ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ? ശോഭയെ പണ്ടേ ഇഷ്ടമല്ല, ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ
Monday, April 29, 2024 11:40 AM IST
കൊച്ചി: ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ലെന്ന് ആവർത്തിച്ച് ഇ.പി.ജയരാജൻ. പ്രകാശ് ജാവദേക്കറുമായി നടത്തിയത് രാഷ്ട്രീയ ചർച്ചയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഇ.പി. ജയരാജൻ.

താൻ ശോഭയെ നേരിൽ കാണുകയോ ചർച്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും തനിക്കുനേരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ആസൂത്രിതമായിട്ടുള്ള എന്തോ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്നെ പോലൊരാൾ എന്തിനാണ് അവരുമായി ചർച്ച നടത്തുന്നതെന്നും ഇപി ജയരാജൻ ചോദിച്ചു. അൽപം ബുദ്ധിയുള്ള ആരെങ്കിലും കേരളത്തിൽ ബിജെപിയിൽ ചേരുമോയെന്നും ശോഭയ്ക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

'ഞാൻ ബിജെപിയിൽ ചേരാനോ? കേരളത്തില്‍ എന്‍റെ പൊസിഷന്‍ നോക്കൂ, ഒരല്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുമോ? ഇവരെപ്പോലെ അല്പബുദ്ധികള്‍ ചിന്തിക്കുക എന്നല്ലാതെ? ഞാനീ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു പൊതുപ്രവര്‍ത്തകനല്ലേ? ഞാന്‍ പോയി ബിജെപിയില്‍ ചേരുമോ, കേരളത്തില്‍? അയ്യയ്യയ്യേ, വൃത്തികെട്ട ഇങ്ങനത്തെ കാര്യങ്ങള്‍.

ഞാൻ ആ സ്ത്രീയെ നേരിട്ട് കണ്ടത് ഉമ്മൻചാണ്ടിയുടെ മരണ സമയത്താണ്. ഞാൻ ആ സ്ത്രീയോട് ഒരു സ്ഥലത്ത് വെച്ചും സംസാരിച്ചിട്ടില്ല. എന്നെ പോലൊരാൾ ആ സ്ത്രീയോട് എന്ത് കാര്യത്തിനാണ് സംസാരിക്കേണ്ടത്. എനിക്ക് ആ സ്ത്രീയെ ഇഷ്ടമല്ല, പണ്ടേതന്നെ. അവരുടെ പ്രസംഗങ്ങളൊക്കെ കുഴപ്പം പിടിച്ചതാണ്. അവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും ആ സ്ത്രീയോട് ഞാന്‍ സംസാരിച്ചിട്ടില്ല.

തന്നെ ലക്ഷ്യമിടുന്നതിന് പിന്നില്‍ ആസൂത്രിതമായ പദ്ധതിയുണ്ട്. ആ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. എന്നെ വന്ന് ഒരാൾ കണ്ടാൽ അതെന്തിനാണ് ഞാൻ പാർട്ടിയെ അറിയിക്കേണ്ടത്. അതിൽ രാഷ്ട്രീയ വിഷയം ഉണ്ടോ എന്നും ജയരാജൻ ചോദിച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.