോൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ചിരിക്കുന്ന റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞ മേയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചിരുന്നു.
ഇന്ന് ഈ റോഡ് നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മേഖലയിലെ തന്നെ പ്രധാനപ്പെട്ട ഒരു റോഡായി മാറി. പാഞ്ചാലിമേട് അടക്കമുള്ള ടൂറിസം കേന്ദ്രത്തിലേക്കും എത്തുന്നതിനുള്ള ഏറ്റവും എളുപ്പവഴി കൂടിയായി ഈ റോഡ് മാറിയിരിക്കുകയാണ്. ഒരു തലമുറയുടെ മുഴുവൻ പോരാട്ടവീര്യമാണ് ഇന്ന് ഒരു നാടിന്റെയാകെ വികസനത്തിന് മുതൽക്കൂട്ടായി നിൽക്കുന്നത്.
പ്രതിഭാസംഗമം
തിരുവനന്തപുരം ഫാസ്റ്റ് ഉൾപ്പെടെ ഏഴു ബസുകൾ ഓടിയില്ല
താലൂക്ക് റെസിഡന്റ്സ് അസോസിയേഷൻ വാര്‍ഷികം
റെസിഡന്റ്സ് അസോസിയേഷൻ ലഹരിവിരുദ്ധ ബോധവത്കരണം
ADVERTISEMENT
തിരുവനന്തപുരം
KL1
1567411
കഠിനാധ്വാനത്തിലൂടെ ജീവിതവിജയം നേടണം: ആന്റണി രാജു എംഎല്‍എ
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ദീപികയുടെ ആദരം
തിരുവനന്തപുരം: ആത്മാര്‍ഥമായ പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ജീവിത വിജയം നേടണമെന്നു മുന്‍ മന്ത്രി ആന്റണി രാജു എംഎല്‍എ. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ദീപികയുടെ നേതൃത്വത്തില്‍ ആദരിക്കുന്ന പരിപാടി പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ത്യാഗത്തിനു സന്നദ്ധതയുണ്ടെങ്കില്‍ ജീവിതത്തില്‍ എന്തും നേടാന്‍ സാധിക്കും. സൂര്യനേപ്പോലെ പ്രകാശിക്കണമെങ്കില്‍ സൂര്യനേപ്പോലെ കത്തിജ്വലിക്കണം. വിദ്യാര്‍ഥികള്‍ക്കിടയിലെ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗവും ലഹരി ഉപയോഗവും ഇല്ലായ്മ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാനാകാത്ത അവസ്ഥ ഇന്നുണ്ട്. വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണ് മൊബൈല്‍ ഫോണ്‍. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനു മുന്നോട്ടു വന്ന ദീപികയെ അഭിനന്ദിക്കുന്നു. ഈ ആദരവ് നേടിയ വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തോട് ഒരു ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് 1.30ന് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ആദരവ് പരിപാടിക്ക് ദീപിക റസിഡന്റ്് മാനേജര്‍ മോണ്‍. ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്കോപ്പ സ്വാഗതം ആശംസിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലങ്കര കത്തോലിക്കാ സഭ കൂരിയ മെത്രാന് ഡോ. ആന്റണി മാര്‍ സില്‍വാനോസ് അനുഗ്രഹ പ്രഭാഷണം നടത്തി.
പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഫാ. നെല്‍സണ്‍ വലിയവീട്ടില്‍, വൈസ് പ്രിന്‍സിപ്പല്‍ റെജി ലൂക്കോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. ദീപിക തിരുവനന്തപുരം ബ്യൂറോ ചീഫ് സാബു ജോണ്‍ നന്ദി പറഞ്ഞു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ദീപികയും മാര്‍ത്താണ്ഡം മാര്‍ അപ്രേം കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയും ചേര്‍ന്നാണ് ആദരിച്ചത്. മേഖല അടിസ്ഥാനത്തില്‍ ദീപിക സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് ഉന്നത വിജയികളെ തിരുവനന്തപുരത്ത് രണ്ടു വേദികളിലായി ആദരിച്ചത്.
ഇന്നലെ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ആദരവ് പരിപാടിയില്‍ പാറശാല രൂപതാധ്യക്ഷന്‍ തോമസ് മാര്‍ യൗസേബിയൂസ് അധ്യക്ഷനായിരുന്നു. ദീപിക തിരുവനന്തപുരം റസിഡന്റ് മാനേജര്‍ മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്കോപ്പ ആമുഖപ്രസംഗം നടത്തി. നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്. ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.
ദീപിക നെയ്യാറ്റിന്‍കര രൂപത കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജിബിന്‍രാജ്, നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ശോബിത ഡിഎം, അതിയന്നൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കൊടുങ്ങാവിള ജയകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ദീപിക സര്‍ക്കുലേഷന്‍ മാനേജര്‍ ഇ.വി. വര്‍ക്കി സ്വാഗതവും നെയ്യാറ്റിന്‍കര ഏരിയ മാനേജര്‍ രാജീവ് നന്ദിയും പറഞ്ഞു. എസ്എസ്എല്‍സിക്ക് ഒന്‍പത് വിഷയങ്ങള്‍ക്ക് എപ്ലസ് നേടിയവര്‍, സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളില്‍ 90 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടിയവര്‍, പ്ലസ്ടു കേരള സിലബസില്‍ അഞ്ചോ അതിലധികമോ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയവര്‍, സിബിഎസ്ഇ, ഐഎസ്സി വിഭാഗങ്ങളില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ എന്നിവരെയാണ് ഇന്നലെ ദീപിക ആദരിച്ചത്. സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
മാന്നാനം സുരേഷ് ഗുരുദേവ സർവീസ് സൊസൈറ്റി ദേശീയ വർക്കിംഗ് പ്രസിഡന്റ്
കനത്ത മഴ: കോവളത്ത് ഇരുനിലക്കെട്ടിടം ചരിഞ്ഞു
കാർഷിക സർവകലാശാലയും കൃഷി വകുപ്പും ഒന്നിച്ചുപ്രവർത്തിക്കേണ്ടത് അനിവാര്യം: ആര്. സിന്ധു
പണം, സ്വര്‍ണാഭരണ തട്ടിപ്പ് : ഫോര്‍ട്ട് സ്റ്റേഷനില്‍ ജ്വല്ലറിക്കെതിരേ ഇതുവരെ ലഭിച്ചത് 130 പരാതികള്‍
ADVERTISEMENT
കൊല്ലം
KL2
1567394
കുളത്തൂപ്പുഴ കളങ്കുന്നിൽ കടുവയുടെ സാന്നിധ്യം
കുളത്തൂപ്പുഴ: കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴ അഞ്ചൽ റേഞ്ചിലെ കളങ്കുന്ന് സെക്ഷനിൽപെട്ട പതിനാറ് ഏക്കർ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ പ്രദേശവാസികൾ ഭീതിയിൽ.
കഴിഞ്ഞദിവസം രാത്രിയിൽ പ്രദേശത്തെ താമസക്കാർ കടുവയെ കാണുകയും ഉടനെ തന്നെ ആർ ആർടി സംഘത്തെ അറിയിക്കുകയും ചെയ്തു. ഒരു മാസത്തിനു മുന്‍പ് രാവിലെ ജോലിക്ക് പോയ ആൾക്കാർ കടുവയെ കണ്ടിരുന്നു. ആ കടുവയുടെ ജഡം ദിവസങ്ങൾക്ക് ശേഷം തെന്മല നെടുവന്നൂർ കടവ് പൂമ്പാറ പ്രദേശത്ത് ആറ്റിൻ തീരത്ത് കണ്ടെത്തി. ആറ്റിൽ കുളിക്കാൻ വന്നവരാണ് കടുവയുടെ ജഡം കണ്ടത്. ഈ പ്രദേശങ്ങളിൽ കാട്ടുപോത്തിന്റെയും ആനയുടെയും മറ്റ് മൃഗങ്ങളുടെയും ശല്യം രൂക്ഷമാണ്.
അഞ്ചൽ റെയ്ഞ്ച് ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ആർആർടി സംഘവും കളങ്കുന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉല്ലാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീകുമാർ, രമ്യ, അഭിലാഷ്, എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി. ആവശ്യമെങ്കിൽ പ്രദേശത്ത് കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്ന് അഞ്ചൽ റേഞ്ച് ഓഫീസർ അജികുമാർ അറിയിച്ചു.
പാറക്വാറിക്കെതിരേ കോടതി വിധി
ഇടറോഡ് കമ്പി ഉപയോഗിച്ച് കെട്ടി അടച്ചതായി പരാതി
മെഹന്തി ഫെസ്റ്റ് നടത്തി
ലോകത്തിന്റെ എല്ലാ കോണിലും മലയാളികൾ പുതിയ ചരിത്രം രചിക്കുന്നു: മന്ത്രി കെ.എൻ.ബാലഗോപാൽ
ADVERTISEMENT
പത്തനംതിട്ട
KL3
1567254
പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ട്രാക്ക് നിർമാണം ആരംഭിച്ചു
പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിന്റെ ട്രാക്ക് നിർമാണ ജോലികൾക്ക് തുടക്കമായി. സ്റ്റേഡിയത്തിനുള്ളിൽ മണ്ണ് നിറയ്ക്കലുംപുരോഗമിക്കുന്നു. ഫുട്ബോളടക്കമുള്ള മത്സരങ്ങൾക്കുപയോഗിക്കുന്ന ഭാഗത്ത് മണ്ണ് നിറയ്ക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിന്റെ അന്‍പത് ശതമാനത്തോളം ഭാഗത്ത് മണ്ണ് നിരത്തി റോളറുപയോഗിച്ച് ഒരേ അളവിൽ നിരത്തുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. മണ്ണ് ജോലികൾ തീരുന്ന മുറയ്ക്ക് ചരൽ നിറയ്ക്കുന്ന ജോലികൾ നടക്കും.
ചരൽ നിറച്ചശേഷമാകും സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനമൊരുക്കുന്ന ജോലികളും ലൈറ്റ് സംവിധാനങ്ങളുടെ നിർമാണവും ആരംഭിക്കുക. തുടർന്ന് മണ്ണിട്ട് പുല്ല് പിടിപ്പിക്കും.
ഒമ്പത് ലെയിൻ ട്രാക്കാണ് നിർമിക്കുക.സിന്തറ്റിക് ട്രാക്ക് നിർമിക്കുന്നതിന് എ ഗ്രേഡ് മണ്ണാണ് ഉപയോഗിക്കുന്നത്. സ്റ്റേഡിയത്തിന്റെ ആവശ്യത്തിനായുള്ള കിണർ നിർമാണവും തുടങ്ങി.
ഓപ്പൺ ജിമ്മിനു സമീപം മൂന്ന് മീറ്റർ വ്യാസത്തിൽ പത്തുമീറ്റർ വരെ ആഴത്തിലുള്ളതാണ് കിണർ. സ്റ്റേഡിയത്തിന്റെ സമീപത്തെ തോടു സംരക്ഷണ ജോലികൾ 80 ശതമാനം പൂർത്തിയായി. നീന്തൽക്കുളം പൈലിങ് പൂർത്തിയായി. 105 പൈലുകളാണ് ഇവിടെ പൂർത്തിയായത്. സമീപത്തെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പൈലിങും പുരോഗമിക്കുന്നു.
ഇവിടെ 56 പൈലുകൾ പൂർത്തിയായി. 50 എണ്ണം ബാക്കിയാണ്. പൈലുകൾ പൂർത്തിയാക്കിയ ശേഷമുള്ള ഭാരപരിശോധനയും പുരോഗമിക്കുന്നു.പവലിയൻ ബ്ലോക്ക് വൺ കോളം നിർമാണം പൂർത്തിയായിട്ടുണ്ട്. ബീം, പ്ലിന്ത് സ്ലാബുകളുടെ നിർമാണം ഉടൻ തുടങ്ങും. നൂറോളം ജീവനക്കാരാണ് സ്റ്റേഡിയം നിർമാണത്തിലുള്ളത്. തോട് സംരക്ഷണഭിത്തി നിർമാണം ഉടനെ പൂർത്തിയാക്കാനാണ് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ശ്രമിക്കുന്നത്.
മഴയെത്തുടർന്ന് മേയ് അവസാനവാരം നിർമാണ വേഗത കുറഞ്ഞിരുന്നു. കൂടുതൽ ജീവനക്കാരേയും യന്ത്രസാമഗ്രികളും എത്തിച്ച് നിർമാണം വേഗത്തിലാക്കാനാണ് ശ്രമം. ഡിസംബറിനുള്ളിൽ സ്റ്റേഡിയം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നിർമാണം പുരോഗമിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 47.93 കോടി രൂപ ചെലവിലാണ് ജില്ലാ സ്റ്റേഡിയം നവീകരിക്കുന്നത്.
ഒന്പത്ലൈനുള്ള സിന്തറ്റിക് ട്രാക്ക്, സ്റ്റേഡിയത്തിനുള്ളിൽ തന്നെ ക്രിക്കറ്റ്, ഫുട്ബോൾ ഗ്രൗണ്ടുകൾ, മൂന്ന് നീന്തൽ കുളങ്ങൾ, ഫെൻസിങ്, റോളർ സ്കേറ്റിങ് പരിശീലന ഗ്രൗണ്ടുകൾ, സ്പോട്സ് കൗൺസിൽ ഹോസ്റ്റൽ തുടങ്ങിയവയാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
രണ്ടാം ഘട്ടത്തിലാണ് ഹോസ്റ്റലിന്റെ നിര്‍മാണം. നിലവിൽ സ്റ്റേഡിയത്തിലെ ട്രാക്കുകളുണ്ടായിരുന്ന സ്ഥലത്തുതന്നെയാണ് സിന്തറ്റിക്ക് ട്രാക്കുകൾ വരുന്നത്. കൂടാതെ സ്റ്റേഡിയത്തോട് ചേർന്നുള്ള ചതുപ്പഭാഗത്താണ് ഇൻഡോർ സ്റ്റേഡിയവും നീന്തൽ കുളവും നിർമിക്കുക. ഇപ്പോഴുള്ള പവിലിയൻ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിലനിർത്തും.
വൈഎംസിഎ - ബി പോസിറ്റീവ് വിദ്യാഭ്യാസ ശക്തീകരണ പരിശീലനം
ബാലസുരക്ഷിത കേരളം കര്‍മപദ്ധതി ഉദ്ഘാടനം
വനം വകുപ്പ് പ്രായോഗിക സമീപനം സ്വീകരിക്കണം: ഏബ്രഹാം വാഴയിൽ
ആര്യ ഭാരതി സ്കൂളിൽ അനുമോദന സമ്മേളനം നടത്തി
ADVERTISEMENT
ആലപ്പുഴ
KL4
1567328
ചെങ്ങന്നൂരിൽ ചുഴലിക്കാറ്റ്; നിരവധി വീടുകൾ തകർന്നു
ചെങ്ങന്നൂർ: ചെങ്ങന്നൂർ മേഖല യിൽ ഇന്നലെയുണ്ടായ കാറ്റിലും മഴയിലും വൻമരങ്ങൾ കടപുഴകിയും ശിഖരങ്ങൾ അടർന്നുവീണും നിരവധി വീടുകൾക്കും വസ്തുവകകൾക്കും വ്യാപക നാശം. ചെറിയനാട് നാലാം വാർഡ് അരിയന്നൂർശേരി നഗറിൽ വിദ്യാഭവനം വിജയന്റെ വീടിനു മുകളിലും സമീപത്തെ പൂവണ്ണാത്തറയിൽ അനിലിന്റെ ശുചിമുറിയുടെ മുകളിലും മരങ്ങൾ വീണാണ് നാശനഷ്ടങ്ങൾ സംഭവിച്ചത് .
അയൽപുരയിടത്തിൽ അപകടാവസ്ഥയിൽ നിന്ന മഹാഗണിയും കൊന്നത്തെങ്ങും കടപുഴകി വിജയന്റെ വീടിനു മുകളിൽ വീഴുകയായിരുന്നു. മേൽക്കൂരയിലെ ഷീറ്റുകൾ പൊട്ടി. ഭിത്തികൾക്കും സാരമായ കേടുപാടുകളുണ്ട്.
പൂവണ്ണാത്തറയിൽ അനിലിന്റെ ശുചിമുറിയുടെ മുകളിൽ വൻ ആഞ്ഞിലിമരം കടപുഴകി വീഴുകയായിരുന്നു. മേൽക്കൂര തകർന്നു. ഭിത്തികൾക്കും കേടുപാടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. ഈ സമയം വിദ്യാഭവനം വീട്ടിൽ വിജയൻ, ഭാര്യ മായ, ഇവരുടെ മകൾ വിദ്യ, വിദ്യയുടെ സ്കൂൾ വിദ്യാർഥികളായ മൂന്നു കുട്ടികൾ എന്നിവർ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി.
നാളികേരവില കുതിച്ചുയരുന്നു ; വെളിച്ചെണ്ണ ഉത്പാദന കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ
ചത്ത തിമിംഗലം തീരത്തടിഞ്ഞു
സ്വർണച്ചേന തട്ടിപ്പ് കേസിൽ പത്തു വർഷത്തിനു ശേഷം പ്രതി പിടിയിൽ
തകർന്ന റോഡിൽ വലവീശി പ്രതിഷേധം
ADVERTISEMENT
ഇടുക്കി
KL6
1567448
ലൈഫ് മിഷൻ ഫ്ലാറ്റ്: അടി മുടി തകരാർ
തൊടുപുഴ: കരിമണ്ണൂർ പഞ്ചായത്തിൽ വേനപ്പാറ ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിന്റെ ചോർച്ചയ്ക്ക് താത്കാലിക പരിഹാരമായെങ്കിലും മറ്റ് അറ്റകുറ്റപ്പണികൾ വൈകുന്നു. ഫ്ളാറ്റിന്റെ ചോർച്ചയുള്ള ഭാഗത്ത് റൂഫിംഗ് നടത്തിയാണ് താത്കാലികമായി പ്രശ്നം പരിഹരിച്ചത്.
എന്നാൽ കെട്ടിടത്തിൽ സീലിംഗ് ചെയ്തിരിക്കുന്ന ഭാഗത്തെ ജിപ്സം അടർന്ന് വീഴുന്നതിനു പരിഹാരമായിട്ടില്ല. ഇതിനും ശാശ്വത പരിഹാരം കാണുമെന്ന് ലൈഫ് മിഷൻ അധികൃതർ പഞ്ചായത്തിന് ഉറപ്പു നൽകിയിരുന്നെങ്കിലും ഇതിനുള്ള നടപടിയായില്ല. കോടികൾ മുടക്കി നിർമിച്ച ലൈഫ് ഫ്ളാറ്റ് സമുച്ചയം ചോർച്ചയും ജീർണതയും മൂലം അന്തേവാസികൾക്ക് താമസിക്കാൻപോലും കഴിയാത്ത അവസ്ഥയിലെത്തിയതോടെ ഇതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെ ഫ്ളാറ്റിന്റെ ഭിത്തി പലയിടത്തും വെള്ളം വീണ് പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്.
കരിമണ്ണൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വേനപ്പാറയിലാണ് ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയം നിർമിച്ചിരിക്കുന്നത്. ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം ടെക്നോളജി ഉപയോഗിച്ച് സിമന്റും ഇഷ്ടികയും ഇല്ലാതെ ഗുജാത്ത് മാതൃകയിൽ കേരളത്തിൽ ആദ്യം പൂർത്തീകരിച്ച ഭവന സമുച്ചയമാണിത്. ആറു കോടി ചെലവഴിച്ച് 42 കുടുംബങ്ങൾക്കായി നിർമിച്ച ഈ സമുച്ചയത്തിൽ നിലവിൽ 36 കുടുംബങ്ങളാണുള്ളത്. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും, ബാൽക്കണിയും ശൗചാലയവും അടങ്ങുന്ന 420 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ഓരോ വീടും.
ഫ്ളാറ്റ് നിർമാണം പൂർത്തിയായി രണ്ടു വർഷം മുന്‍പാണ് താമസത്തിനായി തുറന്നു കൊടുത്തത്. ഇതിനിടെ ഫ്ളാറ്റിന് ചോർച്ച ഉൾപ്പെടെ തകരാറുകൾ കണ്ടെത്തിയത് പ്രതിഷേധത്തിനിടയാക്കുകയായിരുന്നു. താമസക്കാരുള്ള പല ഭാഗത്തും കെട്ടിടം ചോർന്ന നിലയിലാണ്. ഓരോ ദിവസവും കെട്ടിടത്തിൽ സീൽ ചെയ്തിരിക്കുന്ന ജിപ്സം അടർന്ന് വീഴുകയും ചെയ്യുന്നുണ്ട്. മിക്ക ഫ്ളാറ്റുകളുടെ അകവും ഈർപ്പം മൂലം കുതിർന്ന് നശിക്കുകയാണ്. നാലു നിലകളുള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിലാണ് സീൽ വ്യാപകമായി അടർന്നിരിക്കുന്നത്. ഇതോടെയാണ് ഫ്ളാറ്റിലെ താമസക്കാർ ഏറെ ഭയപ്പാടിലായത്.
താമസക്കാരുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധത്തെത്തുടർന്ന് ലൈഫ് മിഷൻ സിഇഒ, ചീഫ് എൻജിനിയർ അടക്കമുള്ളവർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചാണ് അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പു നൽകിയത്. എന്നാൽ വെള്ളം ഉള്ളിലേക്ക് വീഴാതെ താത്കാലികമായി റൂഫിംഗ് നടത്തിയതൊഴിച്ചാൽ മറ്റു പ്രവർത്തനങ്ങളൊന്നും നടത്തിയില്ല. ഇതിനിടെ തകർന്ന ജിപ്സം സീലിംഗ് മാറ്റി സ്ഥാപിക്കാനായി എത്തിച്ച പുതിയ സീൽ ഗുണനിലവാരമില്ലാത്തതായിരുന്നു. താമസക്കാർ പ്രതിഷേധിച്ചതോടെ ഇത് മാറ്റി സ്ഥാപിക്കാതെ അധികൃതർ മടങ്ങുകയായിരുന്നു.
മഴ മൂലമാണ് മറ്റ് അറ്റകുറ്റപ്പണികൾ നടത്താൻ വൈകുന്നതെന്നാണ് ലൈഫ് മിഷൻ അധികൃതർ അറിയിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിഷാമോൾ ഷാജി പറഞ്ഞു. ഫ്ളാറ്റ് സമുച്ചയത്തിന്റെ അപാകതകൾ സംബന്ധിച്ച് മുഖ്യമന്ത്രി, തദ്ദേശ മന്ത്രി, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. നിലവിൽ ലൈഫ് മിഷൻ അധികൃതർ താത്കാലിക സംവിധാനമെന്ന നിലയ്ക്ക് റൂഫിംഗ് നടത്തുകയും മറ്റു ജോലികൾ മഴ മാറി നിൽക്കുന്ന മുറയ്ക്ക് ചെയ്യാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
തീരാ ദുരിതം, പരിഹാരം അകലെ
ഫ്ളാറ്റിലേക്ക് പാചകത്തിനും മറ്റുമുള്ള ശുദ്ധജലം സമീപത്തെ വീടുകളിൽനിന്നാണ് എടുക്കുന്നത്. ശുദ്ധജലത്തിനായി കുഴൽക്കിണർ നിർമിച്ചിട്ടുണ്ടെങ്കിലും ഇത് കുടിക്കാനും മറ്റും സാധിക്കില്ല. ഈ വെള്ളം ഉപയോഗിച്ച് പാചകം ചെയ്ത് ഭക്ഷണം കഴിച്ചാൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുമെന്നാണ് താമസക്കാർ പറയുന്നത്.
തുണിയലക്കാനും പാത്രങ്ങൾ കഴുകാനും കുളത്തിലെ വെള്ളമാണെടുക്കുന്നത്. എന്നാൽ ഇതിനും ദുർഗന്ധമാണെന്ന് ഇവർ പറയുന്നു. കുളം നവീകരിക്കാൻ 10 ലക്ഷം അനുവദിക്കുമെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചെങ്കിലും പണം ലഭിച്ചില്ലെന്നും ഇവർ പറയുന്നു.
ഫ്ളാറ്റിന്റെ അതിരിൽ നിൽക്കുന്ന മരങ്ങൾ ചാഞ്ഞു നിൽക്കുന്നതും അപകടാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഏത് നിമിഷവും ഇവ ഓടിഞ്ഞ് കെട്ടിട സമുച്ചയത്തിലേക്ക് വീഴാവുന്ന സ്ഥിതിയാണ്. പല തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ നടപടിയില്ല. മരം ഉടൻ വെട്ടിമാറ്റുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഫ്ളാറ്റിലെ ആവശ്യത്തിനായി ജനറേറ്റർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടന ദിവസം മുതൽ ഇത് നിശ്ചലാവസ്ഥയിലാണ്.
വന്യജീവി ആക്രമണത്തിനു തടയിടാൻ വിത്തുണ്ടകൾ എറിയും
കാലവർഷത്തിൽ പശുപ്പാറയിൽ വീട് തകർന്നു
അടിമാലി ഇരുമ്പുപാലത്ത് വിനോദസഞ്ചാരിക്ക് തെരുവ് നായയുടെ കടിയേറ്റു
വന്യജീവികളെ തുരത്താൻ "ആന ലൈറ്റ്'
ADVERTISEMENT
എറണാകുളം
KL7
1567300
വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാറിടിപ്പിച്ച് വധിക്കാൻ ശ്രമം
വാഴക്കുളം: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. ഇന്നലെ വൈകുന്നേരം 4.15ന് കല്ലൂര്‍ക്കാട് വഴിയാഞ്ചിറയാണ് സംഭവം. കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ.എം. മുഹമ്മദിനാണ് പരിക്കേറ്റത്. കാലിലൂടെ കയറ്റിയിറക്കിയ ശേഷം നാഗപ്പുഴ ഭാഗത്തേക്ക് നിര്‍ത്താതെ പോയ കെഎല്‍ 63ഡി 7933 എന്ന കറുത്ത സാന്‍ട്രോ കാര്‍ കണ്ടെത്താനായിട്ടില്ല.
വാഹന പരിശോധനയ്ക്കിടെ വഴിയാഞ്ചിറയില് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയാണ് എസ്ഐയും ഒപ്പമുണ്ടായിരുന്ന സിപിഒ കെ.സി. ജിബിയും ഡ്രൈവറെ ചോദ്യം ചെയ്തത്. തുടര്‍ന്ന് ഡ്രൈവറും എസ്ഐയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ കാറിന്റെ മുന്‍സീറ്റിലിരുന്ന സഹയാത്രികന് ഇറങ്ങി. ഇയാളുമായും വാക്കേറ്റമുണ്ടായി.
ഇതിനിടെ കാര്‍ മുന്നോട്ട് എടുത്ത ശേഷം വേഗതയില്‍ പിന്നോട്ട് വന്ന് എസ്ഐയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അതേ വേഗത്തില്‍ തന്നെ എസ്ഐയുടെ കാലിലൂടെ കാര്‍ കയറ്റി ഇറക്കിയ ശേഷം നാഗപ്പുഴ ഭാഗത്തേക്ക് നിര്‍ത്താതെ പോയി. ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ എസ്ഐ തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലില്‍ ചികിത്സ തേടി. വലതു കാലില്‍ രണ്ട് ഒടിവുണ്ട്.
വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സമീപ പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
നേതൃത്വ പരിശീലന ക്ലാസ്
‘സ്വപ്നഭവനം’ താക്കോൽ കൈമാറി
കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ
നഴ്സിംഗ് റിസർച്ച് ശില്പശാല
ADVERTISEMENT
തൃശൂര്‍
KL8
1567525
ചിരകാലസ്വപ്നം പൂവണിയുന്നു ; കൊണ്ടാഴി - കുത്താന്പുള്ളി പാലം നിർമാണം അവസാനഘട്ടത്തിൽ
ചേലക്കര: കൊണ്ടാഴി ഗ്രാമപഞ്ചായത്ത് നിവാസികളുടെ ചിരകാലസ്വപ്നമായ കൊണ്ടാഴി-കുത്താന്പുള്ളി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. കേരളത്തിന്റെ നെയ്ത്തുഗ്രാമമായ കുത്താന്പുള്ളിയെ വള്ളുവനാടുമായും മലബാർ മേഖലയുമായും ബന്ധിപ്പിക്കുന്ന പാലമാണിത്.
കൊണ്ടാഴി പഞ്ചായത്തിലെ കൊണ്ടാഴി വില്ലേജിനെയും തിരുവില്വാമല പഞ്ചായത്തിലെ കണിയാർകോട് വില്ലേജിനെയും ബന്ധിപ്പിച്ച് ഗായത്രിപ്പുഴയ്ക്കു കുറുകെയാണു പാലം നിർമിച്ചത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ 33.14 കോടി രൂപയാണ് പാലം നിർമാണത്തിന് അനുവദിച്ചത്.
പുഴയ്ക്കു കുറുകെയുള്ള പ്രധാന പാലം, കുത്താന്പുള്ളി ഭാഗത്തെ അനുബന്ധ റോഡിൽ വരുന്ന വയഡക്ട് പാലം, ജലസേചന കനാലിനു കുറുകെയുള്ള ചെറിയ പാലം എന്നിവയും പാലത്തിന്റെ അപ്രോച്ച് റോഡുമാണു പദ്ധതിയിലുള്ളത്. വയഡക്ട് പാലത്തിന്റെയും മൈനർ കനാൽ പാലത്തിന്റെയും നിർമാണം ആദ്യഘട്ടത്തിൽതന്നെ പൂർത്തിയായിരുന്നു. പുഴയ്ക്കു കുറുകെയുള്ള പ്രധാന പാലത്തിന് 11 മീറ്റർ വീതിയും 155.74 മീറ്റർ നീളവുമുണ്ട്. 12 മീറ്ററാണ് അപ്രോച്ച് റോഡിന്റെ വീതി.
യു.ആർ. പ്രദീപ് എംഎൽഎ ആയിരിക്കെ 2017-18 കാലഘട്ടത്തിലാണ് കിഫ്ബിയിൽനിന്ന് 19 കോടി രൂപ അനുവദിക്കുകയും ടെൻഡർ നടപടികളാരംഭിക്കുകയും ചെയ്തത്. പിന്നീട് കെ. രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ നടപടികൾ വേഗത്തിലാക്കി. 1.606 ഹെക്ടർ ഭൂമിയാണു പാലത്തിനായി ഏറ്റെടുത്തത്. നഷ്ടപരിഹാരത്തുക 6.27 കോടി രൂപ പാലം നിർമാണത്തിനുമുന്‍പ് കൈമാറി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. നിലവിൽ ഇരുഭാഗത്തെയും അപ്രോച്ച് റോഡിൽ ആദ്യഘട്ട ഡിബിഎം ടാറിംഗ് നടത്തി.
പ്രധാന പാലത്തിന്റെ അവസാന സ്ലാബ് വാർക്കലും കഴിഞ്ഞദിവസം പൂർത്തിയായി. ഇപ്പോൾ പാലത്തിന്റെ ഹാൻഡ് റെയിലുകളുടെ നിർമാണം നടന്നുവരികയാണെന്നും നിലവിൽ ടാർ ചെയ്ത ഭാഗത്ത് എസി ടാറിംഗ് താമസിയാതെ നടത്തുമെന്നും കെആർഎഫ്ബിഐ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഇ.ഐ. സജിത് പറഞ്ഞു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഭൂഗര്‍ഭ വകുപ്പ് ജിയോളജി പ്രവൃത്തിപരിചയമേള സംഘടിപ്പിച്ചു
മുടിക്കോട് വൻ ഗതാഗതക്കുരുക്ക്; സർവീസ് റോഡ് ചെളിക്കുളം
വിരുപ്പാക്ക സ്പിന്നിംഗ് മിൽ: ചെയർമാനും എംഡിയും ചാർജെടുത്തു
മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു
ADVERTISEMENT
പാലക്കാട്
KL9
1567494
സുരക്ഷയില്ലാതെ തൊഴിലാളികളുടെ യാത്ര
നെന്മാറ: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇതരസംസ്ഥാന തൊഴിലാളികൾ ജോലിക്കായി യാത്ര നടത്തുന്നു. നിർമാണ മേഖലയിലെ കോൺക്രീറ്റ് ജോലികൾക്കും കാർഷിക മേഖലയിലെ നടീലിനും തൊഴിലാളികൾ യാത്രചെയ്യുന്നത് ഇരിപ്പിടം പോലും ഇല്ലാത്ത തുറന്ന പെട്ടിഓട്ടോറിക്ഷകളിൽ. താമസസ്ഥലത്തുനിന്നും അതിരാവിലെ പുറപ്പെടുന്നവർ സ്ഥിരമായി പെട്ടി ഓട്ടോറിക്ഷ പോലെയുള്ളവയാണ് ഉപയോഗിക്കുന്നത്.
പിടിച്ചിരിക്കാൻ യാതൊരു സൗകര്യമില്ലാത്ത പിൻവാതിലിൽ പോലും തിക്കിതിരക്കി യാത്ര ചെയ്യുന്നത് വഴിയാത്രക്കാരിലും ഭീതി ഉണ്ടാക്കുന്നു. കുഴികളും വളവും ചെരിവുമുള്ള റോഡുകളിൽ അതിവേഗം വാഹനത്തിൽ യാത്ര ചെയ്യുന്നത് അപകടഭീതി ഉളവാക്കുന്നു. അത്യാവശ്യഘട്ടത്തിൽ ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പിടിച്ചിരിക്കാനും നിൽക്കാനുമായി വാഹനത്തിൽ കയറെങ്കിലും കെട്ടി യാത്ര ചെയ്യാൻ അധികൃതർ പ്രേരിപ്പിക്കണം എന്നും ആവശ്യം ഉയരുന്നു.
കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്ന സൗകര്യം കണക്കിലെടുത്താണ് തൊഴിലാളികൾ പണിക്കു പോകാനും തിരിച്ചുവരലും പെട്ടി ഓട്ടോ പോലുള്ള വാഹനങ്ങളെ ആശ്രയിക്കുന്നത്.
വാഹനങ്ങൾ കുഴിയിലും മറ്റും പെട്ട് വശങ്ങളിൽ ഇരിക്കുന്നവർ ഉയർന്നു ചാടുന്നതിനാൽ പിറകിൽ വരുന്ന വാഹനക്കാർ മറികടക്കാൻ പോലും പേടിച്ച് കരുതലോടെയാണ് ഇതുമൂലം യാത്ര ചെയ്യേണ്ടിവരുന്നത്.
നെല്ലിയാമ്പതി ജനവാസ മേഖലയിൽ കാട്ടാനകൾ; തോട്ടം തൊഴിലാളികൾ ഭീതിയിൽ
കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു
മലയോരപാതയുടെ അവഗണനക്കെതിരെ റോഡിലെ കുഴികളിൽ ഞാറ് നടീൽ സമരം
മുണ്ടൂർ-തൂത പാതയിലെ കാക്കാതോട് പാലം അപ്രോച്ച്റോഡ് നിർമാണം ഉടൻ പൂർത്തിയാക്കും
ADVERTISEMENT
മലപ്പുറം
KL10
1567372
നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: കളം നിറഞ്ഞ് സ്ഥാനാർഥികൾ
നാലാം നാൾ ബൂത്തിലേക്ക്
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന് ഇനി നാലുനാൾ മാത്രം. ശക്തമായ മഴക്കിടയിലും ആവേശം ചോരാതെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുന്പോൾ വിവാദങ്ങളും ആരോപണ, പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞ് സ്ഥാനാർഥികളും നേതാക്കളും. വിജയം ഉറപ്പിക്കാൻ മുന്നണികൾ ശക്തമായ പ്രവർത്തനത്തിലാണ്.
അടിയൊഴുക്കുകളിൽ പ്രതീക്ഷയർപ്പിച്ച് തൃണമൂൽ കോണ്‍ഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. തെരഞ്ഞെടുപ്പിന് നാലുനാൾ മാത്രം ശേഷിക്കേ നിലന്പൂരിലേക്ക് പണം ഒഴുക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പോലീസ് പരിശോധന ശക്തമാക്കിയിരിക്കുന്നു. നിലന്പൂർ നായാടംപൊയിൽ മലയോര ഹൈവേ, നാടുകാണി ചുരത്തിന്റെ വഴിക്കടവ് ചെക്ക്പോസ്റ്റ്, വടപുറം ഭാഗം എന്നിവിടങ്ങളിലാണ് വാഹന പരിശോധന ഉൗർജിതമാക്കാൻ പോകുന്നത്. പ്രചാരണം കൊഴുക്കുന്പോഴും വിജയം അത്ര എളുപ്പമല്ലെന്ന് തിരിച്ചറിവാണ് മുന്നണികളെ ആശങ്കയിലാഴ്ത്തുന്നത്.
ഭരണനേട്ടത്തിൽ എൽഡിഎഫും ഭരണവിരുദ്ധ വികാരത്തിൽ യുഡിഎഫും പ്രതീക്ഷയർപ്പിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങളിലും നിലന്പൂരിലെ വികസന മുരടിപ്പിലും ഉൗന്നൽ നൽകിയാണ് എൻഡിഎ പ്രചാരണം. മണ്ഡലത്തിൽ തനിക്ക് അനുകൂലമായ അടിയൊഴുക്കുകളിലാണ് പി.വി. അൻവറിന്റെ പ്രതീക്ഷ.
എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും തികച്ചും ആത്മവിശ്വാസത്തിലാണ്. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിന് ഗുണമോ ദോഷമോ എന്നറിയാൻ ഫലം വരും വരെ കാത്തിരിക്കേണ്ടിവരും.
പിഡിപി ബന്ധം എൽഡിഎഫിനും തലവേദനയാകും. കത്തോലിക്ക കോണ്‍ഗ്രസ് ഇത്തരം പിന്തുണകൾക്കെതിരെ സർക്കുലർ ഇറക്കിയത് ഇരുമുന്നണികൾക്കും വലിയ പ്രതിസന്ധിയാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. കത്തോലിക്ക കോണ്‍ഗ്രസ് ഇടപെടൽ മണ്ഡലത്തിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. വിവാദങ്ങൾക്ക് ചെവി കൊടുക്കാതെ വന്യമ്യഗശല്യവും ജനകീയ വിഷയങ്ങളിലും ഉൗന്നിയാണ് പി.വി. അൻവറിന്റെ പ്രചാരണം. നിലന്പൂരിന്റെ വികസനത്തിന് ഒരു വോട്ട്. അതാണ് എൻഡിഎ പ്രചാരണ വിഷയം. നാല് സ്ഥാനാർഥികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വലിയ പ്രവർത്തക സാന്നിധ്യമാണുള്ളത്.
അതിനാൽ ജനവിധിയറിയാൻ 23 വരെ കാത്തിരിക്കുക തന്നെ വേണം. പുറത്ത് വലിയ ഭൂരിപക്ഷം നേതാക്കൾ അവകാശപ്പെടുന്പോഴും ഉള്ളിൽ നിറയെ ആശങ്കയാണ്. നിലന്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം മുന്നണികളുടെ രാഷ്ട്രീയ ഭാവിയുടെ ചൂണ്ടുപലകയാകും. നിലന്പൂരിൽ വിജയിച്ചില്ലെങ്കിൽയുഡിഎഫിന് അത് വലിയ പ്രത്യാഘാതമാകും. അത് മുന്നണിക്കുള്ളിലുംപെട്ടിത്തെറിക്ക് ഇടയാക്കുമെന്ന തിരിച്ചറിവും നേതാക്കൾക്കുണ്ട്.
എൽഡിഎഫിന് സീറ്റ് നിലനിറുത്താനായില്ലെങ്കിൽ മൂന്നാം തവണയും തുടർ ഭരണം എന്നത് വലിയ കടന്പയായി മാറും. മാത്രമല്ല, കുഞ്ഞാലിയുടെ മണ്ണിൽ 1967 ന് ശേഷം പാർട്ടി ചിഹ്നത്തിൽ വിജയിച്ച ഒരു എംഎൽഎ എന്ന സ്വപ്നത്തിനും മങ്ങലേൽക്കും. കൂടാതെ പി.വി. അൻവറിന് മുന്നിലെ പരാജയവുമായി മാറും. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസം തുടർച്ചയായി നിലന്പൂരിൽ ക്യാന്പ് ചെയ്ത്തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നുവെന്നത് എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ എത്ര മാത്രം ഗൗരവമായി കാണുന്നുവെന്ന് വ്യക്തമാണ്.
പി.വി. അൻവറിനാകട്ടെ ഇത് രാഷ്ട്രീയ നിലനിൽപ്പിന്റെ പോരാട്ടമാണ്. അതേസമയം വോട്ട് വർധനവിലൂടെ സംസ്ഥാനത്ത് ബിജെപിയുടെയും എൻഡിഎയുടെയും അടിത്തറ ശക്തമാണ് എന്ന് തെളിയിക്കേണ്ടതുമുണ്ട് സ്ഥാനാർഥി മോഹൻ ജോർജിന്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രിയങ്കാഗാന്ധി എംപി, തൃണമൂൽ കോണ്‍ഗ്രസ് എംപി യൂസഫ് പഠാൻ എന്നിവർ ഇന്ന് പ്രചാരണത്തിനിറങ്ങുന്പോ്ൾ നിലന്പൂർ മണ്ഡലത്തിൽ വീറും വാശിയും നിറയും.
അദാലത്ത് നടത്തി
വന്യജീവി ആക്രമണങ്ങളിൽ ഇരകളായവരുടെ സംഗമം
യുഡിഎസ്എഫ് റാലിയിൽ വൻ വിദ്യാർഥി പങ്കാളിത്തം
മുയ്തായ് ഗെയിംസിലും സുവർണ നേട്ടവുമായി ലക്ഷ്മി നന്ദ
ADVERTISEMENT
കോഴിക്കോട്
KL11
1567356
പുതിയ ബസ് സ്റ്റാൻഡിലെ അഗ്നിബാധ : വൈദ്യുതി പുനസ്ഥാപിക്കല്‍ പ്രവൃത്തികള്‍ വൈകുന്നു
കോഴിക്കോട്: മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിൽ അഗ്നിബാധയെ തുടർന്ന് നിലച്ച വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ വൈകുന്നത് വ്യാപാരികളുടെ ദുരിതം വർധിപ്പിക്കുന്നു. മൂന്ന് ജനറേറ്ററുകൾ ഉപയോഗിച്ചാണ് 84 കടകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.
മൂന്നാഴ്ച കൊണ്ട് വൈദ്യുതി വിതരണം പുനസ്ഥാപിക്കാനാവുമെന്ന് കോർപറേഷൻ വിളിച്ചുചേർത്ത യോഗത്തിൽ ഉറപ്പു ലഭിച്ചിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു. ഒരു മാസത്തിലധികം സമയമെടുക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. 154 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. ഇതിൽ 84 കച്ചവടക്കാരാണ് ജനറേറ്ററിൽ പ്രവർത്തിക്കുന്നത്.
വൈദ്യുതിയില്ലാത്തതിനാൽ ഇപ്പോഴും പ്രവർത്തനം തുടങ്ങാത്ത കടകളുമുണ്ട്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ഒമ്പത് വരെ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ 4,000 രൂപ ഓരോ കടക്കാരനും ചെലവുണ്ട്.
ഇത് വ്യാപാരികൾ തന്നെ വഹിക്കണം.ഹോട്ടലുകളും ചായക്കടകളുമാണ് വലിയ പ്രതിസന്ധി നേരിടുന്നത്. ഫ്രിഡ്ജ് 24 മണിക്കൂറും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളാണ് ഹോട്ടലുകൾ. വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള പണികൾ ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് വ്യാപാരികൾക്ക് പരാതിയുണ്ട്. മേയറെ കണ്ട് വ്യാപാരികൾ പരാതി നൽകിയിട്ടുണ്ട്. മേയ് 18നാണ് മാവൂർ റോഡ് ബസ് സ്റ്റാൻഡിൽ വൻ അഗ്നിബാധയുണ്ടായത്.
ആദരാഞ്ജലി അർപ്പിച്ചു
മാനാഞ്ചിറ - വെള്ളിമാടുകുന്ന് പാത പൂർത്തിയാക്കുമെന്ന്
ആശുപത്രിയിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി
പേരാമ്പ്ര മാർക്കറ്റിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണം: കേരളാ കോൺഗ്രസ്
ADVERTISEMENT
വയനാട്
KL12
1567384
ചെന്നലോട്-ഊട്ടുപാറ റോഡ് : കോട്ടത്തറ, തരിയോട് പഞ്ചായത്തുകൾ സംയുക്ത പ്രക്ഷോഭം നടത്തുന്നു
കൽപ്പറ്റ: ദിനേന നൂറുകണക്കിന് ആളുകൾ യാത്രയ്ക്ക് ആശ്രയിക്കുന്ന ചെന്നലോട്-ഊട്ടുപാറ റോഡ് നവീകരണം അടിയന്തരമായി പൂർത്തിയാക്കുന്നതിന് കോട്ടത്തറ, തരിയോട് പഞ്ചായത്തുകൾ സംയുക്ത ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു.
നാഷണൽ ഹൈവേ അഥോറിറ്റി കൊടുവള്ളി ഡിവിഷൻ ഓഫീസിനു മുന്‍പിലാണ് രണ്ട് പഞ്ചായത്ത് ഭരണസമിതികളിലെയും അംഗങ്ങൾ ധർണ നടത്തും. പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തിയുള്ള സമരത്തിന് അടുത്ത ദിവസം തീയതി തീരുമാനിക്കുമെന്ന് കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ്, മെംബർ എം.കെ. മുരളീദാസൻ, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, മെംബർമാരായ ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, രാധ പുലിക്കോട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
14 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ചെന്നലോട്-ഊട്ടുപാറ റോഡ്. ഇതിൽ ഒന്നര കിലോമീറ്റർ തരിയോട് പഞ്ചായത്തിലും ബാക്കി കോട്ടത്തറ പഞ്ചായത്തിലുമാണ്. 2022-23ൽ ആണ് സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽനിന്നു(സിആർഎഫ്ഐ) പ്രവൃത്തിക്ക് 15 കോടി രൂപ അനുവദിച്ചത്. വൈകാതെ ടെൻഡർ നടന്നു.
നാഷണൽ ഹൈവേ അഥോറിറ്റിയുടെ തലശേരി ഡിവിഷനാണ് പ്രാരംഭപ്രവർത്തനങ്ങൾ നടത്തിയത്. പിന്നീട് സമ്മർദം ചെലുത്തി കൊടുവള്ളി ഡിവിഷൻ പ്രവൃത്തി ഏറ്റെടുത്തു. രണ്ടു വർഷം മുന്‍പ് തുടങ്ങിയ റോഡ് നവീകരണം ഇഴയുകയാണ്. ഒന്നര വർഷമായി പ്രവൃത്തികൾ മുടങ്ങിയിരിക്കയാണ്.
തരിയോട് പഞ്ചായത്ത് ഭാഗത്ത്(വൈപ്പടി ജംഗ്ഷൻ-ചെന്നലോട്)ഒരു പ്രവൃത്തിയും ഇതുവരെ നടത്തിയില്ല. വെണ്ണിയോട് ജലനിധി പന്പ് ഹൗസ് മുതൽ കരിഞ്ഞകുന്ന് അങ്കണവാടി വരെ പുഴയോരത്ത് ഒരു കിലോമീറ്റർ പരിധിയിൽ നാലിടങ്ങളിൽ റോഡരിക് ഇടിഞ്ഞു. ഇതുസംബന്ധിച്ച് നാഷണൽ ഹൈവേ, പൊതുമരാമത്ത് അധികാരികൾക്ക് കോട്ടത്തറ പഞ്ചായത്ത് പരാതി നൽകിയെങ്കിലും നടപടിയില്ല.
പുഴയരികിൽ നിർമിക്കേണ്ട സംരക്ഷണ ഭിത്തിയുടെ രൂപകൽപനപോലും നടന്നിട്ടില്ല. ബോളർ പാക്കിംഗിനു ഇറക്കിയ നെറ്റ് കഴിഞ്ഞദിവസം നാട്ടുകാർ അറിയാതെ കരാറുകാരൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മറ്റെവിടേക്കോ കൊണ്ടുപോയി. സംരക്ഷണഭിത്തി നിർമാണത്തിന്റെയും മറ്റും പേരുപറഞ്ഞാണ് റോഡ് നവീകരണം നീട്ടിക്കൊണ്ടുപോകുന്നത്. മാറിമാറി വരുന്ന ഉദ്യോഗസ്ഥർ പ്രവൃത്തി കൃത്യതയോടെ നടത്താൻ ഇടപെടുന്നില്ല.
ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടത്തറ പഞ്ചായത്തിൽ റോഡ് കട്ടിംഗിനു തവണകളായി 15,81,914 രൂപ പിഡബ്ല്യുഡിയിൽ അടച്ചെങ്കിലും പുനർനിർമാണം നടത്തിയില്ല. ഇക്കാര്യം നാഷണൽ ഹൈവേ അഥോറിറ്റി അധികാരികളെ പലതവണ അറിയിച്ചെങ്കിലും ഗൗനിക്കുന്നില്ല.
പ്രവൃത്തി എൻഎച്ച് അഥോറിറ്റി നടത്തണമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്. റോഡിൽ വെട്ടിപ്പൊളിച്ച ഭാഗങ്ങൾ പുനർനിർമിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്ന നിലപാടിലാണ് എൻഎച്ച് അഥോറിറ്റി അധികൃതർ. ചെന്നലോട്-ഊട്ടുപാറ റോഡിൽ 12 മീറ്റർ വീതിയിൽ ഒന്നാം ഘട്ടത്തിൽ നടത്തിയ ടാറിംഗിനോട് ചേർന്ന് കെഎസ്ഇബി പോസ്റ്റുകൾ അപകടാവസ്ഥയിലുണ്ട്. ഇവ മാറ്റി സ്ഥാപിക്കുന്നതിന് കെഎസ്ഇബി എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും എൻഎച്ച് അഥോറിറ്റി തുക അടച്ചില്ല.
എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് കരാറുകാരനെ സഹായിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന സംശയം ജനങ്ങൾക്കുണ്ട്. റോഡ് വിഷയത്തിൽ വയനാട്ടിൽനിന്നുള്ള മന്ത്രി ഒ.ആർ. കേളു, പ്രിയങ്ക ഗാന്ധി എംപി, നിയോജകമണ്ഡലം എംഎൽഎ ടി. സിദ്ദിഖ് എന്നിവർക്ക് പരാതി നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റുമാരും മെംബർമാരും പറഞ്ഞു.
ചെറുവള്ളിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കു യൂണിഫോം വിതരണം ചെയ്തു
സത്യസന്ധത പുതുതലമുറ ആർജിക്കേണ്ട ഗുണം: പ്രിയങ്ക ഗാന്ധി എംപി
കളഞ്ഞുകിട്ടിയ സ്വർണമോതിരം ഉടമയ്ക്കു നൽകി തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി
ADVERTISEMENT
കണ്ണൂര്‍
KL13
1567563
വിശ്വാസജീവിതം നിലനിർത്താൻ വിശുദ്ധ കുർബാനയെ സ്നേഹിക്കുന്നവരാകണം: മാർ ജോസഫ് പാംപ്ലാനി
തലശേരി: വിശ്വാസപരിശീലനത്തിലൂടെയാണ് വിശുദ്ധ കുർബാനയെ സ്നേഹിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കാനാകൂ എന്നതിനാൽ വിശ്വാസ ജീവിതം വിശുദ്ധ കുർബാനയെ സ്നേഹിച്ചു കൊണ്ടാകണമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
തലശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അതിരൂപത മതബോധന മുഖ്യാധ്യാപകരുടെ കോൺഫറൻസും 2025-26 വിശ്വാസപരിശീലന പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. വിശുദ്ധ കുർബാനയിൽ സത്യമായും വ്യക്തമായും ഈശോയാണെന്ന ബോധ്യം കുട്ടികൾക്ക് നൽകണം. ക്രിസ്തീയ ജീവിതശൈലി സ്വന്തമാക്കുന്ന മക്കളായി ജീവിക്കാൻ അവരെ പഠിപ്പിക്കണമെന്നും ആർച്ച്ബിഷപ് പറഞ്ഞു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു.
വിശ്വാസ പരിശീലനമേഖലയിൽ 50 വർഷങ്ങളും 25 വർഷങ്ങളും പൂർത്തിയാക്കിയവരെയും വിരമിച്ച മുഖ്യാധ്യാപകരെയും വിശ്വാസ പരിശീലകരെയും 12 വർഷം മുടങ്ങാതെ വന്ന ആറ് അധ്യാപകരെയും 24 കുട്ടികളെയും ആദരിച്ചു. അതിരൂപത തലത്തിൽ വിശ്വാസപരിശീലകർക്ക് നടത്തിയ പരീക്ഷയിൽ സമ്മാനർഹരായവർക്കും നാല്, ഏഴ്, 10, 12 ക്ലാസുകളിൽ സ്കോളർഷിപ്പ് നേടിയവർ, സീറോ മലബാർ സഭാതലത്തിൽ നടത്തിയ പ്രതിഭാസംഗമത്തിലെ വിജയികൾ എന്നിവർക്കുള്ള അവാർഡുകളും വിതരണം ചെയ്തു.
കണ്ണൂർ കാസർഗോഡ് ജില്ലകളിലെ അഞ്ഞൂറോളം വിശ്വാസപരിശീലകർ പങ്കെടുത്തു. അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, റവ. ഡോ. ഫിലിപ്പ് കവിയിൽ, ജോൺസൺ പൊട്ടക്കൽ, ജോസ് നിരപ്പേൽ, ജോൺസൺ കിഴക്കെചെത്തിപ്പുഴ, ലില്ലി കരുമാനപ്പിള്ളിൽ,സണ്ണി പാറയിൽ, എലിസബത്ത് കണിയാറകത്ത് എന്നിവർ പ്രസംഗിച്ചു. വിശ്വാസപരിശീലന ഡയറക്ടർ റവ. ഡോ. ആന്റണി കിടാരത്തിൽ സ്വാഗതവും ബാബു പതിപ്പിള്ളിൽ നന്ദിയും പറഞ്ഞു.
പ്രതിരോധം പാളുന്നു; തെങ്ങിനും കമുകിനും മഞ്ഞളിപ്പ് രോഗം പടരുന്നു
ജിബിൻ ബാബു ആമക്കാട്ടിന് യൂറോപ്യൻ യൂണിയന്റെ 50 ലക്ഷത്തിന്റെ സ്കോളർഷിപ്പ്
ട്യൂഷൻ സെന്റർ പീഡനക്കേസ്: കുറ്റപത്രം ഉടൻ
ഇലക്ട്രിക് കടയിലെ മോഷണം: കൊയ്യം സ്വദേശി അറസ്റ്റിൽ
ADVERTISEMENT
കാസര്‍ഗോഡ്
KL14
1567539
മടിക്കൈയിലെ വാഴത്തോട്ടങ്ങൾ കൃഷിവകുപ്പ് സംഘം സന്ദർശിച്ചു
നീലേശ്വരം: കാലവർഷം നേരത്തേയെത്തിയതുമൂലം നാശനഷ്ടങ്ങൾ സംഭവിച്ച മടിക്കൈയിലെ നേന്ത്രവാഴത്തോട്ടങ്ങൾ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ പി.കെ.സ്മിതാനന്ദിനിയുടെ നേതൃത്വത്തിലസംഘം സന്ദർശിച്ചു. മടിക്കൈ പഞ്ചായത്തിലെ കണിച്ചിറ, മണക്കടവ്, ആലയി, കല്ലിങ്കിൽ എന്നിവിടങ്ങളിലാണ് കൃഷിവകുപ്പ് സംഘം സന്ദർശനം നടത്തിയത്.
പല തോട്ടങ്ങളിലും കുലച്ച വാഴകളിലേറെയും കാറ്റിലും മഴയിലും ഒടിഞ്ഞുവീഴുകയും ബാക്കിയുള്ളവ വെള്ളക്കെട്ടിൽ കിടന്ന് ചീഞ്ഞുനശിക്കുകയും ചെയ്ത നിലയിലാണ്. മൂപ്പെത്താത്ത കുലകൾക്ക് മൂന്നാംതരത്തിന്റെ വില പോലും ലഭിക്കാത്ത നിലയാണെന്ന് കർഷകർ പറഞ്ഞു.
മണക്കടവിൽ 500 വാഴകൾ പൂർണമായും നഷ്ടമായ പുതിയപറമ്പത്ത് ദാമോദരൻ, കന്നാടത്ത് ചന്ദ്രൻ, ചന്ദ്രൻ കായക്കീൽ, ഷൈജു നീരളി, രാജേഷ് നീരളി, നാരായണൻ മതിരക്കോട്ട്, യശോദ കാക്കക്കീൽ, ആലയിൽ ഷൈല കുണ്ടേന, ഭാർഗവി പുളിക്കാൽ, പാലാപ്പാടി ബാബു, ഷാജു, കരുവക്കാൽ രാജൻ, ഉഷ കരുവക്കാൽ, നാരായണൽ കല്ലിങ്കിൽ, വിജയൻ ആലൈ, വസന്തൻ കല്ലിങ്കിൽ, ഇന്ദിര, ഉമേശൻ, ബാലൻ, ഭാസ്കരൻ ,അശോകൻ പൊറോലി, ഗംഗൻ കുണ്ടേന എന്നിവരുടെ കൃഷിയിടങ്ങൾ സംഘം സന്ദർശിച്ചു. മടിക്കൈ വയൽ, മണക്കടവ്, നാദക്കോട്ട്, കണിച്ചിറ, കക്കാട്ട്, അരയി പ്രദേശങ്ങളിലായി ലക്ഷക്കണക്കിന് നേന്ത്രവാഴകളാണ് നശിച്ചത്.
കാലവർഷക്കെടുതിയിൽ മടിക്കൈ പഞ്ചായത്തിലെ വാഴകർഷകർക്ക് മാത്രം രണ്ട് കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കുന്നതിനായി കൃഷിഭവന്റെയും അക്ഷയ കേന്ദ്രങ്ങളുടെയും സഹായത്തോടെ അപേക്ഷ നല്കാൻ കൃഷിവകുപ്പ് സംഘം നിർദേശം നല്കി. കൃഷി അസി. ഡയരക്ടർ പി.വി. ആർജിത, കൃഷി ഓഫീസർ സി. പ്രമോദ് കുമാർ എന്നിവരും പഞ്ചായത്ത് അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
സീസണെത്തുമ്പോൾ വീണ്ടും നേന്ത്രക്കായയ്ക്ക് വിലയിടിയുന്നു
കാഞ്ഞങ്ങാട്: സീസൺ തുടങ്ങുമ്പോൾ കാർഷികോത്പന്നങ്ങൾക്ക് പൊതുവിപണിയിൽ വിലയിടിയുന്ന പതിവിന് ഇത്തവണയും മാറ്റമില്ല. ജില്ലയുടെ വാഴത്തോട്ടമായ മടിക്കൈയിൽ നിന്നുൾപ്പെടെ നാടൻ നേന്ത്രക്കായ വിപണിയിലെത്തിത്തുടങ്ങിയതോടെ വിഷുക്കാലത്ത് 65 രൂപ വരെ എത്തിയിരുന്ന നേന്ത്രക്കായ വില 42 രൂപയിലേക്ക് താഴ്ന്നു.
ഒന്നാം നമ്പർ കായയ്ക്ക് അഞ്ചു ദിവസം മുമ്പുപോലും 49 രൂപയായിരുന്നതാണ് 42 ലേക്ക് താഴ്ന്നത്. രണ്ടാം നമ്പറിന് 30 രൂപയും മൂന്നാം നമ്പറിന് 17 രൂപയുമാണ് ഇപ്പോൾ മടിക്കൈയിലെ കർഷകർക്ക് കിട്ടുന്നത്.
കാലവർഷം നേരത്തേയെത്തിയതോടെ വാഴത്തോട്ടങ്ങളിൽ വെള്ളംകയറി വ്യാപക നാശമുണ്ടായതിനാൽ ഒന്നാം നമ്പർ കായ കിട്ടിയത് വളരെ കുറവാണ്. വാഴത്തോട്ടങ്ങളിൽ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതോടെ കുലച്ച വാഴകളിലേറെയും ചീഞ്ഞു നശിച്ച നിലയിലാണ്. ഇവയിൽനിന്ന് കിട്ടുന്ന കായ്കളെ രണ്ടാം നമ്പറോ മൂന്നാം നമ്പറോ ആയി മാത്രമാണ് വിപണിയിൽ എടുക്കുന്നത്. ബാങ്ക് വായ്പയുൾപ്പെടെ എടുത്ത് കൃഷിയിറക്കിയവർ ഇതുമൂലം കടുത്ത പ്രതിസന്ധിയിലാണ്.
അഡൂര്‍ സ്കൂളിലെ കലാമതില് പാഠപുസ്തകത്തിന്റെ കവര്‍ചിത്രം
ജപ്തി നടപടികൾ നിർത്തിവച്ചു; തോമസും മകനും ആശ്വാസതീരത്തേക്ക്
കരാറുകാരന് തുക കൂട്ടി നല്‍കും; വെള്ളരിക്കുണ്ട് താലൂക്കിലെ റേഷൻ പ്രതിസന്ധി തീർന്നു
കുണ്ടുപ്പള്ളിയിൽ മണ്ണിടിച്ചിൽ; വീടുകളും കമ്യൂണിറ്റി ഹാളും അപകടഭീതിയിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
ഡിഎൻഎ പരിശോധന; രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലെത്തി
Kerala
2
വിമാനദുരന്തത്തിൽ വ്യോമയാന മന്ത്രാലയം; അപകടം 36-ാം സെക്കന്‍ഡില്‍
National
3
സംഘർഷം രൂക്ഷം; ഇസ്രയേലിൽ ഇറേനിയൻ മിസൈൽ വർഷം
International
4
ചൈനീസ് ടെക് ഭീമന്മാരുടെ കയറ്റുമതികേന്ദ്രമായി ഇന്ത്യ
Business
5
ലോക ടെസ്റ്റ് ക്രിക്കറ്റ് കിരീടം ആഫ്രിക്ക തൂക്കി
Sports
ADVERTISEMENT
LATEST NEWS
സുൽത്താൻ ബത്തേരിയിൽ യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച സംഭവം; പ്രതി പിടിയിൽ
ഫിഫ ക്ലബ് ലോകകപ്പ്: ഇന്റർമയാമി-അൽ അഹ്ലി മത്സരം സമനിലയിൽ
സംഘർഷം രൂക്ഷമായി തുടരുന്നു; ഇസ്രയേലിന് നേരെ മിസൈലാക്രമണം നടത്തി ഇറാൻ
ഇസ്രയേൽ - ഇറാൻ സംഘർഷം; ട്രംപുമായി ഫോണിൽ സംസാരിച്ച് പുടിൻ
നാവികസേനാ കേന്ദ്രത്തിൽ മിസൈൽ ആക്രമണം; ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ
ADVERTISEMENT