Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
വർത്തമാനകാലം ചർച്ച ചെയ്യുന്ന ചേറ്റൂർ ശങ്കരൻനായർ
WhatsApp
ഋഷി
ചേറ്റൂർ ശങ്കരൻനായർ എന്ന പേര് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പത്രമാധ്യമങ്ങളിൽ സജീവ ചർച്ചയാണ്. 1934ൽ ഈ ലോകത്തോടു വിട പറഞ്ഞ ചേറ്റൂർ ശങ്കരൻനായർ 91 വർഷത്തിനു ശേഷം ഈ വർത്തമാനകാലത്ത് സജീവചർച്ചയിൽ നിറയുന്പോൾ ഉറപ്പിക്കാം - അദ്ദേഹം ഒരു സാധാരണ മനുഷ്യനായിരുന്നില്ല.
അതെ, സാധാരണ മനുഷ്യന്റെ ലേബലിൽ ഒതുക്കാനാവാത്ത വ്യക്തി തന്നെയായിരുന്നു ചേറ്റൂർ ശങ്കരൻനായർ. അടുത്തിടെ ഹരിയാനയിൽ നടന്ന ഒരു പൊതു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചേറ്റൂർ ശങ്കരൻനായരുടെ പേര് പരാമർശിച്ചപ്പോൾ അത് മലയാളക്കരയ്ക്ക്, പ്രത്യേകിച്ച് പാലക്കാടിന് അഭിമാന നിമിഷമായിരുന്നു.
കാലത്തിന്റെ മുന്നോട്ടുള്ള കുതിച്ചോട്ടത്തിൽ പുതുതലമുറ അറിയാതെ പോകുന്ന ചരിത്രനിമിഷങ്ങളെ മോദി ഓർമപ്പെടുത്തുകയായിരുന്നു ചേറ്റൂരിനെ അനുസ്മരിച്ചതിലൂടെ. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ എടുത്തുപറയേണ്ട പേരുകളിലൊന്നാണ് ചേറ്റൂർ ശങ്കരൻനായരുടേത്.
എന്തുകൊണ്ട് നരേന്ദ്ര മോദി ചേറ്റൂരിനെ പരാമർശിച്ചു എന്ന് ചിന്തിക്കുന്നവർ അറിയണം, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അടിമുടി വിറപ്പിച്ച ചേറ്റൂരിനെക്കുറിച്ച്....
യെസ് യുവർ ഓണർ.....
കരിന്പനക്കൂട്ടങ്ങളുടെ ശീൽക്കാരത്തേക്കാൾ മൂർച്ചയുണ്ടായിരുന്നു അഭിഭാഷകനായ ചേറ്റൂർ ശങ്കരൻനായരുടെ വാദശരങ്ങൾക്ക്. കോടതിമുറിയിൽ മുഴങ്ങിയ ചേറ്റൂർ ഗർജനങ്ങൾ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധികാര സിംഹാസനങ്ങളെ പിടിച്ചുകുലുക്കി.
പഞ്ചാബ് ഗവർണർ ആയിരുന്ന മൈക്കിൾ ഒ ഡയറാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയെന്നായിരുന്നു ചേറ്റൂർ ശങ്കരൻ നായരുടെ പരസ്യ നിലപാട്. ഈ ആരോപണം തനിക്ക് ബ്രിട്ടനിൽ മാനനഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച് ഡയർ ചേറ്റൂരിനെതിരേ ഇംഗ്ലണ്ടിലെ കോടതിയിൽ കേസ് ഫയൽ ചെയ്തു.
ഇന്ത്യയെ എന്നല്ല ലോകത്തെ തന്നെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി ബ്രിട്ടീഷ് ഭരണകൂടമാണെന്ന് നീതിപീഠത്തിനു മുന്നിൽ വാദിക്കാനെത്തിയ ചേറ്റൂർ ശങ്കരൻനായരെ ബ്രിട്ടീഷുകാർക്ക് കോടതി മുറിയിൽ ശരിക്കും നേരിടേണ്ടി വന്നു.
കേസിൽ ചേറ്റൂർ ശങ്കരൻനായർ നടത്തിയ വാദമുഖങ്ങളും അദ്ദേഹമുയർത്തിയ ചോദ്യശരങ്ങളും നിരത്തിയ തെളിവുകളും ബ്രിട്ടീഷ് ഭരണകൂടത്തിന് തള്ളാനാവുമായിരുന്നില്ല. തങ്ങൾക്കെതിരേ ഇന്ത്യയെന്ന കൊച്ചുരാജ്യത്തിൽ നിന്ന് ഒരു മലയാളി വന്ന് ഇത്രമാത്രം ഘോരഘോരം വാദിച്ച് തങ്ങളെ തോൽപിക്കുമോ എന്ന പേടിച്ചിന്ത പോലും ബ്രിട്ടീഷുകാർക്കുണ്ടായി.
അതുകൊണ്ടുതന്നെ ചേറ്റൂരിനെ ഏതുവിധേനയും കേസിൽ മുട്ടുകുത്തിക്കാൻ ബ്രിട്ടീഷ് ഭരണകൂടം തുനിഞ്ഞിറങ്ങിയപ്പോൾ ഒന്നിനെതിരേ പതിനൊന്നു ജഡ്ജിമാരുടെ തീർപ്പോടെ കേസ് ചേറ്റൂരിന് എതിരായി വിധിക്കപ്പെട്ടു. ഡയറിനെ ആക്ഷേപിച്ച കുറ്റത്തിന് 2,500 പൗണ്ട് പിഴയും കോടതി ശിക്ഷ വിധിച്ചു.
മാപ്പു പറഞ്ഞാൽ ഈ പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന ഉദാരമായ വിധിപ്രസ്താവം കോടതിയിൽ നിന്നുണ്ടായെങ്കിലും അത് അദ്ദേഹം നിരസിച്ചു.... മാപ്പു പറയാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല.
ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിൽ തനിക്കനുകൂലമായി വിധി വന്നില്ലെങ്കിലും മാപ്പു പറയാൻ കരിന്പനകളുടെ നാട്ടിൽ നിന്നെത്തിയ ആ ധീരന് മനസുണ്ടായില്ല.
വർഷങ്ങൾക്കു ശേഷം ഹരിയാനയിലെ ചടങ്ങിൽ വച്ച് ജാലിയൻ വാലാബാഗിനെക്കുറിച്ച് സംസാരിക്കുന്പോഴാണ് നരേന്ദ്ര മോദി ചേറ്റൂർ ശങ്കരൻനായർ ജാലിയൻ വാലാബാഗ് വിഷയത്തിൽ നടത്തിയ ഇടപെടലിനെക്കുറിച്ച് പരാമർശിച്ചത്.
ദേശസ്നേഹിയും രാഷ്ട്രതന്ത്രജ്ഞനും അഭിഭാഷകനുമൊക്കെയായിരുന്ന ചേറ്റൂർ ശങ്കരൻ നായരെക്കുറിച്ച് പുതുതലമുറ അറിയുകയും അദ്ദേഹത്തെ പഠിക്കുകയും ചെയ്യണമെന്നാണ് പ്രധാനമന്ത്രി രാജ്യത്തെ യുവതലമുറയിലടക്കമുള്ളവരെ ഉദ്ബോധിപ്പിച്ചത്.
ജീർണതകൾക്കെതിരേ ശബ്ദിച്ചു പ്രവർത്തിച്ച സർ സിഎസ്
സ്വാതന്ത്ര്യപോരാട്ടവും ഇന്ത്യൻ സമൂഹത്തിന്റെ നവോഥാന പ്രവർത്തനങ്ങളും സർ ചേറ്റൂർ ശങ്കരൻനായർക്ക് ജീവശ്വാസം തന്നെയായിരുന്നു. തന്റെ ജീവിതം അതിനായി ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു ചേറ്റൂർ ശങ്കരൻനായർ.
വയസ് മുപ്പതാകും മുന്‍പേ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി തന്റെ ഔദ്യോഗിക ജീവിതമാരംഭിച്ച ശങ്കരൻനായർ പിന്നീട് മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയുടെ പദവിയിലുമെത്തി.
സ്വാതന്ത്ര്യസമരങ്ങളും ദേശീയപ്രസ്ഥാനങ്ങളുമൊക്കെ കത്തിക്കയറി വരുന്ന ആ കാലഘട്ടത്തിൽ തന്റെ ജോലികൾ മാത്രം നിർവഹിച്ച് വെറുതെയിരിക്കാൻ അദ്ദേഹത്തിനായില്ല. തനിക്കു ചുറ്റുമുള്ള ഒരുപാട് അനീതികൾക്കും ജീർണതകൾക്കുമെതിരേ ശബ്ദമുയർത്തിപോരാടാൻ അദ്ദേഹം കളത്തിലിറങ്ങി.
ബഹുഭാര്യാത്വം, ശൈശവ വിവാഹം, ജാതി വ്യവസ്ഥ തുടങ്ങിയ ഇന്ത്യൻ സമൂഹത്തിലെ ജീർണതകൾക്കെതിരേ കർശന നിലപാടെടുത്ത അദ്ദേഹം അവ ഉൻമൂലനം ചെയ്യുന്നതിന് തന്നാലാവും വിധം പോരാടി.
വൈവാഹിക നിയമങ്ങൾ രൂപപ്പെടുത്തുന്നതിലും, വിദ്യാഭ്യാസ നയങ്ങൾ ആവിഷ്കരിക്കുന്നതിലും സമൂഹത്തിൽ ശാസ്ത്രചിന്ത വളർത്തുന്നതിലും വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗണ്‍സിൽ അംഗമെന്ന നിലയിൽ ചേറ്റൂർ യത്നിച്ചു.
സൈമണ്‍ കമ്മീഷനിൽ ഇന്ത്യൻ വാദങ്ങൾ അവതരിപ്പിച്ചത് ചേറ്റൂർ ശങ്കരൻനായരാണ്. കോഴിക്കോട്ടും മദ്രാസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി 1879-ൽ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുൻസിഫ് ആയും ജോലി നോക്കി.
മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇൻഡ്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ അംഗം, സൈമണ്‍ കമ്മീഷനുമായി സഹകരിക്കാനുള്ള ഇൻഡ്യൻ സെൻട്രൽ കമ്മിറ്റിയുടെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.
1904ൽ കമാൻഡർ ഓഫ് ഇൻഡ്യൻ എന്പയർ എന്ന ബഹുമതി അദ്ദേഹത്തിനു നൽകിയ ബ്രിട്ടീഷ് സർക്കാർ 1912ൽ സർ പദവിയും നൽകി. 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ചേറ്റൂർ ശങ്കരൻനായർ വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗണ്‍സിലിൽ നിന്നു രാജിവച്ചു.
മങ്കരയുടെ മാണിക്യം
പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ചേറ്റൂർ ശങ്കരൻനായർ 1857ൽ ജനിച്ചത്. ബ്രിട്ടീഷ് സർക്കാരിൽ തഹസിൽദാരായിരുന്ന ഗുരുവായൂർ മമ്മായിൽ രാമുണ്ണിപ്പണിക്കരും ചേറ്റൂർ പാർവതിയമ്മയുമായിരുന്നു മാതാപിതാക്കൾ. 1934 ഏപ്രിൽ 24നായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇന്ന് അദ്ദേഹത്തിന്റെ 91-ാം ചരമവാർഷികദിനം കൂടിയാണ്.
അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന ഏക മലയാളിയെന്ന വിശേഷണവും ചേറ്റൂരിനുണ്ടായിരുന്നു. 1897ൽ അമരാവതിയിലെ 13-ാമത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ചേറ്റൂർ ശങ്കരൻ നായർ അഖിലേന്ത്യാ കോണ്‍ഗ്രസ് പ്രസിഡന്റ് ആയത്.
വിദേശ മേധാവിത്വത്തെ ഏറ്റവും അധികം വിമർശിക്കുകയും ഇന്ത്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് അദ്ദേഹം മദ്രാസിൽ അഡ്വക്കേറ്റ് ജനറലും മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായി. വൈസ്രോയി നിയോഗിച്ച യൂണിവേഴ്സിറ്റി കമ്മിഷന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. 1916ൽ സർ പദവി ലഭിച്ചതോടെ സർ ചേറ്റൂർ ശങ്കരൻ നായരായി മാറി.
മങ്കര റെയിൽവെ സ്റ്റേഷനു സമീപം നിളയുടെ തീരത്ത് ചേറ്റൂരിന്റെ സ്മൃതികൂടീരം ഇപ്പോഴുമുണ്ട്. ചരിത്രം രേഖപ്പെടുത്തിയ മഹാപുരുഷൻമാരിൽ മറന്നുപോകാൻ പാടില്ലാത്ത ഒരാളുടെ സ്മൃതികുടീരം. പാലക്കാൻ പച്ചപ്പിന്റെ നടുവിലാണ് ഈ ഓർമക്കൂടാരം.
ബ്രിട്ടീഷുകാർ പണിത മങ്കര റെയിൽവേ സ്റ്റേഷനും അതിനോടു ചേർന്ന വയൽവരന്പും വലിയ അത്തി-ആൽമരങ്ങളും കൂടെ കരിന്പനക്കൂട്ടങ്ങളും എല്ലാം ഒരുമിക്കുന്ന സ്ഥലത്തെ ചേറ്റൂരിന്റെ സ്മൃതികുടീരം ഒരിക്കലെങ്കിലും ചരിത്ര-രാഷ്ട്രീയ-നിയമവിദ്യാർഥികളടക്കമുള്ളവർ ചെന്നു കാണേണ്ടതാണ്.
ബിഗ് സ്ക്രീനിൽ അക്ഷയ്കുമാർ ചേറ്റൂരായി
പലപ്പോഴും മറന്നുപോകുന്ന ചരിത്രപുരുഷൻമാരെ വരും തലമുറയ്ക്ക് ഓർത്തെടുക്കാൻ അവരെക്കുറിച്ചുള്ള സിനിമകൾ സഹായിക്കാറുണ്ട്. പുതിയ തലമുറയ്ക്ക് ചേറ്റൂർ ശങ്കരൻനായരെക്കുറിച്ചറിയാൻ ഗൂഗിൾ സെർച്ച് ധാരാളമെങ്കിലും ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന കേസരി ചാപ്റ്റർ 2 എന്ന സിനിമ ഏറെ സഹായകമാകും.
ജാലിയൻവാലാബാഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിൽ ഡയറിനെതിരേ ശങ്കരൻനായർ നടത്തിയ നിയമപോരാട്ടത്തിന്റെ തീപാറുന്ന കഥയാണ് ബിഗ് സ്ക്രീനിൽ വർഷങ്ങൾക്കു ശേഷം ആവിഷ്കരിച്ചിരിക്കുന്നത്.
ചേറ്റൂർ ശങ്കരൻനായരായി അക്ഷയ്കുമാറാണ് അഭിനയിച്ചിരിക്കുന്നത്. ചേറ്റൂരിന്റെ പേരക്കുട്ടികൾ എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് കേസരി ചാപ്റ്റർ 2വിന്റെ തിരക്കഥ.
ഇന്ത്യൻ തിയറ്ററുകളെ കോരിത്തരിപ്പിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമല്ലെങ്കിലും കേസരി ചാപ്റ്റർ 2 ഓരോ ഇന്ത്യക്കാരനും ഓരോ മലയാളിക്കും ഓരോ പാലക്കാട്ടുകാരനും ഓരോ മങ്കരക്കാരനും അഭിമാനിക്കാനുള്ള സിനിമയാണ്.
ചുരമിറങ്ങുന്ന ലഹരി
സംസ്ഥാനത്ത് രാസ ലഹരിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ അരങ്ങേറു
സുനിത വില്യംസിന്റെ സ്വന്തം ജുലാസൻ...
മാർച്ച് 18ന് അർധരാത്രിയായിട്ടും ഗുജറാത്തിലെ ജുലാസൻ എന്ന ഗ്രാമത്തിലുള്ളവരാരു
കേരളത്തിന്റെ സ്വന്തം കാണി മരഞണ്ട്
കേരളത്തിന്റെ സ്വന്തം കാണി മരഞണ്ടിനെ ഗവേഷകർക്ക് കാട്ടികൊടുത്ത് മല്ലനും രാജനും
എനിക്ക് ചിലയ്ക്കാതിരിക്കാൻ ആവില്ലല്ലോ ..!
ഒന്നു വർത്തമാനം പറയാൻ ആ വീട്ടിൽ അമ്മയ്ക്ക് ആരും ഉണ്ടായിരുന്നില്ല.. എന്നാൽ അമ്മ
വായനാ വസന്തം
2018ലെ പ്രളയകാലം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കാ
കൊച്ചിക്കാരുടെ ഓര്‍മകളില്‍ നിറയുന്ന പട്ടേല്‍ തിയറ്റര്‍
"മേരാ ജൂത്ത ഹേ ജപ്പാനി, യെ പതലോണ് ഇംഗ്ലീസ്ഥാനി
സര് പേ ലാല്‍ ടോപ്പി റൂസ
ചരിത്രവും ദേശസ്നേഹവും സാഹസികതയും നിറയുന്ന നാഡാബെത്ത്
ഇന്ത്യന്‍ മണ്ണില്‍നിന്നു കൊണ്ട് ഒരു കമ്പിവേലിക്കപ്പുറമുള്ള അയല്‍ രാജ്യമായ പാക്
സൈബര്‍ കുരുക്കില്‍ നിന്ന് എന്നു രക്ഷ ?
സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചു, വ്യക്തി ഹത്യ നടത്തി, ഫോട്ടോ പ്രചരിപ്പിച്ചു... പ
സഞ്ചാരികളുടെ മനം കവർന്ന് ഐക്യത്തിന്റെ പ്രതിമ
ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡ
കഥകൾ മെനയുന്പോൾ....
കർക്കടകത്തിലാണ് വാസുവിന്റെ ജനനം. നെല്ലും കൃഷിയും ഉപജീവനമായി കണ്ടിരുന്ന പഴ
‘ജുങ്കോ ഫുറുത കേസ്' ലോകം കണ്ട ഏറ്റവും പൈശാചിക കൊലപാതകം
ആരാണ് ജുങ്കോ ഫുറുത... ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൂരതയും യാതനയും അനുഭവിച്ചു മ
ആൾമരം പാടുമ്പോൾ...
ചില കാഴ്ചകൾ അങ്ങനെയാണ്.. നമുക്കൊരിക്കലും അത് മറക്കാൻ കഴിയില്ല. "മനുഷ്യർ നട്ട
സുല്‍ത്താന്‍ ബത്തേരിയുടെ ചരിത്രത്തിളക്കം
സുല്‍ത്താന്‍ ബത്തേരി.. പേരില്‍ തന്നെയുണ്ട് ഒരു തലയെടുപ്പ്. അതുമാത്രമല്ല ഒരുപാ
കൊമ്പുകുലുക്കി...
കുറുമ്പ് കാട്ടുന്ന കുഞ്ഞന്മാരെ കാണണോ, പോക്കിരിയായ 35 കാരനെ കാണണോ, ഗജവീരപട്ടം
ഒരേയൊരു ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വീട്ടിലെ ലാൻഡ് ഫോണിൽ ഒരു കോൾ വന്നു. ഫോണെടു
ഉത്തരമലബാറിൽ തെയ്യങ്ങൾ കാൽച്ചിലമ്പണിയുന്നു
തെയ്യക്കാലത്തിന്റെ വരവറിയിച്ച് ദേവസ്ഥാനങ്ങളിൽ ഇക്കഴിഞ്ഞ ശനിയാഴ്ച പത്താമുദയം. ഇ
അന്ന് എസ്ഐ, ഇന്ന് എഡിഎം; കാസർഗോഡ് രാഷ്ട്രീയസമ്മർദത്തിന് ബലിയാടായത് എസ്ഐ
ഡെപ്യൂട്ടി കളക്ടറായും എഡിഎം ആയും ഏറെക്കാലം കാസർഗോഡ് ജോലി ചെയ്തിട്ടുള്ള നവീൻ ബാ
സതീഷ് കൃഷ്ണ സെയിൽ; കേരളത്തിന്റെ 141-ാമത്തെ എംഎൽഎ
കൊങ്കൺ മേഖലയിലെ രാഷ്ട്രീയ നേതാക്കൾക്ക് പൊതുവേ കേരളവുമായി നല്ല അടുപ്പമാണ്.
ഇന്ത്യയുമായി കൈകോർത്ത് ബ്രൂണെ
ലോകത്തിലെ ഏറ്റവും സമ്പന്നനായ ഭരണാധികാരി, സ്വർണത്തിൽ തീർത്ത പാത്രങ്ങളിൽ ഭക്ഷ
സിനിമയിലെ ആരും കാണാത്ത ചരിത്രങ്ങൾ...
ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസും എസ്. ജാനകിയും ജയചന്ദ്രനും കെ.എസ്. ചിത്രയും
കാവ്യതാരകങ്ങൾക്ക് അരികെ....
കവി പ്രതിഭകളായ വയലാർ രാമവർമയേയും പി. കുഞ്ഞിരാമൻ നായരേയും പ്രശസ്തകവി ഏ
വിടപറഞ്ഞിട്ടും വിസ്മൃതിയിലാകാതെ...
തമസ്കരിക്കുന്പോഴൊക്കെ പൂർവാധികം ശക്തിപ്രാപിച്ച് തിരിച്ചുവരുന്ന അദ്ഭുതപ്രതി
എൻഡിഎ മുന്നണിയിൽ ഭാഗ്യവാൻ ചിരാഗ് പസ്വാൻതന്നെ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽ മത്സരിച്ചതിൽ ഏറ്റവും ഭാഗ്യവാൻ ലോക്ജ
കര്‍ക്കടകം എത്തുമ്പോള്‍...
വരാന്‍ പോകുന്നത് പഞ്ഞമാസമെന്ന ദുഷ്പേരു ചാര്‍ത്തിക്കിട്ടിയ പാവം കര്‍ക്കടക മാ
മാംസക്കൊതിയന്മാർ വയനാടൻ കാടുകൾ താവളമാക്കുന്നു
വയനാടൻ കാടുകൾ മാംസക്കൊതിയന്മാരായ കാട്ടുനായ്ക്കളുടെ താവളമാകുകയാണ്. ഇന്ത്യ
സീനത്തിന്റെ സ്വപ്ന സാഫല്യം
"ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല. കാരണം ആത്മഹത്യ എളുപ്പം ചെയ്യാന്‍ കഴി
ബാർബർ രമേഷ്, കാറുകൾ 400
ബോളിവുഡ് താരങ്ങൾ വരെ രമേഷ് ബാബു എന്ന ബാർബറുടെ കസ്റ്റമറാണ്. എന്നാൽ മുടി വെട്ടാ
ഒഡീഷയിലെ രാഷ്ട്രീയക്കാറ്റിൽ തറപറ്റിയ അതികായൻ
പിതാവ് അതീവ പ്രതാപശാലിയും ഭരണതന്ത്രജ്ഞനും. മകനാകട്ടെ അതിലും മിടുക്കനായ ഭര
മലബാറിലെ കായൽ ടൂറിസം കടലാസിൽ
കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് വാതി
ഉയിർത്തെഴുന്നേറ്റ് ചന്ദ്രബാബു നായിഡു; ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ്മേക്കർ
നാരാ ചന്ദ്രബാബു നായിഡു എന്നാണ് തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് എൻ. ചന്ദ്രബ
തെരുവു ജീവിതങ്ങളുടെ കാവല്‍ മാലാഖ
"എത്ര അഴുകിയ ശരീരത്തോടെ ഇരിക്കുന്ന ആളാണെങ്കിലും അവരെ എടുക്കുന്നതില്‍ എനിക്ക്
ഭാഗ്യം കടാക്ഷിച്ച ലോക്സഭാംഗങ്ങൾ
രാജ്യത്തെ മിക്ക ലോക്സഭാ മണ്ഡലങ്ങളിലും ലക്ഷക്കണക്കിന് വോട്ടർമാരുണ്ട്. ഇന്നുവരെ
മെലഡിയുടെ രാജ്ഞി
1944 മാർച്ചിൽ ജനിച്ച ബി. വസന്ത എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഈ വർഷം. അതിമ
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
Latest News
ഡൽഹി ഹാട്ടിൽ വൻ തീപിടിത്തം; 30 ൽ ഏറെ സ്റ്റാളുകൾ കത്തി നശിച്ചു
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ
കൊച്ചിയിൽ രണ്ട് യുവാക്കളെ ലഹരി സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ടയിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറി പിടികൂടി
തൃശൂർ മാപ്രാണത്തെ മദ്യ കള്ളൻ പിടിയിൽ
Latest News
ഡൽഹി ഹാട്ടിൽ വൻ തീപിടിത്തം; 30 ൽ ഏറെ സ്റ്റാളുകൾ കത്തി നശിച്ചു
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ
കൊച്ചിയിൽ രണ്ട് യുവാക്കളെ ലഹരി സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ടയിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറി പിടികൂടി
തൃശൂർ മാപ്രാണത്തെ മദ്യ കള്ളൻ പിടിയിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top