Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കൊലയാളിയെ വാഴ്ത്തുന്നതല്ല സ്വാതന്ത്ര്യം
Friday, September 29, 2023 10:54 PM IST
ചരിത്രത്തിലെ കിരാതസംഭവത്തിൽ ഉത്തരവാദികളായവരെ വെള്ള പൂശാനുള്ള ശ്രമങ്ങൾ സ്വാതന്ത്ര്യത്തിന്റെ ലേബലിൽ കെട്ടിയെഴുന്നള്ളിക്കാൻ അനുവദിക്കരുത്. കൊലയാളിയെ കൊലയാളിയെന്നു വിളിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യം
ക്രൂരകൊലപാതകങ്ങളും വംശഹത്യയും പോലുള്ള ഹീനകൃത്യങ്ങൾ ചെയ്യുന്നവർ കാലമെത്ര കഴിഞ്ഞാലും ആദരിക്കപ്പെടുന്നത് മനുഷ്യവംശത്തോടുള്ള വെല്ലുവിളിയാണ്. നാസി വംശഹത്യയിൽ പങ്കാളിയായിട്ടുള്ള സൈനികനെ അറിഞ്ഞോ അറിയാതെയോ ആദരിച്ച കാനഡ ലോകത്തിന്റെ വെറുപ്പ് ഏറ്റുവാങ്ങിയിരിക്കുന്നു. നാം ചിന്തിക്കേണ്ടത്, മഹാപാപങ്ങളെ ന്യായീകരിക്കാനുള്ള പ്രവണത കാനഡയിൽ മാത്രമുള്ളതാണോ എന്നുകൂടിയാണ്.
കുറ്റസമ്മതം നടത്തുകയും നടപടിയെടുക്കുകയും ചെയ്തെങ്കിലും ഒരു നരാധമനെ പുകഴ്ത്തിയതിന്റെ കറ കാനഡയുടെ ചരിത്രത്തിലുണ്ടാകും. ഗോഡ്സെയെ ന്യായീകരിച്ച് നോവലെഴുതാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നു പറഞ്ഞ മലയാളി എഴുത്തുകാരനുണ്ട്. ഗാന്ധിജിയുടെ ചിത്രത്തിലേക്കു പ്രതീകാത്മകമായി നിറയൊഴിക്കുകയും ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തുകയും ചെയ്ത ഹിന്ദുമഹാസഭാ നേതാവുമുണ്ട്. ഇത്തരം സ്വാതന്ത്ര്യസങ്കൽപ്പങ്ങൾ, തീവ്രതയിൽ വ്യത്യാസമുണ്ടെങ്കിലും കുറ്റകൃത്യങ്ങളെ മഹത്വവത്കരിക്കലാണ്. ഇതിനെയൊക്കെ എതിർക്കുന്പോൾ മാത്രമാണ് നാസി കുറ്റവാളിയെ ആദരിച്ച കാനഡയെ വിമർശിക്കാൻ നമുക്കു സ്വാതന്ത്ര്യമുണ്ടാകുന്നത്. മേൽപ്പറഞ്ഞ സ്വാതന്ത്ര്യങ്ങളിൽ ഏതു വേണമെന്ന തെരഞ്ഞെടുപ്പ് നമ്മുടെ ഭാവിയെ നിർണയിക്കുന്നതാണെന്നും മറക്കരുത്.
യാരോസ്ലാവ് ഹുങ്ക എന്ന മുൻ നാസി സൈനികനെ കനേഡിയൽ പാർലമെന്റിൽ ആദരിച്ചതിന്റെ പേരിലാണ് പുതിയ കോലാഹലം. യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി എത്തിയപ്പോഴാണ് സ്പീക്കർ ആന്തണി റോട്ട, ഹുങ്കയെ പാർലമെന്റിലേക്ക് ക്ഷണിച്ചത്. ഹിറ്റ്ലറുടെ കൊലയാളി സംഘമായിരുന്ന എസ്എസിന്റെ ഉപവിഭാഗത്തിൽ പെട്ട സൈനികനായിരുന്നു ഹുങ്ക. പോളണ്ടുകാരനായ അയാൾ റഷ്യക്കെതിരായ യുക്രെയ്ൻ പോരാട്ടത്തെ പിന്തുണയ്ക്കുന്നു എന്ന കാരണത്താലാണ് പാർലമെന്റിലേക്കു ക്ഷണിക്കപ്പെട്ടത്.
ആന്തണി റോട്ട ഹുങ്കയെ വീരനെന്ന് വാഴ്ത്തിയതിനുപിന്നാലെ പാർലമെന്റ് അംഗങ്ങൾ എഴുന്നേറ്റു നിന്ന് ബഹുമാനം പ്രകടിപ്പിക്കുകയും ചെയ്തു. ഹുങ്കയുടെ നാസി ബന്ധം പുറത്തുവന്നതോടെ സ്പീക്കർ മാപ്പു പറഞ്ഞെങ്കിലും പ്രശ്നം അവസാനിച്ചില്ല. കൂടുതൽ ന്യായീകരണത്തിനൊന്നും മുതിരാതെ റോട്ട രാജിവച്ചു. അല്ലായിരുന്നെങ്കിൽ ട്രൂഡോ സർക്കാർതന്നെ രാജിവയ്ക്കേണ്ടിവരുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
അർജന്റീനയുടെ തലസ്ഥാനമായ ബുവനേസ് ആരീസിൽ ഹിറ്റ്ലറെ പ്രകീർത്തിക്കുന്ന പുസ്തകം വില്പനയ്ക്കുവച്ച പ്രസാധകസ്ഥാപനം അടച്ചുപൂട്ടേണ്ടിവന്നത് ഇക്കഴിഞ്ഞ 13നാണ്. ഉടമയെ വിവേചന വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹംഗറിയിൽ പൊതുമരാമത്ത് -ഗതാഗത മന്ത്രി ജാനോസ് ലാസർ വിവാദത്തിൽ പെട്ടത് രണ്ടാം ലോകയുദ്ധകാലത്ത് ഹംഗറിയുടെ സൈനികോദ്യോഗസ്ഥനായിരുന്ന മിക്ലോസ് ഹോർതിയുടെ ചരമവാർഷികത്തിൽ അയാളെ പ്രശംസിച്ചതിനാണ്.
ഹിറ്റ്ലറുമായി ബന്ധമുണ്ടാക്കി ഹംഗറിയിലെ യഹൂദരെ നാടുകടത്താനും വധിക്കാനും വഴിയൊരുക്കിയ നിയമം നടപ്പാക്കിയ ആളായിരുന്നു ഹോർതി എന്നതായിരുന്നു കാരണം. ഹിറ്റ്ലറുടെ നാടായ ജർമനിയിലുൾപ്പെടെ നാസിസം തിരുച്ചുവരാതിരിക്കാൻ സർക്കാരുകളും സംഘടനകളും ജനങ്ങളും ജാഗരൂകരാണ്. കാനഡയിലെ സംഭവത്തിൽ 98കാരനായ ഹുങ്കയെ വിട്ടുകൊടുക്കണമെന്ന് പോളണ്ട് ആവശ്യപ്പെട്ടുകഴിഞ്ഞു. കാനഡ വിശദീകരണം നൽകണമെന്ന് റഷ്യയും ആവശ്യപ്പെട്ടു.
ഗോഡ്സെയെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരില്‍ പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞ് മൂന്നു വര്‍ഷത്തിന് ശേഷം വീണ്ടും ഗോഡ്സെയെ വാഴ്ത്തിക്കൊണ്ട് ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ ആജ്തകിന് അഭിമുഖം നൽകിയത് അടുത്തിടെയാണ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ അദ്ദേഹത്തിന്റെ ചിത്രത്തിൽ ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ പ്രതീകാത്മകമായി നിറയൊഴിച്ചത് 2019ലാണ്. തുടർന്ന് അവർ ഗാന്ധിഘാതകനായ നഥുറാം ഗോഡ്സെയുടെ ചിത്രത്തിൽ പൂമാല ചാർത്തുകയും ചെയ്തു. എന്നിട്ടെന്തായി? ഇത്തരക്കാരൊക്കെ ഇപ്പോഴും സ്വൈരവിഹാരം നടത്തുകയാണ്.
ചരിത്രത്തിലെ കിരാതസംഭവങ്ങളിൽ ഉത്തരവാദികളായവരെ വെള്ള പൂശാനുള്ള ശ്രമങ്ങൾ സ്വാതന്ത്ര്യത്തിന്റെ ലേബലിൽ കെട്ടിയെഴുന്നള്ളിക്കാൻ അനുവദിക്കരുത്. കൊലയാളിയെ കൊലയാളിയെന്നു വിളിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യം; മഹത്വവത്കരിക്കുന്നതല്ല. അത്തരം വ്യാഖ്യാനങ്ങളുമായി വരുന്നവരെ കരുതിയിരിക്കാനാണ് കാനഡാ സംഭവം ഓർമിപ്പിക്കുന്നത്.
Latest News
3000 മീറ്റര്‍ സ്റ്റീപ്പില്‍ചേസില്‍ അവിനാശ് സാബ്ലെയ്ക്ക് ഗെയിംസ് റിക്കാര്‍ഡോടെ സ്വര്‍ണം
ഒരു കുടുംബത്തിലെ നാലുപേരെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു; അയൽവാസി അറസ്റ്റിൽ
കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു
പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആസാം സ്വദേശി മരിച്ചു
ജെഡിഎസ് കേരള ഘടകം ദേവഗൗഡയെ കണ്ടു; എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ അതൃപ്തി അറിയിച്ചെന്ന് മാത്യു.ടി.തോമസ്
Latest News
3000 മീറ്റര്‍ സ്റ്റീപ്പില്‍ചേസില്‍ അവിനാശ് സാബ്ലെയ്ക്ക് ഗെയിംസ് റിക്കാര്‍ഡോടെ സ്വര്‍ണം
ഒരു കുടുംബത്തിലെ നാലുപേരെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു; അയൽവാസി അറസ്റ്റിൽ
കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു
പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആസാം സ്വദേശി മരിച്ചു
ജെഡിഎസ് കേരള ഘടകം ദേവഗൗഡയെ കണ്ടു; എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ അതൃപ്തി അറിയിച്ചെന്ന് മാത്യു.ടി.തോമസ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top