സൈഡ് തരാത്തതല്ല പ്രശ്നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു: വിശദീകരണവുമായി ആര്യ രാജേന്ദ്രന്‍
Monday, April 29, 2024 1:31 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ. വാഹനത്തിന് സൈഡ് തരാത്തതല്ല പ്രശ്‌നമെന്നും ഡ്രൈവര്‍ തങ്ങള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചുവെന്നും ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അപമര്യാദയായി പെരുമാറിയതിനും അശ്രദ്ധമായി വാഹനം ഓടിച്ചതിനുമാണ് താന്‍ പരാതി നല്‍കിയതെന്നും മേയര്‍ വിശദീകരിച്ചു. ഇടതുവശത്ത് ഒരു കെഎസ്ആർടിസി ബസ് തട്ടാൻ വരുന്നതാണ് ആദ്യം ശ്രദ്ധിക്കുന്നത്. ഞാനും എന്‍റെ സഹോദരന്‍റെ ഭാര്യയും പിന്നിലെ ഗ്ലാസിലേക്ക് തിരികെ നോക്കിയപ്പോൾ കെഎസ്ആർടിസി ഡ്രൈവർ ലൈംഗികചുവയോടെ ഒരു ആക്ഷൻ ഞങ്ങളെ കാണിച്ചു. കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്തുനിന്ന് അത്തരമൊരു നടപടിയുണ്ടായപ്പോൾ ഞങ്ങൾക്ക് വലിയ അസ്വസ്ഥതയുണ്ടായി. ഇതോടെ നിയമപരമായി നേരിടാൻ തന്നെ തീരുമാനിച്ചുവെന്നും ആര്യ വ്യക്തമാക്കി.

"പിന്നീട് വലതുവശത്തു കൂടി അദ്ദേഹം ഓവർടേക്ക് ചെയ്തു. സാഫല്യം കോംപ്ലക്സിനു മുന്നിലെത്തിയപ്പോൾ റെഡ് സിഗ്നലായിരുന്നു. ഞങ്ങൾ വാഹനം നിർത്തി ഡ്രൈവറോട് സംസാരിക്കാൻ പോയി. സംസാരിക്കാൻ പോയപ്പോൾ തന്നെ വളരെ ചൂടായാണ് അദ്ദേഹം സംസാരിച്ചത്. നിങ്ങൾ ആരായാലും എനിക്ക് പ്രശ്നമില്ലെന്നാണ് പറഞ്ഞത്. ലൈംഗിക ചുവയോടെ ഇങ്ങനെ എന്തിനാണ് സംസാരിച്ചതെന്നു ചോദിച്ചപ്പോൾ മറ്റു പലതുമാണ് പറഞ്ഞത്. ലഹരി പദാർഥം ഉപയോഗിച്ച ശേഷം ഞങ്ങളുടെ സൈഡിലേക്ക് അത് വലിച്ചെറിയുകയും ചെയ്തു’’ - ആര്യ രാജേന്ദ്രൻ പറഞ്ഞു.

സംഭവത്തിൽ ഗതാഗതമന്ത്രിയെ വിളിച്ചിരുന്നു. കെഎസ്ആര്‍ടിസി വിജിലൻസ് ടീമിനെ സ്ഥലത്തേക്ക് പറ‍ഞ്ഞയക്കാമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനെല്ലാം ശേഷം മാത്രമാണ് ഡ്രൈവർ മാന്യമായി പെരുമാറിയത്, പിന്നീട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചുവെന്നും ആര്യ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അല്ല, പൗരര്‍ എന്ന നിലയിലാണ് പ്രശ്നമുന്നയിക്കുന്നതെന്നും സമൂഹത്തിൽ സ്ത്രീകൾക്ക് ഇറങ്ങിനടക്കാൻ വേണ്ടിയാണ് താൻ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പ്രതികരിച്ചതെന്നും മേയർ പറഞ്ഞു.

ഇതിനു മുൻപുള്ള ഒരു കേസിലും കെഎസ്ആർടിസി ഡ്രൈവർമാരുടെ ഭാഗം മാധ്യമങ്ങൾ കേട്ടിട്ടില്ല. അപ്പുറത്ത് രണ്ട് ജനപ്രതിനിധികൾ ആയതുകൊണ്ട് ബോധപൂർവം കരിവാരി തേയ്ക്കുകയാണ്. വാഹനം തങ്ങൾ തടഞ്ഞിട്ടില്ലെന്നും മേയർ പറഞ്ഞു.

ആര്യയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവും ആര്യയുടെ സഹോദരന്‍റെ ഭാര്യയും സഞ്ചരിച്ച കാറിന് കെഎസ്ആര്‍ടിസി ബസ് സൈഡ് കൊടുക്കാതെ പോയതോടെ ഇത് ചോദ്യം ചെയ്യാൻ ഇവര്‍ ബസ് തടഞ്ഞുനിര്‍ത്തി, ഡ്രൈവറുമായി വാക്കേറ്റമുണ്ടായി എന്നാണ് ആക്ഷേപം. എന്നാല്‍ സംഭവിച്ചത് അതൊന്നുമല്ലെന്നാണ് ആര്യ രാജേന്ദ്രൻ വിശദീകരിക്കുന്നത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.