Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍.

ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസില്‍ സ്വതന്ത്രസംവിധായകനായ അദ്ദേഹം ഒരു ദശകം പിന്നിടുമ്പോള്‍ പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പം മഹാറാണിയുടെ റിലീസിംഗ് ഒരുക്കങ്ങളിലാണ്.



മഹാറാണിയിലേക്ക് എത്തിയത്...

ഇഷ്ക് സിനിമയ്ക്കു തിരക്കഥയൊരുക്കിയ രതീഷ് രവി, സുഹൃത്തിന്‍റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം എന്നോടു പറഞ്ഞു. പക്ഷേ, മറ്റൊരു സംവിധായകനോടും രതീഷ് ആ കഥ പറഞ്ഞിരുന്നു.

അങ്ങനെ ഞങ്ങള്‍ വേറൊരു കഥ പ്ലാന്‍ ചെയ്യുന്നതിനിടെ ആ സംവിധായകനില്‍ നിന്ന് ആ കഥ വീണ്ടും എന്‍റെയടുത്തെത്തി. അതാണു മഹാറാണി. ലോക്ക്ഡൗണ്‍ സമയത്ത് സ്ക്രിപ്റ്റ് റെഡിയായി. പുതുതലമുറയില്‍നിന്നു കഥയ്ക്കിണങ്ങിയ താരങ്ങളെയും കിട്ടി.



ഷൈന്‍ ടോമിലേക്കും റോഷനിലേക്കും എത്തിയത്...

ഷൈനും റോഷനുമായിരുന്നു ആദ്യമേ മനസില്‍. കഥയില്‍ ഇവര്‍ ജ്യേഷ്ഠാനുജന്മാരാണ്, അജീഷും വിജീഷും. ഇവരുടെ കോംബിനേഷന്‍ ആസ്വാദ്യകരമായി വന്നിട്ടുണ്ട്. ഷൈനിന്‍റേതു രസകരമായ കഥാപാത്രമാണ്. ഇത്തരത്തില്‍ ഷൈന്‍ മുന്പു കോമഡി ചെയ്തു കണ്ടിട്ടില്ല.

ഒതുങ്ങിനില്‍ക്കുന്ന കഥാപാത്രവും പെര്‍ഫോമന്‍സുമാണ് റോഷനില്‍ പലപ്പോഴും കണ്ടിട്ടുള്ളത്. കഥാപാത്രത്തെ ഉള്‍ക്കൊണ്ട് റോഷന്‍ കുറച്ചുകൂടി ഇളകിയാടുന്ന രീതി ഇതിലുണ്ട്. റോഷന്‍ എന്ന സ്റ്റാറിനപ്പുറം റോഷന്‍ എന്ന നടന്‍റെ സത്യസന്ധമായ പ്രകടനം. ജോണി ആന്‍റണിയും നിഷ സാരംഗുമാണ് ഇവരുടെ അച്ഛനമ്മമാരായി വേഷമിടുന്നത്.



എന്താണ് ഈ സിനിമയിലെ മഹാറാണി..?

ഇതിലെ മഹാറാണി സസ്പെന്‍സാണ്. അത് ഈ സിനിമയുടെ ആത്മാവാണ്. അതു സിനിമ കണ്ടുതന്നെയറിയണം. പക്ഷേ, മഹാറാണിയുടെ കഥയാണ് സിനിമ പറയുന്നത്. ഈ കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ്.

നമ്മള്‍ കണ്ടുമറന്ന, കേട്ടുമറന്ന, നമ്മുടെ തൊട്ടടുത്ത് അറിയാവുന്ന ഒരുപാടു സത്യസന്ധരായ കഥാപാത്രങ്ങള്‍ ഈ സിനിമയിലുണ്ട്. അവര്‍ ഒരനുഭവത്തിനു പിന്നാലെ പായുന്നു. അവരുടെ ആത്മസംഘര്‍ഷങ്ങള്‍. അതാണു സിനിമ. ഇതിലെ നായികയും സസ്പെന്‍സാണ്.



യഥാര്‍ഥ സംഭവം സിനിമയാകുന്പോൾ...

രസകരമായ ഒരു സംഭവമാണത്. അതില്‍ ഉള്‍പ്പെട്ടവരെ നൊമ്പരപ്പെടുത്തിയതും ടെന്‍ഷനടിപ്പിച്ചതുമായ കാര്യങ്ങള്‍ തന്നെയായിരുന്നു അന്നു നടന്നത്.

അന്നു ടെന്‍ഷനടിച്ചവരൊക്കെ ഇന്നു സിനിമ കാണുമ്പോള്‍ ചിരിച്ചു റിലാക്സാകാന്‍ സാധ്യതയുണ്ട്. ഹ്യൂമര്‍ ജോണറിലുള്ള മാസ് സിനിമയാണിത്.



മുന്‍ സിനിമകളില്‍ നിന്നു മഹാറാണി വേറിട്ടുനില്‍ക്കുന്നത്...

ഇതിന്‍റെ കഥാംശവും അവതരണരീതിയും മുൻ സിനിമകളിൽനിന്നു വേറിട്ടുനില്‍ക്കുന്നു. പൊട്ടിച്ചിരിയാണ് ഈ സിനിമയില്‍ പൊതിഞ്ഞുവച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങള്‍ നമ്മെ ചിരിപ്പിക്കും. കഥാപാത്രങ്ങള്‍ കരയുമ്പോഴൊക്കെ നമുക്കു ചിരിക്കേണ്ടിവരുന്ന അവസ്ഥ!

ഹരിശ്രീ അശോകന്‍, ബാലു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, അശ്വത് ലാല്‍ , കൈലാഷ്, തിരക്കഥാരചയിതാക്കളായ രഘുനാഥ് പലേരി, ബിപിന്‍ ചന്ദ്രന്‍ എന്നിവരും വിവിധ വേഷങ്ങളിലുണ്ട്.

രതീഷ് ഈ കഥ പറഞ്ഞപ്പോള്‍ എന്‍റെ കോളജ്കാലത്ത് നാട്ടിൽ നടന്ന ഒരു സംഭവം ഓര്‍മവന്നു. എന്‍റെ അച്ഛന്‍റെ ആത്മകഥാംശം ഹരിശ്രീ അശോകനിലുണ്ട്. ജോണി ആന്‍റണി നടനായശേഷം അദ്ദേഹത്തെ ഡയറക്ട് ചെയ്യാനുള്ള അവസരം ഇതിലാണുണ്ടായത്.

സിനിമയിൽ നാലു പാട്ടുകളുണ്ട്. ഗാനരചന രാജീവ് ആലുങ്കൽ, അൻവർ അലി. സംഗീതം ഗോവിന്ദ് വസന്ത, ഗോപിസുന്ദർ. ബാക്ക്ഗ്രൗണ്ട് സ്കോര്‍ ഗോപിസുന്ദർ.



പതിനെട്ടു വര്‍ഷം അസോസിയേറ്റ്...

രാജീവ്നാഥ്, നിസാർ, അന്‍വര്‍ റഷീദ്, ഷാഫി, രഞ്ജിത്ത്, രഞ്ജിപണിക്കർ, ടി. കെ. രാജീവ് കുമാർ, ലാല്‍, ഷാജികൈലാസ്...തുടങ്ങിയവർക്കൊപ്പം വര്‍ക്ക് ചെയ്യാനായതു ഭാഗ്യം. അന്‍വര്‍ റഷീദിനെ മെന്‍ററായി കാണുന്നു. അവര്‍ക്കൊപ്പം ഇടപെടാനായത് വലിയ അനുഭവമാണ്.

പല കാര്യങ്ങളിലും സംശയമില്ലാതെ എനിക്കു സിനിമയെടുക്കാനാകുന്നത് അതിന്‍റെ പിന്‍ബലത്തിലാണ്. ഈ അടിത്തറയുള്ളതുകൊണ്ടാണ് എന്‍റെ സിനിമകളില്‍ പ്രഗല്ഭരായ അഭിനേതാക്കളെത്തിയത്.



ഇന്ന് അസിസ്റ്റ് ചെയ്യാതെ നേരിട്ടു സംവിധായകരാകുന്നവരാണ് പലരും...

അവരെ കുറ്റം പറയാനാവില്ല. അവര്‍ നല്ല കഴിവുള്ളവര്‍ തന്നെയാണ്. അന്നത്തെപ്പോലെ അലയേണ്ട അവസ്ഥ അവര്‍ക്കില്ല. അവര്‍ക്കു ഷോര്‍ട്ട് ഫിലിം ചെയ്തു കാണിക്കാനുള്ള പ്ലാറ്റ്ഫോമുകള്‍ ഇന്നുണ്ട്. അങ്ങനെ ആര്‍ട്ടിസ്റ്റുകളുടെ അടുത്തെത്താം.

ആരെയൊക്കെ അസിസ്റ്റ് ചെയ്തു എന്നു നോക്കിയായിരുന്നു മുമ്പ് താരങ്ങള്‍ ഡേറ്റ് പോലും നല്കിയിരുന്നത്. ഇന്ന് അങ്ങനെയല്ല. അവരുടെ പ്രോഡക്ടിലോ സ്ക്രിപ്റ്റിലൊ ഒക്കെയാണ് നടന്മാര്‍ വിശ്വസിക്കുന്നത്. അവര്‍ മിടുക്കു തെളിയിക്കുന്നുമുണ്ട്.



പത്തുവര്‍ഷത്തിനിടെ ചെയ്തത് അഞ്ചു സിനിമകള്‍...

വലിച്ചുവാരി ചെയ്യാതെ നല്ല സിനിമകള്‍ ചെയ്യുന്നതിലല്ലേ കാര്യം. കൊമേഴ്സ്യല്‍ സിനിമകളാണ് ഇഷ്ടം. മോശം സിനിമ എന്നില്‍ നിന്നു വന്നിട്ടില്ലെന്നാണു വിശ്വാസം.

ചാനലുകളില്‍ വരുമ്പോഴും ആളുകള്‍ നല്ല അഭിപ്രായം പറയുന്നുണ്ട്. തിയറ്ററില്‍ എത്തുന്നവര്‍ സംതൃപ്തിയോടെ ഇറങ്ങിപ്പോകുന്നതാണ് എന്‍റെ ലക്ഷ്യം.



ക്ലീറ്റസും അച്ഛാദിനും...മമ്മൂട്ടിക്കൊപ്പം രണ്ടു സിനിമകള്‍ ...

അസോസിയേറ്റെന്നു പറഞ്ഞാല്‍ നാട്ടില്‍ ആളുകള്‍ക്ക് അറിയില്ലായിരുന്നു. സിനിമ കളിച്ചുനടക്കുകയാണെന്നു പറഞ്ഞ ആളുകളുടെ മുന്നിലേക്ക് ഒറ്റ വെള്ളിയാഴ്ചകൊണ്ട് അദ്ദേഹം എന്നെ സംവിധായകനാക്കി.

പാവാടയ്ക്കുശേഷം പൃഥ്വിയുമായി സിനിമ വന്നില്ലല്ലോ...

ഞാനും പാവാട എഴുതിയ ബിപിന്‍ ചന്ദ്രനും പൃഥ്വിരാജുമായി രണ്ടു മൂന്നു കഥകള്‍ ചര്‍ച്ചചെയ്തിരുന്നു. പക്ഷേ, അതൊന്നും അദ്ദേഹത്തിന് ഇഷ്ടമായില്ല. മറ്റൊരു കഥ റെഡിയായി വരുന്നുണ്ട്. ഉറപ്പായും അദ്ദേഹവുമായി സിനിമ ചെയ്യും.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.