Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
"ഈ സിനിമയുടെ ഓരോ ഫ്രെയിമിലുമുണ്ട് ലാലേട്ടൻ'-സാജിദ് യാഹിയ
മോഹൻലാലിന്‍റെ കടുത്ത ആരാധികയായ മീനുക്കുട്ടിയുടെയും ഭർത്താവ് സേതുമാധവന്‍റെയും കഥപറയുന്ന ചിത്രമാണ് സാജിദ് യാഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’. മീനുക്കുട്ടിയായി മഞ്ജുവാര്യരും സേതുമാധവനായി ഇന്ദ്രജിത്ത് സുകുമാരനും വേഷമിടുന്നു. സംവിധായകന്‍റെ കഥയ്ക്ക് സുനീഷ് വാരനാടാണ് തിരക്കഥയൊരുക്കിയത്. “കോമഡി എന്‍റർടെയ്നർ എന്നതിനപ്പുറം വൈകാരിക ഉള്ളടക്കം കൂടിയുള്ള സിനിമയാണിത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുറച്ചു നൊന്പരപ്പെടുത്തിയും ഹൃദയസ്പർശിയായ ഒരനുഭവമായിരിക്കും മോഹൻലാൽ എന്ന സിനിമ..” മെെൻഡ് സെറ്റ് മൂവീസിന്‍റെ ബാനറിൽ അനിൽകുമാർ നിർമിച്ച കുടുംബചിത്രം ‘മോഹൻലാലി’ന്‍റെ
വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ സാജിദ് യാഹിയ...



സിനിമയിലേക്കുള്ള വഴി...‍?

സിനിമയാണു പാഷൻ. നടനായിട്ടാണ് സിനിമയിലെത്തിയത്. 16 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടു മൂന്നു സിനിമകളിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. അത്തരം അനുഭവങ്ങളുടെ പിൻബലത്തിലാണ് സംവിധാനത്തിലേക്കു കടന്നത്. ഓണ്‍ലൈനിൽ സിനിമകളുടെ പ്രമോഷൻ നടത്തുന്ന സിനിമാപ്രാന്തൻ എന്‍റെ ഉടമസ്ഥതയിലുള്ള സംരംഭമാണ്. സിനിമയിലേക്ക് എത്തിപ്പെടാനുള്ള കാരണങ്ങളിൽ ഒന്ന് അതാണ്. സംവിധാനം തന്നെയാണ് ആദ്യംമുതലുള്ള സ്വപ്നം. അതിനു പിന്നാലെയുള്ള കുറേനാളത്തെ പരിശ്രമത്തിന്‍റെ ഫലമായാണ് ദൈവസഹായത്താൽ ഒരു പടം ചെയ്യാനായത്. ജയസൂര്യ നായകനായ ഇടിയായിരുന്നു ആദ്യസിനിമ.



മോഹൻലാൽ എന്ന സിനിമ ചെയ്യാനുള്ള പ്രചോദനം...?

ധർമ്മേന്ദ്രയെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ കഥയുമായി 1971 ൽ പുറത്തുവന്ന ഗുഡ്ഡി ഉൾപ്പെടെ പല സിനിമകളും എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. എന്‍റെ ഭാര്യയുടെ അമ്മ ഒരു ലാലേട്ടൻ ഫാനാണ്. അങ്ങനെയൊക്കെയാണ് ഇങ്ങനെ ഒരു സബ്ജക്ടിന്‍റെ സാധ്യതകളെക്കുറിച്ച് ആലോചിച്ചത്. എല്ലാ ആരാധനയ്ക്കു പിന്നിലും വ്യക്തമായ ഒരു കാരണമുണ്ടാവും. ആ കാരണമാണ് ഈ സിനിമ പറയുന്നത്. സാധാരണക്കാരന്‍റെ ദൈനംദിന ജീവിതത്തിൽ ഒരു സൂപ്പർസ്റ്റാർ... അതു ലാലേട്ടനാണെങ്കിലും മമ്മൂക്കയാണെങ്കിലും എത്രത്തോളം പങ്കുചേരുന്നു എന്നതാണ് ഈ സിനിമ ചർച്ചചെയ്യുന്നത്.



രചന സുനീഷ് വാരനാട്...

സുനീഷ് വാരനാടാണ് തിരക്കഥ രചിച്ചത്. സ്റ്റേജ് ആർട്ടിസ്റ്റാണ് സുനീഷ്. നിരവധി സ്റ്റേജ് ഷോകൾക്കു വേണ്ടി എഴുതിയിട്ടുണ്ട്. ബഡായി ബംഗ്ലാവിന്‍റെയും റൈറ്ററായിരുന്നു. മാധ്യമപ്രവർത്തകനുമാണ്. അത്തരം അനുഭവങ്ങൾ സിനിമയ്ക്കു മൊത്തത്തിൽ വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. ലാലേട്ടന്‍റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ പുലിമുരുകൻ വരെയുള്ള യാത്രയാണ് ഈ സിനിമ. അതിന്‍റെയൊക്കെ വിവരങ്ങൾ വളരെ വിശദമായും രസകരമായും അദ്ദേഹം തിരക്കഥയിൽ ചേർത്തിട്ടുണ്ട്.



മോഹൻലാൽ - കഥാപശ്ചാത്തലം...‍?

ലാലേട്ടൻ മഞ്ഞിൽ വിരിഞ്ഞപൂക്കൾ എന്ന സിനിമയിൽ അഭിനയിക്കുന്ന കാലത്തു ജനിച്ച ഒരു പെണ്‍കുട്ടി. പേര് മീനുക്കുട്ടി. അവൾ വളരെ വിചിത്രമായ രീതിയിൽ ഭ്രാന്തമായി ലാലേട്ടനെ ഇഷ്ടപ്പെടുന്നു. അതിന്‍റെ കാരണം എന്താണെന്നുള്ളതാണ് ഈ സിനിമ പറയുന്നത്. സേതുമാധവൻ എന്നാണ് മീനുക്കുട്ടിയുടെ ഭർത്താവിന്‍റെ പേര്. മീനുക്കുട്ടി, സേതുമാധവൻ, അവരുടെ വീട്ടുകാർ, അവർ താമസിക്കുന്ന കോളനിയിലെ ആളുകൾ.. എല്ലാവരുടേയും ജീവിതത്തിലൂടെ പറഞ്ഞുപോകുന്ന കഥയാണിത്. നായകനും നായികയ്ക്കും തുല്യപ്രാധാന്യമുള്ള സിനിമയാണിത്.



മഞ്ജുവാര്യരിലേക്ക് എത്തുന്നത്...?

അത്രത്തോളം എക്സിൻട്രിസിറ്റി ആവശ്യമുള്ള കാരക്ടറാണ് മീനുക്കുട്ടി. പലപല ഇമോഷനുകളിലൂടെ കടന്നുപോകുന്ന കഥാപാത്രം. മഞ്ജുചേച്ചിയെപ്പോലെ ഒരു ആർട്ടിസ്റ്റ് ആ വേഷം ചെയ്താൽ കൂടുതൽ വർക്കാകുമെന്ന് ഉറപ്പായിരുന്നു. മഞ്ജുചേച്ചി അതിനെ പോസിറ്റീവായി കാണുകയും ആ സിനിമയ്ക്കുവേണ്ടി ഇത്രയുംനാൾ കൂടെ നിൽക്കുകയും ചെയ്തു. അതു സന്തോഷംതരുന്ന കാര്യമാണ്.



സേതുമാധവനായി ഇന്ദ്രജിത്ത് സുകുമാരൻ...

മലയാളത്തിലെ പുതിയ നായകനിരയിൽ ഏറ്റവും നന്നായി കോമഡി കൈകാര്യം ചെയ്യുന്ന ആക്ടറാണ് ഇന്ദ്രേട്ടൻ. അമർ അക്ബർ അന്തോണിയിൽ ഉൾപ്പെടെ അദ്ദഹം ചെയ്ത എല്ലാ കോമഡി കാരക്ടറുകളും ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇന്ദ്രേട്ടന്‍റെ ഏറെ രസമുള്ള, വ്യത്യസ്തമായ പെർഫോമൻസായിരിക്കും ഈ സിനിമയിൽ. അദ്ദേഹത്തിന്‍റെ കഥാപാത്രം സേതുമാധവന്‍റെ പോയിന്‍റ് ഓഫ് വ്യൂവിലാണ് സിനിമ മൊത്തം പറയുന്നത്. ഏറെ രസമുള്ള കാരക്ടറാണ് സേതുമാധവൻ.



കുടുംബങ്ങൾ തിയറ്ററിലേക്ക് എത്തുന്പോഴാണ് സിനിമ ഹിറ്റാകുന്നത്. കുടുംബചിത്രമാണോ മോഹൻലാൽ...?

100 ശതമാനവും ഫാമിലി ഓഡിയൻസിനും ഫാൻസിനുമുള്ള ട്രിബ്യൂട്ടാണ് ഈ സിനിമ. ലാലേട്ടനെ ഇഷ്ടപ്പെടുന്ന എല്ലാത്തരം പ്രേക്ഷകർക്കും ഈ സിനിമ 100 ശതമാനവും എന്‍റർടെയ്നർ ആയിരിക്കും. ആ ഒരു ആംഗിളിൽ മാത്രമേ ചിന്തിച്ചിട്ടുള്ളൂ. റിയലിസ്റ്റിക് എന്നതിനപ്പുറം തിയറ്ററിലിരിക്കുന്ന പ്രക്ഷകരെ രണ്ടര മണിക്കൂർ വിനോദിപ്പിക്കുക, ചിരിപ്പിക്കുക, അവരിൽ ലാലേട്ടൻ എന്ന വികാരം നിറയ്ക്കുക... കഴിയാവുന്നിടത്തോളം അതിനൊക്കെയാണു ശ്രമിച്ചിരിക്കുന്നത്. അതു മാക്സിമം നന്നായിത്തന്നെ വന്നിട്ടുണ്ടെന്നു വിചാരിക്കുന്നു. ബാക്കിയെല്ലാം പടം കണ്ടു ജനങ്ങൾ തീരുമാനിക്കട്ടെ.



മഞ്ജുവാര്യരുടെ പങ്കാളിത്തം എത്രത്തോളം...?

തിരിച്ചുവരവിനുശേഷം മഞ്ജുചേച്ചി ഏറെയും സീരിയസ് റോളുകളാണ് ചെയ്തിട്ടുള്ളത്. അതിൽ നിന്നു വ്യത്യസ്തമായി മഞ്ജുചേച്ചിയെക്കൊണ്ടു ഫണ്‍ ചെയ്യിപ്പിക്കാനാണ് ഇതിൽ ശ്രമിച്ചിട്ടുള്ളത്. മുന്പു സമ്മർ ഇൻ ബത്‌ലഹേം ഉൾപ്പെടെയുള്ള സിനിമകളിൽ ഏറെ ഭംഗിയായി ഫണ്‍ കൈകാര്യം ചെയ്ത അഭിനേത്രിയാണ് മഞ്ജുചേച്ചി. മഞ്ജുവാര്യർ എന്ന നടിയിലുള്ള എനർജി മാക്സിമം എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്നാണ് നോക്കിയത്. അതു നന്നായി വന്നിട്ടുണ്ടെന്നാണു വിശ്വസിക്കുന്നത്.



ഇംപ്രോവൈസേഷനുള്ള സ്വാതന്ത്ര്യവും നല്കിയിരുന്നോ...?

എല്ലാവർക്കും അഭിനയിക്കാനുള്ള ഫ്രീഡം കൊടുത്താൽ മാത്രമേ മാക്സിമം ഒൗട്ട്പുട്ട് കിട്ടുകയുള്ളൂ. നമ്മൾ കാണുന്നതു മാത്രമേ പാടുള്ളൂ എന്നൊരു രീതിയൊന്നും എനിക്കില്ല. ഞാൻ സീൻ പറഞ്ഞുകൊടുക്കും. അതിലേക്ക് ടെക്നീഷന്മാർ ഉൾപ്പടെ എല്ലാവരിൽ നിന്നുമുള്ള സംഭാവനകൾ എന്തുതന്നെയാണെങ്കിലും സ്വീകരിക്കാറുണ്ട്. പുലിമുരുകൻ ചെയ്ത കാമറാമാൻ ഷാജികുമാറാണ് ഇതിലും കാമറ ചെയ്തത്. ഷമീർ മുഹമ്മദാണ് ഇതിന്‍റെ എഡിറ്റർ . ഇവരുടെയൊക്കെ നിർദേശങ്ങൾ ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.



എന്‍റെയോ തിരക്കഥാകൃത്തിന്‍റെയോ മാത്രം എന്നല്ല, എല്ലാവരുടേയും അനുഭവപരിചയവും അഭിപ്രായവും ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. സിനിമ നന്നാക്കുക എന്നതാണല്ലോ നമ്മുടെ അങ്ങേയറ്റത്തെ ലക്ഷ്യം. മഞ്ജുചേച്ചി, ഇന്ദ്രജിത്ത്, സലീംകുമാർ, സൗബിൻ ഷാഹിർ, ഹരീഷ് കണാരൻ, അജു വർഗീസ് ... എല്ലാവരും അവരുടെ കംഫർട്ട് സോണിൽ നിന്നുകൊണ്ട് തന്ന ഇൻപുട്സിൽ നമുക്ക് ഇഷ്ടപ്പെട്ടതെല്ലാം ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.



പാട്ടുകളെല്ലാം ഹിറ്റാണല്ലോ...?

ടോണി ജോസഫാണ് പാട്ടുകൾക്കു സംഗീതം നല്കിയത്. അദ്ദേഹം എന്‍റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ്. കഴിഞ്ഞ അഞ്ചുവർഷമായി തുടരുന്ന സൗഹൃദമാണത്. ഈ സിനിമയെക്കുറിച്ച് ആലോചിച്ചപ്പോൾ മുതൽ കഴിഞ്ഞ മൂന്നുവർഷമായി ടോണി ഈ സിനിമയിലെ പാട്ടുകൾക്കു പിന്നാലെയാണ്. അതിന്‍റെയൊരു റിസൾട്ടാണ് ദൈവം അദ്ദേഹത്തിനു കൊടുത്തത്.



ലാലേട്ടാ...എന്ന പാട്ടു പാടിയത് പ്രാർഥന ഇന്ദ്രജിത്ത്. പ്രാർഥന മുന്പു ഗോപിച്ചേട്ടന്‍റെയടുത്തു പാടിയിരുന്നു. ആ ശബ്ദം എനിക്ക് ഏറെ കൗതുകകരമായി തോന്നി. കുറേപ്പേരെ വച്ച് ആ പാട്ടു പാടിച്ചു നോക്കിയെങ്കിലും പല കാരണങ്ങളാൽ അതു വർക്ക് ആകാതെയിരിക്കുന്പോഴാണ് പ്രാർഥനയുടെ കാര്യം സംഗീതസംവിധായകനോടു പറഞ്ഞത്. അങ്ങനെയാണ് പ്രാർഥനയെ വിളിച്ചത്. പാട്ടുകേട്ടപ്പോൾ ഇന്ദ്രജിത്തിനും ഏറെ ഇഷ്ടപ്പെട്ടു. പ്രാർഥന ഇതു പാടുമെന്ന് ഇന്ദ്രേട്ടനും പറഞ്ഞു. പാടിച്ചുനോക്കിയപ്പോൾ പ്രൊഡക്‌ഷനിൽ എല്ലാവർക്കും ഓകെ ആയി തോന്നി.



മനുമഞ്ജിത്താണ് വരികൾ എഴുതിയത്. എവിടെയും ഒന്നും മുഴച്ചുനിൽക്കാതെ രസകരമായി സിംപിളായിട്ടാണ് മനു എഴുതിയിരിക്കുന്നത്. ഏതു സാധാരണക്കാരനും ഒരു പ്രാവശ്യം കേൾക്കുന്പോൽ അതിന്‍റെ വരികൾ മനസിലാവും എന്നതാണ് ആ പാട്ടിന്‍റെ ഏറ്റവും വലിയ ഗുണം.

ഇന്ദ്രജിത്തും ഒരു പാട്ടു പാടിയിട്ടുണ്ട്. അതും ഒരു കോമഡി സോംഗാണ്. വാവാവോ എന്ന പാട്ടു പാടിയത് നടി നിത്യാമേനോൻ. ഏറെ രസമുള്ള സൗണ്ടാണ് നിത്യയുടേത്. മ്യൂസിക് ഡയറക്ടറും നിത്യയും സുഹൃത്തുക്കളാണ്. ബാംഗളൂർ ഡെയ്സിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. ആകെക്കൂടി ഏറെ ന്യൂസ് വാല്യു ഉള്ള സംഭവമായി എനിക്കുതോന്നി. നിത്യ പാടിവന്നപ്പോൾ നന്നായിട്ടുണ്ട്. പശ്ചാത്തലസംഗീതം പ്രകാശ് അലക്സ്.



മറ്റ് അഭിനേതാക്കൾ, സാങ്കേതികപ്രവർത്തകർ...?

ബാലചന്ദ്രൻ ചുള്ളിക്കാട്, കെപിഎസി ലളിത, സൗബിൻ, സലിംകുമാർ, അജു വർഗീസ്, ഹരീഷ് കണാരൻ...തുടങ്ങി കുറേ ആർട്ടിസ്റ്റുകളുണ്ട്. മോഹൻലാൽ എന്ന പേരിന് ഒരിക്കലും ഒരു കുറവും വരരുതെന്ന് ഞങ്ങളെല്ലാവരും ആഗ്രഹിച്ചിരുന്നു. മലയാളസിനിമയിൽ ഇപ്പോഴുള്ള എല്ലാ മിന്നുംതാരങ്ങളെയും ഈ സിനിമയിൽ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് സ്റ്റാർ കാസ്റ്റും മറ്റും നിശ്ചയിച്ചത്. കലാസംവിധാനം സുരേഷ് കൊല്ലം. വസ്ത്രാലങ്കാരം പ്രവീണ്‍ വർമ. ചമയം റോണക്സ്.



മോഹൻലാൽ എന്ന പേരിൽ ഒരു സിനിമ ചെയ്യുന്പോൽ ഏറ്റെടുത്തതു വലിയ വെല്ലുവിളി തന്നെയാണല്ലോ. മേക്കിംഗിൽ പ്രചോദിപ്പിച്ചത്...?

എല്ലാ തരത്തിലുള്ള ആർട്ടിസ്റ്റുകളെയും എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ വിനോദിപ്പിക്കുന്ന സിനിമയായിരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടി മാക്സിമം പ്രയത്നിച്ചിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലാലേട്ടന്‍റെ കഥാപാത്രങ്ങളിലൊന്നാണ് സുഖമോ ദേവിയിലെ സണ്ണി. അതുപോലെതന്നെ ഒന്നു മുതൽ പൂജ്യം വരെയിലെ കഥാപാത്രം. ഇത്തരം കഥാപാത്രങ്ങളുള്ള സിനിമകളും രഘുനാഥ് പലേരി സാറിനെപ്പോലെയും ഫാസിൽ സാറിനെപ്പോലെയുമുള്ള ബ്രില്യന്‍റ് മേക്കേഴ്സും ഉണ്ടായിരുന്നുവെന്ന് ഇന്നത്തെ തലമുറയെ ഓർമപ്പെടുത്തണമെന്ന് എനിക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നു.

ഈ സിനിമയിലെ ചില സീക്വൻസുകളിൽ അത്തരം സിനിമകളിലെ പല കഥാപാത്രങ്ങളെയും കൊണ്ടുവന്നിട്ടുണ്ട്. ആ കഥാപാത്രങ്ങളെയെല്ലാം ആളുകൾ ഓർത്തെടുക്കും. ഇന്നത്തെ ജനറേഷന് ആ സിനിമകൾ കാണാൻ പ്രചോദനമാകും. അതിലൂടെ ലാലേട്ടന്‍റെ മികച്ച ചിത്രങ്ങളെയും അവയുടെ എഴുത്തുകാരെയും മികച്ച പെർഫോമൻസിനെയും ഇപ്പോഴത്തെ ജനറേഷന് അറിയിച്ചുകൊടുക്കുക എന്നതാണ് ഈ സിനിമയുടെ ഒന്നാമത്തെ സാധ്യതയായി ഞാൻ കാണുന്നത്. അവരിലൂടെയൊക്കെയാണ് മലയാള സിനിമ ഉണ്ടായതും രൂപാന്തരം പ്രാപിച്ചതും നമ്മുടെ സിനിമ ഇന്ത്യ മൊത്തം അറിയപ്പെട്ടുതുടങ്ങിയതുമെല്ലാം.



മോഹൻലാലിന്‍റെ സപ്പോർട്ട്...?

ഞാൻ വളരെ പ്രശസ്തനായ ഡയറക്ടറൊന്നുമല്ലല്ലോ. രണ്ടാമത്തെ സിനിമ ചെയ്യുന്ന ഒരു ഡയറക്ടറാണ്. എന്നെപ്പോലെ ഒരാളെ വിശ്വസിച്ച്, ഞങ്ങളുടെ ടീമിനെ വിശ്വസിച്ച് അദ്ദേഹം ഒരു ടൈറ്റിൽ തരിക എന്നുപറയുന്നതുതന്നെ വലിയ കാര്യമാണ്. ആ ടൈറ്റിൽ തന്നെയാണ് ഈ സിനിമയുടെ എനർജി. ഈ സിനിമയുടെ പാട്ടുകളെല്ലാം യൂട്യൂബിൽ ട്രെൻഡിംഗ് ആയി. അതിന്‍റെയെല്ലാം ഒന്നാമത്തെ കാരണം ഈ സിനിമയുടെ പേരാണ്. അതു കഴിഞ്ഞേയുള്ളൂ മേക്കിംഗ് ഉൾപ്പെടെ എന്തും.



പുതിയ ആളുകൾ സിനിമയിലേക്കു വരട്ടെ, അവർ സിനിമ ചെയ്യട്ടെ എന്ന ആഗ്രഹത്തിന്‍റെ പുറത്താണ് അദ്ദേഹം ഈ ടൈറ്റിൽ തന്നത്. അങ്ങനെയാണ് ഈ സിനിമയ്ക്കുള്ള സാധ്യത വന്നത്. ഈ ടൈറ്റിൽ ഞങ്ങൾക്കു തന്നതിന് ലാലേട്ടനോടും ആന്‍റണി ചേട്ടനോടും ഞങ്ങൾക്കു തീർത്താൽ തീരാത്ത കടപ്പാടാണുള്ളത്. ലാലേട്ടൻ തന്‍റെ പുതിയ സിനിമയ്ക്കു ഡബ്ബ് ചെയ്യാൻ സ്റ്റുഡിയോയിൽ വന്നപ്പോൾ ഞങ്ങൾ അദ്ദേഹത്തെ പോയിക്കണ്ടു. ഒപ്പം നിന്നു ഫോട്ടോയെടുത്തു. അദ്ദേഹം ഞങ്ങൾക്കുവേണ്ടി കുറേ സപ്പോർട്ടിംഗ് കാര്യങ്ങൾ ചെയ്തിരുന്നു. ഈ സിനിമയുടെ ഓരോ ഫ്രെയിമിലും ലാലേട്ടനാണ്. ലാലേട്ടന്‍റെ സാന്നിധ്യം ഈ സിനിമയിൽ എല്ലായിടത്തുമുണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.