Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
WhatsApp
എസ്. റൊമേഷ്
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യമായ സാന്പത്തിക അടിത്തറ ഉണ്ടായിരുന്നില്ല. എന്നാൽ കോടിക്കണക്കിനു രൂപയുടെ പാരന്പര്യസ്വത്ത് സ്വന്തമായുണ്ടായിരുന്ന വിജയരാജെ സിന്ധ്യ ആദ്യകാലങ്ങളിൽ ബിജെപിയെ സാന്പത്തികമായി സഹായിച്ചിരുന്നു.
അതുകൊണ്ടു തന്നെ മരിക്കുവോളം ബിജെപി അവർക്ക് വലിയ ബഹുമാനവും പാർട്ടിയിൽ ഉന്നത സ്ഥാനവും നൽകി ആദരിച്ചിരുന്നു. അഡ്വാനി, ഭൈറോൺസിംഗ് ഷെഖാവത്ത്, വാജ്പേയി എന്നിവർ രാജമാതായുടെ ആത്മസുഹൃത്തുക്കളുമായിരുന്നു.
അടിയന്തരാവസ്ഥയ്ക്കു ശേഷം ഇംഗ്ലണ്ടിൽനിന്ന് തിരിച്ചെത്തിയ മകൻ കോൺഗ്രസുമായി അടുക്കുകയും അവസാനം കോൺഗ്രസിൽ ചേരുകയും ചെയ്തത് അവർക്കു വലിയ ക്ഷീണമായി.
എന്നാൽ രണ്ടിടത്തു നിന്നാൽ ഭരണത്തിന്റെ അപ്പക്കഷ്ണം എപ്പോഴും രുചിക്കാമെന്നതു മൂലമാണ് അമ്മയും മകനും വഴക്കടിച്ച് രണ്ടു പക്ഷത്തു നിൽക്കുന്നതെന്ന് വിമർശകർ ആരോപിച്ചിരുന്നു.
വിജയരാജെ സിന്ധ്യയെ ഏറെ തളർത്തിയ സംഭവം തന്റെ അടുത്ത സുഹൃത്തും ഗുരുതുല്യനുമായ അടൽബിഹാരി വാജ്പേയിയെ മകൻ മാധവറാവു സിന്ധ്യ പരാജയപ്പെടുത്തിയതാണ്.
1971ൽ 26ാം വയസിൽ ജനസംഘത്തിനു വേണ്ടി മധ്യപ്രദേശിലെ ഗുണ ലോക്സഭാ സീറ്റിൽനിന്നു മത്സരിച്ച മാധവറാവു സിന്ധ്യ ഒരു തെരഞ്ഞെടുപ്പിലും പരാജയം രുചിച്ചിരുന്നില്ല.
വിമാനാപകടത്തിൽ കൊല്ലപ്പെടുംവരെയുള്ള എല്ലാ ലോക്സഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ച മാധവറാവു സിന്ധ്യ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് റിക്കാർഡും കരസ്ഥമാക്കിയിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷ നേതാക്കളെയും സ്വന്തം അമ്മയെയും അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചപ്പോൾ മാധവറാവു സിന്ധ്യ ഇംഗ്ലണ്ടിലേക്ക് കടന്ന് അറസ്റ്റിൽനിന്നു രക്ഷപ്പെട്ടു.
പിന്നീട് നാട്ടിൽ തിരിച്ചെത്തിയെങ്കിലും അദ്ദേഹം ജനസംഘത്തിൽനിന്നു രാജിവച്ചു. സ്വതന്ത്ര സ്ഥാനാർഥിയായാണ് 1977ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്കിലും അദ്ദേഹം വിജയിച്ചു.
1980ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ദേഹത്തെ പിന്തുണച്ചു. ആ തെരഞ്ഞടുപ്പിലും വൻ ഭൂരിപക്ഷത്തിൽ സിന്ധ്യ വിജയിച്ചു. 1984ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച മാധവറാവു സിന്ധ്യ അക്കൊല്ലം രാജീവ് മന്ത്രിസഭയിൽ കേന്ദ്ര റെയിൽവേ മന്ത്രിയുമായി.
84ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഗ്വാളിയോറിൽ വൻ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചത് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന അടൽബിഹാരി വാജ്പേയിയെ ആയിരുന്നു.
ബാജ്പേയുടെ ജന്മദേശമായ ഗ്വാളിയോറിൽ അദ്ദേഹം ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ബിജെപി. പക്ഷേ അവസാന നിമിഷം കോൺഗ്രസ് സിന്ധ്യയെ ഇറക്കി കളിക്കുകയായിരുന്നു.
അതുവരെ സിന്ധ്യ മത്സരിച്ചിരുന്നത് മധ്യപ്രദേശിലെ ഗുണ ലോക്സഭാ മണ്ഡലത്തിൽ നിന്നായിരുന്നു. മാധവറാവു സിന്ധ്യ ഗുണയിൽനിന്നു തന്നെ മത്സരിക്കുമെന്നു കരുതിയാണ് ഗ്വാളിയാർ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന വാജ്പേയി ഗ്വാളിയോർ തെരഞ്ഞെടുത്തത്.
എന്നാൽ, വാജ്പേയിയെ പരാജയപ്പെടുത്തുക മുഖ്യലക്ഷ്യമായി കണ്ട കോൺഗ്രസ് സിന്ധ്യയെ അവിടെ മത്സരിക്കാൻ നിർബന്ധിക്കുകയായിരുന്നു.
ഗ്വാളിയോർ രാജാവായിരുന്ന സിന്ധ്യ ഇറങ്ങിയതോടെ വാജ്പേയി 1,75,594 വോട്ടിന് പരാജയപ്പെടുകയായിരുന്നു. മരിക്കുംവരെ ഒൻപതു തവണ മാധവറാവു സിന്ധ്യ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം 1990 മുതൽ 93 വരെ ബിസിസിഐ പ്രസിഡന്റുമായിരുന്നു. 1986-1989, 1991-1993, 1995-1996 എന്നീ വർഷങ്ങളിൽ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു.
1996ൽ കോൺഗ്രസ് നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ട് മധ്യപ്രദേശ് വികാസ് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചെങ്കിലും 1998ൽ കോൺഗ്രസിൽ തിരിച്ചെത്തി.
2001 സെപ്റ്റംബർ 30ന് ഉത്തർപ്രദേശിലെ മെയിൻപുരിയിൽ വച്ചുണ്ടായ വിമാനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി, കേന്ദ്ര മാനവശേഷി വികസനവകുപ്പു മന്ത്രി, കേന്ദ്ര ടൂറിസം, വ്യോമയാന മന്ത്രി എന്നീ നിലകളിലും മാധവറാവു സിന്ധ്യ തിളങ്ങിയിരുന്നു.
മാധവാറാവു സിന്ധ്യ വിമാനാപകടത്തിൽ മരണമടഞ്ഞപ്പോൾ വിദേശത്ത് പഠിക്കുകയായിരുന്ന മകൻ ജോതിരാദിത്യ സിന്ധ്യയെ കോൺഗ്രസ് കളത്തിലിറക്കി.
മാധവറാവു സിന്ധ്യ കൊല്ലപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന ഗുണ ലോക്സഭാ സീറ്റിൽ അടുത്ത ഫെബ്രുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജ്യോതിരാദിത്യയെ സ്ഥാനാർഥിയാക്കി.
4,50,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തന്റെ കന്നി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തനായ എതിരാളിയെ നിലംപരിശാക്കി ജ്യോതിരാദിത്യ തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2004ൽ നടന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
2007ൽ അദ്ദേഹം കോൺഗ്രസ് മന്ത്രിസഭയിൽ അംഗമായി. കേന്ദ്ര വാർത്താവിനിമയ-ഐടി മന്ത്രിയായാണ് അദ്ദേഹം നിയമിതനായത്. വീണ്ടും 2009ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം അക്കൊല്ലത്തെ കേന്ദ്ര മന്ത്രിസഭയിൽ വ്യവസായ വാണിജ്യ വകുപ്പു മന്ത്രിയായി.
തുടർന്ന് 2014ൽ നടന്ന തെരഞ്ഞെടുപ്പിലും ഗുണ സീറ്റിൽനിന്നു ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2020ൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കമൽനാഥുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹവും അദ്ദേഹത്തെ അനുകൂലിച്ചിരുന്ന എംഎൽഎമാരും കോൺഗ്രസ് വിട്ടു.
ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. 2020 മാർച്ച് 23ന് കമൽനാഥ് രാജിവച്ച ഉടൻ ജ്യോതിരാദിത്യ പക്ഷത്തുള്ള എംഎൽഎമാരുമായി ചേർന്ന് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ മധ്യപ്രദേശിൽ ബിജെപി മന്ത്രിസഭയുണ്ടാക്കി.
ഇതിനു പ്രത്യുപകാരമായി അക്കൊല്ലം ജൂണിൽ മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാ എംപിയായി ബിജെപി ജ്യോതിരാദിത്യയെ നോമിനേറ്റു ചെയ്തു. 2021ലെ കേന്ദ്രമന്ത്രിസഭാ അഴിച്ചുപണിയിൽ അദ്ദേഹത്തെ ബിജെപി കേന്ദ്ര വ്യോമയാന-ടൂറിസം വകുപ്പുമന്ത്രിയായി നിയമിച്ചു.
വിജയരാജെ സിന്ധ്യയുടെ മകൾ വസുന്ധര രാജെ സിന്ധ്യ 2003 മുതൽ 2008 വരെയും 2013 മുതൽ 2018 വരെയും രണ്ട് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്നു. അഞ്ച് തവണ വീതം നിയമസഭയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട അവർ രണ്ടു തവണ കേന്ദ്രമന്ത്രിയുമായി.
വസുന്ധരയുടെ പുത്രൻ ദുഷ്യന്ത് സിംഗും ബിജെപി നേതാവാണ്. 2003 ൽ വിദേശ പഠനം കഴിഞ്ഞ് തിരിച്ചെത്തി ബിജെപിയിൽ ചേർന്ന ദുഷ്യന്ത് സിംഗ് തുടർച്ചയായി നാലു തവണ രാജസ്ഥാനിൽ നിന്നു വന്പൻ ഭൂരിപക്ഷത്തിൽ ജയിച്ച് ലോക്സഭയിലെത്തി.
2004ലും 2009ലും 2014ലും 2019ലും വിജയിച്ച ദുഷ്യന്ത് സിംഗ് ഓരോ പ്രാവശ്യവും തന്റെ റിക്കാർഡ് ഭൂരിപക്ഷം നിലനിർത്തി വരികയാണ്. നല്ലൊരു ബിസിനസുകാരനും കൂടിയാണ് ദുഷ്യന്ത്.
രാജമാതായുടെ മറ്റൊരു മകൾ യശോധര രാജെ സിന്ധ്യയും ബിജെപിയുടെ ഉന്നത നേതാവാണ്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഇളയ സഹോദരിയായ യശോധര ഇപ്പോൾ മധ്യപ്രദേശ് മന്ത്രിസഭയിലെ സ്പോർട്സ്,യുവജനക്ഷേമ, സാങ്കേതിക വിദ്യാഭ്യാസ ചുമതല വഹിക്കുന്ന മന്ത്രിയാണ്.
2007ൽ ഗ്വാളിയോർ ലോക്സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് യശോധര ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പിന്നീട് 2009ൽ നടന്ന പൊതു തെരഞ്ഞെടുപ്പിലും അവർ ഗ്വാളിയോർ സീറ്റിൽ വിജയിച്ചു.
2013 മുതൽ അവർ തുടർച്ചയായി മധ്യപ്രദേശ് നിയമസഭയിലും അംഗമാണ്. സംസ്ഥാന ബിജെപിയിൽ ഉന്നത പദവികൾ വഹിച്ചിട്ടുള്ള അവർ പാർലമെന്ററിസമിതികളിലും അംഗമായിരുന്നു.
രാജസ്ഥാനിലും മധ്യപ്രദേശിലുമുള്ള വോട്ടർമാർക്കിടയിൽ സിന്ധ്യ കുടുംബത്തോടുള്ള രാജഭക്തിയാണ് ഇവരെ തെരഞ്ഞെടുപ്പുകളിൽ വിജയത്തിലേക്ക് നയിക്കുന്നത്.
സിന്ധ്യ കുടുംബത്തിലുള്ളവർക്കെല്ലാം കോടിക്കണക്കിനു രൂപയുടെ ആസ്തിയാണുള്ളത്. നാലായിരം കോടിയോളം രൂപ വില വരുന്ന ജയ്വിലാസ് പാലസിലാണ് ഇപ്പോൾ ജ്യോതിരാദിത്യ സിന്ധ്യ താമസിക്കുന്നത്.
നാനൂറു മുറികളുള്ള ഈ കൊട്ടാരത്തിലെ 35 മുറികൾ മ്യൂസിയമാക്കി മാറ്റി പൊതുജനങ്ങൾക്കു തുറന്നു കൊടുത്തിട്ടുണ്ട്. ഇതിലെ ചില മുറികളിൽ സ്വർണം കൊണ്ടാണ് അലങ്കാരപ്പണികൾ നടത്തിയിരിക്കുന്നത്.
ജ്യോതിരാദിത്യയ്ക്ക് പിതൃസ്വത്തായി കിട്ടിയ വസ്തുക്കളുടെ ആകെ മൂല്യം 20,000 കോടിയോളം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒന്നാം സ്വാതന്ത്യസമര കാലത്ത് അധികാരം നിലനിർത്താൻ ബ്രിട്ടീഷ് ചായ്വ് പ്രകടിപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന സിന്ധ്യ കുടുംബം സ്വാതന്ത്ര്യാനന്തര ഭാരതത്തിലും രാജ്യഭരണം തുടരുകയാണ്.
അവസാനിച്ചു
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top