Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇന്നലെ നീയൊരു സുന്ദര രാഗമായി...
WhatsApp
എസ്.മഞ്ജുളാദേവി
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...' ലോകം ഉറങ്ങുന്ന അർധരാത്രിയിൽ നിലാവ് ഒഴുകി പടരുന്ന സിറ്റൗട്ടിൽ ഇരുന്ന് മൊബൈൽ ഫോണിൽ ഈ ഗാനം കേട്ടപ്പോൾ മുൻപ് ഒരിക്കലും അനുഭവിക്കാത്തൊരു അനുഭൂതി. നൈറ്റ് ഷിഫ്റ്റിനിടയിൽ, മീറ്റിംഗുകൾ നിരന്തരം നൽകുന്ന സമ്മർദങ്ങൾ എല്ലാം മറന്ന് കണ്ണുകൾ അടച്ചിരുന്നുപോയി... പ്രമുഖമായ ഒരു മൾട്ടിനാഷണൽ കന്പനിയിൽ ജോലി ചെയ്യുന്ന മുപ്പതു വയസുള്ള സോഫ്റ്റ്വെയർ എൻജിനിയറുടെ വാക്കുകളാണിത്.
വി.ദക്ഷിണാമൂർത്തി സംഗീതം പകർന്നതാണ് നിലാവ് പൊഴിഞ്ഞു വീഴുന്ന ഈ ഗാനം. 1968ൽ ഭാര്യമാർ സൂക്ഷിക്കുക എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരൻ തന്പി രചിച്ച് ദക്ഷിണാമൂർത്തി ഈണം പകർന്ന ഗാനമാണ് 2022ലെ സാങ്കേതികയ്ക്കു നടുവിലിരുന്ന് യുവ എൻജിനയർ ആസ്വദിക്കുന്നത്. 63 വർഷം സംഗീതമേഖലയിൽ പ്രവർത്തിച്ചുവെന്ന അത്യപൂർവ ബഹുമതിക്ക് അർഹനാണ് വി.ദക്ഷിണാമൂർത്തി.
കഴുത്തു നിറയെ രുദ്രാക്ഷമാലകളും നെറ്റി നിറയെ ഭസ്മക്കുറിയുമണിഞ്ഞ് എന്നും തൊഴുകൈയോടെ സഞ്ചരിച്ച വെങ്കിടേശ്വര അയ്യർ ദക്ഷിണാമൂർത്തി മലയാളികൾക്കെന്നും ദക്ഷിണാമൂർത്തി സ്വാമിയായിരുന്നു. ഇന്നും അതേ...
"സർവചരാചരങ്ങൾക്കും നമസ്കാരം ചരാചര ഗുരുവിനും നമസ്കാരം' ...വേദികളിൽ എത്തുന്പോൾ സദസിനു മുന്നിൽ കൈകൂപ്പി നിന്ന് ആദ്യം സ്വാമി പറയുന്നത് ഇങ്ങനെയാണ്. സ്വാമിയെ കാണുന്പോൾ എല്ലാം ഉള്ളിൽ നിറയുന്ന ഒരു ചോദ്യമുണ്ടായിരുന്നു. സന്യാസതുല്യനായ സ്വാമിക്ക് എങ്ങനെയാണ് പ്രണയ തീഷ്ണങ്ങളായ ഗാനങ്ങൾ വഴങ്ങിയത്?.
ഇന്നലെ നീയൊരു സുന്ദര രാഗമായെൻ, മനോഹരി നിൻ മനോരഥത്തിൽ, ഹൃദയ സരസിലെ പ്രണയ പുഷ്പമേ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു... അങ്ങനെ എത്ര കേട്ടാലും മതിവരാത്ത പ്രണയാർദ്ര ഗാനങ്ങൾ. ഒരു ചുംബനം ഒരു മധുചുംബനം പോലുള്ള തീവ്ര പ്രണയത്തിന്റെ ഗാനങ്ങളും വി.ദക്ഷിണാമൂർത്തിയുടെ ഹൃദയത്തിലൂടെ ഊർന്നിറങ്ങിയതാണല്ലോ.
2013 ഓഗസ്റ്റിൽ സ്വാമി വിടവാങ്ങുന്നതിനും മാസങ്ങൾക്കു മുന്‍പ് തിരുവനന്തപുരത്ത് അദ്ദേഹം എത്തിയ വേളയിൽ ചോദിച്ചു- ""ഒരു പ്രണയഗാനത്തിനു ഈണം പകരുന്പോൾ ആ വൈകാരികത മുഴുവൻ സംഗീത സംവിധായകനും ആവാഹിക്കേണ്ടതല്ലേ?'' അതിനു സ്വാമി നൽകിയ മറുപടി ഇങ്ങനെയായിരുന്നു-""ഈ പ്രണയവും സ്നേഹവും എല്ലാം ഭക്തിയല്ലേ. എനിക്കങ്ങനെ വേർതിരിച്ച് ഒന്നിനെയും കാണാൻ കഴിയാറില്ല. എങ്ങനെ ഇത്ര മധുരതരങ്ങളായ പ്രണയഗാനങ്ങൾ സൃഷ്ടിച്ചു, വേദന തിങ്ങിക്കൂടുന്ന വിരഹ ഗാനങ്ങൾ തീർത്തു എന്നതിനൊന്നും ഉത്തരമില്ല. എനിക്കെല്ലാം സംഗീതം മാത്രം.''
മുപ്പത്തിയൊന്നാമത്തെ വയസിലും തൊണ്ണൂറ്റി മൂന്നാമത്തെ വയസിലും താൻ ആത്മീയതയിൽ ഉറച്ചു നിൽക്കുന്നുവെന്ന് സ്വാമി പറഞ്ഞു. ""എനിക്കു സംഗീതം എന്നത് ഈശ്വരാരാധനയാണ്. ഹൃദയസരസിലെ പ്രണയ പുഷ്പവും വാതിൽപ്പഴുതിലൂടെൻ മുന്നിൽ എന്ന ഗാനവും സൃഷ്ടിക്കുന്പോൾ ഞാൻ ഈശ്വരനെ പൂജിക്കുകയായിരുന്നു. റെക്കോർഡിംഗ് സ്റ്റുഡിയോയിൽ ഇരിക്കുന്പോൾ ദൈവത്തിന്റെ കാരുണ്യം കൊണ്ട് ഈണങ്ങൾ ഒന്നൊന്നായി ഉണരുകയാണ്. ഞാൻ ഒരു നിമിത്തം മാത്രം.''
കർണാടക സംഗീതത്തിൻ ആഴങ്ങൾ അറിയുന്ന സംഗീതജ്ഞനായ ദക്ഷിണാമൂർത്തി കർണാടക രാഗങ്ങളുടെ അമൃതാണ് സിനിമാ ഗാനങ്ങളിലൂടെ പകർന്നു നൽകിയതും. അർധ ശാത്രീയ ഗാനങ്ങളിലൂടെ ശരാശരി മലയാള ഗാനാസ്വാദകന്റെ ആസ്വാദനതലം ഉയർത്തി എന്നതും സ്വാമിയുടെ വലിയ സംഭാവനയാണ്. ഈ സെമി ക്ലാസിക്കൽ സ്പർശം തന്നെയാണ് ദക്ഷിണാമൂർത്തി എന്ന സംഗീത സംവിധായകന്റെ മുദ്രയും.
"സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ കുമാരികളല്ലോ...', "ഇന്നലെ നീയൊരു സുന്ദരരാഗമായെൻ...,' "ഉത്തരാസ്വയംവരം കഥകളി കാണുവാൻ..,' "കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും...' അങ്ങനെ എത്രയെത്ര അർധ ശാസ്ത്രീയ ഗാനങ്ങൾ ആണ് സ്വാമി മലയാള ഗാനശാഖയ്ക്കു സമ്മാനിച്ചത്. നാലു തലമുറകൾക്കൊപ്പം സഞ്ചരിച്ച സംഗീത സംവിധായകൻ കൂടിയാണ് സ്വാമി.
ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ ഹൃദയത്തോട് എന്നും ചേർന്നു നിന്ന ദക്ഷിണാമൂർത്തി സ്വാമി യേശുദാസിന്റെ കുടുംബത്തിലെ നാലു തലമുറകളെകൊണ്ട് പാടിച്ചിട്ടുണ്ട്. അച്ഛൻ ആഗസ്റ്റിൻ ജോസഫ്, കെ.ജെ.യേശുദാസ്, വിജയ് യേശുദാസ്, പിന്നെ വിജയ്യുടെ കുഞ്ഞുമകൾ അമേയ എന്നിവരാണത്.
അമ്മ പാർവതി അമ്മാളാണ് സംഗീതത്തിലെ ആദ്യഗുരു. അമ്മ പകർന്ന സംഗീതത്തെക്കുറിച്ചുള്ള സ്വാമിയുടെ വാക്കുകൾ- ""ഞാൻ തീരെ കുട്ടിയായിരിക്കുന്പോൾ തന്നെ അമ്മ പാടുന്ന പാട്ടുകൾ കൗതുകത്തോടെ കേട്ടിരുന്നു. എന്റെ അനുജത്തിയെ തൊട്ടിലിൽ കിടത്തി ഉറക്കുന്പോൾ തൊട്ടിൽ കന്പിയിൽ പിടിച്ച് അമ്മ ഓരോരോ താരാട്ടു പാട്ടുകൾ പാടും. അതെല്ലാം ഞാനും ഏറ്റുപാടും. സംഗീതം നിറഞ്ഞ ഒരു കുടുംബാന്തരീക്ഷത്തിൽ പാട്ടു കേട്ടും ഒപ്പം പാടിയുമാണ് ഞാൻ വളർന്നത്.''
സിനിമാഗാനങ്ങളിൽ നിന്നെല്ലാം അകന്ന് ചെന്നൈയിലെ മൈലാപ്പൂരിലെ ശാന്തി അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിൽ ഭാര്യ കല്യാണി അമ്മാളുമൊത്ത് താമസിക്കുകയായിരുന്നു സ്വാമി. ആശ്രമ തുല്യമായ ഇവിടെയാണ് 2012ൽ അനിൽ വി.നാഗേന്ദ്രൻ തന്റെ വസന്തത്തിന്റെ കനൽ വഴികളിൽ എന്ന സിനിമയിലെ ഗാനമൊരുക്കുന്നതുമായി ബന്ധപ്പെട്ട് എത്തുന്നത്. അന്ന് സ്വാമി പറഞ്ഞത് ""ഞാൻ എല്ലാം നിർത്തി. ഇപ്പോൾ ഭഗവാനും ഞങ്ങളും മാത്രം'' എന്നാണ്. തന്റെ മനസിൽനിന്ന് ഇനിയും ഈണങ്ങൾ ഉണരുമോ എന്നുപോലും അറിയില്ല എന്നാണ് ദക്ഷിണാമൂർത്തി കൂട്ടിച്ചേർത്തത്.
എന്തായാലും സിനിമയുടെ സാമൂഹിക പ്രസക്തിയെക്കുറിച്ചുള്ള സംവിധായകന്റെ വാക്കുകളും സഹധർമിണി കല്യാണി അമ്മാളിന്റെ സ്നേഹ നിർബന്ധവും കൂടിച്ചേർന്നപ്പോൾ സ്വാമി ഒടുവിൽ സമ്മതം മൂളി.. പതിവുപോലെ നാരായണ നാരായണ എന്ന മന്ത്രജപത്തോടെ. അപ്പോൾത്തന്നെയാണ് ഡിസംബർ 9നു തന്റെ തൊണ്ണൂറ്റിമൂന്നാം ജന്മദിനം ആണെന്നും ശ്രീപദ്മനാഭന്റെ മണ്ണിൽ വരാൻ ആഗ്രഹമുണ്ടെന്നും പറയുന്നത്. സ്വാമിയുടെ മക്കളെയും കുടുംബത്തെയും മുഴുവൻ പങ്കെടുപ്പിച്ച് ജന്മദിനാഘോഷം നടത്താമെന്ന് അനിൽ.വി.നാഗേന്ദ്രൻ വാക്കു നൽകി.
അങ്ങനെ 2012ൽ തിരുവനന്തപുരത്ത് വച്ച് സ്വാമിയുടെ ജന്മദിനാഘോഷവും ദക്ഷിണാമൂർത്തി ഗാനസന്ധ്യയും ആഘോഷപൂർവം നടന്നു. സ്വാമിയുടെ അവസാനത്തെ ജന്മദിനാഘോഷം ആയിരുന്നു അത്. 2012 ഡിസംബറിൽ തന്നെയാണ് വസന്തത്തിന്റെ കനൽവഴികൾ എന്ന സിനിമയുടെ ഗാനവും സ്വാമി കന്പോസ് ചെയ്യുന്നത്. ഗാനം പൂർണമാകുന്നത് 2013ലും .
"കത്തുന്ന വേനലിലൂടെ
കനിവിനായ് കരഞ്ഞുകൊണ്ട്...'
എന്ന വിപ്ലവഗാനം കർണാടക സംഗീത ശൈലിയിൽ ഒരു കീർത്തനം പോലെയാണ് സ്വാമി ട്യൂൺ ചെയ്തത്. അനുരാധ ശ്രീറാം, ജി.ശ്രീറാം, ആർ.കെ. രാംദാസ് എന്നിവർ എന്നിവർ ചേർന്നാണ് അനിൽ.വി.നാഗേന്ദ്രൻ തന്നെ രചിച്ച ഗാനം പാടിയത്. റെക്കോർഡ് ചെയ്ത ഗാനം പിന്നീട് ചെന്നൈയിലെ വസതിയിലെത്തി സ്വാമിയെ കേൾപ്പിച്ചപ്പോൾ വിരലുകൾ കൊണ്ട് താളമിട്ട് തലയാട്ടി പൂർണമായും സ്വാമി ഗാനം ആസ്വദിച്ചു. 1948ൽ നല്ല തങ്കയിലെ തന്റെ ആദ്യഗാനം ആസ്വദിച്ചതുപോലെ.
എസ്.മഞ്ജുളാദേവി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top