Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
WhatsApp
എസ്. റൊമേഷ്
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽക്കും എന്ന കണക്കുകൂട്ടലിലാണ്. 1947ൽ നമുക്ക് സ്വാതന്ത്ര്യം കിട്ടിയെങ്കിലും ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1952ലാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് 1951 ഒക്ടോബർ 29നാണെങ്കിലും 1952 ഫെബ്രുവരി 21നാണ് അത് പൂർത്തിയായത്. അതിനാൽ തന്നെ 1952ലെ തെരഞ്ഞെടുപ്പ് എന്നാണ് ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പ് അറിയപ്പെടുന്നത്.
ആദ്യ ലോക്സഭയിലേക്കും പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലുമൊക്കെ ചില വന്പൻമാർ കടപുഴകി വീണു. ആദ്യ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഞെട്ടിച്ചത് ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ പരാജയമായിരുന്നു. ആദർശത്തിനുവേണ്ടി ഏറ്റുവാങ്ങിയ പരാജയമായിരുന്നു അതെങ്കിലും ആ പരാജയം രാജ്യത്തെ ഞെട്ടിച്ചു.
മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ നിന്ന് ഫോർവേർഡ് ബ്ലോക്ക് സ്ഥാനാർഥിയായി മത്സരിച്ച അംബേദ്കർ പരാജയപ്പെട്ടത് തന്റെ സെക്രട്ടറിയും ശിഷ്യനും കോൺഗ്രസ് സ്ഥാനാർഥിയുമായിരുന്ന നാരായൺ സഠോബ കജ്രോൽക്കറിനോടാണ്.
അദ്ദേഹം പരാജയപ്പെട്ടതോടെ അദ്ദേഹത്തിനെതിരേ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയത് ശരിയായില്ല എന്നു പല കോണുകളിൽ നിന്നും അഭിപ്രായമുയർന്നു. തുടർന്ന് അംബേദ്കറെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കുകയായിരുന്നു.
ഗാന്ധിജി കഴിഞ്ഞാൽ കോൺഗ്രസിൽ ഏറ്റവും ശക്തിയും സ്വാധീനവുമുള്ള മൂന്നു നേതാക്കന്മാരായിരുന്നു ജവഹർലാൽ നെഹ്റു, സർദാർ വല്ലഭ് ഭായ് പട്ടേൽ, ജെ.ബി. കൃപലാനി എന്ന ആചാര്യ കൃപലാനി.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷൻ കൃപലാനി ആയിരുന്നു. ഗാന്ധിജിയോട് ഏറ്റവും അടുപ്പമുള്ളയൊരാൾ. തികഞ്ഞ സോഷ്യലിസ്റ്റ്. സ്വാതന്ത്ര്യ ശേഷം കൃപലാനി കോൺഗ്രസിൽ നിന്നകന്നു. അദ്ദേഹം സ്വാതന്ത്ര്യാനന്തരം പ്രതിപക്ഷത്താണ് പ്രവർത്തിച്ചത്.
ഉപപ്രധാനമന്ത്രി സ്ഥാനം അടക്കമുള്ളവ ലഭിക്കുമായിരുന്നിട്ടും ആദർശത്തിന്റെ പേരിൽ അതുപേക്ഷിച്ചയാളാണ് അദ്ദേഹം. 1962 ലെ തെരഞ്ഞെടുപ്പിൽ ജെ.ബി. കൃപലാനി ഏറ്റുമുട്ടിയത് മലയാളിയും കോൺഗ്രസ് നേതാവുമായിരുന്ന വി.കെ. കൃഷ്ണമേനോടാണ്.
കൃഷ്ണമേനോൻ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി തിളങ്ങി നിൽക്കവെയാണ് അദ്ദേഹം കൃപലാനിയുമായി ഏറ്റുമുട്ടുന്നത്. രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ്. കാരണം രണ്ടുപേരും പ്രശസ്തർ. മുംബൈ സിറ്റി നോർത്ത് മണ്ഡലത്തിൽ ഇരുവരും തീപാറുന്ന മത്സരമാണ് കാഴ്ചവച്ചത്.
കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച വി.കെ. കൃഷ്ണമേനോന് 2,98,427 വോട്ട് ലഭിച്ചപ്പോൾ സ്വതന്ത്രനായി മത്സരിച്ച കൃപലാനിക്ക് 1,53,069 വോട്ടുകളാണ് ലഭിച്ചത്. കൃഷ്ണമേനോൻ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് കൃപലാനിയെ പരാജയപ്പെടുത്തി.
കൃപലാനിയുടെ ഭാര്യ സുചേതാ കൃപലാനിയാണ് ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി. യുപി മുഖ്യമന്ത്രിയായ അവരും സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വനിതയാണ്.
അടിയന്തരാവസ്ഥയ്ക്കു ശേഷം 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയും പരാജയപ്പെട്ടു. ഇന്ദിര യുപിയിലെ റായ്ബറേലിയിൽ രാജ് നാരായണനോടാണ് കനത്ത പരാജയം ഏറ്റുവാങ്ങിയത്.
ജനതാ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച രാജ് നാരായണൻ 1,77,519 വോട്ട് നേടിയപ്പോൾ ഇന്ദിരയ്ക്ക് ലഭിച്ചത് 1,22, 517 വോട്ട്. അന്‍പതിനായിരത്തിലധികം വോട്ടിന് രാജ് നാരായണൻ ഇന്ദിരയെ തോല്പിച്ചു.
ഇന്ദിരയുടെ ഇളയമകൻ സഞ്ചയ് ഗാന്ധിയും ആ തെരഞ്ഞെടുപ്പിൽ അമേഠിയിൽ പരാജയപ്പെട്ടു. ഭാരതീയ ലോക്ദൾ സ്ഥാനാർഥി രവീന്ദ്ര പ്രതാപ് സിംഗിനോടാണ് സഞ്ജയ് ഗാന്ധി പരാജയപ്പെട്ടത്. രവീന്ദ്രപ്രതാപ് സിംഗിന് 1,76,410 വോട്ടുകൾ ലഭിച്ചപ്പോൾ സഞ്ജയ് ഗാന്ധിക്ക് കിട്ടിയത് 1,00,566 വോട്ടുകൾ മാത്രം.
ലോകസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ റെക്കോഡിട്ടയാളാണ് രാംവിലാസ് പസ്വാൻ. എന്നാൽ ആ പസ്വാനും തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. 1977ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ ഹാജിപുർ മണ്ഡലത്തിൽ നിന്നും ജനതാ പാർട്ടി സ്ഥാനാർഥിയായി അദ്ദേഹം 4,24,000 വോട്ടിന്റെ ഭൂരിപക്ഷം നേടി ലോക്സഭാ ചരിത്രത്തിൽ തന്നെ റെക്കോഡ് നേടി.
അന്നുവരെ ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. എന്നാൽ പസ്വാനും 1984 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മണ്ഡലമായ ഹാജിപുരിൽ നിന്നു പരാജയപ്പെട്ടു. നിരവധി തവണ വന്പൻ ഭൂരിപക്ഷത്തിന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പസ്വാൻ ഹാജിപുരിൽനിന്നു പരാജയപ്പെട്ടത് വലിയ വാർത്തയായിരുന്നു.
ഇന്ദിരാവധത്തെത്തുടർന്നുണ്ടായ സഹതാപ തരംഗത്തിലാണ് പസ്വാൻ പരാജയപ്പെട്ടത്. ഹാജിപുരിൽ അന്നു വിജയിച്ചത് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന റാം രത്തൻ റാമായിരുന്നു. റാം രത്തൻ 3,14,725 വോട്ടുകൾ നേടിയപ്പോൾ റാംവിലാസ് പസ്വാന് 2,63,509 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. പസ്വാൻ മരിച്ചെങ്കിലും പസ്വാന്റെ മകൻ ചിരാഗ് പസ്വാന്റെ പാർട്ടി ഇപ്പോൾ എൻഡിഎയുടെ ഘടകകക്ഷിയായുണ്ട്.
രാജ്യം ശ്രദ്ധിച്ച മറ്റൊരു പരാജയം 1984 ൽ അന്നത്തെ ബിജെപി നേതാവും പിന്നീട് മൂന്നു തവണ പ്രധാനമന്ത്രിയുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടേതായിരുന്നു. അന്ന് അദ്ദേഹം ഗ്വാളിയോറിൽ നിന്ന് ഗ്വാളിയോർ രാജകുമാരനായിരുന്ന മാധവറാവു സിന്ധ്യയോട് കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
മാധവറാവു സ്വന്തം മണ്ഡലമായ ഗുണയിലായിരിക്കും മത്സരിക്കുക എന്നു കരുതിയാണ് വാജ്പേയ് ഗ്വാളിയോറിൽ മത്സരത്തിനിറങ്ങിയത്. വാജ്പേയിയുടെ ജന്മദേശമാണ് ഗ്വാളിയോർ. എന്നാൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ഗ്വാളിയോറിൽ കോൺഗ്രസ് മാധവറാവു സിന്ധ്യയെ തന്നെ പോരിനിറക്കുകയായിരുന്നു.
സിന്ധ്യ 3,07,735 വോട്ടു നേടിയപ്പോൾ വാജ്പേയ്ക്ക് 1,32,141 വോട്ടുകളേ നേടാനായുള്ളൂ. വാജ്പേയിയെ പരാജയപ്പെടുത്തിയതിൽ താൻ അത്യധികം ദുഖിതനായിരുന്നുവെന്ന് പിന്നീട് സിന്ധ്യ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ മാധവറാവുവിന്റെ മകൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പാളയത്തിലാണ് എന്നതും ശ്രദ്ധേയമാണ്.
ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലമായ അമേഠിയിൽ 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്കുണ്ടായ പരാജയവും ഞെട്ടിക്കുന്നതു തന്നെ. ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി 4,68,514 വോട്ടുകൾ നേടിയപ്പോൾ രാഹുൽഗാന്ധിക്കു ലഭിച്ചത് 4,13,394 വോട്ടുകളാണ്. തോറ്റ പ്രമുഖരിൽ എൽ.കെ. അഡ്വാനിയും ലാലുപ്രസാദ് യാദവുമൊക്കെയുണ്ട്.
തെരഞ്ഞെടുപ്പു ചരിത്രത്തിലെ രസകരമായ മറ്റൊരു സംഭവം ഒരു സ്ഥാനാർഥി തന്നെ ഒരു തെരഞ്ഞെടുപ്പിൽ മൂന്നു സംസ്ഥാനങ്ങളിലായി മൂന്നു ലോക്സഭാ സീറ്റിലേക്ക് മത്സരിച്ചതാണ്. അതു മറ്റാരുമല്ല മുൻ ഉപപ്രധാനമന്ത്രിയും നാലു തവണ ഹരിയാന മുഖ്യമന്ത്രിയുമായ ജനതാദൾ നേതാവ് ചൗധരി ദേവീലാൽ തന്നെ.
പ്രതിപക്ഷത്തായിരുന്നുവെങ്കിലും വൻ ജനസ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു ദേവീലാൽ. 89ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം ആഞ്ഞടിച്ചിരുന്നു. എന്നിട്ടും മൂന്നു സീറ്റിൽ രണ്ടിലും ദേവീലാൽ വിജയിച്ചു കയറി.
ഹരിയാനയിലെ രോഹ്തക് രാജസ്ഥാനിലെ സിക്കാർ എന്നിവിടങ്ങളിൽ വിജയിച്ചു കയറിയപ്പോൾ പഞ്ചാബിലെ ഫിറോസ്പൂരിൽ അദ്ദേഹം തോറ്റു. എങ്കിലും ഈ തെരഞ്ഞെടുപ്പിലെ രണ്ടു സീറ്റുകളിൽ കോൺഗ്രസ് തരംഗം അതിജീവിച്ച് അദ്ദേഹം നേടിയ വിജയം വൻ നേട്ടമായാണ് പ്രതിപക്ഷ പാർട്ടികൾ കണക്കാക്കിയത്.
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
കൊടും ചൂട്; സംസ്ഥാനത്ത് മേയ് ആറ് വരെ വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ചിടും; സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവയ്ക്കും
റബര്‍ വിലയിൽ ഇടിവ്; കർഷകർ ആശങ്കയിൽ
യുഎഇയിൽ വീണ്ടും മഴസാധ്യത; മുന്നറിയിപ്പുമായി അധികൃതർ
ബസിലെ മെമ്മറി കാര്‍ഡ് കാണായ സംഭവം; രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് സതീശന്
കോതമംഗലത്തെ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി
Latest News
കൊടും ചൂട്; സംസ്ഥാനത്ത് മേയ് ആറ് വരെ വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ചിടും; സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവയ്ക്കും
റബര്‍ വിലയിൽ ഇടിവ്; കർഷകർ ആശങ്കയിൽ
യുഎഇയിൽ വീണ്ടും മഴസാധ്യത; മുന്നറിയിപ്പുമായി അധികൃതർ
ബസിലെ മെമ്മറി കാര്‍ഡ് കാണായ സംഭവം; രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് സതീശന്
കോതമംഗലത്തെ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top