Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
മറഡോണ കലക്കി..!
റൊമാന്‍റിക് ക്രിമിനലായി അവതരിക്കുകയാണ് ടോവിനോ തോമസ് മറഡോണയിൽ. കക്ഷി രണ്ടും കൽപ്പിച്ചാണ്... ഓരോ സിനിമ കഴിയും തോറും മെച്ചപ്പെട്ട് തഴക്കം വന്നു തുടങ്ങിയിരിക്കുന്നു. ആ തഴക്കം മറഡോണയിൽ നന്നായി പ്രകടമാകുന്നുമുണ്ട്. രണ്ടര മണിക്കൂറിനടുത്ത് തണുപ്പും ചൂടും കയറിയിറങ്ങി വരുന്ന കഥയിൽ ടോവിനോ ചിരിയുടെയും പ്രണയത്തിന്‍റെയും പിന്നെ കട്ടക്കലിപ്പിന്‍റെയും ഭാവങ്ങൾ വാരിവിതറുന്പോൾ ആരായാലും കണ്ടിരുന്നുപോകും.

മനുഷ്യമനസുകളെ കീഴ്പ്പെടുത്താനുള്ള ഏറ്റവും നല്ല മരുന്നാണ് സ്നേഹം. ആ മരുന്നാണ് സംവിധായകൻ വിഷ്ണു നാരായണ്‍ തന്‍റെ കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. അടിയും ഇടിയുമെല്ലാം ഹരമായി കൊണ്ടുനടക്കുന്ന രണ്ടു യുവാക്കളുടെ മാറ്റങ്ങളാണ് മറഡോണയിൽ കാണാൻ കഴിയുക.

ആക്ഷനും പ്രണയവും പിന്നെ സൗഹൃദവും ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് മറഡോണ. വേഗം കുറഞ്ഞാണ് മറഡോണയുടെ പോക്ക്. അതുകൊണ്ട് തന്നെ പതുക്കെ മാത്രമേ ടൊവിനോയുടെ മറഡോണ പ്രേക്ഷക മനസിലേക്ക് കയറി പറ്റുകയുള്ളൂ. കയറിയാൽ പിന്നെ തിരിച്ചിറങ്ങില്ലെന്ന് ഉറപ്പാണ്.



ഇടിയിൽ തുടക്കം

മറഡോണയുടെ (ടൊവിനോ) ഓട്ടപ്പാച്ചിൽ കാണിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. സംഭവം ആക്ഷൻ മൂഡുള്ള ചിത്രമാണെന്ന് ആദ്യമേ തന്നെ സംവിധായകൻ സൂചന നൽകി. പിന്നെ, പതിയെ കഥ മുറിഞ്ഞുമുറിഞ്ഞു സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങും. രക്ഷപെട്ട് മുന്നോട്ടുപായുന്ന മറഡോണയുടെ പിന്നിട്ട കഥകളെല്ലാം സ്ക്രീനിൽ തെളിയുമ്പോൾ, ആള് നല്ല ഒന്നാന്തരം തല്ലുകൊള്ളിയാണെന്ന് മനസിലാകും. കൂട്ടിന് സുധി(ടിറ്റോ വിൽസണ്‍)യെന്ന സുഹൃത്തും കൂടി കട്ടയ്ക്ക് നിൽക്കുമ്പോൾ സംഭവത്തിന്‍റെ പവർ അല്പം കൂടി. ഒന്നിനെയും കൂസാതെ ജീവിതത്തെ ചരടുപൊട്ടിയ പട്ടംപോലെ വിടുകയാണ് ഇരുവരും.

ചിരിയും ദേഷ്യവും പിന്നെ അഡാറ് അടിയും നിമിഷങ്ങൾക്കുള്ളിൽ ഒറ്റ ഷോട്ടിൽ കാണിച്ച് സംവിധായകൻ പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. ടോവിനോ നിങ്ങൾ ഒരുപാട് മാറിയിരിക്കുന്നു. പല ഭാവങ്ങളും നിമിഷങ്ങൾക്കുള്ളിൽ അസാധ്യമായി താങ്കളുടെ മുഖത്ത് മിന്നിമറഞ്ഞ് പോയത് കാണാൻ തന്നെ നല്ല ചന്തമുണ്ടായിരുന്നു.



ഫ്ലാറ്റിലെ വാസം...

ഒരു കുരുക്കിൽ നിന്നും രക്ഷപ്പെടാൻ മറഡോണ ചെന്നു കയറുന്നത് അകന്ന ബന്ധുവിന്‍റെ ഫ്ലാറ്റിലാണ്. പിന്നീട്, ആ ഫ്ലാറ്റും അവിടുത്തെ വാസവും നായകനിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളെ ഒട്ടും ബോറടിയില്ലാതെ തന്നെ കാട്ടിത്തരാൻ സംവിധായകന് കഴിയുന്നുണ്ട്. ഫ്ലാറ്റും നായകനും നായക്കുട്ടിയുമായി കഥയെ ഒതുക്കാതെ ഇടയ്ക്കൊക്കെ പുറം കഥകൾ കൂടി കാണിച്ചു തരുന്നതിനൊപ്പം ഫ്ലാറ്റിലെ ബാൽക്കണികളിൽ കഥകൾ ഉറങ്ങിക്കിടപ്പുണ്ടെന്ന് സംവിധായകൻ ഓർമിപ്പിക്കുന്നുമുണ്ട്. ഇതിനിടയിൽ, മറഡോണയേയും സുധിയേയും തപ്പിയുള്ള ക്വട്ടേഷൻ സംഘത്തിന്‍റെ പാച്ചിലാണ് കഥയുടെ വേഗം കൂട്ടുന്നത്.



തുടക്കക്കാരിയോ... ഇവളോ...?

ആശ (ശരണ്യ ആർ. നായർ) ചറപറാന്ന് ചിലച്ചുകൊണ്ട് സ്ക്രീനിലേക്ക് വരുന്പോൾ... ദാ നായിക വന്നുവെന്ന് ഒറ്റയടിക്കൊരു തോന്നലുണ്ടാകും. സാധാരണ ഇങ്ങനെ വരുന്ന നായികയ്ക്ക് കഥയിൽ വലിയ പ്രാധാന്യമൊന്നും കാണാറില്ല. എന്നാൽ മറഡോണയിൽ കാര്യം മറിച്ചാണ്. തുടക്കക്കാരി ഞെട്ടിച്ചുകളഞ്ഞു. പുതുമുഖ പരിഭ്രമം ഒട്ടുമില്ലാതെ ആശയായി ശരണ്യ നിറഞ്ഞു നിന്നു. പ്രണയത്തിന്‍റെ വഴി ശരണ്യയിലൂടെയാണ് ചിത്രത്തിൽ കയറിക്കൂടുന്നത്. സംഭവം പൈങ്കിളിയാണെങ്കിലും ടോവിനോ-ശരണ്യ ജോഡിയുടെ കെമിസ്ട്രി കൃത്യമായിരുന്നു.



കാമറയും പശ്ചാത്തല സംഗീതവും

ആക്ഷനൊപ്പം എത്തിയ പശ്ചാത്തല സംഗീതം സൗഹൃദത്തിന്‍റെ ട്രാക്കിലേക്ക് കയറിപ്പോകുന്നത് കഥയെ കീറിമുറിക്കാതെ തന്നെയാണ്. പിന്നീട് പതിയെ പ്രണയത്തിന്‍റെ പാതയിലേക്ക് ചിത്രം എത്തുന്പോഴും ശല്യമാകാതെ പശ്ചാത്തല സംഗീതം ഒപ്പമുണ്ട്. നല്ല സംഗീതത്തിന്‍റെ വഴിയെ മാത്രമാണ് സുശീൽ ശ്യാം യാത്ര ചെയ്തിരിക്കുന്നത്. ഫ്ലാറ്റിലെ കാഴ്ചകൾക്ക് ഇതുവരെ കാണാത്തൊരു അഴക് വിവിധ ഷോട്ടുകളിലൂടെ കാട്ടി ഛായാഗ്രാഹകൻ ദീപക്ക് പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.



ചെന്പൻ പതിവ് ട്രാക്കിൽ

ചെന്പൻ വിനോദ് പതിവ് ട്രാക്കിൽ തന്നെയാണ് മറഡോണയിലും എത്തുന്നത്. സീരിയസ് ടച്ചുള്ള കഥാപാത്രങ്ങൾ ചെയ്യുന്പോൾ ചെന്പൻ പ്രകടിപ്പിക്കാറുള്ള മികവ് മറഡോണയിലും തുടർന്നിട്ടുണ്ട്. കിച്ചു ടെല്ലസ് ചെന്പന്‍റെ ഒപ്പം കൂടി തനിക്ക് കിട്ടിയ വേഷം തരക്കേടില്ലാതെ കൈകാര്യം ചെയ്തിട്ടുണ്ട്.

ആദ്യ പകുതിയിൽ മറഡോണയുടെ ഫ്ലാഷ് ബാക്ക് വ്യക്തമാക്കുമ്പോൾ രണ്ടാം പകുതിയിൽ നായകന് വരുന്ന മാറ്റങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. പേര് കേട്ട് സംഭവം ഫുട്ബോൾ കഥയെന്ന് കരുതി ആരും അകത്തു കയറേണ്ട. പകരം ബോറടിക്കാത്തൊരു ചിത്രം കാണണമെങ്കിൽ ധൈര്യമായി മറഡോണയ്ക്ക് ടിക്കറ്റെടുക്കാം.

(ടോവിനോ മാറി... മറഡോണ അതിന് സാക്ഷ്യം പറയുന്നു...)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.