ബിജെപിയിൽ ശോഭയ്ക്കെതിരേ പടയൊരുക്കം; നടപടിയുണ്ടായേക്കും
Wednesday, May 1, 2024 1:57 PM IST
ന്യൂഡൽഹി: ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരേ ബിജെപിയിൽ പടയൊരുക്കം തുടങ്ങി. ഇ.പി.ജയരാജൻ വിഷയത്തിൽ ശോഭയുടെ പരസ്യ പ്രസ്താവനകൾ ബിജെപിയെ പ്രതിരോധത്തിലാക്കിയെന്നാണ് ആരോപണം.

ഇ.പിയുമായി നടത്തിയ കൂടിക്കാഴ്ചകൾ പരസ്യമാക്കിയത് വഴി പ്രചരണത്തിന്‍റെ അവസാന ദിവസങ്ങളിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും മോദി ഗ്യാരന്‍റിയെന്ന ബിജെപി മുദ്രാവാക്യം പോലും വിവാദത്തിൽ മുങ്ങിപ്പോയെന്നും നേതൃത്വം വിലയിരുത്തുന്നു.

ശോഭയ്ക്കെതിരേ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നാണ് വിവരം. പോളിംഗിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഇ.പിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ശോഭ പരസ്യമാക്കിയത് വഴി ദേശീയ തലത്തിൽ തന്നെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് പരാതി.

കേന്ദ്ര നേതൃത്വവും ശോഭയുടെ നടപടിയിൽ അതൃപ്തരാണ്. വി.മുരളീധരൻ പക്ഷത്തുള്ള നേതാക്കളും ശോഭയ്ക്കെതിരേ നിലപാട് കടുപ്പിക്കാനുള്ള നീക്കത്തിലാണ്. ശോഭയുടെ പ്രസ്താവനകൾ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ജനവിധി തേടുന്ന ശോഭയ്ക്കെതിരേ ദല്ലാൾ നന്ദകുമാർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഭൂമി നൽകാം എന്ന് വാഗ്ദാനം ചെയ്ത് ശോഭ 10 ലക്ഷം രൂപ കൈപ്പറ്റിയെന്നും പിന്നീട് ഭൂമിയോ പണമോ നൽകാതെ വഞ്ചിച്ചെന്നുമായിരുന്നു നന്ദകുമാറിന്‍റെ ആരോപണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.