Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഒരു അതികായന്റെ പതനം!
WhatsApp
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെട്ടി എന്ന കന്നഡക്കാരനായ വ്യവസായി. ചെറുപ്പത്തിൽതന്നെ ഗൾഫ് നാടുകളിലെത്തുകയും സ്വന്തം പരിശ്രമത്താൽ ലോകത്തെ പ്രമുഖ കോടീശ്വരന്മാരിൽ ഒരാളാവുകയും ചെയ്തയാളാണ് ഷെട്ടി.
എന്നാൽ 2019ൽ ഷെട്ടിയുടെ പതനം ആരംഭിച്ചു. ഇന്ന് ആസ്തികൾ മുഴുവൻ മരവിപ്പിക്കപ്പെട്ട അദ്ദേഹം വെറും സാധാരണക്കാരനായി മാറിയിരിക്കുന്നു. മുപ്പതിനായിരം കോടിക്കു മേൽ ആസ്തിയുണ്ടായിരുന്ന ഷെട്ടിയുടെ സന്പത്തു മുഴുവൻ തകർന്നടിഞ്ഞതു മാസങ്ങൾ കൊണ്ടാണ്.
അതും മറ്റൊരാൾ ട്വിറ്ററിൽ ഷെട്ടിയുടെ കന്പനിയായ എംഎൻസി ഹെൽത്തിനെക്കുറിച്ച് ഉന്നയിച്ച ഒരു ആരോപണത്തെത്തുടർന്ന്. എല്ലാം തകർന്നടിഞ്ഞ ഷെട്ടി കഴിഞ്ഞ ദിവസം വീണ്ടും കോടതി അനുമതിയെത്തുടർന്ന് അബുദാബിയിൽ എത്തിച്ചേർന്നു. കേസിന്റെ നൂലാമലകളിൽ അകപ്പെട്ട തന്റെ കന്പനികളെ രക്ഷിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണദ്ദേഹം.
ഷെട്ടിയുടെ വിവിധ കന്പനികളിലായി നൂറുകണക്കിനു മലയാളികൾ ജോലി ചെയ്തിരുന്നു. നമ്മുടെ ലാലേട്ടനെ നായകനായി നൂറുകണക്കിനു കോടി മുടക്കി മഹാഭാരതം എന്നൊരു സിനിമ ഷെട്ടി പ്ലാൻ ചെയ്തിരുന്നു. എന്തോ അത് പ്രാവർത്തികമായില്ല.
മലയാളികളുടെ സ്വന്തം അറ്റ്ലസ് രാമചന്ദ്രൻ ഗൾഫ് നാടുകളിൽ ജയിലിൽ അകപ്പെട്ടപ്പോൾ അദ്ദേഹത്തെ ജയിലിൽനിന്നു മോചിതനാക്കുവാൻ അദ്ദേഹത്തിന്റെ ഗൾഫിലെ ആശുപത്രി ഏറ്റെടുക്കുവാനും അതിന്റെ പണമുപയോഗിച്ച് കടങ്ങൾ വീട്ടി രാമചന്ദ്രനെ പുറത്തെത്തിക്കാനും ഷെട്ടി കാണിച്ച ശുഷ്കാന്തി വാർത്തകളായി വന്നിരുന്നു.
ഒരുകാലത്ത് ഗൾഫ് മലയാളികളിൽ ബഹുഭൂരിപക്ഷവും പണം വീട്ടിലേക്ക് അയയ്ക്കാനും വിദേശ നാണ്യവിനിമയത്തിനുമായി ഉപയോഗിച്ചിരുന്ന യുഇഎ എക്സ്ചേഞ്ച് ഷെട്ടിയുടെ വ്യവസായ സാമ്രാജ്യങ്ങളിൽ ഒന്നു മാത്രമായിരുന്നു.
എന്നാൽ എൺപത്തിയൊന്നുകാരനായ ഷെട്ടിക്ക് അടുത്തിടെ വൻ പതനമാണ് ഉണ്ടായത്. കൊടുമുടിയിൽനിന്ന് അഗാധഗർത്തത്തിലേക്കാണ് അദ്ദേഹം വീണത്. ഒരു നാടോടിക്കഥ പോലെയായിരുന്നു ബിസിനസുകാരനായ ബി.ആർ. ഷെട്ടിയുടെ ജീവിതം.
സമ്പത്തിന്റെ നെറുകയിൽനിന്നുള്ള അദ്ദേഹത്തിന്റെ പതനം അപ്രതീക്ഷിതമായിരുന്നു. ഒരിക്കൽ ബുർജ് ഖലീഫയിലെ (Burj Khalifa) രണ്ടുനിലകളും സ്വകാര്യ ജെറ്റുമൊക്കെ സ്വന്തമായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ അവസാനം 12,400 കോടി രൂപയുടെ അദ്ദേഹത്തിന്റെ ആദ്യ കന്പനിയായഎംഎൻഎസി വെറും 74 രൂപയ്ക്ക് അദ്ദേഹത്തിന് വില്പന നടത്തേണ്ടതായി വന്നു.
കർണാടകയിലെ ഉഡുപ്പിയിൽ 1942ൽ ആയിരുന്നു ഷെട്ടിയുടെ ജനനം. കൈയിൽ വെറും 665 രൂപയുമായിട്ടാണ് ഷെട്ടി ഗൾഫ് നാടുകളിലെത്തുന്നത്. അവിടെ അവസരങ്ങൾ തേടി നടന്ന അദ്ദേഹം ഒടുവിൽ അവിടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തി.
ന്യൂ മെഡിക്കൽ സെന്റർ (എംഎൻസി ഹെൽത്ത്) എന്ന യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത് ഓപ്പറേറ്റിംഗ് കമ്പനി അദ്ദേഹം സ്ഥാപിച്ചു. 19 രാജ്യങ്ങളിലായി 200 ഓളം പ്രശസ്തമായ ആശുപത്രികൾ അദ്ദേഹത്തിന്റെ കന്പനിക്കു കീഴിയിൽ പ്രവർത്തിച്ചിരുന്നു.
ആരോഗ്യ മേഖലയ്ക്ക് പുറമെ ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, റീടെയിൽ മേഖലകളിലേക്കും അദ്ദേഹം ബിസിനസ് വ്യാപിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിൽ പ്രശസ്തമായ ഒരു കാറ്ററിംഗ് കന്പനിയും അദ്ദേഹം സ്ഥാപിച്ചിരുന്നു.
വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ബിആർഎസ് വെഞ്ചേഴ്സ് എന്ന കന്പനിയും ഷെട്ടി സ്ഥാപിച്ചു. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഫിനാബ്ലർ എന്ന പ്രമുഖ ധനകാര്യ സ്ഥാപനവും അദ്ദേഹത്തിനുണ്ടായിരുന്നു. 2018ൽ ഫോബ്സിന്റെ കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 4.2 ബില്യൺ ഡോളറായിരുന്നു. അതായത് 34,867 കോടി രൂപ.
ആഡംബര ജീവിതം ഇഷ്ടപ്പെട്ടിരുന്ന ഷെട്ടി, ഉയർന്ന വിലയുള്ള പ്രോപ്പർട്ടികൾ വാങ്ങിക്കൂട്ടിയിരുന്നു. ലോകപ്രശസ്തമായ ബുർജ് ഖലീഫയിലെ രണ്ട് നിലകൾ മുഴുവൻ അദ്ദേഹം സ്വന്തമാക്കിയത് 207 കോടി രൂപ നൽകിയാണ്.
സ്വകാര്യ ജെറ്റ്, ഏഴു റോൾസ് റോയ്സ്, മെഴ്സിഡസ് മെയ്ബാക്ക് അടക്കമുള്ള ആഡംബര വാഹനങ്ങളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ദുബായ് വേൾഡ് ട്രേഡ് സെന്ററിലും പ്രോപർട്ടി സ്വന്തമാക്കി. 2014ൽ വാങ്ങിയ ഒരു പ്രൈവറ്റ് ജെറ്റ് കമ്പനിയിൽ ഷെട്ടിക്ക് 50 ശതമാനം ഓഹരി പങ്കാളിത്തമാണുണ്ടായിരുന്നത്.
ഷെട്ടിയുടെ സൗഭാഗ്യങ്ങൾക്ക് മേൽ കരിനിഴൽ വീണത് 2019 വർഷത്തിലാണ്. ഷോർട് സെല്ലറായ കാർസൺ ബ്ലോക്കിന്റെ യുകെ ആസ്ഥാനമായുള്ള, നിക്ഷേപ ഗവേഷണ സ്ഥാപനമായ മഡ്ഡി വാട്ടേഴ്സ് ഷെട്ടിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയതാണ് തുടക്കം.
കമ്പനിയുടെ കാഷ് ഫ്ലോ ഷെട്ടി കൃത്രിമമായി ഉയർത്തി നിർത്തിയിരിക്കുകയാണെന്നും, ഇത് യഥാർഥ കടബാധ്യതകൾ മറച്ചുകൊണ്ടാണെന്നും ട്വിറ്ററിലൂടെയായിരുന്നു ആരോപണം. മഡ്ഡി വാട്ടേഴ്സിനും എംഎൻസിയിൽ ഓഹരികൾ ഉണ്ടായിരുന്നു.
എന്നാൽ ഇവയുടെ വിലകൾ കാര്യമായി ഉയർന്നിരുന്നില്ല. ഇതാണ് കാർസൺ ബ്ലേക്ക് ഷെട്ടിക്കെതിരേ ആരോപണവുമായി രംഗത്തെത്താൻ കാരണം. ഗുരുതരമായ ആരോപണത്തെ തുടർന്ന് കമ്പനിയുടെ ഓഹരിവിലകൾ തകർന്നു വീണു.
ലണ്ടൻ ഓഹരിവിപണിയിൽനിന്ന് കമ്പനിയെ പിൻവലിച്ചു. 12,478 കോടി രൂപ മൂല്യമുണ്ടായിരുന്ന കമ്പനി വില്പന നടത്താൻ ഷെട്ടി നിർബന്ധിതനായി. അവസാനം ഒരു ഇസ്രയേലി-യുഎഇ കൺസോർഷ്യത്തിന് ഒരു ഡോളർ അഥവാ 74 രൂപ എന്ന പ്രതീകാത്മക വിലയ്ക്ക് അദ്ദേഹം കമ്പനി വില്പന നടത്തി.
സാമ്പത്തികം എന്നതിലുപരി നിരവധി നിയമ നടപടികളാണ് ഷെട്ടിക്ക് വെല്ലുവിളികൾ സൃഷ്ടിച്ചത്. അബുദാബി കൊമേഷ്യൽ ബാങ്ക്, ഇന്ത്യൻ അഥോറിറ്റികൾ തുടങ്ങിയവയിൽനിന്ന് അദ്ദേഹത്തിന് നിയമപ്രശ്നങ്ങൾ നേരിടേണ്ടി വന്നു.
ഷെട്ടിയുടെ അക്കൗണ്ടുകൾ യുഎഇ സെൻട്രൽ ബാങ്ക് കണ്ടു കെട്ടി. അദ്ദേഹത്തിൻ ബിസിനസുകൾക്ക് നിരോധനം നേരിടേണ്ടി വന്നു. അക്കൗണ്ടുകൾ എല്ലാം മരവിപ്പിച്ച് നിയമനടപടികൾ ആരംഭിച്ചപ്പോൾ 2020ന്റെ തുടക്കത്തിൽ ഷെട്ടി ഇന്ത്യയിലേക്ക് കടന്നു. ഇന്ത്യയിലും ഷെട്ടിക്ക് വായ്പ നൽകിയിരുന്ന ചില ബാങ്കുകൾ അദ്ദേഹത്തിനെതിരേ തിരിഞ്ഞു.
വായ്പ തിരിച്ചടയ്ക്കൽ നടപടികൾ നേരിട്ട ഷെട്ടിക്ക് വിദേശത്തേക്ക് പോകാൻ കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയതിന് പിന്നാലെ ഷെട്ടി യുഎഇയിൽ തിരിച്ചത്തിയിരുന്നു.
ബ്യൂറോ ഓഫ് ഇമിഗ്രേഷനും ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണൽ ബാങ്കും പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസുകൾ കോടതി തള്ളുകളയും അബുദാബിയിലേക്ക് യാത്ര ചെയ്യാൻ സോപാധിക അനുമതി നൽകുകയുമായിരുന്നു.
ചികിത്സയ്ക്കായി അബുദബിയിലേക്ക് പോകണമെന്നാണ് ഷെട്ടി കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയത്. ഡോക്ടറും എംഎൻസിയുടെ മുൻ ഡയറക്ടറുമായ ഭാര്യ ഡോ. ചന്ദ്രകുമാരിയും അദ്ദേഹത്തോടൊപ്പം അബുദാബിയിലേക്ക് പോയിട്ടുണ്ട്.
എംഎൻസിയിലെ ആദ്യ ജീവനക്കാരിയായിരുന്ന ചന്ദ്രകുമാരിയെ 2020ൽ പുതിയ മാനേജ്മെന്റ് പുറത്താക്കുകയായിരുന്നു. അവർക്ക് രണ്ടു ലക്ഷം ദിർഹമാണു കന്പനിയിൽനിന്നു ശന്പളമായി നൽകിക്കൊണ്ടിരുന്നത്. അബുദാബിയിൽ തിരിച്ചെത്തിയ ഷെട്ടി ശ്രമിക്കുക നിയമക്കുരുക്കുകളിൽനിന്നു തന്റെ കന്പനികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാവും.
പക്ഷേ ഇപ്പോൾ 81 വയസ് പ്രായമുള്ള ഷെട്ടിക്ക് അത് എത്രത്തോളം പ്രാവർത്തികമാക്കാനാവുമെന്ന് കണ്ടറിയുകതന്നെ വേണം. സന്പത്ത് വേണ്ടുവോളമുണ്ടായിരുന്ന കാലത്ത് എല്ലവരെയും അകമഴിഞ്ഞു സഹായിച്ചിരുന്നയാളാണ് ഷെട്ടി.
നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിരുന്നു. അങ്ങനെയുള്ള ബി.ആർ. ഷെട്ടി ബിസിനസിൽ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുമെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും മുൻ ജീവനക്കാരും ആരാധകരുമെല്ലാം വിശ്വസിക്കുന്നത്.
എസ്. റൊമേഷ്
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
ഇറാൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ചേക്കും; ജീവനക്കാർക്ക് എംബസിയുമായി ബന്ധപ്പെടാൻ അനുമതി
ട്രയല്‍ റണ്‍; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും
വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമെന്ന് മുഖ്യ തെര. ഓഫീസർ
ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: ആരോഗ്യമന്ത്രി
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾക്ക് ദാരുണാന്ത്യം
Latest News
ഇറാൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ചേക്കും; ജീവനക്കാർക്ക് എംബസിയുമായി ബന്ധപ്പെടാൻ അനുമതി
ട്രയല്‍ റണ്‍; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും
വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമെന്ന് മുഖ്യ തെര. ഓഫീസർ
ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: ആരോഗ്യമന്ത്രി
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾക്ക് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top