Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
വചസിലെ വായനാവസന്തം
WhatsApp
സീമ മോഹന്‍ലാല്‍
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്' എന്നു പേരിട്ടിരിക്കുന്ന ആ വീടിന്റെ പാലുകാച്ചലിന് വന്ന അതിഥികളെല്ലാം മറ്റൊരുചടങ്ങിനു കൂടി അവിടെ സാക്ഷിയായി.
വലിയൊരു മുറിയുടെ മൂന്നു ചുവരുകളില്‍ ഒരുക്കിയ ഷെല്‍ഫില്‍ അയ്യായിരത്തിലധികം പുസ്തകങ്ങളുമായി വീട്ടിലെ ലൈബ്രറിയുടെ ഉദ്ഘാടനവും അന്ന് ഡിഐജി ആര്. നിശാന്തിനി നിര്‍വഹിച്ചു.
വീട്ടുമുറ്റത്തൊരുക്കിയ അക്ഷരസദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതാകട്ടെ മുന്‍ ഡിജിപി ഹേമചന്ദ്രനും. കവികളും എഴുത്തുകാരും പോലീസിലെ എഴുത്തുകാരുമൊക്കെ നിറഞ്ഞതോടെ ആ ഗൃഹപ്രവേശനച്ചടങ്ങ് അത്യധികം പുതുമ നിറഞ്ഞതായി.
സ്വന്തം വീട് വായന പൂക്കുന്ന ഒരിടമാക്കി മാറ്റിയത് തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജ് ജനമൈത്രി ഡയറക്ടറേറ്റിലെ സിവില്‍ പോലീസ് ഓഫീസറായ രതീഷ് ഇളമാടാണ്.
രതീഷിന്റെ ലൈബ്രറിക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. എഴുത്തുകാരന് കൂടിയായ ഈ വീട്ടുടമ വായിച്ചു തീര്‍ത്ത പുസ്തകങ്ങള്‍ മാത്രമാണ് ലൈബ്രറിയിലുള്ളത്.
പ്രചോദനമേകിയത് അച്ഛന്
കൊല്ലം ആയുര്‍ ഇളമാട് പരമേശ്വരവിലാസത്തില്‍ പരേതനായ മുരളീധരന് പിള്ള - ലളിതമ്മ ദമ്പതികളുടെ ഇളയ മകനായ രതീഷിന് കുട്ടിക്കാലം മുതല്‍ പുസ്തക വായനയായിരുന്നു ഇഷ്ടവിനോദം.
ചായക്കട നടത്തിയിരുന്ന മുരളീധരന്‍പിള്ള മകന്റെ അഭിരുചി കണ്ടറിഞ്ഞ് തുച്ഛമായ വരുമാനത്തില്‍നിന്ന് പുസ്തകങ്ങള്‍ വാങ്ങി നല്‍കുമായിരുന്നു. രതീഷും സഹോദരിമാരായ ബിന്ദുവും സിന്ധുവുമൊക്കെ ആ പുസ്തകങ്ങള്‍ വായിച്ചാണ് വളർന്നത്.
എംഎ മലയാളം ബിരുദാനന്തര ബിരുദധാരിയായ രതീഷ് പഠനത്തിനുള്ള പണം കണ്ടെത്തുന്നതിനായി റബര്‍ ലോഡിംഗിനു പോകുമായിരുന്നു.
ആദ്യം വാങ്ങിയത് ആശാന് സമ്പൂര്‍ണ കൃതികള്‍
വായനയോടുളള താത്പര്യം കൊണ്ട് കൊല്ലത്തെ പല ലൈബ്രറികളില്‍നിന്നു പുസ്തകങ്ങളെടുത്താണ് രതീഷ് വായിച്ചിരുന്നത്. റബര്‍ ലോഡിംഗില്നിന്നു കിട്ടിയ ചെറിയ തുക കൂട്ടിവച്ച് 2006ല്‍ അദേഹം ആദ്യമായൊരു പുസ്തകം സ്വന്തമാക്കി.
കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സില്‍ നടത്തിയ പുസ്തകമേളയില്‍നിന്ന് ആശാന്റെ സമ്പൂര്‍ണ കൃതിയായിരുന്നു അത്. രതീഷിന് ഒരു ശീലമുണ്ട്. പുസ്തകം വാങ്ങുമ്പോള്‍ ആദ്യ പേജില്‍ തന്റെ പേരെഴുതും.
അതു വായിച്ചു തീരുമ്പോള്‍ അവസാന പേജില്‍ ഒപ്പും ഇടും. അന്ന് ഒപ്പിട്ട ആ പുസ്തകം പരമേശ്വര വിലാസം വീട്ടിലെ മര അലമാരയില്‍ സ്ഥാനം പിടിച്ചു. അതായിരുന്നു രതീഷിന്റെ ലൈബ്രറിയിലെ ആദ്യ പുസ്തകം.
പിന്നീട് അദേഹം പാരലല്‍ കോളജ് അധ്യാപകനായതോടെ പുസ്തകങ്ങള്‍ കൂടുതലായി വാങ്ങിത്തുടങ്ങി.
നല്ലൊരു എഴുത്തുകാരനാണ്
2005ല്‍ സുഹൃത്തുക്കളുടെ പിന്തുണയില്‍ കാവ്യാക്ഷരങ്ങള്‍ എന്ന പേരില്‍ കവിതകളുടെ ഒരു സിഡി പുറത്തിറക്കി. 2008ല്‍ രതീഷിന്റെ ആദ്യ കവിതാസമാഹാരം വായനക്കാരുടെ കൈകളിലെത്തി.
മൃഗനീതികള്‍ എന്ന ആ കവിതാസമാഹാരത്തില്‍ വ്യത്യസ്തങ്ങളായ 25 കവിതകളാണുള്ളത്. 2010 ല്‍ പോലീസ് സേനയുടെ ഭാഗമായതോടെ തിരക്കുകള്‍ക്കിടയിലും അദേഹം പുസ്തകവായനയ്ക്കും എഴുത്തിനുമുള്ള സമയം കണ്ടെത്തി തുടങ്ങി.
ഫയര്‍ ഫോഴ്സ് മേധാവിയായിരുന്ന ഡോ. ബി. സന്ധ്യയുടെ പേഴ്സണൽ സ്റ്റാഫായിരുന്നു അന്ന് അദ്ദേഹം. 2013ല്‍ കെ.പി. അപ്പന്റെ കൃതികളെക്കുറിച്ചു സമഗ്രമായൊരു പഠനഗ്രന്ഥം മലയാളത്തില്‍ ഇദേഹം തയാറാക്കി.
വാക്കും കുരിശും എന്ന ആ ഗ്രന്ഥം അപ്പന്റെ കൃതികളിലെ ക്രിസ്തു സാന്നിധ്യത്തെക്കുറിച്ചായിരുന്നു. രാമായണത്തെ അലംബിച്ചുള്ള അയനങ്ങളുടെ നാനാര്‍ഥങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്കായി ആയിരത്തോളം റഫറന്‍സ് പുസ്തകങ്ങള്‍ രതീഷ് വായിച്ചു.
വ്യത്യസ്ത രാമായണങ്ങള്‍, മലയാള കവിതയില്‍ രാമായണങ്ങളുടെ സ്വാധീനം, രാമായണത്തിന്റെ ബഹുസ്വരമായ പ്രത്യേകത ഇവയെല്ലാമാണ് ആ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
ഒന്നര വര്‍ഷം മുമ്പ് 15 ലേഖനങ്ങളുമായി രഹസ്യവനങ്ങളില്‍ പൂത്ത ഒറ്റമരം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന്റെ അഞ്ച് പതിപ്പ് പിന്നിട്ടു.
എം.എന്‍. വിജയനെക്കുറിച്ചുള്ള മറ്റൊരു പുസ്തകത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് ഇപ്പോള്‍ രതീഷ് ഇളമാട്. പ്രസംഗവും നിരൂപണവും വായനയുമൊക്കെ ഇദേഹം ഏറെ ഇഷ്ടപ്പെടുന്നു.
അക്ഷരങ്ങളുടെ വിസ്മയലോകം
മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളാണ് ഈ വീട്ടുലൈബ്രറിയിലുള്ളത്. മലയാളത്തിലെ പ്രമുഖ സമ്പൂര്‍ണകൃതികള്‍, പുതു കവിതകള്‍, നിരൂപണ പുസ്തകങ്ങള്‍ എല്ലാം ഇവിടെയുണ്ട്.
ആശാന്, ശ്രീനാരായണഗുരു, ഉള്ളൂര്‍, വള്ളത്തോള്‍, വൈലോപ്പിള്ളി, ബഷീര്‍, മാധവിക്കുട്ടി തുടങ്ങിയവരുടെ സമ്പൂര്‍ണ കൃതികള്‍, വിശ്വസാഹിത്യ താരാവലി, മാര്‍ക്കേസ്, നെരൂദ എന്നിവരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇവിടത്തെ അലമാരയില്‍ ഇടംപിടിച്ചിട്ടുണ്ട്.
വില്പനയില് ഇല്ലാത്ത പല കൃതികളും രതീഷിന്റെ പക്കലുണ്ട്. വായനയെ ഗൗരവമായി കാണുന്ന ഗവേഷക വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് രതീഷ് തന്റെ പുസ്തകങ്ങള്‍ നൽകുന്നത്.
പലപ്പോഴും തന്റെ പക്കല്‍നിന്ന് പുസ്തകം വാങ്ങിക്കൊണ്ടുപോയ പലരും ഇന്നുവരെ അതു തിരിച്ചു തന്നിട്ടില്ലെന്നു പുസ്തകങ്ങളെ മക്കളെ പോലെ സ്നേഹിക്കുന്ന ഈ പോലീസുകാരന് പറയുന്നു.
ഡിജിപിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് സനൂജയും പോലീസ് ഉദ്യോഗസ്ഥനായ ആര്.കെ. ജ്യോതിഷും സേനയിലെ മറ്റു സഹപ്രവര്‍ത്തകരും എപ്പോഴും പ്രോത്സാഹനവുമായി ഇദേഹത്തോടൊപ്പമുണ്ട്.
ഭാര്യ ആതിരയും അഞ്ചുവയസുകാരി മകള്‍ ഇളയും അടങ്ങുന്നതാണ് രതീഷിന്റെ കുടുംബം. ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചു വിടാനുള്ളത്ര പണം താന്‍ പുസ്തകങ്ങള്‍ വാങ്ങാനായി മുടക്കിയിട്ടുണ്ട്.
പക്ഷേ, അതൊരിക്കലും നഷ്ടമായി കരുതിയിട്ടില്ലെന്നാണ് ഈ പോലീസ് ഉദ്യോഗസ്ഥന്റെ ഭാഷ്യം.
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
മുഖ്യമന്ത്രി ജാവേദേക്കറെ കണ്ടത് എന്തിനെന്ന് സത്യം പറയണം: കെ.സുധാകരന്
കൽത്തൂൺ ശരീരത്തിൽ വീണ് 14കാരന് ദാരുണാന്ത്യം
ഇ.പി. ജയരാജന്റെ മകനും ശോഭാ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് സി.ജി. രാജഗോപാൽ
Latest News
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
മുഖ്യമന്ത്രി ജാവേദേക്കറെ കണ്ടത് എന്തിനെന്ന് സത്യം പറയണം: കെ.സുധാകരന്
കൽത്തൂൺ ശരീരത്തിൽ വീണ് 14കാരന് ദാരുണാന്ത്യം
ഇ.പി. ജയരാജന്റെ മകനും ശോഭാ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് സി.ജി. രാജഗോപാൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top