സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
ഋഷി
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമായ വിരിയിക്കുന്ന ഒരു ഡോക്ടർ ഉണ്ട് - ഡോ. പി.സജീവ് കുമാർ.

മെഡിക്കൽ ടേംസുകൾക്കും മരുന്നുകളുടെ പേരുകൾക്കും രോഗങ്ങളുടെ കടിച്ചാൽ പൊട്ടാത്ത പേരുകൾക്കുമൊപ്പം സാഹിത്യാഭിരുചി കൂടി സജീവ് ഡോക്ടർ മനസിൽ കൊണ്ടു നടക്കുന്നു.

ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ നിന്നുതന്നെയാണ് പലപ്പോഴും എഴുത്തിനുള്ള വിഷയങ്ങൾ ഒരു സ്പാർക്ക് ആയി തനിക്ക് കിട്ടുന്നതെന്ന് ഇപ്പോൾ പാലക്കാട് ജോലി ചെയ്യുന്ന തൃശൂർ അത്താണിയിൽ താമസിക്കുന്ന ഡോ. സജീവ് കുമാർ പറഞ്ഞു.

മുന്നിൽ വന്നിരിക്കുന്ന ഒരു രോഗിയിൽ നിന്ന്, അവരുടെ ജീവിതത്തിൽ നിന്ന്, വിഷമാവസ്ഥകളിൽ നിന്ന്.... അങ്ങനെയെല്ലാം എഴുത്തിനു വേണ്ട നുറുങ്ങുകൾ കിട്ടിയിട്ടുണ്ടെന്ന് ഡോക്ടർ പറയുന്നു.

സ്കൂൾ - കോളജ് കാലത്ത് തന്നെ എഴുത്തിനോട് കമ്പം ഉണ്ടായിരുന്നു സജീവ് ഡോക്ടർക്ക്.
ഡോക്ടറുടെ വലിയ ചുമതലകൾക്കിടയിലും അക്ഷരങ്ങളോടുള്ള പ്രണയം കൈവിടാതെ തുടരുന്നു.

12 പുസ്തകങ്ങൾ ഇതിനകം ഡോ. പി.സജീവ് കുമാറിന്‍റേതായി പുറത്തിറങ്ങിക്കഴിഞ്ഞു. പതിമൂന്നാമത്തെ പുസ്തകം ഒരു നോവലാണ്. വൈകാതെ അതും പ്രസിദ്ധീകരിക്കും. 12ൽ അഞ്ചും കവിതാ സമാഹാരങ്ങൾ.


രണ്ട് നോവലുകൾ.ചികിത്സ അനുഭവങ്ങളെ കുറിച്ച് രണ്ടു പുസ്തകങ്ങൾ. വൈജ്ഞാനിക സാഹിത്യത്തെ കുറിച്ച് മറ്റൊരു പുസ്തകം. ഒരു മലയാളം പുസ്തകവും അതിന്‍റെ ഇംഗ്ലീഷ് പരിഭാഷയും ... അങ്ങനെ പോകുന്നു സജീവ് ഡോക്ടറുടെ പുസ്തക കണക്ക്.

ആതുരസേവനത്തിന്‍റെ തിരക്കുകൾ കഴിഞ്ഞ് രാത്രി ഏഴു മണിയാണ് പൊതുവേ എഴുതാൻ ഇരിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ജോലിയുടെ ടെൻഷൻ അക്ഷരലോകത്തേക്കിറങ്ങുമ്പോൾ മാറാറുണ്ടെന്നും ഫേസ്ബുക്കിൽ ഒരു കുറിപ്പ് ഇട്ടാൽ പോലും ടെൻഷന് വലിയ ആശ്വാസം കിട്ടാറുണ്ടെന്നും ഡോക്ടർ പറയുന്നു.

പാലക്കാട് ടിബി സെന്‍ററിലെ കൺസൾട്ടന്‍റ്ആയി ജോലി ചെയ്യുന്ന ഡോ. സജീവ് കുമാർ അടുത്തയാഴ്ച തൃശൂരിലേക്ക് മടങ്ങിയെത്തും - നാഷണൽ ഹെൽത്ത് മിഷന്‍റെ ജില്ലാ പ്രോഗ്രാം മാനേജരായി.

ചുമതലകൾ ഏറുമെങ്കിലും എഴുതാതിരിക്കാൻ എനിക്കാവില്ല എന്ന് സഹൃദയനായ ഈ ഡോക്ടർ നിറചിരിയോടെ പറയുന്നു.