Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
മാലാഖയായി, തീക്കനലായി മേരിക്കുട്ടി...!
സമൂഹമനസുകളിലേക്ക് തീമഴ പെയ്യിക്കുകയാണ് രഞ്ജിത് ശങ്കറും കൂട്ടരും ഞാൻ മേരിക്കുട്ടിയിലൂടെ. മാറ്റം ഉടനടിയല്ല പക്ഷേ, മാറേണ്ടിയിരിക്കുന്നു എന്നുള്ള മുറവിളിയാണ് സിനിമയിൽ ഉടനീളം മുഴങ്ങിക്കേൾക്കുന്നത്. കെട്ടുറപ്പുള്ള വിഷയത്തെ തന്റെ തൂലികയിൽ പിറന്ന വാചകങ്ങൾ കൊണ്ട് കൂട്ടിയിണക്കിയിരിക്കുകയാണ് സംവിധായകൻ ഇവിടെ.
ട്രാൻസ്ജെൻഡറെന്ന് കേൾക്കുന്പോൾ തന്നെ പലരുടെയും മുഖത്തൊരു പരിഹാസ ചിരി കാണാൻ കഴിയും. ആ ചിരിയെ മായ്ച്ചു കളയാനാണ് മേരിക്കുട്ടിയായി മാറിയ ജയസൂര്യ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡർ എന്ന വിഭാഗത്തെപ്പറ്റി സമൂഹത്തിന്റെ ഇതുവരെയുള്ള വിചാരവികാരങ്ങളെ അടിമുടി മാറ്റാൻ ജയസൂര്യ തന്റെ ചലനങ്ങൾ കൊണ്ടും പെരുമാറ്റം കൊണ്ടും പ്രകടനം കൊണ്ടും ശ്രമിച്ചിട്ടുണ്ട്.
സമൂഹം മാറുമോ ഇല്ലയോ എന്നുള്ളതെല്ലാം അവിടെ നിൽക്കട്ടെ... ഇവിടെ സിനിമ മാറിയിരിക്കുകയാണ്... പ്രേക്ഷകർ അംഗീകരിക്കുമോ എന്ന് ഭയപ്പെടുന്ന വിഷയത്തെ സധൈര്യം ഏറ്റെടുത്ത് മുന്നിലേക്ക് ഇട്ടുതന്നിരിക്കുകയാണ് സംവിധായകൻ. കൊള്ളേണ്ടയിടത്ത് കൃത്യമായി കൊള്ളിച്ച് പറയേണ്ടതെല്ലാം ആത്മവിശ്വാസത്തോടെ പറഞ്ഞ് ഇപ്പോൾ മേരിക്കുട്ടി നിങ്ങൾക്കിടയിലുണ്ട്. മനസ് തുറന്നു കാണാൻ സമയം കണ്ടെത്തിയാൽ ഇതുവരെ കാണാത്ത ഒരു ലോകം നിങ്ങൾക്ക് കാണാൻ കഴിയും. എന്നിട്ട് ഓരോരുത്തർക്കും സ്വയം തീരുമാനിക്കാം, ഇവരെ അകറ്റണോ അതോ കൂടെ നിർത്തണോയെന്ന്.
സമൂഹമോ അവരോ മാറേണ്ടത്...!
മാത്തുക്കുട്ടി മേരിക്കുട്ടിയായി മാറിയപ്പോൾ മുഖംതിരിച്ചത് സമൂഹമാണ്. പക്ഷേ, ചിരിമായാത്ത മുഖവുമായി അവൻ അവളായി മാറി അന്തസോടെ ജീവിക്കാൻ തുടങ്ങി. തന്നിലേക്ക് തന്നെ നോക്കി ചിലതൊക്കെ മനസിലാക്കിയതു കൊണ്ടാണ് മേരിക്കുട്ടി അടിയുറച്ചൊരു തീരുമാനമെടുത്തത്. ആ തീരുമാനത്തിനു ശേഷമുള്ള ജീവിതമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് മേരിക്കുട്ടി തുറന്നിട്ടത്. പലരും ഇതുവരെ മനസിലാക്കാത്ത കാര്യങ്ങൾ, അല്ലെങ്കിൽ മനസിലായിട്ടും അവജ്ഞയോടെ തള്ളിയ ചിലതൊക്കെ വീണ്ടും ഓർമിപ്പിക്കുകയാണ് ഇവിടെ.
ആദ്യം സമൂഹം മേരിക്കുട്ടിയെ മാറ്റാൻ ശ്രമിച്ചു... പുച്ഛിച്ചു തള്ളി... പരിഹാസ നോട്ടങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചു... പക്ഷേ, ആ പരിഹാസങ്ങളത്രയും സമൂഹത്തിന്റെ വികൃതമുഖം പ്രതിഫലിപ്പിക്കാൻ സംവിധായകൻ കരുവാക്കിയതോടെ സംഗതിയുടെ കിടപ്പാകെ മാറി. സ്വയം പഴിവാക്കുകൾ പറഞ്ഞുകൊണ്ട് സമൂഹം അപഹാസ്യരായപ്പോൾ മേരിക്കുട്ടി പതുക്കെ ജയിച്ചുതുടങ്ങി. അപ്പോൾ മേരിക്കുട്ടിയും സംവിധായകനും ഇങ്ങനെ പറഞ്ഞു... സമൂഹം ചിലപ്പോഴൊക്കെ മാറേണ്ടി വരും, അതിപ്പോൾ എത്ര തന്നെ മാറില്ലായെന്ന് വാശിപിടിച്ചാലും.
ജയസൂര്യ.. നിങ്ങൾ എങ്ങനെ ഇങ്ങനെ മാറുന്നു...?
ഒരു നടന് ഇങ്ങനെയൊക്കെ മാറാൻ പറ്റുമോ...? വി.പി.സത്യനായി മാറി, ഇപ്പോൾ മേരിക്കുട്ടിയായി മാറി ജയസൂര്യ ഞെട്ടിച്ചുകൊണ്ടേയിരിക്കുകയാണ്. പള്ളിക്കകത്തുവച്ച് മേരിക്കുട്ടിയായി മാറിയ ശേഷം അമ്മയെ ആദ്യമായി കാണുന്പോൾ രണ്ടു പേരുടെയും മുഖഭാവങ്ങളിലൂടെ സംവിധായകൻ പറഞ്ഞൊരു കഥയുണ്ട്... അതിന്റെ ഉള്ളൊന്ന് തുറന്നു നോക്കിയാൽ ചിലപ്പോൾ ഇങ്ങനെയായിരിക്കും അവർ മനസിൽ പറഞ്ഞിട്ടുണ്ടാവുക.
"അമ്മ: നീ ആണായാലും പെണ്ണായാലും എന്റെ വയറ്റിൽ അല്ലേ പിറന്നത്. എനിക്ക് തള്ളിക്കളയാൻ പറ്റില്ലല്ലോ... മേരിക്കുട്ടി: പെണ്ണായി മാറിയാലും എനിക്കൊരു അമ്മയല്ലേ ഉള്ളു...അമ്മയ്ക്കെന്നെ തള്ളിക്കളയാൻ പറ്റില്ലെന്ന് എനിക്കുറപ്പാണ്. കാരണം അമ്മയും ഒരു സ്ത്രിയല്ലേ. അതിനേക്കാൾ ഉപരി എന്റെ അമ്മ.’
സാരിയുടുത്ത് മേരിക്കുട്ടി മുന്നിൽ നിൽക്കുന്പോൾ ശരിക്കും ജയസൂര്യ ഒരു പെണ്ണായി മാറുകയായിരുന്നു. നോട്ടവും നടപ്പും പിന്നെ വേഷവും പെരുമാറ്റവും വരെ കൃത്യം. ട്രാൻസ്ജെൻഡേഴ്സ് ഇന്ന് സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ഒന്നൊന്നായി ചിത്രത്തിൽ നിഴലിക്കുന്പോൾ സമൂഹത്തിന്റെ കരണത്തടിച്ചു കൊണ്ട് ചില കാര്യങ്ങൾ തുറന്ന് പറയാൻ സംവിധായകൻ തുനിഞ്ഞിട്ടുണ്ട്. എസ്ഐയാകാനുള്ള മേരിക്കുട്ടിയുടെ ആഗ്രഹത്തിലൂന്നിയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. ജയസൂര്യയുടെ ഇത്തരത്തിലുള്ള മാറ്റങ്ങൾ കാണുന്പോൾ പ്രേക്ഷകർ അത്ഭുതത്തോടെ ചിലപ്പോൾ ചോദിച്ചെന്നിരിക്കും- നിങ്ങൾ എങ്ങനെ ഇങ്ങനെ മാറുന്നുവെന്ന്.
ഇന്നസെന്റും അജുവും പിന്നെ ഇന്പമാർന്ന പാട്ടുകളും
രഞ്ജിത് ശങ്കറിന്റെ നന്മമരങ്ങളിലെ പ്രധാനിയായാണ് ഇന്നസെന്റിന്റെ വരവ്. വൈദികനായി എത്തി ഇന്നസെന്റ് മേരിക്കുട്ടിക്ക് താങ്ങും തണലുമായി മാറുന്നുണ്ട്. അജു വർഗീസാകട്ടെ രഞ്ജിത് ശങ്കർ പടങ്ങളിലെ സ്ഥിരം സാന്നിധ്യമെന്ന നിലയിൽ കിട്ടിയ വേഷം തരക്കേടില്ലാത്ത വിധം ചെയ്തിട്ടുമുണ്ട്.
ഇടയ്ക്കിടെ ഒഴുകിയെത്തുന്ന പാട്ടുകൾ മേരിക്കുട്ടിയുടെ അവസ്ഥകളെ പ്രേക്ഷകരിലേക്കെത്തിക്കാൻ പാകമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ആനന്ദ് മധുസൂദനനാണ് മേരിക്കുട്ടിക്കു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ആദ്യ പകുതിയിൽ പ്രതിസന്ധികളുടെ ഘോഷയാത്ര മേരിക്കുട്ടി നേരിടുന്നത് എങ്ങനെയെന്നു കാട്ടുന്പോൾ രണ്ടാം പകുതിയിലാകട്ടെ അവളുടെ അതിജീവനമാണ് തെളിഞ്ഞുവരുന്നത്.
ജോജുവും സുരാജും
സുരാജ് പക്വതയാർന്ന പ്രകടനാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ഒരു കളക്ടറുടെ മാനറിസങ്ങൾ തന്റേതായ രീതിയിലേക്ക് മാറ്റി, മാറ്റം ഭരണാധികാരികളിലൂടെയെന്ന് കാട്ടിത്തരാൻ സുരാജിനായി. നെഗറ്റീവ് വേഷങ്ങൾ കൈകാര്യം ചെയ്യാൻ ജോജുവിനെന്തോ ഒരു പ്രത്യേക കഴിവുണ്ട്. ആ കഴിവ് ഞാൻ മേരിക്കുട്ടിയിലും ജോജു പ്രകടമാക്കുന്നുണ്ട്.
രണ്ടാം പകുതിയിൽ പ്രതിസന്ധികളെ അതിജീവിച്ച് കൊണ്ടുള്ള മേരിക്കുട്ടിയുടെ യാത്ര ഛായാഗ്രാഹകൻ വിഷ്ണു നാരായണ്‍ കല്ലുകടികളില്ലാതെ പകർത്തിയിട്ടുണ്ട്. മാറേണ്ടിയിരിക്കുന്ന സമൂഹത്തെ കുറിച്ചുള്ള സംവിധായകന്റെ ഉത്കണ്ഠ ചിത്രത്തിൽ നന്നേ നിഴലിക്കുന്നുണ്ട്. ആരൊക്കെ മാറിയാലും ഇല്ലേലും മനസുകളിൽ നിന്ന് മനസുകളിലേക്ക് മേരിക്കുട്ടി യാത്ര ചെയ്തു തുടങ്ങിയിട്ടുണ്ട്. ആ യാത്ര നല്ലതിനു വേണ്ടി മാത്രമാകട്ടെ.
(രഞ്ജിത് ശങ്കർ സിനിമകൾക്ക് നന്മയുണ്ട്... ഞാൻ മേരിക്കുട്ടിയിലും അത് പ്രതിഫലിക്കുന്നുണ്ട്.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.