ADVERTISEMENT
ADVERTISEMENT
രാമപുരം: മാരക ലഹരികള്‍ പൊതുസമൂഹത്തില്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുകയാണെന്നും പൊതുസമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്നും പ്രവര്‍ത്തിക്കണമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ സമാപന സമ്മേളനം രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് ഫൊറോന പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

ലഹരി ഉപയോഗം അപമാനമാണെന്ന തോന്നല്‍ സമൂഹത്തില്‍ വളരണമെന്ന് സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്ന സീറോമലബാര്‍ സഭ കൂരിയ ബിഷപ്പും കെസിബിസി ടെമ്പറന്‍സ് കമ്മീഷന്‍ വൈസ് ചെയര്‍മാനുമായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയും രൂപത പ്രസിഡന്‍റുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാര്‍ ആഗസ്തിനോസ് കോളജ് ടീമംഗങ്ങള്‍ ഫ്ളാഷ് മോബും സെന്‍റ് അഗസ്റ്റ്യന്‍സ് എച്ച്എസ്എസ് ടീം ലഹരിവിരുദ്ധ നൃത്തശില്പവും അവതരിപ്പിച്ചു. എന്‍എസ്എസ് ടീമംഗങ്ങള്‍ ദീപശിഖയേന്തി.

കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ആര്‍. അക്ഷയ്, രൂപത ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, മാര്‍ ആഗസ്തിനോസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഡിറ്റോ സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍മാരായ സാബു തോമസ്, ജാനറ്റ് കുര്യന്‍, സാബു ഏബ്രഹാം, ഫാ. ജോസഫ് ആലഞ്ചേരി, ജോസ് കവിയില്‍, സിനി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളനികള്‍, ബസ് സ്റ്റാൻഡുകള്‍, ടാക്സി സ്റ്റാൻഡുകള്‍ എന്നിവിടങ്ങളില്‍ ലഹരിവിരുദ്ധ പരിപാടികള്‍ കഴിഞ്ഞ ഒരു മാസക്കാലം നടന്നിരുന്നു.
ADVERTISEMENT
നേമം: സഹകരണ ബാങ്കിലെ കോടികളുടെ ക്രമകേടുകൾ പുറത്ത് വന്നതോടെ 447 പേർ കേസ് കൊടുക്കുകയും, പോലിസ് എഫ്ഐആർ ഇടുകയും ഇപ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരുകയും ചെയുന്ന നേമം സഹകരണ ബാങ്കിലെ വകുപ്പുതല അന്വേഷണം ചില ഉന്നത രാഷ്ട്രിയ ഇടപെടൽ കാരണം സഹകരണ രജിസ്ട്രാർ നീട്ടിക്കൊണ്ടു പോകുന്നെന്ന് ആക്ഷേപം.

ഓഗസ്റ്റ്‌ 15 കഴിഞ്ഞാൽ ഈ റിപ്പോർട്ട് റദ്ധുചെയ്യപ്പെടാനും, തന്മൂലം പ്രതികൾക്ക് സഹായമാക്കുവാനുമാണു നീട്ടിക്കൊണ്ടു പോകുന്നത്. വിവരാവകാശ നിയമ പ്രകാരം നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാൻ അന്വേഷണ റിപ്പോർട്ടിനു രേഖമൂലം അപേക്ഷ നൽകിയിട്ടും വിവരാവകാശം നൽകാതെ "ആയിട്ടില്ല' എന്ന മറുപടിയാണ് ലഭിക്കുന്നത്. ഒരു വർഷം തികയുന്ന വകുപ്പുതല അന്വേഷണം ഓഗസ്റ്റ്‌ 15നു മുമ്പു പൂർത്തീകരിച്ചില്ലെങ്കിൽ അന്വേഷണ റിപ്പോർട്ട് ലാപ്സാകും.

ഇത്തരത്തിൽ നിക്ഷേപകരെ ദ്രോഹിച്ചു നേമം സഹകരണ ബാങ്കിനെ തകർത്ത മാഫിയകളെയും, ചില ഉന്നത രാഷ്ട്രീയ നേതാക്കളെയും സഹായിക്കുന്ന സഹകരണ രജിസ്ട്രാറുടെ വഞ്ചനക്കെതിരെ ശക്തമായ പ്രക്ഷോഭ സമരം സഹകരണ ആസ്ഥാന മന്ദിരത്തിനു മുന്നിൽ ആരംഭിക്കുമെന്നു നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും, കൺവീനർ കൈമനം സുരേഷും പറഞ്ഞു.
ADVERTISEMENT
കുളക്കട: കൃഷിയിടങ്ങള്‍ സമൃദ്ധമാക്കി ജില്ലയുടെ നെല്ലറയാകാന്‍ കുളക്കട ഗ്രാമപഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്‍റെ നെല്‍കൃഷി പ്രോത്സാഹനഫണ്ട് വിനിയോഗിച്ചാണ് ക്ഷാമംനേരിടുന്ന ഞവര ഉള്‍പ്പെടെ ഉത്പാദിപ്പിക്കാന്‍ പഞ്ചായത്ത് ഭരണസമിതി കൈകോര്‍ത്തത്.

സമഗ്ര നെല്‍കൃഷിവികസനം പദ്ധതി പ്രകാരം കുളക്കട പാടശേഖരത്തുനിന്നും വിപണിയിലേക്കു നെല്ല്നിറയുകയാണ്. കാര്‍ഷികപ്രതാപം വീണ്ടെടുക്കാന്‍ കുളക്കട പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് അഞ്ചുവര്‍ഷതുടര്‍ച്ചയില്‍ നെല്‍കൃഷി ചെയ്തുവരുന്നത്.ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ഹെക്ടറിന് അഞ്ച് ലക്ഷം രൂപയും നെല്‍കൃഷി പ്രോത്സാഹനഫണ്ടില്‍ നിന്നും ഹെക്ടറിന് 5500 രൂപയും സബ്സിഡി നല്‍കി. ഒരു വര്‍ഷം 80 മുതല്‍ 100ടണ്‍ വരെ നെല്ല് ഉത്പാദിപ്പിക്കുന്നു.

ഉമ ഇനത്തില്‍പ്പെട്ട നെല്ലാണ് പാടങ്ങളില്‍ വിളയുന്നത്. ഗ്രാമപഞ്ചായത്തി െന്‍റ തനത് ഫണ്ടില്‍നിന്നും അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നെല്ല് സപ്ലൈകോ വഴി കര്‍ഷകര്‍ വിറ്റഴിക്കുന്നു. പാടശേഖരസമിതി, കൃഷിക്കൂട്ടങ്ങള്‍ എന്നിവ മുഖേനയാണ് കൃഷി നടത്തുന്നത്. ഈ വര്‍ഷം 22.5 ഏക്കറിലേക്കു കൃഷിവ്യാപിപ്പിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.

പൊതുവില്‍ ഉത്പാദനക്ഷാമം നേരിടുന്ന നെല്ലിനമായ ഞവര പ്രത്യേക ഇനത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ മൂന്നു വര്‍ഷമായി വിളയിക്കുന്നു. ഔഷധമൂല്യം നിലനിര്‍ത്താനായി തവിട്കളയാത്ത അരിയാണ് വിപണിയിലേക്കെത്തിക്കുന്നത്.

കിലോയ്ക്ക് 200 മുതല്‍ 480 വരെയാണ് വില. സ്പെഷാലിറ്റി റൈസ്ഫണ്ടില്‍നിന്നും ഹെക്‌ടറിന് 10000 രൂപ സബ്സിഡി നല്‍കുന്നുമുണ്ട്. ഞവര അരി കിലോയ്ക്ക് 180 രൂപ നിരക്കില്‍ കര്‍ഷകര്‍ പ്രാദേശികമായി വിപണനം നടത്തുന്നു. കുളക്കട പഞ്ചായത്തിലെ തളിര്‍ കൃഷിക്കൂട്ടമാണ് ഞവരകൃഷി ചെയ്തത്. നസര്‍ ബാത്ത്, ജീരകശാല, ഗന്ധകശാല, കറുത്ത ഞവര, കണിചെമ്പാവ് തുടങ്ങിയ നെല്ലിനങ്ങളും കൃഷി വൈവിദ്ധ്യത്തില്‍ ചെയ്യുന്നു.

നെല്‍കൃഷിയുടെ പ്രാധാന്യം തലമുറകളിലേക്കെത്തിക്കാനും ആഭ്യന്തര ഉത്പാദന വര്‍ധന ലക്ഷ്യമാക്കിയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പരമാവധി ഇടങ്ങളിലേക്കു വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി കടുക്കാല വ്യക്തമാക്കി.
ADVERTISEMENT
പട്ടയം തടയാൻ ഗൂഢശ്രമം, വനഭൂമിക്കുമേൽ അവകാശവാദവുമായി സ്വകാര്യ വ്യക്തി

പത്തനംതിട്ട: പൊന്തൻപുഴ, വലിയകാവ് വനഭൂമിക്കുമേൽ അവകാശവാദം ഉന്നയിച്ച് ഗൂഢ നീക്കം. പെരുന്പെട്ടി പട്ടയവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്ന ഘട്ടത്തിലെത്തിയപ്പോൾ ഈ ഗൂഢസംഘം നടത്തിയ രംഗപ്രവേശം നാട്ടുകാ രിൽ ആശങ്ക വിതച്ചിരിക്കുകയാണ്.

പുതിയ നീക്കം

പൊന്തൻപുഴ വനം ഉൾപ്പെടുന്ന പെരുമ്പെട്ടി, വലിയകാവ് റിസർവ് മേഖലയിൽ 432.50 ഏക്കർ സ്ഥലത്താണ് ഭൂമാഫിയ അവകാശം ഉന്നയിച്ചിട്ടുള്ളത്. വനത്തിനു പുറത്ത് 250.46 ഏക്കർ വരുന്ന റവന്യു ഭൂമിയിലാണ് 747 കുടുംബങ്ങൾ കാലങ്ങളായി കൃഷി ചെയ്തു ജീവിക്കുന്നത്.

പട്ടയത്തിനു വേണ്ടിയുള്ള ഇവരുടെ അവകാശവാദത്തെ തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് വനഭൂമിക്കുമേൽ അവകാശവാദം ഉന്നയിച്ച് ഇപ്പോൾ ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്. 7,000 ഏക്കർ വരുന്ന പൊന്തൻപുഴ വനത്തിന്‍റെ തെക്കുകിഴക്കു വരുന്ന ഭാഗമാണ് പെരുമ്പെട്ടി - വലിയകാവ് മേഖല. വനത്തിൽ ഉൾപ്പെട്ട സ്ഥലമാണ് വനംമാഫിയ ലക്ഷ്യമിടുന്നത്.

ജണ്ടയ്ക്കുള്ളിലെ സ്ഥലം

പെരുമ്പെട്ടി വില്ലേജിലെ റീസർവേ നമ്പർ 193ൽപെട്ട 432.5 ഏക്കർഭൂമിയിലാണ് ഗൂഢ ലക്ഷ്യമ ുള്ളവരെന്നു നാട്ടുകാർ ആരോപി ക്കുന്ന ചിലർ അവകാശം ഉന്നയിച്ചിട്ടുള്ളത്. നെയ്തല്ലൂർ കോവിലകം ഇരവിപേരൂർ സ്വദേശിക്കു കൈമാറിയ സ്ഥലം വില കൊടുത്തു വാങ്ങിയതാണെന്നാണ് അവകാശം ഉന്നയിച്ച വരുടെ വാദം.

ഇത് അളന്നുതിരിച്ചു തരണമെന്ന ആവശ്യമാണ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സിവിൽ റിട്ട് പെറ്റീഷനിലെ ആവശ്യം. എന്നാൽ, സ്ഥലം പൂർണമായി വനംവകുപ്പിന്‍റെ ജണ്ടയ്ക്കുള്ളിലാണ്.

എന്നാൽ, തന്‍റെ ഭൂമി വനം നോട്ടിഫിക്കേഷന്‍റെ പരിധിക്കു പുറത്താണെന്ന വാദം ഉന്നയിച്ചാണ് പരാതി ക്കാരൻകോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂൺ ഒന്പതിനു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയ വിധിന്യായത്തിൽ സ്ഥലം അളന്നു തിട്ടപ്പെടുത്താൻ നിർദേശമുണ്ട്.

ഉദ്യോഗസ്ഥർക്കു മൗനം

കോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസ് വന്നപ്പോൾ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ മൗനം അവലംബിച്ചത് നാട്ടുകാരുടെ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. വനഭൂമിയെ സംബന്ധിച്ച സുപ്രീംകോടതി വിധി നിലനിൽക്കേ ഒരു വ്യക്തിയുടെ അവകാശവാദത്തെ അംഗീകരിച്ച് റവന്യു ഉദ്യോഗസ്ഥർ സ്വീകരിച്ച നിലപാട് പട്ടയവിഷയത്തെ അട്ടിമറിക്കാനാണെന്നാണ് ആരോപണം.

വനഭൂമി സ്വകാര്യ വ്യക്തിക്ക് അളന്നുതിരിച്ചു നൽകുകയും പകരം പട്ടയം ലഭിക്കേണ്ടതായ ഭൂമി വനത്തിന്‍റെ ഭാഗമായി ഉൾപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് പൊന്തൻപുഴ, പെരുന്പെട്ടി സമരസമിതി ആരോപിച്ചു.

അധിക വനഭൂമിക്കുമേൽ അവകാശവാദം

പെരുമ്പെട്ടി വില്ലേജിൽ നടന്ന ഡിജിറ്റൽ സർവേ പ്രകാരം അധികമായി കണ്ടെത്തിയ സ്ഥലം തന്‍റേതാണെന്ന അവകാശവാദമാണ് സ്വകാര്യ വ്യക്തി ഉന്നയിക്കുന്നത്. വനം നോട്ടിഫിക്കേഷൻ പ്രകാരം പെരുമ്പട്ടിയിൽ 1,771 ഏക്കർ വനമേഖലയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഡിജിറ്റൽ സർവേ അനുസരിച്ച് വനഭൂമിയുടെ വിസ്തൃതി 1,889 ഏക്കറായി വർധിച്ചിട്ടുണ്ട്. നോട്ടിഫിക്കേഷനേക്കാൾ 118 ഏക്കർ അധികം കണ്ടെത്തുകയും ചെയ്തു. ഇതു സ്വകാര്യ വ്യക്തിയുടെ കേസിനെ സാധൂകരിക്കുന്നതായി.

വനാതിർത്തി അടയാളപ്പെടുത്തിയ സ്കെച്ചിനു വെളിയിൽ ഒരു സെന്‍റ് ഭൂമി പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അളവിലെ പിശകായി മാത്രമേ ഇതിനെ കാണാൻ കഴിയൂവെങ്കിലും അധിക ഭൂമി മാഫിയയ്ക്കു കൈമാറാനുള്ള രഹസ്യ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ആക്ഷേപം.

എതിർപ്പുമായി സമരസമിതി

ഡിജിറ്റൽ സർവേ പ്രകാരം വനഭൂമിയുടെ വിസ്തൃതി വർധിച്ചതിനെത്തുടർന്ന് അധികഭൂമി മാഫിയയ്ക്കു കൈമാറിയാൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പൊന്തൻപുഴ സമരസമിതി മുന്നറിയിപ്പു നൽകി.

ഡിജിറ്റൽ സർവേ പ്രകാരം പെരുമ്പെട്ടി വില്ലേജിൽ 1335 ഏക്കറും ചേത്തക്കൽ വില്ലേജിൽ 25.17 ഏക്കറും റാന്നി അങ്ങാടി വില്ലേജിൽ 528 ഏക്കറും ഉൾപ്പെടുന്നതാണ് വനഭൂമിയെന്നു കർഷകർ തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നു. മൊത്തം 1889.31 ഏക്കറാണ് ഇത്തരത്തിൽ വനഭൂമിയുടെ വിസ്തൃതി.

നോട്ടിഫിക്കേഷനേക്കാൾ 118 ഏക്കർ ഭൂമി അധികമായി കണ്ടെത്തിയതിനാൽ ഈ അധിക ഭൂമികൂടി ഉൾപ്പെടുത്തി പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാർ തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകഭൂമി വനമാണെന്ന തരത്തിൽ നേരത്തേ പുറപ്പെടുവിച്ച വിജ്ഞാപനം സർക്കാർ റദ്ദ് ചെയ്തിരുന്നു.
ADVERTISEMENT
സ്വന്തം ലേഖകർ

ആലപ്പുഴ: യഥായോഗ്യം കുഴികൾ അടയ്ക്കാത്തതിനാൽ ദേശീയ പാത അടക്കം മഴക്കുഴികളെടുത്ത പരുവത്തിൽ. പാറപ്പൊടിയും ടാർ മിശ്രിതവും ചേർത്ത് നടത്തിയ കുഴിയടയ്ക്കൽ പാളി. മഴയും ഭാരവാഹനങ്ങളും മൂലം ഈ മിശ്രിതം പലേടത്തും ഇളകി മാറിയതോടെ റോഡ് മഴക്കുഴി കുത്തിയ സ്ഥിതിയിലായി. മിശ്രിതം കുഴന്പ് പരുവത്തിലായതിനാൽ ഇരുചക്ര യാത്രക്കാർ ഏതു നിമിഷവും തെന്നിവീഴാം. യാത്രക്കാരും നാട്ടുകാരും വ്യാപകമായി പരാതി ഉയർത്തിയിട്ടും ദേശീയപാത കരാർ കന്പനികൾ ഫലപ്രദമായ നടപടികൾ ഇനിയും എടുത്തിട്ടില്ല. മറ്റു റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

മഴയ്ക്കൊരു കുഴി

മഴ പെയ്യുന്ന ദിവസങ്ങളിൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകും. കുഴികളിൽ വെള്ളംനിറയുന്നതോടെ ആഴമറിയാതെ വാഹനങ്ങൾ ചാടി അപകടമുണ്ടാകുന്നതും പതിവായിട്ടുണ്ട്. വാഹനങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ വേറെ. ജില്ലയില്‍ കൂടുതല്‍ കുഴികളുള്ളത് ദേശീയപാത 66ലാണ്.

തിരുവനന്തപുരം-കൊച്ചി നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുഴിക്കെണിയായി മാറിയിരിക്കുന്നത്. പുന്നപ്ര കളിത്തട്ട്, പായല്‍ക്കുളങ്ങര, അയ്യന്‍കോയിക്കല്‍ എന്നിവിടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തു വലിയ കുഴികളുണ്ട്. കരൂര്‍ അയ്യന്‍കോയിക്കലിനു സമീപം ജല അഥോറിറ്റി പൈപ്പ് പൊട്ടി പാത കുളമായി. അപകടം ഒഴിവാക്കാൻ ഗതാഗതം പൂര്‍ണമായും സര്‍വീസ് റോഡ് വഴിയാക്കി.

ഇഴഞ്ഞിഴഞ്ഞ്

ഗതാഗതനിയന്ത്രണം കാരണം കൊച്ചിയില്‍നിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ അരൂര്‍ ബൈപാസ് കവല മുതല്‍ ഇഴഞ്ഞുനീങ്ങിയാണു ക്ഷേത്രം കവലയിലെത്തുന്നത്.

കുഴി കണ്ട് വാഹനങ്ങള്‍ വേഗം കുറയ്ക്കുമ്പോള്‍ പിന്നിലെ വാഹനം ഇടിച്ച സംഭവങ്ങൾ നിരവധി. വെള്ളക്കെട്ടും കുഴികളും മൂലം ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള പാതയില്‍ അരൂര്‍ ക്ഷേത്രം കവല, ചന്തിരൂര്‍ സ്‌കൂളിനു മുന്‍വശം, അരൂര്‍ സെന്‍റ് മേരീസ് പള്ളിക്കു മുന്നില്‍, എരമല്ലൂര്‍, കോടംതുരുത്ത് എന്നിവിടങ്ങളില്‍ കുഴികള്‍ നിറഞ്ഞു. അരൂര്‍ ക്ഷേത്രം കവലയില്‍ സ്ഥിരമായി വെള്ളക്കെട്ടുള്ള ഭാഗത്തു വന്‍ കുഴിയാണ്.

അപകടങ്ങൾ ഇങ്ങനെ

4പായല്‍ക്കുളങ്ങരയിലെ കുഴിയില്‍ വീണു
സ്‌കൂട്ടര്‍ യാത്രികര്‍ക്കു പരിക്ക്.
4കായംകുളത്തു പഴയാറ്റ് കാവിനു സമീപം
കുഴിയിൽ വീണ് ഐക്യ ജംഗ്ഷൻ‍
സ്വദേശിക്കു ഗുരുതര പരിക്ക്.

പ്രധാന
കുഴിമേഖലകൾ

പുന്നപ്ര കളിത്തട്ട് ഭാഗത്തെ കുഴികള്‍ താത്കാലികമായി അടച്ചെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് പഴയതിനേക്കാൾ വലിയ കുഴികളായി. തങ്കി, എക്‌സ്‌റേ ജംഗ്ഷന്‍, വയലാര്‍ കവലയ്ക്കു സമീപം, 11-ാം മൈല്‍, കണിച്ചുകുളങ്ങര ജംഗ്ഷനു സമീപം, ഒറ്റപ്പുന്ന, അര്‍ത്തുങ്കല്‍ ബൈപാസ്, എസ്എല്‍ പുരം, വളവനാട്, കലവൂര്‍, പാതിരപ്പള്ളി, പൂങ്കാവ്, വളവനാട് അടിപ്പാതയ്ക്കു സമീപം, ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം, ആലപ്പുഴ ബൈപാസ് മേല്‍പാലം കളര്‍കോട് ഭാഗം.
ADVERTISEMENT
പഹൽഗാമിന്‍റെ മറ്റൊരു പതിപ്പ്: സീറോമലബാർ അല്മായ ഫോറം

ഇടുക്കി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കുനേരേയുണ്ടായ അതിക്രമം പഹൽഗാം ഭീകരാക്രമണത്തിന്‍റെ മറ്റൊരു പതിപ്പാണെന്ന് സീറോമലബാർ അല്മായ ഫോറം സെക്രട്ടറി ജോർജ് കോയിക്കൽ ആരോപിച്ചു.

കലിമ ചെല്ലാൻ ആവശ്യപ്പെട്ടും വസ്ത്രധാരണ ശൈലി വിലയിരുത്തി നിസഹായരായ വിനോദസഞ്ചാരികളെ നിഷ്ഠുരമായി കൊലപ്പെടുത്തിയ പഹൽഗാം തീവ്രവാദികളുടെ അതേ മനോഭാവത്തോടെയാണ് കന്യാസ്ത്രീകളെ ധരിച്ചിരുന്ന വസ്ത്രം വിലയിരുത്തി ചോദ്യം ചെയ്യാനും ആൾക്കൂട്ട വിചാരണ നടത്താനുമായി ബജ്റംഗദൾ പ്രവർത്തകർ തുനിഞ്ഞത്.

നിയമവാഴ്ച ഉറപ്പുവരുത്താൻ സർക്കാരിനും കോടതിക്കും ഉത്തരവാദിത്വമുണ്ട്. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ഭയരഹിതമായി ജീവിക്കാൻ ആവശ്യമായ സാഹചര്യം സൃഷ്ടിക്കണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും സീറോ മലബാർ സഭ അത്മായ ഫോറം സെക്രട്ടറി ആവശ്യപ്പെട്ടു.

അറസ്റ്റ് ഭരണഘടനാവിരുദ്ധം: ഇടുക്കി രൂപത ജാഗ്രതാ സമതി

കരിമ്പൻ: ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ സന്യാസിനികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം ജനാധിപത്യവിരുദ്ധവും ഭരണഘടനാലംഘനവുമാണെന്ന് ഇടുക്കി രൂപത ജാഗ്രതാ സമിതി. ഭാരതത്തിന്‍റെ അവികസിതഗ്രാമങ്ങളിൽ പിറന്ന നാടും ബന്ധുക്കളെയുമുപേക്ഷിച്ച് സാമൂഹ്യസേവനം ചെയ്യുന്ന സന്യസ്തരെ അറസ്റ്റ് ചെയ്ത നടപടി ഇന്ത്യയുടെ മതേതര മുഖത്തിനേറ്റ കനത്ത പ്രഹരമാണ്.

വർഗീയവാദികളുടെ ജനക്കൂട്ട വിചാരണയും അവിടെ മൗനം പാലിച്ച പോലീസ് നടപടിയും ഒരുപോലെ അപകടകരവും ആശങ്കയുളവാക്കുന്നതുമാണ്. സഭാവസ്ത്രങ്ങൾ ധരിച്ച് വടക്കേ ഇന്ത്യയിൽകൂടി സഞ്ചരിക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് പല പ്രദേശത്തുമുള്ളത്. ഗ്രാമീണമേഖലകളിലെ സാമൂഹിക സേവനപ്രവർത്തനങ്ങളെ മതപരിവർത്തന ശ്രമങ്ങളായി ചിത്രീകരിക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന ശ്രമങ്ങളും ആശങ്കയുളവാക്കുന്നതാണ്.

ക്രിസ്ത്യൻ മിഷനറിമാരെയും പുരോഹിതരെയും സന്യാസിനികളെയും കൊലപ്പെടുത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ബിജെപി എംഎൽഎയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ സംഭവവും ഉണ്ടായത്. സ്ത്രീത്വത്തെ പോലും അപമാനിക്കുന്ന നടപടിയെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോസായി ന്യായീകരിച്ചതും ഏറെ ആശങ്കാജനകമാണന്നും യോഗം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇടുക്കി രൂപത കേന്ദ്രത്തിൽ കൂടിയ ജാഗ്രതാ സമതി യോഗത്തിൽ ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, ഫാ. ജിൻസ് കാരക്കാട്ട്, ജാഗ്രതാ സമിതി സെക്രട്ടറി ബിനോയി മഠത്തിൽ, എം.വി. ജോർജുകുട്ടി, ജിജി ഏബ്രാഹം, ജോർജ് കോയിക്കൽ, സിജോ ഇലന്തൂർ എന്നിവർ പ്രസംഗിച്ചു.

ഭരണകൂടഭീകരതയെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത

ചെറുതോണി: ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന്യാസ്ത്രീകൾക്കും നിരാലംബരായ ആദിവാസി യുവതികൾക്കും നേരേ തീവ്രമത സംഘടനയായ ബജ്‌രംഗദൾ പ്രവർത്തകർ നടത്തിയ ഹീനമായ ആൾക്കൂട്ടവിചാരണയും അതിക്രമവും സംസ്ഥാന പോലീസ് ചുമത്തിയ ജാമ്യമില്ലാ വകുപ്പുകളും കള്ളക്കേസുകളും ഇരകളെ വേട്ടയാടുന്ന ഭരണകൂട ഭീകരതയുടെ ദൃഷ്ടാന്തമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്‍റ് ജോർജ് കോയിക്കൽ. മലയാളി കന്യാസ്ത്രീകൾക്കും ആദിവാസി യുവതികൾക്കും നേരേ ഛത്തീസ്ഗഡിൽ നടന്ന അതിക്രമ സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന രൂപതാ സമിതി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭാരതം മൂന്നാം ലോകശക്തിയായെന്നും ഏറ്റവും സുസ്ഥിരമായ ജനാധിപത്യ രാഷ്ട്രം എന്നുമൊക്കെ വിദേശങ്ങളിൽ പോയി വീമ്പിളക്കുന്നവർ ഈ ദാരുണ സംഭവം കണ്ടില്ലെന്നു നടിക്കുന്നത് വിരോധാഭാസമാണ്. സ്ത്രീകൾക്കും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരേയുള്ള അതിക്രമം വർധിച്ചുവരുന്നതിന്‍റെ അവസാനത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ അരങ്ങേറിയതെന്ന് യോഗം ചൂണ്ടിക്കാട്ടി.

മതേതര ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരായവർ ഭരണകൂട ഭീകരതക്കു നേതൃത്വം നൽകുന്നത് രാജ്യത്തെ ശിഥിലമാക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ഛത്തീസ്ഗഡിലെ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്ന പക്ഷം കേന്ദ്ര ന്യൂനപക്ഷ സംരക്ഷണ വകുപ്പും കോടതിയും സ്വമേധയാ ഇടപെട്ട് നിയമവാഴ്ച ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, ജോർജുകുട്ടി പുന്നകുഴിയിൽ, ജോസ് തോമസ് ഒഴുകയിൽ, സാബു കുന്നുംപുറം, ആഗ്നസ് ബേബി, ജോളി ജോൺ, റിൻസി സിബി, ജെറിൻ ജെ. പട്ടാങ്കുളം, ടോമി കണ്ടത്തിൽ, കെ.യു. ബിനോയ് തുടങ്ങിയവർ പ്രസംഗിച്ചു.

ഭരണഘടനാവകാശ ലംഘനം: രൂപത സിആര്‍ഐയും അല്മായ സംഘടനകളും

കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യാസിനിമാരെ വ്യാജ ആരോപണമുയർത്തി അറസ്റ്റ് ചെയ്തതിൽ കാഞ്ഞിരപ്പള്ളി രൂപത സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫറൻസ് ഓഫ് റിലീജിയസ് ഇൻഡ്യ (സിആര്‍ഐ) കാഞ്ഞിരപ്പള്ളിയും രൂപതയിലെ അല്മായ സംഘടനകളും ഉത്കണ്ഠ രേഖപ്പെടുത്തി. തീവ്രവാദികളുടെ ആജ്ഞാനുവര്‍ത്തികളായി ഭരണകൂടവും പോലീസും മാറുന്നത് അപകടകരമാണ്. തീവ്രവാദികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചട്ടുകങ്ങളായി ഉത്തരവാദിത്വപ്പെട്ട നിയമപാലനസംവിധാനങ്ങള്‍ മാറരുതെന്നും പ്രതിഷേധക്കുറിപ്പില്‍ ഓര്‍മിപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയിലെ സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ സിആര്‍ഐയും കാഞ്ഞിരപ്പള്ളി രൂപത അല്മായ സംഘടന ഏകോപന വേദിയും സന്യാസിനിമാര്‍ക്ക് നേരേയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതെ ഭരണഘടന നൽകുന്ന പരിരക്ഷ ലഭ്യമാക്കാൻ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.

ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു

കരിമണ്ണൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്‍റ് അഡ്വ. ബേസിൽ ജോണ്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് സെക്രട്ടറി സാലിക്കുട്ടി ജോസ്, നിയോജക മണ്ഡലം പ്രസിഡന്‍റ് ലിസി ബാബു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ജാസിൽ ഫിലിപ്പ്, കരിങ്കുന്നം പഞ്ചായത്തംഗം ബീന കുര്യൻ എന്നിവർ പ്രസംഗിച്ചു.

പ്രതിഷേധവുമായി ക്രിസ്ത്യൻ മൂവ്മെന്‍റ്

തൊടുപുഴ: ഛത്തീസ്ഗഡിൽ ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ സാമൂഹിക സേവനം ചെയ്തിരുന്ന രണ്ടു മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച ഭരണകൂട ഭീകരതയ്ക്കെതിരേ നാഷണൽ ക്രിസ്ത്യൻ മൂവ്മെന്‍റ് ഫോർ ജസ്റ്റീസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. രാജ്യത്ത് നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരേ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്‍റ് റവ. ബിനു കെ.ജോസ്, ജനറൽ സെക്രട്ടറി ഷിബു കെ. തന്പി എന്നിവർ ആവശ്യപ്പെട്ടു.

എകെസിസി പ്രതിഷേധിച്ചു

കല്ലാനിക്കൽ: ബജ്‌രംഗ്ദൾ പ്രവർത്തകരുടെ ഭീഷണിക്ക് വഴങ്ങി ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ച നടപടിയിൽ എകെസിസി കല്ലാനിക്കൽ യൂണിറ്റ് പ്രതിഷേധിച്ചു. ഷാജി മാത്യു, ജിബി മഞ്ഞിലേട്ട്, ഷിജോ സെബാസ്റ്റ്യൻ, ടെൻസിംഗ് പോൾ, ലവിൻ ജോസ്, റോബിൻ കുര്യാക്കോസ്, ജിജോ സെബാസ്റ്റ്യൻ, ജോബിൻ ജോസ്, റോയി ജോർജ്, സിജു ജേക്കബ്, ഡൈനിഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.
ADVERTISEMENT
കൊച്ചി: സ്വകാര്യ ബസുകളുടെ അമിത വേഗതയടക്കം ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ കൊച്ചി നഗരത്തില്‍ നിന്ന് മാത്രം പിഴയായി ഈടാക്കിയത് 1.31 കോടി രൂപ.

1.24 ലക്ഷം പെറ്റിക്കേസുകള്‍ ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതായും ട്രാഫിക് വിഭാഗം അസി. കമ്മീഷണര്‍ കെ.എ. മുഹമ്മദ് നിസാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാനര്‍ജി റോഡില്‍ 18 വയസുകാരന്‍റെ മരണത്തിനിടയായ അപകടത്തില്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.

നേരത്തെ മേനക ജംഗ്ഷനില്‍ അപകടത്തിനിരയായി സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ ബസ് ഓടിച്ചിരുന്ന നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായിരുന്ന പള്ളുരുത്തി സ്വദേശി പി.ജെ. അനൂപിനെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദേശം മോട്ടോര്‍ വാഹനവകുപ്പ് പുറപ്പെടുവിച്ചെങ്കിലും യൂണിയനുകളുടെ എതിര്‍പ്പ് മൂലം ഇതുവരെ നടപ്പാക്കാനായിട്ടില്ല.

നഗരത്തിലെ സ്വകാര്യ ബസുകളുടെ സമയക്രമം പുനര്‍നിര്‍ണയിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബറില്‍ ആര്‍ടിഒയ്ക്ക് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

ഗതാഗത നിയമ ലംഘനം പിടികൂടാന്‍ കാമറ നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും ശക്തി കുറഞ്ഞ വൈദ്യുതി വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്നുമുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിട്ടുണ്ട്.
ADVERTISEMENT
തൃശൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ മതപരിവർത്തന കുറ്റമാരോപിച്ചു തടവിലാക്കിയ സംഭവത്തിൽ അതിരൂപതയുടെ പ്രതിഷേധം ഇരന്പി. പുത്തൻപള്ളിയിൽ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തിന്‍റെ കാർമിത്വത്തിൽ നടത്തിയ പ്രാർഥനായജ്ഞത്തിനുശേഷം കോർപറേഷൻ ഓഫീസിനു മുന്നിലേക്കു നടത്തിയ റാലിയിൽ നൂറുകണക്കിന് അൽമായർ പങ്കെടുത്തു. നിങ്ങളെ ആശുപത്രിയിലും സമൂഹത്തിന്‍റെ വിവിധ മേഖലകളിലും പരിചരിച്ച കന്യാസ്ത്രീകളിൽ ആരെങ്കിലും മതംമാറ്റത്തിനു നിർബന്ധിച്ചോ എന്ന ചോദ്യമുയർത്തിയായിരുന്നു പ്രതിഷേധം.

നൂറുകണക്കിനു കന്യാസ്ത്രീകളും വൈദികരും സ്ത്രീകളുമടക്കം പ്ലക്കാർഡുകളുമായി മാർച്ചിൽ അണിനിരന്നു. അക്രമം ഞങ്ങളുടെ മാർഗമല്ല, തിരുവസ്ത്രം ഞങ്ങളുടെ അഭിമാനം, മതേതരത്വം സംരക്ഷിക്കാൻ തൃശൂർ അതിരൂപത തുടങ്ങിയ പ്ലക്കാർഡുകളുമേന്തിയായിരുന്നു പ്രതിഷേധം. സമാധാനപരമായ മുദ്രാവാക്യങ്ങളായിരുന്നു പ്രതിഷേധറാലിയിലുടനീളം മുഴങ്ങിയത്.

അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, രാഷ്ട്രീയ സാമൂഹിക സംഘടനാ രംഗങ്ങളിലെ പ്രമുഖർ എന്നിവർ നേതൃത്വം നൽകി. വൈകീട്ടു 4.40നു പുത്തൻപള്ളിയിൽനിന്ന് ആരംഭിച്ച റാലി മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ രാജാവിന്‍റെ പ്രതിമയെ വലംവച്ച് കോർപറേഷൻ ഗേറ്റിനു മുന്നിൽ സമാപിച്ചു. വാഹനഗതാഗതത്തെ ബാധിക്കാത്ത വിധമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
ADVERTISEMENT
ഷൊർണൂർ: ഷൊർണൂർ മുതൽ കോയന്പത്തൂർ പോത്തനൂർവരെ അതിവേഗ റെയില്‌പാതയൊരുങ്ങുന്നു. പാതയിൽ ട്രെയിനുകളുടെ വേഗം 130 മുതൽ 160 കിലോമീറ്റർവരെ ഉയർത്താനുള്ള നടപടിക്രമങ്ങളിലാണ് റെയിൽവേ. ഇതിനുവേണ്ടുന്ന പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്.

പദ്ധതിയുടെ ഭാഗമായി റെയിൽപാളങ്ങൾക്കിരുവശങ്ങളും മതിൽകെട്ടി സുരക്ഷയൊരുക്കണം. ഇതിന്‍റെ നിർമാണ പ്രവൃത്തികൾ വിവിധ മേഖലകളിൽ നടന്നുവരികയാണ്. പദ്ധതി വരുമ്പോൾ മറ്റുയാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്.

പാതയിൽ ഉൾപ്പെടുന്ന റെയിൽവേ ഗേറ്റുകൾ പൂർണമായും ഒഴിവാക്കാനാണ് തീരുമാനം.
ഇത്തരത്തിൽ നിലവിൽ ഒരു പ്രധാന ഗേറ്റ് പ്രവർത്തിക്കുന്നത് ലക്കിടിയിലാണ്. തൃശൂർ ജില്ലയിലെ പാമ്പാടിയെയും പാലക്കാട് ജില്ലയിലെ ലക്കിടിയെയും ബന്ധിപ്പിക്കുന്നതാണ് ഈ ഗേറ്റ്. പാമ്പാടിയിലെ ഐവർമഠം, കോളജുകളിലേക്കും ആളുകൾ എത്തുന്നത് ഈ ഗേറ്റ് കടന്നാണ്.

പാമ്പാടി ഭാഗത്തുള്ളവർ ആശുപത്രികൾക്കായും ട്രെയിൻ കയറാനും ആശ്രയിക്കുന്നത് ഒറ്റപ്പാലത്തേയുമാണ്. ഇതുകൊണ്ടുതന്നെ മേഖലയിൽ റെയിൽവേ മേൽപ്പാലം അത്യാവശ്യമാണന്നറിയിച്ചു കഴിഞ്ഞ ദിവസം കെ. രാധാക്യഷ്ണൻ എംപി കേന്ദ റെയിൽവേ മന്ത്രിക്ക് കത്തുനൽകിയിരുന്നു.

ലക്കിടി ഗേറ്റ്, വല്ലാത്ത കടന്പ

ഒരു ദിവസം 80 തവണയാണ് ലക്കിടി റെയിൽവേ ഗേറ്റ് അടയ്ക്കാറുള്ളത്. അതിൽ 35 തവണയോളം പകൽ സമയത്താണ്. 45 തവണയോളം രാത്രി സമയത്തും അടയ്ക്കും.

ഇതോടെ ശവസംസ്കാരച്ചടങ്ങുകൾക്കായി മൃതദേഹവുമായി പോകുന്നവരുൾപ്പെടെ ഗേറ്റിൽ കുടുങ്ങും. ഇതിനുപുറമെ ഗേറ്റ് ഇടക്കിടെ തകരാറാകുന്നതും യാത്രക്കാരെ മണിക്കൂറുകൾ കുടുക്കും.

നേരത്തെ മേൽപ്പാലത്തിനായി ബജറ്റിൽ ടോക്കൺ തുകയായി 20 കോടി രൂപ ഉൾപ്പെടുത്തുകയും 15 ലക്ഷം രൂപ ചെലവഴിച്ച് സാധ്യതാപഠനം പൂർത്തിയാക്കുകയും ചെയ്തിരുന്നു.

ജില്ലാതിർത്തിയായ ചേലക്കര മണ്ഡലത്തിൽ എംഎൽഎയായിരിക്കുമ്പോഴും കെ. രാധാകൃഷ്ണൻ പാലം ആവശ്യത്തിനായി രംഗത്തെത്തിയിരുന്നു. റെയിൽ പാത അതിവേഗപാതയാക്കുന്നതിന്‍റെ ഭാഗമായി പ്രദേശത്ത് മേൽപ്പാലം വരുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രദേശവാസികൾ.
ADVERTISEMENT
എടക്കര: കാട്ടാനകളറിങ്ങി വൻ തോതിൽ കൃഷി നശിപ്പിച്ചു. മുട്ടിക്കടവിൽ തറയത്ത് ജോസ് ജോർജ്, വാണിയപുരയ്ക്കൽ ബേബി, തറയിൽ പുത്തൻവീട്ടിൽ ഉണ്ണി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ പരാക്രമം നടത്തിയത്.

ജോസ് ജോർജിന്‍റെ തോട്ടത്തിലെ കുലച്ച നേന്ത്രവാഴകളും മറ്റ് കൃഷികളും കാട്ടാന നശിപ്പിച്ചു. പത്തിലേറെ തവണയാണ് ഇയാളുടെ കൃഷിയിടത്തിൽ കാട്ടാനയിറങ്ങുന്നത്. ബേബിയുടെ വീട്ടുമുറ്റത്ത് നിന്നിരുന്ന പ്ലാവ് ആന കുത്തിമറിച്ചിടുകയും തെങ്ങ്, വാഴ എന്നിവ നശിപ്പിക്കുകയും ചെയ്തു.

ഉണ്ണിയുടെ കൃഷിയിടത്തിലെ വാഴകളാണ് ആന നശിപ്പിച്ചത്. മുട്ടിക്കടവ് ജില്ലാ വിത്തുകൃഷിത്തോട്ടത്തിന്‍റെ ഭാഗത്തുള്ള വനത്തിൽ നിന്നുമാണ് കെഎൻജി റോഡും പുന്നപ്പുഴയും കടന്ന് മുട്ടിക്കടവിലെ കൃഷിയിടങ്ങളിലേക്ക് കാട്ടാനകളെത്തുന്നത്. കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളെ ചെറുക്കാൻ സ്ഥാപിച്ചിട്ടുള്ള സോളാർ വേലികൾ തകർത്താണ് ഇവ തോട്ടങ്ങളിൽ എത്തുന്നത്.

ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് കൃഷി നടത്തുന്നവരാണ് മിക്ക കർഷകരും. കാട്ടാനകളുടെ നിരന്തര ആക്രമണം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് മേഖലയിലെ കർഷകർ. ചെന്പൻകൊല്ലി അന്പാട്ട് അനീഷിന്‍റെ കോടാലിപ്പൊയിൽ പറയനങ്ങാടിയിലുള്ള തോട്ടത്തിലും കാട്ടാനകൾ വ്യാപക നാശം വിതച്ചു.

തെങ്ങ്, കമുക് എന്നിവയാണ് വൻതോതിൽ നശിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴ് തവണയാണ് കൃഷിയിടത്തിൽ കാട്ടനകൾ ഇറങ്ങി വിളകൾ നാശം വരുത്തിയത്. തോട്ടത്തിന് ചുറ്റും സ്ഥാപിച്ച സോളാർ ഫെൻസിംഗ് തകർത്താണ് കരിയംമുരിയം വനത്തിൽ നിന്നുമെത്തുന്ന ആനകൾ തോട്ടത്തിലേക്ക് കടക്കുന്നത്. കാട്ടാനകൾ വനത്തിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
ADVERTISEMENT
കോഴിക്കോട്: ഒരു സാമ്പത്തിക വർഷം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന തുക ആ വർഷം തന്നെ ചെലവഴിക്കുന്ന രീതി നടപ്പാക്കി 2025-26 വാർഷിക പദ്ധതി മുതൽ സ്പിൽ ഓവർ ഇല്ലാതെ പദ്ധതികൾ പൂർത്തീകരിക്കുന്ന ജില്ലയായി കോഴിക്കോടിനെ മാറ്റണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം.

വാർഷിക പദ്ധതി അവലോകനവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് നിർദേശം. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുന്പ് അംഗീകാരം ലഭിച്ച എല്ലാ പദ്ധതികളും സംബന്ധിച്ച് പ്രവർത്തനം ആരംഭിക്കണമെന്നും യോഗം നിർദേശം നൽകി.

വാർഷിക പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി നാല് തലത്തിലുള്ള അവലോകന സംവിധാനം നടപ്പിലാക്കും.യോഗത്തിൽ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നൽകി. 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാൻഡ് ഭേദഗതി പദ്ധതികൾക്കും അഞ്ച് നഗരഭരണസ്ഥാപനങ്ങളുടെ കെഎസ്ഡബ്ല്യുഎം പ്രോജക്ടുകൾക്കും അംഗീകാരം നൽകി. യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ ഷീജ ശശി അധ്യക്ഷത വഹിച്ചു.

ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് സി.പി. സുധീഷ്, ആസൂത്രണ സമിതി സർക്കാർ നോമിനി എ. സുധാകരൻ, ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ADVERTISEMENT
പുൽപ്പള്ളി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്യിച്ചതിൽ വൈഎംസിഎ യൂണിറ്റ് പ്രതിഷേധിച്ചു. വർഷങ്ങളായി രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ക്രിസ്ത്യൻ പള്ളികളും വൈദികരും കന്യാസ്ത്രീകളും സഭാ അംഗങ്ങളും കൊടിയ ആക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകുന്നതായി യോഗം ചൂണ്ടിക്കാട്ടി.

വടക്കേ ഇന്ത്യയിൽ ക്രൈസ്തവരെ വേട്ടയാടുന്ന ബിജെപിയും പോഷക പ്രസ്ഥാനങ്ങളും കേരളത്തിൽ പ്രീണന നയമാണ് സ്വീകരിക്കുന്നത്. ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തോമസ് ഒറ്റക്കുന്നേൽ അധ്യക്ഷത വഹിച്ചു. നോബി പള്ളിത്തറ, ലിയോ പിഡിസി, ബിജു തിണ്ടിയത്, ഷാജി മുത്തുമാംകുഴി, ഷിനോജ് കണ്ണംപള്ളി, സാലി ജോജോ മുണ്ടോക്കുഴി എന്നിവർ പ്രസംഗിച്ചു.

പുൽപ്പള്ളി: ഛത്തീസ്ഗഡിൽ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്യിച്ചതിനെതിരേ കൃപാലയ സ്കൂളിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്ലക്കാർഡുകളേന്തി വിദ്യാർഥികൾ പരിപാടിയിൽ പങ്കാളികളായി. പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന, പ്രോഗ്രാം കോ ഓർഡിനേറ്റർ ടി.യു. ഷിബു, സിസ്റ്റർ ജിൽസ ടോം, സിസ്റ്റർ ടിസ, സിസ്റ്റർ ആൻസ് മരിയ എന്നിവർ നേതൃത്വം നൽകി.

പുൽപ്പള്ളി: കന്യാസ്ത്രീകളെ കള്ളക്കേസിൽപ്പെടുത്തി അറസ്റ്റുചെയ്തതിൽ കെസിസി പെരിക്കല്ലൂർ ഫൊറോന കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്‍റ് ജോണി പുത്തൻകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. അതിരൂപത ജോയിന്‍റ് സെക്രട്ടറി ഷിജു കൂറാനയിൽ, ഫൊറോന ജനറൽ സെക്രട്ടറി ജോബിൻസ് ജോയി, ട്രഷർ റെജി ഉള്ളാടപ്പള്ളിയിൽ, വൈസ് പ്രസിഡന്‍റ് ടോമി ചെന്നെല്ലിക്കുന്നേൽ, ജോയിന്‍റ് സെക്രട്ടറി മാത്യു മുള്ളൂർ, അതിരൂപത പ്രതിനിധികളായ ജോണ്‍ കുളക്കാട്ട്, ബേബി പെരുന്പേൽ എന്നിവർ പ്രസംഗിച്ചു.

സുൽത്താൻ ബത്തേരി: ഛത്തീസ്ഗഡിലെ ദുർഗിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റുചെയ്തതിൽ മലങ്കര കാത്തലിക് അസോസിയേഷൻ രൂപത സമിതി പ്രതിഷേധിച്ചു.

ക്രൈസ്തവർക്കെതിരായ അക്രമം ആരാധനാലയങ്ങൾക്കുനേരേയുള്ള അതിക്രമം എന്നിവ വർധിക്കുന്നത് കണക്കിലെടുത്ത് ഭരണാധികാരികൾ അടിയന്തരവും നിർണായകവുമായ നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു. പ്രസിഡന്‍റ് പ്രിൻസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ചാക്കോ നരിമറ്റത്തിൽ, ട്രഷറർ സുമ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

കൽപ്പറ്റ: മഹിളാ കോണ്‍ഗ്രസ് ജില്ല കമ്മിറ്റി കൽപ്പറ്റയിൽ പ്രതിഷേധ ധർണ നടത്തി. കോണ്‍ഗ്രസ് ജില്ല കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഒ.വി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നയമാണ് നരേന്ദ്രമോദി സർക്കാർ പിന്തുടരുന്നതെന്നും അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രണ്ട് കന്യാസ്ത്രീകളെ ചത്തീസ്ഗഡിൽ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ടിരിക്കുന്നത്.

മണിപ്പുരിലെ വംശഹത്യയും ഗുജറാത്തിലെ ഗോദ്ര കലാപവും ആൾക്കൂട്ട അക്രമണവും കൊലപാതകങ്ങളും ബുൾഡോസർ രാജും നരേന്ദ്രമോദി സർക്കാരിന്‍റെ ന്യൂനപക്ഷങ്ങളോടുള്ള യഥാർത്ഥ നയമാണ് വ്യക്തമാക്കുന്നത്. വെറുപ്പും വിദ്വേഷവും വിതച്ച് ഹിന്ദുത്വ അജണ്ട നടപ്പാക്കി ജനങ്ങളെ ജാതിയുടെയും വർണത്തിന്‍റെയും പേരിൽ തമ്മിൽ തല്ലിച്ച് രഷ്ട്രീയ ലാഭം കൊയ്യാനാണ് ബിജെപിയും ബജ്റംഗ്ദൾ ഉൾപ്പെടെയുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളും ശ്രമിക്കുന്നത്.

ഇന്ത്യൻ ജനാധിപത്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും സംരക്ഷണം ഉറപ്പാക്കാൻ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ സർവശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കുമെന്നും ഇന്ത്യൻ ഭരണഘടന സംരക്ഷിച്ചുകൊണ്ട് ഫാസിസ്റ്റ് ശക്തികളെ തറപറ്റിക്കുമെന്നും ധർണയിൽ പ്രസംഗിച്ച നേതാക്കൾ പറഞ്ഞു.

യോഗത്തിൽ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ജിനി തോമസ് അധ്യക്ഷത വഹിച്ചു. ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഇ.വി. ഏബ്രഹാം, കെ. അജിത, ഉഷാതന്പി, മേഴ്സി സാബു, ഗിരിജ മോഹൻദാസ്, ബീന സജി, ബിന്ദു സജീവ്, ശാലിനി, ജെസി ലെസ്ലി തുടങ്ങിയവർ പ്രസംഗിച്ചു.

പുൽപ്പള്ളി: ഛത്തീഡ്ഗഡിൽ ബിജെപി സർക്കാരും സംഘപരിവാർ സംഘടനകളും ചേർന്നു മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം പ്രസ്താവനയിൽ പറഞ്ഞു. നിരപരാധികളായ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത് രാജ്യത്തിന്‍റെ മതേതര സങ്കൽപ്പങ്ങളോടുള്ള വെല്ലുവിളിയാണ്. വർഗീയതയെയും ഫാസിസത്തെയും താലോലിക്കുന്ന ഭരണകൂടങ്ങൾ മതേതരത്വം തകർക്കുകയാണ്.

കന്യാസ്ത്രീകൾക്കെതിരേ മനുഷ്യക്കടത്തും മതപരിവർത്തന ശ്രമവും ആരോപിച്ച് കേസെടുത്തത് അനുചിതവും അന്യായവുമാണ്. ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദത്തിനു വഴങ്ങിയാണ് ഛത്തീസ്ഗഡ് പോലീസ് കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കിയത്. നിരപരാധികളായ കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും ഏബ്രഹാം ആവശ്യപ്പെട്ടു.

സുൽത്താൻ ബത്തേരി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്ന് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതിനെതിരേ സുൽത്താൻ ബത്തേരി അസംപ്ഷൻ ദേവാലയത്തിലെ വിശ്വാസികൾ പ്രതിഷേധിച്ചു. മതപരിവർത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് പെണ്‍കുട്ടികൾ യാത്ര ചെയ്തതെന്നും സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹം അറിയിച്ചിട്ടും സന്യസ്തരെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും തടങ്കിലടയ്ക്കുകയുമായിരുന്നു.

ഭരണഘടനക്കെതിരേയും രാജ്യത്തിനെതിരേയും പൗരന്‍റെ സഞ്ചാര സ്വാതന്ത്ര്യത്തിനെതിരേയും പ്രവർത്തിക്കുന്ന ഈ ശക്തികൾ ആരോപിക്കുന്ന ഈ വിഷയത്തിൽ അന്വേഷണം നടത്തി കഴിയുന്നത്ര വേഗം സിസ്റ്റേഴ്സിനെ മോചിതരാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ ഫൊറോന വികാരി തോമസ് മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. ജേക്കബ് മുക്കത്ത്, സണ്ണി നെടുങ്കല്ലേൽ, ഫ്രാൻസിസ് പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.

സുൽത്താൻ ബത്തേരി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് -എം സുൽത്താൻ ബത്തേരി മുനിസിപ്പൽ കണ്‍വെൻഷൻ ആവശ്യപ്പെട്ടു. അഡ്വ.എൻ.പി. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ, ജില്ലാ ജനറൽ സെക്രട്ടറി വി.പി. അബ്ദുൾഗഫൂർ ഹാജി, പി.എം. ജയശ്രീ, ടോം ജോസ്, കുര്യൻ ജോസഫ്, വി.പി. അബ്ദുൾ റസാഖ്, ബേബി പുളിമൂട്ടിൽ, ടോംസ് നെടുങ്കലേൽ, അതുൽ ബേബി, ജയ്സണ്‍ എന്നിവർ പ്രസംഗിച്ചു.

സുൽത്താൻ ബത്തേരി: ജനസേവകരായ രണ്ട് കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച ഛത്തീസ്ഗഡ് സർക്കാർ നടപടിക്കെതിരേ കേരള കോണ്‍ഗ്രസ്-എം ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. നാടിന്‍റെ മതനിരപേക്ഷതയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച് കള്ളക്കേസുകൾ ഉണ്ടാക്കി അധികാര ദുർവിനിയോഗം നടത്തുന്നവരെ നിലയ്ക്ക് നിർത്താൻ സർക്കാരുകൾക്ക് ചുമതലയുണ്ട്.

കേരള കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. ജോസഫ് മാണിശേരി, ടി.ഡി. മാത്യു, മാത്യു ഇടയ്ക്കാട്ട്, വിൽസണ്‍ നെടുങ്കൊന്പിൽ, ബില്ലിഗ്രഹാം, ടോം ജോസ്, റെജി ഓലകരോട്ട്, അബ്ദുൾ ഗഫൂർ ഹാജി, കുര്യൻ ജോസഫ്, സണ്ണി മീനങ്ങാടി, ബേബി പുളിമൂട്ടിൽ, അനിൽ ജോസ്, അന്നമ്മ, അബ്ദുൾ റസാഖ്, ജോർജ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

കൽപ്പറ്റ: ബിജെപി ഇന്ത്യൻ മതേതരത്വം തകർക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ പ്രസ്താവനയിൽ പറഞ്ഞു. ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ഇതിനു ഒടുവിലുത്തെ ഉദാഹരണമാണ്. ക്രൈസ്തവ വേട്ട രാജ്യവ്യാപകമായി നടക്കുകയാണ്.

നൂറുകണക്കിന് പള്ളികളാണ് ഇതിനകം തകർത്തത്. രാജ്യത്തെ ക്രിസ്ത്യാനികളും ന്യൂനപക്ഷ സമുദായങ്ങളും കുടിയേറി വന്നവരല്ല. അവർ ഇന്ത്യക്കാരാണ്. ഇന്ത്യൻ ഭരണഘടനയിൽ ഉന്നിപ്പറയുന്ന മതേതരത്വവും ജനാധിപത്യവും തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ കോണ്‍ഗ്രസ് ശക്തമായി എതിർക്കുമെന്നും അപ്പച്ചൻ പറഞ്ഞു.
ADVERTISEMENT
മാഹി: മാഹിയിലെ വീട്ടിൽനിന്ന് 25 പവൻ സ്വർണം കവർന്ന കേസിൽ വീട്ടിൽ ജോലിക്കുനിന്ന ഹോം നഴ്സിന്‍റെ ഭർത്താവിന്‍റെ സഹോദരനായ ആറളം സ്വദേശിയെ മാഹി സിഐ അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തു. ആറളം വെളിമാനം ഉന്നതിയിലെ പനച്ചിക്കൽ അനിയൻ ബാവ എന്ന പി. ദിനേഷിനെ (23) യാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം സപ്രമയ ക്വാർട്ടേഴ്സിലെ താഴത്തെനിലയിൽ താമസിക്കുന്ന രമ്യയുടെ വീട്ടിൽ സൂക്ഷിച്ച സ്വർണമാണ് കളവുപോയത്.

ആലപ്പുഴ സ്വദേശിനിയായ രമ്യ കോടിയേരി മലബാർ കാൻസർ സെന്‍ററിലെ നഴ്സാണ്. ഭർത്താവ് ഷിബുകുമാറിന് കൊല്ലത്താണ് ജോലി. ഇവർ ജോലിക്കു പോകുന്പോൾ രണ്ടു ചെറിയ കുട്ടികളെ നോക്കാനായി ഏജൻസി വഴിയാണ് ആറളം സ്വദേശിനി ഷൈനിയെ (29) നൽകിയത്. ഷൈനിയുടെ പെരുമാറ്റം ഇഷ്ടമാകാത്തതിനാൽ ഏജൻസിയോട് കുറച്ച് പ്രായംചെന്ന ഹോം നഴ്സിനെ ഏർപ്പാടാക്കാൻ ആവശ്യപ്പെട്ടിരുന്നു.

ജോലി മതിയാക്കി മടങ്ങിയ ഷൈനി വീടിന്‍റെ താക്കോൽ കൂടെക്കൊണ്ടുപോയി. മറ്റൊരു താക്കോൽ കൂടിയുള്ളതിനാൽ വീട്ടുകാർ അത് കാര്യമാക്കിയില്ല. ശനിയാഴ്‌ച ഡ്യൂട്ടിക്ക് പോയപ്പോൾ മക്കളെ അടുത്ത വീട്ടിലാക്കി. അന്ന് രാത്രിയാണ് മോഷണം നടന്നത്. ഹോം നഴ്സിന്‍റെ കൂട്ടാളികളായ ദിനേഷ് എന്ന അനിയൻ ബാവയും ചേട്ടൻ ബാവ ദിലീപും ചേർന്ന് ഷൈനി നൽകിയ താക്കോൽ ഉപയോഗിച്ച് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.

കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണാഭരണങ്ങൾ കവർന്നശേഷം വാതിൽപൂട്ടി താക്കോൽ ജനലിലൂടെ അകത്തേക്ക് ഇട്ടതായി സിഐ അനിൽ കുമാർ പറഞ്ഞു.മാഹി പോലീസ് മൂന്നു സ്ക്വാഡുകൾ രൂപീകരിച്ച് ഹോം നഴ്സിനെ കേന്ദ്രീകരിച്ച് ന‌ടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഷൈനിയുടെ വീടിന്‍റെ പിൻവശത്ത് കുഴിയെടുത്ത് 15 പവൻ സ്വർണം കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. കുഴിയെടുത്ത സ്ഥലം കാണാതിരിക്കാൻ മുകളിൽ ബക്കറ്റ് കമിഴ്ത്തിവച്ചിരുന്നു. പോലീസ് എത്തുമ്പോൾ ഷൈനിയും ദിലീപും വീടുപൂട്ടി സ്ഥലംവിട്ടിരുന്നു. ഇവർക്കായി അന്വേഷണം തുടരുകയാണ്. ബാക്കി 10 പവൻ സ്വർണാഭരണങ്ങളും കണ്ടെത്തേണ്ടതുണ്ട്.

മാഹി സിഐ പി.എ. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പള്ളുർ എസ്ഐ വി.പി. സുരേഷ് ബാബു, ക്രൈം എസ്ഐമാരായ. വി.സുരേഷ്, സുരേന്ദ്രൻ, എഎസ്ഐമാരായ വിനീഷ്, ശ്രീജേഷ്, സുജിത്ത്, വിനീത് എന്നിവരാണ് കേസ് അന്വേഷിച്ചത്.

അനിയൻ ബാവയുടെ പേരിൽ അടിപിടി, മോഷണം ഉൾപ്പെടെ പതിനാറോളം കേസുകൾ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുണ്ട്. 2023 മുതൽ 24 വരെ കാപ്പ ചുമത്തി തൃശൂർ വിയ്യൂർ ജയിലിലടച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ADVERTISEMENT
കാഞ്ഞങ്ങാട്: വന്യമൃഗാക്രമണത്തില്‍ നിന്നു കര്‍ഷകന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു താമരശേരി ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് മാജുഷ് മാത്യു അടക്കമുള്ള സംസ്ഥാന ജില്ലാ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് നടത്തി.

ഡിസിസി ജനറല്‍ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ജോയ് അധ്യക്ഷതവഹിച്ചു.

അശോക് ഹെഗ്ഡെ, കെ.പി. ബാലകൃഷ്ണന്‍, കെ.കെ. ബാബു, അനില്‍ വാഴുന്നോറടി, എം.പി. ജോസഫ്, എം. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ വൈസ് പ്രസിഡന്‍റ് ഡോ. ടിറ്റോ ജോസഫ് സ്വാഗതവും സെക്രട്ടറി പ്രഭാകരന്‍ ചീമേനി നന്ദിയും പറഞ്ഞു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
LATEST NEWS
ADVERTISEMENT